Saturday, 8 October 2016

കുര്‍ബാന ഇല്ലാത്തിടത്തു സഭയില്ല.

THE PASSOVER
The First Passover Instituted
“ They shall take some of the blood and put it on the two door posts and the lintel of the houses in which they eaqt it . “ ( EX.12:7 )
“ For I will pass through the land of Egypt that night ,and I will strike down every firstborn in the land of Egypt,both human beings and animals; on all gods of Egypt I will execute judgments; I am the Lord. The blood shall be a sign for tou on the houses where you live: when I see the blood ,I will pass over you and no plague shall destroy you when I strike the land of Egypt. “ ( EX .12:13 )
പെസഹാ ആചരണം
പുറപ്പാടുപുസ്തകത്തില്‍ 12 ന്‍റെ ഒന്നുമുതല്‍ ഉള്ള വിവരണമാണു പെസഹാസ്ഥാപനവും പിന്നീടു അതിന്‍റെ ഓര്‍മ്മക്കായി ആണ്ടുതോരും ഇസ്രായേല്ക്കാര്‍ പെസഹാ ആചരിക്കാന്തുടങ്ങിയതും ദൈവകല്പന പ്രകാരമാണു .
പെസഹാ Pass over = കടന്നുപോല്‍ എന്താണു ഇതു അര്ത്ഥമാക്കുന്നതു .?
കര്‍ത്താവു പറഞ്ഞു പെസഹായിക്കു ഒരുക്കുന്ന കുഞ്ഞാടിന്‍റെ രക്തം കട്ടിളകാലുകളിലും മേല്പടിമേലും പുരട്ടണം ഈജിപ്തു കാരെ ശിഷിക്കാനായി ഞാന്‍ അതിലെ വരുമ്പോള്‍ നിങ്ങളെരക്ഷിക്കാനായി കട്ടിലപടിയില്‍ ര്ക്തം കാണുമ്പോള്‍ ആ വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാതെ ഞാന്‍ നിങ്ങളെ “ കടന്നുപോകും “
ഇതാണു കടന്നുപോകല്‍ അധവാ പാസോവര്‍ (Passover ) .
കുഞ്ഞാടിന്‍റെ രക്തത്തല്‍ രക്ഷ
കുഞ്ഞാടിന്‍റെ രക്തമാണു ഇസ്രായേല്കാര്‍ക്കു രക്ഷപെടാന്‍ കാരണമായ്തു
അതു വരാനിരിക്കുന്ന രക്ഷയുടെ പ്രതീകം മാത്രമായിരുന്നു. കുഞ്ഞാടിന്‍റെ രക്തത്തിന്‍റെ സ്ഥാനത്തു ദിവ്യകുഞ്ഞാടിന്‍റെ തിരു രക്തമാണു ലോകത്തിന്‍റെ രക്ഷക്കുകാരണമായിതീര്‍ന്നതു ഇന്നു നമ്മുടെ രക്ഷക്കുവേണ്ടി ,നമ്മേ വിശുദ്ധീകരിക്കാന്‍ വേണ്ടി ദൈവത്തിന്‍റെ കുഞ്ഞാടിന്‍റെ തിരു രക്തമാണു നമുക്കുവേണ്ടി നല്കപെട്ടിരിക്കുന്നതു .ലോകത്തിന്‍റെ പാപങ്ങളെ നീക്കുന്നദൈവത്തിന്‍റെ കുഞ്ഞാടിന്‍റെ രക്തമാണു നമ്മുടെ പാപങ്ങളെ കഴുകി വിശുദ്ധീകരിക്കുന്നതു
വി.കുര്‍ബാനയുടെ സ്ഥാപനം
ഗാഗുല്‍ത്തായില്‍ തന്‍റെ ബലി പൂര്‍ത്തിയാക്കുന്നതിനു മുന്‍പുതന്നെ യേശു തന്‍റെ തിരഞ്ഞെടുക്കപെട്ട 12 അപ്പസ്തൊലന്മാരോടൊത്തു തന്‍റെ മനുഷ്യജീവിതത്തിലെ അവസാന പെസഹാ ഭ്ക്ഷിക്കുന്ന അവസരത്തില്‍ പിറ്റെ ദിവസം പൂര്ത്തിയാകാനിരിക്കുന്നബലിയുടെ ആരംഭത്തില്‍ തന്നെ യേശു അതിന്റെ culmination ല്‍ നടന്ന സംഭവമാണു അവര്‍ക്കു നല്കിയതു .അതായതു തന്‍റെ ശരീരവും രക്തവും ഭക്ഷണപാനിയമായി തന്‍റെ ശിഷ്യന്മാര്‍ക്കുകൊടുത്തതിലൂടെ പിറ്റെ ദിവസത്തെ ബലിയുടെ മുനാസ്വാദനമാണു നാം ഇവിടെ കാണുക
ഭക്ഷണത്തില്കൂടി മനുഷ്യന് ദൈവത്തില് നിന്നും അകന്നു
വിലക്കപെട്ട ഭക്ഷണം കഴിച്ചതിനാല്‍ കല്പനാലംഘനത്തില്‍ കൂടി മനുഷ്യന്‍ ചെയ്ത പാപത്തിനു ഭക്ഷണത്തില്കൂടി പരിഹാരം ചെയ്യുന്നു.
അനുസരണക്കേടും ഭക്ഷണവുമായിരുന്നു ആദ്യത്തെ പാപമെങ്കില്‍ അതിനു പരിഹാരം അനുസരണവും ഭക്ഷണവുമായിതീര്‍ന്നു ,പിതാവിനു പൂര്‍ണമായി വഴങ്ങികൊണ്ടു പൂര്‍ണമായിയനുസരിച്ചുകൊണ്ടൂ തന്‍റെ ബലിപൂര്‍ത്തിയാക്കിയ കര്‍ത്താവു തന്‍റെ ശരീരരക്തങ്ങള്‍ ഭക്ഷണമായിതന്നുകൊണ്ടാണു പരിഹാരം ചെയ്തതു .
ഭക്ഷണ്ണത്താലെ വന്ന പാപം ഭക്ഷണത്താലെ നിഹനിക്കുന്നു.
അനൂസരണകേടാല്‍ വന്നപാപം അനുസരണത്താല്‍ നീക്കുന്നു.

Image result for holy qurbana
കുര്‍ബാന ഇല്ലാത്തിടത്തു സഭയില്ല. സഭയില്ലാത്തിടത്തു കുര്‍ബാനയും ഇല്ല.
Eucharist builds the Church and the Church builds the Eucharist “
യേശുവേ !അങ്ങയുടെ സ്നേഹമാണെല്ല്ലോ ഈ പാപികളായ ഞങ്ങളോടു കൂടെ എന്നും ആയിരിക്കുവാനായി ഞ്ങ്ങളുടെ ഭക്ഷണമായി ,ദിവ്യകാരുണ്യമായി ,അപ്പത്തിന്‍റെ രൂപത്തിലകുകയും അതു ഭക്ഷിക്കുന്നവന്‍ ഒരു നാളൂം മരിക്കുകയില്ലെന്നും അരുളിചെയ്യുവാന്‍ അങ്ങയെ പ്രേരിപ്പിച്ചതു ! അതു മനസിലാക്കുവാനും, ആ രക്ഷയൂടെ അനുഭവം ഞങ്ങളില്‍ നിലനില്കൂവാനും അങ്ങു ഞങ്ങളെ സാഹായിക്കേണാമേ
ആമീന്‍

Thursday, 6 October 2016

യേശു വിഭാവനം ചെയ്ത നാടോടികള്‍ !

