Monday, 27 March 2017

അന്‍പതുനോമ്പിനു എതിരായും സഭക്കെതിരായും മനുഷ്യരൂപത്തില്‍ പ്രത്യക്ഷപെടുന്ന നാരകീയ ശക്തികളും അതിന്‍റെപ്രവര്‍ത്തനവും!

അന്‍പതു നോമ്പിന്‍റെ ആരംഭം
അന്‍പതു നോമ്പിന്‍റെ ആരംഭം. രണ്ടുരീതിയില്‍

1) വിഭൂതിതിരുന്നാളും 2 )ശുബുക്കോനോയും

മലബാര്‍ സഭയില്‍ വിഭൂതിതിരുന്നാള്‍ ആചരിച്ചുകൊണ്ടു നെറ്റിയില്‍ കുരുത്തോല കരിച്ച ചാരം കൊണ്ടു കുരിശുവരച്ചു മരണത്തെക്കുറിച്ചു ഓര്‍മ്മിപ്പിച്ചുകൊണ്ടു അനുതാപത്തിലേക്കു നയിക്കുകയും പാപ പരിഹാരത്തിനായി ഉപവാസവും പ്രാര്‍ത്ഥനയും അനുഷ്ടിക്കാന്‍ ജനത്തെ ഉദ്ബോധിപ്പിക്കുകയും ചെയ്തുകൊണ്ടു നോമ്പിന്‍റെ ആരംഭം കുറിക്കുന്നു.

മലങ്കരസഭയില്‍ ശുബുക്കോനോ (അനുരഞ്ജനം ) ആചരിച്ചുകൊണ്ടു ദൈവത്തോടുള്ള അനുരഞ്ജനം മനുഷ്യര്‍ തമ്മില്‍ തമ്മില്‍ ആചരിക്കുന്നു.          

(പള്ളിയില്‍ വന്നിട്ടുള്ള എല്ലാവരും പരസ്പരം കൈയസ്തുരികൊടുത്തു. അതായതു പള്ളിയില്‍ 100 പേരാണെങ്ങ്കില്‍ ഒരാള്‍ 100 പേര്‍ക്കും കൈയസ്തൂരികൊടുക്കുന്നു) സൌകര്യത്തിനായി അച്ചനും സുശ്രൂഷികളും പരസ്പരം കൊടുത്തു ലൈനായി നില്ക്കുന്നു. ഓരോരുത്തര്‍ ലൈനായിവ്ന്നു അച്ചനും ശുശ്രൂഷികള്‍ക്കും കൊടുത്തു ശുസ്രൂഷിയുടെ അടുത്തു അങ്ങനെ ലൈനായി നില്ക്കുന്നു. അങ്ങനെ എല്ലാവരും എല്ലാവരുമായി അനുരഞ്ജനപ്പെടുവാന്‍ അവസരം ലഭിക്കുന്നു. അങ്ങനെ അനുതാപത്തോടെ നോമ്പിന്‍റെ ആരംഭം കുറിക്കുന്നു.Image result for Lent

ചുരുക്കം

"ദൈവം ക്രിസ്തു വഴി നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണകാണിച്ചും ഹ്രുദയാര്‍ദ്രതയോടേ പെരുമാറുവിന്‍" (എഫേ.4:32 )

അനുതാപകണ്ണീര്‍ വീഴ്ത്തികൊണ്ടു നോമ്പു ആരംഭിക്കാം.                                           നോമ്പു എന്നാല്‍ എന്താണു?

1) ദുഷ്ടനു എതിരായ തോല്ക്കാത്ത ആയുധമാണു നോമ്പു
2) നോമ്പു ആയുധമാണു, ആവരണമാണു, ആഭരണമാണു
3) പീഡാനുഭമാകുന്ന മണവറയും മരണമാകുന്ന വിരുന്നുമാണു
4) ക്രിസ്തുവാകുന്ന പ്രകാശത്തിനു എതിരായി നില്കുന്നവനെ ക്രിസ്തുവാകുന്ന പ്രകാശത്തീലേക്കു തിരിക്കാന്‍ സഹായിക്കുന്നതാണു നോമ്പു.

ഞാനാകുന്ന അഹത്തെ വെട്ടി " I " ക്കു കുറുകെ ഒരു _ വെക്കുന്നതാണൂ കുരിശ്
" + "  ഞാന്‍, എനിക്കു, എന്‍റെതു, എന്നതുമാറി രണ്ടുവശത്തേക്കും സഹോദരനിലേക്കു സഹായ ഹസ്തം നീളുന്നതാണു " കുരിശു." ഈ നോമ്പുകാലം നമ്മുടെ അഹത്തെ ഇല്ലാതാക്കി സഹോദരനിലേക്കു തിരിയാം.

നോമ്പില്‍ പ്രധാനമായും നാം എന്തു ചെയ്യണം ? "എഴുനേല്ക്കണം "
                                           "എഴുനേല്ക്കുക "

എഴുനേല്ക്കണമെങ്കില്‍ സുബോധമുണ്ടാകണം. സുബോധമുണ്ടാകണമെങ്കില്‍ ആയിരിക്കുന്ന അവസ്ഥ മനസിലാക്കണം.
അയിരിക്കുന്ന അവസ്ഥ മനസിലാകണമെങ്കില്‍ പ്രാര്ത്ഥന ആവശ്യമാണു.

നോമ്പുകാലത്തേ എഴുനേല്‍പ്പും പരിണിതഫലവും

1) " അവന്‍ എഴുനേറ്റു പിതാവിന്‍റെ അടുത്തേക്കുചെന്നു " ( ലൂക്ക.15 : 20 )

ധൂര്ത്തനായപുത്രന്‍ അവന്‍റെ എല്ലാ സമ്പാദ്യങ്ങളും ധൂര്ത്തടിച്ചുകഴിഞ്ഞപ്പോള്‍ ഒരുനേരത്തെ ഭക്ഷണത്തിനുപോലും വഴിയില്ലാതെ അലഞ്ഞപ്പോള്‍ എറ്റവും നിക്രുഷ്ടജീവിയായ പന്നിയെ മേയിക്കാനുള്ള ജോലിയാണു കിട്ടിയതു. പന്നി തിന്നുന്ന തവിടെങ്ങ്കിലും തിന്നു വയറുനിറക്കാന്‍ അവനു സാധിക്കാതെ വന്നപ്പോള്‍ (പന്നി അവനെ ധ്യാനിപ്പിച്ചപ്പോള്‍ അവനു സുബോധം വന്നു."  എന്നു നര്മ്മം കലര്ത്തിപ്പറയാം)

"അപ്പോള്‍ അവനു സുബോധമുണ്ടായി അവന്‍ പറഞ്ഞു : എന്‍റെ പിതാവിന്‍റെ എത്രയോ ദാസന്മാര്‍ സുഭിക്ഷമായി ഭക്ഷണം കഴിക്കുന്നു. ഞാനോ ഇവിടെ വിശന്നു മരിക്കുന്നു. ഞാന്‍ എഴുനേറ്റു എന്‍റെ പിതാവിന്‍റെ അടുത്തേക്കുപോകും." (ലൂകാ.15:17-18 )

ഇവിടെ നാം കാണുന്നതു അവനു സുബോധമുണ്ടായപ്പോള്‍ പിതാവിനെ ഓര്ത്തു.
എന്നിട്ടു ഉറച്ച തീരുമാനം എടുത്തു. പിതാവിന്‍റെ അടുത്തേക്കുപോകും .

ആ തീരുമാനം പ്രാവര്ത്തികമാക്കി. അല്ലെങ്കില്‍ ഒരു ഫലവും ഉണ്ടാകില്ല. അവന്‍ എഴുനേറ്റു പിതാവിന്‍റെ അടുത്തേക്കുചെന്നു. കുറ്റബോധവും തല്‍ഫലമായി പാപബോധവും ഉണ്ടായി. പാപങ്ങള്‍ ഏറ്റുപറയാന്‍ അവന്‍ തയാറായി. അങ്ങനെ അവന്‍ സ്വഭവനത്തില്‍ വീണ്ടും സ്വീകാര്യനായി തീര്ന്നു.

രണ്ടാം എഴുനേല്‍പ്പു

2) " സഖേവൂസ് എഴുനേറ്റു പറഞ്ഞു : കര്‍ത്താവേ , ഇതാ എന്‍റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു നല്കുന്നു" ( ലൂക്ക 19 : 8 )

യേശു ജറീക്കോയിലൂടെ കടന്ന്നു പോകുമ്പോള്‍ ചുങ്കക്കാരില്‍ പ്രധാനിയും ധനികനുമായ സഖേവൂസ് യേശുവിനെ കാണാന്‍ ആഗ്രഹിച്ചു. പക്ഷേ അതു എളുപ്പമല്ലെന്നു അവന്‍ ചിന്തിച്ചു കാരണം അവന്‍റെ പരിമിതികള്‍ തന്നെ.

അവനെ കുറിച്ചുതന്നെ അവന്‍ ചിന്തിച്ചു.
അവന്‍റെ പരിമിതികളെക്കുറിച്ചു അവന്‍ ബോധവാനായി.
അതു തരണം ചെയ്യാന്‍ എന്തുചെയ്യണമെന്നും അവന്‍ ബൊധവാനായി. അതിനായി അവന്‍ മുന്‍പേഓടി മരത്തില്‍ കയറി ഇലകള്‍ക്കിടയില്‍ ഒളിച്ചിരുന്നു. എന്നാല്‍ യേശു അവനെ വെറുതേവിട്ടില്ല. മരത്തിനടിയില്‍ വന്നപ്പോള്‍ അവനെ പേരുചൊല്ലിവിളിച്ചു. വേഗം ഇറങ്ങിവരിക ഇന്നു ഞാന്‍ നിന്‍റെ ഭവനത്തില്‍ താമസിക്കമെന്നു പറഞ്ഞപ്പോള്‍ അവന്‍ തിടുക്കത്തില്‍ ഇറങ്ങിവന്നു യേശുവിനെ അവന്‍റെ ഭവനത്തില്‍ സ്വീകരിച്ചു.

