Friday, 22 April 2016

പരദൂഷണത്തിന്‍റെ ക്കെടുതികള്‍

“ Again ,truly I tell you if two of you agree on earth about anything you ask .it will be done for you by my Father in heaven . For where two or three are gathered in my name ,I am there among them ( Mat.18:19- 20 )

രണ്ടു പേര്‍ യോജിച്ചു ചോദിക്കുന്ന ഏതുകാര്യവും സ്വര്‍ഗസ്ഥനായ പിതാവു സാധിച്ചുതരും.

ഈലോകത്തിലെ ഏറ്റവും ശക്തമായ ബന്ധം ദാമ്പത്യ ബന്ധമാണു . ,അതുകാണിക്കാനാണു യാഹ്വേയും ഇസ്രായേലും തമ്മിലുള്ള ബന്ധം ദാമ്പത്യ ബന്ധമായി പറയുന്നതു .അതുപോലെ യേശുവും സഭയുംതമ്മിലുളള ബന്ധവും ദാമ്പത്യബന്ധമാണു. ( മണവാട്ടിയായ സഭ )
ദമ്പത്യ ബന്ധത്തില്‍ ഉള്‍ചേര്ന്നിരിക്കുന്ന രണ്ടുപേര്‍ക്കേ ഒരേഅാവശ്യത്തിനായി യോജിച്ചു ചോദിക്കാന്‍ കഴിയൂ അധവാ ഒരേഹ്രുദയവും ഇരുമെയ്യും ആയി കഴിയുന്നവരും ഒരേ ആവശ്യത്തിനായി പ്രര്‍ത്ഥിച്ചല്‍ അതു സാധിക്കും.

ഒന്നിച്ചിരിക്കണമെന്നു നിര്ബന്ധമില്ല.

തോബിത്തിന്‍റെയും സാറായുടെയും പ്രാര്ത്ഥന ഒരേസമയം ദൈവസന്നിധിയില്‍ എത്തി അവരും ഒരേ ആവശ്യത്തിനായിട്ടാണു പ്രാര്ത്ഥിച്ചതു.

ഒന്നിച്ചിരുന്നാലും ഹ്രുദയ ഐക്യമില്ലെങ്കില്‍ ഒരു പ്രയോജനവും ഇല്ല. അടുത്തു കെട്ടിപ്പിടിച്ചിരുന്നാലും ഹ്രുദയം അകലത്തിലാണെങ്കില്‍ അവരുടെ പ്രാര്ത്ഥനക്കു മറുപടി ലഭിക്കില്ല. എന്നാല്‍ ഭൂമിയുടെ രണ്ടറ്റത്തു ഇരിക്കുന്നവരും ഹ്രുദയ ഐക്യമുള്ളവരും ഒരേകാര്യത്തിനുവേണ്ടി പ്രാര്ത്ഥിക്കുകയുമാണെങ്കില്‍ ആ പ്രാര്ത്ഥനക്കു ഉത്തരം ലഭിക്കും.
അതിനാല്‍ ദൈവീകസ്നേഹത്തില്‍ ഒന്നായിരിക്കുന്നവര്‍ എവിടെ ആയാലും അവരുടെ പ്രാര്‍ത്ഥനക്കു ഉത്തരം ലഭിക്കും.

എന്തുകൊണ്ടാണു അവരുടെ പ്രാര്‍ത്ഥനക്കു ഉത്തരം ലഭിക്കുക ?

അവരുടെ കൂടെ യേശു ഉള്ളതുകൊണ്ടാണു .കൂട്ടായ്മയിലാണു യേശുവിനെ കാണാന്‍ പറ്റുക രണ്ടു വ്യക്തികള്‍ ദൈവീകസ്നേഹത്തില്‍ ഒന്നാകുമ്പള്‍ അവരുടെ മധ്യേ യേശു ഇണ്ടു

രണ്ടോമൂന്നോ പേര്‍ എന്‍റെ നാമത്തില്‍ ഒന്നിച്ചുകൂടുന്നവരുടെ മധ്യേ ഞാനുണ്ടെന്നു യേശു പറയുന്നു. ( മത്ത.18:20 )

ഹ്രുദയങ്ങളേ വിലയിരുത്തഉന്ന ദൈവം

യേശുവിന്‍റെ നാമത്തില്‍ ഒന്നിച്ചു കൂടുന്നിടത്തെല്ലാം യേശുവുണ്ടോ ?

ഉണ്ടാകണമെന്നില്ല. പലയിടത്തും നമ്മുടെ ഒന്നിച്ചുകൂടല്‍ യേശുവിന്‍റെ നാമത്തിലായിരിക്കും പക്ഷേ നാം അവിടെ കുറ്റം പറച്ചിലിനാണു കൂടിയതെങ്കില്‍ ?( ചിലപ്പോള്‍ പള്ളിയുമായി ബന്ധപെട്ടടത്തുപോലും )
മെംബേഴസിന്‍റെയോ, അച്ചന്മാരുടെയോ ,കന്യാസ്ത്രീകളുടേയോ ഒക്കെ കുറ്റമായിരിക്കാം അവിടെ ചര്‍ച്ച ചെയ്യപെടുന്നതേങ്ങ്കില്‍ ?

കുറ്റം പറയുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു വസ്തുത

“ നിന്‍റെ സഹോദരന്‍ തെറ്റുചെയ്താല്‍ നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്നു ആ തെറ്റു അവനു ബോധ്യപെടുത്തികൊടുക്കുക. അവന്‍ നിന്‍റെ വാക്കു കേള്ക്കുന്നെങ്കില്‍ നീ നിന്‍റെ സഹോദരനെ നേടി “ ( മത്താ.18 : 15)
ഇപ്പോള്‍ പള്ളിയല്‍ കൂടിയാലും, എവിടെ കൂടിയാലും പരദൂഷണം ഒരു ഹോബിയായിമാറിയിരിക്കുന്നതുപോലെയാണു.