" As you go ,proclaim the good news ," The kingdom of heaven has come near .Cure the sick,raise the dead ,cleanse the lepers,cast out demons .You received without payment :give without payment .Take no gold ,or silver.or copper in your belts ,no bag for your journey ,or two tunics,or sandals,or a staff ; for laborers deserve their food " ( Mt.10:7 - 10 )
നാടോടീകള്‍
ഇവിടെ കുറെ നാടോടികള്‍ ഉണ്ടു . അവരുടെ കയ്യില്‍ അയൂധങ്ങള്‍ പിച്ചാത്തി,മഴുവു മ്മുതാലായവ മൂര്‍ച കൂട്ടുന്ന ഉപകരണങ്ങളാണു .നാടുതോറും ചുറ്റികറങ്ങി മൂര്‍ച്ച പൊയ ഉപകരണങ്ങളുടെ മൂചകൂട്ടുകയാണു അവരുടെ പണി. അധികം സമ്പാദ്യമൊന്നും ഉള്ള ലക്ഷണമില്ല. ചിലപ്പ്പ്പോള്‍ ആഹാരത്തിനുള്ളതേ കിട്ടുന്നുള്ളായിരിക്കാം, എന്തു തന്നെ ആയാലും ഏതാണ്ടൂ ഇതുപോലെയാണൂ യേശുവും ശിഷ്യന്മാരെ അയക്കുന്നതു.
മൂര്‍ച്ച കൂട്ടാനാണു ശിഷ്യന്മാരും പോകേണ്ടതു. ദൈവവചനത്തിന്‍റ മൂര്‍ചനഷ്ടപെട്ട ജനത്തിന്‍റെ മൂര്‍ച്ച കൂട്ടണം .അതു വചനം കൊണ്ടാണൂ

വചനത്തിന്‍റെ ശക്തി .

" ദൈവത്തിന്‍റെ വചനം സജ്ജീവവും ഊര്‍ജ്വസ്വലവുമാണു . .ഇരൂതലവാളിനേക്കാള്‍ മൂര്‍ച്ചയേറിയതും ,ചേതനയിലും ആത്മാവിലും,സന്ധിബന്ദ്ധങ്ങളിലും ,മജ്ജയിലും തുളച്ചുകയറി ഹ്രുദയാത്തിന്‍റെ വിചാരങ്ങളേയും നിയോഗങ്ങളേയും വിവേചിക്കുന്നതുമാണു " ( ഹെബ്രാ.4:12 )
ദാനമായികിട്ടിയതു ദാനമായികൊടുക്കണം ..

യേശു അവര്‍ക്കുകൊടുത്ത അധികാരം ,രോഗങ്ങളുടെമേല്‍,മരണത്തിന്‍റെ മേല്‍.അശുദ്ധിയുടെ മേല്‍, പിശാ ചുക്കളുടെ മേല്‍ ,ചുരുക്കത്തില്‍ എല്ലാതിന്മകളുടെ മേലും അവര്‍ക്കു അധിക്കാരം കൊടുത്തു. വ്യവസ്ഥയിലാണു ഇതെല്ലാം ചെയ്യാന്‍ അവര്‍ക്കു സാധിക്കുന്നതു .ദാനമായി കിട്ടിയതു ദാനാമായിതന്നെ കൊടുക്കണം .

ബാംഗ്ളൂരില്‍ ഭവന വെന്‍ചരിപ്പിനു ഒരു ലത്തീന്‍ വൈദദകനെ വിളിച്ചു അദ്ദേഹം വന്നു വീടുവെന്‍ചരിച്ചു .ഒരു കാപികൊടുത്തിട്ടു പോകാന്‍ നേരം ഒരു കവര്‍ കൊടുത്തു .പക്ഷെ അച്ചന്‍ സ്വീകരിച്ചില്ല്ല .

" It is my duty what I have done .No money required .sorry ! "

Image result for home blessing

അച്ചന്‍റെ ഡ്യൂട്ടീയാണു വീട്ടില്‍ വന്നുപ്രാര്ത്ഥിക്കുക, ബ്ളസ് ചെയ്യുകകക മുതലായവ. ഇങ്ങനെയുള്ള അച്ചന്മാര്‍ വളരെ ചുരുക്കമേ കാണുള്ളു .

യേശു പറഞ്ഞു പണസന്‍ചി കരുതേണ്ടാ. കരുതിയാല്‍ എത്രകിട്ടിയാലും തികയുകയില്ല. കൂടുതല്‍, കൂടുതല്‍ കിട്ടാന്‍ ആഗ്രഹിക്കും. അപ്പ്പോള്‍ യേശുകൊടുത്ത അധികാരം പ്ര്രവര്ത്താനരഹിതമാകും. രോഗം മാറില്ല. മരിച്ച്ഹവര്‍ ഉയ്ര്‍ക്കില്ല. അശുദ്ധന്മാര്‍ ശുദ്ധധകരിക്കപ്പെടീല്ല. പിശാചുക്കള്‍ ഒഴിഞ്ഞുപൊകില്ല. എന്നാല്‍ മടിശീലകള്‍ വീര്ത്തു വീര്ത്തു വരും .
യേശുവിന്‍റെ ഈ പ്രബോധനം 100% തന്‍റെ ജീവിതത്തില്‍ പകര്ത്തിയ ഒരു മെത്രാനുണ്ടായിരുന്നു. അദ്ദേഹം ദീര്‍ഘദൂരം യാത്രചെയ്തു രോമില്‍ വന്നു സിനഡിനും ഒക്കെ സംബന്ധിക്കുമ്പ്പോള്‍ ഒരു കറുത്തബാഗു മാത്രം കയ്യില്‍ കാണും. ബാക്കി ബിഷപ്പന്മാര്‍ കര്‍ദിനാളന്മാര്‍ ഒക്കെ ധാരാളം സ്യൂട്ട്കെയിസുകളുമായി വരുമ്പോള്‍ ഈ കര്‍ദിനാളിനു ഒരു ബാഗു മാത്രം ! വെറും രണ്ടു കുപ്പായം ..ഒന്നു അലക്കിയിടുമ്പോല്‍ ഒന്നു ഉപയോഗിക്കും. ആ വന്ദ്യ കര്‍ദിനാളായിരുന്നൂ ഇപ്പോഴത്തെ മാര്‍പാപ്പാ.!
അദ്ദേഹത്തിനു ആല്മാര്ത്ഥമായി പറയാന്‍ സാധിക്കും
"Servus servorum Dei " = ദൈവത്തിന്‍റെ ദാസന്മാരുടെ ദാസന്‍
യേശുവിന്‍റെ വചനം പൂര്ണമായും സിരസാ വഹിക്ക്കാന്‍ കഴിവുള്ള്ള ധാരാളം സഭായില്‍ ഉണ്ടാകുവാനായി പ്രാര്ത്ഥിക്കാം

Wednesday, 5 October 2016

വചനംകേട്ടു ഹ്രുദയംജ്വലിക്കുന്നവരും അപ്പംഭക്ഷിച്ചുകണ്ണുതുറക്കപെടുന്നവരും


“ Were not our hearts burning within us while he was talking to us on the road while he was opening the scriptures to us ? “ ( Lk. 24 : 32 )

ഇന്നത്തെ വലിയ പ്രശ്നം

ഒരു കൂട്ടംആളുകള്‍കൂദാശക്കള്‍ വേണ്ടാ വചനം മാത്രംമതി അതുപോലെ അപ്പത്തിലെ ദിവ്യസാന്നിധ്യം നിഷേധിക്കുന്നു.
മോശ തുടങ്ങി എല്ലാ പ്രവാചകന്മാരും വി.ലിഖിതങ്ങളില്‍ തന്നെപറ്റി എഴുതിയിരിക്കുന്നവയെല്ലാം അവന്‍ അവര്‍ക്കു വ്യാഖ്യാനിച്ചുകൊടുത്തു.
അപ്പോള്‍ അവരുടെ ഹ്രുദയം ജ്വലിച്ചുകൊണ്ടിരുന്നു.

ഇന്നും ജ്വലനം നടക്കും ബൈബിള്‍ പഠിച്ചാല്‍ !

വചനം പങ്കു വയ്ക്കുമ്പോള്‍ ഹ്രുദയം ജ്വലിക്കും .അതില്‍ മാത്രം സംത്രിപ്തി അടയുന്നവര്‍ക്കു കണ്ണുതുറക്കില്ല സത്യം മനസിലാകില്ല. പക്ഷേ ഹ്രുദയത്തില്‍ ജ്വലനം നടക്കും.

കണ്ണുതുറക്കപെടണമെങ്കില്‍ ?