യേശുവിന്‍റെ കൌണ്സിലിംഗില്‍ സഖേവൂസ് തന്നെ തന്നെ മനസിലാക്കി. അവന്‍റെ പോരായ്മകളും തെറ്റുകളും മനസിലാക്കിയിട്ടു അവന്‍ പരിഹാരം ചെയ്യാനായി ഒരുങ്ങി. യേശുവിനോടു അവന്‍ എഴുനേറ്റു പറഞ്ഞ വാചകമാണു മുകളില്‍ നാം കണ്ടതു. അതു അവന്‍റെ ഉറച്ചതീരുമാനമായിരുന്നു. ഇവിടെ നാം കാണുന്നതു അവന്‍ ആഗ്രഹിച്ചു. തന്നെതന്നെ മനസിലക്കി അവന്‍റെ പോരായ്മകളും, പരിമിതികളും. അവന്‍ കമ്പികള്‍ പൊട്ടിയ ഒരു വീണക്കുതുല്യമായിരുന്നു. അതിനാല്‍ എല്ലാവരും അവനെ മാറ്റിനിര്ത്തിയിരുന്നു. സമൂഹത്തില്‍ വിലയില്ലാത്തവനായിരുന്നു സഖേവൂസ്. എന്നാല്‍ അവന്‍റെ പൊട്ടിയകമ്പികളെ നന്നാക്കാനായി അവന്‍ യേശുവിനെ അനുവദിച്ചപ്പോള്‍ അവന്‍ സൌഖ്യം ഉള്ളവനായിതീര്ന്നു. അപ്പോള്‍ അവനെ  മാറ്റിനിര്ത്തിയവരെല്ലാം അവനെ ചേര്ത്തു  നിര്ത്തി. കാരണം അവനില്‍ മാനസാന്തരം ഉണ്ടായി എന്നുള്ളതാണു.

മുന്നാമത്തെ എഴുനേല്‍പ്പു

3) " അവര്‍ അപ്പോള്‍ തന്നെ എഴുനേറ്റു ജറുസലേമിലേക്കു തിരിച്ചുപോയി " (ലൂക്കാ24:33 )

അപ്പസ്തോലന്മാര്‍ക്കു യേശുവിലുണ്ടഅയിരുന്ന സകല ആശയും യേശുവിന്‍റെ മരണത്തോടെ അസ്ത്മിച്ചുപോയി. ആശയറ്റവരായി അവ്ര്‍ എമ്മാവൂസിലേക്കുപോയപോഴാണു യേശു അവര്‍ക്കു പ്രത്യ്ക്ഷ്പെട്ടുകൊണ്ടു അവരെ പ്രവാചകന്മാരുടെ പ്രവചനങ്ങള്‍ വിശദീകരിച്ചു വിശ്വാസത്തിലേക്കുകൊണ്ടുവരികയും അപ്പം ആശീര്വദിച്ചു മുറിച്ചു അവര്‍ക്കുകൊടുത്തപ്പോള്‍ അവരുടെ കണ്ണുകള്‍ തുറക്കപ്പെടുകയും അപ്പോള്‍ തന്നെ അവര്‍ എഴുനേറ്റു ബാക്കി അപ്പസ്തോലന്മാരുടെ അടുത്തേക്കൂപോക്യുകയുമായിരുന്നു.

നോമ്പിലെ ഉപവാസം ആവശ്യമാണോ ?                
സഭയുടെ പഠനങ്ങളെ വിമര്‍ശിക്കുന്ന പെന്തകോസ്തുകാരുടെ കൂടെ കൂടി വിമര്‍ശിക്കുന്നവര്‍ !

ദൂഷണം പറയാന്‍ വേണ്ടി ജനിച്ചവരോ?
ഈ കൂട്ടര്‍ കാണുന്നതിനെയെല്ലാം കണ്ണുമടച്ചു വിമര്‍ശിക്കും. ഇവരെക്കുറിച്ചു ബൈബിളിലും കാണാം

"യോഹന്നാന്‍ ഭക്ഷിക്കാത്തവനും പാനം ചെയ്യാത്തവനുമായി വന്നു. അവന്‍ പിശാചു ബാധിതനാണെന്നു അപ്പോള്‍ അവര്‍ പറയുന്നു. മനുഷ്യപുത്രന്‍ ഭക്ഷിക്കുന്നവനും പാനം ചെയ്യുന്നവനുമായിവന്നു.അപ്പോള്‍ അവര്‍ പറയുന്നു: ഇതാ ഭോജനപ്രിയനും വീഞ്ഞുകുടിയനും.ചുങ്കകാരുടേയൂം പാപികളുടേയും സ്നേഹിതനുമായ മനുഷ്യന്‍! " ( മത്താ.11: 18 - 19 )

ആവിയന്ത്രം കണ്ടുപിടിച്ചപ്പോള്‍.

ആവികൊണ്ടു ഓടുന്ന ബോട്ടു ഉണ്ടാക്കിയപ്പോള്‍ മനുഷ്യര്‍ പറഞ്ഞു ഈ മനുഷ്യനു ഭ്രാന്താണെന്നു. ബോട്ടു ഓടണമെങ്ങ്കില്‍ കാറ്റൂം പായുംവേണം അല്ലെങ്കില്‍ തുഴയണം. ഇതുഒടാന്‍ പോകുന്നില്ല. ബോട്ടു ഓടുന്നതുകണ്ടപ്പോള്‍ പറഞ്ഞു ഇത് എവിടെയെങ്കിലൂം ഇടിച്ചുതകരും എങ്ങനെ നിര്ത്തും? കരക്കു അടുത്തപ്പോള്‍ പറഞ്ഞു ഏതായാലും ഭ്രാന്താണെന്നു ?

"തങ്ങള്‍ക്കു അജ്ഞാതമായ കാര്യങ്ങളെക്കുറിച്ചു അവര്‍ ദൂഷണം പറയുന്നു. മ്രുഗങ്ങളുടെ നാശം തന്നെ അവര്‍ക്കും വന്നുകൂടും. അവര്‍കു തിന്മക്കു തിന്മ  പ്രതിഭലമായി ലഭിക്കും." (2 പത്രോ.2:12)

യേശുവാകുന്നമൂലകല്ലില്‍ അപ്പസ്തോലന്മാരാകുന്ന അടിതറയില്‍ പണിതുയര്ത്തപ്പെട്ടതും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നതുമായ സഭയുടെ വിശ്വാസമോ. പഠനമോ ഒന്നും മനസിലാക്കാതെ വെറുതെ സഭയേയും സഭാതലവന്മാരേയും പുലഭ്യം പറയാന്‍വേണ്ടി മാത്രം ജനിച്ചവരാണു പെന്തക്കോസ്തു വിഭാഗത്തില്‍ പെട്ട സഹോദരന്മാര്‍. അവര്‍ക്കു മനസിലാകാത്ത എല്ലാകാര്യങ്ങളും നിഷേധിക്കുകയും ബുദ്ധിയില്ലാത്തവരും വിശ്വാസം കാത്തുപാലിക്കുന്നതില്‍ ശ്രദ്ധയില്ലാത്തതുമായ ആളുകളെ ഇവര്‍ വഴിതെറ്റിക്കുന്നു.
ഇവരുടെ വാക്കുകേട്ടു നോമ്പും ഉപവാസവും ഒന്നും വേണ്ടെന്നു പറയുന്നവര്‍ അവരുടെ വലയില്‍ പെട്ടമീന്‍ !

ഭക്ഷിച്ചില്ലങ്കില്‍ പിശാചുബാധിതനാണെന്നു പറയും. ഭക്ഷിച്ചാല്‍ ഭോജനപ്രിയനാണെന്നു പറയും. യേശുവോ സഭയോ പറയുന്നതു മനസിലാക്കാതെ അവരുടെ സ്വന്ത ഇഷ്ടത്തിനു വചനം വളച്ചൊടിക്കുന്നു.

" കൊല്ലപ്പെടുന്നതിനുമാത്രമായി സ്രിഷ്ടിക്കപെട്ട സഹജവാസനയാല്‍ നയിക്കപ്പെടുന്ന വിശേഷബുദ്ധിയില്ലാത്ത മ്രുഗങ്ങളെപ്പോലെയാണു അവര്‍. തങ്ങള്‍ക്കു അജ്ഞാതമായ കാര്യങ്ങളെക്കുറിച്ചു അവര്‍ ദൂഷണം പറയുന്നു. "( 2 പത്രോ.2 : 12 )

കഥ അറിയാതെ ആട്ടം കണ്ടു പുലഭ്യം പറയുന്ന പെന്തക്കോസ്തുകാര്‍ !

കഥ അറിഞ്ഞു ആട്ടം കാണുന്നവര്‍ ആ കഥ നടക്കുന്ന സ്ഥലത്തു ആ സ്ംഭവത്തില്‍ ലയിച്ചു അതു നടന്ന കാലത്തിലേക്കു തങ്ങളെതന്നെകൊണ്ടൂപോയി ആനന്ദ നിര്‍വ്രുതിയടയുമ്പോള്‍  കഥയറിയാത്തവനു വെറും ഭ്രാന്തന്മാരുടെ കളിയായി ചിന്തിച്ചു പുലഭ്യം പറഞ്ഞുകൊണ്ടേ ഇരിക്കും.

ഇതുപോലെയാണു സഭയില്‍ നടക്കുന്ന കാര്യങ്ങള്‍. വിശുദ്ധകൂദാശകളും അനുഷ്ടാനങ്ങളും ഒന്നും അവനു മനസിലാകില്ല. അതിനാല്‍ എല്ലാത്തിനേയും എതിര്‍ത്തു സ്വയം നശിക്കും. വെള്ളത്തില്‍  കുടിച്ചുചാകുന്നവര്‍ അടുത്തുചെല്ലുന്നവരെയും കൊല്ലും. ഇതാണു ഇന്നു കണ്ടു വരുന്നതു. അതിനാല്‍ സൂക്ഷിക്കുക.

വീടുകളില്‍ ഞുഴഞ്ഞുകയറി അബദ്ധങ്ങള്‍ പഠിപ്പിക്കുന്നു

ഒരു സംഭവം പറയാം.

