Sunday 29 June 2014

കുടുബജീവിതം വിജയിക്കുവാന്‍ ഒരു പ്രബേഷന്‍ ആവശ്യമോ?

പോളണ്ടിലെ എന്‍റെ ഒരു അനുഭവം ഞാന്‍ ഓര്‍ക്കുന്നു. ഒരിക്കല്‍ പോളണ്ടില്‍ ഗിഡാന്‍സ്കു എന്ന പട്ടണത്തില്‍ എന്‍റെ ഒരു കൂട്ടുകാരന്‍റെ വീട്ടില്‍ അവനും മാതാപിതാക്കളും രണ്ടു പെങ്ങ്ന്മാരുമായി ഇരിക്കുമ്പോള്‍  ഒരു ചെറുക്കന്‍ അവിടെ കയറിവന്നു.  ഉടനെ മൂത്തപെങ്ങള്‍ 17 വയസുകാണുമായിരിക്കും ഉടനെ എഴുനേറ്റു വന്ന ചെറുക്കനേയും കൂട്ടി അവളുടെ മുറിയില്‍ കയറി കതകടച്ചു . എതാണ്ടു ഒരു മണിക്കൂറെങ്ങ്കിലും അവര്‍ ഒന്നിച്ചു മുറിയില്‍ ഉണ്ടായിരുന്നു. കൂട്ടുകാരന്‍ പറഞ്ഞു അവളുടെ ബോയി ഫ്രണ്ടാണെന്നു !

അന്നു അതു എനിക്കു ചിന്തിക്കവുന്നതില്‍ കൂടുതലായിരുന്നു. അങ്ങ്നെ ഒന്നു അന്നുകേട്ടിട്ടുപോലുമില്ലായിരുന്നു

Arranged marriage or love marriage ? 1960 ല്‍ ഞാന്‍ അസുഖമായി New Zealand ല്‍ കിടക്കുമ്പോള്‍ അവിടെയുള്ള പെണ്‍കുട്ടികള്‍ക്കു നമ്മുടെ ജീവിതരീതിയൊക്കെ അറിയാന്‍ മോഹം അവര്‍ ചോദിച്ചതാണു മുകളില്‍ പറഞ്ഞ ചോദ്യം അവര്‍ നേരത്തെ കേട്ടിട്ടുള്ള കാര്യം ചോദിച്ചു മനസിലാക്കുകയായിരുന്നു. നമ്മുടെ കല്യാണം മാതാപിതാക്കളും മറ്റും നോക്കി തീരുമാനിക്കുന്ന വിവാഹമാണെന്നു പറഞ്ഞിട്ടു അവര്‍ക്കു അതിശയം ! അതു എങ്ങനെ സാധിക്കും? അറിയാത്ത ഒരുപെണ്ണും ചെറുക്കനും എങ്ങനെ ഒന്നിച്ചുജീവിക്കാന്‍ പറ്റും ?



അവരെ സ്ംബന്ധിച്ചു കുറെനാള്‍ ഒന്നിച്ചുജീവിച്ചു outing and dating ഒക്കെ കഴിഞ്ഞു ഇഷ്ടപ്പെട്ടാല്‍ വിവാഹിതരാകുക. അല്ലെങ്ങ്കില്‍ മാറിനോക്കുക. ഇങ്ങ്നെയൊക്കെ ആയാലും വിവാഹമോചനം വളരെകൂടുതലാണെല്ലോ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ .

പക്ഷേ ഇതുകൊണ്ടു ഒന്നും സുരക്ഷിതമായ ഒരു വിവാഹബന്ധം അവിടെ കാണാന്‍ പറ്റുന്നില്ലെല്ലോ അവിടെയാണു ( പാശ്ചാത്യനാടുകളില്‍ ) എറ്റവുമധികം വിവാഹമോചനം നടക്കുക.



ഇവിടെയും പ്രേമബന്ധങ്ങളാണെല്ലോ കൂടുതലും തകരുന്നതു ? പ്രേമിച്ചുകുറെ നടന്നതുകൊണ്ടോ പലരുമായി പരീക്ഷണങ്ങള്‍ നടത്തിയതുകൊണ്ടോ ഒന്നും വിവാഹബന്ധം സുഗമമാകുന്നില്ലെന്നുള്ള താണെല്ലോ സത്യം. എങ്ങ്കില്‍ പിന്നെ എന്തുവേണം ?

സന്യാസജീവിതത്തിലേക്കു (നിത്യവ്രുതം) പ്രവേശിക്കുന്നതിനു മുന്‍പു ഓരോ വര്‍ഷം വീതം വ്രതമെടുക്കുന്ന ഒരു രീതിയുണ്ടു അതുപോലെ വിവാഹജീവിതത്തിലും പരീക്ഷണം വിജയിക്കുമോ ?

ഇല്ലെന്നുള്ളതിന്‍റെ തെളിവാണു പ്രേമവിവാഹവും പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ഡേറ്റിംഗും ഒന്നിച്ചുള്ള സഹവാസവുമെല്ലാം

ഇതെല്ലാം മനുഷ്യന്‍റെ കണ്ടുപിടുത്തങ്ങളും പരീക്ഷണങ്ങളുമാണു അതൊന്നും വിജയിക്കുകയില്ല മാനുഷീകമായ പദ്ധതികളൊന്നും ശാസ്വതമല്ല. ചിലതൊക്കെ വിജയിച്ചെന്നും വരാം .

പിന്നെ എന്തു വേണം ?

ഉറവിടങ്ങളിലേക്കു തിരികെ പോകുക. ദൈവത്തിംഗലേക്കു മടങ്ങുക. അതുമാത്രമാണു ശാസ്വതമായ പരിഹാരമാര്‍ഗം.
ദൈവത്തിംഗലേക്കു മടങ്ങിപോകുക
.
അതിനു പൂര്‍ണമായ സമര്‍പ്പണം ആവശ്യമാണു. ദൈവത്തിന്‍റെ പ്ളാനും പദ്ധതിയും നടപ്പാകണം . അതിനു ദൈവത്തിന്‍റെ വിളിക്കു പ്രത്യുത്തരം കൊടുക്കണം . അവിടുത്തെ തിരുഹിതം എന്തോ അതുമാത്രം നടക്കണമെന്നു പറഞ്ഞു അവിടുത്തെ സ്ന്നിധിയില്‍ നമ്മളെതന്നെ സമര്‍പ്പിക്കണം.
ഈലോകജീവിതത്തില്കൂടി നിത്യരക്ഷയാണു ദൈവം ആഗ്രഹിക്കുന്നതു. അതിനുവേണ്ടിയാണു ദൈവം എന്നെ വിളിച്ചിരിക്കുന്നതു അതിനു ദൈവത്തിനു എന്നില്‍ കൂടിപ്രവര്‍ത്തിക്കാന്‍ ഞാന്‍ സമ്മതിക്കണം ഒരു ഇണയേ ദൈവമാണു എന്നെ എള്‍പ്പിച്ചിരിക്കുന്നതു ആ ഇണയുടെയും എന്‍റെയും നിത്യരക്ഷക്കു എനിക്കു മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. ആ ഇണമറ്റാരുടെയെഗ്കിലും അയ്യിലാണെങ്ങ്കില്‍ നിത്യ്രക്ഷ അവതാളത്തിലാകുമെന്നതുകൊണ്ടാണു ആ ഇണയെ ദൈവം എന്‍റെ കരങ്ങളിലേള്‍പ്പിച്ചിരിക്കുന്നതു അതുപോലെ എന്നെയും സുരക്ഷിതമായ കരങ്ങളിലഅണു ദൈവം കൊടുത്തിരിക്കുന്നതു . ചുരുക്കത്തില്‍ എന്‍റെയും എന്‍റെ ഇണയുടെയും സുരക്ഷമാത്രമാണു ദൈവം ആരഹിക്കുന്നതു. അതിനാല്‍ എന്‍റെ സഹകരണം ആവശ്യമാണു.



മനസിലാക്കിയിരിക്കേണ്ട അടിസ്ഥാന തത്വങ്ങളള്‍

1)     കുടുബം ദൈവസ്ഥാപിതമാണു.
2)    കുടുംബം എന്നൂ-പറയുന്നതു 2 ശീഖരങ്ങളുള്ള ഒരു മരമാണു
3)    സ്നേഹത്തിന്‍റെ കൂട്ടായമയും , സ്രിഷ്ടികര്‍മ്മത്തിലെപങ്കാളിത്വവും
4)    ഭാര്യാഭര്‍ത്താക്കന്മാരുടെ സ്നേഹം ഒരിക്കലും അസ്തമിക്കാന്‍പാടില്ലാ ത്തതാണു. അതു മിശിഹായുടെ നിയമമാണു.
5)    ഒരുകാരണവശാലും ദൈവംയോജിപ്പിച്ചതിനെ മനുഷ്യര്‍ ‌വേര്‍പെടുത്തരുതു 
6)    ബാഹ്യ സൌന്ദര്യത്തേക്കാള്‍ആന്തരീകസൌനദര്യമാണുദൈവംനോക്കുന്നതു
7)    എറ്റവും വലിയചുമതല പരസ്പര വിശുദ്ധീകരണമാണു.
8)    പരസ്പര സമര്‍പ്പണവും,ബഹുമാനവും,കരുതലും,സ്നേഹവും കൂട്ടായ്മയും ,കുറയഅതെ ജീവിതകാലം മുഴുവന്‍ അതിന്‍റെ പൂര്ണതയില്‍ ഉണ്ടാകണം  
9)     ദൈവം എന്നേ എള്‍പ്പിച്ച ഇണയെ ഒരു കുറവും ഇല്ലാതെ ദൈവത്തിനു തന്നെ ഞാന്‍ തിരികെ നല്‍കേണ്ടതാണു. അപ്പോള്‍ വേര്‍പിരിയല്‍ പാടില്ല.
10)    ദൈവം ദാനമായി തന്ന കുഞ്ഞുങ്ങള്‍ ഒന്നുപോലും ന്ഷ്ടപ്പെടാതെ എല്ലാവരെയും ദൈവത്തിനുവേണ്ടിവളര്‍ത്തി അവിടുത്തെ തിരു സന്നിധിയില്‍ തിരികെയേള്‍പ്പിക്കുവാനുള്ള ചുമതല മാതാപിതാക്കള്‍ക്കുള്ളതാകയാല്‍ ഒരിക്കലും ഞങ്ങള്‍  വേര്‍പിരിയലില്ല.             ആമ്മേന്‍.

ഒരു ഇടവകയിലെ കുടുംബങ്ങള്‍ക്കു ഈ ബോധ്യം ഉണ്ടാക്കികൊടുക്കുന്നതില്‍ നിന്നും ഒരു ഇടവകവികാരിക്കു മാറിനില്ക്കാന്‍ പറ്റുമോ ?

വിശുദ്ധബലിയില്‍ നീണ്ട ഹോമിലികൊണ്ടു വലിയപ്രയോജനംലഭിക്കുമോ?
 .  ആ സമയം പലപ്പോഴും നീണ്ട ഹോമിലി പലര്ക്കും അരോചകമാകാം

എങ്കില്‍ ബോധവല്ക്കരണത്തിനു വേറെ സമയം കണ്ടെത്തണം
അതിനു പൊതുവേ ഒരു മാര്‍ഗദര്‍ശനത്തിനെക്കാള്‍ കൂടുതല്‍ നല്ലതു ഓരോ ഇടവകയുടെയും ആള്‍ക്കാരെയും സാഹചര്യവും കണക്കിലെടുത്തു വികാരിയച്ചന്‍ തന്നെ തീരുമാനം എടുക്കുന്നതാണു ഉചിതം 

അപ്പസ്‌തോലനല്ലാത്ത പൗലോസിന്റെ തിരുനാള്‍ പത്രോസിനൊപ്പമാകുന്നതെങ്ങനെ

ആഗോളസഭ ജൂണ്‍ 29-ന്‌ പത്രോസ് പൌലോസ് ശ്ളീഹന്മാരുടെ തിരുന്നാള്‍ ആഘോഷിക്കുന്നു !

എന്നാല്‍ പിന്നെ പത്രോസിന്‍റെയും യോഹന്നാന്‍റെയും ,അധവാ പതോസിന്‍റെയും യാക്കോബീന്‍റെയും തിരുന്നാള്‍ ആഘോഷിച്ചാല്‍ പോരേ ?

12 അപ്പസ്തോലന്മാരുടെ പട്ടികയില്‍ ഇല്ലാത്ത പൌലോസിനെ എന്തിനാണു പതോസിന്‍റെ കൂടെ കൂട്ടി ഒരു തിരുന്നാള്‍ ആഘോഷം ?

