Sunday 21 June 2015

ആരാണു സ്വര്‍ഗത്തിന്‍റെ അവകാശി ?

" നമുക്കു നമ്മുടെ ഛായയിലും സാദ്രുശ്യത്തിലും മനുഷ്യനെ സ്രിഷ്ടിക്കാം "ഉല്പ.1:26 .ഒരുവന്‍ ദൈവത്തിന്‍റെ ഛായ കത്തുസൂക്ഷിച്ചാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പോകും .നിശ്ചയം !

മെത്രാനായതുകൊണ്ടു സ്വര്‍ഗത്തില്‍ പോകുമോ ?  ..................   ഇല്ല.
വൈദികനായതുകൊണ്ടു സ്വര്‍ഗത്തില്‍ പോകുമോ ?.................  ഇല്ല
കന്യാസ്ത്രി ആയതുകൊണ്ടു സ്വര്‍ഗത്തില്പോകുമോ ? .................  ഇല്ല.
ക്രിസ്ത്യാനി ആയതുകൊണ്ടു സ്വര്‍ഗത്തില്‍ പോകുമോ ? .............   ഇല്ല.
മാമോദിസാമുങ്ങിയതുകൊണ്ടു സ്വര്‍ഗത്തില്‍ പോകുമോ ? .........   ഇല്ല
സുവിശേഷം പ്രഘോഷിച്ചതുകൊണ്ടു സ്വര്‍ഗത്തില്‍ പോകുമോ ?   ഇല്ല.
ധ്യാനഗുരുവായതുകൊണ്ടു സ്വര്‍ഗത്തില്‍പോകുമോ ? ................. ഇല്ല.
ഹിന്ദു ആയതുകൊണ്ടു സ്വര്‍ഗത്തില്‍ പോകാതിരിക്കുമോ ? ......   ഇല്ല.
മുസ്ലീം ആയതുകൊണ്ടോ ?   ,,    ,,     ,,     ,,     ,,     ,,    ,,   ,,         ഇല്ല.
യഹൂദനായതുകൊണ്ട് ?        ,,   ,,    ,,    ,,     ,,     ,,    ,,    ,,    ,,       ഇല്ല.

മാമോദീസാമുങ്ങാതിരുന്നതുകൊണ്ടു ? ,,    ,,   ,,    ,,,     ,,    ,,        ഇല്ല.
പെന്തക്കോസ്തു ആയതുകൊണ്ടൂ ? .......,,    ,,   ,,   ,,  ,,   ,,   ,,         ഇല്ല.

പിന്നെ ആരാണു സ്വര്‍ഗത്തില്‍പോകുക ? വിശുദ്ധന്മാര്‍ മാത്രം പോകും !
സ്വര്‍ഗം വിശുദ്ധിയും വെടിപ്പുമുള്ളവര്‍ക്കുമാത്രമായി ഒരുക്കിയിരിക്കുന്നു.
ദൈവത്തിന്‍റെ ഛായയിലും സാദ്രിശത്തിലുമുള്ളവര്‍ക്കാണു സ്വര്‍ഗം !



