Thursday, 31 December 2015

2016 ലേക്കു സ്വാഗതം !

സഹോദരാ ! നിദ്രവിട്ടു ഉണരേണ്ട സമയമായിരിക്കുന്നു !
രക്ഷ നമ്മള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ അടുത്തെത്തിയിരിക്കുന്നു .


" The night is far gone, the day is near .
Let us then lay aside the works of darkness and put on the armor of light ;
let us live honorably as in the day , not in revealing and drunkenness,not in debauchery and licentiousness , not in quarreling and jealousy.
Instead put on the Lord Jesus Christ and make no provision for the flesh , to gratify its desires . " (Rom.13:12 - 14 )

വീശേഷദിവസങ്ങളിലെ തിന്മകളാണു നാം മുകളില്‍ കണ്ടതു .
ആഘോഷങ്ങള്‍ എല്ലാം ദൈവമഹത്വത്തിനുവേണ്ടിമാത്രമായിരിക്കണം .എന്നാല്‍ ഇന്നു കാണുന്നതൂ തിന്മകള്‍ ചെയ്യാനുള്ള മല്സരമാണു.


1) എത്രബോട്ടില്‍ അദ്യം അകത്താക്കി ?
2) അന്ധകാരത്തിന്‍റെ പ്രവര്ത്തികളില്‍ എത്രപേരേ കൂട്ടാന്‍ സാധിച്ചു ?
3) സുഖലോലുപതയില്‍ എന്തൂമാത്രം പങ്കെടുത്തു ?
4) മദ്യലഹരിയില്‍ എത്ര സമയം കഴിയാന്‍ സാധിച്ചു ?
5) അവിഹിതവേഴ്ച്ചകള്‍ എന്തു മാത്രം ഉണ്ടായി ?
6) എത്രതവണ വിഷായാസക്തിയിലും കലഹങ്ങളിലും, അസൂയ്യയോടുകൂടിയ പ്രവര്‍ത്തനങ്ങളിലും എര്‍പ്പെടാന്‍ സാധിച്ചു ??

ഇതിന്‍റെ അടിസ്താനത്തിലാണോ എന്‍റെ ആഘോഷം ഞാന്‍ വിലയിരുത്തുന്നതു ? എങ്കില്‍ സഹോദരാ നീ ഇപ്പോഴും അന്ധകാരത്തിലും അന്ധതയിലുമാണു.ഇപ്പോഴും നീ അന്ധകാരത്തീന്‍റെ പ്രവര്‍ത്തികളിലാണു. ! 

നീ ദൈവത്തെയല്ല മഹത്വപെടുത്തുന്നാതു. അന്ധകാരത്തിന്‍റെ അധിപനെയാണു.

അതിനാല്‍ ഉണരുക ! ഉണരുക ! ഉണരുക !
2015 ന്‍റെ അവസാനമണിക്കൂറാണു .
2016 ലേക്കു പ്രവേശിക്കുന്ന ഈ സമയത്തു നമുക്കു പ്രകാശത്തിന്‍റെ അയുധങ്ങള്‍ ധരിക്കാം


പകലിനു യോജിച്ചവിധം നമുക്കു പ്രവര്‍ത്തിക്കാം !

എല്ലാ സുഹ്രുത്തുക്കള്‍ക്കും നവവല്സരാശംസകള്‍ നേരുന്നു !

ആത്മശോധന !

" you were taught to put away your former way of life ,your old self ,corrupt and deluded by its lusts,and to be renewed in the spirit of your minds.(Eph.4:22 - 23 )

പഴയമനുഷ്യനെ ദൂരെ എറിയാം . അടുത്തെങ്ങാനും ആണെങ്കില്‍ അവന്‍ തിരികെ വരും . അതു ആപത്തായിതീരും ..തിരികെ വരാത്തവിധത്തില്‍ ദ്ദൂരെയെറിയാം.

" When the unclean spirit has gone out of a person , it wanders regions looking for a resting place , but it finds none . Then it says " I will return to my house from which I came " . When it comes, it finds it empty , swept, and put in order. Then it goes and brings along seven other spirits more evil than itself , and they enter and live there ; and the last state of that person is worse than the first .So will it be also this evil generation." (Mat.12:43-45 )

ഒരുവനില്‍ നിന്നും ഒരു അശുദ്ധാത്മാവു പോയിക്കഴിഞ്ഞാല്‍ അതു അലഞ്ഞു തിരിഞ്ഞിട്ടു പറയുന്നതു "എന്‍റെ ഭവനത്തിലേക്കു " ഞാന്‍ തിരികെപോകുമെന്നു ?

അവന്‍ സുഖമായി വസിച്ചിരുന്ന ശരീരം ,അവന്‍റെ സ്വന്തമാണു പോലും ! അവിടെ നിന്നൂം ഇറങ്ങികൊടുക്കാന്‍ തയാറല്ല ( കൈവശാവകാശം പോലെ ) ആ ശരിരത്തെ അവന്‍റെ ഭവനമെന്നാണു അവന്‍ പറഞ്ഞതു !

