Friday, 19 June 2015

സഭ കുര്‍ബാനയെ കെട്ടിപടുക്കുന്നു .കുര്‍ബാന സഭയെ കെട്ടിപടുക്കുന്നു

" The Church makes the Eucharist  and the Eucharist makes the Church "

" സഭ കുര്‍ബാനയെ കെട്ടിപടുക്കുന്നു .കുര്‍ബാന സഭയെ കെട്ടിപടുക്കുന്നു ."

" Corpus Christi "  എന്ന ലേഖനം എഴുതികഴിഞ്ഞപ്പോള്‍ പലരുടേയും പ്രതീകരണം കണ്ടു. വളരെ വികലമായ രീതിയില്‍ കുര്‍ബാനയെക്കുറിച്ചും ,ആരാധനയെ കുറിച്ചും ഉള്ള പ്രതീകരണങ്ങള്‍ കാണുകയുണ്ടായി.

പെരിയ ബഹുമാനപെട്ട ഗിവര്‍ഗീസ് പണിക്കരച്ചന്‍.

ആരാധനയെ കുറിച്ചും കുര്‍ബാനയെ പറ്റിയും പലരും പഠിപ്പിച്ചിട്ടുണ്ടെങ്ങ്കിലും ഇന്നും എന്‍റെ മനസില്‍ തങ്ങിനില്ക്കുന്നതു ബ.പണിക്കരച്ചന്‍റെ ക്ളാസുകളാണു. അദ്ദേഹത്തിന്‍റെ പുസ്തകവും എന്നെ സ്വാധീനിച്ചിട്ടുണ്ടു. അദ്ദേഹത്തിന്‍റെ കാഴ്ച്ചപാടുകള്‍ വിവരിക്കാന്‍ ശ്രമിക്കാം. 

ഇതു ആര്‍ക്കെങ്ങ്കിലും പ്രയോജനപ്പെടുമെങ്കില്‍ ഞാന്‍ ക്രുതാര്‍ത്ഥനാണു .

ആത്മാവിലും സത്യത്തിലുമുള്ള ആരാധന
സമരിയാക്കാരി സ്ത്രീയോടാണു യേശു ഈ സത്യം വെളിപ്പെടുത്തിയതു. (യൊഹ.4:24 )
യേശുതന്നെ വെളിപ്പേടുത്തിയതിനാല്‍ ഇതുതന്നെയാണു ക്രിസ്തീയ ആരാധന.
ആതമാവിലുള്ള ആരാധനകൊണ്ടു ഉദ്ദേശിക്കുന്നതു ദൈവമക്കളെപ്പോലെ ആരാധിക്കുക. മക്കള്‍ പിതാവിനോടു സംസാരിക്കുന്ന സ്വാതന്ത്ര്യത്തില്‍ സംഭാഷണം നടത്തുക, പാപം ചെയ്യുന്നതിനുമുന്‍പുണ്ടായിരുന്ന ആസ്വാതന്ത്ര്യം പാപത്തോടെ നഷ്ടമായി. ( ഉല്പ.3:8 )
" ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവമക്കളാണു .................  ........ ( റോമാ.8: 14 - 16 )
ചുരുക്കത്തില്‍ ദൈവമക്കളേപ്പോലെ പ്രാര്ത്ഥിച്ചാലെ ക്രിസ്തീയ ആരാധനയാകുകയുള്ളു. അതിനു ആത്മാവാണു നമ്മേ സഹായിക്കുക.
" നമ്മുടെ ബലഹീനതയില്‍ ആത്മാവാണു നമ്മേ സഹായിക്കുക ( റോമ.8:26 )

മാമോദീസാമൂലം ഈ ഭാഗ്യം നമുക്കുലഭിക്കുന്നു. ദൈവമക്കള്‍ !
"തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം തന്‍റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം  ദൈവമക്കളാകാന്‍ അവന്‍ കഴിവുനല്കി. " ( യോഹ, 1: 12 )



സത്യത്തിലുള്ള ആരാധന

യേശുതന്നെയാണു സത്യം . 
ക്രുപയും സത്യവുമാകട്ടെ യേശുക്രിസ്തു വഴിയുണ്ടായി  ( യോഹ .1:17 )
യേശു തന്നെയാണു വഴിയും സത്യവും ജീവനും   ( യോഹ. 14: 6 )

യഥാര്ത്ഥമായ അരാധന .
ശ്ളീഹാപറയുന്നു. " നിനളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി അര്‍പ്പിക്കുവിന്‍ ഇതായിരിക്കണം നിംഗളുടെ യഥാര്ത്ഥമായ ആരാധന . " ( റോമാ. 12 : 1 )

അരാധന അനുഭവത്തില്‍ നിന്നുമാണു ഉണ്ടാകുന്നതു .                 അനുഭവത്തിലേക്കു വരാന്‍ അവള്‍ക്കു  കഴിഞ്ഞതുപോലെ നമുക്കും കഴിയണം 
യാക്കോബൊന്‍റെ കിണറ്റിന്‍ കരയില്‍ വെച്ചാണു സമരിയാക്കാരി യേശുവിനെ കണ്ടെത്തിയതു. അവള്‍ കര്ത്താവിനെ രക്ഷകനും നാഥനുമായി അനുഭവിച്ചറിഞ്ഞു .അതുവഴി അവള്‍ യധാര്ത്ഥ ആരാധനയുടെ അനുഭവത്തിലേക്കു കടന്നുവന്നു.
അദ്യം അവള്‍ യേശുവിനെ നീ യെന്നു സംബോധനചെയ്തു
പിന്നെ പ്രഭോ യേന്നും,പ്രവാ്ചകനെന്നും അവസാനം യേശു അനുഭവത്തിലേക്കു അവള്‍ കടന്നുവന്നു. ക്രിസ്തനുഭവത്തില്‍ നിന്നുമാത്രമേ ആരാധനാനുഭവത്തിലേക്കു ഒരാള്‍ക്കു കടന്നുവരാന്‍ സാധിക്കൂ .

യേശുവിനെ രക്ഷകനും കര്ത്താവുമായി അനുഭവിച്ചറിയുന്നവര്‍ക്കാണു ആത്മാവിലും അത്യത്തിലും ആരാധിക്കാന്‍ കഴിയുക.

അരാധനയില്‍ നിന്നും പ്രേഷിതദൌത്യത്തിലേക്കു

ക്രിസ്തനുഭവവും യഥാര്ത്ഥ ആരാധനയും നമ്മേ മറ്റൊരു ദൌത്യത്തിലേക്കു നയിക്കും  
സത്യത്തിലും ആത്മാവിലുമുള്ള ആരാധനയായിരുന്നു സമരിയാക്കാരിയില്‍ പിന്നെ നാം കാണുന്നതു. അവള്‍ കുടം അവിടെ വെച്ചിട്ടു പട്ടണത്തിലേക്കുഓടി .അവള്‍ യേശുവിനു സാക്ഷ്യം നല്കുന്നു. ( യോഹ.4: 28 - 29 )

മലങ്കരകുര്‍ബാനയില്‍ അവസാനം "നിംഗള്‍ സമാധാനത്താലേ പോകുവിന്‍ എന്നുപറഞ്ഞുവിടുന്നതു ഈ അര്ത്ഥത്തിലാണു. ക്രിസ്തുവിനു സാക്ഷ്യം വഹിക്കാനുള്ള ദൌത്യവുമായാണു നമ്മള്‍ ലോകത്തിലേക്കു ഇറങ്ങുന്നതു.

ചുരുക്കത്തില്‍ ക്രിസ്തനുഭവത്തില്‍ നിന്നുമാണു ക്രിസ്തീയ ആരാധന ആരംഭിക്കുന്നതു.
അതു ആത്മാവിലും സത്യത്തിലുമുള്ള ആരാധനയാണു.
അതില്കൂടിനമ്മള്‍ പ്രേഷിതദൌത്യത്തിലേക്കാണു നയിക്കപെടുക.

വിവിധതരത്തിലുള്ള ആരാധനാരീതികള്‍ ആവശ്യം ഉണ്ടോ ?

ക്രിസ്തനുഭവത്തില്‍ നിന്നുമാണു ആരാധന ആരംഭിക്കുന്നതെങ്കില്‍ ,അനുഭവം വ്യത്യസ്തമായാല്‍ ആരാധനാരീതിയും വ്യത്യസ്തമാകേണ്ടേ ?
കാരണം . ക്രിസ്തനുഭവത്തോടുള്ള പ്രതീകരണമാണു ആരാധന.
മറ്റൊരു വാക്കില്‍ ക്രിസ്തനുഭവത്തില്‍ എന്നില്‍നിന്നും വരുന്ന ബഹിര്‍ സ്പുരണമണു   അരാധന .
ഒരേ സംഭവത്തോടു പലര്‍ പ്രതീകരിക്കുന്നതു പലവിധത്തിലായിരിക്കുമല്ലോ ?
ഒരേ സംഭവത്തിന്‍റെ ദ്രുക്സാക്ഷികള്‍ വിവരിക്കുന്നതു ഒരേവിധത്തില്‍ ആയിരിക്കുകയില്ല.

യേശുവിന്‍റെ ശിഷ്യന്മാര്‍ യേശുവിനെ അനുഭവിച്ചറിഞ്ഞതു പലവിധത്തിലാണു. 
അതാണെല്ലോ നാലു സുവിശേഷങ്ങള്‍ ഉണ്ടാകാന്‍ കാരണമായതു.
നാലും നാലുതരത്തിലുള്ള അനുഭവാവിഷകരണമാണെല്ലോ ?


അരാധനയുടെ കാര്യത്തിലും ഇതു തന്നെയാണു സംഭവിച്ചതു.
അപ്പസ്തോലന്മാരും അവരുടെ പിന്‍ഗാമികളും തങ്ങള്‍ക്കുണ്ടായ ക്രിസ്തനുഭവം തങ്ങളുടേതായ പ്രത്യേകതകളോടുകൂടി വിവിധ സമൂഹങ്ങള്‍ക്കു പകര്ന്നുകൊടുത്തു. അങ്ങനെ വിവിധ സ്ഥലങ്ങളില്‍ ,രാജ്യങ്ങളില്‍ ,ക്രൈസ്തവസമൂഹങ്ങള്‍ രൂപം കൊണ്ടു. അതാതു സ്ഥലത്തെ സംസ്കാരങ്ങളും, പ്രത്യേകതകളും ഉള്‍കൊണ്ടുകൊണ്ടുവളര്ന്നു പുഷ്ടിപെട്ടു ഓരോരോ പ്രാദേശിക സഭകളായി രൂപം പ്രാപിച്ചു. ഇങ്ങ്നെ രൂപം കൊണ്ട പ്രാദേശികസഭകളുടെ കൂട്ടായ്മയാണു " തിരുസഭ."

