Saturday 11 August 2018

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ?

ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ.

കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്മാരുടെ പടം ഇട്ടിട്ടു അവരുടെ പീഡനങ്ങളെ ക്കുറിച്ചു ഇട്ട പോസ്റ്റു വളരെ വേദനാജനകമാണു. അതിന്‍റെ ചരിത്ര പശ്ചാത്തലത്തിലേക്കോ ,ന്യായാന്യായങ്ങളിലേക്കോ ,അതിന്‍റെ വാസ്തവികതയിലേക്കോ ഞാന്‍ കടക്കുന്നില്ല.

ഇതു അവിശ്വാസികള്‍ക്കും, നിരീശ്വരവാദികള്‍ക്കും, സാത്താന്‍ സേവകര്‍ക്കും മുതലെടുക്കാന്‍ വീണു കിട്ടിയ അവസരമാണു. സഭയെ താറടിക്കാനും, അവിശ്വാസികളെ വളര്ത്താനും ,കൂദാശകളുടെ വില ഇടിച്ചു കാണിക്കാനുമേ ഇതു സഹായിക്കൂ .
" കുമ്പസരക്കൂടു ഒരിക്കലും ഒരു പീഡനമുറി ആകരുതു . നേരേ മറിച്ചു ദൈവത്തിന്‍റെ കരുണ മനുഷ്യനു അനുഭവിക്കാന്‍ കഴിയുന്ന വേദി ആയിരിക്കണം " ഫ്രാന്സീസ് പാപ്പായുടെ വാക്കുകളാണു   ഇതു.   ( സുവിശേഷത്തിന്‍റെ സന്തോഷം n .44 )

എന്നു പറഞ്ഞാല്‍ കുമ്പസാരക്കൂട്ടില്‍ നിന്നും ലഭിക്കുന്ന വിവരം മറയാക്കികൊണ്ടു ഒരു തുടര്‍ പീഡനത്തിനു അതു ഒരിക്കലും വഴി വയ്ക്കുവാന്‍ പാടില്ല. തുടര്‍ പീഡനം നടന്നുവെന്നാണു  ആ പോസ്റ്റില്‍ അവര്‍ വിവരിച്ചിരിക്കുന്നതു. അതു വാസ്ഥവമാണെങ്കില്‍ വലിയ അപരാധമാണു. കാരണം കുമ്പസാരകൂട്ടിലെ വൈദീകന്‍ ദൈവത്തിന്‍റെയും സഭാസമൂഹത്തിന്‍റെ യും പ്രതിനിധിയാണു. കുമ്പസാരത്തിലൂടെ ഓരോവ്യക്തിയും യേശുവും തമ്മിലുള്ള കണ്ടുമുട്ടലാണു നടക്കുന്നതു. പാപമോചനാധികാരം യേശു നല്കിയിരിക്കുന്നതു തന്‍റെ ശ്ളീഹന്മാര്‍ക്കും, അവരുടെ പിന്‍ഗാമികള്‍ക്കുമാണു. ഈ ശ്ളൈഹീകപിന്തുടര്‍ച്ച പൌരോഹിത്യ കൂദാശയിലൂടെയാണു തുടരുന്നതു. പാപങ്ങളുടെ ബന്ധിക്കലും മോചനവും നടക്കുന്നതു സത്യസ്ന്ധമായി പാപങ്ങള്‍ ഏറ്റു പറയുമ്പോഴാണു. ഗൌരവമായ പാപത്തിന്‍റെ മോചനത്തിനു ഇതു ഒഴിച്ചുകൂട്ടാന്‍ പാടില്ലാത്ത ഒന്നാണു  എന്നു പൌരസ്ത്യകാനോന്‍ നിയമം 720 ലും, പാശ്ച്യാത്യകാനന്‍ നിയമം 960 ലും കാണാം .

