Monday 9 March 2015

രക്ഷിക്കപ്പെട്ടെന്നും പറഞ്ഞു നടക്കുന്നതു കൊടിയ വന്‍ചനയല്ലേ ?

 "Day by day the Lord added to their number those who were being saved "           ( Act.2:47  " രക്ഷ പ്രാപിക്കുന്നവരെ കര്ത്താവു അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്ത്തുകൊണ്ടിരുന്നു," ( അപ്പ .2: 47 )
ഇതിന്‍റെ അര്ത്ഥം രക്ഷിക്കപെട്ടുകഴിഞ്ഞുവെന്നല്ല. രക്ഷയുടെ പാതയിലാണു.

യേശുവിന്‍റെ മരണത്തോടെ മനുഷ്യകുലം മുഴുവന്‍ രക്ഷിക്കപ്പെട്ടു എനുപറഞ്ഞാല്‍ സാര്‍വത്രീകരക്ഷയാണു. അതു ഏതെങ്ങ്കിലും ഒരുമതത്തില്‍ പെട്ടവര്‍ക്കാല്ല. മനുഷ്യകുലം മുഴുവന്‍ രക്ഷിക്കപെട്ട അവസ് തയിലാണു.ഇനിയും ആ രക്ഷ ഓരോരുത്തരും  അവനവന്‍റെ സ്വന്തമാക്കണം . സ്നാനം സ്വീകരിച്ച ഒരാള്‍ രക്ഷയുടെ പാതയിലാണു .മനുഷ്യ ജീവിതം ഒരു നൂല്പാലത്തില്കൂടെയുളളയാത്രയാണു സുക്ഷില്ലെന്‍കില്‍ ഏതവസ്ഥയിലും വീണുപോകാം.അതിനാല്‍ ഒരു മനുഷ്യനും രക്ഷിക്കപ്പെട്ടുകഴിഞ്ഞിട്ടില്ല. അവന്‍ രക്ഷയുടെ മാര്‍ഗത്തില്കൂടി സന്‍ചരിക്കുന്നുവെന്നുപറയുന്നതാണു ഉത്തമം.

"ജീവിതാന്ത്യത്തില്‍ മനുഷ്യന്‍റെ യധാര്‍ത്ഥ സ്വഭാവം വെളിപ്പെടും ,
മരിക്കും മുന്‍പു ആരേയും ഭാഗ്യവാനെന്നു വിളിക്കരുതു :
മരണത്തിലൂടെയാണു മനുഷ്യനെ അറിയുക "  ( പ്രഭാ.11 : 28 )

അതുകൊണ്ടാണു ശ്ളീഹാപറഞ്ഞതു യേശു ക്രിസ്തു എന്നെ സ്വന്തമാക്കി എന്നാല്‍ ഞാന്‍ യേശുക്രിസ്തുവിനെ സ്വന്തമാക്കി കഴിഞ്ഞെന്നു വിചാരിക്കുന്നില്ല.ക്രിസ്തുവിനെ പ്രതി എല്ലാം നഷ്ടപ്പെടുത്തി.എല്ലാത്തിനേയും ഉശ്ചിഷ്ടം പോലോ കരുതുന്നു. കാരണം ക്രിസ്തുവിനോടുകൂടെയുള്ള ഉയപ്പാണു പൌലോസ് ശ്ളീഹായുടെ ലക്ഷ്യം അതിനെ കുറിച്ചുപറയുന്നതിനനെയാണു .

