Monday 4 December 2017

ഇടുങ്ങിയതെങ്കിലും വിശുദ്ധിയിലുള്ള ഏക വഴി

മാംസവും ആയിരുന്നു. അവര്‍ ഒന്നായിരുന്നു. (ഉല്പ. 2 : 23 )

എന്തിനാണു മനുഷ്യനെ സ്രിഷ്ടിച്ചതു?

ദൈവം അദ്രിശ്യനാണു. ലോകത്തിലുള്ള എല്ലാസ്രിഷ്ടവ്സ്തുക്കളുടേയും മുന്‍പില്‍ പ്രത്യക്ഷപ്പെടാന്‍ ദ്രിശ്യനായ ഒരു ദൈവം ആവശ്യമായിരുന്നു. അതിനാല്‍ അവിടുത്തെ ഛായയില്‍ ഒരു ദൈവത്തെ ,ദൈവത്തിന്‍റെ പ്രതിനിധിയെ, ദൈവത്തിന്‍റെ ഒരു പ്രതിപുരുഷനെ, സ്രിഷ്ടിക്കാന്‍ അവിടുന്നു തിരുമനസായി.

എന്നാല്‍ ദൈവത്തെക്കാള്‍ അല്പം താഴ്ത്തി അവനെ സ്രിഷ്ടിച്ചു. ( സങ്കീ.8:5 )

മഹത്വം സ്രിഷ്ടാവായ ദൈവത്തിനു മാത്രം ഉള്ളതാണു. എന്നാല്‍ ദൈവം ത്ന്‍റെ മഹത്വം മനുഷ്യനും നല്കി ( 8:6 ). ദൈവം തന്‍റെ സ്ഥാനത്തു മനുഷ്യനെ അധിപതിയാക്കുന്നു. അവന്‍ ദൈവത്തിന്‍റെ സ്ഥാനപതിയാണു. കാണപ്പെടുന്ന ദൈവമാണു. അതിനാല്‍ അവനും സ്നേഹകൂട്ടായമയില്‍ ആയിരിക്കണം. വിശുദ്ധിയില്‍ ആയിരിക്കണം. അതിനു കുടുംബം ആവശ്യമായിരുന്നു. അതിനുവേണ്ടി അവനെ സ്ത്രീയും പുരുഷനുമായി സ്രിഷ്ടിച്ചു. അതാണു കുടുംബം. വര്‍ദ്ധിച്ചു പെരുകുവാനാണു അവനെ സ്രിഷ്ടിച്ചതു. അങ്ങനെ ലോകം മുഴുവന്‍ ദൈവത്തിന്‍റെ പ്രതിനിധി ഉണ്ടാകണം. കാണപ്പെടുന്ന ദൈവം ഉണ്ടാകണം. അതാണു ദൈവത്തിന്‍റെ വലിയ വിളി.

എന്താണു ദൈവവിളിയെന്നുപറഞ്ഞാല്‍ ?

ദൈവം ഒരാളെ വിളിച്ചു വേര്തിരിച്ചു അവനെ ഒരു ദൌത്യം ഏല്പ്പിക്കുന്നു. അതിനു അവന്‍ പ്രത്യുത്തരം കൊടുക്കുമ്പോള്‍ ആവിളിപൂര്ത്തിയാകുന്നു. അവനെ ഏല്പ്പിച്ച ദൌത്യം പൂര്ത്തീകരിച്ചുകഴിഞ്ഞാല്‍ അവന്‍ സ്വര്‍ഗത്തിലേക്കു, ദൈവസന്നിധിയിലേക്കു എടുക്കപ്പെടും. അതിനുള്ള വഴിയാണു കുടുംബം.

സ്വര്‍ഗത്തില്‍ നിന്നും ഭൂമിയിലേക്കു വരാനുള്ലവഴിയും കുടുബം തന്നെയാണു. ദൈവത്തിനു, പുത്രനായ ദൈവത്തിനു, ഭൂമിയിലേക്കു വരാനും ഉള്ള ഏകവഴികുടുംബം തന്നെയാണു. അതിനായിതിരഞ്ഞെടുക്കപ്പെട്ട കുടുംബമാണു യൌസേപ്പിന്രെയും മേരിയുടേയും കുടുംബം, തിരുക്കുടുംബം. അതില്‍നിന്നും ആരേയും മാറ്റിനിര്ത്താന്‍ ദൈവം ആഗ്രഹിക്കുന്നില്ല.

കാര്യം കണ്ടുകഴിഞ്ഞു ഉപേക്ഷിക്കുന്നതു പൈശാചികപ്രവര്ത്തിയാണു. ഒരു ഗ്ലാസ് വെള്ളം കൊടുത്താലും പ്രതിഫലം കൊടുക്കുന്നവനാണു ദൈവം. ആ ദൈവം 9 മാസക്കാലം മറിയത്തിന്‍റെ ഗര്‍ഭപാത്രത്തില്‍ വളര്ന്നു. അവളുടെ പാല്‍ ഊറ്റിക്കുടിച്ചു ശിശുപ്രായം പിന്നിട്ടു. ബാല്ല്യവും കൌമാരവും അവളുടെ ശൂസ്രൂഷകള്‍ ഏറ്റുവാങ്ങി. മരണം വരേയും അവളുടെ സഹവാസത്തിലായിരുന്നു. മരണസമയത്തു തന്‍റെ അമ്മയുടെ സംരക്ഷണം പ്രിയ ശിഷ്യനെ ഏള്‍പ്പിച്ചു. തന്‍റെ അമ്മയുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുകൊടുക്കുകയും ചെയ്തു.

ആ അമ്മയെ തള്ളിപ്പറയാന്‍ സാധിക്കുന്നതു ലൂസിഫറിനും അവന്‍റെ അനുയായികള്‍ക്കും മാത്രം !

നമ്മള്‍ പറഞ്ഞുവന്നതു ഭൂമിയില്‍നിന്നും സ്വര്‍ഗത്തിലേക്കുള്ളവഴിയും, സ്വര്‍ഗത്തില്‍ നിന്നു ഭൂമിയിലേക്കുള്ല വഴിയും കുടുംബമാകുന്ന ഏകവഴിയാണു. അതു തെളിയിക്കാനാണു ഇത്രയും പറഞ്ഞതു.

കൂടുതല്‍ പറഞ്ഞാല്‍ ലേഖനം വലുതാകുമെന്നതിനാല്‍ നിര്ത്തുന്നു. നമുക്കു നമ്മുടെ വിളിക്കു യോഗ്യമായ രീതിയില്‍ ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ ! 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...