“ അവരോടൊപ്പം ഭക്ഷണത്തിനിരുന്നപ്പോള്‍ അവന്‍ അപ്പം എടുത്തു ആശിര്വദിച്ചു മുറിച്ചു അവര്‍ക്കുകൊടുത്തു.അപ്പോള്‍ അവരുടെ കണ്ണു തുറക്കപെട്ടു. അവര് അവനെ തിരിച്ചറിഞ്ഞു പക്ഷേ അവന്‍ അവരുടെ മുന്‍പില്‍ നിന്നും അപ്രത്യക്ഷനായി “ ( ലുക്കാ. 24 : 30 – 31 )

യേശുവിനെ അറിയണമെങ്കില്‍

“Church make the Eucharist and the Eucharist make the Church “
ആശീര്‍വദിച്ച അപ്പം സ്വീകരിച്ചുകഴിഞ്ഞപ്പോള്‍ അവര്‍ യേശുവിനെ തിരിച്ച റിഞ്ഞു കാരണം അവരുടെ കണ്ണുകള്‍ തുറക്കപെട്ടു.
വചനം മാത്രം മതിയെന്നു പറഞ്ഞാല്‍ ജ്വലനം സ്ംഭവിക്കാം പക്ഷേ യേശുവിനെതിരിച്ചറിയാന്‍ സാധിക്കില്ല,യേശു പറഞ്ഞതു ആഥഥന്‍ററ പൂര്ണ്ണാര്ത്ഥത്തില്‍ മനസിലാകില്ല്ല.പറഞ്ഞതു പാറഞ്ഞതതപോലെ മനസിലാകണമെങ്ങ്കീല്‍ കണ്ണുതുറക്കണം അതിനു അപ്പം മുറിക്കണം
ചുമ്മാതെ അപ്പം എടുത്തു ആരെങ്കിലും മുറിച്ചാല്‍ മതിയോ ?
കടയില്‍ നിന്നുംകുറെ അപ്പമ്മേടിച്ചു കര്‍ത്താവിന്‍റെ ഓര്‍മ്മക്കായി ഇതു ഭക്ഷിക്കുന്നുവെന്നു പറഞ്ഞാല്‍ വയര്‍ നിറയും പക്ഷേ യേശുവിനെ ലഭിക്കില്ല.
യേശു അവരുടെ അടുക്കല്‍ നിന്നും അപ്രത്യക്ഷനായി എവിടേക്കു ?
അപ്പത്തിലേക്കുതന്നെ ! ആശീര്‍വദിച്ചു മുറിച്ച അപ്പത്തിലേക്കുതന്നെ മടങ്ങാന്‍ കഴിവുളളവനാണു യേശു

Image result for bible studies

യേശുവിന്‍റെ തിരു ശരീര രക്തങ്ങള്‍

“ പിന്നെ അവന്‍ അപ്പം എടുത്തു ക്രതജ്ഞതാസ്തോത്രം ചെയ്തു ,മുറിച്ചു അവര്‍ക്കു നല്കികൊണ്ടു അരുള്‍ ചെയ്തു ഇതു നിങ്ങള്‍ക്കുവേണ്ടി നല്കപെടുന്ന എന്‍റെ ശരീരമാണു. എന്‍റെ ഓര്‍മ്മക്കായി ഇതു ചെയ്യുവിന്‍ “ ( ലൂക്ക.22 : 19 )
ഏദന്‍ തോട്ടത്തില്‍വെച്ചു ഭക്ഷണത്താലും അനുസരനകേടാലും പാപം ചെയ്തു ദൈവത്തതല്‍ നിന്നും അകന്നു ,പുറം തിരിഞ്ഞു
അതിനു പരിഹാരമായി യേശു മരണത്തോളം അനുസരണമുള്ളവനായി തീര്‍ന്നു തന്‍റെ ശരീരവും രക്തവും ഭക്ഷണമായിതന്നു കൊണ്ടു പ്പാപ പരിഹാരം ചെയ്യുന്നു
ഭക്ഷണത്താല്‍ വന്ന പാപം ഭക്ഷണത്താലേ നിഹനിക്കുന്നു

യേശു യധാര്‍ത്ഥ ഭക്ഷണപാനീയമാണു !

“എന്‍റെ ശരീരം യഥാര്‍ത്ഥ ഭക്ഷണമാണു എന്‍റെ രക്തം യഥാര്ത്ഥ പാനീയവുമാണു എന്‍റെ ശരീരം ഭക്ഷിക്കുകയും, എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എനിലും ഞാന്‍ അവനിലും വസിക്കുന്നു. “ ( യോഹ.6:55 – 56 )

ബലിപൂര്ണമാകുന്നതു തിരുശരീരം ഭക്ഷിക്കുന്നതിലൂടെയാണു

ബലികാണുന്നതില്‍ പൂര്‍ണതയില്ല. അവിടെ ഭക്ഷിക്കുന്നില്ല
ബലി അര്‍പ്പണം പര്‍ണമാകുന്നതു തിരുശരീരരക്തങ്ങള്‍ ഭക്ഷിക്കുന്നതിലൂടെ
വിവാഹത്തില്‍ സംബന്ധിക്കുന്നര്‍ ആവിരുന്നില്‍ കൂടി സംബന്ധിക്കുമ്പോഴാണു പൂര്‍ണമാകുക.
ദിവ്യ ബലിയും വിരുന്നാണു ആഘോഷമാണു,അതില്‍ വെറും കഴ്ചക്കാരില്ല,
യേശുവേ അങ്ങയുടെ തിരുശരീരരക്തങ്ങള്‍ ഞങ്ങള്‍ക്കു ഭക്ഷണ പാനീയമായിതന്നല്ലോ ? അതില്‍ അങ്ങയുടെ തിരു സാന്നിധ്യത്തെ നിഷേധിക്കുന്നവരോടും കരുണയായിരിക്കേണമേ !
ആമ്മീന്‍ ആമ്മീന്‍ ആമ്മീന്‍
ദൈവത്തിനു മഹത്വം !

