Wednesday 4 July 2018

രോഗികള്‍ക്കാണു വൈദ്യനെക്കൊണ്ടു ആവശ്യം

" ആരോഗ്യം ഉള്ളവര്‍ക്കല്ല രോഗികള്‍ക്കാണു വൈദ്യനേകൊണ്ടൂ ആവശ്യം !

ആരാണു രോഗി ? ആര്‍ക്കാണു സൌഖ്യം ലഭിക്കുക ?     രോഗമുണ്ടെന്നും,വൈദ്യന്‍ ആരാണെന്നും അറിയുന്നവര്‍ക്കാണു സൌഖ്യം ലഭിക്കുക.

ഒരിക്കല്‍ വലിയ ജനക്കൂട്ടം യേശുവിനെ തിക്കിതിരക്കി മുന്‍പോട്ടു യാത്ര ചെതപ്പോള്‍ ആ കൂട്ടത്തില്‍ ധാരാളം രോഗികള്‍ ഉണ്ടായിരുന്നു.പക്ഷേ സൌഖ്യം ലഭിച്ചതു   ഒരാള്‍ക്കു  മാത്രം !

രക്തസ്രാവക്കാരി സ്ത്രീ അവള്‍ രൊഗിയാണെന്നു അറിഞ്ഞു.വൈദ്യനേയും അവള്‍ അറിഞ്ഞു .അവന്‍റെ വസ്ത്രത്തില്‍ ഒന്നു തൊട്ടാല്‍ മാത്രം മതി എനിക്കു സൌഖ്യം ലഭിക്കുമെന്നു അവള്‍ ഉള്ളില്‍ വിചാരിച്ചിരുന്നു, അവള്‍ യേശുവിന്‍റെ വസ്ത്രത്തില്‍ സ്പര്‍ശിച്ചപ്പോള്‍ തന്നെ അവള്‍ക്കു സൌഖ്യം ലഭിച്ചു.   (മത്താ.9:20 - 21 )

രോഗികളാണെങ്കിലും വൈദ്യനെ അറിയാത്തവരും, അറിഞ്ഞിട്ടും ഉടക്കു ചോദ്യവുമായി വരുന്നവര്‍ ഒരിക്കലും സൌഖ്യപ്പെടില്ല.

ഈ കൂട്ടര്‍ നിക്കോദേമോസിന്‍റെ ചോദ്യങ്ങള്‍ കടമെടുത്തവരാണു.വീണ്ടും ജനിക്കണമെന്നു യേശു  പ റഞ്ഞപ്പോള്‍  ഒരു മനുഷ്യനു അമ്മയുടെ ഉദരത്തില്‍ കയറി വീണ്ടും ജനിക്കുക അസാധ്യമാണെന്നു അറിയാമെങ്കിലും വെറും ഉടക്കു ചോദ്യവുമായി വരും? അമ്മയുടെ  ഉദരത്തില്‍ എങ്ങനെ കയറും ?

ഈ കൂട്ടര്‍ ഒരിക്കലും സൌഖ്യം പ്രാപിക്കില്ല. ഒരു ലേഖനം കണ്ടാല്‍ അതു വായിച്ചു അതിന്‍റെ പ്രമേയം എന്തെന്നു മനസിലാക്കില്ല. പകരം അറ്റവും വാലും വായിച്ചിട്ടു ആ ലേഖനത്തോടു ഒരു ബന്ധവും ഇല്ലാത്ത ഉടക്കു ചോദ്യങ്ങളുമായി വരും. ഈ കൂട്ടര്‍ ഒരിക്കലും രോഗമെന്തെന്നോ ,വൈദ്യന്‍ ആരെന്നോ മനസിലാക്കാത്തവരും ഒരിക്കലും സൌഖ്യം ലഭിക്കാത്തവരുമാണു. 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...