Monday 15 June 2015

സഭാചരിത്രം: മാര്തോമ്മാ ക്രിസ്ത്യാനികളും പൌരസ്ത്യ സുറിയാനിസഭയും

ഭാരതസഭ പൌരസ്ത്യ സുറിയാനി സഭയുമായി ( പേര്ഷ്യന്‍ സഭ ) പഴയകാലം മുതലേ പരസ്പര ബന്ധത്തിലാണു വളര്ന്നുവന്നതു അതിനു പലകാരണങ്ങള്‍ കാണാം

പ്രധാനപെട്ട കാര്യം .ഭാരതത്തിലെ മാര്തോമ്മാക്രിസ്ത്യാനികള്‍ക്കു തനതായ ജീവിതശൈലി വികസിപ്പിച്ചു എടുക്കുന്നതിനു പേര്ഷ്യന്‍ ബന്ധം സഹായകരമായിരുന്നു. കാരണം പെര്ഷ്യാക്കാര്‍ ഭാരതവുമായി വാണിജ്യബന്ധം നേരത്തെ മുതല്‍ ഉണ്ടായിരുന്നതുകൊണ്ടു പഴയകാലം മുതലേ സുറിയാനി വശമയിരുന്നുവെന്നു അനുമാനിക്കാം ഇവിടുത്തെ സഭയുടെ ആരാധനാരീതിയിലും ഭരണത്തിലും പൌരസ്ത്യ സുറിയാനിയുമായുള്ല ബന്ധം സുദ്രിഡ്മാകാന്‍ കാരണം തോമ്മശ്ളീഹായുമായുള്ല ശ്ളൈഹീകബന്ധത്തിന്‍റെ അടിസ്ഥാനത്തിലാണെന്നുപറയാം .

തോമ്മാശ്ളീഹായില്‍ നിന്നും ലഭിച്ച ശ്ളൈഹീകപാരമ്പര്യത്തിന്‍റെ കാതലാണു മാര്തോമ്മാ നസ്രാണികളുടെ സുറിയാനി ആരാധനാക്രമം .ഇതു മാര്‍ തോമ്മാശ്ളീഹായില്‍ നിന്നും നേരിട്ടുലഭിച്ചതാണെന്നു എന്നും ഉറച്ചു വിശ്വസിച്ചുപോരുന്നു.
1578ല്‍ 13 ആം ഗ്രീഗോറിയോസ് പാപ്പായിക്കു ഇന്‍ഡ്യ്യിലെ മാര്തോമ്മാക്രിസ്ത്യാനികള്‍ എഴുതിയ എഴുത്തില്‍ ഞങ്ങളുടെ ആരാധനാക്രമം സുറിയാനിയിലാണെന്നും അതു മാര്തോമ്മാശ്ളീഹായില്‍ നിന്നും നേരിട്ടു ലഭിച്ചതാണെന്നും വ്യ്ക്തമാക്കുന്നുണ്ടു.