കഴിഞ്ഞദിവസം ഞാന്‍ പോയ വഴിക്കു കോട്ടയത്തു കളത്തിപ്പടിയില്‍ എന്‍റെ ഒരു കസിന്‍റെ വീട്ടില്‍ കയറി അവിടെ നടന്ന ഒരു സംഭവം ഞാന്‍ നിനളുമായി പങ്കു വയ്ക്കുന്നു. ആ വീട്ടില്‍ മൂന്നു ആളുകള്‍ മാത്രമേ ഇപ്പോള്‍ ഉള്ളു. അമ്മയും രണ്ടു മക്കളും. അമ്മ പിജി ക്കാരിയാണു. മക്കള്‍ + 1 ലും +2 വിലും പഠിക്കുന്നു. ഭര്ത്താവു പേര്ഷ്യന്‍ ഗള്‍ഭിലാണു. പെന്‍റ്റക്കോസ്തുകാര്‍ ആവീട്ടില്‍ ചെന്നു പ്രാര്ത്ഥിക്കാമെന്നും പറഞ്ഞു. ഇപ്പോള്‍ ബിസിയാണു കുഞ്ഞുങ്ങള്‍ പോകാറായീന്നുപറഞ്ഞു കതകടച്ചു. പിന്നെ ഒരു ദിവസം കുഞ്ഞുങ്ങള്‍ പോയിക്കഴിഞ്ഞു ചെന്നു. ഞങ്ങള്‍ക്കു ഞങ്ങളുടെ സഭയിലുള്ള പ്രാര്ത്ഥനകള്‍ ഒക്കെയുണ്ടു. നോമ്പില്‍ ഒത്തിരി പ്രാര്ത്ഥനയുണ്ടു. ഇനിയും ഇവിടെ വരേണ്ടതില്ലയെന്നും പറഞ്ഞു തിരികെ അയച്ചുവെന്നു അവള്‍ പറഞ്ഞു. ഞാനിതുപറയാന്‍ കാരണം ( ഇവള്‍ എന്‍റെ മകളൂടെ സ്ഥാനത്താണു ) മറ്റോരു മകളൂടെ സ്ഥാനത്തുള്ള പെണ്ണിനെ വെരൂര്‍നിന്നും ഭര്ത്താവു പേര്ഷ്യന്‍ ഗള്ഫിലായിരുന്നപ്പോള്‍ വീട്ടില്‍ കുയറി ഇറങ്ങി ആ പെണ്ണും രണ്ടു പെണ്മക്കളും അവരുടെ കൂടെ കൂടി. ഭര്ത്താവു ജോലി ഉപേക്ഷിച്ചു വീട്ടില്‍ വന്നിരിക്കുകയാണു. പക്ഷേ അവള്‍ തിരികെ വന്നില്ല. ഇപ്പോള്‍ പറഞ്ഞ പെണ്‍കുട്ടി തീര്ത്തു പറഞ്ഞതുകൊണ്ടു ഇനിയും വരില്ലായിരിക്കും. ഈ വാക്യം കൂടി ശ്രദ്ധിക്കുക.

" അവര്‍ ഭക്തിയുടെ ബാഹ്യരൂപം നിലനിര്ത്തികൊണ്ടു അതിന്‍റ ചൈതന്യത്തെ നിഷേധിക്കും. അവരില്‍ ചിലര്‍ വീടുകളില്‍ നുഴഞ്ഞു കയറി ദുര്‍ബലകളും പാപങ്ങള്‍ ചെയ്തുകൂട്ടിയവരും .......................................... ............................................................................................ ഈ മനുഷ്യര്‍ സത്യത്തെ എതിര്‍ക്കുന്നു ." (2 തിമോ 3:5- 8 )

പൌലോസ് ശ്ളീഹായാണു ഇവരുടെ ചെയ്തികളെ മുന്‍കൂട്ടി നമ്മളെ അറിയിച്ചിരിക്കുന്നതു. ഇവരെ സൂക്ഷിക്കണം .

ഇവരാണു അന്ത്യത്തില്‍ യേശുവുമായി തര്‍ക്കിക്കുന്നതു  ?

"അന്നു പലരും എന്നോടു ചോദിക്കും. കര്ത്താവേ കര്ത്താവേ ഞ്ങ്ങള്‍ നിന്‍റെ നാമത്തില്‍ പ്രവചിക്കുകയും നിന്‍റെ നാമത്തില്‍ പിശചുക്കളെ പുറത്താക്കുകയും നിന്‍റെ നാമത്തില്‍ നിരവധി അല്‍ഭുതങ്ങള്‍ പ്രവര്ത്തിക്കുകയും ചെയ്തില്ലേ? അപ്പോള്‍ ഞാന്‍ അവരോടുപറയും. ഞാന്‍ നിങ്ങളെ ഒരിക്കലും അറിഞ്ഞിട്ടില്ല.അനീതി പ്രവര്ത്തിക്കുന്നവരേ നിങ്ങള്‍ എന്നില്‍ നിന്നും അകന്നുപോകുവിന്‍" ( മത്താ 7:22-- 23 )

കഴിഞ്ഞയാത്രയില്‍ പലരും ചോദിച്ചു നമ്മള്‍ ഈ പെന്ത കോസ്തുകാര എതിര്‍ക്കണമോ? കാരണം അവരും ചെയ്യുന്നതു യേശുവിനു വേണ്ടിയല്ലേ?

1) എപ്പോഴും കര്ത്താവേ കര്ത്താവേ എന്നുവിളിക്കുന്നു. ?
2) യേശുവിന്‍റെ നാമത്തില്‍ പ്രവചിക്കുന്നു  ?
3) യേശുവിന്‍റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുന്നു ?
4)  യേശുവിന്‍റെ നാമത്തില്‍ രോഗശാന്തി നല്കുന്നു  ?
5) ധാരാളം അല്ഭുത്ങ്ങള്‍ ചെയ്യുന്നു  ?

അതേ ഇതു തന്നെയാണു ഇവര്‍ യേശുവിനോടു പറഞ്ഞതും യേശു നിഷേധിച്ചതും. യേശു അറിയാത്തവരും യേശു നിഷേധിച്ചവരുമായവരെ നമ്മളൂം നിഷേധിക്കണം. കാരണം യേശു പറഞ്ഞു സഭയെ കേള്‍ക്കാത്തവന്‍ പുറജാതിക്കാരനെപ്പോലെയും ചുങ്ങ്കക്കാരനെപോലെയും നിനക്കായിരിക്കട്ടെയെന്നു.

യേശു സ്ഥാപിച്ച കൂദാശകളെല്ലാം നിഷേധിക്കുന്നവരാണു. ഇവര്‍ സാധാരണ മനുഷ്യന്‍റെ ഭാവനയില്‍ രൂപപ്പെട്ട കൂട്ടങ്ങളാണു ഇവര്‍. രോഗശാന്തിയോ അല്ഭുതമോ ഒന്നും കണ്ടു അവരുടെ പുറകേ പോകെരുതെന്നാണു ഞാന്‍ പറഞ്ഞുകൊടുത്തതു. സൂക്ഷിക്കുക.

നമ്മള്‍ പറഞ്ഞുകൊണ്ടുവന്നതു നോമ്പിനെക്കുറിച്ചാണെല്ലോ ?

ഒരു സന്യാസിയുടെ ദൈവവിശ്വാസം.

സന്യാസിക്കു വിശന്നപ്പോള്‍ പുട്ടു ഉണ്ടാക്കി കഴിക്കാമെന്നു വിചാരിച്ചു. പുട്ടുകുടം അടുപ്പേല്‍ വെച്ചിട്ടു പൊടീ എടുക്കാന്‍ ഭരണിയില്‍ നോക്കിയപ്പോള്‍ അതില്‍ ഒരു പിടി പൊടിപോലുമില്ല. അദ്ദേഹം ഇനിയും എന്തുകഴിക്കുമെന്നു ചിന്തിച്ചിരിക്കുമ്പോള്‍ ഒരു പ്രകാശം കണ്ടു നോക്കിയപ്പോള്‍ ഭണിയിലേക്കു അരീപൊടി ധാരയായി വീഴുന്നതുകണ്ടു. സന്യാസി ഉടനെ വിളിച്ചുപറഞ്ഞു നിര്ത്തുക. നിന്‍റെ ചതി! എന്‍റെ ദൈവം ഒരു അരികച്ചവടക്കാരനല്ല. ഉടനെ അതു നിന്നു. പിശാചിന്‍റെ തട്ടിപ്പു സന്യാസിക്കു മനസിലായി.

മാര്‍പാപ്പാ പറഞ്ഞതു ഓര്‍ക്കുകയായിരുന്നു. "എന്‍റെ ദൈവം ഒരു മജീഷനല്ലെന്നു" അതിന്‍റെ അര്ത്ഥം പെന്തകോസ്തുകള്‍ക്കു മനസിലായില്ല. കുറച്ചുനാള്‍ അതും പൊക്കിപിടിച്ചു നടന്നു ഷീണിച്ചപ്പോള്‍ തനിയെ നിര്ത്തി.

നോമ്പു കാലത്തു ഒത്തിരി പരീക്ഷണങ്ങള്‍ ഉണ്ടാകാം അതിനെ അതിജീവിക്കുന്നവന്‍ ഭാഗ്യവാന്‍.

Sunday, 26 March 2017

Will power

It is the ability to control your own thoughts and the way in which  you behave
I think each one of us should have " The ability to control ourselves  "

ദൈവം മനുഷ്യനുതന്നിരിക്കുന്ന ഒരു വലിയ കഴിവാണു അധവാ അനുഗ്രഹമാണു ആത്മനിയന്ത്രണം. സ്വയ നിയ്ന്ത്രണം.
സ്വയം തീരുമാനം എടുക്കാന്‍ കഴിയാത്ത മനുഷ്യന്‍ കാറ്റത്തു ഉലയുന്ന ഞാങ്കണക്കുതുല്ല്യമാണു. (മറ്റൊരുവന്‍റെ അടിമ പറയുന്നതെല്ലാം ചെയ്യും).

മനുഷ്യന്. അവന്‍ കാണപ്പെടുന്ന ദൈവമാണു. ദൈവത്തിന്‍റെ പ്രതിനിധിയാണു.
ദൈവത്തിനു വസിക്കാനുള്ള ആലയമാണു. ദൈവാലയമാണു എങ്കില്‍ അതു എപ്പോഴും ശുദ്ധമായിരിക്കണം.

“ ദൈവത്തിന്‍റെ ആത്മാവു യഥാര്ത്ഥമായി നിങ്ങളില്‍ വസിക്കുന്നെങ്കില്‍ നിങ്ങള്‍ ജഡീകരല്ല ആത്മീയരാണു. ക്രിസ്തുവിന്‍റെ ആത്മാവില്ലാത്തവന്‍ ക്രിസ്തുവിനുളളവനല്ല" ( റോമ.8:9 )

മനുഷ്യന്‍റെ യധാര്ത്ഥമായ ആരാധന.

“ നിംഗളുടെ ശരീരങ്ങളേ വിശുദ്ധവും ദൈവത്തിനുപ്രീതികരവുമായ സജീവബലിയായി സമര്പ്പിക്കുവിന്‍. ഇതായിരിക്കണം നിംഗളുടെ യധാര്ത്ഥമായ ആരാധന.” ( റോമ 12 : 1 )
ബലിയര്പ്പിച്ചാണു നാം ആരാധിക്കേണ്ടതു. ദൈവത്തിനു ആരുടേയും രക്തമോ മറ്റു സാധനങ്ങളോ ആവശ്യമില്ല. ദൈവത്തിനു കൊടുക്കേണ്ടതു ഏറ്റവും വിലപിടിപ്പുള്ള സധനം വേണം. ഒരു മനുഷ്യനു അവന്‍റെ ശരീരം മാത്രമാണു ഏറ്റവും വിലപിടിപ്പുള്ളതു. അതുവേണം ദൈവത്തിനു സമര്‍പ്പിക്കാന്‍ അതു വിശുദ്ധമായിരിക്കണം. അശുദ്ധമാക്കിയശരീരം ദൈവത്തിനു സമര്‍പ്പണയോഗ്യമല്ല.

പരസ്പര സ്നേഹം ദൈവീകമാണു.