ഓരോ പ്രാദേശികസഭയും അതു ഉള്‍കൊണ്ട ക്രിസ്തനുഭവത്തെ സ്വന്തം രീതിയില്‍ ആവിഷകരിച്ചു തനതായ ആരാധനാക്രമത്തിനുരൂപം കൊടുത്തു. അങ്ങ്നെ സഭയില്‍ വിവിധ ആരാധനാക്രമങ്ങള്‍ ഉണ്ടായി.

കല്‍ദായ ആരാധനക്രമം ഭാരതത്തില്‍

അദ്യത്തെ നാലു നൂറ്റാണ്ടുകളിലാണു വിവിധ ആരാധനാരീതികള്‍ വളര്ന്നുവന്നതു. എന്നാല്‍ എല്ലാ പ്രാദേശികസഭകളും തനതായ ആരാധനാക്രമങ്ങ്ള്‍ക്കു രൂപം കൊടുത്തില്ല. ചിലസഭകള്‍ കൂടുതല്‍ വളര്ന്നവയും ത്ങ്ങളോടു വളരെ അടുത്ത ബന്ധം പുലര്ത്തിയവരുമായ സഭകളുടെ ആരാധനാക്രമം സ്വീകരിക്കുകയുണ്ടായി. 52 ല്‍ മാര്തോമ്മാശ്ളീഹാ ഇവിടെ വന്നു ആരാധനനടത്തിയെങ്ങ്കിലും ഇവിടെ തനിമയുള്ള ഒരു ആരാധനാക്രമം രൂപം കൊണ്ടതായി അറിവില്ല. അതിനാല്‍ പേര്ഷ്യയില്‍ വളര്ന്ന കല്‍ദായ ആരാധനാക്രമം നാലാം നൂറ്റാണ്ടീല്‍ ഭാരതം സ്വീകരിക്കുകയുണ്ടായി.

ഈ ആരാധനാക്രമം മാര്തോമ്മായുടെ ക്രിസ്തനുഭവത്തില്‍ നിന്നും വളര്ന്നുവന്നാതാണു. കാരണം പേര്ഷ്യയില്‍ സഭ സ്ഥാപിച്ചതു മാര്തോമ്മായുടെ ശിഷ്യനായ മാര്‍ അദ്ദായി ആയിരുന്നു. അതുകൊണ്ടു കല്‍ദായ ആരാധനക്രമം സ്വീകരിക്കാന്‍ നമുക്കു എളുപ്പമായിരുന്നു.

ക്രിസ്തുവിന്‍റെ സഭയെ മനോഹരമാക്കുന്ന വിവിധവര്ണങ്ങളോടുകൂടിയ ആരാമം
ക്രിസ്തുവിന്‍റെ സഭയില്‍ ഇന്നു വിവിധ ആരാധനാക്രമങ്ങള്‍ ഉണ്ടു അതു വിവിധ വര്ണങ്ങളുള്ള പുഷ്പങ്ങള്‍ പോലെ ക്രിസ്തുവിന്‍റെ മണവാട്ടിയായ സഭയെ മനോഹരിയാക്കുന്നു. അതു ക്രിസ്തൂവിന്‍റെ മണവാട്ടിയുടെ സൌന്ദര്യം വര്‍ദ്ധിപ്പിക്കുന്നു.

ഈ വിശദീകര്‍അണത്തില്‍ നിന്നും ആരാധനയെകുറിച്ചും ,ആരാധനാക്രമത്തെകുറിച്ചും ,കുര്‍ബാനയെ കുറിച്ചും ,വിവിധ റീത്തുകളെകുറിച്ചും ഒക്കെ ഒരു ധാരണ ലഭിച്ചുകാണുമെന്നു വിചാരിക്കുന്നു.

കുര്‍ബാനയുടെ മറ്റോരാരാധന 

അക്ഷരജ്ഞാനമില്ലാത്ത ഒരു കര്ഷകന്‍റെ ആരാധന .

ഒരു കര്ഷകന്‍ രാവിലെ വയലിലേക്കുപോകുമ്പോഴും വൈകിട്ടുതിരികെ പോകുമ്പോഴും പള്ളിയില്‍ കയറി കുറെ നേരം ഇരിക്കുന്നതു പതിവായിരുന്നു. ഒരിക്കല്‍ വികാരിയച്ചന്‍ അദ്ദേഹത്തോടു ചോദിച്ചു എന്താ്ണു പ്രാര്ത്ഥിക്കുന്നതു. ?
അയാള്‍ പറഞ്ഞു " ഞാന്‍ പള്ളിക്കകത്തുകയറി യേശുവിനെ നോക്കിയിരിക്കും യേശു എന്നേയും നോക്കിയിരിക്കും, "
ഇതും കുര്‍ബാനയുടെ ആരാധന തന്നെയാണു.

ഇനിയും എതിരു പറയുന്നവരോടൂ ഒരു കുഞ്ഞു ചോദ്യം .
സഭാതലവന്മാര്‍ പറയുന്നതു തെറ്റാണെന്നു പറയാന്‍ നിംഗള്‍ക്കു ആരാണു അധികാരം തന്നതു ?
ഓരോ സഭക്കും ഒരുതലവനുണ്ടൂ. പിന്നെ തിരു സഭക്കു ഒരുതലവനും ഉണ്ടു അവരെ ഭരിക്കാനോ അവര്‍ പറയുന്നതു തെറ്റാണെന്നോ പറയാന്‍ എന്തെങ്ങ്കിലും അധികാരം ആരും അറിയാതെ ലഭിച്ചോ ? ഉണ്ടെങ്ങ്കില്‍ സത്യം പറയുക.എന്തിനു രഹസ്യമായി വെയ്ക്കുന്നു ?

Wednesday, 17 June 2015

സഹോദരാ നിങ്ങള്‍ ഒരു വിശ്വാസിയാണോ ? എങ്കില്‍ ഒരൂ നിമിഷം !

നിങ്ങള്‍ അനുഭവിച്ചറിഞ്ഞ യേശുവിനെ പ്രഘോഷിക്കാനുള്ള ചുമതലമറക്കരുതു !
ഏറ്റവും വലിയ സുവിശേഷപ്രഘോഷണം ജീവിതസാക്ഷ്യമാണു.
സമരിയാക്കാരി സ്ത്രീ അവള്‍ അനുഭവിച്ചറിഞ്ഞ യേശുവിനെ പ്രഘോഷിക്കുവാന്‍ അവളുടെ കുടം പോലും ഉപേക്ഷിച്ചു പട്ടണത്തിലേക്കു ഓടി. യേശുവിനു സാക്ഷിയായി. ( യോഹ. 4: 27 - 30 )
" ഞാന്‍ ചെയ്തതെല്ലാം അവന്‍ എന്നോടു പറഞ്ഞു എന്ന ആ സ്ത്രീയുടെ സാക്ഷ്യം മൂലം പട്ടണത്തിലെ സമരിയാക്കാരില്‍ അനേകര്‍അവനില്‍ വിശ്വസിച്ചു." 4:39 )

നാം അനുഭവിച്ചറിഞ്ഞ യേശുവിനെ ബാക്കിയുളളവര്‍ക്കു കാണിച്ചുകൊടുക്കാനുള്ള ചുമതലയില്‍ നിന്നും ഒഴിഞ്ഞു മാറരുതു പക്ഷേ ഒരിക്കലും എതിര്‍ സാക്ഷ്യം ആകരുതു .പലപ്പോഴും നമ്മുടെ പ്രവര്ത്തനം എതിര്‍ സാക്ഷ്യത്തിനു വഴിതെളിക്കുന്നു. .
" നമ്മിലാരും തനിക്കുവേണ്ടിമാത്രം ജീവിക്കുന്നില്ല. തനിക്കുവേണ്ടിമാത്രം മരിക്കുന്നുമില്ല. നാം ജീവിക്കുന്നുവെങ്ങ്കില്‍ കര്ത്താവിനു സ്വന്തമായി ജീവിക്കുന്നു. മരിക്കുന്നുവെങ്ങ്കില്‍ കര്ത്താവിനു സ്വന്തമായി മരിക്കുന്നു. ആകയാല്‍ ജീവിച്ചാലും മരിച്ചാലും നാം കര്ത്താവിനുള്ളവരാണു. " റോമാ14:7-8 ) ആകയാല്‍ ആ സമരിയാക്കാരിയെ പ്പോലെ നാമും സാക്ഷ്യം വഹിക്കണം .

" ജ്ഞാനികളെന്നു അവകാശപെട്ടുകൊണ്ടു അവര്‍ ഭോഷന്മാരായിതീര്‍ന്നു "
( റോമാ 1: 22 )
നമ്മുടെ ജീവിതത്തെ താറുമാറാക്കുന്ന ഒരുവലിയവിപത്താണു മുകളില്‍ കണ്ടതു ) . എനിക്കു എല്ലാം അറിയാം .മറ്റാര്‍ക്കും ഇത്രയും അറിയില്ല.
സഭാജീവിതത്തില്‍ ഈ ഒരു ചിന്തയാണു സഭയെ വിഭജിക്കാന്‍ കാരണമായതു.
ഒരു ധ്യാനം കൂടികഴിഞ്ഞാല്‍ എനിക്കു പരിശുദ്ധാത്മാവു ഉണ്ടു .എന്നാല്‍ വികാരിയച്ചനോ ,മെത്രാനോ, സഭാപിതാക്കന്മാര്‍ക്കോ ഇത്രയും അരൂപിയില്ല. അതിനാല്‍ ഞാന്‍ പറയുന്നതാണു ശരി.