ഇതുപോലെയാണു നമ്മളില്‍ രൂപം കൊണ്ട പല ദുര്‍ഗുണങ്ങളും ,തഴക്കദോഷങ്ങളും,അല്പസമയത്തേക്കു ഒഴിഞ്ഞുപോയാലും വീണ്ടൂം അതിശക്കതമായി തിരിച്ചു വരാം . അതില് ന്നിന്നും രക്ഷപെടാന്‍ പ്രാര്‍ത്ഥനയൂം ഉപവാസവൂം അവശ്യമാണു. ദൈവക്രുപയൂടെ കുറവില്‍ അവന്‍റെ ആക്രമണം ഉണ്ടാകാം .മദ്യപാനം നിര്ത്തിയിട്ടു വീണ്ടും അതിന്‍റെ പിടിയില്‍ അമര്‍ന്നാല്‍ പഴയതിലും വളരെ കൂടുതല്‍ ശക്തമായ അടിമത്വത്തിലേക്കു കടന്നുവരാം . അതതപ്പോലെ വ്യഭിചരത്തിലും ,വേശ്യാവ്രുത്തിയിലും നിന്നു അകലുന്നാഅവരും വീണ്ടൂം അതില്‍ വീണുപോയാല്‍ പഴയതീലും കഠിനമായിരിക്കും അവരുടെ ജീവിതം .
ആല്‍ മരം പെട്ടെന്നു നശ്ശിക്കില്ല .



ഒരു പള്ളിയുടെ മുകളില്‍ കിളിര്‍ത്ത അല്മരം കളയാന്‍ പലപ്പോഴും വെട്ടി നശിപ്പിക്കും .പക്ഷേ അതുവിണ്ടും കിളിര്‍ത്തുവരും..ചിലപ്പോള്‍ ചിലവസ്തുക്കള്‍ ആല്‍ മരത്തിന്‍റെ അകത്തായിപോകും. .വര്‍ഷങ്ങള്‍ ക്കഴിയുമ്പോള്‍ ആല്‍ മരത്തിനകത്തു ഈ വസ്തുക്കള്‍ എങ്ങനെയുണ്ടായിയെന്നു മനുഷ്യര്‍ക്കു തോന്നാം .ഇതുപോലെ നമ്മുടെ ഉള്ളിലും പല ദ്ദുര്‍ഗുണങ്ങള്‍ മൂടപെട്ടുകിടക്കുന്നുണ്ടാകാം .ഈ പുതുവര്ഷത്തില്‍ നമുക്കു ആ പഴയ മനുഷ്യനെ ഉരിഞ്ഞു മാറ്റ്റ്റാം .
" തിന്മ നിങ്ങളെ കീഴടക്കാതീരിക്കട്ടെ . തിന്മയെ നന്മകൊണ്ടു കീഴടക്കുവിന്‍ "
( റോമാ. 12: 21 ).

" നിംഗളുടെ സ്നേഹം നിഷ്കളങ്കമായിരിക്കട്ടെ .തിന്മയെ ദ്വേഷിക്കുവിന്‍ നന്മയെ മുറുകെപിടിക്കുവിന്‍ " ( റോമ.12: 9 )

അടുത്തവര്‍ഷത്തിലേക്കു പ്രവേശിക്കുന്നതിനു മുന്‍പു ആത്മശോധന ചെയ്യാം
ദൈവം അനുഗ്രഹിക്കട്ടെ !!!

Saturday, 26 December 2015

മാനുഷ്യന്‍ പണത്തിന്‍റെ അടിമയായോ ?

" Sell what you own , and give the money to the poor "

" Jesus looking at him ,loved him and said " you lack one thing : go , sell what you own ,and give the money to the poor,and you will have treasure in heaven ,then come and follow me " ( Mk.10: 21 )

പണമാണു മനുഷ്യനെ പിശാചാക്കുന്നതെന്നു മനസിലാക്കിയ ധനികനായ യുവാവിനോടു പറഞ്ഞവാചകമാനെല്ലോ നാം മുകളില്‍ ക്കണ്ടതു .

പണത്തിനു യേശുവിന്‍റെ മേല്‍ യാതോരു സ്വാധീനവും ഇല്ലായിരുന്നു. യേശു ദരിദ്രനല്ലായിരുന്നു. കുടുംബസ്വത്തിന്‍റെ അവകാശിയായീരിക്കുമല്ലോ ? സൌസേപ്പിന്‍റെ കുടുംബസ്വത്തിനു മറ്റു അവകാശികള്‍ ഇല്ലായിരുന്നല്ലോ ?
ഒരുപക്ഷേങ്ങ്കില്‍ നെല്വയലോ മുന്തിരിതോട്ടമോ ഒക്കെകാണാം . പക്ഷേ ഒന്നും ഇല്ലാത്തവനെപോലെ ജീവിച്ചു. യേശുവിനെ അനുഗമിക്കാനുള്ള ഒരു നിബന്ധനയാണു എല്ലാം ഉപേക്ഷിക്കുക. ( ഞാന്‍ എല്ലാം ഉപേക്ഷിച്ച ഒരാളാണു . ഒരു സെന്‍ടു സ്ഥലം പോലും എന്‍റെ പേരില്‍ ഇല്ല. ) ഇന്നു സാധാരണക്കാരനും സന്യാഅസിക്കുപോലുമ്മ് കഴിയാത്ത ഒരു സത്യമാണു ഒന്നും ഉപേക്ഷിക്കാന്‍ സാധിക്കില്ല. പണം മനുഷ്യനെ വരിഞ്ഞു മുറുക്കുന്നു. പണത്തിന്‍റെ ഭാരത്താല്‍ സന്യാസിക്കു ഈഴുനേറ്റു നടക്കാന്‍ പോലും സാധിക്കില്ല്ല. പണചുമടിന്റെ ഭാരം അത്രക്കും വലുതാണു ..അവര്‍ക്കു യേശുവിനെ അനുഗമിക്കാന്‍ പറ്റില്ല. സന്യാസിക്കു പറ്റുന്നില്ലെങ്ങ്കില്‍ സാധാഅരണക്കാരന്‍റെ കാര്യം പറയാനൂണ്ടോ ?


പണ്ണത്തിനുവേണ്ടി എന്തു ചെയ്യാനും മടിക്കില്ല.

