Tuesday, 4 October 2016

ഒരു ധ്യാനാത്മക ചിന്തയായി എടുക്കാം

THE MINISTRY OF RECONCILIATION
" SO if nayone is in Chist ,there is a new creation : everything old has passed away : see, everything has become new. All this is from God ,who reconciled us to himself through Christ , and has given us the ministry of reconciliation . ( 2cor.5 :17 – 18 )
പിതാവു ആരേയും വിധിക്കുന്നില്ല വിധിമുഴുവന്‍ പുത്രനെ ഏള്പ്പിച്ചിരിക്കുന്നുവെന്നു പറയുന്നു എന്നാല്‍ പുത്രന്‍ പറയുന്നു ഞാന്‍ ആരേയുംവിധിക്കുന്നില്ല ഞാന്‍ വന്നിരിക്കുന്നതു ലോകത്തെ വിധിക്കാനല്ല ലോകത്തെ രക്ഷിക്കാനാണെന്നു പറയുമ്പോള്‍ അതിനര്‍ത്ഥം ലോകത്തിന്‍റെ പാപം ക്രിസ്തു ഏറ്റെടുത്തുകൊണ്ടൂ ലോകത്തോടു ക്ഷമിക്കുകയാണു. ക്ഷമിക്കാനുള്ള കഴിവു അധികാരം പിതാവില്‍ നിന്നും നേടിയെടുത്തതു സഹനത്തില്കൂടിയാണു. പാപം ക്ഷമിക്കപെടണമെങ്കില്‍ സഹനം ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒരു ഘടകമാണു .
ക്രിസ്തു യേശു ദൈവമായിരുന്നിട്ടുകൂടി ക്ഷമിക്കാനുള്ള അധികാരം നേടിയെടുത്തതു സഹനത്തില്കൂടിയാണു ,സഹനം ഇല്ലാതെ ,പരിഹാരം ചെയ്യാതെ ക്ഷമിക്കുന്നതു ദൈവിക നീതിയല്ല അതിനാല്‍ ദൈവത്തിന്‍റെ സമാനതനിലനിര്ത്താതെ പുത്രന്‍ മനുഷ്യനായി അവതരിച്ചു ലോകത്തിന്‍റെ പാപം അവര്‍ക്കെതിരായി പരിഗണിക്കാതെ രമ്യതയുടെ സന്ദേശവുമായിട്ടാണു ലോകത്തിലേക്കു വന്നതു അങ്ങനെ ക്രിസ്തു യേശുവില്‍ മനുഷ്യന്‍ ദൈവത്തിന്‍റെ നീതിയാകേണ്ടതിനു, പാപം അറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപമാക്കി ( 2കോറ്.5:21 )
എങ്ങനെയാണു ദൈവം മനുഷ്യരോടു ക്ഷമിച്ചതു ?
ദൈവത്തിനു എല്ലാഅധികാരവുമുണ്ടെല്ലോ ? വെറുതെ മനുഷ്യന്‍റെ പാപം ക്ഷമിച്ചുവെന്നു പറഞ്ഞാല്‍പോരേ ? അങ്ങനെ പറയുന്നതു ദൈവിക നീതിയല്ല പരിഹാരം ചെയ്തേപറ്റു. പരിഹാരം ചെയ്യാന്‍ പാപിയായ മനുഷ്യനു സാധ്യമല്ല. പാപമില്ലാത്തവന്‍ തന്നെവേണം .ദൈവമല്ലാതെ പാപമില്ലാത്തവന്‍ വേറേ ആരുമില്ല ദൈവം പരിഹാരം ചെയ്തതുകൊണ്ടു പരിഹാരമാകില്ല, മനുഷ്യന്‍ തന്നെ ചെയ്യണം അതിനാണു ദൈവം തന്നെ മനുഷ്യനായി അവതരിച്ചതു .
ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കുവാന്‍ മനുഷ്യപുത്രനു അധികാരമുണ്ടു എന്നു യേശുതന്നെതെളിയിച്ചിട്ടുണ്ടൂ ഈ അധികാരം സഹനത്തിലൂടെയാണു യേശു നേടിയെടുത്തതു. ഈ അധികാരം യേശുവിലാണു നിലനില്ക്കുന്നതു.
അതു എങ്ങനെ സഭക്കു ലഭിച്ചു.
പപം മോചിക്കാനുളള സഭയുടെ അധികാരം
സഹനത്തിലൂടെ , ബലിയിലൂടെ യേശു നേടിയെടുത്ത പാപമോചനാധികാരം യേശുക്രിസ്തു തന്നെയാണു തന്‍റെ മണവാട്ടിയായ സഭക്കു നല്കിയതു
പാപമോചനാധികാരത്തില്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം
അപ്പസ്തൊലന്മാര്‍ക്കു പാപമോചനാധികാരം കൊടുക്കുന്നതിനു മുന്‍പായി അവര്‍ക്കു പരിശുദ്ധാത്മാവിനെ നല്കി .അതിനുശേഷമാണു അപ്പസ്തോലന്മാര്‍ക്കു ,തന്‍റെ സഭക്കു, തന്‍റെ മണവാട്ടിക്കു പപം മോചിക്കുവാനുളള അധികാരം കൊടുക്കുന്നതു
“ നിങ്ങല്ക്കു സമാധാനം . പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു. ഇതു പറഞ്ഞിട്ടു അവരുടെ മേല്‍ നിശ്വസിച്ചുകൊണ്ടു അവരോടു അരുള് ചെയ്തു: നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍ നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവബന്ധിക്കപെട്ടിരിക്കും “ ( യോഹ. 20 : 21 – 23 ) ഇവിടെ പരിശുദ്ധാത്മാവിന്‍റെ പങ്കു വലുതാണു .എല്ലാ കൂദാശയും പൂര്‍ത്തീകരിക്കുന്നതു പരിശുദ്ധാത്മാവാണു .സഭ പാപം ക്ഷമിക്കുമ്പോള്‍ പരിശുദ്ധാത്മാവില്‍ കൂടി യേശുവാണു അതുചെയ്യുന്നതു,
ഇവിടെ ധ്യാനവിഷയമാക്കാവുന്ന മറ്റൊരു കാര്യം
മുകളില്‍ പറഞ്ഞായിരുന്നു ,സഹനത്തിലൂടെ ,സ്വയം ബലിയാകലിലൂടെ ക്രിസ്തുയേശു നേടിയെടുത്ത ഈ അധികാരം യേശുതന്നെയാണു തന്റെ സഭക്കു നല്കിയതു .
എങ്ങനെയാണു സഭ ഈ അധികാരത്തില്‍ പ്ങ്കുപറ്റുന്നതു ?
സഭ ഈ അധികാരത്തില്‍ പങ്കുപറ്റുന്നതു യേശുവിന്റെ സഹനത്തില്‍ പങ്കുപറ്റുന്നതിലൂടേയും ആ ബലിയര്പ്പനം തുടരുന്നതിലൂടേയുമാണു.
എങ്ങനെയാണു യേശുവിന്റെ സഹനത്തില്‍ പങ്കുപറ്റുന്നതു ?
അദ്യത്തെ രക്തസാക്ഷിയായ സ്തേപ്പാനോസ് തന്‍റെ സഹനം ക്ഷമയോടെ അവര്ക്കുവേണ്ടി ,തന്‍റെ ഘാതകര്‍ക്കുവേണ്ടി പ്രാര്ത്ഥിച്ചുകൊണ്ടു സഹിച്ചപ്പോള്‍ യേശുവിന്റെ സഹനത്തില്‍ പങ്കുപറ്റുകയായിരുന്നു. പിന്നെ ഇങ്ങോട്ടു സഭയില്‍ ഉണ്ടായിട്ടുള്ള രക്തസാക്ഷികളൂടേയും അല്ലാതുളളവരുടേയും സഹനം യേശുവിന്‍റെ സഹനത്തിലെ പങ്കുചേരലാണു. സഭയില്‍ ഇന്നും രക്തസാക്ഷികളുടെയും അല്ലാതുള്ളവരുടെ വിവിധസഹനങ്ങളൂം യേശുവിന്‍റെ സഹനത്തിലുളള പങ്കുചേരലാണു.
ഇതു ഇന്നു ആവശ്യമാണു. നാം കാണുന്നു ലോകത്തില്‍ പലയിടങ്ങളിലും വിശ്വാസികള്‍ രക്തം ചിന്തിമരിക്കുന്നു. കൊലയാളികള്ക്കെതിരേ നാം ശബ്ദമുയര്‍ത്തുമ്പോഴും നാം മനസിലാക്കേണ്ടതു ഇന്നത്തെ ലോകത്തെരക്ഷിക്കുവാന്‍ ഇതൊക്കെ ദൈവം അനുവദിച്ചുകൊടുക്കുന്നു.
എന്‍റെ സ്വന്ത സഹോദരന്‍ സഹനത്തിലാണു
എഞ്ഞിനീയറായി റിട്ടയര്‍ ചെയ്തതിനുശേഷം ആഴ്ചയില്‍ രണ്ടുദിവസ്ം ഇടവകപ്ള്ളിയില്‍ പ്രാര്‍ത്ഥനനയിക്കുകയും ബാക്കിദിവസങ്ങള്‍ മെഡിക്കലല്‍ കോളജുകളിലും മറ്റു ഹോസ്പിറ്റലുകളിലും രോഗികള്‍ക്കു
വചനം പങ്കുവയ്ക്കുകയുമായിരുന്നു. ഇപ്പോള്‍ സ്റ്റ്രോക്കു വന്നു ഒരു വശം സ്വാധീനം ഇല്ലാതായി സ്ംസാരശക്തിയില്ല ഭക്ഷണം റ്റൂബിലല്‍ കൂടി . എന്തിനു ഈ സഹനം ? ദൈവത്തിനുവേണ്ടി വേലചെയ്തിട്ടു ഇങ്ങനെ വേണോ ? നേരത്തേ ഒരുനല്ലമരണം കൊടുത്താല്‍പോരേ ?. പോരാ ഇതും നേരത്തെ ചെയ്തതിന്‍റെ തുടര്‍ച്ചയാണു ,സഭയുടെ സഹനം യേശുവിന്‍റെ സഹനത്തില്‍ പങ്ങ്കു പറ്റുന്നതിലൂടെയാണു സഭയുടെ അധികാരം നിലനില്ക്കുന്നതു അതു എക്കാലവും സഭയുള്ളടത്തോളം കാലം തുടര്‍ന്നുകൊണ്ടേയിരിക്കും
സഭയുടെ ഈ അധികാരത്തില് വേണോ ?
നേരിട്ടു ദൈവത്തോടു പറഞ്ഞാല്‍ പോരേ ?
ഇപ്പോള്‍ ചിലര്‍ ചോദിക്കുന്ന ഒരു ചോദ്യമാണു സഭയുടെ അധികാരത്തില്കൂടി പോകാതെ നേരിട്ടു ദൈവത്തോടു പറഞ്ഞാല്‍ പോരേന്നു ?
അതിനുത്തരം പോരാന്നാണു. ദൈവത്തോടു നേരിടു ക്ഷമചോദിച്ചാല്‍ മതിയായിരുന്നെങ്കില്‍ യേശുവിന്‍റെ ഈ ബലിക്കു ഒന്നും ആവശ്യം ഇല്ലായിരുന്നു. ഈ സഹനത്തിനൊന്നും ആവശ്യമില്ലായിരുന്നു. യേശുവില്‍ കൂടി മാത്രമാണു ദൈവം മനുഷ്യനോടു ക്ഷമിച്ചതു അതിനാല്‍ ക്രിസ്തു വഴിമാതമേ പാപമോചനം ഉള്ളു.അതു തുടര്‍ന്നുകൊണ്ടു പോകാനാണു യേശു തന്‍റെ സഭയെ സ്ഥാപിച്ചതും സഭക്കു ഈ പാപമോചനാധികാരം കൊടുത്തതും
ക്ഷമയുടെ ആവശ്യകത
യേശു പഠിപ്പിച്ച പ്രാര്ത്ഥനയിലും ഇതു വ്യക്തമാണു
“ ഞ്ങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കേണമേ “ ( മത്താ.6:12 )
നമ്മുടെ കടങ്ങളും പാപങ്ങളും ക്ഷമിക്കപെടുവാന്‍ നമ്മളൂം ക്ഷമിക്കേണ്ടിയിരിക്കുന്നു.
ചുമ്മാതെ ക്ഷമിച്ചെന്നു പറഞ്ഞാല്‍ മതിയോ ?
“നിങ്ങള്‍ സഹോദരനോടു ഹ്രുദയ പൂര്‍വം ക്ഷമിക്കുന്നില്ലെങ്കില്‍ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവു നിംഗളോടും ഇതുപോലെ പ്രവര്‍ത്തിക്കും . ( ക്ഷമിക്കില്ല )
എന്താണു ഹ്രുദയപൂര്‍വം ക്ഷമിക്കുകയെന്നു പറഞ്ഞാല്‍ ?
ക്ഷമിക്കുകയെന്നാല്‍ 2 തരത്തില്‍ ക്ഷമിക്കാം
1) ബുദ്ധിയുടെ തലത്തില്‍
2) ഹ്രുദയത്തിന്‍റെ തലത്തില്‍
ബുദ്ധിയുടെ തലത്തില്‍ ക്ഷമിക്കാനന്‍ എളുപ്പമാണു. ഞാന്‍ ക്ഷമിച്ചിരിക്കുന്നുവെന്നു വളരെ എളുപ്പത്തില്‍ ബുദ്ധിയുടെ തലത്തില്‍
ചിന്തിക്കുവാന്‍ സാധിക്കും. പക്ഷേഹ്രുദയത്തിന്‍റെ തലത്തല്‍ ക്ഷമിക്കാന്‍ അത്ര എളുപ്പമല്ല. ഹ്രുദയത്തിന്‍റെ തലത്തില്‍ ക്ഷമിച്ചുകഴിഞ്ഞാല്‍ പിന്നെ അവനു എതിരായി നാം ഒന്നും ഓര്‍ക്കില്ല അവനുവേണ്ടി പ്രാര്‍ത്ഥിക്കാനും പറ്റും
എന്നെ നശിപ്പിച്ച ആമനുഷ്യനോടു ക്ഷമിക്കുന്ന പ്രശ്നമില്ല.
ഒരിക്കലല്‍ ഒരു പെണ്‍കുട്ടി പറഞ്ഞു എനിക്കു ആമനുഷ്യനോടു ക്ഷമിക്കാന്‍ പറ്റില്ല. അയാള്‍ എന്‍റെ ജീവിതം നശിപ്പിച്ചവനാണു ! പക്ഷേ ദൈവം നമ്മോടു ക്ഷമിക്കണമെങ്കില്‍ നാമും ഒരു വ്യവസ്ഥയും വയ്ക്കാതെ ഹ്രുദയ പൂര്വം ക്ഷമിച്ചേപറ്റൂ. നമ്മുടെ ഹ്രുദയത്തിനേറ്റ ആന്തരീകമുറിവുകള്‍ എടുത്തു മാറ്റണമെങ്കില്‍ നമുക്കു പരിപൂര്‍ണസുഖം ലഭിക്കണമെങ്കില്‍ നാമും പൂരര്രണമ്മായും ഹ്രുദയപൂര്വവും ഷമിക്കേണ്ടിയിരിക്കുന്നു.
എന്നെ ഉപദ്രവിക്കുകയും എനിക്കുപരിഹരിക്കാനാവാത്ത നഷ്ടം വരുത്തുകയും ,എന്നെ നശിപ്പിക്കുകയും ചെതവന്‍റെ പാപം മോചിക്കപെടണമെങ്കില്‍ നഷ്ടം സഹിച്ച ഞാന്‍ അയാളോടു ക്ഷമിക്കുമ്പോളാണു. അങ്ങനെ ക്ഷമിച്ചു കഴിയുമ്പോളാണു ദൈവം എന്നെ അനുഗ്രഹിക്കുകയും എന്‍റെ എല്ലാമാനസീക മുറിവുകളേയും മാറ്റിതരുകയും ചെയ്യുന്നതു ?
യേശുവിനെകുരിശില്‍ തറച്ചവരോടു യേശു ക്ഷമിച്ചില്ലായിരുന്നെങ്കില്‍ ?
ഒരുപ്രയോജനവും ഉണ്ടാകില്ലായിരുന്നു. അതിനാണു നാം ബലി അര്‍പ്പിക്കാന്‍ ബലിപീഠത്തെ സമീപിക്കുമ്പോള്‍ നിന്‍റെ സഹോദരനു നിന്നോടു എന്തെഅങ്ങ്കിലും വിരോധം ഉണ്ടെന്നു അവിടെവെച്ചു നീ ഒര്ത്താല്‍ സഹോദരനുമായി രമ്യപെട്ടിട്ടു ബലി അര്‍പ്പിക്കുക എന്നു പറയുന്നതു .
ഈ കരുണയുടെ വര്‍ഷത്തില്‍ കരുണയുടേയും അനുരഞ്ജനത്തിന്‍റെയും മുഖം നമുക്കു ധരിക്കാം !
ദൈവത്തിനു മഹത്വം