ഇതൊരു മഠയത്തരമാണോ ? സഭയുടെ തീരു മാനം ശരിയോ ?



പഴയ ഇസ്രായേല്‍

ഇസ്രായേല്‍ ജനത്തെ രക്ഷിക്കുന്നതിനു ദൈവം തിരഞ്ഞെടുത്തതു മോശയെയാണു. എന്നാല്‍ മോശക്കു സംസാരത്തികവു ഇല്ലാതിരുന്നതുകൊണ്ടു ദൈവം വളരെ ശക്തനും ദൈവഭക്തനും സ്ംസാര പാഠവവുമുള്ള അഹരോനെ കൂടെ മോശയുടെ കൂടെ കൂട്ടി

പുതിയ ഇസ്രായേലായ ദൈവജനത്തെ നയിക്കാന്‍ ദൈവം തിരഞ്ഞെടുത്തതു പത്രോസിനെയാണു . ഒത്തിരി കുറവുകള്‍ ഉള്ള പത്രോസിനെ. മൂന്നു പ്രാവശ്യ്ം വെറും ഒരു വേലക്കാരിയുടെ മുന്‍പില്‍ യേശുവിനെ തള്ളിപറഞ്ഞ പത്രോസിനെകൊണ്ടു മൂന്നുപ്രാവശ്യം " ഞാന്‍ നിന്നെ സ്നേഹിക്കുന്നു " വെന്നു പറയിപ്പിച്ചു ( യോഹ.21 :15-17 )പരിഹാരം ചെയ്തിട്ടാണു അജപാലന ദൌത്യം എല്പ്പിക്കുന്നതു.



ഒരുപാവപ്പെട്ട മുക്കവന്‍ വലിയ പഠിപ്പോ ഒന്നുമില്ലാത്തപാവത്താനെയാണു യേശു സഭയുടെ തലവനായി നിശ്ചയിച്ചതു . അതിനാല്‍ മോശയുടെ കുറവിനെ തീര്‍ക്കുവാന്‍ പഴയ ഇസ്രായേലിനു അഹറോനെ കൊടുത്തതുപോലെ പുതിയ ഇസ്രായേലിനെ നയിക്കാനായി പത്രോസിനു അതിശക്തനും പണ്ഠിതനും വിവേകിയുമായ പൌലോസിനെയാണു യേശു തിരഞ്ഞെടുത്തു പത്രോസിന്നു നല്കിയതു .


ജറുസലേം സുനഹദോസില്‍ പത്രോസിനെപ്പോലും നേര്‍വഴിയില്‍ നയിക്കാന്‍ പൌലോസിനെയാണു ദൈവം തിരഞ്ഞെടുത്തതു .ബാക്കിയുള്ളാപ്പസ്ത്പ്പ്ലന്മാര്‍ യേശുവില്‍ നിന്നും പഠിച്ചതുപോലെ പൌലോസും യേശുവില്‍ നിന്നും തന്നെയാണു എല്ലാം പഠിച്ചതു . അങ്ങനേ പൌലോസും ശ്ളീഹായി ഉയര്ത്തപ്പെട്ടു .ബാക്കിയുള്ള അപ്പസ്തോലന്മാരെക്കാള്‍ ഒട്ടും കുറഞ്ഞവനല്ലായിരുന്നു . ശ്ളീഹാ. യഹൂദരുടെ ഇടയിലെ വലിയ പണ്ഢിതനായ ഗ്മായേലിന്‍റെ ശക്തനായ സിഷ്യനായിരുന്നു പൌലോസ് . യഹൂദരുടെ എല്ലാനിയമവും പഠിച്ച പണ്ഡിതനായ പൌലോസിനെ യാണു യേശു പത്രോസിനെ സഹായിക്കാനായി നിയമിച്ചതു.

ആദ്യം യഹൂദര്‍ 
യേശു ശിഷ്യന്മാരെ ആദ്യം അയക്കുമ്പോള്‍  യഹൂദരുടെ അടുത്തെക്കു മാത്രമാണു അയച്ചതു . ആ ഒരു ചിന്താഗതിയായിരുന്നു പത്രോസിനുണ്ടായിരുന്നതു. വിജാതീയരെ സഭയിലേക്കു എടുക്കുന്നതില്‍ അഭിപ്രായ വ്യ്ത്യാസം ഉണ്ടായിരുന്നു. അതുപോലെ വിജാതിയര്‍ സ്നാനം സ്വീകരിച്ചാല്‍ പരിശ്ചേദനം വേണമെന്നു പത്രോസ്  പറഞ്ഞപ്പോള്‍ അതിന്‍റെ ആവശ്യ്മില്ല സ്നാനം സ്വീകരിക്കുംപ്പ്ള്‍ തന്നെ യേശുവില്‍ പരിശ്ചേദനം നടന്നുകഴിഞ്ഞു പിന്നെ ഒരു പരിശ്ചേദനം കൂടി ആവശ്യ്മില്ലെന്നു പറഞ്ഞു അതില്‍ നിന്നും പിന്തിരിപ്പിച്ചതു പൌലോസ് ശ്ളിഹായാണു.

വിജാതീയരുടെ അപ്പസ്തോലന്‍


ശ്ളീഹായാണു സഭക്കു സാര്‍വ്വത്രീക സ്വഭാവം  നല്കിയതു . യഹൂദരുടെ ഇടയിലെ മറ്റോരു ചെറിയ സഭയായിമാത്രമാണു പത്രോസും മറ്റും മനസിലാക്കിയതു. അല്ലെങ്ങ്കില്‍ യഹൂദരുടെയിടയിലെ ഒരു " സെക്ട് " ആയിമാത്രം വളരുവാനാണു അപ്പസ്ത്പ്പ്ലന്മാര്‍ ചിന്തിച്ചതെങ്ങ്കില്‍ അങ്ങനെയല്ല വിജാതിയരെ മുഴുവന്‍ കൂട്ടി ലോകം മുഴുവന്‍ സുവിശേഷം പ്രസ്ംഗിച്ചു സഭക്കു ഒരു സാര്‍വത്രീകത കൈ വരുത്തിയതു പൌലോസ് സ്ളീഹായാണൂ.

പുതിയ ഇസ്രായേലിന്‍റെ രണ്ടു നായകന്മാര്‍..

സഭയുടെ രണ്ടു നെടും തൂണുകളാണു പത്രോസും പൌലോസും . അതിനാല്‍ അവരുടെ തിരുന്നാള്‍ ആഘോഷിക്കുന്നതു വളരേ ഉചിതവും ന്യായവുമാണു.

സഭ അവരുടെ തിരുന്നാള്‍ ആഘോഷിക്കുന്ന ഈ സുദിനത്തില്‍ എല്ലാ മക്കള്‍ക്കും എല്ലാവിധ മംഗളങ്ങളും ആശ്ംസകളും നേരുന്നു.

Thursday 26 June 2014

ദൈവം തരുന്ന കുഞ്ഞുങ്ങളെ വേണ്ടെന്നു വയ്‌ക്കാന്‍ മാതാപിതാക്കള്‍ക്ക്‌ എന്തധികാരം?

 ക്രിസ്തീയ കാഴ്ച്ചപ്പാടില്‍ വിവാഹം ഒരു ദൈവിക പദ്ധതിയാണു
ഇണകളെ തമ്മില്‍ യോജിപ്പിക്കുന്നതു ദൈവമാണു.
ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പെടുത്തരുതു.

വിവാഹം

"മിശിഹായുടെ നിയമവും തിരുസഭയുടെ നടപടിയും അനുസരിച്ചു സ്വതന്ത്രമായ മനസോടും പൂര്‍ണമായ അറിവോടുംകൂടിവേണം വിവാഹഉടമ്പടിയില്‍പ്രവേശിക്കുവാന്‍ .

മിശിഹായുടെ നിയമം

മിശിഹായുടെ നിയമം സ്നേഹമാണൂ. അതു അനന്തമാണു. അതിനു അവസാനമില്ല. അതിനു സ്വാര്‍ത്ഥതയില്ല. ഇണക്കുവേണ്ടി സ്വജീവനെ ബലികൊടുക്കുവാന്‍ കഴിയുന്ന സ്നേഹമാണു ആ സ്നേഹത്തില്‍ അധിഷ്ടിതമാണു വിവാഹം . ചുരുക്കത്തില്‍ സ്നേഹകൂട്ടായ്മയാണു വിവാഹം .

സഭയുടെ നടപടി

സ്രിഷ്ടികര്‍മ്മത്തില്‍ പങ്കാളികളാകാന്‍ വിളിക്കപ്പെട്ടവരാണു ദമ്പതികള്‍ . ദൈവം അവര്‍ക്കുദാനമായിനല്കുന്നകുഞ്ഞുങ്ങളെ ദൈവിക വിശ്വാസത്തിലും സഭയുടെ കൂട്ടായ്മയിലും വളര്‍ത്തുവാനുള്ള ചുമതല മാതാപിതാക്കന്മാര്‍ക്കുണ്ടു സഭയോടുചേര്‍ന്നു സഭയില്ക്കൂടിലഭിച്ച വിശ്വാസത്തിലും സഭയുടെ കല്പനകള്‍ പാലിച്ചും ദൈവമക്കളായി വളര്‍ത്തുവാനുള്ള ചുമതല മാതാപിതാക്ക്ന്മാര്‍ക്കു ഉള്ളതാണു. 

ദൈവം തരുന്നകുഞ്ഞുങ്ങളെ വേണ്ടെന്നുവയ്ക്കുവാനുള്ളാധികാരം മാതാപിതാക്കള്ക്കുള്ളതല്ല.  ദൈവശ്ചായയില്‍  സ്രിഷ്ടിക്കപ്പെട്ട മനുഷ്യര്‍ക്കെല്ലാം ജീവിക്കാനുള്ള അവകാശമുണ്ടു. ജീവന്‍ ദൈവത്തിന്‍റെയാണു. 

ജീവനെ ഹനിക്കുവാന്‍ ഒരു മനുഷ്യനും അവകാശമില്ല. ചുരുക്കത്തില്‍ സഭ പഠിപ്പിക്കുന്നതെല്ലാം അനുസരിക്കാന്‍ വിവാഹിതരാകുന്ന ദമ്പതികള്ക്കും   മറ്റു ദൈവജനത്തിനുള്ളതുപോലുള്ള ചുമതലയുണ്ടു.

സ്വതന്ത്രമായ മനസ്

അതു വിവാഹത്തിന്‍റെ സാധുതക്കു ആവശ്യമാണു മറ്റാരുടെയെങ്കിലും പ്രേരണയാലോ ഭയപ്പെടുത്തിയോ വിവാഹത്തില്‍ എര്‍പ്പെട്ടാല്‍ അതു അസാധുവാണു. അതിനാലാണു വൈദികന്‍ അതു വ്യക്തമായിചോദിക്കുന്നതു പൂര്‍ണമായ അറിവോടും സ്വതന്ത്രമായ സമ്മതത്തോടുംവേണം വിവാഹബന്ധത്തില്‍ എര്‍പ്പെടാന്‍ .പരസ്പരമുള്ള അപൂര്ണമായ അറിവു വിവാഹത്തിന്‍റെ സാധുതക്കു ഭംഗം വരുത്തും .ഉദാ. പത്താം ക്ളാസ് പാസാകാത്തവര്‍ അധവാ പാസായവര്‍  ഉന്നതവിദ്യാഭ്യാസമുണ്ടെന്നു കളവായി പറഞ്ഞു വിവാഹബന്ധത്തില്‍ എര്‍പ്പെട്ടാല്‍ അതു അസാധുവാകും അതിനാല്‍ പൂര്‍ണമായ അറിവും സമ്മതവും ആവശ്യമാണു

വിവാഹ വാഗ്ദാനം

ബൈബിള്‍ തൊട്ടു ബൈബിള്‍ സാക്ഷിയായി എടുക്കുന്നവ്രതവാഗ്ദാനം വളരെ വിലപ്പെട്ടതാണു. ദൈവസന്നിധിയില്‍ എടുക്കുന്ന ഉറച്ചതീരുമാനമാണു. അതിനു ഭംഗം വരുന്നതു ദൈവതിരുമുന്‍പില്‍ ചെയ്യുന്ന ഒരു വലിയതെറ്റാണു. 