Tuesday, 4 October 2016

ഒരു ധ്യാനാത്മക ചിന്തയായി എടുക്കാം

THE MINISTRY OF RECONCILIATION
" SO if nayone is in Chist ,there is a new creation : everything old has passed away : see, everything has become new. All this is from God ,who reconciled us to himself through Christ , and has given us the ministry of reconciliation . ( 2cor.5 :17 – 18 )
പിതാവു ആരേയും വിധിക്കുന്നില്ല വിധിമുഴുവന്‍ പുത്രനെ ഏള്പ്പിച്ചിരിക്കുന്നുവെന്നു പറയുന്നു എന്നാല്‍ പുത്രന്‍ പറയുന്നു ഞാന്‍ ആരേയുംവിധിക്കുന്നില്ല ഞാന്‍ വന്നിരിക്കുന്നതു ലോകത്തെ വിധിക്കാനല്ല ലോകത്തെ രക്ഷിക്കാനാണെന്നു പറയുമ്പോള്‍ അതിനര്‍ത്ഥം ലോകത്തിന്‍റെ പാപം ക്രിസ്തു ഏറ്റെടുത്തുകൊണ്ടൂ ലോകത്തോടു ക്ഷമിക്കുകയാണു. ക്ഷമിക്കാനുള്ള കഴിവു അധികാരം പിതാവില്‍ നിന്നും നേടിയെടുത്തതു സഹനത്തില്കൂടിയാണു. പാപം ക്ഷമിക്കപെടണമെങ്കില്‍ സഹനം ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒരു ഘടകമാണു .
ക്രിസ്തു യേശു ദൈവമായിരുന്നിട്ടുകൂടി ക്ഷമിക്കാനുള്ള അധികാരം നേടിയെടുത്തതു സഹനത്തില്കൂടിയാണു ,സഹനം ഇല്ലാതെ ,പരിഹാരം ചെയ്യാതെ ക്ഷമിക്കുന്നതു ദൈവിക നീതിയല്ല അതിനാല്‍ ദൈവത്തിന്‍റെ സമാനതനിലനിര്ത്താതെ പുത്രന്‍ മനുഷ്യനായി അവതരിച്ചു ലോകത്തിന്‍റെ പാപം അവര്‍ക്കെതിരായി പരിഗണിക്കാതെ രമ്യതയുടെ സന്ദേശവുമായിട്ടാണു ലോകത്തിലേക്കു വന്നതു അങ്ങനെ ക്രിസ്തു യേശുവില്‍ മനുഷ്യന്‍ ദൈവത്തിന്‍റെ നീതിയാകേണ്ടതിനു, പാപം അറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപമാക്കി ( 2കോറ്.5:21 )
എങ്ങനെയാണു ദൈവം മനുഷ്യരോടു ക്ഷമിച്ചതു ?
ദൈവത്തിനു എല്ലാഅധികാരവുമുണ്ടെല്ലോ ? വെറുതെ മനുഷ്യന്‍റെ പാപം ക്ഷമിച്ചുവെന്നു പറഞ്ഞാല്‍പോരേ ? അങ്ങനെ പറയുന്നതു ദൈവിക നീതിയല്ല പരിഹാരം ചെയ്തേപറ്റു. പരിഹാരം ചെയ്യാന്‍ പാപിയായ മനുഷ്യനു സാധ്യമല്ല. പാപമില്ലാത്തവന്‍ തന്നെവേണം .ദൈവമല്ലാതെ പാപമില്ലാത്തവന്‍ വേറേ ആരുമില്ല ദൈവം പരിഹാരം ചെയ്തതുകൊണ്ടു പരിഹാരമാകില്ല, മനുഷ്യന്‍ തന്നെ ചെയ്യണം അതിനാണു ദൈവം തന്നെ മനുഷ്യനായി അവതരിച്ചതു .
ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കുവാന്‍ മനുഷ്യപുത്രനു അധികാരമുണ്ടു എന്നു യേശുതന്നെതെളിയിച്ചിട്ടുണ്ടൂ ഈ അധികാരം സഹനത്തിലൂടെയാണു യേശു നേടിയെടുത്തതു. ഈ അധികാരം യേശുവിലാണു നിലനില്ക്കുന്നതു.
അതു എങ്ങനെ സഭക്കു ലഭിച്ചു.
പപം മോചിക്കാനുളള സഭയുടെ അധികാരം
സഹനത്തിലൂടെ , ബലിയിലൂടെ യേശു നേടിയെടുത്ത പാപമോചനാധികാരം യേശുക്രിസ്തു തന്നെയാണു തന്‍റെ മണവാട്ടിയായ സഭക്കു നല്കിയതു
പാപമോചനാധികാരത്തില്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം
അപ്പസ്തൊലന്മാര്‍ക്കു പാപമോചനാധികാരം കൊടുക്കുന്നതിനു മുന്‍പായി അവര്‍ക്കു പരിശുദ്ധാത്മാവിനെ നല്കി .അതിനുശേഷമാണു അപ്പസ്തോലന്മാര്‍ക്കു ,തന്‍റെ സഭക്കു, തന്‍റെ മണവാട്ടിക്കു പപം മോചിക്കുവാനുളള അധികാരം കൊടുക്കുന്നതു
“ നിങ്ങല്ക്കു സമാധാനം . പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു. ഇതു പറഞ്ഞിട്ടു അവരുടെ മേല്‍ നിശ്വസിച്ചുകൊണ്ടു അവരോടു അരുള് ചെയ്തു: നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍ നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവബന്ധിക്കപെട്ടിരിക്കും “ ( യോഹ. 20 : 21 – 23 ) ഇവിടെ പരിശുദ്ധാത്മാവിന്‍റെ പങ്കു വലുതാണു .എല്ലാ കൂദാശയും പൂര്‍ത്തീകരിക്കുന്നതു പരിശുദ്ധാത്മാവാണു .സഭ പാപം ക്ഷമിക്കുമ്പോള്‍ പരിശുദ്ധാത്മാവില്‍ കൂടി യേശുവാണു അതുചെയ്യുന്നതു,
ഇവിടെ ധ്യാനവിഷയമാക്കാവുന്ന മറ്റൊരു കാര്യം
മുകളില്‍ പറഞ്ഞായിരുന്നു ,സഹനത്തിലൂടെ ,സ്വയം ബലിയാകലിലൂടെ ക്രിസ്തുയേശു നേടിയെടുത്ത ഈ അധികാരം യേശുതന്നെയാണു തന്റെ സഭക്കു നല്കിയതു .
എങ്ങനെയാണു സഭ ഈ അധികാരത്തില്‍ പ്ങ്കുപറ്റുന്നതു ?
സഭ ഈ അധികാരത്തില്‍ പങ്കുപറ്റുന്നതു യേശുവിന്റെ സഹനത്തില്‍ പങ്കുപറ്റുന്നതിലൂടേയും ആ ബലിയര്പ്പനം തുടരുന്നതിലൂടേയുമാണു.
എങ്ങനെയാണു യേശുവിന്റെ സഹനത്തില്‍ പങ്കുപറ്റുന്നതു ?
അദ്യത്തെ രക്തസാക്ഷിയായ സ്തേപ്പാനോസ് തന്‍റെ സഹനം ക്ഷമയോടെ അവര്ക്കുവേണ്ടി ,തന്‍റെ ഘാതകര്‍ക്കുവേണ്ടി പ്രാര്ത്ഥിച്ചുകൊണ്ടു സഹിച്ചപ്പോള്‍ യേശുവിന്റെ സഹനത്തില്‍ പങ്കുപറ്റുകയായിരുന്നു. പിന്നെ ഇങ്ങോട്ടു സഭയില്‍ ഉണ്ടായിട്ടുള്ള രക്തസാക്ഷികളൂടേയും അല്ലാതുളളവരുടേയും സഹനം യേശുവിന്‍റെ സഹനത്തിലെ പങ്കുചേരലാണു. സഭയില്‍ ഇന്നും രക്തസാക്ഷികളുടെയും അല്ലാതുള്ളവരുടെ വിവിധസഹനങ്ങളൂം യേശുവിന്‍റെ സഹനത്തിലുളള പങ്കുചേരലാണു.