Monday, 3 October 2016

ഹൃദയംകൊണ്ടും ശരീരംകൊണ്ടും സ്‌നേഹിക്കുന്നവര്‍


" Her husband Joseph , being a righteous man and unwilling to expose her to public disgrace , planned to dismiss her quietly. " ( Mat.1 : 19 )

ബൈബിളില്‍ വി.യൌസേപ്പിതാവിനെകുറിച്ചു ധികം പരാമര്‍ശങ്ങള്‍ കാണില്ല.. പക്ഷേ അദ്ദ്ദേഹം നീതിമാനായിരുന്നുവെന്നു അസന്നിഗ്ധം വിവരിക്കുന്നു.

ചിലവിശുദ്ധര്‍ ചില ആവശ്യങ്ങളില്‍ പ്രത്യേക കാര്യക്ഷമതയോടെ നമ്മളേ സഹായിക്കുന്നു.നമ്മുടെ പരിശുദ്ധനായ യൌസേപ്പു പിതാവു എല്ലാകാര്യങ്ങാളിലും എല്ലാ ആവസ്യങ്ങളിലും ,, എല്ലാ ഉദ്യമങ്ങളിലും നമ്മേ സഹായിക്കുന്നുവെന്നു വീ.അക്വിനാസ് പറയുന്നുണ്ടു .
പായകാലങ്ങളില്‍ സുവിശേഷവേലക്കായി ഒരു കന്ന്യകയെ കൂടെ കൊണ്ടു നടകകകുന്നതിനു സാധികകകുമായിരുന്നു. പക്ഷേ ആ സ്വാതാന്ത്ര്യം ശ്ളീഹാഎടുക്കുന്നില്ലെന്നും അതുപോലെ തന്‍റെ കന്യകയെ കന്യകയായികൂണ്ടുനടക്കാന്‍ സാധിക്കാതെ വന്നാല്‍ അവള്‍ പ്രായത്തില്‍ അധക്കരിച്ക്‍ചവളായാലും അവളെ വിവാഹം കഴിക്കണമെന്നും ശ്ളീഹാ ഉപ്പദേശിക്കുന്നുണ്ടൂ .
ഇഥു എടുത്തു പറയാന്‍ കാരണം പായകാലത്തു ഇങ്ങനെ ചെയ്യുന്ന ഒരു പതിവുണ്ടായിരുന്നൂ .ആങ്ങനെയാണു യ്യൌസേപ്പിതാവു മറിയത്തിന്‍റെ സമ്മ്രക്ഷണം ഏറ്റെടുക്കകന്നതു, അതത വ്യക്തമാക്കുന്ന മറുപടിയാണു കന്യാമാറീയം മാലാഖക്കൂകൊടുക്കുന്നതു .വിവാഹനിശ്ചയം കഴിഞ്ഞ ഒരു പെണ്ണു "നിനക്കു ജനിക്കാന്‍ പോകുന്ന കുഞ്ഞിനു യേശു എന്നുപേരിടണമെന്നുപാറഞ്ഞാല്‍" ഉടനെ അവള്‍ പറയുന്നു ഞാന്‍ പുരുഷനെ അറിയുന്നില്ല . എല്ല്ലാസ്ത്രീകള്‍ക്കും അറിയാം വിവാഹം കൈഞ്ഞഞ എന്നെങ്ങ്കിലും കുട്ടിജനിക്കുമെന്നു .പക്ഷേ ഇവള്‍ പറഞ്ഞതു ഒരിക്കലും അങ്ങനെ സംഭാവിക്കില്ല കാരണം ഞാന്‍ ഒരിക്കലും പുരുഷനെ അറിയുകയില്ലെല്ല്ലോ?
പിന്നെ എന്തിയനാണു വിവാഹം .ഒരൂ കന്യകക്കു പുരുഷ സം രക്ഷണത്തിനായിട്ടു .അപ്പ്പസ്തോലന്മാര്‍ കൊണ്ടൂനടന്നതും ആതുപോലെയായിരുന്നെന്നു ചിന്തിക്കാം .
ചുരുക്കത്തില്‍ യൌസേപ്പിതാവു കന്യാമറിയത്ഥിന്‍റെ വിരക്ത ഭര്ത്താവായിരുന്നു.
നമ്മുടെ കര്ത്താവിന്‍റെ വളര്ത്തുപിതാവായ യൌസേപ്പിതാവു ആരാണെന്നു ചോദിച്ചാല്‍ എല്ലാവരും ഒറ്റവാക്കില്പറയും “ നീതിമാന് “( Righteous Man )
എന്താണു നീതിമാനിന്‍റെ അര്ത്ഥം ? നീതിമാന്‍ എന്നാല്‍ എല്ലാപുണ്യങ്ങളുടേയും ആകെതുകയാണെന്നുപറയാം ദൈവതിരുമുന്‍പാകെ നീതിമാനെന്നാല്‍ ഒരു കുറവും ഇല്ലാത്തവനാണു .

