Friday 30 December 2016

Table reserved for two ! അവള്‍ ഇന്നും വന്നില്ല !!

രണ്ടുപേര്‍ക്കായി രിസേര്വു ചെയ്ത മേശയില്‍ വെള്ളം ഗളാസില്‍ ഒഴിച്ചിട്ടു വയിറ്റര്‍ അല്പം നിന്നിട്ടു അടുത്ത്മേശയിലേക്കു പോയി. നന്നായി ഡ്രസ് ചെയ്ത ആമനുഷ്യന്‍ ആരേയോ പ്രതീക്ഷിച്ചു ഇരിക്കുന്നു .ദീര്‍ഘനേരം കഴിഞ്ഞുഅയാള്‍ വീണ്ടും റ്റേബിളില്‍ എത്തി സാര്‍ എന്തെങ്കിലും ? വരട്ടെ !
അവന്‍ വീണ്ടും പോയി ! ആധികസമയം കഴിഞ്ഞു അവന്‍ ഒഴിഞ്ഞ
ഗ്ളാസ്സില്‍ വെള്ളം നിറച്ചിട്ടു സാര്‍ എന്തെങ്കിലും ? വരട്ടെ ! എന്നുപറഞ്ഞിട്ടു എല്ലാടേബിളിലും ആരേയോ തിരഞ്ഞു കണ്ടില്ല !
മണീക്കൂറുകള്‍ കഴിഞ്ഞു വയിറ്റര്‍ വീണ്ടും എത്തി .സാര്‍ കഴിഞ്ഞദിവസങ്ങളില്‍ ഒന്നും വന്നില്ലെല്ലോ ? പോട്ടെ സാര്‍ അവര്‍ ഇനിയും വരില്ലായിരിക്കും ? വിട്ടുകള സാര്‍ എന്തെങ്കിലും ഓര്‍ഡര്‍ ?
ഇല്ല അവള്‍ തീര്‍ച്ചയായും വരുമെന്നാണു പറഞ്ഞീരുന്നതു ! ഞാന്‍ അവളെ അത്രക്കും സ്നേഹിക്കുന്നു ഞാന്‍ കാത്തിരിക്കാം !

മേശകളൊക്കെ ഒഴിഞ്ഞു തുടങ്ങി മണി ഒന്‍പതുകഴിഞ്ഞിരിക്കൂന്നൂ. വെയിറ്റര്‍ ക്കുള്ള ടിപ്പു മേശപ്പുറത്തൂ വെച്ചിട്ടു അയാള്‍ എഴുനേറ്റുപോയി ! ബുക്കിഗ് ക്ളര്‍ക്കു ചോദിച്ചു സാര്‍ നാളത്തേക്കു ബുക്കുചെയ്യണാമോ ? അയാള്‍ പറഞ്ഞു വേണം !
ക്ളാര്‍ക്കു പറഞ്ഞു സാര്‍ ഞ്ഞാനായിരുന്നെങ്കില്ല് ഇങ്ങനെ ഒരാളെ എന്നേ ഉപേക്ഷിക്കുമായിരുന്നു.എത്രയോ ദിവസങ്ങള്‍ സാര്‍ കാത്തിരിക്കുന്നു ? ഒറ്റദിവസം പോലും അവള്‍ വന്നില്ലലല്ലോ ? നാളത്തേക്കും വേണോ ?
നാളത്തേക്കും വേണം ഞാന്‍ അവളെ അത്രക്കും സ്നേഹിക്കുന്നു. എന്നു പറഞ്ഞിട്ടു അദ്ദേഹം പുറത്തേക്കുപോയി !

ഏതാണ്ടുപതിനൊന്നോടെ അവള്‍ അവളുടെ മുറിയില്‍ വന്നു .കിടക്കാനായി ബെഡിലേക്കു വിഴാന്‍ നേരം ടീപോയിയിലെ കുറിപ്പു അവളുടെ കണ്ണില്‍ പെട്ടു ! എടുത്തു നോക്കി അവള്‍ തന്നെ എഴുതിവെച്ച കുറുപ്പടി ആയിരുന്നു "" ഇന്നു തീര്‍ ച്ചായായും ഞാന്‍ പ്രാര്ത്ഥിക്കും " ഒ! ഇന്നും സമയം ഇല്ല .നാളെയാകട്ടെ ! ഇന്നും അവള്‍ പ്രാര്ത്ഥിക്കാതെകിടന്നു.

അരാണു അവള്‍ ? അരാണു ടേബീള്‍ ബുക്കുചെയ്തു കാത്തിരുന്നതു ?
ഇന്നും തീര്‍ച്ചപറഞ്ഞിട്ടു ചെല്ലാതിരുന്നതു ആരാണൂ ? ഞാനാണോ ?

ദൈവം നമ്മേ കാത്തു ടേബിള്‍ ബുക്കുചെയ്തു കാത്തിരിക്കുന്നു. നമ്മള്‍ ഓരോദിവസവും പ്രാര്ത്ഥനമാറ്റിവയുക്കുന്നതിനാല്‍ കാത്തിരിക്കുന്ന ദൈവത്തിന്‍റെ അടുത്തുപോകാത്തതിനാല്‍ ആസീറ്റു വേക്കന്‍റ്റായി കിടക്കുന്നു !


എവിടെയൊ വായിച്ച ഒരൂ ബുക്കിലെ കഥയുടെ നൂറുങ്ങു വെളിച്ചമാണു ഇതു.

സു വിശേഷം = നല്ല വീശേഷം !

യേശു ലോകത്തിലേക്കു കൊണ്ടുവന്നതു നല്ല്ല വിശേഷമാണു .
ലോകജനതക്കു സന്തോഷത്തിന്‍റെ സദ്വാര്ത്തയാണു.
ഏദന്‍ തോട്ടത്തില്‍ ഭയപ്പെട്ട മനുഷ്യന്‍ ദൈവത്തെ വിട്ടു സ്വയം പരിഹാരം ചെയ്യാന്‍ ശ്രമിച്ചു അത്തിയില കൂട്ടിതുന്നി ധരിച്ചു പരാജയപ്പെട്ടു . സ്വയം പരിഹാരാം ചെയ്തു രക്ഷപെടാന്‍ മനുഷ്യനു സാധിക്കാത്തതിനാല്‍ ,ദൈവം തന്നെ പരിഹാരം ചെയ്യാന്‍ ഭൂമിയിലേക്കു വന്നു മനുഷ്യനെ രക്ഷിച്ചു അതാണു സുവിശേഷം !

എന്നാല്‍ ദൈവത്തിന്‍റെ സഹായം ഇല്ലാതെ സ്വയം പര്യാപ്തത അന്വേഷിച്ചമനുഷ്യന്‍ ദൈവത്തില്‍ നിന്നനം അകന്നു അത്തിയില തുന്നിയതുപോലെ ഇന്നു സഭയില്‍ നിന്നും അകന്നു ,സഭയുടെ സഹായാം ഇല്ലാതെ സ്വയം പാര്യാപ്തത അന്വേഷിക്കുന്ന മനൂഷ്യന്‍ ആദിമമനൂഷ്യനെപ്പോലെ അത്തിയില തുന്നുന്നവരാണു !!!

