Friday, 31 October 2014

ഫരിസേയരൂടേയും സദൂക്കയരുടേയും പുളിമാവിനെ സൂക്ഷിച്ചുകൊള്ളുവിന്‍

Watch out ,and beware of the yeast of the pharisees and Sadducees "  ( Mat.16: 6 )
യേശുപറഞ്ഞു ശ്രദ്ധിക്കുവിന്‍ ,    " ഫരിസേയരൂടേയും സദൂക്കയരുടേയും പുളിമാവിനെ സൂക്ഷിച്ചുകൊള്ളുവിന്‍ "  ( മത്താ.16: 6 )

ഇതിന്‍റെ സന്ദര്‍ഭം ഒന്നു മനസിലാക്കാന്‍ ശ്രമിക്കാം. രണ്ടാമതു അപ്പം വര്‍ദ്ധിപ്പിച്ചു 5 അപ്പം നാലായിരം പേര്‍ക്കു കൊടുത്തു സം പ്തരാക്കി ബാക്കി  12 കുട്ട അപ്പം ശിഷ്യന്മാര്‍ ചുമന്നു കൊണ്ടുപോയിരുന്നു, ഭക്ഷിച്ചതിന്‍റെ ബാക്കി അവര്‍ സൂക്ഷിച്ചിരുന്നു.അവര്‍ ഭക്ഷിച്ചതിന്‍റെ ശേഷമുള്ളതു പിന്നെ മറുകരയിലേക്കുപോകുമ്പോള്‍ വള്ളത്തില്‍ എടുക്കാന്‍ അവര്‍ മറന്നിരുന്നു. അപ്പോഴാണു യേശു ഈ പുളിമാവിനെ സൂക്ഷിച്ചുകൊള്ളാന്‍ പറഞ്ഞതു. യേശു വലിയ , വലിയ കാര്യങ്ങള്‍ പറയുമ്പോള്‍ തീറ്റിപ്രിയരായ ശിഷ്യന്മാര്‍ തീറ്റിയെക്കുറിച്ചാണു ചിന്തിക്കുന്നതു.

നമ്മള്‍ അപ്പം എടുക്കാന്‍ മറന്നതുകൊണ്ടാണു യേശു ഇപ്രകാരം പറയുന്നതെന്നു വിചാരിച്ചു അപ്പമെടുക്കാന്‍ മറന്നതിനെക്കുറിച്ചു പരസ്പരം കുറ്റപ്പെടുത്തുന്ന ശിഷ്യന്മാരെയാണു നാം കാണുന്നതു.



തീറ്റിയെകുറിച്ചുമാത്രം ചിന്തിക്കുന്ന ശിഷ്യന്മാര്‍ 

ഇവരെ കൊണ്ടുനടക്കാന്‍ യേശു വളരെ കഷ്ടപ്പെട്ടുകാണും. വയലില്‍ കൂടിപോയാല്‍ കതിരെല്ലാം പറിച്ചുതിന്നും മുന്തിരി തോട്ടത്തില്കൂടിപോയാല്‍ അതെല്ലാം പറിച്ചുതിന്നും. ഒരിക്കല്‍ വചനം പറഞ്ഞ യേശുവും വചനം കേട്ടു ജനവും അതില്‍ ലയിച്ചു ഇരിക്കുമ്പോള്‍ ശിഷ്യര്‍ വന്നു യേശുവിനോടു പറഞ്ഞു  "ഫുഡടിക്കേണ്ടേ ? ഇവരെ പറഞ്ഞുവിട്ടാല്‍ അവര്‍ ഗ്രാമങ്ങളില്പോയി ഭക്ഷണം കഴിച്ചുകൊള്ളുമല്ലോ ? ഇവിടെ വചനം പറഞ്ഞ യേശുവിനും കേട്ടവര്‍ക്കും വിശപ്പില്ല. അവര്‍ അതില്‍ ലയിച്ചിരിക്കുമ്പോളാണു തീറ്റിയെക്കുറിച്ചു ചിന്തിച്ചു കൊണ്ടിരിക്കുന്ന ശിഷ്യന്മാര്‍ യേശുവിനോടൂ അവരെ പറഞ്ഞുവിടാന്‍ പറഞ്ഞതും  അന്‍ചപ്പംകൊണ്ടു അയ്യായിരം പേരെ തീറ്റി ത്രുപ്തരാക്കി ബാക്കി 12 കുട്ടനിറയെ ശിഷ്യന്മാര്‍ക്കുംകൊടുത്തു.

ഹ്രുദയത്തിന്‍റെ തികവില്‍ അധരം സംസാരിക്കുന്നു

ഓരോരുത്തരും സംസാരിക്കുന്നതു അവരുടെ മനസില്‍ തിങ്ങിനില്ക്കുന്ന ക്കര്യങ്ങളാണു.ഇവിടെ ശിഷ്യന്മാര്‍ സംസാരിച്ചതു അവരുടെ മനസില്‍ എപ്പോഴും "ഫുഡു അടിക്കണം " എന്നചിന്തമാത്രമുള്ള വെറും നിഷ്കളങ്കര്‍ എന്നാണു തോന്നുക. ഒരിക്കല്‍ യാക്കോബിന്‍റെ കിണറിനരികെ ഇരിക്കുന്ന യേശുവുമായി സമരിയാക്കാരി സ്ത്രീ സ്ംസാരിക്കുമ്പോള്‍  ശിഷ്യന്മാര്‍ എല്ലാവരും കൂടി ഫുഡു വാങ്ങാനായിപോയിരിക്കുകയായിരുന്നു. 12 പേര്‍ക്കു ഫുഡു വാങ്ങാന്‍ രണ്ടോ മൂന്നോ പേര്‍ പോയാല്‍ മതിയാകും. പക്ഷേ " ഫുഡ്  " എന്നു പറഞ്ഞപോള്‍ 12 പേരും ഒന്നിച്ചുപോയിരിക്കുകയായിരുന്നു. ആ സ്ത്രീ പോയികഴിഞ്ഞപ്പോള്‍ ഭക്ഷണത്തിനു യേശുവിനെ ക്ഷണിക്കുമ്പോള്‍ യേശു പറഞ്ഞു നിംഗള്‍ അറിയാത്ത ഭക്ഷണം എനിക്കുണ്ടൂ " എന്നെ അയച്ചവന്‍റെ ഇഷ്ടം പ്രവര്ത്തിക്കുകയും അവന്‍റെ ജോലി പൂര്ത്തിയാക്കുകയുമാണു എന്‍റെ ഭക്ഷണം "  ( യോഹ.4: 34 )

ഇനിയും വിഷയത്തിലേക്കുതിരികെ വരാം. യേശു വലിയ വലിയ കാര്യങ്ങള്‍ പറയുമ്പോഴും പാവങ്ങള്‍ ശിഷ്യന്മാര്‍ " ഫുഡു " എന്നചിന്തയില്‍ കഴിയുന്നതുപോലെ തോന്നും. പുളിമാവിനെക്കുറിച്ചു പറഞ്ഞപ്പോള്‍ തന്നെ യേശു അപ്പത്തെക്കുറിച്ചായിരിക്കും പറയുന്നതെന്നു അവര്‍ക്കു തോന്നാന്‍ കാരണം അവരുടെ മനസു നിറയെ എപ്പോഴും ഫുഡടിക്കുന്ന ചിന്തയായിരുനതുകൊണ്ടു എന്തു പറഞ്ഞാലും അതുമായി ബന്ധപ്പെടുത്തിചിന്തിക്കുന്നതുപോലെ  ഇപ്പോള്‍ മാര്‍പാപ്പായുടെ വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നവരെ നമുക്കു കാണാന്‍ പറ്റുന്നു . 


പാപ്പാപറഞ്ഞതും ചില മനുഷ്യര്‍ മനസിലാക്കുന്നതും !

യേശു വലിയ , വലിയ കാര്യങ്ങളെപറ്റിപറഞ്ഞപ്പോള്‍ ശിഷ്യന്മാര്‍ ഫുഡിന്‍റെ കാര്യം ഓര്ത്തതുപോലെ മാര്‍പാപ്പാ വലിയ വലിയ കാര്യങ്ങളാണു പറഞ്ഞതു.



1) ദൈവം സര്‍വശക്തനാണു. വെറും ഒരു മാജിക്കുകാരനല്ല.

2) ഈ പ്രപന്‍ചത്തെ അടക്കിഭരിക്കുന്നതു പ്രപന്‍ചകര്‍ത്താവായ ദൈവമാണു.

3) ദൈവത്തെകൂടാതെ ഒന്നും സ്രിഷ്ടിക്കപ്പെട്ടിട്ടില്ല്.

4) മഹാവിസ്പോടനത്തില്കൂടി ദൈവം പ്രപന്‍ചത്തെ ക്രമീകരിച്ചുവെന്നുപറഞ്ഞാല്‍ അതു കത്തോലിക്കാസഭയുടെ വിശ്വാസത്തിനു എതിരല്ല. എങ്ങ്നെയായാലും ഏകദൈവമാണു സ്രഷ്ടാവു.            

                 

5) ഓരോന്നും എങ്ങ്നെ സ്രിഷ്ഠിക്കണമെന്നു ദൈവം മാത്രമാണു ചിന്തിക്കുന്നതു

6) ഉല്പത്തിപുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന വിവരണത്തില്‍ നിന്നും മനുഷ്യന്‍ എന്താണു മനസിലാക്കേണ്ടതു അതു പഴയകാലം മുതല്‍ സഭപഠിപ്പിക്കുന്ന അതേകാര്യം തന്നെയാണു പാപ്പാ പറഞ്ഞിരിക്കുന്നതു . ആശയത്തിനു ഒരു വ്യത്യസവും ഇല്ല.

7) എന്നാല്‍  യേശു പറഞ്ഞ വന്‍കാര്യം കേട്ടശിഷ്യന്മാര്‍ അതു ഫുഡിന്‍റെ കാര്യമാണെന്നു മനസിലാക്കിയതുപോലെ വികലമായി മനസിലാക്കിയിട്ടു അവരുടെ മനസില്‍ നിറഞ്ഞുനില്ക്കുന്നകാര്യമായി അതിനെ വ്യാഖ്യാനിച്ചു .

