Sunday 22 June 2014

എന്തുകൊണ്ട്‌ പന്ത്രണ്ടു ഗോത്രങ്ങള്‍, പന്ത്രണ്ട്‌ ശിഷ്യന്മാര്‍?

എന്തുകൊണ്ടാണു പന്ത്രണ്ടു ഗോത്രങ്ങള്‍? പന്ത്രണ്ടു അപ്പസ്തോലന്മാര് ?
എന്തുകൊണ്ടാണു സ്വര്‍ഗീയ ജറുശലേമില്‍ 12 സി0ഹാസനങ്ങള്‍?

അപ്പസ്തോലന്മരും പ്രവാചകന്മാരുമാകുന്ന അടിസ്ഥാത്തില്‍ പണിത സഭ.

 യഹൂദപാരമ്പര്യമനുസരിച്ചു 6 എന്ന സ്ംഖ്യ വളരെ മോശമായ ഒരു സംഖ്യയാണു
എന്നാല്‍ അതിന്‍റെ ഇരട്ടിയായ 12 ശ്രേഷ്ടമയ ഒരു സംഖ്യയാണു.
ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേല്‍ 12 ഗോത്രമായിരിക്കണമെന്നുള്ളതു ഒരു ദൈവിക പദ്ധതിയാണു.ശ്രേഷ്ടമായസംഖ്യ

പുതിയനിയമത്തിലേക്കു വന്നപ്പോള്‍



പിതാവു തിരഞ്ഞെടുത്ത അതെ നമ്പര്  പുത്രനും തിരഞ്ഞെടുത്തു.
അതേ ശ്രേഷ്ടമായ നമ്പരുതന്നെ ശിഷ്യന്മാര്‍ക്കും വേണമെന്നു യേശുചിന്തിച്ചു അധവാ അതാണു ദൈവതിരുഹിതം എന്നു നാം മനസിലാക്കിയാല് മതി.
“ നിങ്ങള്‍ വിജാതീയരുടെ അടുത്തേക്കുപോകരുതു. സമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കുകയുമരുതു. പ്രത്യുത ഇസ്രായേല്‍ വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്കുപോകുവിന്‍.” പിന്നിടു അവര് എന്തെല്ലാം ചെയ്യണമെന്നും എന്തെല്ലാം ചെയ്യരുതെന്നും പറയുന്നു.  (മത്ത.10:5-15)
എന്തുകൊണ്ടാണു ഇസ്രായേല്ക്കാരുടെ അടുത്തേക്കു മാത്രം പോകേണ്ടതു ?

 അവരുടെ അടുത്തേക്കു മാത്രം പോയാല്‍ മതിയെന്നു പറഞ്ഞതു അവരെയാണു ദൈവം സ്വന്തം ജനമായി തിരഞ്ഞെടുത്തതു അവരില്കൂടി ലോകരക്ഷ് നേടുവാനായിരുന്നു. ദൈവതീരുമാനം അതു നടപ്പാക്കാനാണു യേശുശ്രമിച്ചതു.

ലഭിച്ച അധികാരം

സുവിശേഷം പ്രഘോഷിക്കുവാന്‍ ,എല്ലാവിധരോഗങ്ങളും  സുഖപ്പെടുത്തുക,പിശാചുക്കളെ ബഹിഷ്ക്കരിക്കുക, മരിച്ചവരെ ഉയര്പ്പിക്കുക, ഇങ്ങനെയുള്ള എല്ലാ അധികാരവും ലഭിച്ചു ദാനമായികിട്ടിയതു ദാനമായികൊടുക്കുവാനും പറഞ്ഞു.

എന്തെല്ലാമായിരുന്നു വിലക്കുകള്‍ ?

ഒന്നാമതു പണസന്ചി ആവശ്യ്മില്ലെന്നും.(യൂദായേയും വീഴിച്ചതു പണസന്ചി ആയിരുന്നല്ലോ ? ) രണ്ടു ഉടുപ്പോ ചെരിപ്പോ വടിയോ കൊണ്ടു പോകേണ്ടാ വേലചെയ്യുന്നവന് ആഹാരത്തിനര്ഹരാണൂ



എന്താണു ഇതിന്റെ അര്ത്ഥം ?