കുറച്ചു പുസ്തകങ്ങളോ സഭാചരിത്രമോ വായിച്ചു കഴിഞ്ഞാല്‍ എനിക്കു എല്ലാം അറിയാം .വികാരിയച്ചനു 8 ഓ 10 ഓ വര്ഷം പഠിച്ചിട്ടും ഒന്നും അറിയില്ല. അതുപോട്ടെ മെത്രാനു വല്ലതും അറിയാമോ ? അതും പോട്ടെ ! ആദിമസഭയില്‍ ഉണ്ടായിരുന്നതു പല പിതാക്കന്മാര്‍ കൂട്ടിചേര്‍ക്കുകയോ അധവാ കുറക്കുകയോ ചെയ്തില്ലേ ? ആരാണു ഇവര്‍ക്കു അധികാരം കൊടുത്തതു ? അതൊന്നും സമ്മതിച്ചുകൊടൂക്കാന്‍ പോകുന്നില്ല. ഇങ്ങനെപോകുന്നു നമ്മുടെ ഇടയിലെ വിജ്ഞാനികളുടെ പോക്കു ! ഈ യാത്ര എവിടേക്കു ?
" അവരുടെ യുക്തി വിചാരങ്ങള്‍ നിഷ്ഭലമായിതീരുകയും വിവേകരഹിതമയ ഹ്രുദയം അന്ധകാരത്തിലാണ്ടുപോകുക്യും ചെയ്തു " ( റോമാ.1: 21 )

ഇന്നു സഭയില്‍ കണ്ടു വരുന്ന ഒരു വലിയ പ്രതിഭാസമാണു ഇതു. ആനത്താനം, മുല്ലക്കര സാറ് മുതല്പേര്‍ സഭവിട്ടു പോകാനും കാരണം ഇതുപോലെയുള്ള യുക്തിവിചാരങ്ങളാണു.
അവരുടെ ചോദ്യം ആരാണു സഭക്കു അധവാസഭഅതലവന്മാര്‍ക്കു അധികാരം കൊടുത്തതു ഈ വ്യ്തിയാനങ്ങ്ള്‍ വരുത്താന്‍ ? യേശു പത്രോസിനോടു പറഞ്ഞു നീ ഭ്ഊമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും ,ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപെട്ടിരിക്കും. അതുപോലെ സഹോദരന്മാരെ നയിക്കാനും ,ധൈര്യപ്പെടുത്താനും ഒക്കെ എള്‍പ്പിക്കുന്നുണ്ടു അതൊന്നും മനസിലാക്കാതെയാണോ ഇവര്‍ ഈ ചോദ്യങ്ങള്‍ ചോദിക്കുന്നതു. ?


ഈ ചോദ്യങ്ങള്‍ ചോദിക്കുന്ന സഹോദരന്മാരോടു ഒരുചെറിയ ചോദ്യം

അല്പം വിശദീകരണത്തിനു ശേഷം ചോദിക്കാം ..
അപ്പസ്റ്റ്തോലന്മാരുടെ പിന്‍ഗാമികള്‍ക്കും അപ്പസ്തോലന്മാരുടെ അതേ അധികാരം തലമുറ തലമുറയായി കൈമാറപ്പെട്ടുലഭിച്ചതാണു.
സഭക്കു ഒരു തലവനെ യേശുതന്നെയാണു നിയമിച്ചതു .
സുവിശേഷപ്രഘോഷണം മെത്രാന്‍റെ അധികാരമാണു.
എന്നാല്‍ യേശുവിനു സാക്ഷിയാകുവാന്‍ സുവിശേഷംജീവിച്ചാല്‍ മതി .അതാണു നാമെല്ലാവരും ചെയ്യേണ്ടതു.
പരിശുദ്ധകുര്‍ബാനയില്‍ ഏതു സമയത്താണു അപ്പവും വീഞ്ഞും കര്ത്താവിന്‍റെ തിരുശരീരരക്തങ്ങളായി മാറുന്നതെന്നു പടിഞ്ഞാറന്‍ സഭ വ്യക്തമാക്കുന്നു. എന്നാല്‍ കിഴക്കന്‍ സഭകള്‍ ഏതു സമയമെന്നു തീര്ത്തുപറയ്ഉന്നില്ല. സ്ഥാപക വചനങ്ങള്‍ ഉച്ചരിച്ചുകഴിഞ്ഞും അപ്പത്തേയ്ഉം വീഞ്ഞിനേയും ത്ഇരുശരീര രക്തങ്ങളായി രൂപാന്തരപ്പെടുത്തേണമേയെന്നു പരി.ആത്മാവിനോടു അപേക്ഷിക്കുന്നുണ്ടു.
വിശ്വാസത്തെ സംബന്ധിച്ചും സന്മാര്‍ ഗത്തെ സംഭന്ധിച്ചും പറയാനും തീരുമാനം എടുക്കാനും ഉള്ള അധികാരവും അവകാശവും സഭ്ക്കുമാത്രമാണു .

ഇനിയും ചോദ്യം
" അച്ചന്മാരെയോ ,മെത്രാനെയോ , സഭാതലവനെയോ , വിശ്വാസവും സന്മാര്‍ ഗവും പഠിപ്പിക്കനുളള അധികാരം അരു അല്മായനു ആരുതന്നു ? അച്ചന്മാരെ മെത്രാനും മെത്രാന്മാരെ സഭാതലവനും നോക്കിയാല്‍ പോരേ ? ഇല്ലാത്ത അധികാരം ഉണ്ടെന്നു ഭാവിച്ചാല്‍ ?
" ജ്ഞാനികളെന്നു അവകാശപെട്ടുകൊണ്ടു അവര്‍ ഭോഷന്മാരായിതീര്ന്നു "
(റോമാ 1: 22 )
" ദൈവത്തിന്‍റെ ശക്തമായ കരത്തിന്‍കീഴില്‍ നിങ്ങള്‍ താഴ്മയോടെ നില്ക്കുവിന്‍ അവിടുന്നു തക്കസമയത്തു നിംഗളെ ഉയര്‍ത്തികൊള്ളും ." (1പത്രോ.5:6 )

Monday, 15 June 2015

സഭാചരിത്രം: മാര്തോമ്മാ ക്രിസ്ത്യാനികളും പൌരസ്ത്യ സുറിയാനിസഭയും

ഭാരതസഭ പൌരസ്ത്യ സുറിയാനി സഭയുമായി ( പേര്ഷ്യന്‍ സഭ ) പഴയകാലം മുതലേ പരസ്പര ബന്ധത്തിലാണു വളര്ന്നുവന്നതു അതിനു പലകാരണങ്ങള്‍ കാണാം

പ്രധാനപെട്ട കാര്യം .ഭാരതത്തിലെ മാര്തോമ്മാക്രിസ്ത്യാനികള്‍ക്കു തനതായ ജീവിതശൈലി വികസിപ്പിച്ചു എടുക്കുന്നതിനു പേര്ഷ്യന്‍ ബന്ധം സഹായകരമായിരുന്നു. കാരണം പെര്ഷ്യാക്കാര്‍ ഭാരതവുമായി വാണിജ്യബന്ധം നേരത്തെ മുതല്‍ ഉണ്ടായിരുന്നതുകൊണ്ടു പഴയകാലം മുതലേ സുറിയാനി വശമയിരുന്നുവെന്നു അനുമാനിക്കാം ഇവിടുത്തെ സഭയുടെ ആരാധനാരീതിയിലും ഭരണത്തിലും പൌരസ്ത്യ സുറിയാനിയുമായുള്ല ബന്ധം സുദ്രിഡ്മാകാന്‍ കാരണം തോമ്മശ്ളീഹായുമായുള്ല ശ്ളൈഹീകബന്ധത്തിന്‍റെ അടിസ്ഥാനത്തിലാണെന്നുപറയാം .

തോമ്മാശ്ളീഹായില്‍ നിന്നും ലഭിച്ച ശ്ളൈഹീകപാരമ്പര്യത്തിന്‍റെ കാതലാണു മാര്തോമ്മാ നസ്രാണികളുടെ സുറിയാനി ആരാധനാക്രമം .ഇതു മാര്‍ തോമ്മാശ്ളീഹായില്‍ നിന്നും നേരിട്ടുലഭിച്ചതാണെന്നു എന്നും ഉറച്ചു വിശ്വസിച്ചുപോരുന്നു.
1578ല്‍ 13 ആം ഗ്രീഗോറിയോസ് പാപ്പായിക്കു ഇന്‍ഡ്യ്യിലെ മാര്തോമ്മാക്രിസ്ത്യാനികള്‍ എഴുതിയ എഴുത്തില്‍ ഞങ്ങളുടെ ആരാധനാക്രമം സുറിയാനിയിലാണെന്നും അതു മാര്തോമ്മാശ്ളീഹായില്‍ നിന്നും നേരിട്ടു ലഭിച്ചതാണെന്നും വ്യ്ക്തമാക്കുന്നുണ്ടു.



തോമ്മാശ്ളീഹായുമായി ബന്ധപെട്ട നാലു സഭകള്‍

അതിലൊന്നാണുഭാരതത്തിലെമാര്‍തോമ്മാക്രിസ്ത്യാനികള്‍ .തോമ്മാശ്ളീഹായുടെ ശിഷ്യനായ അദ്ദായിയാണു തങ്ങളുടെ സഭ സ്ഥാപിച്ചതെന്നു എദേസാ സഭ വിശ്വസിക്കുന്നു. അതുപോലെ സെലൂഷ്യാ - സ്റ്റെസിഫോണ്‍ സഭ അദ്ദായിയുടെ ശിഷ്യനായ മാറിവഴി തോമ്മാശ്ളീഹായുമായി ബന്ധപെട്ടതാണു. മാറി അവിടെ സുവിശേഷ പ്രഘോഷണം നടത്തിയതായി വിശ്വസിക്കുന്നു. പേര്ഷ്യയിലുള്ളവരാകട്ടെ തോമ്മാശ്ളീഹായാണു തങ്ങളുടെ അപ്പസ്തോലനെന്നു വിശ്വസിക്കുന്നു. ഭാരതത്തിലും തോമ്മാശ്ളീഹാനേരിട്ടു സുവിഷേഷപ്രഘോഷണം നഅത്തിയെന്നു വിശ്വസിക്കുന്നു. അയല്‍ രാജ്യങ്ങളില്പെട്ട ഈ നാലു സഭകള്‍ക്കും പൊതുവായികൈ വന്ന ഈ അപ്പസ്തോലിക പൈത്രുകം അവരുടെ യിടയില്‍ പാസ്പരബന്ധവും ആദരവും സൌഹ്രുദയവും വളര്ന്നുവരാന്‍ വഴിതെളിച്ചു,ഈ നാലുസഭകളില്‍ സെലൂഷ്യാ- സ്റ്റെസിഫോണ്‍ സഭാഭരണ കേദ്രമായി ഉയ്ര്ന്നുവന്നു. ഇതു പ്രധാനമായും പേര്ഷ്യന്‍ സാമ്രാജ്യ്ത്തിന്‍റെ പശ്ചാത്തലത്തിലാണു .കാതോലിക്കോസ് ആല്ലെങ്കില്‍ പാത്രിയര്‍ക്കീസ് എന്നു സെലൂഷ്യന്‍ സഭാധിപന്‍ അറിയപ്പെടാന്‍ തുടങ്ങി.രോമ്മാ സമ്രാജ്യ ഭ്രണകേന്രങ്ങളായിരുന്ന റോമാ, കോണ്സ്റ്റാന്‍റ്റിനോപ്പിള്‍, അതിയൊഖ്ഖിയാ അലക്സാന്ധ്ര്യാ, എന്നീപട്ടണങ്ങ്ള്‍ സഭാകേന്ദ്രങ്ങളായിമാറി. ഈ നാലുകേന്ദ്രങ്ങളിലെ മെത്രാപോലീത്തന്മാരും പാത്രിയര്‍ക്കിസ് എന്നു അറിയപ്പെട്ടു.

