Monday, 9 March 2015

രക്ഷിക്കപ്പെട്ടെന്നും പറഞ്ഞു നടക്കുന്നതു കൊടിയ വന്‍ചനയല്ലേ ?

 "Day by day the Lord added to their number those who were being saved "           ( Act.2:47  " രക്ഷ പ്രാപിക്കുന്നവരെ കര്ത്താവു അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്ത്തുകൊണ്ടിരുന്നു," ( അപ്പ .2: 47 )
ഇതിന്‍റെ അര്ത്ഥം രക്ഷിക്കപെട്ടുകഴിഞ്ഞുവെന്നല്ല. രക്ഷയുടെ പാതയിലാണു.

യേശുവിന്‍റെ മരണത്തോടെ മനുഷ്യകുലം മുഴുവന്‍ രക്ഷിക്കപ്പെട്ടു എനുപറഞ്ഞാല്‍ സാര്‍വത്രീകരക്ഷയാണു. അതു ഏതെങ്ങ്കിലും ഒരുമതത്തില്‍ പെട്ടവര്‍ക്കാല്ല. മനുഷ്യകുലം മുഴുവന്‍ രക്ഷിക്കപെട്ട അവസ് തയിലാണു.ഇനിയും ആ രക്ഷ ഓരോരുത്തരും  അവനവന്‍റെ സ്വന്തമാക്കണം . സ്നാനം സ്വീകരിച്ച ഒരാള്‍ രക്ഷയുടെ പാതയിലാണു .മനുഷ്യ ജീവിതം ഒരു നൂല്പാലത്തില്കൂടെയുളളയാത്രയാണു സുക്ഷില്ലെന്‍കില്‍ ഏതവസ്ഥയിലും വീണുപോകാം.അതിനാല്‍ ഒരു മനുഷ്യനും രക്ഷിക്കപ്പെട്ടുകഴിഞ്ഞിട്ടില്ല. അവന്‍ രക്ഷയുടെ മാര്‍ഗത്തില്കൂടി സന്‍ചരിക്കുന്നുവെന്നുപറയുന്നതാണു ഉത്തമം.

"ജീവിതാന്ത്യത്തില്‍ മനുഷ്യന്‍റെ യധാര്‍ത്ഥ സ്വഭാവം വെളിപ്പെടും ,
മരിക്കും മുന്‍പു ആരേയും ഭാഗ്യവാനെന്നു വിളിക്കരുതു :
മരണത്തിലൂടെയാണു മനുഷ്യനെ അറിയുക "  ( പ്രഭാ.11 : 28 )

അതുകൊണ്ടാണു ശ്ളീഹാപറഞ്ഞതു യേശു ക്രിസ്തു എന്നെ സ്വന്തമാക്കി എന്നാല്‍ ഞാന്‍ യേശുക്രിസ്തുവിനെ സ്വന്തമാക്കി കഴിഞ്ഞെന്നു വിചാരിക്കുന്നില്ല.ക്രിസ്തുവിനെ പ്രതി എല്ലാം നഷ്ടപ്പെടുത്തി.എല്ലാത്തിനേയും ഉശ്ചിഷ്ടം പോലോ കരുതുന്നു. കാരണം ക്രിസ്തുവിനോടുകൂടെയുള്ള ഉയപ്പാണു പൌലോസ് ശ്ളീഹായുടെ ലക്ഷ്യം അതിനെ കുറിച്ചുപറയുന്നതിനനെയാണു .

" ഇതു എനിക്കു കിട്ടികഴിഞ്ഞെന്നോ ഞാന്‍ പരിപൂര്‍ണനായെന്നോ അര്‍ത്ഥമില്ല.ഇതു സ്വന്തമാക്കാന്‍ വേണ്ടി ഞാന്‍ തീവ്രമായി പരിശ്രമിക്കുകയാണു. യേശുക്രിസ്തു എന്നെ സ്വന്തമാക്കിയിരിക്കുന്നു.സഹോദരരേ ഞാന്‍ തന്നെ ഇനിയും ഇതു സ്വന്തമാക്കിയെന്നു കരുതുന്നില്ല. എന്നാല്‍ ഒരു കാര്യം ഞാന്‍ ചെയ്യുന്നു.എന്‍റെ പിന്നിലുള്ളവയേ വിസ്മരിച്ചിട്ടു മുന്‍പിലുള്ളവയെ ലക്ഷ്യമാക്കി ഞാന്‍ മുന്നേറുന്നു.യേശുക്രിസ്തുവിലൂടെ ഉന്നതത്തിലേക്കുള്ള ദൈവത്തിന്‍റെ വിളിയാകുന്ന സമ്മാനത്തിനുവേണ്ടി ഞാന്‍ ലക്ഷ്യത്തിലേക്കു പ്രയാണം ചെയ്യുന്നു. "  ഫിലി.3 :12 - 14 )

എന്തു വ്യക്തമായിട്ടാണു ശ്ളീഹാ ഇവിടെ പറഞ്ഞിരിക്കുന്നതു. ശ്ളീഹാപോലും രക്ഷിക്കപ്പെട്ടുകഴിഞ്ഞില്ല. പക്ഷേ ഇവിടുത്തെ പെന്തക്കോസ്തുകാരെല്ലാം രക്ഷിക്കപ്പെട്ടെന്നും പറഞ്ഞു പാവപ്പെട്ടജനനളെ വന്‍ചിച്ചുകൊണ്ടു നടക്കുന്നു.

സാത്താന്‍റെ ഉപദേശം
രക്ഷിക്കപ്പെട്ടു ഇനിയും ഒന്നുംപേടിക്കാനില്ല.കുറെകഴിയുമ്പോള്‍ അവസാനകാലമാകുമ്പോള്‍ അവനെ നിരാശയിലേക്കു കൊണ്ടുവരും . ഇനിയും നിനക്കു രക്ഷയില്ല.യേശു നിന്നെ അറിയുകയില്ല.നീ കര്ത്താവേ ,കര്ത്താവേ എന്നുവിളിച്ചു. യേശുവിന്‍റെ നാമത്തില്‍ രോഗ സൌഖ്യവും ,അത്ഭുതങ്ങളും ഒക്കെ ചെയ്തിട്ടു ഇതാണുയേശു പറയുന്നതു  ( മത്താ.7:22 )
" ഞാന്‍ നിംഗളെ അറിയുന്നില്ല. )  ഇവിടെ നിരാശയിലേക്കു നിപതിക്കും.

യേശു അല്ഭുതങ്ങളും രോഗശാന്തിയുമൊക്കെ കൊടുക്കുമ്പോള്‍ ചുമ്മതിരുന്നിട്ടു രോഗശാന്തിലഭിക്കുകയല്ലായിരുന്നു,ഒന്നുകില്‍ അവര്‍തന്നെ അല്ലെങ്ങ്കില്‍ അവര്‍ക്കുവേണ്ടി മറ്റാരെങ്ങ്കിലും ആവശ്യപ്പെടുകയും പ്രവര്‍ത്തിക്കുകയും അതായതു അവരുടെ ഭാഗത്തുനിന്നും ത്യാഗവും പ്രവര്‍ത്തിയുമൊക്കെ ചെയ്യേണ്ടിയിരുന്നു.
ചേറു പൂശിയിട്ടു സീലോഹാകുളത്തില്‍ കഴുകുക,എഴുനേറ്റു കിടക്കയും എടുത്തു നടക്കുക. പുരോഹിതരെ കാണിക്കുക, ഇതിലും വലുതു വരാതിരിക്കാന്‍ ഇനിയും നീപാപം ചെയ്യരുതു. കട്ടിലോടെ തളര്വാതരോഗിയെ പുരപ്പുറത്തുനിന്നും ഇറക്കുന്നതുകണ്ടിട്ടു ആ മനുഷ്യരുടെ വിശ്വാസം കണ്ടാണു സൌഖ്യം കൊടുത്തതു.


ഒരാള്‍ സ്നാനത്തോടെ രക്ഷയുടെ മാര്‍ഗത്തിലായാല്‍ അവന്‍ വിശ്വാസജീവിതം നയിക്കണം പക്ഷേ മാനുഷീകബലഹീനത മറക്കാന്‍ പറ്റില്ല. അതിനുള്ള മാര്‍ഗവും യേശു സഭയില്‍ സ്ഥാപിച്ചു, വിശുദ്ധീകരണകൂദാശകള്‍.അതെല്ലാം ഉപേക്ഷിച്ചിട്ടു രക്ഷിക്കപ്പെട്ടെന്നും പറഞ്ഞു നടന്നു പാവപ്പെട്ട മനുഷ്യരെ വന്‍ചിച്ചു പിശാചിന്‍റെ അടിമത്വത്തിലേക്കു പറഞ്ഞയക്കുന്ന ഏജന്‍റ്റുമാരാണു പെന്തക്കോസ്തു ഉപദേശിമാര്‍ .സ്വയം പാസ്റ്റര്‍ മാരായവര്‍. സഭയെ കേള്‍ക്കാത്തവര്‍ ! പിശാചിന്‍റെ ഏജന്‍റ്റന്മാരാണു സൂക്ഷിക്കുക ! ..

അടതടവില്ലാതെ വെറും ചോദ്യങ്ങള്‍ മാത്രം !
പെന്തക്കോസ്തുകാര്‍ ചോദിക്കുന്ന ഒരു ചോദ്യമാണു ബൈബിളില്‍ എന്തു പറയുന്നു ?                              
ഇത്രയും പൊട്ട ചോദ്യം ചോദിക്കുന്നവരോടു എന്തെങ്കിലും പറയുന്നതില്‍ അര്ത്ഥം ഉണ്ടോ ?                                                                                          ബൈബിള്‍ ( പുതിയനിയമം ) എന്നാണു ഉണ്ടായതു ? എന്തിന് വേണ്ടിയാണു എഴുതിതുടങ്ങിയതു ? യേശു ആപ്പസ്തോലാന്മരോടു ബൈബിള്‍ എഴുതാനല്ല പറഞ്ഞതു സുവിശേഷം പ്രസംഗിക്കാനാണൂ . ശിഷ്യന്മാര്‍ ചെയ്തതും അതു തന്നെയാണു . പിന്നീടു സഭയില്‍ സംശയങ്ങള്‍ ഉടലെടുത്തപ്പോഴാണൂ പൌലോസ് ശ്ളീഹാ എഴുത്തു തുടങ്ങിയതു . ഓരോരോ സഭക്കൂവേണ്ടി അവരുടെ ആവശ്യാനുസരണം എഴുതി. സഭ അതു സൂക്ഷിച്ചുവെച്ചു.അതുനല്ലകാര്യമായി കണ്ടപ്പോള്‍ സുവിശേഷകരും  എഴുതിതുടങ്ങി . അതെല്ലാം സൂക്ഷിച്ചു തോല്‍ചുരുളുകളുമായി ഒക്കെ സൂക്ഷിച്ചതു സഭയാണു . ഇതാണു ബൈബീള്‍ എന്നുപറഞ്ഞു ലോകത്തിനുകൊടുത്തതു സഭയാണു.ബൈബിള്‍ എഴുതുന്നതിനുമുന്‍പു ഉള്ളതു വിശുദ്ധാപാരമ്പര്യം മാത്രമാണു..നൂറ്റണ്ടുകളോളം വിശുദ്ദ്ധ പാരംമ്പര്യമാണു സഭയിലുള്ളതു.ബൈബിളീന്‍റെ ഭാഗങ്ങള്‍ എല്ലാം കൂട്ടിയിണക്കി ഇതാണു ബൈബിളെന്നു ലോകാത്തീനുകാണിച്ചുകൊടുക്കാന്‍ നൂറ്റാണ്ടുകള്‍ എടുത്തു. അതൂവരെ ഉണ്ടായിരുന്ന ക്രിസ്ത്യാനികള്‍ ബൈബിള്‍ നോക്കിയല്ല ജീവിച്ചതു .അവര്‍ കേട്ട സുവിഷേഷമാണു  ജീവിച്ചതു.  അവരെ യേശുഅയച്ചതുഒരോബൈബിള്‍ കൊടുത്തിട്ട്ല്ലല്ല. വചനം മാത്രം !

ഇനിയും പാരമ്പര്യത്തിലുള്ളതെല്ലാം ബൈബിളില്‍ ഇല്ല.

