Sunday 15 July 2018

അമ്മമാരുടെ ഭാരിച്ച ഉത്തര വാദിത്വം ദൈവീകമല്ലേ ?

ഒരു അമ്മയുടെ കണ്ണീരിന്‍റെ കഥ യെന്നു പറഞ്ഞു എഴുതിയ ലേഖനം ഒത്തിരി അമ്മ മാരെ സ്വാധീനിച്ചു വെന്നു എനിക്കു മനസിലായി. അതിനാല്‍ ഒരു സത്യം തുറന്നു പറഞ്ഞാല്‍ ഈ അമ്മമാര്‍ എന്നെ കല്ലെറിയുമോ ? ഇല്ലെങ്കില്‍ പറയാം !

അമ്മയെന്ന സ്ഥാനം ഭാരിച്ച ഉത്തരവാദിത്വമാണു.

എല്ലാതിന്മയുടേയും മൂര്ത്തീഭാവമായി ഒരു കുഞ്ഞിനെ വാര്ത്തെടുക്കുന്നതു അമ്മയാണു.

എല്ലാ നന്മയുടേയും വിളനിലമായി ഒരു കുഞ്ഞിനു ജന്മം നല്കുന്നതും അമ്മ തന്നെയാണു .

ഇതിനു തെളിവായി ഒരു പുരാണ കഥ എടുക്കുന്നു.

വിശ്രവസ് എന്ന സന്യാസിയുടെ അടുത്തു കൈകയ്സി  എന്ന രാക്ഷസ സ്ത്രീ ഒരു അനുഗ്രഹം ചൊദിക്കുന്നു.

അവളുടെ ആവശ്യം അവള്‍ പറഞ്ഞു എന്‍റെ പിതാ മഹന്മാരെ കൊന്നൊടുക്കിയ വരെ മുഴു വന്‍ വകവരുത്താന്‍ കഴിവുള്ല ഒരു സംഹാരദൂതനായി എനിക്കു ഒരു കുഞ്ഞു ജനിക്കാന്‍ അങ്ങു എന്നെ അനുഗ്രഹിക്കണം !

അവളുടെ ആഗ്രഹ നിര്‍വ്രുതി ക്കായി അവള്‍ മഹര്ഷിയുടെ കൂടെ താമസിച്ചുകൊള്ളാന്‍ പറഞ്ഞു. അങ്ങനെ അവള്‍ സന്യാസിയുടെ കൂടെ കൂടി. അവളുടെ മനസു മുഴുവന്‍ പ്രതികാരചിന്തയും, കൊല്ലും,കൊലയും, ചുരുക്കത്തില്‍ എല്ലാതിന്മയുടേയും ആവാസ കേദ്ര മായിരുന്നു. ഈ അവസരത്തില്‍ അവള്‍ക്കു ജനിക്കുന്ന കുട്ടിയാണു എല്ലാതിന്മയുടേയും കൂടാരമായ " രാവണന്‍ "

പിന്നെ അവള്‍ക്കു മറ്റു മൊഹങ്ങളൊന്നും ഇല്ല. വെറും തീനും ഉറക്കവും മാത്രം .ഈ അവസരത്തില്‍ ജനിക്കുന്ന കുട്ടിയാണു " കുംഭകര്ണന്‍ "

അതും കഴിഞ്ഞു അവള്‍ സന്യായിയുടെ തപസിലും, പ്രാര്ത്ഥനയിലും ,യാഗത്തിലും, ഉപവാസത്തിലുമൊക്കെ പങ്കു ചേരാന്‍ തുടങ്ങി.

ഈ അവസരത്തില്‍ അവള്‍ക്കു ജനിക്കുന്ന കുട്ടിയാണു എല്ലാ നന്മകളുടേയും വിളനിലമായ  " വിഭീഷ്ണര്‍ "

ഇവിടെ നമുക്കു ലഭിക്കുന്ന പാഠം  ഒരു കുഞ്ഞിനെ സല്ഗുണ സമ്പൂര്ണനാക്കുന്നതും അമ്മ.  ഒരു കുഞ്ഞിനെ തിന്മയുടെ കൂടാരമാക്കി മാറ്റുന്നതും അമ്മ !

അമ്മമാര്‍ കല്ലെറിയുമോ ?  ചിന്തിക്കുക. !

ഒരു അമ്മയില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തര വാദിത്വം എത്രയോ മഹത്ത്തരം ?

തെറ്റിപോയ കുഞ്ഞിനെ അവന്‍റെ വഴിക്കു വിടാതെ 30 വര്ഷം തുടര്‍ച്ചയായി കരഞ്ഞ മോനിക്കാ പുണ്ണ്യവതിയെ നമുക്കും അനുകരിക്കാം .

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...