ഹ്രുദയവിചാരങ്ങളെ അറിയുന്നവന്‍റെ മുന്‍പിലാണു നില്ക്കുന്നതു ദൈവവചനത്തെല്‍  തോട്ടാണു സത്യം ചെയ്യുന്നതു     “ ഇന്നുമുതല്‍ മരണം വരെ സുഖത്തിലും ദുഖത്തിലും ……ഒന്നിച്ചുജീവിച്ചുകൊള്ളാമെന്നു ഞങ്ങ്ള്‍ വാഗ്ദാനം ചെയ്യുന്നു. “
ഇതു ഒരാളുടെ മരണം വരെ ദീര്‍ഘികുന്ന ഒരു ഉടമ്പടിയാണു. അതിനു ഭംഗം വന്നുകൂടാ. അതിനു ദൈവക്രുപക്കായി രണ്ടുപേരും പ്രാര്‍ത്ഥിക്കണം.

ദൈവത്തിന്‍റെ തിരഞ്ഞെടുപ്പു

ഒരിക്കലും ദൈവതിരഞ്ഞെടുപ്പിനു കുറവു സംഭവിക്കില്ല. നിത്യരക്ഷയെ ആസ്പദമാക്കിയാണു ദൈവത്തിന്‍റെ തിരഞ്ഞെടുപ്പു.   ഒരു സ്ത്രീക്കു അവള്‍ക്കു ചേര്‍ന്ന പുരുഷനെയാണുദൈവം തിരഞ്ഞെടുക്കുക.  അതില്‍ മെച്ചമായ ഒരു ഇണയെ ഒരിക്കലും കണ്ടെത്താന്‍ സാധിക്കില്ല. അതുപോലെ ഒരു പുരുഷനു ചേര്‍ന്ന സ്ത്രീയെയാണു അവനായി ദൈവം തിരഞ്ഞെടുക്കുക. അതിലും മെച്ചമായ ഒരു സ്ത്രീയെ അവന് കണ്ടെത്താന്‍ സാധിക്കില്ല.   
അവനെ സ്നേഹിക്കുവാന്‍ അവനുസ്നേഹിക്കുവാന്‍ , അവനെ കരുതുവാനും ശുസ്രൂഷിക്കുവാനും അതു തിരിച്ചും പരസ്പരം കുറവുകളെനികത്തുവാനും നല്ലകുടുംബജീവിതം നയിക്കുവാനും നിത്യരക്ഷപ്രാപിക്കുവാനും ഈ ഒരു തിരഞ്ഞെടുപ്പിനുമാത്രമേ കഴിയൂ.     അതുമനസിലാക്കിയാല്‍  ഒരുകാലത്തും ദൈവീകതിരഞ്ഞെടുപ്പിനെ ധിക്കരിച്ചു കുടുംബം തകര്‍ത്തു ,  വേദപുസ്ത്കം സാക്ഷിയായി ചെയ്ത പ്രതീജ്ഞ ലംഘിച്ചു ,  താന്തോന്നിയായിജീവിക്കാന്‍ ധൈര്യപ്പെടുകയില്ല.

കുടുബത്തിന്‍റെ മാത്രുക സഭയും യേശുവുമാണു

യേശു തന്‍റെ മണവാട്ടിയെ സ്നേഹിക്കുകയും അവള്‍ക്കുവേണ്ടി    തന്നെതന്നെ അവള്‍ക്കു ഭക്ഷണമായികൊടുക്കുകയും തന്‍റെ ജീവനെ ത്യജിച്ചുകൊണ്ടു അവളെരക്ഷിക്കുകയും ചെയ്തു, ഇതായിരിക്കണം ഒരു ക്രിസ്തീയ മണവാളനും ചെയ്യേണ്ടതു. ഒരുകാലത്തും തന്‍റെ സുഖം മാത്രം അന്വേഷിച്ചു തന്‍കാര്യം മാത്രം നോക്കിപോകില്ല.

ഇതാണു ബോധവല്ക്കരണത്തില്കൂടി ക്രിസ്തീയദമ്പതികള്‍  മനസിലാക്കേണ്ടതു. അതിനായി ശക്തമായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു..

Wednesday 25 June 2014

ദൈവികസംവിധാനമായ കുടുബം

കുടുംബ നവീകരണം

കുടുംബനവീകരണം നടക്കേണ്ടതു ബോധവ;ല്ക്കരണത്തികൂടിവേണം കാരണം കുടുംബസംവിധാനം ദൈവീക പദ്ധതിയായി മനുഷ്യന്‍ കരുതുന്ന്നില്ല.

മാനുഷീകസംവിധാനം ( Staying together )

Staying together
ഒരു പുരുഷനായാല്‍ ഒരുസ്ത്രീ വേണം ഒരുസ്ത്രീയായാല്‍ പുരുഷന്‍ വേണം
ഈചിന്താഗതിയായതുകൊണ്ടു “ staying together “ എന്ന ഓമനപ്പേര്‍ നിലവില്‍ വന്നു. അവിടെ വിവാഹമോ വിവാഹമോചനമോ ഇല്ല.
ഇഷ്ടമുള്ളപ്പോള്‍ ഒന്നിച്ചുതാമസിക്കുനു. ഇല്ലാത്തപ്പോള്‍ വേര്‍പിരിയുന്നു.
ഒരുകോടതിയുടെയും അധവാ പള്ളിയുടെയും അനുവാദം ആവശ്യമില്ല.
കുടുംബമെന്ന ദൈവീകപദ്ധതി അവിടെയില്ല. കുഞ്ഞുങ്ങള്‍ ജനിക്കുന്നില്ല, വളര്‍ത്തുന്നില്ല ,ഒന്നിനെയും ഓര്‍ത്തു ഭാരപ്പെടുന്നില്ല. “ സുഖ പരിപാടി “
“ എനിക്കു നീയും നിനക്കു ഞാനും “ പക്ഷേ ആയുഷ്ക്കാലം മുഴുവനല്ല.
നിനക്കു ആരോഗ്യം ഉള്ളടത്തോളം കാലം ഞാന്‍ നിന്റെ കൂടെകാണും !
അരോഗ്യം ക്ഷയിച്ചാല്‍ ഞാനെന്‍റെ വഴിക്കുകും നീ നിന്‍റെ വഴിക്കും !

ദൈവികസംവിധാനമായ കുടുബം


ദൈവമാണു സ്ത്രീയെയും പുരുഷനേയും കൂട്ടിയോജിപ്പിച്ചതു (ഉല്പ.2:23-24 )
അതിനാല്‍ ദൈവികപ്ളാനും പ്ദ്ധതിയും നടപ്പാക്കാന്‍ കടപ്പെട്ടവരാണുഅവര്‍
ആ ബോധ്യം ഇന്നു കുടുംബമായി രൂപാന്തരപ്പെടുന്ന പുരുഷനുംസ്ത്രീയിക്കും ഇല്ല

കുടുംബവിളിയുടെ പ്രാധാന്യം അവര്‍ മനസിലാക്കുന്നില്ല. ബോധ്യപ്പെടുന്നില്ല.
അതു അവരെ ബൊധ്യപ്പെടുത്തണം. വിവാഹ ഒരുക്കസെമിനാറില്‍ പറയുന്ന കാര്യങ്ങള്‍ അവര്‍ വേണ്ട പ്രാധാന്യത്തോടെ മനസിലാക്കിയില്ലെന്നുവരാം
കാരണം സര്‍ട്ടിഫിക്കേറ്റ് ആവശ്യമാണു എങ്കിലേ വിവാഹം നടക്കൂ അതിനായി കോഴ് സു കൂടണം എന്നുള്ളലാഘവബുദ്ധിയോടെ കൂടുന്നവരും കാണും. അക്കൂട്ടര്‍ അവിടെ പറയുന്നക്കാര്യങ്ങ്ള്ക്കു വേണ്ട്ത്ര പ്രാധാന്യം നല്കാത്തവരുമാകാം. അങ്ങനെയുള്ളവര്‍ക്കു കോഴ്സിന്റെ ഒരു പ്രയോജനവും ലഭിക്കണമെന്നില്ല. അതിനാല്‍ ബോധവല്ക്കരണം അനിവാര്യ്ം



കുടുമബ പ്രാര്‍ത്ഥനയുടെ പ്രാധാന്യം

“ A family that prays together ,stays together “ പ്രാര്‍ത്ഥനയെന്നു പറയുമ്പോള്‍ അതു യാമപ്രാര്‍ത്ഥനതന്നെയാണുഉദ്ദേശിക്കുക. യാമപ്രാര്ത്ഥനക്കാണുപ്രാധാന്യം

യാമപ്രാര്‍ത്ഥന.

അതു സഭയുടെ പ്രാര്‍ത്ഥനയാണു.എഴുയാമങ്ങളായിതിരിച്ചാണു പ്രാര്‍ത്ഥന ക്രമീകരിച്ചിരിക്കുന്നതു . വീട്ടില്‍ യാമപ്രാര്‍ത്ഥനചൊല്ലുമ്പോള്‍ അവര്‍ അതു സഭയോടു ചേര്‍ന്നാണു ചെയ്യുന്നതു കാരണം അതു സഭയുടെ പ്രാര്ത്ഥനയാണു. ഒരാള്‍ ചൊല്ലിയാല്‍ പോലും അതു സഭയോടു ചേര്‍ന്നാണു ചോല്ലുക.
ഞയറാഴ്ച്ചക്കു വലിയ പ്രാധാന്യം ഉണ്ടു. ഞയറാഴ്ച്ച കര്‍ത്രു ദിനമാകയാല്‍ എറ്റം വലിയ സ്ഥാനമാണൂള്ളതു.

ഞയറാഴ്ച്ചയുടെ പ്രാധാന്യം


“ ഞയറാഴ്ച്ച വിശ്വാസികളെ പള്ളിയില്‍ കൂട്ടിവരുത്തുവാന്‍ സാധിക്കാത്തസാഹചര്യങ്ങളില്‍ എപ്പിസ്കോപ്പാ അവരെ ഭവനത്തില്‍ ഒരുമിച്ചു ചേര്‍ത്തു പ്രാര്‍ത്ഥിക്കണമെന്നു വിശുദ്ധ ഹിപ്പോളിറ്റസിന്‍റെ കാനോനകള്‍ നിര്‍ദ്ദേശിക്കുന്നു. “

പ്രാര്‍ത്ഥനാസ്ഥലം


ഭവനത്തില്‍ പ്രാര്‍ത്ഥനക്കായി ഒരുപ്രത്യേകസ്ഥലം ഉണ്ടായിരിക്കുന്നതു നല്ലതാണു അങ്ങ്നെ ഉണ്ടെങ്കില്‍ അവിടെ ഒരു കുരിശും രണ്ടു മെഴുകുതിരിയും സ്ഥാപിതമായിരിക്കുന്നതു അനുഗ്രഹപ്രദമാണു.
കുടുംബാംഗങ്ങള്‍ എല്ലാവരും രാവിലെയും വൈകിട്ടും യാമപ്രാര്ത്ഥനയില്‍ പങ്കുകൊള്ളുന്നതാണു ഉത്തമം
പ്രാര്‍ത്ഥനക്കു മുന്‍പു പാട്ടും വേദവായനയും മലങ്കരകത്തോലിക്കാ കുടുംബങ്ങളില്‍ പതിവാണു. ഇതു വളരെ അനുഗ്രഹദായകമാണൂ.

കുടുബനവീകരണത്തിനു ആദ്യ പടി ദിവസേനയുള്ളയാമപ്രാര്‍ത്ഥന യായിരിക്കണം

അതിനു എന്തു ചെയ്യണം ?

വി. ഹിപ്പോളീറ്റസിന്‍റേ കാനോനകള്‍ തന്നെ നല്ലതു ! വീടുകളില്‍ എപ്പിസ്കോപ്പാ പ്രാര്‍ത്ഥനനടത്തുകയെന്ന പതിവു . ഇന്നു അതു ഇടവകവികാരിയാണെല്ലോ ചെയ്യുന്നതു .അച്ചന്‍ വീടുകളില്‍ പോയി യാമപ്രാര്‍ത്ഥന നടത്തണമെന്നു പറഞ്ഞാല്‍ നിംഗള്‍ ചിരിക്കുമായിരിക്കും .ചിരിക്കില്ലെന്നു ഉറപ്പുതന്നാല്‍ പറയാം
ഒരു വര്‍ഷം കൊണ്ടു ഇടവകയിലെ എലാവീടുകളിലും വികാരിയച്ചന്‍ പോയി. യാമപ്രാര്‍ത്ഥനയും ( വൈകിട്ടത്തെ ) നടത്തുകയും ,അവരുടെവിവരങ്ങള്‍ മനസിലാക്കി വേണ്ടനിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും അവരോടൊന്നിച്ചു ഭകഷണം കഴിക്കുകയും വേണം .
അതിനു എന്തു ചെയ്യണം ?