ഇതു ഇന്നു ആവശ്യമാണു. നാം കാണുന്നു ലോകത്തില്‍ പലയിടങ്ങളിലും വിശ്വാസികള്‍ രക്തം ചിന്തിമരിക്കുന്നു. കൊലയാളികള്ക്കെതിരേ നാം ശബ്ദമുയര്‍ത്തുമ്പോഴും നാം മനസിലാക്കേണ്ടതു ഇന്നത്തെ ലോകത്തെരക്ഷിക്കുവാന്‍ ഇതൊക്കെ ദൈവം അനുവദിച്ചുകൊടുക്കുന്നു.
എന്‍റെ സ്വന്ത സഹോദരന്‍ സഹനത്തിലാണു
എഞ്ഞിനീയറായി റിട്ടയര്‍ ചെയ്തതിനുശേഷം ആഴ്ചയില്‍ രണ്ടുദിവസ്ം ഇടവകപ്ള്ളിയില്‍ പ്രാര്‍ത്ഥനനയിക്കുകയും ബാക്കിദിവസങ്ങള്‍ മെഡിക്കലല്‍ കോളജുകളിലും മറ്റു ഹോസ്പിറ്റലുകളിലും രോഗികള്‍ക്കു
വചനം പങ്കുവയ്ക്കുകയുമായിരുന്നു. ഇപ്പോള്‍ സ്റ്റ്രോക്കു വന്നു ഒരു വശം സ്വാധീനം ഇല്ലാതായി സ്ംസാരശക്തിയില്ല ഭക്ഷണം റ്റൂബിലല്‍ കൂടി . എന്തിനു ഈ സഹനം ? ദൈവത്തിനുവേണ്ടി വേലചെയ്തിട്ടു ഇങ്ങനെ വേണോ ? നേരത്തേ ഒരുനല്ലമരണം കൊടുത്താല്‍പോരേ ?. പോരാ ഇതും നേരത്തെ ചെയ്തതിന്‍റെ തുടര്‍ച്ചയാണു ,സഭയുടെ സഹനം യേശുവിന്‍റെ സഹനത്തില്‍ പങ്ങ്കു പറ്റുന്നതിലൂടെയാണു സഭയുടെ അധികാരം നിലനില്ക്കുന്നതു അതു എക്കാലവും സഭയുള്ളടത്തോളം കാലം തുടര്‍ന്നുകൊണ്ടേയിരിക്കും
സഭയുടെ ഈ അധികാരത്തില് വേണോ ?
നേരിട്ടു ദൈവത്തോടു പറഞ്ഞാല്‍ പോരേ ?
ഇപ്പോള്‍ ചിലര്‍ ചോദിക്കുന്ന ഒരു ചോദ്യമാണു സഭയുടെ അധികാരത്തില്കൂടി പോകാതെ നേരിട്ടു ദൈവത്തോടു പറഞ്ഞാല്‍ പോരേന്നു ?
അതിനുത്തരം പോരാന്നാണു. ദൈവത്തോടു നേരിടു ക്ഷമചോദിച്ചാല്‍ മതിയായിരുന്നെങ്കില്‍ യേശുവിന്‍റെ ഈ ബലിക്കു ഒന്നും ആവശ്യം ഇല്ലായിരുന്നു. ഈ സഹനത്തിനൊന്നും ആവശ്യമില്ലായിരുന്നു. യേശുവില്‍ കൂടി മാത്രമാണു ദൈവം മനുഷ്യനോടു ക്ഷമിച്ചതു അതിനാല്‍ ക്രിസ്തു വഴിമാതമേ പാപമോചനം ഉള്ളു.അതു തുടര്‍ന്നുകൊണ്ടു പോകാനാണു യേശു തന്‍റെ സഭയെ സ്ഥാപിച്ചതും സഭക്കു ഈ പാപമോചനാധികാരം കൊടുത്തതും
ക്ഷമയുടെ ആവശ്യകത
യേശു പഠിപ്പിച്ച പ്രാര്ത്ഥനയിലും ഇതു വ്യക്തമാണു
“ ഞ്ങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കേണമേ “ ( മത്താ.6:12 )
നമ്മുടെ കടങ്ങളും പാപങ്ങളും ക്ഷമിക്കപെടുവാന്‍ നമ്മളൂം ക്ഷമിക്കേണ്ടിയിരിക്കുന്നു.
ചുമ്മാതെ ക്ഷമിച്ചെന്നു പറഞ്ഞാല്‍ മതിയോ ?
“നിങ്ങള്‍ സഹോദരനോടു ഹ്രുദയ പൂര്‍വം ക്ഷമിക്കുന്നില്ലെങ്കില്‍ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവു നിംഗളോടും ഇതുപോലെ പ്രവര്‍ത്തിക്കും . ( ക്ഷമിക്കില്ല )
എന്താണു ഹ്രുദയപൂര്‍വം ക്ഷമിക്കുകയെന്നു പറഞ്ഞാല്‍ ?
ക്ഷമിക്കുകയെന്നാല്‍ 2 തരത്തില്‍ ക്ഷമിക്കാം
1) ബുദ്ധിയുടെ തലത്തില്‍
2) ഹ്രുദയത്തിന്‍റെ തലത്തില്‍
ബുദ്ധിയുടെ തലത്തില്‍ ക്ഷമിക്കാനന്‍ എളുപ്പമാണു. ഞാന്‍ ക്ഷമിച്ചിരിക്കുന്നുവെന്നു വളരെ എളുപ്പത്തില്‍ ബുദ്ധിയുടെ തലത്തില്‍
ചിന്തിക്കുവാന്‍ സാധിക്കും. പക്ഷേഹ്രുദയത്തിന്‍റെ തലത്തല്‍ ക്ഷമിക്കാന്‍ അത്ര എളുപ്പമല്ല. ഹ്രുദയത്തിന്‍റെ തലത്തില്‍ ക്ഷമിച്ചുകഴിഞ്ഞാല്‍ പിന്നെ അവനു എതിരായി നാം ഒന്നും ഓര്‍ക്കില്ല അവനുവേണ്ടി പ്രാര്‍ത്ഥിക്കാനും പറ്റും
എന്നെ നശിപ്പിച്ച ആമനുഷ്യനോടു ക്ഷമിക്കുന്ന പ്രശ്നമില്ല.
ഒരിക്കലല്‍ ഒരു പെണ്‍കുട്ടി പറഞ്ഞു എനിക്കു ആമനുഷ്യനോടു ക്ഷമിക്കാന്‍ പറ്റില്ല. അയാള്‍ എന്‍റെ ജീവിതം നശിപ്പിച്ചവനാണു ! പക്ഷേ ദൈവം നമ്മോടു ക്ഷമിക്കണമെങ്കില്‍ നാമും ഒരു വ്യവസ്ഥയും വയ്ക്കാതെ ഹ്രുദയ പൂര്വം ക്ഷമിച്ചേപറ്റൂ. നമ്മുടെ ഹ്രുദയത്തിനേറ്റ ആന്തരീകമുറിവുകള്‍ എടുത്തു മാറ്റണമെങ്കില്‍ നമുക്കു പരിപൂര്‍ണസുഖം ലഭിക്കണമെങ്കില്‍ നാമും പൂരര്രണമ്മായും ഹ്രുദയപൂര്വവും ഷമിക്കേണ്ടിയിരിക്കുന്നു.
എന്നെ ഉപദ്രവിക്കുകയും എനിക്കുപരിഹരിക്കാനാവാത്ത നഷ്ടം വരുത്തുകയും ,എന്നെ നശിപ്പിക്കുകയും ചെതവന്‍റെ പാപം മോചിക്കപെടണമെങ്കില്‍ നഷ്ടം സഹിച്ച ഞാന്‍ അയാളോടു ക്ഷമിക്കുമ്പോളാണു. അങ്ങനെ ക്ഷമിച്ചു കഴിയുമ്പോളാണു ദൈവം എന്നെ അനുഗ്രഹിക്കുകയും എന്‍റെ എല്ലാമാനസീക മുറിവുകളേയും മാറ്റിതരുകയും ചെയ്യുന്നതു ?
യേശുവിനെകുരിശില്‍ തറച്ചവരോടു യേശു ക്ഷമിച്ചില്ലായിരുന്നെങ്കില്‍ ?
ഒരുപ്രയോജനവും ഉണ്ടാകില്ലായിരുന്നു. അതിനാണു നാം ബലി അര്‍പ്പിക്കാന്‍ ബലിപീഠത്തെ സമീപിക്കുമ്പോള്‍ നിന്‍റെ സഹോദരനു നിന്നോടു എന്തെഅങ്ങ്കിലും വിരോധം ഉണ്ടെന്നു അവിടെവെച്ചു നീ ഒര്ത്താല്‍ സഹോദരനുമായി രമ്യപെട്ടിട്ടു ബലി അര്‍പ്പിക്കുക എന്നു പറയുന്നതു .
ഈ കരുണയുടെ വര്‍ഷത്തില്‍ കരുണയുടേയും അനുരഞ്ജനത്തിന്‍റെയും മുഖം നമുക്കു ധരിക്കാം !
ദൈവത്തിനു മഹത്വം