നാം നിത്യം കാണുന്ന ഒരുസത്യമാണു .ഒരാള്‍ക്കു ആരെയും ആശ്രയിക്കേണ്ട കാര്യമില്ലെങ്കില്‍  അവന്‍ താന്‍ പോരിമയിലാണെങ്കില്‍ അവനു പിന്നെ ആരും വേണ്ടാ ദൈവവും വേണ്ടാ പള്ളിയുമില്ല പട്ടക്കരുമില്ല ദൈവം പോലും അവനു ആവ്ശ്യമില്ലെന്നോരു തോന്നലാണു പിന്നെ ഉണ്ടാകുക. ഈ ഒരവസ്ഥയിലേക്കു തന്‍റെ ഒരു ശിഷ്യനും ആയിക്കുടെന്നും അയാള്‍ എപ്പോഴും ദൈവാശ്രയത്തില്‍ ജീവിക്കണമെന്നും കാണിക്കാനാണു ഇതു പറഞ്ഞിരിക്കുന്നതു.
“ അരെങ്കിലും നിംഗളെ സ്വീകരിക്കാതിരുന്നാല്‍ കാലിലെ പോടിപോലും തട്ടികളയുവിന്‍ വിധിദിവസത്തില്‍ ആ പട്ടണത്തെക്കാള്‍  സോദോം ഗോമാരായിക്കു കൂടുതല്‍ ആശ്വാസം ഉണ്ടാകുമെന്നു ഞാന്‍ നിംഗലോടു പറയുന്നു. “
അവരെ സ്വീകരിക്കാതിരിക്കുകയെന്നു പറയുന്നതു ഒരു വ്യക്തിയെ സ്വീകരിക്കുകയെന്നതിലുപരി വചനസ്വീകരണമെന്നു മനസിലാക്കുന്നതാകും നല്ലതെന്നാണു തോന്നുന്നതു കാരണം

മാര്‍പാപ്പായുടെ അപ്രമാദിത്വം 
മാര്‍പാപ്പായിക്കു അപ്രമാദിത്യമുണ്ടെന്നുപറഞ്ഞാല്‍ മാര്പാപ്പാ പറയുന്ന എല്ലാകാര്യങ്ങള്‍ക്കും അപ്രമാദിത്യമുണ്ടെന്നല്ല. പിന്നെയോ വിശ്വാസസ്ംബന്ധമായ കാര്യങ്ങളെ സംബന്ധിച്ചു പറയുമ്പോള്‍ മാത്രമാണു . അതു പാപ്പാ തനിയെ അല്ല ആ വിഷയത്തില്‍ പണ്ഢിതരായ ആളൂകളൂടെ പഠനത്തിനും വിലയിരുത്തലുകള്‍ക്കും ശേഷം ആ തീരുമാനം മാര്പാപ്പായില്‍ കൂടിവരുന്നതിനെയാണു അപ്രമാദിത്വമെന്നു പറയുന്നതു . ഇവിടെയും വചനം സ്വീകരിക്കാതെ പോകുന്നവര്‍ക്കാണു ശിക്ഷ .



