Saturday 30 December 2017

ആരാണു പുരൊഹിതന്‍

നിത്യപുരോഹിതനായ യേശുക്രിസ്തുവിനോടു ചേര്ന്നു പ്രവര്ത്തിക്കുന്നു.യേശുവിന്‍റെ പൌരോഹിത്യത്തില്‍ പങ്കാളികളാകാന്‍ വിളിക്കപെട്ടവരാണു പുരോഹിതര്‍ .ഇതു ഒരു വലിയ ദൈവവിളിയാണു.ഒരു വലിയ ദൈവീകതിരഞ്ഞെടുപ്പാണു. അതിനാല്‍ നമുക്കു അതില്‍ കാര്യമില്ലെല്ലോ ? ദൈവത്തിനു ആവശ്യമുള്ളവരെ അവിടുന്നു വിളിക്കുന്നു.പൂച്ചക്കു പൊന്നുരുക്കുന്നിടത്തു എന്തു കാര്യം എന്നാണോ ചിന്തിക്കേണ്ടതു ? നമുക്കു എന്തെങ്കിലും ഉത്തരവാദിത്വം ഉണ്ടോ ? ഉണ്ടെങ്കില്‍ എന്താണു ?

വിളവധികം വേലക്കാരോ ചുരുക്കം !

യേശു തന്‍റെ ശിഷ്യന്മാരെ നോക്കിപറഞ്ഞു. വിളവധികം; വേലക്കാരോചുരുക്കം .അതിനാല്‍ തന്‍റെ വിളഭൂമിയിലേക്കു വേലക്കാരെ അയക്കാന്‍ വിളവിന്‍റെ നാഥനോടു പ്രാര്ത്ഥിക്കുവിന്‍ .( മത്താ.9:37- 38 )

നമുക്കു വലിയ ഒരു ഉത്തരവാദിത്വമുണ്ടൂ . പ്രാര്ത്ഥിക്കണം .ഇന്നു നാം പ്രാര്ത്ഥിക്കുന്നില്ല. അതിന്‍റെ വലിയ കുറവു കാണാന്‍ സാധിക്കുന്നു.

ശിഖരങ്ങള്‍ തായിത്തടിയോടു ചേര്ന്നു നില്ക്കുന്നില്ലെങ്കില്‍ ഫലം പുറപ്പെടുവിക്കില്ല.
" മുന്തിരിച്ചെടിയില്‍ നില്ക്കാതെ ശാഖക്കു സ്വയമേവ ഫലം പുറപ്പെടുവിക്കാന്‍ സാധിക്കാത്തതുപോലെ , എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും സാധിക്കില്ല. ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണു " . ( യോഹ.15:3 - 4 )

അതുപോലെ കൂടുതല്‍ ഫലം പുറപ്പെടുവിക്കാന്‍ ആണ്ടുതോറും വെട്ടിഒരുക്കണം.സഹനം കൂടാതെ വെട്ടിഒരുക്കല്‍ നടക്കില്ലെല്ലോ ?

മനുഷ്യമക്കളെ ദൈവമക്കളാക്കാന്‍ ദൈവം മനുഷ്യനായി ഭൂമിയിലേക്കു ഇറങ്ങിവന്നു .ഒരിക്കല്‍ മാത്രം ബലി അര്‍പ്പിച്ചു മനുഷ്യനെ രക്ഷിച്ചു. ആ ബലിയുടെ കൌദാശീക ആവര്ത്തനമാണു ഇന്നു പുരോഹി തരില്‍ ക്കൂടി നടക്കുക,

അതിനു സ്വര്‍ഗം വരെ എത്തുന്ന ഒരു ഏണി ആവശ്യമാണു. സ്വര്‍ഗത്തില്‍ നിന്നും ഭൂമിയിലേക്കും ഭൂമിയില്‍ നിന്നു സ്വര്‍ഗത്തിലേക്കും ഇറങ്ങുകയും കയറുകയും ചെയ്യാവുന്ന ഏണി ആവശ്യമാണൂ.

യാക്കോബു നിദ്രയില്‍ കണ്ട ഏണി.

അതില്ക്കൂടി മാലാഖമാര്‍ ഇറങ്ങുകയും കയറുകയും ചെയ്യുന്നതു യാക്കോബു നിദ്രയില്‍ കണ്ടു.

ഫുള്‍ട്ടന്‍ ജെ ,ഷീന്‍ വി.ബലിയെ വിവരിക്കുന്നതു ഈ ഏണിയോടു ഉപമിച്ചാണു.ഈ ബലിയാണു മനുഷ്യരെ സ്വര്‍ഗത്തിലേക്കു ഉയര്ത്തുന്നതു.

ബലിയാകുന്ന ഏണി .

