Tuesday 30 June 2015

പൌരസ്ത്യ സഭകളും ആരാധനാക്രമവും

പൌരസ്ത്യ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം അവരുടെ സഭാത്മകജീവിതത്തിന്‍റെ കേന്ദ്രം ആരാധനാക്രമമാണു. എന്തെന്നാല്‍ അതു ഭൂമിയില്‍എല്ലാക്രിസ്തീയ ഉദ്യമങ്ങളുടേയും പ്രഭവസ്ഥാനമാണു. ചരിത്രത്തില്‍ ഒരിക്കല്‍ നടന്ന ക്രിസ്തു സംഭവങ്ങള്‍ സഭയില്‍ കൌദാശീകമായി നിത്യവും തുടരുന്നതു ആരാധനാക്രമാനുഷ്ടാനങ്ങളിലൂടെയാണു.അതിനാല്‍ മനുഷ്യരക്ഷക്കുവേണ്ടിയുള്ള രക്ഷാകരപ്ര്രവര്ത്തനങ്ങളുടെ തുടര്‍ച്ചയായ ആരാധനക്രമങ്ങളേ കേദ്രമാക്കിയാണു സഭാല്മകജീവിതം രൂപം പ്രാപിക്കുന്നതു.

സഭയുടെ വിശ്വാസത്തിന്‍റെ മഹത്തായ പ്രകടനമാണു ലിറ്റര്‍ജി .വാസ്തവത്തില്‍ അതു വിശ്വാസത്തിന്‍റെ ആഘോഷമായ പ്രഖ്യാപന്നമാണു. ഓരോ സഭാസമൂഹവും തങ്ങളുടെ സ്വന്തമായ ആരാധനാക്രമങ്ങളിലൂടെ സഭയുടെ വിശ്വാസസത്യങ്ങള്‍ പ്രഘോഷിക്കുകയും അതിന്‍റെ അനുഷ്ടാനത്തിലൂടെ ആ വിശ്വാസം ജീവിക്കുകുകയും ചെയ്യുന്നു..

അനുദിന പ്രാര്ത്ഥനകളിലൂടേയും കര്മ്മാനുഷ്ടാനങ്ങളിലൂടേയും ,തങ്ങളുടെ വിശ്വാസം പ്രകടമാക്കുകയും ,സഭാജീവിതത്തില്‍ ഉറപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണു " ആരാധനയുടെ നിയമം വിശ്വാസത്തിന്‍റെ നിയമം എന്നുപറയുന്നതു. ( Lex Orandi, Lex Credendi ) എന്ന ദൈവശാസ്ത്രം തന്നെ രൂപം കൊണ്ടതു.

ചുരുക്കത്തില്‍ ആരാധനയുടെ പാരമ്പര്യവും വിശ്വാസത്തിന്‍റെ പാരമ്പര്യവും തമ്മില്‍ അവിഭാജ്യാമായി ബന്ധപെട്ട്ടിരിക്കുന്നുവെന്നാണു ഇതു വ്യക്തമാക്കുന്നതു. ഈ അര്ത്ഥത്തില്‍ ഒരു സഭയുടെ ആരാധനക്രമം മാറ്റുകയെന്നുപറഞ്ഞാല്‍ ആ സഭയെ തന്നെ മാറ്റുന്നു. അല്ലെങ്കില്‍ ആ സഭയെ നശിപ്പിക്കുന്നു എന്നാണു അതിന്‍റെ അര്ത്ഥം. അത്രമാത്രം അടിസ്ഥാനപരമായ പ്രാധാന്യമാണു ആരാധനാക്രമത്തിനുള്ളതു .



ഈ അര്ത്ഥത്തില്‍ കൂനന്‍ കുരിശ് സത്യത്തിനുശേഷം ഇവിടെയുണ്ടായിരുന്ന നസ്രാണികളുടെ ആരാധനാക്രമം മാറ്റിയപ്പോള്‍ അതിനാല്‍ തന്നെ ആ സഭ ഇവിടെ ഇല്ലാതായി. അധവാ അതിനെ നശിപ്പിച്ചു. അതുകൊണ്ടാണു ഓരോ സഭയുടേയും ആരാധനക്രമത്തില്‍ ഒരു കലര്‍പ്പും വരാന്‍ പാടില്ലെന്നു റോമും ഉപദേശിക്കുന്നതു. അതു മനസിലാക്കാതെ അതിനെ എതിര്‍ക്കുന്നവരാണു കൂടുതലും എന്നാല്‍ പൌരസ്ത്യ തിരുസംഘത്തിന്‍റെ ആഹ്വാനം അതേപോലെ നടപ്പാക്കാനയി ഒന്നോരണ്ടൊ മ്മെത്രന്മ്മാര്‍ മാത്രം  പരിശ്രമിച്ചാല്‍  ഒന്നും ആകില്ല. മലബാര്‍ സഭയില്‍ സംഭവിച്ചതു അതാണു.    

ദൈവത്തെ ആരാധിക്കുന്ന ക്രൈസ്തവ്വസമൂഹത്തില്‍ ക്രിസ്തു സംഭവത്തിന്‍റെ അനുഭവമാണൂ ആരാധനാക്രമം .ഇതില്‍ പങ്കുചേരുന്നതിലൂടെ മഹത്വീക്രുതനായ ക്രിസ്തുവിനെ അനുഭവിച്ചറിയുന്നുവെന്നുമാത്രമല്ല.ക്രിസ്തു രഹസ്യവും ,ക്രിസ്തുവിനോടുള്ള മൌതീകമായ അടുപ്പവും അനുഭവിച്ചറിയുന്നു. അതിനാല്‍ പാശ്ചാത്യസഭയിലേതില്‍ നിന്നും വ്യത്യസ്തമാണു പൌരസ്ത്യ മായ ക്കാഴ്ച്ചപാടാണിതെന്നു പറയാം .അതായതു പാശ്ചാത്യസഭയില്‍ തിരുകര്മ്മാനുഷ്ടാനങ്ങളിലെ ഭാഗഭാഗിത്വം ഒരു കടമയായി (obligation ) പരിഗണിക്കുമ്പോള്‍  പൌരസ്ത്യ സഭ ദൈവീകരഹസ്യങ്ങളിലുള്ള , സഭാംഗങ്ങളുടെ പങ്ങ്കുചേരല്‍ ,ദൈവാനുഭൂതിലഭിക്കാനുള്ള അവസരം, ദിവ്യരഹസ്യ്ങ്ങളുടെ ആഘോഷം മുതലായവയായിട്ടാണു കാണുന്നതു. അതിനാല്‍ തിരുകര്മ്മത്തിനുവേണ്ടടവരുന്ന ദീഘമായ സമയം അവര്‍ക്കു ഒരു പ്രശ്നമ്മല്ല.

പടിഞ്ഞാറന്‍ സഭയില്‍ കടം തീര്‍ക്കലായതുകൊണ്ടു ഏറ്റവും കുറഞ്ഞ സമയമാണു അവര്‍ക്കു താല്പര്യം.

Monday 29 June 2015

മലങ്കര കത്തോലിക്കന്‍ രൂപത്തെ വണങ്ങാമോ ?

വിഷയത്തിലേക്കു കടക്കുന്നതിനു മുന്‍പു അല്പം വിശദീകരണം കഴിഞ്ഞിട്ടു വിഷയത്തിലേക്കുവരാം .

മലങ്കര കത്തോലിക്കരും (ഓര്ത്തഡോക്സ് സിറിയന്‍ കത്തോലിക്കരും ) സിറിയന്‍ ഓര്ത്തഡൊക്സുകാരും, ഓര്ത്തഡോക്സു സിറിയന്‍ സഭക്കാരും , മരിച്ചവരെ ഒര്‍ക്കും ,വിശുദ്ധ്ന്മാരുടെ പടം പള്ളികളില്‍ വെയ്ക്കും, പക്ഷേ രൂപങ്ങള്‍ വെയ്ക്കില്ല. അതാണു പതിവു.

രൂപം വിഗ്രഹമാണോ ?
രൂപങ്ങള്‍ വെറും ചൂണ്ടുപലക മാത്രം, വണക്കം വിഗ്രഹാരാധനയാകില്ല " മനുഷ്യരുടെ മുന്‍പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുന്‍പില്‍ ഞാനും ഏറ്റുപറയും .മനുഷ്യരുടെ മുന്‍പില്‍ എന്നെ തള്ളിപറയുന്നവനെ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുന്‍പില്‍ ഞാനും തള്ളിപറയും . ( മത്താ.10:32 -33 ) ഏറ്റുപറഞ്ഞാല്‍ ? പലപ്പോയും ഈലോകത്തില്‍ രക്തസാക്ഷിത്വവും പരത്തില്‍ നിത്യകിരീടവും ഫലം ! എന്തിനാണു പുണ്യവന്മാരുടെ തിരുന്നാള്‍ ആഘോഷിക്കുന്നതു ? ഇവരെല്ലാവരും യേശുവിന്‍റെ സഹനത്തില്‍ പങ്കുചേര്ന്നവരാണു.സഹനം ഇല്ലാതെ യേശുവിന്‍റെ ജീവിതത്തില്‍ എങ്ങനെ പങ്കുകാരാകും ? വിശുദ്ധരുടെ രൂപങ്ങള്‍ വയ്ക്കുന്നതു എന്തിനാണു ? അവരെ ഓര്‍ക്കുവാന്‍ സഹായിക്കും അവരുടെ ജീവിതം സ്വജീവിതത്തില്‍ പകര്ത്തുവാന്‍ സഹായിക്കും.അതു ഒരുചൂണ്ടുപലകമാത്രമാണു . ആരാധന ദൈവത്തിനുമാത്രമുള്ളതാണു. പരിശുദ്ധകാന്യാമറിയം പോലും യേശുവിങ്കലേക്കുള്ളചൂണ്ടു പലകമാത്രമാണു.


രൂപങ്ങളും പ്രതീകങ്ങളും 
രൂപങ്ങളും പ്രതീകങ്ങളും വെറും ചൂണ്ടുപലക മാത്രമാണു . മരുഭൂമിയില്‍ പിത്തളസര്‍പ്പത്തെ ഉയര്‍ത്താന്‍ ദൈവം കല്പ്പിച്ചതും അതിനെ ആരാധിക്കാനല്ല. അതുവെറും പ്രതീകമായിരുന്നു. " അതിലേക്കു നോക്കിയവര്‍ രക്ഷപെട്ടു അവര്‍ കണ്ട വസ്തുവിനാലല്ല എല്ലാറ്റിന്‍റെയും രക്ഷകനായ അങ്ങുമൂലം രക്ഷപെട്ടു " (ജ്ഞാനം .16: 7 ) അതേ ആ പിത്തളസര്‍പ്പത്തിനു ഒരു കഴിവുമില്ല.പിന്നെയോ ദൈവമായ രക്ഷകന്‍ മൂലമാണു സര്‍പ്പദംശനത്തില്‍ നിന്നും രക്ഷപെട്ടതു. അതുവെറും അടയാളമാണെന്നു ,(രക്ഷയുടെ അടയാളമാണെന്നു) ആറാം വാക്യത്തില്‍ നാം കാണുന്നു. വടിമേല്‍ ഉയര്ത്തിയ പിത്തളസര്‍പ്പം ഉദ്ധിതനായ യേശുവിന്‍റെ പ്രതീകമാണു . " മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്ത്തിയതുപോലെ തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിനു മനുഷ്യപുത്രനും ഉയര്ത്തപ്പെടേണ്ടിയിരിക്കുന്നു " (യോഹ .3: 14 ) പിത്തളസര്‍പ്പത്തെഉയര്ത്തിയതിന്‍റെപേരില്‍ അവര്‍ വിഗ്രഹാരാധനക്കരായില്ല. പിത്തളസര്‍പ്പത്തെ നോക്കിയതു വിഗ്രഹാരാധനയായില്ല. അതുപോലെ പ്രതീകമായി എന്തെങ്ങ്കിലും ഉണ്ടാക്കുന്നതു വിഗ്രഹാരാധനയാകില്ല. പിത്തള സര്‍പ്പത്തിനു ശക്തി ഇല്ലാത്തതുപോലെ കല്ലോ മണ്ണോ കൊണ്ടു രൂപം ഉണ്ടാക്കിയാല്‍ അതിനു യാതോരു ശക്തിയും ഇല്ല. പക്ഷേ പിത്തളസര്‍പ്പത്തേനോക്കിയവര്‍ക്കു രക്ഷ നല്കിയതു രക്ഷകനായ ദൈവമായതുപോലെ യേശുവിന്‍റെ രൂപം നോക്കുന്നവര്‍ രക്ഷപ്രാപിക്കുന്നതു രക്ഷാകനായ യേശുവില്‍ കൂടിമാത്രമാണെന്നു സഭക്കും ,സഭാതനയര്‍ക്കും അറിയാം.

യേശുവിന്‍റെ രൂപത്തേല്‍ ഒരാള്‍ നോക്കിയാല്‍, തൊട്ടാല്‍, പ്രതീകാല്മകമായി അയാള്‍ ജീവിച്ചിരിക്കുന്ന യേശുവിനെയാണു നോക്കിയതു അധവാ തൊടുന്നതു. അതു കന്യാമറിയത്തിന്‍റെയോ ,പുണ്യാന്മക്കളുടെയോ ആയാലും ഇതു തന്നെ സംഭവിക്കുന്നു. അവരെ ഓര്‍ക്കാനും അവരെ വന്ദിക്കാനും ,വണങ്ങാനും ഒക്കെ ഉപയോഗിക്കുന്നതു ഒരിക്കലും വിഗ്രഹാരാധനയാകില്ല. ആകുമായിരുന്നെങ്ങ്കില്‍ പിത്തളസര്‍പ്പത്തെ ഉണ്ടാക്കാന്‍ ദൈവം പറയില്ല. കെരൂബുകളെ ഉണ്ടാക്കാന്‍ പറയില്ല. വിളക്കുകാല്‍ ഉണ്ടാക്കാന്‍ പറയില്ല. തലതിരിഞ്ഞ ഉപ്ദേശം കൊടുക്കുന്നവര്‍ക്കു ഇതെല്ലാം വിഗ്രഹാരാധനയാണു. സഹദേന്മാരെ ഒര്‍ക്കാം നമ്മേ പഠിപ്പിച്ച നമ്മുടെപിതാക്കന്മാരെ ഓര്‍ക്കാം അവരുടെ യൊക്കെ പ്രാര്ത്ഥന നമുക്കുകോട്ടയായിരിക്കട്ടെ !

ഇനിയും വിഷയത്തിലേക്കുകടക്കാം .
ഈ പറഞ്ഞതൊക്കെയാണു യാധാര്ത്ഥ്യമെങ്കിലും ഒരു മലങ്കരക്കാരന്‍ കത്തോലിക്കന്‍ എന്തുചെയ്യണം ? സത്യം അറിയാം .വിഗ്രഹാരാധനയല്ല .രൂപത്തേല്‍ നോക്കി വണങ്ങിയാല്‍ വിഗ്രഹാരാധനയല്ല. എല്ലാം സമ്മതിച്ചു പക്ഷേ അവന്‍ അതു ചെയ്യുന്നതോ ചെയ്യാതിരിക്കുന്നതോ യുക്തി ?

ശ്ളീഹാപറയുന്നതുനോക്കാം

" നിംഗളുടെ സ്വാതന്ത്ര്യം ബലഹീനര്‍ക്കു ഏതെങ്കിലും വിധത്തില്‍ ഇടര്‍ച്ചക്കു കാരണമാകാതിരിക്കാന്‍ സൂക്ഷിക്കണം .എന്തെന്നാല്‍ അറിവുള്ലവനായ നീ വിഗ്രഹാലയത്തില്‍ ഭക്ഷണത്തിനിരിക്കുന്നതായി ദുര്‍ബലമനസാക്ഷിയുള്ല ഒരുവന്‍ കണ്ടാല്‍ വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച ഭക്ഷണസാധനം കഴിക്കാന്‍ അതു അവനു പ്രോല്സാഹനമാകില്ലേ ? അങ്ങ്നെ നിന്‍റെ അറിവു ക്രിസ്തു ആര്‍ക്കുവേണ്ടിമരിച്ചോ ആ ബലഹീനസഹോദരനു നാശകാരണമായിതീരുന്നു. " ( 1കോറ.8:9 - 11 )

ഒരാള്‍ വിശപ്പിനു ഭക്ഷണമെന്നരീതിയില്‍ ഭക്ഷിച്ചാല്‍ തെറ്റില്ല പക്ഷേ മറ്റവന്‍ വിഗ്രഹാരാധകരുടെ മനോഭാവത്തോടെ ഭ്ക്ഷിക്കുമ്പോള്‍ അതു പാപമാകുന്നു. അതിനാല്‍ അറിവുള്ളവര്‍ സൂക്ഷിക്കണം .മറ്റവന്‍ കാണ്‍കെ ഭക്ഷിക്കരുതു

മലങ്കരക്കാരന്‍ ഇതുപോലെ മറ്റവര്‍ക്കൂതപ്പാകാതെയിരിക്കാന്‍ രൂപങ്ങള്‍ വെയ്ക്കാതിരിക്കുന്നതല്ലേ നല്ലതു ? (കുരിശടികളില്‍ )

Sunday 28 June 2015

വീശ്വാസവും ശാന്തിയും

തലീത്താ കൂം " ( ബാലികേ എഴുനേല്ക്കുക )

മുകളിലേക്കു നോക്കാത്ത ഒരു മ്രുഗമുണ്ടെന്നാണു പറയപ്പെടുക . എന്നാല്‍ അതു മുകളിലേക്കു നോക്കുന്ന ഒരു അവസരമെന്നു പറയുന്നതു തലക്കു അടികിട്ടണം. തലക്കു അടികിട്ടിയാല്‍ അതു മുകളിലേക്കു നോക്കും.

മനുഷ്യരും പലപ്പോഴും അങ്ങനെതന്നെയാണു.

ദൈവത്തെകുറിച്ചോ ദൈവീകകാര്യങ്ങളിലോ ഒരുചിന്തയുമില്ലാത്തവര്‍ വലിയ ആപത്തു വരുമ്പോളാകാം അവര്‍ ദൈവത്തെ കുറിച്ചു ഓര്‍ക്കുക.

ജയ് റോസ് അതിനു ഒരു ഉദാഹരണമാണു. സിനഗോഗുകളില്‍ പലപ്പോഴും ഏശുവിനു എതിരായി പ്രവര്ത്തിക്കുന്നവരായിരുന്നു സിനഗോഗ് അധികാരികള്‍


അരാണു സിനഗോഗ് അധികാരി ?

സിനഗോഗിന്‍റെ ഭരണം നടത്തുന്നതു ഒരു കൌണ്സില്‍ ആണു .അതിന്‍റെ തലവനാണു സിനഗോഗ് അധികാരി . യേശു ശാബതില്‍ രോഗ ശാന്തി നല്കുന്നതിനേയും എല്ലാം എതിര്ത്തിരുന്നവര്‍ ഇവരൊക്കെയാണു. ഒരിക്കലും യേശുവിന്‍റെ സഹവര്ത്തിത്വം ആഗ്രഹിക്കാത്തവരെന്നു പറയാമായിരിക്കും .അവര്‍ യേശു ദൈവപുത്രനാണെന്നോ ദൈവമാണെന്നോ വിശ്വസിക്കാത്തവരായിരുന്നു ഇവര്‍.
തലക്കു അടികിട്ടിയപ്പോള്‍ മുകളിലേക്കു നോക്കി.
ജയ് റോസെന്നാല്‍ പ്രകാശിതന്‍ പ്രകാശം ലഭിച്ചവനെന്നാണു അര്ത്ഥം
യേശുവുമായി അടുത്തപ്പോഴാണു അവന്‍റെപേരിനുപോലും അര്ത്ഥം ഉണ്ടായതെന്നു പറയാമായിരിക്കും. അയാളുടെ കൊച്ചുമകള്‍ ക്ലശലായ രോഗം പിടിപെട്ടു മരിക്കാറായപ്പോഴാണു അയാള്‍ യേശുവിന്‍റെ കാല്ക്കല്‍ വീണു തന്‍റെ മകളുടെമേല്‍ കൈകള്വെയ്ക്കണമെന്നു അപേക്ഷിക്കുന്നതു, (മര്‍കോ.5:22 ) . യേശു അയാളുടെ ഭവനത്തില്പ്ര്വേശിച്ചു പത്രോസും ,യോഹന്നാനും, യാക്കോബും ,കുട്ടിയുടെ മാതാപിതാക്കളും മാത്രം മുറിയില്‍ കടന്നു യേശു ബാലികയുടെ കയ്യില്‍ പിടിച്ചു പറഞ്ഞതാണു .ബാലികേ എഴുനേല്ക്കുക.
തലീത്താ കൂ ( മര്‍ക്കോ.5 : 41 ) തല്‍ക്ഷണം അവള്‍ എഴുനേറ്റു.
അവള്‍ക്കു ഭക്ഷണം കൊടുക്കാന്‍ യേശു പറഞ്ഞു.