ഒരു ഇടവകയെ 300 ആയിഭാഗിക്കുക.ഒന്നോ രണ്ടോ അതില്‍ കൂടുതലോ വീടുകള്‍ ഒരു ദിവസം തീര്‍ക്കേണ്ടതായിവന്നാല്‍ അച്ചന്‍റെ കൂടെ ഒരു വീട്ടില്‍ രണ്ടുപേര്‍ വരത്തക്കതുപോലെ യുള്ള ആളൂകള്‍ അച്ചന്‍റെ കൂടെ കൊണ്ടുപോകണം . ഉദാ. ഒരു ദിവസം മൂന്നുവീടാണെങ്കില്‍ അച്ചന്‍റെ കൂടെ 5 പേര്‍ കൂടെ വേണം ഈരണ്ടു പേര്‍ വീതം മൂന്നുവീടുകള്‍
അദ്യത്തെ വീട്ടില്‍ പ്രാര്‍ത്ഥന തുടങ്ങികഴിഞ്ഞാല്‍ അച്ചനും മൂന്നുപേരും അടുത്തവീട്ടില്‍ അവിടെയും പ്രാര്ത്ഥന തുടങ്ങിയിട്ടു രണ്ടു പേര്‍ അവിടെനിന്നിട്ടു അച്ചനും മറ്റെയാളുമായി മൂന്നാമത്തെവീട്ടിലേക്കു പോയി അവിടെയും പ്രാര്‍ത്ഥനയും കുശലപ്രശ്നങ്ങളും അതിനഇടയില്‍ അവരുടെ പ്രശ്നങ്ങളും മനസിലാക്കി കൌണ്സിലിംഗ് ആവശ്യമെങ്കില്‍ അതും കൊടുക്കണം അതിനു കൂടെ കൊണ്ടുപോകുന്നവരിലല്‍ ഒരാളെങ്കിലും ഒരു കൌണ്സിലര്‍ ആയിരിക്കണം . അവരുമായി ഒന്നിച്ചിരുന്നു ഭക്ഷണവും കഴിച്ചേ തിരികെ പോകാവൂ.

അങ്ങനെ 300 ദിവസം കൊണ്ടു എല്ലാ വീടുകളിലും പോയി യാമപ്രാര്‍ത്ഥനയിലും ഭക്ഷണത്തിലും ഒക്കെ പങ്കുചേര്‍ന്നു അവരുടെ പ്രശ്നങ്ങളും മനസിലാക്കി പരിഹാര മാര്‍ഗങ്ങളും നിര്‍ദേസിക്കാന്‍ കഴിയും
പിന്നെ ബാക്കിയുള്ള 60 ദിവസം ഫോളോപ്പിനുള്ളതായിരിക്കണം ഓരോദിവസവും എതാനും വീടുകളില്പോകാന്‍ പറ്റും (ഫോളോപ്പിനു )

പിന്നെ എല്ലാവര്ക്കുംകൂടി one day convention and ധ്യാനവും ഒക്കെ നടത്താന്‍ സാധിച്ചാല്‍ കുടുംബനവീകരണം ഒരു പരിധിവരെ നടത്താന്‍ സാധിക്കും !
വായിച്ചിട്ടു ചിരിക്കുന്നതു എന്തിനാണു ? “ ഇതിലും ബല്യ വെള്ളിയാഴ്ച്ച വന്നിട്ടു ബാപ്പാ പള്ളീലു പോയില്ല പിന്നാ ഈചെറിയ …….. “

Tuesday 24 June 2014

ദൈവശാസ്ത്രം കൊണ്ടു മനുഷ്യനു എന്തുപ്രയോജനം ?

പണ്ഡിതനായൌരു അല്‍മായ സഹോദരന്‍റെ ചോദ്യം !

ഈ ദൈവശാസ്ത്രങ്ങൾ മനുഷ്യനെ ദൈവത്തിന്റെ അടുത്ത് അല്ലങ്കിൽ ദൈവത്തിനെ മനുഷ്യന്റെ അടുത്ത് എത്തിക്കുമോ ?

എന്നു ചോദിച്ചാല്‍ സാധിക്കുമെന്നോ ഇല്ലെന്നോ പറയുന്നില്ല.

അതിനു തീരെ പാവപ്പെട്ടവരുള്ള ഇന്‍ഡ്യയില്‍ സ് .എല്‍.വി.മുതല്‍ പി.എസ്..എല്‍.വി. വരെ കണ്ടുപിടിച്ചു ചൊവ്വാ ദൌത്യം വരെ ചെയ്യുന്നതുകൊണ്ടു പാവപ്പെട്ടവന്‍റെ വയര്‍ നിറയുമോ ?

ഒന്നാം ക്ളാസില്‍ പോലും പഠിച്ചിട്ടില്ലാത്ത ചിലവല്യമ്മമാരുടെ സംസാരത്തിലും പ്രവര്ത്തിയിലും സൈക്കോളജിയും തിയോളജിയും ഒക്കെ ദര്‍ശിക്കുവാന്‍ കഴിയും.

ശ്ളീഹാ ലേഖകനമെഴുതിയതു ദൈവശാസ്ത്രം പഠിപ്പിക്കുവാനല്ല. സുവിശേഷ്ങ്ങളും ദൈവശാസ്ത്രം പഠിപ്പിക്കുവാനല്ല. പക്ഷേ അതിലെല്ലാം അടങ്ങിയിരിക്കുന്ന ദൈവശാസ്ത്രം പണ്ഡിതരും പറിശുദ്ധരുമായ സഭാപിതാക്കന്മാര്‍ വിശകലനം ചെയ്തു പുറത്തുകൊണ്ടുവന്നു.അതിനനിശ്രിതമായി ദൈവ വചനത്തെ വ്യാഖ്യാനിച്ചു ദൈവജനത്തിനു കൊടുത്തപ്പോള്‍ വചനത്തില്കൂടി നല്കാന്‍ ഉദ്ദേശിച്ച അതേപ്രമേയം മനുഷ്യനു സഭകൊടുത്തപ്പോള്‍ ജനം ദൈവതിരുഹിതം മനസിലാക്കി തദനുസരണം ജീവിക്കുമ്പോള്‍ ദൈവം അവരുടെ അടുത്തേക്കുവരുന്നു അധവാ അവര്‍ ദൈവത്തിങ്കലേക്കു അടുക്കുന്നു.

ദൈവശാസ്ത്രം പഠിക്കത്തവര്‍ക്കും ദൈവശാസ്ത്രത്തിന്‍റെ പ്രയോജനം ലഭിക്കുന്നോ ഇല്ലെയോ ?അതുവഴി മനുഷ്യനെ ദൈവത്തിങ്ക്ലേക്കു അടുപ്പിക്കുമോ ഇല്ലെയോ ?

സഭയില്‍ 2 രീതിയിലുള്ളദൈവസാസ്ത്രമാണു വളര്ന്നുവന്നതു

1) പടിഞ്ഞാറന്‍ ദൈവശാസ്ത്രം അതായതു പാഷണ്‍ (പീഡാനുഭവ ) തിയോളജി.

2) കിഴക്കന്‍ തിയോളജി( ഉദ്ധാന ദൈവശാസ്ത്രം )

ദൈവശാസ്ത്രം പണ്ഡിതരുടെയും വൈദികരുടെയും മാത്രം കുത്തകയോ ?

രണ്ടാം വത്തിക്കാന്‍ കൌണ്സിലിനോടുകൂടി ദൈവശാസ്ത്രത്തിനു ഒരു പുത്തന്‍ ഉണര്വും ഉണ്മേഷവും കൈ വന്നു.ഇന്നു പല സ്ഥലനളിലും അല്മായര്‍ക്കായുള്ള് ദൈവശാസ്ത്ര പഠനകേദ്രനള്‍ നിലവില്‍ വന്നു. ചങ്ങനശേരില്‍ പൌരസ്ത്യവിദ്യാപീഠത്തിന്‍റെ കീഴില്‍ പഠനകേദ്രം ഉണ്ടു. അവിടെ ഡോക്ടര്മാരും വക്കിലന്മാരും എഞ്ഞിനിയര്ന്മാരും എന്തിനു പോലീസിലെ ഉന്നത ഉദ്യോഗസ്ത്ഥര്‍ വരെ തിയോളജിയില്‍ എം.എ ബിരുദം എടുക്കുന്നു. ഞാന്‍ പഠിക്കുമ്പോള്‍ മുകളില്‍ പറഞ്ഞേല്ലാതസ്ഥികകളിലും ഉള്ളവര്‍ ഉണ്ടായിരുന്ന്. കഴിഞ്ഞ ആഴ്ച്ചയില്‍ ഒരു എഴുത്തുകിട്ടി അവിടെ B TH. and M TH . തുടങ്ങുന്നു. അല്മായര്‍ ബി.റ്റീഎച് ഉം എം.റ്റീ.എച്.ഉം ഒക്കെ എടുക്കുമ്പോള്‍ അതു ദൈവജനത്തിനു കൂടുതല്‍ പ്രയോജനകരമായിരിക്കും.

ദൈവശാസ്ത്രം ബൌദ്ധീകതലത്തില്‍ ഒതുങ്ങുന്നതല്ല.അതു ജീവിതസ്പര്‍ശിയാണു. ദൈവികവെളീപാടിന്‍റെ ആധികാരികത സര്‍വ്വാത്മനാ അംഗീകരിച്ചു സ്വജീവിതത്തില്‍ അതനുസരിച്ചു ,അനുഭവിച്ചാസ്വദിക്കുന്നതിലൂടെ തെളിഞ്ഞു വരുന്ന ഒരു ദര്‍ശനമാണൂ അതു. ദൈവീകതയോടുള്ള ആത്മാര്‍ദ്ധമായ വിധേയത്വവും അതിര്ത്തിവരമ്പുകളൊന്നുമില്ലാത്ത ബൌദ്ധീകതലത്തിലെ പുതിയ ചക്രവാളങ്ങള്‍ തേടുന്ന അടങ്ങാത്ത അന്വേഷണധ്വരയുമുണ്ട് ദൈവശാസ്ത്ര അഭ്യസനത്തില്‍.



ദൈവശാസ്ത്രത്തിനു വൈവിധ്യമുണ്ടു. രണ്ടാം വത്തിക്കാന്‍ കൌണ്സില്‍ ഈ വൈവിധ്യത്തെ ആദരിക്കുന്നു. പാശ്ചാത്യസഭയില്‍ വളര്ന്നുവന്ന " സ്കോളാസ്റ്റിക്കു " ദൈവശാസ്ത്രം കത്തോലിക്കാസഭയുടെ വിശ്വാസ നിര്‍വചനത്തിനു കുത്തകാവകാശം നേടിയിരുന്നു. എന്നാല്‍ വിശ്വാസ സത്യങ്ങളുടെ ഉറവിടങ്ങള്‍ അന്വേഷിച്ചിറങ്ങിയ അധുനീകപഠനങ്ങള്‍ ആദിമസഭയുടെ വൈവിധ്യമാര്ന്ന ദൈവശാസ്ത്ര ദര്‍ശനത്തിലേക്കു നമ്മേ നയിച്ചു.



വേദപുസ്ഥകം ആരാധനാക്രമങ്ങള്‍ , സഭാപിതാക്കന്മാരുടെ പ്രബോധനങ്ങള്‍ , എന്നിവ ദൈവശാസ്ത്രാ അഭ്യസനത്തിനു സമര്ത്ഥമായ മേച്ചില്‍ പുറങ്ങള്‍ ആയി. ഈ സമര്‍ദ്ധി ആധുനീകദൈവശാസ്ത്രത്തെ വളരെയേറെ സമ്പന്നമാക്കി. ഉറവിടങ്ങളിലേക്കുള്ളനീക്കം ദൈവശാസ്ത്ര അഭ്യസനശൈലിയായിമാറി. വത്തിക്കാന്‍ കൌണ്സില്‍ ഈ ശൈലി അമീകരിച്ചുറപ്പിച്ചു



പൌരസ്ത്യ സഭകളില്‍ ആരംഭ കാലത്തുതന്നെ അന്ത്യോക്യന്‍ , അലക്സാണ്ഡ്യിയന്‍ , സിറിയന്‍ എന്നിംഗനെ വ്യ്ത്യസ്ഥദൈവശാസ്ത്രാ ആഭിമുഖ്യങ്ങള്‍ കാണുവാന്‍ കഴിയും , ഇവയൊക്കെ പരസ്പര പൂരകങ്ങളത്രേ . എന്നാല്‍ കാലചക്രം തിരിഞ്ഞപ്പോള്‍ പടിഞ്ഞാറന്‍ സഭയില്‍ അവരുടെതായ ദൈവശാസ്ത്രം വളര്ന്നുവന്നു, അതുകാരണം നേരത്തെ ഉണ്ടായിരുന്ന് പൈത്രുകം കത്തുസൂക്ഷിക്കാന്‍ കഴിയാതെ വന്നു. എന്നാല്‍ ഉറവിടങ്ങള്‍ തേടിയുള്ള ദൈവശാസ്ത്രാന്വേഷണം പൌരസ്ത്യ സഭാപൈത്രുകത്തിന്‍റെ സങ്കേതങ്ങളിലേക്കു ദൈവശാസ്ത്രജ്ഞരെ നയിക്കും. 

