Friday, 20 June 2014

ഇരട്ടകളായ വിശുദ്ധര്‍

സുറിയാനി സഭയില്‍  ഉണ്ടായിരുന്ന ഇരട്ട വിശുദ്ധരാണു കന്തീശങ്ങ്ള്‍. മാര്‍ സാഫോറൂം മാര്‍ ഫ്റോത്തും ( Mar Sabor and Mar Aphroth ) ഇവര് പേര്‍ഷ്യയില്‍ നിന്നും വന്ന മെത്രന്മാരാണു. ഇരട്ടകളായസഹോദരന്മാര്‍. ഇവര്‍ കൊല്ലത്താണു വന്നിറങ്ങിയതു. എ.ഡി. 825 ഒഗ്സ്റ്റു 15 നായിരുന്നുകൊല്ലത്തു വന്നതു. ഇവര് പരിശുദ്ധരായ മെത്രാന്മാരായിരുന്നു. ഇവര്‍ കന്തീശ്ങ്ങള്‍ എന്നു സുറിയാനി സഭയില്‍ അറിയപെട്ടു. 

ലത്തീന്‍ ഇരട്ടകള്‍

ലത്തീന്‍ സഭയിലുള്ള രണ്ടു ഇരട്ട വിശുദ്ധരെ പോര്ട്ടുഗീസുകാര്‍  കൊണ്ടുവന്നു, അവരാണു വി.ഗര്‍വാസീസും വി. പ്രോത്താസീസും 



എന്നാല്‍ നിങ്ങള്‍ ഒരുപക്ഷേ അറിയാത്ത ഇരട്ടകളായ വിശുദ്ധരായിരിക്കാം വിശുദ്ധ ബനഡിക്ടും വിശുദ്ധ സ്കൊളാസ്റ്റിക്കയും. ഇവരുടെ ജന്മദേശം രോമില്‍ നിന്നും 80 മൈല്‍ വടക്കു കിഴക്കായി സ്ഥിതിചെയ്യുന്ന നൂര്‍സിയാ എന്ന ചെറുപട്ടണമാണു. മഹാനായ ഗ്രിഗരി മാര്‍പാപ്പാ വി ബനഡിക്ടിനെ കുറിച്ചു പറഞ്ഞതു “ വരപ്രസാദത്തിലും നാമത്തിലും അനുഗ്രഹീതന്‍  “  ഇദ്ദേഹം ആശ്രമം സ്ഥപിച്ചുകഴിഞ്ഞപ്പോള്‍ പെങ്ങളും ബനഡിക്ടിന്റെ നിയമാവലി പാലിച്ചുകൊണ്ടു തന്നെ ഒരു മഠം സ്ഥാപിക്കുകയായിരുന്നു. 

 
അങ്ങനെയാണു ബെനഡിക്ടന്‍ സിസ്റ്റേഴ്സിന്‍റെ മഠങ്ങള്ക്കു ആരംഭം കുറിച്ചതു. രണ്ടുപേരും വിശഉദ്ധരായിതീര്‍ന്നു.

" ORA ET LABORA "

 
എന്നെ ഒത്തിരി സ്വാധീനിച്ച വി.ബനഡിക്ടിന്റെ ആപ്തവാക്യമാണു 
“ Ora et Labora “ or  Pray and Work. “ പ്രാര്ത്ഥനയും അധ്വാനവും “

കുരിശുമലയിലുള്ള ആശ്രമം

1957 ല്‍ ആണെന്നാണു എന്റെ ഒര്മ്മ 2 സായിപ്പ് അച്ചന്മാര്‍ തിരുവല്ലയില് വന്നു സുറിയാനിയും മലഗ്കരക്രമവുമൊക്കെ പഠിച്ചു കുരിശുമലയില്‍ ഒരു ബനഡിക്ടിയന്‍ ആശ്രമം സ്ഥാപിതമായി. ഇംഗ്ളിഷുകാരനായ ഫാദര്‍ ബീഡും ഫ്രന്‍ച്ചുകാരനാ ഫാദര്‍ ഫ്രാന്സീസുമായിരുന്നു ആ പുണ്യാത്മാക്കള്‍. ഫ്രാന്സിസ് ആചാര്യ മരിച്ചു അവിടെ തന്നെ കബറടങ്ങി. ഫാദര്‍ ബീഡു വടക്കേ ഇന്ഡ്യയില്‍ ആശ്രമം സ്ഥാപിച്ചു മാറിയതില്‍ പ്ന്നീടു കണ്ടിട്ടില്ല. 


            

 Francis Acharya (17.01.1912 - 31.01.2002)             Fr. Bede Grifiths - Dayananda (17.12.1906 - 13.05.1993)
 
ഞാന്‍ അവധിക്കു വരുമ്പോഴെല്ലാം ഒരാഴ്ചയെങ്കിലും കുരിശുമലയില്‍ താമസിച്ചു ധ്യാനിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. അവരുടെ അധ്വാനവും പ്രാര്‍ത്ഥനയും എന്നെ വളരെ സ്വധീനിച്ചിട്ടുണ്ടു.

“ ORA ET LABORA “ Pray and work . വി.ബനഡിക്ടു തന്‍റെ ജീവിതത്തില്‍ അനുയായികള്ക്കു കാണിച്ചുകൊടുത്തതും പാലിച്ചതുമായ ആപ്തവാക്യമാണു. പ്രാര്ത്ഥനയോടുകൂടിയുള്ള അധ്വാനം. എത്ര മനോഹരമായ ഒരു ചിന്തയാണു.

പൈശാചികകെണികള്‍
 
വിശുദ്ധനെ വീഴിക്കുവാന്‍ ദുഷ്ടാരൂപികള്‍ പലതരത്തിലുള്ള ലൈഗീകാസക്തിയിലേക്കു വിശുദ്ധനെ കീഴടക്കുവാന്‍ പരിശ്രമിച്ചു. അപ്പോള്‍  തന്നെ ഇതു പിശാചിന്‍റെ തന്ത്രമാണെന്നു മനസിലാക്കി തന്‍റെ കുരിശുകൊണ്ടു അതിനെ ഒ
ടിക്കുകയും ശരീരത്തെ പീഡിപ്പിക്കുകയും ചെയ്തു . പിന്നിടൊരിക്കലും അങ്ങ്നെ ഒരു പരീകഷയുമായി പൈശാചികശക്തികള്‍ വന്നിട്ടില്ല. 

നമ്മുടെ വൈദികര്‍ക്കും അല്‍മായര്‍ക്കും ഇതോരു നല്ല പാഠമാണു. അരെങ്കിലും ഇങ്ങ്നെയുള്ളപരീക്ഷണത്തിനു അടിമപ്പെട്ടാല്‍ അതു പിശാചിന്‍റെ തന്ത്രമാണെന്നു മനസിലാക്കി പോരാടുകയും വിശുദ്ധന്‍റെ സഹായം യാചിക്കുകയും ചെയ്താല്‍ നിശ്ചയമായും ഇങ്ങ്നെയുള്ള പരീക്ഷകളില്‍ നിന്നും വിടുതല്‍ ലഭിക്കും. 

 
നമുക്കു വിശുദ്ധന്‍റെ സഹായം ലഭിക്കും. അവര്‍ യേശുവിനോടു ചോദിക്കുന്ന എതു അകാര്യവും യേശു സാധിച്ചുകൊടുക്കും. 

കാനായിലെ കല്യാണത്തിനു പരിശുദ്ധ അമ്മയല്ലാതെ ആരു യാചിച്ചിരുന്നെങ്കിലും അങ്ങ്നെ ഒരു അല്‍ഭുതം അവിടെ നടക്കില്ലായിരുന്നു. കാരണം തന്‍റെ സമയം അതുവരെയും ആയിരുന്നില്ല. എന്നിട്ടും പരിശുദ്ധ അമ്മയുടെ അപേക്ഷ മകന്‍ സാധിച്ചുകൊടുക്കുന്നു. ഇതുപോലെ ദൈവത്തിന്‍റെ പ്രിയപ്പെട്ടവരുടെ അപേക്ഷ ദൈവം സാധിച്ചുകൊടുക്കും.

 
ജോബു നിംഗള്ക്കുവേണ്ടി പ്രാര്ത്തിച്ചാല്‍ നിംഗളുടെ അതിക്രമങ്ങള്‍ പൊറുക്കാമെന്നാണു ദൈവം പറഞ്ഞതു 
ഇതുപോലെ ലൈഗീകാസക്തിയാല്‍ ബുദ്ധിമുട്ടുന്നവര്‍ ആരുതന്നെയായാലും  (അല്‍മായരോ വൈദീകരോ) വിശുദ്ധ ബെനഡിക്ടിന്‍റെ സഹായം ആവശ്യപ്പെട്ടാല്‍ സഹായം ലഭിക്കും.

Tuesday, 17 June 2014

ദൈവത്തോടു ഒട്ടിനിൽക്കുമ്പോൾ

" അവൻ സ്നേഹത്തിൽ എന്നോടു ഒട്ടിനിൽക്കുന്നതിനാൽ ഞൻ അവനെ രക്ഷിക്കും അവൻ എൻറെ നാമം അറിയുന്നതുകൊണ്ടു ഞൻ അവനെ സംരക്ഷിക്കും " ( സങ്കീർത്തനം 91:14 )
ഒരു കാന്തത്തോടു ഒട്ടിനിൽക്കുന്ന ഒരു ഇരുമ്പു കഷണം കാന്തമയി രൂപന്തരപ്പെടും. എന്നാൽ കാന്തത്തിൽ നിന്നും അകന്നുകഴിയുമ്പോൾ അതിൻറെ ശക്തി നഷ്ടപ്പെടും.

