Saturday 13 June 2015

വിശുദ്ധകുര്‍ബാനയിലെ ദൈവീക സാന്നിധ്യം മൌലീകവാദികള്‍ക്കു അരോചകമോ ?

ലൂസിഫറിനു അറിയാമായിരുന്നിട്ടും നിഷേധിക്കുന്നു !
മൌലീകവാദികളോ ? കുറുക്കന്‍ പറഞ്ഞതുപോലെയാണോ ?

കുറുക്കനും മുന്തിരിങ്ങായും


നല്ല മധുരമുളള  മുന്തിരികുലകള്‍ വിളഞ്ഞു പഴുത്തു കിടക്കുന്നു. വിശന്നിരിക്കുന്ന കുറുക്കനു സന്തോഷം .വയറുനിറയെ ഇന്നു മുന്തിരി തിന്നുകതന്നെ . അടുത്തു ചെന്നു  മുകളിലേക്കു നോക്കി . വായില്‍ വെള്ലം ഉറി . ഹാ ! എന്താരസം ! എന്താ നിറം . ഒരു കുലമുഴുവന്‍ ഒരു വായില്‍ കൊള്ളുകില്ല. ഒറ്റചാട്ടത്തിനകത്താക്കാം !. അദ്യ്ത്തെ ചാട്ടം പിഴച്ചു. അരികിലെങ്ങും എത്താന്‍ പറ്റിയില്ല. അടുത്തചാട്ടം എല്ലാശക്തിയും സ്ംഭരിച്ചു ചാടി. ഒരു രക്ഷയുമില്ല. ചാട്ടം ആവര്ത്തിക്കുന്തോറും അകലം കൂടിയതല്ലാതെ കുറഞ്ഞില്ല. അവസാനം തീരുമാനം എടുത്തു ഈ പുളിക്കുന്ന മുന്തിരിവേണ്ടാ. തിരിഞ്ഞു നടക്കുന്നതിനിടയില്‍ പറഞ്ഞു " ഹാ ! ആര്‍ക്കുവേണം ഈ പുളിക്കുന്ന മുന്തിരിങ്ങാ " ?

യേശു പറഞ്ഞു " ഇതാണു ദൈവഹിതമനുസരിച്ചുള്ള പ്രവ്രുത്തി - അവിടുന്നു അയച്ചവനില്‍ വിശ്വസിക്കുക. " ( യോഹ.6 :29 )

മൌലീകവാദികള്‍ യേശുവില്‍ വിശ്വസിക്കും പക്ഷേ അവന്‍റെ വാക്കുകള്‍ പൂര്ണമായും വിശ്വസിക്കുന്നില്ല.



"ഞാന്‍ ജീവന്‍റെ അപ്പമാണു.നിങ്ങളുടെ പിതാക്ക്ന്മാര്‍ മരുഭൂമിയില്‍ വെച്ചു മന്നാ ഭക്ഷിച്ചു .എങ്കിലും അവര്‍ മരിച്ചു. ഇതാകട്ടെ മനുഷ്യന്‍ ഭക്ഷിക്കുന്നതിനുവേണ്ടി സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിയ അപ്പമാണു. ഇതു ഭക്ഷിക്കുന്നവന്‍ മരിക്കുകയില്ല. സ്വര്‍ഗത്തില്‍ നിന്നും ഇറനിയ ജീവനുള്ല അപ്പം ഞാനാണു. ആരെങ്കിലും ഈ അപ്പത്തില്‍ നിന്നും ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണു. " ( യോഹ,6: 48 - 51 )

ഇവിടെ ഒരു സംശയത്തിനും ഇടം കൊടുക്കാതെ യേശു ക്രിത്യമായി പറഞ്ഞിരിക്കുന്നു. അതുകൊണ്ടു അവന്‍റെ ശിഷ്യന്മാരില്‍ കുറേപേര്‍ അവനെ വിട്ടുപോയി. പിന്നിടു ഒരിക്കലും അവര്‍ അവന്‍റെ കൂടെ നടന്നിട്ടില്ല.

