Sunday 26 March 2017

Will power

It is the ability to control your own thoughts and the way in which  you behave
I think each one of us should have " The ability to control ourselves  "

ദൈവം മനുഷ്യനുതന്നിരിക്കുന്ന ഒരു വലിയ കഴിവാണു അധവാ അനുഗ്രഹമാണു ആത്മനിയന്ത്രണം. സ്വയ നിയ്ന്ത്രണം.
സ്വയം തീരുമാനം എടുക്കാന്‍ കഴിയാത്ത മനുഷ്യന്‍ കാറ്റത്തു ഉലയുന്ന ഞാങ്കണക്കുതുല്ല്യമാണു. (മറ്റൊരുവന്‍റെ അടിമ പറയുന്നതെല്ലാം ചെയ്യും).

മനുഷ്യന്. അവന്‍ കാണപ്പെടുന്ന ദൈവമാണു. ദൈവത്തിന്‍റെ പ്രതിനിധിയാണു.
ദൈവത്തിനു വസിക്കാനുള്ള ആലയമാണു. ദൈവാലയമാണു എങ്കില്‍ അതു എപ്പോഴും ശുദ്ധമായിരിക്കണം.

“ ദൈവത്തിന്‍റെ ആത്മാവു യഥാര്ത്ഥമായി നിങ്ങളില്‍ വസിക്കുന്നെങ്കില്‍ നിങ്ങള്‍ ജഡീകരല്ല ആത്മീയരാണു. ക്രിസ്തുവിന്‍റെ ആത്മാവില്ലാത്തവന്‍ ക്രിസ്തുവിനുളളവനല്ല" ( റോമ.8:9 )

മനുഷ്യന്‍റെ യധാര്ത്ഥമായ ആരാധന.

“ നിംഗളുടെ ശരീരങ്ങളേ വിശുദ്ധവും ദൈവത്തിനുപ്രീതികരവുമായ സജീവബലിയായി സമര്പ്പിക്കുവിന്‍. ഇതായിരിക്കണം നിംഗളുടെ യധാര്ത്ഥമായ ആരാധന.” ( റോമ 12 : 1 )
ബലിയര്പ്പിച്ചാണു നാം ആരാധിക്കേണ്ടതു. ദൈവത്തിനു ആരുടേയും രക്തമോ മറ്റു സാധനങ്ങളോ ആവശ്യമില്ല. ദൈവത്തിനു കൊടുക്കേണ്ടതു ഏറ്റവും വിലപിടിപ്പുള്ള സധനം വേണം. ഒരു മനുഷ്യനു അവന്‍റെ ശരീരം മാത്രമാണു ഏറ്റവും വിലപിടിപ്പുള്ളതു. അതുവേണം ദൈവത്തിനു സമര്‍പ്പിക്കാന്‍ അതു വിശുദ്ധമായിരിക്കണം. അശുദ്ധമാക്കിയശരീരം ദൈവത്തിനു സമര്‍പ്പണയോഗ്യമല്ല.

പരസ്പര സ്നേഹം ദൈവീകമാണു.

“ നിംഗളുടെ സ്നേഹം നിഷ്കളങ്കമായിരിക്കട്ടെ. തിന്മയെ ദ്വേഷിക്കുവിന്‍. നന്മയെ മുറുകെപിടിക്കുവിന്‍. നിങ്ങള്‍ അന്നോന്യം സഹോദര തുല്ല്യം സ്നേഹിക്കുവിന്‍. പരസ്പരം ബഹുമാനിക്കുന്നതില്‍ ഓരോരുത്തരും മുന്നിട്ടുനില്ക്കുവിന്‍. ( റോമാ 2: 9 – 10 )

മനുഷ്യശരീരം ദൈവാലയമാണു.

"നിംഗള്‍ ദൈവത്തിന്‍റെ ആലയമാനെന്നും ദൈവാത്മാവു നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ" 1കോറ 3: 16 ).

"നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്‍റെ ആലയമാണു നിങ്ങളുടെ  ശരീരമെന്നു നിങ്ങല്ക്കു അറിഞ്ഞുകൂടേ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല. നിങ്ങള്‍ വിലക്കുവാങ്ങപെട്ടവരാണു ആകയാല്‍ നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹ്വത്തപെടുത്തുവിന്‍" (1കോറ.6: 19-20 ).

നമ്മള്‍ ജീവിക്കുന്നദൈവത്തിന്‍റെ ആലയം

“ നമ്മള്‍ ജീവിക്കുന്നദൈവത്തിന്‍റെ ആലയമാണു .എന്തെന്നാല്‍ ദൈവം അരുളിചെയ്തിരിക്കുന്നു. ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും ഞാന്‍ അവരുടെ ദൈവമായിരിക്കും. അവര് എന്റെ ജനവുമായിരിക്കും( 2കോറി.6:16 ).

മനുഷ്യശരീരം എത്ര മഹത്വവും ബഹുമാനവുമുളളതാണു?

എങ്കില്‍ അതിനെ അശുദ്ധമാക്കാന്‍ മനുഷ്യനു അധികാരമുണ്ടോ?

ദൈവത്തിന്‍റെ ആലയത്തെ നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും.

"ദൈവത്തിന്‍റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും എന്തെന്നല്‍ ദൈവത്തിന്റെ ആലയം പരിശുദ്ധമാണു .ആ ആലയം നിംഗള് തന്നെ" ( 1കോറി 3: 17 ).

ഇതു മനസിലാക്കാത്തവരാണു മനുഷ്യശരീരത്തെ കൊല്ലുന്നതും ബലാല്‍സംഘത്തില്‍ കൂടെയോ ചതിയിലോ വന്ചനയിലോ പെടുത്തി ഒരു സ്ത്രീയുടെ കന്യാത്വം നഷ്ടപെടുത്തുകയോ അവളെ അശുദ്ധയാക്കുകയോ ചെയ്യുന്നവര്. ദൈവജനത്തെ വിശുദ്ധിയിലേക്കു നയിക്കാന്‍ വിളിക്കപ്പെട്ടവരാണു ഈ മ്ളേശ്ചത കാണിക്കുന്നതെങ്കിലോ? ഒരു വൈദികന്‍ യേശുവിന്‍റെ പ്രതിനിധിയാണു, അദ്ദേഹം ഒരു മ്രുഗമായി രൂപാന്തരപ്പെട്ടാലോ? ദൈവം എങ്ങനെ ക്ഷമിക്കും?

ഒരു സ്ത്രീയുടേയോ പുരുഷന്റെയോ സ്വത്തു അവരുടെ കളങ്കമില്ലാത്ത ശരീരമാണു. ദൈവം തന്ന കന്യത്വം ഒരിക്കലും ന്ഷ്ടപെടുത്തരുതു. ഇതു മനസിലാക്കാന്‍ ദൈവത്തില്‍നിന്നു അല്പം ക്രുപവേണം. ഈ നോമ്പുകാലം അതിനുവേണ്ടി പ്രാര്ത്ഥിക്കാം

അബ്രഹാത്തസ് എന്ന സഭാപിതാവു പറയുന്നതു വളരെ ശ്രദ്ധേയമാണു. വളരെ ആഴമായ അര്ത്ഥം അദ്ദേഹത്തിന്‍റെ ചിന്തയില്‍ ഉണ്ടൂ.

അദ്ദേഹമാണു പറയുന്നതു. ഒരു ക്രിസ്ത്യാനി 24 മണിക്കൂറും പ്രര്ത്ഥനയിലാണെന്നു. അദ്ദേഹം പറയുന്നു ഒരു സ്ത്രീ വിവാഹിതയായി കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനാല്‍ അവളൂടെ കന്യാത്വം നഷ്ടപെടില്ല.
പിന്നെ എങ്ങനെയാണു അതു നഷ്ടപെടുന്നതു? അവള്‍ ദാമ്പത്യ വിശ്വസ്ഥത പുലര്ത്താതെ വന്നാല്‍ അതില്‍ തന്നെ അവളൂടെ കന്യാത്വം നഷ്ടപെടും. ഇതേ നിയമം പുരുഷനും ബാധകമാണു.