കുറച്ചുകാലം മുന്‍പു ദീപികയില്‍ വന്ന ഒരു വാര്‍ത്ത

അമേരിക്കായില്‍ ഒരു സ്ത്രീ.അപകടത്തില്‍ പെട്ടു കോമാ സ്റ്റേജിലായി. ഹോസ്പിറ്റലില്‍ അബോധാവസ്ഥ യില്‍ ദീര്‍ഘ കാലം ക്കിടന്ന ആ സ്ത്രീയുടെ ഭര്ത്താവു ദയാവധത്തീനുകയിസ് കൊടുത്തു .കോടതിയില്‍ വാദപ്രതിവാദത്തില്‍ പലാഭിപ്രായങ്ങള്ളും വന്നു .പാടില്ലെന്നും അനുവദിക്കണമെന്നും .അവസാനം കോടതി ദയാവധത്തിനു അനുവാദം നല്കി. അവരുറ്റെ മരണശേഷം അവരുടെ പേരിലുണ്ടായിരുന്ന ഭീമമായ സംഖ്യ ഭര്ത്താവിനു ലഭിച്ചു. . അയാള്‍ സുഖമായി ജീവിച്ചു . ഇതറിയാമായിരുന്ന ഭര്ത്താവിനു എങ്ങനേയും അവരുടെ മരണം ആവശ്യമായിരുന്നു.

ഇന്നു മനുഷ്യന്‍ അടിമയാണു.

എന്താണു അടിമയുടെ പ്ര്രത്യേകത ? യജമാനന്‍ പറയുന്നതു അപ്പടി അനുസരിക്കുക. മറുചോദ്യമില്ലാ. ഇന്നു പണത്തിന്‍റെ അടിമയായ മനുഷ്യനെയാണു കാണാന്‍ സാധിക്കുക. അതിനു സാധാരണക്കാരനെന്നോ ,സന്യാസിയെന്നോ ,ദൈവമനുഷ്യനെന്നോ ഒരു വ്യത്യാസവും ഇല്ല.

ഈ സ്തിതിമാറാതെ സ്വര്‍ഗരാജ്യത്തില്‍ നിക്ഷേപ്പമുണ്ടാകില്ല. നാല്ല സമരിയാക്കാരന്‍റെ ശുസ്രൂഷപോലും ഇന്നുപണത്തിനുവേണ്ടിയാണു . ധ്യാനകേന്ദ്രങ്ങള്‍ ആയാലും ! " നമുക്കും കീട്ടണം പണം " ഈ മനോഭാവം ആര്‍ക്കു എന്തത ഗുണം ചെയ്യും ?

യേശു പറഞ്ഞു " സമ്പന്നന്‍ സ്വര്‍ഗരാജ്യത്തീല്‍ പ്രവേശിക്കുക എത്ര ദ്ദുഷകരമെന്നു " നമുക്കു പാപ്പായുടെ വാക്കുകള്‍ ശ്രദ്ധിക്കാം !!

Friday, 25 December 2015

സഹോദരാ മനുഷ്യനില്‍ ദൈവത്തെ കാണുക

സഹോദരാ താങ്കള്‍ ഒരു ദൈവാന്വേഷിയാണോ എങ്കില്‍ ഒരു നിമ്മിഷം !

താങ്കള്‍ ഏഎതു മതത്തിലോ ,ജാതിയിലോ പെട്ടവനായാലും  ഒന്നു നില്ക്കക.

മനുഷ്യന്‍ ആരാണെന്നു അറിയാത്തവന്‍ ദൈവം ആരാണെന്നു അറീയുന്നില്ല !
മനുഷ്യനെ സ്നേഹിക്കാത്തവനു ദൈവത്തെ സ്നേഹിക്കാന്‍ കഴിയില്ല. 
"" മനുഷ്യസേവയില്‍ ക്കൂടി മാത്രമേ മാധവസേവ നടക്കൂ ! "
ദൈവം തന്‍റെ ഛായയിലാണു മനുഷ്യനെ സ്രിഷ്ടിച്ചതു .
അധിപത്യം സ്രഷ്ടാവ്വിനുള്ളതാണു .ആ ആധിപത്യമാണു മനുഷ്യനു നല്കിയതു. 
സമസ്ഥ സ്രിഷ്ട വസ്തുക്കളുടെമേലും ദൈവം മനുഷ്യനു ആധിപത്യം കൊടുത്തു. 
അങ്ങനെ അവന്‍ സ്രിഷ്ട വസ്തുക്കള്‍ക്കൂ  കാണപ്പെടുന്ന ദൈവമായി. 
ചുരുക്കത്തില്‍ അവന്‍ ദൈവത്തിന്‍റെ സ്ഥനപതിയാണു. 
അദിയില്‍ വചനം ഉണ്ടായിരുന്നു ആവചനം ദൈവമായിരൂന്നു. 
അതിനാലാണു ദൈവവചനം ആരുടെ അടുത്തേക്കു വരുന്നുവോ അവരെ ദൈവങ്ങള്‍ എന്നുവിളിച്ചതു .   
ചുരുക്കത്തില്‍ മാനവ: സേവയാണു മാധവസേവ 
ദൈവത്തേ സ്നേഹിക്കുന്നവനു മാനുഷ്യനെ ദ്വേഷിക്കാന്‍ സാധിക്കില്ല.

യേശു പറഞ്ഞൂ " ഈ  ചെറിയവരില്‍ ഒരുത്തനു നിങ്ങള്‍ ചെയ്തതു കൊട്ത്ത തൊക്കെയും  എനിക്കാണെന്നു ചെയ്തതെന്നു".

