Tuesday 21 March 2017

വിവാഹപൂര്വ ലൈഗീകതയും കുടുംബത്തകര്‍ച്ചയും !

ഇന്നു ഒരു പ്രത്യേക കാര്യത്തിനായി എഴുതുന്നു. ഒരു കൌണ്സിലിയുടെ വിവരങ്ങള്‍. അവരുടെ സമ്മതത്തോടെ ചിലവിവരങ്ങള്‍ മാത്രം എഴുതുന്നു. ഈ എഴുത്തു ആര്ക്കെങ്ങ്കിലും ഉപകരിക്കുമെങ്ങ്കില് എഴുതുന്നതില്‍ കൌണ്സിലിക്കു എതിര്പ്പില്ല. അതിനാല് സമ്മതം വാങ്ങി എഴുതുന്നു

തകര്‍ന്ന ആത്മഹത്യ

അത്മഹത്യ്ക്കു ആവശ്യമായ വിഷം ആദ്യത്തെ കുപ്പിയില് സൂക്ഷിച്ചു. Methyl alcohol (methanol ) .
രണ്ടാമത്തെകുപ്പിയില്‍ Ethyl alcohol ഉണ്ടായിരുന്നു. (അതു മദ്യമായുംകഴിക്കാം). ഇനിയും ജീവിക്കേണ്ടെന്നു വിചാരിച്ചപ്പോള്‍ മരിക്കാന്‍ തീരുമാനിച്ചു. കതകടച്ചു പൂട്ടിയിട്ടു ജ്യൂസില്‍ വിഷം ഒഴിച്ചു കഴിച്ചു. ബൊധം നഷ്ടപെട്ടു മണിക്കൂറുകലോളം കിടന്നു സ്ര്‍ദ്ധിച്ചു. പക്ഷേ മരിച്ചില്ല. കൊടിയവിഷം കഴിച്ചിട്ടു എന്തേ മരിക്കാഞ്ഞു അപ്പോഴണു മനസിലായതു കഴിച്ചതു വിഷമല്ല മദ്യമായിരുന്നെന്നു. പിന്നെ മരിക്കാന്‍ ശ്രമിച്ചില്ല അങ്ങനെയാണു കൌണ്സിലിംഗിനു വന്നതു.
(അനുവാദം ഉണ്ടെങ്കിലും ചില ക്കര്യങ്ങള്‍ മാത്രം പങ്കു വയ്ക്കുന്നു.

ചെറുപ്പത്തിലെ തഴക്കദോഷം കുടുംബജീവിതത്തെ തകര്‍ത്തു വിഷാദം ബാധിച്ചു. ഒടുവില്‍ ആത്മഹത്യചെയ്തു. കുപ്പിമാറിയതിനാല്‍ മരിച്ചില്ല.
കൌന്സിലിംഗില്‍ കൂടിവീണ്ടും ജീവിതത്തിലേക്കു വന്ന ഒരു സ്ത്രീസംഭവമാണു.

വിവാഹം കഴിഞ്ഞു ആദ്യദിനങ്ങളില്‍ തന്നെ ഭര്ത്താവിനെ വെറുത്തു.

ഒരുതരത്തില്‍ ഒരുമാസം അയാളുടെ കൂടെ കഴിച്ചുകൂട്ടി അപ്പോള്‍ ഭര്ത്താവു ജോലിസ്ഥലത്തെക്കുപോയി. ഇനിയും ഒന്നോരണ്ടോ വര്ഷം കഴിഞ്ഞെ അദ്ദേഹം തിരികെ വരികയുള്ളു. അപ്പോള്‍ പിന്നെ സുഖമായി ഇഷ്ടമുളളവരുമായി ഇഷ്ടം പോലെ ജീവിക്കാന്‍ പറ്റി. വീട്ടില്‍ പ്രായംചെന്ന മാതാപിതാക്കള് മാത്രം. അവര്‍ ഒന്നും അറിഞ്ഞിരുന്നില്ല. അതിനെപറ്റി വിശദമ്മയി അറിയേണ്ടകാര്യമില്ലാത്തതിനാല് ആഭാഗം വിടുന്നു.

എന്തുകൊണ്ടു ആദ്യനാളുകളില്തന്നെ ഭര്ത്താവിനെവെറുത്തു ?

അതിനെകുറിച്ചു മാത്രം അല്പം പറയാം. കോളജില്‍ പഠിക്കാന്‍ തുടങ്ങിയ കാലം മുതല്‍ അല്പം വിവരിക്കുന്നു.