അവരുടെ പിന്‍ ഗാമികളാണു ഇന്നുകാണുന്ന മൌലീകവാദികള്‍ .അവര്‍ യേശുവില്‍ വിശ്വസിക്കും പക്ഷേ അവന്‍ പറഞ്ഞകാര്യങ്ങളില്‍ വിശ്വാസമില്ല. കണ്ണുമടച്ചു നിഷേധിക്കും. എങ്ങനെയാണു ഗോതമ്പപ്പം മനുഷ്യശരീരമായി മാറുന്നതു ?
എന്നാല്‍ അവരെ നയിക്കുന്ന പിശാചുക്കള്‍ക്കു ആ കാര്യത്തില്‍ നല്ല വിശ്വാസം ഉണ്ടൂ അതിനാല്‍ ലക്ഷങ്ങള്‍ കൊടുത്തു ആ അപ്പം വാങ്ങാന്‍ അവന്‍റെ കിംഗ്കരന്മാര്‍ വരുന്നു.      

ഇവിടെയാണു മുകളില്‍ പറഞ്ഞ കുറുക്കന്‍റെ കഥവീണ്ടും വരുന്നതു.



സഭയില്‍ ഗോതമ്പപ്പം കര്ത്താവിന്‍റെ തിരുശരീരക്തങ്ങളായി മാറുന്നതു മനസിലാക്കി അവരും പരീക്ഷണം നടത്തി.

പഠിച്ച പണി 18 ഉം നോക്കിയിട്ടും ഗോതമ്പപ്പം അതുപോലിരിക്കുന്നു. മേശപ്പുറത്തു വീഞ്ഞും അപ്പവും ( റൊട്ടി ) വെച്ചു വെള്ലതുണികൊണ്ടു മൂടി . 1കോറ.11: 23 മുതല്‍ വായിച്ചു പിന്നെ അതില്‍ നിന്നും എടുത്തു കുര്‍ബാനയാണെന്നും പറഞ്ഞു ലക്ഷം ഒന്നുവേണ്ടാ ആയിരത്തിന്‍റെ ഏതാനും താളുകള്‍ മതിയെന്നും പറഞ്ഞു ബളാക്കു മാസുകാര്‍ക്കു കൊടുത്തു അവര്‍ അതുവാങ്ങി ദൂരേക്കെറിഞ്ഞു. കൊണ്ടു ചെന്ന ഉപദേശിക്കിട്ടു കണക്കിനുകൊടുത്താണു വിട്ടതു , കബളിപ്പിക്കാന്‍ ശ്രമിച്ചതിനു.

അപ്പോള്‍ തിരു സാന്നിധ്യം ഇല്ലെന്നു ഉറപ്പുവന്നതിനാല്‍ അന്നുമുതല്‍ അവര്‍ കുര്‍ബാനയില്‍ തിരുസാന്നിധ്യം ഇല്ലെന്നു തന്നെ വിളമ്പി. ഇന്നും അതുതന്നെ അവര്‍ പറഞ്ഞു നടക്കുന്നു. കുറുക്കാന്‍ പറഞ്ഞതുപോലെ . " കിട്ടാകനി " അതു പുളിയാണു. അപ്പത്തില്‍ യേശുവിന്‍റെ ശരീരമോ വീഞ്ഞില്‍ രക്തമോ ഒരിക്കലും ഉണ്ടാകില്ല.

ഇവരുടെ ജ്യേഷ്ട്ടന്മാര്‍ യേശുവിനെ വിട്ടു പോയതുപോലെ  ഇന്നു ഈ മൌലീകവാദികള്‍ സഭയും വിട്ടുപോയി.

യഹൂദര്‍ മാനസാന്തരപ്പെട്ടാലും ഇവര്‍ മാനസാന്തരപ്പെടുകില്ല. പക്ഷേ ഇവര്‍ യേശുവിന്‍റെ നാമത്തില്‍ അല്ഭുതങ്ങള്‍ ചെയ്യും രോഗശാന്തി നല്കും. ഇവരോടു യേശു അന്ത്യവിധിയില്‍ പറയും  മത്താ.7:23 . 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...