Tuesday 16 August 2016

അവിശ്വാസികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന ദൈവത്തിനു സ്വീകര്യമാണോ?

Wrong interpretation of intercession .

" First of all ,then, I urge that supplications,prayers, intercessions,and thanksgivings be made for everyone, for kings and all who are in high positions,so that we may lead a quiet and peaceable life in all godliness and dignity.This is right and is acceptable in the sight of God our Savoir ,who desires everyone to be saved and to come to the knowledge of the truth .
For there is one God :
There is also one mediator,
between God and humankind  ( 1Tim. 2:1 -5 )

മധ്യസ്ഥ പ്രാര്ത്ഥനയെ , പതിനാറാം നൂറ്റണ്ടിനു ശേഷം രൂപംകൊണ്ട പുത്തന്‍ സമൂഹങ്ങള്‍   വളരെ വികലമായി മനസ്സിലാക്കുകയും അതിനനുസരിച്ചു സ്വന്തം വ്യാഖ്യാനം നല്കുകയും ചെയ്യ്യുന്നു. 1തിമോ.2: 5 വളരെ വികലമായി മനസ്സിലാക്കുന്നു. 

എഫേസൂസ് സഭയിലെ മതജീവിതം ക്രമപ്പെടുത്താനാവശ്യമായ നിര്‍ദേശങ്ങളാണു ശ്ളീഹാ നല്കുന്നതൂ. 

എല്ലാവര്‍ക്കുംവേണ്ടി പ്രാര്ത്ഥിക്കുവിന്‍.

സമൂഹത്തില്‍ ക്രമവും സമാധാനവും പാലിക്കാന്‍ നിയുക്തമായിരിക്കുന്ന  മേലധികാരികള്‍ക്കുവേണ്ടി വിസ്വാസികള്‍   പ്രാര്ത്ഥിക്കണം 

എല്ലാവരും രക്ഷപെടെണമെന്നു ദൈവം ആഗ്രഹീക്കുന്നു. .എല്ലാവര്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥാനയുടെ മറ്റൊരു ലക്ഷ്യം സാര്‍വത്രീക രക്ഷയാണു. 
എല്ലാവരും രക്ഷപെടണമെന്നു ദൈവം ആഗ്രഹിക്കുന്നു. എല്ല്ലാവര്‍ക്കൂംവേണ്ടിയുളള  പ്രാര്‍ത്ഥന നമ്മുടെ രക്ഷകനായ ദൈവത്തിനു സ്വീകാര്യമാണു. ദൈവം സ്രഷ്ടാവെന്നതുപോലെ രക്ഷകനുമാണു. 

അവിശ്വാസികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന ദൈവത്തിനു സ്വീകര്യമാണോ?     

നിശ്ചയമായും സ്വീകാര്യമാണു ..കാരണം എല്ലാവരും രക്ഷപെടെണമെന്നുള്ള അവിടുത്തെ ആഗ്രഹത്തിനു യോജിച്ചതാണു അതു. 

പാപം എവിടെ വര്‍ദ്ധിച്ചുവോ അവിടെ ക്രുപയും വര്‍ദ്ധിച്ചു. 
അജ്ഞതയുടെ കാലം ദൈവം കണക്കിലെടുക്കില്ല. ( അപ്പ.17:30 )
യേശുവീനെ അറിയാത്തവര്‍ ഏതാണ്ടിതുപോലെയാണു .അതിനാല്‍ നാം അവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കുന്നതു ന്യായവും യുക്തവുമാണു.

യധാര്ത്ഥ ജ്ഞാനം ഉണ്ടാകുന്നതു വഴിയാണു രക്ഷ സാധിക്കുന്നതു. 
യധാര്‍ത്ഥ ജ്ഞാനം ലഭിക്കുന്നതു വ്വെളിപാടില്‍ കൂടേയാണു.      വിശ്വാസത്തിലുടെ രക്ഷകണ്ടെത്താന്‍ അതു നമ്മെ സഹായിക്കുന്നു. 



യധാര്ത്ഥ ജ്ഞാനത്തിലൂടെ രക്ഷപ്രാപിക്കുന്നവര്‍ ഒന്നായിതീരുന്നു. കാരണം ദൈവം ഒരുവനെയുള്ളു.  ( സത്യം ഒന്നേയുള്ളു ദൈവവും ഒന്നേയുള്ളു ) ദൈവത്തിനും മനുഷ്യര്‍ക്കുമിടക്കു ഒരു മധ്യസ്ഥന്‍ മാത്രമേയുള്ളു. കാരണം രക്ഷാമാര്‍ഗം ഒന്നുമാത്രം ! 