സന്യാസി പഠിപ്പിച്ച പാഠം

ഒരിക്കല്‍ ഒരാള്‍ ഒരു സന്യാസിയുടെ അടുത്തുചെന്നു മറ്റൊരാളുടെ കുറ്റം പറയാന്‍ തുടങ്ങി .കുറച്ചുനേരം കേട്ടിട്ടു സന്യാസി ചോദിച്ചു
ഈ പറഞ്ഞതെല്ലാം നീകണ്ടതോ അതോ കേട്ടതൊ ?
“ കേട്ട കാര്യങ്ങളാണു “
കേട്ട കാര്യങ്ങളില്‍ എത്രമാത്രം സത്യമുണ്ടെന്നു നമുക്കു അറിയില്ല
നീ ഇവ എന്നോടുപറഞ്ഞതുകൊണ്ടൂ അവനു എന്തെങ്കിലും പ്രയോജനംഉണ്ടോ?

“ഇല്ല “

നിനക്കു എന്തെങ്കിലും പ്രയോജനം ഉണ്ടോ ?

“ ഇല്ല “

എനിക്കു എന്തെങ്കിലുംപ്രയോജനം ഉണ്ടോ ?

“ ഇല്ല “

ആര്ക്കും ഒരു പ്രയോജനവും ഇല്ലെങ്കില്‍ പിന്നെ വെറുതേ സമയം കളഞ്ഞിട്ടു എന്താണു നമ്മള്‍ നേടുന്നതു ?

പലപ്പോഴും നമ്മുടെ സമയത്തിന്‍റെ വില നാം മനസിലാക്കാത്തതുകൊണ്ടാണു ഒരു പ്രയോജനവും ആര്‍ക്കും ഇല്ലാതെ നാം സമയം കൊല്ലുന്നതു

ഈ കരുണയുടെ വര്‍ഷത്തില്‍ നമുക്കു കരുണയുള്ളവരായിരിക്കാം
ദൈവം ദാനമായി തന്ന സമയം പ്രയോജന രഹിതമായി കളയാതിരിക്കാം
ദൈവത്തിനു മഹത്വമുണ്ടാകട്ടെ !

Thursday, 21 April 2016

ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്പെടുത്താമോ ?

He said to them ,”Whoever divorces his wife and marries another commits adultery against her .
And if she divorces her husband and and marries another ,she commits adultery “ ( Mk.10:11- 12 )

തെറ്റും ശരിയും

പരീക്ഷയുടെ സമയമാണെല്ലോ ? പുസ്തകത്തില്‍ പറയുന്നതു അതേപടിപഠിച്ചു എഴുതുന്നവര്ക്കു ഫുള്‍ മാര്ക്കുകിട്ടും എന്നാല്‍ തെറ്റിച്ചാല്‍ സാധാരണ പൂജ്യ്ം മാര്ക്കുമായിരിക്കും കിട്ടുക.

തെറ്റിക്കുന്നവര് രണ്ടുതരത്തില്‍ പെടും

ഒന്നാമത്തെ കൂട്ടര്‍ മരമണ്ടന്മാര്‍ ആയിരിക്കും മാര്‍ക്കു സ്മ്പൂജ്യം !
രണ്ടാമത്തെ കൂട്ടര് genius അയിരിക്കും അവര്‍ ഉത്തരം എഴുതുന്നതു ബുക്കിലെതുപോലെ ആയിരിക്കില്ല അവര്ക്കു അവരുടേതായ കാഴ്ച പാടുകളും ഉത്തരവും കാണും പക്ഷേ അതു അംഗീകരിക്കപെടില്ല. കുറെക്കാലം കഴിയുമ്പോള്‍ ലോകം മനസിലാക്കും അവര് പറഞ്ഞതു ശരിയാണെന്നു പക്ഷേ ഇവര്ക്കും മാര്‍ക്കു സംമ്പൂജ്യമായിരിക്കും. !


Image result for jesus and family

മനുഷ്യന്‍റെ ഹ്രുദയ കാഠിന്യം നിമിത്തം ദൈവീക നിയമത്തിനു മാറ്റം വരാമോ ?

മോശയുടെ നിയമത്തില്‍ ഭാര്യക്കു ഉപേക്ഷ ചീട്ടു നല്കി അവളെപിരിച്ചുവിടാനുള്ള അധിക്കരം കൊടുത്തു
അതു ദൈവീകനിയമത്തിനു എതിരാണെന്നു യേശു പറഞ്ഞു.
“ നിംഗളുടെ ഹ്രുദയ കാഠിന്യം മൂലമാണു മോശ നിങ്ങള്‍ക്കായി ഇങ്ങനെ എഴുതിയതെന്നും ആദിമുതലേ അങ്ങനെയല്ലെന്നും ആദിയില്‍ മനുഷ്യനെ പുരുഷനും സ്ത്രീയുമായി സ്രിഷ്ടിച്ചെന്നും അക്കാരണത്താല്‍ പുരുന്‍ മാതാപിതാക്കളെവിട്ടു അവളോടു ചേരുമെന്നും അവര് ഒരു ശരീരമായി രൂപാന്തര്പെടുമെന്നും പറഞ്ഞു . എന്നിട്ടു പറഞ്ഞ്താണു
“ ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്പെടുത്താതിരിക്കട്ടെ “ (മ്ര്കൊ10:9 )
ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു. ഭര്ത്താവിനെ ഉപേക്ഷിച്ചു മറ്റൊരാളെ വിവാഹം ചെയ്യുന്നവളും വ്യഭിചാരം ചെയ്യുന്നു. (മര്കൊ.10 – 11 – 12 )

ഇന്നുവിവാഹമോചനം കൂടുതല്‍ കാണുന്നതും നിയമം അംഗീകരിക്കുന്നതും സഭക്കുപുറത്തുള്ളവരും ബൈബിള്‍ പറയുന്നതുപോലെ മാത്രം ജീവിക്കുന്നുവെന്നു പറയുന്നവരുമാണു .

