Monday 28 November 2016

അമ്മയുടെ സങ്കടം !!!!! " കുഞ്ഞേ നീ വളരാതിരുന്നെങ്കില്‍ ! "

അമ്മയുടെ പൊന്നോമനമകള്‍ !! സുന്ദരികുട്ടി ! ബഹുമിടുക്കി !സഹായം ആര്‍ക്കൂവേണമെങ്ങ്കിലും ഓടിനടന്നുചെയ്യും !നടന്നും ,സൈക്കിളില്ലും എത്രദൂരം വേണമെങ്ങ്കിലൂം സന്‍ചരിക്കുമായിരുന്നു. ആധ്യാത്മികമായും ഭൌതതകമായും പിന്നോക്കം നില്ക്കുന്നവര്‍ക്കുവേണ്ടി എന്തു ത്യാഗവും ചെയ്യുമായിരുന്നു. ഇതിന്‍റെ യൊക്കെ ഇടയിലും അവളുടെ പ്രാര്‍ത്ഥനക്കും പഠനത്തിലും ഒരൂ കുറവും വാരുത്തീയിരൂന്നില്ല. യേശുവിന്‍റെ കാല്പാടുകള്‍ പിന്‍ചെല്ലുവാന്‍ അവള്‍ക്കുള്ള കഴിവു അവളുടെ ഒരു പ്രത്യേകതയായിരുന്നു.. മകളെകുറിച്ചുള്ള അമ്മയുടെ സ്വപ്നം വാഅനോളം ഉയര്ന്നതായിരുന്നു. ആ നല്ല്ല അമ്മ ദൈവത്തെ മഹത്വപ്പെടുത്തീ.കുഞ്ഞു പ്രായത്തിലൂം വിവേകത്തിലും ,ജ്ഞാനത്തിലും,ദൈവത്തിന്‍റെയും ,മനുഷ്യരുടേയും പ്രീതിയിലും വളന്നുവന്നു.

Image result for mother and daughter

കൌമാരപ്രായം കഴിഞ്ഞു യൌവ്വനത്തിലേക്കു പ്രവേശിച്ചു. സൈക്കിള്‍ മാറ്റി സ്കൂട്ടര്‍ ആയി,, അതുകഴിഞ്ഞു കാര്‍ ആയി,, കുറേശ അവളുടെ സ്വഭാവത്തീല്‍ മാറ്റം വന്നുതുടങ്ങി. ആഡംബര ജീവിതത്തിലേക്കുകുറേശ തെന്നിമാറി. ഇന്നു ചെറുപ്പത്തിലുണ്ടായിരുന്ന നല്ലഗുണങ്ങള്‍ മാറിതുടങ്ങി .ജീവിതശൈലിയില്‍ മാറ്റം വന്നു.സന്‍ചാരം കാറില്‍ മാത്രമായി . ആവളുടെ പ്രായത്തിലുള്ള ബാക്കികുട്ടികളെപ്പോലെ അവളും പണസമ്പാദനത്തിലാണു കൂടുതല്‍ ശ്രദ്ധിക്കുന്നതു .ഇതെല്ലാം മനസിലാക്കിയ ആ അമ്മ പറയുകയായിരുന്നു

" കുഞ്ഞേ നീ വളരാതിരുന്നെങ്കില്‍ ! "

1919 ആഗസ്റ്റുമാസം 15ആം തീയതി മുണ്ടന്‍ മലയിലായിരുന്നു ആ കുഞ്ഞിന്‍റെ ജനനം .പെരുന്നാട്ടിലെ മുണ്ടന്‍ മലയിലെ പര്ണാശ്രമത്തില്‍ ആ കുഞ്ഞു ജനിച്ചു. ക്രൈസ്തവ സന്യാസദര്‍ശന്നങ്ങളും , ആര്ഷാഭാരതസന്യാസചര്യകളും ഉള്‍ചേര്ന്ന സ്വഭാവശുദ്ധിയുള്ള ഈ കുഞ്ഞു മിശിഹാനുകരണസന്യാസി സമൂഹമെന്നു പേര്‍ വിളിക്ക്കപെട്ടു. അതിന്‍റെ ഓമനപ്പേര്‍ " ബധനി ആശ്രമ്മം " എന്നായീരുന്നു.

ആ കുഞ്ഞിന്‍റെ അമ്മയായിരുന്ന ഫാദര്‍ പി.റ്റി.ഗീവര്‍ഗീസ്സ് 1925 മേയ് മാസത്തില്‍ ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് എന്ന നാമത്തില്ല് മെത്രാനായി..
1930 സെപ്റ്റാംബര്‍ മാസം 20 നു കൊല്ല്ലത്തുവെച്ചു കത്തോലിക്കാസഭയിലേക്കു പുനരൈക്യ്പെട്ട അമ്മ തന്‍റെ കുഞ്ഞിനെ 1930 ന്നവംബര്‍ 6നു വെണ്ണീകുളത്തു പുല്ല്ലാട്ടു പുതുതായിനിര്മ്മിച്ച ആശ്രമത്തിലേക്കുമാറ്റി.

1932 ഡിസംബര്‍ 14നൂ ന്നാലാം ചിറയില്‍ ആശ്രമത്തിനുവേണ്ടി സ്ഥലം വാങ്ങി
1933 ജജണ്‍ മാസത്തീല്‍ തന്‍റെ കുഞ്ഞിനെ പുല്ലാട്ടുനിന്നും നാലംചിറ ആസ്രമത്തിലേക്കുമാറ്റി. അവ്വിടെനിന്നുകൊണ്ടു ആകൊച്ചുമിടുക്കി നടന്നും സൈക്കിളിലും നാലാംചിറമുതല്‍ പാറശാലവരെ ആ കൊച്ചുമിടുക്കി സുവിശേഷപ്രഘോഷണം നടത്തി ധാരാളം അളുകള്‍ക്കു അത്താണിയ്യായി പ്രവര്ത്തിച്ചു.


Image result for mother and daughter

1952 ല്‍ രോഗബാധയെ തുടര്ന്നു ആ നല്ല അമ്മ നാലാം ചിറ ആശ്രമത്തില്‍ വിശ്രമ്മത്തിനായി വന്നു. 1953 ജൂലയ് 15നു ആ നല്ലയമ്മ തന്‍റെ മകളുടെ എല്ലാ പ്രവര്ത്തനവും കണ്ടു സംത്രിപ്തിയോടെ സ്വര്‍ഗഗേഹം പൂകി.

സ്വരത്തിലിരുന്നൂ തന്‍റെ മകള്‍ വളര്ന്നു വരുന്നതും കണ്ടു ദൈവഥ്തെ മഹത്വപെടുത്തീ. പക്ഷേ അവള്‍ വളര്ന്നുപന്തലിച്ചു. പഴയ മാര്‍ഗത്തില്‍ നിന്നും അല്പം വേറിട്ടു സന്‍ചരിക്കുന്നതുകണ്ടപ്പോള്‍ മകളെ നോക്കിപറയുകയാണു .

" കുഞ്ഞേ നീ വളരാതിരുന്നെങ്കില്‍ "

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...