ദൈവത്തിന്‍റെ പേരില്‍ മനുഷ്യനെ കൊല്ലുന്നവനൊക്കെയ്യും പൈശാചികപ്രവര്‍ത്തികള്‍ ചെയ്യുന്നു. അതു ദൈവത്തിനല്ല്ല. പിശാചിനാണു. അവര്‍ പിശാചീനുവേണ്ടിയാണു ഈ ദുഷ്പ്രവര്‍ത്തികള്‍ ചെയ്യ്യുന്നതു. പിശാചിന്‍റെ രാജ്യം ഈ ലോകത്തീല്‍ സ്ഥാപിക്കാന്‍ വിഫല ശ്രമം നടത്തുന്നു. 

അതിനാല്‍   സഹോദരാ  മനുഷ്യനില്‍ ദൈവത്തെ കാണുക !!

Thursday, 24 December 2015

പ്രേമിക്കുന്നതു തെറ്റാണോ? പാപമാണോ ?

" സാര്‍ എഴുതുന്നതെല്ലാം വലിയവിഷയങ്ങളാണു .ഞങ്ങള്‍ക്കുവേണ്ടികൂടി എഴുതില്ലേ ? " ഒരു പെണ്‍കുട്ടിയുടെ പരിഭവം !!

പ്രേമിക്കുന്നതു തെറ്റാണോ ? പാപമാണോ ?

ആലപ്പുഴ ഐ.എം..സ്. ഇല്‍ പ്രേമിക്കുന്നതു പാപമാണെന്നു പ്രസംഗത്തില്‍ പറയാറുണ്ടു .എന്നാല്‍ എന്‍റെ ക്ളാസുകളില്‍ പാപമാണെന്നുപറയാതെ അതു പാപസാഹചര്യത്തിലേക്കും ,തിന്മയിലേക്കും നയിക്കാമെന്നാണു പറയാറു..

എന്താണു വിവാഹം ??

ഏറ്റവും വലിയ ഒരു ദൈവവിളിയാണു. പിതാവായ ദൈവത്താല്‍ സ്ഥാപിതമായ ഒരു ഉടമ്പടിയാണു .യേശു അതിനെ ഒരുകൂദാശയായി ഉയര്‍ത്തി. പിതാവായ ദൈവത്തിന്‍റെ പ്രതിനിധിയായി സ്രിഷ്ടികര്‍മ്മത്തില്‍ പങ്ക്കാളികളാകുന്ന ഒരു വലീയ ദൌത്യമാണു പിതാവു ഭാര്യാഭര്‍ത്താക്കന്മാര്‍ക്കു നല്കിയിരിക്കുന്നതു. അതു അവരുടെ ലൈഗീകതയില്‍ കൂടിയാണു സാധ്യമാക്കുന്നതു. അതിനാല്‍ ലൈഗീകത പരിശുദ്ധമാണു. പരിശുദ്ധനായവന്‍റെ ദാനമണു. അതു ഭാര്യാഭര്ത്താക്കന്മാര്‍ മാത്രം കൈകാര്യം ചെയ്യേണ്ട ദൈവീകദാനമാണു.
വിവാഹത്തിനു മുന്‍പു അതു അനാവരണം ചെയ്യാന്‍ പാടില്ലാത്തതാകുന്നു.

വിവാഹ പൂര്‍വ ലൈഗീകത പാപമാണു.

അതുകൊണ്ടാണു പ്രേമം പാപത്തിലേക്കു നയിക്കാമെന്നു ഞാന്‍ പറഞ്ഞതു. യധാര്ത്ഥ പ്രേമം പരസ്പരം ഒരു ബൂദ്ധീമുട്ടുകളും ഉണ്ടാഅക്കില്ല. പ്രേമത്തിന്‍റെ പേരില്‍ മുതലെടുപ്പുനടത്തുന്നവര്‍ വന്‍ചകരാണു. അവര്‍ക്കു യധാര്ത്ഥ സ്നേഹമില്ല. തന്‍കാര്യവും സ്വര്‍ദ്ധതയുമാണു അവരില്‍ ഉള്ളതു . പ്രേമത്തിന്‍റെ പ്പേരില്‍ പെണ്‍കുട്ടികളെ വലയിലാക്കിമുതലെടുപ്പുനടത്തുന്നവര്‍ പാപത്തിന്‍റെ പിടിയിലാണു .
 
പ്രേമത്തിലൂടെ രണ്ടുവ്യക്തികള്‍ മാത്രം ബന്ധം സ്ഥാപിക്കുകയൂം കുടുംബങ്ങളുമായൂം സമൂഹവുമായുള്ളബന്ധം പലപ്പോഴും താറുമാറാകുകയും ചെയ്യുന്നു. പീന്നീടു ഉണ്ടാകുന്ന തിക്തകഫലം അവര്‍ തന്നെ അനുഭവിക്കേണ്ടതായും വരുന്നു. വിവാഹിതരാകുമ്പോഴും അവര്‍ക്കു ഒരൂ പുതിമയും ഇല്ല. അവര്‍ക്കൂ എല്ലാം പഴയ ആവര്ത്തനം മാത്രമായീ വളരെപെട്ടെന്നു ജീവിതം മടുത്തെന്നും വരാം .
 
വളരെചുരുക്കമായെങ്കിലും പരസ്പ്പരം അടിയും ,പിടിയും ,വിവാഹം വേര്‍പിരിയലും , ആതമഹത്യയും ഒക്കെ കണ്ടുവരുന്ന പ്രതിഭാസങ്ങളാണു. അതു മുന്നീല്‍ കണ്ടുകൊണ്ടാണു ഞാന്‍ ആദ്യമേതന്നെ പറഞ്ഞതു പ്രേമം പാപത്തിലേക്കും പാപ സാഹചര്യത്തിലേക്കും നയിക്കുന്നുവെന്നു പറഞ്ഞതു.

മാതാപിതാക്കള്‍ ആലോചിച്ചു നടത്തുന്ന വിവാഹം !!