മറ്റൊരു കൂട്ടരെ കണാം അവര് പാരമ്പര്യത്തില്‍ വിശ്വസിക്കുന്നില്ല,
പക്ഷേ അവര് ചെയ്യുന്നതെല്ലാം പാരമ്പര്യമനുസരിച്ചാണെന്നു മനസിലാക്കുന്നില്ല. , അവര്ക്കു , എഴുതിയ നിയമങ്ങള്‍ ഇല്ല. പാരമ്പര്യം മാത്രം .നോക്കി എല്ലാം ചെയ്യ്യുന്നു.

എഴുതാത്തതു കാലത്തിനനുസരിച്ചു പാരമ്പര്യത്തിനു മാറ്റം വരുത്താനാണു
എന്റെ ചെറുപ്പത്തില് അവര്‍ മരുന്നുകഴിക്കില്ല. അസുഖം വന്നാല്‍ മരിക്കുന്നതുവരെ തമ്പേറടിച്ചുപാടും ഒരിക്കലും മരുന്നു കഴിക്കില്ല. ആ പാരമ്പര്യം കാത്തുസൂക്ഷിച്ചു. ആളൂകള്‍ വൈദ്യനെ കാണാന്‍ തുടങ്ങിയപ്പള്‍ നിയമത്തിനു മാറ്റം വന്നു ഇപ്പോള്‍ എല്ലാവരും ഡോക്ടറെ കാണും സ്വര്‍ണം ഉപയോഗിക്കില്ല,പക്ഷേ ഇപ്പോള്‍ അവിടേയും ഇവിടേയും ഒക്കെ ഉപയൊ
ഗിച്ചുതുടങ്ങി.

ഞാന്‍ പറഞ്ഞുകൊണ്ടുവന്നതു ദൈവീകനിയമത്തിനു മാറ്റം ഇല്ല. എന്നാലല്‍ മാനുഷീകനിയമത്തിനു മാറ്റം വരുത്താം
ഈ കരുണയുടെ വര്ഷത്തില്‍ നമുക്കും കരുണകാണിക്കാം
ദൈവം നമ്മോടു ആവശ്യപെടുന്നതെന്തെന്നു മനസിലാക്കാന്‍ ദൈവാത്മാവു നമ്മില്‍ വസിക്കണം നമ്മുടെ ഹ്രുദയം ദൈവാത്മാവിനായിതുറന്നുകൊടുക്കാം
“ ദൈവത്തിന്‍റെ ആത്മാവു യധാര്‍ത്ഥത്തില്‍ നിംഗളില്‍ വസിക്കുന്നെങ്കില്‍ നിങ്ങള്‍ ജഡീകരല്ല. ആത്മീയരാണു. ക്രിസ്തുവിന്‍റെ ആത്മാവില്ലാത്തവന്‍ ക്രിസ്തുവിനുള്ളവനല്ല.” ( റോമ 8 : 9 )
അതിനാല്‍ ഈ കരുണയുടെ വര്ഷത്തില്‍ നമുക്കു യേശുവിന്‍റെ കരുണയുടെ മുഖം ധരിക്കാം കരുണയുള്ളവരാകാം   

Wednesday, 20 April 2016

മാനസാന്തരം

Bear fruits worthy of repentance .

“ മാനസാന്തരത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കുവിന്‍ “ ( ലുക്ക: 3 :8 )
മാനസാന്തരപെട്ടവര്‍ എന്തു ചെയ്യണമെന്നു സ്നാപകയോഹന്നന്‍ പറയുന്നു
രണ്ടുടുപ്പുള്ളവന്‍ ഇല്ലാത്തവനു കൊടുക്കട്ടെ

ഭക്ഷണം ഉള്ളവനും ഇല്ലാത്തവനു കൊടുക്കണം
നിങ്ങളോടു ആജ്ഞാപിച്ചിട്ടുള്ളതില്‍ കൂടുതല്‍ ഈടാക്കരുതു (ചുങ്കക്കാര് )
നിങ്ങള് ആരേയും ഭീഷണിപെടുത്തരുതു വ്യാജമായ കുറ്റാരോപണം അരുതു
വേദനം കൊണ്ടു ത്രുപ്തിപെടണം.

മാനസാന്തരത്തിലേക്കു വന്നുകഴിഞ്ഞവര്‍ ചെയ്യേണ്ട സാധാരണ നീതിയെ കുറിച്ചാണു സ്നാപകന്‍ പങ്കുവ്യ്ക്കുന്നതു
എന്താണു ഇതില്‍ നിന്നും നാം മനസിലാക്കേണ്ടതു ?
ജോര്ദാനില്‍ എന്താണു നാം കണുന്നതു ?
മാനസന്തര ഫലമായുണ്ടാകുന്നവിശുദ്ധിയുടെ ഫലമാണു ,അടയാളമാണു ജോര്‍ദാനിലെ മാമോദീസാ.

തിരഞ്ഞെടുക്കപെട്ട സമൂഹത്തിലെ അംഗമായതുകൊണ്ടു മാത്രം ഒരുവനു വിശുദ്ധികൈവരുന്നില്ല. അവനു മാനസാന്തരം ഉണ്ടാകണം .
മാനസാന്തരം സ്നേഹത്തിന്റെ പ്രവര്ത്തനങ്ങളിലാണു അടങ്ങിയിരിക്കുന്നതു
മാനസാന്തരം സംഭവിച്ചാലോ ?
അതിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കണം .അതാണു സ്നാപകന് പറഞ്ഞതു.

മാനസാന്തരം എന്തില്‍ അല്ല ?
നിയമങ്ങള് അനുസരിക്കുന്നതിലല്ല.
ഭക്താഭ്യാസങ്ങള് അനുഷ്ടിക്കുന്നതിലും അല്ല
പിന്നെ എന്തിലാണു ?