പരിശുദ്ധന്മാരുടെ പ്രാർത്ഥന മേഘങ്ങൾ തുളച്ചു ഉയരുന്നു

അപരിമേയനായ ദൈവത്തെ പ്രാപിക്കാൻ പരിമിതിയുള്ള മനുഷ്യനു നേരിട്ടു സാധ്യമല്ല.അതിനാണു ദൈവം ഏക മാദ്ധ്യസ്ഥനെ തന്നിരിക്കുന്നതു. അതുപോലും ശരിയായ അർത്ഥത്തിൽ മനുഷ്യൻ മനസിലാക്കുന്നില്ല. യേശു പൂർണദൈവവും പൂർണ മനുഷ്യനുമാകയാൽ മനുഷ്യനു പിതാവുമായി ബന്ധപ്പെടാൻ യേശുവിൽകൂടെ മാത്രമേ സാധിക്കൂ.

കാരണം യേശു ദൈവമാകയാൽ അപരിമേയനായ ദൈവവുമായി യേശുവിനു ബന്ധപ്പെടാൻ സാധിക്കുന്നു. അതുപോലെ യേശുമനുഷ്യനാകയാൽ മനുഷ്യർക്കു നിഷ്പ്രയാസം യേശുവുമായി ബന്ധപ്പെടാൻ കഴിയും. അതുകൊണ്ടാണുയേശു പറഞ്ഞതു ഞാനാണു വാതിൽ എന്നിൽകൂടെ അല്ലാതെ ഒരുവനും പിതാവിൻറെ അടുത്തേക്കു വരുവാൻ സാധിക്കില്ല. അതുപോലെ എൻറെ പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എൻറെ അടുത്തേക്കും വരാൻ സാധിക്കില്ല.ഇതാാണു ഏക മധ്യസ്ഥൻറെ അർത്ഥം . ആാരെല്ലാം നമുക്കുവേണ്ടിപ്രാർത്ഥിച്ചാലും യേശുവാകുന്ന വാതിലിൽകൂടിമാത്രമേ പിതവിൻറെ അടുത്തേക്കുപ്രവേശിക്കുകയുള്ളു. പാാപികളായ നമ്മുടെ പ്രാർത്ഥന ദൈവസന്നിധിയിലേക്കു ഉയരാത്തതു പാപമാകുന്ന ഒരു വലിയ കവചം നമ്മേമൂടിയിരിക്കുന്നതുകൊണ്ടാണു.അതാണു ഏശയാ പറഞ്ഞതു നിൻറെ പാപം നിന്നെയും ദൈവത്തെയും തമ്മിൽ അകറ്റിയിരിക്കുന്നു.എന്നാൽ പരിശുദ്ധന്മാരുടെ പ്രാർത്ഥന മേഘങ്ങൾ തുളച്ചു ഉയരുന്നു.



എന്തെങ്കിലും ഒരു പ്രമേയം നമ്മേ മനസിലാക്കാൻ വേണ്ടി ബൈബിളിൽ പറയുന്നതു മാനുഷീകമായരീതിയിൽ അതിനെ വിശകലനം ചെയ്താൽ തെറ്റിപോകും . ഒരു സൈയിന്റ്റിഫികു മെതേഡിൽ അധവാ ശാസ്ത്രീയമായരീതിയിൽ ബൈബിൾ വിശകലനം ചെയ്താൽ സത്യത്തിൽ നിന്നും അകന്നുപോകും , ദൈവത്തിൽ നിന്നും അകന്നുപോകും.



" ഈ എളിയ സഹോദരനു ചെയ്തപ്പോഴോക്കെ എനിക്കു തന്നെ ചെയ്തു " എന്നു പറഞ്ഞതു നിനക്കു നിൻറെ ദൈവത്തിനു ഒന്നും തന്നെ നേരിട്ടു ചെയ്യാൻ പറ്റാത്തതുകൊണ്ടാണു. നീ ദൈവത്തിനു ദാഹജലം കൊടുക്കും. ഭക്ഷണം കൊടുക്കും.ഉടുക്കാൻ കൊടുക്കും പാർക്കാൻ സ്ഥലം കൊടുക്കും. ഇതൊക്കെ നിൻറെ സഹോദരനിൽ കൂടെ മാത്രമേ സാധിക്കു. കാരണംദൈവം അപരിമേയനാണു. നീ പരിമിതിയുള്ളവനുമാണു.

അഹറോൻറെ ഭാര്യയുടെ കുഷ്ടം മാറിയതും മോശ പ്രർത്ഥിച്ചപ്പോഴാണു. മാാരകരോഗങ്ങളും സ്ർപ്പദംശനവും അതുപോലെ എന്തെല്ലാം മോശയുടെ മാധ്യസ്ഥം കൊണ്ടു ദൂരീകരിക്കുന്നു.പ്രവാചക്ന്മാരുടെയും നീതിമാന്മാരുടെയും പ്രാർത്ഥനക്കു വിലയുണ്ടു.രോഗങ്ങൾ സുഖപ്പെടുത്താനും ,പിശാചുക്കളെ ഒഴിവാക്കാനും, പാപങ്ങൾ മോചിക്കാനും ഒക്കെ അപ്പസ്ഥോലൻമ്മർക്കു അധികാരം കൊടുത്തില്ലെ ? എന്തിനു മരിച്ചവരെ വരെ ഉയർപ്പിച്ചില്ലെ ?



ഇതൊക്കെയായിട്ടും ആരും വേണ്ടാ ഞാനും എൻറെ ദൈവവുമെന്നു പറയുന്ന നിങ്ങൾ മനുഷ്യരെ ദൈവത്തിൽ നിന്നും അകറ്റി ചെകുത്താൻറെ പിടിയിലാക്കുന്നവരാണു ഇനിയുമെങ്കിലും മനുഷ്യരെ തെറ്റിക്കുന്നപണിനിർഥികൂടെ സഹോദരാ ?  

വിശുദ്ധിയും അതിവിശുദ്ധിയും!

സൂര്യനും ഗ്രഹങ്ങളും !


സൂര്യന്‍ അതിപ്രതാപവാനാണു. അതിന്‍റെ നേരെ നോക്കുന്നവന്‍റെ കണ്ണു നഷ്ടപ്പെടുന്ന അവസരങ്ങളുമുണ്ടാകാറുണ്ടു. ജീവനെ നിലനിര്ത്തുന്നതു സൂര്യനാണു. സുര്യനില്ലാതെ ചന്ദ്രന്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കില്‍ ചന്ദ്രന്‍ ഇരുണ്ടും ഭൂമിയില്‍ ജീവജാലങ്ങള്‍ ഇല്ലാതെയും ഇരിക്കുമായിരുന്നു.

സൂര്യനില്‍ നിന്നും പ്രകാശം സ്വീകരിച്ചാണു മറ്റു ഗോളങ്ങളെല്ലാം പ്രകാശിക്കുന്നതു. ഗോളങ്ങള്‍ക്കുസ്വയം പ്രകാശം ഇല്ല. സൂര്യപ്രകാശം സ്വീകരിച്ചു ഒട്ടുംപുറത്തേക്കു വിടുന്നില്ലെങ്ങില്‍ അതുപ്രകാശിക്കില്ല. നല്ലമിനുസമായതും സ്പ്ടികതുല്യവുമായാല്‍ സ്വീകരിക്കുന്ന പ്രകാശം മുഴുവന്‍ പ്രതിഫലിക്കുമ്പോള്‍  പ്രതിബിംബം ഉണ്ടാകുമല്ലോ ?

എന്തി നാണു ഞാന്‍ ഇതൊക്കെ പറഞ്ഞതെന്നു തോന്നാം ?ദൈവത്തിന്‍റെ വിശുദ്ധിയെ എങ്ങനെ വര്ണിക്കാന്‍ പറ്റും ? ദൈവത്തെ നൊക്കുന്നവന്‍ പിന്നെജീവിച്ചിരിക്കില്ല.
"കര്ത്താവിന്‍റെ മഹത്വം ദഹിപ്പിക്കുന്ന അഗ്നിക്കുതുല്ല്യം ഇസ്രായേല്ക്കാര്‍ക്കു കാണപ്പെട്ടു. " ( പുറ.24:17 )  
" നീ എന്‍റെ മുഖം കണ്ടുകൂടാ കാരണം എന്തെന്നാല്‍ എന്നെ കാണുന്ന ഒരു മനുഷ്യനും പിന്നെ ജീവനോടെ യിരിക്കുകയില്ല. (പുറ.33:20 )

അര്‍ക്കെങ്കിലും സൂര്യനോടു അടുക്കുവാനോ നോക്കുവാനോ പറ്റുമോ ?
ഒരുമനുഷ്യനും സ്വയ്മേ വിശുദ്ധിയില്ല. ദൈവിക വിശുദ്ധിയില്‍ പങ്കുകാരാകുകയാണു ചെയ്യുന്നതു .ദൈവത്തിന്‍റെ മഹത്വം ആഗീരണം ചെയ്യുന്നതിനു അാനുപാതികമായിട്ടാണു ഒരുവന്‍ വിശുദ്ധിയില്‍ ഉയരുന്നതു. ( എതു ജീവിതാന്തസിലും ഇതു സാധ്യമാണു )സല്‍പ്രവര്‍ത്തികള്‍ കൊണ്ടൂ മാത്രമേ വിശുദ്ധിയില്‍ ഉയരാന്‍ സാധിക്കുകയുള്ളു. പ്രാര്‍ത്ഥനയും ,ഉപവാസവും .സല്‍പ്രവര്ത്തിയും ഇതിനു ആവശ്യമാണു.

പലതരത്തിലുള്ള കാന്തങ്ങളുണ്ടു :

ലോപൌവ്വര്‍
മീഡിയം പൌവ്വര്‍
ഹൈപൌവ്വര്‍.

ഹൈ പൌവ്വര്‍ തന്നെ ടണ്‍ കണക്കിനു ഭാരം (ഇരുമ്പു ) ഉയര്ത്താന്‍ കഴിവുള്ള കാന്തമുണ്ടു. ഈ ഭൂമിതന്നെ വലിയ ഒരു കാന്തമാണു ഇതിന്‍റെ ആകര്ഷണവലയം എത്രയോ മൈല്‍ അകലെ വരെയാണു.

എല്ലാം കാന്തമാണെന്നു ഒറ്റവാക്കില്‍ പറയാം പക്ഷേ ഓരോന്നിന്ന്റെയും ശക്തിക്കു ( ആകര്ഷ്ണ വലയത്തിനു ) വ്യത്യാസം ഉണ്ടു .