എല്ലാവര്‍ക്കും മാത്രുകയാണു

കന്യാവ്രുതക്കാര്‍ക്കും, ബ്രഹ്മചാരികള്ക്കും, കുടുംബജീവിതക്കാര്ക്കും എല്ലാവര്ക്കും ഒരുപോലെ മാത്രുകയാണു യൌസേപ്പിതാവു
ദൈവം സ്നേഹമാണു പക്ഷേ ദൈവത്തിനു ശരീരമില്ലെല്ലോ !
അപ്പോള്‍ സ്നേഹം 3 തരത്തില്‍ ഉണ്ടെന്നുപറയാം (ഞാന്‍തിരിച്ചതാണു എന്‍റെ ഒരു ചിന്തയാണു )

1) ഹ്രുദയം കൊണ്ടു സ്നേഹിക്കുന്നവര്‍
2) ശരീരം കൊണ്ടു സ്നേഹിക്കുന്നവര്‍
3) ശരീരം കൊണ്ടും ഹ്രുദയം കൊണ്ടും സ്നേഹിക്കുന്നവര്‍

Image result for st. joseph and mary

കന്യാവ്രുതക്കാരും ബ്രഹ്മചാരികളും

ഇവര്‍ ഹ്രുദയം കൊണ്ടു മാത്രം സ്നേഹിക്കുന്നവരാണു അവരിലെ ദൈവീകസ്നേഹം എല്ലാവരേയും ഒരുപോലെ സ്നേഹിക്കാന്‍ അവര്‍ക്കുസാധിക്കുന്നു സ്ത്രീകളേയും പുരുഷന്മാരേയും എല്ലാം ഹ്രുദയം കൊണ്ടുമാത്രം സ്നേഹിക്കുന്നതിനാല്‍ അവര്ക്കു കന്യാവ്രുതമോ ബ്രഹ്മചര്യമോ അവരുടെ ജീവിതത്തിനു ഒരുതടസവും നില്ക്കുന്നില്ല.

ശരീരം കൊണ്ടുമാത്രം സ്നേഹിക്കുന്നവര്‍

ഇവര്‍ സ്ത്രീയെയോ പുരുഷനെയോ സ്നേഹിക്കുന്നതു ശരീരം കൊണ്ടുമാത്രമാണു. അവര്‍ ഉദ്ദേശിക്കുന്ന ശരീരഭാഗത്തിനു എന്തെങ്കിലും സംഭവിച്ചാല്‍ സ്നേഹം അവിടെ അവസാനിക്കും
ഒരിക്കല്‍ സ്ത്രീത്വമുളള സ്ത്രീയെ നോക്കിനടന്ന ഒരു ശെമ്മശനെകുറിച്ചു കേട്ടിട്ടുണ്ടൂ പട്ടം കിട്ടുന്നതിനുമുന്‍പു കല്യാണം നടക്കണം അതിനായി വീട്ടുകാരും ബന്ധുക്കളുമൊക്കെ വിവാഹാലോചനനടത്തി. സുന്ദരികളും അതിസുന്ദരികളും ഡിഗ്രിക്കാരും അല്ലാത്തവരും ഒക്കെ വന്നു പക്ഷേ ശെമ്മാശനു പെണ്ണിനെ ഇഷ്ടപെടില്ല എന്താകാര്യം ? ഒറ്റ ഉത്തരമേ ശെമ്മശനുള്ളു. പെണ്ണിനു “സ്ത്രീത്വ”മില്ല. അവസാനം ഒരുപെണ്ണിനെ കാണിച്ചു ഉര്‍ന്ന മാര്‍വിടമുളള ആ പെണ്ണിനെ പലര്ക്കും ഇഷ്ടപെട്ടില്ല പക്ഷേ ശെമ്മശന്‍ പറഞ്ഞു ഇവള്‍ മതി “ ഇവളേ കണ്ടാല്‍ സ്ത്രീത്വമുണ്ടൂ “
ഓരോരുത്തര്ക്കും സൌന്ധര്യം എന്നുപറയുന്നതു വ്യത്യസ്ഥമായിരിക്കും. ചിലര്‍ക്കു കണ്ണു, തലമുടി ഇങ്ങനെ പലതുമാകാം പലരും നോക്കുന്നതു .

ശരീരം കൊണ്ടു മാത്രം സ്നേഹിക്കുന്നവിവാഹിതര്‍ അവരുടെ ധാരണക്കു അല്പംകോട്ടം വ്ന്നാല്‍ അവിടെ അവരുടെ സ്നേഹം അവസാനിക്കുന്നു. വിവാഹബന്ധം തകരുന്നു. കുടുംബത്തില്‍ അപസ്വരം ഉണ്ടാകുന്നു

ഹ്രുദയം കൊണ്ടും ശരീരം കൊണ്ടും സ്നേഹിക്കുന്നവര്‍

ഇവര്‍ ജീവിതത്തില്‍ ഒരു സ്ത്രീയൊഴിച്ചുള്ള എല്ലാസ്ത്രീകളേയും ഹ്രുദയത്തില്‍ നിന്നും മാറ്റിനിര്‍ത്തുന്നു. 
അതുപോലെ ഒരു പുരുഷനൊഴിച്ചു ബാക്കിയുളള എല്ല പുരുഷന്മാരേയും ഹ്രുദയത്തില്‍ നിന്നും മാറ്റികളയുന്നു . വിളിക്കനുസ്രുതമായി ജീവിക്കുന്നു.
ഇവര്‍ക്കാണു കുടുംബജീവിതത്തിലേക്കുള്ള യധാത്ഥവിളിലഭിച്ചിരിക്കുന്നതു ..
ഇവരുടെ ശരീരം കൊണ്ടുള്ള സ്നേഹം അവസാനിച്ചാലു ഹ്രുദയം കൊണ്ടുള്ള സ്നേഹം ശരീരം ക്ഷയിച്ചാലും നിലനില്ക്കുന്നു. ശരീരം കൊണ്ടൂ മാത്രം സ്നേഹിക്കുന്നവര്ക്കു ശരീരം ക്ഷയിച്ചുകഴിഞ്ഞാല്‍ സ്നേഹം നിലനിര്‍ത്താന്‍ സാധിക്കാതെ വരുന്നു.

ഒരിക്കലും മണവറ മലിനമാകരുതു

ശരീരത്തിന്‍റെ പ്രവണതകളെ താലോലിക്കരുതു ശരീരത്തിന്‍റെ പ്രവണതകള്‍ക്കനുസരിച്ചല്ല നമ്മള്‍ ജീവിക്കേണ്ടതു. പ്രകാശത്തിന്‍റെ മക്കള്‍ക്കു യോജിച്ച വിധമായിരിക്കണം നമ്മുടെ ജീവിതം
ശ്ളീഹാ പറയുന്നു “ എല്ലാവരുടെ ഇടയിലും വിവാഹം മാന്യമായി കരുതപെടട്ടെ ,മണവറ മലിനമാകാതിരിക്കട്ടെ കാരണം അസന്മാര്ഗികളേയും വ്യഭിചാരികളേയും ദൈവം വിധിക്കും. “ ( ഹെബ്ര.13: 4 )

ദിവസങ്ങളോ മാസങ്ങളൊകൊണ്ടു കുടുമജീവിതം തകരുന്നതു പലപ്പോഴും അവിടെ ശരീരംകൊണ്ടു മാത്രം സ്നേഹിക്കുന്നവരുടെ യിടയിലാണു ഇതു കൂടുതലും കാണുക. കഴിഞ്ഞദിവസം ഒരു സ്ത്രീപറഞ്ഞു ഭര്‍ത്താവിനു പ്രമോഷന്‍ ശരിയാക്കുന്നതിനു അയള്‍ ഇവരെയാണു മേലാളന്മാര്‍ക്കു കാഴ്ചവയ്കുക ,അയാള്‍ ഒരിക്കലും ഇവരെ ഹ്രുദയം കൊണ്ടൂ സ്നേഹിച്ചുകാണില്ല.