കരുണയുടേയും സ്നേഹത്തിന്‍റെയും പ്രവര്ത്തനങ്ങള്‍ നടത്തുന്നതിലാണു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിലാണു.
നീതിബോധത്തോടെ കടമകള്‍ നിര്‍ വഹിക്കുന്നതിലാണു.
ഇതില്കൂടിയൊക്കെയണുമാനസാന്ത്രത്തിനുയോജിച്ചഫലങ്ങള്പുറപ്പെടുവിക്കുക

എങ്ങനെയാണു മാനസാന്തരം ഉണ്ടാകുക ?
ഒരാളുടെ മനസിനു അന്തം ഉണ്ടാകണമെങ്കില്‍ അവിടെ പരിശുദ്ധാത്മവിന്‍റെ പ്രവര്ത്തനം ഉണ്ടാകണം .പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം ഉണ്ടാകണമെങ്കല്‍ അവിടെ സ്നേഹം ഉണ്ടാകണം നിരാലംബരെ സഹായിക്കാനുളള സന്ന്ദ്ധത്യും സന്മനസും ഉണ്ടാകണം

ദൈവത്തെകുറിച്ചു ആ സ്നേഹനിധിയായപിതാവിനെകുറിച്ചു ഓര്മ്മവേണം
മുടിയനായ പുത്രനു മാനസാന്തരമുണ്ടായതു പിതാവിനെകുറിച്ചും ഭവനത്തെകുറിച്ചും ഓര്‍മ്മയുണ്ടായപ്പോഴാണു. അപ്പോഴാണു തീരുമാനമെടുത്തതു. " ഞാന്‍ എന്‍റെ പിതാവിന്‍റെ ഭവനത്തിലേക്കു പോകും "

അപ്പോള് അനുതാപത്തിലേക്കു കടന്നുവന്നു അവന്‍ പറഞ്ഞു
“ പിതാവേ സ്വര്ഗത്തിനെതിരായും നിന്‍റെ മുന്‍പിലും ഞാന്‍ പാപംചെയ്തു
നിന്‍റെ പുത്രനെന്നുവിളിക്കപെടാന്‍ ഞാന്‍ ഇനിയും യോഗ്യനല്ല. നിന്‍റെ ദാസരില്‍ ഒരുവനായി എന്നെ സ്വീകരിക്കണമേ “

പിതാവു മനസലിഞ്ഞു അവനെ കെട്ടിപിടിച്ചു .

ഇവിടെയാണു യധാര്‍ത്ഥ മാനസാന്തരവും അതിന്‍റെ ഫലവും കാണുക.

കരുണയുടെ വര്‍ഷത്തിലെ നോമ്പുകാലം
ഈ നോമ്പുകാലത്തു നമുക്കു നമ്മേതന്നെ ഒരുക്കാം
യഥാര്ത്ഥ മാനസാന്തരത്തിലേക്കു കടന്നുവരാം

അതില്കൂടി നമുക്കു കരുണയുടേയും സ്നേഹത്തിന്‍റെയും മുഖം ധരിക്കാം
കാരുണ്യവര്‍ഷത്തില്‍ ആധ്യാത്മീക വളര്‍ച്ചയാണു പ്രധാനം
മനുഷ്യന്‍ മനുഷ്യനാകണം

ദൈവം മനുഷ്യനായതു മനുഷ്യനെ മനുഷ്യനാക്കാനാണു .
പക്ഷേ മനുഷ്യന്‍ മനുഷ്യനാകുന്നില്ല മ്രിഗീയതയിലേക്കു വളരുന്നു

ഇന്നുപലകുടുംബങ്ങളും പ്രാര്‍ത്ഥനയുടെ അഭാവം മൂലം വെന്റ്റിലേറ്ററിലാണു. കഷ്ടിച്ചു ജീവന്‍ നിലനില്‍ല്കുന്നുവെന്നുമാത്രം
ഈ കരുണയുടെ വര്ഷത്തില്‍ നമ്മേ മാനസാന്തരത്തിലേക്കു നയിക്കാന്‍ ദൈവത്തെ അനുവദിക്കാം അങ്ങനെ നമുക്കു മാനസാന്തരത്തിന്‍റെ ഫലങ്ങള്‍ പുറപ്പെടുവിക്കാം ആമ്മീന്‍

Tuesday, 19 April 2016

മുന്‍കൂട്ടി കണ്ടറിഞ്ഞു സഹായിക്കുന്ന യേശൂ !

The correct wavelength is essential for correct reception
“ That disciple whom Jesus loved said to Peter “ It is the Lord “