യേശു പറഞ്ഞതു 



"അയ്യായിരം പേരുടെ അന്‍ചപ്പവും , നാലായിരമ്പേരുടെ ഏഴപ്പവും നിങ്ങള്‍ ഓര്‍ക്കുനില്ലേ ? അന്നു എത്രകുട്ടകളാണു നിംഗള്‍ നിറച്ചതു ?ഞാന്‍ അപ്പത്തെപറ്റിയല്ല സംസാരിച്ചതെന്നു നിംഗള്‍ മനസിലാക്കാത്തതെന്തു ?
ഫരിസയരുടെയും സദുക്കയരുടേയും പുളിമാവിനെ സൂക്ഷിച്ചുകൊള്ളുവിന്‍ .
അപ്പത്തിന്‍റെ പുളിമാവിനെപറ്റിയല്ല,ഫരിസെയരുടേയും അദുക്കയരുടേയും പ്രബോധനത്തെപറ്റിയാണു സൂക്ഷിച്ചുകൊള്ളാന്‍ അവന്‍ അരുളിച്യ്തതെന്നു അവര്‍ക്കു അപ്പോള്‍ അനസിലായി " ( മത്താ.16 :9 - 12 ) 

അഭിനവ സദുക്കേയരും ഫരിസേയരും = പെന്തക്കോസ്തും മറ്റുസെക് റ്റുകാരും

ഇവരുടെപ്രബോധനങ്ങള്‍ ഫരിസേയരുടെയുംസദുക്കേയരുടെയുംപോലെയാണു   . അതിനാല്‍ ഇവരെ സൂക്ഷിക്കുക.  സഭയുടെ ശത്രുക്കളാണു.

സഭക്കെതിരായിപ്രവര്‍ത്തിക്കാന്‍ അമേരിക്കയില്‍ രൂപംകൊണ്ട ശത്രുക്കളുടെ ചാരന്മാരാണു ഇവര്‍. അമേക്കയിലുള്ള യൂദന്മാരാണു ദിവസം തോറും കോടികള്‍ ചിലവാക്കി ഇവരെ വളര്‍ത്തുന്നതു .

ചക്കു എന്നുപറഞ്ഞാല്‍ കൊക്കു എന്നു മനസിലാക്കി അതിന്‍പ്രകാരം ജീവിക്കും . ചുമ്മാവിശ്വസിച്ചാല്‍ മാത്രം മതി സ്വര്‍ഗത്തില്പോകാമെന്നു പറഞ്ഞു ആളൂകളെ കബളിപ്പിക്കും. സ്വര്‍ഗീയവിരുന്നെന്നുപറഞ്ഞു ഒരു കൂട്ടര്‍ ഉണ്ടു (കോട്ടയം ഡിസ്ടികില്‍ ) അവിടെ ചെല്ലുന്നവര്‍ക്കെല്ലാം ഓരോഗ്ളാസ് ചുവന്ന പാനീയം കൊടുത്തിട്ടു ഇതാണു യേശുവിന്‍റെ രക്തമെന്നുപറഞ്ഞു കബളിപ്പിക്കും.

കത്തോലിക്കാപള്ളിക്കു ചുറ്റും വലവിരിച്ചു ആളെപിടിക്കാന്‍ നടക്കുന്നു. എന്നാല്‍ സുവിശേഷം കേട്ടിട്ടില്ലാത്തവരുടെ അടുത്തുപോകില്ല. കത്തോലിക്കരെ മൊത്തമായും ചില്ലറയായും രക്ഷിക്കമെന്നും പറഞ്ഞു വീടുകളില്‍ നുഴഞ്ഞുകയറും സൂക്ഷിക്കുക 

Wednesday, 29 October 2014

ദൈവികനിയമങ്ങളില്‍ വെള്ളം ചേര്‍ത്തു മനുഷീകരീതിയില്‍ മാറ്റിയാല്‍?

ദൈവത്തില്‍ നിന്നും അകലും,പ്രകാശത്തില്‍ നിന്നും അകലും , ഇരുട്ടിലേക്കു അടുക്കും, ചുരുക്കത്തില്‍ വീഴ്ച്ചയായിരിക്കും അനുഭവം !


മനുഷ്യന്‍റെ ഹ്രുദയം കഠിനമായപ്പോള്‍

മോശ ദൈവീകനിയമങ്ങളില്‍ അല്പം വെള്ളം ചേര്‍ത്തു മനുഷ്യനെ നിയമം പാലിക്കുന്നവനെന്നു മുദ്ര കുത്താന്‍ ശ്രമിച്ചു. പക്ഷേ അതു ദൈവം അംഗീകരിച്ചില്ല. ദൈവികനിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ ദൈവം ആരെയും അനുവദിക്കില്ല.

മനുഷ്യന്‍റെ  സുഖസൌകര്യ്ത്തിനു അനുസരിച്ചു ദൈവികനിയമം മാറ്റാന്‍ ആരേയും ദൈവം അനുവദിച്ചിട്ടില്ല, മനുഷ്യന്‍റെ സുഖത്തെ മുന്നിര്‍ത്തി അവനു അനുകൂലമായരീതിയില്‍ മോശ വിവാഹബന്ധത്തിനു പുതിയ അര്‍ത്ഥം നല്കി ഉപേക്ഷചീട്ടുകൊടുത്തു ഭാര്യയെ പറഞ്ഞുവിടാമെന്നു നിയമത്തില്‍ അല്പം മാറ്റം വരുത്തി. അതു മനുഷ്യന്‍ മ്രുഗതുല്ല്യനായപ്പോള്‍ എങ്ങ്നേയും പിടിച്ചു നിര്‍ത്താനായിട്ടാണു അനനെ ച്യ്തതു . പക്ഷേ ദൈവം അതു അംഗീകരിച്ചീല്ല.



യേശുവിനോടു , ഭാര്യയെ പറഞ്ഞുവിടുന്നകാര്യ്ം പറഞ്ഞപ്പോള്‍ അതു അംഗീകരിച്ചില്ല. "ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെയന്നാണു പറഞ്ഞതു ( മര്‍ക്കോ.10 : 9 ) മോശ അതിനു അനുവദിച്ചിട്ടുണ്ടെന്നുപറഞ്ഞപ്പോള്‍ അവിടുന്നുപറഞ്ഞതു അതു നിംഗളുടെ ഹ്രുദയ കാഠിന്യം മൂലമാണെന്നും ആദിയില്‍ മനുഷ്യനെ പുരുഷനും സ്തീയുമായി സ്രിഷ്ടിച്ചെന്നും ഈ കാരണത്താല്‍ പുരുഷന്‍ മാതാപിതാക്കളെവിട്ടു ഭാര്യ്യോടു ചെരുമെന്നാണു, അതുപോലെ ഭാര്യ്യെ ഉപേക്ഷിച്ചു വേറൊരുവളെ വിവാഹം കഴിച്ചാല്‍ വ്യഭിചാരമാകുമെന്നാണു ശക്തമായിപറഞ്ഞതു . (മര്‍ക്കോ 10:11--12 )

അതിനാല്‍ ദൈവികനിയമം അതേപടി സംരക്ഷിക്കപ്പെടണമെന്നാണൂ യേശുപറഞ്ഞതിന്‍റെ ചുരുക്കം. മോശകൊടുത്ത ആനുകൂല്യം യേശു എടുത്തുമാറ്റുകയാണു ചെയ്തതു . അതിനാല്‍ ദൈവികനിയമത്തെ മാറ്റാന്‍ മാര്‍പാപ്പായിക്കോ സിനഡിനോ അധികാരമില്ല.

എന്നാല്‍ സഭയുടെ നിയമങ്ങ്ള്‍ മനുഷ്യന്‍റെ ആവശ്യാനുസരണം മാറ്റപ്പെടാം.

ദൈവിക നിയമത്തെമാറ്റിയിരുന്നെങ്ങ്കില്‍ ഭൂമുഖത്തു ആഗ്ളിക്കന്‍ പള്ളിയ്ണ്ടാകുമായിരുന്നില്ല. 

Tuesday, 28 October 2014

യാത്ര !

ക്രിസ്ത്യാനികള്‍ നിരന്തരം യാത്രയിലാണു .സ്വര്‍ഗോന്മുഖമായയാത്ര. !
യാത്രാമധ്യത്തിലെ ഒരു സത്രത്തിലെ ചുരുങ്ങിയ ജീവിതം മാത്രമാണു ഇഹലോകജീവിതം .ഇവിടെ അാരും നിത്യമായി ജീവിക്കാന്‍ വന്നവരല്ല.

യാത്രയോടെ ആരംഭം 



1) അബ്രഹാമിനെ വിളിച്ചതു .
വിളിക്കു പ്രത്യുത്തരം കൊടുത്തപ്പോള്‍ യാത്രയോടെ ആരംഭിക്കാന്‍ പറഞ്ഞു.
എല്ലാം ഉപേക്ഷിച്ചു അപ്പന്‍ അമ്മ സ്വജനം ദേശം എല്ലാം ഉപേക്ഷിച്ചുയാത്ര ആരംഭിക്കുന്നതാണു കാണുന്നതു .
2) മോശയുടെവിളി .
ഈജിപ്തിലേക്കും ,തിരിച്ചുമുള്ളയാത്ര .പക്ഷെ തിരികെയുള്ളയാത്ര 40 വര്‍ഷത്തോളം നീളുന്നയാത്ര.