"യേശു ചെയ്ത മറ്റു പലക്കര്യങ്ങളുമുണ്ടു അവയെല്ലാം എഴുഹിയിരുന്നെങ്കില്‍ ആ ഗ്രന്ഥങ്ങള്‍ ഉള്‍കൊള്ളാന്‍ ഈ ലോകത്തിനുതന്നെ സാധിക്കാതെ വരുമെന്നാണു എനിക്കു തോന്നുന്നറ്റ്തു  "  ( യോഹ.21: 25 )

അറ്റ്തിനാല്‍ സഭപഠിപ്പിക്കുന്ന എല്ലാകാര്യവും ബൈബിളില്‍ കാണണമെന്നില്ല. വിശുദ്ധ പാരമ്പര്യവും ബൈബിളും എല്ലാം അടങ്ങിയതാണു സഭയുടെ പഠനവും പാരമ്പര്യവൂമെല്ലാം .
" പിതാവു എന്നെ അയച്ചതുപോലെ ഞാനും നിനളെ അയക്കുന്നഉ ഇതു പറന്ന്ജിട്ടു അവരുടെ മേല്‍ നിശ്വസിച്ചുകൊണ്ടു അവരോടു അരുളിചെയ്തു .   നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍. ന്നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിംഗള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ന്ധിക്കപ്പെട്ടീരിക്കും. ""                      ( യോഹ. 20 :21-23   )

വലിയ ഒരു ദൌത്യം അവരെ ഏല്‍പ്പിക്കുന്നതിനുമുന്‍പു അവര്‍ക്കു പരിശുദ്ധാത്മാവിനെ നല്കി. അതിനുശേഷമാണു കെട്ടാനും അഴിക്കാനുമുള്ള അധികാരം കൊടുക്കുന്നതു. പിതാവു യേശുവിനെ അയച്ചതുപോലെ യേശുവും ശിഷ്യന്മാരെ അയക്കുകയാണു ,സുവിശേഷം പ്രഘോഷിക്കാന്‍ .ബൈബിള്‍ കൊടൂത്തില്ല. അവര്‍ പ്രഘോഷിച്ചകാര്യമാണു ബൈബിളില്‍ പിന്നെ എഴുതിയതു !!

അതിനാല്‍ പെന്തകോസ്തു സഹോദരന്മാര്‍ വചനത്തില്‍ പറഞ്ഞിരിക്കുന്നതുമാത്രം നോക്കാതെ സഭ എന്തു പഠിപ്പിക്കുന്നുവോ  അതനുസരിച്ചു ജീവിതം  ക്രമീകരിച്ചാല്‍ രക്ഷപെടാം
ചോദ്യത്തിനു ഉത്തരം പറഞ്ഞാല്‍ അതു ശ്രദ്ധിക്കാതെ അടുത്തചോദ്യം തുടങ്ങും ?
ഈ പെന്തകോസ്തിനുള്ള അസുഖമാണു എന്തു പറഞ്ഞാലും അതു എന്താണെന്നു മനസിലാക്കാതെ ചാടി ചാടി ഒരു ബന്ധവുമില്ലാതെ വല്ലതുമൊക്കെ പറയും. യേശുവിന്‍റെ വരവോടെ പഴയതു അവസാനിച്ചു. പഴയതിന്‍റെപൂര്ത്തീകരണമാണു യേശു.മോശ പറഞ്ഞതു പലതും യേശുതിരുത്തി. യേശുവിലാണു പൂര്‍ണത . പുതിയ നിയമം ഉണ്ടാകുന്നതിനുമുന്‍പാണു വിശൂദ്ധപാരമ്പര്യമെന്നുപറഞ്ഞാല്
‍ ബൈബിള്‍ 1500 വര്ഷം കൊണ്ടാണൂ ഉണ്ടായതെന്നു ? പുലബന്ധം പോലുമില്ലാത്ത വാചക കസര്ത്തു നടത്തിയാല്‍ അവിടെ ചെല്ലുമ്പോള്‍ യേശു പറയും ഞാന്‍ നിങ്ങളെ അറിയുന്നില്ല. പാരമ്പര്യത്തെ കുറിച്ചു പറഞ്ഞിരിക്കുന്നതു നിങ്ങള്‍ കാണാഞ്ഞിട്ടോ അതോ അതു വായിക്കാന്‍ നിംഗളുടെ തലവന്‍ സമ്മതിക്കില്ലേ ?

                                                                                                    "അതിനാല്‍ സഹോദരരേ ഞങ്ങള്‍ വചനം മുഖേനയോ കത്തുമുഖേനയോ നിംഗളെ പഠിപ്പിച്ചിട്ടുള്ള പാരമ്പര്യങ്ങളെ മുറുകെ പിടിക്കുകയും അതില്‍ ഉറച്ചു നില്ക്കുകയും ചെയ്യുവിന്‍ "  ( 2തെസേ.2 : 15 ) ഇനിയും പറയുക പാരമ്പര്യങ്ങളെ മുറുകെ പിടിക്കണമോ ? വല്ലപൊട്ടന്മാരും മാത്രം പറയുന്നതു കേള്‍ക്കാതെ വചനം വായിക്കുക.                                                        
  ഞങ്ങള്‍എന്തുകൊണ്ടാണുനിംഗളില്‍നിന്നുംഒഴിഞ്ഞുനില്ക്കുന്നതു?    
"അലസതയിലും ,ഞങ്ങളില്‍ നിന്നും സ്വീകരിച്ച പാരമ്പര്യത്തിനു ഇണങ്ങാത്തരീതിയിലും ജീവിക്കുന്ന ഏതോരു സഹോദരനില്‍ നിന്നും ഒഴിഞ്ഞു നില്ക്കണമെന്നു സഹോദരരേ കര്ത്താവിന്‍റെ നാമത്തില്‍ ഞങ്ങള്‍ നിംഗളോടു കല്പിക്കുന്നു." ( 2 തെസേ. 3 : 6 )                                         ഇനിയും പറയുക പരമ്പര്യങ്ങളെ എങ്ങനെ സ്വീകരിക്കാനാണു വചനം പറയുന്നതു ? ഇത്രയും പോരെങ്കില്‍ ഇതും കേള്‍ക്കുക .ചിന്തിക്കുക. ചിന്തിക്കുക

!  "എല്ലാകാര്യങ്ങളിലും നിംഗള്‍ എന്നെ അനുസ്മരിക്കുന്നതിനാലും , ഞാന്‍ നല്കിയ പാരമ്പര്യം അതേപടിസംരക്ഷിക്കുന്നതിനാലും ,ഞാന്‍ നിംഗളെ പ്രശംസിക്കുന്നു ""     ( 1കോറ .11 : 2 )                                                                              . പൊട്ടത്തരം അവസാനിപ്പിച്ചു സഭ പറയുന്നതുകേട്ടു നല്ല ഒരു ക്രിസ്ത്യാനി ആകാന്‍ ശ്രമിക്കുക .ഭൌതീകലാഭം വേണ്ടന്നു വെയ്ക്കുക. അമേരിക്കാവില്‍ പോകാമെന്നു കരുതിയാണെന്‍കില്‍ ഇതൊന്നും നിലനിക്കില്ല.

Wednesday, 4 March 2015

അന്‍പതു നോമ്പിനും സഭയ്‌ക്കും എതിരായി മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന നാരകീയശക്തികള്‍

അന്‍പതു നോമ്പിന്‍റെ ആരംഭം രണ്ടുരീതിയില്‍

1) വിഭൂതിതിരുന്നാളും ( 2 ) ശുബുക്കോനോയും

മലബാര്‍ സഭയില്‍ വിഭൂതിതിരുന്നാള്‍ ആചരിച്ചുകൊണ്ടു നെറ്റിയില്‍ കുരുത്തോല കരിച്ച ചാരം കൊണ്ടു കുരിശുവരച്ചു മരണത്തെക്കുറിച്ചു ഓര്‍മ്മിപ്പിച്ചുകൊണ്ടു അനുതാപത്തിലേക്കു നയിക്കുകയും പാപ പരിഹാരത്തിനായി ഉപവാസവും പ്രാര്‍ത്ഥനയും അനുഷ്ടിക്കാന്‍ ജനത്തെ ഉദ്ബോധിപ്പിക്കുകയും ചെയ്തുകൊണ്ടു നോമ്പിന്‍റെ ആരംഭം കുറിക്കുന്നു.

മലങ്കരസഭയില്‍ ശുബുക്കോനോ (അനുരഞ്ജനം ) ആചരിച്ചുകൊണ്ടു ദൈവത്തോടുള്ള അനുരഞ്ജനം മനുഷ്യര്‍ തമ്മില്‍ തമ്മില്‍ ആചരിക്കുന്നു. ( പള്ളിയില്‍ വന്നിട്ടുള്ള എല്ലാവരും പരസ്പരം കൈസ്‌തുതി കൊടുക്കുന്നു. അതായതു പള്ളിയില്‍ 100 പേരാണെങ്ങ്കില്‍ ഒരാള്‍ 100 പേര്‍ക്കും കൈസ്‌തുതി കൊടുക്കുന്നു. ) സൌകര്യത്തിനായി അച്ചനും സുശ്രൂഷികളും പരസ്പരം കൊടുത്തു ലൈനായി നില്ക്കുന്നു.ഓരോരുത്തര്‍ ലൈനായി വ്ന്നു അച്ചനും ശുശ്രൂഷികള്‍ക്കും സ്‌തുതി കൊടുത്തു ശുസ്രൂഷിയുടെ അടുത്തു ,അങ്ങനെ ലൈനായി നില്ക്കുന്നു. അങ്ങനെ എല്ലാവരും എല്ലാവരുമായി അനുരഞ്ജനപ്പെടുവാന്‍ അവസരം ലഭിക്കുന്നു. അങ്ങനെ അനുതാപത്തോടെ നോമ്പിന്‍റെ ആരംഭം കുറിക്കുന്നു.



ചുരുക്കം

" ദൈവം ക്രിസ്തു വഴി നിങ്ങളോടു ക്ഷമിച്ചതുപോലെ ,നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണകാണിച്ചും ഹ്രുദയാര്‍ദ്രതയോടേ പെരുമാറുവിന്‍ " (എഫേ.4:32 )

അനുതാപകണ്ണീര്‍ വീഴ്ത്തികൊണ്ടു നോമ്പു ആരംഭിക്കാം

നോമ്പു എന്നാല്‍ എന്താണു ?

1) ദുഷ്ടനു എതിരായ തോല്ക്കാത്ത ആയുധമാണു നോമ്പു
2) നോമ്പു ആയുധമാണു , ആവരണമാണു , ആഭരണമാണു .
3) പീഡാനുഭമാകുന്ന മണവറയും മരണമാകുന്ന വിരുന്നുമാണു.
4) ക്രിസ്തുവാകുന്ന പ്രകാശത്തിനു എതിരായി നില്കുന്നവനെ ക്രിസ്തുവാകുന്ന പ്രകാശത്തീലേക്കു തിരിക്കാന്‍ സഹായിക്കുന്നതാണു നോമ്പു.

ഞാനാകുന്ന അഹത്തെ വെട്ടി " I " ക്കു കുറുകെ ഒരു - വെക്കുന്നതാണൂ കുരിശ്
" + " ഞാന്‍ ,എനിക്കു ,എന്‍റെതു എന്നതുമാറി രണ്ടുവശത്തേക്കും സഹോദരനിലേക്കു സഹായ ഹസ്തം നീളുന്നതാണു " കുരിശു " ഈ നോമ്പുകാലം നമ്മുടെ അഹത്തെ ഇല്ലാതാക്കി സഹോദരനിലേക്കുതിരിയാം 



നോമ്പില്‍ പ്രധാനമായും നാം എന്തു ചെയ്യണം ? " എഴുനേല്ക്കണം "

എഴുനേല്ക്കണമെങ്കില്‍ സുബോധമുണ്ടാകണം
സുബോധമുണ്ടാകണമെങ്കില്‍ ആയിരിക്കുന്ന അവസ്ഥ മനസിലാക്കണം
അയിരിക്കുന്ന അവസ്ഥ മനസിലാകണമെങ്കില്‍ പ്രാര്ത്ഥന ആവശ്യമാണു

നോമ്പുകാലത്തേ എഴുനേല്‍പ്പും പരിണതഫലവും.

1) " അവന്‍ എഴുനേറ്റു പിതാവിന്‍റെ അടുത്തേക്കുചെന്നു " ( ലൂക്ക.15 : 20 )

ധൂര്ത്തനായപുത്രന്‍ അവന്‍റെ എല്ലാസമ്പാദ്യങ്ങളും ധൂര്ത്തടിച്ചുകഴിഞ്ഞപ്പോള്‍, ഒരുനേരത്തെ ഭക്ഷണത്തിനുപോലും വഴിയില്ലാതെ അലഞ്ഞപ്പോള്‍ എറ്റവും നിക്രുഷ്ടജീവിയായ പന്നിയെ മേയിക്കാനുള്ള ജോലിയാണു കിട്ടിയതു.പന്നിതിന്നുന്ന തവിടെങ്ങ്കിലും തിന്നു വയറുനിറക്കാന്‍ അവനു സാധിക്കാതെ വന്നപ്പോള്‍ ( പന്നി അവനെ ധ്യാനിപ്പിച്ചപ്പോള്‍ അവനു സുബോധം വന്നു .