യേശു അര്‍പ്പിച്ച ബലിയാണു മനുഷ്യരെ സ്വര്‍ഗത്തിലേക്കു ഉയര്ത്തിയതു .ഇന്നും ആ ബലിയില്‍ കൂടിവേണം മനുഷ്യര്‍ക്കു ദൈവതിരുസന്നിധിയിലേക്കു പ്രവേശിക്കാന്‍ . ആ ബലി അര്‍പ്പിച്ചതു യേശുവാണു.ഇന്നും അതു അര്‍പ്പിക്കുന്നതു യേശുവാണു അതു സാധിക്കുന്നതു യേശുവിന്‍റെ പ്രതിനിധിയായ പുരോഹിതനില്‍ കൂടിയാണു. അതിനു പുരോഹിതര്‍ ആവശ്യമാണു. യേശുവില്‍ നിന്നും പഠിച്ചകാര്യമാണു ശിഷ്യന്മാര്‍ ചെയ്തതു. അവര്‍ക്കുശേഷം അതു സഭയില്‍കൂടി തുടരുന്നു .അതു തന്നെയാണു ഇന്നും പുരോഹിതന്‍ ചെയ്യുക. അതു യേശുവിന്‍റെ പുനരാഗമനം വരെ തുടരണം .അതിനു പുരോഹിതര്‍ ആവശ്യമാണു .അതിനുവേണ്ടിയാണു നാം പ്രാര്ത്ഥിക്കേണ്ടതു .
പിതാവിന്‍റെ ഹിതം പൂര്ത്തീകരിക്കപ്പെടണം.
ഈശോ സ്വയമായി ഒന്നും ചെയ്തില്ല.

എപ്പോഴും പിതാവിന്‍റെ തിരുഹിതം നിറവേറ്റുന്ന അനുസരണമുള്ള ഒരു പുത്രനായിരുന്നുയേശു .ഒരിക്കല്‍ യേശു പറഞ്ഞു ഞാന്‍ സ്വയമായി ഒന്നും ചെയ്യുന്നില്ല. ഞാന്‍ പിതാവില്‍ നിന്നും കേട്ട കാര്യങ്ങളാണു നിങ്ങളോടു പറഞ്ഞതു. ഇന്നും ആ കാര്യങ്ങളാണു സഭയില്ക്കൂടി പ്രഘോഷിക്കപ്പെടുന്നതു.

യേശുവിന്‍റെ സ്നേഹിതരും സഹോദരന്മാരും .

ഈശോ ശിഷ്യന്മാരെ സഹോദരരെന്നും സ്നേഹിതരെന്നും വിളിക്കുമായിരുന്നു. ഒരിക്കല്‍ പറഞ്ഞു : ഇനിയും ഞാന്‍ നിങ്ങളെ ദാസന്മാരെന്നു വിളിക്കില്ല. കാരണം യജമാനന്‍റെ മനസിലുള്ളതു മുഴുവന്‍ ദാസന്മാരോടു പറയുകയില്ല. എന്നാല്‍ സ്നേഹിതന്മാരോടു എല്ലാം പറയും. ഞാന്‍ നിങ്ങളോടു എല്ലാം പറയുന്നു. അതിനാല്‍ ഇനിയും നിങ്ങള്‍ ദാസരല്ല സ്നേഹിതരാണു.

പുരോഹിതര്‍ യേശുവിന്‍റെ ഹിതം അനുസരിച്ചു പ്രവര്ത്തിക്കേണ്ടവരാണു.

യേശു പിതാവിന്‍റെ ഹിതം മാത്രം നിറവേറ്റി .അതുപോലെ പുരോഹിതരും സ്വയമായി ഒന്നും ചെയ്യാത്തവരായിരിക്കണം .ഭൂമിയുടേയും സ്വര്‍ഗത്തിന്‍റെയും നടുവില്‍ മാധ്യസ്ഥം വഹിക്കേണ്ടവരാണു അവര്‍ .അതില്‍ക്കൂടി യേശുവിന്‍റെ ബലിയില്‍ സഹായിക്കുകയാണു അവര്‍ ചെയ്യുന്നതു. ആ ബലി തുടര്ന്നുകൊണ്ടേ ഇരിക്കുന്നു. 2000 വര്ഷം മുന്‍പു കഴിഞ്ഞ ഒരു സംഭവമായിട്ടല്ല പിതാവിന്‍റെ മുന്‍പില്‍ ഇന്നും അതു സന്നിഹിതമാണു .
.
ഈ ബലി അര്‍പ്പണത്തിനാണു പുതിയതായി വൈദീകരെ അഭിഷിക്തരാക്കുന്നതു .നമുക്കു അവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കാം

ദൈവം അനുഗ്രഹിക്കട്ടെ .ദൈവത്തിനു മഹത്വം !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...