വലിയഭാരമുള്ള ഇരുമ്പുസാധനങ്ങൾ ക്രയിൻ ഉപയോഗിച്ചു ഉയത്തുവാൻ ഇലക്ട്രിസിറ്റി കടത്തിവിട്ടു കാന്തമായി മാറ്റിയ പ്രതലം ഉപയോഗിച്ചു ഭാരം ഉയർത്തി അതുലോടു ചെയ്യേണ്ടസ്ഥലത്തു ചെല്ലുമ്പോൾ ഇലക്ട്രിസിറ്റി ഓഫാക്കുമ്പോൾ കാന്തശക്തി നഷ്ടപ്പെടുന്നതിനാൽ ആ ഭാരം ക്രയിനിൽ നിന്നും വേർപെടുന്നതുപോലെ ഒരാൾ ദൈവികവലയത്തിലായിരിക്കുമ്പോൾ അധവാ ദൈവത്തോടു ഒട്ടിനിൽക്കുമ്പോൾ അവൻ ദൈവത്തിൻറെ സംരക്ഷ്ണയിലാണു.

എന്നാൽ അകന്നുകഴിയുമ്പോൾ അവൻ ദൈവത്തിനു പുറം തിരിയുന്നതുകൊണ്ടു അവൻ സ്രിഷ്ട വസ്തുക്കളിലേക്കു തിരിയുകയും ചെകുത്താൻറെ വലയത്തിൽ അകപ്പെടുവാനുള്ള അവസരം ഉണ്ടാകുകയും അവൻറെ അടിമത്ത്വത്തിൽ ആയിതീരുകയും ചെയ്യാം ! അതിനാൽ നാം വളരെയധികം ജാഗ്രത പാലിക്കേണ്ടിയിരികുന്നു.അല്ലെങ്കിൽ നാം അന്ധകാരത്തിൽ അകപ്പെടും



യേശു ലോകത്തിൻറെ പ്രകാശം

" യേശുവീണ്ടും അവരോടു പറഞ്ഞു: ഞാൻ ലോകത്തിൻറെ പ്രകാശമാണു. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവനു ജീവൻറെ പ്രകാശം ഉണ്ടായിരിക്കും." (യോഹ.8:12 )ഒരുവൻ പ്രകാശത്തിലായിരിക്കുംപോൾ അവൻ ദൈവസ്നേഹത്തിലാണു. ദൈവസ്നേഹത്തിലായിരിക്കുന്നവൻ ദൈവവുമായി അടുത്ത ബന്ധത്തിലാണു. അധവാ അവൻ ദൈവത്തോടു ഒട്ടിനിൽക്കുന്ന അവസ്ഥയിലാണു. അധവാ ദൈവിക സംരക്ഷണത്തിലാണു.



സഹനം ഒരു ക്രിസ്തു ശിഷ്യൻറെ കൂടപ്പിറപ്പാണു. സഹനമില്ലാതെ മഹത്ത്വീകരണമില്ല.

" ചെന്നയ്ക്കളുടെ ഇടയിലേക്കു ചെമ്മരിയാടുകളെയെന്നപോലെ ഞാൻ നിങ്ങളെ അയക്കുന്നു. അതിനാൽ നിങ്ങൾ സർപ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്കളങ്കരുമായിരിക്കുവിൻ." (മത്താ.10:16 ) യേശു സഹനത്തിൽകൂടിയാണു മഹത്വത്തിലേക്ക്കു പ്രവേശിച്ചതു.യേശുവിനെ അനുഗമിക്കുന്ന ക്രിസ്തു ശിഷ്യനും അതേ പാതയിൽ കൂടിതന്നെയാണു സഞ്ചരിക്കേണ്ടതു. വിവേകവും നിഷ്കളങ്കവും നമ്മുടെ മുഖമുദ്രയായിരിക്കണം.

നിൻറെ പ്രാർത്ഥന ദൈവം കേൾക്കുന്നില്ല

" നിൻറെഅക്രുത്യങ്ങൾ നിന്നെയും ദൈവത്തെയും തമ്മിൽ അകറ്റിയിരിക്കുന്നു. നിൻറെ
പാപങ്ങൾ അവിടുത്തെ മുഖം നിന്നിൽ നിന്നും മറച്ചിരിക്കുന്നു " (ഏശ.59:2 )
യേശു പറഞ്ഞു :ആ കല്ലെടുത്തുമാറ്റുവിൻ . (യോഹ. 11:39 ) " അവർ ആ കല്ലെടുത്തുമാറ്റി " ( 11:41 ) തടസങ്ങൾ മാറി ! ലാസർ പുറത്തു വന്നു.

നമ്മുടെയും ജീവിതത്തിൽ പലപ്പോഴും നമ്മിലേക്കു ഒഴുകിയെത്തുന്ന ക്രുപാവരങ്ങൾ -ദൈവികദാനങ്ങൾ നഷ്ടമായിപോകാൻ കാരണം നമ്മുടെ ജീവിതമാർഗത്തിൽ, ദൈവത്തിങ്കലേക്കുള്ള വഴിയിൽ നാം തന്നെ നിർമ്മിക്കുന്ന തടസങ്ങളാണു. സൂര്യനിൽ നിന്നും പുറപ്പെടുന്ന സൂര്യപ്രകാശത്തെ തടഞ്ഞു നിർത്താൻ വലിയ ഘനത്തിലുള്ള കാർമേഘത്തിനു കഴിയുന്നതുപോലെ നമ്മുടെ ജീവിതമാർഗത്തിൽ നാം തന്നെ സ്രിഷ്ടിക്കുന്ന പാപപ്ങ്കിലമായ പാറകളോ , കാർമേഘങ്ങളോ ആകാം ദൈവത്തിൽ നിന്നും വരുന്ന ക്രുപാവരത്തെ സ്വീകരിക്കാൻ നമുക്കു കഴിയാതെപോകുന്നതിൻറെ കാരണം. അതിനാൽ യേശു പറയുന്നു " ആ കല്ലെടുത്തുമാറ്റുവിൻ "

നമുക്കു ആത്മ പരിശോധനനടത്താം. നമ്മേതന്നെ വിശുദ്ധീകരിക്കാനായി പരിശ്രമിക്കാം. സ്വയമായി എടുത്തുമാറ്റാൻ സാധിക്കാത്ത അവസ്ഥയിലാണു നമ്മളെങ്കിൽ നമുക്കു പരിശുദ്ധന്മാരുടെ സഹായം അപേക്ഷിക്കാം .പരിശുദ്ധ അ മ്മയുടെ സഹായം അപേക്ഷിക്കം.അവരുടെ പ്രാർത്ഥനക്കു ദൈവതിരുമുൻപാകെ വളരെ ശക്തിയുണ്ടു. ആ പ്രാർത്ഥനകളെല്ലാം യേശുവിൽകൂടിയാണു പിതവിൻറെ അടുത്തെത്തുക. യേശുവാണു വാതിൽ.



ജോബിൻറെ സ്നേഹിതരുടെ പാപങ്ങൾ മോചിക്കപ്പെടുവാൻ ജോബ് അവർക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് ദൈവം പറഞ്ഞു.

"എൻറെ ദാസനയ ജോബു നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കും.ഞാൻ അവൻറെ പ്രാർത്ഥനസ്വീകരിച്ചു നിങ്ങളുടെ ഭോഷത്തത്തിനു നിങ്ങളെ ശിക്ഷിക്കുകയില്ല.( ജോബ്. 42:8 ) ദൈവത്തിൻറെ പ്രിയപ്പെട്ടവരുടെ പ്രാർത്ഥന ദൈവം കേൾക്കും.മാധ്യസ്ഥപ്രാർത്ഥനയുടെ പ്രസക്തിയാണു ഇവിടെകാണുക.

മരിച്ചവർക്കു അൽഭുതം പ്രവർത്തിക്കാൻ കഴിയുമോ ?

മരിച്ചയാളിൻറെ ജഡം ഏലീഷയുടെ അസ്ഥികളെ സ്പർശിച്ചപ്പോൾ ജീവൻ പ്രാപിച്ചു എഴുനേറ്റുനിന്നു. ( 2 രാജാ.13:21 )

" ഒന്നും അവനു ദുസാധ്യമായിരുന്നില്ല.മരിച്ചിട്ടും അവൻ പ്രവചിച്ചു. ജീവിച്ചിരുന്നപ്പോഴെന്നപോലെ മരണശേഷവും അവൻ അൽഭുതങ്ങൾ പ്രവർത്തിച്ചു. (പ്രഭാഷകൻ 48:13- 14 )

ദൈവത്തിൻറെ പ്രിയപ്പെട്ടവർ ജീവിച്ചിരിക്കുമ്പോഴും മരിച്ചുകഴിഞ്ഞും അവർ ദൈവത്തിനു പ്രിയപ്പെട്ടവർ തന്നെയാണു.

അതിനെതിരായി പെന്തക്കോസ്തു മുതലായ സെക്റ്റുകാർ പറയുന്നതു ബൈബിൾ വിരുദ്ധമാണു.

Monday, 9 June 2014

ചുട്ടയിലേശീലം ചുടലവരെ... കുടുംബം നന്നായാല്‍ എല്ലാം നന്നായി !

കുടുംബനവീകരണവര്‍ഷം, ഇങ്ങനെ  ഒരു വര്‍ഷത്തിന്‍റെ പ്രസക്തിയെന്താണു ?

ഇതു ചുമ്മാതൊരാചരണം മാത്രമാണോ?