നമ്മളും പലപ്പോഴും ഈ ജയ് റോസിനെപ്പോലെയാണു. ജീവിതയാത്രയില്‍ ദൈവത്തെയോ ദൈവികകാര്യങ്ങളിളോ ശ്ര്‍ദ്ധിക്കാന്‍ കഴിയാതെ നെട്ടോട്ടം ,കുറിയോട്ടം ഓടുമ്പോഴാകാം ഒരു അടികിട്ടുക, അപ്പോള്‍ കണ്ണുതുറക്കും ജയ് റോസ് പോയതുപോലെപോയി ഏശുവിന്‍റെ കാല്ക്കീഴില്‍ വീഴും .വിശ്വാസത്തോടേ യേശുവിനെ സമീപിച്ചാല്‍ ഒരിക്കലും യേശു നമ്മേ ഉപേക്ഷില്ലില്ല.

ജയ് റോസിന്‍റെ ഭവനത്തിലേക്കുള്ളയാത്രയിലാണു ആ രക്തസ്രാവക്കാരി സ്ത്രീയും സൌഖ്യം പ്രാപിക്കുന്നതു. 

Saturday 27 June 2015

ഓര്‍ത്തഡോക്സ് സുറിയാനി കത്തോലിക്കര്‍!!

“ മലങ്കരസഭയുടെ തനിമയും പൈത്രുകവും കാത്തു സൂക്ഷിച്ചുകൊണ്ടു കാതോലിക കൂട്ടായ്മക്കു നേത്രുത്വം കൊടുക്കുവാന്‍ ശ്രമിച്ച മാര്‍ ഈവാനിയോസ് തിരുമേനി റോമുമായുള്ള ഐക്യ അന്വേഷണശ്രമങ്ങളുടെ മധ്യേ ഈ നാമമാണു നിര്‍ദേശിച്ചതു.ഓര്‍ത്തഡോക്സ് സുറിയാനിസഭയുടെ പ്രതിരൂപമെന്ന നിലയില്‍ തന്റെ സമൂഹത്തേയും കാണുകയെന്നതായിരുന്നു ഇതിലൂടെ അദ്ദേഹം ലക്ഷ്യം വെച്ചതു. ആകയാല്‍ മലങ്കരകത്തോലിക്കാസഭക്കു ലഭിച്ചിരിക്കുന്ന ഒര്ത്തഡോക്സിയുടേയും ,സര്‍വത്രീകതയുടേയും ഇടയിലെ പാലമായിരിക്കുകയെന്ന ദ്വിവിധവിളിയേ ദ്യോതിപ്പിക്കുമാറു ഈപേരു വീണ്ടെടുക്കുന്നതിനും അതോടൊപ്പം അതുള്‍ കൊള്ളുന്ന ദൌത്യം നിര്‍വഹിക്കുന്നതിനും അവര് തയാറാകണം …കത്തോലിക്കാസഭയിലായിരിക്കുക എന്നതുകൊണ്ടു മറ്റു പലതും സ്വീകരിക്കണമെന്ന ചിന്തക്കു പ്രാധാന്യം നല്കി . തന്മൂലം യധാര്‍ത്ഥ കത്തോലിക്കരായിരിക്കുവാനായി പൌരസ്ത്യ – മലങ്കര സഭാപാരമ്പര്യങ്ങളില്‍ പലതും മലങ്കരകത്തോലിക്കാസഭ ബലികഴിച്ചുവെന്നതാണു സത്യം .

ഭരണ സംവിധാനം പൌരസ്ത്യസഭാപാരമ്പര്യ പ്രകാരമുള്ള സിനഡല്‍ സംവിധാനത്തോടുകൂടി അംഗീകരിച്ചുകിട്ടുന്നതിനു അഭിവന്ദ്യ മാര്‍ ഈവാനിയോസ് മെത്രാപോലീത്താ ശ്രമിച്ചുവെങ്ങ്കിലും അതിനു സാധിക്കാതെ പാശ്ചാത്യ്അ ഭരണ സംവിധാനം സ്വീകരിക്കേണ്ടിവന്നു. ആരാധനാക്രമത്തിലും പലവിധവ്യതിയാനങ്ങള്‍ സംഭവിക്കുകയും ലത്തീന്‍ സഭയുടേതായ പല ഭക്താഭ്യാസങ്ങളും മലങ്കരകത്തോലിക്കാസഭയില്‍ അവതരിപ്പിക്കുകയും ചെയ്തു . അന്നു മലങ്കരസഭയേ സേവിക്കാന്‍ മുന്‍പോട്ടുവന്ന മലബാര്‍ സഭയിലെ വൈദീകരിലൂടെയാണു പ്രധാനമായും ഈലത്തീന്‍ സമ്പ്രദായരീതികള്‍ സഭയില്‍ അവതരിപ്പിക്കപെട്ടതു “ ( മലങ്കര കത്തോലിക്കാ സഭയുടെ വ്യക്തിത്വം പേജ് 98 – 99 )


കാലക്രമത്തില്‍ ഈ ലത്തീനീകരണം മാറ്റി തനിമവീണ്ടെടുക്കാനുള്ള ഉപദേശം
റോമില്‍ നിന്നുതന്നെ ലഭിച്ചു. പൌരസ്ത്യ തിരുസംഘത്തിന്‍റെ ഉപദേശം .

പൌരസ്ത്യ സഭാപാരമ്പര്യങ്ങളും മലങ്കരസഭാവ്യക്തിത്വവും സമ്രക്ഷിച്ചുകൊണ്ടു തങ്ങളുടെ പ്രത്യേകമായ വിളിയില്‍ മുന്നേറുവാന്‍ റോമിലെ പൌരസ്ത്യ തിരുസംഘം മലങ്കരകത്തൊലിക്കാ സഭയെ ഉപദേശിച്ചതായി രേഖകള്‍ ഉണ്ടു.

പുനരൈക്യാനന്തരം ഈ സഭയില്‍ ഉണ്ടായ ലത്തീന്‍ സ്ംബ്രദായവല്ക്കരണ പ്രവണതകളെ നിയന്ത്രിച്ചു സഭാവ്യ്ക്തിത്വം വീണ്ടെടുക്കാന്‍ 1957 ഫെബ്രുവരി 25 നു മലങ്കര കത്തോലിക്കാ മെത്രാന്മാര്‍ക്കയച്ച ഒരു കത്തിലൂടെ ആവശ്യ്പ്പെട്ടു.
" ചില വന്ദ്യ വൈദികമേലധ്യക്ഷന്മാരുടെ നേത്രുത്വത്തില്‍ മലങ്കര സുറിയാനി റീത്തില്‍ പെട്ട വിശ്വാസികളുടെ ഗണ്യമായ ഒരു സ്ംഘം കത്തോലിക്കാസഭയുമായി പുനരൈക്യ്പെട്ടകാലം മുതല്‍ ഈ റീത്തു അന്യൂനമായി പാലിക്കപെടുന്നതിനു ആവശ്യമായ വിശദമായ അനുശാസനങ്ങള്‍ തിരു സിംഹാസനം ശുഷകാന്തിയോടുകൂടി നല്കിയിട്ടുണ്ടു അപ്പസ്തോലിക സിംഹാസനവുമായി ഉണ്ടായ പുനരൈക്യ്ത്തിനു ശേഷം കഴിഞ്ഞ 25 വര്ഷത്തിനുള്ളില്‍ ഈ റീത്തിനു അന്യമായ ചില ആചാര മര്യാദകള്‍ കടന്നുകൂടിയിട്ടുണ്ടു. ആകയാല്‍ ഈ റീത്തിനെ പൂര്‍വീക പവിത്രതയിലേക്കു കൊണ്ടുവരുന്നതിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്കൂക ആവശ്യ്മായിതീര്ന്നിരിക്കുന്നു.

വീണ്ടും 1958 മെയ് 28 നു അതേ തിരുസംഘം ആര്‍ച്ചു ബിഷപ്പു ബെനെഡിക്ടു മാര്‍ ഗ്രീഗോറിയോസിനെഴുതിയ കത്തില്‍ പറയുന്നു.
" എല്ലാറ്റിലുമൂപരി ,വെറും ഉഹാപോഹങ്ങള്‍ ആസ്പദമാക്കി ,യധാര്ത്ഥ റീത്തിനന്യമായ മാറ്റങ്ങള്‍ മലങ്കരയില്‍ വരുത്തുവാന്‍ അനുവദിച്ചാല്‍ മലങ്കര ഒര്ത്തഡോക്സുകാരുടെ പുശ്ചത്തിനു പാത്രമാകുന്ന ഒരു സങ്കരറീത്തായി അതു തീരും. പൌരസ്ത്യ സഭകളെപറ്റിയുള്ള പ്രബോധനത്തിനു പ്രത്യക്ഷത്തില്‍ അതു എതിരാവുകയും ചെയ്യും " ( മലങ്കരകത്തോലിക്കാസഭയുടെ വ്യക്തിത്വം പേജ് 102 - 103 )

അതുകൊണ്ടു മലങ്കരകത്തോലിക്കാസഭയുടെ പ്രത്യേകമായ വിളി പൂര്ണമാക്കുവാന്‍ അതിന്‍റെ വ്യക്തിത്വവും തനിമയും സമ്രക്ഷിച്ചുകൊണ്ടു മുന്നേറേണ്ടിയിരിക്കുന്നു. കത്തോലിക്കാസഭയും ലത്തീന്‍ സഭയും ഒന്നാണെന്ന തെറ്റിധാരണ നീക്കുവാനും സഭൈക്യ്ത്തിലൂടെ തങ്ങളുടെ പാരമ്പര്യങ്ങള്‍ നഷ്ടപ്പെടുകയില്ലെന്നു മറ്റു സഭകളെ ബോധ്യ്പ്പെടുത്തുവാനും ഈ ശ്രമം അനുപേക്ഷണീയംത്രെ !


അപ്പോള്‍ മാത്രമേ ഓര്ത്തഡോസിയേയും സാര്‍വത്രീകതേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയായി, പാലമായി, മാധ്യസ്ഥനായി, വര്ത്തിക്കുവാന്‍ മലങ്കര കത്തോലിക്കാസഭക്കു കഴിയൂ . കാരണം കത്തോലിക്കാസഭയുടെ കൂട്ടായ്മയിലായതുകൊണ്ടു കത്തോലിക്കാസഭയുമായും ,ഒര്ത്തഡോക്സു സഭയുടെ ഒരു പാരലല്‍ സഭയായതുകൊണ്ടു ഒര്ത്തഡോക്സു സഭയുമായും ബന്ധ പ്പെടാന്‍ മലങ്കര കത്തോലിക്കാസഭക്കു കഴിയുന്നിടത്തോളം മറ്റു ഒരു സഭ്ക്കുമില്ല. അതിനാല്‍ മലങ്കരസഭ ലത്തീന്‍ അടിമത്വത്തിലാണെന്നുള്ള ഓര്ത്തഡോക്സു കാരുടെ തെറ്റായ ധരണക്കു വിരാമമിടേണ്ടതും അങ്ങനെയല്ലന്നു തെളിയിക്കാനും നമുക്കു കഴിയണം .

അതിനാണു 50 തു , 60 തു കാലയളവില്‍ എല്ലാപള്ളികളില്‍ നിന്നും എല്ലാരൂപങ്ങളും തൂങ്ങപെട്ട കുരിശും വന്ദ്യ അത്തനാസിയോസ് പിതാവു ഉണും ഉറക്കവുമില്ലാതെ അഹോരാത്രം എല്ലാ പള്ളികളിലും സ്വയം പോയി വേണ്ടതെല്ലാം ചെയ്തതു. അന്നും വലിയ എതിര്‍പ്പൂണ്ടായിരുന്നു. ചങ്ങനാശേരില്‍ നിന്നും വന്ന അച്ച്ന്മാര്‍ ധാരാളം ഉണ്ടായിരുന്നു.

ഭ്ക്താഭ്യാസങ്ങള്‍ വ്യക്തിഗതമാണു . വ്യക്തി സ്വാതന്ത്ര്യത്തില്പെടുന്നകാര്യമാണു. അതുവേണ്ടെന്നു പറയില്ല. പക്ഷേ മലങ്കരയുടെ യാമപ്രാര്ത്ഥനയും എല്ലാം കഴിഞ്ഞിട്ടു മറ്റു ഭക്താഭ്യാസങ്ങള്‍ വേണ്ടവര്‍ ചെയ്യണം . ദൈവത്തിംഗ്ലേക്കു അടുക്കാന്‍ ഏതു മാര്‍ഗവും സ്വീകരിക്കാം .മലങ്ങരയുടേതുവേണ്ടെന്നു വയ്ക്കാന്‍ പാടില്ലെന്നുമാത്രം

( അര്‍ക്കെങ്കിലും വെടിവയ്ക്കണമെങ്കില്‍ മുഴുവന്‍ വായിച്ചിട്ടെ ആകാവൂ )

Friday 26 June 2015

സഭാപിതാക്ക്ന്മാരുടെ സാക്ഷ്യവും പഠനവും

അപരിമേയനായ ദൈവത്തെ പ്രാപിക്കാന്‍ പരിമിതിയുള്ള മനുഷ്യനു നേരിട്ടു സാധ്യമല്ല.അതിനാണു ദൈവം ഏക മാദ്ധ്യസ്ഥനെ തന്നിരിക്കുന്നതു. അതുപോലും ശരിയായ അര്‍ത്ഥത്തില്‍ മനുഷ്യന്‍ മനസിലാക്കുന്നില്ല. യേശു പൂര്‍ണദൈവവും പൂര്‍ണ മനുഷ്യനുമാകയാല്‍ മനുഷ്യനു പിതാവുമായി ബന്ധപ്പെടാന്‍ യേശുവില്‍ കൂടെ മാത്രമേ സാധിക്കൂ.

കാരണം യേശു ദൈവമാകയാല്‍ അപരിമേയനായ ദൈവവുമായി യേശുവിനു ബന്ധപ്പെടന്‍ സാധിക്കുന്നു. അതുപോലെ യേശുമനുഷ്യനാകയാല്‍ മനുഷ്യര്‍ക്കു നിഷ്പ്രയാസം യേശുവുമായി ബന്ധപ്പെടാന്‍ കഴിയും. അതുകൊണ്ടാണുയേശു പറഞ്ഞതു ഞാനാണു വാതില്‍ എന്നില്‍കൂടെ അല്ലാതെ ഒരുവനും പിതാവിന്‍റെ അടുത്തേക്കു വരുവാന്‍ സാധിക്കില്ല. അതുപോലെ എന്‍റെ പിതാവു ആകല്‍ഷിച്ചിട്ടല്ലാതെ ആര്‍ക്കും എന്‍റെ അടുത്തേക്കും വരാന്‍ സാധിക്കില്ല.ഇതാാണു ഏക മധ്യസ്ഥന്‍റെ അര്‍ത്ഥം . ആാരെല്ലാം നമുക്കുവേണ്ടിപ്രര്‍ത്ഥിച്ചാലും യേശുവാകുന്ന വാതിലില്‍കൂടിമാത്രമേ പിതവിന്‍റെ അടുത്തേക്കുപ്രവേശിക്കുകയുള്ളു. പാാപികളായ നമ്മുടെ പ്രാര്‍ത്ഥന ദൈവസന്നിധിയിലേക്കു ഉയരാത്തതു പാപമാകുന്ന ഒരു വലിയ കവചം നമ്മേമൂടിയിരിക്കുന്നതുകൊണ്ടാണു.അതാണു ഏശയാ പറഞ്ഞതു നിന്‍റെ പാപം നിന്നെയും ദൈവത്തെയും തമ്മില്‍ അകറ്റിയിരിക്കുന്നു.എന്നാല്‍ പരിശുദ്ധന്മാരുടെ പ്രാര്‍ത്ഥന മേഘങ്ങള്‍ തുളച്ചു ഉയരുന്നു.


എന്തെങ്കിലും ഒരു പ്രമേയം നമ്മേ മനസിലാക്കാന്‍ വേണ്ടി ബൈബിളില്‍ പറയുന്നതു മാനുഷീകമായരീതിയില്‍ അതിനെ വിശകലനം ചെയ്താല്‍ തെറ്റിപോകും . ഒരു സൈയിന്റ്റിഫികു മെതേഡില്‍ അധവാ ശാസ്ത്രീയമായരീതിയല്‍ ബൈബിള്‍ വിശകലനം ചെയ്താല്‍ സത്യത്തില്‍ നിന്നും അകന്നുപോകും , ദൈവത്തില്‍ നിന്നും അകന്നുപോകും.

" ഈ എളിയ സഹോദരനു ചെയ്തപ്പോഴോക്കെ എനിക്കു തന്നെ ചെയ്തു " എന്നു പറഞ്ഞതു നിനക്കു നിന്‍റെ ദൈവത്തിനു ഒന്നും തന്നെ നേരിട്ടു ചെയ്യാന്‍ പറ്റാത്തതുകൊണ്ടാണു. നീ ദൈവത്തിനു ദാഹജലം കൊടുക്കും. ഭക്ഷണം കൊടുക്കും.ഉടുക്കാന്‍ കൊടുക്കും പാര്‍ക്കാന്‍ സ്ഥലം കൊടുക്കും. ഇതൊക്കെ നിന്‍റെ സഹോദരനില്‍ കൂടെ മാത്രമേ സാധിക്കു. കാരണംദൈവം അപരിമേയനാണു. നീ പരിമിതിയുള്ളവനുമാണു.

അഹറോന്‍റെ ഭാര്യയുടെ കുഷ്ടം മാറിയതും മോശ പ്രര്‍ത്ഥിച്ചപ്പോഴാണു. മാാരകരോഗങ്ങളും സ്ര്‍പ്പദംശനവും അതുപോലെ എന്തെല്ലാം മോശയുടെ മാധ്യസ്ഥം കൊണ്ടു ദൂരീകരിക്കുന്നു.പ്രവാചക്ന്മാരുടെയും നീതിമാന്മാരുടെയും പ്രാര്‍ത്ഥനക്കു വിലയുണ്ടു.രോഗങ്ങള്‍ സുഖപ്പെടുത്താനും ,പിശാചുക്കളെ ഒഴിവാക്കാനും, പാപങ്ങള്‍ മോചിക്കാനും ഒക്കെ അപ്പസ്ഥോലന്‍മ്മാര്‍ക്കു അധികാരം കൊടുത്തില്ലെ ? എന്തിനു മരിച്ചവരെ വരെ ഉയർപ്പിച്ചില്ലെ ?

വിശൂദ്ധന്മാര്‍ ജനത്തെ ദൈവത്തില്‍ നിന്നും അകറ്റി തങ്ങളീലേക്കു അടുപ്പിക്കുന്നോ ?

പരിശുദ്ധകന്യാമറിയവും വിശുദ്ധന്മാരും ദൈവത്തില്‍ നിന്നു അകറ്റുന്നവരല്ല പിന്നെയോ ദൈവത്തിലേക്കു നമ്മേ നയിക്കുന്നവരാണു.

ദൈവത്തോടു ചേര്ന്നു നില്ക്കുന്ന ഒരാള്‍ക്കു മറ്റൊരാള്‍ക്കുവേണ്ടി പ്രാര്ത്ഥിക്കാന്‍ സാധിക്കും
" നീതിമാന്‍മാരുടെ പ്രാര്ത്ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാണു "
(യാക്കോബ് 5:16 )

വിശുദ്ധപൌലോസ് തനിക്കുവേണ്ടി പ്രാര്ത്ഥിക്കാന്‍ മറ്റുള്ളവരോടു അപേക്ഷിക്കുന്നു
( റോമാ.15:30 , എഫേ.6:18 , തെസേ 5:25 )

മോശയുടെ മാധ്യസ്ഥ പ്രാര്ത്ഥനവഴി ദൈവം ഇസ്രായേല്‍ ജനത്തോടു മരുഭൂമിയില്‍ വെച്ചു കരുണ കാണിച്ചു . ( സങ്കീ.106:23 , സംഖ്യ.11 :10 -- )

എന്‍റെ ദാസനായ ജോബു നിങ്ങള്‍ക്കുവേണ്ടി പ്രാര്ത്ഥിക്കും.ഞാന്‍ അവന്‍റെ പ്രാര്ത്ഥന സ്വീകരിച്ചു നിംഗളുടെ ഭോഷത്തത്തിനു നിംഗളെ ശിക്ഷിക്കുകയില്ല.
( ജോബു .42:8 )

വിശുദ്ധരിലൂടെ ദൈവശക്തിയാണു വിളമ്പരം ചെയ്യപ്പെടുന്നതു (അപ്പ.5:15-16 )

"പൌലോസിന്‍റെ ശരീരസ്പര്‍ശമേറ്റ തൂവാലകളും, അംഗവസ്ത്രങ്ങളും രോഗികളുടെ അടുക്കല്‍ കൊണ്ടുചെന്നപ്പോള്‍ രോഗികള്‍ സുഖം പ്രാപിക്കുകയും, അശുദ്ധാത്മാക്കള്‍ അവരില്‍ നിന്നു പുറത്തുവരികയും ചെയ്തിരുന്നു ".( അപ്പ.19:12 )

മരിച്ചവിശുദ്ധര്‍ ദൈവസന്നിധിയില്‍ മാലാഖാമാരെപ്പോലെയാണു.(മത്ത.22:30-32 )
മാലാഖാമാര്‍ മനുഷ്യര്‍ക്കുവേണ്ടി മാധ്യസ്ഥം ( തോബി.12:12 ) അതുപോലെ വിശുദ്ധര്‍ക്കും സാധിക്കും.