യേശുസ്നേഹിച്ച ശിഷ്യനും യേശുവിനെ സ്നേഹിചശിഷ്യനും ഒന്നുതന്നെയാണു. യേശുവിനെസ്നേഹിക്കുകയും യേശു സ്നേഹിക്കുകയും ചെയ്തു. അവിടെയെ സ്നേഹത്തിന്റെ പൂര്‍ത്തീകരണമകുള്ളു. അല്ലെങ്കില്‍ വണ്‍ വേട്രാഫിക്കാകും
അവിടെ സര്‍കുട്ടു പുര്‍ത്തിയാകില്ല. വേയവു ലെക്തു (wavelength) കറക്ടാകില്ല. ഇതു പറഞ്ഞപ്പോള്‍
ഒരുസംഭവംഒര്ക്കുന്നു.അതുപറഞ്ഞിട്ടു വിഷയത്തിലെക്കു വരാം.
ദൂരെ സ്ഥലത്തു ജോലി ആയിരുന്ന ഒരു പിതാവു അയാളുടെ മകളെ കണ്ടിട്ടില്ല. 30 വര്ഷങ്ങള്ക്കുശേഷം മകളെകാണാന്‍ അവസരം വന്നു, പക്ഷേ രണ്ടുപേരും പടം മാത്രമേ കണ്ടിരുന്നുള്ളു. മകള്‍ വരാമെന്നു പറഞ്ഞ സ്ഥലത്തു ബസ സ്റ്റാന്റ്റില്‍ അപ്പന്‍ കാത്തുനിന്നു. അവിടെക്കു മകള്‍ വരുമെന്നു പറഞ്ഞിരുന്നു. പറഞ്ഞിരുന്ന സമയം കഴിഞ്ഞപ്പോള്‍ അപ്ന്‍ വരാവുന്ന വഴിയിലേക്കു നോക്കിനിന്നു മകള്‍ വന്നിറങ്ങിയപ്പോള്‍ തന്നെ അപ്പന്‍റെ കണ്ണില്‍പെട്ടു. ആള്കുട്ടത്തില് നിന്നു തന്‍റെ പിതാവിനെ ഒറ്റനോട്ടത്തില്‍ അവള്‍ തിരിചറിഞ്ഞു ഇതേസമയം അപ്പനും മകളേതിരിചറിഞ്ഞു. ദൂരത്തുവെച്ചുതന്നെ അവര്‍ പരസ്പരം മനസിലാക്കിയതു അവരുടെ പരസ്പര സ്നേഹത്തിന്‍റെ മാറ്റാണു കാണിക്കുന്നതു മറ്റൊരു വാക്കില് പറഞ്ഞാല്
The correct wavelength of love വേവ് ലെക്തിനു വുത്യാസം വന്നാല്‍ റിസപ്ഷന്‍ കുറയും അപ്പന്‍റെയും മകളൂടേയും ആഴത്തിലുളള സ്നേഹബന്ധമാണു ഒറ്റനോട്ടത്തില്‍ അവര്‍ പരസ്പരം അറിഞ്ഞതു
തിബേരിയാസ് കടല്തീരത്തുവെച്ചു യോഹന്നാന്‍ മാത്രം യേശുവിനെതിരിച്ചറിയുന്നതും ഇതേപൊലെ ആഴത്തിലുള്ള സ്നേഹബന്ധമായിരുന്നു. ഇനിയും വിഷയത്തിലേക്കു കടക്കാം
സാധാരണക്കാരായ ലൌകീക മനുഷ്യരായിരുന്നു അപ്പസ്തോലന്മാരും
മൂന്നു വര്ഷം യേശുവിനോടുകൂടി നടന്നു അല്ഭുതങ്ങള്‍ കാണുകയും സുവിശേഷം ശ്രവിക്കുകയുംചെയ്ത അപ്പസ്തോലന്മാരും യേശു ഉയത്തിട്ടും രണ്ടു പ്രാവശ്യ്ം പ്രത്യക്ഷപെട്ടു അവരോടു സംസാരിച്ചിട്ടും സാധാരണക്കാര്‍ ചിന്തിക്കുന്നതുപൊലെ മാത്രംചിന്തിക്കുന്ന അപ്പസ്തോലന്മാരെയാണു കാണുക. എല്ലാം തകര്‍ന്നു ഇനിയും എന്തു ? എന്നുചിന്തിക്കുന്ന അപ്പസ്തോലന്മാര്‍ പത്രോസിന്രെ നേത്രുത്വത്തല്‍ ഒരു സംഗമം? അവര് ഏതാണ്ടു ഒന്‍പതുപേരോളം ഒന്നിച്ചിരിക്കുമ്പോള്‍ പത്രോസ് പറഞ്ഞു ഞാന്‍ മീന്‍ പിടിക്കാന്‍ പോകുന്നു . അപ്പോള്‍ ആരൊക്കെ വരുന്നു പഴയജോലിക്കു ? എല്ലാവര്‍ക്കും അതു നല്ലതെന്നുതോന്നി കൈയടിച്ചു പാസാക്കി “ഞങ്ങളും “ അങ്ങനെ എല്ലാവരും ആ പഴയജോലിക്കുപോയി.
പത്രോസിനു ഗലീലി കടല്‍ നല്ലവണ്ണം അറിയാം ( അതു കടലല്ല വെറും തടാകം മാത്രമാണു ) അവിടുത്തെ മുക്കും മൂലയും അറിയാവുന്നവര് എവിടെയെല്ലാം മീന്‍കിട്ടുമെന്നു ആരും അവര്ക്കു പറഞ്ഞുകൊടുക്കേണ്ടതില്ല. അത്രക്കും ആ ജോലിയില്‍ വിദ്യാഭ്യാസമില്ലെങ്കിലും ഡോക്റ്റേറ്റ് എടുത്തവരാണു അവര്‍.
പക്ഷേ ആരാത്രിയില്‍ ഒരു കട്ടൂപ്പയെലും അവര്ക്കു കിട്ടിയില്ല. പ്രഭാതമായപ്പോള്‍ യേശുകടല്‍ കായില്‍ വന്നു നിന്നു. അരും യേശുവിനെ ശ്രദ്ധിച്ചില്ല. യേശുചോദിച്ചു “ കുഞ്ഞുങ്ങളേ നിങ്ങളുടെ അടുക്കല്‍ മീന്‍ വല്ലതുമുണ്ടോ ? “ ഇല്ലയെന്നു അവര്‍ ഉത്തരം പറഞ്ഞപ്പോള്‍ ആഗതന്‍ പറഞ്ഞു “ വള്ളത്തിന്‍റെ വലതു വശത്തു വലയിടുക.അപ്പോള്‍ നിങ്ങള്ക്കു കിട്ടും “ ഇടതും ,വലതും ,മുന്‍പിലും ,പിന്‍പിലും എല്ലാം രാമുഴുവന്‍ വലയിട്ടു തളര്‍ന്നീട്ടു ഒരു കുഞ്ഞുമീനെപോലും കിട്ടാതിരിക്കുമ്പോള്‍ എങ്ങാണ്ടു നിന്നും വന്ന ഒരുത്തന്‍ പറയുന്നു വലതു വശത്തു വലയിടുക, നമ്മളാണെങ്കില്‍ അറിയാവുന്ന ചീത്തയൊക്കെ പറഞ്ഞു അയാളേ ഓടിക്കുമായിരുന്നു.! പക്ഷേ നിരാശയിലായിരുന്നവര്‍, ആ അപരിചിതന്‍ പറഞ്ഞതുപോലെ വലതു വശത്തു വലയിട്ടു. വലയില്‍ കുടുങ്ങിയ മല്സ്യത്തിന്‍റെ ഭാരം നിമിത്തം അവര്ക്കു വലവലിച്ചു കയറ്റാന്‍ അവര്ക്കു കഴിഞ്ഞില്ല
യേശു കരുതലുളളവന്‍ ,മുന്‍കൂട്ടി ആവശ്യങ്ങള്‍ അറിയുന്നവന്‍