 3) പരിശുദ്ധ കന്യാമറിയത്തിന്‍റെ വിളി .
ഉടന്‍ തന്നെയാത്ര ആരംഭിക്കുന്നതാണു നാം കാണുന്നതു എലിസബേത്തിന്‍റെ അടുത്തേക്കും മൂന്നുമാസം കഴിഞ്ഞുതിരികെയും .
പിന്നീടുപേരെഴുതിക്കാനായി ബേദലഹേമിലേക്കുള്ളയാത്ര.
അതുകഴിഞ്ഞു ഈജിപ്തിലേക്കുപ്പാലായനം ചെയ്യുന്നു.പിന്നീടു തിരിച്ചുള്ളയാത്ര നസ്രത്തിലേക്കു.
പിന്നെ മകന്‍ പോയടത്തൊക്കെ കൂടെപോയിക്കാണും .അവസാനം ഗോഗുല്‍ത്താമലയിലെ ബലിയില്‍ സഹയാത്രികയായിരുന്നു.

അപ്പസ്തോലന്മാരുടെ യാത്ര

ലോകത്തിന്‍റെ അതിര്‍ത്തികള്‍വരെയും അവര്‍ യാത്രചെയ്തു.

പൌലോസ്ളീഹായുടെ പ്രേഷിതയാത്രയും നമുക്കറിയാം . ഇതൊന്നും സുഖപ്രദമായ യാത്രയല്ലായിരുന്നല്ലോ ? അപകടങ്ങളും പീഠനങ്ങളും അടിക്കടി ഉണ്ടായികൊണ്ടിരുന്നു. അതെല്ലാം സന്തോഷത്തോടെ യേശുവിന്‍റെ പീഠകളോടുചേര്‍ത്തു ദൈവത്തിനു കാഴ്ച്ച വച്ചുകൊണ്ടായിരുന്നു അവരുടെയാത്ര.

നമ്മളും അബ്രഹാത്തെപ്പോലെയും ,മോശയെപോലെയും ,മറിയത്തെപ്പോലെയും ,അപ്പസ്തോലന്മാരെപ്പോലെയും യാത്രചെയ്യുന്നവരാണു . ഓരോ സമയത്തു ആരുടെ റോള്‍ ചെയ്യാനാണു ദൈവം ആവശ്യപ്പെടുന്നതു അതിനു അനുസ്രിതമായി ഓരോറോളും മാറിമാറി ചെയ്യേണ്ടിവന്നെന്നു വരാം .എന്തുചെയ്താലും ലക്ഷ്യം ഒന്നുതന്നെയായിരിക്കണം .യാത്ര സ്വര്‍ഗോന്മുഖമായിരിക്കണം.

സ്വര്‍ഗത്തില്‍ നടക്കുന്ന വിവാഹവിരുന്നിനു ക്ഷണിക്കപ്പെട്ടവരാണു നമ്മള്‍ എല്ലാവരും. അതിന്‍റെ ആഘോഷത്തിനായിട്ടാണു നമ്മുടെയാത്ര.

" കുഞ്ഞാടിന്‍റെ വിവാഹവിരുന്നിനു ക്ഷണിക്കപ്പെട്ടവര്‍ ഭാഗ്യവാന്മാര്‍ "              ( വെളി.19:9 ) "

 കുഞ്ഞാടിന്‍റെ വിവാഹം സമീപിച്ചിരിക്കുന്നു.അവിടുത്തെ മണവാട്ടി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.ശോഭയേറിയതും നിര്‍മലവുമായ മ്രുതു വസ്ത്രം ധരിക്കാനുള്ള അനുഗ്രഹം അവള്‍ക്കു നല്കപ്പെട്ടിരിക്കുന്നു.ആ വസ്ത്രം വിശുദ്ധന്മാരുടെ സല്‍പ്രവര്‍ത്തികളാണു." ( വെളി. 19: 7 - 8 )

ഇവിടെ ക്രിസ്തുവാകുന്ന വരന്‍റെയും സഭയാകുന്ന വധുവിന്‍റെയുമാണു വിവാഹം .അതു അഭേദ്യവും ആന്തരീകവുമായ സഹവാസത്തെ സൂചിപ്പിക്കുന്നു. കര്‍ത്താവിന്‍റെ ദിവസം അവിടുന്നു സഭയെ സ്വര്‍ഗീയ മണവറയിലേക്കു കൂട്ടികൊണ്ടു പോകുന്നു. പിന്നീടു എന്നും അവള്‍ അവിടുത്തോടുകൂടിയായിരിക്കും . ഈ സ്വര്‍ഗീയസൌഭാഗ്യത്തിനായിട്ടാണു ഭൂമിയിലെ സഭ ഒരുങ്ങി മണവാളനെ ലക്ഷ്യം വച്ചുകൊണ്ടു യാത്ര ചെയ്തുകൊണ്ടിരിക്കുന്നതു .

വിവാഹവസ്ത്രം


വിശുദ്ധിയെന്നവിവാഹവസ്ത്രം അവള്‍ക്കു നല്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു.വേശ്യ ചുവപ്പു വസ്ത്രധാരിണിയെങ്കില്‍ സഭ സുഭ്രവസ്ത്രധാരിണിയാണു. വിശ്വാസികളുടെ സല്‍പ്രവര്‍ത്തികളെയാണു വെള്ളവസ്ത്രം ശൂചിപ്പിക്കുന്നതു. നിര്‍മലമായ ക്രിസ്തീയ ജീവിതം നയിക്കാനുള്ള ആഹ്വാനം കൂടിയാണു ഇതില്‍ ഈ വിവാഹ വസ്ത്രത്തില്കൂടി നല്കുന്നതു . വിശുദ്ധന്മാരുടെ ജീവിതവിശുദ്ധിയില്‍ കൂടിയും സല്‍പ്രവര്‍ത്തികളില്‍ കൂടിയും നേടിയെടുത്ത വെള്ളവസ്ത്രമാണു മണവാട്ടിയായ സഭക്കു നല്കപ്പെട്ടിരിക്കുന്നതു ( വെളി.19 :8 ).

എന്തിനാണു വിശുദ്ധന്മാരെ വണങ്ങുന്നതു ?

അവര്‍ നേടിയെടുത്ത സല്‍പ്രവര്‍ത്തികളാകുന്ന വിവാഹവസ്ത്രം ധരിക്കുന്നവര്‍       (വെളി.19:8 )അതിന്‍റെ ഉടമകളെ ഓര്‍ക്കാതിരിക്കുന്നതാണല്ലോ നന്ദികേടു.അവരുടെ സമ്പത്തില്‍ നിന്നും നമ്മള്‍ പങ്ങ്കുപറ്റിയിട്ടു അവരെ ഓര്‍ക്കാതിരിക്കുന്നതു നന്ദികേടാണു . അല്ലേ ?

പിന്നെ എന്തുകൊണ്ടു പെന്തക്കോസ്തുകാര്‍ ഓര്‍കുന്നില്ല ?

ഈ വെള്ളവസ്ത്രം മണവാട്ടിക്കു മാത്രമുള്ളതാണു , സഭയില്‍ പെട്ടവര്‍ക്കുമാത്രം ഉള്ളതാണു . അതുകൊണ്ടു അവര്‍ ഈ വിശുദ്ധന്മാരുടെ പ്രാര്‍ത്ഥനയാകുന്ന വെള്ളവസ്ത്രത്തില്‍ ( വെളി. 19 : 8 ) പങ്ങ്കാളികളാകാത്തതുകൊണ്ടു , മാതാവിനെയോ വിശുദ്ധന്മാരെയോ അവര്‍ ഓര്‍ത്തിട്ടു കാര്യമില്ല.

എന്നാല്‍ അതില്‍ പ്ങ്ങുകുപറ്റുന്നവര്‍ (മണവാട്ടി ) മാതാവിനെയും മറ്റു വിശുദ്ധന്മാരെയും ഓര്‍ത്തു നന്ദി പറയുന്നു.

മണവാളന്‍റെ അടുത്തേക്കുള്ള മണവാട്ടിയുടെ യാത്ര 

റെബേക്കായുടെ യാത്രയെ പ്രതീകാല്‍മകമായി സഭയുടെ സ്വര്‍ഗോന്മുഖയാത്രയുമായി  ബന്ധിച്ചു നമുക്കു കാണാന്‍ സാധിക്കും.
അതായതു അബ്രഹാമിനെ പിതാവായും ,ഇസഹാക്കിനെ ,പുത്രനായും ,സേവകനെ പരിശുദ്ധാത്മാവായും സ്ങ്കല്പിച്ചാല്‍ പിതാവിന്‍റെ നിര്‍ദേശപ്രകാരം തന്‍റെ പുത്രനു മണവാട്ടിയാകാനായി റബേക്കായേയും കൊണ്ടുള്ള യാത്രയെ ,     ( മരുഭൂമിയില്‍ കൂടെ ദിവസങ്ങള്‍ താണ്ടിയുള്ളയാത്ര )സഭയാകുന്നമണവാട്ടിയെ  തന്‍റെ മണവാളന്‍റെ വസതിയെ ലക്ഷ്യം വച്ചു പരിശുദ്ധാത്മാവു നയിക്കുന്ന യാത്രയുമായി താരതമ്യ്പ്പെടുത്താം . റബേക്കായിക്കക ആവശ്യമുള്ള ഭക്ഷണവും  സംരക്ഷണവും  നല്കിയതുപോലെ , ഇവിടെ മണവാട്ടിയുടെ സ്വര്‍ഗോമുഖയാത്രയില്‍ പരിശുദ്ധാത്മാവു ആവശ്യമുള്ളതെല്ലാം നല്‍കി സഭയുടെ യാത്രയില്‍ സഹായിക്കുന്നതു കാണാവുന്നതാണു.