എന്നാല്‍ യഥാര്ത്ഥ രക്ഷയാണു ,സന്തോഷമാണു , സാദ്വാര്ത്ത !
" ദൂതന്‍ അവരോടു പറഞ്ഞു ഭയപ്പെടേണ്ടാ .ഇതാ സകലജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്‍റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. " ( ലൂക്കാ .2 10 )

നമ്മള്‍ പലപ്പോഴും കാര്യമായി എടുക്കാത്ത ഒരു വാക്കാണു ദൂതന്‍ പറഞ്ഞ ഭയത്തെ ക്കുറിച്ചു ! ആര്‍ക്കാണു ഭയം ? ഭയം ഉണ്ടോ ?

ശരിക്കും പറഞ്ഞാല്‍ എല്ലാവരും ഭായത്തിലല്ലേ ?
ഭാര്യക്കു ഭര്ത്താവു തന്നെവിട്ടുപോകുമോയെന്നു ഭയം
ഭര്‍ത്താവീനു തിരിച്ചും ഭയം
പ്രായമായവര്‍ക്കു തങ്ങളെ അനാഥാലയത്തില്‍ തള്ളുമോന്നു ഭായം .
വിവാഹപ്രായം കഴിഞ്ഞവര്‍ക്ക് ഇനിയും വിവാഹം നടക്കുമോന്നു ഭയം
വിവാഹ പ്രായമായവര്‍ക്കു തക്ക ഇണയെ കിട്ടുമോന്നു ഭയം
പഠിക്കുന്നവര്‍ക്കു പരീക്ഷയില്‍ ജയിക്കകമോന്നു ഭയം
ഭൌതീക ലാഭത്തിനു വേണ്ടി സഭയില്‍ നിന്നും പുറത്തുപോയിട്ടു സഭയുടെ പഠനങ്ങളെ വളച്ചൊടിച്ചു വ്യാഖ്യാനിച്ചു സാഭയില്‍ നീന്നും ആളുകളെ ചിതറിക്കുന്ന പെന്തക്കോസ്തുക്കാര്‍ക്കു എതിരെ പറയാന്‍ ഭയം .

ഒരാളുടെ സംശയം പങ്കു വയ്യ്ക്കുന്നു. എന്നോടു ചോദിച്ചതു .
" സാര്‍ എഴുതുമ്പോള്‍ ഹിദുക്കളോടു വളരെ ലാഘവത്തോടും എന്നാല്‍ പെന്തക്കോസ്തുകാരോടു വളരെ കാര്‍ക്കസ്യമായും പെരുമ്മാറുന്നതു എന്താണു ? പെന്തക്കോസ്തുകാരും യേശുവിനെ വിളിക്കുന്നു. പക്ഷേ മറ്റവര്‍ എതിരല്ലേ ? എന്നിട്ടും അവരോടു എന്തിനീ മ്രുദു സമീപനം ??

രണ്ടും രണ്ടാണു പെന്തക്കൊസ്തുകാര്‍ ഒരിക്കല്‍ സത്യം അറിഞ്ഞിട്ടു ഭൌതീകലാഭത്തിനുവേണ്ടീ വിശ്വാസം ഉപേക്ഷിച്ചവര്‍ മറ്റവര്‍ക്കു വെളിച്ചം ലഭിച്ചിട്ടില്ല അധവാ ലഭിച്ച വെളിച്ചത്തിനു അനുസരണമായി പ്രവര്ത്തീക്കുന്നവരോടു ദൈവവും അനുകമ്പ കാണിക്കും.. എന്നാല്‍ മറ്റവരോടു , കര്ത്താവേ ! ഞങ്ങള്‍ നിന്‍റെ നമത്തില്‍ അല്ഭുതങ്ങള്‍ ചെയ്തില്ലേ? പിശാചുക്കളെ പുറത്താക്കിയില്ലേ പ്രവചിച്ചചല്ലേ ? എന്നു ചോദിക്കുമ്പോള്‍ , ഞാന്‍ നിങ്ങളെ അറിയുന്നില്ലെന്നായിരിക്കും, ദൈവം പറയുക ( മത്താ.7:22 )
ദൈവം കരുണകാണിക്കുന്നവരോടു മനുഷ്യനും കരുണകാണിക്കേണ്ടേ ?

Thursday 29 December 2016

യേശുവിന്‍റെ ജനനം ! നിയമത്തിന്‍റെ പൂര്ത്തീകരണം !!

യേശു വന്നതു നിയമത്തേയോ പ്രവാചകന്മാരേയോ ഇല്ല്ലാതാക്കാനല്ല അതുപൂര്ത്തിയാക്കാനാണു .തന്‍റെ പ്രസംഗങ്ങളും പ്രബോധനങ്ങളും വഴി അവയെ പൂര്ത്തീകരിക്കുകയെന്നതായീരുണൂ അവിടുത്തെ ആഗമനോദ്ദ്ദേശം .ഓരോനിയമവും ദൈവഹിതം വെളിപ്പെടുത്തുന്നതിനാല്‍ അതിന്‍റെ അനുഷ്ടാനവും ദൈവരാജ്യ പ്രവേശനത്തീനു ആവശ്യമാണു. ക്രിസ്തുശീഷ്യന്മാരെ സംബന്ധിച്ചിടത്തോളം നിയമഞ്ജരുടേയും ,പ്രീശരുടേതിനേയും കാള്‍ പൂര്ണമായിരിക്കണം . നിയമത്തിന്‍റെ പൂര്ത്തീകരണം സ്നേഹത്തില്‍ അധിഷ്ടിതമാണെന്നാണു യേശു പഠിപ്പിച്ചതൂ .യേശു പഴയതിന്‍റെ സ്ഥാനത്തു പുതിയ ഒന്നു തരികയല്ല ചെയ്യുന്നതു പിന്നെയോ പുതിയ അനുഷ്ടാനരീതി ആവശ്യപ്പെടുകയാണു ചെയ്യുന്നതു . " എന്നാല്‍ ഞാന്‍ നിംഗളോടു പറയുന്നു " എന്നു പറഞ്ഞാല്‍ പഴയതുമാറ്റി പകരം പുതിയതു നല്ക്കുന്നു എന്നു അര്ത്ഥമില്ല. പിന്നെയോ പഴയതീനെ പുതീയോരു പ്രബോധനം വഴി പൂര്ത്തിയാക്കുന്നുവെന്നുമാത്രം

ഉദാ. " വ്യഭിചാരം ചചയ്യരുതെന്നു കല്പ്പിച്ചിട്ടുള്ളതു നിങ്ങള്‍ കേട്ടീട്ടുണ്ടെല്ലോ ,എന്നാല്‍ ഞാന്‍ നിംഗളോടു പറയുന്നു : ആസക്തതയോടേ സ്ത്രീയേ നോക്കുന്നവന്‍ ഹ്രുദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തു കഴിഞ്ഞു." ( മത്താ.5:27 )

നിയമം അതിന്‍റെ ചൈതന്യത്തിനു യോജിച്ച വിധമാണു പൂര്ത്തിയാക്കേണ്ടതു. അല്ലാതെ അക്ഷരാര്‍ത്ഥത്തിലല്ല. അക്ഷരാര്ത്ഥത്തില്‍ മനസീലാക്കുകയും അതു അവരുടെ രീതിയില്‍ പാലിക്ക്കുകയും ചെയ്യുന്നവരോടാണൂ യേശു പറഞ്ഞതു ഏതുവിധത്തില്‍ ആചരീക്കണമെന്നു .

