Saturday 9 December 2017

ലോകാരംഭം എന്നു ? ആര്‍ക്കും അറിയില്ല !

ദൈവം മനുഷ്യനെ തന്‍റെ സ്വന്തം ഛായയിലും സാദ്രിശ്യത്തിലും സ്രിഷ്ടിച്ചു. എപ്പോഴാണെന്നു അറിയില്ല. ബൈബിളിലെ ഒന്നാം ദിവസവും രണ്ടാം ദിവസവുമൊക്കെ യുഗങ്ങള്‍ തന്നെയാകാം. കാരണം നാലാം ദിവസമാണെല്ലോ സൂര്യനെ സ്രിഷ്ടിച്ചതു. മനുഷ്യനു മനസിലാകാന്‍ വേണ്ടി പറഞ്ഞിരിക്കുന്ന ദിവസങ്ങളെ ഇന്നു നാം മനസിലാക്കുന്ന 24 മണിക്കൂറായി എടുത്താല്‍ തെറ്റില്ലേ?

കാരണം അങ്ങനെ എടുത്താല്‍ ലോക സ്രിഷ്ടി, മനുഷ്യസ്രിഷ്ടിമുതല്‍ ഇന്നു വരെ കുറെ ആയിരങ്ങള്‍ വര്ഷങ്ങള്‍ മാത്രമേ അകുകയുള്ളു. എന്നാല്‍ കോടാനുകോടി വര്ഷങ്ങള്‍ പഴക്കമുള്ള ഫോസിലുകള്‍ നാം കാണുന്നു. അതിനാല്‍ ജീവന്‍റെ ആരംഭം കോടാനുകോടി വര്ഷങ്ങള്‍ക്കു മുന്‍പാകാം.

അതാണു മാര്‍പാപ്പാ പറഞ്ഞതു എന്‍റെ ദൈവം ഒരു മജീഷനല്ലെന്നു.

മജീഷന്രെ ഇദ്രജാലം പോലെ ആയിരിക്കില്ല മനുഷ്യസ്രിഷ്ടി. ദൈവത്തിന്രെ സമയത്തു അവിടുത്തെ ഛായയിലും സാദ്രിസ്യത്തിലും മനുഷ്യനെ അവിടുന്നു രൂപപ്പെടുത്തി. അതിനു മുന്‍പു ഏതെല്ലാം വകഭേദങ്ങള്‍ അവനില്‍ വരുത്തിയെന്നു ദൈവം മാത്രം അറിയുന്നു. അവസാനം അവന്‍റെ നാസാരന്ധ്രങ്ങളിലേക്കു അവിടുത്തെ ആത്മാവിനെ കടത്തിവിട്ടപ്പോള്‍ മാത്രമാണു മനുഷ്യന്‍ അവിടുത്തെ ഛായയില്‍ ആയതു.

അതിനു മുന്‍പു പലതരത്തിലുള്ളരൂപഭേദങ്ങള്‍, പരിണാമങ്ങള്‍, അവന്‍റെ അവസാന രൂപത്തിനു വന്നിട്ടുണ്ടാകാം. അതാണു ഡാര്വിന്‍റെ സിദ്ധാന്തത്തിനും സഭഎതിരല്ല. അങ്ങനെ നോക്കുമ്പോള്‍ കോടാനുകോടി വര്ഷങ്ങള്‍ക്കു മുന്‍പുതന്നെ ലോക സ്രിഷ്ടി നടന്നിട്ടൂണ്ടാകാം.

ഇവിടെയാണു മാര്‍പാപായുടെ വാക്കുകളുടെ പ്രസക്തി മനസിലാകുക. 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...