റെബേക്കായുടെ യാത്ര



റെബേക്കായേയുംകൊണ്ടു മരുഭഭമിയില്കൂടിയാത്രചെയ്യുമ്പോള്‍ മരുപ്പച്ചകളില്‍ അവള്‍ക്കു വിശ്രമവും കുളിയും ഭക്ഷണവും ഒക്കെ കൊടുത്തു ക്ഷീണിക്കതെ സൌന്ദര്യ് വതിയായി മണവാളന്‍റെ അടുത്തു എത്തിക്കുന്നജോലിയായിരുന്നു അബ്രഹാമിന്‍റെ സേവകന്‍ ചെയ്തിരുന്നതു .വിശ്രമവേളയില്‍ മണവാളനെക്കുറിച്ചു വിവരിക്കുന്നതു അവളുടെ മാനസീകമയ അരോഗ്യത്തിനു കാരണമായതുപോലെയാണു ഈ ജ്ജീവിതയാത്രയിലും മരുപച്ചയാകുന്ന ദൈവാലയത്തില്‍ എല്ലാഞയറാഴ്ച്ചയും മണവാളന്‍റെ തിരുശരീരരക്തങ്ങള്‍ മണവാട്ടിക്കു ഭക്ഷണമായും , വചനശുസ്രൂചയില്‍ കൂടി മണവാളനെക്കുറിച്ചു വിവരിച്ചു  മണവാട്ടിയെ മാനസീകമായും വളര്‍ത്തി മണവാളന്‍റെ സമീപത്തേക്കു നയിക്കുന്നതു പരിശുദ്ധാത്മാവാണു.

ചുരുക്കത്തില്‍ സഭയാകുന്ന മണവാട്ടി സ്വര്‍ഗോന്മുഖമായ യാത്രയിലാണു . അതിന്‍റെ ഓര്മ്മക്കായി ചിലപ്പോഴോക്കെ ചില തീര്‍ത്ഥാടനയാത്രകള്‍
കൂടിനാം ചെയ്യുന്നു.

ജപമാലപ്രദിക്ഷണം

ഇന്നലെ രണ്ടുകിലോമീറ്റര്‍ അകലത്തിലുള്ള കുരിശടിയില്‍ നിന്നും ചെങ്ങരൂര്‍ പള്ളിയിലേക്കു ഒരു ജപമാല പ്രദിക്ഷണം ഉണ്ടായിരുന്നു. കഴിഞ്ഞഅാഴ്ച്ചയില്‍ ആലപ്പുഴ  ഐ.എം.എസ്. ല്‍ നിന്നും 35 കിലോമീറ്റര്‍ താണ്ടിയുള്ള ഒരു വലിയറാലി ചങ്ങനശേരില്‍ പാറേപ്പള്ളിയില്‍ വന്നതും ഇന്നലത്തെ ചെറിയ റാലിയും ഒക്കെ നമ്മുടെ ഇഹത്തിലെ യാത്രയെ യാണു കാണില്ക്കുന്നതു. 



ജപമാലയും ജപമാലപ്രദിക്ഷണവും കിഴക്കന്‍ സഭകള്‍ക്കു യോജിച്ചതാണോ ?
അല്ലെന്നു ചിലരെങ്ങ്കിലും പറയുന്നതെന്തുകൊണ്ട് ?
അതു പടിഞ്ഞാറന്‍ സഭയുടേതാണെന്നുള്ള ചിന്തയാണു തെറ്റിക്കുന്നതു . ജപമാല പടിഞ്ഞാറന്‍ സഭയുടെ മാത്രം സ്വന്തമാണെന്നു പറയാമോ ?

ചിന്തിക്കാം
 

1) പിതാവായ ദൈവം ലത്തീന്‍ കാരന്‍റെയാണോ ?  അല്ല.
2) പുത്രന്‍ ലത്തീന്‍കാരന്‍റെയാണോ?   അല്ല.
3) പരിശുദ്ധ മറിയം ലത്തീന്‍ ക്കരന്‍റെയാണോ ?  അല്ല.
4)   ബൈബിള്‍ ലത്തീന്‍ കാരന്‍റെയാണോ ?    അല്ല.
5) ബൈബിള്‍ ധ്യാനം ലത്തീന്‍കാരന്‍റെയാണോ ?  അല്ല.
6) ജപമാല പ്രാര്‍ത്ഥന ലത്തീന്‍കാരന്‍റെയാണോ ? അല്ല
7) ജപമാല പ്രാര്‍ത്ഥന ചൊല്ലണമെന്നു കന്യാമറിയം പറഞ്ഞതു ലത്തീന്‍കാരോടു മാത്രമാണോ ?     അല്ല
8) ജപമാല പ്രാര്‍ത്ഥന യാമപ്രാര്‍ത്ഥനക്കുപകരമാകുമോ ?  ഇല്ല .
9) യാമപ്രാര്‍ത്ഥന ആരുടെ പ്രാര്‍ത്ഥനയാണു ?   സഭയുടെ പ്രാര്‍ത്ഥനയാണു . 
10 ) ജപമാല എന്താ പ്രാര്‍ത്ഥനയാണു ?  നല്ല ഒരു ഭക്താഭ്യാസമാണു
11) എതു സഭക്കു വേണമെങ്കിലും അതു സ്വീകരിക്കാമോ ? സ്വീകരിക്കാം. 
12 ) എന്തുകൊണ്ടാണൂ ? ജപമാല ബൈബിള്‍ അധിഷ്ടിതമായ ധ്യാനമാണു ..

പിന്നെ എവിടെയാണു പ്രശ്നം  ?

ജപമാല നല്ലയൊരു ബൈബീള്‍ ധ്യാനമാണെല്ലോ ?
അതു ഒരു സഭയുടേയും സ്വന്തമാണെന്നു പറയാന്‍ പറ്റില്ല. അതിനാല്‍ ആര്‍ക്കുവേണമെങ്ങ്കിലും അതു സ്വീകരിക്കാം

മരുപച്ചയിലെ വിശ്രമം

നമ്മുടെ ഇഹത്തിലെ സ്വര്‍ഗോന്മുഹ യാത്രയുടെ ചെറുപതിപ്പാണു എല്ലാഞയറാഴ്ച്ചകളിലുമുള്ള നമ്മുടെ പള്ളിയില്‍ പോക്കു ,അവിടെയാണു മരുപച്ചയിലെ അനുഭവം നമുക്കു ഉണ്ടാകുക. അവിടെ വച്ച് നമ്മുടെയാത്രയില്‍ നമ്മുടെ ശരീരത്തില്‍ പറ്റിയ പൊടികളും കറകളും കഴുകികളയാന്‍ നമുക്കു സാധിക്കുന്നു. അതുപോലെ അവടെവച്ചാണുനമുക്കു ആവശ്യമായ ആത്മീയഭക്ഷണവും യാത്രക്കാവശ്യമായ യാത്രാഭക്ഷണവും ഒക്കക സ്വീകരിക്കുക. അതുപോലെ മണവാളനെ ക്കുറിച്ചുള്ള വിവരണവും മണവാളന്‍റെ ഭവനത്തെപറ്റികേള്‍ക്കകകയും അതിന്‍റെ ഫലമായി റബേക്കാനുഭവവും നമുക്കു ലഭിക്കുന്നതും  അവിടെവച്ചാണു.
ഈയാത്രയില്‍ നാം ചെയ്യുന്ന എക്സര്‍ സൈസാണു ജപമാലമ്പ്രദിക്ഷണവും മറ്റും അതു ആര്‍ക്കെന്‍കിലും ആവശ്യമായിട്ടോ, ഇഷ്ടമായിട്ടോ തോന്നിയാല്‍ മാത്രം ചെയ്യുന്നതാണു.വിവാഹവസ്ത്രത്തില്‍ പതിക്കകന്ന ചില ചിത്രപ്പണികളാണു അതു.

ചുരുക്കത്തില്‍ ഇതെല്ലാം നമ്മുടെ വിവാഹവസ്ത്രത്തിന്‍ററ മാറ്റുകൂട്ടുവാനായിചെയ്യുന്നതാണു. സഭയുടെ മണവാളന്‍ ദാഹിക്കുന്നവനു ജീവന്‍റെ ഉറവയില്‍ നിന്നും സൌജന്യമായി കൊടുക്കും. (വെളി. 21 : 6 ) യാത്രയില്‍ വിജയം വരിക്കുന്നവനു ഇതെല്ലാം ( മണവാളന്‍റെ അവകാശം ) അവകാശമായിലഭിക്കും. അങ്ങനെ നിത്യജീവനിലേക്കുപ്രവേശിക്കും.

എന്നാല്‍ യാത്രയില്‍ തോല്ക്കുന്നവന്‍ രണ്ടാം മരണം ആസ്വദിക്കും .

രണ്ടാം മരണം ?


ഭീരുക്കള്‍ ,അവിശ്വാസികള്‍, ദുര്‍മാര്‍ഗ്ഗികള്‍ ,കൊലപാതികള്‍ ,വ്യഭിചരികള്‍, മന്ത്രവാദികള്‍ ,വിഗ്രഹാരാധകര്‍ ,കാപട്യക്കാര്‍ എന്നിവരുടെ ഓഹരി   തീയും ഗന്ധകവും എരിയുന്നതടാകമായിരിക്കും . ഇതാണു രണ്ടാമത്തെ മരണം (വെളി.21:8 )

ഒരിക്കലും ഈ രണ്ടാം മരണത്തിനു നാം അര്‍ഹരാകാതിരിക്കട്ടെ !
അവസാനം മണവാളനോടൊത്തു നിത്യസൌഭാഗ്യം അനുഭവിക്കാന്‍ ഇടയാകട്ടെ !   

Monday, 27 October 2014

കത്തോലിക്കാ സഭയും ദൈവനടത്തിപ്പും

1) കത്തോലിക്കാസഭ ദൈവീകനിയമങ്ങളെ മാറ്റി മാനുഷീകനിയമങ്ങള്‍ പാലിക്കില്ല.

2) ഒഴുക്കിനനുകൂലമായി നീന്തുന്നസഭയല്ല കത്തോലിക്കാസഭ.

3)വിവാഹത്തിന്‍റെ അടിസ്ഥാന നിയമത്തിനു ഒരിക്കലും മാറ്റം വരുത്തില്ല.

4) കാരണം അതു ദൈവികനിയമമാണു.

5)ജീവന്‍റെ വിലയ്ക്കും ഒരിക്കലും ഒരിക്കലും മാറ്റം സംഭവിക്കില്ല കാരണം ജീവന്‍റെ ഉടമസ്ഥന്‍ ദൈവമാണു .അതിനെ നശിപ്പിക്കാന്‍ ആര്‍ക്കും അധികാരമില്ല.