പഴയനിയമത്തില്‍ ദൈവത്തിന്‍റെ പേരുപോലും പറയാന്‍ മനൂഷ്യന്‍ ഭയപ്പെട്ടു. ശിക്ഷിക്കുന്നവനും കോപിക്കുന്നവനുമായിട്ടാണു ദൈവത്തെ മനസിലാക്കിയതു. എന്നാല്‍ യേശു വന്നപ്പോള്‍ ദൈവത്തെ സ്നേഹപീതാവായി വെളിപ്പെടുത്തി.. അബ്ബാ ! പിതാവേ എന്നു വിളിക്കാന്‍ പഠിപ്പിച്ചു .അവിടുന്നു കോപിക്കുകയോ ശിക്ഷിക്കുകയോ ഇല്ല. മറിച്ചു സ്നേഹിക്കുന്ന, രക്ഷിക്കുന്ന പിതാവാണൂ.
അതുപോലെ യേശു ലോകത്തിലേക്കു വന്നതു ലോകത്തെ രക്ഷിക്കാനാണു ശിക്ഷിക്കാനല്ല. അവിടുന്നു പഠിപ്പിച്ചതും സ്നേഹത്തിന്‍റെ കല്പനയാണു.

അവിടുന്നു ലോകത്തില്‍ ജനിച്ചതു മനുഷ്യന്‍റെ ഭക്ഷണമായ അപ്പമാകാനാണു .അതിനാണു അപ്പത്തിന്‍റെ ഭവനത്തില്‍ (ബേത് ലഹേമില്‍ ) വന്നു ജനിച്ചതു . ബേത് = ഭവനം , ലഹം (ലഹമോ ) = അപ്പം . ആ അപ്പം ആത്മാവിനു ജീവന്‍ നല്കുന്നു.
" ഇതാക്കട്ടെ മനുഷ്യന്‍ ഭക്ഷിക്കുന്നതിനുവേണ്ടി സ്വര്‍ഗത്തില്‍ നീന്നൂം ഇറങ്ങിയ അപ്പമാണു.ഇതു ഭക്ഷിക്കുന്നവന്‍ മരികക്കുകയില്ല. സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിയ ജീവന്നുള്ള അപ്പം ഞാനാണു. ആരെങ്കിലൂം ഈ അപ്പത്തില്‍ നിന്നും ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവികക്കും .ലോകത്തിന്‍ററ ജീവനുവേണ്ടി ഞാന്‍ നല്കകന്ന അപ്പം എന്‍റെ ശരീരമാണു . " ( യോഹ, 6:50 - 51 )

( കുര്‍ബാനയെ ക്കുറിച്ചു കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍
എന്‍റെ ബ്ളോഗ് കാണുക .josephchackalamuriyil.blogspot.com )

Wednesday 28 December 2016

പുല്ക്കൂടു നിറയെ വിഗ്രഹങ്ങളോ ?

സെക്ടുകളുടെ തലതിരിഞ്ഞ ഉപദേശ്ശം മനുഷ്യനെ വഴിതെറ്റിക്കും !!!!

സെക്ടുകാര്‍ ഇതു മുന്വിധികൂടാതെ സാവധാനം വായിക്കുക !!


രണ്ടു ദൈവങ്ങളുണ്ടോ ?

1) ഒരു ദൈവം പറയുന്നു : ഒന്നിന്റെയും രൂപമോ സാദ്രിശമോ ഒന്നും ഉണ്ടാക്കരുതു
2) രണ്ടാം ദൈവംപറയുന്നുകെരൂപുകളെഉണ്ടാക്കുക അതുപോലെ പിത്തളസര്‍പ്പത്തെ ഉണ്ടാക്കി വടിയേല്‍ കുത്തി നിര്‍ത്തി അതേല്‍ നോക്കാന്‍
ഇതെന്താ ഇങ്ങനെ രണ്ടു തരത്തില്‍ പറയുന്നതു ?

“വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്‍റെ ശക്തിയോ അറീയാത്തതുകൊണ്ടല്ലേ നിങ്ങള്‍ക്കു തെറ്റു പറ്റുന്നതു “ ( മര്ക്കോ.12:24 )
അന്‍ചാം ക്ളാസും ഗുസ്തിയും കഴിഞ്ഞു പലരും ദൈവവചനം വ്യാഖ്യാനിക്കാന്‍ തുടങ്ങിയപ്പോള്‍ പുതിയ പുതിയ ആശയങ്ങളും സെക്ടുകളും ഉടലെടുത്തു സായ്ത്താനിക് സഭകളായി രൂപപ്പേട്ടു സഭക്കെതിരായി ആഞ്ഞടിക്കാന്‍ തുടങ്ങി.

മുകളില്‍ പറഞ്ഞതില്‍ എതു ദൈവമായിരിക്കും ഈ ശില്പ്പികള്‍ക്കു ജ്ഞാനം കൊടുത്തതു മനോഹരശില്പങ്ങള്‍ ഉണ്ടാക്കുവാനായിട്ടു. ?

( കര്ത്താവു പറഞ്ഞശില്പ്പങ്ങളെല്ലാം ഉണ്ടാക്കുവാനായി കര്ത്താവുതന്നെ ആളുകളെതിരഞ്ഞെടുത്തൂ മോശക്കുകൊടുക്കുന്നു )

കര്ത്താവു മോശയോടു അരുള്‍ ചെയ്തു :
“ യൂദാ ഗോത്രത്തില്‍പെട്ട ഹൂറിന്‍റെ പുത്രനായ ഊറിയുടെ മകന്‍ ബസാലേലിനെ ഞാന്‍ പ്രതേകം തിരഞ്ഞെടുത്തിരിക്കുന്നു. ഞാന്‍ അവനില്‍ ദൈവികചൈതന്യം നിറച്ചിരിക്കുന്നു. സാമര്‍ഥ്യവും ബുദ്ധിശക്തിയും വിജ്ഞാനവും എല്ലാത്തരശില്പവേലകളിലുമുള്ള വൈദഗ്ദ്ധ്യവും അവനു ഞാന്‍ നല്കിയിരിക്കുന്നു. കലാരൂപങ്ങള്‍ ആസൂത്രണം ചെയ്യുക സ്വര്ണ്ണം വെള്ളി ഓടു ഇവകൊണ്ടു പണിയുക. പതിക്കാനുള്ള ര്ത്നങ്ങള്‍ ചെത്തിമിനുക്കുക. തടിയില്‍ കൊത്തുപണിചെയ്യുക എന്നിങ്ങനെ എല്ലാത്തരം ശില്പവേലകള്‍ക്കും വേണ്ടിയാണു “ ( പുറ. 31: 1-5 )
ഇതു മൂന്നാമതൊരു ദൈവമാണെങ്ങ്കില്‍ എത്രദൈവങ്ങള്‍ കാണും ! ?