"നില്ക്കുവാന്‍ ഇശ്ചിക്കുന്നവര്‍ക്കു വിശുദ്ധരുടെയും മാലാഖമാരുടേയും സമ്രക്ഷണത്തിനു കുറവുണ്ടാകുകയില്ല. ( വി.ഹില്ലാരി )

പിതാക്കന്മാരുടെ കാഴ്ച്ചപ്പാടുകള്‍ പരിശോധിച്ചാല്‍

വി.ജറോം

"ശ്ളീഹന്മാര്‍ക്കും രക്തസാക്ഷികള്‍ക്കും അവര്‍ ലോകത്തിലായിരുന്നപ്പോള്‍ മറ്റുള്ലവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കാമായിരുന്നെങ്കില്‍ സ്വര്‍ഗത്തില്‍ തങ്ങളുറ്റെ കിരീടങ്ങള്‍ നേടിയതിനു ശേഷം എത്രയോകൂടുതല്‍ മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കുവാന്‍ സാധിക്കും.മോശ അറുനൂറായിരം ഭടന്മാര്‍ക്കു ദൈവത്തില്‍ നിന്നും പാപമോചനം നേടികൊടുത്തു. സ്തേപ്പാനോസ് തന്‍റെ മര്‍ദിതര്‍ക്കുവേണ്ടി പ്രാര്ത്ഥിച്ചു. ഇപ്പോള്‍ അവര്‍ ക്രിസ്തുവിനോടുകൂടി സ്വര്‍ഗത്തിലായിരിക്കുമ്പോള്‍ അവരുറ്റെ പ്രാര്ത്ഥനക്കു ശക്തികുറയുമോ ? വി.പ്പൌലോസിന്‍റെ പ്രാര്ത്ഥനവഴി കപ്പലപകടത്തില്‍ പെട്ട 276 ആളുകള്‍ രക്ഷപ്രാപിച്ചു. മരണശേഷം അദ്ദേഹം ഈ ലോകത്തില്‍ കഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി ദൈവസന്നിധിയില്‍ ഒരക്ഷരം പോലും ശബ്ദിക്കില്ലെന്നോ ? "


ജറുസലേമിലെ വി.സിറില്‍ (313 - 386 )

"നമ്മള്‍ പൂര്വപിതാക്ക്ന്മാരുടേയൂം പ്രവാചകന്മാരുടേയും ശ്ളീഹന്മാരുടേയും രക്തസാക്ഷികളുടേയും പ്രാര്ത്ഥനയാചിക്കുന്നു.അവരുടെ പ്രര്ത്ഥനകളും മാധ്യസ്ഥവും വഴി നമ്മുറ്റെ പ്രാര്ത്ഥന്‍ ദൈവം സ്വീകരിക്കുവാന്‍ "

വി.ജോണ്‍ ക്രിസോസ്റ്റം. (344 -407 )

" ദൈവം നിന്നെ ശിക്ഷിക്കുന്നതായി കാണുന്നുവെങ്കില്‍ ദൈവത്തിന്‍റെ ശത്രുക്കളുടെ പക്കത്തിലേക്കു ഓടിപോകാതെ അവിടുത്തെ സ്നേഹിതന്മാരായ രക്തസാക്ഷികളുടേയും വിശുദ്ധരുടേയും സഹായം അപേക്ഷിക്കുക. "

ഇതില്‍ നിന്നെല്ലാം നാം മനസിലാക്കേണ്ടതു പഴയനിയമത്തിലും, പുതിയനിയമത്തിലും , ആദിമസഭയിലും എല്ലാം വിശുദ്ധന്മാരുടെ പ്രാര്ത്ഥനക്കു ഫലമുണ്ടെന്നും അവരുടെ പ്രാര്ത്ഥനാസഹായം അപേക്ഷിക്കുന്നതു ദൈവത്തിനു ഇഷ്ടമാണെന്നുമാണു.

പരിശുദ്ധകന്യാമറിയത്തിന്‍റെയും വിശുദ്ധന്മാരുടേയും ശുദ്ധിമതികളുടേയും രക്തസാക്ഷികളുടെയും ,പ്രവചകന്മാരുടേയു, പിതാക്ക്ന്മാരുടേയും പ്രാഅര്ത്ഥന നമുക്കു കോട്ടയായിരിക്കടേ ! ആമ്മീന്‍  

Thursday 25 June 2015

ബൈബിള്‍ മേഖലയിലെ ചില അമൂല്യ സമാഹാരങ്ങള്‍ !

യേശുദേവന്‍

ഹൈന്ദവനായ്യ കേശവമേനോന്‍ എണ്‍പത്തിനാലാമത്തെ (84) വയസിലാണു "യേശുദേവന്‍ " എഴുതുന്നതു.പ്രായാധിക്യം മൂലം കാഴ്ച്ച നഷ്ടപെട്ട അദ്ദേഹത്തിനു,ഭാര്യ നളിനി ദിവസവും രാത്രി ബൈബിളും മറ്റു പുസ്തകവും വായിച്ചുകൊടുക്കും. രാവിലെ അദ്ദേഹത്തിന്‍റെ സെക്രട്ടറിയായ പി.എം. വേണൂഗോപാല്‍ വന്നു ദ്ദേഹം പറയുന്നതു എഴുതിയെടുക്കും. അങ്ങ്നെ രൂപപെട്ട ക്രിതിയാണു " യേശുദേവാന്‍ "

വടവാതൂര്‍ സെമിനാരിയുടെ സംഭാവനകള്‍

1962 ല്‍ കോട്ടയത്തൂള്ള വടവാതൂരില്‍ ആരംഭിച്ച സെയിന്‍റ്  തോമസ്  സെമിനാരി ബൈബിള്‍ മേഖലയില്‍ ധാരാളം സംഭാവന ചെയ്തിട്ട്ടുണ്ടു.
Chapel

അവിടുത്തെ ബൈബിള്‍  പ്രൊഫസറന്മാരായിരുന്ന ഫാ.തോമസ് കയ്യാലപറമ്പില്‍,ഫാ.മാത്യു വെള്ളാനിക്കല്‍ , ഫാ.ജോര്‍ജ് പുന്നക്കാട്ടില്‍,
ഫാ.ജോര്‍ജ് മങ്ങാട്ടില്‍, എന്നിവരോക്കെ ഈ മേഖലയില്‍ സ്തുത്യര്ഹമായ സേവനം ചെയ്തവരാണു. 1972 ല്‍ ആരംഭിച്ച " ബൈബിള്‍ ഭാഷ്യം " എന്ന ആനുകാലികവും 1983 ല്‍ ഇറങ്ങിയ ബൈബിള്‍ വിജ്ഞാനകോശവും ഇവിടെനിന്നുമാണു തയാറാക്കിയതു.

ബിബ്ളിയാ പബ്ളിക്കേഷന്‍സ് 

ജോസ് മാണിപറമ്പിലച്ചന്‍ ആരംഭിച്ച ബിബ്ളിയാ പബ്ളിക്കേഷന്‍സ്  ബൈബിള്‍ മേഖലയില്‍ ധാരാളാം സംഭാവനകള്‍ ചെയ്തിട്ടുണ്ടു. വചന വ്യ്യാഖ്യാന ഗ്രന്ഥങ്ങള്‍ , പ്രസംഗസഹായികള്‍, സചിത്രബൈബിളുകള്‍ ,മറ്റുവേദ പഠനഗ്രന്ഥങ്ങള്‍ എന്നിവക്കുപുറമേ അപ്പോക്രീഫല്‍ പുസ്തകങ്ങളും, മറ്റനവധി പുസ്തകങ്ങളുടെ തര്‍ജിമകളും, ഇവിടെനിന്നും പ്രസിദ്ധീകരിക്കുന്നുണ്ടൂ . 

തിരുവെഴുത്തുകളെകുറിച്ചു  മഹാന്മാര്‍ !

1) ദൈവം മനുഷ്യനു സംഭാവന ചെയ്തിട്ടുള്ളവയില്‍ ഏറ്റവും അതിശ്രേഷ്ടമായ ദാനം ബൈബിള്‍ ആണെന്നു ഞാന്‍ വിശ്വസിക്കുന്നു. - ഏബ്രഹാം ലിങ്കന്‍

2)തിരുവചന അദ്ധ്യയയനം ഒരുവനെ ഉത്തമ പൌരനും ,ഉത്തമ പിതാവും, ഉത്തമമകനും, ഉത്തമ ഭര്ത്താവും , ഒക്കെ ആക്കിതീര്‍ക്കുന്നു. -----      തോമസ് ജെഫേഴ്സ്ണ്‍.

3 ) ദൈവത്തെ കൂടാതെയും ബൈബിള്‍ ഇല്ലാതെയും ലോകത്തെ നീതിയോടേ ഭരിക്കാന്‍ സാധ്യമല്ല. ----------------   ജോര്‍ജ് വാഷിംഗടന്‍

4) ബൈബിള്‍ കൂടാതെ ശരിയായ വിദ്യാഭ്യാസം ഒരു പൈതലിനു ലഭിക്കുന്നില്ല.  ----------   ലിയോ ടോള്സ്റ്റോയി.

5) ബൈബിള്‍ ഒരു സാധാരണപുസ്തകമല്ല. പ്രത്യുത അതിനെ എതിര്‍ക്കുന്ന സകലത്തിനേയും സ്വാധീനിക്കുവാന്‍ ശക്തിയുള്ള ഒരു ജീവസ്രിഷ്ടിയാണു  ------ ----------   നെപ്പോളിയന്‍

6) ലോകത്തിലെ ഏറ്റവും നല്ല മനുഷ്യരാകാന്‍ ബൈബിള്‍ നമ്മേ സഹായിക്കുന്നു. ----------  തോമ്മസ് ജെഫേഴ്സണ്‍ .

7) ഒരു പക്ഷേ ബൈബിള്‍ എന്ന ഈ വിശുദ്ധഗ്രന്ഥം ഇല്ലായിരുന്നുവെങ്ങ്കില്‍ ഈ ലോകം ഇതുപോലെ നിലനില്ക്കുകയില്ലായിരുന്നു. -- എച്ച്.ജി.വെയില്‍സ്

8) ലോകത്തില്‍ ഉള്ളതില്‍ ഏറ്റവും ശ്രേഷ്ടമായ പുസ്തകം ബൈബിള്‍ ആണു. ലോകാവസാനത്തോളം അതു അങ്ങനെ തന്നെയായിരിക്കും. ----- ചാള്‍സ് ഡിക്കന്‍സ്

9) തങ്ങളെ നയിക്കാന്‍ ബൈബിള്‍ എന്ന ഈ അനുഗ്രഹീത ഗ്രന്ഥം ഉള്ളപ്പോള്‍ എന്തുകൊണ്ടു മനുഷ്യന്‍ വഴിതെറ്റിപോകുന്നു. ?- മൈക്കിള്‍ ഫാരഡേ

10 ) ബൈബിള്‍ ഒരു സമ്പൂര്ണ പ്രാര്ത്ഥനയാണു പ്രര്ത്ഥനയെന്നു പറയുന്നതു ആത്മാവിന്‍റെ ഉത്കര്ഷമാണു.ബൈബിളിന്‍റേതു ഏകധീര ശബ്ദമാണു. ----- ---- സുകുമാര്‍ അഴീക്കോടൂ

11) ബൈബിള്‍ സ്നേഹത്തിന്‍റെയും ,സഹനത്തിന്‍റെയും ,ത്യാഗത്തിന്‍റെയും  , നന്മയുടേയും മാര്‍ഗം തുറന്നുതരുന്നു . _ മദര്‍ തെരേസാ.

12 ) ബൈബിള്‍ സസ്രദ്ധം പാരായണം ചെയ്യാറുണ്ടു .ക്രിസ്തുവിന്‍റെ ഗിരിപ്രഭാഷണം എന്‍റെ ഹ്രുദയത്തിനു നേരേ വന്നു തറച്ചൂ. ഞാനതു ഭഗവത്ഗീതയുമായി താരതമ്യപ്പെടുത്തി.എന്‍റെ രാഷ്ടീയ ജീവിത പ്രവര്ത്തനങ്ങളില്‍ അതുല്യ സ്വാധീനം ചെലുത്തിയിട്ടുള്ളതും അനിയന്ത്രിതമായ രീതിയില്‍ എന്നെ ആശ്വസിപ്പിച്ചിട്ടുള്ളതുമായ മഹല്‍ ഗ്രന്ഥമാണിതു. ---------   ---- മഹാത്മാഗാന്ധി . 

13 ) ഞാന്‍ കത്തിച്ച ബൈബീള്‍ ആചാരത്തില്‍ നിന്നു ഉയിര്ത്തെഴുനേറ്റു എന്രെ ഉള്ളിലേക്കു പ്രവേശിച്ചതിനാലാകാം ഞാന്‍ ഒരു ക്രിസ്ത്യാനിയായി മാറിയതു.  _____  സാധു സുന്ദര്‍ സിംഗ് .

Tuesday 23 June 2015

പൌരോഹിത്യത്തിന്‍റെ മാഹാത്മ്യം

പഴയനിയമത്തില്‍ സ്വഭാവിക പുരോഹിതന്മാര്‍.  പുറ.24:5 ,പുറ 19: 6 , 2ശാമു.6:13 , 1രാജ.12:28 - 33 ഇവിടെയെല്ലാം നാം കാണുന്നു

പുതിയനിയമത്തില്‍, ദൈവപുത്രനെന്നനിലയില്‍ മിശിഹാ സ്വഭാവീകപുരോഹിതന്‍.
" അവനു പിതാവോ മാതാവാവോ വംശ പരമ്പരയോ ആയുസിനു അവസാനമോല്ല .ദൈവപുത്രനു സദ്രുശ്യനായ അവന്‍ എന്നേക്കുമ്പുരോഹിതനാണു ." ( ഹെബ്രാ.7:3 )
എകമദ്യസ്ഥന്‍ 1തിമോ 2:5
മശിഹായുറ്റെ പൌരോഹിത്യം മെല്ക്കിസ്ദേക്കിന്‍റെ ക്രമപ്രകാരം( ഹെബ്ര.7:11) . ഹെബ്രാ,8:4 , സങ്കീ.110 :4 )
പുരോഹിതനായ മിശിഹാ പ്രവാചകനാണു ( ലൂക്ക8: 18 -19 )
പുരോഹിതനായ മിശിഹാ ഇടയനാണു. ( ഹെബ്രാ,13 - 20 )
പുരോഹിതനായ മിശിഹാ സ്വജീവന്‍ ബലിയായി അര്‍പ്പിക്കുന്നവനാണു ,
( മര്‍ക്കോ.14:24 ,യോഹ.10:11 , രോമാ 3:25 , 1കോറ,5:7 ,റോമ.5:9 )

മിശിഹായുടെ പൌരോഹിത്യവും ബലിയും ശ്വാശ്വതവും അന്തിമവുമാണു ഹെബ്ര.7 :24 )

പൊതുപൌരോഹിത്യം വഴി നാം മിശിഹായുടെ പൌരോഹിത്യത്തില്‍ പങ്കു ചേരുന്നു. ( 1പത്രോ.2:9 )

ശൂശ്രൂഷാ പൌരോഹിത്യം വഴി നാം മിശിഹായുടെ പൌരോഹിത്യത്തില്‍ പങ്കുചേരുന്നു.
" നിംഗളെ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു. എന്നെസ്വീകരിക്കുന്നവനെന്നെ അയച്ചവനെ സ്വീകരിക്കുന്നു. മത്താ.10:40 ,ലൂക്ക.10:16 , യോഹ.17:18 , യോഹ.20:21-22 ) മുതലായവ വിശദീകരിക്കുന്നു.

അവന്‍ 12 പേരേ നിയോഗിച്ചു ( മര്‍ക്കോ.3: 14-15 )

ശൂശ്രൂഷാ പൌരോഹിത്യം പീഡകളുടെ ദാസനാകാന്‍ ( മര്‍ക്കോ 10:45 , യോഹ.21:10 , അപ്പ.21:11 , ഫിലേ .1:10 , 2കോറി 4:10 -11 )

ശൂശ്രൂഷാപൌരോഹിത്യാധികാരം കൈമാറികൊണ്ടിരിക്കും

"പ്രവചനപ്രകാരവും ,സഭാശ്രേഷ്ടന്മാരുടെ കൈവെയ്പ്പുവഴിയും നിനക്കു നല്കപെട്ടക്രുപാവരം അവഗണിക്കരുതു . ( 1തിമോ 4:14 )
അര്‍ക്കെങ്ങ്കിലും കൈവെയ്പ്പുനല്കുന്നതില്‍ തിടുക്കം കൂട്ടുകയോ മറ്റൊരാളുടെ പാപങ്ങളില്‍ പങ്ങ്കുചേരുകയോ അരുതു. (1തിമോ 5:22 )
ലഭിച്ച ദൈവീകവരം ഉജ്വലിപ്പിക്കണം ( 2തിമോ 1:6 )

ദൈവത്തിന്‍റെ വലിയ തിരഞ്ഞെടുപ്പാണു നാം കാണുന്നതു.

അഹരോനും മോശക്കും എതിരായി സംസാരിച്ചവരെ ദൈവം ശിക്ഷിക്കുന്നു. എന്‍റെ അഭിഷിക്തരെ തൊട്ടുപോകെരുതന്നാണു ദൈവം പറഞ്ഞതു.


തീകട്ട.

മാലഖാമാര്‍ പോലും കൈകൊണ്ടു തൊടാതെകൊടിലുകൊണ്ടു എടുക്കന്നതീകട്ട അവിടുത്തെ പുരോഹിതര്‍ കൈകൊണ്ടു എടുക്കുന്നു.
പൌരോഹിത്യത്തിന്‍റെ മഹനീയതയാണു നാം ഇവിടെ കാണുന്നതു.

വിശുദ്ധീകരിക്കുന്ന തീകട്ടകള്‍
മനുഷ്യനെ വിശുദ്ധീകരിക്കുന്ന തീകട്ടകള്‍: 1) നമ്മുടെ കര്‍ത്താവിന്‍റെ തിരു ശരീരവും തിരുരക്തവും ആകുന്ന തീക്കട്ട. 2) തിരു വചനമാകുന്ന തീകട്ട

എശയ്യായെ വിശുദ്ധീകരിച്ച തീ കട്ട

“ അപോള്‍ സെറാഫുകളിലൊന്നു ബലിപീഠത്തില്‍ നിന്നു കൊടിലുകൊണ്ട് എടുത്ത ഒരു തീ കനലുമായി എന്‍റെ അടുത്തേക്കു പറന്നു വന്നു. അവന്‍ എന്റെ അധരങ്ങളെ സ്പര്‍ശിച്ചിട്ടു പറഞ്ഞു : ഇതു നിന്‍റെ അധരങ്ങളെ സ്പര്‍ശിച്ചിരിക്കുന്നു.നിന്‍റെ മാലിന്യം നീക്കപ്പെട്ടു.നിന്‍റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു” ( എശ. 6:6-7 )
ഇവിടെ നാം കാണുന്നതു നമ്മുടെ കര്‍ത്താവിന്റെ തിരു ശരീര രക്തമാകുന്ന തീകട്ടയുടെ മുന്‍ ആസ്വാദനമാണു.

ദഹിപ്പിക്കുന്ന അഗ്നി

“ ഭോഗാസ്ക്തിക്കു അടിമപ്പെടുന്നവന്‍ അഗ്നി ദഹിപ്പിക്കുന്നതുവരെ അതില്‍ നിന്നും സ്വതന്ത്രനാവുകയില്ല “ ( പ്രഭാ.23: 16 )

അസക്തികളില്‍ നിന്നും മോചനം

ദിവ്യകാരുണ്യമാകുന്ന അഗ്നിയും ,വചനമാകുന്ന അഗ്നിയും മാത്രമേ ഒരുവനെ എല്ലാത്തരം ആസക്തിയില്‍ നിന്നും സ്വതന്ത്രനാക്കാന്‍ സാധിക്കൂ .

തിരുവചനത്തിന്‍റെ ശക്തി

വ്യക്തികളുടെ ജീവിതത്തില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ വരുത്താന്‍ തിരു വചനത്തിനു ശക്തിയുണ്ടു. തികച്ചും ജഡീകമനുഷ്യനായി ജീവിച്ചിരുന്ന ആഗസ്തീനോസിനെ മഹാവിശുദ്ധനാക്കിയതു റോമാ 13:11-14 തിരു വചങ്ങളായിരുന്നു.(മൊനിക്കായുടെപ്രാര്‍ത്ഥനയും)

ധനാഡ്യനായിരുന്ന ഫ്രാന്‍സീസ് അസീസിയെ വലിയ താപസികനും സുവിശേഷകനുമാക്കിയതു “ ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവനു എന്തു പ്രയോജനം? “ (മത്താ.16:26 )

ലോകപ്രശസ്തിക്കായി നെട്ടോട്ടമോടിയ ഫ്രാന്‍സീസ് സേവ്യറിനെ വലിയ പ്രേഷിതനും വിശുദ്ധനുമാക്കിയതു “ ഈ ചെറിയവരില്‍ ഒരുവനു ചെയ്തപ്പോള്‍ നിംഗള്‍ എനിക്കുതന്നെയാണു ചെയ്തതു “ മത്താ.25: 31- 40 )
ഈ തിരു വചനമാണു മദര്‍ തെരേസയിക്കും പ്രചോദനം നല്കിയതു

പിന്നെ എന്തുകൊണ്ടാണു നമുക്കും തെറ്റില്‍ അകപ്പെടുന്ന വൈദികര്‍ക്കും ഈ തിരു വചങ്ങളും വിശുദ്ധ കുര്‍ബാനയും ശക്തി നല്കാത്തതു ?