മനുഷ്യനായിതീര്‍ന്ന ദൈവമായ യേശുമിശിഹായുടെ പരിഹാരബലി എല്ല്ലാവര്‍ക്കുവേണ്ടിയാണു. യഥാകാലം നല്കപെട്ട ഒരു സാക്ഷ്യമായിരുന്നു യേശുക്രിസ്തു. അവിടുത്തെ സാക്ഷ്യം തുടര്ന്നു നല്കപ്പെടുന്നതിനാണു അവീടുന്നു അപ്പസ്തോലന്മാരെ ചുമതലപ്പെടുത്തിയതു അതു ലോകാവസാനം വരെ അവരുടെ പിന്‍ഗാമികളില്കൂടി ഇതു തുടര്ന്നുകൊണ്ടിരിക്കുന്നു.( ഇന്നു അപ്പസ്ഥലമാരുടെ  വേഷം കെട്ടി സഭക്കുപുറത്തു നിക്കുന്നവരേയും  കാണാം ) 

മാധ്യസ്ഥ പ്രാര്‍ത്ഥനയും വിഗ്രഹാരാധനയും 


 " അതിലേക്കു നോക്കിയവര്‍ രക്ഷപെട്ടു അവര്‍ കണ്ട വസ്തുവിനാലല്ല എല്ലാറ്റിന്‍റെയും രക്ഷകനായ അങ്ങുമൂലം രക്ഷപെട്ടു " (ജ്ഞാനം .16: 7 ) 

മരുഭൂമിയില്‍ പിത്തളസര്‍പ്പത്തെ  ഉയര്‍ത്താന്‍ ദൈവം കല്പ്പിച്ചതും അതിനെ ആരാധിക്കാനല്ല. അതുവെറും പ്രതീകമായിരുന്നു.                                                                                                           

രൂപങ്ങള്‍ വെറും ചൂണ്ടുപലക മാത്രം, വണക്കം വിഗ്രഹാരാധനയാകില്ല         

എന്തിനാണു പുണ്യവന്മാരുടെ തിരുന്നാള്‍ ആഘോഷവും  പ്രാര്‍ത്ഥനയും ?

ഇവരെല്ലാവരും യേശുവിന്‍റെ സഹനത്തില്‍ പങ്കുചേര്ന്നവരാണു.സഹനം ഇല്ലാതെ മഹത്വം ഇല്ല. ക്രൂശിതനായ ഏശുവിന്‍റെ പിന്നാലെപോകുന്നധീരപടയാളികളാണു രക്തസാക്ഷികള്‍ ! അവര്‍ ധൈര്യപൂര്‍വം യേശുവിനെ അനുധാവനം ചെയ്തതു കാണുമ്പോള്‍ നമുക്കും സഹനം സ്ന്തോഷപൂര്‍വം സ്വീകരിക്കാനുള്ള ധൈര്യം ലഭിക്കും.

" തൂക്കപ്പെട്ടു മരത്തില്‍ വിലാവുതുറ  ന്നാച്ചവളം
രക്തം വെള്ളമൊടൊഴുകും മിശിഹായേ - സഹദേന്മാര്‍
കണ്ടങ്ങോടിമരി - പ്പാ - നാ - യ്
കര്ത്താവിന്‍പേര്‍ക്കെ - ല്ലാരും . "   ( മലങ്കര കുര്‍ബാനക്രമം )

അവരുടെ രൂപങ്ങള്‍ വയ്ക്കുന്നതു എന്തിനാണു ? 

അവരെ ഓര്‍ക്കുവാന്‍ സഹായിക്കും അവരുടെ ജീവിതം സ്വജീവിതത്തില്‍ പകര്ത്തുവാന്‍ സഹായിക്കും.അതു ഒരുചൂണ്ടുപലകമാത്രമാണു . ആരാധന ദൈവത്തിനുമാത്രമുള്ളതാണു. പരിശുദ്ധകാന്യാമറിയം പോലും യേശുവിങ്കലേക്കുള്ളചൂണ്ടു പലകമാത്രമാണു.
പ്രതീകങ്ങളും വെറും  ചൂണ്ടുപലക മാത്രമാണു .
മരുഭൂമിയില്‍ പിത്തളസര്‍പ്പത്തെ  ഉയര്‍ത്താന്‍ ദൈവം കല്പ്പിച്ചതും അതിനെ ആരാധിക്കാനല്ല. അതുവെറും പ്രതീകമായിരുന്നു.