" അപ്പോള്‍ അവനു സുബോധമുണ്ടായി അവന്‍ പറഞ്ഞു : എന്‍റെ പിതാവിന്‍റെ എത്രയോ ദാസന്മാര്‍ സുഭിക്ഷമായി ഭക്ഷണം കഴിക്കുന്നു. ഞാനോ ഇവിടെ വിശന്നു മരിക്കുന്നു. ഞാന്‍ എഴുനേറ്റു എന്‍റെ പിതാവിന്‍റെ അടുത്തേക്കുപോകും ." (ലൂകാ.15:17-18 )

ഇവിടെ നാം കാണുന്നതു അവനു സുബോധമുണ്ടായപ്പോള്‍ പിതാവിനെ ഓര്ത്തു . 

എന്നിട്ടു ഉറച്ച തീരുമാനം എടുത്തു , പിതാവിന്‍റെ അടുത്തേക്കുപോകും .

അതീരുമാനം പ്രാവര്ത്തികമാക്കി . അല്ലെങ്കില്‍ ഒരു ഫലവും ഉണ്ടാകില്ല.
" അവന്‍ എഴുനേറ്റു പിതാവിന്‍റെ അടുത്തേക്കുചെന്നു. കുറ്റബോധവും തല്‍ഫലമായി പാപബോധവും ഉണ്ടായി .പാപങ്ങള്‍ ഏറ്റുപറയാന്‍ അവന്‍ തയാറായി. അങ്ങനെ അവന്‍ സ്വഭവനത്തില്‍ വീണ്ടും സ്വീകാര്യനായി തീര്ന്നു.

 

രണ്ടാം എഴുനേല്‍പ്പു 

2) " സഖേവൂസ് എഴുനേറ്റു പറഞ്ഞു : കര്‍ത്താവേ , ഇതാ എന്‍റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു നല്കുന്നു . " ( ലൂക്ക 19 : 8 )

യേശു ജറീക്കോയിലൂടെ കടന്ന്നുപോകുമ്പോള്‍ , ചുങ്കക്കാരില്‍ പ്രധാനിയും ധനികനുമായ സഖേവൂസ് യേശുവിനെ കാണാന്‍ ആഗ്രഹിച്ചു. പക്ഷേ അതു എളുപ്പമല്ലെന്നു അവന്‍ ചിന്തിച്ചു കാരണം അവന്‍റെ പരിമിതികള്‍ തന്നെ .
അവനെ കുറിച്ചുതന്നെ അവന്‍ ചിന്തിച്ചു. 

അവന്‍റെ പരിമിതികളെക്കുറിച്ചു അവന്‍ ബോധവാനായി. 

അതു തരണം ചെയ്യാന്‍ എന്തുചെയ്യണമെന്നും അവന്‍ ബൊധവാനായി.
അതിനായി അവന്‍ മുന്‍പേഓടി മരത്തില്‍ കയറി ഇലകള്‍ക്കിടയില്‍ ഒളിച്ചിരുന്നു. എന്നാല്‍ യേശു അവനെ വെറുതേവിട്ടില്ല. മരത്തിനടിയില്‍ വന്നപ്പോള്‍ അവനെ പേരുചൊല്ലിവിളിച്ചു .വേഗം ഇറങ്ങിവരിക ഇന്നു ഞാന്‍ നിന്‍റെ ഭവനത്തില്‍ താമസിക്കമെന്നുപറഞ്ഞപ്പോള്‍ അവന്‍ തിടുക്കത്തില്‍ ഇറങ്ങിവന്നു യേശുവിനെ അവന്‍റെ ഭവനത്തില്‍ സ്വീകരിച്ചു.

യേശുവിന്‍റെ കൌണ്സിലിംഗില്‍ സഖേവൂസ് തന്നെ തന്നെ മനസിലാക്കി ,അവന്‍റെ പോരായ്മകളും തെറ്റുകളും മനസിലാക്കിയിട്ടു അവന്‍ പരിഹാരം ചെയ്യാനായി ഒരുങ്ങി യേശുവിനോടു അവന്‍ എഴുനേറ്റു പറഞ്ഞവാചകമാണു മുകളില്‍ നാം കണ്ടതു. അതു അവന്‍റെ ഉറച്ചതീരുമാനമായിരുന്നു.

ഇവിടെ നാം കാണുന്നതു.

അവന്‍ ആഗ്രഹിച്ചു. തന്നെതന്നെ മനസിലക്കി അവന്‍റെ പോരായ്മകളും, പരിമിതികളും .

അവന്‍ കമ്പികള്‍ പൊട്ടിയ ഒരു വീണക്കുതുല്യമായിരുന്നു. അതിനാല്‍ എല്ലാവരും അവനെ മാറ്റിനിര്ത്തിയിരുന്നു. സമൂഹത്തില്‍ വിലയില്ലാത്തവനായിരുന്നു സഖേവൂസ്. എന്നാല്‍ അവന്‍റെ പൊട്ടിയകമ്പികളെ നന്നാക്കാനയി അവന്‍ യേശുവിനെ അനുവദിച്ചപ്പോള്‍ അവന്‍ സൌഖ്യം ഉള്ളവനായിതീര്ന്നു. അപ്പോള്‍ അവനെ മാറ്റിനിര്ത്തിയവരെല്ലാം അവനെ ചേര്ത്തു നിര്ത്തി.കാരണം അവനില്‍ മാനസാന്തരം ഉണ്ടായി എന്നുള്ളതാണു.

മുന്നാമത്തെ എഴുനേല്‍പ്പു

3) " അവര്‍ അപ്പോള്‍ തന്നെ എഴുനേറ്റു ജറുസലേമിലേക്കു തിരിച്ചുപോയി " (ലൂക്കാ24:33 )

അപ്പസ്തോലന്മാര്‍ക്കു യേശുവിലുണ്ട്അയിരുന്ന സകല ആശയും യേശുവിന്‍റെ മരണത്തോടെ അസ്ത്അമിച്ചുപോയി . ആശയറ്റവരായി അവ്ര്‍ എമ്മാവൂസിലേക്കുപോയപോഴാണു യേശു അവര്‍ക്കു പ്രത്യ്ക്ഷ്പെട്ട്ഉകൊണ്ടു അവരെ പ്രവാചകന്മാരുടെ പ്രവചനങ്ങള്‍ വിശദീകരിച്ചു വിശ്വാസത്തിലേക്കുകൊണ്ടുവരികയും അപ്പം ആശീര്വദിച്ചു മുറിച്ചു അവര്‍ക്കുകൊടുത്തപ്പോള്‍ അവരുടെ കണ്ണുകള്‍ തുറക്കപ്പെടുകയും അപ്പോള്‍ തന്നെ അവര്‍ എഴുനേറ്റു ബാക്കി അപ്പസ്തോലന്മാരുടെ അടുത്തേക്കൂപോക്യുമായിരുന്നു.

നോമ്പിലെ ഉപവാസം ആവശ്യമാണോ ? സഭയുടെ പഠനങ്ങളെ വിമര്‍ശിക്കുന്ന പെന്തകോസ്തുകാരുടെ കൂടെ കൂടി വിമര്‍ശിക്കുന്നവര്‍ !
ദൂഷണം പറയാന്‍ വേണ്ടിജനിച്ചവരോ ?

ഈ കൂട്ടര്‍ കാണുന്നതിനെയെല്ലാം കണ്ണുമടച്ചു വിമര്‍ശിക്കും.
ഇവരെക്കുറിച്ചു ബൈബിളിലും കാണാം.

"യോഹന്നാന്‍ ഭക്ഷിക്കാത്തവനും പാനം ചെയ്യാത്തവനുമായി വന്നു. അവന്‍ പിശാചു ബാധിതനാണെന്നു അപ്പോള്‍ അവര്‍ പറയുന്നു. മനുഷ്യപുത്രന്‍ ഭക്ഷിക്കുന്നവനും പാനം ചെയ്യുന്നവനുമായിവന്നു.അപ്പോള്‍ അവര്‍ പറയുന്നു: ഇതാ ഭോജനപ്രിയനും വീഞ്ഞുകുടിയനും.ചുങ്കകാരുടേയൂം പാപികളുടേയും സ്നേഹിതനുമായ മനുഷ്യന്‍ ! " ( മത്താ.11: 18 - 19 )

ആവിയന്ത്രം കണ്ടുപിടിച്ചപ്പോള്‍ 

ആവികൊണ്ടു ഓടുന്ന ബോട്ടു ഉണ്ടാക്കിയപ്പോള്‍ മനുഷ്യര്‍ പറഞ്ഞു ഈ മനുഷ്യനു ഭ്രാന്താണെന്നു . ബോട്ടു ഓടണമെങ്ങ്കില്‍ കാറ്റൂം പായുംവേണം അല്ലെങ്കില്‍ തുഴയണം .ഇതുഒടാന്‍ പോകുന്നില്ല. ബോട്ടു ഓടുന്നതുകണ്ടപ്പോള്‍ പറഞ്ഞു ഇത് എവിടെയെങ്കിലൂം ഇടിച്ചുതകരും എങ്ങനെ നിര്ത്തും ? കരക്കു അടുത്തപ്പോള്‍ പറഞ്ഞു ഏതായാലും ഭ്രാന്താണെന്നു ?

" തങ്ങള്‍ക്കു അജ്ഞാതമായ കാര്യങ്ങളെക്കുറിച്ചു അവര്‍ ദൂഷണം പറയുന്നു. മ്രുഗങ്ങളുടെ നാശം തന്നെ അവര്‍ക്കും വന്നുകൂടും .അവര്‍കു തിന്മക്കു , തിന്മ പ്രതിഭലമായി ലഭിക്കും. " 2 പത്രോ.2:12 )

യേശുവാകുന്നമൂലകല്ലില്‍ അപ്പസ്തോലന്മാരാകുന്ന അടിതറയില്‍ പണിതുയര്ത്തപ്പെട്ടതും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നതുമായ സഭയുടെ വിശ്വാസമോ .പഠനമോ ഒന്നും മനസിലാക്കാതെ വെറുതെ സഭയേയും സഭാതലവന്മാരേയും പുലഭ്യം പറയാന്‍വേണ്ടി മാത്രം ജനിച്ചവരാണു പെന്തക്കോസ്തു വിഭാഗത്തില്‍ പെട്ട സഹോദരന്മാര്‍ .അവര്‍ക്കു മനസിലാകാത്ത എല്ലാകാര്യങ്ങളും നിഷേധിക്കുകയും ബുദ്ധിയില്ലാത്തവരും വിശ്വാസം കാത്തുപാലിക്കുന്നതില്‍ ശ്രദ്ധയില്ലാത്തതുമായ ആളുകളെ ഇവര്‍ വഴിതെറ്റിക്കുന്നു.
ഇവരുടെ വാക്കുകേട്ടു നോമ്പും ഉപവാസവും ഒന്നും വേണ്ടെന്നു പറയുന്നവര്‍ !

ഭക്ഷിച്ചില്ലങ്കില്‍ പിശാചുബാധിതനാണെന്നു പറയും. ഭക്ഷിച്ചാല്‍ ഭോജനപ്രിയനാണെന്നു പറയും. യേശുവോ സഭയോ പറയുന്നതു മനസിലാക്കാതെ അവരുടെ സ്വന്ത ഇഷ്ടത്തിനു വചനം വളച്ചൊടിക്കുന്നു.

" കൊല്ലപ്പെടുന്നതിനുമാത്രമായി സ്രിഷ്ടിക്കപെട്ട ,സഹജവാസനയാല്‍ നയിക്കപ്പെടുന്ന വിശേഷബുദ്ധിയില്ലാത്ത മ്രുഗങ്ങളെപ്പോലെയാണു അവര്‍.തങ്ങള്‍ക്കു അജ്ഞാതമായ കാര്യങ്ങളെക്കുറിച്ചു അവര്‍ ദൂഷണം പറയുന്നു. " ( 2 പത്രോ.2 : 12 )

കഥ അറിയാതെ ആട്ടം കണ്ടു പുലഭ്യം പറയുന്ന പെന്തക്കോസ്തുകാര്‍ !

കഥ അറിഞ്ഞു ആട്ടം കാണുന്നവര്‍ ആ കഥ നടക്കുന്ന സ്ഥലത്തു ആ സ്ംഭവത്തില്‍ ലയിച്ചു അതു നടന്ന കാലത്തിലേക്കു തങ്ങളെതന്നെകൊണ്ടൂപോയി ആനന്ദ നിര്‍വ്രുതിയടയുമ്പോള്‍ കഥയറിയാത്തവനു വെറും ഭ്രാന്തന്മാരുടെ കളിയായി ചിന്തിച്ചു പുലഭ്യം പറഞ്ഞുകൊണ്ടേ ഇരിക്കും.