ഇതെല്ലാം വെറും യാന്ത്രീകമായാല്‍ , വിശ്വാസമില്ലാഞ്ഞാല്‍ ഒരു പ്രയോജനവും ഉണ്ടാകില്ല.

ദൈവമേ ഞങ്ങളഉടെമേലും ഞങ്ങളുടെ വൈദീകരുടെ മേലും ക്രുപയായിരിക്കണമേ

ധ്യാനിക്കാന്‍.

" രാത്രി കഴിയാറായി പകല്‍ സമീപിച്ചിരിക്കുന്നു.ആകയാല്‍ നമുക്കു അന്ധകാരത്തിന്‍റെ പ്രവര്ത്തികള്‍ പരിത്യജിച്ചു പ്രകാശത്തിന്‍റെ ആയുധങ്ങള്‍ ധരിക്കം . പകലിനു യോജിച്ച വിധം നമുക്കു പെരുമാറാം സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിതവേഴ്ച്ചകളിലോ വിഷയാസ്ക്തിയിലോ കലഹങ്ങളിലോ അസൂയയിലോ വ്യാപരിക്കരുത് . പ്രത്യുത കര്ത്താവായ യേശുക്രിസ്തുവിനെ ധരിക്കുവിന്‍ ദുര്മോഹങ്ങളിലേക്കു നയിക്കതക്കവിധം ശരീരത്തെ പറ്റി ചിന്തിക്കാതിരിക്കുവിന്‍ " ( റോമാ. 13: 12 - 14 ). .

വിശുദ്ധ കുര്‍ബാനയില്‍ നിന്നും നിര്‍ഗളിക്കുന്ന പ്രസാദവരം

" ആരാധനാക്രമത്തില്‍ നിന്നു ,പ്രത്യേകിച്ചു വിശുദ്ധ കുര്‍ബാനയില്‍ നിന്നു ഒരൂ ഉറവയില്‍ നിന്നു എന്നതുപോലെ പ്രസാദവരം നമ്മിലേക്കു പ്രവഹിക്കുന്നു. അങ്ങനെ ദൈവമഹത്വീകരണവും, ക്രിസ്തുവിലുള്ല മനുഷ്യ വിശുദ്ധീകരണവും ഏറ്റവും ഭലവത്തായി നിര്വഹിക്കപെടുന്നു " ( S.C. 10

മനുഷ്യജീവിതത്തിന്‍റെ കാതല്‍

ദൈവത്തെ മഹത്വപ്പെടുത്തുകയും സ്വയം വിശുദ്ധീകരിക്കപെടുകയുമാണു മനുഷ്യജീവിതം കൊണ്ടു ദൈവം ആഗ്രഹിക്കുന്നതു, കാരണം ദൈവീകസ്നേഹം പങ്കിട്ടനുഭവിക്കാന്‍ മനുഷ്യനു സാധിക്കുന്നതു അവന്‍റെ സ്വയ വിശുദ്ധീകരണത്തില്‍കൂടിയാണു. അതിനല്‍ മനുഷ്യജീവിതത്തിന്‍റെ കാതല്‍ എന്നുപറയുന്നതു അവന്രെ സ്വയവിശുദ്ധീകരണവും ദൈവമഹത്വവുമാണെന്നുപറയാം. അരാധനാക്രമത്തിലൂടെയും ,വി.കുര്‍ബാനയിലൂടേയുമാണു ഇതു സാധ്യമാകുക. ആകയാല്‍ ക്രിസ്തീയജീവിതത്തിന്‍റെ കേന്ദ്രം ആരാധനാക്രമമാണു.

ഒരു കൂര്‍ബാനകഴിഞ്ഞാല്‍ അടുത്തതിനു വരുന്നതുവരെ ( ആഴ്ചയില്‍ ഒന്നായിരുന്നല്ലോ പഴയകാലത്തു ) യുള്ള ശക്തിയാണു ഒരു കുര്‍ബാനയില്‍ നിന്നും സ്വീകരിച്ചിരുന്നതു . കുര്‍ബാനയുടെ അവസാനം ഹൂത്തോമോയില്‍
( യാത്രപറച്ചില്‍ ശുശ്രൂഷയില്‍ ) വൈദീകന്‍ ഇങ്ങ്നെയാണെല്ലോ പറയുക .
" സഹോദരങ്ങളും വാല്സല്യ ഭാജനങ്ങളുമെ , കര്ത്താവിന്‍റെ പാപപരിഹാരപ്രദമായ ബലിപീഡത്തില്‍ നിന്നു നിംഗള്‍ പ്രാപിച്ച അനുഗ്രഅഹത്തോടും, യാതാഭക്ഷണത്തോടുംകൂടെ ............................ ......... ................................. സമാധാനത്തോടേ പോകുവിന്‍ ."

ഈയാത്രാഭക്ഷണം നമ്മുടെ ജീവിതത്തിനു ആവശ്യമായ ഊര്‍ജം നല്കുന്നു. കുര്‍ബാനയാണു അവനെ ശക്തിപെടുത്തുന്നതു. മനുഷ്യന്‍റെ എല്ലാ പ്രവര്ത്താനങ്ങളും ആരാധനയില്‍ നിന്നു ശക്തി സ്വീകരിക്കേണ്ടതും അതിലേക്കു അവനെ ആനയിക്കുന്നതുമായിരിക്കണം .

കുര്‍ബാനയിലെ ഭാഗഭാഗിത്വം
വിശുദ്ധകുര്ബാനയിലെ ഭാഗഭാഗിത്വം മാമോദീസാ സ്വീകരിച്ച എല്ലാ മനുഷ്യരുടേയും അവകാശവും അവന്‍റെ ധര്മ്മവുമാണു. വിശ്വാസികള്‍ക്കു ക്രിസ്തീയ ചൈതന്യം ആര്‍ജിക്കുവാനുള്ള ഉറവിടമാണു ആര്‍അധനാക്രമവും ആരാധനയും .അതില്‍ നിന്നും പൂര്ണമായ ഫലം ലഭിക്കണമെങ്ങ്കില്‍ അവനു കുര്‍ബാനയോടു അനുയോജ്യമായ മനോഭാവവും,ഏകാഗ്രതയും ,ഭക്തി തീഷ്ണതയും ഒക്കെ അനിവാര്യമാണു. കടം തീര്‍ക്കുവാന്‍ പോയാല്‍ ,അനുഗ്രഹം ലഭിക്കണമെന്നില്ല. യേശുവിനുണ്ടായിരുന്ന ഗുണങ്ങള്‍ അവനു ദാനമായികൊടുത്തിട്ടുണ്ടു. രാജകീയ പുരോഹിത പ്രവാചക ദൌത്യം അവനു യേശുദാനമായികൊടുത്തിട്ടുണ്ടു
" തിരഞ്ഞെടുക്കപെട്ട വംശവും, രാജകീയ പുരോഹിതഗണവും, വിശുദ്ധജനവും, ദൈവത്തിന്‍റെ സ്വന്തജനവും ( 1പത്രോ.2:9 ) എന്നനിലയില്‍ ആരാധനാക്രമത്തില്‍ പൂര്ണവും ,ബോധപൂര്‍വവും ,കര്മോല്സുകവുമായരീതിയില്‍ എല്ലാവിശ്വാസികളും ഭാഗഭാക്കുകളാകണമെന്നു തിരു സഭ ആഗ്രഹിക്കുന്നു.(S.C.14 )


ചുരുക്കത്തില്‍ വി. കുര്‍ബാനയില്‍ കൂടിയാണു മനുഷ്യനു വിശുദ്ധിയില്‍ ജീവിക്കാനും, ദൈവത്തെ മഹത്വപ്പെടുത്താനും ,സഹൊദരസ്നേഹത്തില്കൂടി ദൈവസ്നേഹത്തിലേക്കു വളരാനും ആവശ്യമായ ക്രുപാവരം ലഭിക്കുക.
വി.കുര്‍ബാന ക്രുപാവരം നിര്‍ഗളിക്കുന്ന ഉറവയാണു . നമുക്കു കുര്‍ബാനായില്‍ നിന്നും ആവശ്യമായ ശക്തി ദൈവം നല്കട്ടേ !  

Sunday 21 June 2015

ആരാണു സ്വര്‍ഗത്തിന്‍റെ അവകാശി ?

" നമുക്കു നമ്മുടെ ഛായയിലും സാദ്രുശ്യത്തിലും മനുഷ്യനെ സ്രിഷ്ടിക്കാം "ഉല്പ.1:26 .ഒരുവന്‍ ദൈവത്തിന്‍റെ ഛായ കത്തുസൂക്ഷിച്ചാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പോകും .നിശ്ചയം !

മെത്രാനായതുകൊണ്ടു സ്വര്‍ഗത്തില്‍ പോകുമോ ?  ..................   ഇല്ല.
വൈദികനായതുകൊണ്ടു സ്വര്‍ഗത്തില്‍ പോകുമോ ?.................  ഇല്ല
കന്യാസ്ത്രി ആയതുകൊണ്ടു സ്വര്‍ഗത്തില്പോകുമോ ? .................  ഇല്ല.
ക്രിസ്ത്യാനി ആയതുകൊണ്ടു സ്വര്‍ഗത്തില്‍ പോകുമോ ? .............   ഇല്ല.
മാമോദിസാമുങ്ങിയതുകൊണ്ടു സ്വര്‍ഗത്തില്‍ പോകുമോ ? .........   ഇല്ല
സുവിശേഷം പ്രഘോഷിച്ചതുകൊണ്ടു സ്വര്‍ഗത്തില്‍ പോകുമോ ?   ഇല്ല.
ധ്യാനഗുരുവായതുകൊണ്ടു സ്വര്‍ഗത്തില്‍പോകുമോ ? ................. ഇല്ല.
ഹിന്ദു ആയതുകൊണ്ടു സ്വര്‍ഗത്തില്‍ പോകാതിരിക്കുമോ ? ......   ഇല്ല.
മുസ്ലീം ആയതുകൊണ്ടോ ?   ,,    ,,     ,,     ,,     ,,     ,,    ,,   ,,         ഇല്ല.
യഹൂദനായതുകൊണ്ട് ?        ,,   ,,    ,,    ,,     ,,     ,,    ,,    ,,    ,,       ഇല്ല.

മാമോദീസാമുങ്ങാതിരുന്നതുകൊണ്ടു ? ,,    ,,   ,,    ,,,     ,,    ,,        ഇല്ല.
പെന്തക്കോസ്തു ആയതുകൊണ്ടൂ ? .......,,    ,,   ,,   ,,  ,,   ,,   ,,         ഇല്ല.

പിന്നെ ആരാണു സ്വര്‍ഗത്തില്‍പോകുക ? വിശുദ്ധന്മാര്‍ മാത്രം പോകും !
സ്വര്‍ഗം വിശുദ്ധിയും വെടിപ്പുമുള്ളവര്‍ക്കുമാത്രമായി ഒരുക്കിയിരിക്കുന്നു.
ദൈവത്തിന്‍റെ ഛായയിലും സാദ്രിശത്തിലുമുള്ളവര്‍ക്കാണു സ്വര്‍ഗം !



ദൈവത്തിന്‍റെ ഛായയും സാദ്രിശ്യവും   =  സ്നേഹം
ദൈവം ...........................................      = പരിശുദ്ധത്രീത്വം
പരിശുദ്ധ ത്രീത്വം =  പിതാവു + പുത്രന്‍ + പരിശുദ്ധാത്മാവു  ( മൂന്നു വ്യക്തികള്‍ )
പിതാവു ദൈവമാണു , പുത്രന്‍ ദൈവമാണു , പരിശുദ്ധാത്മാവു ദൈവമാണു
അതിനാല്‍ മൂന്നു ദൈവം ഉണ്ടോ ? ഇല്ല. മൂന്നു വ്യത്യസ്ത വ്യക്തികള്‍ അവരുടെ വ്യക്തിത്വം നിലനിര്ത്തികൊണ്ടു തന്നെ സ്നേഹത്തില്‍ ഒന്നായ ഒറ്റദൈവം
അതാണു പരിശുദ്ധത്രീത്വം . അതാണു സ്നേഹത്തിന്‍റെ ഏറ്റംവലിയ കൂട്ടായ്മ
അതാണു ദൈവത്തിന്‍റെ ഛായ .അതാണു ഏറ്റം വലിയ കൂട്ടായ്മ.
മനുഷ്യനെ തന്‍റെ ഛായയില്‍ സ്രിഷ്ടിച്ചു. അവരെ സ്ത്രീയും പുരുഷനുമായി സ്രിഷ്ടിച്ചു . കൂട്ടായ്മയില്‍ അവരെ സ്രിഷ്ടിച്ചു . അതാണു ദൈവത്തിന്‍റെ ഛായ     ( ഇതു സഭക്കു എതിരായ ഒരു പഠനമാണെന്നു ഞാന്‍ ധരിക്കുന്നില്ല, )
പാപത്തോടെ അവരുടെ കൂട്ടായ്മക്കു ഭംഗം സംഭവിച്ചു. സ്വര്‍ഗഭാഗ്യം നഷ്ടമായി.
ദൈവത്തിന്‍റെ ഛായക്കു ഭംഗം വരാതിരുന്നപ്പോള്‍ അവര്‍ നഗ്നരായിരുന്നു പക്ഷേ നാണം തോന്നിയില്ല. ഉയര്ത്തെഴുനേറ്റ യേശു നഗ്നനായിരുന്നു എങ്കിലും ലോകത്തിന്‍റെ വസ്ത്രം ആവശ്യമില്ലായിരുന്നു, ഏതാണ്ടിതേ അവസ്ഥയിലായിരുന്നു പതനത്തിനു മുന്‍പുള്ള ആദമും ഹവായും. പതനത്തിനുശേഷം അവര്‍ക്കു വസ്ത്രം ആവശ്യമായിവന്നു, ദൈവം തന്നെ അവരെ വസ്ത്രം ധരിപ്പിച്ചു. പറുദീസാ അവര്‍ക്കു നഷ്ടമായി. പക്ഷേ ദൈവം അവരെ കൈവിട്ടില്ല.

നഷ്ടപെട്ട പറുദീസാ വീണ്ടും അവര്‍ക്കു നല്കുവാന്‍, നഷ്ടപെട്ട സ്വര്‍ഗഭാഗ്യം അവര്‍ക്കുനല്കുവാനാണു ദൈവപുത്രന്‍ മനുഷ്യന്‍റെ പാപഭാരം ഏറ്റെടുത്തതു. മാമോദീസായില്‍ കൂടി മനുഷ്യന്‍ തന്‍റെ ശരീരമാകുന്ന സഭയുടെ അംഗമായിതീരുന്നതിലൂടെ ദൈവീകവരപ്രസാദം , ദൈവീക ക്രുപ ദാനമായി അവനുലഭിക്കുന്നു. കൂദാശകളുടെ സ്വീകരണം വഴി ദൈവീകസ്നേഹവും ,ക്രുപയും, വരപ്രസാദവും അവനിലേക്കൂ ഒഴുകുന്നു. സര്‍ഗത്തിലേക്കു നയിക്കപ്പെടുന്നപാതയില്‍ അവന്‍ എത്തിചേരുന്നു.
പിതാവിന്‍റെ കുടുംബവും പുതന്‍റെ സഭയും .

പിതാവു കുടുംബത്തെയാണു സ്ഥാപിച്ചതു .അതായതു തന്‍റെ  സാദ്രുശ്യവും. ഛായയും ആണു ആകുടുംബം , പരിശുദ്ധ ത്രീത്വത്തിന്‍റെ കൂട്ടായ്മയാണെല്ലോ ദൈവത്തിന്‍റെ ഛായ. ആദിമമനുഷ്യനും അതേകൂട്ടായ്മയിലായിരുന്നു. പാപത്തോടെ കൂട്ടായ്മ തകര്ന്നു. കുടുബം ശിധിലമായി. ഇന്നും കുടുബം തകര്‍ച്ചയെ നേരിടുന്നു. തകര്ന്ന കുടുംബം ദൈവത്തില്‍ നിന്നും അകലെയാണു.
കാരണം
കുടുംബസ്ഥാപനം തന്നെ കൂട്ടായ്മയിലായിരുന്നു. അതാണു യേശു പറഞ്ഞതു ദൈവം യോജിപ്പിച്ചതിനെ മനുഷ്യര്‍ വേര്‍പെടുത്തരുതെന്നു .കുടുംബം കൂട്ടായ്മയിലായിരിക്കുമ്പോള്‍ ദൈവീകതയിലാണു. കുടുംബത്തിന്‍റെ നാഥന്‍ ദൈവമായിരിക്കും. ദൈവത്തിനു അഭിമുഖമായിരിക്കും. എന്നാല്‍ തകരുമ്പോള്‍ ദൈവത്തില്‍ നിന്നും അകലുന്നു. ദൈവത്തിനു പുറം തിരിഞ്ഞിരിക്കുന്നു. ആകര്ഷണമില്ല. വികര്‍ഷണമാണു.സ്നേഹമല്ല വെറുപ്പാണു. പരിഗണനയില്ല. . സ്വാര്ത്ഥതയാണു,തന്‍കാര്യമാണു. ആസക്തികളാല്‍ നയിക്കപ്പെടുന്നു.



വിശുദ്ധിയിലേക്കുള്ള വിളി
എല്ലാമനുഷ്യരും വിശുദ്ധിയിലേക്കണു വിളിക്കപെട്ടിരിക്കുന്നതു കുടുംബജീവിതം വഴി കുഞ്ഞുങ്ങള്‍ക്കുജന്മം നല്കാനും അവരെ ദൈവത്തിനുവേണ്ടി സിസ്റ്റമാറ്റികായി വളത്തുവാനും കടപ്പെട്ടവരാണു മാതാപിതാക്കള്‍
മ്രുഗങ്ങള്‍ പെറ്റുപെരുകുന്നു തനിയെ വളരുന്നു. എന്നാല്‍ മനുഷ്യന്‍റെ സ്ഥിതി അങ്ങ്നെയല്ല. ബന്ധങ്ങളിലൂടെയാണു മനുഷ്യന്‍ വളരുന്നതു. ബന്ധങ്ങള്‍ തകരുമ്പോള്‍ മനുഷ്യജീവിതത്തിനും തകരാറു സംഭവിക്കുന്നു,

ഇന്നു ദൈവീകപദ്ധതികള്‍ തകരുന്നു. മനുഷ്യന്‍റെ പദ്ധതികള്‍ മനുഷ്യന്‍ നടപ്പാക്കുന്നു. കുടുംബങ്ങള്‍ ഇല്ലാതാകുന്നു. സഹധര്മ്മിണിയുടെ  സ്ഥാനത്തു സഹജീവികളെ കണ്ടുമുട്ടുന്നു. വിവാഹം ഇല്ലാതെ കൂടെ താമസിക്കുന്നരീതിയിലേക്കു മനുഷ്യന്‍ അധപതിക്കുന്നു.

ഇപ്പോള്‍ അതിലും താണ പടിയിലേക്കു മനുഷ്യന്‍ കൂപ്പുകുത്തുന്നു. സ്വവര്‍ഗ വിവാഹം .കത്തോലിക്കരാജ്യങ്ങള്‍ പോലും സ്വവര്‍ഗവിവാഹം സാധുവായി നിയമം ഉണ്ടാക്കുന്നു, ഉദാ,അയര്‍ലണ്ടു .കുടുംബബന്ധങ്ങള്‍ തകരുന്നു. യുറോപ്പില്‍ കുടുംബബന്ധങ്ങള്‍ തകരുന്നതു ഒറ്റവാക്കില്‍ പറഞ്ഞാല്‍ ലൈഗീകാരാജകത്വമാണു. പക്വതയില്ലാത്തതും ,വിവാഹപൂര്‍വ ലൈഗീകതയും അവരെതകര്‍ക്കുന്നു.കുടുംബബന്ധത്തെ തകര്‍ക്കുന്നു.

ദൈവത്തിന്‍റെ ഛായ .അതുതന്നെ ഒരുവിളിയാണു . അതു നഷ്ടപ്പെടുത്താന്‍ പാടില്ല. വിളിക്കനുസരിച്ചു ജീവിക്കാനാണു ശ്ളീഹാ ഓരോരുത്തരേയും അഹ്വാനം ചെയ്യുന്നതു. സല്പ്രവര്ത്തിയില്‍ കൂടി കൂട്ടായ്മ വളര്ത്തിയ്ടുക്കണം

സല്പ്രവര്ത്തി. യേശു പറഞ്ഞു ദൈവരാജ്യത്തിനു യോജിച്ച സല്‍പ്രവര്‍ത്തിചെയ്യാന്‍ . സല്‍പ്രവര്ത്തിയാണെന്നു പറഞ്ഞതുകൊണ്ടായില്ല. അതു ദൈവരാജ്യത്തിനു യോജിച്ചതായിരിക്കണം. 

ഇനിയും ചിന്തിക്കുക ആരാണു സ്വര്‍ഗത്തില്‍പോകുക. എനിക്കു അതിനുളളയോഗ്യതയുണ്ടോ ? ഇല്ലെങ്കില്‍ ഞാന്‍ എന്തു ചെയ്യണം ?