ഭരണസംവിധാനം

പേര്ഷ്യാ സാമ്രാജ്യ്ത്തിന്‍റെ തലസ്ഥാനമായിരുന്ന സെലൂഷ്യാ - സ്റ്റെസിഫോണ്‍ സഭാഭരണകേന്രമായി അതു ഉയരുന്നതിനു കാരണമായി. പേര്ഷ്യയില്‍ നിന്നുള്ല മെത്രഅന്മാര്‍ ആദ്യം അതിനെ എതിര്ത്തെങ്കിലും ക്രമേണ അവരും സെലൂഷ്യന്‍ നേത്രുത്വം സ്വീകരിച്ചു. .424 ഓടുകൂടി സെലൂഷ്യന്‍ മെത്രാപ്പോലീത്താ പാശ്ചാത്യപിതാക്കന്മാര്‍ എന്നൂ അറിയപെട്ടിരുന്ന എദേശായിലേയും അന്ത്യോക്യായിലേയും മെത്രാന്മാരുടെ അധീനതയില്‍ നിന്നും മാറി സ്വന്തമായ ഭരണസ്ംവിധാനത്തിനു രൂപം കൊടുത്തു. പേര്ഷ്യന്‍ സഭ തോമ്മാശ്ളീഹാനേരിട്ടു സ്ഥാപിച്ചതാണെങ്ങ്കില്‍ പോലും അദ്ദേഹത്തിന്‍റെ ഒരു ശിഷ്യന്‍ സ്ഥാപിച്ച സെലൂഷ്യായുടെ അധ്യക്ഷാധികാരം പേര്ഷ്യന്‍ സഭ സ്വീകരിക്കുന്നത്ണെല്ലോ നാം കണ്ടതു.

രോമാസാമറാജ്യത്തിലും ഇതുപോലെ  പ്രവിശ്യാ തലസ്ഥാനമായിരുന്ന റോമും ,അലക്സാന്ധ്രുയായും, കോണ്സ്റ്റാന്‍റ്റിനോപ്പിളും, അന്ത്യോക്യായും പ്രമുഖപാത്രിയര്‍ക്കീസ് കേന്ദ്രങ്ങളായി മാറി. ഇന്‍ഡ്യ്യിലെ സ്ഥിതി ഇതായിരുന്നില്ല.

അയല്‍ സഭയായ പേര്ഷ്യന്‍ സഭയുമായി ബന്ധപ്പെട്ടാണു മാര്തോമ്മാക്രിസ്ത്യാനികള്‍ സഭൈക്യം സമ്രക്ഷിക്കപെട്ടിരുന്നതു. ഒരേ അപ്പസ്തോലന്‍ സ്ഥാപിച്ച പേര്ഷ്യന്‍ സഭയുമായുള്ള ബന്ധം തലസ്ഥാനത്തെ സെലൂഷ്യന്‍ സഭയുമായി അടുത്ത ബന്ധം പുലര്ത്തുന്നതിനു കാരണമായി. എന്നാല്‍ ഇവിടുത്തെ സഭാപരമായ തനിമ അവര്‍ കാത്തു സൂക്ഷിച്ചു. ആര്‍ച്ചു ഡീക്കാനും പള്ളിയോഗങ്ങ്ളുമായി ബധപെട്ടാണു അവര്മുന്‍പോട്ടുപോയിരുന്നതു. മെത്രാന്‍ ആരാധനാക്രമവും ആധ്യാത്മീകതയും നോക്കിപോരുന്നു. ആഴമുള്ല ശ്ളൈഹീക പൈത്രുകം കൈമാറുന്നതിലാണു അവര്‍ ശ്രദ്ധിച്ചിരുന്നതു.

മദ്ധ്യ ശതകങ്ങളിലെ മലബാര്‍ സഭ.

ഈ കാലഘട്ടത്തിലും ഭാരതസഭ അയല്‍ സഭയായ പേര്ഷ്യന്‍ സഭയുമായി പ്രത്യേകബന്ധം പുലര്ത്തിയിരുന്നു. സെലൂഷ്യന്‍ സഭ ഭൂമിശാസ്ത്രപരമായും , രാഷ്ട്രീയമായും, സാംസ്കാരികമായും, ഭാഷാപരമായും ,ആരാധനാക്രമപരമായും, പാശ്ചാത്യ സഭാകേദ്രങ്ങളില്‍ നിന്നും, വളരെ അകന്നു ഒറ്റപെട്ടാണു കഴിഞ്ഞിരുന്നതു. മുകളില്‍ പറഞ്ഞതുപോലെ ഈ സമയത്തും ഭാരതസഭ അവരുമായുള്ള ബന്ധം തുടര്ന്നുകൊണ്ടിരുന്നു
പേര്ഷ്യയില്‍ നിന്നും വന്ന മെത്രാന്മാര്‍ മാര്തോമ്മാക്രിസ്ത്യാനികളുടെ ഭരണകാര്യങ്ങളില്‍ ഇടപെട്ടിരുന്നില്ല. ആദ്ധ്യ്തമീകഗുരുക്കന്മാരയി മാത്രം അവര്‍ പ്രവര്ത്തിച്ചു. അപ്പസ്തോലിക പാരമ്പര്യം തുടര്ന്നുകൊണ്ടുപോകുവാന്‍ മാത്രം സഹായിച്ച താപസന്മാരായ മെത്രാന്മാരെ കേരളക്രിസ്ത്യാനികള്‍ സന്തോഷപൂര്വം സ്വാഗതം ചെയ്തിരുന്നു.

പാത്രിയര്‍ക്കീസ് തിമോത്തി ഒന്നാമന്‍ ( 778 - 823 ).ഇന്‍ഡ്യന്‍ സഭയെ പേര്ഷ്യന്‍ സഭയില്‍ നിന്നും വിടുര്ത്തി നേരിട്ടു തന്‍റെ കീഴിലുള്ല ഒരു പ്രോവിന്സായി മാറ്റി.

ഇന്‍ഡ്യന്‍ സഭാതലവന്‍റെ ഔദ്യോഗീകനാമം " അഖിലേന്ത്യയുടെ മെത്രാപൊലീത്തായും, വാതിലും എന്നായിരുന്നു.ഇന്‍ഡ്യയുടെ മെത്രാപോലീത്തായിക്കു ചൈനയുടെ മെത്രാപോലീത്തയേക്കാള്മുങ്ങണനയും ,പാത്രിയക്കീസുമാരൂടെ ഗണത്തില്‍ പത്താം ( 10 ) സ്ഥാനവും ഉണ്ടായിരുന്നു.

ചുരുക്കത്തില്‍ ഭരതസഭ സെലൂഷ്യന്‍ സഭയുമായി വൈദീകാധ്യക്ഷ പരമായ ബന്ധം പുലര്ത്തിയിരുന്നു.  

Saturday, 13 June 2015

വിശുദ്ധകുര്‍ബാനയിലെ ദൈവീക സാന്നിധ്യം മൌലീകവാദികള്‍ക്കു അരോചകമോ ?

ലൂസിഫറിനു അറിയാമായിരുന്നിട്ടും നിഷേധിക്കുന്നു !
മൌലീകവാദികളോ ? കുറുക്കന്‍ പറഞ്ഞതുപോലെയാണോ ?

കുറുക്കനും മുന്തിരിങ്ങായും


നല്ല മധുരമുളള  മുന്തിരികുലകള്‍ വിളഞ്ഞു പഴുത്തു കിടക്കുന്നു. വിശന്നിരിക്കുന്ന കുറുക്കനു സന്തോഷം .വയറുനിറയെ ഇന്നു മുന്തിരി തിന്നുകതന്നെ . അടുത്തു ചെന്നു  മുകളിലേക്കു നോക്കി . വായില്‍ വെള്ലം ഉറി . ഹാ ! എന്താരസം ! എന്താ നിറം . ഒരു കുലമുഴുവന്‍ ഒരു വായില്‍ കൊള്ളുകില്ല. ഒറ്റചാട്ടത്തിനകത്താക്കാം !. അദ്യ്ത്തെ ചാട്ടം പിഴച്ചു. അരികിലെങ്ങും എത്താന്‍ പറ്റിയില്ല. അടുത്തചാട്ടം എല്ലാശക്തിയും സ്ംഭരിച്ചു ചാടി. ഒരു രക്ഷയുമില്ല. ചാട്ടം ആവര്ത്തിക്കുന്തോറും അകലം കൂടിയതല്ലാതെ കുറഞ്ഞില്ല. അവസാനം തീരുമാനം എടുത്തു ഈ പുളിക്കുന്ന മുന്തിരിവേണ്ടാ. തിരിഞ്ഞു നടക്കുന്നതിനിടയില്‍ പറഞ്ഞു " ഹാ ! ആര്‍ക്കുവേണം ഈ പുളിക്കുന്ന മുന്തിരിങ്ങാ " ?

യേശു പറഞ്ഞു " ഇതാണു ദൈവഹിതമനുസരിച്ചുള്ള പ്രവ്രുത്തി - അവിടുന്നു അയച്ചവനില്‍ വിശ്വസിക്കുക. " ( യോഹ.6 :29 )

മൌലീകവാദികള്‍ യേശുവില്‍ വിശ്വസിക്കും പക്ഷേ അവന്‍റെ വാക്കുകള്‍ പൂര്ണമായും വിശ്വസിക്കുന്നില്ല.



"ഞാന്‍ ജീവന്‍റെ അപ്പമാണു.നിങ്ങളുടെ പിതാക്ക്ന്മാര്‍ മരുഭൂമിയില്‍ വെച്ചു മന്നാ ഭക്ഷിച്ചു .എങ്കിലും അവര്‍ മരിച്ചു. ഇതാകട്ടെ മനുഷ്യന്‍ ഭക്ഷിക്കുന്നതിനുവേണ്ടി സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിയ അപ്പമാണു. ഇതു ഭക്ഷിക്കുന്നവന്‍ മരിക്കുകയില്ല. സ്വര്‍ഗത്തില്‍ നിന്നും ഇറനിയ ജീവനുള്ല അപ്പം ഞാനാണു. ആരെങ്കിലും ഈ അപ്പത്തില്‍ നിന്നും ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണു. " ( യോഹ,6: 48 - 51 )

ഇവിടെ ഒരു സംശയത്തിനും ഇടം കൊടുക്കാതെ യേശു ക്രിത്യമായി പറഞ്ഞിരിക്കുന്നു. അതുകൊണ്ടു അവന്‍റെ ശിഷ്യന്മാരില്‍ കുറേപേര്‍ അവനെ വിട്ടുപോയി. പിന്നിടു ഒരിക്കലും അവര്‍ അവന്‍റെ കൂടെ നടന്നിട്ടില്ല.