എതെങ്ങ്കിലും ഒരു വചനത്തില്‍ കടിച്ചു തൂങ്ങുതുകൊണ്ടല്ലേ നിങ്ങ്ള്‍ക്കു തെറ്റു പറ്റുന്നതു?
"അതിനാല്‍ സഭ പറയുന്നതും പഠിപ്പിക്കുന്നതും മനസിലാക്കി വിശ്വസിക്കുക്
ദൈവത്തിലാശ്രയിച്ചു വചനത്തെ അപഗ്രഥിക്കുക"

1) ദൈവം തന്ന കഴിവുകളെ ഉപയോഗിക്കുന്നതാണുദൈവഹിതം
2) എല്ലാത്തരം ശില്പവേലകളും ദൈവമഹത്വത്തിനായിട്ടുള്ളതാണു
3) ശില്പികള്‍ക്കുള്ള കഴിവുകള്‍ ദൈവം ദാനമായിനല്കിയതാണു
4) സ്വര്ണം,വെള്ളി, തടി ഇവകൊണ്ടാണുശില്പങ്ങളുണ്ടാക്കാന്‍ പറഞ്ഞതു ദൈവംതന്നെയാണു
5) കെരൂപുകളെ ഉണ്ടാക്കിയതു വിഗ്രഹാരാധനയല്ലാ.
6) പിത്തള സര്പ്പത്തെ ഉണ്ടാക്കിയതും വിഗ്രഹാരധനയല്ല.
7) വടിയില്‍ നാട്ടിനിരര്‍ത്തിയതും അതേല്‍ നോക്കിയതും തെറ്റായില്ല
8) യാക്കോബ് കല്ലു നാട്ടിനിര്‍ത്തി എണ്ണ ഒഴിച്ചതുവിഗ്രഹാരാധനയല്ല.
9) ജോര്‍ദാന്‍ നദിയിലെകല്ലു നദിയിലും ദേശത്തും നാട്ടിയതും തെറ്റായില്ല
10) ഇതൊന്നും ആ വസ്തുവിന്റെ(കല്ലിന്‍റെ) പ്രാധാന്യത്തെയല്ലാ കാണിക്കുന്നതു പിന്നെയോ ഇതെല്ലാം മറ്റെന്തിനെയോ കാണിക്കുന്ന പ്രതികങ്ങള്‍ മാത്രം
11) പൌലോസ് ശ്ളിഹാ അമ്പലത്തില്‍ ഇരുന്നു ഭക്ഷണം കഴിച്ചാല്‍ അതിനകത്തു യാതോരു തെറ്റുമില്ല. ശ്ളീഹാക്കു മനസാക്ഷിക്കുത്തുമില്ലാ.
12) വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ചതായാല് പോലും സാധാരണഭക്ഷണം പോലെ കഴിക്കുന്നതിനു ശീഹായിക്കു മടിയില്ല.എന്നാല്‍ ചന്‍ചലമനസാക്ഷിക്കാരന്‍ കണ്ടാല്‍ അവനെ പ്രതികഴിക്കതിരിക്കുന്നതാണു ഉത്തമമെന്നു ശ്ളീഹാപറയുന്നതു ശരിയായതും വളരെ ശ്രദ്ധിച്ചുകൈകാര്യംചെയ്യേണ്ടതുമാണു.
13) ഇവിടെ മനസാക്ഷിക്കാണൂ പ്രാധാന്യം.
14) ദൈവം ഓരോരുത്തരുടെയും ഹ്രദയമാണു പരിശോധിക്കുനതു പ്രവര്ത്തിയെയല്ല.

ഇവിടെയാണു നമുക്കു തെറ്റു പറ്റുന്നതു
ഒരു ശില്പി ഒരു കാളക്കുട്ടിയെ ഉണ്ടാക്കിയാല്‍ അതു തെറ്റല്ല.വിഗ്രഹാരാധനയുമല്ല.

എന്നാല്‍ അഹറോന്‍ കാളക്കുട്ടിയെ ഉണ്ടാക്കിയപ്പോള്‍ വിഗ്രഹാരാധനയായി
എങ്ങനേ അധവാ എന്തുകൊണ്ടു വിഗ്രഹാരാധനയായി ?
ദൈവം ഹ്രുദയമാണു പരിശോധിക്കുന്നതു ! എന്തു ഉദ്ദേശത്തില്‍ ചെയ്തു ?
ജനം എന്താണു ആവശ്യപെട്ടതു ? ഞങ്ങളേനയിക്കാന്‍ വേഗം ദേവന്മാരെ ഉണ്ടാക്കിതരുക!
കാളക്കുട്ടിയെകണ്ടപ്പോള്‍
ജനം വിളീച്ചുപറഞ്ഞു ഇസ്രായേലേ ! ഈജിപ്തില്‍ നിന്നും നിന്നെകൊണ്ടുവന്ന ദേവന്മാര്‍ !അതുകണ്ടപ്പോള്‍ അഹറോന്‍ കാളക്കുട്ടിയുടെ മുന്പില്‍ ബലി അര്പ്പിച്ചു ( പുറ.32:1-6 )
ഇവിടെ കാളക്കുട്ടിയെ അവര്‍ ദേവനായിട്ടു അധവാ ദൈവമായി കണ്ടു ആരാധിക്കുകയാണു അതാണു വിഗ്രഹാരധന . ദൈവത്തിനു കൊടുക്കേണ്ട ആരാധന അവര്‍ കാളക്കുട്ടിക്കു കൊടുത്തപ്പോള്‍ വിഗ്രഹാരാധനയയി.
ദൈവം അവരുടെ ഹ്രുദയങ്ങളെയാണു പരിശോധിച്ചതു

ക്രിസ്തുമസിനു പുല്‍കൂടു ഉണ്ടാക്കുമ്പോള്‍ അതില്‍ വയ്ക്കുന്നതെല്ലാം അടയാളങ്ങളോ പ്രതീകങ്ങളോ ആണൂ അതു ദൈവമാണെന്നും പറഞ്ഞു ആരാധിക്കാന്‍ ഇന്നത്തെ മനുഷ്യര്‍ പൊട്ടന്മാരല്ലെല്ലോ ?
അതിനാല്‍ ആരും തെറ്റിധരിക്കേണ്ടാ ഇതൊന്നും വിഗ്രഹാരാധനയല്ല.