മാതാപിതാക്കള്‍ ഗള്ഫിലായിരുന്നു. ഒറ്റപുത്രി. വല്യപ്പന്റെയും വല്യമ്മയുടേംകൂടെ താമസം. ആരും നിയന്ത്രിക്കാനില്ല. ഇഷ്ടം പോലെ തകര്‍ത്തടിച്ചു ജ്ജീവിക്കാം. ചിലപ്പോള്‍ കൂട്ടുകാരികള്‍ വീട്ടില്‍ വന്നുകിടക്കും. അവരില്‍ ചിലര്ക്കു തഴക്കദോഷവും സ്വയം ഭൊഗവും ഒക്കെയുളളവര് പരസ്പരം പിടിച്ചും ഉമ്മവെച്ചും ലൈംഗീകജീവിതത്തിലേക്കു കടന്നുവന്നു. ചില കൂട്ടുകാരുമൊത്തു പലയിടത്തുമ്പോയി. എല്ലാതരത്തിലുള്ള സുഖഭോഗങ്ങളില്‍ ഏര്പ്പെട്ടു. അന്നേരമാണു ഒരാള്ക്കു അനുഭവപെട്ട ദുരനുഭവം മനസിലായതു. അവളുടെ നഗ്നചിത്രം എടുത്തു. പിന്നെ അവന്മാര് ബ്ളാക്കുമെയില്‍ ചെയ്യാന്‍ തുടങ്ങി. പിന്നെ അവര്പറയുന്നിടത്തും പറയുന്നവരുമായി ബന്ധപ്പെടണം. ഒടുവില്‍ ആ കൂട്ടുകാരി ആത്മഹത്യചെയ്തു. പേടിച്ചിട്ടു ആണ്കുട്ടികളുമായുളള ബന്ധം അവസാനിപ്പിച്ചു. പിന്നെ ഞങ്ങള്‍ കണ്ടുപിടിച്ചതു പ്രായമായ വരെയാണു. അവര് ഒരിക്കലും ചതിക്കില്ല. രണ്ടാള്ക്കും ലൈഗീകതയില്‍ മാത്രം ശ്രദ്ധ. അങ്ങനെ ധാരാളം ആളുകളുമായി ലംഗീകജീവിതത്തില്‍ ബന്ധം കണ്ടെത്തികഴിഞ്ഞാണു വിവാഹജീവിതത്തില്‍ മാതാപിതാക്കള്‍ നിര്ബധിച്ചു പ്രവേശിപ്പിച്ചതു. അതിനാല്‍ ഇതിന്‍റെ എല്ലാവശങ്ങളും അറിയാമായിരുന്നതുകൊണ്ടു ഭര്ത്താവിന്‍റെ കഴിവും കഴിവുകേടും പെട്ടെന്നു വിലയിരുത്തി.അങ്ങനെയാണു ഭര്ത്താവില്‍നിന്നും രക്ഷപെടണമെന്നുള്ള ചിന്തവന്നതു.

പ്രീമാരിറ്റല്‍ സെക്സും വിവാഹജീവിതവും

ഒരിക്കല്‍പോലും രതിസുഖം അനുഭവിക്കാന്‍ പറ്റില്ലെന്നു ആദ്യ ദിനങ്ങളില്‍ തന്നെ മനസിലായിരുന്നു. പ്രീമാരിറ്റല്‍ സെക്സില്‍ നിന്നും ഇതിന്‍റെ എല്ലാവശങ്ങളേയും വിലയിരുത്താനുള്ള കഴിവു ലഭിച്ചിരുന്നു.
എന്നുമാത്രമല്ല പുര്ഷനെ ഇഷ്ടപെടാനും സ്നേഹിക്കാതിരിക്കനുമുള്ള കാരണങ്ങളും അവളിലുടലെടുക്കും. അതുപോലെ സ്ത്രീയുടെ കന്യാത്വത്തില്‍ വന്ന പാളിച്ച പെട്ടെന്നു പുരുഷന്‍ മനസിലാക്കുകയും സ്ത്രീയെ വെറുക്കാന്‍ ഇതു കാരണമാകുകയും ചെയ്യും.