പരിശുദ്ധകന്യാമറിയവും വി. യൌസേപ്പിതാവും

ഇവര്‍ ഹ്രുദയം കൊണ്ടൂ മാത്രം സ്നേഹിച്ചവരാണു അങ്ങനെയുള്ളവര്‍ക്കുമാത്രമേ കന്യാവ്രുതവും ബ്രഹ്മചര്യവും അഭംഗുരം തുടരുവാന്‍ സാധിക്കുകയൊള്ളു. ഇങ്ങനെയുള്ളവര്‍ക്കു എല്ലാവരേയും ഒരുപോലെ സ്നേഹിക്കാന്‍ കഴിയുന്നു. എല്ലാവരും ദൈവമക്കള്‍ മറ്റുള്ളവരുടെ സുസ്തിതിക്കായി പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്കു കഴിയുന്നു.പരിശുദ്ധകന്യാമറിയത്തെ യേശുവിന്‍റെ അമ്മയായി തിരഞ്ഞെടുത്തപ്പോള്‍തന്നെ ആ അമ്മയുടെ സംരക്ഷണത്തിനായും ഒരാളെ ദൈവം തിരഞ്ഞെടുത്തു ആ പിതാവാണു “ നീതിമാനായ യൌസേപ്പു “
ഇതു മനസിലാക്കാന്‍ വിഷമമുളളവര്‍ ഇവരേയും സാധാരന മനുഷ്യരെപപോലെ അതായതു ഹ്രുദയം കൊണ്ടൂം ശരീരം കൊണ്ടൂം സ്നേഹിക്കുന്നവരെപോലെ കരുതുകയും ഇവരുടെ കന്യാത്വത്തിലും ബ്രഹ്മചര്യത്തിലും സംശയം പ്രകടിപ്പിക്കുകയുംചെയ്യും
പിതാവായദൈവം തന്‍റെ പുത്രനെ നല്കുതക്കവിധം അത്രമാത്രം ലോകത്തെ സ്നേഹിച്ചു
പരിശുദ്ധകന്യാമറിയവും തന്‍റെ മകനെ സ്വമനസാലെ ലോകത്തിന്‍റെ രക്ഷക്കുവേണ്ടി ബലിയായി നല്കതക്കവിധം ലോകത്തെ അത്രമാത്രം സ്നേഹിച്ചു
ഇന്നും ലോകത്തന്‍റെ രക്ഷക്കുവേണ്ടി മാധ്യസ്ഥം വഹിച്ചുകൊണ്ടൂ തന്‍റെ പുത്രന്‍റെ മുന്പില്‍ നില്ക്കുന്ന ഒരു അമ്മയാണു നമുക്കുളളതു .അതുപോലെതന്നെ ഏതുകാര്യത്തിനും ഏതവസരത്തിലും ആര്‍ക്കുവേണ്ടിയും മാധ്യസ്ഥ പ്രാര്ത്ഥന നടത്തുന്ന ഒരാളാണു നമ്മുടെ യൌസേപ്പിതാവു.

പ്രവര്‍ത്തന നിരതമായ സ്നേഹം

Eph,pha.tha = Be opened = തുറക്കപെടട്ടെ !
“ Then looking up to heaven ,he sighed and said to him,”Eph pha tha “ that is “ Be opened “.And immediately his ears were opened ,his tongue was released ,and he spoke plainly .”( Mk.7: 34 -35 )



“ സ്നേഹത്തിലൂടെ പ്രവര്ത്തനനിരതമായ വിശ്വാസമാണു സുപ്രധാനം“ (ഗലാ.5:6)
ഇതിന്‍റെ പശ്ചാത്തലം അല്പം മനസിലാക്കിയിരിക്കുന്നതു നല്ലതാണു.
സംഭവബഹുലമായ പ്രവര്ത്തനങ്ങളില്‍ നിന്നും ആള്‍കൂട്ടത്തില്‍ നിന്നും അല്പം ഒഴിഞ്ഞു നില്ക്കാന്‍ ആഗ്രഹിച്ച യേശു, തന്നെ ആരും അറിയാതിരിക്കാനായി വിജാതീയരുടെ ഇടയിലേക്കാണു പോയതു പക്ഷേ അവിടേയും യേശുവിനു മറഞ്ഞിരിക്കാന്‍ പറ്റിയില്ല. അവിടേയും നന്മചെയ്തുകൊണ്ടുപോകുന്നയേശുവിനെയാണു നാം കാണുക .
കര്ത്താവു എവിടെയോ അവിടെ രക്ഷ
അപ്പസ്തോലന്മാരും ജനകുട്ടവും ദൈവത്തിന്‍റെ നന്മ മാനുഷീകമായ രീതിയില്‍ അനുഭവിച്ചു.എന്നാല്‍ കാരുന്യവാനായ യേശു ക്ളേശീതരെ അശ്വസിപ്പിക്കുന്നു വെന്നു മാത്രമാണു അവര് മനസിലാക്കിയതു . യേശുവിന്റെ പ്രവര്ത്തനങ്ങളില്‍ പിതാവിന്റെ സ്നേഹം കാണാന്‍ കഴിയുന്നവര്ക്കുമാത്രമേ സത്യം മൂവനും ഗ്രഹിക്കാന്‍ കഴിയൂ .
ദൈവഭവനത്തിലെ മക്കള്‍ യഹൂദരോ ?
തങ്ങള്‍ ദൈവഭവനത്തിലെ മക്കളാണെന്നാണു യഹൂദര്‍ വിചാരിച്ചിരുന്നതു.അവര് വിജതീയരെ പരിഹാസപൂര്‍വം നായിക്കള്‍ എന്നു വിളിച്ചിരുന്നു. ഫിനീഷ്യന്‍ സ്ത്രീയുമയുള്ള സംഭാഷണത്തില്‍ യേശുവും ആപദം ഉപയോഗിക്കുന്നു. പക്ഷേ അവളൂടെ വിശ്വാസപരീക്ഷണം മാത്രമാണു യേശുനടത്തിയതു.
ദൈവത്തിന്‍റെ കാരുണ്യം
ദൈവത്തിന്‍റെ കാരുണ്യമാണു നാം ആഫിനീഷ്യന് സ്തീയുടെ മകള്‍ക്കു സൌഖ്യം ലഭിക്കുന്നതില്‍ കൂടി നാം കാണുന്നതു അവളൂടെ വിസ്വാസത്തിനു തക്കപ്രതിഫലമാണു അവള്‍ക്കുലഭിച്ചതു.
ഊമനും ബധിര്നും,ചെകിടനുമ്മായവര്‍ ഭാഗ്യവാന്മാര്‍
കരുണാനിധിയായ ദൈവം അവരോടുകരുണകാണിക്കില്ലേ ?
കാണാനും കേള്‍ക്കാനും സംസാരിക്കാനും കഴിയാത്തവരോടു ദൈവം കാരുണ്യപൂര്‍വം പെരുമാറും
എന്നാല്‍ കാണാനും,കേല്ക്കാനും, സംസാരിക്കാനും കഴിവു ലഭിച്ചവരോട് ദൈവം ഇതുപോലെ കാരുണ്യം കാണിക്കണമോ ?
കൂടുതല്‍ ലഭിച്ചവരോടു കൂടുതല്‍ ചോദിക്കില്ലെ ?
ഇന്നത്തെ ഒരു പ്രതിഭാസം
കാണുന്നവര്‍ കാണാത്തവരെപോലെയും,
കേള്‍ക്കുന്നവര്‍ കേള്‍ക്കാത്തവരെപോലെയും ,
സംസാരിക്കാന്‍ കഴിവുള്ളവര് സംസാരശക്തി ഇല്ലാത്തവരെപോലെയും ജീവിക്കുന്നു.
മനുഷ്യന്‍ ചെയ്യേണ്ടതു
താന്‍ ഊമനും ബധിരനുമാണെന്ന ബോധ്യത്തോടെ എല്ലാകാര്യവും നന്നായി ചെയ്യുന്നവന്റെ ,യേശുവിന്‍റെ അടുത്തേക്കു പോകുകയാണു വേണ്ടതു, അവിടുന്നു നമ്മളേ വേണ്ടവിധത്തില്‍ സഹായിക്കും ഇതു വെളിപ്പെടുത്താനാണു വിജാതീയനായ ബധിരനെ യേശു സുഖപെടുത്തുന്നതു,
അല്പം വിശ്രമിക്കാന്‍ പോയ യേശു വിജാതീയരുടെ ഇടയിലും കര്‍മ്മനിരതനാണു
കര്‍ത്താവായ യേശുവേ കാഴ്ച്ച യുണ്ടായിട്ടും കുരുടനെപോലെയും,കേള്‍വിയുണ്ടായിട്ടും ചെകുടനെപോലെയും സംസാരശക്തിയുണ്ടായിട്ടും ഇല്ലാത്തവരെപ്പോലെയും പെരുമാറുന്ന ഞങ്ങളോടു കരുണയായിരിക്കേണമേ !

Friday, 2 September 2016

എങ്ങോട്ടുതിരിഞ്ഞാലും വിഗ്രഹം മാത്രമോ ?

എല്ലാ പഴയപള്ളീകളിലും (കത്തോലിക്കാ പള്ളികളിലും,അല്ലാത്തവയിലും ) രൂപങ്ങളും കൊത്തുപ്പണികളും കാണാം . ഇതു വിഗ്രഹമാണോ ?

കത്താവു മോശയോടു പറഞ്ഞു ബസാലേലിനെ ഞാന്‍ പ്രതേകം തിരഞ്ഞെടുത്തിരിക്കൂന്നു. ഞാന്‍ അവനില്‍ ദൈവീകചൈതന്യം നിറച്ചിരിക്കുന്നു. സാമര്ത്ഥ്യവും,, ബുദ്ധിശക്തിയും ,വിജ്ഞാനവും, എല്ലാതരം ശില്പവേലകളിലുള്ള വൈദഗ്ദ്ധ്യവും ഞാന്‍ അവനു നല്കിയ്യിരിക്കുന്നു.. കലാരൂപങ്ങള്‍ ആസൂത്രണം ചെയ്യുക.സ്വര്ണം,വെള്ളളി ഒാടു എന്നിവകൊണ്ടു പണിയുക, പതിക്കാനുള്ള രത്നങ്ങള്‍ ചെത്തിമിനുക്കുക,, തടീയില്‍ കൊത്തു പണിചെയ്യുക എന്നിങ്ങനെ എല്ലാതരം ശില്പവേലകള്‍ക്കും വേണ്ടിയാണു ഇതു . (പുറ.31:: 3 - 5 )

വിശുദ്ധ കൂടാരവും ( പുറ 25:8 )ഒരുപേടകവും നിര്മ്മിക്കാന്‍ ( പുറ.25: 10 - 22 )
ശുദ്ധിചെയ്ത സ്വര്ണം കൊണ്ടു ക്രുപാസനവും അടിച്ചുപരത്തിയ സ്വാര്ണം കൊണ്ടു രണ്ടു കെരൂബുകളേയ്യും നിര്മ്മിക്കണം ( പുറ. 25::17 - 22 ) ദൈവം തന്നെയാണു കലാവാസന നല്കിയതും ശില്പങ്ങള്‍ ഉണ്ടാക്കാന്‍ പറഞ്ഞതും.

എന്നാല്‍ വിഗ്രഹങ്ങള്‍ ഉണ്ടാക്കി ദൈവമാണെനും പറഞ്ഞു ആരാധിക്കരുതെനാണു ദൈവാം പറഞ്ഞതു .