        " അതിലേക്കു നോക്കിയവര്‍ രക്ഷപെട്ടു അവര്‍ കണ്ട വസ്തുവിനാലല്ല എല്ലാറ്റിന്‍റെയും രക്ഷകനായ അങ്ങുമൂലം രക്ഷപെട്ടു " (ജ്ഞാനം .16: 7 )

അതേ ആ പിത്തളസര്‍പ്പത്തിനു ഒരു കഴിവുമില്ല.പിന്നെയോ ദൈവമായ രക്ഷകന്‍ മൂലമാണു സര്‍പ്പദംശനത്തില്‍ നിന്നും രക്ഷപെട്ടതു. അതുവെറും അടയാളമാണെന്നു ,(രക്ഷയുടെ അടയാളമാണെന്നു) ആറാം വാക്യത്തില്‍ നാം കാണുന്നു.

വടിമേല്‍ ഉയര്ത്തിയ പിത്തളസര്‍പ്പം ഉദ്ധിതനായ യേശുവിന്‍റെ പ്രതീകമാണു .
" മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്ത്തിയതുപോലെ തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിനു മനുഷ്യപുത്രനും ഉയര്ത്തപ്പെടേണ്ടിയിരിക്കുന്നു "  (യോഹ .3: 14 )
പിത്തളസര്‍പ്പത്തെഉയര്ത്തിയതിന്‍റെപേരില്‍ അവര്‍ വിഗ്രഹാരാധനക്കരായില്ല. പിത്തളസര്‍പ്പത്തെ നോക്കിയതു വിഗ്രഹാരാധനയായില്ല. അതുപോലെ പ്രതീകമായി എന്തെങ്ങ്കിലും ഉണ്ടാക്കുന്നതു വിഗ്രഹാരാധനയാകില്ല. പിത്തള സര്‍പ്പത്തിനു ശക്തി ഇല്ലാത്തതുപോലെ കല്ലോ മണ്ണോ കൊണ്ടു രൂപം ഉണ്ടാക്കിയാല്‍ അതിനു യാതോരു ശക്തിയും ഇല്ല. പക്ഷേ പിത്തളസര്‍പ്പത്തേനോക്കിയവര്‍ക്കു രക്ഷ നല്കിയതു രക്ഷകനായ ദൈവമായതുപോലെ യേശുവിന്‍റെ രൂപം നോക്കുന്നവര്‍ രക്ഷപ്രാപിക്കുന്നതു രക്ഷാകനായ യേശുവില്‍ കൂടിമാത്രമാണെന്നു സഭക്കും ,സഭാതനയര്‍ക്കും അറിയാം .

യേശുവിന്‍റെ രൂപത്തേല്‍ ഒരാള്‍ നോക്കിയാല്‍, തൊട്ടാല്‍ ,പ്രതീകാല്മകമായി അയാള്‍ ജീവിച്ചിരിക്കുന്ന യേശുവിനെയാണു നോക്കിയതു അധവാ തൊടുന്നതു. അതു കന്യാമറിയത്തിന്‍റെയോ ,പുണ്യാന്മക്കളുടെയോ ആയാലും ഇതു തന്നെ സംഭവിക്കുന്നു. അവരെ ഓര്‍ക്കാനും അവരെ വന്ദിക്കാനും ,വണങ്ങാനും ഒക്കെ ഉപയോഗിക്കുന്നതു ഒരിക്കലും വിഗ്രഹാരാധനയാകില്ല. ആകുമായിരുന്നെങ്ങ്കില്‍ പിത്തളസര്‍പ്പത്തെ ഉണ്ടാക്കാന്‍ ദൈവം പറയില്ല.
കെരൂബുകളെ ഉണ്ടാക്കാന്‍ പറയില്ല.( 1രാജ..6:23 മുതല്‍ )
വിളക്കുകാല്‍ ഉണ്ടാക്കാന്‍ പറയില്ല. ( 1രജാ. 7: 49 മുതല്‍ )
കെരൂബ്ബുകളുടെ ചീറകിനടിയില്‍ വാഗ്ദത്ത പേടകം ( 1രാജ.: 6 മുതല്‍ )
പീഠത്തില്‍ സിംഹം ,കാള, പുഷ്പം എന്നിവ കൊത്തിവെച്ചിരിക്കുന്നൂ.(7:27 മുതല്‍ )

ഇതൊന്നും ആരാധനക്കുവേണ്ടിയല്ല നിര്മ്മിച്ചതു !! 

തലതിരിഞ്ഞ ഉപ്ദേശം കൊടുക്കുന്നവര്‍ക്കു ഇതെല്ലാം വിഗ്രഹാരാധനയാണു.

സഹദേന്മാരെ ഒര്‍ക്കാം
നമ്മേ പഠിപ്പിച്ച നമ്മുടെ പിതാക്കന്മാരെ ഓര്‍ക്കാം
അവരുടെയൊക്കെ പ്രാര്ത്ഥന നമുക്കുകോട്ടയായിരിക്കട്ടെ !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...