നമ്മുടെകഥാനായിക ആത്മഹത്യചെയ്യാന്‍ തീരുമാനമെടുത്തതിന്‍റെ കാരണം

ഭര്‍ത്താവിന്‍റെ അസാന്നിധ്യത്തില്‍ വഴിപിയച്ച പഴയകാലജീവിതം തന്നെ തിരഞ്ഞെടുത്തു. അതു കാലക്രമത്തില്‍ കുറ്റബോധമായി രൂപാന്തരപെട്ടു അധികം താമസിയാതെ വിഷാദരോഗിയായി മാറുകയും ചെയ്തു അതിന്‍റെ കൂടെ പലരുമായി ബന്ധപെട്ടതിന്റെ ഫലമായി ലൈഗീകരോഗം പിടിപെടുകയും ചെയ്തു. (വെനറല്‍ ഡിസീസ്) അതോടെ ഇനിയും ലോകം അറിയുന്നതിനുമുന്പേ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനം എടുക്കുകയായിരുന്നു.

കുപ്പിമാറിപോയതുകൊണ്ടു മരിച്ചില്ല. പിന്നെ മരിക്കാന്‍ ശ്രമിക്കാതെയാണു കൌണ്സിലിംഗിനു അവര് തയ്യറായതു. കൌന്സിലിംഗില്‍ കൂടി ജീവിതമെന്നു പറഞ്ഞാല്‍ എന്താണെന്നും ലൈംഗീകതയെന്നുപറഞ്ഞാല് വെറും ശരീരത്തിന്‍റെ മാത്രം സുഖാനുഭവമല്ലെന്നും അതു സ്നേഹത്തില്‍ ഉള്ള ഒന്നാകലാണെന്നും സ്നേഹം പങ്കിട്ടനുഭവിക്കുന്നതു മാനസീകതലത്തിലും ഹ്രുദയത്തിന്‍റെ തലത്തിലും നടക്കേണ്ട ഒന്നാണെന്നും അതുവെറും കാമപ്രാന്തല്ലെന്നും മനസിലായി കഴിഞ്ഞപ്പോള്‍ ഭര്ത്താവിനു ഇനിയും കഴിവുകേടുണ്ടെങ്കിലും സ്നേഹത്തിളപ്പില്‍ അതെല്ലാം മാറികൊള്ളുമെന്നും മനസിലാക്കി അവര് ഒന്നായി ജീവിക്കുന്നു.

വിവാഹപൂര്‍വ ലൈഗീകതയും വിവാഹേതര ലൈംഗീകതയും

മനുഷ്യനെ മ്രുഗമായി മാറ്റും. സ്നേഹിക്കാനുളള കഴിവു നഷ്ടമാകും. കുറ്റബോധം അവരെ വേട്ടയാടും ചെയെരുതാത്തതു ചെയ്തുവെന്നുളള ചിന്ത അവരുടെ ജീവിതത്തെ തകിടം മറിക്കും. കാലക്രമത്തില്‍ വിഷദ രോഗം അവരെ പിടികൂടും. നിരാശയില്‍ ചെന്നുപെടും ആത്മഹത്യയിലേക്കു അവരെ നയിക്കും. കുടുംബജീതം തകര്‍ന്നുതരിപ്പണമാകും.

Is Sex Necessary for Good Health?
The best that modern science can say for sexual abstinence is that it's harmless when practiced in moderation.

ഇതില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നു പറയുന്നതു അബദ്ധമാണു.
ശ്ളീഹാ പറയുന്നു സ്ത്രീയെ സ്പര്‍ശിക്കാതിരിക്കുന്നതാണു പുരുഷനു നല്ലതു. വിവാഹജീവിതത്തില്‍ ഏര്‍പെടുന്നവര്‍ക്കു മാത്രമുള്ളതാണു ലൈഗീക ജീവിതം. മറ്റുളളവര്‍ അതു അനാവരണം ചെയ്യാന്‍ പാടില്ല.

പാഠം

വിദ്യാര്ത്ഥികള്ക്കു പറഞ്ഞിരിക്കുന്നതല്ല ലൈംഗീകത അനാവരാണം ചെയ്യ്യാന്‍. അതു അവരെ തിന്മയിലേക്കുനയിക്കും. പിന്നെ വിവാഹജീവിതത്തല്‍ പ്രവേശിച്ചാല്‍ അതു തകരാന്‍ അധികം സമയം വേണ്ടിവരില്ല. അതിനാല്‍ കുഞ്ഞു മക്കളേ പഠിക്കുന്ന സ്മയത്തു ഈ വിധ ചിന്തകളില്പെടാതെ നിംഗളെ തന്നെ സൂക്ഷിക്കുക അല്ലെങ്ങ്കില്‍ ഏതു സമയത്തും അപകടം സംഭവിക്കാം.

അതുപോലെ venereal disease ഉണ്ടാകാന്‍ ഉള്ള സാധ്യതയും ഉണ്ടൂ.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...