" ഇതു എനിക്കു കിട്ടികഴിഞ്ഞെന്നോ ഞാന്‍ പരിപൂര്‍ണനായെന്നോ അര്‍ത്ഥമില്ല.ഇതു സ്വന്തമാക്കാന്‍ വേണ്ടി ഞാന്‍ തീവ്രമായി പരിശ്രമിക്കുകയാണു. യേശുക്രിസ്തു എന്നെ സ്വന്തമാക്കിയിരിക്കുന്നു.സഹോദരരേ ഞാന്‍ തന്നെ ഇനിയും ഇതു സ്വന്തമാക്കിയെന്നു കരുതുന്നില്ല. എന്നാല്‍ ഒരു കാര്യം ഞാന്‍ ചെയ്യുന്നു.എന്‍റെ പിന്നിലുള്ളവയേ വിസ്മരിച്ചിട്ടു മുന്‍പിലുള്ളവയെ ലക്ഷ്യമാക്കി ഞാന്‍ മുന്നേറുന്നു.യേശുക്രിസ്തുവിലൂടെ ഉന്നതത്തിലേക്കുള്ള ദൈവത്തിന്‍റെ വിളിയാകുന്ന സമ്മാനത്തിനുവേണ്ടി ഞാന്‍ ലക്ഷ്യത്തിലേക്കു പ്രയാണം ചെയ്യുന്നു. "  ഫിലി.3 :12 - 14 )

എന്തു വ്യക്തമായിട്ടാണു ശ്ളീഹാ ഇവിടെ പറഞ്ഞിരിക്കുന്നതു. ശ്ളീഹാപോലും രക്ഷിക്കപ്പെട്ടുകഴിഞ്ഞില്ല. പക്ഷേ ഇവിടുത്തെ പെന്തക്കോസ്തുകാരെല്ലാം രക്ഷിക്കപ്പെട്ടെന്നും പറഞ്ഞു പാവപ്പെട്ടജനനളെ വന്‍ചിച്ചുകൊണ്ടു നടക്കുന്നു.

സാത്താന്‍റെ ഉപദേശം
രക്ഷിക്കപ്പെട്ടു ഇനിയും ഒന്നുംപേടിക്കാനില്ല.കുറെകഴിയുമ്പോള്‍ അവസാനകാലമാകുമ്പോള്‍ അവനെ നിരാശയിലേക്കു കൊണ്ടുവരും . ഇനിയും നിനക്കു രക്ഷയില്ല.യേശു നിന്നെ അറിയുകയില്ല.നീ കര്ത്താവേ ,കര്ത്താവേ എന്നുവിളിച്ചു. യേശുവിന്‍റെ നാമത്തില്‍ രോഗ സൌഖ്യവും ,അത്ഭുതങ്ങളും ഒക്കെ ചെയ്തിട്ടു ഇതാണുയേശു പറയുന്നതു  ( മത്താ.7:22 )
" ഞാന്‍ നിംഗളെ അറിയുന്നില്ല. )  ഇവിടെ നിരാശയിലേക്കു നിപതിക്കും.

യേശു അല്ഭുതങ്ങളും രോഗശാന്തിയുമൊക്കെ കൊടുക്കുമ്പോള്‍ ചുമ്മതിരുന്നിട്ടു രോഗശാന്തിലഭിക്കുകയല്ലായിരുന്നു,ഒന്നുകില്‍ അവര്‍തന്നെ അല്ലെങ്ങ്കില്‍ അവര്‍ക്കുവേണ്ടി മറ്റാരെങ്ങ്കിലും ആവശ്യപ്പെടുകയും പ്രവര്‍ത്തിക്കുകയും അതായതു അവരുടെ ഭാഗത്തുനിന്നും ത്യാഗവും പ്രവര്‍ത്തിയുമൊക്കെ ചെയ്യേണ്ടിയിരുന്നു.
ചേറു പൂശിയിട്ടു സീലോഹാകുളത്തില്‍ കഴുകുക,എഴുനേറ്റു കിടക്കയും എടുത്തു നടക്കുക. പുരോഹിതരെ കാണിക്കുക, ഇതിലും വലുതു വരാതിരിക്കാന്‍ ഇനിയും നീപാപം ചെയ്യരുതു. കട്ടിലോടെ തളര്വാതരോഗിയെ പുരപ്പുറത്തുനിന്നും ഇറക്കുന്നതുകണ്ടിട്ടു ആ മനുഷ്യരുടെ വിശ്വാസം കണ്ടാണു സൌഖ്യം കൊടുത്തതു.