ഇതുപോലെയാണു സഭയില്‍ നടക്കുന്ന കാര്യങ്ങള്‍ , വിശുദ്ധകൂദാശകളും അനുഷ്ടാനങ്ങളും ഒന്നും അവനു മനസിലാകില്ല. അതിനാല്‍ എല്ലാത്തിനേയും എതിര്‍ത്തു സ്വയം നശിക്കും. കുടിച്ചുചാകുന്നവര്‍ അടുത്തുചെല്ലുന്നവരെയും കൊല്ലും. ഇതാണു ഇന്നു കണ്ടു വരുന്നതു . അതിനാല്‍ സൂക്ഷിക്കുക.

വീടുകളില്‍ ഞുഴഞ്ഞുകയറി അബദ്ധങ്ങള്‍ പഠിപ്പിക്കുന്നു

ഒരു സംഭവം പറയാം 

കഴിഞ്ഞദിവസം ഞാന്‍ പോയ വഴിക്കു കോട്ടയത്തു കളത്തിപ്പടിയില്‍ എന്‍റെ ഒരു കസിന്‍റെ വീട്ടില്‍ കയറി. അവിടെ നടന്ന ഒരു സംഭവം ഞാന്‍ നിനളുമായി പങ്കു വയ്ക്കുന്നു. ആ വീട്ടില്‍ മൂന്നു ആളുകള്‍ മാത്രമേ ഇപ്പോള്‍ ഉള്ളു. അമ്മയും രണ്ടു മക്കളും . അമ്മ പിജി ക്കാരിയാണു. മക്കള്‍ + 1 ലും +2 വിലും പഠിക്കുന്നു. ഭര്ത്താവു പേര്ഷ്യന്‍ ഗള്‍ഭിലാണു. പെന്‍റ്റക്കോസ്തുകാര്‍ ആവീട്ടില്‍ ചെന്നു പ്രാര്ത്ഥിക്കാമെന്നും പറഞ്ഞു. ഇപ്പോള്‍ ബിസിയാണു കുഞ്ഞുങ്ങള്‍ പോകാറായീന്നുപറഞ്ഞു കതകടച്ചു. പിന്നെ ഒരു ദിവസം കുഞ്ഞുങ്ങള്‍ പോയിക്കഴിഞ്ഞു ചെന്നു. ഞങ്ങള്‍ക്കു ഞങ്ങളുടെ സഭയിലുള്ള പ്രാര്ത്ഥനകള്‍ ഒക്കെയുണ്ടു ,നോമ്പില്‍ ഒത്തിരി പ്രാര്ത്ഥനയുണ്ടു ഇനിയും ഇവിടെ വരേണ്ടതില്ലയെന്നും പറഞ്ഞു തിരികെ അയച്ചുവെന്നു അവള്‍ പറഞ്ഞു .

ഞാനിതുപറയാന്‍ കാരണം ( ഇവള്‍ എന്‍റെ മകളൂടെ സ്ഥാനത്താണു ) മറ്റോരു മകളൂടെ സ്ഥാനത്തുള്ള പെണ്ണിനെ വെരൂര്‍ നിന്നും ഭര്ത്താവു പേര്ഷ്യന്‍ ഗള്ഫിലായിരുന്നപ്പോള്‍ വീട്ടില്‍ കുയറി ഇറങ്ങി ആ പെണ്ണും രണ്ടു പെണ്മക്കളും അവരുടെ കൂടെ കൂടി . ഭര്ത്താവു ജോലി ഉപേക്ഷിച്ചു വീട്ടില്‍ വന്നിരിക്കുകയാണു പക്ഷേ അവള്‍ തിരികെ വന്നില്ല. ഇപ്പോള്‍ പറഞ്ഞ പെണ്‍കുട്ടി തീര്ത്തു പറഞ്ഞതുകൊണ്ടു ഇനിയും വരില്ലായിരിക്കും. ഈ വാക്യം കൂടി ശ്രദ്ധിക്കുക .

" അവര്‍ ഭക്തിയുടെ ബാഹ്യരൂപം നിലനിര്ത്തികൊണ്ടു അതിന്‍റ ചൈതന്യത്തെ നിഷേധിക്കും. അവരില്‍ ചിലര്‍ വീടുകളില്‍ നുഴഞ്ഞു കയറി ദുര്‍ബലകളും പാപങ്ങള്‍ ചെയ്തുകൂട്ടിയവരും .......................................... ............................................................................................ ഈ മനുഷ്യര്‍ സത്യത്തെ എതിര്‍ക്കുന്നു ." (2 തിമോ 3:5- 8 )

പൌലോസ് ശ്ളീഹായാണു ഇവരുടെ ചെയ്തികളെ മുന്‍കൂട്ടി നമ്മളെ അറിയിച്ചിരിക്കുന്നതു . ഇവരെ സൂക്ഷിക്കണം .

ഇവരാണു അന്ത്യത്തില്‍ യേശുവുമായി തര്‍ക്കിക്കുന്നതു ?

"അന്നു പലരും എന്നോടു ചോദിക്കും കര്ത്താവേ കര്ത്താവേ ഞ്ങ്ങള്‍ നിന്‍റെ നാമത്തില്‍ പ്രവചിക്കുകയും ,നിന്‍റെ നാമത്തില്‍ പിശചുക്കളെ പുറത്താക്കുകയും നിന്‍റെ നാമത്തില്‍ നിരവധി അല്‍ഭുതങ്ങള്‍ പ്രവര്ത്തിക്കുകയും ചെയ്തില്ലേ ? അപ്പോള്‍ ഞാന്‍ അവരോടുപറയും ഞാന്‍ നിംഗളെ ഒരിക്കലും അറിഞ്ഞിട്ടില്ല.അനീതി പ്രവര്ത്തിക്കുന്നവരേ നിങ്ങള്‍ എന്നില്‍ നിന്നും അകന്നുപോകുവിന്‍ " ( മത്താ 7:22-- 23 )

കഴിഞ്ഞയാത്രയില്‍ പലരും ചോദിച്ചു നമ്മള്‍ ഈ പെന്തകോസ്തുകാരേ എതിര്‍ക്കണമോ ? കാരണം അവരും ചെയ്യുന്നതു യേശുവിനു വേണ്ടിയല്ലേ ? 

1) എപ്പോഴും കര്ത്താവേ കര്ത്താവേ എന്നുവിളിക്കുന്നു. ?
2) യേശുവിന്‍റെ നാമത്തില്‍ പ്രവചിക്കുന്നു ?
3) യേശുവിന്‍റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുന്നു ?
4) യേശുവിന്‍റെ നാമത്തില്‍ രോഗശാന്തി നല്കുന്നു ?
5) ധാരാളം അല്ഭുത്ങ്ങള്‍ ചെയ്യുന്നു ?

അതേ ഇതു തന്നെയാണു ഇവര്‍ യേശുവിനോടു പറഞ്ഞതും യേശു നിഷേധിച്ചതും .യേശു അറിയാത്തവരും യേശു നിഷേധിച്ചവരുമായവരെ നമ്മളൂം നിഷേധിക്കണം. കാരണം യേശു പറഞ്ഞു സഭയെ കേള്‍ക്കാത്തവന്‍ പുറജാതിക്കാരനെ പ്പോലെയും ചുങ്ങ്കക്കാരനെപോലെയും നിനക്കായിരിക്കട്ടെയെന്നു. .

യേശു സ്ഥാപിച്ച കൂദാശകളെല്ലാം നിഷേധിക്കുന്നവരാണു. ഇവര്‍ സാധാരണ മനുഷ്യന്‍റെ ഭാവനയില്‍ രൂപപ്പെട്ട കൂട്ടങ്ങളാണു ഇവര്‍. രോഗശാന്തിയോ അല്ഭുതമോ ഒന്നും കണ്ടു അവരുടെ പുറകേ പോകെരുതെന്നാണു ഞാന്‍ പറഞ്ഞുകൊടുത്തതു .സൂക്ഷിക്കുക

നമ്മള്‍ പറഞ്ഞുകൊണ്ടുവന്നതു നോമ്പിനെക്കുറിച്ചാണെല്ലോ ?

ഒരു സന്യാസിയുടെ ദൈവവിശ്വാസം .

സന്യാസിക്കു വിശന്നപ്പോള്‍ പുട്ടു ഉണ്ടാക്കി കഴിക്കാമെന്നു വിചാരിച്ചു .പുട്ടുകുടം അടുപ്പേല്‍ വെച്ചിട്ടു പൊടീ എടുക്കാന്‍ ഭരണിയില്‍ നോക്കിയപ്പോള്‍ അതില്‍ ഒരു പിടി പൊടിപോലുമില്ല. അദ്ദേഹം ഇനിയും എന്തുകഴിക്കുമെന്നു ചിന്തിച്ചിരിക്കുമ്പോള്‍ ഒരു പ്രകാശം കണ്ടു നോക്കിയപ്പോള്‍ ഭണിയിലേക്കു അരീപൊടി ധാരയായി വീഴുന്നതുകണ്ടു സന്യാസി ഉടനെ വിളിച്ചുപറഞ്ഞു നിര്ത്തുക. നിന്‍റെ ചതി ! എന്‍റെ ദൈവം ഒരു അരികച്ചവടക്കാരനല്ല. ഉടനെ അതു നിന്നു. പിശാചിന്‍റെ തട്ടിപ്പു സന്യാസിക്കു മനസിലായി .

മാര്‍പാപ്പാ പറഞ്ഞതു ഓര്‍ക്കുകയായിരുന്നു. " എന്‍റെ ദൈവം ഒരു മജീഷനല്ലെന്നു " അതിന്‍റെ അര്ത്ഥം പെന്തകോസ്തുകള്‍ക്കു മനസിലായില്ല. കുറച്ചുനാള്‍ അതും പൊക്കിപിടിച്ചു നടന്നു ഷീണിച്ചപ്പോള്‍ തനിയെ നിര്ത്തി.

നോമ്പു കാലത്തു ഒത്തിരി പരീക്ഷണങ്ങള്‍ ഉണ്ടാകാം അതിനെ അതിജീവിക്കുന്നവന്‍ ഭാഗ്യവാന്‍

Monday, 23 February 2015

പെന്തക്കോസ്‌തുകളെക്കുറിച്ച്‌ ബൈബിള്‍ നല്‌കുന്ന മുന്നറിയിപ്പുകള്‍


പെന്തകോസ്തിനെ ഒറ്റവാക്കില്‍ "കിട്ടങ്ങള്‍ " എന്നുപറയാം .

എന്താണു കിട്ടം ? ഇരുമ്പു ഉലയില്‍ വച്ചു പഴുപ്പിച്ചു അടിക്കുമ്പോള്‍ തെറിച്ചുപോകുന്ന ഉപയോഗ സൂന്യമായ വസ്തുവാണു കിട്ടം .അതുപോലെ ഇരുമ്പു ഉലയില്‍ പഴുപ്പിക്കുമ്പോള്‍ ഇരുമ്പില്‍ നിന്നും പുറത്തു വരുന്ന മാലിന്യം ഉലയില്‍ അടിഞ്ഞുകൂടുന്നതിനേയും കിട്ടമെന്നാണു പറയുക. അതിനു ഇരുമ്പിനോടു ഒരു ബന്ധവും ഇല്ല.

അതിനെ പിന്നെ ഒരിക്കലും ഇരുമ്പെന്നു വിളിക്കില്ല.

ഇതുതന്നെയാണു പെന്തകോസ്തും .അവരെ ഒരിക്കലും ക്രിസ്ത്യാനിയെന്ന് വിളിക്കില്ല. സഭയില്‍ നിന്നും കിട്ടം പോലെ തെറിച്ചുപോയവരാണു അവര്‍.