ഇതു പോലെ വിശുദ്ധിയിലും വ്യത്യാസം ഉണ്ടു . ഓരോരുത്തരും ദൈവിക വിശുദ്ധിയില്‍ വളരുന്നതു ഓരോ രീതിയിലാണു.ദൈവത്തിന്‍റെ ക്രുപയിലും വ്യത്യാസം ഉണ്ടു.
യേശുവിന്‍റെ അമ്മയാകന്‍ തിരഞ്ഞെടുക്കപ്പെട്ട പരി. കന്യാമറിയം
അവള്‍ വിശുദ്ധിയില്‍ വളര്‍ന്നവളാണൂ . പിതാവു അവിടുത്തെ ദൂതന്‍ വഴി വിളംബരം ചെയ്തു " ക്രുപനിറഞ്ഞവളെന്നു. " ഇനിയും ഒട്ടും സ്ഥലം ബാക്കിയില്ല.അതിനാല്‍ പാപത്തിന്‍റെ ഒരു കണികപോലും ഇനിയും പരി.കന്യകയില്‍ പ്രവേശിക്കില്ല.
എലിസബേത്തു പരി .ആത്മാവില്‍ നിറഞ്ഞു പ്രഘോഷിച്ചു " കര്ത്താവിന്‍റെ അമ്മ യെന്നും സ്ത്രീകളില്‍ അനുഗ്രഹീതയെന്നും
ജനക്കൂട്ടത്തില്‍ നിന്നും ഒരു സ്ത്രീ അവനോടു വിളിച്ചു പറഞ്ഞു. " നിന്നെ വഹിച്ച ഉദരവും  നിന്നെ പാലൂട്ടിയ സ്തനങ്ങളും ഭാഗ്യമുള്ളവ. "   ( ലൂക്ക. 11: 27 )



ഇവിടെയെല്ലാം നാം കാണുന്നതു വിശുദ്ധിയുടെ ഉന്നത പടവുകള്‍ അവള്‍ കീഴക്കിയെന്നാണു. തീയായ ദൈവത്തെ വഹിക്കണമെങ്കില്‍ തീയില്‍ ഉരുകാത്ത വിശുദ്ധിയുടെ പാത്രമാകണം അവള്‍ . അതിനായി ദൈവം അവളെ വളര്‍ത്തിയെടുത്തു. അതിനെതിരായി സംസാരിക്കുന്നവന്‍ ദൈവത്തിനെതിരായി പ്രവര്‍ത്തിക്കുന്നു.
                                                                                              
കാരണം

അതു ദൈവത്തിന്‍റെ തീരുമാനമാണു അതിനെ ചോദ്യം ചെയ്യാന്‍ ഒരു മനുഷ്യനും അവകാശമില്ലാത്തതാകുന്നു.

" എനിക്കു ഇഷ്ടമുള്ളവനില്‍ ഞാന്‍ പ്രസാദിക്കും. എനിക്കു ഇഷ്ടമുള്ളവനോടു ഞാന്‍ കരുണകാണിക്കും "  ( പുറ. 33: 19 )  അതിനാല്‍ ദൈവത്തെ ചോദ്യം ചെയ്യാന്‍ ആരും മുതിരരുതു .

സാധാരണ വിശുദ്ധന്മാരുമുണ്ടു ഉന്നതശക്തിയുള്ളവിശുദ്ധന്മാരുമുണ്ടു.

സാധാരണക്കാരായ നമ്മളൊക്കെ വിശുദ്ധിയില്‍ ജീതം നയിക്കുമ്പോള്‍ അതിവിശുദ്ധിയില്‍ ജീവിക്കാന്‍ വിളിക്കപ്പെട്ടവരാണു സന്യസ്ഥരും വൈദീകരും
കാരണം .
നമ്മളൊക്കെ ചേറുനിറഞ്ഞ വയലില്‍ ജോലിചെയുമ്പോള്‍ വസ്ത്രത്തില്‍ ചേറുപറ്റാം എന്നാല്‍ പാറപ്പുറത്തിരിക്കുന്ന സന്യാസിയുടെയും വൈദികന്‍റെയും വസ്ത്രത്തില്‍ ചേറുപുരളാന്‍ പാടില്ലെന്നു യേശു ആഗ്രഹിച്ചാല്‍ അതു വെറും ന്യായം മാത്രം

അതിനാല്‍ വിശുദ്ധ വസ്തുക്കള്‍ കൈയില്‍ വഹിക്കുകയും അതിവിശുദ്ധസ്ഥലത്തു വിഹരിക്കുകയും വിശുദ്ധരായദൈവജനത്തിനും പരമപരിശുദ്ധനായ ദൈവത്തിനും ഇടയില്‍ മാധ്യസ്ഥം യാചിക്കുന്നവര്‍ അതിവിശുദ്ധിയില്‍ തന്നെയായിരിക്കണം   

സ്വര്‍ഗ്ഗത്തിലും വലിപ്പചെറുപ്പമുണ്ടു പക്ഷേ ആര്‍ക്കും കുറവോ കൂടുതലോ അനുഭവിക്കില്ല!

വിശുദ്ധജീവിതവും അതിവിശുദ്ധ ജീവിതവും

1) എല്ലാവരും വിശുദ്ധിയിലേക്കാണു വിളിക്കപ്പെട്ടിരിക്കുന്നതു
2) ക്രുപാവരങ്ങള്‍ക്കു വൈവിദ്ധ്യമുണ്ടു.
3) വിളിയിലും വൈവിദ്ധ്യമുണ്ടു
4) വിശുദ്ധിയിലും വൈവിധ്യമുണ്ടു.
5) പരി. അമ്മ ദൈവക്രുപനിറഞ്ഞവളാണു .സ്ത്രീകളില്‍ അനുഗ്രഹീതയാണു.
6) സ്ത്രീകളില്‍ നിന്നും ജനിച്ചവരില്‍ സ്നാപകനഎക്കാള്‍ വലിയവനില്ല.
7) ലഭിച്ച ദൈവക്രുപയുടെ വലിപ്പത്തിനനുസ്രുതമായിട്ടാണു വിശുദ്ധിയില്‍ വളരുക.
8) എല്ലാവരും വിശുദ്ധന്മാരാണെന്നു പറഞ്ഞിട്ടു കാര്യമില്ല ചിലര്‍ മരിച്ചവരെ ഉയ്ര്‍പിച്ചു. അതു സാധിക്കുന്നതു അവര്‍ വിശുദ്ധിയുടെ പാരമ്യത്തിലെത്തുമ്പോളാണു.
9) എലിയാരഥത്തില്‍ ആകാശത്തിലേക്കു കയറി
10) ഈശോ ബര്ന്നൂന്‍ ആകാശത്തട്ടില്‍ സൂര്യ്നെയും ചന്ദ്രനെയും വിളക്കി.
11) പ്രാര്ത്ഥനയുടെ ശക്തിയാല്‍ മൂന്നു വര്ഷം തുടര്‍ച്ചയായി മഴ പെയ്യിച്ചില്ല.
12) മോശ ദൈവവുമായി നേരിട്ടു സംസാരിച്ചു.
13) വി. മോനിക്കാ നീണ്ട 30 വര്ഷം താന്തോന്നിയായ മകനുവേണ്ടി പ്രാര്ത്ഥിച്ചപ്പോള്‍ മകന്‍ സഭയിലെ ശക്തനായ ഒരു വിശുദ്ധനായിതീര്ന്നു
14) ദൈവാലയത്തില്‍ വിശുദ്ധ സ്ഥലവും അതിവിശുദ്ധ സ്ഥലവും ഉണ്ടു .
15) അവിടെ പ്രധാനപുരോഹിതന്‍ മാത്രമാണു പ്ര്വേശിച്ചതെങ്കില്‍ പ്രധാനപുരൊഹിതനും വിശുദ്ധിയില്‍ മുന്‍പന്തിയിലായിരിക്കണം .
16) വയലില്‍ ജോലിചെയ്യുന്നവന്‍റെ തുണിയില്‍ ചേറു കണ്ടെന്നു വരാം
17) പാറപ്പുറത്തു ഇരിക്കുന്നവന്‍റെ തുണിയില്‍ ചേറു പുരളാന്‍ പാടില്ല.

സ്വര്‍ഗ്ഗത്തിലും വലിപ്പചെറുപ്പമുണ്ടു പക്ഷേ ആര്‍ക്കും കുറവോ കൂടുതലോ അനുഭവിക്കില്ല. കാരണം അവരവരുടെ പാത്രം തുളുമ്പെയുണ്ടെങ്കില്‍ പിന്നെ ഒരു തുള്ളിപോലും കൂടുതല്‍ വേണമെന്നു തോന്നില്ല.പുണ്യ്ത്തില്‍ വളരുന്നതിനനുസരിച്ചു ക്രുപനിറക്കാനുള്ള പാത്രം വലുതായികൊണ്ടിരിക്കും .ഒരാളുടെ കയ്യില്‍ ഒരു വിരലുകുപ്പിയാണെങ്കില്‍ അതു നിറഞ്ഞിരിക്കും മറ്റോരാളുടെ കയ്യില്‍ ഒരു കുട്ട്കമാണെങകില്‍ അതും നിറഞ്ഞിരിക്കുന്നു. അപ്പോള്‍ ആര്‍ക്കും ഒരു കുറവും അനുഭവപ്പെടില്ല.

കുട്ടകം നിറയെ ക്രുപാവരമുള്ളവന്‍ . വലിയ അല്ഭുതമൊക്കെ ചെയ്തെന്നു വരാം. വിരലുകുപ്പിക്കാരനു അതു സാധിക്കില്ല. എങ്കിലും അണ്ണാന്‍ കുഞ്ഞും തന്നാലായതു .

ഷാജിയും ,ജോണ്സനുമൊക്കെ മനസിലാക്കിയതില്‍ അല്പം തകരാറുണ്ടോയെന്നു സംശയിക്കുന്നു.  നിംഗളുടെ ധാരണപ്പിശകു മാറികാണുമെന്നു വിചാരിക്കുന്നു

Monday 23 June 2014

വിശുദ്ധിയില്‍ ജീവിക്കാന്‍ വിളിക്കപ്പെട്ടമനുഷ്യര്‍ എന്തുകൊണ്ടു വീഴുന്നു ?

“ ജഡീകമായി ജീവിക്കുന്നവര്‍  ജഡീകകാര്യങ്ങളില്‍ മനസുവയ്ക്കുന്നു.
ആത്മീകമായി ജിവിക്കുന്നവരാകട്ടെ ആത്മീകകാര്യങ്ങളില്‍ മനസുവയ്ക്കുന്നു.   ജഡികാഭിലാഷങ്ങള്‍  മരണത്തിലേക്കു നയിക്കുന്നു.  ആത്മീകാഭിലാഷ്ങ്ങള്‍ ജീവനിലേക്കും സമാധാനത്തിലേക്കും .
ജഡികകാര്യങ്ങളില്‍ മുഴുകിയിരിക്കുന്ന മനസ് ദൈവത്തിന്‍റെ ശത്രുവാണു  ... അവര്‍ക്കു ദൈവത്തെ പ്രസാധിപ്പിക്കുക സാധ്യമല്ല."     (റോമ 8 :5_ 8 )

എല്ലാ മനുഷ്യരും വിശുദ്ധിയില്‍ ജീവിക്കാന്‍ വിളിക്കപ്പെട്ടവരാണെങ്കിലും അതിവിശുദ്ധിയില്‍ ജീവിക്കാനുള്ള വിളീയാണു സന്യസ്ഥര്‍ക്കും  വൈദീകര്‍ക്കും ലഭിച്ചിരിക്കുന്നതു !
അതു മനസിലാക്കാതെ പോകുന്നവര്‍ വീണുപോകും.
അല്‍മായര്‍ ലോകത്തിലാണു ജീവിക്കുന്നതു അതിന്‍റെ കുറവുകള്‍ കാണാം 

എന്നാല്‍ സന്യസ്ഥരും വൈദീകരും ലോകത്തിലാണെങ്കിലും ലോകത്തിന്‍റെതു അല്ലാത്തതുപോലെ ജീവിക്കണം അതായതു വള്ളം വെള്ളത്തിലാണെങ്കിലും വള്ളത്തില്‍ വെള്ളം കയറാത്തതുപോലെ ജീവിക്കണം അതു മനസിലാക്കാത്തവര്‍ വെള്ളത്തില്‍ വള്ളവും ,വള്ളത്തില്‍ വെള്ളവുമായി ജീവിക്കും അധികം താമസിയാതെ അതു വെള്ളത്തില്‍ താണുപോകും അവരെയാണു ജഡീകക്കര്യങ്ങളില്‍ താല്പര്യ്ം വയ്ക്കുന്നവരെന്നും ദൈവത്തെ പ്രസാധിപ്പിക്കാന്‍ കഴിയാത്തവരെന്നും പറയുക.