ഒരാള്‍ സ്നാനത്തോടെ രക്ഷയുടെ മാര്‍ഗത്തിലായാല്‍ അവന്‍ വിശ്വാസജീവിതം നയിക്കണം പക്ഷേ മാനുഷീകബലഹീനത മറക്കാന്‍ പറ്റില്ല. അതിനുള്ള മാര്‍ഗവും യേശു സഭയില്‍ സ്ഥാപിച്ചു, വിശുദ്ധീകരണകൂദാശകള്‍.അതെല്ലാം ഉപേക്ഷിച്ചിട്ടു രക്ഷിക്കപ്പെട്ടെന്നും പറഞ്ഞു നടന്നു പാവപ്പെട്ട മനുഷ്യരെ വന്‍ചിച്ചു പിശാചിന്‍റെ അടിമത്വത്തിലേക്കു പറഞ്ഞയക്കുന്ന ഏജന്‍റ്റുമാരാണു പെന്തക്കോസ്തു ഉപദേശിമാര്‍ .സ്വയം പാസ്റ്റര്‍ മാരായവര്‍. സഭയെ കേള്‍ക്കാത്തവര്‍ ! പിശാചിന്‍റെ ഏജന്‍റ്റന്മാരാണു സൂക്ഷിക്കുക ! ..

അടതടവില്ലാതെ വെറും ചോദ്യങ്ങള്‍ മാത്രം !
പെന്തക്കോസ്തുകാര്‍ ചോദിക്കുന്ന ഒരു ചോദ്യമാണു ബൈബിളില്‍ എന്തു പറയുന്നു ?                              
ഇത്രയും പൊട്ട ചോദ്യം ചോദിക്കുന്നവരോടു എന്തെങ്കിലും പറയുന്നതില്‍ അര്ത്ഥം ഉണ്ടോ ?                                                                                          ബൈബിള്‍ ( പുതിയനിയമം ) എന്നാണു ഉണ്ടായതു ? എന്തിന് വേണ്ടിയാണു എഴുതിതുടങ്ങിയതു ? യേശു ആപ്പസ്തോലാന്മരോടു ബൈബിള്‍ എഴുതാനല്ല പറഞ്ഞതു സുവിശേഷം പ്രസംഗിക്കാനാണൂ . ശിഷ്യന്മാര്‍ ചെയ്തതും അതു തന്നെയാണു . പിന്നീടു സഭയില്‍ സംശയങ്ങള്‍ ഉടലെടുത്തപ്പോഴാണൂ പൌലോസ് ശ്ളീഹാ എഴുത്തു തുടങ്ങിയതു . ഓരോരോ സഭക്കൂവേണ്ടി അവരുടെ ആവശ്യാനുസരണം എഴുതി. സഭ അതു സൂക്ഷിച്ചുവെച്ചു.അതുനല്ലകാര്യമായി കണ്ടപ്പോള്‍ സുവിശേഷകരും  എഴുതിതുടങ്ങി . അതെല്ലാം സൂക്ഷിച്ചു തോല്‍ചുരുളുകളുമായി ഒക്കെ സൂക്ഷിച്ചതു സഭയാണു . ഇതാണു ബൈബീള്‍ എന്നുപറഞ്ഞു ലോകത്തിനുകൊടുത്തതു സഭയാണു.ബൈബിള്‍ എഴുതുന്നതിനുമുന്‍പു ഉള്ളതു വിശുദ്ധാപാരമ്പര്യം മാത്രമാണു..നൂറ്റണ്ടുകളോളം വിശുദ്ദ്ധ പാരംമ്പര്യമാണു സഭയിലുള്ളതു.ബൈബിളീന്‍റെ ഭാഗങ്ങള്‍ എല്ലാം കൂട്ടിയിണക്കി ഇതാണു ബൈബിളെന്നു ലോകാത്തീനുകാണിച്ചുകൊടുക്കാന്‍ നൂറ്റാണ്ടുകള്‍ എടുത്തു. അതൂവരെ ഉണ്ടായിരുന്ന ക്രിസ്ത്യാനികള്‍ ബൈബിള്‍ നോക്കിയല്ല ജീവിച്ചതു .അവര്‍ കേട്ട സുവിഷേഷമാണു  ജീവിച്ചതു.  അവരെ യേശുഅയച്ചതുഒരോബൈബിള്‍ കൊടുത്തിട്ട്ല്ലല്ല. വചനം മാത്രം !