ഈ ആചരണം വെറും ഒരു പേരില്‍ മാത്രം ഒതുങ്ങിയാല്‍ മതിയോ?
കുടുബ നവീകരണ വര്‍ഷാചരണത്തില്‍കൂടി നവീകരണം നടന്നോ ?
ഇല്ലെങ്കില് ഇതിന്‍റെ ഭവിഷ്യത്തിനെപ്പറ്റിചിന്തിക്കേണ്ടേ ?
ആരെങ്കിലും ആധികാരികമായി ഈ വിഷയത്തെ ക്കുറിച്ചു പഠിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരികുകയും ചെയ്യേണ്ടതു അത്യാവശ്യമാണു!
കുടുംബമെന്നസങ്കല്‍പ്പം തന്നെ ഇന്നുനശിച്ചുകൊണ്ടിരിക്കയല്ലേ?     കാഴ്ച്ചപ്പാടില്‍ വന്നവ്യതിച്ലനമല്ലേ ഇന്നത്തെ തകര്‍ച്ചക്കുകാര്യമെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു



ദൈവസ്ഥാപിതമായകുടുംബം

സ്വര്‍ഗ്തിത്തിന്‍റെ ഒരു ചെറുപതിപ്പാണു കുടുംബം അവിടെ വിശുദ്ധിവളരണം. പരിശുദ്ധ ത്രിത്വം സ്നേഹത്തില്‍  ഒന്നായിരിക്കുന്നതുപോലെ കുടുംബത്തില്‍ അപ്പനും അമ്മയും മക്കളും നിസ്വാര്‍ത്ഥമായ സ്നേഹത്തില്‍ ഒന്നായിരിക്കണം! ഇന്നു അതിനു ഭംഗം വന്നോ? എങ്കില്‍ വിശുദ്ധീകരണം നടന്നേ മതിയാകൂ !

വിത്തു ഗുണം പത്തുഗുണം .! ചുട്ടയിലേ ശീലം ചുടല വരെ !
കുടുംബം നന്നായാല്‍ എല്ലാം നന്നായി !

കുടുംബത്തിന്‍റെ വിശുദ്ധീകരണം എല്ലാമേഖലയേയും ബാധിക്കുന്നു. സാമൂഹീകവും രാഷ്ട്രീയവും സാംസ്കാരീകവും ആധ്യാത്മീകവും ആയ എല്ലാമേഖലകളെയും സ്വാധീനിക്കുന്നതു കുടുംബമാണു.അതിനാല്‍ വിശുദ്ധീകരണം അധവാ നവീകരണം അനിവാര്യമായ ഒന്നാണു.
കുടുംബത്തിന്‍റെ വിശുദ്ധീകരണം ഇഹലോകജീവിതത്തില്‍ ഒഴിച്ചുകൂട്ടാന്‍ പാടില്ലാത്ത ഒന്നാണു.   


കുടുംബവിശുദ്ധീകരണത്തിനുവേണ്ടി നാം പരിശ്രമിക്കുമ്പോഴും കുടുംബത്തിനു വേണ്ട പ്രാധാന്യമോ മഹത്വമോ നാം കൊടുക്കാറുണ്ടോയെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.കുടുംബത്തേക്കാള്‍  പ്രാധാന്യം വൈദീകര്‍ക്കും സന്യസ്ഥര്‍ക്കുമാണു നാം നല്കുക, അതു വേണ്ടെന്നല്ലാ ഞാന്‍ പറയുന്നതു .പക്ഷേ ഇതിന്‍റെയെല്ലാം അടിസ്ഥാനം കുടുംബമാണെല്ലോ ?

ദൈവവിളി

പലതരത്തിലുള്ള ദൈവവിളിയുണ്ടു. പക്ഷേ അധികാരികള്‍ ദൈവവിളിയെന്നുപറഞ്ഞാല്‍ ഒന്നുകില്‍ ഒരു വൈദീകനാകാനുള്ള വിളി അല്ലെങ്ങ്കില്‍ ഒരു സന്യാസിയാകാനുള്ള് വിളി.   അങ്ങനെയാണു സാധാരണക്കാരെ മനസിലാക്കിക്കൊടുക്കുന്നതു. ദൈവവിളിയുണ്ടാകാന്‍ പ്രാര്ത്ഥിക്കണമെന്നു പറഞ്ഞാല്‍ --- അധവാ പള്ളീകളില്‍ വായിക്കാനൊരു സര്‍ക്കുലര്‍ ഇറക്കിയാല്‍ ധാരാളം ദൈവവിളിയുണ്ടാകാനായി പ്രാര്ഹ്ഥിക്കാന്‍ ആഹ്വാനം ചെയ്യുന്നതു ധാരാളം ആളുകള്‍ വൈദീകവ്രുത്തിസ്വീകരിക്കാനായി മുന്പോട്ടു വരുവാനായിട്ടാണൂ. എന്‍റെ നോട്ടത്തില്‍ പ്രധമവും പ്രധാനവുമായ ദൈവവിളി കുടുംബജീവിതത്തിലേക്കുള്ളവിളിയാണു. പക്ഷേ അതു ശരിക്കും മനസിലാക്കാത്തതുകൊണ്ടു അതിനു ലഭിക്കേണ്ട പ്രാധാന്യം ലഭിക്കാതെ പോരുന്നു. അദിമസഭയില്‍ കുടുംബത്തിനുണ്ടായിരുന്ന പ്രാധാന്യം പില്ക്കാലത്തു മങ്ങിപോയി



ഇടക്കാലത്തു കുടുംബത്തെക്കുറിച്ചു സഭയില്‍ ഉണ്ടായിരുന്ന  ധാരണ.

സന്യാസവും കുടുംബവും

സന്യാസമാണു അധവാ പുരോഹിത ജീവിതമാണു പരമപ്രധാനമെന്നും
കുടുംബജീവിതമെന്നു പറയുന്നതു ഒഴിച്ചുകൂട്ടാന്‍ പാടില്ലാത്ത ഒരു തിന്മയായും  കരുതിയിരുന്ന സമയമുണ്ടു.
ഫ്രഡറിക്കു ഓശാനം മരിച്ചപ്പോള്‍ മെത്രാന്മാരുടെ സിനഡു റോമില്‍ കൂടിക്കൊണ്ടിരിക്കുകയായിരുന്നു. ഒരാള്‍ ഓടിവന്നു ഫ്രഡറിക്കു ഓശാനം മരിച്ചവിവരം മെത്രാന്‍ സംഘത്തെ അറിയിച്ചു.
അപ്പോള്‍ ഒരു മെത്രാന്‍റെ കമന്റ്റു ഇപ്രകാരമായിരുന്നു.
“ എന്തു നല്ല ഒരു മനുഷ്യനായിരുന്നു.” ( മുഖമൊക്കെ അല്പം ചുളിപ്പിച്ചു)  “ പക്ഷേ അദ്ദേഹവും വിവാഹിതനായിരുന്നു “
ചെയ്യാന്‍ പാടില്ലാത്ത എന്തോ ചെയ്തതുപോലെയുള്ളസംസാരമായിരുന്നില്ലേ ?
അന്നു സഭയുടെ കാഴ്ച്ചപ്പാടു അങ്ങനെയായിരുന്നു. ഇന്നും എതാണ്ടു അതിനോടു അടുത്ത കാഴ്ച്ചപ്പാടാണോ ഉള്ളതെന്നു സംശയിച്ചുപോകും.



കുടുംബം

പിതാവായ ദൈവം സ്ഥാപിച്ച  എകകൂദാശയാണു വിവാഹം
പുരുഷനു ഇണയായി സ്ത്രീയെയും സ്ത്രീക്കുതുണയായി പുരുഷനെയും പിതാവു കൊടുത്തു “ ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്തരുതു “

പുരോഹിതന്മാര്‍

ആദിമസഭയില്‍ മെത്രാനും ഡീക്കനും മാത്രമാണു ഉണ്ടായിരുന്നതു. അന്നുപുരോഹിതന്മാര്‍ ഇല്ലായിരുന്നു. നൂറ്റാണ്ടുകള്‍ കഴിഞ്ഞു സഭക്കു സ്വാതന്ത്യരം കിട്ടികഴിഞ്ഞു , സഭയെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചുകഴിഞ്ഞു, സഭ വലുതായപ്പോള്‍ എല്ലായിടത്തുമോടിയെത്താന്‍ മെത്രാനു കഴിയാതെ വന്നപ്പോള്‍ മെത്രാന്‍റെ മെയിറ്റായിട്ടാണു പുരോഹിതരെ വാഴിച്ചതു. മെത്രാനോടു പൂര്ണവിധേയത്തില്‍ ഇരുന്നുകൊള്ളാമെന്നുള്ള വാഗ്ദാനം ഇന്നു പാലിക്കപ്പെടുന്നുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. പ്ട്ടത്വത്തിന്‍റെ പൂര്‍ണത മെത്രാന്‍ പ്ട്ടത്തിലാണൂ ഉള്‍ചേര്‍ന്നിരിക്കുന്നതു.

സുവിശേഷപ്രഘോഷണം


സുവിശേഷപ്രഘോഷണം മെത്രാന്‍റെ ചുമതലയില്‍ പെട്ടതാണു . മെത്രാനു വിധേയപ്പെടാതെ ഒരു വ്യക്തിക്കു സ്വയമായി സ്വതന്ത്രമായി സുവിസേഷപ്രഘോഷണം നടത്താന്‍ പാടീല്ലാത്തതാണൂ.