" യുഗാന്തം വരെ എന്നും ഞാന്‍ നിംഗളോടുകൂടെ ഉണ്ടായിരിക്കും .  (മത്ത.28:20 )
അതേ യേശു സഭയില്‍ സന്നിഹിതനാണു പരിശുദ്ധാത്മാവാണുസഭയെനയിക്കുക,
ഇത്രയധികം പരീക്ഷണങ്ങള്‍ ഉണ്ടായിട്ടുള്ള മറ്റോരു സഭയുമില്ല. ആരംഭം മുതല്‍ ഇന്നു വരെയും ധാരാളം ഭൂകമ്പങ്ങള്‍ സഭയില്‍ ഉണ്ടായിട്ടുണ്ടു. എന്നാലും യേശുകൂടെയുള്ളതുകൊണ്ടും പരിശുദ്ധാത്മാവു സഭയെ നയിക്കുന്നതുകൊണ്ടും സഭക്കു ഒന്നും സംഭവിക്കുന്നില്ല. എന്നാല്‍ സഭയില്‍ നിന്നും പുറത്തുപോകുന്നവര്‍ നൂറു നൂറു കഷണങ്ങളായി ചിന്നഭിന്നമാകുന്നു. ഈ ഒരു ഒറ്റകാര്യം തന്നെ മതി യേശുവിനാല്‍ സ്ഥാപിതമായ സഭ എതാണെന്നു മനസിലാക്കാന്‍ !

ഇന്നു എല്ലാവര്ക്കും സ്വാതന്ത്ര്യം വേണം ?

സഭയെ കേള്‍ക്കാന്‍ താല്പര്യമില്ലാ. അതിനാല്‍ സ്വന്ത ഇഷ്ടപ്രകരം ഒരു സഭസ്ഥാപിക്കുന്നു. കൂടെ കൂടുവാന്‍ എപ്പോഴും ആളുകള്‍ കാണും അതു പരിശുദ്ധാത്മാവിനു എതിരായതുകൊണ്ടു നിലനില്പ്പില്ലാ. മുറിഞ്ഞു മുറിഞ്ഞു കഷണങ്ങളായി കാലാന്തരത്തില്‍ നശിച്ചുകൊള്ളും.

താന്തോന്നികള്‍

സ്വന്തം വീട്ടില്‍ നിന്നും അപ്പനേയും അമ്മയേയും അനുസരിക്കാതെ സ്വന്തഇഷ്ടം മത്രം നിറവേറ്റി പഠിക്കുകയോ എന്തെങ്കിലും ജോലിചെയ്യുകയോ ചെയ്യാതെ തോന്ന്യാസം നടക്കുന്നവരെ നാട്ടു ഭാഷയില്‍ വിളിക്കുന്നപേരാണല്ലോ താന്തോന്നികള്‍ .
അധികാരത്തൊടുള്ളവിധേയത്വം.

ഓരോരുത്തനും മേലധികരികള്‍ക്കു വിധേയരായിരിക്കട്ടെ എന്തെന്നാലല്‍ ദൈവത്തില്‍ നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാര ങ്ങള്‍ ദൈവത്താല്‍ സ്ഥാപിതമാണു.തന്‍ നിമിത്തം അധികാരത്തെ ധിക്കരിക്കുന്നവര്‍ ദൈവിക സംവിധാനത്തെയാണു ധിക്കരിക്കുന്നതു ധിക്കരിക്കുന്നവര്‍ തങ്ങ്ള്‍ക്കു തന്നെ ശിക്ഷാവിധി വരുത്തിവയ്ക്കും “ (റോമ.13:1-2 )

അപ്പോള്‍ ഇവരെ എന്തു വിളിക്കണം ?


ഇതേപേരുതന്നെ വിളിക്കരുതോ ? , യേശുവിന്‍റെ മണവാട്ടിയായ സഭയെ ഉപേക്ഷിച്ചു സ്വന്തമായി ഒരു സഭസ്ഥാപിക്കുകയോ മറ്റാരെഗ്കിലും സ്ഥാപിച്ചസഭയിലേക്കു പോയി തിരു സഭക്കെതിരായി പ്രവര്‍ത്തിക്കുകയും ,എപ്പോഴും സഭക്കെതിരെ ചോദ്യശരങ്ങളുമായിനടക്കുകയും ബിഷപ്പു എന്തിനു ? അച്ചന്മാരെന്തിനു ? കുര്‍ബാനയെന്തിനു ? പള്ളിയെന്തിനു ? ഇങ്ങനെ ചോദിച്ചുനടക്കുന്നവരെ എന്താണു വിളിക്കേണ്ടതു ഞാന്‍ താന്തോന്നികളെന്നുവിളിച്ചു അവര്‍ക്കുചേരുന്ന മറ്റുപേരുകള്‍  ഉണ്ടെങ്കില്‍ നിര്‍ദ്ദേശിക്കാം.പലപ്പോഴും ഇങ്ങനെയുള്ളവര്‍ അമ്പതാം തിരുന്നാളിന്‍റെ പേരോടു ചേര്‍ത്തു പറയുന്നതു പെന്തക്കോസ്താതിരുന്നാളിന്‍റെ മഹത്വത്തിനു തന്നെ കളങ്കം ചാര്‍ത്തുമെന്നതിനാല്‍ " താന്തോന്നികള്‍ "  എന്നതു അവര്‍ക്കുചേര്‍ന്നപേരാണെന്നാണു എനിക്കുതോന്നുക.