കുമ്പസാരക്കൂട്ടില്‍ ഇരിക്കുന്ന വൈദികന്‍ യേശുവിന്‍റെ പ്രതിനിധിയാണു. അദ്ദേഹം ഒരു പാപിയെ കാണുന്നതു യേശു കാണുന്നതുപോലെയും, യേശു കേള്‍ക്കുന്നതുപ്പ്ലെയും, ആയിരിക്കണം യേശുവിനെപ്പോലെ അദ്ദേഹവും ഒരു കരുണാമയനായിരിക്കണം. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീകളോടും, പാപിനിയായ സ്ത്രീയോടു യേശു പ്രവര്ത്തിച്ചതുപോലെ മാത്രമേ കുമ്പസാരക്കൂട്ടിലെ വൈദികനും പ്രവര്ത്തിക്കാവൂ. യേശു ഒരിക്കലും അവരെ പാപം ചെയ്യാന്‍ ക്ഷണിക്കുകയോ അവരെ വളക്കാന്‍ ശ്രമിക്കുകയോ പാപത്തില്‍ വീഴുകയോ,വീഴിക്കുകയോ ചെയ്തില്ല.

ഇതിനു വിപരീതമായി ചെയ്തുവെന്നാണു കഴിഞ്ഞദിവസത്തെ പോസ്റ്റില്‍ കണ്ട ആരോപണം .ഒരിക്കലും അങ്ങനെ ഉണ്ടാകാന്‍ പാടില്ല. ഇനിയും അങ്ങനെ ഉണ്ടായി എന്നകാരണത്താല്‍ സഭയേയും അനുരഞ്ജനകൂദാശയേയും തള്ളിപ്പറയുന്നതില്‍ അര്ത്ഥമില്ല. "എലിയെ തോല്പ്പിച്ചു അരും  ഇല്ലം ചുടില്ലെല്ലോ ? "  അങ്ങനെ ചെതിട്ടൂണ്ടെങ്കില്‍ അവര്‍ ശിക്ഷാര്ഹര്‍ തന്നെയാണു. അവരുടെ മെത്രാനും സഭയും അതിന്‍റെ ഗൌരവം മനസിലാക്കി പ്രവര്ത്തിക്കുമെന്നു പ്രതീക്ഷിക്കാം !

അനുരഞ്ജന കൂദാശയെക്കുറിച്ചു അല്പം വിശദമായി

കുമ്പസാരമെന്ന കൂദാശക്കു ഇന്നത്തെ രൂപവും ഭാവവും വന്നതു നൂറ്റാണ്ടു കളിലൂടെയാണു.

ദൈവത്തിനു മാത്രം കഴിയുന്ന പാപമോചനം മനുഷ്യാവതാരം ചെയ്ത ദൈവപുത്രനായ യേശുവില്‍ ക്കൂടി സാധ്യമായി യെന്നു ആദിമസഭ വിശസിച്ചു. പാപങ്ങള്‍ ക്ഷമിക്കുവാന്‍ മനുഷ്യപുത്രനു അധികാരമുണ്ടെന്നു തളര്‍വാദരോഗിയുടെ പാപങ്ങള്‍ ക്ഷമിച്ചുകൊണ്ടു യേശു തെളിയിച്ചു. ( മര്‍ക്കോ.2:1 - 12 )

അദിമസഭയില്‍ പാപങ്ങളുടെ ഏറ്റു പറച്ചില്‍ പലരീതിയില്‍ നടന്നിരുന്നു. നാലാം നൂറ്റാണ്ടോടു കൂടി ആരംഭിച്ച  പരസ്യപ്രായശ്ചിത്തം ( public penance) വളരെ കഠിനവും കാലതാമസവും ഉള്ളതായിരുന്നു. അതിനാലാകാം ആറാം നൂറ്റാണ്ടോടുകൂടി തുടങ്ങിയ രഹസ്യ കുമ്പസാരത്തിനു പ്രിയമേറി . പൌരസ്ത്യാ സന്യാസാശ്രമങ്ങളില്‍ നിന്നാണു രഹസ്യ കുമ്പസാരത്തിന്‍റെ തുടക്കം. പിന്നീടു അതു ഐറീഷ മിഷനറിമാരിലുടെ യൂറോപ്പിലും, തുടര്ന്നു ലോകത്തിന്‍റെ വിവിധഭാഗങ്ങളിലും പ്രചരിക്കാന്‍ തുടങ്ങി.