യേശുവിന്‍റെ രണ്ടാം വരവിനായി വഴി ഒരുക്കാന്‍ വിളിക്കപ്പെട്ടവര്‍ ! ഉറങ്ങുകയാണോ ?

അദ്യവരവിനായി വഴിയൊരുക്കിയവന്‍ തന്‍റെ ദൌത്യം ഭ്ംഗിയാക്കി !

“ ഒരു സ്വരം ഉയരുന്നു :മരുഭൂമിയില്‍ കര്ത്താവിനു വഴി ഒരുക്കുവിന്‍ വിജനപ്രദേശത്തുനമ്മുടെ ദൈവത്തിനു വിശാല വീധി ഒരുക്കുവിന്‍ “ (ഏശ: 40: 3) ) യേശുവിന്‍റെ ജനനത്തിനു 700 വര്ഷങ്ങള്‍ക്കുമുന്‍പു ഏശയാദീര്ഘദര്ശി പ്രവചിച്ചതാണു ഇതു .

അതിനുശേഷം 700വര്‍ഷങ്ങള്‍കഴിഞ്ഞപ്പോള്‍ആശബ്ദമിതാമരുഭൂമിയില്‍ മുഴങ്ങുന്നു “ മാനസാന്തരപ്പെടുവിന്‍ സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു “ (മത്താ.3: 2 )
അതിന്‍റെ ഫലമായിജനങ്ങളില്‍ മാറ്റമുണ്ടായി അവര്‍ മാനസാതരത്തിന്‍റെ അവസ്ഥയിലേക്കുകടന്നുവന്നു പാപങ്ങള്‍ ഏറ്റുപറഞ്ഞു.
ഇന്നു സാധിക്കാത്ത ഏകകാര്യമാണു മാനസാന്തരം .
ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ വാക്കുകള്‍ ഓര്‍ക്കാം
“ ഇന്നത്തെലോകത്തിന്‍റേ ഏറ്റവും വലിയ പ്രശ്നം മനുഷ്യര്‍ക്കു പാപബോധമില്ലായെന്നുള്ളതാണു “
പാപമില്ലെങ്കില്‍ പിന്നെ മാനസാന്തരം വേണ്ടെല്ലോ ?

എവിടെയാണുതെറ്റുപറ്റുന്നതു ?
മാനസാന്തരത്തിനായി ആഹ്വാനം ചെയ്യുന്നവര്‍ മാനസാന്തരാവസ്ഥയിലായിരിക്കണം അല്ലെങ്കില്‍ ഫലം ഉണ്ടാകില്ല.
അതാണോ ഇന്നത്തെ പ്രശനം ?
വിശ്വാസപ്രമാണം തെറ്റുകൂടാതെ ചൊല്ലുവാന്‍ അറിയാത്തഒരു അധ്യാപകന്‍ ഒരു കുട്ടിയെ വിശ്വാസപ്രമാണം പഠിപ്പിച്ചാല്‍ എങ്ങ്നെയിരിക്കും ?
പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടവന്‍റെ പാപം പഠിക്കുന്നവന്‍റെ പാപത്തെക്കാള്‍ വലുതാണു. സഭാതനയര്‍ക്കു പാപബോധം നഷ്ടപ്പെടുന്നതിനാല്‍ വലിയ പ്രശ്നം ആകുന്നു.മാനസാന്തരം ഇല്ലാതെപോയാല്‍ രണ്ടാം വരവിനായി എങ്ങനെ ഒരുങ്ങും ?
അന്നു സ്നാപകന്‍റെ വാക്കുകേട്ടു മാനസാന്തരപ്പെട്ടു പാപങ്ങള്‍ ഏറ്റുപഞ്ഞു രക്ഷായുടെ മാര്‍ഗത്തില്ലേക്കുവന്നൂ .യേശുവിനു വഴിയൊരുക്കി.

മറ്റൊരുകൂട്ടര്‍ രക്ഷിക്കപ്പെടാനുള്ള കുറുക്കുവഴിയൂമായി നടക്കുന്നു.


ആറ്റില്‍ പോയി കുളീച്ചാല്‍ മാത്രം മതി രക്ഷിക്കപ്പെടും ! ധാരാളം ആളുക്കള്‍ കുരുക്കുവഴിയിലൂടെ നടന്നു കുരുക്കില്‍ അകപ്പെടുന്നു.
അങ്ങനെ ചിലന്തിവലയീല്‍ പെട്ട ഈച്ചയെപ്പോലെ കുരുക്കില്‍ അകപ്പ്പെട്ട ധാരാളം പേര്‍ രക്ഷിക്കപ്പെട്ടുവെന്നും പറഞ്ഞു ഇരിക്കുന്നു.

ഇത്തരുണത്തില്‍ സഭാതനയരുടെ കര്ത്തവ്യം !

നാം വിളിക്കപ്പെട്ടതു യേശുവ്വിന്‍റെ രണ്ടാം വരവില്‍ യേശുവിനു വഴിയൊരുക്കാന്‍ വേണ്ടിയാണു . നാം യേശുവിനു സാക്ഷികളാകണം . സുവിശേഷപ്രഘോഷണം നടത്തണം .അതിനു എങ്ങും പ്പോയി പ്രസംഗിക്കേണ്ടതില്ല .നമ്മുടെ ജോലി എന്തു തന്നെആയാലും അതില്‍ക്കൂടി സാക്ഷീകളാകാം . സുവിശേഷം ജീവിക്കുകയാണു വേണ്ടതു .നമ്മുടെ ജീവിതം കണ്ടിട്ടു അവര്‍ സുവിശേഷത്തിലേക്കു വരണം !
ജനനപ്പെരുന്നാള്‍ ആഘോഷിക്കാന്‍ പോകുന്ന നാം എന്തുചെയ്യണം ?
ജനനപ്പെരുന്നാളിനു ഒരുക്കമായി എന്തുചെയ്യണമെന്നു പിതാവു , സ്നാപകനില്‍ കൂടി നമ്മേ പഠിപ്പിച്ചു. “ മാനസാന്തരപ്പെടുവിന്‍ “
അതേ നാം മാനസാന്തര്പ്പെട്ടെങ്കില്‍ മാത്രമേ ഏശുവിനു നമ്മുടെ ഉള്ളത്തില്‍ ജനിക്കാന്‍ സാധിക്കയുള്ളു. പരിശുദ്ധിയുടെ നിറകുടമായ കന്യകയില്‍ ജനിച്ച ഏശു നമ്മുടെ ഉള്ളത്തിലും ജനിക്കാന്‍ നമുക്കു മാനസാന്തരം ഉണ്ടാകണം .
അങ്ങനെ എല്ലാവരുടേയും ഉള്ളത്തില്‍ യേശു ജനിക്കാന്‍ ഇടയാകട്ടെ ! എന്നു പ്രാര്‍ത്ഥിക്കുന്നു !