എല്ലാ തരത്തിലും അനുഗ്രഹപ്രദം .ആദ്യമേതന്നെ രണ്ടു വീട്ടുകാര്‍ തമ്മില്‍ ബന്ധത്തിലാകുന്നു. അതോടുകൂടി രണ്ടൂ കുടുംബക്കാര്‍ തമ്മില്‍ ബന്ധുക്കളാകുന്നു.
 
രണ്ടു ഇടവകക്കാര്‍ ബന്ധപ്പെടുന്നു. കൂദാശാപരവും ,പ്രാര്ത്ഥനാനുഭവവും ,ആയ വിവാഹജീതാരംഭം തന്നെആവശ്യമായ എല്ലാ ക്രുപാവരവും വിവാഹിതര്‍ക്കുലഭിക്കുന്നു. എന്തെങ്കിലും കുറവുകള്‍ ഉണ്ടായാല്‍ രണ്ടു വീട്ടുകാരും ചേര്ന്നു അതിനു പരിഹാരം കാണുന്നു. എപ്പോഴും രണ്ടൂമാതാപിതാക്കളുടേയും പ്രാര്ത്ഥനയും അനുഗ്രഹവും രണ്ടു മക്കളോടും ഒപ്പം ഉണ്ടാകും.

ഇനിയും ആലോചിക്കുക ! എന്തുവേണം ? മാതാപിതാക്കള്‍ പറയുന്നതു അനുസരിച്ചു അവരുടെ അനുഗ്രഹാശിസുകളോടെ വിവാഹജീവിതത്തില്‍ പ്രവേശിക്കണമോ ? ആതോ മിന്നുന്നതെല്ലാം പ്പൊന്നാണെന്നുധരിച്ചൂ ചതിക്കുഴിയില്‍ പോയിവീഴണമോ ? പഠനത്തിനും ,സമാധാനപരമായ ജീവിതത്തിനും ,ഉറക്കത്തിനും ,,ആധ്യാത്മീകജീവിതത്തിനും പാളിച്ചയുണ്ടാക്കുന്ന പ്രേമജീവിതം വേണമോയെന്നു ?

ഇത്രയും കൊണ്ടു കൌമാരക്കാരുടെ പരിഭവം മാറികാണുമല്ലോ ?

Wednesday, 23 December 2015

മറിയത്തേ അധിക്ഷേപിക്കുന്നവര്‍ യേശുവീനെ നിന്ദിക്കുന്നൂ

അവസാന കാലഘട്ടത്തില്‍ വിശ്വാസം ക്ഷയിക്കാനും ക്രിസ്ത്യാനികളെ ചിതറിക്കാനുമായി ഹീഡന്‍ അജന്‍ഡയുമായി അമേരിക്കയില്‍ ഒരുകൂട്ടം യഹൂദര്‍ ധാരാളം പണം ചിലവഴിക്കുന്നു. അവര്‍ ബൈബ്ബിള്‍ അച്ചടിപ്പിച്ചു വിതരണം ചെയ്യുന്നു. അല്പം വ്യത്യാസം വരുത്തിയാണു അടിപ്പിക്കുക. ഏതു ഭാഷയില്‍ അടീപ്പിക്കാനും അവര്‍ സഹായിക്കും. അവര്‍ക്കുവേണ്ടി ജോലിചെയ്യുന്നവരാണു സെക്റ്റുകള്‍ . അതില്‍ ഒരു വിഭാഗമാണു പെന്തകോസ്തുകാര്‍. പെന്താക്ക്കോസ്തിനു ആവശ്യമായ ഫണ്ഡിഗ് ഈ അമേരിക്കന്‍ യഹൂദര്‍ ചെയ്യുന്നൂ. യേശുവിനെ പാടിപുകഴ്ത്തുന്നഥായ്യി എല്ലാവര്‍കകകും തോന്നും . പക്ഷേ അവര്‍ യേശുവിനെ ആധിക്ഷേപിക്കുകയാണെന്നു. അവര്‍ പോലും മനസിലാക്കുന്നില്ല.

എങ്ങനെയാണു അധിക്ഷേപ്പിക്കുന്നതു ?
നിജമില്ല്ലാത്തവനെന്നും , പ്രസംഗവും പ്രവര്ത്തിയും ഒന്നല്ലെന്നും, കല്പാനല്മ്ഘിക്കുന്നവനെന്നും ,കളവു പറയുന്നവനെന്നുമ്മ് എല്ല്ലാം അവാരുടെ ഉപദേശത്തില്‍ നിന്നും പുറത്തു വരുന്നു.
 
 
1) മാതാപിതാക്കളെ ബഹുമാനിക്കണമെന്നു പഠിപ്പിക്കും പക്ഷേ ഏശു അങ്ങനെ ചെയ്തില്ലെന്നു പറയും
 
2) എന്നെപ്രതി ആരെങ്കിലും ഒരു ഗ്ളാസ്സ് വെള്ളം ആര്‍ക്കെങ്ങ്കിലും കൊട്ടുത്താല്‍ അതിനു പ്രതിഫലം ലഭിക്കൂമെന്നു പഠിപ്പിക്കും. പക്ഷേ ചെയ്യില്ല. അതിനു ഊദാഹരണമാണു .പരി.കന്യാമറിയം . ഒരു ഗ്ളസല്ല്ല പതിനായിരക്കണക്കിനു വെള്ളം യേശുവിനു അമ്മകൊടുത്തു. 9 മാസം ഊദരത്തില്‍ വസിച്ചു . ആ സമയം മറിയത്തിന്‍റെ ര്രക്തത്തില്‍ നിന്നും കുഞ്ഞിനു ആവശ്യമായ ആഹാരം ലഭിച്ചു.വര്ഷങ്ങളോളം അവളുടെ മുലപാല്‍ ഊറ്റികുടിച്ചു, പപന്നെ വര്ഷങ്ങളോളം ആഹാരം പാകം ചെയ്തും പോന്നുപോരായ്കകള്‍ എല്ലാം നോക്കിയും കണ്ടും ചെയ്തു.ജാനനം മുതാല്‍ മരണം വരെ കകടെ ഉണ്ടായിരുന്നു. മരണശേഷം അപ്പസ്തോലന്മാഅരെ യെല്ലാം ഒന്നിച്ചുകൂട്ടി പരിശുദ്ധാഅത്മാവിന്‍റെ ആഅഗമനത്തിനൂവേണ്ടികാത്തിരുന്നു.
 