15ആം നൂറ്റാണ്ടോടുകൂടി കുമ്പസ്അരത്തിന്‍റെ കൌദാശിക സ്വഭാവത്തെക്കുറിച്ചുള്ള വിശദമായ ദൈവശാസ്ത്രപഠനങ്ങള്‍ ആരംഭിച്ചു. ഒടുവില്‍ തെന്ത്രോസ് സുനഹദോസ് ( 1545 - 1563 ) കുമ്പസാരത്തിന്‍റെ കൌദാശിക സ്വഭാവവും ദൈവശാസ്ത്രവും വ്യക്തമായി പഠിപ്പിച്ചു.

കുമ്പസാരം യേശു സ്ഥാപിച്ച ഒരു കൂദാശയാണെന്നും അതു സഭയുടെ ഒരു കണ്ടുപിടുത്തമല്ലെന്നും  ഈ കൌണ്സില്‍ ഊന്നിപ്പറഞ്ഞു. രണ്ടാം വത്തിക്കാന്‍ കൌണ്സിലും കുമ്പസാരത്തിന്‍റെ പ്രാധാന്യം എടുത്തു കാണിക്കുന്നു.

പൌരസ്ത്യ സഭകളില്‍ പാപത്തെ ആത്മാവിന്‍റെ രോഗമായും, അനുതാപത്തെ ഈ രോഗത്തിന്‍റെ  ആത്മീയ ഔഷധമായും ,കുമ്പസാരക്കരനെ ആത്മാവിന്‍റെ ഭിഷ്ഗ്വരനായും കാണുന്ന രീതി പൌരസ്ത്യ ദൈവശാസ്ത്ര ചിന്തകളില്‍ ശക്തമാണു. സഭാപിതാക്ക്ന്മാരുടെ പ്രബോധനങ്ങളിലും, ആരാധനാക്രമപ്രാര്ത്ഥനകളിലും ശിക്ഷണക്രമങ്ങളിലും ഇതു കാണാവുന്നതാണു.
മാമോദീസായില്‍ ന്മുക്കു ലഭിച്ചതും എന്നാല്‍ പാപത്തോടെ നമുക്കു നഷ്ടപ്പെട്ടതുമായ ക്രുപയുടെ വസ്ത്രം യേശു നമ്മേ വീണ്ടും ധരിപ്പിക്കുന്നു.

അനുരജ്ജനകൂദാശ പരികര്മ്മം ചെയ്യുന്ന വേദിയാണെല്ലോ കുമ്പസാരക്കൂടു. കുമ്പസാരക്കൂടു ഏതെങ്കിലും തരത്തിലുള്ള പീഡനത്തിനു ആരെങ്കിലും ഉപയോഗിച്ചാല്‍ അവര്‍ക്കു ഹാ കഷ്ടം !

അനുരഞ്ജനകൂദാശക്കു എത്തുന്ന ഒരു അര്ഥി ആരാണെന്നും അയാളുടെ ശരീരഘടന എന്തെന്നും, ഒന്നും നോക്കേണ്ട ചുമതല ഒരു വൈദീകനു ഉണ്ടാകേണ്ടതില്ല. കഴിയുന്നതും കണ്നടച്ചു ഇരിക്കുന്നതാണു നല്ലതു. ഒരു ലൈഗീകപാപം ഏറ്റുപറയുന്ന ഒരു സ്ത്രീയോടു ,എന്താപ്രായം ? എത്ര കുട്ടികളുണ്ടു, ഒറ്റക്കാണോ താമസം ? ആരംഭം എങ്ങനെ ആയിരുന്നു. പിന്നെ എന്തൊക്കെ ചെയ്തു ഇങ്ങനെയൊക്കെയുള്ല ചോദ്യങ്ങള്‍ ഒഴിവാക്കണം . ചിലരോഗികളായ വൈദീകരാണു സഭക്കും , വൈദീകഗണത്തിനും ,എതിരായി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടാന്‍ കാരണം   

( ഇതിലെ ആശയങ്ങള്‍ " കാരുണ്യാനുഭവം ആരാധനയില്‍ "  നിന്നും എടുത്തതാണു. )

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...