6) മരിച്ചവരോടു കരുണകാണിക്കാതിരിക്കാന്‍ ആര്‍ക്കും അവകാശമില്ല.
തെമ്മാടിക്കുഴി മാനുഷീകനിയമമാണു .



7) യേശു പഠിപ്പിച്ചതും ചെയ്തതും മാത്രം അനുവര്‍ത്തിക്കുകയാണു സഭ ചെയ്യുന്നതു  

8)സഭയുടെ നിയമങ്ങള്‍ കാലോചിതമായി ജനങ്ങളുടെ നന്മക്കായി മാറ്റാം

9) വിശ്വാസവും ധാര്‍മ്മീകതയും ഭൂരിപക്ഷം നോക്കി മാറ്റപ്പെടുകയില്ല.

10) സഭ എല്ലാവരേയും ഉള്‍കൊള്ളും എന്നാല്‍ തെറ്റായ അവരുടെ പ്രവര്‍ത്തിയെ അംഗീകരിക്കില്ല. യേശു ആരേയും പാര്‍ശ്വവല്ക്കരിച്ചില്ല. പക്ഷേ അവരുടെ ചെയ്തികളെ ഒരിക്കലും അംഗീകരിച്ചില്ല.

തെറ്റിനെ തെറ്റായി കാണുകയും നല്ലപ്രവര്‍ത്തിയെ ശ്ളാഹിക്കുകയും ചെയ്തിരുന്നു.അതു തന്നെയാണു സഭയും തുടര്‍ന്നുപോകുന്നതു . അതുതന്നെയായിരിക്കും അടുത്തവര്‍ഷത്തെ സിനഡിലും സംഭവിക്കുക. 

Saturday, 25 October 2014

യേശു എനിക്കു ആരാണു ?

യേശു ചോദിച്ചു ഞാന്‍ ആരെന്നാണു നിംഗള്‍ പറയുന്നതു 

ശിമയോന്‍ പത്രോസ് പറഞ്ഞു “ നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണു “ ( മത്താ 16 : 16 )

വി. മത്തായിയുടെ സുവിശേഷത്തില്‍ യേശു കേസറിയാഫിലീപ്പീ പ്രദേശത്തു കൂടി നടന്നുപോകുമ്പോളാണു ഈ ചോദ്യം ഉന്നയിച്ചതു. അതിന്‍റെ പ്രത്യേകത ആ പ്രദേശം പുറജാതിക്കാരുടെ സ്ഥലമായിരുന്നു. എന്നാല്‍ വി. ലൂക്കായുടെ സുവിശേഷത്തില്‍ യേശുതനിയെ പ്രാര്‍ത്ഥിക്കുകയായിരുന്നു ശിഷ്യന്മാരും കൂടെഉണ്ടായിരുന്നു. അപ്പോഴാണു ഈ ചോദ്യം ചോദിച്ചതു .അപ്പോള്‍ പലരും പലവിധത്തില്‍ പറയുന്നതായി പറഞ്ഞപ്പോഴാണു യേശുഈ ചോദ്യം ചോദിച്ചതും പത്രോസ് തന്‍റെ വിശ്വാസപ്രഖ്യാപനം നടത്തിയതും .



അതേ ലോകം യേശുവിനെക്കാണൂന്നതു പലവിധത്തിലാണു ചിലര്‍ ദൈവമായും  മറ്റുചിലര്‍ മനുഷ്യനായും ഒക്കെ , ഇപ്പോഴും കാണുന്നവരുണ്ടു
അപ്പോഴാണു ഈ ചോദ്യം നമ്മേ സംബന്ധിച്ചു പ്രശക്തമാകുന്നതു.

“ യേശു എനിക്കു ആരാണു ?

ഒരു കഥ ഓര്‍ക്കുന്നു.

ഒരിക്കല്‍ അതിവേഗം ഓടുന്ന ഒരു മുയലിനെ ഒരു പട്ടികണ്ടു ഉറക്കത്തിലായിരുന്ന ആപട്ടി ഉറക്കമെല്ലാം കളഞ്ഞു ആ മുയലിനെ ലക്ഷ്യം വച്ചു ഓടി . ഈഓട്ടം മറ്റൊരു പട്ടിയുടെദ്രിഷ്ടിയിലും പെട്ടു അവനും ഓടി പക്ഷേ ഓട്ടത്തിനിടയില്‍ അവന്‍  തലകുത്തിവീണു അപ്പോഴേക്കും മുയല്‍ ദ്രിഷ്ടിയില്‍ നിന്നും മറഞ്ഞു. എങ്കിലും മറ്റേ പട്ടിയെ ലക്ഷ്യം വച്ചു ആ പട്ടിയും ഓടി .ഇതുകണ്ടു മറ്റു പലപട്ടികളും ഒടി പക്ഷേ അവര്‍ക്കൊക്കെ ലക്ഷ്യം എതെങ്കിലും ഒരു പട്ടിമാത്രമായിരുന്നു വലിയ ഒരുകൂട്ട ഓട്ടം പട്ടിയെ ലക്ഷ്യം വച്ചുഓടിയവരെല്ലാം ക്ഷീണിക്കുന്നതു ക്ഷീണിക്കുന്നതു ഓട്ടം നിര്‍ത്തികൊണ്ടിരുന്നു. എന്നാല്‍ മുയലിനെ ലക്ഷ്യം വച്ചവര്‍ രണ്ടു പേര്‍ ക്ഷീണിച്ചിട്ടും ഓട്ടം നിര്‍ത്താതെ തുടന്നു രണ്ടാമന്‍ മുയലിനെ കണ്ടിരുന്നുവെങ്കിലും വീഴ്ച്ചയില്‍ മുയല്‍ മറയുകയും മുന്‍പേപോയ പട്ടിയെ നോക്കിഓടുകയും ചെയ്തവനും അവസാനം ഒട്ടം നിര്‍ത്തി പക്ഷേ മുയലിനെ കണ്ടുകൊണ്ടു ഓടിയവന്‍ ഒരിക്കലും ഓട്ടം നിര്‍ത്താതെ ലക്ഷ്യം കണ്ടു .

ഇതു ഒരു കഥയാണു പക്ഷേ ഇന്നുലോകത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇതുമായി വലിയ ബന്ധം ഉണ്ടൂ
യേശുവിനെ കണ്ടുകൊണ്ടു ഓടുന്നവരും മനുഷ്യരെ കണ്ടുകൊണ്ടു ഓടുന്നവരും ഉണ്ടു. യേശുവിനെ കണ്ടുകൊണ്ടൂ യേശുവിനെ ലക്ഷ്യം വച്ചുഓടുന്നവര്‍ ലക്ഷ്യപ്രാപ്തിയില്‍ എത്തിചേരും പക്ഷേ യേശുവിനെ കാണാഞ്ഞിട്ടും മനുഷ്യനെ കണ്ടുകൊണ്ടു അവര്‍പറയുന്നതും കേട്ടു ഓടുന്നവര്‍  ചതിക്കുഴിയില്‍ വീഴുകതന്നെചെയ്യും .

പൌലോസ് ശ്ളീഹാ ഹെബ്രായര്‍ക്കുള്ളലേഖനത്തില്‍ ഇതു വളരെവ്യക്തമായിതന്നെ നമ്മേ പഠിപ്പിക്കുന്നുണ്ടൂ.

“നമുക്കായി നിശ്ചയിച്ചിരിക്കുന്ന ഈ ഓട്ടപന്തയം സ്ഥിരോല്‍സഹത്തോടേ നമുക്കു ഓടിതീര്‍ക്കാം .നമ്മുടേ വിശ്വാസത്തിന്‍റെ നാഥനും അതിനെ പൂര്ണ്ണതയിലെത്തിക്കുന്നവനുമായ യേശുവിനെ മുന്നില്‍ കണ്ടുകൊണ്ടു വേണം നാം ഓടാന്‍ “   ( ഹെബ്രാ. 12: 1 – 2 )
അതേ യേശുവിനെ മുന്നില്‍ കണ്ടുകൊണ്ടു ഓടുമ്പോള്‍ എന്തെല്ലാം സഹിക്കേണ്ടിവന്നാലും ആ യേശു എനിക്കുവേണ്ടീ സഹിച്ചതു ഓര്‍ക്കുമ്പോള്‍ നമുക്കു ആവശ്യമുള്ള ധൈര്യ്ം യേശു നമുക്കു തരും .ശക്തിലഭിക്കും.
കര്‍ത്താവിന്‍റെ ശിക്ഷണവും ശാസനയും ഒരു മകനെ പ്പോലെ എറ്റുവാങ്ങണമെന്നാണു ശ്ളീഹാ നമ്മേ ഉല്ബോധിപ്പിക്കുന്നതു . ശ്ളീഹാ പറയുന്നു.
 “ കര്‍ത്താവിന്‍റെ ശിക്ഷണത്തെ നീ നിസ്സാരമാക്കരുതു. അവന്‍ ശാസിക്കുമ്പോള്‍ നീ നഷ്ട ധൈര്യനാകയുമരുതു. താന്‍ സ്നേഹിക്കുന്നവനു കര്‍ത്താവു ശിക്ഷണം നല്കുന്നു. മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നു. ശിക്ഷണത്തിനുവേണ്ടിയാണു നിംഗള്‍ സഹിക്കേണ്ടതു . മക്കളോടെന്നപോലെ ദൈവം നിംഗളോടു പെരുമാറുന്നു. പിതാവിന്‍റെ ശിക്ഷണം ലഭിക്കാത്തഎതുമകനാണു ഉള്ളതു ? എല്ലാവര്‍ക്കും ലഭിക്കുന്ന ശിക്ഷണം നിംഗള്ക്കും ലഭിക്കാതിരുന്നാല്‍ നിംഗള്‍ മക്കളല്ല ജാര സന്തതിയാണു .”               ( ഹെബ്രാ. 12 : 5 – 8 )
അതേ മക്കളെ പ്രഹരിക്കുന്നതു ശിക്ഷണത്തിനുവേണ്ടിയാണു.