അവരുടെ പിന്‍ ഗാമികളാണു ഇന്നുകാണുന്ന മൌലീകവാദികള്‍ .അവര്‍ യേശുവില്‍ വിശ്വസിക്കും പക്ഷേ അവന്‍ പറഞ്ഞകാര്യങ്ങളില്‍ വിശ്വാസമില്ല. കണ്ണുമടച്ചു നിഷേധിക്കും. എങ്ങനെയാണു ഗോതമ്പപ്പം മനുഷ്യശരീരമായി മാറുന്നതു ?
എന്നാല്‍ അവരെ നയിക്കുന്ന പിശാചുക്കള്‍ക്കു ആ കാര്യത്തില്‍ നല്ല വിശ്വാസം ഉണ്ടൂ അതിനാല്‍ ലക്ഷങ്ങള്‍ കൊടുത്തു ആ അപ്പം വാങ്ങാന്‍ അവന്‍റെ കിംഗ്കരന്മാര്‍ വരുന്നു.      

ഇവിടെയാണു മുകളില്‍ പറഞ്ഞ കുറുക്കന്‍റെ കഥവീണ്ടും വരുന്നതു.



സഭയില്‍ ഗോതമ്പപ്പം കര്ത്താവിന്‍റെ തിരുശരീരക്തങ്ങളായി മാറുന്നതു മനസിലാക്കി അവരും പരീക്ഷണം നടത്തി.

പഠിച്ച പണി 18 ഉം നോക്കിയിട്ടും ഗോതമ്പപ്പം അതുപോലിരിക്കുന്നു. മേശപ്പുറത്തു വീഞ്ഞും അപ്പവും ( റൊട്ടി ) വെച്ചു വെള്ലതുണികൊണ്ടു മൂടി . 1കോറ.11: 23 മുതല്‍ വായിച്ചു പിന്നെ അതില്‍ നിന്നും എടുത്തു കുര്‍ബാനയാണെന്നും പറഞ്ഞു ലക്ഷം ഒന്നുവേണ്ടാ ആയിരത്തിന്‍റെ ഏതാനും താളുകള്‍ മതിയെന്നും പറഞ്ഞു ബളാക്കു മാസുകാര്‍ക്കു കൊടുത്തു അവര്‍ അതുവാങ്ങി ദൂരേക്കെറിഞ്ഞു. കൊണ്ടു ചെന്ന ഉപദേശിക്കിട്ടു കണക്കിനുകൊടുത്താണു വിട്ടതു , കബളിപ്പിക്കാന്‍ ശ്രമിച്ചതിനു.

അപ്പോള്‍ തിരു സാന്നിധ്യം ഇല്ലെന്നു ഉറപ്പുവന്നതിനാല്‍ അന്നുമുതല്‍ അവര്‍ കുര്‍ബാനയില്‍ തിരുസാന്നിധ്യം ഇല്ലെന്നു തന്നെ വിളമ്പി. ഇന്നും അതുതന്നെ അവര്‍ പറഞ്ഞു നടക്കുന്നു. കുറുക്കാന്‍ പറഞ്ഞതുപോലെ . " കിട്ടാകനി " അതു പുളിയാണു. അപ്പത്തില്‍ യേശുവിന്‍റെ ശരീരമോ വീഞ്ഞില്‍ രക്തമോ ഒരിക്കലും ഉണ്ടാകില്ല.

ഇവരുടെ ജ്യേഷ്ട്ടന്മാര്‍ യേശുവിനെ വിട്ടു പോയതുപോലെ  ഇന്നു ഈ മൌലീകവാദികള്‍ സഭയും വിട്ടുപോയി.

യഹൂദര്‍ മാനസാന്തരപ്പെട്ടാലും ഇവര്‍ മാനസാന്തരപ്പെടുകില്ല. പക്ഷേ ഇവര്‍ യേശുവിന്‍റെ നാമത്തില്‍ അല്ഭുതങ്ങള്‍ ചെയ്യും രോഗശാന്തി നല്കും. ഇവരോടു യേശു അന്ത്യവിധിയില്‍ പറയും  മത്താ.7:23 . 

Thursday, 11 June 2015

ബൈബിള്‍ വിജ്ഞാനീയം: ബൈബിള്‍ മലയാള ഭാഷയില്‍

ഹീബ്രുവിലും ഗ്രീക്കിലും എഴുതപെട്ട വി.ഗ്രന്ഥം ജനങ്ങള്‍ക്കു മനസിലാകുന്ന ലത്തീനിലേക്കും,സുറിയാനിയിലേക്കും തര്‍ജിമചെയ്തതു കത്തോലിക്കാസഭതന്നെയാണു. ഇതിനുപുറമേ കോപ്റ്റിക്കു, ബോഹാറിക്കു, ഗോഥിക്കു, അര്മേനിയന്‍ ,എത്യോപ്യന്‍ , ജോര്‍ജ്യന്‍ , സ്ളാവിക്കു, എന്നീഭാഷകളിലേക്കു ആറാം നൂറ്റാണ്ടായപ്പോഴേക്കും, തര്‍ജിമകള്‍ തയ്യറായിരുന്നു.

Old Testament, New Testament,  എനിവയില്‍ കാണുന്ന Testament (നിയമം ) എന്നപദം ലത്തീനില്‍ ടെസ്റ്റമേന്തും (Testamentum )  ഗ്രീക്കില്‍ ഡയാതേക്കേ (Diatheke) .  ഹീബ്രുവില്‍ ബെറീത്തു (Berith )എന്നുമാണു. ( ദൈവവും മനുഷ്യനും തമ്മില്‍ നടത്തിയ് ഉടമ്പടിയാണെല്ലോ ഇതിലെ പ്രതിപാദ്യവിഷയം .

തമിഴില്‍ വി.ഗ്രന്ഥ വിവര്ത്തനം 

1706 ല്‍ ഇന്‍ഡ്യയില്‍ എത്തിയ ബര്ത്തലോമേവൂസ്  സിഗന്‍ ബാള്‍ഗു വര്ഷങ്ങള്‍കൊണ്ടു പുതിയ നിയമം തമിഴിലേക്കു വിവര്ത്തനം ചെയ്തു 1714 - 15 ല്‍ പുറത്തിറക്കി. 



ബൈബിള്‍ മലയാള ഭാഷയില്‍ 

വചനസന്ദേശം ജനനള്‍ക്കു എത്തിച്ചുകൊടുക്കുന്നതിന്‍റെ ആദ്യപടിയാണു അവരവരുടെ മാത്രു ഭാഷയില്‍ അതു എത്തിച്ചുകൊടുക്കുകയെന്നതു .
" ഈ സംസാരിക്കുന്നവര്‍ എല്ലാം ഗ്അലീലിയര്‍ അല്ലേ ?നാമെല്ലാവരും താന്താങ്ങളുടെ മാത്രു ഭാഷയ്ഇല്‍ ശ്രവിക്കുന്നതെങ്ങനെ ? "  ( അപ്പ. 2:8 )

കത്തോലിക്കാസഭ എന്നും വി.രന്ഥ തര്‍ജിമയെ പ്രോല്സാഹിപ്പിച്ചിരുന്നു. പന്ത്രണ്ടാം പീയൂസ് പാപ്പായുടെ വാക്കുകള്‍
" വിശ്വാസികളുടെ ഉപയോഗത്തിനും ഉപകാരത്തിനും ദൈവവചനത്തിന്‍റെ മെച്ചപ്പെട ഗ്രഹണത്തിനും വേണ്ടി വി,ഗ്രന്ഥം തര്‍ജിമചെയ്യുന്നതില്‍ നിന്നു തെന്ത്രോസ് സുനഹദോസിന്‍റെ കല്പഇരുന്നു. ന വിലക്കിയിട്ടില്ല. നമുക്കു അറിയാവുന്നതുപോലെ സഭാധികാരികളുടെ അനുമതിയോടെ പലരാജ്യങ്ങളിലും ഇപ്രകാരമുള്ല തര്‍ജിമകള്‍ നടന്നിട്ടുണ്ട്.
വി.ജറോം , ഗ്രീക്കില്‍ എഴുതപ്പെട്ട വി.രന്ഥം അന്നത്തെ ജനനള്‍ക്കു പൊതുവേ അറിയാമായിരുന്ന ലത്തീനിലേക്കുതര്‍ജിമചെയ്ഹതു ഡമാസൂസ് മാര്‍പാപ്പായുടെ നിര്‍ദേശപ്രകാരമായിരുന്നു.


മലയാളബൈബിള്‍ 

മലയാളത്തിലേക്കുള്ള ബൈബിള്‍ വിവര്ത്തനത്തെപറ്റിപറയുമ്പോള്‍ പ്രൊട്ടസ്റ്റാന്‍റ്റു കാരുടെ സംഭാവനയും മറക്കാന്‍ പറ്റില്ല.

പണ്ടുകാലത്തു മലയാളത്തില്‍ വി. രന്ഥത്തിന്‍റെ തര്‍ജിമ ലഭ്യമല്ലായിരുന്നു. എന്നാല്‍ ഭാഗീകമായ വിവര്ത്തനം ലഭ്യമായിരുന്നു . 14 ആം നൂറ്റാണ്ടുമുതല്‍ തന്നെ മാര്തോമ്മാക്രിസ്ത്യാനികള്‍ വി.കുര്‍ബാനക്കു മലയാളത്തില്‍ ഉള്ള വിവര്ത്തനം വായിച്ചിരുന്നു.
അകത്തോലിക്കാവിവര്ത്തനം

ബെന്‍ചമിന്‍ ബെയിലി ചാത്തുണ്ണിമേനോന്‍ തുടങ്ങിയ ഭാഷാപണ്ഡിതരുടെയും മറ്റും സഹായത്തോടെ പുതിയനിയമം തജിമതെയ്തു 1829 ല്‍ കൊട്ടയം സെമിനാരിയില്‍ അച്ചടിച്ചു പുറത്തിറക്കി. ഇതായിരുന്നുകേരളത്തില്‍ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകവും മലയാള ബൈബിള്‍ തര്‍ജിമയും. 1841ലായിരുന്നു വി.ഗ്രന്ഥം മലയാളത്തില്‍ പൂര്ണമായും ലഭ്യമായതു. ഇതു തിരുവിതാംകൂര്‍ ഭാഗത്തുള്ലവര്‍ക്കായിരുന്നു. എന്നാല്‍ വടക്കന്‍ മലയാളത്തില്‍ അച്ചടിച്ചതു ജര്മന്‍ മിഷനറിയായ ഹെര്മ്മന്‍ ഗുണ്ടര്‍ട്ടു പുതിയനിയമത്തിനു 1841 മുത്ല്‍ 45 വരേയും  പിന്നീടു 59 വരെകൊണ്ടു പ്രബോധനഗ്രന്ധങ്ങളും ,പ്രവാചകഗ്രന്ധങ്ങളും പുറത്തിറക്കി. അങ്ങനെ കേരളത്തില്‍ രണ്ടു പരിഭാഷകള്‍ ഉണ്ടായി.