നമുക്കു നമ്മേതന്നെ പരിശോധിക്കാം നമ്മള്‍ ജഡീകരാണോ അതോ ആത്മീയരാണോ ?
നമ്മളാകുന്ന വള്ളം ലോകമാകുന്ന വെള്ളത്തിലാണൂ വള്ളത്തില്‍ വെള്ളം കയറാതെ സൂക്ഷിക്കണം അതിനു ആത്മശോധനയും കുമ്പസാരവുമാകുന്ന എണ്ണ വള്ളത്തിന്‍റെ പുറത്തുപുരട്ടണം
അല്ലാഞ്ഞാല്‍ ജഡീകജീവിതത്തില്കൂടി വള്ളത്തില്‍ വെള്ളം കയറുകയും വള്ളം മുങ്ങിപോകുകയും ചെയ്യും
 
ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പറഞ്ഞു ഇന്നത്തെ ലോകത്തിന്റെ വലിയപ്രശ്നം പാപബോധമില്ലായ്മയാണെന്നു
ഇതു സഭയില്‍ വളര്‍ന്നു വരുന്ന ഒരു പ്രതിഭാസമാണു.
അതിനു അല്മായരെന്നോ സന്യസ്ഥരെന്നോ വൈദികരെന്നോ വ്യത്യാസമില്ലതെ ദൈവജനത്തെ വഴിതെറ്റിക്കുന്ന നീരാളിപ്പിടുത്തമാണു ഈ “ പാപബോധമില്ലായ്മ.“
നമുക്കു നമ്മേ തന്നെ വിശുദ്ധീകരിക്കാം. സഭയുടെ _ ദൈവജനത്തിന്‍റെ - പ്രത്യേകിച്ചു വൈദീകരുടെയും സന്യസ്തരുടെയും വിശുദ്ധീകരണത്തിനു വേണ്ടി പ്രാര്ത്ഥിക്കാം 

Sunday 22 June 2014

എന്തുകൊണ്ട്‌ പന്ത്രണ്ടു ഗോത്രങ്ങള്‍, പന്ത്രണ്ട്‌ ശിഷ്യന്മാര്‍?

എന്തുകൊണ്ടാണു പന്ത്രണ്ടു ഗോത്രങ്ങള്‍? പന്ത്രണ്ടു അപ്പസ്തോലന്മാര് ?
എന്തുകൊണ്ടാണു സ്വര്‍ഗീയ ജറുശലേമില്‍ 12 സി0ഹാസനങ്ങള്‍?

അപ്പസ്തോലന്മരും പ്രവാചകന്മാരുമാകുന്ന അടിസ്ഥാത്തില്‍ പണിത സഭ.

 യഹൂദപാരമ്പര്യമനുസരിച്ചു 6 എന്ന സ്ംഖ്യ വളരെ മോശമായ ഒരു സംഖ്യയാണു
എന്നാല്‍ അതിന്‍റെ ഇരട്ടിയായ 12 ശ്രേഷ്ടമയ ഒരു സംഖ്യയാണു.
ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേല്‍ 12 ഗോത്രമായിരിക്കണമെന്നുള്ളതു ഒരു ദൈവിക പദ്ധതിയാണു.ശ്രേഷ്ടമായസംഖ്യ

പുതിയനിയമത്തിലേക്കു വന്നപ്പോള്‍



പിതാവു തിരഞ്ഞെടുത്ത അതെ നമ്പര്  പുത്രനും തിരഞ്ഞെടുത്തു.
അതേ ശ്രേഷ്ടമായ നമ്പരുതന്നെ ശിഷ്യന്മാര്‍ക്കും വേണമെന്നു യേശുചിന്തിച്ചു അധവാ അതാണു ദൈവതിരുഹിതം എന്നു നാം മനസിലാക്കിയാല് മതി.
“ നിങ്ങള്‍ വിജാതീയരുടെ അടുത്തേക്കുപോകരുതു. സമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കുകയുമരുതു. പ്രത്യുത ഇസ്രായേല്‍ വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്കുപോകുവിന്‍.” പിന്നിടു അവര് എന്തെല്ലാം ചെയ്യണമെന്നും എന്തെല്ലാം ചെയ്യരുതെന്നും പറയുന്നു.  (മത്ത.10:5-15)
എന്തുകൊണ്ടാണു ഇസ്രായേല്ക്കാരുടെ അടുത്തേക്കു മാത്രം പോകേണ്ടതു ?

 അവരുടെ അടുത്തേക്കു മാത്രം പോയാല്‍ മതിയെന്നു പറഞ്ഞതു അവരെയാണു ദൈവം സ്വന്തം ജനമായി തിരഞ്ഞെടുത്തതു അവരില്കൂടി ലോകരക്ഷ് നേടുവാനായിരുന്നു. ദൈവതീരുമാനം അതു നടപ്പാക്കാനാണു യേശുശ്രമിച്ചതു.

ലഭിച്ച അധികാരം

സുവിശേഷം പ്രഘോഷിക്കുവാന്‍ ,എല്ലാവിധരോഗങ്ങളും  സുഖപ്പെടുത്തുക,പിശാചുക്കളെ ബഹിഷ്ക്കരിക്കുക, മരിച്ചവരെ ഉയര്പ്പിക്കുക, ഇങ്ങനെയുള്ള എല്ലാ അധികാരവും ലഭിച്ചു ദാനമായികിട്ടിയതു ദാനമായികൊടുക്കുവാനും പറഞ്ഞു.

എന്തെല്ലാമായിരുന്നു വിലക്കുകള്‍ ?

ഒന്നാമതു പണസന്ചി ആവശ്യ്മില്ലെന്നും.(യൂദായേയും വീഴിച്ചതു പണസന്ചി ആയിരുന്നല്ലോ ? ) രണ്ടു ഉടുപ്പോ ചെരിപ്പോ വടിയോ കൊണ്ടു പോകേണ്ടാ വേലചെയ്യുന്നവന് ആഹാരത്തിനര്ഹരാണൂ



എന്താണു ഇതിന്റെ അര്ത്ഥം ?

നാം നിത്യം കാണുന്ന ഒരുസത്യമാണു .ഒരാള്‍ക്കു ആരെയും ആശ്രയിക്കേണ്ട കാര്യമില്ലെങ്കില്‍  അവന്‍ താന്‍ പോരിമയിലാണെങ്കില്‍ അവനു പിന്നെ ആരും വേണ്ടാ ദൈവവും വേണ്ടാ പള്ളിയുമില്ല പട്ടക്കരുമില്ല ദൈവം പോലും അവനു ആവ്ശ്യമില്ലെന്നോരു തോന്നലാണു പിന്നെ ഉണ്ടാകുക. ഈ ഒരവസ്ഥയിലേക്കു തന്‍റെ ഒരു ശിഷ്യനും ആയിക്കുടെന്നും അയാള്‍ എപ്പോഴും ദൈവാശ്രയത്തില്‍ ജീവിക്കണമെന്നും കാണിക്കാനാണു ഇതു പറഞ്ഞിരിക്കുന്നതു.
“ അരെങ്കിലും നിംഗളെ സ്വീകരിക്കാതിരുന്നാല്‍ കാലിലെ പോടിപോലും തട്ടികളയുവിന്‍ വിധിദിവസത്തില്‍ ആ പട്ടണത്തെക്കാള്‍  സോദോം ഗോമാരായിക്കു കൂടുതല്‍ ആശ്വാസം ഉണ്ടാകുമെന്നു ഞാന്‍ നിംഗലോടു പറയുന്നു. “
അവരെ സ്വീകരിക്കാതിരിക്കുകയെന്നു പറയുന്നതു ഒരു വ്യക്തിയെ സ്വീകരിക്കുകയെന്നതിലുപരി വചനസ്വീകരണമെന്നു മനസിലാക്കുന്നതാകും നല്ലതെന്നാണു തോന്നുന്നതു കാരണം

മാര്‍പാപ്പായുടെ അപ്രമാദിത്വം 
മാര്‍പാപ്പായിക്കു അപ്രമാദിത്യമുണ്ടെന്നുപറഞ്ഞാല്‍ മാര്പാപ്പാ പറയുന്ന എല്ലാകാര്യങ്ങള്‍ക്കും അപ്രമാദിത്യമുണ്ടെന്നല്ല. പിന്നെയോ വിശ്വാസസ്ംബന്ധമായ കാര്യങ്ങളെ സംബന്ധിച്ചു പറയുമ്പോള്‍ മാത്രമാണു . അതു പാപ്പാ തനിയെ അല്ല ആ വിഷയത്തില്‍ പണ്ഢിതരായ ആളൂകളൂടെ പഠനത്തിനും വിലയിരുത്തലുകള്‍ക്കും ശേഷം ആ തീരുമാനം മാര്പാപ്പായില്‍ കൂടിവരുന്നതിനെയാണു അപ്രമാദിത്വമെന്നു പറയുന്നതു . ഇവിടെയും വചനം സ്വീകരിക്കാതെ പോകുന്നവര്‍ക്കാണു ശിക്ഷ .



" യുഗാന്തം വരെ എന്നും ഞാന്‍ നിംഗളോടുകൂടെ ഉണ്ടായിരിക്കും .  (മത്ത.28:20 )
അതേ യേശു സഭയില്‍ സന്നിഹിതനാണു പരിശുദ്ധാത്മാവാണുസഭയെനയിക്കുക,
ഇത്രയധികം പരീക്ഷണങ്ങള്‍ ഉണ്ടായിട്ടുള്ള മറ്റോരു സഭയുമില്ല. ആരംഭം മുതല്‍ ഇന്നു വരെയും ധാരാളം ഭൂകമ്പങ്ങള്‍ സഭയില്‍ ഉണ്ടായിട്ടുണ്ടു. എന്നാലും യേശുകൂടെയുള്ളതുകൊണ്ടും പരിശുദ്ധാത്മാവു സഭയെ നയിക്കുന്നതുകൊണ്ടും സഭക്കു ഒന്നും സംഭവിക്കുന്നില്ല. എന്നാല്‍ സഭയില്‍ നിന്നും പുറത്തുപോകുന്നവര്‍ നൂറു നൂറു കഷണങ്ങളായി ചിന്നഭിന്നമാകുന്നു. ഈ ഒരു ഒറ്റകാര്യം തന്നെ മതി യേശുവിനാല്‍ സ്ഥാപിതമായ സഭ എതാണെന്നു മനസിലാക്കാന്‍ !

ഇന്നു എല്ലാവര്ക്കും സ്വാതന്ത്ര്യം വേണം ?

സഭയെ കേള്‍ക്കാന്‍ താല്പര്യമില്ലാ. അതിനാല്‍ സ്വന്ത ഇഷ്ടപ്രകരം ഒരു സഭസ്ഥാപിക്കുന്നു. കൂടെ കൂടുവാന്‍ എപ്പോഴും ആളുകള്‍ കാണും അതു പരിശുദ്ധാത്മാവിനു എതിരായതുകൊണ്ടു നിലനില്പ്പില്ലാ. മുറിഞ്ഞു മുറിഞ്ഞു കഷണങ്ങളായി കാലാന്തരത്തില്‍ നശിച്ചുകൊള്ളും.

താന്തോന്നികള്‍

സ്വന്തം വീട്ടില്‍ നിന്നും അപ്പനേയും അമ്മയേയും അനുസരിക്കാതെ സ്വന്തഇഷ്ടം മത്രം നിറവേറ്റി പഠിക്കുകയോ എന്തെങ്കിലും ജോലിചെയ്യുകയോ ചെയ്യാതെ തോന്ന്യാസം നടക്കുന്നവരെ നാട്ടു ഭാഷയില്‍ വിളിക്കുന്നപേരാണല്ലോ താന്തോന്നികള്‍ .
അധികാരത്തൊടുള്ളവിധേയത്വം.

ഓരോരുത്തനും മേലധികരികള്‍ക്കു വിധേയരായിരിക്കട്ടെ എന്തെന്നാലല്‍ ദൈവത്തില്‍ നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാര ങ്ങള്‍ ദൈവത്താല്‍ സ്ഥാപിതമാണു.തന്‍ നിമിത്തം അധികാരത്തെ ധിക്കരിക്കുന്നവര്‍ ദൈവിക സംവിധാനത്തെയാണു ധിക്കരിക്കുന്നതു ധിക്കരിക്കുന്നവര്‍ തങ്ങ്ള്‍ക്കു തന്നെ ശിക്ഷാവിധി വരുത്തിവയ്ക്കും “ (റോമ.13:1-2 )

അപ്പോള്‍ ഇവരെ എന്തു വിളിക്കണം ?


ഇതേപേരുതന്നെ വിളിക്കരുതോ ? , യേശുവിന്‍റെ മണവാട്ടിയായ സഭയെ ഉപേക്ഷിച്ചു സ്വന്തമായി ഒരു സഭസ്ഥാപിക്കുകയോ മറ്റാരെഗ്കിലും സ്ഥാപിച്ചസഭയിലേക്കു പോയി തിരു സഭക്കെതിരായി പ്രവര്‍ത്തിക്കുകയും ,എപ്പോഴും സഭക്കെതിരെ ചോദ്യശരങ്ങളുമായിനടക്കുകയും ബിഷപ്പു എന്തിനു ? അച്ചന്മാരെന്തിനു ? കുര്‍ബാനയെന്തിനു ? പള്ളിയെന്തിനു ? ഇങ്ങനെ ചോദിച്ചുനടക്കുന്നവരെ എന്താണു വിളിക്കേണ്ടതു ഞാന്‍ താന്തോന്നികളെന്നുവിളിച്ചു അവര്‍ക്കുചേരുന്ന മറ്റുപേരുകള്‍  ഉണ്ടെങ്കില്‍ നിര്‍ദ്ദേശിക്കാം.പലപ്പോഴും ഇങ്ങനെയുള്ളവര്‍ അമ്പതാം തിരുന്നാളിന്‍റെ പേരോടു ചേര്‍ത്തു പറയുന്നതു പെന്തക്കോസ്താതിരുന്നാളിന്‍റെ മഹത്വത്തിനു തന്നെ കളങ്കം ചാര്‍ത്തുമെന്നതിനാല്‍ " താന്തോന്നികള്‍ "  എന്നതു അവര്‍ക്കുചേര്‍ന്നപേരാണെന്നാണു എനിക്കുതോന്നുക.