നമുക്കറിയാവുന്ന ഒരുകാര്യമാണെല്ലോ ? ഈജിപ്തില്‍ നിന്നും കനാന്‍ ദേശത്തേക്കു ഒരു മൂന്നു ആഴ്ച്ച ത്തെ യാത്രമതിയാകും. അല്ലെങ്ങ്കില്‍ നാലാഴ്ച്ച .എന്നാല്‍ അവരെ (ഇസ്രായേല്ക്കാരെ ) 40 വര്‍ഷം മരുഭൂമിയില്‍ കൂടെ കറക്കി എന്തിനായിരുന്നു?  അവരെ മരിയാദയും അനുസരണവും പഠിപ്പിക്കാനായി അവരെ ശിക്ഷിക്കേണ്ടിവന്നു. അവര്‍ തന്നിഷ്ടക്കാരായി മാറിയപ്പോള്‍  അവര്‍ ദൈവത്തില്‍  നിന്നും അകന്നപ്പോള്‍  അവരെ ശിക്ഷിക്കേണ്ടിവന്നു. മക്കളായി രൂപപ്പെടുത്താന്‍  വര്‍ഷങ്ങളോളം അവരെ പ്രഹരിച്ചു.

ഇനിയും വിഷയത്തിലേക്കു കടന്നുവരാം

എനിക്കു യേശു ആരാണു ?

ഞാന്‍ യേശുവിനെ എങ്ങനെ മനസിലാക്കുന്നു  ?
ഞാന്‍ യേശുവിനെ എങ്ങനെ അനുഭവിച്ചറിയുന്നു ? അറിഞ്ഞെങ്കില്‍ ഞാന്‍ എന്തുചെയ്യണം ?



ഇതുപറയുമ്പോള്‍ ഒരു കാര്യം കൂടിചിന്തിച്ചിട്ടു വിഷയത്തിലേക്കുവരാം
സമരിയായില്‍  " സിക്കാര്‍ " എന്നപട്ടണത്തിനടുത്തു യക്കോബിന്‍റെ കിണറിനടുത്തുവച്ചു സമരിയാക്കാരിയുമായുള്ള സംഭാഷണത്തില്‍ ആ സ്ത്രീ യേശുവിനെ കണ്ടുമുട്ടി. യേശുവിനെ അവള്‍ തിരിച്ചറിഞ്ഞു .അവള്‍ അറിഞ്ഞ യേശുവിനെ പ്രഘോഷിക്കാന്‍ അവള്‍ എല്ലാം ഉപേക്ഷിച്ചു പട്ടണത്തിലേക്കുഓടി. എല്ലാവരോടും അവള് കണ്ട , അവള്‍ അറിഞ്ഞ യേശുവിനെ എല്ലാവരോടും പ്രഘോഷിക്കുന്ന  സ്ത്രീയേയാണു നാം കാണുന്നതു . 

ഇവിടെയാണു നമുക്കുതെറ്റുപറ്റുന്നതു. നാം അറിഞ്ഞയേശുവിനെ , നാം അനുഭവിച്ചറിഞ്ഞ യേശുവിനു സാക്ഷ്യം നല്കാന്‍ നമുക്കുള്ള കടപ്പാടു നാം മറന്നുപോകുന്നു.സുവിശേഷപ്രഘോഷണം നമ്മുടെ ജന്മാവകാശമാണു , നമ്മുടെചുമതലയാണു ,നമ്മുടെ കടപ്പാടാണു. പക്ഷേ പലപ്പോഴും ഈ സത്യം മനസിലാക്കാത്ത ഉന്നതന്മാര്‍ വരെ സഭയില്‍ ഉണ്ടു അവര്‍ അവരെ തന്നെ സാക്ഷിക്കുന്നതുപോലെ തോന്നും . അവരുടെ പേരും പെരുമയും ഉയര്‍ന്നു നില്ക്കണം അതിനു എന്തുചെയ്യാനും അവര്‍ തയാറാകും. പലര്‍ക്കും മരാമത്തുപണികളില്‍ എര്‍പ്പെടുന്നതിനാണു കൂടുതല്‍ താല്പര്യം . പൊളിക്കുക പണിയുക.ഒന്നും പൊളിക്കാന്‍ പറ്റാതെ വന്നാല്‍ ചുറ്റുമതില്‍ പൊളിച്ചുപണിയുക. അവര്‍ സ്ഥലം മാറിപോയാലും അവരുടെ നാമം പൊളിച്ചു പണിയപ്പെട്ട ആ കുരിശോ മതിലോ ഒക്കെ വിളിച്ചു പറയുന്നുണ്ടാകും . പക്ഷേ ഇതൊന്നും യേശുവിന്‍റെ മുന്‍പില്‍ വിലയുള്ളതല്ലെന്നു ഇവര്‍ മനസിലാക്കുന്നില്ല.
അടുത്തക്കലത്തു ജര്‍മ്മനിയില്‍ ഒരു ബിഷപ്പു കോടികള്‍ മുടക്കി ബാത്തുറൂം മോടി പിടിപ്പിക്കുമ്പോഴും യേശുവിനെ പ്രഘോഷിക്കാന്‍ അവര്‍ക്കു സാധിക്കാതെപോകുന്നു. സ്വന്തം സുഖവും സന്തോഷവും തേടിപോകുമ്പോള്‍ യേശു പാര്‍ശ്വവല്ക്കരിക്കപ്പെടുന്നു.

എന്താണു സുവിശേഷപ്രഘോഷണം .?  

നമ്മുടെ ജീവിതമാണു സുവിശേഷപ്രഘോഷണം അല്ലാതെ ബൈബിള്‍ കോട്ടുചെയ്തു ഉച്ചത്തില്‍ അലറിവിളിക്കുന്നതല്ല. അതുവേണ്ടെന്നല്ല എത്ര ഉച്ചത്തില്‍ പറഞ്ഞാലും ജീവിതസാക്ഷ്യം ഇല്ലെങ്ങ്കില്‍ പ്രഘോഷണം കൊണ്ടു ഒരു പ്രയോജനവും ഉണ്ടാകില്ല. 



സുവിശേഷം ജീവിച്ചു കാണിച്ചുകൊടുക്കുന്നതിലാണു , നമ്മുടെ പ്രവര്‍ത്തനശൈലിയിലാണു ,  നമ്മുടെ ഇടപെടലിലാണു    യധാര്‍ത്ഥ സുവിശേഷപ്രഘോഷണം അടങ്ങിയിരിക്കുന്നതു

ചുരുക്കത്തില്‍ യേശുവിനെ അനുഭവിച്ചറിയാന്‍ ,രുചിച്ചറിയാന്‍ നമുക്കു സാധിക്കണം അതിനു യേശുനമ്മില്‍ ജീവിക്കണം നമ്മള്‍ യേശുവിലായിരിക്കണം അപ്പോള്‍   ആത്മാവു നമ്മില്‍ പ്രവര്‍ത്തിക്കും
അപ്പോള്‍ യേശു എനിക്കാരെന്നു ഞാന്‍  തിരിച്ചറിയും

രണ്ടു സ്നേഹിതരുടെ സംസാരം

ഒന്നാമന്‍ "യേശുപഠിപ്പിച്ച പ്രാര്‍ത്ഥന എന്തു മനോഹരം !"

രണ്ടാമന്‍ " അപ്പോള്‍ നീ അതിലെ പാരകണ്ടില്ലേ ? "

"എന്തു പാര ?"

എടാ അതില്‍ പറഞ്ഞിരിക്കുന്നതു ശരിക്കു മനസിലാക്കണം. യേശുനമ്മേപൂട്ടിയതാ . അതായതു നീ ക്ഷമിച്ചാല്‍ നിന്നോടും ക്ഷമിക്കും അല്ലെങ്ങ്കില്‍ ക്ഷമിക്കില്ല  "മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവു നിംഗളോടും ക്ഷമിക്കും. മറ്റുള്ളവരോടു നിങ്ങള്‍ ക്ഷമിക്കില്ലെങ്കില്‍ നിംഗളുടെ പിതാവു നിങ്ങളുടെതെറ്റുകളും  ക്ഷമിക്കില്ല " ( മത്താ.6:14 - 15 )

ദിവസവും നമ്മള്‍ പലപ്രാവശ്യ്ം ചൊല്ലുന്ന ഈ പ്രാര്‍ത്ഥന ദൈവത്തോടൂള്ള ഒരുവെല്ലുവിളിയാണോയെന്നുപോലും തോന്നിപോകും .കാരണം ഞാന്‍ ക്ഷമിക്കുന്നില്ലെങ്കില്‍ നീയും എന്നോടു ക്ഷമിക്കേണ്ടെന്നു ദൈവത്തോടു പറയുന്നതുപോലെ തോന്നും നമ്മള്‍ ഒരിക്കലും ക്ഷമിക്കാതിരിക്കുന്നതുകാണുമ്പോള്‍ !



ചിലനിസാരകാര്യങ്ങള്‍പോലും ക്ഷമിക്കാന്‍ സാധിക്കാതെ ഭാര്യയുമായി വഴക്കിടുകയും തല്ലിചതക്കുകയും ചെയ്യുന്നതുകാണുമ്പോള്‍ ഇവര്‍ ദൈവത്തെ വെല്ലുവിളിക്കുകയാണെന്നുതോന്നിപോകും.