ഈ സമയത്താണു യേശു സ്നേഹിച്ച ആശിഷ്യന്‍ പത്രോസിനോടു പറഞ്ഞു അതു കര്‍ത്താവാണു “ അതുകേട്ടമാത്രയില്‍ പുറം കുപ്പായം എടുത്തു ധരിച്ചു കടലിലേക്കുചാടി യേശുവിന്‍റെ അടുത്തെത്തി ബാക്കിയുള്ളവര്‍ വലയും വലിച്ചുകൊണ്ടു വന്നു അവര്‍ കരയില്‍ കണ്ടതു തീകൂട്ടിയിരിക്കുന്നതും അതില്‍ മീന്‍വെച്ചിരിക്കുന്നതും, അപ്പവും കണ്ടൂ
യേശു അവരോടു പറഞ്ഞു നങ്ങള്‍ ഇപ്പോള്‍ പീടിച്ച മല്സ്യങ്ങളില്‍ കുറചുകൊണ്ടുവരുവിന്‍ അതും കൂടി തീയുടെ പുറത്തുവെച്ചു വേവിക്കാനായി.അതിനാണു .പത്രോസ് വലിയ മല്സ്യങ്ങള്‍കൊണ്ടു നിറഞ്ഞവല വലിച്ചു കരക്കുകയറ്റിയതു. അതില്‍ 153 വലിയ മല്സ്യങ്ങള്‍ ഉണ്ടായിട്ടും വല കീറിയില്ല.യേശു അവരെ പ്രാതല്‍ കഴിക്കാന്‍ ക്ഷണിച്ചു എന്നിട്ടു അപ്പമെടുത്തു അവര്‍ക്കുകൊടുത്തു അതുപൊലെതന്നെ മല്സ്യവും .അതു കര്ത്താവാണെന്നു അവര്‍ അറിഞ്ഞിരുന്നതിനാല്‍ നീയ്യാരാണെന്നു ആരും അവിടുത്തോടുചോദിച്ചില്ല. ഇതു മൂന്നാം തവണയാണു ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപെടുന്നതു.
അവരെ പിടിച്ചു നിര്‍ത്താനും വിശ്വാസം വര്‍ദ്ധിപ്പിക്കാനുമാണു യേശു ഇതൊക്കെചെയുന്നതു .പരിശുദ്ധാത്മാവിനെ സ്വീകരിച്ചുകഴിഞ്ഞാല്‍ എല്ലാവരും ശക്തരാകും. നിര്‍ഭയം എവിടേയും സാക്ഷ്യം നല്കാന്‍ അവര്‍ക്കു സാധിക്കും
കര്‍ത്താവേ !! ഞങ്ങളേയും പരിശുദ്ധാത്മാവില്‍ പൂരിതരാക്കേണമേ ! ആമ്മീന്‍ . ,

Sunday, 3 April 2016

വിരുദ്ധ ശക്തികളുടെ കര്‍ത്താവു !

Suddenly they shouted , " What have you to do with us Son of God ?
Have you come here to torment us before the time ? ) ( Mat.8:29 )

" ഇവന്‍ ആരു ? " ശിഷ്യന്‍മാര്‍ അല്ഭുത സ്താബദരായി പറഞ്ഞതാണു !!!
കാറ്റും കടലുമ്പോലും ഇവനെകേള്‍ക്കുന്നുവല്ലോ ? ( മത്താ 8:27 )

ദുഷ്ടാത്മാക്കളുടെമേലും അധീകാരമുള്ളവന്‍ !


ഗനേസറത്തിനു കിഴക്കായി വിജാതീയര്‍ പാര്‍ത്തിരുന്ന സ്ഥലമാണെല്ലോ ഗദാറാ . അവിടെ വെച്ചു യേശു വലിയ അപകടകാരിയായിരുന്ന ഒരു പിശാചു ബാധക്കാരനില്‍ നിന്നും പിശാചുക്കകളെ പുറത്താക്കി . അവര്‍ പാന്നികൂട്ടങ്ങളില്‍ പ്രവേശീച്ചു അവരെ കടലില്‍ മുക്കികൊന്നു അവരുടെ ശക്തി തെളിയിക്കുന്നുണ്ടു എങ്ങ്കിലൂം അവര്‍ യേശുവിനെ "ദൈവപുത്രാ"യെന്നു അഭിസംബോധന ചെയ്തു യേശ്ശുവിനെ ദൈവപുത്രനായി അംഗീകരിക്കുന്നു.

ഭയം .