വിഘടിച്ചു നില്ക്കുന്നവര്‍

" വിഘടിച്ചു നില്ക്കുന്ന ഒരുവനെ ഒന്നോരണ്ടോ പ്രാവശ്യം ശാസിച്ചതിനുശേഷം അനുസരിക്കാത്തപക്ഷം അവനുമായുള്ള ബന്ധം വിടര്ത്തുക. അവന്‍ നേര്‍വഴിക്കു നടക്കാത്തവനും പാപത്തില്‍ മുഴുകിയവനുമാണു.അവന്‍ തന്നെ തന്നെ കുറ്റവാളിയെന്നു വിധിച്ചിരിക്കുന്നു." ( തിത്തോ.3: 10 - 11 )

വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവര്‍
" ക്രിസ്തുവിന്‍റെ പ്രബോധനവുമായിട്ടല്ലാതെ ആരെങ്ങ്കിലും നിംഗളെ സമീപിച്ചാല്‍ അവനെ നിംഗള്‍ വീട്ടില്‍ സ്വീകരിക്കുകയോ അഭിവാദനം ചെയ്യുകയോ അരുതു. " ( 2 യോഹ.10 )



സഭയെ കേള്‍ക്കാത്തവന്‍ 

അവനെ പുറജാതിക്കരനെപ്പോലെയും ചുങ്കക്കരനെപ്പോലെയും കരുതുക,

( മത്താ. 18:17 )

അവരെ നിംഗള്‍ ശ്രദ്ധിക്കേണ്ടാ

തങ്ങളുടെ പ്രവചനം കൊണ്ടു നിംഗളെവ്യാമോഹിപ്പിക്കുന്ന പ്രവാചകന്മാരെ (പെന്തക്കോസ്തുകാരെ ) നിങ്ങള്‍ ശ്രദ്ധിക്കേണ്ടാ. അവരുടെ വാക്കുകള്‍ കര്ത്താവിന്‍റെ നാവില്‍ നിന്നുള്ളതല്ല. തങ്ങളുടെ തന്നെ മനസിന്‍റെ വിഭ്രാന്തിയാണു . ( ജറ.23: 16 )


വീടുകളില്‍ നുഴഞ്ഞു കയറുന്നവര്‍

"അവര്‍ ഭക്തിയുടെ ബാഹ്യ രൂപം നിലനിര്ത്തികൊണ്ടു അതിന്‍റെ ചൈതന്യത്തെ നിഷേധിക്കും. അവരില്‍ നിന്നും അകന്നു നില്ക്കുക. അവരില്‍ ചിലര്‍ വീടുകളില്‍ നുഴഞ്ഞുകയറി ദുര്‍ബലകളും പാപങ്ങള്‍ ചെയ്തുകൂട്ടിയവരും വിഷയാസക്തിയാല്‍ നയിക്കപ്പെടുന്നവരുമായ സ്ത്രീകളെ വശപ്പെടുത്തുന്നു. ഈ സ്ത്രീകള്‍ ആരു പഠിപ്പിക്കുന്നതും കേള്‍ക്കാന്‍ തയാറാണു. എന്നാല്‍ സത്യത്തെപറ്റിയുള്ള പൂര്ണ ജ്ഞാനത്തില്‍ എത്തിചേരാന്‍ അവര്‍ക്കു കഴിയില്ല. യാന്നസും , യാംബ്രസും ,മോശയെ എതിര്ത്തതുപോലെ ഈ മനുഷ്യര്‍ സത്യത്തെ എതിര്‍ക്കുന്നു. അവര്‍ ദുഷിച്ച മനസുള്ളവരും വിശ്വാസ നിന്ധകരുമാണു " ( 2 തിമോ .3 : 5 - 8 ) ഈ പെന്തകളെ സൂക്ഷിക്കുക പുരുഷന്മാര്‍ വീടുകളിലില്ലാത്തതക്കം നോക്കി വീട്ടില്‍ കയറി അന്ധ വിശ്വാസം വിതറി സ്ത്രീകളെ വന്‍ചിക്കും .



അബദ്ധ ഉപദേശങ്ങളാല്‍ വഴിതെറ്റിക്കും 

മാമോദീസായെക്കുറിച്ചും കൈ വയ്പിനെക്കുറിച്ചുമൊക്കെ പുതിയ സിദ്ധാന്തം ?

" ദൈവത്തിലുള്ള വിശ്വാസം , ജ്ഞാനസ്നാനത്തെ സംബന്ധിക്കുന്ന പ്രബോധനം ,കൈ വയ്പ്പു മരിച്ചവരുടെ ഉയര്‍പ്പു , നിത്യ വിധി , ഇവക്കു വീണ്ടും ഒരു അടിസ്ഥാനം ഇടേണ്ടതില്ല. " ( ഹെബ്രാ,6: 2 )


അവര്‍ നമ്മളെ സമീപിക്കുന്നതു വീണ്ടും മാമോദീസാ സ്വീകരിക്കണം ആറ്റില്‍ പോയി കുളിക്കണം ,കൈവയ്പ്പില്ല.എന്നുവേണ്ടാ അബദ്ധ ഉപദേസങ്ങളുമായി വരും ചതിക്കാനാണു


അബദ്ധ സിദ്ധാന്തം


സഭയും അപ്പസ്തോലന്മാരും പഠിപ്പിക്കുന്നഹിനു വിപരീതമായി പഠിപ്പിക്കാനും സഭയില്‍ നിന്നും ആളുകളെ വഴിതെറ്റിക്കാനുമായി വരുന്നവരെ സൂക്ഷിക്കണം .അവര്‍ മനുഷ്യന്‍റെ ബുദ്ധിയില്‍ രൂപംകൊണ്ട മാനുഷീകോപദേശങ്ങളുമായി വരും , വചനത്തില്‍ വെള്ളം ചേര്‍ക്കും. അവരേയും ( പെന്തകള്‍ ) സൂക്ഷിക്കണം ( 1തിമോ 6: 3 - 5 )

വിശ്വാസ ത്യാഗികള്‍ 

" ദൈവത്തിലുള്ള വിശ്വാസം,ജ്ഞാനസ്നാനത്തെ സംബന്ധിക്കുന്ന പ്രബോധനം , കൈവയ്പു ,മരിച്ചവരുടെ ഉയര്‍പ്പു ,മുതല്ലയവ പറഞ്ഞുകൊണ്ടു അവര്‍ക്കു മുന്‍പു ലഭിച്ച പ്രകാശത്തില്‍ നിന്നും വീണുപോയാല്‍ അവരെ വീണ്ടും പ്രകാശത്തിലേക്കുതിരികെ കൊണ്ടു വരാന്‍ സാധിക്കില്ല. .................. ...................... " ( ഹെബ്രാ.6.2-6 )

വ്യാജന്മാര്‍ 

വരും കാലങ്ങളില്‍ കാപറ്റ്യക്കാര്‍ വരുമെന്നും അവര്‍ വിശ്വാസത്തില്‍ നിന്നും വ്യ്തിചലിപ്പിക്കുമെന്നും പരി.ആത്മാവു മുന്‍കൂട്ടിപറഞ്ഞിരിക്കുന്നു. (1തിമോ.4:1-5 )

ഇതുമായി ബന്ധപ്പെടുത്തിവായിക്കാന്‍ .

മത്താ. 7: 15 മുതല്‍ , മര്‍ക്കോ.13: 21-23 , അപ്പ,20: 27- 30.

ഇനിയും അവ്വരുടെ ആരംഭത്തെക്കുറിച്ചും മറ്റും വിശദമായി അടുത്തതില്‍ എഴുതാം

അവര്‍ പറയുന്ന ദൈവദൂഷണം കണക്കിലേടുക്കാതെ അവരോടു ക്ഷമിക്കണമേ

ഇന്നു കുഷ്ടരോഗിയെ സഖപ്പെടുത്തിയതിന്‍റെ ഓര്‍മ്മ യാണെല്ലോ ?

ഇന്നു നമുക്കു ഈ പെന്തക്കോസ്തുകാര്‍ക്കായി അവസാനമായി പ്രാര്ത്ഥിക്കാം

അവരുടെ തലതിരിഞ്ഞചോദ്യങ്ങള്‍ കേട്ടാല്‍ സുബോധമില്ലെന്നുതോന്നും

ഇന്നലെ ഒരു ഭിക്ഷക്കാരന്‍ പറയുകയാണു മനുഷ്യകുഞ്ഞുങ്ങള്‍ക്കു കയ്യും കലും ഇല്ല. അവന്‍ പറഞ്ഞതു അവനെ സംബന്ധിച്ചു സത്യമാണു കാരണം എവിടെനിന്നോ കിട്ടിയ് കൊച്ചുകുഞ്ഞിന്‍റെ കയ്യും കാലും മുറിച്ചുകളഞ്ഞിട്ടു ഭിക്ഷാടനം നടത്തുന്നയാളാണു മനുഷ്യകുഞ്ഞിനു കയ്യും കാലും ഇല്ലെന്നുപറഞ്ഞതു .

ഇതുപോലെയാണു പെന്തകോസ്തുകാര്‍ സഭയുടെ കുഞ്ഞായ ബൈബിള്‍ മോഷ്ടിച്ചു അതില്‍ നിന്നും കയ്യും കാലും ( ആറു പുസ്തകങ്ങള്‍ നീക്കി കളഞ്ഞിട്ടു ) മുറിച്ചുമാറ്റിയിട്ടു അതില്‍ പറഞ്ഞിരിക്കുന്ന ഒരുകാര്യവും ബൈബിളില്‍ ഇല്ലെന്നുപറയും .



ഇന്നലെ ഒരു ഉപദേശി ചോദിക്കുകയാണു ആദിമസഭയില്‍ പുരോഹിതരുണ്ടോ ? മരിച്ചവര്‍ക്കുവേണ്ടി പ്രാര്ത്ഥനയുണ്ടോ ? അവര്‍ മുറിച്ചുകളഞ്ഞപുസ്തകത്തില്‍ ഉണ്ടെന്നുപറഞ്ഞാല്‍ മനസിലാകില്ല. നിത്യപുരോഹിതനായ ഏശുവിന്‍റെ പൌരോഹിത്യത്തെപ്പോലും എതിര്‍ക്കുമായിരിക്കും .( ഹെബ്ര.7:17 , സങ്ങകീര്‍.110 : 4 )

ഈ പെന്തക്കോസ്തിനെ ദൈവത്തില്‍ നിന്നുള്ള അടയാളമായി കാണാം .


" നിംഗളുടെ എതിരാളികളില്‍ നിന്നു ഉണ്ടാകുന്ന യാതോന്നിനേയും ഭയപ്പെടേണ്ടാ. ദൈവത്തില്‍ നിന്നുള്ള അടയാളമാണു അതു. -- അവര്‍ക്കു നാശത്തിന്‍റെയും നിംഗള്‍ക്കു രക്ഷയുടേയും " ( ഫിലി 1: 28 )

സഭയെ സ്ഥാപിച്ചതു ക്രിസ്തു


അവസാനം വരേയും സഭയോടോത്തുണ്ടാകുമെന്നും പരിശുദ്ധാത്മാവാണു സഭയേനയിക്കുന്നതെന്നും നരകകവാടം അതിനെതിരാകില്ലെന്നു പറഞ്ഞതും ക്രിസ്തുവാണു. യേശുവിന്‍റെ പൌരോഹിത്യത്തില്‍ പങ്ങ്കുുകാരാണു അപ്പസ്തോലന്മാര്‍. യേശുവാകുന്ന മൂലകല്ലില്‍ അപ്പസ്തോലന്മാരാകുന്ന അടിത്തറയിലാണു സഭ പണിയപ്പെട്ടിരിക്കുന്നതു . അപ്പസ്തോലികകാലം മുതല്‍ പൌരോഹിത്യം സഭയില്‍ കൈവയ്പ്പിലൂടെ ഇന്നോളം ,അല്ല ലോകാവസാനത്തോളം തുടരുന്ന ഒരു സത്യമാണു. സഭയേയും പൌരോഹിത്യത്തേയും ധിക്കരിക്കുന്നവനു കോറഹിനും അനുചരന്മാര്‍ക്കും സംഭവിച്ച (സംഖ്യ.16 ) അത്യാഹിതമാണു ലഭിക്കുക. സഭയുമായി യാതോരു ബന്ധവുമില്ലാത്ത ലൂസിഫറിന്‍റെ അനുയായികള്‍ക്കു സഭയെ ക്കുറിച്ചു പറയാന്‍ എന്തധികാരം ? ആരാണു അവര്‍ക്കു അധികാരം കൊടുത്തതു ? വെറും മനുഷ്യ നിര്മ്മിതമായ കൂട്ടമാണു പെന്തക്കോസ്തുകാര്‍. അവരും സഭയുമായി കടലും കടലാടിയും പോലുള്ള ബന്ധം പോലുമില്ല.

ഒരു സംഭവം പറയാം . ഒരു ശില്പിയെ ഭ്രാന്തനെന്നു വിളിച്ച സംഭവം


ഒരുശില്പി . വലിയ ഒരു പാറക്ക്ഷണം ഒരിടത്തുകിടക്കുന്നതു കണ്ടു. അദ്ദേഹം അവിടെ കുറെ നേരം അതേല്‍ തന്നെ നോക്കി നിന്നു എന്നിട്ടു നല്ലതുപോലെ ചിരിച്ചു. പാറകല്ലില്‍ നോക്കിനിന്നു ചിരിക്കുന്നതു കണ്ട ഒരു മനുഷ്യന്‍ പറഞ്ഞു ആ ശില്പിക്കു ഭ്രാന്താണു . അയാള്‍ ആ പാറക്കഷണത്തേല്‍ നോക്കി നിന്നു ചിരിക്കുന്നു.