ദൈവത്തിന്‍റെ ഛായയും സാദ്രിശ്യവും   =  സ്നേഹം
ദൈവം ...........................................      = പരിശുദ്ധത്രീത്വം
പരിശുദ്ധ ത്രീത്വം =  പിതാവു + പുത്രന്‍ + പരിശുദ്ധാത്മാവു  ( മൂന്നു വ്യക്തികള്‍ )
പിതാവു ദൈവമാണു , പുത്രന്‍ ദൈവമാണു , പരിശുദ്ധാത്മാവു ദൈവമാണു
അതിനാല്‍ മൂന്നു ദൈവം ഉണ്ടോ ? ഇല്ല. മൂന്നു വ്യത്യസ്ത വ്യക്തികള്‍ അവരുടെ വ്യക്തിത്വം നിലനിര്ത്തികൊണ്ടു തന്നെ സ്നേഹത്തില്‍ ഒന്നായ ഒറ്റദൈവം
അതാണു പരിശുദ്ധത്രീത്വം . അതാണു സ്നേഹത്തിന്‍റെ ഏറ്റംവലിയ കൂട്ടായ്മ
അതാണു ദൈവത്തിന്‍റെ ഛായ .അതാണു ഏറ്റം വലിയ കൂട്ടായ്മ.
മനുഷ്യനെ തന്‍റെ ഛായയില്‍ സ്രിഷ്ടിച്ചു. അവരെ സ്ത്രീയും പുരുഷനുമായി സ്രിഷ്ടിച്ചു . കൂട്ടായ്മയില്‍ അവരെ സ്രിഷ്ടിച്ചു . അതാണു ദൈവത്തിന്‍റെ ഛായ     ( ഇതു സഭക്കു എതിരായ ഒരു പഠനമാണെന്നു ഞാന്‍ ധരിക്കുന്നില്ല, )
പാപത്തോടെ അവരുടെ കൂട്ടായ്മക്കു ഭംഗം സംഭവിച്ചു. സ്വര്‍ഗഭാഗ്യം നഷ്ടമായി.
ദൈവത്തിന്‍റെ ഛായക്കു ഭംഗം വരാതിരുന്നപ്പോള്‍ അവര്‍ നഗ്നരായിരുന്നു പക്ഷേ നാണം തോന്നിയില്ല. ഉയര്ത്തെഴുനേറ്റ യേശു നഗ്നനായിരുന്നു എങ്കിലും ലോകത്തിന്‍റെ വസ്ത്രം ആവശ്യമില്ലായിരുന്നു, ഏതാണ്ടിതേ അവസ്ഥയിലായിരുന്നു പതനത്തിനു മുന്‍പുള്ള ആദമും ഹവായും. പതനത്തിനുശേഷം അവര്‍ക്കു വസ്ത്രം ആവശ്യമായിവന്നു, ദൈവം തന്നെ അവരെ വസ്ത്രം ധരിപ്പിച്ചു. പറുദീസാ അവര്‍ക്കു നഷ്ടമായി. പക്ഷേ ദൈവം അവരെ കൈവിട്ടില്ല.

നഷ്ടപെട്ട പറുദീസാ വീണ്ടും അവര്‍ക്കു നല്കുവാന്‍, നഷ്ടപെട്ട സ്വര്‍ഗഭാഗ്യം അവര്‍ക്കുനല്കുവാനാണു ദൈവപുത്രന്‍ മനുഷ്യന്‍റെ പാപഭാരം ഏറ്റെടുത്തതു. മാമോദീസായില്‍ കൂടി മനുഷ്യന്‍ തന്‍റെ ശരീരമാകുന്ന സഭയുടെ അംഗമായിതീരുന്നതിലൂടെ ദൈവീകവരപ്രസാദം , ദൈവീക ക്രുപ ദാനമായി അവനുലഭിക്കുന്നു. കൂദാശകളുടെ സ്വീകരണം വഴി ദൈവീകസ്നേഹവും ,ക്രുപയും, വരപ്രസാദവും അവനിലേക്കൂ ഒഴുകുന്നു. സര്‍ഗത്തിലേക്കു നയിക്കപ്പെടുന്നപാതയില്‍ അവന്‍ എത്തിചേരുന്നു.
പിതാവിന്‍റെ കുടുംബവും പുതന്‍റെ സഭയും .

പിതാവു കുടുംബത്തെയാണു സ്ഥാപിച്ചതു .അതായതു തന്‍റെ  സാദ്രുശ്യവും. ഛായയും ആണു ആകുടുംബം , പരിശുദ്ധ ത്രീത്വത്തിന്‍റെ കൂട്ടായ്മയാണെല്ലോ ദൈവത്തിന്‍റെ ഛായ. ആദിമമനുഷ്യനും അതേകൂട്ടായ്മയിലായിരുന്നു. പാപത്തോടെ കൂട്ടായ്മ തകര്ന്നു. കുടുബം ശിധിലമായി. ഇന്നും കുടുബം തകര്‍ച്ചയെ നേരിടുന്നു. തകര്ന്ന കുടുംബം ദൈവത്തില്‍ നിന്നും അകലെയാണു.
കാരണം
കുടുംബസ്ഥാപനം തന്നെ കൂട്ടായ്മയിലായിരുന്നു. അതാണു യേശു പറഞ്ഞതു ദൈവം യോജിപ്പിച്ചതിനെ മനുഷ്യര്‍ വേര്‍പെടുത്തരുതെന്നു .കുടുംബം കൂട്ടായ്മയിലായിരിക്കുമ്പോള്‍ ദൈവീകതയിലാണു. കുടുംബത്തിന്‍റെ നാഥന്‍ ദൈവമായിരിക്കും. ദൈവത്തിനു അഭിമുഖമായിരിക്കും. എന്നാല്‍ തകരുമ്പോള്‍ ദൈവത്തില്‍ നിന്നും അകലുന്നു. ദൈവത്തിനു പുറം തിരിഞ്ഞിരിക്കുന്നു. ആകര്ഷണമില്ല. വികര്‍ഷണമാണു.സ്നേഹമല്ല വെറുപ്പാണു. പരിഗണനയില്ല. . സ്വാര്ത്ഥതയാണു,തന്‍കാര്യമാണു. ആസക്തികളാല്‍ നയിക്കപ്പെടുന്നു.