Friday 19 June 2015

സഭ കുര്‍ബാനയെ കെട്ടിപടുക്കുന്നു .കുര്‍ബാന സഭയെ കെട്ടിപടുക്കുന്നു

" The Church makes the Eucharist  and the Eucharist makes the Church "

" സഭ കുര്‍ബാനയെ കെട്ടിപടുക്കുന്നു .കുര്‍ബാന സഭയെ കെട്ടിപടുക്കുന്നു ."

" Corpus Christi "  എന്ന ലേഖനം എഴുതികഴിഞ്ഞപ്പോള്‍ പലരുടേയും പ്രതീകരണം കണ്ടു. വളരെ വികലമായ രീതിയില്‍ കുര്‍ബാനയെക്കുറിച്ചും ,ആരാധനയെ കുറിച്ചും ഉള്ള പ്രതീകരണങ്ങള്‍ കാണുകയുണ്ടായി.

പെരിയ ബഹുമാനപെട്ട ഗിവര്‍ഗീസ് പണിക്കരച്ചന്‍.

ആരാധനയെ കുറിച്ചും കുര്‍ബാനയെ പറ്റിയും പലരും പഠിപ്പിച്ചിട്ടുണ്ടെങ്ങ്കിലും ഇന്നും എന്‍റെ മനസില്‍ തങ്ങിനില്ക്കുന്നതു ബ.പണിക്കരച്ചന്‍റെ ക്ളാസുകളാണു. അദ്ദേഹത്തിന്‍റെ പുസ്തകവും എന്നെ സ്വാധീനിച്ചിട്ടുണ്ടു. അദ്ദേഹത്തിന്‍റെ കാഴ്ച്ചപാടുകള്‍ വിവരിക്കാന്‍ ശ്രമിക്കാം. 

ഇതു ആര്‍ക്കെങ്ങ്കിലും പ്രയോജനപ്പെടുമെങ്കില്‍ ഞാന്‍ ക്രുതാര്‍ത്ഥനാണു .

ആത്മാവിലും സത്യത്തിലുമുള്ള ആരാധന
സമരിയാക്കാരി സ്ത്രീയോടാണു യേശു ഈ സത്യം വെളിപ്പെടുത്തിയതു. (യൊഹ.4:24 )
യേശുതന്നെ വെളിപ്പേടുത്തിയതിനാല്‍ ഇതുതന്നെയാണു ക്രിസ്തീയ ആരാധന.
ആതമാവിലുള്ള ആരാധനകൊണ്ടു ഉദ്ദേശിക്കുന്നതു ദൈവമക്കളെപ്പോലെ ആരാധിക്കുക. മക്കള്‍ പിതാവിനോടു സംസാരിക്കുന്ന സ്വാതന്ത്ര്യത്തില്‍ സംഭാഷണം നടത്തുക, പാപം ചെയ്യുന്നതിനുമുന്‍പുണ്ടായിരുന്ന ആസ്വാതന്ത്ര്യം പാപത്തോടെ നഷ്ടമായി. ( ഉല്പ.3:8 )
" ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവമക്കളാണു .................  ........ ( റോമാ.8: 14 - 16 )
ചുരുക്കത്തില്‍ ദൈവമക്കളേപ്പോലെ പ്രാര്ത്ഥിച്ചാലെ ക്രിസ്തീയ ആരാധനയാകുകയുള്ളു. അതിനു ആത്മാവാണു നമ്മേ സഹായിക്കുക.
" നമ്മുടെ ബലഹീനതയില്‍ ആത്മാവാണു നമ്മേ സഹായിക്കുക ( റോമ.8:26 )

മാമോദീസാമൂലം ഈ ഭാഗ്യം നമുക്കുലഭിക്കുന്നു. ദൈവമക്കള്‍ !
"തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം തന്‍റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം  ദൈവമക്കളാകാന്‍ അവന്‍ കഴിവുനല്കി. " ( യോഹ, 1: 12 )



സത്യത്തിലുള്ള ആരാധന

യേശുതന്നെയാണു സത്യം . 
ക്രുപയും സത്യവുമാകട്ടെ യേശുക്രിസ്തു വഴിയുണ്ടായി  ( യോഹ .1:17 )
യേശു തന്നെയാണു വഴിയും സത്യവും ജീവനും   ( യോഹ. 14: 6 )

യഥാര്ത്ഥമായ അരാധന .
ശ്ളീഹാപറയുന്നു. " നിനളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി അര്‍പ്പിക്കുവിന്‍ ഇതായിരിക്കണം നിംഗളുടെ യഥാര്ത്ഥമായ ആരാധന . " ( റോമാ. 12 : 1 )

അരാധന അനുഭവത്തില്‍ നിന്നുമാണു ഉണ്ടാകുന്നതു .                 അനുഭവത്തിലേക്കു വരാന്‍ അവള്‍ക്കു  കഴിഞ്ഞതുപോലെ നമുക്കും കഴിയണം 
യാക്കോബൊന്‍റെ കിണറ്റിന്‍ കരയില്‍ വെച്ചാണു സമരിയാക്കാരി യേശുവിനെ കണ്ടെത്തിയതു. അവള്‍ കര്ത്താവിനെ രക്ഷകനും നാഥനുമായി അനുഭവിച്ചറിഞ്ഞു .അതുവഴി അവള്‍ യധാര്ത്ഥ ആരാധനയുടെ അനുഭവത്തിലേക്കു കടന്നുവന്നു.
അദ്യം അവള്‍ യേശുവിനെ നീ യെന്നു സംബോധനചെയ്തു
പിന്നെ പ്രഭോ യേന്നും,പ്രവാ്ചകനെന്നും അവസാനം യേശു അനുഭവത്തിലേക്കു അവള്‍ കടന്നുവന്നു. ക്രിസ്തനുഭവത്തില്‍ നിന്നുമാത്രമേ ആരാധനാനുഭവത്തിലേക്കു ഒരാള്‍ക്കു കടന്നുവരാന്‍ സാധിക്കൂ .

യേശുവിനെ രക്ഷകനും കര്ത്താവുമായി അനുഭവിച്ചറിയുന്നവര്‍ക്കാണു ആത്മാവിലും അത്യത്തിലും ആരാധിക്കാന്‍ കഴിയുക.

അരാധനയില്‍ നിന്നും പ്രേഷിതദൌത്യത്തിലേക്കു

ക്രിസ്തനുഭവവും യഥാര്ത്ഥ ആരാധനയും നമ്മേ മറ്റൊരു ദൌത്യത്തിലേക്കു നയിക്കും  
സത്യത്തിലും ആത്മാവിലുമുള്ള ആരാധനയായിരുന്നു സമരിയാക്കാരിയില്‍ പിന്നെ നാം കാണുന്നതു. അവള്‍ കുടം അവിടെ വെച്ചിട്ടു പട്ടണത്തിലേക്കുഓടി .അവള്‍ യേശുവിനു സാക്ഷ്യം നല്കുന്നു. ( യോഹ.4: 28 - 29 )

മലങ്കരകുര്‍ബാനയില്‍ അവസാനം "നിംഗള്‍ സമാധാനത്താലേ പോകുവിന്‍ എന്നുപറഞ്ഞുവിടുന്നതു ഈ അര്ത്ഥത്തിലാണു. ക്രിസ്തുവിനു സാക്ഷ്യം വഹിക്കാനുള്ള ദൌത്യവുമായാണു നമ്മള്‍ ലോകത്തിലേക്കു ഇറങ്ങുന്നതു.

ചുരുക്കത്തില്‍ ക്രിസ്തനുഭവത്തില്‍ നിന്നുമാണു ക്രിസ്തീയ ആരാധന ആരംഭിക്കുന്നതു.
അതു ആത്മാവിലും സത്യത്തിലുമുള്ള ആരാധനയാണു.
അതില്കൂടിനമ്മള്‍ പ്രേഷിതദൌത്യത്തിലേക്കാണു നയിക്കപെടുക.

വിവിധതരത്തിലുള്ള ആരാധനാരീതികള്‍ ആവശ്യം ഉണ്ടോ ?

ക്രിസ്തനുഭവത്തില്‍ നിന്നുമാണു ആരാധന ആരംഭിക്കുന്നതെങ്കില്‍ ,അനുഭവം വ്യത്യസ്തമായാല്‍ ആരാധനാരീതിയും വ്യത്യസ്തമാകേണ്ടേ ?
കാരണം . ക്രിസ്തനുഭവത്തോടുള്ള പ്രതീകരണമാണു ആരാധന.
മറ്റൊരു വാക്കില്‍ ക്രിസ്തനുഭവത്തില്‍ എന്നില്‍നിന്നും വരുന്ന ബഹിര്‍ സ്പുരണമണു   അരാധന .
ഒരേ സംഭവത്തോടു പലര്‍ പ്രതീകരിക്കുന്നതു പലവിധത്തിലായിരിക്കുമല്ലോ ?
ഒരേ സംഭവത്തിന്‍റെ ദ്രുക്സാക്ഷികള്‍ വിവരിക്കുന്നതു ഒരേവിധത്തില്‍ ആയിരിക്കുകയില്ല.

യേശുവിന്‍റെ ശിഷ്യന്മാര്‍ യേശുവിനെ അനുഭവിച്ചറിഞ്ഞതു പലവിധത്തിലാണു. 
അതാണെല്ലോ നാലു സുവിശേഷങ്ങള്‍ ഉണ്ടാകാന്‍ കാരണമായതു.
നാലും നാലുതരത്തിലുള്ള അനുഭവാവിഷകരണമാണെല്ലോ ?


അരാധനയുടെ കാര്യത്തിലും ഇതു തന്നെയാണു സംഭവിച്ചതു.
അപ്പസ്തോലന്മാരും അവരുടെ പിന്‍ഗാമികളും തങ്ങള്‍ക്കുണ്ടായ ക്രിസ്തനുഭവം തങ്ങളുടേതായ പ്രത്യേകതകളോടുകൂടി വിവിധ സമൂഹങ്ങള്‍ക്കു പകര്ന്നുകൊടുത്തു. അങ്ങനെ വിവിധ സ്ഥലങ്ങളില്‍ ,രാജ്യങ്ങളില്‍ ,ക്രൈസ്തവസമൂഹങ്ങള്‍ രൂപം കൊണ്ടു. അതാതു സ്ഥലത്തെ സംസ്കാരങ്ങളും, പ്രത്യേകതകളും ഉള്‍കൊണ്ടുകൊണ്ടുവളര്ന്നു പുഷ്ടിപെട്ടു ഓരോരോ പ്രാദേശിക സഭകളായി രൂപം പ്രാപിച്ചു. ഇങ്ങ്നെ രൂപം കൊണ്ട പ്രാദേശികസഭകളുടെ കൂട്ടായ്മയാണു " തിരുസഭ."

ഓരോ പ്രാദേശികസഭയും അതു ഉള്‍കൊണ്ട ക്രിസ്തനുഭവത്തെ സ്വന്തം രീതിയില്‍ ആവിഷകരിച്ചു തനതായ ആരാധനാക്രമത്തിനുരൂപം കൊടുത്തു. അങ്ങ്നെ സഭയില്‍ വിവിധ ആരാധനാക്രമങ്ങള്‍ ഉണ്ടായി.

കല്‍ദായ ആരാധനക്രമം ഭാരതത്തില്‍

അദ്യത്തെ നാലു നൂറ്റാണ്ടുകളിലാണു വിവിധ ആരാധനാരീതികള്‍ വളര്ന്നുവന്നതു. എന്നാല്‍ എല്ലാ പ്രാദേശികസഭകളും തനതായ ആരാധനാക്രമങ്ങ്ള്‍ക്കു രൂപം കൊടുത്തില്ല. ചിലസഭകള്‍ കൂടുതല്‍ വളര്ന്നവയും ത്ങ്ങളോടു വളരെ അടുത്ത ബന്ധം പുലര്ത്തിയവരുമായ സഭകളുടെ ആരാധനാക്രമം സ്വീകരിക്കുകയുണ്ടായി. 52 ല്‍ മാര്തോമ്മാശ്ളീഹാ ഇവിടെ വന്നു ആരാധനനടത്തിയെങ്ങ്കിലും ഇവിടെ തനിമയുള്ള ഒരു ആരാധനാക്രമം രൂപം കൊണ്ടതായി അറിവില്ല. അതിനാല്‍ പേര്ഷ്യയില്‍ വളര്ന്ന കല്‍ദായ ആരാധനാക്രമം നാലാം നൂറ്റാണ്ടീല്‍ ഭാരതം സ്വീകരിക്കുകയുണ്ടായി.

ഈ ആരാധനാക്രമം മാര്തോമ്മായുടെ ക്രിസ്തനുഭവത്തില്‍ നിന്നും വളര്ന്നുവന്നാതാണു. കാരണം പേര്ഷ്യയില്‍ സഭ സ്ഥാപിച്ചതു മാര്തോമ്മായുടെ ശിഷ്യനായ മാര്‍ അദ്ദായി ആയിരുന്നു. അതുകൊണ്ടു കല്‍ദായ ആരാധനക്രമം സ്വീകരിക്കാന്‍ നമുക്കു എളുപ്പമായിരുന്നു.

ക്രിസ്തുവിന്‍റെ സഭയെ മനോഹരമാക്കുന്ന വിവിധവര്ണങ്ങളോടുകൂടിയ ആരാമം
ക്രിസ്തുവിന്‍റെ സഭയില്‍ ഇന്നു വിവിധ ആരാധനാക്രമങ്ങള്‍ ഉണ്ടു അതു വിവിധ വര്ണങ്ങളുള്ള പുഷ്പങ്ങള്‍ പോലെ ക്രിസ്തുവിന്‍റെ മണവാട്ടിയായ സഭയെ മനോഹരിയാക്കുന്നു. അതു ക്രിസ്തൂവിന്‍റെ മണവാട്ടിയുടെ സൌന്ദര്യം വര്‍ദ്ധിപ്പിക്കുന്നു.

ഈ വിശദീകര്‍അണത്തില്‍ നിന്നും ആരാധനയെകുറിച്ചും ,ആരാധനാക്രമത്തെകുറിച്ചും ,കുര്‍ബാനയെ കുറിച്ചും ,വിവിധ റീത്തുകളെകുറിച്ചും ഒക്കെ ഒരു ധാരണ ലഭിച്ചുകാണുമെന്നു വിചാരിക്കുന്നു.

കുര്‍ബാനയുടെ മറ്റോരാരാധന 

അക്ഷരജ്ഞാനമില്ലാത്ത ഒരു കര്ഷകന്‍റെ ആരാധന .

ഒരു കര്ഷകന്‍ രാവിലെ വയലിലേക്കുപോകുമ്പോഴും വൈകിട്ടുതിരികെ പോകുമ്പോഴും പള്ളിയില്‍ കയറി കുറെ നേരം ഇരിക്കുന്നതു പതിവായിരുന്നു. ഒരിക്കല്‍ വികാരിയച്ചന്‍ അദ്ദേഹത്തോടു ചോദിച്ചു എന്താ്ണു പ്രാര്ത്ഥിക്കുന്നതു. ?
അയാള്‍ പറഞ്ഞു " ഞാന്‍ പള്ളിക്കകത്തുകയറി യേശുവിനെ നോക്കിയിരിക്കും യേശു എന്നേയും നോക്കിയിരിക്കും, "
ഇതും കുര്‍ബാനയുടെ ആരാധന തന്നെയാണു.

ഇനിയും എതിരു പറയുന്നവരോടൂ ഒരു കുഞ്ഞു ചോദ്യം .
സഭാതലവന്മാര്‍ പറയുന്നതു തെറ്റാണെന്നു പറയാന്‍ നിംഗള്‍ക്കു ആരാണു അധികാരം തന്നതു ?
ഓരോ സഭക്കും ഒരുതലവനുണ്ടൂ. പിന്നെ തിരു സഭക്കു ഒരുതലവനും ഉണ്ടു അവരെ ഭരിക്കാനോ അവര്‍ പറയുന്നതു തെറ്റാണെന്നോ പറയാന്‍ എന്തെങ്ങ്കിലും അധികാരം ആരും അറിയാതെ ലഭിച്ചോ ? ഉണ്ടെങ്ങ്കില്‍ സത്യം പറയുക.എന്തിനു രഹസ്യമായി വെയ്ക്കുന്നു ?

Wednesday 17 June 2015

സഹോദരാ നിങ്ങള്‍ ഒരു വിശ്വാസിയാണോ ? എങ്കില്‍ ഒരൂ നിമിഷം !

നിങ്ങള്‍ അനുഭവിച്ചറിഞ്ഞ യേശുവിനെ പ്രഘോഷിക്കാനുള്ള ചുമതലമറക്കരുതു !
ഏറ്റവും വലിയ സുവിശേഷപ്രഘോഷണം ജീവിതസാക്ഷ്യമാണു.
സമരിയാക്കാരി സ്ത്രീ അവള്‍ അനുഭവിച്ചറിഞ്ഞ യേശുവിനെ പ്രഘോഷിക്കുവാന്‍ അവളുടെ കുടം പോലും ഉപേക്ഷിച്ചു പട്ടണത്തിലേക്കു ഓടി. യേശുവിനു സാക്ഷിയായി. ( യോഹ. 4: 27 - 30 )
" ഞാന്‍ ചെയ്തതെല്ലാം അവന്‍ എന്നോടു പറഞ്ഞു എന്ന ആ സ്ത്രീയുടെ സാക്ഷ്യം മൂലം പട്ടണത്തിലെ സമരിയാക്കാരില്‍ അനേകര്‍അവനില്‍ വിശ്വസിച്ചു." 4:39 )

നാം അനുഭവിച്ചറിഞ്ഞ യേശുവിനെ ബാക്കിയുളളവര്‍ക്കു കാണിച്ചുകൊടുക്കാനുള്ള ചുമതലയില്‍ നിന്നും ഒഴിഞ്ഞു മാറരുതു പക്ഷേ ഒരിക്കലും എതിര്‍ സാക്ഷ്യം ആകരുതു .പലപ്പോഴും നമ്മുടെ പ്രവര്ത്തനം എതിര്‍ സാക്ഷ്യത്തിനു വഴിതെളിക്കുന്നു. .
" നമ്മിലാരും തനിക്കുവേണ്ടിമാത്രം ജീവിക്കുന്നില്ല. തനിക്കുവേണ്ടിമാത്രം മരിക്കുന്നുമില്ല. നാം ജീവിക്കുന്നുവെങ്ങ്കില്‍ കര്ത്താവിനു സ്വന്തമായി ജീവിക്കുന്നു. മരിക്കുന്നുവെങ്ങ്കില്‍ കര്ത്താവിനു സ്വന്തമായി മരിക്കുന്നു. ആകയാല്‍ ജീവിച്ചാലും മരിച്ചാലും നാം കര്ത്താവിനുള്ളവരാണു. " റോമാ14:7-8 ) ആകയാല്‍ ആ സമരിയാക്കാരിയെ പ്പോലെ നാമും സാക്ഷ്യം വഹിക്കണം .

" ജ്ഞാനികളെന്നു അവകാശപെട്ടുകൊണ്ടു അവര്‍ ഭോഷന്മാരായിതീര്‍ന്നു "
( റോമാ 1: 22 )
നമ്മുടെ ജീവിതത്തെ താറുമാറാക്കുന്ന ഒരുവലിയവിപത്താണു മുകളില്‍ കണ്ടതു ) . എനിക്കു എല്ലാം അറിയാം .മറ്റാര്‍ക്കും ഇത്രയും അറിയില്ല.
സഭാജീവിതത്തില്‍ ഈ ഒരു ചിന്തയാണു സഭയെ വിഭജിക്കാന്‍ കാരണമായതു.
ഒരു ധ്യാനം കൂടികഴിഞ്ഞാല്‍ എനിക്കു പരിശുദ്ധാത്മാവു ഉണ്ടു .എന്നാല്‍ വികാരിയച്ചനോ ,മെത്രാനോ, സഭാപിതാക്കന്മാര്‍ക്കോ ഇത്രയും അരൂപിയില്ല. അതിനാല്‍ ഞാന്‍ പറയുന്നതാണു ശരി.