ഓരോകുടുംബത്തിലും മാതാപിതാക്കള്‍  സുവിശേഷപ്രഘോഷകരാണു
ദാനമായി ദൈവം തന്നമക്കളെ വിശ്വാസത്തിലും ദൈവസ്നേഹത്തിലും വളര്‍ത്തുവാനുള്ള ഉത്തരവാദിത്വം മാതാപിതക്കന്മാര്‍ക്കുള്ളതാകുന്നു. അതിനാല്‍ അവര്‍ മക്കള്‍ക്കു സുവിശെഷം പറഞ്ഞുകൊടുക്കുകയും സുവിസേഷത്തില്‍ ജീവിക്കാന്‍—സുവിശേഷമായി ജീവിക്കാന്‍ -- അവരെ സഹായിക്കുകയും ദൈവസ്നേഹം പങ്കിട്ടനുഭവിക്കുകയും സുവിശെഷമായി രൂപപ്പെടുകയും ചെയ്യണം



എല്ലാവരും സുവിശേഷപ്രഘോഷകര്‍

മാമോദീസായില്‍ എല്ലാമനുഷ്യര്‍ക്കും സുവിസേഷ പ്രഘോഷണത്തിനുള്ള സ്വാതന്ത്രമുണ്ടു അതു തെറ്റിധരിക്കരുതു എല്ലാമനുഷ്യരും സുവിഷേഷപ്രഘോഷണം നടത്തണമെന്നു പറയുന്നതു ഓരോരുത്തരും സുവിശേഷമായി മാറണമെന്നും ജീവിതത്തില്‍ കൂടി മറ്റുള്ളവര്‍ക്കു നീ ഒരു സുവിശേഷമായി മാറണമെന്നുമാണൂ. നീ സുവിശേഷമായി ജീവിക്കാന്‍ അതില്ക്കൂടി സുവിശേഷപ്ര്ഘോഷണം നടത്താന്‍ ഒരുമെത്രാന്‍റെയും അനുവാദം ആവശ്യമില്ല. എന്നാല്‍ പ്രസ്ംഗത്തില്‍കൂടി സുവിശെഷപ്രഘോഷണം നടത്താന്‍ പഠിപ്പും പരിചയവും അനുവാദവും ആവശ്യമാണൂ കാരണം സുവിശേഷപ്രഘോഷണം മെത്രാന്‍റെ അധികാരത്തില്പെട്ടതാണു.

വൈദികര്‍പോലും മെത്രാനു വിധേയപ്പെട്ടുവേണം അതുചെയ്യുവാന്‍
അല്ലാതുള്ള ചില വൈദികര്‍ ഇന്നു വിലസുന്നുണ്ടു. അബദ്ധങ്ങള്‍ പഠിപ്പിക്കുന്നുമുണ്ടു. കോതമംഗലം രൂപതയില്‍ പെട്ട ഒരു വൈദികന്‍ മല്ലപ്പള്ളില്‍ വന്നു സഭയുടെ വിശ്വാസത്തില്‍ നിന്നും വ്യതിചലിച്ചു ധ്യാനിപ്പിച്ചപ്പോള്‍  ഞാന്‍ ചോദ്യ്ം ചെയ്യുകയും രാമനാലച്ചനെ വിവരം ധരിപ്പിക്കുകയും ചെയ്തിരുന്നു.                                               

( എന്താണു അച്ചന്‍ പ്രസ്ംഗിച്ചതെന്നു നിംഗള്‍ ചോദിക്കുമെന്നു എനിക്കറിയാം ഒരു കാര്യ്ം മാത്രം പറയാം അച്ചന്‍ പറഞ്ഞു അച്ചന്‍റെ 7 ധ്യാനം കൂടിയാല്‍ ഒരാളിന്‍റെ അപ്പനോ അമ്മയോ നരകത്തിന്റെ അടിത്തട്ടിലാണെങ്ങ്കിലും പൊക്കികൊണ്ടു വരാമെന്നു. ഞാന്‍ പറഞ്ഞു അതു സാധിക്കില്ല. കാരണം തനിതു വിധിയും അവസാനവിധിയും ഒന്നുതന്നെയായതിനാല്‍ തനിതു വിധികഴിഞ്ഞ ഒറാളെ നരകത്തില്‍ നിന്നും പൊക്കാന്‍ പറ്റില്ലെന്നു . അതിനു അച്ചന്‍ പറഞ്ഞതു തനിതു വിധിയും ഇല്ല. നരകവും ഇല്ലാ. നരകം രണ്ടാം വരവിനുശേഷമേ  സ്രിഷ്ടിക്കുകയുള്ളുവെന്നു ഇതുപോലെ പലതും )

നമ്മള്‍ പറഞ്ഞുവന്നതു കുടുംബനവീകരണത്തെയും ദൈവവിളിയെയും കുറിച്ചാണെല്ലോ ?



ഒരുകാര്‍യ്യം മാത്രം പറഞ്ഞുനിര്‍ത്തുന്നു.  കഴിയുമെങ്കില്‍ ദൈവവിളി ക്യാമ്പില്‍ കുടുംബജീവിതവും അതിന്‍റെ മഹത്വവും കുട്ടികളെ പറഞ്ഞു മനസിലാക്കണം .ഇന്നു പലയിടങ്ങളിലും സിസ്റ്റേഴ്സ് കുടുംബജീവിതത്തെ വികലമായി ചിത്രീകരിക്കാറുണ്ടു ആ സ്ഥിതിമാറണം.

Friday, 6 June 2014

വിശ്വാസത്തില്‍ നിലനിര്‍ത്തുന്നതിനു ദൈവത്തിന്റെ അരൂപി

ഈ ഞയറാഴ്ച്ച (June 8) പന്തകുസ്താ ദിനം

പരിശുദ്ധകന്യാമറിയത്തോടോപ്പം ശ്ളീഹന്മാര് പരിശുദ്ധാത്മാവിനെ സ്വീകരിച്ചു
                             
രിശ്ദ്ധാത്മാവു   പരിശുദ്ധത്രീത്വത്തിലെ മൂന്നാമത്തെ ആളാണെല്ലോ പരിശുദ്ധാത്മാവു.
പരിശുദ്ധത്രീത്വമെന്നുപറയുന്നതു ഒരിക്കലും വേര്പിരിയാന് കഴിയാത്താ മൂന്നു വ്യത്യസ്ഥ ആളുകള്‍ സ്നേഹത്തില്‍ ഒന്നായ എക ആളത്വമാണെല്ലോ പരിശുദ്ധ് ത്രീത്വം അവര്‍ ഒരിക്കലും വേര്‍പിരിയലില്ല. പ്ന്നെ എങ്ങനെയാണു പുത്രന്‍ ഈലോകത്തില്‍ ഭൂജാതനായതു ? അപ്പോള്‍ ത്രീത്വത്തില്‍ ഒരാള്‍ കുറഞ്ഞോ ? ഒരികലുമില്ല. ദൈവമായപുത്രന്‍ ഈലോകത്തില്‍ അവതരിച്ചപ്പോഴും പരിശുദ്ധത്രീത്വത്തില്‍ ഒരുകുറവും ഇല്ലായിരുന്നു.
പരിശുദ്ധാത്മാവെന്നുപറയുന്നതു പിതാവിന്‍റെയും പുത്രന്‍റെയും സ്നേഹത്തില്‍ നിന്നും ഉല്ഭവിക്കുന്നു.
മൂന്നുപേരും ഓരോജോലി ചെയ്യുന്നു.
സ്രിഷ്ടികര്‍മ്മം മുഴുവന്‍ പിതാവുചെയ്യുന്നു.
രക്ഷാകര്മ്മം മുഴുവന്‍ പുത്രന്‍ ചെയ്യുന്നു.
 ജീവന്‍ നല്കുക, വിശുദ്ധീകരിക്കുക രക്ഷാകരകര്മ്മത്തില്‍ പങ്കു ചേരുക മുതലായവ പരി. ആത്മാവു ചെയ്യുന്നു.
മലങ്കരസഭയില്‍ പരി.ആത്മാവിനെ സംബോധനചെയ്യുക ഇപ്രകാരമാണു
: “ ജീവപ്രദനായ പരിശുദ്ധാത്മാവെന്നും ജീവന്‍ നല്കുന്നവനായ, ജീവിപ്പിക്കുന്നവനായ മുതലായ പദങ്ങളാണു ഉപയോക്കുക.
“സദാ നിങ്ങളോടുകൂടി ഉണ്ടായിരിക്കുന്നതിനു വേണ്ടി വേറൊരു സഹായകനെ അവന്‍ നിങ്ങള്‍ക്കുതരും ആ സത്യാത്മാവിനെ സ്വീകരിക്കാന്‍ ലോകത്തിനു സാധിക്കുകയില്ല . കാരണം ലോകം അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. എന്നാല്‍ നിങ്ങള്‍ അവനെ അറിയുന്നു.കാരണം അവന്‍ നിങ്ങളോടൊത്തു വസിക്കുകയും നിങ്ങളിലായിരിക്കുകയും ചെയ്യുന്നു (യോഹ.14:15-17)
പരിശുദ്ധാത്മാവണു ലോകത്തിലും എല്ലായിടത്തും പ്രവര്ത്തിക്കുന്നതു
എല്ലാ മനുഷ്യരുടെയും രക്ഷയാണു ദൈവം ആരഹിക്കുന്നതു എല്ലാവരിലും ഉള്ളതു ഈ അരൂപിയുടെ പ്രവര്ത്തനം തന്നെയാണു.യോഹന്നാന്‍റെ സുവിശേഷത്തില്‍ നാം കാണുന്നതു  “ സത്യം സത്യമായി ഞാന്‍ നിങ്ങളോടൂ പറയുന്നു ജലത്താലും ആത്മാവിനാലും ജനിക്കാത്തവര്‍ ദൈവരാജ്യത്തില് പ്ര്വേശിക്കുക സാധ്യമല്ല (യോഹ.3:5 )
അങ്ങനെയെങ്കില്‍ അരൂപിയെ സ്വീകരിക്കാന്‍ സാധിക്കാത്ത ഒരു ലോകമുണ്ടെങ്കില്‍ ആ ലോകം രക്ഷിക്കപ്പെടുമോ ?