ഇനിയും പാരമ്പര്യത്തിലുള്ളതെല്ലാം ബൈബിളില്‍ ഇല്ല.

"യേശു ചെയ്ത മറ്റു പലക്കര്യങ്ങളുമുണ്ടു അവയെല്ലാം എഴുഹിയിരുന്നെങ്കില്‍ ആ ഗ്രന്ഥങ്ങള്‍ ഉള്‍കൊള്ളാന്‍ ഈ ലോകത്തിനുതന്നെ സാധിക്കാതെ വരുമെന്നാണു എനിക്കു തോന്നുന്നറ്റ്തു  "  ( യോഹ.21: 25 )

അറ്റ്തിനാല്‍ സഭപഠിപ്പിക്കുന്ന എല്ലാകാര്യവും ബൈബിളില്‍ കാണണമെന്നില്ല. വിശുദ്ധ പാരമ്പര്യവും ബൈബിളും എല്ലാം അടങ്ങിയതാണു സഭയുടെ പഠനവും പാരമ്പര്യവൂമെല്ലാം .
" പിതാവു എന്നെ അയച്ചതുപോലെ ഞാനും നിനളെ അയക്കുന്നഉ ഇതു പറന്ന്ജിട്ടു അവരുടെ മേല്‍ നിശ്വസിച്ചുകൊണ്ടു അവരോടു അരുളിചെയ്തു .   നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍. ന്നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിംഗള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ന്ധിക്കപ്പെട്ടീരിക്കും. ""                      ( യോഹ. 20 :21-23   )

വലിയ ഒരു ദൌത്യം അവരെ ഏല്‍പ്പിക്കുന്നതിനുമുന്‍പു അവര്‍ക്കു പരിശുദ്ധാത്മാവിനെ നല്കി. അതിനുശേഷമാണു കെട്ടാനും അഴിക്കാനുമുള്ള അധികാരം കൊടുക്കുന്നതു. പിതാവു യേശുവിനെ അയച്ചതുപോലെ യേശുവും ശിഷ്യന്മാരെ അയക്കുകയാണു ,സുവിശേഷം പ്രഘോഷിക്കാന്‍ .ബൈബിള്‍ കൊടൂത്തില്ല. അവര്‍ പ്രഘോഷിച്ചകാര്യമാണു ബൈബിളില്‍ പിന്നെ എഴുതിയതു !!

അതിനാല്‍ പെന്തകോസ്തു സഹോദരന്മാര്‍ വചനത്തില്‍ പറഞ്ഞിരിക്കുന്നതുമാത്രം നോക്കാതെ സഭ എന്തു പഠിപ്പിക്കുന്നുവോ  അതനുസരിച്ചു ജീവിതം  ക്രമീകരിച്ചാല്‍ രക്ഷപെടാം
ചോദ്യത്തിനു ഉത്തരം പറഞ്ഞാല്‍ അതു ശ്രദ്ധിക്കാതെ അടുത്തചോദ്യം തുടങ്ങും ?
ഈ പെന്തകോസ്തിനുള്ള അസുഖമാണു എന്തു പറഞ്ഞാലും അതു എന്താണെന്നു മനസിലാക്കാതെ ചാടി ചാടി ഒരു ബന്ധവുമില്ലാതെ വല്ലതുമൊക്കെ പറയും. യേശുവിന്‍റെ വരവോടെ പഴയതു അവസാനിച്ചു. പഴയതിന്‍റെപൂര്ത്തീകരണമാണു യേശു.മോശ പറഞ്ഞതു പലതും യേശുതിരുത്തി. യേശുവിലാണു പൂര്‍ണത . പുതിയ നിയമം ഉണ്ടാകുന്നതിനുമുന്‍പാണു വിശൂദ്ധപാരമ്പര്യമെന്നുപറഞ്ഞാല്
‍ ബൈബിള്‍ 1500 വര്ഷം കൊണ്ടാണൂ ഉണ്ടായതെന്നു ? പുലബന്ധം പോലുമില്ലാത്ത വാചക കസര്ത്തു നടത്തിയാല്‍ അവിടെ ചെല്ലുമ്പോള്‍ യേശു പറയും ഞാന്‍ നിങ്ങളെ അറിയുന്നില്ല. പാരമ്പര്യത്തെ കുറിച്ചു പറഞ്ഞിരിക്കുന്നതു നിങ്ങള്‍ കാണാഞ്ഞിട്ടോ അതോ അതു വായിക്കാന്‍ നിംഗളുടെ തലവന്‍ സമ്മതിക്കില്ലേ ?