ഈ സംഭവം തദ്ദേശവാസികളില്‍ വലിയ ഭയം ഉളവാക്കൂന്നു. യേശു കൂടെയുളളവനു,ദൈവം കൂടെയുള്ളാവനു ഭയം ഉണ്ടാകില്ല. " ദൈവം എന്‍റെ പക്ഷത്തെങ്കീല്‍ ആര്‍ എനിക്കു എതിര്‍ നില്ക്കും ? " അവര്‍ വളരെ യധികം ഭയപെട്ടു. യേശു അവരില്‍ നിന്നും അകന്നുപോകണമെന്നു അവര്‍ യേശുവിനോടു അപേക്ഷിക്കുന്നു ..

ദൈവാനുഭവം ഇല്ലെങ്കിലും ഭയം ഉണ്ടാകും .

യേശുവിന്‍റെ അട്ടുത്തിരുന്നതുകൊണ്ടോ കൂടെ നടന്നതുകൊണ്ടോ കാര്യമില്ല്ല.. യേശുവിനോടുകൂടെ ഒരേ വന്‍ചിയില്‍ യാത്രചെയ്തിട്ടും ശിഷ്യന്മാര്‍ ഭയപെട്ടു. അനുഭവം ഇല്ലെങ്ങ്കില്‍ ,,വിശ്വാസമീല്ലെങ്ങ്കില്‍ ഭയപ്പ്പെടും. സ്തോത്രം പറഞ്ഞതുകൂണ്ടോ,ഹലേലൂയാ പറഞ്ഞതുകൊണ്ടോ ,ഒരു കാര്യവും ഇല്ല.

യേശു ഉള്ളത്തില്‍ വസിക്കണം യേശുവിനോടുകൂടെ ആയിരിക്കുന്നതില്‍ ഒരു കാര്യവും ഇല്ല യേശുവില്‍ ആയിരിക്കുക ആധവാ യേശു ഒരുവനില്‍ ആയിരിക്കൂക അതാണു പ്രധാനം യേശുവിന്‍റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവനില്‍ യേശുവും ,യേശൂവില്‍ അവനും ആയിരിക്കും. അങ്ങനെയുള്ളവര്‍ ഒരുനാളും മരിക്കില്ല്ല.അവസാനനാളില്‍ യേശു അവനെ ഉയര്‍പ്പിക്കും.

അപകടം എപ്പോഴും കൂടെ തന്നെകാണും.

അപകടം മണത്തറിഞ്ഞ പിശാചു കടല്‍ ക്ഷോഭത്തീല്‍ കൂടി വന്‍ചി മറിക്കാന്‍ ശ്രമിക്കുന്നു. അവരെ മുക്കികൊല്ലാന്‍ സാധിക്കുമോയെന്നു അവന്‍ പരിശോധിക്കുകയായിരുന്നു. അതു ഇന്നും തുടരുന്നൂ. ദൈവത്തോടു അടുക്കാന്‍ ശ്രമിക്കുന്നവരെ അപകടപ്പെടുത്താന്‍ അവന്‍ ശ്രമിക്കൂം, എന്നാല്‍ ദൈവം
ഉളളത്തിലുള്ളവന്‍ ഭയപ്പെടില്ല.

പിശാചുബാധിതാരെ അപകടകാരികളാക്കിമാറ്റിയതൂം ,പന്നികളെ കട്ടലില്‍ ചാടിച്ചുകൊന്നാതും പിശാചുക്കളാണു . ഇന്നും ഇതു തുടര്ന്നുകൊണ്ടിരിക്കൂന്നു. യേശുവിനും, സഭക്കും എതിരായിട്ടാണു അവന്‍റെ പ്രവര്ത്തനം. സഭയെ ഭിന്നിപ്പിക്കാന്‍ അവന്‍ കള്ളത്തരങ്ങള്‍ പ്രചരിപ്പിക്കും. വിശ്വാസസത്യങ്ങളെ എതിര്‍ക്കും. വചനം വളച്ചൊടിക്കും. എതിര്‍ സാക്ഷ്യം നല്കും. വിഘടനം എപ്പ്പോഴും അവന്‍റെ കൂടെപ്പിറപ്പായിരിക്കും. കൂട്ടായ്മ്മയെ തല്ലിതകര്‍ക്കും.

ഇവരെ എങ്ങനെ തിരിച്ചറിയാം

ഇവര്‍ യേശു ദൈവമല്ലെന്നു പറഞ്ഞേക്കാം
സഭയേയും സഭാപഠനത്തേയും എതിര്‍ക്കും.
അപ്പസ്തോലന്മാരുടെ പിന്തുടര്‍ച്ചയെ എതിര്‍ക്കും.
അപ്പസ്തൊല പാരമ്പ്പര്യത്തെ എതിര്‍ക്കും
യേശു സഭക്കുകൊടുത്ത അധികാരത്തെ എതിര്‍ക്കും.
യേശുവിന്‍റെ അമ്മയെ അധിക്ഷേപ്പിക്കാന്‍ ഒരുമ്പെടും
യേശു ദൈവമാണെന്നും യേശുവിന്‍റെ അമ്മ ദൈവമാതാവാണെന്നും സമ്മതിക്കില്ല . അങ്ങനെയുള്ളവരെ തിരിച്ചറിയുക, 

Friday, 1 April 2016

Neither Father nor Son will judge you !

" The Father judges no one but has given all judgement to the Son" (Jn.5:22) .

" I do not judge anyone who hears my words and does not keep them,for I came not judge the world, but to save the world " ( Jn. 12:47 )

But there is one judge .

" The one who rejects me and does not receive my word has a judge on the last day the word that I have spoken will serve as judge." (Jn.12: 48 )

ജാഗ്രതാ !!

പിതവോ പുത്രനോ അല്ല നിന്നെ വിധിക്കുകു !
നിന്‍റെ മുഖം കണ്ടു അനുകമ്പതോന്നുമെന്നൂ ധരിക്കേണ്ടാ !
നിന്‍റെ വിധികര്ത്താവു യേശു പറഞ്ഞ " വചനം " തന്നെയാണു.
അതിനാല്‍ 100% നീതിയുക്തമായിരിക്കും വിധി.!.