ലോകം യോഹന്നാന്‍റെ കാഴ്ച്ചപ്പാടില്‍

യോഹന്നാറെ സുവിശേഷത്തില്‍ലോകമെന്നതുപലവിധത്തില്‍മനസിലാക്കാം
1)    ഈ പ്രപന്ചം മുഴുവന്‍ ഉള്‍ക്കൊള്ളുന്നലോകം ( യോഹ. 17:5 )
2)    മനുഷ്യകുലമാകുന്നലോകം ( യോഹ. 3 : 16 )
3)    ക്രിസ്തുവില്‍ വിശ്വസിക്കാത്തലോകം  ( യോഹ.15:18 )
ഈമൂന്നാമത്തെ അര്‍ത്ഥത്തിലാകും ലോകമെന്നു ഇവിടെ വിശേഷിപ്പിക്കുന്നതു അതായതു വിശ്വസിക്കുന്ന നിങ്ങല്ക്കു സത്യാത്മാവിനെ സ്വീകരിക്കാം .എന്നാല്‍ വിശ്വസിക്കാത്തലോകത്തിനു സാധിക്കുകയില്ല.

ലോകത്തില്‍ അരൂപി പ്രവര്ത്തിക്കുമോ?

ശിഷ്യത്വം സ്വീകരിക്കാത്ത , ക്രിസ്തുവില്‍ വിശ്വസിക്കാത്ത ലോകത്തില്‍ അരൂപി പ്രവര്ത്തിക്കുമോ ?
അരൂപിയുടെ പ്രവര്ത്തനമില്ലാതെ എങ്ങനെ അവര്‍ വിശ്വാസത്തിലേക്കുവരും ? “എന്നെ അയച്ച പിതാവു ആകര്ഷിക്കുന്നില്ലെങ്കില്‍ ആര്ക്കും എന്‍റെ അടുക്കല്‍ വരാന്‍സാധിക്കില്ല.“  (യോഹ.6:44 ).   അരൂപി പ്രവര്ത്തിക്കുന്നില്ലെങ്കില്‍  വിശ്വാസത്തിലേക്കു ആര്‍ക്കും കടന്നുവരുവാന്‍ സാധിക്കില്ല.
“ എന്‍റെ പിതാവു വരം നല്കുന്നില്ലെങ്കില്‍ ആര്‍ക്കും എന്‍റെ അടുക്കാല്‍ വരുവാന്‍ സാധിക്കുകയില്ലെന്നു ഞാന്‍ നിങ്ങളോടുപറഞ്ഞതു ഇതിനാലാണു. ( യോഹ. 6: 65 )
ദൈവത്തിന്‍റെ വരം , അരൂപിയുടെ അകര്‍ഷണം , ക്രിസ്തുവിനെ സ്വീകരിക്കുവാന്‍ അത്യാവശ്യമാണു. ക്രിസ്തുവിലേക്കുവരാത്തവര്‍ രക്ഷപെടുകയില്ല.

ക്രിസ്തുനാധന്‍ ലോകത്തിലേക്കു വന്നതു സാര്‍വത്രിക രക്ഷക്കായിട്ടാണു !

അരൂപിയെന്നു പറയുന്നതു സത്യാത്മാവിനെ ഉദ്ദേശിച്ചാണു.   “ എന്നാല്‍ എന്‍റെ നാമത്തില്‍ എന്‍റെ പിതാവു അയക്കുന്ന സഹായകനായ പരിശുദ്ധാത്മാവു എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കും. ( യോഹ. 14: 26 )
ഈ സഹായകനായപരിശുദ്ധാത്മാവു (പാറക്ലീത്താ) പലവിധത്തില്‍പ്രവര്‍ത്തിക്കും
 അവിശ്വാസികളിലും വിശ്വാസികളിലും പ്രത്യേകമാം വിധത്തില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഇവിടെ ഉദ്ദേശിക്കുന്നതു വിശ്വാസികളീലുള്ള പ്രവര്‍ത്തനമാണൂ. ആ പ്രവര്‍ത്തനം ആശ്വാസപ്രദന്‍ എന്നനിലയില്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നവരില്‍ മാത്രമേ നടക്കുകയുള്ളു.വിശ്വാസികളിലും അവിസ്വാസികളിലും പ്രവര്‍ത്തനതലത്തില്‍ മാത്രമാണൂ നാം വ്യത്യാസം കാണുന്നതു.


രണ്ടുതലത്തിലുള്ളപ്രവര്‍ത്തനം

രണ്ടുഘട്ടങ്ങളിലായുള്ള പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം നാം കണ്ടുവല്ലോ അതായതു                                                                                                  (1) വിശ്വാസത്തിലേക്കു വരുന്ന അവസ്ഥയിലും                                         (2) വിശ്വാസത്തില്‍ വന്നതിനു ശേഷമുള്ള അവസ്ഥയിലും
ഒന്നാമത്തേതു പിതാവിന്‍റെ ആകര്‍ഷണം ( യോഹ. 6:44 )
രണ്ടാം ഹട്ടമാണു വിശ്വസിച്ചവരിലുള്ളപ്രത്യേക പ്രവര്‍ത്തനം.           അതായതു പാറക്ലീത്താ എന്ന നിലയിലുള്ളപ്രവര്ത്തനം അതു സത്യാത്മാവാണു. അതായതു ദൈവത്തിന്‍റെ അരൂപിയുടെ പ്രത്യെകപ്രവര്‍ത്തനത്തിലുള്ള ആത്മാവു.
  
. സത്യാത്മാവു എന്നുപറയുന്നതു ക്രിസ്തുവിന്‍റെ ആത്മാവാണു.
സത്യം ക്രിസ്തുവാണു. “ വഴിയും സത്യവും ജീവനും ഞാനാകുന്നു. (യോഹ.14:6 ) അതുകൊണ്ടാണു സത്യത്തിന്‍റെ ആത്മാവു ക്രിസ്തുവിന്‍റെ ആത്മാവാണു എന്നുപറഞ്ഞതു
ക്രിസ്തുവില് പ്രവര്ത്തനനിരതമായതും ക്രിസ്തുവിന്‍റെ മഹത്വീകരണത്തിനുവേണ്ടി ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ സഭയില്‍ പ്രവര്ത്തിക്കുന്ന ആത്മാവിന്‍റെ പ്രവര്ത്തനമാണു ഇവിടെ ഉദ്ദേശിക്കുന്നതു.

 സഭയിലാണു ആത്മാവിന്‍റെ പ്രവര്ത്തനം

ഇന്നലത്തെ മഴയത്തുകിളിര്‍ത്ത പുത്തന്‍ ആശയക്കാര്‍ക്കു ഇതു മനസിലാകില്ല. അവിശ്വാസികളുടൈടയിലും പരി. ആത്മാവിന്റെ പ്രവര്ത്തനം ഉണ്ടെന്നു മുകളില്‍ പറഞ്ഞതു മറന്നുകൊണ്ടല്ലാ ഈ പറഞ്ഞതു
സത്യാത്മാവു ( പാറക്ലീത്താ ) എന്നനിലയില്‍ സഭയില്‍ മാത്രമാണു യേശുവിന്‍റെ ആത്മാവിന്‍റെ പ്രവര്‍ത്തനം പക്ഷേ അതു സഭവിട്ടുപോകുന്ന പെന്തക്കോസ്തു (പ്രൊട്ടസ്റ്റന്റ്റു) കാര്‍ക്കു മനസിലാകില്ല.

സഭയിലുള്ള അരൂപിയുടെ പ്രവര്‍ത്തനം

വിശ്വസിക്കാത്തവര്‍ക്കു ,ക്രിസ്തുവിനെ സ്വീകരിക്കാത്തവര്ക്കു ഈ സത്യാത്മാവിനെ സ്വീകരിക്കാന്‍ സാധിക്കില്ല.” ലോകം അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല.എന്നാല്‍ നിങ്ങള്‍ അവനെ അറീയുന്നു. കാരണം അവന്‍ നിങ്ങളോടൊത്തു വസിക്കുന്നു.നിങ്ങളില്‍ ആയിരിക്കുകയും ചെയ്യും. (യോഹ. 14:17 ) നിങ്ങളെന്നതു യേശുവിന്‍റെ ജീവിതത്തില്‍ പങ്കാളികളായ ശിഷ്യന്മാരെയാണു ഉദ്ദേശിക്കുക. ക്രിസ്തുവില്‍ പ്രവര്ത്തനനിരതമായ ആത്മാവിനെ അവര്‍ കാണുകയും അനുഭവിക്കുകയും ചെയ്തു.അതാണു അവര്‍ അവനില്‍ വിശ്വസിച്ചതു. എന്നാല്‍ ലോകം അവനെ അറിയുന്നില്ല.കാണുന്നുമില്ല.പലര്‍ക്കും ക്രിസ്തുവിനെകാണാന്‍ സാധിച്ചെങ്കിലും അവനില്‍ പ്രവര്ത്തനനിരതമായ ആത്മാവിനെ കാണാന്‍ സാധിച്ചില്ല. എന്നാല്‍ ശിഷ്യന്മാര്‍ക്കു സാധിച്ചു. അങ്ങനെയാണു വിശ്വസിക്കുന്നവരും വിസ്വസിക്കാത്തവരുമെന്ന വിഭജനം ഉണ്ടായതു. വിസ്വസിച്ചവരില്‍ പ്രത്യകമാം വിധം ആത്മാവിന്‍റെ പ്രവര്ത്തനം തുടരുന്നു.അവരില്‍ വസിച്ചു അവരില്‍ ആയിരുന്നു പ്രവര്‍ത്തിക്കുന്ന ഈ ആത്മാവിനെയാണു സത്യാത്മാവു അധവാ പാറ്ക്ലീത്താ യെന്നു യോഹന്നാന്‍ വിശേഷിപ്പിക്കുക. 
ദൈവാരൂപിയും സത്യാരൂപിയും ഒരെ ആത്മാവുതന്നെ

ക്രിസ്തുനാഥനില്‍ പ്രവര്‍ത്തിച്ച അതേ ആത്മാവാണു ശിഷ്യന്മാരിലും തുടര്ന്നു അവനില്‍ വിശ്വസിക്കുന്നവരിലും പ്രവര്‍ത്തിക്കുന്നതു.
തന്‍റെ ഇശ്ചക്കൊത്തു ഓരോരുത്തര്‍ക്കും പ്രത്യകം ,പ്രത്യകം ദാനങ്ങള്‍ നല്കുന്ന ഒരേ ആത്മാവിന്‍റെ തന്നെ പ്രവര്‍ത്തിയാണു ഇതെല്ലാം
( 1കോറ 12:11 )
യേശു നേരത്തെ തന്നെ തന്‍റെ ആത്മാവിനെ ശീഷ്യന്മാര്‍ക്കുകൊടുത്തു.