ആദ്യത്തെ മലയാള കത്തോലിക്കാ ബൈബിള്‍ ( മഞ്ഞുമ്മല്‍ വിവര്ത്തനം )
1874 മുതല്‍ മഞ്ഞുമ്മല്‍ കേദ്രമായി വളര്ന്നുവന്ന നിഷ് പാദുക കര്മ്മലീത്താമൂന്നാം സഭയിലെ അംഗങ്ങളാണു കത്തോലിക്കരുടെ ആദ്യത്തെ മലയാള ബൈബിള്‍ വിവര്ത്തനം നടത്തിയതു. മൈക്കിള്‍ പുത്തന്‍ പറമ്പില്‍ അച്ചനാണു വിവര്ത്തനത്തിന്‍റെ മുഖ്യ ശ്ല്പ്പി.
മഞ്ഞുമ്മല്‍ വിവര്ത്തനത്തിന്‍റെ അവസാനഭാഗത്തു പ്രധാന സ്ംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടു. യേശുപറഞ്ഞൌപമകളുടെ വിവരപട്ടികയും, നലുസുവിശേഷങ്ങളിലും അപ്പസ്തോലപ്രവര്ത്തനത്തിലുമുള്ള വാക്യങ്ങളുടെ എണ്നവും കൊടുത്തിട്ടുണ്ടു, മഞ്ഞുമ്മല്‍ പരിഭാഷയിലുള്ലതുപോലെ വ്യഖ്യാനസംബന്ധമായ  അടിക്കുറിപ്പുകള്‍ ഉള്ള മറ്റോരു മലയാള പരിഭാഷ ഇതുവരെ ഉണ്ടായിട്ടില്ല. വ്യാഖ്യാനനളുടെ സാന്നിധ്യം കൊണ്ടു 435 പേജുകളിലാണു ഇതു പ്രസിദ്ധീക്രുതമായതു,

വായനക്കാര്‍ക്കു മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ളവയും അവരില്‍ ആശയകുഴപ്പമുണ്ടാക്കാവുന്നതുമായ ഭാഗം വിശദീകരണക്കുറിപ്പുകൊടുക്കുന്നുണ്ടു. 

( കടപ്പാടു  "ബൈബിളും കേരളവും " ഫാ.ഡേവിഡ് നെറ്റിക്കാടന്‍. )

Tuesday, 9 June 2015

ബൈബിള്‍ എന്നപേരു എങ്ങനെ ലഭിച്ചു ?

പപ്പീറസിന്‍റെ ഒരു വലിയ കയറ്റുമതികേന്ദ്രമായിരുന്നു ഫിനീഷ്യയിലെ "ബീബ്ളോസ്  "
അതിനാല്‍ ബീബ്ളോസില്‍ നിന്നും ലഭിക്കുന്ന പപ്പീറസ് ചുരുളുകളെ ബീബ്ളിയാ _ ബീബ്ളിയോന്‍ എന്നുവിളിച്ചിരുന്നു. പിന്നീടു പുസ്തകങ്ങളേയും കാലക്രമത്തില്‍ വി.ഗ്രന്ഥത്തേയും സൂചിപ്പിക്കാന്‍ ബൈബിള്‍ എന്ന പദം ഉപ്യോഗിച്ചു.

ബൈബിള്‍ എന്നപദത്തിനുകേരളത്തില്‍ പ്രചാരം ലഭിച്ചതു 20 ആം നൂറ്റാണ്ടില്‍ മാത്രമാണു. അതിനുമുന്‍പു അറിയപ്പെട്ടിരുന്നതു വിശുദ്ധഗ്രന്ഥം, വേദപുസ്തകം, വിശുദ്ധലിഖിതം , തിരുവചനം, രക്ഷാകര ചരിത്രം വേദാഗമം, എന്നിത്യാദിപേരുകളായിരുന്നു.




ബൈബിളിന്‍റെ വിശേഷണങ്ങള്‍ 
1)പുസ്തകം എന്നുതന്നെ അര്ത്ഥം വരുന്നപുസ്തകം
2) പുസ്തകങ്ങളുടെ പുസ്തകമെന്നു അറിയപ്പെടുന്ന പുസ്തകം
3) ലോകചരിത്രത്തില്‍ ആദ്യം അച്ചടിക്കപെട്ടപുസ്തകം
4)ലോകത്തു ഏറ്റവും കൂടുതല്‍ ഭാഷകളിലേക്കു വിവര്ത്തനം ചെയ്യപെട്ടപുസ്തകം
5) ലോകത്തു ഏറ്റവും കൂടുതല്‍ വില്ക്കപെടുന്ന പുസ്തകം
6) ലോകത്തു ഏറ്റവും കൂടുതല്‍ ആളുകള്‍ വായിക്കുന്നപുസ്തകം
7) ലോകത്തു ഏറ്റവും കൂടുതല്‍ സൌജന്യ വിതരണം നടന്നിട്ടുള്ളപുസ്തകം
8) ഏറ്റവും കൂടുതല്‍ കാലം കൊണ്ടു എഴുതപെട്ട പുസ്തകം
9) ലോകത്തു ഏറ്റവും കൂടുതല്‍ അംഗീകാരം ലഭിച്ചിട്ടുള്ള പുസ്തകം .
10) ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപെട്ടിട്ടുള്ള പുസ്തകം
11) ലോകത്തു ഏറ്റവും കൂടുതല്‍ വ്യാഖ്യാനിക്കപെട്ട പുസ്തകം .
12 ഏറ്റവും കൂടുതല്‍ പഠനവിഷയമായ പുസ്തകം .



ഹെബ്രായാ ബൈബിള്‍
യഹൂദര്‍ ഇതിനെ മൂന്നു ഗണങ്ങളായിതിരിച്ചിരിക്കുന്നു.
1) നിയമം ( തോറാ )
2) പ്രവാചകന്മാര്‍ ( നെബീയീം )
3) ലിഖിതനള്‍ ( കെത്തൂബിം )

ഈ മൂന്നു വിഭാഗങ്ങളിലെ ആദ്യാക്ഷരങ്ങള്‍  ( താ, ന,ക, ) കൂട്ടിചേര്ത്തു വി.ഗ്രന്ഥകാനോനയെ  " തനാക്കു ) എന്നു വിളിക്കുന്നു.

തോറാ - 5
1) ഉല്പത്തി,
2) പുറപ്പാടു
3) ലേവ്യര്‍
4) സംഖ്യാ
5) നിയമാവര്ത്തനം

നെബീയിം  - 8   ( അാദിപ്രവാചകന്മാര്‍ 4 )
6) ജോഷ്വാ
7) ന്യായാധിപന്മാര്‍
8) ശാമുവേല്‍
9)രാജാക്കന്മാര്‍
( പില്ക്കാല പ്രവാചക്ന്മാര്‍ 4)
10) ഏശയ്യാ
11) ജറമിയാ
12) അസക്കിയേല്‍
13 ) 12 പ്രവാചകന്മാര്‍

കെത്തൂബിം  -  11 ( വലിയ ലിഖിതങ്ങള്‍ 3
14) സങ്കീര്ത്തനങ്ങള്‍
15) സുഭാഷിതങ്ങള്‍
16) ജോബ്

തിരുന്നാള്‍ പുസ്തകങ്ങള്‍  - 5
17) ഉത്തമഗീതം
18) റൂത്തു
19) വിലാപങ്ങള്‍
20) സഭാപ്രസംഗകന്‍
21) എസ്തേര്‍

ചരിത്ര പുസ്തകങ്ങള്‍  - 3
22) ദാനിയേല്‍
23) എസ്രാ - നെഹമിയാ
24) ദിനവ്രുത്താന്തം

യഹൂദരുടെ പുസ്തകത്തില്‍ ഏതെല്ലാം പുസ്തകങ്ങള്‍ ഉള്‍പെടുത്തണമെന്നു അന്ത്യതീരുമാനം ഉണ്ടായതു എ.ഡി 90 ല്‍ ജാമ്നിയായില്‍ നടന്ന സൂനഹദോസിലാണു.
ഈ 24 പുസ്തകങ്ങളാണു പ്രൊട്ടസ്റ്റന്‍റ്റു ബൈബിളില്‍ 39 പുസ്തകങ്ങളായി പ്രത്യക്ഷപെടുന്നതു.

ബൈബിള്‍ വിജ്ജാനീയം അല്പം വിശദീകരണം

ബൈബിളില്‍ ഏറ്റം നീളം കൂടിയ അധ്യായം .സങ്കീര്ത്തനം 119 , 176 വാക്യങ്ങള്‍

ഏറ്റം നീളം കുറഞ്ഞ അധ്യായം .സങ്കീര്ത്തനം  117 . 2 വാക്യ്ങ്ങള്‍.

ഏറ്റം നീളം കൂടിയ പുസ്തകം . സങ്കീര്‍ത്തനം .2461 വാക്യങ്ങള്‍.

ഒരു അധ്യാമം മാത്രമുളള പുസ്തകങ്ങള്‍ , ഒബാദിയാ, ഫിലേമോന്‍, 2യോഹന്നാന്‍  3യോഹന്നാന്‍.യൂദാസ്,

ഏറ്റം നീളം കുറഞ്ഞ പുസ്തകം 3 യോഹന്നാന്‍  ( മ്മുലത്തില്‍ 219 വാക്കുകള്‍ )

ഏറ്റം നീളം കൂടിയ വാക്യം എസ്തേര്‍ 8:9

ഏറ്റം നീളം കുറഞ്ഞ വാക്യം യോഹ.11:35

ഏറ്റം നീളമുള്ള വാക്കു ( മൂലത്തില്‍ ) മാഹെര്ഷാലാല്‍ഹര്‍ബസ്  ഏശ 8:1

പുതിയ നിയമത്തിലെ ഏറ്റവും വലിയ പുസ്തകം  ലൂക്കാ.

പഴയനിയമത്തിലെ ഏറ്റം ചെറിയപുസ്തകം  ഒബാദിയാ

ഏറ്റം ആദ്യം പുസ്തകരൂപത്തില്‍ എഴുതപെട്ട ഭാഗം  ആമോസ്

ഏറ്റം അവസാനം എഴുതപെട്ട പുസ്തകം വെളിപാടു

സുറിയാനി ബൈബിള്‍ -- പ് ശീത്താ ബൈബിള്‍

മാര്തോമ്മാക്രിസ്ത്യാനികളും സുറിയാനിഭാഷയും

ആദിമകാകഘട്ടത്തില്‍ മാര്തോമ്മാക്രിസ്ത്യാനികള്‍ക്കു സുറിയാനി ഭാഷ വളരെ പരിചിതമായിരുന്നു. കച്ചവടക്കാരായി വന്നിരുന്ന യഹൂദരുമായി സംസാരിക്കാന്‍ അവര്‍ക്കു സുറിയാനി പരിജ്ഞാനം ആവശ്യമായിരുന്നു, ഇന്നു ബംഗാളികളുമായി നമ്മള്‍ ഹിന്ദിയില്‍ സംസാരിക്കാന്‍ ശ്രമിക്കുന്നതുപോലെ .