അാദ്യത്തേ ശിഷ്യയായിരുന്നു ദീര്‍ഘ കാലം യേശുവില്‍ നിന്നുംമ്മ വചനം ശ്രവിച്ചൂ ധ്യാനിച്ച മറ്റൊരു വ്യക്തി ഈ ലോകത്തില്‍ ഇല്ല. യേശു അവളിലും അവള്‍ യേശൂവ്വിലുമായി ജീവിച്ചു .പക്ഷേ അമ്മയെന്ന്നു വിളിച്ചില്ല സ്ത്രീയെന്നു വിളിച്ചു അപമാനിച്ചു. ഇങ്ങനെ പോകുന്നു നീണ്ട പട്ടിക.

ഈതില്‍ നിന്നെല്ലാം ലോകത്തിനു ഈവര്‍ കൊടുക്കുന്ന സന്ദേശം " യേശു കൊള്ളരുതാത്തവന്‍ " ഇതു അമേരിക്കന്‍ യഹൂദരുടെ ഹിഡന്‍ അജന്‍ഡയാണു. ഇവരെ കൊണ്ടു ഇങ്ങനെയോക്കെ പറയിക്കുന്നതു അവരാണു. അവരാണു ഇതിനു പുറകില്‍ പ്രവര്ത്തിക്കുന്നതു . ഇവര്‍ വെറും "കൊട്ടേഷന്‍കാര്‍ " മാത്രം ! പണം പറ്റി അവര്‍ക്കൂവേണ്ടിജോലിചെയ്യുന്നു. പാവങ്ങളാ .ഒരു കഥയും ഇല്ല. വെറും പപ്പറ്റുകള്‍ ! തത്തമ്മ പൂച്ച പൂച്ച എന്നുമാത്രം പറയും . അതൊന്നു മാറ്റിച്ചു പറയിക്കാന്‍ അര്‍ക്കും സാധികക്കില്ല. കുറെ ക്കാര്യങ്ങള്‍ രിക്കാഅര്‍ഡു ചെയ്തു വച്ചീട്ടുണ്ടു തന്നെയും പിന്നേയും അതുമാത്രം ഉരുവിടും .

ഇനിയും കാര്യത്തിലേക്കുകടക്കാം .

പിതാവു പറയുന്നു, : " എനിക്കു ദയ തോന്നുന്നവരോടു ഞാന്‍ ദയകാണിക്കും.എനിക്കു അനുകമ്പ തോനനനുന്നവരോടു ഞാന്‍ അനുകമ്പ കാണിക്കും. എന്നന അവിടുന്നു മോശയോടു അരുളിചെയ്യുന്നു. അതുകൊണ്ടു മനുഷ്യന്ന്റെ ആഗ്രഹമോ പ്രയഗ്നമോ അല്ല ദൈവത്തതന്‍റെ ദയയാണു എല്ലാത്തിന്‍റെയും അടിസ്ഥാനം ( റോമാ. 9: 15 - 16 )

കന്യാമറിയം .

പിതാവു മറിയത്തോടു ദയകാണിച്ചു. അവളെ താന്‍റെ പുത്രന്‍റെ അമ്മയായിതിരഞ്ഞെടുത്തു. അവളെ ദൈവക്രുപകൊണ്ടു നിറച്ചൂ. ഉല്ഭവപാപം പോലും ഇല്ലാതെ സ്രിഷ്ടിച്ചൂ. ആ വിവരം പരിശുദ്ധാത്മാഅവു തന്നെ ആവിവരം എലിസബേത്തില്കൂട്ടി വിളംബരം ചെയ്തു. സ്ത്രീകളില്‍ അനുരഹീത. കര്ര്ത്താവിന്‍റെ അമമ. ഇതിനെ ചോദ്യം ചെയ്യാന്‍ മനുഷ്യനോ ,ലൂസിഫറിനോ
പെന്തക്കോസ്തുകാരനോ അധികാരമില്ല.. ( ചന്ദ്രനെ നോക്കി പട്ടികുരക്കുമല്ലോ )
 

യേശുവിന്‍റെ സഹോദരന്മാഅര്‍

യ്യേശുവിന്‍റെ സഹോദാര്രന്മാരായി പറയുന്ന ജോസ്സയും ,,ചെറിയ്യാക്ക്കോബെന്നൂം വിളിക്കുന്ന യാക്ക്കോബും ,കന്യാമാറിയത്തിന്‍റെ മ്മക്കളല്ലെന്നു മക്കോ.15:40 ലും മത്താ 27:56 ലും വ്യക്തമാണു.

12ആമത്തെ വയസില്‍ യേശുവിനേയും കൊണ്ടു ജറുസലേമില്‍ പോകുമ്പോഴും യേശുവിനു ഇളയ സഹോദരങ്ങള്‍ ഇല്ല.
കൂരിശിന്‍ ചുവട്ടിലും ഒരു സഹോദരനുമില്ല. ഉണ്ടെങ്ങ്കില്‍ യേശു തന്‍റെ അമ്മയേ യോഹന്നാനു ഏള്‍പ്പിക്കില്ലായിരുന്നു.