“ നിംഗളുടെ സ്നേഹം നിഷ്കളങ്കമായിരിക്കട്ടെ. തിന്മയെ ദ്വേഷിക്കുവിന്‍. നന്മയെ മുറുകെപിടിക്കുവിന്‍. നിങ്ങള്‍ അന്നോന്യം സഹോദര തുല്ല്യം സ്നേഹിക്കുവിന്‍. പരസ്പരം ബഹുമാനിക്കുന്നതില്‍ ഓരോരുത്തരും മുന്നിട്ടുനില്ക്കുവിന്‍. ( റോമാ 2: 9 – 10 )

മനുഷ്യശരീരം ദൈവാലയമാണു.

"നിംഗള്‍ ദൈവത്തിന്‍റെ ആലയമാനെന്നും ദൈവാത്മാവു നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ" 1കോറ 3: 16 ).

"നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്‍റെ ആലയമാണു നിങ്ങളുടെ  ശരീരമെന്നു നിങ്ങല്ക്കു അറിഞ്ഞുകൂടേ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല. നിങ്ങള്‍ വിലക്കുവാങ്ങപെട്ടവരാണു ആകയാല്‍ നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹ്വത്തപെടുത്തുവിന്‍" (1കോറ.6: 19-20 ).

നമ്മള്‍ ജീവിക്കുന്നദൈവത്തിന്‍റെ ആലയം

“ നമ്മള്‍ ജീവിക്കുന്നദൈവത്തിന്‍റെ ആലയമാണു .എന്തെന്നാല്‍ ദൈവം അരുളിചെയ്തിരിക്കുന്നു. ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും ഞാന്‍ അവരുടെ ദൈവമായിരിക്കും. അവര് എന്റെ ജനവുമായിരിക്കും( 2കോറി.6:16 ).

മനുഷ്യശരീരം എത്ര മഹത്വവും ബഹുമാനവുമുളളതാണു?

എങ്കില്‍ അതിനെ അശുദ്ധമാക്കാന്‍ മനുഷ്യനു അധികാരമുണ്ടോ?

ദൈവത്തിന്‍റെ ആലയത്തെ നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും.

"ദൈവത്തിന്‍റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും എന്തെന്നല്‍ ദൈവത്തിന്റെ ആലയം പരിശുദ്ധമാണു .ആ ആലയം നിംഗള് തന്നെ" ( 1കോറി 3: 17 ).

ഇതു മനസിലാക്കാത്തവരാണു മനുഷ്യശരീരത്തെ കൊല്ലുന്നതും ബലാല്‍സംഘത്തില്‍ കൂടെയോ ചതിയിലോ വന്ചനയിലോ പെടുത്തി ഒരു സ്ത്രീയുടെ കന്യാത്വം നഷ്ടപെടുത്തുകയോ അവളെ അശുദ്ധയാക്കുകയോ ചെയ്യുന്നവര്. ദൈവജനത്തെ വിശുദ്ധിയിലേക്കു നയിക്കാന്‍ വിളിക്കപ്പെട്ടവരാണു ഈ മ്ളേശ്ചത കാണിക്കുന്നതെങ്കിലോ? ഒരു വൈദികന്‍ യേശുവിന്‍റെ പ്രതിനിധിയാണു, അദ്ദേഹം ഒരു മ്രുഗമായി രൂപാന്തരപ്പെട്ടാലോ? ദൈവം എങ്ങനെ ക്ഷമിക്കും?

ഒരു സ്ത്രീയുടേയോ പുരുഷന്റെയോ സ്വത്തു അവരുടെ കളങ്കമില്ലാത്ത ശരീരമാണു. ദൈവം തന്ന കന്യത്വം ഒരിക്കലും ന്ഷ്ടപെടുത്തരുതു. ഇതു മനസിലാക്കാന്‍ ദൈവത്തില്‍നിന്നു അല്പം ക്രുപവേണം. ഈ നോമ്പുകാലം അതിനുവേണ്ടി പ്രാര്ത്ഥിക്കാം

അബ്രഹാത്തസ് എന്ന സഭാപിതാവു പറയുന്നതു വളരെ ശ്രദ്ധേയമാണു. വളരെ ആഴമായ അര്ത്ഥം അദ്ദേഹത്തിന്‍റെ ചിന്തയില്‍ ഉണ്ടൂ.

അദ്ദേഹമാണു പറയുന്നതു. ഒരു ക്രിസ്ത്യാനി 24 മണിക്കൂറും പ്രര്ത്ഥനയിലാണെന്നു. അദ്ദേഹം പറയുന്നു ഒരു സ്ത്രീ വിവാഹിതയായി കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനാല്‍ അവളൂടെ കന്യാത്വം നഷ്ടപെടില്ല.
പിന്നെ എങ്ങനെയാണു അതു നഷ്ടപെടുന്നതു? അവള്‍ ദാമ്പത്യ വിശ്വസ്ഥത പുലര്ത്താതെ വന്നാല്‍ അതില്‍ തന്നെ അവളൂടെ കന്യാത്വം നഷ്ടപെടും. ഇതേ നിയമം പുരുഷനും ബാധകമാണു.

ശരീരത്തിന്മേല്‍ ഉള്ള അവകാശവും അധികാരവും അവരവര്ക്കുതന്നെ. എന്നാല്‍ വിവാഹത്തോടെ ശരീരത്തിന്മേല്‍ ഉള്ള അവകാശം കൈമാറുന്നു.
സ്ത്രീയുടെ ശരീരത്തിന്മേല്‍ ഉള്ള അവകാശം പുരുഷനായിതീരുന്നു. അതിനല്‍ അവളുടെ ശരീരം അവല്ക്കു ഇഷ്ടമുള്ള മറ്റൊരാളുമായി പങ്കുവെയ്ക്കാന്‍ പറ്റില്ല. അതുപോലെ പുരുഷനും.

ഹ്രുദയം പരിശോധിക്കുന്ന ദൈവം

നമ്മുടെ ഹ്രുദയമാണു ദൈവം കാണുക, നമ്മുടെ ഉദ്ദേശമാണു ദൈവം വിലയിരുത്തുക.

വ്യഭിചാരം ചെയ്യരുതു.

ആസക്തിയോടേ സ്ത്രീയേ നോക്കിയാല്‍പോലും വ്യഭിചാരം ആകും.

“ വ്യഭിചാരം ചെയ്യരുതു എന്നു കല്പിച്ചിട്ടുള്ളതു നിങ്ങള്‍ കേട്ടിട്ടൂണ്ടെല്ലോ എന്നാല്‍ ഞാന് നിങ്ങടു പരയുന്നു: ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ ഹ്രുദയത്തില് അവളുമായി വ്യഭിചാരംചെയ്തു കഴിഞ്ഞു (മത്താ.5: 27 28).

എന്തുകൊണ്ടു ?                        

ദൈവം ഹ്രുദയമാണു പരിശോധിക്കുന്നതു. നീ എന്തു ചെയ്തു എന്നതിലുപരി എന്തു ഉദ്ദേശത്തോടെ ചെയ്തു വെന്നാണു ദൈവം നോക്കുക.

വിശുദ്ധ ചുംബനം

“വിശുദ്ധചുംബനം കൊണ്ടു എല്ലാസഹോദരരേയും അഭിവാദനംചെയ്യുവിന്‍ " (1 തെസേ 5 : 26 )

നാമെല്ലാവരും വിശുദ്ധരായിരിക്കണം

“ നിങ്ങളെ വിളിച്ചവന്‍പരിശുദ്ധനായിരിക്കുന്നതുപോലെ എല്ലാപ്രവര്ത്തികളിലും നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍. ഇങ്ങനെ എഴുതപെട്ടിരിക്കുന്നു: ഞാന്‍ പരിശുദ്ധനായിരിക്കുന്നതുകൊണ്ടൂ നിങ്ങളും പരിശുദ്ധരായിരിക്കുവിന് ( 1പത്രോ.1: 15 – 16 ).

ചതിയന്മാരെ ശ്രദ്ധിക്കുവിന്‍.

ചിലപ്പോള്‍ കാവല്ക്കാര്തന്നെ കൊല്ലും. ഇന്ദിരാഗാന്ധിയെ വെടിവെച്ചതു ബോഡീഗാറ്ഡുതന്നെയായിരുന്നു. അതുപോലെ നമ്മെ വിശുദ്ധീകരിക്കാനായി തിരഞ്ഞെടുക്കപ്പെട്ട വൈദീകരാല്‍ തന്നെ നമ്മുടെ ആത്മാവു നഷ്ടപ്പെട്ടാലോ ?

ഹ്രുദയം പരിശോധിക്കുന്നവന്‍റെ മുന്‍പില്‍ ഹ്രുദയ പരമാര്‍ത്ഥതയോടെ ജീവിക്കാന്‍ ദൈവം നമ്മേ അനുഗ്രഹിക്കട്ടെ.

Saturday, 25 March 2017

എപ്പോഴാണു രക്ഷിക്കപ്പെടുക ?

യേശുക്രിസ്തുവിന്‍റെ ബലിയാല്‍ മനുഷ്യവര്‍ഗം മുഴുവന്‍  (ജാതി മത ഭേദമന്യേ) എല്ലാവരും രക്ഷിക്കപ്പെട്ടു. എന്നാല്‍ ഓരോരുത്തരും ആ രക്ഷ സ്വായത്തമാക്കണം. അതു അവസാനം വരെ പിടിച്ചുനില്ക്കുന്നവര്‍ക്കു മാത്രം (മത്താ.24:13).

അതിനാല്‍ ഞാന്‍ രക്ഷിക്കപ്പെട്ടെന്നും പറഞ്ഞു ആരും കുനിഞ്ഞിരിക്കേണ്ടാ. നാം രക്ഷയുടെ പാതയില്‍ മാത്രമാണു സൂക്ഷിക്കുക! അല്ലേല്‍ വീണൂ പോകും. !

"ആരും നിങ്ങളെ വഴിതറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചു കൊള്ളുവിന്‍. പലരും എന്‍റെ നാമത്തില്‍ വന്നു ഞാന്‍ ക്രിസ്തുവാണു എന്നു പറയുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യും." (മത്താ.24:4)

"നിരവധി വ്യാജപ്രവാചകന്മാര്‍ പ്രത്യക്ഷപ്പെട്ടു അനേകരെ വഴിതെറ്റിക്കും.അധര്മ്മം വര്‍ദ്ധിക്കുന്നതിനാല്‍ പലരുടേയും സ്നേഹം തണുത്തുപോകും എന്നാല്‍ അവസാനം വരെ സഹിച്ചു നില്ക്കുന്നവര്‍ രക്ഷിക്കപ്പെടും" ( മത്താ.24: 11- 13)

പെന്തക്കോസ്തുകാര്‍ എപ്പോഴും ചോദിക്കും " അതു ബൈബിളില്‍ എവിടെ പറഞ്ഞിരിക്കുന്നു? "
അതു അവരുടെ കുറ്റമല്ല. അവര്‍ ഉണ്ടായതുതന്നെ ബൈബിളിന്‍റെ ദുര്വ്യാഖ്യാനം മൂലമാണു. അവര്‍ ഉണ്ടാകുന്നതിനു 1750 വര്ഷങ്ങള്‍ക്കു മുന്‍പുതന്നെ ബൈബിള്‍ ഉണ്ടു.