കുറച്ചു പുസ്തകങ്ങളോ സഭാചരിത്രമോ വായിച്ചു കഴിഞ്ഞാല്‍ എനിക്കു എല്ലാം അറിയാം .വികാരിയച്ചനു 8 ഓ 10 ഓ വര്ഷം പഠിച്ചിട്ടും ഒന്നും അറിയില്ല. അതുപോട്ടെ മെത്രാനു വല്ലതും അറിയാമോ ? അതും പോട്ടെ ! ആദിമസഭയില്‍ ഉണ്ടായിരുന്നതു പല പിതാക്കന്മാര്‍ കൂട്ടിചേര്‍ക്കുകയോ അധവാ കുറക്കുകയോ ചെയ്തില്ലേ ? ആരാണു ഇവര്‍ക്കു അധികാരം കൊടുത്തതു ? അതൊന്നും സമ്മതിച്ചുകൊടൂക്കാന്‍ പോകുന്നില്ല. ഇങ്ങനെപോകുന്നു നമ്മുടെ ഇടയിലെ വിജ്ഞാനികളുടെ പോക്കു ! ഈ യാത്ര എവിടേക്കു ?
" അവരുടെ യുക്തി വിചാരങ്ങള്‍ നിഷ്ഭലമായിതീരുകയും വിവേകരഹിതമയ ഹ്രുദയം അന്ധകാരത്തിലാണ്ടുപോകുക്യും ചെയ്തു " ( റോമാ.1: 21 )

ഇന്നു സഭയില്‍ കണ്ടു വരുന്ന ഒരു വലിയ പ്രതിഭാസമാണു ഇതു. ആനത്താനം, മുല്ലക്കര സാറ് മുതല്പേര്‍ സഭവിട്ടു പോകാനും കാരണം ഇതുപോലെയുള്ള യുക്തിവിചാരങ്ങളാണു.
അവരുടെ ചോദ്യം ആരാണു സഭക്കു അധവാസഭഅതലവന്മാര്‍ക്കു അധികാരം കൊടുത്തതു ഈ വ്യ്തിയാനങ്ങ്ള്‍ വരുത്താന്‍ ? യേശു പത്രോസിനോടു പറഞ്ഞു നീ ഭ്ഊമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും ,ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപെട്ടിരിക്കും. അതുപോലെ സഹോദരന്മാരെ നയിക്കാനും ,ധൈര്യപ്പെടുത്താനും ഒക്കെ എള്‍പ്പിക്കുന്നുണ്ടു അതൊന്നും മനസിലാക്കാതെയാണോ ഇവര്‍ ഈ ചോദ്യങ്ങള്‍ ചോദിക്കുന്നതു. ?


ഈ ചോദ്യങ്ങള്‍ ചോദിക്കുന്ന സഹോദരന്മാരോടു ഒരുചെറിയ ചോദ്യം

അല്പം വിശദീകരണത്തിനു ശേഷം ചോദിക്കാം ..
അപ്പസ്റ്റ്തോലന്മാരുടെ പിന്‍ഗാമികള്‍ക്കും അപ്പസ്തോലന്മാരുടെ അതേ അധികാരം തലമുറ തലമുറയായി കൈമാറപ്പെട്ടുലഭിച്ചതാണു.
സഭക്കു ഒരു തലവനെ യേശുതന്നെയാണു നിയമിച്ചതു .
സുവിശേഷപ്രഘോഷണം മെത്രാന്‍റെ അധികാരമാണു.
എന്നാല്‍ യേശുവിനു സാക്ഷിയാകുവാന്‍ സുവിശേഷംജീവിച്ചാല്‍ മതി .അതാണു നാമെല്ലാവരും ചെയ്യേണ്ടതു.
പരിശുദ്ധകുര്‍ബാനയില്‍ ഏതു സമയത്താണു അപ്പവും വീഞ്ഞും കര്ത്താവിന്‍റെ തിരുശരീരരക്തങ്ങളായി മാറുന്നതെന്നു പടിഞ്ഞാറന്‍ സഭ വ്യക്തമാക്കുന്നു. എന്നാല്‍ കിഴക്കന്‍ സഭകള്‍ ഏതു സമയമെന്നു തീര്ത്തുപറയ്ഉന്നില്ല. സ്ഥാപക വചനങ്ങള്‍ ഉച്ചരിച്ചുകഴിഞ്ഞും അപ്പത്തേയ്ഉം വീഞ്ഞിനേയും ത്ഇരുശരീര രക്തങ്ങളായി രൂപാന്തരപ്പെടുത്തേണമേയെന്നു പരി.ആത്മാവിനോടു അപേക്ഷിക്കുന്നുണ്ടു.
വിശ്വാസത്തെ സംബന്ധിച്ചും സന്മാര്‍ ഗത്തെ സംഭന്ധിച്ചും പറയാനും തീരുമാനം എടുക്കാനും ഉള്ള അധികാരവും അവകാശവും സഭ്ക്കുമാത്രമാണു .

ഇനിയും ചോദ്യം
" അച്ചന്മാരെയോ ,മെത്രാനെയോ , സഭാതലവനെയോ , വിശ്വാസവും സന്മാര്‍ ഗവും പഠിപ്പിക്കനുളള അധികാരം അരു അല്മായനു ആരുതന്നു ? അച്ചന്മാരെ മെത്രാനും മെത്രാന്മാരെ സഭാതലവനും നോക്കിയാല്‍ പോരേ ? ഇല്ലാത്ത അധികാരം ഉണ്ടെന്നു ഭാവിച്ചാല്‍ ?
" ജ്ഞാനികളെന്നു അവകാശപെട്ടുകൊണ്ടു അവര്‍ ഭോഷന്മാരായിതീര്ന്നു "
(റോമാ 1: 22 )
" ദൈവത്തിന്‍റെ ശക്തമായ കരത്തിന്‍കീഴില്‍ നിങ്ങള്‍ താഴ്മയോടെ നില്ക്കുവിന്‍ അവിടുന്നു തക്കസമയത്തു നിംഗളെ ഉയര്‍ത്തികൊള്ളും ." (1പത്രോ.5:6 )

Monday 15 June 2015

സഭാചരിത്രം: മാര്തോമ്മാ ക്രിസ്ത്യാനികളും പൌരസ്ത്യ സുറിയാനിസഭയും

ഭാരതസഭ പൌരസ്ത്യ സുറിയാനി സഭയുമായി ( പേര്ഷ്യന്‍ സഭ ) പഴയകാലം മുതലേ പരസ്പര ബന്ധത്തിലാണു വളര്ന്നുവന്നതു അതിനു പലകാരണങ്ങള്‍ കാണാം

പ്രധാനപെട്ട കാര്യം .ഭാരതത്തിലെ മാര്തോമ്മാക്രിസ്ത്യാനികള്‍ക്കു തനതായ ജീവിതശൈലി വികസിപ്പിച്ചു എടുക്കുന്നതിനു പേര്ഷ്യന്‍ ബന്ധം സഹായകരമായിരുന്നു. കാരണം പെര്ഷ്യാക്കാര്‍ ഭാരതവുമായി വാണിജ്യബന്ധം നേരത്തെ മുതല്‍ ഉണ്ടായിരുന്നതുകൊണ്ടു പഴയകാലം മുതലേ സുറിയാനി വശമയിരുന്നുവെന്നു അനുമാനിക്കാം ഇവിടുത്തെ സഭയുടെ ആരാധനാരീതിയിലും ഭരണത്തിലും പൌരസ്ത്യ സുറിയാനിയുമായുള്ല ബന്ധം സുദ്രിഡ്മാകാന്‍ കാരണം തോമ്മശ്ളീഹായുമായുള്ല ശ്ളൈഹീകബന്ധത്തിന്‍റെ അടിസ്ഥാനത്തിലാണെന്നുപറയാം .

തോമ്മാശ്ളീഹായില്‍ നിന്നും ലഭിച്ച ശ്ളൈഹീകപാരമ്പര്യത്തിന്‍റെ കാതലാണു മാര്തോമ്മാ നസ്രാണികളുടെ സുറിയാനി ആരാധനാക്രമം .ഇതു മാര്‍ തോമ്മാശ്ളീഹായില്‍ നിന്നും നേരിട്ടുലഭിച്ചതാണെന്നു എന്നും ഉറച്ചു വിശ്വസിച്ചുപോരുന്നു.
1578ല്‍ 13 ആം ഗ്രീഗോറിയോസ് പാപ്പായിക്കു ഇന്‍ഡ്യ്യിലെ മാര്തോമ്മാക്രിസ്ത്യാനികള്‍ എഴുതിയ എഴുത്തില്‍ ഞങ്ങളുടെ ആരാധനാക്രമം സുറിയാനിയിലാണെന്നും അതു മാര്തോമ്മാശ്ളീഹായില്‍ നിന്നും നേരിട്ടു ലഭിച്ചതാണെന്നും വ്യ്ക്തമാക്കുന്നുണ്ടു.



തോമ്മാശ്ളീഹായുമായി ബന്ധപെട്ട നാലു സഭകള്‍

അതിലൊന്നാണുഭാരതത്തിലെമാര്‍തോമ്മാക്രിസ്ത്യാനികള്‍ .തോമ്മാശ്ളീഹായുടെ ശിഷ്യനായ അദ്ദായിയാണു തങ്ങളുടെ സഭ സ്ഥാപിച്ചതെന്നു എദേസാ സഭ വിശ്വസിക്കുന്നു. അതുപോലെ സെലൂഷ്യാ - സ്റ്റെസിഫോണ്‍ സഭ അദ്ദായിയുടെ ശിഷ്യനായ മാറിവഴി തോമ്മാശ്ളീഹായുമായി ബന്ധപെട്ടതാണു. മാറി അവിടെ സുവിശേഷ പ്രഘോഷണം നടത്തിയതായി വിശ്വസിക്കുന്നു. പേര്ഷ്യയിലുള്ളവരാകട്ടെ തോമ്മാശ്ളീഹായാണു തങ്ങളുടെ അപ്പസ്തോലനെന്നു വിശ്വസിക്കുന്നു. ഭാരതത്തിലും തോമ്മാശ്ളീഹാനേരിട്ടു സുവിഷേഷപ്രഘോഷണം നഅത്തിയെന്നു വിശ്വസിക്കുന്നു. അയല്‍ രാജ്യങ്ങളില്പെട്ട ഈ നാലു സഭകള്‍ക്കും പൊതുവായികൈ വന്ന ഈ അപ്പസ്തോലിക പൈത്രുകം അവരുടെ യിടയില്‍ പാസ്പരബന്ധവും ആദരവും സൌഹ്രുദയവും വളര്ന്നുവരാന്‍ വഴിതെളിച്ചു,ഈ നാലുസഭകളില്‍ സെലൂഷ്യാ- സ്റ്റെസിഫോണ്‍ സഭാഭരണ കേദ്രമായി ഉയ്ര്ന്നുവന്നു. ഇതു പ്രധാനമായും പേര്ഷ്യന്‍ സാമ്രാജ്യ്ത്തിന്‍റെ പശ്ചാത്തലത്തിലാണു .കാതോലിക്കോസ് ആല്ലെങ്കില്‍ പാത്രിയര്‍ക്കീസ് എന്നു സെലൂഷ്യന്‍ സഭാധിപന്‍ അറിയപ്പെടാന്‍ തുടങ്ങി.രോമ്മാ സമ്രാജ്യ ഭ്രണകേന്രങ്ങളായിരുന്ന റോമാ, കോണ്സ്റ്റാന്‍റ്റിനോപ്പിള്‍, അതിയൊഖ്ഖിയാ അലക്സാന്ധ്ര്യാ, എന്നീപട്ടണങ്ങ്ള്‍ സഭാകേന്ദ്രങ്ങളായിമാറി. ഈ നാലുകേന്ദ്രങ്ങളിലെ മെത്രാപോലീത്തന്മാരും പാത്രിയര്‍ക്കിസ് എന്നു അറിയപ്പെട്ടു.

ഭരണസംവിധാനം

പേര്ഷ്യാ സാമ്രാജ്യ്ത്തിന്‍റെ തലസ്ഥാനമായിരുന്ന സെലൂഷ്യാ - സ്റ്റെസിഫോണ്‍ സഭാഭരണകേന്രമായി അതു ഉയരുന്നതിനു കാരണമായി. പേര്ഷ്യയില്‍ നിന്നുള്ല മെത്രഅന്മാര്‍ ആദ്യം അതിനെ എതിര്ത്തെങ്കിലും ക്രമേണ അവരും സെലൂഷ്യന്‍ നേത്രുത്വം സ്വീകരിച്ചു. .424 ഓടുകൂടി സെലൂഷ്യന്‍ മെത്രാപ്പോലീത്താ പാശ്ചാത്യപിതാക്കന്മാര്‍ എന്നൂ അറിയപെട്ടിരുന്ന എദേശായിലേയും അന്ത്യോക്യായിലേയും മെത്രാന്മാരുടെ അധീനതയില്‍ നിന്നും മാറി സ്വന്തമായ ഭരണസ്ംവിധാനത്തിനു രൂപം കൊടുത്തു. പേര്ഷ്യന്‍ സഭ തോമ്മാശ്ളീഹാനേരിട്ടു സ്ഥാപിച്ചതാണെങ്ങ്കില്‍ പോലും അദ്ദേഹത്തിന്‍റെ ഒരു ശിഷ്യന്‍ സ്ഥാപിച്ച സെലൂഷ്യായുടെ അധ്യക്ഷാധികാരം പേര്ഷ്യന്‍ സഭ സ്വീകരിക്കുന്നത്ണെല്ലോ നാം കണ്ടതു.

രോമാസാമറാജ്യത്തിലും ഇതുപോലെ  പ്രവിശ്യാ തലസ്ഥാനമായിരുന്ന റോമും ,അലക്സാന്ധ്രുയായും, കോണ്സ്റ്റാന്‍റ്റിനോപ്പിളും, അന്ത്യോക്യായും പ്രമുഖപാത്രിയര്‍ക്കീസ് കേന്ദ്രങ്ങളായി മാറി. ഇന്‍ഡ്യ്യിലെ സ്ഥിതി ഇതായിരുന്നില്ല.

അയല്‍ സഭയായ പേര്ഷ്യന്‍ സഭയുമായി ബന്ധപ്പെട്ടാണു മാര്തോമ്മാക്രിസ്ത്യാനികള്‍ സഭൈക്യം സമ്രക്ഷിക്കപെട്ടിരുന്നതു. ഒരേ അപ്പസ്തോലന്‍ സ്ഥാപിച്ച പേര്ഷ്യന്‍ സഭയുമായുള്ള ബന്ധം തലസ്ഥാനത്തെ സെലൂഷ്യന്‍ സഭയുമായി അടുത്ത ബന്ധം പുലര്ത്തുന്നതിനു കാരണമായി. എന്നാല്‍ ഇവിടുത്തെ സഭാപരമായ തനിമ അവര്‍ കാത്തു സൂക്ഷിച്ചു. ആര്‍ച്ചു ഡീക്കാനും പള്ളിയോഗങ്ങ്ളുമായി ബധപെട്ടാണു അവര്മുന്‍പോട്ടുപോയിരുന്നതു. മെത്രാന്‍ ആരാധനാക്രമവും ആധ്യാത്മീകതയും നോക്കിപോരുന്നു. ആഴമുള്ല ശ്ളൈഹീക പൈത്രുകം കൈമാറുന്നതിലാണു അവര്‍ ശ്രദ്ധിച്ചിരുന്നതു.

മദ്ധ്യ ശതകങ്ങളിലെ മലബാര്‍ സഭ.

ഈ കാലഘട്ടത്തിലും ഭാരതസഭ അയല്‍ സഭയായ പേര്ഷ്യന്‍ സഭയുമായി പ്രത്യേകബന്ധം പുലര്ത്തിയിരുന്നു. സെലൂഷ്യന്‍ സഭ ഭൂമിശാസ്ത്രപരമായും , രാഷ്ട്രീയമായും, സാംസ്കാരികമായും, ഭാഷാപരമായും ,ആരാധനാക്രമപരമായും, പാശ്ചാത്യ സഭാകേദ്രങ്ങളില്‍ നിന്നും, വളരെ അകന്നു ഒറ്റപെട്ടാണു കഴിഞ്ഞിരുന്നതു. മുകളില്‍ പറഞ്ഞതുപോലെ ഈ സമയത്തും ഭാരതസഭ അവരുമായുള്ള ബന്ധം തുടര്ന്നുകൊണ്ടിരുന്നു
പേര്ഷ്യയില്‍ നിന്നും വന്ന മെത്രാന്മാര്‍ മാര്തോമ്മാക്രിസ്ത്യാനികളുടെ ഭരണകാര്യങ്ങളില്‍ ഇടപെട്ടിരുന്നില്ല. ആദ്ധ്യ്തമീകഗുരുക്കന്മാരയി മാത്രം അവര്‍ പ്രവര്ത്തിച്ചു. അപ്പസ്തോലിക പാരമ്പര്യം തുടര്ന്നുകൊണ്ടുപോകുവാന്‍ മാത്രം സഹായിച്ച താപസന്മാരായ മെത്രാന്മാരെ കേരളക്രിസ്ത്യാനികള്‍ സന്തോഷപൂര്വം സ്വാഗതം ചെയ്തിരുന്നു.

പാത്രിയര്‍ക്കീസ് തിമോത്തി ഒന്നാമന്‍ ( 778 - 823 ).ഇന്‍ഡ്യന്‍ സഭയെ പേര്ഷ്യന്‍ സഭയില്‍ നിന്നും വിടുര്ത്തി നേരിട്ടു തന്‍റെ കീഴിലുള്ല ഒരു പ്രോവിന്സായി മാറ്റി.

ഇന്‍ഡ്യന്‍ സഭാതലവന്‍റെ ഔദ്യോഗീകനാമം " അഖിലേന്ത്യയുടെ മെത്രാപൊലീത്തായും, വാതിലും എന്നായിരുന്നു.ഇന്‍ഡ്യയുടെ മെത്രാപോലീത്തായിക്കു ചൈനയുടെ മെത്രാപോലീത്തയേക്കാള്മുങ്ങണനയും ,പാത്രിയക്കീസുമാരൂടെ ഗണത്തില്‍ പത്താം ( 10 ) സ്ഥാനവും ഉണ്ടായിരുന്നു.

ചുരുക്കത്തില്‍ ഭരതസഭ സെലൂഷ്യന്‍ സഭയുമായി വൈദീകാധ്യക്ഷ പരമായ ബന്ധം പുലര്ത്തിയിരുന്നു.  

Saturday 13 June 2015

വിശുദ്ധകുര്‍ബാനയിലെ ദൈവീക സാന്നിധ്യം മൌലീകവാദികള്‍ക്കു അരോചകമോ ?

ലൂസിഫറിനു അറിയാമായിരുന്നിട്ടും നിഷേധിക്കുന്നു !
മൌലീകവാദികളോ ? കുറുക്കന്‍ പറഞ്ഞതുപോലെയാണോ ?

കുറുക്കനും മുന്തിരിങ്ങായും


നല്ല മധുരമുളള  മുന്തിരികുലകള്‍ വിളഞ്ഞു പഴുത്തു കിടക്കുന്നു. വിശന്നിരിക്കുന്ന കുറുക്കനു സന്തോഷം .വയറുനിറയെ ഇന്നു മുന്തിരി തിന്നുകതന്നെ . അടുത്തു ചെന്നു  മുകളിലേക്കു നോക്കി . വായില്‍ വെള്ലം ഉറി . ഹാ ! എന്താരസം ! എന്താ നിറം . ഒരു കുലമുഴുവന്‍ ഒരു വായില്‍ കൊള്ളുകില്ല. ഒറ്റചാട്ടത്തിനകത്താക്കാം !. അദ്യ്ത്തെ ചാട്ടം പിഴച്ചു. അരികിലെങ്ങും എത്താന്‍ പറ്റിയില്ല. അടുത്തചാട്ടം എല്ലാശക്തിയും സ്ംഭരിച്ചു ചാടി. ഒരു രക്ഷയുമില്ല. ചാട്ടം ആവര്ത്തിക്കുന്തോറും അകലം കൂടിയതല്ലാതെ കുറഞ്ഞില്ല. അവസാനം തീരുമാനം എടുത്തു ഈ പുളിക്കുന്ന മുന്തിരിവേണ്ടാ. തിരിഞ്ഞു നടക്കുന്നതിനിടയില്‍ പറഞ്ഞു " ഹാ ! ആര്‍ക്കുവേണം ഈ പുളിക്കുന്ന മുന്തിരിങ്ങാ " ?

യേശു പറഞ്ഞു " ഇതാണു ദൈവഹിതമനുസരിച്ചുള്ള പ്രവ്രുത്തി - അവിടുന്നു അയച്ചവനില്‍ വിശ്വസിക്കുക. " ( യോഹ.6 :29 )

മൌലീകവാദികള്‍ യേശുവില്‍ വിശ്വസിക്കും പക്ഷേ അവന്‍റെ വാക്കുകള്‍ പൂര്ണമായും വിശ്വസിക്കുന്നില്ല.



"ഞാന്‍ ജീവന്‍റെ അപ്പമാണു.നിങ്ങളുടെ പിതാക്ക്ന്മാര്‍ മരുഭൂമിയില്‍ വെച്ചു മന്നാ ഭക്ഷിച്ചു .എങ്കിലും അവര്‍ മരിച്ചു. ഇതാകട്ടെ മനുഷ്യന്‍ ഭക്ഷിക്കുന്നതിനുവേണ്ടി സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിയ അപ്പമാണു. ഇതു ഭക്ഷിക്കുന്നവന്‍ മരിക്കുകയില്ല. സ്വര്‍ഗത്തില്‍ നിന്നും ഇറനിയ ജീവനുള്ല അപ്പം ഞാനാണു. ആരെങ്കിലും ഈ അപ്പത്തില്‍ നിന്നും ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണു. " ( യോഹ,6: 48 - 51 )

ഇവിടെ ഒരു സംശയത്തിനും ഇടം കൊടുക്കാതെ യേശു ക്രിത്യമായി പറഞ്ഞിരിക്കുന്നു. അതുകൊണ്ടു അവന്‍റെ ശിഷ്യന്മാരില്‍ കുറേപേര്‍ അവനെ വിട്ടുപോയി. പിന്നിടു ഒരിക്കലും അവര്‍ അവന്‍റെ കൂടെ നടന്നിട്ടില്ല.

