Tuesday 9 June 2015

ബൈബിള്‍ എന്നപേരു എങ്ങനെ ലഭിച്ചു ?

പപ്പീറസിന്‍റെ ഒരു വലിയ കയറ്റുമതികേന്ദ്രമായിരുന്നു ഫിനീഷ്യയിലെ "ബീബ്ളോസ്  "
അതിനാല്‍ ബീബ്ളോസില്‍ നിന്നും ലഭിക്കുന്ന പപ്പീറസ് ചുരുളുകളെ ബീബ്ളിയാ _ ബീബ്ളിയോന്‍ എന്നുവിളിച്ചിരുന്നു. പിന്നീടു പുസ്തകങ്ങളേയും കാലക്രമത്തില്‍ വി.ഗ്രന്ഥത്തേയും സൂചിപ്പിക്കാന്‍ ബൈബിള്‍ എന്ന പദം ഉപ്യോഗിച്ചു.

ബൈബിള്‍ എന്നപദത്തിനുകേരളത്തില്‍ പ്രചാരം ലഭിച്ചതു 20 ആം നൂറ്റാണ്ടില്‍ മാത്രമാണു. അതിനുമുന്‍പു അറിയപ്പെട്ടിരുന്നതു വിശുദ്ധഗ്രന്ഥം, വേദപുസ്തകം, വിശുദ്ധലിഖിതം , തിരുവചനം, രക്ഷാകര ചരിത്രം വേദാഗമം, എന്നിത്യാദിപേരുകളായിരുന്നു.




ബൈബിളിന്‍റെ വിശേഷണങ്ങള്‍ 
1)പുസ്തകം എന്നുതന്നെ അര്ത്ഥം വരുന്നപുസ്തകം
2) പുസ്തകങ്ങളുടെ പുസ്തകമെന്നു അറിയപ്പെടുന്ന പുസ്തകം
3) ലോകചരിത്രത്തില്‍ ആദ്യം അച്ചടിക്കപെട്ടപുസ്തകം
4)ലോകത്തു ഏറ്റവും കൂടുതല്‍ ഭാഷകളിലേക്കു വിവര്ത്തനം ചെയ്യപെട്ടപുസ്തകം
5) ലോകത്തു ഏറ്റവും കൂടുതല്‍ വില്ക്കപെടുന്ന പുസ്തകം
6) ലോകത്തു ഏറ്റവും കൂടുതല്‍ ആളുകള്‍ വായിക്കുന്നപുസ്തകം
7) ലോകത്തു ഏറ്റവും കൂടുതല്‍ സൌജന്യ വിതരണം നടന്നിട്ടുള്ളപുസ്തകം
8) ഏറ്റവും കൂടുതല്‍ കാലം കൊണ്ടു എഴുതപെട്ട പുസ്തകം
9) ലോകത്തു ഏറ്റവും കൂടുതല്‍ അംഗീകാരം ലഭിച്ചിട്ടുള്ള പുസ്തകം .
10) ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപെട്ടിട്ടുള്ള പുസ്തകം
11) ലോകത്തു ഏറ്റവും കൂടുതല്‍ വ്യാഖ്യാനിക്കപെട്ട പുസ്തകം .
12 ഏറ്റവും കൂടുതല്‍ പഠനവിഷയമായ പുസ്തകം .



ഹെബ്രായാ ബൈബിള്‍
യഹൂദര്‍ ഇതിനെ മൂന്നു ഗണങ്ങളായിതിരിച്ചിരിക്കുന്നു.
1) നിയമം ( തോറാ )
2) പ്രവാചകന്മാര്‍ ( നെബീയീം )
3) ലിഖിതനള്‍ ( കെത്തൂബിം )

ഈ മൂന്നു വിഭാഗങ്ങളിലെ ആദ്യാക്ഷരങ്ങള്‍  ( താ, ന,ക, ) കൂട്ടിചേര്ത്തു വി.ഗ്രന്ഥകാനോനയെ  " തനാക്കു ) എന്നു വിളിക്കുന്നു.