ക്ഷമയെക്കുറിച്ചു യേശു പറഞ്ഞ ഉപമ

ഒരുസേവകന്‍ ഒരുരാജാവിനു പതിനായിരം താലന്തു ( 342720 കിലോ ) കടപ്പെട്ടിരുന്നു.അവനു കടംവീട്ടാന്‍ നിര്‍വാഹമില്ലാതിരുന്നതുകൊണ്ടൂ മുഴുവന്‍ തുകയും അവനു ഇളച്ചുകൊടുത്തു എന്നാല്‍ ആ ഭ്രുത്യനു മറ്റോരു ഭ്രുത്യന്‍ വെറും 570 ഗ്രാം കടപ്പെട്ടിരുന്നു.( തൂക്കം പറയുമ്പോള്‍ ആതൂക്കത്തിനൊപ്പം വെള്ളിയോ എന്തെങ്കിലുമായി ചിന്തിക്കുക )അതുകൊടുത്തുവീട്ടാന്‍ കഴിയാഞ്ഞതുകൊണ്ടു അവനെ ഉപദ്രവിക്കുകയും തടവിലാക്കുകയും ചെയ്തു .ഇതറിഞ്ഞരാജാവു കോപിച്ചു ആ ദുഷ്ട ഭ്രുത്യനെ കാരാഗ്രഹത്തിലടച്ചു .രാജാവു പറഞ്ഞതു ഞാന്‍ നിനക്കു ഇളച്ചുതന്നതുപോലെ നീയും ചെയ്യണമായിരുന്നുവെന്നു .

ഈ ഉപമയില്‍കൂടിയേശു നമ്മെ ഒരു വലിയപാഠം പഠിപ്പിക്കുകയായിരുന്നു .
" നിങ്ങള്‍ സഹോദരനോടു ഹ്രുദയപൂര്‍വം ക്ഷമിക്കുന്നില്ലെങ്ങ്കില്‍ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവു നിങ്ങളോടും ഇതുപോലെ തന്നെ പ്രവര്‍ത്തിക്കും ."         ( മത്താ.18: 35 )  

അതുപോലെ ലൂക്കാ 16 ല്‍ ( 1 മുതല്‍ ) അവിശ്വസ്തനായ കാര്യസ്ഥനെക്കുറിച്ചുപറയുന്നിടത്തു വളരെ യധികം തെറ്റിധാരണയുണ്ടാക്കുന്ന ഒരു ഉപമയാണു .അവിശ്വസ്ഥനെ സ്ളാഹിക്കുന്നതുപോലെ തോന്നാം .എന്നാല്‍ ഇതു യേശുപറഞ്ഞ ഒരു ഉപമയാണു അതിന്‍റെവിശദാംശത്തിനല്ലാ പ്രാധാന്യം കൊടുക്കേണ്ടതു ,കേദ്രാശയത്തിനുമാത്രമാണു പ്രാധാന്യം കൊടുക്കേണ്ടതു .മറിച്ചായാല്‍ സത്യസ്ന്ധതയില്ലാത്തവരുടെ പ്രവര്‍ത്തനങ്ങള്‍ സ്വീകാര്യമായി വരും. നമുക്കു വിവേകമുണ്ടായിരിക്കണമെന്നാണു ഉപമയുടെ സാരം .

ദൈവമക്കളുടെ വിവേകം
.
നീതിരഹിതനായ കാര്യസ്ഥന്‍റെ ഉപമവഴി അത്തരമൊരാളെ മാത്രുകാപുരുഷനായി അവതരിപ്പിക്കുകയല്ലയേശുചെയ്യുന്നതു .അനിശ്ചിതമായ ഭാവി സുരക്ഷമാക്കാന്‍ യധാസമയം വേണ്ടതു ചെയ്ത ഒരുവന്‍റെ വിവേകമാണു ഇവിടെ പ്രശംസാവിഷയം .ധനവാനല്ല അവനെ പ്രശംസിക്കുന്നതു യേശുവാണു. (അവന്‍റെ പ്രവര്‍ത്തിയെയല്ല വിവേകത്തെയാണു പ്രശംസിക്കുന്നതു )
ലോകത്തിന്‍റെ മക്കള്‍ തങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ യഥാകാലം വേണ്ടതുചെയ്തുവെങ്ങ്കില്‍ പ്രകാശത്തിന്‍റെ മക്കാള്‍ നിത്യരക്ഷ സുരക്ഷിതമാക്കാന്‍ എത്രയധികം വിവേകത്തോടെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു !  (ലോകത്തിന്‍റെ മക്കള്‍ നശ്വരമായ സംബാദ്യത്തിനു വളഞ്ഞവഴിയില്കൂടി ചെയ്യുന്ന പ്രവര്ത്തിയല്ല അവന്‍റെ തക്കസമയത്തെ വിവേകം മാത്രമാണു ശ്ളാഹനീയം അതുപോലെ പ്രകാശത്തിന്‍റെ മക്കളും തക്കസമയത്തു വിവേകത്തോടെ പ്രവര്‍ത്തിച്ചു നിത്യ സൌഭാഗ്യം കരസ്ഥമാകേണ്ടതാണൂ )

ഇങ്ങനെ മനസിലാക്കിയില്ലെങ്ങ്കില്‍ എല്ലാം തലതിരിഞ്ഞായിരിക്കും മനസിലാക്കുക. യേശുവും കള്ളനു കൂട്ടുനിന്നെന്നു തോന്നും.

പലപ്പോഴും എനിക്കു തോന്നുക ഈ പെന്തക്കോസ്തുകാര്‍ക്കു തെറ്റുന്നതു കാര്യങ്ങള്‍ വാച്യാര്‍ദ്ധത്തില്‍ മനസിലാക്കുന്നതുകൊണ്ടാണു  " ഹ്രുദയപൂര്‍വം ക്ഷമിക്കുന്നില്ലെങ്ങ്കില്‍ നിങ്ങളോടും ക്ഷമിക്കില്ല                   ( മത്ത.18:35 )

ഹ്രുദയപൂര്‍വം = from your heart = intellect + mind .
എന്നുപറഞ്ഞാല്‍ ബുദ്ധിയിലും മനസിലും ക്ഷമിക്കണം .
ബുദ്ധിയില്‍ ക്ഷമിക്കാന്‍ എളുപ്പമാണു
മനസില്‍ ക്ഷമിക്കാന്‍ അല്പം പ്രയാസമാണു. എളുപ്പത്തില്‍ നടക്കില്ല.
ദൈവക്രുപയില്ലാതെ മനസില്‍ ക്ഷമിക്കാന്‍ പറ്റില്ല.

Unconditional forgiveness ആവശ്യമാണു. അതിനു ബുദ്ധിയിലും മനസിലും ക്ഷമിക്കണം



1) വ്യ്ക്തിയോടു
2) സാഹചര്യ്ത്തോടു
3) സ്ഥലത്തോടു


1) forgiveness to the person. എന്നുപറയുമ്പോള്‍ മരിച്ചുപോയ വരും ഉള്‍പ്പെടുന്നു

2) Forgiveness to the circumstances  സാഹചര്യങ്ങളോടും ക്ഷമിക്കണം . 

3) forgiveness to the places. സ്ഥലത്തോടും ക്ഷമിക്കണം മനസിലായില്ല ?   ഉദാ: ഈ നശിച്ചസ്ഥലത്തു വന്നിട്ടാ ഇങ്ങനെയൊക്കെ സംഭവിച്ചതെന്നു പറഞ്ഞു ആ സ്ഥലത്തിന്‍റെ കുറ്റമാണെന്നു നാം പറയും .
ചുരുക്കത്തില്‍ വ്യക്തി , സാഹചര്യം,സ്ഥലം ഇവകളോടു ക്ഷമിക്കേണ്ടതായിട്ടൂണ്ടു. 

  ആരോടെങ്ങകിലും ക്ഷമിക്കാനുണ്ടെങ്ങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കാന്‍ നമുക്കു സാധിക്കില്ല. പൂര്ണമായി ക്ഷമിച്ചുവെങ്ങ്കില്‍ നാം അവര്‍ക്കുവേണ്ടി അവരുടെ നന്മക്കുവേണ്ടി പ്രാര്ത്ഥിക്കും.

ബുദ്ധിയുടെ തലത്തില്‍ ക്ഷമിക്കാന്‍ ആര്‍ക്കും സാധിക്കും . എന്നാല്‍ മനസില്‍  - ഹ്രുദയത്തില്‍ ക്ഷമിക്കാന്‍ ദൈവക്രുപ ഒഴിച്ചുകൂട്ടാന്‍ പാടില്ലാത്ത ഒരു ഘടകമാണു .അതിന്‍റെ ഒരു പരീക്ഷണമാണു നാം അവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കുന്നുണ്ടോ യെന്നു നോക്കുന്നതു ക്ഷമിച്ചുകഴിഞ്ഞാല്‍ ആ ആളിന്‍റെ സാമിപ്യത്തില്‍ നാം വിഷമിക്കില്ല. മനസില്‍ ക്ഷമിച്ചിട്ടില്ലെങ്കില്‍ ആ ആള്‍ വരുന്നതുകണ്ടാല്‍ നമ്മള്‍ ഒഴിഞ്ഞുമാറും . ഒരുതരത്തിലും അതിനു കഴിയാതെ വന്നാല്‍ സൈഡിലേക്കു കുറുക്കുവഴി വല്ലതും കണ്ടാല്‍ അതിലെ ചാടും അതിനും കഴിയാതെ വന്നാല്‍ മൂത്രമൊഴിക്കാന്‍ കുത്തിയിരിക്കുന്നമാതിരി റോഡ് ദൈഡില്‍ കുനിഞ്ഞിരിക്കും .പ്രതിയോഗിയുടെ മുഖത്തുനോക്കാന്‍ സാധിക്കതെ വിഷമിക്കും. ഇവിടെയൊക്കെ നാം ഹ്രുദയപൂര്‍വം ക്ഷമിച്ച്ഇല്ലെന്നുള്ളതിനുള്ളതെളിവുകളാണു.