ഉയര്ത്തെഴുനേറ്റു കഴിഞ്ഞു മഗദലനാ മറിയത്തോടൂ ഏശു പറയൂന്നു. " നീ ചെന്ന്നു എന്‍റെ സഹോദരന്മാരോടു പറയ്യുക " ശ്ശിഷ്യന്മാര്‍ അാണെല്ലോ സഹോദരന്മാരായി യേശു പറഞ്ഞതു.. അവരെ കന്യാമാഅറിയമാണോ പ്രസവിച്ചതു ? ഇതൊന്നും പെന്‍തകോസ്തുകാര്‍ക്ക്കു ബാധകമല്ല.

പഠിച്ചതൂമാത്രം പാട്ടും തത്തമ്മേ പൂച്ച പൂച്ച !

നിത്യജീവനും നിത്യ മരണവും


"ഏകസത്യ ദൈവമായ അവിടുത്തേയും അങ്ങു അയച്ച യേശുക്രിസ്തുവിനേയും അറിയുക എന്നതാണു നിത്യ ജീവന്‍ "  ( യോഹ. 17 : 3 )

പ്രായത്തിനനുസരിച്ചു ആഗ്രഹങ്ങള്‍ മാറുന്നു.

കുഞ്ഞുങ്ങള്‍ . അവരോടു എന്താകാനാണു ആഗ്രഹമെന്നു ചോദിച്ചാല്‍ പല ഉത്തരങ്ങള്‍ ലഭിക്കും. ഡോക്ടര്‍, എന്‍ഞ്നീയര്‍,വൈദീകന്‍, ഇങ്ങനെ പല ഉത്തരങ്ങള്‍ ല്ഭിക്കും.

യുവജനങ്ങള്‍ . നല്ലജോലി, നല്ലവിവാഹം , ഇങ്ങനെ പലതും

മധ്യവയസ്കര്‍. നല്ലവീടു, പ്രൊമൊഷന്‍ മുതലായവ .

വ്രുദ്ധന്മാര്‍ . കൊച്ചു മകന്‍റെ മകന്‍റെ കല്യാണം കൂടെ കഴിഞ്ഞിട്ടു ഒരു പത്തിരുപതു വര്ഷം പ്രാര്ത്ഥനാജീവിതവുംകൂടി കഴിഞ്ഞാല്‍ മതിയായിരുന്നു. മറ്റുചിലര്‍ ഒരു നല്ലമരണം ആഗ്രഹിക്കുന്നവര്‍ !

എങ്കില്‍ അഴുക്കുമരണവും ഉണ്ടോ ? നല്ലമരണം ഉണ്ടെങ്കില്‍ പിന്നെ അഴുക്കുമരണവും കാണുമല്ലോ ?
അതിനു ബൈബിള്‍ ഭാഷയാണു " നിത്യജീവനും, നിത്യ മരണവും. "
നിത്യമരണത്തിനു വെളിപാടു പുസ്തകം രണ്ടാം മരണമെന്നാണു പറയുക.

യേശു പറഞ്ഞു പിതാവിനേയും പുത്രനേയും " അറിയുക " എന്നുളളതാണു "നിത്യജീവന്‍ "

എന്താണു ഈ അറിയുക യെന്നുപറഞ്ഞാല്‍ ?
ബൈബിള്‍ ഭാഷയില്‍ അറിയുകയെന്നുപറഞ്ഞാല്‍ ഭാര്യാഭര്ത്താക്ക്ന്മാരുടെ ലൈഗീകബന്ധത്തെ കാണിക്കുന്നു. ഉല്പത്തിയില്‍ ആദം ഹവ്വായെ അറിഞ്ഞു അവര്‍ക്കു കുഞ്ഞു ജനിച്ചു. ജോസഫ് മറിയത്തെ അറിഞ്ഞില്ല. ചുരുക്കത്തില്‍ അറിയുകയെന്നുളളതു ഭാര്യാഭര്ത്ത്രു ബന്ധത്തെകാണിക്കുന്നു. എന്നുപറഞ്ഞാല്‍ അതു ഇണചേരലല്ല. ഇണചേരുന്നതു മ്രുഗങ്ങളാണു. ദൈവം മനുഷ്യനെ സ്രിഷ്ടിച്ചതു സ്നേഹത്തിലേക്കുള്ള വിളിയായിരുന്നു. ദൈവീകസ്നേഹം പങ്കിട്ടനുഭവിക്കാനുളള വിളിയായിരുന്നു. സ്നേഹത്തിന്‍റെ ഉച്ചസ്ഥായിലായിരിക്കുന്ന ദൈവം സ്നേഹത്തിലേക്കുളളവിളിയായി മനുഷ്യനു ജന്മം കൊടുത്തു. ആ സ്രിഷ്ടികര്മ്മത്തിലാണു ഭാര്യാഭര്ത്താക്കന്‍മാരെ പങ്കാളികളാക്കിയ്തു. അപ്പോള്‍ സ്രിഷ്ടികര്മ്മത്തില്‍ പങ്കാളികളാകുന്ന ഭാര്യാഭര്‍ത്താക്ക്ന്മാര്‍ സ്നേഹത്തിന്‍റെ ഉച്ചസ്ഥായിയില്‍ ആയിരിക്കുമ്പോള്‍ മാത്രമേ അവര്‍ക്കു അതിനുളള അധികാരം ഉള്ളു. അവിടെയാണു " അറിവു " എന്നവാക്കു ഉപ്യോഗിക്കേണ്ടതു. അതായതു ഭാര്യാഭര്ത്താക്കന്മാര്‍ സ്നേഹത്തില്‍ ആയിരിക്കുക. ആസ്നേഹം പങ്കിട്ടു അനുഭവിക്കുക അങ്ങനെ അതിന്‍റെ ഉച്ചസ്ഥായിയിലെത്തുമ്പോള്‍ ഉളള ലൈഗീക ബന്ധത്തിനാണു അറിയുകയെന്നു പറയുക.

