Saturday 28 July 2018

ദൈവം മനുഷ്യ വര്‍ഗത്തിന്‍റെ മുഴുവന്‍ പിതാവാണു.

ഇന്നു സ്വര്‍ഗാരോഹണത്തിരുന്നാള്‍ ആഘോഷിക്കുന്ന യേശു നിത്യപുരോഹിതനാണു എങ്ങനെയാണു പുരോഹിതനായതു ? ആരാണു യേശുവിനെ പുരോഹിതനാക്കിയതു ?
കര്ത്താവുതന്നെ !!!
ദൈവം മനുഷ്യ വര്‍ഗത്തിന്‍റെ മുഴുവന്‍ പിതാവാണു.
ജാതിയും,വര്‍ഗവും, മതവും ഒക്കെ മനുഷ്യസ്രിഷ്ടിയാണു.
ദൈവത്തിനു ജാതി ഒരു പ്രശ്നമല്ല .അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതന്‍ ഒരു വിജാതീയന്‍
MELCHIZEDEK
" Without father , without mother ,without genealogy , having neither beginning of days nor end of life , but resembling the Son of God ,he remains a priest for ever ." ( Heb.7:3 )
ഹെബ്ര. 7:3 .ഗ്രീക്കില്‍ പറഞ്ഞിരിക്കുന്നതു ." അയാള്‍ക്കു പിതാവോ മാതാവോ ,വംശാവലിയൊ മരണമോ ജനനമോ ഇല്ലായിരുന്നു.
ഇതുതന്നെ പ്ശീത്താബൈബിളില്‍ പറഞ്ഞിരിക്കുന്നതു :
" അയാളുടെ മാതാപിതാക്ക്ന്മാരെയോ ജനന മരണത്തെയോകുറിച്ചു ഒന്നും വംശാവലിയില്‍ എഴുതിയിട്ടില്ല. "
ഇതിനു മുന്‍പു ഒരിക്കല്‍ മെല്ക്കിസെദേക്കിനെ ക്കുറിച്ചു എഴുതിയതു ഞാന്‍ ഓര്‍ക്കുന്നു. അദ്ദേഹം സലേമിന്‍റെ രാജാവും, അത്യുന്നതനായ ദൈവത്തിന്‍റെ പുരൊഹിതനുമായിരുന്നു. പക്ഷേ ഇസ്രായേലിന്‍റെ വംശാവലിയില്‍ പെടാത്ത വിജാതീയ പുരോഹിതനായിരുന്നു.
എന്നാലും അബ്രഹാത്തെക്കാളും വലിയവനായിരുന്നു. അതുകൊണ്ടാണു മെല്ക്കിസ്ദേക്കു അബ്രഹാമിനെ അനുഗ്രഹിക്കുന്നതും ,അബ്രഹാമില്‍ നിന്നു ദശാംസം സ്വീകരിക്കുന്നതും.
ക്രിസ്തു നിത്യപുരോഹിതന്‍ !
" നീ മെല്ക്കിസദേക്കിന്‍റെ ക്രമപ്രകാരം എന്നേക്കും പുരോഹിതനാകുന്നുവെന്നു അവനെക്കുറിച്ചു സാക്ഷ്യം ഉണ്ടു . ( സങ്കീ.110:4 )
യേശു എന്നേക്കുമുള്ള പുരോഹിതനാണു .
ബാക്കിയുള്ള പുരോഹിതര്‍ എന്നേക്കുമല്ലായിരുന്നു.കാരണം മരണം അവരുടെ ശുസ്രൂഷ അവസാനിപ്പിച്ചിരുന്നു. ചുരുക്കത്തില്‍ എന്നേക്കും ആരും തുടര്‍ന്നില്ല.
" എന്നാല്‍ യേശുവാകട്ടെ എന്നേക്കും നിലനില്ക്കുന്നതുകൊണ്ടു അവന്‍റെ പൌരോഹിത്യം കൈമാറപ്പെടുന്നില്ല. തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂര്ണമായി രക്ഷിക്കാന്‍ അവനു കഴിവുണ്ടു. എന്നേക്കും ജീവിക്കുന്നവനായ അവന്‍ അവര്‍ക്കുവേണ്ടി മാധ്യസ്ഥം വഹിക്കുന്നു." (ഹെബ്ര.7:24-25
യേശു കര്ത്താവിന്‍റെ വലത്തു ഭാഗത്തിരിക്കുന്നു.
"കര്ത്താവു എന്‍റെ കര്ത്താവിനോടു അരുളിചെയ്തു : ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഡമാക്കുവോളം നീ എന്‍റെ വലത്തു ഭാഗത്തിരിക്കുക " ( സങ്കീ.110 :1 )
യേശുവിന്‍റെ സ്വര്‍ഗാരോഹണം
" അവന്‍ അവരെ ബഥാനിയാ വരെ കൂട്ടികൊണ്ടു പോയി ; കൈകള്‍ ഉയര്ത്തി അവരെ അനുഗ്രഹിച്ചു.അനുഗ്രഹിച്ചുകൊണ്ടിരിക്കെ അവന്‍ അവരില്‍ നിന്നും മറയുകയും സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെടുകയും ചെയ്തു ." ( ലൂക്ക.24:50 )

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...