എന്നാല്‍ സഭയില്‍ അങ്ങനെയല്ല. ബൈബിള്‍ (പുതിയ നിയമം) ഉണ്ടാകുന്നതിനു നൂറ്റാണ്ടുകള്‍ മുന്‍പുമുതലേ സഭയുണ്ടു. യേശു പഠിപ്പിച്ചതു മുഴുവന്‍ വി.പാരമ്പര്യ്ത്തില്ക്കൂടി സഭയില്‍ നിലനിന്നു. ആ വിശുദ്ധപാരമ്പര്യ്ത്തില്‍ ഒരു ഭാഗം മാത്രമാണു        (യോഹ.21:25) ബൈബിളില്‍ രേഖപ്പെടുത്തിയതും നൂറ്റാണ്ടുകള്‍ കഴിഞ്ഞു സഭഅതിനെ ഏകോപിപ്പിച്ചു ഇതാണു ബൈബിള്‍ എന്നു പറഞ്ഞു ലോകത്തിനു കൊടുത്തതും .

എന്നുപറഞ്ഞാല്‍ സഭയിലാണു ബൈബിള്‍ രൂപപ്പെട്ടതു. അതിനു എത്രയോ നൂറ്റാണ്‍റ്റുകള്‍ മുന്‍പുതന്നെ അപ്പസ്തൊലന്മാരായ അടിത്തറയില്‍ ക്രിസ്തുവാകുന്നമൂലകല്ലില്‍ സഭ പണിതുയര്ത്തപ്പെട്ടു. അതിനാല്‍ ബൈബിളില്‍ എവിടെ പറഞ്ഞുവെന്നു സഭയില്‍ ചോദിക്കേണ്ട, ബൈബിളില്‍ ഉള്ളതിലും കൂടുതല്‍ സഭാപാരമ്പര്യങ്ങളില്‍ ഉണ്ടു. സഭയുടെ   കുഞ്ഞാണു ബൈബിള്‍. സഭയിലാണു ബൈബിള്‍ രൂപപ്പെട്ടതു. അതിനാല്‍ അതിലെ ഓരോ വാക്കും സഭയില്‍ സുപരിചിതമണു. അതു സഭയുടെ രക്തത്തില്‍ അലിഞ്ഞു ചേര്ന്നിരിക്കുന്നുവെന്നുപറയാം.
എന്നാല്‍ ബൈബിളിനെ ദുര്വ്യാഖ്യാനം ചെയ്തു ഇന്നലത്തെ മാക്കുപൊട്ടിയ പെന്തക്കോസ്തിനു അതു ബാധകമല്ല.

സഭയില്‍ ബൈബിളിനും ബലിക്കും തുല്ല്യ പ്രാധാന്യം ഉണ്ടു. ബലിയില്ലാതെ സഭയോ സഭയില്ലാതെ ബലിയോ ഇല്ല.

അതായതു "സഭബലിയെ കെട്ടിപ്പടുക്കുന്നു. ബലിസഭയെ കെട്ടിപ്പടുക്കുന്നു.". അവര്‍ ഏകമനസോടെ താല്പര്യപൂര്വം അനുദിനം ദൈവാലയത്തില്‍ ഒന്നിച്ചുകൂടുകയും ഭവനം തോറും അപ്പം മുറിക്കുകയും,... .( അപ്പ.2:46 )

ചുരുക്കത്തില്‍ പ്രാര്ത്ഥനക്കും അപ്പം മുറിക്കലിനും (ബലി) വലിയ പ്രാധാന്യമാണു ഉള്ളതു. ഇതെല്ലാം സഭക്കറിയാം.

"സഭയെ അനുസരിക്കാത്തവനെ
പുറജാതിക്കരനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും കരുതാം." ( മത്താ.18:17 ). സഭാഹനയര്‍ സഭയെ കേള്‍ക്കുന്നു.

വിഘടനവാദികള്‍ സഭയെ തള്ളിപ്പറയും. അവരുടെ വലയില്‍ കുടുങ്ങാതെ സൂക്ഷിക്കുക. വചനം പരഞ്ഞുകൊണ്ടാണു അവര്‍ വരിക. യേശുവിനെ പരീക്ക്ഷിക്കാനും പരീക്ഷകന്‍ വചനമാണു ഉപയോഗിച്ചതു. വചനം കൊണ്ടു തന്നെ അവനെ തോല്പ്പിക്കാന്‍ കഴിയണം.!

എല്ലാകൂദാശകളും ബൈബിളും സഭയില്‍ വലരെ പ്രാധാന്യം അര്ഹിക്കുന്നവയാണു. അതില്‍ മുന്‍ പന്തിയ്ല്‍ നില്ക്കുന്നതു ബലിയും ബൈബിളുമാണു.

അതിനാല്‍ പ്രിയരേ ശ്രദ്ധിക്കുക.യുഗാന്ത്യത്തിലേക്കു അടുക്കും തോറും വ്യാജന്മാര്‍ തിരഞ്ഞെടുക്കപ്പെട്ടവരെ വന്‍ചിക്കാന്‍ കിണഞ്ഞു പരിശ്രമിക്കും! ജാഗ്രത പാലിക്കുക! അല്ഭുതങ്ങളും അടയാളങ്ങളും കാണിക്കും!

അതിനാല്‍ സൂക്ഷിക്കുക !

Friday, 24 March 2017

സന്യാസം !

സന്യാസത്തിനു ക്രിസ്തീയ സഭയില്‍ മൂന്നു വ്രതങ്ങള്‍ സ്വീകരിക്കുന്നു.

അനുസരണം, ബ്രഹ്മചര്യം, ദാരിദ്യം. മലങ്കരസഭയില്‍ മെത്രാനും സന്യാസിയാണു. അതിനാണു ആദ്യം റമ്പാന്‍ പട്ടം കൊടുക്കുക. വൈദികരും സന്യാസവൈദികരും സെക്കുലര്‍ വൈദികരും ഉണ്ടു. എല്ലാവരും ബ്രഹ്മചര്യം പാലിക്കേണ്ടതാ്ണു. അതൊരു വ്രതമാണു. യേശുവും, യോഹന്നാന്‍ അപ്പതോലനും പൌലോസ് അപ്പസ്തോലനും ഒക്കെ കന്യാവ്രുതക്കാരായിരുന്നു.

അനുസരണം എന്നാൽ അടിമത്തമല്ലെന്ന തിരിച്ചറിവും ഉണ്ടാകണം. ഈഗോയിൽനിന്നും ഈശോയിലേക്ക് വളരുമ്പോൾ അനുസരണം ഒരു ഭാരമായി തോന്നില്ല.

സന്യാസം തിരഞ്ഞെടുക്കുന്ന പുരുഷന്മാര്‍ ആസ്രമങ്ങളിലും സ്ത്രീകള്‍ കന്യാമഠങ്ങളിലും കൂട്ടമായി  താമസിക്കുന്നു.

വീണുപോകുന്നവര്‍

പ്രയാസം നിറഞ്ഞ ഈ ജീവിതപാതയിലേക്ക് വന്ന ചിലരെങ്കിലും വഴിയരുകിൽ തളർന്നു വീഴുന്നു എന്നത് സത്യമാണ്. വിരലിലെണ്ണാവുന്ന ഇത്തരം ചില സംഭവങ്ങളെ ഉയർത്തിക്കാണിച്ച് സന്യസ്തജീവിതം മുഴുവൻ മലീമസമാണെന്ന് വരുത്തിത്തീർക്കാൻ ചില തല്പരകക്ഷികൾ ശ്രമിക്കുന്നുണ്ട്. സ്വന്തം സമർപ്പണത്തിന്റെ അഭാവംകൊണ്ട് സന്യാസജീവിതം ഉപേക്ഷിക്കേണ്ടി വന്നവരും വിശുദ്ധ വസ്ത്രത്തിനുള്ളിൽ അഹങ്കാരത്തിന്റെ കുട്ടിപ്പിശാചുക്കൾക്ക് അഭയം നൽകിയവരുമൊക്കെ ഇത്തരം ഗൂഢശക്തികൾക്കൊപ്പം ചേരുകയും ചെയ്യുന്നു. അതിന്റെ ഫലമായി സന്യാസിനികളെ ദൈവത്തിന്റെ മാലാഖമാരായി കണ്ട സമൂഹം, ആസക്തികളുടെ സംശയം നിറഞ്ഞ കണ്ണുകളുമായി അവരെ നോക്കുന്നു. വിശുദ്ധ കൂടാരങ്ങളിൽനിന്ന് അശുദ്ധിയുടെ പുക ഉയരുന്നു എന്ന് സമൂഹത്തെ വിശ്വസിപ്പിച്ച് ചിലർ മുതലെടുപ്പ് നടത്തുകയും ചെയ്യുന്നു.

വീഴ്ച്ചകള്‍ കുടുംബജീവിതത്തിലും സംഭവിക്കുന്നു.

ദീർഘകാല പ്രണയത്തിനുശേഷം വിവാഹിതരായ പലരും വിവാഹമോചനത്തിനായി കുടുംബക്കോടതിക്കു മുമ്പിൽ ക്യൂ നിൽക്കുന്ന ഇക്കാലത്ത് ഇടുങ്ങിയ വഴിയിൽക്കൂടി യാത്രയാരംഭിച്ച ചിലർ ഇടറിവീഴുന്നതിൽ അത്ഭുതപ്പെടാനെന്തിരിക്കുന്നു.? ജീവിതവഴികളിൽ ഒന്നിടറി വീണു എന്നത് ശിഷ്യത്വത്തിന്റെ അവസാനമൊന്നുമല്ല. വളരെ നിർണായകമായ ഒരു നിമിഷത്തിൽ ഇടറിപ്പോയ പത്രോസിനെയാണ് ക്രിസ്തു സ്വർഗത്തിന്റെ താക്കോലുകൾ ഏൽപിച്ചത് എന്നത് ഇവിടെ ചേർത്തുവായിക്കാവുന്നതാണ്. സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും അളവുകോൽ കൊണ്ടല്ല സന്യസ്തർ അളക്കപ്പെടേണ്ടത്. മറിച്ച് ക്രിസ്തുവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. അസത്യങ്ങളുടെ പുകച്ചുരുൾ സൃഷ്ടിച്ച് വിശുദ്ധ കൂടാരങ്ങൾക്കെതിരെ പടവാളുയർത്തുന്നവർ തീർച്ചയായും നിരാശപ്പെടേണ്ടിവരും.                                                  

മദര്‍ തെരേസയുടെ മഠങ്ങളും അതുപോലെ ആതുരസേവനം മാത്രം ജീവിതമായി കണ്ടു സഹനത്തില്‍ ക്കൂടി ജീവിതം സമര്‍പ്പിക്കുന്ന എത്രയോ സന്യാസ സഭകളെ നമുക്കു കാണാന്‍ സാധിക്കും.

