Wednesday 22 March 2017

Mea culpa ,mea culpa .mea maxima culpa

തെറ്റിനെ വെള്ലപൂശുന്നവരല്ല വിശുദ്ധര്‍, തെറ്റിനെ അംഗീകരിക്കുന്നവരാണു വിശുദ്ധര്‍ !

പരീശന്‍റെ പ്രാര്ത്ഥന ദൈവം കേട്ടില്ല.

എന്നാല്‍ ചുങ്കക്കാരന്‍റെ പ്രാര്ത്ഥന ദൈവം കേട്ടു.

വിശുദ്ധരുടെ മാത്രം വംശാവലിയിലല്ല യേശു ജനിച്ചതു !

പാപികളുടേയും വ്യ്ഭിചാരികളുടേയും വേശ്യകളുടേയും വിശുദ്ധ്ന്മാരുടേയും  മഹാവിശുദ്ധന്മാരുടേയും ഒക്കെ വംശാവലിയായിരുന്നു യേശുവിന്‍റേതു !

കത്തോലിക്കാസഭയും ഇതുപോലെയാണു. സഭയില്‍ വിശുദ്ധ്ന്മാര്‍ മാത്രമല്ല. പാപികളും, മഹാപാപികളും സഭയില്‍ കണ്ടെത്തിയന്നുവരാം. അതുകൊണ്ടു സഭക്കു ഒന്നും സംഭവിക്കില്ല. തെറ്റു തെറ്റാണെന്നു പറഞ്ഞു തെറ്റിനെ വെറുത്തുപേക്ഷിക്കുക. ഒരിക്കലും തെറ്റിനെ വെള്ളപൂശാന്‍ ശ്രമിക്കാതിരിക്കുക.

തെറ്റുകാര്‍ക്കുവേണ്ടി ക്ഷമചോദിക്കാന്‍ കഴിയുന്നതാണു,   തെറ്റിനെ അംഗീകരിക്കുന്നതാണു വിശുദ്ധിയിലേക്കുള്ള ചുവടുവയ്പ്പു .

ദൈവമേ തെറ്റുകാരോരോട് ക്ഷമിക്കണമേ എന്നു പ്രാര്ത്ഥിക്കുമ്പോഴും അവരുടെ ശിക്ഷയില്‍ കുറവുവരാനല്ല പ്രാര്ത്ഥിക്കുന്നതു. നിത്യരക്ഷയുടെ കാര്യ്ത്തില്‍ മാത്രമാണു. ശിഷവേണ്ടെങ്കില്‍ പിന്നെ ശുദ്ധീകരണ സ്ഥലം ആവശ്യ്മില്ലെല്ലോ ? 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...