Monday, 3 October 2016

ഹൃദയംകൊണ്ടും ശരീരംകൊണ്ടും സ്‌നേഹിക്കുന്നവര്‍


" Her husband Joseph , being a righteous man and unwilling to expose her to public disgrace , planned to dismiss her quietly. " ( Mat.1 : 19 )

ബൈബിളില്‍ വി.യൌസേപ്പിതാവിനെകുറിച്ചു ധികം പരാമര്‍ശങ്ങള്‍ കാണില്ല.. പക്ഷേ അദ്ദ്ദേഹം നീതിമാനായിരുന്നുവെന്നു അസന്നിഗ്ധം വിവരിക്കുന്നു.

ചിലവിശുദ്ധര്‍ ചില ആവശ്യങ്ങളില്‍ പ്രത്യേക കാര്യക്ഷമതയോടെ നമ്മളേ സഹായിക്കുന്നു.നമ്മുടെ പരിശുദ്ധനായ യൌസേപ്പു പിതാവു എല്ലാകാര്യങ്ങാളിലും എല്ലാ ആവസ്യങ്ങളിലും ,, എല്ലാ ഉദ്യമങ്ങളിലും നമ്മേ സഹായിക്കുന്നുവെന്നു വീ.അക്വിനാസ് പറയുന്നുണ്ടു .
പായകാലങ്ങളില്‍ സുവിശേഷവേലക്കായി ഒരു കന്ന്യകയെ കൂടെ കൊണ്ടു നടകകകുന്നതിനു സാധികകകുമായിരുന്നു. പക്ഷേ ആ സ്വാതാന്ത്ര്യം ശ്ളീഹാഎടുക്കുന്നില്ലെന്നും അതുപോലെ തന്‍റെ കന്യകയെ കന്യകയായികൂണ്ടുനടക്കാന്‍ സാധിക്കാതെ വന്നാല്‍ അവള്‍ പ്രായത്തില്‍ അധക്കരിച്ക്‍ചവളായാലും അവളെ വിവാഹം കഴിക്കണമെന്നും ശ്ളീഹാ ഉപ്പദേശിക്കുന്നുണ്ടൂ .
ഇഥു എടുത്തു പറയാന്‍ കാരണം പായകാലത്തു ഇങ്ങനെ ചെയ്യുന്ന ഒരു പതിവുണ്ടായിരുന്നൂ .ആങ്ങനെയാണു യ്യൌസേപ്പിതാവു മറിയത്തിന്‍റെ സമ്മ്രക്ഷണം ഏറ്റെടുക്കകന്നതു, അതത വ്യക്തമാക്കുന്ന മറുപടിയാണു കന്യാമാറീയം മാലാഖക്കൂകൊടുക്കുന്നതു .വിവാഹനിശ്ചയം കഴിഞ്ഞ ഒരു പെണ്ണു "നിനക്കു ജനിക്കാന്‍ പോകുന്ന കുഞ്ഞിനു യേശു എന്നുപേരിടണമെന്നുപാറഞ്ഞാല്‍" ഉടനെ അവള്‍ പറയുന്നു ഞാന്‍ പുരുഷനെ അറിയുന്നില്ല . എല്ല്ലാസ്ത്രീകള്‍ക്കും അറിയാം വിവാഹം കൈഞ്ഞഞ എന്നെങ്ങ്കിലും കുട്ടിജനിക്കുമെന്നു .പക്ഷേ ഇവള്‍ പറഞ്ഞതു ഒരിക്കലും അങ്ങനെ സംഭാവിക്കില്ല കാരണം ഞാന്‍ ഒരിക്കലും പുരുഷനെ അറിയുകയില്ലെല്ല്ലോ?
പിന്നെ എന്തിയനാണു വിവാഹം .ഒരൂ കന്യകക്കു പുരുഷ സം രക്ഷണത്തിനായിട്ടു .അപ്പ്പസ്തോലന്മാര്‍ കൊണ്ടൂനടന്നതും ആതുപോലെയായിരുന്നെന്നു ചിന്തിക്കാം .
ചുരുക്കത്തില്‍ യൌസേപ്പിതാവു കന്യാമറിയത്ഥിന്‍റെ വിരക്ത ഭര്ത്താവായിരുന്നു.
നമ്മുടെ കര്ത്താവിന്‍റെ വളര്ത്തുപിതാവായ യൌസേപ്പിതാവു ആരാണെന്നു ചോദിച്ചാല്‍ എല്ലാവരും ഒറ്റവാക്കില്പറയും “ നീതിമാന് “( Righteous Man )
എന്താണു നീതിമാനിന്‍റെ അര്ത്ഥം ? നീതിമാന്‍ എന്നാല്‍ എല്ലാപുണ്യങ്ങളുടേയും ആകെതുകയാണെന്നുപറയാം ദൈവതിരുമുന്‍പാകെ നീതിമാനെന്നാല്‍ ഒരു കുറവും ഇല്ലാത്തവനാണു .

എല്ലാവര്‍ക്കും മാത്രുകയാണു

കന്യാവ്രുതക്കാര്‍ക്കും, ബ്രഹ്മചാരികള്ക്കും, കുടുംബജീവിതക്കാര്ക്കും എല്ലാവര്ക്കും ഒരുപോലെ മാത്രുകയാണു യൌസേപ്പിതാവു
ദൈവം സ്നേഹമാണു പക്ഷേ ദൈവത്തിനു ശരീരമില്ലെല്ലോ !
അപ്പോള്‍ സ്നേഹം 3 തരത്തില്‍ ഉണ്ടെന്നുപറയാം (ഞാന്‍തിരിച്ചതാണു എന്‍റെ ഒരു ചിന്തയാണു )

1) ഹ്രുദയം കൊണ്ടു സ്നേഹിക്കുന്നവര്‍
2) ശരീരം കൊണ്ടു സ്നേഹിക്കുന്നവര്‍
3) ശരീരം കൊണ്ടും ഹ്രുദയം കൊണ്ടും സ്നേഹിക്കുന്നവര്‍

Image result for st. joseph and mary

കന്യാവ്രുതക്കാരും ബ്രഹ്മചാരികളും

ഇവര്‍ ഹ്രുദയം കൊണ്ടു മാത്രം സ്നേഹിക്കുന്നവരാണു അവരിലെ ദൈവീകസ്നേഹം എല്ലാവരേയും ഒരുപോലെ സ്നേഹിക്കാന്‍ അവര്‍ക്കുസാധിക്കുന്നു സ്ത്രീകളേയും പുരുഷന്മാരേയും എല്ലാം ഹ്രുദയം കൊണ്ടുമാത്രം സ്നേഹിക്കുന്നതിനാല്‍ അവര്ക്കു കന്യാവ്രുതമോ ബ്രഹ്മചര്യമോ അവരുടെ ജീവിതത്തിനു ഒരുതടസവും നില്ക്കുന്നില്ല.

ശരീരം കൊണ്ടുമാത്രം സ്നേഹിക്കുന്നവര്‍

ഇവര്‍ സ്ത്രീയെയോ പുരുഷനെയോ സ്നേഹിക്കുന്നതു ശരീരം കൊണ്ടുമാത്രമാണു. അവര്‍ ഉദ്ദേശിക്കുന്ന ശരീരഭാഗത്തിനു എന്തെങ്കിലും സംഭവിച്ചാല്‍ സ്നേഹം അവിടെ അവസാനിക്കും
ഒരിക്കല്‍ സ്ത്രീത്വമുളള സ്ത്രീയെ നോക്കിനടന്ന ഒരു ശെമ്മശനെകുറിച്ചു കേട്ടിട്ടുണ്ടൂ പട്ടം കിട്ടുന്നതിനുമുന്‍പു കല്യാണം നടക്കണം അതിനായി വീട്ടുകാരും ബന്ധുക്കളുമൊക്കെ വിവാഹാലോചനനടത്തി. സുന്ദരികളും അതിസുന്ദരികളും ഡിഗ്രിക്കാരും അല്ലാത്തവരും ഒക്കെ വന്നു പക്ഷേ ശെമ്മാശനു പെണ്ണിനെ ഇഷ്ടപെടില്ല എന്താകാര്യം ? ഒറ്റ ഉത്തരമേ ശെമ്മശനുള്ളു. പെണ്ണിനു “സ്ത്രീത്വ”മില്ല. അവസാനം ഒരുപെണ്ണിനെ കാണിച്ചു ഉര്‍ന്ന മാര്‍വിടമുളള ആ പെണ്ണിനെ പലര്ക്കും ഇഷ്ടപെട്ടില്ല പക്ഷേ ശെമ്മശന്‍ പറഞ്ഞു ഇവള്‍ മതി “ ഇവളേ കണ്ടാല്‍ സ്ത്രീത്വമുണ്ടൂ “
ഓരോരുത്തര്ക്കും സൌന്ധര്യം എന്നുപറയുന്നതു വ്യത്യസ്ഥമായിരിക്കും. ചിലര്‍ക്കു കണ്ണു, തലമുടി ഇങ്ങനെ പലതുമാകാം പലരും നോക്കുന്നതു .