ദൈവസ്തുതിക്കൂം അവിടുത്തെ മഹത്വത്തിനുമായി പ്രതിമകള്‍ ഉണ്ടാക്കുന്നതൂ നിഷിദ്ധമായിരൂന്നെങ്കില്‍ പിത്തള സര്‍പ്പത്തെ ഉണ്ടാക്കാന്‍ ദൈവം പറയില്ലായിരുന്നു. (സംഖ്യാ. 21: 8 - 9 )

ദൈവം പ്രതിമാ നിര്മ്മാണം നിരോധിച്ചിരുന്നെങ്കില്‍ സോളമന്‍ സിംഹം കാള കെരൂബു,പുഷപം എന്നിവ കൊത്തിവെയ്ക്കുമായിരുന്നോ ? 1രാജ.7:29 )
ഇത്രയും വായിച്ചുകഴിയുമ്പോള്‍ സെക്ടുകാര്‍ പറയുന്ന വിവരക്കേടിനു പിന്നീടെഴുതാം

Tuesday, 16 August 2016

അവിശ്വാസികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന ദൈവത്തിനു സ്വീകര്യമാണോ?

Wrong interpretation of intercession .

" First of all ,then, I urge that supplications,prayers, intercessions,and thanksgivings be made for everyone, for kings and all who are in high positions,so that we may lead a quiet and peaceable life in all godliness and dignity.This is right and is acceptable in the sight of God our Savoir ,who desires everyone to be saved and to come to the knowledge of the truth .
For there is one God :
There is also one mediator,
between God and humankind  ( 1Tim. 2:1 -5 )

മധ്യസ്ഥ പ്രാര്ത്ഥനയെ , പതിനാറാം നൂറ്റണ്ടിനു ശേഷം രൂപംകൊണ്ട പുത്തന്‍ സമൂഹങ്ങള്‍   വളരെ വികലമായി മനസ്സിലാക്കുകയും അതിനനുസരിച്ചു സ്വന്തം വ്യാഖ്യാനം നല്കുകയും ചെയ്യ്യുന്നു. 1തിമോ.2: 5 വളരെ വികലമായി മനസ്സിലാക്കുന്നു. 

എഫേസൂസ് സഭയിലെ മതജീവിതം ക്രമപ്പെടുത്താനാവശ്യമായ നിര്‍ദേശങ്ങളാണു ശ്ളീഹാ നല്കുന്നതൂ. 

എല്ലാവര്‍ക്കുംവേണ്ടി പ്രാര്ത്ഥിക്കുവിന്‍.

സമൂഹത്തില്‍ ക്രമവും സമാധാനവും പാലിക്കാന്‍ നിയുക്തമായിരിക്കുന്ന  മേലധികാരികള്‍ക്കുവേണ്ടി വിസ്വാസികള്‍   പ്രാര്ത്ഥിക്കണം 

എല്ലാവരും രക്ഷപെടെണമെന്നു ദൈവം ആഗ്രഹീക്കുന്നു. .എല്ലാവര്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥാനയുടെ മറ്റൊരു ലക്ഷ്യം സാര്‍വത്രീക രക്ഷയാണു. 
എല്ലാവരും രക്ഷപെടണമെന്നു ദൈവം ആഗ്രഹിക്കുന്നു. എല്ല്ലാവര്‍ക്കൂംവേണ്ടിയുളള  പ്രാര്‍ത്ഥന നമ്മുടെ രക്ഷകനായ ദൈവത്തിനു സ്വീകാര്യമാണു. ദൈവം സ്രഷ്ടാവെന്നതുപോലെ രക്ഷകനുമാണു. 

അവിശ്വാസികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന ദൈവത്തിനു സ്വീകര്യമാണോ?     

നിശ്ചയമായും സ്വീകാര്യമാണു ..കാരണം എല്ലാവരും രക്ഷപെടെണമെന്നുള്ള അവിടുത്തെ ആഗ്രഹത്തിനു യോജിച്ചതാണു അതു. 

പാപം എവിടെ വര്‍ദ്ധിച്ചുവോ അവിടെ ക്രുപയും വര്‍ദ്ധിച്ചു. 
അജ്ഞതയുടെ കാലം ദൈവം കണക്കിലെടുക്കില്ല. ( അപ്പ.17:30 )
യേശുവീനെ അറിയാത്തവര്‍ ഏതാണ്ടിതുപോലെയാണു .അതിനാല്‍ നാം അവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കുന്നതു ന്യായവും യുക്തവുമാണു.

യധാര്ത്ഥ ജ്ഞാനം ഉണ്ടാകുന്നതു വഴിയാണു രക്ഷ സാധിക്കുന്നതു. 
യധാര്‍ത്ഥ ജ്ഞാനം ലഭിക്കുന്നതു വ്വെളിപാടില്‍ കൂടേയാണു.      വിശ്വാസത്തിലുടെ രക്ഷകണ്ടെത്താന്‍ അതു നമ്മെ സഹായിക്കുന്നു. 



യധാര്ത്ഥ ജ്ഞാനത്തിലൂടെ രക്ഷപ്രാപിക്കുന്നവര്‍ ഒന്നായിതീരുന്നു. കാരണം ദൈവം ഒരുവനെയുള്ളു.  ( സത്യം ഒന്നേയുള്ളു ദൈവവും ഒന്നേയുള്ളു ) ദൈവത്തിനും മനുഷ്യര്‍ക്കുമിടക്കു ഒരു മധ്യസ്ഥന്‍ മാത്രമേയുള്ളു. കാരണം രക്ഷാമാര്‍ഗം ഒന്നുമാത്രം ! 

മനുഷ്യനായിതീര്‍ന്ന ദൈവമായ യേശുമിശിഹായുടെ പരിഹാരബലി എല്ല്ലാവര്‍ക്കുവേണ്ടിയാണു. യഥാകാലം നല്കപെട്ട ഒരു സാക്ഷ്യമായിരുന്നു യേശുക്രിസ്തു. അവിടുത്തെ സാക്ഷ്യം തുടര്ന്നു നല്കപ്പെടുന്നതിനാണു അവീടുന്നു അപ്പസ്തോലന്മാരെ ചുമതലപ്പെടുത്തിയതു അതു ലോകാവസാനം വരെ അവരുടെ പിന്‍ഗാമികളില്കൂടി ഇതു തുടര്ന്നുകൊണ്ടിരിക്കുന്നു.( ഇന്നു അപ്പസ്ഥലമാരുടെ  വേഷം കെട്ടി സഭക്കുപുറത്തു നിക്കുന്നവരേയും  കാണാം ) 

മാധ്യസ്ഥ പ്രാര്‍ത്ഥനയും വിഗ്രഹാരാധനയും 


 " അതിലേക്കു നോക്കിയവര്‍ രക്ഷപെട്ടു അവര്‍ കണ്ട വസ്തുവിനാലല്ല എല്ലാറ്റിന്‍റെയും രക്ഷകനായ അങ്ങുമൂലം രക്ഷപെട്ടു " (ജ്ഞാനം .16: 7 ) 

മരുഭൂമിയില്‍ പിത്തളസര്‍പ്പത്തെ  ഉയര്‍ത്താന്‍ ദൈവം കല്പ്പിച്ചതും അതിനെ ആരാധിക്കാനല്ല. അതുവെറും പ്രതീകമായിരുന്നു.                                                                                                           

രൂപങ്ങള്‍ വെറും ചൂണ്ടുപലക മാത്രം, വണക്കം വിഗ്രഹാരാധനയാകില്ല         

എന്തിനാണു പുണ്യവന്മാരുടെ തിരുന്നാള്‍ ആഘോഷവും  പ്രാര്‍ത്ഥനയും ?

ഇവരെല്ലാവരും യേശുവിന്‍റെ സഹനത്തില്‍ പങ്കുചേര്ന്നവരാണു.സഹനം ഇല്ലാതെ മഹത്വം ഇല്ല. ക്രൂശിതനായ ഏശുവിന്‍റെ പിന്നാലെപോകുന്നധീരപടയാളികളാണു രക്തസാക്ഷികള്‍ ! അവര്‍ ധൈര്യപൂര്‍വം യേശുവിനെ അനുധാവനം ചെയ്തതു കാണുമ്പോള്‍ നമുക്കും സഹനം സ്ന്തോഷപൂര്‍വം സ്വീകരിക്കാനുള്ള ധൈര്യം ലഭിക്കും.

" തൂക്കപ്പെട്ടു മരത്തില്‍ വിലാവുതുറ  ന്നാച്ചവളം
രക്തം വെള്ളമൊടൊഴുകും മിശിഹായേ - സഹദേന്മാര്‍
കണ്ടങ്ങോടിമരി - പ്പാ - നാ - യ്
കര്ത്താവിന്‍പേര്‍ക്കെ - ല്ലാരും . "   ( മലങ്കര കുര്‍ബാനക്രമം )

അവരുടെ രൂപങ്ങള്‍ വയ്ക്കുന്നതു എന്തിനാണു ? 

അവരെ ഓര്‍ക്കുവാന്‍ സഹായിക്കും അവരുടെ ജീവിതം സ്വജീവിതത്തില്‍ പകര്ത്തുവാന്‍ സഹായിക്കും.അതു ഒരുചൂണ്ടുപലകമാത്രമാണു . ആരാധന ദൈവത്തിനുമാത്രമുള്ളതാണു. പരിശുദ്ധകാന്യാമറിയം പോലും യേശുവിങ്കലേക്കുള്ളചൂണ്ടു പലകമാത്രമാണു.
പ്രതീകങ്ങളും വെറും  ചൂണ്ടുപലക മാത്രമാണു .
മരുഭൂമിയില്‍ പിത്തളസര്‍പ്പത്തെ  ഉയര്‍ത്താന്‍ ദൈവം കല്പ്പിച്ചതും അതിനെ ആരാധിക്കാനല്ല. അതുവെറും പ്രതീകമായിരുന്നു.

        " അതിലേക്കു നോക്കിയവര്‍ രക്ഷപെട്ടു അവര്‍ കണ്ട വസ്തുവിനാലല്ല എല്ലാറ്റിന്‍റെയും രക്ഷകനായ അങ്ങുമൂലം രക്ഷപെട്ടു " (ജ്ഞാനം .16: 7 )

അതേ ആ പിത്തളസര്‍പ്പത്തിനു ഒരു കഴിവുമില്ല.പിന്നെയോ ദൈവമായ രക്ഷകന്‍ മൂലമാണു സര്‍പ്പദംശനത്തില്‍ നിന്നും രക്ഷപെട്ടതു. അതുവെറും അടയാളമാണെന്നു ,(രക്ഷയുടെ അടയാളമാണെന്നു) ആറാം വാക്യത്തില്‍ നാം കാണുന്നു.