അവിടെ ക്കരുണയില്ല. ഇതാണു കരുണയ്യുടെ സമയം !
ഇവിടെയാണു പാപമോചനം . ഇവിടെയാണു കരുണ !

അതിനാല്‍ പാപിയായ ഞാനും നീയും അനുതാപത്തിനു ഓടിയെത്തുക !
ഇവിടെ കരുണ ലഭിക്കും ,വിടുതല്‍ ലഭിക്കും, മോചനം ലഭിക്കും. !!
അതിനാല്‍ ദൈവത്തിനു പുറം തിരിഞ്ഞിരിക്കുന്ന അവസ്ഥയ്യില്‍ നിന്നും മാറി അവിടുത്തെ തിരു സന്നിധിയിലേക്കുവരിക !

ദൈവത്തിനു മഹത്വം ! ആമ്മീന്‍ !

Wednesday, 23 March 2016

തുഹ് മോ തോബോ = നല്ല കുടുംബം !

ഭവനം ഒരു വ്യക്തിയുടെ ആദ്യ വിദ്യാലയം .
സ്വഭാവരൂപവല്ക്കരണം അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്ന സമയം മുതല്‍ ആരംഭിക്കുമെങ്കീലും ശരിക്കും രൂപം പ്രാപിക്കുന്നതു ശൈശവത്തിലാണു. ഇളം പ്രായത്തില്‍ കുടുംബത്തീല്‍ നിന്നും ലഭിക്കുന്ന ജീവിതാനുഭവങ്ങള്‍ മനോഭാവങ്ങളില്‍ നിര്ണായക സ്വാധീനം ചെലുത്തുന്നു .
ഓരോ ശിശുവും ജീവിതം ആരംഭിക്കുന്നതു കുടുംബത്തിലാണു. ഏറെ സ്വാധീനശക്തിയുള്ള വിദ്യാലയമാണു കുടുംബം.അവിടെ മാതാപിതാക്കളാണു ആദ്യത്തെ അധ്യാപകര്‍. കുടുംബത്തില്‍ രൂപപെട്ട സ്വഭാവത്തെ കുറച്ചുകൂടി സംസ്കരിച്ചു എടുകുൂകയാണു സ്കൂള്‍ പരിശീലനം വഴി.
രണ്ടാം വത്തിക്കാന്‍ കൌണ്സില്‍ കുടുംബത്തെ വിശേഷിപ്പിക്കുന്നതു " ഉല്‍ ക്രിഷ്ടമായ മനുഷ്യത്വത്തിന്‍റെ വിദ്യാലയമെന്നാണു " ( സഭ ആധുനീകലോകത്തില്‍ 52 )


മാതാപിതാക്കള്‍ കുട്ടികള്‍ക്കു ജന്മം കൊടുക്കുന്നതിന്‍റെ തുടര്‍ച്ചയാണു അവര്‍ക്കു പരിശീലനം നല്കി രൂപപ്പ്പെടുത്തി സമൂഹത്തിനു സമര്‍പ്പിക്കുകയെന്നതും .അവരില് കൂടി പുതിയ കുടുംബങ്ങള്‍ രൂപീക്രുതമാകുകയെന്നതും .


സ്വഭാവരൂപവല്ക്കരണം ഗര്‍ഭാവസ്ഥയില്‍ ആരാംഭിക്കുമെന്നു പറഞ്ഞായിരുന്നല്ലോ ? മൂന്നുമാസം പ്രായമാക്കുമ്പോള്‍ കുഞ്ഞിനു അതിന്‍റെ കണ്ണുകൊണ്ടു ചുറ്റുപാടുകള്‍ മനസിലാക്കാനും വേദനയോടു പ്രതീകരിക്കാനും കഴിയും. മാതാവിന്‍റെ വിചാരങ്ങളും,സ്നേഹവാത്സല്യങ്ങളും ഗര്‍ഭസ്ഥശിശുവിനെ ഏറെ സ്വാധീനിക്കുന്നൂ. അമ്മയുടെ സ്നേഹവും താല്പര്യവും മനസിലാകുന്നതുപോലെ തന്നെ അവഗണനയും വെറുപ്പും മനസിലാക്കുകയും രൂക്ഷമായി പ്രതീകരിക്കുകയും ചെയ്യും.
ഗര്‍ഭിണിയായ സ്ത്രീ തന്‍റെ കുഞ്ഞിനെ ആഗ്രഹിക്കാതിരിക്കുക, ഭര്ത്താവുമായുളള ബന്ധം അനാരോഗ്യകരവും സംഘര്ഷ പൂരിതവുമായിരികൂക , മുതാലായവയെല്ലാം ഗര്‍ഭസ്തശിശുവിന്‍റെ ശാരീരികവും മാനസീകവുമായ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നൂ.


തന്മൂലം ഗര്‍ഭിണികള്‍ ഹ്രുദയത്തില്‍ സദ്ചിന്തവളര്ത്തുകയും ശാന്തതയും ,സന്തോഷവുമുള്ള ജീവിതം നയിക്കുകയ്യും ചെയ്യണം . അതിനു അവളെ സഹായിക്കേണ്ടതു ഭര്ത്താവാണു. അവളുടെ ഏതു ദുഖവും മറ്റിയെടുക്കാന്‍ ഭര്ത്താവിന്‍റെ സാമിപ്യം അവളെ സഹായിക്കും. അതിനു രണ്ടുപേരും ഒന്നിച്ചിരുന്നു പ്രാര്ത്ഥിക്കുന്നതു ഏറ്റവും നല്ലതാണു.

ചുരുക്കത്തില്‍ കുഞ്ഞുങ്ങളുടെ സ്വഭാവരൂപവല്ക്കരണത്തില്‍ രണ്ടുപേരും അതീവശ്രദ്ധയ്യുള്ളവരായിരിക്കണം  

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...