അവരുടെ പിന്‍ ഗാമികളാണു ഇന്നുകാണുന്ന മൌലീകവാദികള്‍ .അവര്‍ യേശുവില്‍ വിശ്വസിക്കും പക്ഷേ അവന്‍ പറഞ്ഞകാര്യങ്ങളില്‍ വിശ്വാസമില്ല. കണ്ണുമടച്ചു നിഷേധിക്കും. എങ്ങനെയാണു ഗോതമ്പപ്പം മനുഷ്യശരീരമായി മാറുന്നതു ?
എന്നാല്‍ അവരെ നയിക്കുന്ന പിശാചുക്കള്‍ക്കു ആ കാര്യത്തില്‍ നല്ല വിശ്വാസം ഉണ്ടൂ അതിനാല്‍ ലക്ഷങ്ങള്‍ കൊടുത്തു ആ അപ്പം വാങ്ങാന്‍ അവന്‍റെ കിംഗ്കരന്മാര്‍ വരുന്നു.      

ഇവിടെയാണു മുകളില്‍ പറഞ്ഞ കുറുക്കന്‍റെ കഥവീണ്ടും വരുന്നതു.



സഭയില്‍ ഗോതമ്പപ്പം കര്ത്താവിന്‍റെ തിരുശരീരക്തങ്ങളായി മാറുന്നതു മനസിലാക്കി അവരും പരീക്ഷണം നടത്തി.

പഠിച്ച പണി 18 ഉം നോക്കിയിട്ടും ഗോതമ്പപ്പം അതുപോലിരിക്കുന്നു. മേശപ്പുറത്തു വീഞ്ഞും അപ്പവും ( റൊട്ടി ) വെച്ചു വെള്ലതുണികൊണ്ടു മൂടി . 1കോറ.11: 23 മുതല്‍ വായിച്ചു പിന്നെ അതില്‍ നിന്നും എടുത്തു കുര്‍ബാനയാണെന്നും പറഞ്ഞു ലക്ഷം ഒന്നുവേണ്ടാ ആയിരത്തിന്‍റെ ഏതാനും താളുകള്‍ മതിയെന്നും പറഞ്ഞു ബളാക്കു മാസുകാര്‍ക്കു കൊടുത്തു അവര്‍ അതുവാങ്ങി ദൂരേക്കെറിഞ്ഞു. കൊണ്ടു ചെന്ന ഉപദേശിക്കിട്ടു കണക്കിനുകൊടുത്താണു വിട്ടതു , കബളിപ്പിക്കാന്‍ ശ്രമിച്ചതിനു.

അപ്പോള്‍ തിരു സാന്നിധ്യം ഇല്ലെന്നു ഉറപ്പുവന്നതിനാല്‍ അന്നുമുതല്‍ അവര്‍ കുര്‍ബാനയില്‍ തിരുസാന്നിധ്യം ഇല്ലെന്നു തന്നെ വിളമ്പി. ഇന്നും അതുതന്നെ അവര്‍ പറഞ്ഞു നടക്കുന്നു. കുറുക്കാന്‍ പറഞ്ഞതുപോലെ . " കിട്ടാകനി " അതു പുളിയാണു. അപ്പത്തില്‍ യേശുവിന്‍റെ ശരീരമോ വീഞ്ഞില്‍ രക്തമോ ഒരിക്കലും ഉണ്ടാകില്ല.

ഇവരുടെ ജ്യേഷ്ട്ടന്മാര്‍ യേശുവിനെ വിട്ടു പോയതുപോലെ  ഇന്നു ഈ മൌലീകവാദികള്‍ സഭയും വിട്ടുപോയി.

യഹൂദര്‍ മാനസാന്തരപ്പെട്ടാലും ഇവര്‍ മാനസാന്തരപ്പെടുകില്ല. പക്ഷേ ഇവര്‍ യേശുവിന്‍റെ നാമത്തില്‍ അല്ഭുതങ്ങള്‍ ചെയ്യും രോഗശാന്തി നല്കും. ഇവരോടു യേശു അന്ത്യവിധിയില്‍ പറയും  മത്താ.7:23 . 

Thursday 11 June 2015

ബൈബിള്‍ വിജ്ഞാനീയം: ബൈബിള്‍ മലയാള ഭാഷയില്‍

ഹീബ്രുവിലും ഗ്രീക്കിലും എഴുതപെട്ട വി.ഗ്രന്ഥം ജനങ്ങള്‍ക്കു മനസിലാകുന്ന ലത്തീനിലേക്കും,സുറിയാനിയിലേക്കും തര്‍ജിമചെയ്തതു കത്തോലിക്കാസഭതന്നെയാണു. ഇതിനുപുറമേ കോപ്റ്റിക്കു, ബോഹാറിക്കു, ഗോഥിക്കു, അര്മേനിയന്‍ ,എത്യോപ്യന്‍ , ജോര്‍ജ്യന്‍ , സ്ളാവിക്കു, എന്നീഭാഷകളിലേക്കു ആറാം നൂറ്റാണ്ടായപ്പോഴേക്കും, തര്‍ജിമകള്‍ തയ്യറായിരുന്നു.

Old Testament, New Testament,  എനിവയില്‍ കാണുന്ന Testament (നിയമം ) എന്നപദം ലത്തീനില്‍ ടെസ്റ്റമേന്തും (Testamentum )  ഗ്രീക്കില്‍ ഡയാതേക്കേ (Diatheke) .  ഹീബ്രുവില്‍ ബെറീത്തു (Berith )എന്നുമാണു. ( ദൈവവും മനുഷ്യനും തമ്മില്‍ നടത്തിയ് ഉടമ്പടിയാണെല്ലോ ഇതിലെ പ്രതിപാദ്യവിഷയം .

തമിഴില്‍ വി.ഗ്രന്ഥ വിവര്ത്തനം 

1706 ല്‍ ഇന്‍ഡ്യയില്‍ എത്തിയ ബര്ത്തലോമേവൂസ്  സിഗന്‍ ബാള്‍ഗു വര്ഷങ്ങള്‍കൊണ്ടു പുതിയ നിയമം തമിഴിലേക്കു വിവര്ത്തനം ചെയ്തു 1714 - 15 ല്‍ പുറത്തിറക്കി. 



ബൈബിള്‍ മലയാള ഭാഷയില്‍ 

വചനസന്ദേശം ജനനള്‍ക്കു എത്തിച്ചുകൊടുക്കുന്നതിന്‍റെ ആദ്യപടിയാണു അവരവരുടെ മാത്രു ഭാഷയില്‍ അതു എത്തിച്ചുകൊടുക്കുകയെന്നതു .
" ഈ സംസാരിക്കുന്നവര്‍ എല്ലാം ഗ്അലീലിയര്‍ അല്ലേ ?നാമെല്ലാവരും താന്താങ്ങളുടെ മാത്രു ഭാഷയ്ഇല്‍ ശ്രവിക്കുന്നതെങ്ങനെ ? "  ( അപ്പ. 2:8 )

കത്തോലിക്കാസഭ എന്നും വി.രന്ഥ തര്‍ജിമയെ പ്രോല്സാഹിപ്പിച്ചിരുന്നു. പന്ത്രണ്ടാം പീയൂസ് പാപ്പായുടെ വാക്കുകള്‍
" വിശ്വാസികളുടെ ഉപയോഗത്തിനും ഉപകാരത്തിനും ദൈവവചനത്തിന്‍റെ മെച്ചപ്പെട ഗ്രഹണത്തിനും വേണ്ടി വി,ഗ്രന്ഥം തര്‍ജിമചെയ്യുന്നതില്‍ നിന്നു തെന്ത്രോസ് സുനഹദോസിന്‍റെ കല്പഇരുന്നു. ന വിലക്കിയിട്ടില്ല. നമുക്കു അറിയാവുന്നതുപോലെ സഭാധികാരികളുടെ അനുമതിയോടെ പലരാജ്യങ്ങളിലും ഇപ്രകാരമുള്ല തര്‍ജിമകള്‍ നടന്നിട്ടുണ്ട്.
വി.ജറോം , ഗ്രീക്കില്‍ എഴുതപ്പെട്ട വി.രന്ഥം അന്നത്തെ ജനനള്‍ക്കു പൊതുവേ അറിയാമായിരുന്ന ലത്തീനിലേക്കുതര്‍ജിമചെയ്ഹതു ഡമാസൂസ് മാര്‍പാപ്പായുടെ നിര്‍ദേശപ്രകാരമായിരുന്നു.


മലയാളബൈബിള്‍ 

മലയാളത്തിലേക്കുള്ള ബൈബിള്‍ വിവര്ത്തനത്തെപറ്റിപറയുമ്പോള്‍ പ്രൊട്ടസ്റ്റാന്‍റ്റു കാരുടെ സംഭാവനയും മറക്കാന്‍ പറ്റില്ല.

പണ്ടുകാലത്തു മലയാളത്തില്‍ വി. രന്ഥത്തിന്‍റെ തര്‍ജിമ ലഭ്യമല്ലായിരുന്നു. എന്നാല്‍ ഭാഗീകമായ വിവര്ത്തനം ലഭ്യമായിരുന്നു . 14 ആം നൂറ്റാണ്ടുമുതല്‍ തന്നെ മാര്തോമ്മാക്രിസ്ത്യാനികള്‍ വി.കുര്‍ബാനക്കു മലയാളത്തില്‍ ഉള്ള വിവര്ത്തനം വായിച്ചിരുന്നു.
അകത്തോലിക്കാവിവര്ത്തനം

ബെന്‍ചമിന്‍ ബെയിലി ചാത്തുണ്ണിമേനോന്‍ തുടങ്ങിയ ഭാഷാപണ്ഡിതരുടെയും മറ്റും സഹായത്തോടെ പുതിയനിയമം തജിമതെയ്തു 1829 ല്‍ കൊട്ടയം സെമിനാരിയില്‍ അച്ചടിച്ചു പുറത്തിറക്കി. ഇതായിരുന്നുകേരളത്തില്‍ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകവും മലയാള ബൈബിള്‍ തര്‍ജിമയും. 1841ലായിരുന്നു വി.ഗ്രന്ഥം മലയാളത്തില്‍ പൂര്ണമായും ലഭ്യമായതു. ഇതു തിരുവിതാംകൂര്‍ ഭാഗത്തുള്ലവര്‍ക്കായിരുന്നു. എന്നാല്‍ വടക്കന്‍ മലയാളത്തില്‍ അച്ചടിച്ചതു ജര്മന്‍ മിഷനറിയായ ഹെര്മ്മന്‍ ഗുണ്ടര്‍ട്ടു പുതിയനിയമത്തിനു 1841 മുത്ല്‍ 45 വരേയും  പിന്നീടു 59 വരെകൊണ്ടു പ്രബോധനഗ്രന്ധങ്ങളും ,പ്രവാചകഗ്രന്ധങ്ങളും പുറത്തിറക്കി. അങ്ങനെ കേരളത്തില്‍ രണ്ടു പരിഭാഷകള്‍ ഉണ്ടായി.

ആദ്യത്തെ മലയാള കത്തോലിക്കാ ബൈബിള്‍ ( മഞ്ഞുമ്മല്‍ വിവര്ത്തനം )
1874 മുതല്‍ മഞ്ഞുമ്മല്‍ കേദ്രമായി വളര്ന്നുവന്ന നിഷ് പാദുക കര്മ്മലീത്താമൂന്നാം സഭയിലെ അംഗങ്ങളാണു കത്തോലിക്കരുടെ ആദ്യത്തെ മലയാള ബൈബിള്‍ വിവര്ത്തനം നടത്തിയതു. മൈക്കിള്‍ പുത്തന്‍ പറമ്പില്‍ അച്ചനാണു വിവര്ത്തനത്തിന്‍റെ മുഖ്യ ശ്ല്പ്പി.
മഞ്ഞുമ്മല്‍ വിവര്ത്തനത്തിന്‍റെ അവസാനഭാഗത്തു പ്രധാന സ്ംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടു. യേശുപറഞ്ഞൌപമകളുടെ വിവരപട്ടികയും, നലുസുവിശേഷങ്ങളിലും അപ്പസ്തോലപ്രവര്ത്തനത്തിലുമുള്ള വാക്യങ്ങളുടെ എണ്നവും കൊടുത്തിട്ടുണ്ടു, മഞ്ഞുമ്മല്‍ പരിഭാഷയിലുള്ലതുപോലെ വ്യഖ്യാനസംബന്ധമായ  അടിക്കുറിപ്പുകള്‍ ഉള്ള മറ്റോരു മലയാള പരിഭാഷ ഇതുവരെ ഉണ്ടായിട്ടില്ല. വ്യാഖ്യാനനളുടെ സാന്നിധ്യം കൊണ്ടു 435 പേജുകളിലാണു ഇതു പ്രസിദ്ധീക്രുതമായതു,

വായനക്കാര്‍ക്കു മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ളവയും അവരില്‍ ആശയകുഴപ്പമുണ്ടാക്കാവുന്നതുമായ ഭാഗം വിശദീകരണക്കുറിപ്പുകൊടുക്കുന്നുണ്ടു. 

( കടപ്പാടു  "ബൈബിളും കേരളവും " ഫാ.ഡേവിഡ് നെറ്റിക്കാടന്‍. )

Tuesday 9 June 2015

ബൈബിള്‍ എന്നപേരു എങ്ങനെ ലഭിച്ചു ?

പപ്പീറസിന്‍റെ ഒരു വലിയ കയറ്റുമതികേന്ദ്രമായിരുന്നു ഫിനീഷ്യയിലെ "ബീബ്ളോസ്  "
അതിനാല്‍ ബീബ്ളോസില്‍ നിന്നും ലഭിക്കുന്ന പപ്പീറസ് ചുരുളുകളെ ബീബ്ളിയാ _ ബീബ്ളിയോന്‍ എന്നുവിളിച്ചിരുന്നു. പിന്നീടു പുസ്തകങ്ങളേയും കാലക്രമത്തില്‍ വി.ഗ്രന്ഥത്തേയും സൂചിപ്പിക്കാന്‍ ബൈബിള്‍ എന്ന പദം ഉപ്യോഗിച്ചു.

ബൈബിള്‍ എന്നപദത്തിനുകേരളത്തില്‍ പ്രചാരം ലഭിച്ചതു 20 ആം നൂറ്റാണ്ടില്‍ മാത്രമാണു. അതിനുമുന്‍പു അറിയപ്പെട്ടിരുന്നതു വിശുദ്ധഗ്രന്ഥം, വേദപുസ്തകം, വിശുദ്ധലിഖിതം , തിരുവചനം, രക്ഷാകര ചരിത്രം വേദാഗമം, എന്നിത്യാദിപേരുകളായിരുന്നു.




ബൈബിളിന്‍റെ വിശേഷണങ്ങള്‍ 
1)പുസ്തകം എന്നുതന്നെ അര്ത്ഥം വരുന്നപുസ്തകം
2) പുസ്തകങ്ങളുടെ പുസ്തകമെന്നു അറിയപ്പെടുന്ന പുസ്തകം
3) ലോകചരിത്രത്തില്‍ ആദ്യം അച്ചടിക്കപെട്ടപുസ്തകം
4)ലോകത്തു ഏറ്റവും കൂടുതല്‍ ഭാഷകളിലേക്കു വിവര്ത്തനം ചെയ്യപെട്ടപുസ്തകം
5) ലോകത്തു ഏറ്റവും കൂടുതല്‍ വില്ക്കപെടുന്ന പുസ്തകം
6) ലോകത്തു ഏറ്റവും കൂടുതല്‍ ആളുകള്‍ വായിക്കുന്നപുസ്തകം
7) ലോകത്തു ഏറ്റവും കൂടുതല്‍ സൌജന്യ വിതരണം നടന്നിട്ടുള്ളപുസ്തകം
8) ഏറ്റവും കൂടുതല്‍ കാലം കൊണ്ടു എഴുതപെട്ട പുസ്തകം
9) ലോകത്തു ഏറ്റവും കൂടുതല്‍ അംഗീകാരം ലഭിച്ചിട്ടുള്ള പുസ്തകം .
10) ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപെട്ടിട്ടുള്ള പുസ്തകം
11) ലോകത്തു ഏറ്റവും കൂടുതല്‍ വ്യാഖ്യാനിക്കപെട്ട പുസ്തകം .
12 ഏറ്റവും കൂടുതല്‍ പഠനവിഷയമായ പുസ്തകം .



ഹെബ്രായാ ബൈബിള്‍
യഹൂദര്‍ ഇതിനെ മൂന്നു ഗണങ്ങളായിതിരിച്ചിരിക്കുന്നു.
1) നിയമം ( തോറാ )
2) പ്രവാചകന്മാര്‍ ( നെബീയീം )
3) ലിഖിതനള്‍ ( കെത്തൂബിം )

ഈ മൂന്നു വിഭാഗങ്ങളിലെ ആദ്യാക്ഷരങ്ങള്‍  ( താ, ന,ക, ) കൂട്ടിചേര്ത്തു വി.ഗ്രന്ഥകാനോനയെ  " തനാക്കു ) എന്നു വിളിക്കുന്നു.

തോറാ - 5
1) ഉല്പത്തി,
2) പുറപ്പാടു
3) ലേവ്യര്‍
4) സംഖ്യാ
5) നിയമാവര്ത്തനം

നെബീയിം  - 8   ( അാദിപ്രവാചകന്മാര്‍ 4 )
6) ജോഷ്വാ
7) ന്യായാധിപന്മാര്‍
8) ശാമുവേല്‍
9)രാജാക്കന്മാര്‍
( പില്ക്കാല പ്രവാചക്ന്മാര്‍ 4)
10) ഏശയ്യാ
11) ജറമിയാ
12) അസക്കിയേല്‍
13 ) 12 പ്രവാചകന്മാര്‍

കെത്തൂബിം  -  11 ( വലിയ ലിഖിതങ്ങള്‍ 3
14) സങ്കീര്ത്തനങ്ങള്‍
15) സുഭാഷിതങ്ങള്‍
16) ജോബ്

തിരുന്നാള്‍ പുസ്തകങ്ങള്‍  - 5
17) ഉത്തമഗീതം
18) റൂത്തു
19) വിലാപങ്ങള്‍
20) സഭാപ്രസംഗകന്‍
21) എസ്തേര്‍

ചരിത്ര പുസ്തകങ്ങള്‍  - 3
22) ദാനിയേല്‍
23) എസ്രാ - നെഹമിയാ
24) ദിനവ്രുത്താന്തം

യഹൂദരുടെ പുസ്തകത്തില്‍ ഏതെല്ലാം പുസ്തകങ്ങള്‍ ഉള്‍പെടുത്തണമെന്നു അന്ത്യതീരുമാനം ഉണ്ടായതു എ.ഡി 90 ല്‍ ജാമ്നിയായില്‍ നടന്ന സൂനഹദോസിലാണു.
ഈ 24 പുസ്തകങ്ങളാണു പ്രൊട്ടസ്റ്റന്‍റ്റു ബൈബിളില്‍ 39 പുസ്തകങ്ങളായി പ്രത്യക്ഷപെടുന്നതു.

ബൈബിള്‍ വിജ്ജാനീയം അല്പം വിശദീകരണം

ബൈബിളില്‍ ഏറ്റം നീളം കൂടിയ അധ്യായം .സങ്കീര്ത്തനം 119 , 176 വാക്യങ്ങള്‍

ഏറ്റം നീളം കുറഞ്ഞ അധ്യായം .സങ്കീര്ത്തനം  117 . 2 വാക്യ്ങ്ങള്‍.

ഏറ്റം നീളം കൂടിയ പുസ്തകം . സങ്കീര്‍ത്തനം .2461 വാക്യങ്ങള്‍.

ഒരു അധ്യാമം മാത്രമുളള പുസ്തകങ്ങള്‍ , ഒബാദിയാ, ഫിലേമോന്‍, 2യോഹന്നാന്‍  3യോഹന്നാന്‍.യൂദാസ്,

ഏറ്റം നീളം കുറഞ്ഞ പുസ്തകം 3 യോഹന്നാന്‍  ( മ്മുലത്തില്‍ 219 വാക്കുകള്‍ )

ഏറ്റം നീളം കൂടിയ വാക്യം എസ്തേര്‍ 8:9

ഏറ്റം നീളം കുറഞ്ഞ വാക്യം യോഹ.11:35

ഏറ്റം നീളമുള്ള വാക്കു ( മൂലത്തില്‍ ) മാഹെര്ഷാലാല്‍ഹര്‍ബസ്  ഏശ 8:1

പുതിയ നിയമത്തിലെ ഏറ്റവും വലിയ പുസ്തകം  ലൂക്കാ.

പഴയനിയമത്തിലെ ഏറ്റം ചെറിയപുസ്തകം  ഒബാദിയാ

ഏറ്റം ആദ്യം പുസ്തകരൂപത്തില്‍ എഴുതപെട്ട ഭാഗം  ആമോസ്

ഏറ്റം അവസാനം എഴുതപെട്ട പുസ്തകം വെളിപാടു

സുറിയാനി ബൈബിള്‍ -- പ് ശീത്താ ബൈബിള്‍

മാര്തോമ്മാക്രിസ്ത്യാനികളും സുറിയാനിഭാഷയും

ആദിമകാകഘട്ടത്തില്‍ മാര്തോമ്മാക്രിസ്ത്യാനികള്‍ക്കു സുറിയാനി ഭാഷ വളരെ പരിചിതമായിരുന്നു. കച്ചവടക്കാരായി വന്നിരുന്ന യഹൂദരുമായി സംസാരിക്കാന്‍ അവര്‍ക്കു സുറിയാനി പരിജ്ഞാനം ആവശ്യമായിരുന്നു, ഇന്നു ബംഗാളികളുമായി നമ്മള്‍ ഹിന്ദിയില്‍ സംസാരിക്കാന്‍ ശ്രമിക്കുന്നതുപോലെ .