ശരീരം കൊണ്ടു മാത്രം സ്നേഹിക്കുന്നവിവാഹിതര്‍ അവരുടെ ധാരണക്കു അല്പംകോട്ടം വ്ന്നാല്‍ അവിടെ അവരുടെ സ്നേഹം അവസാനിക്കുന്നു. വിവാഹബന്ധം തകരുന്നു. കുടുംബത്തില്‍ അപസ്വരം ഉണ്ടാകുന്നു

ഹ്രുദയം കൊണ്ടും ശരീരം കൊണ്ടും സ്നേഹിക്കുന്നവര്‍

ഇവര്‍ ജീവിതത്തില്‍ ഒരു സ്ത്രീയൊഴിച്ചുള്ള എല്ലാസ്ത്രീകളേയും ഹ്രുദയത്തില്‍ നിന്നും മാറ്റിനിര്‍ത്തുന്നു. 
അതുപോലെ ഒരു പുരുഷനൊഴിച്ചു ബാക്കിയുളള എല്ല പുരുഷന്മാരേയും ഹ്രുദയത്തില്‍ നിന്നും മാറ്റികളയുന്നു . വിളിക്കനുസ്രുതമായി ജീവിക്കുന്നു.
ഇവര്‍ക്കാണു കുടുംബജീവിതത്തിലേക്കുള്ള യധാത്ഥവിളിലഭിച്ചിരിക്കുന്നതു ..
ഇവരുടെ ശരീരം കൊണ്ടുള്ള സ്നേഹം അവസാനിച്ചാലു ഹ്രുദയം കൊണ്ടുള്ള സ്നേഹം ശരീരം ക്ഷയിച്ചാലും നിലനില്ക്കുന്നു. ശരീരം കൊണ്ടൂ മാത്രം സ്നേഹിക്കുന്നവര്ക്കു ശരീരം ക്ഷയിച്ചുകഴിഞ്ഞാല്‍ സ്നേഹം നിലനിര്‍ത്താന്‍ സാധിക്കാതെ വരുന്നു.

ഒരിക്കലും മണവറ മലിനമാകരുതു

ശരീരത്തിന്‍റെ പ്രവണതകളെ താലോലിക്കരുതു ശരീരത്തിന്‍റെ പ്രവണതകള്‍ക്കനുസരിച്ചല്ല നമ്മള്‍ ജീവിക്കേണ്ടതു. പ്രകാശത്തിന്‍റെ മക്കള്‍ക്കു യോജിച്ച വിധമായിരിക്കണം നമ്മുടെ ജീവിതം
ശ്ളീഹാ പറയുന്നു “ എല്ലാവരുടെ ഇടയിലും വിവാഹം മാന്യമായി കരുതപെടട്ടെ ,മണവറ മലിനമാകാതിരിക്കട്ടെ കാരണം അസന്മാര്ഗികളേയും വ്യഭിചാരികളേയും ദൈവം വിധിക്കും. “ ( ഹെബ്ര.13: 4 )

ദിവസങ്ങളോ മാസങ്ങളൊകൊണ്ടു കുടുമജീവിതം തകരുന്നതു പലപ്പോഴും അവിടെ ശരീരംകൊണ്ടു മാത്രം സ്നേഹിക്കുന്നവരുടെ യിടയിലാണു ഇതു കൂടുതലും കാണുക. കഴിഞ്ഞദിവസം ഒരു സ്ത്രീപറഞ്ഞു ഭര്‍ത്താവിനു പ്രമോഷന്‍ ശരിയാക്കുന്നതിനു അയള്‍ ഇവരെയാണു മേലാളന്മാര്‍ക്കു കാഴ്ചവയ്കുക ,അയാള്‍ ഒരിക്കലും ഇവരെ ഹ്രുദയം കൊണ്ടൂ സ്നേഹിച്ചുകാണില്ല.

പരിശുദ്ധകന്യാമറിയവും വി. യൌസേപ്പിതാവും

ഇവര്‍ ഹ്രുദയം കൊണ്ടൂ മാത്രം സ്നേഹിച്ചവരാണു അങ്ങനെയുള്ളവര്‍ക്കുമാത്രമേ കന്യാവ്രുതവും ബ്രഹ്മചര്യവും അഭംഗുരം തുടരുവാന്‍ സാധിക്കുകയൊള്ളു. ഇങ്ങനെയുള്ളവര്‍ക്കു എല്ലാവരേയും ഒരുപോലെ സ്നേഹിക്കാന്‍ കഴിയുന്നു. എല്ലാവരും ദൈവമക്കള്‍ മറ്റുള്ളവരുടെ സുസ്തിതിക്കായി പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്കു കഴിയുന്നു.പരിശുദ്ധകന്യാമറിയത്തെ യേശുവിന്‍റെ അമ്മയായി തിരഞ്ഞെടുത്തപ്പോള്‍തന്നെ ആ അമ്മയുടെ സംരക്ഷണത്തിനായും ഒരാളെ ദൈവം തിരഞ്ഞെടുത്തു ആ പിതാവാണു “ നീതിമാനായ യൌസേപ്പു “
ഇതു മനസിലാക്കാന്‍ വിഷമമുളളവര്‍ ഇവരേയും സാധാരന മനുഷ്യരെപപോലെ അതായതു ഹ്രുദയം കൊണ്ടൂം ശരീരം കൊണ്ടൂം സ്നേഹിക്കുന്നവരെപോലെ കരുതുകയും ഇവരുടെ കന്യാത്വത്തിലും ബ്രഹ്മചര്യത്തിലും സംശയം പ്രകടിപ്പിക്കുകയുംചെയ്യും
പിതാവായദൈവം തന്‍റെ പുത്രനെ നല്കുതക്കവിധം അത്രമാത്രം ലോകത്തെ സ്നേഹിച്ചു
പരിശുദ്ധകന്യാമറിയവും തന്‍റെ മകനെ സ്വമനസാലെ ലോകത്തിന്‍റെ രക്ഷക്കുവേണ്ടി ബലിയായി നല്കതക്കവിധം ലോകത്തെ അത്രമാത്രം സ്നേഹിച്ചു
ഇന്നും ലോകത്തന്‍റെ രക്ഷക്കുവേണ്ടി മാധ്യസ്ഥം വഹിച്ചുകൊണ്ടൂ തന്‍റെ പുത്രന്‍റെ മുന്പില്‍ നില്ക്കുന്ന ഒരു അമ്മയാണു നമുക്കുളളതു .അതുപോലെതന്നെ ഏതുകാര്യത്തിനും ഏതവസരത്തിലും ആര്‍ക്കുവേണ്ടിയും മാധ്യസ്ഥ പ്രാര്ത്ഥന നടത്തുന്ന ഒരാളാണു നമ്മുടെ യൌസേപ്പിതാവു.

പ്രവര്‍ത്തന നിരതമായ സ്നേഹം

Eph,pha.tha = Be opened = തുറക്കപെടട്ടെ !
“ Then looking up to heaven ,he sighed and said to him,”Eph pha tha “ that is “ Be opened “.And immediately his ears were opened ,his tongue was released ,and he spoke plainly .”( Mk.7: 34 -35 )



