Thursday 16 March 2017

ശിഷ്യന്‍റെ ദൌത്യം !

യേശു എന്തിനാണു അയക്കപ്പെട്ടതെന്നു തന്‍റെ കന്നിപ്രസംഗത്തില്‍ അവിടുന്നു വ്യക്തമാക്കുന്നു.

" കര്ത്താവിന്‍റെ ആത്മാവു എന്‍റെ മേലുണ്ടു. ദര്‍ദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്നു എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ച്ചയും, അടിച്ചമര്ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും,കര്ത്താവിനു സ്വീകാര്യമായ വല്സരവും പ്രഖ്യാപിക്കാന്‍ അവിടുന്നു എന്നെ അയച്ചിരിക്കുന്നു. "  (ലൂക്കാ 4: 18 - 19 )

യേശു ചെയ്ത അതേ ജോലിയാണു ഇന്നു സഭയും ചെയ്യേണ്ടതു .

2013 മാര്‍ച്ച് എഴാം തീയതി മാര്‍പ്പായെ തിരഞ്ഞെടുക്കാന്‍ കൂടിയ കോണ്‍ക്ളേവില്‍ , കര്‍ദിനാള്‍ സംഘത്തില്‍ ബെര്‍ഗോളിയോ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞതു ഇപ്രകാരമായിരുന്നു. " സഭയുടെ നേതാക്കളെന്ന നിലയില്‍ നമ്മള്‍ പലപ്പോഴും നമ്മിലേക്കുതന്നെ ശ്രദ്ധ കേദ്രീകരിച്ചാണു ജീവിക്കുന്നതു." അദ്ദേഹം തുടര്ന്നു സഭക്കുള്ളിലേക്കു പിന്‍ വലിയുന്നതു അപകടകരമാണു. മറിച്ചു സമൂഹത്തിന്‍റെ പുറമ്പോക്കുകളിലേക്കാണു സഭ നീങ്ങേണ്ടതു" .  ( പാപ്പായുടെ പഠനങ്ങള്‍ പേജ്. 70

അവിടെയാണു ദരിദ്രരും, മയക്കുമരുന്നുകാരും, സാമൂഹ്യവിരുദ്ധരും തമ്പടിക്കുക. അവിടെയാണു സഭശ്രദ്ധ കേന്ദ്രീകരിക്കേണ്ടതു. ഈ സമയത്താണു യേശു വായിച്ച ഭാഗം നമ്മുടെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതു.

വിദ്യാലയങ്ങള്‍ !

പാവപ്പെട്ടവര്‍ ആശ്രയിക്കുന്നതു ഗവര്മ്മെറ്റു സ്കൂളുകളെയാണു .പക്ഷേ അവിടെ സഭയുടേയും സന്യസ്തരുടേയും സേവനം ഉണ്ടോ ?

അശുപത്രികള്‍

പണ്ടു കാലങ്ങളില്‍ മിഷ്യന്‍ ആശുപത്രികളില്സൌജന്യ ചികില്സയായിരുന്നു. പിന്നീടു പടിപടിയായി ഉയര്ന്നു സൂപര്‍ സ്പെഷ്യാലിറ്റികളായി. പാവപ്പെട്ടവനു അതിന്രെ മുറ്റത്തുപോലും ചെല്ലാന്‍ സാധിക്കാത്ത അവസ്ഥയായി.

സൌജന്യമായി കിട്ടിയതു സൌജന്യമായിത്തന്നെ കൊടുക്കണം. പാവപ്പെട്ടവരുടെ വിമോചനത്തിനും അഭിവ്രുദ്ധിക്കുമായി ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്നു.

"മറ്റുള്ളവര്‍ക്കു നല്കുന്നതിനുവേണ്ടി കൂടുതല്‍ സൌഭാഗ്യം അനുഭവിക്കുന്നവര്‍ തങ്ങളുടെ അവകാശങ്ങളില്‍ ചിലതു ഉപേക്ഷിക്കാന്‍ തയ്യാറാകണം .    (  EG 190 )

വിശക്കുന്നവനു ഭക്ഷണവും ദാഹിക്കുന്നവനു കുടിക്കുവാനും കൊടുക്കാന്‍ നമുക്കു കഴിയണം .

ഒരു അമ്മയുടെ മുലയില്‍ കുഞ്ഞിനു ആവശ്യമുള്ല പാല്‍ കരുതിയിരിക്കുന്നതുപോലെ ഈ ലോകത്തില്‍ ജീവിച്ചിരിക്കുന്നവര്‍ക്കു കഴിക്കാനുള്ല ഭക്ഷണവും തമ്പുരാന്‍ കരുതിയിട്ടുണ്ടു. പക്ഷേ ഉള്ളവര്‍ കൊടുക്കുന്നില്ല. പലപ്പോഴും ആവശ്യം കഴിഞ്ഞുള്ലതു നഷ്ടപ്പെടുത്തുന്നു. 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...