ദൈവത്തിന്‍റെ കരം ഇവരില്ക്കൂടി പ്രവര്ത്തിക്കുന്നു.

സന്യാസഭവനങ്ങളിൽ നിന്നുയരുന്ന പ്രാർത്ഥനാമന്ത്രങ്ങളെയും പ്രവൃത്തികളിൽ വിരിയുന്ന കാരുണ്യപ്രഭയെയും നിഷ്പ്രഭമാക്കാൻ ഇത്തരം അപവാദപ്രചരണങ്ങൾക്കാകില്ല. ക്രൈസ്തവ സന്യാസത്തെ ഇത്രയേറെ കരിതേച്ചു കാണിക്കാൻ പലരും ശ്രമിച്ചിട്ടും അനേകം പുതുനാമ്പുകൾ നമ്മുടെ വിവിധ സന്യാസശിഖിരങ്ങളിൽ ചേക്കേറുന്നു എന്നത് അഭിമാനത്തോടെ നോക്കിക്കാണേണ്ട ഒരു വസ്തുതയാണ്. ഇവിടെയാണു ദൈവത്തിന്‍റെ കരം കാണാന്‍ സാധിക്കുക.

സന്യാസത്തിന്റെ ഉത്ഭവചരിത്രം  

മതപീഡനങ്ങളുടെ കാലം അവസാനിച്ചപ്പോൾ രക്തസാക്ഷിത്വത്തിനുള്ള സാധ്യതകൾ പരിമിതമായി. ഇതിനൊരു പരിഹാരമെന്നോണമാണ് വിവിധ പാരമ്പര്യങ്ങളിൽ സന്യാസം ആരംഭിച്ചത്. ഒരിടത്തും സുരക്ഷിതമായ വഴികളിൽ കൂടിയായിരുന്നില്ല സന്യാസത്തിന്റെ വളർച്ചയും വികാസവും.

പഴയകാലത്തു സ്വയം പീഡനങ്ങളിലൂടെ സഹനത്തെ നെഞ്ചോടു ചേർക്കുന്ന രീതികൾ പോലും നമ്മുടെ സന്യാസപാരമ്പര്യങ്ങളിലുണ്ടായിരുന്നു. എന്നാല്‍  
ഇന്ന് സഹനത്തിന്റെ വഴികൾ വിപുലമായി എന്നുമാത്രം. ക്രിസ്തുവിന്റെ പീഡകളെ സ്വപ്നംകണ്ട് കർമ്മവേദികളിൽ മറ്റുള്ളവർക്കുവേണ്ടി മുറിക്കപ്പെട്ട് ദൈവത്തിനുള്ള സമ്മാനമായി ഉരുകിത്തീരുന്ന ജീവിതമാണ് ഓരോ സന്യാസിയുടേയും, സന്യാസിനിയുടെയും ജീവിതം. നമ്മുടെ സന്യാസികൾ ഏറെ വിലപ്പെട്ട ജീവിതവും അതിന്റെ നിറക്കൂട്ടുകളും വേണ്ടെന്നുവച്ച് കുരിശിന്റെ വഴിയെ ഇറങ്ങിയത് ഏതെങ്കിലുമൊരു നിമിഷത്തെ ഉപരിപ്ലവമായ ആവേശംകൊണ്ടല്ല. ആത്മാവിനുള്ളിൽ ജ്വലിക്കുന്ന അഗ്നി ഉള്ളതുകൊണ്ടാണെന്ന് അവരുടെ പ്രവൃത്തികൾ സാക്ഷ്യപ്പെടുത്തുന്നു.

സന്യാസമെന്നത് ജീവിതയാഥാർത്ഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമല്ല. മറിച്ച് ക്രൂശിതന്റെ പിന്നാലെ നീങ്ങാനുള്ള ധൈര്യത്തിൽനിന്നും ആവിർഭവിക്കുന്ന ജീവിതക്രമമാണിത്. ദൈവത്തോടും മനുഷ്യനോടുമുള്ള ശരിയായ അനുപാതത്തിലുള്ള സ്‌നേഹമാണ് സന്യാസത്തെ മുൻപോട്ടു നയിക്കുന്ന ഇന്ധനം. ഉള്ളിലെ സ്‌നേഹം തീർന്നുപോയാൽ ക്രൈസ്തവ സന്യാസജീവിതം ജീവിക്കാൻ ആർക്കുമാകില്ല. സ്‌നേഹത്തിൽനിന്ന് ഉത്ഭവിക്കാത്തതെല്ലാം യാന്ത്രികതയും കാപട്യവുമാണ്. അവിടെ ക്രിസ്തുവിന് സ്ഥാനമില്ല. സമൂഹമുയർത്തുന്ന സംശയങ്ങൾക്കും കിംവദന്തികൾക്കുമിടയിലും പരാതിയും പരിഭവവുമില്ലാതെ നന്മയുടെ സങ്കേതങ്ങളായി ക്രൈസ്തവ സന്യാസഭവനങ്ങൾ എന്നുമിവിടെയുണ്ടാകും. നാമുറങ്ങുമ്പോൾ പ്പോലും വിരിക്കപ്പെട്ട കരങ്ങളുമായി ഈ ഭൂമിക്കവർ കാവൽനിൽക്കും; ക്രിസ്തുവിന്റെ കരുണയുടെ ആൾ രൂപങ്ങളായി. ആതുരാലയങ്ങളിലും അധ്യാപനത്തിലും എല്ലാം അവരുണ്ടാകും. നന്മയുടെ ശേഷിപ്പുകളായി, വിശുദ്ധിയെന്നത് കാലഹരണപ്പെട്ട പദമല്ലെന്ന് നമ്മെ ഓർമിപ്പിച്ചുകൊണ്ട് പീഠത്തിലുയർത്തിയ ദീപംപോലെ ഈ പുണ്യജീവിതങ്ങൾ ഇവിടെയുണ്ടാകണമെന്നുള്ളതു ദൈവനിശ്ചയമാണു.

ഇന്നു ആരംഭത്തില്‍ ഉണ്ടായിരുന്ന തീക്ഷ്ണത കുറഞ്ഞു പോകുന്നതുകൊണ്ടാകാം പലരും വീണുപോകാന്‍ കാരണമാകുന്നതു. എതെങ്ങ്കിലും വീഴ്ച്ചകണ്ടാല്‍ ചെറുതാണെങ്കില്‍ തിരുത്തും. തിരുത്താവുന്നതിലും വലിയ വീഴ്ച്ചവന്നാല്‍ അവരെ പുറത്താക്കുകയോ അവര്‍ തന്നെ പിരിഞ്ഞുപോകയോ ചെയ്യും. അതുകൊണ്ടു എല്ലാവരേയും അടച്ചാക്ഷേപിക്കുന്നതു ശരിയല്ല. കുടുംബജീവിതത്തിലും പാളിച്ചകള്‍ സംഭവിക്കുന്നു. അതിനാല്‍ ഇനിയും ആരും കുടുംബജീവിതം തിരഞ്ഞെടുക്കേണ്ടെന്നു ആരെങ്കിലും പറയുമോ ?

സഭയുടെ നിലനില്പ്പിനു തന്നെ വലിയ പരീക്ഷണഘട്ടം ഉണ്ടായപ്പോള്‍, സഭാവിരോധികള്‍ സഭവിട്ടു പോയപ്പോള്‍, വിശ്വാസത്യാഗികള്‍ ഉണ്ടായപ്പോള്‍, അബദ്ധസിദ്ധാന്തങ്ങളുമായി പലരും തല ഉയര്ത്തിയപ്പോഴൊക്കെ സഭയെ താങ്ങി നിര്ത്തിയതു സന്യാസികളായിരുന്നു. അതൊന്നും നാം മറക്കരുതു !

ധന്യമായ ഈ ജീവിതങ്ങൾക്ക് മുൻപിൽ ആയിരം പ്രണാമം.

സഭയിലെ സന്യാസസഭകളെ ദൈവത്തിനു സമര്‍പ്പിക്കുന്നു.  

Thursday, 23 March 2017

ബ്രംഹ്മചര്യം എന്നാല്‍ എന്തു ?

കത്തോലിക്കാസഭ പൂര്ണമായും ക്രിസ്തുകേന്ദ്രീക്രുതവും വചനാധിഷ്ടിതവുമാണെന്നു നമ്മേ അനുസ്മരിപ്പിക്കുന്ന ഒരു യാഥാര്ത്ഥ്യമാണു സഭയിലെ വൈദികരുടേയും ,സമര്‍പ്പിതരുടേയും ബ്രഹ്മചര്യം.

നമ്മുടെ കര്ത്താവു പറയുന്നതുപോലെ ദൈവത്തിന്‍റെ പ്രത്യേക ക്രുപ ലഭിച്ചവര് ‍(മത്താ.19:11 - 12 ) .കര്ത്താവിനെപ്പോലെയും വി. പൌലോസിനെപ്പോലെയും ദൈവരാജ്യത്തെപ്രതി നിത്യബ്രഹ്മചാരികളായി ജീവിക്കണമെന്നു കത്തോലിക്കാസഭ വിശ്വസിക്കുന്നു. അതിനാലാണു മറ്റു ഒരു ക്രൈസ്തവ സഭയിലും കാണാത്തതുപോലെ ലക്ഷക്കണക്കിനു ബ്രഹ്മചാരികളായ വൈദീകരേയും സമര്‍പ്പിതരേയും കത്തോലിക്കാസഭയില്‍ കാണുന്നതു.

" ഗ്രഹിക്കാന്‍ കഴിവുള്ളവന്‍ ഗ്രഹിക്കട്ടെ " യെന്ന ആഹ്വാനം കൂട്ടിച്ചേര്ത്തുകൊണ്ടാണു " സ്വര്‍ഗരാജ്യത്തെ പ്രതി തങ്ങളെതന്നെ ഷണ്ഡരാക്കുന്നവരെക്കുറിച്ചു കര്ത്താവു ശിഷ്യന്മാരോടു സംസാരിച്ചതു. ( മത്താ.19:12 )
അവിടുന്നു തന്‍റെ ശിഷ്യരില്‍നിന്നും ആവശ്യപ്പെട്ടതു സമ്പൂര്ണ സമര്‍പ്പണമായിരുന്നു. ഈ വസ്തുത മനസിലാക്കികൊണ്ടാണു വി.പൌലോസ് എഴുതിയതു "എല്ലാവരും എന്നെപ്പോലെ ആയിരുന്നുവെങ്കില്‍ എന്നു ഞാന്‍ ആശിക്കുന്നു. എന്നാല്‍ ദൈവത്തില്‍നിന്നും ഓരോരുത്തര്‍ക്കും പ്രത്യേകദാനങ്ങളാണെല്ലോ ലഭിച്ചിരിക്കുന്നതു .അവിവാഹിതരോടും വിധവകളോടും ഞാന്‍ പറയുന്നു എന്നെപ്പോലെ ആയിരിക്കുന്നതാണു അവര്‍ക്കു നല്ലതു ." ( 1കോറി 7:7- 8 )

എന്തുകൊണ്ടു അവിവാഹിതര്‍ ?