                                                                                                    "അതിനാല്‍ സഹോദരരേ ഞങ്ങള്‍ വചനം മുഖേനയോ കത്തുമുഖേനയോ നിംഗളെ പഠിപ്പിച്ചിട്ടുള്ള പാരമ്പര്യങ്ങളെ മുറുകെ പിടിക്കുകയും അതില്‍ ഉറച്ചു നില്ക്കുകയും ചെയ്യുവിന്‍ "  ( 2തെസേ.2 : 15 ) ഇനിയും പറയുക പാരമ്പര്യങ്ങളെ മുറുകെ പിടിക്കണമോ ? വല്ലപൊട്ടന്മാരും മാത്രം പറയുന്നതു കേള്‍ക്കാതെ വചനം വായിക്കുക.                                                        
  ഞങ്ങള്‍എന്തുകൊണ്ടാണുനിംഗളില്‍നിന്നുംഒഴിഞ്ഞുനില്ക്കുന്നതു?    
"അലസതയിലും ,ഞങ്ങളില്‍ നിന്നും സ്വീകരിച്ച പാരമ്പര്യത്തിനു ഇണങ്ങാത്തരീതിയിലും ജീവിക്കുന്ന ഏതോരു സഹോദരനില്‍ നിന്നും ഒഴിഞ്ഞു നില്ക്കണമെന്നു സഹോദരരേ കര്ത്താവിന്‍റെ നാമത്തില്‍ ഞങ്ങള്‍ നിംഗളോടു കല്പിക്കുന്നു." ( 2 തെസേ. 3 : 6 )                                         ഇനിയും പറയുക പരമ്പര്യങ്ങളെ എങ്ങനെ സ്വീകരിക്കാനാണു വചനം പറയുന്നതു ? ഇത്രയും പോരെങ്കില്‍ ഇതും കേള്‍ക്കുക .ചിന്തിക്കുക. ചിന്തിക്കുക

!  "എല്ലാകാര്യങ്ങളിലും നിംഗള്‍ എന്നെ അനുസ്മരിക്കുന്നതിനാലും , ഞാന്‍ നല്കിയ പാരമ്പര്യം അതേപടിസംരക്ഷിക്കുന്നതിനാലും ,ഞാന്‍ നിംഗളെ പ്രശംസിക്കുന്നു ""     ( 1കോറ .11 : 2 )                                                                              . പൊട്ടത്തരം അവസാനിപ്പിച്ചു സഭ പറയുന്നതുകേട്ടു നല്ല ഒരു ക്രിസ്ത്യാനി ആകാന്‍ ശ്രമിക്കുക .ഭൌതീകലാഭം വേണ്ടന്നു വെയ്ക്കുക. അമേരിക്കാവില്‍ പോകാമെന്നു കരുതിയാണെന്‍കില്‍ ഇതൊന്നും നിലനിക്കില്ല.

1 comment:

  1. യേശു ക്രിസ്തു പറഞ്ഞതും പഠിപ്പിച്ചതും എഴുതി വെക്കാന്‍ തുടങ്ങിയാല്‍ അത് ലോകം മുഴുവന്‍ നിറഞ്ഞാലും അവസാനിക്കുകയില്ല എന്നുള്ളത് യേശു ക്രിസ്തുവിന്‍റെ പഠിപ്പിക്കല്‍ അല്ലാത്ത കാര്യങ്ങള്‍ ''സഭ'യില്‍ കൊണ്ടുവരുന്നതിനുള്ള ലൈസന്‍സ് ആയി കാണുന്നത് പൈശാചികമാണ്....
    അതാണ്‌ ഈ പൈശാചിക ലേഖനത്തിലൂടെ ചെയ്തു വെച്ചിരിക്കുന്നത്..

    ReplyDelete

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...