സാധാരണക്കാരനു അതുവെറും ഒരു പാറക്കല്ലു എന്നാല്‍ ആശില്പിക്കു അതില്‍ ഒളിഞ്ഞിരിക്കുന്ന മനോഹരമായ ഒരു ശില്പമാണു അയാള്‍ കാണുന്നതു. അതിന്‍റെ മനോഹാരിതയില്‍ മനം കുളിര്‍ക്കെ ആ ശില്പി ചിരിച്ചു. അയാളെയാണു സാധാരണക്കാരനായ മനുഷ്യന്‍ ഭ്രാന്തനെന്നുപറഞ്ഞതു.




ഇതുപോലെയാണു പെന്തക്കോസ്തുകാര്‍ കത്തോലിക്കര്‍ മാതാവിനെ ആരാധിച്ചു. രൂപത്തെ ആരാധിച്ചു എന്നോക്കെ പറയുന്നതു .ആ ശില്പി പാറക്കല്ലിനെ നോക്കുന്നതും ചിരിക്കുന്നതും കണ്ട മനുഷ്യന്‍ മനസിലാക്കാത്ത കാര്യമാണു ആ ശില്പിയുടെ ഹ്രുദയത്തില്‍ കൂടി കടന്നുപോയ യാധാര്ത്ഥ്യം എന്തെന്നു ? ബാഹ്യമായി കണ്ടതുവെച്ചുകൊണ്ടു ശില്പിയെ വിലയിരുത്തിയ മനുഷ്യനാണു യഥാര്ത്ഥത്തില്‍ മഠയനോ ഭ്രാന്തനോ ? ദൈവം ഒരാളൂടെ ഹ്രുദയമാണു പരിശോധിക്കുന്നതു. ദൈവത്തിനു മാത്രം ആരാധനകൊടുക്കുന്നതും ,പഠിപ്പിക്കുന്നതുമായ കത്തോലിക്കനെ നോക്കി വിവരമില്ലാത്ത പെന്തകളുടെ ജല്പനം ഭ്രാന്തന്മാരെക്കാള്‍ കഷ്ടമാണു .കത്തോലിക്കക്കന്‍റെ പ്രവര്ത്തിയില്‍ അടങ്ങിയിരിക്കുന്ന ആന്തരാര്ത്ഥം പെന്തകള്‍ക്കു മനസിലാകില്ല. അവര്‍ക്കുവേണ്ടിപ്രാര്ത്ഥിക്കാം

കര്ത്താവായ ദൈവമേ വാ പൊളിച്ചാല്‍ കളവും വിവരക്കേടും മാത്രമേ പറയുകയുള്ളെങ്ങ്കിലും അവരും നിന്‍റെ ഛായയില്‍ സ്രിഷ്ടിക്കപ്പട്ടവരായതിനാല്‍ അവര്‍ പറയുന്ന ദൈവദൂഷണം കണക്കിലേടുക്കാതെ അവരോടു ക്ഷമിക്കണമേ .!

അഹറോനും മോശക്കുമെതിരായി ശബ്ദമുയര്ത്തിയവരെ നീശീക്ഷിച്ചതുപോലെ ,നിന്‍റെ സഭക്കും സഭാതലവ്ന്മാര്‍ക്കും വൈദീകര്‍ക്കുമെതിരായി ദുഷ്ടലാക്കോടെ ,കളവും ,അസംബന്ധവും പറയുന്നവരെ നീശിക്ഷിക്കരുതേ. അവരോടു ക്ഷമിക്കണമേ . 

കര്ത്താവായ യേശുവേ നിന്‍റെ യും അപ്പസ്തോലന്മാരുടേയും പിന്‍ഗാമികളായ വരേയും നിന്‍റെ മണവാട്ടിയായ സഭയേയും ധിക്കരിക്കന്നവരായ പെന്തകോസ്തു കാരോടു നീക്ഷമിക്കണമേ !

കൊന്ത യെന്നുപറഞ്ഞാല്‍ എന്താണെന്നു അറിയാത്തവരാണു അതു ഏതാണ്ടു പാപമാണെന്നു പറയുന്നതു. ജപമാല പ്രാര്ത്ഥനയെന്നു പറയുന്നതു മനുഷ്യാവതാര രഹസ്യങ്ങള്‍ , അതായതു കര്ത്താവിന്‍റെ ജനം മുതല്‍ സ്വര്‍ഗാരോഹണം വരെയുളള കാര്യങ്ങള്‍ ബൈബിളില്‍ നിന്നൂമെടുത്തുധ്യാനിക്കുകയാണെന്നു ഈ പെന്തകള്‍ക്കു അറിയില്ല. അവരുടെ സംസാരംകേട്ടാല്‍ പ്രാര്ത്ഥനയും ധ്യാനവും പാപമാണെന്നു തോന്നും കാരണം അവര്‍ക്കു ലൂസിഫറിന്‍റെ ധ്യാനം മാത്രമാണു ഇഷ്ടം മുറി ബൈബിളും ഇഷ്ടമാണു. കര്ത്താവേ ഈ പെന്തകളുടെ വിവരക്കേടു ക്ഷമിക്കണമേ !

ഓരോരോ സമയത്തു സഭയില്‍ കാലാനുസ്രുതമ്മായ മാറ്റങ്ങള്‍ വരുത്തുവാനാണെല്ലോ സൂനഹദോസുകള്‍ കൂടുന്നതു അവിടെ പരിശുദ്ധാതാവു സഭയേ നവീകരിക്കുന്നു. സഭ വളരുന്നതും രൂപപ്പെടുന്നതും പരിണാമത്തിലൂടെയാണെന്നു അവര്‍ക്കറിയില്ല. കാലാകാലങ്ങളില്‍ ആവശ്യ്മായ നവീകരണങ്ങള്‍ സഭയില്‍ വരുത്തുന്നതു പരിശൂദ്ധാത്മാവാണെന്നു പെന്തകള്‍ക്കറിയില്ല. കാരണം അവര്‍ ഇന്നലത്തെ മഴ്ക്കുകുരുത്ത തകരയാണെല്ലൊ? പരിശുദ്ധാത്മാവു സഭയെ നവീകരിക്കുന്നു വിശുദ്ധീകരിക്കുന്നു. ആദ്യം പുറജാതികളെ സഭയില്‍ ചേര്ത്തില്ല. ചേര്‍ക്കണമെന്നു പരിശൂദ്ധാത്മാവാണു കാണിച്ചുകൊടുത്തതു. മാമോദീസാ സ്വീകരിക്കുന്നതിനു മുന്‍പു ആത്മാവിനെ വര്ഷിച്ചുകൊണ്ടാണു അതു കാണിച്ചുകൊടുത്തതു. (കൊര്‍ ണേലിയോസ് )

അതുപോലെ ആദ്യം ഒരുമെത്രാന്‍ ,ഒരു പള്ളി ,ഒരുപട്ടണത്തിലെന്നായിരുന്നു. അതു ഭാരമായപ്പോള്‍ കൈ വയ്പ്പിലൂടെ നാട്ടുമെത്രാന്മാരെ ( കോര്‍ എപ്പിസ്കോപ്പ ) നിയമിച്ചു . ആളുകളും പള്ളികളും കൂടിയപ്പോള്‍ അതും അപര്യാപ്തമായപ്പോള്‍ വൈദീകരെ നിയമിച്ചു ,അവര്‍ മെത്രാനെ സഹായിക്കാനുളളവരാണു .മെത്രാനാണു അവര്‍ക്കു ബലിയര്‍പ്പിക്കാനും കൂദാശകള്‍ പരികര്മ്മം ചെയ്യാനുമുള്ള അവകാശവും സ്വാതന്ത്ര്യവും നല്കുന്നതു . എല്ലാപള്ളികളിലും ബലി അര്‍പ്പിക്കാന്‍ ഒരുമെത്രാനെകൊണ്ടു സാധിക്കില്ല. ഓരോ പള്ളിയിലും ആയിരക്കണക്കിനു ജനമാണെല്ലോ ? മെത്രാന്‍റെ അധികാരത്തെ ചോദ്യം ചെയ്യാന്‍ ലൂസിഫറിന്‍റെ അനുയായികള്‍ക്കു എന്തധികാരമെന്നു അവര്‍ക്കു അറിയായ്കയ്യാല്‍ കര്ത്താവേ അവരോടു ക്ഷമിക്കേണമേ ! സഭയെ നയിക്കാനുള്ള അധികാരം അപ്പസ്തോലന്മാര്‍ക്കും പിംഗാമികള്‍ക്കും യേശുതന്നെയാണു കൊടുത്തതെന്നു ഈ പെന്തക്കോസ്തിനറിയില്ലെല്ലോ ? അതിനാല്‍ അവരോടു ക്ഷമിക്കണമേ !

ആമ്മീന്‍

ഇനിയും പെന്തകോസ്തിനോടു ഒറ്റചോദ്യം മാത്രം .ഇതിനുമുന്‍പു ചോദിച്ച ഒറ്റചോദ്യത്തിനും മറുപടിപറഞ്ഞിട്ടില്ല.

അദ്യം ഉണ്ടായിരുന്നതിനു ഒരുമാറ്റവും പാടില്ലെന്നു പറയുന്ന പെന്തകോസ്തിനോടുള്ള ഒറ്റ ചോദ്യം

രോഗം വന്നാല്‍ ഒരിക്കലും നിംഗള്‍ ചികില്സ ചെയ്തിരുന്നില്ല. മരുന്നു കഴിച്ചിരുന്നില്ല. ഇപ്പോള്‍ എന്തേ അതുമാറ്റി ?

അദ്യം ഉണ്ടായിരുന്നതു മാറ്റാന്‍ പാടില്ലെന്നു പറയുന്നവര്‍ തന്നെ പെന്തകോസ്തിന്‍റെ ആരംഭത്തില്‍ ഉണ്ടായിരുന്നതെല്ലാം മാറ്റി.ഇനിയും മാറി മാറി അവസാനം നാമാവശേഷമായികൊള്ളും. ഇതു അവരുടെ തലവന്‍റെ അടവാണു ആദ്യം ബബിള്‍ സഭയില്‍ ഇല്ലായിരുന്നു അതിനാല്‍ അതു പാടില്ലെന്നു പറയാനുള്ള അടിത്തറ കെട്ടിപൊക്കുകയാണു ഇപ്പോള്‍ ചെയ്യുന്നതു, ഇവര്‍ സഭയുടെയും യേശുവിന്‍റെയും ശത്രുക്കള്‍ തന്നെയാണു. കുഞ്ഞാടിന്‍റെ വേഷം ധരിച്ച ചെന്നായ്ക്കളാണു അവര്‍

Sunday, 22 February 2015

എന്താണു സഭ ? സഭയുടെ തല ആരാണു ?