തോറാ - 5
1) ഉല്പത്തി,
2) പുറപ്പാടു
3) ലേവ്യര്‍
4) സംഖ്യാ
5) നിയമാവര്ത്തനം

നെബീയിം  - 8   ( അാദിപ്രവാചകന്മാര്‍ 4 )
6) ജോഷ്വാ
7) ന്യായാധിപന്മാര്‍
8) ശാമുവേല്‍
9)രാജാക്കന്മാര്‍
( പില്ക്കാല പ്രവാചക്ന്മാര്‍ 4)
10) ഏശയ്യാ
11) ജറമിയാ
12) അസക്കിയേല്‍
13 ) 12 പ്രവാചകന്മാര്‍

കെത്തൂബിം  -  11 ( വലിയ ലിഖിതങ്ങള്‍ 3
14) സങ്കീര്ത്തനങ്ങള്‍
15) സുഭാഷിതങ്ങള്‍
16) ജോബ്

തിരുന്നാള്‍ പുസ്തകങ്ങള്‍  - 5
17) ഉത്തമഗീതം
18) റൂത്തു
19) വിലാപങ്ങള്‍
20) സഭാപ്രസംഗകന്‍
21) എസ്തേര്‍

ചരിത്ര പുസ്തകങ്ങള്‍  - 3
22) ദാനിയേല്‍
23) എസ്രാ - നെഹമിയാ
24) ദിനവ്രുത്താന്തം

യഹൂദരുടെ പുസ്തകത്തില്‍ ഏതെല്ലാം പുസ്തകങ്ങള്‍ ഉള്‍പെടുത്തണമെന്നു അന്ത്യതീരുമാനം ഉണ്ടായതു എ.ഡി 90 ല്‍ ജാമ്നിയായില്‍ നടന്ന സൂനഹദോസിലാണു.
ഈ 24 പുസ്തകങ്ങളാണു പ്രൊട്ടസ്റ്റന്‍റ്റു ബൈബിളില്‍ 39 പുസ്തകങ്ങളായി പ്രത്യക്ഷപെടുന്നതു.

ബൈബിള്‍ വിജ്ജാനീയം അല്പം വിശദീകരണം

ബൈബിളില്‍ ഏറ്റം നീളം കൂടിയ അധ്യായം .സങ്കീര്ത്തനം 119 , 176 വാക്യങ്ങള്‍

ഏറ്റം നീളം കുറഞ്ഞ അധ്യായം .സങ്കീര്ത്തനം  117 . 2 വാക്യ്ങ്ങള്‍.

ഏറ്റം നീളം കൂടിയ പുസ്തകം . സങ്കീര്‍ത്തനം .2461 വാക്യങ്ങള്‍.

ഒരു അധ്യാമം മാത്രമുളള പുസ്തകങ്ങള്‍ , ഒബാദിയാ, ഫിലേമോന്‍, 2യോഹന്നാന്‍  3യോഹന്നാന്‍.യൂദാസ്,

ഏറ്റം നീളം കുറഞ്ഞ പുസ്തകം 3 യോഹന്നാന്‍  ( മ്മുലത്തില്‍ 219 വാക്കുകള്‍ )

ഏറ്റം നീളം കൂടിയ വാക്യം എസ്തേര്‍ 8:9

ഏറ്റം നീളം കുറഞ്ഞ വാക്യം യോഹ.11:35

ഏറ്റം നീളമുള്ള വാക്കു ( മൂലത്തില്‍ ) മാഹെര്ഷാലാല്‍ഹര്‍ബസ്  ഏശ 8:1

പുതിയ നിയമത്തിലെ ഏറ്റവും വലിയ പുസ്തകം  ലൂക്കാ.