1578 ല്‍ അങ്കമാലിയിലെ പ്രമുഖര്‍ ഗ്രിഗറി 13 ആമന്‍ മാര്‍പാപ്പായിക്കു എഴുതിയ നിവേദനത്തില്‍ പറഞ്ഞിരിക്കുന്നതു " ഞങ്ങളുടെ ആരാധനാക്രമങ്ങളെല്ലാം ഞങ്ങളുടെ പിതാവായ മാര്തോമ്മ ഞങ്ങള്‍ക്കു കൈമാറിയ സുറിയാനി ഭാഷയിലാണു. ഞങ്ങളുടെ പൂര്‍വീകരും ഞങ്ങളും ഈ ഭാഷയില്‍ പരിജ്ഞാനം ഉള്ളവരാണു. "

( ഈരേഖ വത്തിക്കനിലെ ആര്‍ക്കെവ്സില്‍ സൂക്ഷിച്ചിട്ടുണ്ടു. )



സുറിയാനി ബൈബിള്‍ : പശീത്താ

രണ്ടാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ താസിയാന്‍ (Tatian ) എഴുതിയ ഡിയാതെസരോണ്‍   (Diatessaron ) ആണു വി.ഗ്രന്ഥത്തിന്‍റെ എറ്റം പഴക്കംചെന്ന സുറിയാനി തര്‍ജിമ. ഡിയാതെസറോണ്‍ എന്ന വാക്കിന്‍റെ അര്ത്ഥം " നാലിലും കൂടി " എന്നാണു. അതായതു നാലു ദുവിശേഷങ്ങളും കോര്ത്തിണക്കി, 55 അധ്യായങ്ങളിലായി സുവിശേഷം അവതരിപ്പിച്ചിരിക്കുകയാണു. ഇതില്‍ പ് ശീത്താതര്‍ജിമക്കുമുന്‍പു പൊതുവില്‍ ഇതു അംഗീക്രുതമായിരുന്നു. വി. എഫ്രേം ഇതിനു ഒരു വ്യാഖ്യാനം എഴുതിയിട്ടുണ്ടു. രണ്ടാം നൂറ്റാണ്ടിന്‍റെ അവസാനത്തോടേയും മൂന്നാം നൂറ്റാണ്ടിന്‍റെ ആരംഭത്തോടേയും നാലു സുവിശേഷത്തിന്‍റെയും വേര്തിരിച്ചുളള തര്‍ജിമകള്‍ രൂപം കൊണ്ടു. ഈ വിവര്ത്തനം പഴയസുറിയാനി വിവര്ത്തനം എന്നാണു അറിയപ്പെടുന്നതു. ഇതിന്‍റെ പ്രതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും അതില്‍ അപ്പസ്തോലപ്രവര്ത്തനവും ,ലേഖനവും ഉള്‍പ്പെട്ടിരുന്നുവെന്നു വിശ്വസിക്കുന്നു. ഇതു പദാനുപദതര്‍ജിമയേക്കാള്‍ സ്വതന്ത്രമായ ഒരാഖ്യാനമായിരുന്നു.
വി.ഗ്രന്ധത്തിന്‍റെ ആധികാരിക സുറിയാനി തര്‍ജിമയെ പ് ശീത്താ എന്നപേരിലാണു അറിയപ്പെടുന്നതു. ലളിതമായതു എന്ന അര്ത്ഥത്തില്‍ ആദ്യമായി ഇതുപയോഗിച്ചതു 903 ല്‍ തോമസ് ബ്ര്‍ കേഫായാണു.
എദേസായിലെ മെത്രാനായിരുന്ന റെബുള്ളായാണു പശീത്തായിലെ നാലു സുവിശേഷങ്ങളും തര്‍ജിമചെയ്തതെന്നു എതിര്‍പ്പുകളില്ലാതെ വിശ്വസിക്കപ്പെടുന്നു.

മാര്‍തോമ്മാക്രിസ്ത്യാനികളുടെ ജീവിതത്തില്‍ വി.ഗ്രന്ഥത്തിന്‍റെ പ്രാധാന്യം 
മാര്തോമ്മാക്രിസ്ത്യാനികളുടെ ഇടയില്‍ വി.ഗ്രന്ഥത്തിനു പ്രത്യേകിച്ചു സുവിശേഷങ്ങള്‍ക്കു ഏറെ പ്രാധാന്യം ഉണ്ടായിരുന്നു. ഇന്‍ഡ്യാക്കാരന്‍ ജോസഫ് വെനീസില്‍ നല്കിയ ഇറ്റാലിയന്‍ വിവരണത്തില്‍ ,വി.ഗ്രന്ഥത്തോടുള്ള സമീപനത്തെ പറ്റി എടുത്തുപറയുന്നുണ്ടു. അവര്‍ വി. ഗ്രന്ഥത്തെ സ്വര്ണവും വെള്ളിയും മറ്റു വിലയേറിയ കല്ലുകളും കൊണ്ടു.അലങ്കരിച്ചു മദ്ബഹായില്‍ സൂക്ഷിച്ചിരുന്നു. പുരോഹിതന്‍ വി.ഗ്രന്ഥം പ്രദിക്ഷണമായികൊണ്ടുവരികയും എല്ലാവരും വി. ഗ്രന്ഥം ചുംബിക്കുകയും ചെയ്തിരുന്നു. പുരോഹിതനുമാത്രമായിരുന്നു വി.ഗ്രന്ഥം വായിക്കാന്‍ അനുവാദം ഉണ്ടായിരുന്നതു. ഇതിനെ കുറിച്ചു ഫാദര്‍ പ്ളാസിഡു പൊഡിപ്പാറയെഴുതിയിരുന്നതു ക്രൈസ്തവവിശ്വാസത്തിന്‍റെ തന്നെ ആധാരശിലയായ വി.ഗ്രന്ഥത്തെ അള്ത്താരയില്‍ നിന്നും പുറത്തെടുക്കുന്നതു ഉചിതമല്ലെന്നു ധരിച്ചിരുന്നു.                                              ( അന്നു ബൈബിള്‍ എല്ലാവര്‍ക്കുംകോപ്പിലഭിച്ചിരുന്നില്ല. ഒരു പള്ളിയില്‍ ഒന്നുതന്നെ വളരെ പ്രയാസപ്പെട്ടായിരിക്കുമല്ലോ സംഘടിപ്പിക്കുന്നതു . )

Thursday, 4 June 2015

വിശുദ്ധ ഗ്രന്ഥം !

പ്രാചീനകാലങ്ങളില്‍ എഴുതിയിരുന്നതു കളിമണ്‍ ഫലകങ്ങളിലോ , കല്പലകകളിലോ , സ്വര്ണം, ചെമ്പു മുതലായ തകിഉകളിലോ ആയിരുന്നു. അടയാളങ്ങളും ചിത്രങ്ങളും കൊത്തിവെച്ചായിരുന്നു പിന്നീടു മ്രുഗങ്ങളുടെ തോല്‍ സംസ്കരിച്ചു അതില്‍ മഷികൊണ്ടു എഴുതി ചുരുളുകളായി വയ്ക്കുന്ന രീതിയായിരുന്നു.പപ്പീറസിന്‍റെ വരവോടുകൂടിയാണു എഴുത്തു സമ്പ്രദായം പ്രചാരത്തിലായതു.

ചാവുകടല്‍ പ്രദേശത്തുനിന്നുലഭിച്ച 2000 വര്ഷത്തിലേറെ പഴക്കമുള്ള വി.ഗ്രന്ഥത്തിന്‍റെ പ്രതികള്‍ പപ്പീറസ് ചുരുളുകളാണു.

ബൈബിളിന്‍റെ ആദ്യത്തെ ഇംഗ്ളീഷ് വിവര്ത്തനം ആരുടേതായിരുന്നു വെന്നു തീര്ത്തു പറയാന്‍ ബുദ്ധിമുട്ടുണ്ടു.രണ്ടു വേദാപാരംഗതന്മാര്‍ ഏതാണ്ടു ഒരേ കാലയളവിലാണു വിവര്ത്തനം ചെയ്തതു ഏതായാലും രണ്ടുപേരും നല്ലജോലിയാണു ചെയ്തതു
ഷെര്‍ബോണിലെ ബിഷപ്പായിരുന്ന ആള്‍ ഡേം മും  അതുപോലെ വെനറബിള്‍ ബീഡും

മൂന്നും നാലും നൂറ്റാണ്ടുകളില്‍ യൂറോപ്പില്‍ എല്ലാവര്‍ക്കും ലത്തീന്‍ അറിയാമായിരുന്നു. ആറും ഏഴും നൂറ്റാണ്ടായപ്പോഴേക്കും ജനത്തിനു ഇംഗ്ളീഷ മാത്രമേ അറിയൂ എന്ന അവസ്ഥ് വന്നപ്പോള്‍ ബൈബിള്‍ ഇംഗ്ളീഷിലേക്കുതര്‍ജിമചെയ്യേണ്ടതായിവന്നു.
ഷെര്‍ബോണിലെ ബിഷപ്പായിരുന്ന ആള്‍ഡേം ഏഴാം നൂറ്റാണ്ടില്‍ ഇംഗ്ളീഷിലേക്കുചെയ്ത സങ്കീര്ത്തനങ്ങളാണു ആദ്യത്തെ വിവര്ത്തനം എന്നു പറയപ്പെടുന്നു
ഇംഗ്ളീഷഭാഷയുടെ വകഭേദമായിരുന്ന ആംഗ്ളോ സാക്സണ്‍ ഭാഷയിലേക്കു ഏ.ഡി.735 ല്‍ വെനറബിള്‍ ബീഡു യോഹന്നാന്‍റെ സുവിശേഷം തര്‍ജിമചെയ്തു .അതാണോ ആദ്യം പുറത്തു വന്നതെന്നു തീര്ത്തു പറയാന്‍ പറ്റില്ല. രണ്ടുപേരും വേദ പാരംഗതരാണു

മലയാളത്തില്‍ ആദ്യത്തെ കത്തോലിക്കാ സമ്പൂര്‍ണ ബൈബിള്‍  




മലയാളത്തിലെ ആദ്യത്തെ സമ്പൂര്ണ കത്തോലിക്കാബൈബിള്‍ വിവര്ത്തനം ചെയ്തതു ഒരു വ്യക്തി ഒറ്റക്കാണു .മോണ്‍.തോമ്മസ് മൂത്തേടനച്ചന്‍ .( ബൈബിള്‍ മുഴുവന്‍ ഒറ്റസാഹിത്യ സൈലിയില്‍ ആകാന്‍ ) ത്രിശൂര്‍ സെന്‍റ്റ് തോമസ് കോളജിന്‍റെ പ്രിന്സിപ്പല്‍ ആയിരുന്ന സമയത്തു രാത്രികളിലാണു അദ്ദേഹം ഈ വിവര്ത്തനം പൂര്ത്തിയാക്കിയതു.