Sunday 25 December 2016

REJOICE and be GLAD ! " Glory to God in the highest heaven , and on earth peace among those whom he favors " (Lk.2:14 )

Image result for jesus christ, xmas


" അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം !
ഭൂമിയില്‍ ദൈവക്രുപ ലഭിച്ചവര്‍ക്കു സമാധാനം " ( ലൂകാ.2:14 )

" തെശുബുഹത്തോ ലാലൊഹോ ബമരൌമേ
അല്‍ അറഒാ. ശ്ളോമോ ഉ ശൈനോ ഉ സബറോ തോബോ ലബ് നൈനോശോ "

" Soli Deo Gloriam "

ദൈവത്തിനു മാത്രം മഹത്വം

വിണ്ണില്‍ നിന്നും യേശു മണ്ണിലേക്കു വന്നതു മനുഷ്യനു സമാധാനവും സന്തോഷവും കൊടുക്കാനാണു !
അതിനാല്‍ ആനന്ദീച്ചു തുള്ളിചാടുവിന്‍ !

ഹ്രുദയം തുറന്നൂചിരിക്കുവീന്‍ !

മനുഷ്യന്‍റെ ചിരി !
കൊച്ചൂകുഞ്ഞുങ്ങള്‍ ഉറങ്ങുമ്പോള്‍ ചിരിക്കുന്നു.
മാലാഖാമാര്‍ ചിരിപ്പിക്കുകയാണെന്നുഅമ്മമാര്‍ പറയും !
കുഞ്ഞു വളരുമ്പോപോള്‍ ചിരീകുറഞ്ഞു കുറഞ്ഞു അവസാനം ചിലസമയത്തുമാത്രമാകുന്നു. അതായതു ഹ്രുദയം കടുക്കാന്‍ തുടങ്ങി.
മനുഷ്യനു ചിരിക്കണമെങ്ങ്കില്‍ ഹ്രുദയത്തില്‍ കപടമീല്ലാതെ സന്തോഷം ഉണ്ടാകണം . കപടംനിറഞ്ഞാലും ചിരിക്കും അതു കൊലചിരിയാണു.
സാധാരണ ഒരു മനുഷ്യന്‍ 20 പ്രാവശ്യത്തില്‍ കൂടുതല്‍ ചിരിക്കില്ലെന്നു പറയും
ചിലപ്പ്പോള്‍ വെറും പുന്‍ചിരിമാത്രം മറ്റു ചിലാപ്പോള്‍ ഹ്രുദയം തുറന്നചിരി ചിരിക്കുന്നവരില്‍ ദൈവസാന്നിദ്ധ്യം ഉണ്ടു . കുഞ്ഞു ചിരിക്കുന്നാതു മാലാഖായുടെ സാന്നിധ്യം ആണെല്ലോ ?

ദൈവം ആയിരിക്കുന്നിടം ദൈവാലയമാണു .
നമ്മൂടെഹ്രുദയം ദൈവത്തിനൂ വസിക്കാനുള്ള ഇടമാണു ഹ്രുദയം ദൈവാലയമാണു .
" നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍ ഞാന്‍ നിങ്ങളിലും വസിക്കും " ( യോഹ.15:4 )

പണത്തിന്‍റെ പുറകെ ഓടുന്നവന്‍ ..

പണമ്മാണു എല്ലാമെന്നൂ ചിന്തിച്ചു പണസമ്പാദനത്തിനു വേണ്ടി എന്തും ചെയ്യുന്നാവര്‍ ദൈവത്തില്‍ നിന്നൂം അകലെയാണു. ചുങ്കക്കാരന്‍ അപ്രകാരം ആയിരുന്നല്ലോ ? എന്നാല്‍ അവന്‍ യേശൂവില്‍ ആയികഴിഞ്ഞപ്പ്പോള്‍ എല്ലാം ഉപേക്ഷിക്കുന്നു.അന്യായമായി എടുത്താതിന്‍റെ നാലിരട്ടി തിരികെ കൊടുക്കുന്നു.
സ്വത്തിന്‍റെ പകുതിപോലും കൊടുക്കുന്നു. യേശുവില്‍ ആയികഴിഞ്ഞപ്പ്പോള്‍ എല്ല്ലാം ഉപേക്ഷിക്കാഅന്‍ തയാറാകുന്നു.

പാപിനിയായ സ്ത്രീ .

അവളുടെ സമ്പാദ്യമായ സുഗന്ധ തൈലം ( വലീയ പണക്കാര്‍ക്കു മാത്രം ഉപയോഗിക്കാന്‍ പറ്റുന്നതാണു ആ തൈലം അവിശുദ്ധ മാര്‍ഗത്തില്‍ കൂടിഅവള്‍ അമ്പാദിച്ചതാകാം ധനാഡ്യര്‍ ക്കൊടുത്തതാകാം ) അവള്‍ യേശുവിലായികഴിഞ്ഞപ്പോള്‍ യേശുവിന്റെ പാദാന്തീകത്തില്‍ ആ കുപ്പി തല്ലിപൊട്ടിക്കുന്നു. എല്ലാം ഉപേക്ഷിക്കുന്നു.

കനാന്‍ കാരിസ്ത്രീ .

യേശുവില്‍ ആയികഴിഞ്ഞപ്പോള്‍ ജീവജലത്തിനുവേണ്ടി അവളുടെ കലവും ഉപേക്ഷിച്ചു ഓടുകയാണു.

ശിഷ്യന്മാരും.

എല്ലാം ഉപേക്ഷിച്ചു യേശുവിന്‍റെ പുറകേ പോകുന്നു. യേശുവില്‍ ആയികഴിഞ്ഞ ഒരാള്‍ക്കു ഈ ലോകത്തിന്‍റെ സുഖം ഒന്നും അവനെ പിന്തീരിപ്പിക്കില്ല.

പരിശുദ്ധാകന്യാമറിയം .

ഈ ലോകത്തില്‍ ഒരു മനുഷ്യനും ഇതു വരെ ലഭിക്കാഞ്ഞതും ഇനിയും ലഭിക്കാത്തതുമായ സൌഭാഗ്യമാണു അവള്‍ക്കൂലഭിച്ചതു. അതുക്കൊണ്ടാണു പരിശൂദ്ധാത്മാവു ഏലിസബേത്തീല്‍ കൂടി ഉത്ഘോഷിച്ചതു സ്ത്രീകളില്‍ അനുഗ്രഹീതയെന്നു ..
അതേ അവള്‍ യേശുവിലും യേശു അവളിലും ആയിരുന്നു.
33 വര്ഷം അവള്‍ യേശുവിനെ പരിപാലിച്ചു.
ചെറുപ്രായത്തില്‍ അവള്‍ അവനെ (യേശുവിനെ ) നല്ലതു പഠിപ്പിച്ചു .
പിന്നെ യേശൂ അവളെ പഠിപ്പിച്ചു.. ( അവള്‍ എല്ലാം ഹ്രുദയത്തില്‍ സംഗ്രഹിച്ചു )
33 വര്ഷം കൂടെയിരുന്നു എല്ലാം ഗ്രഹിച്ചവള്‍ .
നീണ്ട വര്ഷങ്ങള്‍ എല്ലാം ക്ഷമയോടെ സഹിച്ചവള്‍
നിത്യകന്യകയും ദൈവമാതാവും .
നാരകീയ ശക്തികളെ തകര്‍ക്കാന്‍ സഹായിച്ചവള്‍
ലൂസിഫറിന്‍റെയും അവന്‍റെ അനുയായികളുടേയും ശത്രു.
സെക്ടുകളുടെ ( പെന്തകോസ്തുകളുടെ ) ശത്രു
എല്ലാതലമുറകളും അവളെ ഭാഗ്യവതിയെന്നു പ്രകീര്ത്തിക്കും ( ലൂക്കാ.1: 48 )

മനുഷ്യരായ നമ്മള്‍ !