“ സ്നേഹത്തിലൂടെ പ്രവര്ത്തനനിരതമായ വിശ്വാസമാണു സുപ്രധാനം“ (ഗലാ.5:6)
ഇതിന്‍റെ പശ്ചാത്തലം അല്പം മനസിലാക്കിയിരിക്കുന്നതു നല്ലതാണു.
സംഭവബഹുലമായ പ്രവര്ത്തനങ്ങളില്‍ നിന്നും ആള്‍കൂട്ടത്തില്‍ നിന്നും അല്പം ഒഴിഞ്ഞു നില്ക്കാന്‍ ആഗ്രഹിച്ച യേശു, തന്നെ ആരും അറിയാതിരിക്കാനായി വിജാതീയരുടെ ഇടയിലേക്കാണു പോയതു പക്ഷേ അവിടേയും യേശുവിനു മറഞ്ഞിരിക്കാന്‍ പറ്റിയില്ല. അവിടേയും നന്മചെയ്തുകൊണ്ടുപോകുന്നയേശുവിനെയാണു നാം കാണുക .
കര്ത്താവു എവിടെയോ അവിടെ രക്ഷ
അപ്പസ്തോലന്മാരും ജനകുട്ടവും ദൈവത്തിന്‍റെ നന്മ മാനുഷീകമായ രീതിയില്‍ അനുഭവിച്ചു.എന്നാല്‍ കാരുന്യവാനായ യേശു ക്ളേശീതരെ അശ്വസിപ്പിക്കുന്നു വെന്നു മാത്രമാണു അവര് മനസിലാക്കിയതു . യേശുവിന്റെ പ്രവര്ത്തനങ്ങളില്‍ പിതാവിന്റെ സ്നേഹം കാണാന്‍ കഴിയുന്നവര്ക്കുമാത്രമേ സത്യം മൂവനും ഗ്രഹിക്കാന്‍ കഴിയൂ .
ദൈവഭവനത്തിലെ മക്കള്‍ യഹൂദരോ ?
തങ്ങള്‍ ദൈവഭവനത്തിലെ മക്കളാണെന്നാണു യഹൂദര്‍ വിചാരിച്ചിരുന്നതു.അവര് വിജതീയരെ പരിഹാസപൂര്‍വം നായിക്കള്‍ എന്നു വിളിച്ചിരുന്നു. ഫിനീഷ്യന്‍ സ്ത്രീയുമയുള്ള സംഭാഷണത്തില്‍ യേശുവും ആപദം ഉപയോഗിക്കുന്നു. പക്ഷേ അവളൂടെ വിശ്വാസപരീക്ഷണം മാത്രമാണു യേശുനടത്തിയതു.
ദൈവത്തിന്‍റെ കാരുണ്യം
ദൈവത്തിന്‍റെ കാരുണ്യമാണു നാം ആഫിനീഷ്യന് സ്തീയുടെ മകള്‍ക്കു സൌഖ്യം ലഭിക്കുന്നതില്‍ കൂടി നാം കാണുന്നതു അവളൂടെ വിസ്വാസത്തിനു തക്കപ്രതിഫലമാണു അവള്‍ക്കുലഭിച്ചതു.
ഊമനും ബധിര്നും,ചെകിടനുമ്മായവര്‍ ഭാഗ്യവാന്മാര്‍
കരുണാനിധിയായ ദൈവം അവരോടുകരുണകാണിക്കില്ലേ ?
കാണാനും കേള്‍ക്കാനും സംസാരിക്കാനും കഴിയാത്തവരോടു ദൈവം കാരുണ്യപൂര്‍വം പെരുമാറും
എന്നാല്‍ കാണാനും,കേല്ക്കാനും, സംസാരിക്കാനും കഴിവു ലഭിച്ചവരോട് ദൈവം ഇതുപോലെ കാരുണ്യം കാണിക്കണമോ ?
കൂടുതല്‍ ലഭിച്ചവരോടു കൂടുതല്‍ ചോദിക്കില്ലെ ?
ഇന്നത്തെ ഒരു പ്രതിഭാസം
കാണുന്നവര്‍ കാണാത്തവരെപോലെയും,
കേള്‍ക്കുന്നവര്‍ കേള്‍ക്കാത്തവരെപോലെയും ,
സംസാരിക്കാന്‍ കഴിവുള്ളവര് സംസാരശക്തി ഇല്ലാത്തവരെപോലെയും ജീവിക്കുന്നു.
മനുഷ്യന്‍ ചെയ്യേണ്ടതു
താന്‍ ഊമനും ബധിരനുമാണെന്ന ബോധ്യത്തോടെ എല്ലാകാര്യവും നന്നായി ചെയ്യുന്നവന്റെ ,യേശുവിന്‍റെ അടുത്തേക്കു പോകുകയാണു വേണ്ടതു, അവിടുന്നു നമ്മളേ വേണ്ടവിധത്തില്‍ സഹായിക്കും ഇതു വെളിപ്പെടുത്താനാണു വിജാതീയനായ ബധിരനെ യേശു സുഖപെടുത്തുന്നതു,
അല്പം വിശ്രമിക്കാന്‍ പോയ യേശു വിജാതീയരുടെ ഇടയിലും കര്‍മ്മനിരതനാണു
കര്‍ത്താവായ യേശുവേ കാഴ്ച്ച യുണ്ടായിട്ടും കുരുടനെപോലെയും,കേള്‍വിയുണ്ടായിട്ടും ചെകുടനെപോലെയും സംസാരശക്തിയുണ്ടായിട്ടും ഇല്ലാത്തവരെപ്പോലെയും പെരുമാറുന്ന ഞങ്ങളോടു കരുണയായിരിക്കേണമേ !

Friday, 2 September 2016

എങ്ങോട്ടുതിരിഞ്ഞാലും വിഗ്രഹം മാത്രമോ ?

എല്ലാ പഴയപള്ളീകളിലും (കത്തോലിക്കാ പള്ളികളിലും,അല്ലാത്തവയിലും ) രൂപങ്ങളും കൊത്തുപ്പണികളും കാണാം . ഇതു വിഗ്രഹമാണോ ?

കത്താവു മോശയോടു പറഞ്ഞു ബസാലേലിനെ ഞാന്‍ പ്രതേകം തിരഞ്ഞെടുത്തിരിക്കൂന്നു. ഞാന്‍ അവനില്‍ ദൈവീകചൈതന്യം നിറച്ചിരിക്കുന്നു. സാമര്ത്ഥ്യവും,, ബുദ്ധിശക്തിയും ,വിജ്ഞാനവും, എല്ലാതരം ശില്പവേലകളിലുള്ള വൈദഗ്ദ്ധ്യവും ഞാന്‍ അവനു നല്കിയ്യിരിക്കുന്നു.. കലാരൂപങ്ങള്‍ ആസൂത്രണം ചെയ്യുക.സ്വര്ണം,വെള്ളളി ഒാടു എന്നിവകൊണ്ടു പണിയുക, പതിക്കാനുള്ള രത്നങ്ങള്‍ ചെത്തിമിനുക്കുക,, തടീയില്‍ കൊത്തു പണിചെയ്യുക എന്നിങ്ങനെ എല്ലാതരം ശില്പവേലകള്‍ക്കും വേണ്ടിയാണു ഇതു . (പുറ.31:: 3 - 5 )

വിശുദ്ധ കൂടാരവും ( പുറ 25:8 )ഒരുപേടകവും നിര്മ്മിക്കാന്‍ ( പുറ.25: 10 - 22 )
ശുദ്ധിചെയ്ത സ്വര്ണം കൊണ്ടു ക്രുപാസനവും അടിച്ചുപരത്തിയ സ്വാര്ണം കൊണ്ടു രണ്ടു കെരൂബുകളേയ്യും നിര്മ്മിക്കണം ( പുറ. 25::17 - 22 ) ദൈവം തന്നെയാണു കലാവാസന നല്കിയതും ശില്പങ്ങള്‍ ഉണ്ടാക്കാന്‍ പറഞ്ഞതും.

എന്നാല്‍ വിഗ്രഹങ്ങള്‍ ഉണ്ടാക്കി ദൈവമാണെനും പറഞ്ഞു ആരാധിക്കരുതെനാണു ദൈവാം പറഞ്ഞതു .



ദൈവസ്തുതിക്കൂം അവിടുത്തെ മഹത്വത്തിനുമായി പ്രതിമകള്‍ ഉണ്ടാക്കുന്നതൂ നിഷിദ്ധമായിരൂന്നെങ്കില്‍ പിത്തള സര്‍പ്പത്തെ ഉണ്ടാക്കാന്‍ ദൈവം പറയില്ലായിരുന്നു. (സംഖ്യാ. 21: 8 - 9 )

ദൈവം പ്രതിമാ നിര്മ്മാണം നിരോധിച്ചിരുന്നെങ്കില്‍ സോളമന്‍ സിംഹം കാള കെരൂബു,പുഷപം എന്നിവ കൊത്തിവെയ്ക്കുമായിരുന്നോ ? 1രാജ.7:29 )
ഇത്രയും വായിച്ചുകഴിയുമ്പോള്‍ സെക്ടുകാര്‍ പറയുന്ന വിവരക്കേടിനു പിന്നീടെഴുതാം

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...