“ ഇതരുള്‍ ചെയ്തിട്ടു അവന്‍ അവരുടെമേല്‍ ഉതി അവന്‍ തുടര്ന്നു നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍ ( യോഹ. 20: 22 ) വിശ്വസിച്ചിരുന്നവരിലേക്കു യേശു തന്നില്‍ പ്രവര്‍ത്തിച്ച ആത്മാവിനെ അയച്ചു.

ശിഷ്യരുടെ സമൂഹമാണെല്ലോസഭ.

ശിഷ്യരുടെ സമൂഹമായ സഭയില്‍ വസിക്കുന്ന ആത്മാവാണു “പാറക്ലേത്താ. “ ആശ്വാസപ്രദനായ പരിശുദ്ധാത്മാവു. ഈ സത്യാത്മാവിന്‍റെ പ്രവര്ത്തനരീതിയെയാണു യോഹ. 14 : 15-17 ല് വ്യക്തമാക്കുന്നതു. അവിശ്വാസികളെ സത്യത്തിലേക്കുകൊണ്ടുവരുന്നതിനു ദൈവത്തിന്‍റെ അരൂപി പ്രവര്ത്തിക്കുന്നുവെങ്കില്‍ സത്യം സ്വീകരിച്ചവരെ സത്യത്തില്‍ ,വിശ്വാസത്തില്‍ നിലനിര്‍ത്തുന്നതിനു സത്യാത്മാവെന്നനിലയില്‍ ദൈവത്തിന്റെ അരൂപി പ്രവര്ത്തിക്കുന്നു.അതുകൊണ്ടുലോകത്തിനു ഈ പ്രവര്ത്തനമുള്ള സത്യാത്മാവിനെ സ്വീകരിക്കാന്‍ സാധികില്ലെന്നും എന്നാല്‍ ശിഷ്യന്മാര്ക്കു അതു സാധിക്കുമെന്നും യോഹന്നാന്‍ പറയുന്നു.

പരിശുദ്ധാത്മാവു വന്നുകഴിയുമ്പോള്‍

നമുക്കുലഭിക്കുന്ന അനുഗ്രഹങ്ങളില്‍ എറ്റവും വലുതായി ഞാന്‍ ചിന്തിക്കുന്നതു  “ ആധിപത്യമാണു “

ആധിപത്യം

ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു. സന്താനപുഷ്ടിയുള്ളവരായിപെരുകുവിന്… സകല ജീവികളുടെയുംമേല്‍ നിങ്ങള്‍ക്കു “ ആധിപത്യം “ ഉണ്ടായിരിക്കട്ടെ. ( ഉല്പ. 1: 28 ) ഇതാണു ദൈവം മനുഷ്യനുകൊടുത്തെറ്റവും വലിയ അധികാരപത്രം  "ആധിപത്യം " സ്രിഷ്ടാവിനു മാത്രം അധികാരപ്പെട്ടതാണു ഈ ആധിപത്യം. അതു മനുഷ്യനു കൊടുത്തതിലൂടെ ദൈവം മനുഷ്യനെ തന്‍റെ പ്രതിനിധിയായി ഉയര്ത്തുകയായിരുന്നു അതായതു സകലസ്രിഷ്ട്ജ്വാലങ്ങള്‍ക്കും കാണപ്പെടുന്ന ദൈവമായി മനുഷ്യന്‍ രൂപാന്തരപ്പെട്ടുവെന്നു പറയുന്നതില്‍ തെറ്റില്ലാ. കാരണം ആധിപത്യം പൂര്‍ണമായും "അവനില്‍" തന്നെ നിലവില് വന്നു. അതായതു അവന്റെ ബുദ്ധിയും ,മനസും ,ശരീരവും ,ഹ്രുദയവും എല്ലാം അവന്‍ എന്നുപറയുന്ന വ്യക്തിയുടെ കീഴിലായി. ഞാന്‍ ഉദ്ദേശിക്കുന്നതു അവന്‍റെ ഇന്ദ്രിയങ്ങളുടെമേലുള്ള ആധിപത്യം, അവന്‍റെ മനസിന്‍റെ മേലുള്ള ആധിപത്യം, ചുരുക്കത്തില്‍ അവനെന്ന പ്രതിഭാസത്തിന്മേലുള്ള പൂര്‍ണ ആധിപത്യം ഉദാഹരനത്തിനു ചിന്തയുടെ മേലുള്ള ആധിപത്യ്ം മൂലം ഭയം എന്നൊരു ചിന്തക്കുപോലും അവകാശമില്ല. ദൈവവുമായി അടുത്തബന്ധം എപ്പോഴും പുലര്ത്തുന്നു. അതിനാല്‍ അവന്‍ അധവാ “ഞാന്‍” എന്നൊരു ചിന്ത അവനിലില്ലാത്ത അവസ്ഥ.
അഹം
അഹമാണു മനുഷ്യനെ ദൈവത്തില്‍ നിന്നും അകറ്റുന്നതു അഹങ്കാരചിന്തകള്‍ അവനെ സഹോദരനില്‍ നിന്നും അകറ്റാന്‍ കാരണമാകും അതിന്റെ ഫലമാണെല്ലോ ദൈവത്തില്‍ നിന്നുമുള്ള അകല്ച്ചക്കുകാരണമായിതീരുക. ചുരുക്കത്തില്‍ അഹത്തോടൂള്ള ആധിപത്യമാണു ദൈവത്തോടുചേര്ന്നു നില്ക്കാന്‍ അവനെ സഹായിച്ചതു. ദൈവത്തോടുചേര്ന്നു നിന്നതിന്റെ ഫലം ദൈവസ്നേഹത്താല്‍ അവന്‍ പൂരിതനയിരുന്നു. കാന്തത്തോടു ഒട്ടിനില്ക്കുന്ന ഇരുമ്പു കാന്തമായിരുപപ്പെടുന്നതുപോലെ. ഒറ്റവാക്കില്‍ പറഞ്ഞാല് അവന്‍ ഒരു “ സമഗ്ര “ മനുഷ്യനായിരുന്നു.

ആധിപത്യം നഷ്ടമായി

ദൈവം ദാനമായികൊടുത്ത ആധിപത്യം അവന്‍ നഷ്ടപ്പെടുത്തി പിശാചിന്‍റെ വന്ചനയാല്‍ അവന്‍ ചതിയില്‍ പെട്ടു. അവനില്‍ അഹം രൂപപ്പെട്ടു സ്വയം ദൈവമാകാന്‍ അവന്‍ ആഗ്രഹിച്ചു. ദൈവത്തിനെതിരായി പാപം ചെയ്തു. അവനില്‍ നിന്നും ആധിപത്യം എടുക്കപ്പെട്ടു. പിന്നെ ഒന്നിന്‍റെ മേലും അവനു ആധിപത്യമില്ലാതെയായി. എന്നുപറഞ്ഞാല്‍ അഹത്തിന്റെമേല്‍ , ഇന്ദ്രിയങ്ങളുടെമേല്‍ ,ഹ്രുദയവിചാരങ്ങളുടെമല്‍ ചുരുക്കത്തില്‍ അവന്‍റെമേലുള്ള ആധിപത്യവും സ്രിഷ്ടവസ്തുക്കളിലുള്ള ആധിപത്യവും അവനു നഷ്ടമായി.

നഷ്ടപ്പെട്ടതു തിരികെ ലഭിക്കുന്നു

യേശുവിന്‍റെ സ്വയബലിയാല്‍ മനുഷ്യനു നഷ്ടമായതെല്ലാം തിരികെ ലഭിക്കുവാനുള്ള പാത വെട്ടിതുറന്നു.ഇനിയും മനുഷ്യന്റെ സഹകരണത്തിനു ആനുപാതികമായി അതു അവനു സ്വന്തമാക്കാന്‍ കഴിയും.
ഇവിടെയാണു സത്യാത്മാവിന്റെ , പാറക്ലേത്തായുടെ , സഹായകനായ ആത്മാവിന്റെ പ്രശക്തി നാം മനസിലാക്കുക. എല്ലാ ആധിപത്യവും അവനു തിരികെ ലഭിക്കുമ്പോള്‍ അവന്‍ എത്രയോ ഭാഗ്യവാനാണു. ആ സത്യാത്മാവിനെയാണു നാം കാത്തിരിക്കുന്നതു.