യേശുവിനെ നമ്മൂടെ ഉള്ളത്തില്‍ സ്വീകരിക്കാം
നമ്മൂടെ ഹ്രുദയം ഉണ്ണിയേശുവിനു തുറന്നുകൊടുക്കാം
നമ്മുടെ ഹ്രുദയം ഉണ്ണിയെ സ്വീകരിക്കാന്‍ തക്കദൈവാലയമാക്കിമാറ്റാം !
അങ്ങനെ ഉണ്ണിയേശു എല്ല്ലാവരുടേയും ഹ്രുദയത്തില്‍ ജനിക്കട്ടെ !

സര്‍വ വിധ മംഗളങ്ങളും നേരുന്നു

Friday 23 December 2016

യേശുവിനൂ ഇനിയും ജനിക്കാന്‍ പുല്‍ക്കൂടല്ല ആവശ്യം !

യേശുവിനു ഇനിയും ജനിക്കാന്‍ എന്‍റെ ഹ്രുദയമാണു ആവശ്യം !!
യേശുവിനു ജനിക്കാന്‍ എന്റെ ഹ്രുദയം ഒരു ദൈവാലയമായി മാറ്റണം ! അതിനു ഞാന്‍ എന്നെതന്നെ ഒരുക്കനം .
പുല്ക്കൂടു വേണ്ടെന്നല്ല.ഹ്രദയം ഒരുക്കാതെ പുല്‍ ക്കൂടിനു സമയം കളയണ്ടാ !!!!!


ഒരു കുഞ്ഞു അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്നതിന്‍റെ process ഒരു സ്ത്രീ അവളുടെ ശരീരത്തില്‍ അറിയുന്നു അധവാ അനുഭവിക്കുന്നു. എന്നാല്‍ യേശു പരിശുദ്ധകന്യകയില്‍ ഉരുവായതു അവളുടെ ശരീരത്തില്‍ അവള്‍ അറിയുകയോ അനുഭവിക്കുയോ ചെയ്തില്ല. അതിശയകരമായ ,ദൈവീകമായ ഗര്‍ഭധാരണമായിരുന്നതിനാല്‍ ജനനവും അപ്രകാരമാകാന്‍ സാധ്യതകള്‍ ഏറെയില്ലേ ? എവിടെ ജനിച്ചുവെന്നു പറയുന്നില്ല്ല. ബേദലഹേമില്‍ ആയിരിക്കുമ്പോള്‍ അവള്‍ പ്രസവിച്ചു പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞു പുല്‍തൊട്ടിയില്‍ കിടത്തി .(ലൂക്ക .2:7) കല്‍ഗുഹയില്‍ പ്രസവിച്ചെന്നും പറയുന്നു. ഏതായാലും അവിടെ മറ്റു സ്ത്രീകളുടെ സഹായമൊന്നും ഇല്ലാതെ യ്യേശുകുഞ്ഞിനെ പ്ര്രസവിച്ചെങ്കില്‍ അവള്‍ അറിയാതെ ഗര്‍ഭധാരണം നടന്നതുപോലെ പ്ര്രസവവും അവള്‍ അറിയാതെ നടക്കാനും സാധ്യതകാണുന്നില്ലെ ? ഏതായാലും " പിള്ളകച്ചകൊണ്ടു പൊതിഞ്ഞു പുല്‍തൊട്ടിയില്‍ കിടത്തീ "

സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിവന്നു മനുഷ്യനായാതു വചനമാണു .
പക്ഷേ തിരികെ സ്വര്‍ഗത്തിലേക്കു -- പിതാവിന്‍റെ അടുത്തേക്കു -- പോയതു വചനമല്ല മഹത്വീകരിക്കപെട്ട മനുഷ്യശരീരം തന്നെയാണു .
അതാണു നമ്മുടെ പ്രതീക്ഷയും പ്രത്യാശയും നമുക്കു സ്ഥലം ഒരുക്കുവാനാണു അവിടുന്നു പോയിരിക്കുന്നതു ! അവിടുന്നു നമ്മേ കൂട്ടുവാന്‍ വീണ്ടും വരും !!!

യേശു ഒരീക്കല്‍ മാത്രം ജനിച്ചു പൂല്തൊട്ടിയില്‍ കിടത്തപ്പെട്ടു.ഇനിയും ഒരിക്കലും അങ്ങനെ സംഭവിക്കില്ല. ഇനിയും അവിടുന്നു ജനിക്കേണ്ടതു മനുഷ്യ ഹ്രുദയങ്ങളിലാണു .അവിടുത്തേക്കു ജനിക്കാന്‍ എന്‍റെ ഹ്രുദ്ദയം ഞാന്‍ ഒരുക്കിയോ ? അതുപരിശുദ്ധമാണെങ്കിലെ അവിടെ ജനിക്കാന്‍ അവിടൂത്തേക്കു സാധിക്കൂ .അതിനു എന്‍റെ ഹ്രുദയം ഒരു ദൈവാലയമായീ ഞാന്‍ രൂപാന്തരപ്പെടുത്തണം .ഇല്ലെങ്കില്‍ ഇനിയ്യും 4 ദിവസം മാത്രമേ ബാക്കിയുള്ളു .ഒരുക്കുക.ആരോടെങ്കിലും ക്ഷമിക്കാനുണ്ടെങ്കില്‍ ക്ഷമിച്ചു ഉള്ളതു പങ്കുവെച്ചു സ്നേഹം നിലനിര്ത്തി യേശുവിനു ജനിക്കാന്‍ നമ്മൂടെ ഹ്രുദയം നമുക്കു ഒരുക്കാം

Thursday 22 December 2016

യേശു ദൈവപുത്രനും,മനുഷ്യപുത്രനുമാണു .മനുഷ്യപുത്രനാകയാല്‍ ദാവീദിന്‍റെ പുത്ര്രനാകുന്നതെങ്ങനെ ?