1578 ല്‍ അങ്കമാലിയിലെ പ്രമുഖര്‍ ഗ്രിഗറി 13 ആമന്‍ മാര്‍പാപ്പായിക്കു എഴുതിയ നിവേദനത്തില്‍ പറഞ്ഞിരിക്കുന്നതു " ഞങ്ങളുടെ ആരാധനാക്രമങ്ങളെല്ലാം ഞങ്ങളുടെ പിതാവായ മാര്തോമ്മ ഞങ്ങള്‍ക്കു കൈമാറിയ സുറിയാനി ഭാഷയിലാണു. ഞങ്ങളുടെ പൂര്‍വീകരും ഞങ്ങളും ഈ ഭാഷയില്‍ പരിജ്ഞാനം ഉള്ളവരാണു. "

( ഈരേഖ വത്തിക്കനിലെ ആര്‍ക്കെവ്സില്‍ സൂക്ഷിച്ചിട്ടുണ്ടു. )



സുറിയാനി ബൈബിള്‍ : പശീത്താ

രണ്ടാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ താസിയാന്‍ (Tatian ) എഴുതിയ ഡിയാതെസരോണ്‍   (Diatessaron ) ആണു വി.ഗ്രന്ഥത്തിന്‍റെ എറ്റം പഴക്കംചെന്ന സുറിയാനി തര്‍ജിമ. ഡിയാതെസറോണ്‍ എന്ന വാക്കിന്‍റെ അര്ത്ഥം " നാലിലും കൂടി " എന്നാണു. അതായതു നാലു ദുവിശേഷങ്ങളും കോര്ത്തിണക്കി, 55 അധ്യായങ്ങളിലായി സുവിശേഷം അവതരിപ്പിച്ചിരിക്കുകയാണു. ഇതില്‍ പ് ശീത്താതര്‍ജിമക്കുമുന്‍പു പൊതുവില്‍ ഇതു അംഗീക്രുതമായിരുന്നു. വി. എഫ്രേം ഇതിനു ഒരു വ്യാഖ്യാനം എഴുതിയിട്ടുണ്ടു. രണ്ടാം നൂറ്റാണ്ടിന്‍റെ അവസാനത്തോടേയും മൂന്നാം നൂറ്റാണ്ടിന്‍റെ ആരംഭത്തോടേയും നാലു സുവിശേഷത്തിന്‍റെയും വേര്തിരിച്ചുളള തര്‍ജിമകള്‍ രൂപം കൊണ്ടു. ഈ വിവര്ത്തനം പഴയസുറിയാനി വിവര്ത്തനം എന്നാണു അറിയപ്പെടുന്നതു. ഇതിന്‍റെ പ്രതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും അതില്‍ അപ്പസ്തോലപ്രവര്ത്തനവും ,ലേഖനവും ഉള്‍പ്പെട്ടിരുന്നുവെന്നു വിശ്വസിക്കുന്നു. ഇതു പദാനുപദതര്‍ജിമയേക്കാള്‍ സ്വതന്ത്രമായ ഒരാഖ്യാനമായിരുന്നു.
വി.ഗ്രന്ധത്തിന്‍റെ ആധികാരിക സുറിയാനി തര്‍ജിമയെ പ് ശീത്താ എന്നപേരിലാണു അറിയപ്പെടുന്നതു. ലളിതമായതു എന്ന അര്ത്ഥത്തില്‍ ആദ്യമായി ഇതുപയോഗിച്ചതു 903 ല്‍ തോമസ് ബ്ര്‍ കേഫായാണു.
എദേസായിലെ മെത്രാനായിരുന്ന റെബുള്ളായാണു പശീത്തായിലെ നാലു സുവിശേഷങ്ങളും തര്‍ജിമചെയ്തതെന്നു എതിര്‍പ്പുകളില്ലാതെ വിശ്വസിക്കപ്പെടുന്നു.

മാര്‍തോമ്മാക്രിസ്ത്യാനികളുടെ ജീവിതത്തില്‍ വി.ഗ്രന്ഥത്തിന്‍റെ പ്രാധാന്യം 
മാര്തോമ്മാക്രിസ്ത്യാനികളുടെ ഇടയില്‍ വി.ഗ്രന്ഥത്തിനു പ്രത്യേകിച്ചു സുവിശേഷങ്ങള്‍ക്കു ഏറെ പ്രാധാന്യം ഉണ്ടായിരുന്നു. ഇന്‍ഡ്യാക്കാരന്‍ ജോസഫ് വെനീസില്‍ നല്കിയ ഇറ്റാലിയന്‍ വിവരണത്തില്‍ ,വി.ഗ്രന്ഥത്തോടുള്ള സമീപനത്തെ പറ്റി എടുത്തുപറയുന്നുണ്ടു. അവര്‍ വി. ഗ്രന്ഥത്തെ സ്വര്ണവും വെള്ളിയും മറ്റു വിലയേറിയ കല്ലുകളും കൊണ്ടു.അലങ്കരിച്ചു മദ്ബഹായില്‍ സൂക്ഷിച്ചിരുന്നു. പുരോഹിതന്‍ വി.ഗ്രന്ഥം പ്രദിക്ഷണമായികൊണ്ടുവരികയും എല്ലാവരും വി. ഗ്രന്ഥം ചുംബിക്കുകയും ചെയ്തിരുന്നു. പുരോഹിതനുമാത്രമായിരുന്നു വി.ഗ്രന്ഥം വായിക്കാന്‍ അനുവാദം ഉണ്ടായിരുന്നതു. ഇതിനെ കുറിച്ചു ഫാദര്‍ പ്ളാസിഡു പൊഡിപ്പാറയെഴുതിയിരുന്നതു ക്രൈസ്തവവിശ്വാസത്തിന്‍റെ തന്നെ ആധാരശിലയായ വി.ഗ്രന്ഥത്തെ അള്ത്താരയില്‍ നിന്നും പുറത്തെടുക്കുന്നതു ഉചിതമല്ലെന്നു ധരിച്ചിരുന്നു.                                              ( അന്നു ബൈബിള്‍ എല്ലാവര്‍ക്കുംകോപ്പിലഭിച്ചിരുന്നില്ല. ഒരു പള്ളിയില്‍ ഒന്നുതന്നെ വളരെ പ്രയാസപ്പെട്ടായിരിക്കുമല്ലോ സംഘടിപ്പിക്കുന്നതു . )

Thursday 4 June 2015

വിശുദ്ധ ഗ്രന്ഥം !

പ്രാചീനകാലങ്ങളില്‍ എഴുതിയിരുന്നതു കളിമണ്‍ ഫലകങ്ങളിലോ , കല്പലകകളിലോ , സ്വര്ണം, ചെമ്പു മുതലായ തകിഉകളിലോ ആയിരുന്നു. അടയാളങ്ങളും ചിത്രങ്ങളും കൊത്തിവെച്ചായിരുന്നു പിന്നീടു മ്രുഗങ്ങളുടെ തോല്‍ സംസ്കരിച്ചു അതില്‍ മഷികൊണ്ടു എഴുതി ചുരുളുകളായി വയ്ക്കുന്ന രീതിയായിരുന്നു.പപ്പീറസിന്‍റെ വരവോടുകൂടിയാണു എഴുത്തു സമ്പ്രദായം പ്രചാരത്തിലായതു.

ചാവുകടല്‍ പ്രദേശത്തുനിന്നുലഭിച്ച 2000 വര്ഷത്തിലേറെ പഴക്കമുള്ള വി.ഗ്രന്ഥത്തിന്‍റെ പ്രതികള്‍ പപ്പീറസ് ചുരുളുകളാണു.

ബൈബിളിന്‍റെ ആദ്യത്തെ ഇംഗ്ളീഷ് വിവര്ത്തനം ആരുടേതായിരുന്നു വെന്നു തീര്ത്തു പറയാന്‍ ബുദ്ധിമുട്ടുണ്ടു.രണ്ടു വേദാപാരംഗതന്മാര്‍ ഏതാണ്ടു ഒരേ കാലയളവിലാണു വിവര്ത്തനം ചെയ്തതു ഏതായാലും രണ്ടുപേരും നല്ലജോലിയാണു ചെയ്തതു
ഷെര്‍ബോണിലെ ബിഷപ്പായിരുന്ന ആള്‍ ഡേം മും  അതുപോലെ വെനറബിള്‍ ബീഡും

മൂന്നും നാലും നൂറ്റാണ്ടുകളില്‍ യൂറോപ്പില്‍ എല്ലാവര്‍ക്കും ലത്തീന്‍ അറിയാമായിരുന്നു. ആറും ഏഴും നൂറ്റാണ്ടായപ്പോഴേക്കും ജനത്തിനു ഇംഗ്ളീഷ മാത്രമേ അറിയൂ എന്ന അവസ്ഥ് വന്നപ്പോള്‍ ബൈബിള്‍ ഇംഗ്ളീഷിലേക്കുതര്‍ജിമചെയ്യേണ്ടതായിവന്നു.
ഷെര്‍ബോണിലെ ബിഷപ്പായിരുന്ന ആള്‍ഡേം ഏഴാം നൂറ്റാണ്ടില്‍ ഇംഗ്ളീഷിലേക്കുചെയ്ത സങ്കീര്ത്തനങ്ങളാണു ആദ്യത്തെ വിവര്ത്തനം എന്നു പറയപ്പെടുന്നു
ഇംഗ്ളീഷഭാഷയുടെ വകഭേദമായിരുന്ന ആംഗ്ളോ സാക്സണ്‍ ഭാഷയിലേക്കു ഏ.ഡി.735 ല്‍ വെനറബിള്‍ ബീഡു യോഹന്നാന്‍റെ സുവിശേഷം തര്‍ജിമചെയ്തു .അതാണോ ആദ്യം പുറത്തു വന്നതെന്നു തീര്ത്തു പറയാന്‍ പറ്റില്ല. രണ്ടുപേരും വേദ പാരംഗതരാണു

മലയാളത്തില്‍ ആദ്യത്തെ കത്തോലിക്കാ സമ്പൂര്‍ണ ബൈബിള്‍  




മലയാളത്തിലെ ആദ്യത്തെ സമ്പൂര്ണ കത്തോലിക്കാബൈബിള്‍ വിവര്ത്തനം ചെയ്തതു ഒരു വ്യക്തി ഒറ്റക്കാണു .മോണ്‍.തോമ്മസ് മൂത്തേടനച്ചന്‍ .( ബൈബിള്‍ മുഴുവന്‍ ഒറ്റസാഹിത്യ സൈലിയില്‍ ആകാന്‍ ) ത്രിശൂര്‍ സെന്‍റ്റ് തോമസ് കോളജിന്‍റെ പ്രിന്സിപ്പല്‍ ആയിരുന്ന സമയത്തു രാത്രികളിലാണു അദ്ദേഹം ഈ വിവര്ത്തനം പൂര്ത്തിയാക്കിയതു.

തര്‍ജിമ ചെയ്യാന്‍ , പ്രസിദ്ധീകരിക്കാന്‍ അംഗീകാരം ആവശ്യമാണു .( CIC 825 )
മലയാളത്തില്‍ അംഗീകാരം ലഭിച്ചിട്ടുള്ളതു പി.ഓ.സി.വിവര്ത്തനത്തിനാണു.

ഇംഗ്ളഷ് വിവര്ത്തനം
മൂന്നും നാലും നൂറ്റാണ്ടുകളില്‍ യൂറോപ്പില്‍ എല്ലാവര്‍ക്കും ലത്തീന്‍ അറിയാമായിരുന്നു. ആറും ഏഴും നൂറ്റാണ്ടായപ്പോഴേക്കും ജനത്തിനു ഇംഗ്ളീഷ മാത്രമേ അറിയൂ എന്ന അവസ്ഥ് വന്നപ്പോള്‍ ബൈബിള്‍ ഇംഗ്ളീഷിലേക്കുതര്‍ജിമചെയ്യേണ്ടതായിവന്നു.
ഷെര്‍ബോണിലെ ബിഷപ്പായിരുന്ന ആള്‍ഡേം ഏഴാം നൂറ്റാണ്ടില്‍ ഇംഗ്ളീഷിലേക്കുചെയ്ത സങ്കീര്ത്തനങ്ങളാണു ആദ്യത്തെ വിവര്ത്തനം എന്നു പറയപ്പെടുന്നു


ഇംഗ്ളീഷഭാഷയുടെ വകഭേദമായിരുന്ന ആംഗ്ളോ സാക്സണ്‍ ഭാഷയിലേക്കു ഏ.ഡി.735 ല്‍ വെനറബിള്‍ ബീഡു യോഹന്നാന്‍റെ സുവിശേഷം തര്‍ജിമചെയ്തു .അതാണോ ആദ്യം പുറത്തു വന്നതെന്നു തീര്ത്തു പറയാന്‍ പറ്റില്ല. രണ്ടുപേരും വേദ പാരംഗതരാണു 
ആദ്യത്തെ കത്തോലിക്ക അമ്പൂര്ണ ഇംഗ്ളീഷ് ബൈബിള്‍ ലത്തീന്‍ വുള്‍ഗാത്തയില്‍ നിന്നു തയാറാക്കിയിരിക്കുന്ന റൈംസ് ഡൂവേ വേര്ഷനാണു .ഫ്രാന്സിലെ റൈംസ് എന്ന സ്ഥലത്തുനിന്നു 1582 ല്‍ പുതിയ നിയമവും ഡൂവേ എന്ന സ്ഥലത്തുനിന്നു 1610 ല്‍ .പഴയ നിയമവും പ്രസിദ്ധീകരിച്ചതിനാല്‍ ഇതിനു റൈംസ് ഡൂവേ വെര്ഷന്‍ എന്നുപേരുലഭിച്ചു.ഇതിനു നേത്രുത്വം നല്കിയതു ഡൂ‌വേ കത്തോലിക്ക സെമിനാരിയായിരുന്നു.

ഓരോ പുസ്തകത്തിലേയും അധ്യായങ്ങളും വാക്യങ്ങളും .

പിഓസി ബൈബിളിലെ പുസ്തകങ്ങള്‍ -, അധ്യായങ്ങള്‍ ,- വാക്യങ്ങള്‍

പുസ്തകം    .............................       അധ്യായം .........  വാക്യങ്ങള്‍ ..............

പഴയനിയമം
ഉല്പത്തി ...................... ,,,,,,,,,,,,,,,,,,,,   50  .............  1533 .........................
പുറപ്പാടു..........................................,,,, 40  .............. 1213 ........................
ലേവ്യര്‍ ..................................,,,,,,,,,,,  27 ...............  859 .........................
സംഖ്യ ...........................................,,,,, 36 ...............  1287 ......................
നിയമാവര്ത്തനം  ......................,,,,,,,,, 34 ................. 959 .........................
ജോഷ്വാ ................................... ,,,,,,,, 24 ................  658 .........................
ന്യായാധിപന്മാര്‍ .............................,,,,  21 .................. 617 .......................
റൂത്തു ........................................ ,,,,,,,   4 ....................  85 .........................
1 ശാമുവേല്‍ ...............................,,,,,,,  31 ................... 809 ...........................
2 ശാമുവേല്‍ ..................................,,,,, 24 ..................  694 .............................
1രാജാക്കന്മാര്‍  ...........................,,,,,,,, 22 ..................  815 ..............................
2 രാജാക്കന്മാര്‍ ..........................  ,,,,,,,25 ..................... 719 .............................
1ദിനവ്രുത്താന്തം  ...................... ,,,,,,,,  29 ...................   942 ...........................
2 ദിനവ്രുത്താന്തം ........................,,,,,,,, 36 .................... 822 ...........................
എസ്രാ .........................................,,,,, 10 .................... 280 ..........................
നെഹമിയാ ....................................,,,, 13 ................... 406 ..........................
തോബിത്തു .............................. ,,,,,,,,, 14 ..................... 242 ........................
യൂദിത്തു ................................... ,,,,,,     16 .................   339 ..........................
എസ്തേര്‍ ................................. ,,,,,,,  16 .................... 271 .........................
1മക്കബായര്‍  ......................... ,,,,,,,,,  16 .................... 924 ............................
2 മക്കബായര്‍ ..............................,,,,,, 15 ...................... 555 ..........................
ജോബ് ................................... ,,,,,,,    42 .................... 1070 ......................
സങ്കീര്ത്തനങ്ങള്‍ ..................  ,,,,,,,      150 .................. 2461 ..........................
സുഭാഷിതങ്ങള്‍ ...................  ,,,,,,,,,,,,    31 ...................  915 ...........................
സഭാപ്രസംഗകന്‍ ...................,,,,,,,,,,,  12 ...................   222 ........................ 
ഉത്തമഗീതം ..............................,,,,,,,,,  8 .....................  117 ..........................
ജ്ഞാനം  ................................ ,,,,,,,,  19 ....................    436 .........................
പ്രഭാഷകന്‍ ................................. ,,,,  51 ..................   1392 ......................
ഏശയാ ....................................... ,,,,, 66 ...................  1292 ..................  
ജറെമിയാ  .............................  ,,,,,,,   52 ....................  1364 ..................... 
വിലാപങ്ങള്‍  ............................ ,,,,,,    5 ................       154 ..........................
ബാറൂക്കു  ................................ ,,,,,,,,,,  6 ....................... 213 ..........................
എസെക്കിയേല്‍ ............................ ,,, 48 .......................1271 ..........................
ദാനിയേല്‍ ................................ .....  14 ...................      530 ..................... 
ഹോസിയാ ....................................... 14 ....................... 197 ........................
ജോയേല്‍ ...................................... ,,,  4 ......................    73 ........................
ആമോസ് .................................. ,,,,,,  9 .......................   146 ........................
ഒബാദിയാ .................................. ,,,,,,, 1 ........................   21 .......................
യോനാ .....................................,,,,,,,,, 4 .......................   48 .......................
മിക്കാ ........................................ ,,,,,,,  7 .......................... 105 ...................
നാഹും .....................................  ,,,,,,, 3 .........................  47 .......................
ഹബക്കുക്കു ................................. ,,,,,  3 ..........................  56 ..................  
സെഫാനിയാ ............................ ,,,,,,,   3 .......................    53 ......................
ഹഗ് ഗായി ................................. ,,,,,,  2 .......................     38 ....................
സഖറിയാ .............................. ,,,,,,,,,   14 .......................... 2111 ................
മലാക്കി ................................... ,,,,,,,    3 .........................     55 .................
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

പഴയനിയമം ............................     1074 ..........................   26223 ...............

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

പുതിയ നിയമം

മത്തായി .......................................  28 ........................  1070 ,,,,,,,,,,,,,,,,,     
മര്‍ക്കോസ്  ..................................   16 ........................    678 ..................
ലൂക്കോസ് ....................................    24 ......................... 1149 ......................
യോഹന്നാന്‍ ...............................    21 ..........................  879 ......................
അപ്പസ്തോല പ്രവര്ത്തനങ്ങള്‍  ....     28 ........................... 1007 ....................
റോമാ ........................................     16 .........................    432 .....................
1കോറിന്തോസ് ..............................   16 ..........................  436 ...................     
 2കോറിന്തോസ് ........................... ,,  13 ........................... 256 ....................    
ഗലാത്തിയാ ...................................   6 ..........................   149 ....................    
എഫേസൂസ് ...............................,,,,    6 .........................    155 ...................    
ഫിലിപ്പി .....................................,,,,,  4 ............................  104 ................     
കൊളോസോസ് .............................,,  4 ............................     95 ...............   
1തെസെലോനിക്കാ .......................,,,, 5 ..............................   89..................    
2 തെസെലോനിക്ക ....................... ,,,  3 .............................   47 ....................  
1തിമോതേയോസ്  ......................... ,,, 6 ............................... 113 .............   
2 തിമോതേയോസ് .................... ,,,,,,   4 ............................. ,,   83 .................  
തീത്തോസ്  .....................................   3 .................................. 46 ,,,,,,,,,,,,,,    
ഫിലേമോന്‍ .................................     1 .............................      25 ................ 
ഹെബ്രായര്‍ ................................     13 ................................  303 ,,,,,,,,,,,,,,,,,, 
യാക്കോബ് .................................      5 .................................  108 ,,,,,,,,,,,,,,,,, 
1പത്രോസ് ......................................   5 ..............................     105 ,,,,,,,,,,,,,,,  
2പത്രോസ് ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,     3 ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,  61 ...............   
1യോഹന്നാന്‍ ..............................     5 ................................    105 .............  
2യോഹന്നാന്‍ ...............................    1 ...................................    13 ,,,,,,,,,,,,,,,,
3യോഹന്നാന്‍ ..............................     1 ......................................  15 ............  
യൂസ് ............................................     1 ....................................... 25 ,,,,,,,,,,,,, 
വെളിപാടു ....................................   22 ...................................  404 ...............

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

പുതിയ നിയമം .......................       260 ................................    7952

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

സമ്പൂര്ണ ബൈബിള്‍ ..................   1334  ,,,,,,,,,,,,,,,,,,,,,,,,,,,,     34175  ............  

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,കടപ്പാടു ബൈബിളും കേരളവും .

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...