വടിമേല്‍ ഉയര്ത്തിയ പിത്തളസര്‍പ്പം ഉദ്ധിതനായ യേശുവിന്‍റെ പ്രതീകമാണു .
" മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്ത്തിയതുപോലെ തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിനു മനുഷ്യപുത്രനും ഉയര്ത്തപ്പെടേണ്ടിയിരിക്കുന്നു "  (യോഹ .3: 14 )
പിത്തളസര്‍പ്പത്തെഉയര്ത്തിയതിന്‍റെപേരില്‍ അവര്‍ വിഗ്രഹാരാധനക്കരായില്ല. പിത്തളസര്‍പ്പത്തെ നോക്കിയതു വിഗ്രഹാരാധനയായില്ല. അതുപോലെ പ്രതീകമായി എന്തെങ്ങ്കിലും ഉണ്ടാക്കുന്നതു വിഗ്രഹാരാധനയാകില്ല. പിത്തള സര്‍പ്പത്തിനു ശക്തി ഇല്ലാത്തതുപോലെ കല്ലോ മണ്ണോ കൊണ്ടു രൂപം ഉണ്ടാക്കിയാല്‍ അതിനു യാതോരു ശക്തിയും ഇല്ല. പക്ഷേ പിത്തളസര്‍പ്പത്തേനോക്കിയവര്‍ക്കു രക്ഷ നല്കിയതു രക്ഷകനായ ദൈവമായതുപോലെ യേശുവിന്‍റെ രൂപം നോക്കുന്നവര്‍ രക്ഷപ്രാപിക്കുന്നതു രക്ഷാകനായ യേശുവില്‍ കൂടിമാത്രമാണെന്നു സഭക്കും ,സഭാതനയര്‍ക്കും അറിയാം .

യേശുവിന്‍റെ രൂപത്തേല്‍ ഒരാള്‍ നോക്കിയാല്‍, തൊട്ടാല്‍ ,പ്രതീകാല്മകമായി അയാള്‍ ജീവിച്ചിരിക്കുന്ന യേശുവിനെയാണു നോക്കിയതു അധവാ തൊടുന്നതു. അതു കന്യാമറിയത്തിന്‍റെയോ ,പുണ്യാന്മക്കളുടെയോ ആയാലും ഇതു തന്നെ സംഭവിക്കുന്നു. അവരെ ഓര്‍ക്കാനും അവരെ വന്ദിക്കാനും ,വണങ്ങാനും ഒക്കെ ഉപയോഗിക്കുന്നതു ഒരിക്കലും വിഗ്രഹാരാധനയാകില്ല. ആകുമായിരുന്നെങ്ങ്കില്‍ പിത്തളസര്‍പ്പത്തെ ഉണ്ടാക്കാന്‍ ദൈവം പറയില്ല.
കെരൂബുകളെ ഉണ്ടാക്കാന്‍ പറയില്ല.( 1രാജ..6:23 മുതല്‍ )
വിളക്കുകാല്‍ ഉണ്ടാക്കാന്‍ പറയില്ല. ( 1രജാ. 7: 49 മുതല്‍ )
കെരൂബ്ബുകളുടെ ചീറകിനടിയില്‍ വാഗ്ദത്ത പേടകം ( 1രാജ.: 6 മുതല്‍ )
പീഠത്തില്‍ സിംഹം ,കാള, പുഷ്പം എന്നിവ കൊത്തിവെച്ചിരിക്കുന്നൂ.(7:27 മുതല്‍ )

ഇതൊന്നും ആരാധനക്കുവേണ്ടിയല്ല നിര്മ്മിച്ചതു !! 

തലതിരിഞ്ഞ ഉപ്ദേശം കൊടുക്കുന്നവര്‍ക്കു ഇതെല്ലാം വിഗ്രഹാരാധനയാണു.

സഹദേന്മാരെ ഒര്‍ക്കാം
നമ്മേ പഠിപ്പിച്ച നമ്മുടെ പിതാക്കന്മാരെ ഓര്‍ക്കാം
അവരുടെയൊക്കെ പ്രാര്ത്ഥന നമുക്കുകോട്ടയായിരിക്കട്ടെ !

Monday, 15 August 2016

കഴുത്തറക്കുന്നവന്‍റെ കഴുത്തറക്കുന്നവനല്ല ക്രിസ്ത്യാനി

" അവനു ഒരു പുണ്യവാനും അവള്‍ക്കു ഒരു പുണ്യവതിയും ആകാമെങ്കില്‍ എനിക്കു എന്തുകൊണ്ടു ഒരു പൂണ്യവാനായികൂടാ " വി,ഇഗ്നെഷ്യസ് ലെയോള.

" നാളെ ഒരു രക്തസാക്ഷിയായീ മരിക്കതക്കവിധം ജീവിക്കുക. " - വി. ചാള്സ് ഡി പോര്‍ക്കോള്‍സ് .

മരണത്തെ ഭയപ്പെടുന്നവനല്ല ക്രിസ്ത്യാനി. രക്തം ചൊരിയുന്നവനല്ല ,കഴുത്തറക്കുന്നവന്‍റ കഴുത്തറക്കുന്നവനല്ല ക്രിസ്ത്യാനി. വാളെടൂക്കുന്നവന്‍റെ നേരേ വാളെട്ടുക്കുന്നവനല്ല ക്രിസ്ത്യാനി.
കമ്യൂണിസ്റ്റു കാരെപോലെ വരമ്പത്തു കൂലികൊടൂക്കുന്നവനല്ല്ല, ക്രൂശിക്കുന്നവനുവേണ്ടി പ്രാര്ത്ഥനയാകുന്ന വാള്‍ എടുക്കുന്നവനാണു ക്രീസ്ത്യാനി.

യേശുവിന്‍റെ നാമം പേറിയതുകൊണ്ടോ, പള്ളിയില്‍ പോയതുകൊണ്ടോ ,സുവിശേഷം പറഞ്ഞതൂകൊണ്ടോ ഒരാള്‍ ക്രിസ്ത്യാനിയാകില്ല. സുവീശേഷം ജീവിക്കുന്നവനാണു ക്രിസ്ത്യാനി !

മുസ്ലിമിന്‍റെ പേരിട്ടതുകൊണ്ടോ ,സുന്നത്തു ചെയ്തതുകൊണ്ടോ, അള്ളാഹു അകബര്‍ എന്നു പറഞ്ഞതുകൊണ്ടോ ക്രിസ്ത്യാനികളെ മുഴുവന്‍ കൊന്ന്നൊടുക്കാമെന്നു വ്യാമോഹീക്കുന്നവനോ അല്ല മുസ്ലിം.


ഒരു യഥാര്ത്ഥ മുസ്ലിം മനുഷ്യന്‍റെ കഴുത്തറക്കില്ല.കഴുത്തറക്കന്നവന്‍ മുസ്ലിം നാമധാരിയായ ഭീകരനാണു .മുസ്ലിം എന്നു വിളിക്കപെടാന്‍ അവന്‍ യോഗ്യനല്ല.

എന്തുകൊണ്ടാണു ഞാന്‍ ഇതൊക്കെപറഞ്ഞതു ?

കത്തോലീക്കാസഭയുടെ തലവനായ ഫ്രാന്സീസ് പാപ്പായും, മലബാര്‍ സഭയുടെ തലവനായ മാര്‍ ഗീവര്‍ഗീസ് പിതാവും മലങ്കരസഭയുടെ തലവനായ മോര്‍ ക്ളീമീസ് ബാവായും മുസ്ലീം സമുദായം തീവ്രവാദികളല്ലയെന്നു പറഞ്ഞപ്പോള്‍ അതിന്‍റെ അര്ത്ഥം മനസിലാക്കാതെ അവര്‍ക്കെതിരായീ ധാരാളംപ്പേര്‍ സംസാരിച്ചു.. മുസ്ലിം സമുദായത്തില്‍ നല്ല % തീവ്രവാദികള്‍ ഉണ്ടാകാം . അതിനാല്‍ ആ സമുദായത്തെ അടച്ചു തീവ്രവാദ്ദികള്‍ എന്നുപറയാന്‍ പറ്റില്ല.

നമ്മള്‍ ക്രിസ്ത്യാനികള്‍ പഴയനിയമം അല്ല ആചരിക്കൂന്നതു , പല്ലിനു പല്ലു ,കണ്ണിനുകണ്ണ്ണു , വരമ്പത്തുകൂലീ . യേശു കാണിച്ചുതന്നതു അതല്ല. അവസാനം യേശു പറഞ്ഞു എല്ലാവരും വാള്‍ എടുത്തുകൊള്ളാന്‍ .എന്നിട്ടു യേശുവും വാള്‍ എടുത്തു പ്രാര്ത്ഥനയാകുന്നവാള്‍ ശത്രുക്കള്‍ക്കെതിരേ ആ വാളാണു ഉപായോഗിച്ചതു ക്ഷമയുടെ വാള്‍ ,മാധ്യസ്ഥപ്രാര്ത്ഥാനയുടെ വാള്‍ .പിതാവിന്നോടു അപേക്ഷിച്ചു



അവരോടു ക്ഷമിക്കണമെ യെന്നു!.

ക്രിസ്ത്യാനി എടുക്കേണ്ടതു ആ വാളാണൂ .ലോഹനിര്മ്മിതമായ വാള്‍ എടുക്കാനല്ല യേശു ആവശ്യപ്പെട്ടതു. കുരിശില്‍ കിടന്നുകൊണ്ടു അതാണു അവിടുന്നുകാണിച്ചൂ താന്നതു.

ആയ്യതിനാല്‍ കുര്‍ബാന മധ്യേ വൈദികന്‍റെ കഴുത്തറത്തപ്പ്പോള്‍ ,അതില്‍ വേദനയുണ്ട് എങ്കില്‍ പ്പോലും അവര്‍ക്കെതീരെ ,ആ സമുദായത്തിനു എതിരേ, അഭയാര്ത്ഥികള്‍ക്കെതിരെ ശബ്ദം ഉയര്ത്താന്‍ ഒരു സഭാതലവനു കഴിയ്യില്ല്ല. ഈ സത്യം നാം മനസിലാക്കണം !

യേശുവിന്റെ അമ്മായായ കന്യാമറിയത്തിന്‍റെ സ്വര്‍ഗാരോപണം !