 യേശു ആത്മാവിനെ വാദാനം ചെയ്യുമ്പോള്‍  “ ഞാന്‍ പിതാവിന്‍റെ അടുത്തു നിന്നും അയക്കുന്ന സഹായകന്‍ , പിതാവില്‍ നിന്നും പുറപ്പെടുന്ന ആ സത്യാത്മാവു വരുമ്പോള്‍ അവന്‍ എന്നേക്കുറിച്ചു സാക്ഷ്യം നല്കും (യോഹ.15:26 )

പരിശുദ്ധാത്മാവിനെ അയക്കുന്നതു യേശുവിന്‍റെ നാമത്തിലാണു “ എന്റെ നാമത്തില്‍ പിതാവു അയക്കുന്ന സഹായകനായ പരിശുദ്ധാത്മാവു എല്ലാകാര്യങ്ങളും നിംഗളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടുപറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും.” (യോഹ.14:26 )
പരിശുദ്ധാത്മ്മാവു യേശുവിന്റെ പ്രാര്ത്ഥനയുടെ ഫലമാണു   “ ഞാന്‍ പിതാവിനോടപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെആയിരിക്കുവാന്‍ മറ്റോരു സഹായകനെ അവിടുന്നു നിങ്ങള്‍ക്കുതരികയും ചെയ്യും (യോഹ.14:10 )

യേശുവിന്‍റെ മഹത്വീകരണത്തിനു ശേഷമാണു ആത്മാവിനെ നല്കുന്നതു

“ അതുവരെയും ആത്മാവു നല്കപ്പെട്ടിട്ടില്ലായിരുന്നു. എന്തെന്നാല് യേശു അതുവരേയും മഹത്വീകരിക്കപ്പെട്ടിട്ടില്ലായിരുന്നു.(യോഹ. 7:39 )

ജീവജലം

പഴയനിയമത്തിലും പുതിയനിയമത്തിലും പറയുന്ന ജീവജലം പരിശുദ്ധാത്മാവാണു
" എന്നാള്‍ ഞാന്‍ നല്കുന്ന ജലം കുടിക്കുന്നവനു പിന്നീടു ഒരിക്കലും ദാഹിക്കുകയില്ല. ഞാന്‍ നല്കുന്നജലം അവനില്‍ നിത്യജീവനിലേക്കു നിര്ഗളിക്കുന്ന അരുവിയാകും ." ( യോഹ.4: 14 )
യേശു ശമരിയാക്കാരി സ്ത്രീയോടുപറഞ്ഞ വചനങ്ങളാണു ഇതു.

യേശു ഗലീലിയായിലേക്കു മടങ്ങുന്നതു സാധാരണയഹൂദര്‍ സന്ചരിക്കാത്ത അര്ദ്ധ് വിജാതീയ സമരിയായിലൂടെയാണു. സാധാരണക്കാര്‍ പോയിരുന്നതു ജോര്ദാന്റെ കിഴക്കുതീരത്തുകൂടിയാണു.

യേശുഷെക്കേമില്‍ എത്തിചേര്‍ന്നു. അവിടെയാണു പൂര്‍വപിതാവായ യാക്കോബു വാങ്ങിയതും യൌസേപ്പിനു അവകാശമായികൊടുത്തതുമായസ്ഥലം ( ഉല്പ.33:19 ,48:23)

ഷെക്കേമിലുള്ള തുണ്ടുഭൂമിയില്‍ യൌസേപ്പിന്റെ ശവകുടീരവും യാക്കോബിന്‍റെ കിണറും ഉണ്ടു. (ജോഷ്വാ.24:32 ) ഉറവജലം സുലഭമായ ഈ കിണര്‍ ഇന്നും പ്രസിദ്ധമാണു. സിക്കാറിനു ഒരു കിലോമീറ്റര് തെക്കുപടിഞ്ഞാറാണു യാക്കോബിന്‍റെ കിണര്. അതിനുംതെക്കുപടിഞ്ഞാറു ഗരീസിം മലയും വടക്കുപടിഞ്ഞാറു എബാല്‍ മലയുമാണു.

ജീവജലം മിശിഹാക്കാലങ്ങളെ സൂചിപ്പിക്കുന്നു. എശ. 12:3 , 49:10 ,
ജറ.2:13 , 17:13 .സങ്കീ.23:2 ഇവിടെയെല്ലാം നാം ഇതുകാണുന്നു.

ആ സമരിയാക്കാരിയെ സ്ംബന്ധിച്ചിടത്തോളം യാക്കോബിന്‍റെ കിണര് 32 മീറ്റര് (എതാണ്ടു 100 അടിയോടു അടുത്തു ) ആഴമുള്ലകിണറില് നിന്നും വെള്ളം കോരാന്‍ വരാതെ മോശ പാറയില്‍ നിന്നു ജലംകൊടുത്തതുപോലെ കിട്ടിയാല്‍ നല്ലകാര്യമാണെല്ലോ ? അതുകൊണ്ടാണു അവള്‍ ആജലം ആവശ്യപ്പെടുന്നതു .

അസമയത്താണു യേശൂ പറഞ്ഞതു " എന്നാല്‍ ഞാന്‍ നല്കുന്ന ജലം കുടിക്കുന്നവനു പിന്നീടു ഒരിക്കലും ദാഹിക്കുകയില്ല. ഞാന്‍ നല്കുന്നജലം അവനില്‍ നിത്യജീവനിലേക്കു നിര്‍ഗളിക്കുന്ന അരുവിയാകും ." ( യോഹ.4:14 )

ജീവജലം

വിശ്വാസികള്‍ സ്വീകരിക്കാനിരിക്കുന്ന പരിശുദ്ധാത്മാവിനെക്കുറിച്ചാണു യേശു അവളോടു പറഞ്ഞതു
" ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്‍റെ അടുത്തുവന്നു കുടിക്കട്ടെ എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഹ്രുദയത്തില്നിന്നു വിശുദ്ധ്ലിഖിതം പ്രസ്ഥാവിക്കുന്നതുപോലെ ജീവജലത്തിന്‍റെ അരുവികള്‍ ഒഴുകും " (യോഹ.7:37-39 )
ശിഷ്യന്മാരുടെമേല് നിശ്വസിച്ചുകൊണ്ടു പരിശുദ്ധാത്മാവിനെ നല്കി. ( യോഹ. 20:22-23 )

യേശു നല്കുന്ന ജീവജലം പരിശുദ്ധാത്മാവാണു.

Monday, 2 June 2014

അവിടുത്തെ രണ്ടാം വരവിനായി കാത്തിരിക്കാം

" അവന്‍ അവരെ ബധാനിയാവരെ കൂട്ടികൊണ്ടുപോയി. കൈകള്‍ ഉയര്‍ത്തിയവരെ അനുഗ്രഹിച്ചു. അനുഗ്രഹിച്ചുകൊണ്ടിരിക്കെ അവന്‍ അവരില്‍ നിന്നും മറയുകയും സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെടുകയും ചെയ്തു. ( ലുക്ക.24:50-51 )

" കര്ത്താവായ് യേശു അവരോടു സംസാരിച്ചതിനുശേഷം സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെട്ടു.അവന്‍ ദൈവത്തിന്‍റെ വലതു ഭാഗത്തു ഉപവിഷ്ടനായി. (മര്‍ക്കോ.16:19 )

" നിങ്ങളില്‍ നിന്നു സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെട്ടയേശു സ്വര്‍ഗത്തിലേക്കു പോകുന്നതായി നിങ്ങള്‍ കണ്ടതുപോലെ തന്നെ തിരിച്ചുവരും " . ( അപ്പ.1:11 )

ഒരു രാജാവു തന്‍റെ പുത്രനെ ഭരമേല്‍പ്പിച്ച ദൌത്യം പൂര്‍ത്തിയാക്കികഴിഞ്ഞു രാജ്യത്തിന്‍റെ അവകാശിയായി കിരീടധാരണം നടത്തുമ്പോള്‍ പ്രജകള്‍ സന്തോഷിക്കുന്നതുപോലെ യേശുവിന്‍റെ സ്വര്‍ഗാരോഹണവും പിതാവിന്‍റെ വലതുഭാഗത്തെ ഉപവിഷ്ടവും കാണുമ്പോള്‍ അവിടുത്തെ സഹോദരന്മാരായ എല്ലാമനുഷ്യര്‍ക്കും സന്തോഷത്തിന്‍റെ ദിനമാണു.

ഒരു ഗവണ്മേന്‍റ്റു അധികാരത്തിലേറുന്നതിനു മുന്‍പു നല്കുന്നപ്രകടനപത്രികപോലെ യേശു താന്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചു നേരത്തെ തന്നെ പറയുകയുണ്ടായി.

1) പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വരും നിങ്ങള്‍ ശക്തി പ്രാപിക്കും അവന്‍ എന്നേക്കും നിങ്ങളോടുകൂടെ ആയിരിക്കും ഞാന്‍ പറഞ്ഞതെല്ലാം അവന്‍ നിങ്ങളെ പഠിപ്പിക്കും.

2) നിങ്ങള്‍ക്കു സ്ഥലം ഒരുക്കുവാന്‍ പോകുന്നു.
3) ഞാന്‍ തിരികെ വന്നു നിങ്ങളെ കൂട്ടികൊണ്ടു പോകും .