സഭയുടെ ശീര്‍ഷകം ദൈവമാണെന്ന് ലേഖനമെഴുതിയ വൈദികനെ മലങ്കര ഓര്‍ത്തഡോക്‌സ് സഭ ചുമതലകളില്‍നിന്ന്നീക്കി. യേശൂ ദൈവമായതുകൊണ്ടു അങ്ങനെ എഴുതിയതാകാം .എന്തുമാകട്ടെ വലിയ കോലാഹലം ഇതിന്‍റെ പേരില്‍ നടക്കുന്നു.പൌരസ്ത്യ വിദ്യാപീഠത്തില്‍ നിന്നും PG എടുത്തപ്പോള്‍ ഞാന്‍ എഴുതിയ ചെറുപ്രബന്ധം ( Dissertation ) ന്‍റെ വിഷയം " സഭ മിശിഹായുടെ മൌതീക ശരീരം " എന്നായിരുന്നു. അതില്‍ നിന്നും അല്പം മാത്രം എഴുതുന്നതു ആര്‍ക്കെങ്കിലും പ്രയോജനപ്പെടുമെങ്കില്‍ സന്തോഷം !സഭയുടെ ഉല്ഭവത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ 3 തരത്തിലുള്ള ഉല്ഭവം കാണാം . 1) സഭയുടെ സത്താപരമായ ഉല്ഭവം പിതാവില്‍ നിന്നുമാണേങ്കിലും യുഗാന്ത്യത്തില്‍ തന്‍റെ മണവറയിലേക്ക്പ്രവേശിപ്പിക്കേണ്ട മണവാട്ടിയുടെ സകല കറകളും നനക്കികള്യുന്നതു മണവാളന്‍റെ രക്തം കൊണ്ടുതന്നെയാണു. ( എഫേ. 5: 27 )സഭയുടെ രഹസ്യം ഒരേ സമയം ദ്രുശ്യവും അദ്രുശ്യവുമാണു സഭ.ദൈവസ്ഥാപിതമായ സഭ .സഭയാകുന്ന കുടുംബത്തിന്‍റെ സ്ഥാപനം .ദൈവജനത്തെ ഒന്നിച്ചുകൂട്ടാന്‍ വേണ്ടിയാണു യേശു അയക്കപ്പെട്ടതു . ഇപ്രകാരം ഒന്ന്നിച്ചുകകട്ടപ്പെട്ടവരുടെ സമൂഹമാണു " സഭ " (യോഹ.12:32 )യധാര്ത്ഥത്തില്‍ യേശുതന്നെയാണു സഭ .അപ്പസ്തോലിക അടിത്തറ. (ശ്ളീഹന്മാരുടെ അടിത്തറയില്‍ സഭ പണിതു )"അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണീതുയര്ത്തപ്പെട്ടവരാണു നിംഗള്‍ .ഈ അടിത്തറയുടെമൂലകല്ലു ക്രിസ്തുവാണു " ( എഫേ 2: 20 ) അപ്പസ്തൊലന്മാരുടെ പാരമ്പര്യം .ചുരുക്കത്തില്‍ ഇന്നലെ മുളച്ചതിനെ ഒന്നും സഭയുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റില്ല. അവരുടെ പ്ര്‍ബൊധനം മാനുഷഷകമാണു . ഇതില്‍ ഒന്നുരണ്ടു കാര്യങ്ങള്‍ മാത്രം എന്‍റെ പുസ്തകത്തില്‍ നിന്നും ഞാന്‍ എടുക്കകകയായിരുന്നു അദ്ദേഹത്തെ മാറ്റാന്‍ ഇതു മാത്രമല്ലാതെ മറ്റു കാരണങ്ങളും കാണുമായിരീക്കാം ?

2) ചരിത്രപരമായ ഉല്‍ഭവം പുത്രന്‍റെ പ്രവര്ത്തിയാണു. മൂന്നാമതു ഒരു ഉല്ഭവം സമൂഹാത്മകമായി ഉള്ളതാണു .അതു 3) പരി.ആത്മാവിന്‍റെ പ്രവര്ത്തിയാണു. ചുരുക്കത്തില്‍ സഭയെന്നതു ദൈവത്തിന്‍റെ രക്ഷാകര പദ്ധതിയില്‍ ഉള്‍ചേര്ന്നിരിക്കുന്ന ദൈവീകയാധാര്ത്ഥ്യമാണു. മണവാട്ടി മണവാളനില്‍ ലയിക്കുന്നതു യുഗാന്ത്യത്തിലാണു ( എഫേ.1:10 )യുഗാരംഭത്തിനുന്മുന്‍പു പിതാവിന്‍റെ മനസില്‍ ആരംഭിച്ചു യുഗാന്ത്യത്തില്‍ ദൈവത്തോടു ഒന്നായിതീരുന്ന അത്ഭുതരഹസ്യമാണു സഭ .രഹസ്യമെന്നു പറഞ്ഞതു മറച്ചു വച്ചിരിക്കുന്നതു എന്നല്ലാ അര്ത്ഥം പ്രക്രുതിനിയമങ്ങള്‍ക്കു അതീതവും .അപരിമേയവും , അനശ്വരവും , ദൈവികവുമായ യാഥാര്ത്ഥ്യത്തെയാണു " രഹസ്യം " എനന്ന പദം സുചിപ്പിക്കുക. ( രഹസ്യത്തെ ക്കുറിച്ചു ഒത്തിരിപറയാനുണ്ടു )

പൌരോഹിത്യ ശ്രേണിയും സംവിധാനവുമുള്ള മിശിഹായുടെ മൌതീകശരീരമാണു സഭ .മാനുഷഷകവും ,ദൈവീകവുമെന്ന രണ്ടുഘടകങ്ങള്‍ സഭയില്‍ ഉള്‍കൊണ്ടിരിക്കുന്നു. അതാണു സഭയുടെ രഹസ്യം .വിശ്വാസത്തിനു മാത്രമേ ഈ രഹസ്യം മനസിലാക്കാനും സ്വീകരിക്കാനും കഴിയൂ. ഇസ്രായേലിന്‍റെ ചരിത്രത്തിലൂടേയും, പഴയൌടമ്പടിയിലൂടേയും ഈ ദൈവജനം "സഭ" അത്ഭുതകരമായി രുപം കൊള്ളുകയായിരുന്നുവെന്നു രണ്ടാം വത്തിക്കാന്‍ കൌണ്സില്‍ പ്രഖ്യാപിക്കുന്നു.
യേശുമശിഹായുടെ തുടര്‍ച്ചയാണു സഭ." അങ്ങു എന്നെ ലോകത്തിലേക്കു അയച്ചഹുപോലെ ഞാനും അവരെ ലോകത്തിലേക്കക അയച്ചിരിക്കുന്നു, ( യോഹ .17 :18 ) മത്താ.28:18-20 , യേശുവിന്‍റെ മൌതതകശരീരമെന്ന നിലയില്‍ സഭ യേശുവില്‍ ഒന്നായിതീര്ന്നിരിക്കുന്നു. മാമോദീസായില്‍ യേശു നമുക്കു ഓരോരുത്തര്‍ക്കും തന്‍റെ പരിശുദ്ധാത്മാവിനെ നല്കി. അങ്ങനെ പരിശുദ്ധാത്മാവു സഭയുടെ ആത്മാവായിതീര്ന്നു.
"നഗരത്തിന്‍റെ മതിലിനു 12 അടിസ്ഥാനങ്ങള്‍ ഉണ്ടായിരുന്നു. അവയില്‍ കുഞ്ഞാടിന്‍റെ 12 അപ്പസ്തോലന്മാരുടെ പേരുകലും. ( വെളി .21: 14 )
തന്നില്‍ ആവസിക്കുന്ന പരിശുദ്ധാത്മാവിന്‍റെ സഹായത്താല്‍ ശ്ളീഹന്മാരില്‍ നിന്നു കിട്ടിയിട്ടുള്ള രക്ഷാകര വചനങ്ങള്‍ സഭസൂക്ഷിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. " അവര്‍ അപ്പസ്തോലന്മാരുടെ പ്രബോധനം ,കൂട്ടായ്മ , അപ്പം മുറിക്കല്‍ ,പ്രാര്ത്ഥന, എന്നിവയില്‍ സദാതാല്പര്യപൂര്‍വം പങ്കുചേര്ന്നു " (അപ്പ .2:42 )




Saturday, 21 February 2015

ഞങ്ങളെ പ്രാര്ത്ഥിക്കാന്‍ പഠിപ്പിക്കണമേ

ശിഷ്യനന്മാര്‍ യേശുവിനോടു അപേക്ഷിച്ചു ഞങ്ങളെ പ്രാര്ത്ഥിക്കാന്‍ പഠിപ്പിക്കണമേ  എന്നു .

ശിഷ്യന്മാര്‍ക്കു പ്രാര്ത്ഥിക്കാന്‍ അറിഞ്ഞുക്കൂടെന്നു വിചാരിക്കണമോ ?       ഒരു യഹൂദനു  പ്രാര്ത്ഥിക്കാന്‍ അറിഞ്ഞുകൂടെന്നു എങ്ങനെ ചിന്തിക്കും ?
അവരുടെ പ്രാര്‍ത്ഥന ചെറുപ്പം മുതലേ അവര്‍ പഠിക്കും  അപ്പോള്‍ ആ പ്രാര്ത്ഥനയല്ല ശീഷ്യര്‍ ഉദ്ദേശിച്ചതെന്നു വ്യക്തം .

അവര്‍ കാണുന്ന ഒരു കാര്യം യേശു പിതാവുമായി ബ്ന്ധപ്പെടുന്നതു പ്രാര്ത്ഥനയില്കൂടിയാണു.അതിനു എന്തോ പ്രത്യേകത അവര്‍ കാണുന്നു. അതുപോലെ പ്രാര്ത്ഥിക്കനാണു അവര്‍ ആഗ്രഹിക്കുന്നതു. അതിനു അവരെ സഹായിക്കാനാണു യേശുവിനോടു അവര്‍ ആവശ്യപ്പെടുന്നതു . അവരുടെ ആഗ്രഹം യേശു സാധിച്ചുകൊടുക്കുന്നതു കര്ത്ത്രുപ്രാര്ത്ഥനപഠിപ്പിച്ചു കൊണ്ടാണു . "സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്ത്ഥനയില്‍ ശരിയായ പ്രാര്ത്ഥനയുടെ രൂപവും ചൈതന്യവും ദര്‍ശിക്കുവാന്‍ കഴിയും.
പിതവേ ! എന്ന സംബോധന ഒരുവനില്‍ ശീശു സഹജമായ പ്രതീതിഉളവാക്കുന്നു. പിതാവു സ്വര്‍ഗസ്ഥനാണെന്നുള്ള ചിന്ത അവനില്‍ ഭക്തിയും ആദരവും ഉളവാക്കുന്നു.



അദ്യത്തെ മൂന്നു കാര്യങ്ങളും ദൈവത്തെ സംബന്ധിക്കുന്നവയാണു.
1) ദൈവത്തിന്‍റെ തിരുനാമം പരിശുദ്ധമാകപ്പെടണം
2) ദൈവരാജ്യം വരണമേ ( ദൈവരാജ്യം സം സ്താപിതമാകണം )
3)അവിടുത്തെ തിരുഹിതം നിറവേറണം
ഇവയെല്ലാം ദൈവത്തെ സംബന്ധിക്കുന്നകാര്യങ്ങളാണു. എങ്കിലും മനുഷ്യന്‍ ദൈവത്തോടു നടത്തുന്ന ഒരു യാചനയാണു.

ഈ പ്രാര്‍ത്ഥന ചൊല്ലുന്നവര്‍ സ്രഷ്ടാവെന്നനിലയില്‍ അവിടുത്തെ പ്രവര്ത്തനങ്ങള്‍   മനസിലാക്കി അംഗീകരിക്കുകയാണു ചെയ്യുന്നതു.
ദൈവത്തിന്‍റെ തിരുഹിതം നിറവേറണം .അതു സ്വര്‍ഗത്തിലേപ്പ്പ്പോലെ ഭൂമിലും ആകണം,സ്വര്‍ഗത്തില്‍ അതു നിറവേറിക്കഴിഞ്ഞു എന്നാല്‍ അതു ഭൂമിയില്‍ നിറവേറാന്‍ ഇരിക്കുന്നതേയുള്ളു. യേശുവിന്‍റെ മരണത്തോടെ ദൈവരാജ്യം ഭൂമിയില്‍ സംസ്ഥാപിതമായി പക്ഷേ അതിന്‍റെപൂര്ണത യേശുവിന്‍റെ രണ്ടാം വരവിലാണു നിറവേറുക. സ്വര്‍ഗരാജ്യപ്ര്വേശനത്തിനുള്ള പ്രധാന വ്യവസ്ത ദൈവതിരുമനസു നിറവേറ്റുകയെന്നുള്ളതാണു. ദൈവതിരുമനസു ദൈവത്തിന്‍റെ രക്ഷാകര പദ്ധതിയും അതുമായി ബന്ധപ്പെട്ട അവിടുത്തെ ആഗ്രഹവുമാണു. ഈ പ്രാര്ത്ഥനയിലൂടെ നാം അപേക്ഷിക്കുന്നതു ദൈവത്തിന്‍റെ രക്ഷാകര പദ്ധതി യാഥാര്ത്ഥ്യമായിതീരണമെന്നാണു.



അവസാനത്തെ മൂന്നുയാചനകള്‍ മനുഷ്യന്‍റെ ആവശ്യങ്ങള്‍ ഉള്‍കൊള്ളുന്നവയാണു. ആവശ്യമുള്ള അപ്പത്തിനു‌വേണ്ടിയാചിക്കുന്നു.
പാപമോചനത്തിനായുള്ള യാചനയാണു .മൂന്നാമത്തേതു പ്രാലോഭനങ്ങളിലും ദുഷ്ടനില്‍ നിന്നുമുള്ളമോചനമാണു

അന്നന്നു വേണ്ടുന്ന ആഹാരം എന്നുപറയുന്നതു മനുഷ്യന്‍റെ ശരീരത്തിനു ആവശ്യമായ ആഹാരമാണു .എന്നാല്‍ " daily bred " എന്നുപറയുന്നതു ശരീരത്തിന്‍റെ ഭക്ഷണമല്ലെന്നും ആത്മാവിന്‍റെ ഭക്ഷണമാണെന്നും പറയുന്നവര്‍ ഉണ്ടു .