ലൂസിഫറും പോരാളികള്‍ക്കും സത്യം അറിയാമെങ്കിലും സമ്മതിക്കില്ല.
( അവരോടയി മാത്രം ഒരൂവാക്കു 2 രാജാ.2ലെ 1ഉം 11ഉം 12ഉം വാക്യങ്ങള്‍ വായിക്കുക. )
" Now when the Lord was about to take Elijah up to heaven by a whirlwind ,Elijah
and Elisha were on their way from Gilgal ". (2kings.2:1 )

" As they continued walking and talking a chariot fire and horses of fire separated the two of them and Elijah ascended in a whirlwind in to heaven " (2kins2:11)
( 800 ല്‍ പരം വാക്കുകള്‍ ഉണ്ടു സമയം ഉള്ളവര്‍ മാത്രം വായിക്കുക )
നാളെ രണ്ടു മഹാദിനങ്ങള്‍ ! ഒരുമിച്ചു ആഘോഷിക്കപെടുന്നു !

1) നാളെ ആഗസ്റ്റു 15 ഭാരതാംബിക വിദേശ അടിമത്വത്തില്‍ നിന്നും സ്വതന്ത്രയായദിവസം .
2) ദൈവമാതാവായ ( യേശുവിന്‍റെ അമ്മ ) പരിശുദ്ധ കന്യാമറിയത്തെ സ്വര്‍ഗത്തിലേക്കു സംവഹിച്ചതിന്‍റെ ഓര്മ്മ ലോകം മുഴുവന്‍ കൊണ്ടാടുന്നു.


1950 നവംബര്‍ ഒന്നാം തീയതി പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പാ , പരിശുദ്ധകാന്യാമറിയം ശരീരത്തോടുകൂടി സ്വര്‍ഗത്തിലേക്കു എടുക്കപ്പെട്ടുവെന്നു വിശ്വാസസത്യമായി പ്രഖ്യാപിച്ചു
( ഇതു വിശ്വസിക്കാന്‍ കഴിയാത്ത അവിശ്വാസികളായ സഹോദരന്മാരില്‍ ആരെങ്കിലും ഈ കാര്യം ബൈബിളില്‍ എവിടാണെന്നു ചോദിച്ചാല്‍ അവരോടു ഒറ്റവാക്കില്‍ ഉത്തരം " ബൈബിളില്‍ എഴുതിയിരിക്കുന്നതു വിശുദ്ധ പാരമ്പര്യത്തിലെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളു വെന്ന സത്യം മാത്രമാണു )

പരിശുദ്ധ കന്യാമറിയവും സ്വര്‍ഗാരോപണവും

“ താന്‍ മുന്‍കൂട്ടിനിശ്ചയിച്ചവരെ അവിടുന്നു വിളിച്ചു വിളിച്ചവരെ നീതീകരിച്ചു. നീതീകരിച്ചവരെ മഹത്വപ്പെടുത്തി.” ( റോമാ. 8:30 )
“ ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആരു നമുക്കു എതിരു നില്ക്കും “ (റോമാ. 8: 31 )

“ നിങ്ങളെ വിളിച്ചവന്‍ പരിശുദ്ധനായിരിക്കുന്നതുപോലെ എല്ലാപ്രവര്‍ത്തികളിലും നിംഗളും പരിശുദ്ധരായിരിക്കുവിന്‍ .ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു ഞാന്‍ പരിശുദ്ധനായിരിക്കുന്നതുകൊണ്ടു നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍“ ( 1പത്രോ.1:16 )
“ ദൈവത്തിന്‍റെ ശക്തമായകരത്തിന്‍കീഴില്‍ നിങ്ങള്‍താഴ്മയോടെ നില്ക്കുവിന്‍ അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്ത്തികൊള്ളും “ (1പത്രോ 5: 6 )

ഏലിസബേത്തു പരിശുദ്ധാത്മാവു.നിറഞ്ഞവളായി . അവള്‍ ഉദ്ഘോഷിച്ചു നീ സ്ത്രീകളില്‍ അനുഗ്രഹീതാ, . നിന്‍റെ ഉദരഫലവും അനുഗ്രഹീതം.എന്റെ കര്ത്താവിന്‍റെ അമ്മ ……………….. ( ലൂക്കാ 1: 41-43 )


മറിയത്തിന്‍റെ സ്ത്രോത്രഗീതം.

“ അവിടുന്നുതന്‍റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു (ലൂക്കാ. 1:48 )

മുകളില്‍ പറഞ്ഞവാക്യങ്ങളെല്ലാം പരിശുദ്ധകന്യാമറിയവുമായി ബന്ധപ്പെട്ടതായി എനിക്കു തോന്നിയതുകൊണ്ടാണു വിഷയത്തിലേക്കു കടക്കുന്നതിനു മുന്‍പു തന്നെ ഇതെല്ലാം എഴുതിയതു

പരിശുദ്ധകന്യാമറിയത്തെ ഉടലോടെ സ്വര്‍ഗത്തിലേക്കു എടുക്കപ്പെടുന്നതിനു എന്തെങ്കിലും തടസം ഉണ്ടോ? ഉടലോടെ യെന്നു പറയുമ്പോള്‍ മരിച്ചു രൂപാന്തരം സംഭവിച്ച ശരീരമെന്നാണു മനസിലാക്കേണ്ടതു ശ്ളീഹാപറയുന്നു:-

യേശുവിന്‍റെരണ്ടാം വരവിങ്കല്‍ അന്നുജീവിച്ചിരിക്കുന്ന എല്ലാമനുഷ്യരും രൂപാന്ത്രപ്പെടും ആരും നിദ്രപ്രാപിക്കില്ല.(കോടാനുകോടിജനങ്ങള്‍ മുകളിലേക്കു എടുക്കപ്പെടും)

“ അവസാന കാഹളം മുഴങ്ങുമ്പോള്‍ കണ്ണടച്ചു തുറക്കുന്നത്ര വേഗത്തില്‍ നാമെല്ലാവരും രൂപാന്ത്രരപ്പെടും ( 1കോറ.15:52 )

സ്വര്‍ഗത്തിലേക്കു എടുക്കപ്പെട്ടവരും എടുക്കപ്പെടുന്നവരും

ഇവരെക്കാള്‍ എന്തെങ്കിലും കുറവു പരി . അമ്മായ്ക്കുണ്ടോ ?
1) യേശുവിന്‍റെ രണ്ടാം വരവില്‍ ജീവിച്ചിരിക്കുന്ന ലോകജനത
2) ഹെനോക്കു ദൈവത്തിനു പ്രിയങ്കരനായി ജീവിച്ചു പിന്നെ അവനെ കണ്ടിട്ടില്ല . ദൈവം അവനെ എടുത്തു
3) ഏലിയാ സ്വഗത്തിലേക്കു എടുക്കാപ്പെട്ടു
4) മോശയുടെ ശരീരം കണ്ടില്ല .എടുക്കപെട്ടുവെന്നു വിശ്വസിക്കാം
ഇവരെഒക്കെക്കാള്‍ ഉന്നതസ്ഥാനമല്ലേ യേശുവിന്‍റെ അമ്മക്കുള്ളതു ?

അല്പം വിശദമായിചിന്തിച്ചാല്‍

ഒരു സ്ത്രീയുടെ (ഹവ്വായുടെ ) അനുസരണക്കേടു മൂലം മനുഷ്യവര്‍ഗ്ത്തിനു മുഴുവന്‍ ശിക്ഷയും മരണവും ആവീര്‍ഭവിച്ചു.(ഉല്പ. 3: 2-6 , പ്രഭാ25:4 , റോമ.5:12 ) അതുപോലെ മനുഷ്യവര്‍ഗത്തിന്‍റെ രക്ഷര കര്മ്മത്തിലും ദൈവം ഒരു സ്ത്രീയുടെ (പരിശ്ഉദ്ധകന്യാ മറിയത്തിന്‍റെ ) സഹകരണം ഉറപ്പാക്കി.എന്ന സത്യമാണു ബൈബില്‍ നാം കാണുക. ( എശയ. 7:14 ,ഗലാ.4:4 ,മത്താ 1:23 .ലൂക്കാ.1:31, മിക്ക.5:2 )

രണ്ടാം വത്തിക്കാന്‍ സൂനഹദോസ്

“മനുഷ്യരായ നമുക്കുവേണ്ടിയും നമ്മുടെരക്ഷക്കുവേണ്ടിയും ദൈവംസ്വര്‍ഗത്തില്‍ നിന്നും ഇറങ്ങി പരിശുദ്ധാരൂപിയാല്‍ പരിശുദ്ധമറിയത്തില്‍ നിന്നുമനുഷ്യനായി അവതരിച്ചു (LG 52 )അങ്ങനെ മനുഷ്യനായി അവതരിച്ച ദൈവമാണു യേശൂ. ആ ദൈവത്തിന്‍റെ അമ്മയാണു പരിശുദ്ധ കന്യാമറിയം

“ മാത്രമല്ല ശിരസായക്രിസ്തുവിന്റെ അവയവങ്ങളായി വിശ്വാസികള്‍ സഭയില്‍ ജനിക്കുവാന്‍ സ്നേഹം നിമിത്തം സഹകരിച്ചതിനാല്‍ അവള്‍ സകല വിശ്വാസികളുടേയും മാതാവുമാണു” (LG 53 )
“അതുകൊണ്ടു ക്രിസ്തുകഴിഞ്ഞാല്‍ സഭയിലെ എറ്റം ഉന്നതവും
നമ്മോടു എറ്റം ബന്ധപ്പെട്ടിരിക്കുന്നതുമായ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയണു പരിശുദ്ധദൈവമാതാവായ മറിയം (LG 54 )
സ്ത്രികളില്‍ വച്ചു ദൈവം എറ്റം ബഹുമാനിച്ചാദരിച്ച ഒരു സ്ത്രീയാണു പരിശുദ്ധ കന്യാമറിയമെന്നാണു നാം മനസിലാക്കേണ്ടതു
.
അല്പം കൂടിവിശദീകരിച്ചാല്‍

ദൈവദൂതനായ ഗബ്രിയേല്‍ ദൈവത്തിന്‍റെ ദൂതായി പറഞ്ഞതു ക്രിപനിറഞ്ഞവളേ നിനക്കു സ്വസ്തി……………. ദൈവസന്നിധിയില്‍ നീക്രുപ കണ്ടെത്തിയിരിക്കുന്നു ………….. പരിശുദ്ധാതമാവു നിന്‍റെമേല്‍ വരും അത്യുന്നതന്‍റെ ശക്തി നിന്‍റെ മേല്‍ ആവസിക്കും ……. ശിശു പരിശുദ്ധന്‍ ദൈവപുത്രനെന്നു വിളിക്കപ്പെടും “ ലുക്കോ. 1: 26—38 )
എലിസബേത്തു പരിശുദ്ധാത്മാവില്‍ നിറഞ്ഞു അവള്‍ ഇപ്രകാരം പറഞ്ഞു.