തോമ്മാശ്ളീഹായുമായി ബന്ധപെട്ട നാലു സഭകള്‍

അതിലൊന്നാണുഭാരതത്തിലെമാര്‍തോമ്മാക്രിസ്ത്യാനികള്‍ .തോമ്മാശ്ളീഹായുടെ ശിഷ്യനായ അദ്ദായിയാണു തങ്ങളുടെ സഭ സ്ഥാപിച്ചതെന്നു എദേസാ സഭ വിശ്വസിക്കുന്നു. അതുപോലെ സെലൂഷ്യാ - സ്റ്റെസിഫോണ്‍ സഭ അദ്ദായിയുടെ ശിഷ്യനായ മാറിവഴി തോമ്മാശ്ളീഹായുമായി ബന്ധപെട്ടതാണു. മാറി അവിടെ സുവിശേഷ പ്രഘോഷണം നടത്തിയതായി വിശ്വസിക്കുന്നു. പേര്ഷ്യയിലുള്ളവരാകട്ടെ തോമ്മാശ്ളീഹായാണു തങ്ങളുടെ അപ്പസ്തോലനെന്നു വിശ്വസിക്കുന്നു. ഭാരതത്തിലും തോമ്മാശ്ളീഹാനേരിട്ടു സുവിഷേഷപ്രഘോഷണം നഅത്തിയെന്നു വിശ്വസിക്കുന്നു. അയല്‍ രാജ്യങ്ങളില്പെട്ട ഈ നാലു സഭകള്‍ക്കും പൊതുവായികൈ വന്ന ഈ അപ്പസ്തോലിക പൈത്രുകം അവരുടെ യിടയില്‍ പാസ്പരബന്ധവും ആദരവും സൌഹ്രുദയവും വളര്ന്നുവരാന്‍ വഴിതെളിച്ചു,ഈ നാലുസഭകളില്‍ സെലൂഷ്യാ- സ്റ്റെസിഫോണ്‍ സഭാഭരണ കേദ്രമായി ഉയ്ര്ന്നുവന്നു. ഇതു പ്രധാനമായും പേര്ഷ്യന്‍ സാമ്രാജ്യ്ത്തിന്‍റെ പശ്ചാത്തലത്തിലാണു .കാതോലിക്കോസ് ആല്ലെങ്കില്‍ പാത്രിയര്‍ക്കീസ് എന്നു സെലൂഷ്യന്‍ സഭാധിപന്‍ അറിയപ്പെടാന്‍ തുടങ്ങി.രോമ്മാ സമ്രാജ്യ ഭ്രണകേന്രങ്ങളായിരുന്ന റോമാ, കോണ്സ്റ്റാന്‍റ്റിനോപ്പിള്‍, അതിയൊഖ്ഖിയാ അലക്സാന്ധ്ര്യാ, എന്നീപട്ടണങ്ങ്ള്‍ സഭാകേന്ദ്രങ്ങളായിമാറി. ഈ നാലുകേന്ദ്രങ്ങളിലെ മെത്രാപോലീത്തന്മാരും പാത്രിയര്‍ക്കിസ് എന്നു അറിയപ്പെട്ടു.

ഭരണസംവിധാനം

പേര്ഷ്യാ സാമ്രാജ്യ്ത്തിന്‍റെ തലസ്ഥാനമായിരുന്ന സെലൂഷ്യാ - സ്റ്റെസിഫോണ്‍ സഭാഭരണകേന്രമായി അതു ഉയരുന്നതിനു കാരണമായി. പേര്ഷ്യയില്‍ നിന്നുള്ല മെത്രഅന്മാര്‍ ആദ്യം അതിനെ എതിര്ത്തെങ്കിലും ക്രമേണ അവരും സെലൂഷ്യന്‍ നേത്രുത്വം സ്വീകരിച്ചു. .424 ഓടുകൂടി സെലൂഷ്യന്‍ മെത്രാപ്പോലീത്താ പാശ്ചാത്യപിതാക്കന്മാര്‍ എന്നൂ അറിയപെട്ടിരുന്ന എദേശായിലേയും അന്ത്യോക്യായിലേയും മെത്രാന്മാരുടെ അധീനതയില്‍ നിന്നും മാറി സ്വന്തമായ ഭരണസ്ംവിധാനത്തിനു രൂപം കൊടുത്തു. പേര്ഷ്യന്‍ സഭ തോമ്മാശ്ളീഹാനേരിട്ടു സ്ഥാപിച്ചതാണെങ്ങ്കില്‍ പോലും അദ്ദേഹത്തിന്‍റെ ഒരു ശിഷ്യന്‍ സ്ഥാപിച്ച സെലൂഷ്യായുടെ അധ്യക്ഷാധികാരം പേര്ഷ്യന്‍ സഭ സ്വീകരിക്കുന്നത്ണെല്ലോ നാം കണ്ടതു.

രോമാസാമറാജ്യത്തിലും ഇതുപോലെ  പ്രവിശ്യാ തലസ്ഥാനമായിരുന്ന റോമും ,അലക്സാന്ധ്രുയായും, കോണ്സ്റ്റാന്‍റ്റിനോപ്പിളും, അന്ത്യോക്യായും പ്രമുഖപാത്രിയര്‍ക്കീസ് കേന്ദ്രങ്ങളായി മാറി. ഇന്‍ഡ്യ്യിലെ സ്ഥിതി ഇതായിരുന്നില്ല.