പഴയനിയമത്തിലെ ഏറ്റം ചെറിയപുസ്തകം  ഒബാദിയാ

ഏറ്റം ആദ്യം പുസ്തകരൂപത്തില്‍ എഴുതപെട്ട ഭാഗം  ആമോസ്

ഏറ്റം അവസാനം എഴുതപെട്ട പുസ്തകം വെളിപാടു

സുറിയാനി ബൈബിള്‍ -- പ് ശീത്താ ബൈബിള്‍

മാര്തോമ്മാക്രിസ്ത്യാനികളും സുറിയാനിഭാഷയും

ആദിമകാകഘട്ടത്തില്‍ മാര്തോമ്മാക്രിസ്ത്യാനികള്‍ക്കു സുറിയാനി ഭാഷ വളരെ പരിചിതമായിരുന്നു. കച്ചവടക്കാരായി വന്നിരുന്ന യഹൂദരുമായി സംസാരിക്കാന്‍ അവര്‍ക്കു സുറിയാനി പരിജ്ഞാനം ആവശ്യമായിരുന്നു, ഇന്നു ബംഗാളികളുമായി നമ്മള്‍ ഹിന്ദിയില്‍ സംസാരിക്കാന്‍ ശ്രമിക്കുന്നതുപോലെ .

1578 ല്‍ അങ്കമാലിയിലെ പ്രമുഖര്‍ ഗ്രിഗറി 13 ആമന്‍ മാര്‍പാപ്പായിക്കു എഴുതിയ നിവേദനത്തില്‍ പറഞ്ഞിരിക്കുന്നതു " ഞങ്ങളുടെ ആരാധനാക്രമങ്ങളെല്ലാം ഞങ്ങളുടെ പിതാവായ മാര്തോമ്മ ഞങ്ങള്‍ക്കു കൈമാറിയ സുറിയാനി ഭാഷയിലാണു. ഞങ്ങളുടെ പൂര്‍വീകരും ഞങ്ങളും ഈ ഭാഷയില്‍ പരിജ്ഞാനം ഉള്ളവരാണു. "

( ഈരേഖ വത്തിക്കനിലെ ആര്‍ക്കെവ്സില്‍ സൂക്ഷിച്ചിട്ടുണ്ടു. )



സുറിയാനി ബൈബിള്‍ : പശീത്താ

രണ്ടാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ താസിയാന്‍ (Tatian ) എഴുതിയ ഡിയാതെസരോണ്‍   (Diatessaron ) ആണു വി.ഗ്രന്ഥത്തിന്‍റെ എറ്റം പഴക്കംചെന്ന സുറിയാനി തര്‍ജിമ. ഡിയാതെസറോണ്‍ എന്ന വാക്കിന്‍റെ അര്ത്ഥം " നാലിലും കൂടി " എന്നാണു. അതായതു നാലു ദുവിശേഷങ്ങളും കോര്ത്തിണക്കി, 55 അധ്യായങ്ങളിലായി സുവിശേഷം അവതരിപ്പിച്ചിരിക്കുകയാണു. ഇതില്‍ പ് ശീത്താതര്‍ജിമക്കുമുന്‍പു പൊതുവില്‍ ഇതു അംഗീക്രുതമായിരുന്നു. വി. എഫ്രേം ഇതിനു ഒരു വ്യാഖ്യാനം എഴുതിയിട്ടുണ്ടു. രണ്ടാം നൂറ്റാണ്ടിന്‍റെ അവസാനത്തോടേയും മൂന്നാം നൂറ്റാണ്ടിന്‍റെ ആരംഭത്തോടേയും നാലു സുവിശേഷത്തിന്‍റെയും വേര്തിരിച്ചുളള തര്‍ജിമകള്‍ രൂപം കൊണ്ടു. ഈ വിവര്ത്തനം പഴയസുറിയാനി വിവര്ത്തനം എന്നാണു അറിയപ്പെടുന്നതു. ഇതിന്‍റെ പ്രതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും അതില്‍ അപ്പസ്തോലപ്രവര്ത്തനവും ,ലേഖനവും ഉള്‍പ്പെട്ടിരുന്നുവെന്നു വിശ്വസിക്കുന്നു. ഇതു പദാനുപദതര്‍ജിമയേക്കാള്‍ സ്വതന്ത്രമായ ഒരാഖ്യാനമായിരുന്നു.
വി.ഗ്രന്ധത്തിന്‍റെ ആധികാരിക സുറിയാനി തര്‍ജിമയെ പ് ശീത്താ എന്നപേരിലാണു അറിയപ്പെടുന്നതു. ലളിതമായതു എന്ന അര്ത്ഥത്തില്‍ ആദ്യമായി ഇതുപയോഗിച്ചതു 903 ല്‍ തോമസ് ബ്ര്‍ കേഫായാണു.
എദേസായിലെ മെത്രാനായിരുന്ന റെബുള്ളായാണു പശീത്തായിലെ നാലു സുവിശേഷങ്ങളും തര്‍ജിമചെയ്തതെന്നു എതിര്‍പ്പുകളില്ലാതെ വിശ്വസിക്കപ്പെടുന്നു.