നീ സ്ത്രീകളില്‍ അനുഗ്രഹീതയാണു………. എന്‍റെ കര്ത്താവിന്‍റെ അമ്മ എന്‍റെ അടുത്തു വരാനുള്ള ഭാഗ്യം എനിക്കു എവിടെനിന്നു. കര്ത്താവു അരുളിചെയ്ത കാര്യങ്ങള്‍ നിറവേറുമെന്നു വിശ്വസിച്ചവള്‍ ഭാഗ്യവതി. ഇതെല്ലാം പറയിപ്പിക്കുന്നതു പരിശുദ്ധാത്മാവാണു
ചുരുക്കത്തില്‍ പിതാവായ ദൈവവും പരിശുദ്ധാത്മാവും പറഞ്ഞതും പ്രവര്ത്തിച്ചതുമാണു നാം കണ്ടതു. ദൈവത്തിന്‍റെ ക്രുപയാണു പരിശുദ്ധകന്യാമറിയത്തില്‍ നിറഞ്ഞു നില്ക്കുന്നതു. ദൈവം അതു അംഗീകരിക്കുകയും ചെയ്യും എന്നാല്‍ ലൂസിഫറും അനുചരന്മാരും മറിയത്തെ പുലഭ്യം പറയും കാരണം അവള്‍ സര്‍പ്പത്തിന്‍റെ തലയെ തകര്‍ക്കാന്‍ സഹായിച്ചവളാണു

അവളില്‍ വിളങ്ങുന്ന മഹത്വം

1) യേശുവിന്‍റെ അമ്മയായി അനാദിയിലെ തിരഞ്ഞെടുക്കാപ്പെട്ടവള്‍
2) പരമ പരിശുദ്ധനായ പുത്രനെ വഹിക്കാനുള്ള പരിശുദ്ധി അവള്‍ക്കു പിതാവായ ദൈവം നല്കി ശുദ്ധീകരിച്ചു. ( സാമാന്യബുദ്ധിമാത്രം )
3) പാപത്തിനു മുന്‍പു ഹവ്വായിക്കു ഉല്‍ഭവപാപം ഇല്ലായിരുന്നതുകൊണ്ട് യേശുവിനെ ഉദരത്തില്‍ സ്വീകരിക്കാനുള്ള മറിയത്തെയും ഉല്ഭവപാപം കൂടാതെ പിതാവു സംരക്ഷിച്ചു
4) അതു കന്യാമറിയത്തിനു ലഭിക്കുന്നതു തന്‍റെ പുത്രന്‍റെ യോഗ്യതകളാല്‍ അമ്മക്കു നല്കപ്പെടുന്ന പ്രത്യേക ക്രുപയാലാണു ഇതു സാധിക്കുക .
5) ദൈവത്തിനു തന്നെ തന്നെ പൂര്‍ണമായി സമര്‍പ്പിക്കുവാന്‍ ധൈര്യ്ം കാണിച്ച ( കന്യക ഗര്‍ഭിണിയായാല്‍ കല്ലെറിഞ്ഞുകൊല്ലുമല്ലോ ) പരിശുദ്ധകന്യകക്കു ലഭിച്ച പ്രത്യേക അനുഗ്രഹമാണു അവളുടെ “അമലോല്ഭവം “

6) ഉല്‍ഭവപാപത്തിന്‍റെ കറയുള്ളിടത്തു യേശുവിനു വസിക്കാന്‍ പറ്റില്ല. കാരണം യേശു ദൈവമാണു.

7) പരിശുദ്ധകന്യാമറിയം ദൈവസ്തുതികളുടെ സിംഹാസനമാണെന്നു പറയാം കാരണം ഇസ്രായേലിന്‍റെ സ്തുതികളുടെ സിംഹാസനത്തില്‍ വസിക്കുന്നവനായ ദൈവത്തിനു വസിക്കാന്‍ അവള്‍ യോഗ്യയായിരുന്നു.

അതേ ഇതെല്ലാം ദൈവത്തിന്‍റെ ഇഷ്ടമാണു ആര്‍ക്കും അതിനെ ചോദ്യം ചെയ്യാന്‍ അവകാശമില്ലാ.
“ പിന്നെ അവന്‍ മലമുകളിലേക്കു കയറി തനിക്കു ഇഷ്ടമുള്ളവരെ അടുത്തേക്കുവിളിച്ചു.അവര്‍ അവന്‍റെ സമീപത്തേക്കു ചെന്നു “ (മര്‍ക്കോ 3:13 )

അതെന്തുകൊണ്ടു ഇഷ്ടമുള്ളവരെ വിളിച്ചുവെന്നു ആരാചോദിക്കുക ?
ദൈവത്തിനു ഇഷ്ടപ്പെട്ടവരെ ദൈവം സ്വര്‍ഗത്തിലേക്കു എടുത്തു ! ആരാ ചോദിക്കുക ? എത്രയോ പേരെ ദൈവം സ്വര്‍ഗത്തിലേക്കു എടുത്തു ! ഇന്നലത്തെ മഴയത്തുകുരുത്തവര്‍ പിച്ചും പേയും പറഞ്ഞാല്‍സന്തോഷിക്കുന്നതു ലൂസിഫര്‍ ആയിരിക്കും.
അവനു സ്ത്രീയോടുകോപമാണു കാരണം ദൈവം തന്നെ സ്ത്രീയും അവനും തമ്മില്‍ ശത്രുതയുണ്ടാക്കിയിരുന്നു (ഉല്പ. 3: 15 )
“ അപ്പോള്‍ സര്‍പ്പാം സ്ത്രീയുടെ നേരെ കോപിച്ചു“ (വെളി.12: 17 )
അതിനാല്‍ അവന്‍റെ കിങ്കരന്മാര്‍ എപ്പോഴും സ്ത്രീക്കു (മറിയത്തിനു ) എതിരാണു അതിനാല്‍ ഇതെല്ലാം കണക്കിലെടുത്തു സഭയെ നയിക്കാനും പഠിപ്പിക്കാനും അധികാരമുള്ളാ സഭാതലവന്‍ മാതാവിന്‍റെ അമലോല്ഭവം പ്രഖ്യാപിച്ചു.

1950 നവംബര്‍ ഒന്നാം തീയതി പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പാ , പരിശുദ്ധകാന്യാമറിയം ശരീരത്തോടുകൂടി സ്വര്‍ഗത്തിലേക്കു എടുക്കപ്പെട്ടുവെന്നു വിശ്വാസസത്യമായി പ്രഖ്യാപിച്ചു. അതാണു സഭാതനയര്‍ വിശ്വസിക്കുന്നതു. കാരണം സഭയെ നയിക്കുവാനുള്ള അധികാരം യേശുതന്നെയാണു തന്‍റെ സഭയുടെ തലവനു നല്കിയതു (യോഹ.21:15-19 )
ഉടലോടെ സ്വര്‍ഗത്തിലേക്കു കരേറ്റപ്പെട്ടുവെന്നു പറഞ്ഞാല്‍ ജീവിച്ചിരിക്കുന്ന അതേരീതിയില്‍ എന്നു ധരിക്കരുതു
“ ശ്ളീഹാപറയുന്നു “ സഹോദരരേ ശരീരത്തിനോ രക്തത്തിനോ ദൈവരാജ്യം അവകാശ്അപ്പെടുത്തുക സാധ്യമല്ലെന്നും നശ്വരമായതു അനശ്വരമായതിനെ അവകാശപ്പെടുത്തുകയില്ലെന്നും ഞാന്‍ പറയുന്നു ( 1കോറ.15:50 )

ഹേനോക്കും ,ഏലിയായും ഒക്കെ സ്വര്‍ഗത്തിലേക്കു എടുക്കപ്പെട്ടതും യേശു സ്വര്‍ഗത്തിലേക്കു ആരോഹണം ചെയ്തപ്പോള്‍ മഹത്വീകരിക്കപ്പെട്ടശരീരത്തോടെയായതുപോലെ നമ്മുടെ ശരീരത്തിനു മാറ്റം സംഭവിച്ചാണു സ്വര്‍ഗത്തിലേക്കു കയറുക.
പഴയകാലം മുതല്‍ ഇതു സഭയില്‍ ഉണ്ടായിരുന്നു. അതായതു മാതാവിന്‍റെയും മറ്റും ഐക്കണ്‍ നോക്കിയാല്‍ അറിയാം അതിനു മാറ്റങ്ങളുണ്ടൂ . കണ്ണു മൂക്കു കൈവിരലുകള്‍ അതൊക്കെ അല്പം മാറ്റം സംഭവിച്ചതുപോലെയാണു ചിത്രികരിക്കുക. ( സാധാരണ പടം പോലെയല്ലല്ലോ ഐക്കണ്‍ )

സഭയുടെ അവകാശം യേശുതന്നെയാണു നല്കകയതു .

1) സഭ നമ്മേ നയിക്കുന്നു
2) സഭ നമ്മളെ പഠിപ്പിക്കുന്നു
3) സഭ നമ്മളെ വിശുദ്ധീകരിക്കുന്നു. ഈ അവകാശങ്ങള്‍ യേശുവാണു സഭക്കു നല്കിയതു .
“ സഭയെ കേള്‍ക്കാത്തവന്‍ പുറജാതിക്കാരനെപ്പോലെയും ചുങ്ങ്ക്കാരനെ പ്പോലെയും നിനക്കായിരിക്കട്ടെ “ ( മത്താ.18:17 )
“ എന്നോടുകൂടെയല്ലാത്തവന്‍ എനിക്കെതിരാണു.എന്നോടുകൂടെ ശേഖരിക്കാത്തവന്‍ചിതരിക്കുകതന്നെ ചെയ്യുന്നു. ( ലൂക്ക.11:23. മത്താ.12:30 )
അതിനാല്‍ സഭ പഠിപ്പിക്കുന്നതു പഠിക്കുകയും വിശ്വസിക്കുന്നതു വിശ്വസിക്കുകയും ചെയ്യുക.
അമ്മയുടെ സ്വര്‍ഗാരോപണത്തിരുന്നാളിന്‍റെ മംഗളങ്ങള്‍ എല്ലാ സഹോദരങ്ങള്‍ക്കും ആശംസിക്കുന്നു. നമ്മുടെ എതാവശ്യത്തിനും അമ്മ ഓടിയെത്തും
AVE MARIA ORA PRO NOBIS

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...