ശരീരത്തിന്മേല്‍ ഉള്ള അവകാശവും അധികാരവും അവരവര്ക്കുതന്നെ. എന്നാല്‍ വിവാഹത്തോടെ ശരീരത്തിന്മേല്‍ ഉള്ള അവകാശം കൈമാറുന്നു.
സ്ത്രീയുടെ ശരീരത്തിന്മേല്‍ ഉള്ള അവകാശം പുരുഷനായിതീരുന്നു. അതിനല്‍ അവളുടെ ശരീരം അവല്ക്കു ഇഷ്ടമുള്ള മറ്റൊരാളുമായി പങ്കുവെയ്ക്കാന്‍ പറ്റില്ല. അതുപോലെ പുരുഷനും.

ഹ്രുദയം പരിശോധിക്കുന്ന ദൈവം

നമ്മുടെ ഹ്രുദയമാണു ദൈവം കാണുക, നമ്മുടെ ഉദ്ദേശമാണു ദൈവം വിലയിരുത്തുക.

വ്യഭിചാരം ചെയ്യരുതു.

ആസക്തിയോടേ സ്ത്രീയേ നോക്കിയാല്‍പോലും വ്യഭിചാരം ആകും.

“ വ്യഭിചാരം ചെയ്യരുതു എന്നു കല്പിച്ചിട്ടുള്ളതു നിങ്ങള്‍ കേട്ടിട്ടൂണ്ടെല്ലോ എന്നാല്‍ ഞാന് നിങ്ങടു പരയുന്നു: ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ ഹ്രുദയത്തില് അവളുമായി വ്യഭിചാരംചെയ്തു കഴിഞ്ഞു (മത്താ.5: 27 28).

എന്തുകൊണ്ടു ?                        

ദൈവം ഹ്രുദയമാണു പരിശോധിക്കുന്നതു. നീ എന്തു ചെയ്തു എന്നതിലുപരി എന്തു ഉദ്ദേശത്തോടെ ചെയ്തു വെന്നാണു ദൈവം നോക്കുക.

വിശുദ്ധ ചുംബനം

“വിശുദ്ധചുംബനം കൊണ്ടു എല്ലാസഹോദരരേയും അഭിവാദനംചെയ്യുവിന്‍ " (1 തെസേ 5 : 26 )

നാമെല്ലാവരും വിശുദ്ധരായിരിക്കണം

“ നിങ്ങളെ വിളിച്ചവന്‍പരിശുദ്ധനായിരിക്കുന്നതുപോലെ എല്ലാപ്രവര്ത്തികളിലും നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍. ഇങ്ങനെ എഴുതപെട്ടിരിക്കുന്നു: ഞാന്‍ പരിശുദ്ധനായിരിക്കുന്നതുകൊണ്ടൂ നിങ്ങളും പരിശുദ്ധരായിരിക്കുവിന് ( 1പത്രോ.1: 15 – 16 ).

ചതിയന്മാരെ ശ്രദ്ധിക്കുവിന്‍.

ചിലപ്പോള്‍ കാവല്ക്കാര്തന്നെ കൊല്ലും. ഇന്ദിരാഗാന്ധിയെ വെടിവെച്ചതു ബോഡീഗാറ്ഡുതന്നെയായിരുന്നു. അതുപോലെ നമ്മെ വിശുദ്ധീകരിക്കാനായി തിരഞ്ഞെടുക്കപ്പെട്ട വൈദീകരാല്‍ തന്നെ നമ്മുടെ ആത്മാവു നഷ്ടപ്പെട്ടാലോ ?

ഹ്രുദയം പരിശോധിക്കുന്നവന്‍റെ മുന്‍പില്‍ ഹ്രുദയ പരമാര്‍ത്ഥതയോടെ ജീവിക്കാന്‍ ദൈവം നമ്മേ അനുഗ്രഹിക്കട്ടെ.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...