വിഷയത്തിലേക്കു കടന്നുവരാം
.
സ്വര്‍ഗ്ഗീയജറുസലെം

അതിനു ബ്രഹുത്തും ഉന്നതവുമായ 12 കവാടങ്ങള്‍ ഉണ്ടായിരുന്നു.ആ കവാടങ്ങളില്‍ 12 ദൂതന്മാര്‍ .   ആ  കവാടങ്ങളില്‍ ഇസ്രായേല്‍ മക്കളുടെ 12 ഗോത്രങ്ങളുടെ പേരുകളെഴുതപ്പെട്ടിരുന്നു.ഒരൊദിക്കിലും മൂന്നുകവാടങ്ങള്‍ വീതം. നഗരത്തിന്‍റെ മതിലിനു 12 അടിസ്ഥാനങ്ങള്‍  ഉണ്ടായിരുന്നു. അവയിന്മേല്‍ കുഞ്ഞാടിന്‍റെ 12 അപ്പസ്തോലന്മാരുടെ പേരുകള്‍ ഉണ്ടായിരുന്നു. ( വെളി. 21 :10—14 ) 



ഇവിടെയാണു അപ്പസ്തോലന്മാരും പ്രവാചകന്മാരുമായ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്തസഭയെന്നുപറയുന്നതിന്‍റെ പ്രസക്തിനാം മനസിലാക്കുക.

ഇതുവരെ നാം ചിന്തിച്ചതിന്‍റെ സാരാംശം

1)  6 എന്നതു അപൂര്‍ണസംഖ്യയാണു. എന്നാല്‍ 7 പൂര്‍ണമാണു.
2)  ഇസ്രായേലിന്‍റെ 12 ഗോതങ്ങള്‍ എന്നുപറയുന്നതു 12 എന്നതു എറ്റവും നല്ലസംഖ്യയാണു.കാരണം 6 എന്നതു എറ്റവും മോശമാണെങ്കില്‍   6 ന്‍റെ ഇരട്ടിഎറ്റവും നല്ല സംഖ്യയെന്നാണു വയ്പ്
3)  പഴയനിയമത്തില്‍ 12 ഗോത്രങ്ങളെന്നതു ദൈവികപദ്ധതിയാണു
4) അതുപോലെ പുതിയനിയമത്തിലും 12 നിലനിര്‍ത്താനായി 12 അപ്പസ്തോലന്മാരെയാണു യേശു നിയമിച്ചതു
5) വെളിപാടുപുസ്തകത്തില്‍ സ്വര്ഗീയ ജറുസലേമിന്‍റെ മതിലിന്‍റെ അടിസ്ഥാനവും 12 ആണു .    അപ്പസ്തോലന്മാരുടെ പേരുകള്‍ എഴുതിയ 12 അടിസ്ഥാനങ്ങള്‍ അതുപോലെ 12 കവാടങ്ങള്‍ അതില്‍ ഇസ്രായേല്‍ മക്കളുടെ1 2 ഒത്രങ്ങളുടെ പേരുകളും എഴുതപ്പെട്ടിരുന്നു. .

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...