കര്ത്താവിനെ അടുത്തു അനുകരിക്കുന്ന ശിഷ്യന്‍ അവിവാഹിതനായിരിക്കണമെന്നു വിപൌലോസ് ആഗ്രഹിച്ചു. അതിന്‍റെ കാരണവും അദ്ദേഹം പറയുന്നു.

"അവിവാഹിതര്‍ കര്ത്താവിനെ എങ്ങനെ സമ്പ്രീതനാക്കാമെന്നു ചിന്തിച്ചു കര്ത്താവിന്‍റെ കാര്യങ്ങളില്‍ തല്പ്പരനാകുന്നു. വിവാഹിതന്‍ സ്വഭാര്യയെ എങ്ങനെ പ്രീതിപ്പെടുത്താമെന്നു ചിന്തിച്ചു ലൌകീക കാര്യങ്ങളില്‍ തല്പ്പരനാകുന്നു."( 1കോറി  7:32 )

ദൈവവചനത്തില്‍ പറയുന്നതനുസരിച്ചു ദൈവരാജ്യത്തെപ്രതി ബ്രഹ്മചര്യജീവിതം നയിക്കാന്‍ കത്തോലിക്കാസഭ നല്കുന്ന പ്രോത്സാഹനം മറ്റൊരിടത്തും നാം കാണില്ല. ദൈവവചനത്തിന്‍റെ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ടു " ഉല്ക്രിഷ്ടദാനങ്ങള്‍ക്കുവേണ്ടി തീക്ഷ്ണമായി അഭിലഷിക്കുവിന്‍" ( 1 കോറി.12:31 ) എന്നാണു വി. പൌലോസിനെപ്പോലെ കത്തോലിക്കാസഭയും പഠിപ്പിക്കുന്നതു.

യഥാര്ത്ഥ വചനാധിഷ്ടിത ജീവിതം നയിക്കുന്നതു കത്തോലിക്കാ സഭമാത്രമാണെന്നു മുകളില്‍ പറഞ്ഞ വേദ ഭാഗം നമ്മേ പഠിപ്പിക്കുന്നു. ഇനിയും വെളിപാടുകൂടി നോക്കാം

ക്രിസ്തുവാകുന്ന കുഞ്ഞാടു പോകുന്നിടത്തെല്ലാം അവിടുത്തെ അനുഗമിക്കുന്നവരെക്കുറിച്ചു ബൈബിളില്‍ പറയുന്നതു ഇപ്രകാരമാണു. " അവര്‍ ബ്രഹ്മചാരികളാണു. അവര്‍ ദൈവത്തിനും കുഞ്ഞാടിനുമുള്ള ആദ്യഫലമായി വിലക്കു വാങ്ങപ്പെട്ടവരാണു. ( വെളി .14:4 )

കര്ത്താവിന്‍റെ ഈ വെളിപാടൊക്കെ ഉള്‍കൊള്ളുന്ന കത്തോലിക്കരല്ലേ യഥാര്ത്ഥ  വചനാധിഷ്ടിതജീവിതം നയിക്കുന്നതു ?

അരെങ്കിലുംവീണാല്‍ അവിവാഹിതരായതുകൊണ്ടാണോ?  
എങ്കില്‍ പിന്നെ വിവാഹിതര്‍ വീഴുന്നതൊ ?
വിവാഹിതരില്‍ പരസ്ത്രീ, പുരുഷ ബന്ധം നടക്കുന്നില്ലേ?

തിന്മയുടെ ശക്തി എവിടേയും വളരാമെല്ലോ ?

യേശു ശിഷ്യന്മാര്‍ക്കു കോടുത്ത ഉപദേശം എത്രമഹ്ത്തരം!

മടിശീലയോ പണമോ,വെള്ളിയോ സ്വര്ണമോ കരുതരുതു.
മടിശീല കൊണ്ടു നടന്ന യൂദാസാണെല്ലോ വീണൂപോയതു.

ഇന്നും വീഴുന്നവര്‍ ഇക്കൂട്ടര്‍ തന്നെയാണു.
1) അവിഹിതപണസമ്പാദനം നടത്തുന്നവര്‍ (ഓരോ സ്ഥാപ നങ്ങളിലെ മാനേജരന്മാര്‍)
2) പണം ധൂര്ത്തടിക്കുന്നവര്‍ (ആഡംബരജീവിതം)
3) മദ്യം അല്പമായാല്‍ തെറ്റില്ലെന്നു ചിന്തിക്കുന്നവര്‍
4) അര്ഹതപ്പെട്ടവരെ മറ്റി നിര്ത്തി അനര്ഹര്‍ക്കു വാരിക്കോരി നല്കുന്നവര്‍
5) പ്രാര്ത്ഥനാജീവിതം ഇല്ലാത്തവര്‍ (വെറും പ്രഹസനം)
6) സുവിശേഷത്തെക്കാള്‍ മരാമത്തുപണിയെ സ്നേഹിക്കുന്നവര്‍

ഇവരൊക്കെ യേശുവിനെക്കാള്‍ കൂടുതല്‍ സ്നേഹിക്കുന്നതു പണമാകുന്ന മാമോനെ ആയിരിക്കും.

Wednesday, 22 March 2017

Mea culpa ,mea culpa .mea maxima culpa

തെറ്റിനെ വെള്ലപൂശുന്നവരല്ല വിശുദ്ധര്‍, തെറ്റിനെ അംഗീകരിക്കുന്നവരാണു വിശുദ്ധര്‍ !

പരീശന്‍റെ പ്രാര്ത്ഥന ദൈവം കേട്ടില്ല.

എന്നാല്‍ ചുങ്കക്കാരന്‍റെ പ്രാര്ത്ഥന ദൈവം കേട്ടു.

വിശുദ്ധരുടെ മാത്രം വംശാവലിയിലല്ല യേശു ജനിച്ചതു !

പാപികളുടേയും വ്യ്ഭിചാരികളുടേയും വേശ്യകളുടേയും വിശുദ്ധ്ന്മാരുടേയും  മഹാവിശുദ്ധന്മാരുടേയും ഒക്കെ വംശാവലിയായിരുന്നു യേശുവിന്‍റേതു !

കത്തോലിക്കാസഭയും ഇതുപോലെയാണു. സഭയില്‍ വിശുദ്ധ്ന്മാര്‍ മാത്രമല്ല. പാപികളും, മഹാപാപികളും സഭയില്‍ കണ്ടെത്തിയന്നുവരാം. അതുകൊണ്ടു സഭക്കു ഒന്നും സംഭവിക്കില്ല. തെറ്റു തെറ്റാണെന്നു പറഞ്ഞു തെറ്റിനെ വെറുത്തുപേക്ഷിക്കുക. ഒരിക്കലും തെറ്റിനെ വെള്ളപൂശാന്‍ ശ്രമിക്കാതിരിക്കുക.

തെറ്റുകാര്‍ക്കുവേണ്ടി ക്ഷമചോദിക്കാന്‍ കഴിയുന്നതാണു,   തെറ്റിനെ അംഗീകരിക്കുന്നതാണു വിശുദ്ധിയിലേക്കുള്ള ചുവടുവയ്പ്പു .

ദൈവമേ തെറ്റുകാരോരോട് ക്ഷമിക്കണമേ എന്നു പ്രാര്ത്ഥിക്കുമ്പോഴും അവരുടെ ശിക്ഷയില്‍ കുറവുവരാനല്ല പ്രാര്ത്ഥിക്കുന്നതു. നിത്യരക്ഷയുടെ കാര്യ്ത്തില്‍ മാത്രമാണു. ശിഷവേണ്ടെങ്കില്‍ പിന്നെ ശുദ്ധീകരണ സ്ഥലം ആവശ്യ്മില്ലെല്ലോ ? 

Tuesday, 21 March 2017

വിവാഹപൂര്വ ലൈഗീകതയും കുടുംബത്തകര്‍ച്ചയും !

ഇന്നു ഒരു പ്രത്യേക കാര്യത്തിനായി എഴുതുന്നു. ഒരു കൌണ്സിലിയുടെ വിവരങ്ങള്‍. അവരുടെ സമ്മതത്തോടെ ചിലവിവരങ്ങള്‍ മാത്രം എഴുതുന്നു. ഈ എഴുത്തു ആര്ക്കെങ്ങ്കിലും ഉപകരിക്കുമെങ്ങ്കില് എഴുതുന്നതില്‍ കൌണ്സിലിക്കു എതിര്പ്പില്ല. അതിനാല് സമ്മതം വാങ്ങി എഴുതുന്നു

തകര്‍ന്ന ആത്മഹത്യ

അത്മഹത്യ്ക്കു ആവശ്യമായ വിഷം ആദ്യത്തെ കുപ്പിയില് സൂക്ഷിച്ചു. Methyl alcohol (methanol ) .
രണ്ടാമത്തെകുപ്പിയില്‍ Ethyl alcohol ഉണ്ടായിരുന്നു. (അതു മദ്യമായുംകഴിക്കാം). ഇനിയും ജീവിക്കേണ്ടെന്നു വിചാരിച്ചപ്പോള്‍ മരിക്കാന്‍ തീരുമാനിച്ചു. കതകടച്ചു പൂട്ടിയിട്ടു ജ്യൂസില്‍ വിഷം ഒഴിച്ചു കഴിച്ചു. ബൊധം നഷ്ടപെട്ടു മണിക്കൂറുകലോളം കിടന്നു സ്ര്‍ദ്ധിച്ചു. പക്ഷേ മരിച്ചില്ല. കൊടിയവിഷം കഴിച്ചിട്ടു എന്തേ മരിക്കാഞ്ഞു അപ്പോഴണു മനസിലായതു കഴിച്ചതു വിഷമല്ല മദ്യമായിരുന്നെന്നു. പിന്നെ മരിക്കാന്‍ ശ്രമിച്ചില്ല അങ്ങനെയാണു കൌണ്സിലിംഗിനു വന്നതു.
(അനുവാദം ഉണ്ടെങ്കിലും ചില ക്കര്യങ്ങള്‍ മാത്രം പങ്കു വയ്ക്കുന്നു.