യേശുവിന്‍റെ വംശാവലി ആരംഭിക്കുന്നതു ,വി.മത്തായിയുടെ സുവിശേഷത്തില്‍ വിശ്വാസികളുടെ പിതാവായ അബ്രഹാം മുതലാണു അതിന്‍റെ കാരാണം അബ്രഹാത്തീല്‍ കൂടി അരംഭിച്ച ഇസ്രായേലിന്‍റെ ചരിത്രത്തിലൂടെ പ്രത്യേകം ഒരുക്കിയെടുത്ത വ്യക്തിയാണു യേശുവെന്നുകാണിക്കാനാണു. ഇസ്രായേല്‍ ചരിത്രത്തിലെ മൂന്നു പ്രധാനവ്യക്തികളാണു അബ്രഹാമും, ദാവീദും,,യേശുവും, ഇവരെ മുന്‍ നിര്ത്തീ മൂന്നു ഘട്ടങ്ങളായിട്ടാണു തിരിച്ചിരിക്കുന്നതൂ. അബ്രഹാം മുതല്‍ ദാവീദുവരെ 14 ഉം
ദാവീദുമുതല്‍ ബാബിലോണ്‍ അടിമത്വം വരെ 14 ഉം,
ബാബിലോണ്‍ അടിമത്വം മുതല്‍ യേശുവരെ 14 ഉം തലമുറകളാണു . അബ്രാഹാമില്‍ നിന്നാരംഭിച്ച വംശാവലിയിലെ ദാവീദിന്‍റെ പുത്രനാണു യേശുവെന്നു കാണിക്കാനുള്ള വി.മാത്തായിയുടെ ശ്രമമാണു നാം ഇവിടെ കാണുക.
ദാവീദിന്‍റെ പൂത്രായെന്നു ആദ്യം വിളിക്കുന്നതു കണ്ണൂപൊട്ടന്മാരാണു. (മത്താ.9:27 )
ജനക്കൂട്ടം മുഴുവന്‍ അല്ഭുതപ്പെട്ടുപറഞ്ഞു ഇവനായിരിക്കുമോ ദാവിദിന്‍റെ പുത്രന്‍ ? ( മത്താ.12:23 )
കനാന്‍ കാരി സ്ത്രീ കരഞ്ഞുകൊണ്ടൂപറഞ്ഞു " കര്ത്താവേ ദാവീദിന്‍റെ പുത്രാ എന്നില്‍ കനിയേണമേ " (മത്താ.15::22 )
"ദാവീദിന്‍റെ പുത്രനു ഹോശാന " ( മത്താ.21: 9 )
" ക്രിസ്തു ദാവീദിന്‍റെ പുത്രന്‍ " ( മത്താ ..22: 42 )

വി. മത്തായിയുടെ സുവിശേഷത്തില്‍ ഉടനീളം യേശൂ ദാവീദിന്‍റെ പുത്രനാണെന്നൂ തെളിയിക്കുന്ന സംഭവങ്ങളാണു രേഖപ്പെടുത്തിയിരീക്കുന്നതു .

ശാരീരികമായി നോക്കുമ്പോള്‍ യേശു മറിയത്തിന്‍റെ മകനാണു .അപ്പോള്‍ പിന്നെ എങ്ങനെ ദാവീദിന്‍റെ പുത്രനാകും ? പക്ഷേ മറിയം യൌസേപ്പിന്‍റെ ഭാര്യയാണു .അതിനാല്‍ യേശു യൌസേപ്പിന്‍റെ മകനാണു. അങ്ങനെ ദാവീദിന്‍റെ വംശത്തില്‍പെട്ട യൌസേപ്പിന്‍റെ മകനാണൂ യേശുവെന്നു വി.മത്തായി തെളിയിക്കുന്നു.

അതിനാല്‍ യേശു ദൈവപുത്രനും ദാവീദിന്‍റെ പുത്രനുമാണു.

യേശുവിന്‍റെ ജനനം ദൈവീകവും ശാരീരികവുമാണു .
യേശു പരിശുദ്ധാത്മാവിനാല്‍ ജനിച്ചതുകൊണ്ടു ദൈവത്തിന്‍റെ
പുത്രനാണു .

ശാരീരികമായി ദാവീദിന്‍റെ പുത്രനുമാണു. യേശു ദാവവദീന്‍റെ പുത്രനാണെന്നുകാണിക്കാനാണു കന്യക ( യുവതി ) ഗര്‍ഭം ധരിച്ചൂ പുത്രനെ പ്രസവിക്കുമെന്നു പറഞ്ഞിരിക്കുന്നതു . ഏശയാ 7:14 ല്‍ പറഞ്ഞിരിക്കുന്നതു കൂടുതല്‍ വ്യക്തമാക്കും .

" യുവതി ഗര്‍ഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും . " ഇതു ഇമ്മാനുവേല്‍ പ്രവചനമാണു .ദൈവം ആഹാസിനുകൊടുത്ത അടയാളമാണു..

യുവതിയും കന്യകായുമ്മായ മറിയം ഗര്‍ഭംധരിച്ചു പുത്രനെ പ്രസവിച്ചപ്പോള്‍ മേല്‍ പറഞ്ഞപ്ര്രവചനത്തിന്‍റെ പൂര്ത്തീകരണമാണു .പക്ഷേ എങ്ങനെയാണു ദാവീദിന്‍റെ പുത്രനാകുക ? .മറിയത്തിന്‍റെ ഭര്ത്താവു യൌസേപ്പായതുകൊണ്ടാണു.
യൌസേപ്പു യേശുവിന്‍റെ പിതാവാണെന്നു ദൂതന്‍ .
കത്താവിന്‍റെ ദൂതന്‍ യൌസേപ്പിന്നെ സംബോധനചെയ്യുന്നതു !

" ദാവീദിന്‍റെ പുത്രനായ്യ യൌസേപ്പു "എന്നാണു. ( മത്താ.1:20 ) അതില്‍ തന്നെ യൌസേപ്പു ദാവിദിന്‍റെ വംശത്തില്‍ പെട്ടവനാണെന്നു വ്യക്തമാണു . " മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ ."
അതില്‍ നിന്നും യൌസേപ്പു മറിയത്തിന്‍റെ ഭര്ത്താവും .
" നീ അവനു യേശുവെന്നു പേരിടണം " ( മത്താ.1: 21 ) യഹൂദപാരമ്പര്യമനുസരിച്ചു കുട്ടിക്കു പേരിടേണ്ട ചുമതല പതാവിനാണു. അതില്‍ നിന്നും യൌസേപ്പു കുട്ടിയുടെ പിതാവാണെന്നു മാലാഖാ (കര്ത്താവിന്‍റെ ദൂതന്‍ ) പ്രഖ്യാപിക്കുകയാണു ചെയ്യുന്നതു .

ചുരുക്കത്തില്‍ യൌസേപ്പു ദാവീദിന്‍റെ വംശപരമ്പരയില്‍ പെട്ട ആളായതുകൊണ്ടു യൌസേപ്പിന്‍റെ മകനെന്നുള്ള നിലയില്‍ യേശു "ദാവീദിന്‍റെ പുത്രനുമാണു " എന്നുതെളിയിക്കാനാണു വി.മത്തായി സുവിശേഷകന്‍ ശ്രമിക്കുന്നതു .

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...