വിശുദ്ധിയിലേക്കുള്ള വിളി
എല്ലാമനുഷ്യരും വിശുദ്ധിയിലേക്കണു വിളിക്കപെട്ടിരിക്കുന്നതു കുടുംബജീവിതം വഴി കുഞ്ഞുങ്ങള്‍ക്കുജന്മം നല്കാനും അവരെ ദൈവത്തിനുവേണ്ടി സിസ്റ്റമാറ്റികായി വളത്തുവാനും കടപ്പെട്ടവരാണു മാതാപിതാക്കള്‍
മ്രുഗങ്ങള്‍ പെറ്റുപെരുകുന്നു തനിയെ വളരുന്നു. എന്നാല്‍ മനുഷ്യന്‍റെ സ്ഥിതി അങ്ങ്നെയല്ല. ബന്ധങ്ങളിലൂടെയാണു മനുഷ്യന്‍ വളരുന്നതു. ബന്ധങ്ങള്‍ തകരുമ്പോള്‍ മനുഷ്യജീവിതത്തിനും തകരാറു സംഭവിക്കുന്നു,

ഇന്നു ദൈവീകപദ്ധതികള്‍ തകരുന്നു. മനുഷ്യന്‍റെ പദ്ധതികള്‍ മനുഷ്യന്‍ നടപ്പാക്കുന്നു. കുടുംബങ്ങള്‍ ഇല്ലാതാകുന്നു. സഹധര്മ്മിണിയുടെ  സ്ഥാനത്തു സഹജീവികളെ കണ്ടുമുട്ടുന്നു. വിവാഹം ഇല്ലാതെ കൂടെ താമസിക്കുന്നരീതിയിലേക്കു മനുഷ്യന്‍ അധപതിക്കുന്നു.

ഇപ്പോള്‍ അതിലും താണ പടിയിലേക്കു മനുഷ്യന്‍ കൂപ്പുകുത്തുന്നു. സ്വവര്‍ഗ വിവാഹം .കത്തോലിക്കരാജ്യങ്ങള്‍ പോലും സ്വവര്‍ഗവിവാഹം സാധുവായി നിയമം ഉണ്ടാക്കുന്നു, ഉദാ,അയര്‍ലണ്ടു .കുടുംബബന്ധങ്ങള്‍ തകരുന്നു. യുറോപ്പില്‍ കുടുംബബന്ധങ്ങള്‍ തകരുന്നതു ഒറ്റവാക്കില്‍ പറഞ്ഞാല്‍ ലൈഗീകാരാജകത്വമാണു. പക്വതയില്ലാത്തതും ,വിവാഹപൂര്‍വ ലൈഗീകതയും അവരെതകര്‍ക്കുന്നു.കുടുംബബന്ധത്തെ തകര്‍ക്കുന്നു.

ദൈവത്തിന്‍റെ ഛായ .അതുതന്നെ ഒരുവിളിയാണു . അതു നഷ്ടപ്പെടുത്താന്‍ പാടില്ല. വിളിക്കനുസരിച്ചു ജീവിക്കാനാണു ശ്ളീഹാ ഓരോരുത്തരേയും അഹ്വാനം ചെയ്യുന്നതു. സല്പ്രവര്ത്തിയില്‍ കൂടി കൂട്ടായ്മ വളര്ത്തിയ്ടുക്കണം

സല്പ്രവര്ത്തി. യേശു പറഞ്ഞു ദൈവരാജ്യത്തിനു യോജിച്ച സല്‍പ്രവര്‍ത്തിചെയ്യാന്‍ . സല്‍പ്രവര്ത്തിയാണെന്നു പറഞ്ഞതുകൊണ്ടായില്ല. അതു ദൈവരാജ്യത്തിനു യോജിച്ചതായിരിക്കണം. 

ഇനിയും ചിന്തിക്കുക ആരാണു സ്വര്‍ഗത്തില്‍പോകുക. എനിക്കു അതിനുളളയോഗ്യതയുണ്ടോ ? ഇല്ലെങ്കില്‍ ഞാന്‍ എന്തു ചെയ്യണം ?

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...