മാര്‍തോമ്മാക്രിസ്ത്യാനികളുടെ ജീവിതത്തില്‍ വി.ഗ്രന്ഥത്തിന്‍റെ പ്രാധാന്യം 
മാര്തോമ്മാക്രിസ്ത്യാനികളുടെ ഇടയില്‍ വി.ഗ്രന്ഥത്തിനു പ്രത്യേകിച്ചു സുവിശേഷങ്ങള്‍ക്കു ഏറെ പ്രാധാന്യം ഉണ്ടായിരുന്നു. ഇന്‍ഡ്യാക്കാരന്‍ ജോസഫ് വെനീസില്‍ നല്കിയ ഇറ്റാലിയന്‍ വിവരണത്തില്‍ ,വി.ഗ്രന്ഥത്തോടുള്ള സമീപനത്തെ പറ്റി എടുത്തുപറയുന്നുണ്ടു. അവര്‍ വി. ഗ്രന്ഥത്തെ സ്വര്ണവും വെള്ളിയും മറ്റു വിലയേറിയ കല്ലുകളും കൊണ്ടു.അലങ്കരിച്ചു മദ്ബഹായില്‍ സൂക്ഷിച്ചിരുന്നു. പുരോഹിതന്‍ വി.ഗ്രന്ഥം പ്രദിക്ഷണമായികൊണ്ടുവരികയും എല്ലാവരും വി. ഗ്രന്ഥം ചുംബിക്കുകയും ചെയ്തിരുന്നു. പുരോഹിതനുമാത്രമായിരുന്നു വി.ഗ്രന്ഥം വായിക്കാന്‍ അനുവാദം ഉണ്ടായിരുന്നതു. ഇതിനെ കുറിച്ചു ഫാദര്‍ പ്ളാസിഡു പൊഡിപ്പാറയെഴുതിയിരുന്നതു ക്രൈസ്തവവിശ്വാസത്തിന്‍റെ തന്നെ ആധാരശിലയായ വി.ഗ്രന്ഥത്തെ അള്ത്താരയില്‍ നിന്നും പുറത്തെടുക്കുന്നതു ഉചിതമല്ലെന്നു ധരിച്ചിരുന്നു.                                              ( അന്നു ബൈബിള്‍ എല്ലാവര്‍ക്കുംകോപ്പിലഭിച്ചിരുന്നില്ല. ഒരു പള്ളിയില്‍ ഒന്നുതന്നെ വളരെ പ്രയാസപ്പെട്ടായിരിക്കുമല്ലോ സംഘടിപ്പിക്കുന്നതു . )

1 comment:

  1. ക്രിസ്തു മാർഗ്ഗത്തിന്റെ ബൈബിളിന് 66 പുസ്തകങ്ങളും ക്രിസ്തു മതത്തിന്റെ ബൈബിളിന് കൂടുതൽ പുസ്തകങ്ങളും ചേർത്തിരിക്കുന്നു.

    ReplyDelete

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...