ഇന്നു സമൂഹത്തില്‍കാണുന്ന പലതിന്മകള്‍ക്കും കാരണം ഭാര്യാഭര്ത്താക്കന്മാര്‍ പരസ്പരം അറിയുന്നില്ല. പകരം വെറും ഇണചേരലായി അധപതിക്കുന്നതിനാല്‍ അവിടെ ദൈവികസ്നേഹം ഇല്ല. അവിടെ മ്രുഗീയ സ്നേഹവും ഇണചേരലും മാത്രം.

ഇനിയും യേശു പറഞ്ഞതിലേക്കുതിരികെ വരാം .
" ഏകസത്യദൈവമായ അവിടുത്തേയും ,അങ്ങു അയച്ച യേശുക്രിസ്തുവിനേയും അറിയുക യെന്നതാണു നിത്യജീവന്‍ " എന്താണു ഇവിടെ പറയുന്ന അറിവു ? ഭാര്യാഭര്ത്താക്ക്ന്മാര്‍ പരസപരം സ്നേഹത്തില്‍ ആയിരിക്കുകയും സ്നേഹം പങ്കിട്ടനുഭവിക്കുകയും സ്നേഹത്തിന്‍റെ ഉച്ചസ്ഥായിയില്‍ പരസ്പരം ഒന്നാകുകയും ചെയ്യുന്നതാണു അറിവു. അതുതന്നെയാണു ഇവിടേയും ദൈവവുമായി ഒന്നാകുക,ദൈവീകസ്നേഹത്തില്‍ ലയിക്കുക. ദൈവത്തെ അറിഞ്ഞു ദൈവവുമായി ഒന്നാകുക.അതാണു അറിവു. അതാണു നിത്യജീവന്‍ .

( ഏതാണ്ടു ഇതിനാണു ഹിന്ദു സഹോദര്ന്മാര്‍ പറയുന്നതു " തത്വമസി " . തത്വമസിയില്‍ ഭക്തന്‍ ഭഗവാനില്‍ ലയിച്ചു ഇല്ലാതാകുന്നു. പക്ഷേ നമ്മള്‍ ദൈവവുമായി ഒന്നായി ലയിച്ചു  ഇല്ലാതാകുന്നില്ല. )

എപ്പോഴാണു ദൈവത്തെ അറിയുക ?  ഇഹലോകജീവിതത്തില്‍  !

ഒരു മനുഷ്യന്‍റെ ഈ ലോകജീവിതത്തെ സാരമായി ബാധിക്കുന്ന പ്രധാന ഘടകമാണു അവന്‍റെ ഗര്‍ഭസ്ഥാവസ്ത. ഒരുവന്‍ അമ്മയുടെ ഉദരത്തില്‍ ആയിരിക്കുന്ന ആ   9 മാസക്കാലം അനുഭവിക്കുന്ന സന്തോഷവും, സ്ന്താപവും, പിരിമുറുക്കവും,എല്ലാം അവന്‍റെ ജീവിതത്തെ സാരമായി ബാധിക്കുന്നു. മിക്കവാറും അതായിരിക്കും അവന്‍റെ ജീവിതത്തെ നിയന്ത്രിക്കുക.

ഏതാണ്ടു ഇതുപോലെയാണു ഒരുവന്‍റെ നിത്യജീവിതത്തെ നിയന്ത്രിക്കുന്നതു അവന്‍റെ ഇഹലോകജീവിതമാണു. ഒരുതരത്തില്‍ നിത്യജീവന്‍റെ ഗര്‍ഭസ്ഥാവസ്തയാണു ഇഹലോകജീവിതമെന്നുപറയാം ( ഇതുവരെ ആരും അങ്ങനെ പറഞ്ഞുകേട്ടിട്ടില്ല ഞാന്‍ പറഞ്ഞെന്നേയുള്ളു ) അപ്പോള്‍ ഇഹത്തിലെ ജീവിതമാണു അവനു നിത്യജീവനാണോ നിത്യ മരണമാണോയെന്നു വിധിക്കുക.

അതിനാല്‍ പ്രിയപ്പെട്ടവരേ ! നമുക്കു ഒരു കാര്യം മനസിലാക്കാം .മനുഷ്യനായിതീര്‍ന്ന പുത്രന്‍റെ ദൌത്യം പിതാവിനെ മഹത്വപ്പെടുത്തുകയെന്നതായിരുന്നു. ആ ദൌത്യം അടങ്ങിയിരിക്കുന്നതു തന്നെ ഏള്‍പ്പിച്ച എല്ലാവര്‍ക്കും നിത്യജീവന്‍ പ്രദാനം ചെയ്യുകയെന്നതിലും. തന്നെ ഏള്‍പ്പിച്ച ജോലി ( ദൌത്യം ) പൂര്ത്തിയാക്കികൊണ്ടു യേശു ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്തു. എന്നുപറഞ്ഞാല്‍ നമ്മേയെല്ലാം നിത്യജീവന്‍റെ പാതയിലേക്കു നയിച്ചു. ഇനിയും നമ്മുടെ ജോലിയാണു അതു സ്വായത്തമാക്കുക അതിനു നാം ചെയ്യേണ്ടതു
"സത്യേകദൈവമായ അവിടുത്തേയും അവിടുന്നു അയച്ച യേശുക്രിസ്തുവിനേയും അറിയുകയെന്നുളളതാണു." അതാണു നിത്യജീവന്‍ .അതിനായി നമുക്കു പരിശ്രമിക്കാം . 

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...