ഞ്ങ്ങളുടെ കടക്കാരോടു ഞ്ങ്ങള്‍ ക്ഷമിക്കുന്നതുപോലെ ( പ്സീത്താബൈബിളില്‍ ഞങ്ങള്‍ ക്ഷമിച്ചതുപോലെയെന്നാണു ) കടങ്ങള്‍ എന്നുപറയുന്നതു ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെയിരിക്കുന്നതാണു.നമ്മള്‍ ചെയ്യാന്‍ ദൈവം കല്പിച്ചകാര്യങ്ങള്‍ നമ്മള്‍ ചെയ്യാതെയിരിക്കുന്നതാണു കടങ്ങള്‍ . നമ്മുടെ കടങ്ങളും പാപങ്ങളും നമ്മോടു ദൈവം ക്ഷമിക്കാന്‍ എറ്റവും നല്ലമാര്‍ഗം നമ്മുടെ കടക്കാരോടു നമ്മള്‍ ക്ഷമിക്കുന്നതാണു.(മത്താ18:23-25 )
പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ .

ഇതു പാപം ചെയ്യാനുള്ള പ്രലോഭനത്തെക്കള്‍ വിശ്വാസത്യാഗത്തിനുള്ള പ്രലോഭനമാണു, " അവര്‍ കുറേ കാലത്തേക്കു വിശ്വസിക്കുന്നു. എന്നാല്‍ പ്രലോഭനങ്ങളൂടെ കാലത്തു വീണുപോകുന്നു . ( ലൂക്ക 8: 13 )
ദൈവത്തെ ഉപേക്ഷിക്കാന്‍ ഒരിക്കലും ഇടവരരുതേ എന്നാണു നാം പ്രാര്ത്ഥിക്കുന്നതു. ദൈവം ആരേയും പരീക്ഷിക്കുന്നില്ല.

ദുഷ്ടനില്‍ നിന്നു ഞ്ങ്ങളെ രക്ഷിക്കണമേ എന്നുള്ളതു ദുഷ്ഠാരൂപിയില്‍ നിന്നുള്ള മോചനമല്ല. സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന സംബോധനക്കുശേഷം വരുന്നരണ്ടു ഗണം യാചനകള്‍ ദൈവസ്നേഹത്തേയും മനുഷ്യസ്നേഹത്തേയും ആസ്പ്തമാക്കിയുള്ളതാണു.

പാപമോചനത്തിനായുള്ള യാചന ഒരു ജീവിതനിയമം പോലെ ക്രോഡീകരിച്ചിരിക്കുന്നു .ഇതു (കര്ത്ത്രുപ്രാര്ത്ഥന) ഒരു ജീവിതക്രമം കൂടി ഉള്‍കൊള്ളുന്നു. പാപമോചനത്തിനായുള്ള യാചന മറ്റുള്ളവരുടെതെറ്റുകള്‍ ക്ഷമിക്കുവാനുള്ള ഒരു പ്രതിജ്ഞകൂടിയാണു.

Sunday, 15 February 2015

സഭയെ സഹായിക്കാന്‍ സന്യാസിക്കു എങ്ങനെ കഴിയും?

എപ്പോഴൊക്കെ സഭപ്രതിസന്ധികളില്കൂടി കഴിഞ്ഞുപോയോ അപ്പോഴൊക്കെ സഭക്കു താങ്ങായിനിന്നതു, സഭയെ പിടിച്ചുയര്ത്തിയതു സന്യാസസമൂഹമായിരുന്നു.

ഇന്നു സന്യാസിക്കു അതിനുള്ള കഴിവില്ല. കാരണം അവര്‍തന്നെ വീഴ്ച്ചയിലാണു.


ഇന്നുലോകത്തു ധാരാളം സന്യാസസമൂഹങ്ങളുണ്ടു പക്ഷേ സന്യാസം അവരില്‍ എത്രപേര്‍ക്കൂണ്ടു ? ഓരോ സഭകളുടെയും കാരിസം ബുക്കില്‍ ഒതുങ്ങിപോകുന്നില്ലേ ? അധവാ ആരംഭത്തിഉണ്ടായിരുന്ന കാരിസം ഇന്നുണ്ടോ ?
മാര്‍തോമ്മാനസ്രാണികള്‍ ഏതാണ്ടു സന്യാസികളെപ്പോലെ ഉപ്വാസത്തിലും പ്രാര്ത്ഥനയിലും കഴിഞ്ഞിരുന്നകാലത്തു നോമ്പിലും പ്രാര്ത്ഥനയിലും വളരെ മുന്‍പത്തിയിലായിരുന്നു. ലത്തീനികരണത്തോടെ എല്ലാം താറുമാറായി.




നോമ്പിലും മാംസവും മുട്ടയും മല്‍സ്യവും എല്ലാം ഉപയോഗിക്കാം എന്നുള്ള അനുവാദം വന്നു, കുര്‍ബാനക്കു പാതിരാമുതലുള്ള ഉപവാസം പോയി ഒരുമണിക്കൂറായികുറച്ചു. ഇപ്പോള്‍ അതുംവേണ്ടാ. വളയത്തില്കൂടിചാടിചാടി അവസാനം വളയമില്ലാതെ ചാടുന്ന ഗതികേടിലാണു നസ്രാണികള്‍ .സന്യാസികള്‍ വസ്ത്രം മാത്രം ധരിച്ചു സന്യാസിയാണെന്നു വരുത്തിയിരുന്നു. ഇപ്പോള്‍ അതുമ്പോയി വസ്ത്രമ്പോലും വേണ്ടാ എന്തെങ്ങകിലും മതിയെന്നായി പിന്നെ എങ്ങനെ സഭയെ സഹായിക്കാന്‍ സന്യാസിക്കു കഴിയും ?

ഉറവിടങ്ങളീലേക്കു തിരികെ പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .

അര്‍ക്കെങ്ങ്കിലും വിഷമം തോന്നിയാല്‍ ക്ഷമിക്കുക .ആരേയും കുറ്റപ്പെടുത്തുകയല്ല.

സന്യാസത്തെ ക്കുറിച്ചു എഴുതിയപ്പോള്‍ അതു എങ്ങനെ ആയിരിക്കണമെന്നു ചിലര്‍ ചോദിച്ചു.

അതിനു മറൂപടി പറയണമെങ്കില്‍ ഒരു അല്മായന്‍റെ ആഗ്രഹം പറയാം .

ഒരു സന്യാസി യേശുവിനെപ്പോലിരിക്കണമ്മെന്നാണു തോന്നുക.

The spirituality of each congregation is different. I think the Charisma and charism is also different.

Three pillars of Benedictine spiritually , namely Lectio Divina , Prayer and Work.

Lectio Divina leads to prayer and prayer strengthens to work.

It is a very well balanced holistic spirituality . But in case one of these pillars is missing in the day to day life of monks Benedictine spirituality suffers ! Is it not ?




ഓരോ കോണ്‍ഗ്രിഗേഷനും എടുത്തുനോക്കിയാല്‍ കാണാവുന്നവലിയ ഒരു സത്യം അതിന്‍റെ സ്ഥാപകന്‍ എന്തു ഉദേശത്തിലാണു അതു സ്ഥാപിച്ചതൂ ? ആദ്യകാലത്തുണ്ടായിരുന്ന താല്പര്യവും ശുഷ്കാന്തിയും ,അധ്യാത്മീക ഉണര്‍വും , സ്നേഹ ചൈതന്യവും ,ഒക്കെ അതേ പടി നിലനിര്ത്താന്‍ സാധിക്കുന്നുണ്ടോ ? വളയം ചെറുതാക്കി ചെറുതാക്കി മുന്‍പ്പോട്ടുപോയില്ലെങ്ങ്കില്‍ ആളുകിട്ടില്ലയെന്നുള്ളഗതിവന്നു.

അതിനാല്‍ പല congregation ലും quantity യും ഇല്ല quality യും ഇല്ല . എന്നനിലയിലേക്കൂ കൂപ്പുകുത്തി പോകുന്നോ യെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

എല്ലാവരും " ബ്രഹ്മചര്യ്ം " , " ദാരിദ്ര്യം" ,"അനുസരണം " ഇവ പാലിക്കേണ്ടവരാണു .എന്നാല്‍ ചിലര്‍ ഇതില്‍ ഒന്നിനുകൂടുതല്‍ ഊന്നല്‍ കൊടുക്കും അതുകൊണ്ടു മറ്റതു രണ്ടും വേണ്ടെന്നല്ല.

ഞാന്‍ പറഞ്ഞുകൊണ്ടുവന്നതു ആരംഭകാലത്തുണ്ടായിരുന്ന കാര്‍ക്കശ്യം നഷ്ടപ്പെട്ടു. എല്ലാവരും തുല്യരാണെന്നും ആരും ആര്‍ക്കും കീഴിലല്ലെന്നും ഉള്ളചിന്തയാകാം ആരംഭകാലത്തുണ്ടായിരുന്ന പലനല്ലകാര്യങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. അതു ഞാന്‍ പറയുന്നതല്ല. അവര്‍ക്കുതന്നെ അറിയാവുന്നതും അങ്ങനെ മതിയെന്നു എല്ലാവരും കൂടിതീരുമാനിച്ചതുമാകാം.

ഒരു ഉദാഹരണം പറയാം ആരംഭത്തില്‍ റ്റയിംടേബ്ള്‍ കിറുക്രിത്യമായിരുന്നു. ഇന്നു അതു നഷ്ടപ്പെട്ടു. അതായതു 50 വര്ഷം മുന്‍പു ഞാന്‍ ഒരു സന്യസാശ്രമത്തില്‍ ചെന്നപ്പോള്‍ പ്രാര്ത്ഥനക്കുള്ള മണി അടിച്ചപ്പോള്‍ പാര്‍ലറില്‍ നിന്നും സുപ്പീര്യര്‍ അച്ചന്‍ എഴുനേറ്റുപോയി. പ്രാര്ത്ഥനക്കു ചെന്നപ്പ്പ്പോള്‍ തുടങ്ങികഴിഞ്ഞ ഉടനെ ഒരു അച്ചന്‍ യാത്രകഴിഞ്ഞു വിയര്ത്തുവന്നതാണു ആ നനഞ്ഞകുപ്പായത്തോടെ പ്രാര്ത്ഥനക്കായിവന്നു. അതുകഴിഞ്ഞേ കുളിക്കാന്‍ പോയോള്ളു. 25 വഷത്തിനുശേഷം അതേ ആശ്രമത്തില്‍ പ്രാര്ത്ഥനക്കുമണി അടിച്ചപ്പോള്‍ പാര്‍ലറില്‍ ഉണ്ടായിരുന്ന വിരുന്നുകാരുമായി അച്ചന്മാര്‍ വര്ത്തമാനം പറഞ്ഞിരിക്കുന്നു. പ്രാര്ത്ഥന ആരംഭിച്ചപ്പോള്‍ ഒന്നുരണ്ടു വയസനച്ചന്മാരും കുറെ പിള്ളാരും (പഠിക്കുന്ന ബ്രദേഴ്സും ) മാത്രമാണു ഉണ്ടായിരുന്നതു. പലരും അവര്‍ ഏര്‍പ്പെട്ടിരുന്നജോലിയില്‍ വ്യാപ്രുതരായിരിക്കുന്നതുകണ്ടു





അതു തെറ്റാണെന്നോ അങ്ങനെ ചെയ്യാന്‍ പാടില്ലെന്നോ അല്ല ഞാന്‍ പറഞ്ഞതു 25 വര്ഷംകൊണ്ടു വന്നമാറ്റമാണു.നിയമങ്ങള്‍ അവര്‍ തന്നെയ്യുണ്ടാക്കുന്നു. അതനുസരിച്ചുജീവിക്കുന്നു. ഞാനതില്‍ കൈ കടത്തുകയല്ല. ആരംഭകാലത്തില്‍ നിന്നും വളരെയധികം വ്യതിചലിക്കുന്നു.ഞാന്‍ അതുചോദ്യം ചെയ്യുകയല്ല. കാലാനുസ്രിതമായി മാറുന്നു, അതു അവരുടെകാര്യം മാത്രമാണു. വളയം ചെറുതാക്കാനുള്ള അധികാരം അവര്‍ക്കുമാത്രമാണു .ചെറുതാക്കി ചെറുതാക്കി വളയമില്ലാതെ ചാടാനും അവര്‍ക്കുകഴിയും .പക്ഷേ സ്ഥാപകന്‍റെ ഉദ്ദേശം നടക്കാതെ പോകുമെന്നേ ഞാന്‍ പറഞ്ഞുള്ളു..

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...