പിതാവു അവിടുത്തേ എള്‍പ്പിച്ചജോലി പൂര്‍ത്തിയാക്കി.ജനനം മുതല്‍ സ്വര്‍ഗാരോഹണം വരെയാണു തന്‍റെ ദൌത്യം. നിത്യപുരോഹിതനം രാജാവുമാണു. പുരോഹിതന്‍റെ അവസാനത്തെ ആശീര്‍വാദം കൊടുത്തുകൊണ്ടിരിക്കുമ്പോളാണു സ്വര്‍ഗത്തിലേക്കു എടുക്കപ്പെടുക. ഇനിയും അവൈടുത്തെ രാജ്യത്വമാണു. അവിടുന്നു രാജാവായി ദൈവത്തിന്‍റെ വലതു ഭാഗത്തിരിക്കുന്നു.



രാജാവിന്‍റെ സ്ഥാനാരോഹണം !


(സങ്കീര്ത്തനം 110 വായിക്കുക )
അതിനകത്തു അവിടുന്നു നിത്യപുരോഹിതനും രാജാവുമാണു.
അവിടുത്തെ സ്വര്‍ഗ്ഗാരോഹണത്തില്‍ സന്തോഷിക്കാം
അവിടുത്തെ രണ്ടാം വരവിനായി കാത്തിരിക്കാം
അതിനു വേണ്ടി വിശുദ്ധിയോടെ ജീവിക്കാം
അതിനായി ദൈവം നമ്മളെല്ലാവരെയും സമര്‍ദ്ധമായിയനുഗ്രഹിക്കട്ടെ !

അവസാനവിധി

(പലരും ആവശ്യ്പ്പെട്ടു എന്‍റെ " blogspot. " നകത്തു വല്ലപ്പോഴും തമാശു കൂടി ഇട്ടാല്‍ വായിക്കുന്നവര്‍ക്കു രസമായിരിക്കുമെന്ന് . തമാശ് കേള്‍ക്കാന്‍ ഇഷ്ടമാണോ ? തമാശായിട്ടെ എടുക്കാവൂ. കാര്യമുണ്‍റ്റെങ്ങ്കില്‍ കാര്യ്ം തമാശില്‍ നിന്നും എടുക്കം .പക്ഷേ കാര്യമായി എടുത്തു കുറ്റപ്പെടുത്തരുതു . തമാശ് പറയുമ്പോള്‍ നോര്ത്തിലാണെങ്ങ്കില്‍ കഥാപാത്രം സര്‍ദാര്‍ജി ആയിരിക്കുന്നതുപോലെ ഇവിടെ നമ്മില്‍ പലരുമാകും ! തെറ്റിധരിക്കരുതു !)

അവസാനവിധി

കാഹളശബ്ദം കേള്‍ക്കുന്നു. കിഴക്കുനിന്നുമാണു യേശുവിന്‍റെ വരവു .മാലാഖമാര്‍ കാഹളധ്വനിമുഴക്കുന്നു. വലതു വശത്തു അച്ചന്മാരും കന്യാസ്ത്രീകളും മെത്രാന്മാരും കൊണ്ട് നിറഞ്ഞു. അല്മായനു അങ്ങോട്ടു കടക്കാന്‍ ഒരു നിര്‍വാഹവുമില്ല.എന്നാല്‍ ചില ബ്ളെയിഡുകാരും മറ്റും എങ്ങനെയോ അവിടെ സ്ഥലം പിടിച്ചു . ഇടതു വശത്താകട്ടെ അലമായരോടോപ്പം കുറെ പാവപ്പെട്ട മെത്രാന്മാരും അച്ചന്മാരും ചില സോഷിച്ച കന്യാസ്ത്രീകളും ഉണ്ടു. അവരൊക്കെ ഉപവാസത്തിലും പ്രാര്ത്ഥനയിലും ചിലവഴിച്ചു എഴുനേറ്റു നടക്കാന്‍ പാടില്ലാത്ത മെത്രാന്മാരും അച്ചന്മാരും കന്യാസ്ത്രീകളും ഈ പാവപ്പെട്ട അല്മയ കൂട്ടത്തോടുകൂടിയുണ്ടു.

അങ്ങനെ ഇരിക്കുമ്പോള്‍ ഉൂത്തക്കു ചില വലിയ മീന്‍ മുകളിലേക്കുചാടുന്നതുപോലെ ചില മിടുക്കന്മാര്‍ ചാടി വലത്തു വശത്തു കടക്കുന്നുണ്ടു അങ്ങനെ ഇരുന്നപ്പോഴാണു മാലാഖാമാരുടെ കാഹളത്തെ വെല്ലുന്ന ധ്വനിയുമായി പെന്തക്കോസ്തുകാര്‍ മാര്‍ച്ചുചെയ്തു വലതു വശ്ം മുഴുവനും വേലികെട്ടുന്നതുപോലെ നിലയുറപ്പിച്ചു.

കമ്യൂണീസ്റ്റു കാരുടെ മീറ്റിംഗ് നടക്കുമ്പോള്‍ ചുവപ്പു യൂണിഫോം ധരിച്ച സന്നദ്ധ ഭടന്മാര്‍ മാര്‍ച്ചു ചെയ്തു പോകുമ്പോള്‍ ആ സൈഡിലേക്കു ഒരു കുഞ്ഞിനും പ്രവേശനമില്ല. അതുപോലെ യൂണിഫോമണിഞ്ഞ പെന്തക്കോസ്തുകാര്‍ കാഹളം മുഴക്കി മുന്നേറിയപ്പോള്‍ ഒരു മതില്‍ പോലെ അയി. വലതു വശത്തെക്കുപിന്നെ ആര്‍ക്കും കയറാന്‍ സാധിക്കാത്തതുപോലെ വലിയ ചൈനാമതില്‍ പോലെ നീളത്തില്‍ അവര്‍ നിന്നു.

സ്കൂളുകള്‍ കോളജുകള്‍ ഹോസ്പിറ്റലുകള്‍ ആദിയായവ നടത്തുന്ന അച്ചന്മാരും കന്യാസ്ത്രീകളും തല ഉയര്‍ത്തിതന്നെ വലതു വശത്തുണ്ടു .ഞങ്ങള്‍ ചെയ്തതൊക്കെ സഭക്കുവേണ്ടിയായിരുന്നുവെന്നുള്ളമട്ടില്‍ ! സുവിശേഷം പ്രഘോഷിച്ചവരും ധ്യാനം നയിച്ചവരുമായ മെത്രാന്മാരും അച്ചന്മാരും കന്യാസ്ത്രീകളും എല്ലാം അല്മായരുടെ കൂടെ ഇടതു വശത്തു ! കൂടുതല്‍ അല്മായരും കൊന്തയും ഒക്കെപിടിച്ചു തലതാഴ്ത്തി ഇടതുവശത്തുള്ള ആ നില്പു വളരെ ദയനീയമായിരുന്നു.

വലതു വശത്തുക്കൂടി നടന്നുനീങ്ങിയ പെന്തക്കോസ്തുകാര്‍ കൊന്തയുമായി നില്ക്കുന്ന അല്മായരെ നോക്കി പുശ്ചിച്ചു പറഞ്ഞു. " അന്നേ ഞങ്ങള്‍ പറഞ്ഞില്ലേ ആറ്റില്‍ പോയി മുങ്ങണമെന്നു ? " നേതാവു ഇതു പറയുമ്പോള്‍ ആ ലൈനിലുള്ള എല്ലാപെന്തക്കോസ്തുകാരും ഉച്ചത്തില്‍ എറ്റുപാടുന്നുണ്ടായിരുന്നു. മറ്റോരുകൂട്ടര്‍ ഇടതു വശത്തു നില്ക്കുന്നവരെ നോക്കി എന്തായി ? എന്തായി ? കൊന്ത ജപിച്ചിട്ടെന്തായി ? ഇതു എറ്റുപാടുന്നവര്‍ ധാരാളം !

പടിഞ്ഞാട്ടു ( ജനാഭിമുഖം ) കുര്‍ബാന ചൊല്ലിയ മലബാര്‍ റീത്തിലുള്ള അച്ചന്മാരും വലതു വശത്തു ഇടം പിടിച്ചു.!

അതാ യേശു വരുന്നു. വലതു വശത്തുള്ളവരെല്ലാം റെഡി ! സിസ്റ്റേഴൊക്കെ അവരുടെ വെയിലൊക്കെ നേരേയാക്കി.

ഇടതു വശത്തുള്ള പാവങ്ങള്‍ പേടിച്ചുവിറക്കുന്നു. യേശു വന്നു ഇടതു വശത്തുള്ളവരെയും വലതു വശത്തുള്ളവരെയും നോക്കി. പക്ഷേ വിധിവാചകം ഒന്നും പറഞ്ഞില്ല. പറയേണ്ട കാര്യമില്ലെല്ലോ വലതു വശത്തുള്ളവരാണെല്ലോ രക്ഷിക്കപ്പെടുക ! യേശു ഒന്നും പറയ്യാതെ തന്‍റെ യാത്ര പടിഞ്ഞാറോട്ടു തുടര്‍ന്നുകൊണ്ടിരുന്നു. വെള്ളയടിച്ച കുഴിമാടങ്ങള്‍ ! എന്നുമാത്രം പറഞ്ഞു .അതു ഇടതു വശത്തുള്ളവ്ര്‍ക്കുള്ള താക്കിതായതുകൊണ്ടു വലതു വശത്തുള്ളവര്‍ പൊട്ടിചിരിച്ചു. പടിഞ്ഞാട്ടു നടന്ന യേശൂ കിഴക്കോട്ടു തിരിഞ്ഞു നിന്നു. ഇടതു വശത്തുണ്ടായിരുന്നവര്‍ ഹലേലൂയ്യായും സ്തോത്രവും പാടിയപ്പോള്‍ നേരത്തെ വലതു വശത്തുനിന്നവര്‍ ബോധം കെട്ടു നിലത്തുവീഴുന്ന ശബ്ധം കേട്ടു യേശുപോലും ഞെട്ടി !

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...