ചെറുപ്പത്തിലെ തഴക്കദോഷം കുടുംബജീവിതത്തെ തകര്‍ത്തു വിഷാദം ബാധിച്ചു. ഒടുവില്‍ ആത്മഹത്യചെയ്തു. കുപ്പിമാറിയതിനാല്‍ മരിച്ചില്ല.
കൌന്സിലിംഗില്‍ കൂടിവീണ്ടും ജീവിതത്തിലേക്കു വന്ന ഒരു സ്ത്രീസംഭവമാണു.

വിവാഹം കഴിഞ്ഞു ആദ്യദിനങ്ങളില്‍ തന്നെ ഭര്ത്താവിനെ വെറുത്തു.

ഒരുതരത്തില്‍ ഒരുമാസം അയാളുടെ കൂടെ കഴിച്ചുകൂട്ടി അപ്പോള്‍ ഭര്ത്താവു ജോലിസ്ഥലത്തെക്കുപോയി. ഇനിയും ഒന്നോരണ്ടോ വര്ഷം കഴിഞ്ഞെ അദ്ദേഹം തിരികെ വരികയുള്ളു. അപ്പോള്‍ പിന്നെ സുഖമായി ഇഷ്ടമുളളവരുമായി ഇഷ്ടം പോലെ ജീവിക്കാന്‍ പറ്റി. വീട്ടില്‍ പ്രായംചെന്ന മാതാപിതാക്കള് മാത്രം. അവര്‍ ഒന്നും അറിഞ്ഞിരുന്നില്ല. അതിനെപറ്റി വിശദമ്മയി അറിയേണ്ടകാര്യമില്ലാത്തതിനാല് ആഭാഗം വിടുന്നു.

എന്തുകൊണ്ടു ആദ്യനാളുകളില്തന്നെ ഭര്ത്താവിനെവെറുത്തു ?

അതിനെകുറിച്ചു മാത്രം അല്പം പറയാം. കോളജില്‍ പഠിക്കാന്‍ തുടങ്ങിയ കാലം മുതല്‍ അല്പം വിവരിക്കുന്നു.

മാതാപിതാക്കള്‍ ഗള്ഫിലായിരുന്നു. ഒറ്റപുത്രി. വല്യപ്പന്റെയും വല്യമ്മയുടേംകൂടെ താമസം. ആരും നിയന്ത്രിക്കാനില്ല. ഇഷ്ടം പോലെ തകര്‍ത്തടിച്ചു ജ്ജീവിക്കാം. ചിലപ്പോള്‍ കൂട്ടുകാരികള്‍ വീട്ടില്‍ വന്നുകിടക്കും. അവരില്‍ ചിലര്ക്കു തഴക്കദോഷവും സ്വയം ഭൊഗവും ഒക്കെയുളളവര് പരസ്പരം പിടിച്ചും ഉമ്മവെച്ചും ലൈംഗീകജീവിതത്തിലേക്കു കടന്നുവന്നു. ചില കൂട്ടുകാരുമൊത്തു പലയിടത്തുമ്പോയി. എല്ലാതരത്തിലുള്ള സുഖഭോഗങ്ങളില്‍ ഏര്പ്പെട്ടു. അന്നേരമാണു ഒരാള്ക്കു അനുഭവപെട്ട ദുരനുഭവം മനസിലായതു. അവളുടെ നഗ്നചിത്രം എടുത്തു. പിന്നെ അവന്മാര് ബ്ളാക്കുമെയില്‍ ചെയ്യാന്‍ തുടങ്ങി. പിന്നെ അവര്പറയുന്നിടത്തും പറയുന്നവരുമായി ബന്ധപ്പെടണം. ഒടുവില്‍ ആ കൂട്ടുകാരി ആത്മഹത്യചെയ്തു. പേടിച്ചിട്ടു ആണ്കുട്ടികളുമായുളള ബന്ധം അവസാനിപ്പിച്ചു. പിന്നെ ഞങ്ങള്‍ കണ്ടുപിടിച്ചതു പ്രായമായ വരെയാണു. അവര് ഒരിക്കലും ചതിക്കില്ല. രണ്ടാള്ക്കും ലൈഗീകതയില്‍ മാത്രം ശ്രദ്ധ. അങ്ങനെ ധാരാളം ആളുകളുമായി ലംഗീകജീവിതത്തില്‍ ബന്ധം കണ്ടെത്തികഴിഞ്ഞാണു വിവാഹജീവിതത്തില്‍ മാതാപിതാക്കള്‍ നിര്ബധിച്ചു പ്രവേശിപ്പിച്ചതു. അതിനാല്‍ ഇതിന്‍റെ എല്ലാവശങ്ങളും അറിയാമായിരുന്നതുകൊണ്ടു ഭര്ത്താവിന്‍റെ കഴിവും കഴിവുകേടും പെട്ടെന്നു വിലയിരുത്തി.അങ്ങനെയാണു ഭര്ത്താവില്‍നിന്നും രക്ഷപെടണമെന്നുള്ള ചിന്തവന്നതു.

പ്രീമാരിറ്റല്‍ സെക്സും വിവാഹജീവിതവും

ഒരിക്കല്‍പോലും രതിസുഖം അനുഭവിക്കാന്‍ പറ്റില്ലെന്നു ആദ്യ ദിനങ്ങളില്‍ തന്നെ മനസിലായിരുന്നു. പ്രീമാരിറ്റല്‍ സെക്സില്‍ നിന്നും ഇതിന്‍റെ എല്ലാവശങ്ങളേയും വിലയിരുത്താനുള്ള കഴിവു ലഭിച്ചിരുന്നു.
എന്നുമാത്രമല്ല പുര്ഷനെ ഇഷ്ടപെടാനും സ്നേഹിക്കാതിരിക്കനുമുള്ള കാരണങ്ങളും അവളിലുടലെടുക്കും. അതുപോലെ സ്ത്രീയുടെ കന്യാത്വത്തില്‍ വന്ന പാളിച്ച പെട്ടെന്നു പുരുഷന്‍ മനസിലാക്കുകയും സ്ത്രീയെ വെറുക്കാന്‍ ഇതു കാരണമാകുകയും ചെയ്യും.

നമ്മുടെകഥാനായിക ആത്മഹത്യചെയ്യാന്‍ തീരുമാനമെടുത്തതിന്‍റെ കാരണം

ഭര്‍ത്താവിന്‍റെ അസാന്നിധ്യത്തില്‍ വഴിപിയച്ച പഴയകാലജീവിതം തന്നെ തിരഞ്ഞെടുത്തു. അതു കാലക്രമത്തില്‍ കുറ്റബോധമായി രൂപാന്തരപെട്ടു അധികം താമസിയാതെ വിഷാദരോഗിയായി മാറുകയും ചെയ്തു അതിന്‍റെ കൂടെ പലരുമായി ബന്ധപെട്ടതിന്റെ ഫലമായി ലൈഗീകരോഗം പിടിപെടുകയും ചെയ്തു. (വെനറല്‍ ഡിസീസ്) അതോടെ ഇനിയും ലോകം അറിയുന്നതിനുമുന്പേ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനം എടുക്കുകയായിരുന്നു.

കുപ്പിമാറിപോയതുകൊണ്ടു മരിച്ചില്ല. പിന്നെ മരിക്കാന്‍ ശ്രമിക്കാതെയാണു കൌണ്സിലിംഗിനു അവര് തയ്യറായതു. കൌന്സിലിംഗില്‍ കൂടി ജീവിതമെന്നു പറഞ്ഞാല്‍ എന്താണെന്നും ലൈംഗീകതയെന്നുപറഞ്ഞാല് വെറും ശരീരത്തിന്‍റെ മാത്രം സുഖാനുഭവമല്ലെന്നും അതു സ്നേഹത്തില്‍ ഉള്ള ഒന്നാകലാണെന്നും സ്നേഹം പങ്കിട്ടനുഭവിക്കുന്നതു മാനസീകതലത്തിലും ഹ്രുദയത്തിന്‍റെ തലത്തിലും നടക്കേണ്ട ഒന്നാണെന്നും അതുവെറും കാമപ്രാന്തല്ലെന്നും മനസിലായി കഴിഞ്ഞപ്പോള്‍ ഭര്ത്താവിനു ഇനിയും കഴിവുകേടുണ്ടെങ്കിലും സ്നേഹത്തിളപ്പില്‍ അതെല്ലാം മാറികൊള്ളുമെന്നും മനസിലാക്കി അവര് ഒന്നായി ജീവിക്കുന്നു.

വിവാഹപൂര്‍വ ലൈഗീകതയും വിവാഹേതര ലൈംഗീകതയും

മനുഷ്യനെ മ്രുഗമായി മാറ്റും. സ്നേഹിക്കാനുളള കഴിവു നഷ്ടമാകും. കുറ്റബോധം അവരെ വേട്ടയാടും ചെയെരുതാത്തതു ചെയ്തുവെന്നുളള ചിന്ത അവരുടെ ജീവിതത്തെ തകിടം മറിക്കും. കാലക്രമത്തില്‍ വിഷദ രോഗം അവരെ പിടികൂടും. നിരാശയില്‍ ചെന്നുപെടും ആത്മഹത്യയിലേക്കു അവരെ നയിക്കും. കുടുംബജീതം തകര്‍ന്നുതരിപ്പണമാകും.

Is Sex Necessary for Good Health?
The best that modern science can say for sexual abstinence is that it's harmless when practiced in moderation.

ഇതില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നു പറയുന്നതു അബദ്ധമാണു.
ശ്ളീഹാ പറയുന്നു സ്ത്രീയെ സ്പര്‍ശിക്കാതിരിക്കുന്നതാണു പുരുഷനു നല്ലതു. വിവാഹജീവിതത്തില്‍ ഏര്‍പെടുന്നവര്‍ക്കു മാത്രമുള്ളതാണു ലൈഗീക ജീവിതം. മറ്റുളളവര്‍ അതു അനാവരണം ചെയ്യാന്‍ പാടില്ല.

പാഠം

വിദ്യാര്ത്ഥികള്ക്കു പറഞ്ഞിരിക്കുന്നതല്ല ലൈംഗീകത അനാവരാണം ചെയ്യ്യാന്‍. അതു അവരെ തിന്മയിലേക്കുനയിക്കും. പിന്നെ വിവാഹജീവിതത്തല്‍ പ്രവേശിച്ചാല്‍ അതു തകരാന്‍ അധികം സമയം വേണ്ടിവരില്ല. അതിനാല്‍ കുഞ്ഞു മക്കളേ പഠിക്കുന്ന സ്മയത്തു ഈ വിധ ചിന്തകളില്പെടാതെ നിംഗളെ തന്നെ സൂക്ഷിക്കുക അല്ലെങ്ങ്കില്‍ ഏതു സമയത്തും അപകടം സംഭവിക്കാം.

അതുപോലെ venereal disease ഉണ്ടാകാന്‍ ഉള്ള സാധ്യതയും ഉണ്ടൂ.

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...