അയല്‍ സഭയായ പേര്ഷ്യന്‍ സഭയുമായി ബന്ധപ്പെട്ടാണു മാര്തോമ്മാക്രിസ്ത്യാനികള്‍ സഭൈക്യം സമ്രക്ഷിക്കപെട്ടിരുന്നതു. ഒരേ അപ്പസ്തോലന്‍ സ്ഥാപിച്ച പേര്ഷ്യന്‍ സഭയുമായുള്ള ബന്ധം തലസ്ഥാനത്തെ സെലൂഷ്യന്‍ സഭയുമായി അടുത്ത ബന്ധം പുലര്ത്തുന്നതിനു കാരണമായി. എന്നാല്‍ ഇവിടുത്തെ സഭാപരമായ തനിമ അവര്‍ കാത്തു സൂക്ഷിച്ചു. ആര്‍ച്ചു ഡീക്കാനും പള്ളിയോഗങ്ങ്ളുമായി ബധപെട്ടാണു അവര്മുന്‍പോട്ടുപോയിരുന്നതു. മെത്രാന്‍ ആരാധനാക്രമവും ആധ്യാത്മീകതയും നോക്കിപോരുന്നു. ആഴമുള്ല ശ്ളൈഹീക പൈത്രുകം കൈമാറുന്നതിലാണു അവര്‍ ശ്രദ്ധിച്ചിരുന്നതു.

മദ്ധ്യ ശതകങ്ങളിലെ മലബാര്‍ സഭ.

ഈ കാലഘട്ടത്തിലും ഭാരതസഭ അയല്‍ സഭയായ പേര്ഷ്യന്‍ സഭയുമായി പ്രത്യേകബന്ധം പുലര്ത്തിയിരുന്നു. സെലൂഷ്യന്‍ സഭ ഭൂമിശാസ്ത്രപരമായും , രാഷ്ട്രീയമായും, സാംസ്കാരികമായും, ഭാഷാപരമായും ,ആരാധനാക്രമപരമായും, പാശ്ചാത്യ സഭാകേദ്രങ്ങളില്‍ നിന്നും, വളരെ അകന്നു ഒറ്റപെട്ടാണു കഴിഞ്ഞിരുന്നതു. മുകളില്‍ പറഞ്ഞതുപോലെ ഈ സമയത്തും ഭാരതസഭ അവരുമായുള്ള ബന്ധം തുടര്ന്നുകൊണ്ടിരുന്നു
പേര്ഷ്യയില്‍ നിന്നും വന്ന മെത്രാന്മാര്‍ മാര്തോമ്മാക്രിസ്ത്യാനികളുടെ ഭരണകാര്യങ്ങളില്‍ ഇടപെട്ടിരുന്നില്ല. ആദ്ധ്യ്തമീകഗുരുക്കന്മാരയി മാത്രം അവര്‍ പ്രവര്ത്തിച്ചു. അപ്പസ്തോലിക പാരമ്പര്യം തുടര്ന്നുകൊണ്ടുപോകുവാന്‍ മാത്രം സഹായിച്ച താപസന്മാരായ മെത്രാന്മാരെ കേരളക്രിസ്ത്യാനികള്‍ സന്തോഷപൂര്വം സ്വാഗതം ചെയ്തിരുന്നു.

പാത്രിയര്‍ക്കീസ് തിമോത്തി ഒന്നാമന്‍ ( 778 - 823 ).ഇന്‍ഡ്യന്‍ സഭയെ പേര്ഷ്യന്‍ സഭയില്‍ നിന്നും വിടുര്ത്തി നേരിട്ടു തന്‍റെ കീഴിലുള്ല ഒരു പ്രോവിന്സായി മാറ്റി.

ഇന്‍ഡ്യന്‍ സഭാതലവന്‍റെ ഔദ്യോഗീകനാമം " അഖിലേന്ത്യയുടെ മെത്രാപൊലീത്തായും, വാതിലും എന്നായിരുന്നു.ഇന്‍ഡ്യയുടെ മെത്രാപോലീത്തായിക്കു ചൈനയുടെ മെത്രാപോലീത്തയേക്കാള്മുങ്ങണനയും ,പാത്രിയക്കീസുമാരൂടെ ഗണത്തില്‍ പത്താം ( 10 ) സ്ഥാനവും ഉണ്ടായിരുന്നു.

ചുരുക്കത്തില്‍ ഭരതസഭ സെലൂഷ്യന്‍ സഭയുമായി വൈദീകാധ്യക്ഷ പരമായ ബന്ധം പുലര്ത്തിയിരുന്നു.  

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...