ഇനിയും സ്ഥലത്തോടും സാഹചര്യ്ത്തോടും എന്തിനു ക്ഷമിക്കണം എന്നുള്ള ഒരു ചോദ്യം ഉയരാം .ഒന്നിനോടും ഒരു വെറുപ്പു മനസില്‍ ഉണ്ടാകാതിരിക്കണം ആ സാഹചര്യമാണു എന്നെ എന്നെ ചതിച്ചതു ആ സ്ഥലമാണു ചതിച്ചതു എന്നിങ്ങനെ യുള്ളചിന്തവന്നാല്‍ മനസില്‍ വെറുപ്പു ആ വ്യ്ക്തിയില്‍ തങ്ങി നില്ക്കാം അതിനാല്‍ മനസ് സുദ്ധമാക്കാന്‍ ഇതൊക്കെ സഹായിക്കും.
അങ്ങനെ ഹ്രുദയപൂര്‍വം ക്ഷമിക്കാന്‍ നമുക്കു കഴിയട്ടെ

Thursday, 23 October 2014

നിലവിളക്കും താലപ്പൊലിയും ക്രൈസ്തവര്‍ക്കു അന്യമാണോ ?

പഴയകാലം മുതല്‍ മണവാളനേയും മണവാട്ടിയേയും സ്വീകരിക്കാന്‍ മര്‍ത്തോമ്മാക്രിസ്ത്യാനികള്‍ നിലവിളക്കും താലത്തില്‍ ദീപവും ഒക്കെ ഉപയോഗിച്ചിരുന്നു. ഭാരതീയ ആചാരമായിരുന്നുവെന്നും പറയാം എന്നാല്‍ അതു പഴയനിയമകാലം മുതലേ യഹൂദരുടെയിടയില്‍ നിലനിന്നിരുന്ന ഒരു ആചാരമായിരുന്നില്ലേ ?

"സ്വര്‍ഗരാജ്യം , വിളക്കുമെടുത്തു മണവാളനെ എതിരേല്‍ക്കാന്‍ പുറപ്പെട്ട പത്തു കന്യകമാര്‍കു സദ്യശം "  ( മത്താ.25: 1 )
മണവാളന്‍ വരുമ്പോള്‍ ആര്‍പ്പുവിളിയോടെ കത്തിച്ചവിളക്കോടെ അവനെ എതിരേല്ക്കുന്ന പതിവു യഹൂദരുടൈടയിലും ഉണ്ടായിരുന്നെന്നുവേണമെല്ലോ  ചിന്തിക്കുവാന്‍ . ഭാരതത്തിലും സന്ധ്യകഴിഞ്ഞാണു വടക്കേന്‍ഡ്യയിലും മറ്റും ആഘോഷം .അവരും ഈവിധത്തിലൊക്കെ മണവാളനെ സ്വീകരിക്കും .

" ഇതാ മണവാളന്‍ ! പുറത്തുവന്നു അവനെ എതിരേല്ക്കുവിന്‍ എന്നു ആര്‍പ്പുവിളിയുണ്ടായി "  ( മത്താ.25: 6 )
ആ സമയത്തു മണവാളനെ സ്വീകരിക്കാനായി കന്യകമാരെല്ലാം ഉണര്‍ന്നു തങ്ങളുടെ വിളക്കുകള്‍ തെളിയിച്ചു . വിളക്കിന്‍റെയും ആര്‍പ്പുവിളികളുടെയും അകമ്പടിയോടേയാണു മണവാളനെ സ്വീകരിക്കുക. യേശുവിന്‍റെ ജറുസലേം പ്രവേശനവും ആര്‍പ്പുവിളികളുടെയും മറ്റും അകമ്പടിയോടെ ആയിരുന്നുവല്ലോ ?



ഈ ദീപം എന്തിനെയാണു സൂചിപ്പിക്കുക ?

ദൈവസാന്നിധ്യത്തെയാണു ഈ ദീപം സൂചിപ്പിക്കുക. ഇതില്‍ കൂടി ദൈവാരാധനയാണു ലക്ഷ്യമിടുന്നതു അധവാ ദൈവാനുഗ്രഹമാണു അവര്‍ക്കു ആശംസിക്കുന്നതു .

ഇവിടെയുള്ള പത്തുകന്യകമാര്‍ സഭക്കകത്തും പുറത്തുമുള്ളവര്‍ക്കു സദ്യശം

ബുദ്ധിയുള്ള 5 കന്യകമാര്‍



ബുദ്ധിയുള്ള 5 പേര്‍ സഭക്കുള്ളിലുള്ളവരാണു.അവരുടെ വിളക്കില്‍ എണ്ണയും കരുതിയിരുന്നു.
വിളക്കു ബൈബിളിനു സദ്യശമാണെങ്കില്‍ എണ്ണ കൂദാശകള്‍ക്കു സദ്യശമാണു .
ബൈബിള്‍ മാത്രം കൊണ്ടുനടക്കുന്നതില്‍ ഒരര്‍ത്ഥവും ഇല്ല.കൂദാശകളില്ക്കുടി നാം സ്വീകരിക്കുന്ന എണ്ണയാണു ആവിളക്കിനെ തെളിയിക്കുന്നതു. ബൈബിളില്‍ നിന്നും നാം സ്വീകരിക്കുന്ന ദൈവിക വചനങ്ങളെ തെളിമയുള്ളതാക്കിതീര്‍ക്കുന്നതു നാം സ്വീകരിക്കുന്ന കൂദാശകളില്‍ നിന്നും ലഭിക്കുന്ന ഊര്‍ജമാണു .ദൈവവചനം ജീവിക്കാന്‍ കൂദാശകളാകുന്ന ഊര്‍ജം ആവശ്യമാണു.അല്ലെങ്കില്‍ പ്രവര്‍ത്തിയില്ലാത്ത വിശ്വാസമ്പൊലെ അതു നിര്‍ജീവമായിതീരും അതുകൊണ്ടു ഒരു പ്രയോജനവും ആര്‍ക്കും ലഭിക്കില്ല. അതിനാല്‍ വിളക്കാകുന്ന ബൈബിളിനോടൊത്തു കൂദാശകളില്‍ നിന്നും ലഭിക്കുന്ന എണ്ണയും നാം കരിതിയിരിക്കണം അല്ലെങ്ങ്കില്‍ മണവാളനോടോത്തു മണവറയില്‍ പ്ര്വേശിക്കാന്‍ സാധിക്കില്ല..

ബുദ്ധിയില്ലാത്ത 5 കന്യകമാര്‍



അവര്‍ സഭക്കു പുറത്തുള്ളവരാണു . അവരുടെ കൈവശം ബൈബിളാകുന്ന വിളക്കുമാത്രം കൊണ്ടു നടക്കുന്നവരാണു. അവര്‍ക്കു കൂദാശകള്‍ ഇല്ല. അതിനാല്‍ അതില്‍ നിന്നും ലഭിക്കേണ്ട എണ്ണ അവരുടെ കൈ വശമില്ല. ബൈബിളില്‍ നിന്നും ലഭിക്കുന്ന ദൈവികവചനത്തേ സ്വജീവിതത്തില്‍ പകര്‍ത്താന്‍ വേണ്ട ഉഊര്‍ജം ലഭിക്കേണ്ടതു കൂദാശകളില്‍ നിന്നും ആണു . ആ എണ്ണ അവര്‍ക്കുശേഖരിക്കാന്‍ ഒരു മാര്‍ഗവും ഇല്ല. വെറുതെ വിളക്കും കൊണ്ടു നടക്കുകയാണു പക്ഷേ അതു ഒരിക്കലും കത്തില്ല. മണവാളന്‍ വരുമ്പോള്‍ കത്തിക്കാന്‍ ശ്രമിക്കും പക്ഷേകെട്ടുപോകും .പിന്നെ പോയി കൂദാശകളൊക്കെ ലഭിച്ചാല്‍ പോലും മണവാളന്‍ അവര്‍ക്കു മണവറ തുറന്നുകൊടുക്കില്ല. മണവാളന്‍ പറയും  " സത്യമായി ഞാന്‍ നിംഗളോടുപറയുന്നു ഞാന്‍ നിംഗളെ അറിയുകയില്ല. " ( മത്താ. 25 : 120 13 )



അതിനാല്‍ സൂക്ഷിച്ചുകൊള്ളുക സഭക്കു പുറത്തുള്ളവരുടെ കയ്യില്‍ വിളക്കുണ്ടു പക്ഷേ എണ്ണ അവര്‍ക്കില്ല. അതിനാല്‍ രക്ഷപെടുക എളുപ്പമല്ല.

സഭക്കകത്തുള്ളവര്‍ അല്പം എണ്ണ കൂദാശകളില്കൂടിലഭിച്ചുവെന്നുവിചരിച്ചു അഹങ്കരിക്കരുതു .അതു കാലക്രമത്തില്‍ ബാഷ്പീകരിച്ചുപോകാന്‍ സാധ്യതയുണ്ടൂ . അതുകൊണ്ടാണു പൌലോശ് ശ്ളിഹാ തിമോത്തിയോടു പറഞ്ഞതു
" എന്‍റെ കൈവൈയ്പ്പിലൂടെ നിനക്കു ലഭിച്ച ദൈവിക വരം ഉജ്ജ്വലിപ്പിക്കണമെന്നു ഞാന്‍ നിന്നെ അനുസ്മരിപ്പിക്കുന്നു ."  ( 2തിമോ.1:6  )

അതേ സഹോദരന്മാരേ നമുക്കുലഭിച്ച ദൈവികവരങ്ങളെ അടുത്തടുത്തുള്ള കൂദാശസ്വീകരണം വഴിയും പ്രാര്ത്ഥനവഴിയും ഉപവാസം വഴിയുമെല്ലാം നാം ഉജ്ജ്വലിപ്പിക്കണം .

അല്ലെങ്കില്‍ സഭക്കു പുറത്തുള്ളവരുടെ കയ്യിലെ വിളക്കുപോലെ നമ്മുടെ വിളക്കും കെട്ടുപോയെന്നു വരും .നമ്മുടെ സല്പ്രവര്ത്തികളും കൂദാശസ്വീകരണവും വഴി ലഭിക്കുന്ന എണ്ണനമുക്കു വിളക്കുകളില്‍ ശേഖരിച്ചു ഒരുങ്ങിയിരിക്കാം അവന്‍ - മണവാളന്‍  - നാം ഉദ്ദേശിക്കാത്ത സമയത്തും നാഴികകളിലും വന്നാല്‍ ഒരുക്കത്തോടെയിരിക്കാം 

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...