വിഷയത്തിലേക്കു കടന്നുവരാം
.
സ്വര്‍ഗ്ഗീയജറുസലെം

അതിനു ബ്രഹുത്തും ഉന്നതവുമായ 12 കവാടങ്ങള്‍ ഉണ്ടായിരുന്നു.ആ കവാടങ്ങളില്‍ 12 ദൂതന്മാര്‍ .   ആ  കവാടങ്ങളില്‍ ഇസ്രായേല്‍ മക്കളുടെ 12 ഗോത്രങ്ങളുടെ പേരുകളെഴുതപ്പെട്ടിരുന്നു.ഒരൊദിക്കിലും മൂന്നുകവാടങ്ങള്‍ വീതം. നഗരത്തിന്‍റെ മതിലിനു 12 അടിസ്ഥാനങ്ങള്‍  ഉണ്ടായിരുന്നു. അവയിന്മേല്‍ കുഞ്ഞാടിന്‍റെ 12 അപ്പസ്തോലന്മാരുടെ പേരുകള്‍ ഉണ്ടായിരുന്നു. ( വെളി. 21 :10—14 ) 



ഇവിടെയാണു അപ്പസ്തോലന്മാരും പ്രവാചകന്മാരുമായ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്തസഭയെന്നുപറയുന്നതിന്‍റെ പ്രസക്തിനാം മനസിലാക്കുക.

ഇതുവരെ നാം ചിന്തിച്ചതിന്‍റെ സാരാംശം

1)  6 എന്നതു അപൂര്‍ണസംഖ്യയാണു. എന്നാല്‍ 7 പൂര്‍ണമാണു.
2)  ഇസ്രായേലിന്‍റെ 12 ഗോതങ്ങള്‍ എന്നുപറയുന്നതു 12 എന്നതു എറ്റവും നല്ലസംഖ്യയാണു.കാരണം 6 എന്നതു എറ്റവും മോശമാണെങ്കില്‍   6 ന്‍റെ ഇരട്ടിഎറ്റവും നല്ല സംഖ്യയെന്നാണു വയ്പ്
3)  പഴയനിയമത്തില്‍ 12 ഗോത്രങ്ങളെന്നതു ദൈവികപദ്ധതിയാണു
4) അതുപോലെ പുതിയനിയമത്തിലും 12 നിലനിര്‍ത്താനായി 12 അപ്പസ്തോലന്മാരെയാണു യേശു നിയമിച്ചതു
5) വെളിപാടുപുസ്തകത്തില്‍ സ്വര്ഗീയ ജറുസലേമിന്‍റെ മതിലിന്‍റെ അടിസ്ഥാനവും 12 ആണു .    അപ്പസ്തോലന്മാരുടെ പേരുകള്‍ എഴുതിയ 12 അടിസ്ഥാനങ്ങള്‍ അതുപോലെ 12 കവാടങ്ങള്‍ അതില്‍ ഇസ്രായേല്‍ മക്കളുടെ1 2 ഒത്രങ്ങളുടെ പേരുകളും എഴുതപ്പെട്ടിരുന്നു. .

Friday 20 June 2014

ഇരട്ടകളായ വിശുദ്ധര്‍

സുറിയാനി സഭയില്‍  ഉണ്ടായിരുന്ന ഇരട്ട വിശുദ്ധരാണു കന്തീശങ്ങ്ള്‍. മാര്‍ സാഫോറൂം മാര്‍ ഫ്റോത്തും ( Mar Sabor and Mar Aphroth ) ഇവര് പേര്‍ഷ്യയില്‍ നിന്നും വന്ന മെത്രന്മാരാണു. ഇരട്ടകളായസഹോദരന്മാര്‍. ഇവര്‍ കൊല്ലത്താണു വന്നിറങ്ങിയതു. എ.ഡി. 825 ഒഗ്സ്റ്റു 15 നായിരുന്നുകൊല്ലത്തു വന്നതു. ഇവര് പരിശുദ്ധരായ മെത്രാന്മാരായിരുന്നു. ഇവര്‍ കന്തീശ്ങ്ങള്‍ എന്നു സുറിയാനി സഭയില്‍ അറിയപെട്ടു. 

ലത്തീന്‍ ഇരട്ടകള്‍

ലത്തീന്‍ സഭയിലുള്ള രണ്ടു ഇരട്ട വിശുദ്ധരെ പോര്ട്ടുഗീസുകാര്‍  കൊണ്ടുവന്നു, അവരാണു വി.ഗര്‍വാസീസും വി. പ്രോത്താസീസും 



എന്നാല്‍ നിങ്ങള്‍ ഒരുപക്ഷേ അറിയാത്ത ഇരട്ടകളായ വിശുദ്ധരായിരിക്കാം വിശുദ്ധ ബനഡിക്ടും വിശുദ്ധ സ്കൊളാസ്റ്റിക്കയും. ഇവരുടെ ജന്മദേശം രോമില്‍ നിന്നും 80 മൈല്‍ വടക്കു കിഴക്കായി സ്ഥിതിചെയ്യുന്ന നൂര്‍സിയാ എന്ന ചെറുപട്ടണമാണു. മഹാനായ ഗ്രിഗരി മാര്‍പാപ്പാ വി ബനഡിക്ടിനെ കുറിച്ചു പറഞ്ഞതു “ വരപ്രസാദത്തിലും നാമത്തിലും അനുഗ്രഹീതന്‍  “  ഇദ്ദേഹം ആശ്രമം സ്ഥപിച്ചുകഴിഞ്ഞപ്പോള്‍ പെങ്ങളും ബനഡിക്ടിന്റെ നിയമാവലി പാലിച്ചുകൊണ്ടു തന്നെ ഒരു മഠം സ്ഥാപിക്കുകയായിരുന്നു. 

 
അങ്ങനെയാണു ബെനഡിക്ടന്‍ സിസ്റ്റേഴ്സിന്‍റെ മഠങ്ങള്ക്കു ആരംഭം കുറിച്ചതു. രണ്ടുപേരും വിശഉദ്ധരായിതീര്‍ന്നു.

" ORA ET LABORA "

 
എന്നെ ഒത്തിരി സ്വാധീനിച്ച വി.ബനഡിക്ടിന്റെ ആപ്തവാക്യമാണു 
“ Ora et Labora “ or  Pray and Work. “ പ്രാര്ത്ഥനയും അധ്വാനവും “

കുരിശുമലയിലുള്ള ആശ്രമം

1957 ല്‍ ആണെന്നാണു എന്റെ ഒര്മ്മ 2 സായിപ്പ് അച്ചന്മാര്‍ തിരുവല്ലയില് വന്നു സുറിയാനിയും മലഗ്കരക്രമവുമൊക്കെ പഠിച്ചു കുരിശുമലയില്‍ ഒരു ബനഡിക്ടിയന്‍ ആശ്രമം സ്ഥാപിതമായി. ഇംഗ്ളിഷുകാരനായ ഫാദര്‍ ബീഡും ഫ്രന്‍ച്ചുകാരനാ ഫാദര്‍ ഫ്രാന്സീസുമായിരുന്നു ആ പുണ്യാത്മാക്കള്‍. ഫ്രാന്സിസ് ആചാര്യ മരിച്ചു അവിടെ തന്നെ കബറടങ്ങി. ഫാദര്‍ ബീഡു വടക്കേ ഇന്ഡ്യയില്‍ ആശ്രമം സ്ഥാപിച്ചു മാറിയതില്‍ പ്ന്നീടു കണ്ടിട്ടില്ല. 


            

 Francis Acharya (17.01.1912 - 31.01.2002)             Fr. Bede Grifiths - Dayananda (17.12.1906 - 13.05.1993)
 
ഞാന്‍ അവധിക്കു വരുമ്പോഴെല്ലാം ഒരാഴ്ചയെങ്കിലും കുരിശുമലയില്‍ താമസിച്ചു ധ്യാനിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. അവരുടെ അധ്വാനവും പ്രാര്‍ത്ഥനയും എന്നെ വളരെ സ്വധീനിച്ചിട്ടുണ്ടു.

“ ORA ET LABORA “ Pray and work . വി.ബനഡിക്ടു തന്‍റെ ജീവിതത്തില്‍ അനുയായികള്ക്കു കാണിച്ചുകൊടുത്തതും പാലിച്ചതുമായ ആപ്തവാക്യമാണു. പ്രാര്ത്ഥനയോടുകൂടിയുള്ള അധ്വാനം. എത്ര മനോഹരമായ ഒരു ചിന്തയാണു.

പൈശാചികകെണികള്‍
 
വിശുദ്ധനെ വീഴിക്കുവാന്‍ ദുഷ്ടാരൂപികള്‍ പലതരത്തിലുള്ള ലൈഗീകാസക്തിയിലേക്കു വിശുദ്ധനെ കീഴടക്കുവാന്‍ പരിശ്രമിച്ചു. അപ്പോള്‍  തന്നെ ഇതു പിശാചിന്‍റെ തന്ത്രമാണെന്നു മനസിലാക്കി തന്‍റെ കുരിശുകൊണ്ടു അതിനെ ഒ
ടിക്കുകയും ശരീരത്തെ പീഡിപ്പിക്കുകയും ചെയ്തു . പിന്നിടൊരിക്കലും അങ്ങ്നെ ഒരു പരീകഷയുമായി പൈശാചികശക്തികള്‍ വന്നിട്ടില്ല. 

നമ്മുടെ വൈദികര്‍ക്കും അല്‍മായര്‍ക്കും ഇതോരു നല്ല പാഠമാണു. അരെങ്കിലും ഇങ്ങ്നെയുള്ളപരീക്ഷണത്തിനു അടിമപ്പെട്ടാല്‍ അതു പിശാചിന്‍റെ തന്ത്രമാണെന്നു മനസിലാക്കി പോരാടുകയും വിശുദ്ധന്‍റെ സഹായം യാചിക്കുകയും ചെയ്താല്‍ നിശ്ചയമായും ഇങ്ങ്നെയുള്ള പരീക്ഷകളില്‍ നിന്നും വിടുതല്‍ ലഭിക്കും. 

 
നമുക്കു വിശുദ്ധന്‍റെ സഹായം ലഭിക്കും. അവര്‍ യേശുവിനോടു ചോദിക്കുന്ന എതു അകാര്യവും യേശു സാധിച്ചുകൊടുക്കും. 

കാനായിലെ കല്യാണത്തിനു പരിശുദ്ധ അമ്മയല്ലാതെ ആരു യാചിച്ചിരുന്നെങ്കിലും അങ്ങ്നെ ഒരു അല്‍ഭുതം അവിടെ നടക്കില്ലായിരുന്നു. കാരണം തന്‍റെ സമയം അതുവരെയും ആയിരുന്നില്ല. എന്നിട്ടും പരിശുദ്ധ അമ്മയുടെ അപേക്ഷ മകന്‍ സാധിച്ചുകൊടുക്കുന്നു. ഇതുപോലെ ദൈവത്തിന്‍റെ പ്രിയപ്പെട്ടവരുടെ അപേക്ഷ ദൈവം സാധിച്ചുകൊടുക്കും.

 
ജോബു നിംഗള്ക്കുവേണ്ടി പ്രാര്ത്തിച്ചാല്‍ നിംഗളുടെ അതിക്രമങ്ങള്‍ പൊറുക്കാമെന്നാണു ദൈവം പറഞ്ഞതു 
ഇതുപോലെ ലൈഗീകാസക്തിയാല്‍ ബുദ്ധിമുട്ടുന്നവര്‍ ആരുതന്നെയായാലും  (അല്‍മായരോ വൈദീകരോ) വിശുദ്ധ ബെനഡിക്ടിന്‍റെ സഹായം ആവശ്യപ്പെട്ടാല്‍ സഹായം ലഭിക്കും.

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...