തര്‍ജിമ ചെയ്യാന്‍ , പ്രസിദ്ധീകരിക്കാന്‍ അംഗീകാരം ആവശ്യമാണു .( CIC 825 )
മലയാളത്തില്‍ അംഗീകാരം ലഭിച്ചിട്ടുള്ളതു പി.ഓ.സി.വിവര്ത്തനത്തിനാണു.

ഇംഗ്ളഷ് വിവര്ത്തനം
മൂന്നും നാലും നൂറ്റാണ്ടുകളില്‍ യൂറോപ്പില്‍ എല്ലാവര്‍ക്കും ലത്തീന്‍ അറിയാമായിരുന്നു. ആറും ഏഴും നൂറ്റാണ്ടായപ്പോഴേക്കും ജനത്തിനു ഇംഗ്ളീഷ മാത്രമേ അറിയൂ എന്ന അവസ്ഥ് വന്നപ്പോള്‍ ബൈബിള്‍ ഇംഗ്ളീഷിലേക്കുതര്‍ജിമചെയ്യേണ്ടതായിവന്നു.
ഷെര്‍ബോണിലെ ബിഷപ്പായിരുന്ന ആള്‍ഡേം ഏഴാം നൂറ്റാണ്ടില്‍ ഇംഗ്ളീഷിലേക്കുചെയ്ത സങ്കീര്ത്തനങ്ങളാണു ആദ്യത്തെ വിവര്ത്തനം എന്നു പറയപ്പെടുന്നു


ഇംഗ്ളീഷഭാഷയുടെ വകഭേദമായിരുന്ന ആംഗ്ളോ സാക്സണ്‍ ഭാഷയിലേക്കു ഏ.ഡി.735 ല്‍ വെനറബിള്‍ ബീഡു യോഹന്നാന്‍റെ സുവിശേഷം തര്‍ജിമചെയ്തു .അതാണോ ആദ്യം പുറത്തു വന്നതെന്നു തീര്ത്തു പറയാന്‍ പറ്റില്ല. രണ്ടുപേരും വേദ പാരംഗതരാണു 
ആദ്യത്തെ കത്തോലിക്ക അമ്പൂര്ണ ഇംഗ്ളീഷ് ബൈബിള്‍ ലത്തീന്‍ വുള്‍ഗാത്തയില്‍ നിന്നു തയാറാക്കിയിരിക്കുന്ന റൈംസ് ഡൂവേ വേര്ഷനാണു .ഫ്രാന്സിലെ റൈംസ് എന്ന സ്ഥലത്തുനിന്നു 1582 ല്‍ പുതിയ നിയമവും ഡൂവേ എന്ന സ്ഥലത്തുനിന്നു 1610 ല്‍ .പഴയ നിയമവും പ്രസിദ്ധീകരിച്ചതിനാല്‍ ഇതിനു റൈംസ് ഡൂവേ വെര്ഷന്‍ എന്നുപേരുലഭിച്ചു.ഇതിനു നേത്രുത്വം നല്കിയതു ഡൂ‌വേ കത്തോലിക്ക സെമിനാരിയായിരുന്നു.

ഓരോ പുസ്തകത്തിലേയും അധ്യായങ്ങളും വാക്യങ്ങളും .

പിഓസി ബൈബിളിലെ പുസ്തകങ്ങള്‍ -, അധ്യായങ്ങള്‍ ,- വാക്യങ്ങള്‍

പുസ്തകം    .............................       അധ്യായം .........  വാക്യങ്ങള്‍ ..............

പഴയനിയമം
ഉല്പത്തി ...................... ,,,,,,,,,,,,,,,,,,,,   50  .............  1533 .........................
പുറപ്പാടു..........................................,,,, 40  .............. 1213 ........................
ലേവ്യര്‍ ..................................,,,,,,,,,,,  27 ...............  859 .........................
സംഖ്യ ...........................................,,,,, 36 ...............  1287 ......................
നിയമാവര്ത്തനം  ......................,,,,,,,,, 34 ................. 959 .........................
ജോഷ്വാ ................................... ,,,,,,,, 24 ................  658 .........................
ന്യായാധിപന്മാര്‍ .............................,,,,  21 .................. 617 .......................
റൂത്തു ........................................ ,,,,,,,   4 ....................  85 .........................
1 ശാമുവേല്‍ ...............................,,,,,,,  31 ................... 809 ...........................
2 ശാമുവേല്‍ ..................................,,,,, 24 ..................  694 .............................
1രാജാക്കന്മാര്‍  ...........................,,,,,,,, 22 ..................  815 ..............................
2 രാജാക്കന്മാര്‍ ..........................  ,,,,,,,25 ..................... 719 .............................
1ദിനവ്രുത്താന്തം  ...................... ,,,,,,,,  29 ...................   942 ...........................
2 ദിനവ്രുത്താന്തം ........................,,,,,,,, 36 .................... 822 ...........................
എസ്രാ .........................................,,,,, 10 .................... 280 ..........................
നെഹമിയാ ....................................,,,, 13 ................... 406 ..........................
തോബിത്തു .............................. ,,,,,,,,, 14 ..................... 242 ........................
യൂദിത്തു ................................... ,,,,,,     16 .................   339 ..........................
എസ്തേര്‍ ................................. ,,,,,,,  16 .................... 271 .........................
1മക്കബായര്‍  ......................... ,,,,,,,,,  16 .................... 924 ............................
2 മക്കബായര്‍ ..............................,,,,,, 15 ...................... 555 ..........................
ജോബ് ................................... ,,,,,,,    42 .................... 1070 ......................
സങ്കീര്ത്തനങ്ങള്‍ ..................  ,,,,,,,      150 .................. 2461 ..........................
സുഭാഷിതങ്ങള്‍ ...................  ,,,,,,,,,,,,    31 ...................  915 ...........................
സഭാപ്രസംഗകന്‍ ...................,,,,,,,,,,,  12 ...................   222 ........................ 
ഉത്തമഗീതം ..............................,,,,,,,,,  8 .....................  117 ..........................
ജ്ഞാനം  ................................ ,,,,,,,,  19 ....................    436 .........................
പ്രഭാഷകന്‍ ................................. ,,,,  51 ..................   1392 ......................
ഏശയാ ....................................... ,,,,, 66 ...................  1292 ..................  
ജറെമിയാ  .............................  ,,,,,,,   52 ....................  1364 ..................... 
വിലാപങ്ങള്‍  ............................ ,,,,,,    5 ................       154 ..........................
ബാറൂക്കു  ................................ ,,,,,,,,,,  6 ....................... 213 ..........................
എസെക്കിയേല്‍ ............................ ,,, 48 .......................1271 ..........................
ദാനിയേല്‍ ................................ .....  14 ...................      530 ..................... 
ഹോസിയാ ....................................... 14 ....................... 197 ........................
ജോയേല്‍ ...................................... ,,,  4 ......................    73 ........................
ആമോസ് .................................. ,,,,,,  9 .......................   146 ........................
ഒബാദിയാ .................................. ,,,,,,, 1 ........................   21 .......................
യോനാ .....................................,,,,,,,,, 4 .......................   48 .......................
മിക്കാ ........................................ ,,,,,,,  7 .......................... 105 ...................
നാഹും .....................................  ,,,,,,, 3 .........................  47 .......................
ഹബക്കുക്കു ................................. ,,,,,  3 ..........................  56 ..................  
സെഫാനിയാ ............................ ,,,,,,,   3 .......................    53 ......................
ഹഗ് ഗായി ................................. ,,,,,,  2 .......................     38 ....................
സഖറിയാ .............................. ,,,,,,,,,   14 .......................... 2111 ................
മലാക്കി ................................... ,,,,,,,    3 .........................     55 .................
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

പഴയനിയമം ............................     1074 ..........................   26223 ...............

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

പുതിയ നിയമം

മത്തായി .......................................  28 ........................  1070 ,,,,,,,,,,,,,,,,,     
മര്‍ക്കോസ്  ..................................   16 ........................    678 ..................
ലൂക്കോസ് ....................................    24 ......................... 1149 ......................
യോഹന്നാന്‍ ...............................    21 ..........................  879 ......................
അപ്പസ്തോല പ്രവര്ത്തനങ്ങള്‍  ....     28 ........................... 1007 ....................
റോമാ ........................................     16 .........................    432 .....................
1കോറിന്തോസ് ..............................   16 ..........................  436 ...................     
 2കോറിന്തോസ് ........................... ,,  13 ........................... 256 ....................    
ഗലാത്തിയാ ...................................   6 ..........................   149 ....................    
എഫേസൂസ് ...............................,,,,    6 .........................    155 ...................    
ഫിലിപ്പി .....................................,,,,,  4 ............................  104 ................     
കൊളോസോസ് .............................,,  4 ............................     95 ...............   
1തെസെലോനിക്കാ .......................,,,, 5 ..............................   89..................    
2 തെസെലോനിക്ക ....................... ,,,  3 .............................   47 ....................  
1തിമോതേയോസ്  ......................... ,,, 6 ............................... 113 .............   
2 തിമോതേയോസ് .................... ,,,,,,   4 ............................. ,,   83 .................  
തീത്തോസ്  .....................................   3 .................................. 46 ,,,,,,,,,,,,,,    
ഫിലേമോന്‍ .................................     1 .............................      25 ................ 
ഹെബ്രായര്‍ ................................     13 ................................  303 ,,,,,,,,,,,,,,,,,, 
യാക്കോബ് .................................      5 .................................  108 ,,,,,,,,,,,,,,,,, 
1പത്രോസ് ......................................   5 ..............................     105 ,,,,,,,,,,,,,,,  
2പത്രോസ് ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,     3 ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,  61 ...............   
1യോഹന്നാന്‍ ..............................     5 ................................    105 .............  
2യോഹന്നാന്‍ ...............................    1 ...................................    13 ,,,,,,,,,,,,,,,,
3യോഹന്നാന്‍ ..............................     1 ......................................  15 ............  
യൂസ് ............................................     1 ....................................... 25 ,,,,,,,,,,,,, 
വെളിപാടു ....................................   22 ...................................  404 ...............

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

പുതിയ നിയമം .......................       260 ................................    7952

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

സമ്പൂര്ണ ബൈബിള്‍ ..................   1334  ,,,,,,,,,,,,,,,,,,,,,,,,,,,,     34175  ............  

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,കടപ്പാടു ബൈബിളും കേരളവും .

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...