Tuesday 8 July 2014

പൂട്ടിയ ബാര്‍ തുറക്കണമോ ?

മദ്യപന്മാര്‍ക്കു ശിക്ഷ

“എന്നാല്‍ ദുഷ്ടനായ ഭ്രുത്യന്‍ എന്‍റെ യജമാനന്‍ "താമസിച്ചേവരികയൊള്ളുവെന്നു പറഞ്ഞു തന്‍റെ സഹ ഭ്രുത്യന്മാരെ മര്‍ദ്ദിക്കാനും മദ്യപന്മാരോടുകൂടെ ഭക്ഷിക്കാനും പാനം ചെയ്യാനും തുടങ്ങിയാല്‍ പ്രതീക്ഷിക്കാത്തദിവസത്തിലും അറിയാത്തമണിക്കൂറിലും യജമാനന്‍ വന്നു അവനെ ശിക്ഷിക്കുകയും കപടനാട്യക്കാരുടെ കൂട്ടത്തില്‍ തള്ളുകയും ചെയ്യും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും “      ( മത്താ, 24 :48—51 )

മദ്യപരോടു ബൈബിള് സംസാരിക്കുന്നു ഉല്പ. മുതല്‍ വെളി . വരെ

“ വീഞ്ഞു കുടിച്ചു മത്തനായി നോഹ കൂടാരത്തില്‍ നഗ്നനായി കിടന്നു.  ( ഉല്പ്.9:21 )

“ലോത്തിന്‍റെ രണ്ടു പെണ്‍ മക്കല്‍ ലോത്തിനെ വീഞ്ഞു കുടിപ്പിച്ചു മത്തനാക്കുന്നു“ ( ഉല്പ.19:31 )

 “ കര്ത്താവു അഹറോനോടുപറഞ്ഞു: നീയും പുത്രനന്മാരും സമാഗമകൂടാരത്തിലേക്കു പോകുമ്പോള്‍ വീഞ്ഞോ ലഹരി സാധനങ്ങ്ളോ കുടിക്കരുതു കുടിചാല്‍  നിംഗള്‍ മരിക്കും ഇതു നിംഗള്ക്കു തലമുറതോറും ശ്വാശ്വതമായ നിയമമായിരിക്കും “ ( ലേവ്യ.10: 8—9 )

“ നാസീരര്‍വ്രതക്കാര്‍ വീഞ്ഞും ശക്തിയുള്ള ലഹരി പാനീയങ്ങളും വര്‍ജിക്കണം “    ( സംഖ്യ. 6:3 ):

നാസീര്‍ വ്രതക്കാരെ ക്കുറിച്ചു ശക്തമായ ഭാഷയിലാണു പറഞ്ഞിരിക്കുന്നതു അവര്‍ക്കു വിന്നാഗിരിപോലും കുടിക്കാന്‍ അനുവാദമില്ല. മാത്രമല്ല പഴുത്തതോ ഉണങ്ങിയ്തോ അയ മുന്തിരിപോലും വിലക്കാണു.

വ്രതക്കാരായ ദൈവ ദാസന്മാര്‍ വളരെ ശ്രദ്ധയോടെ വായിക്കേണ്ടതാണു സംഖ്യ   6 ആം അധ്യായം .

“ ഭോജനപ്രിയനും മധ്യപനുമായവനെ കല്ലെറിഞ്ഞു കൊല്ലണം “    (നിയ.21:20 )
“ അവരുടെ വീഞ്ഞു കരാളസര്‍പ്പത്തിന്‍റെ വിഷമാണു. ക്രൂരസര്‍പ്പത്തിന്‍റെ കൊടിയ വിഷം "  ( നിയ. 32: 33 )

“ വീഞ്ഞോ വീര്യമുള്ള പാനീയമോ കുടിക്കരുതു “ ( ന്യായാ. 13: 4 , 7 )

“ ഭോഷത്വം ചെയ്യുന്നവനും മദ്യപനുമായിരുന്ന നാബാലിനെ കര്‍ത്താവു ശിക്ഷിച്ചു . “          ( 1ശാമു. 25: 16—18 )

“ മദ്യപിച്ചു മത്തനായി കിടന്ന രാജാവിനെ ഗുഡ്ഡാലോചന നടത്തി കൊല ചെയ്തു "   ( 1 രാജാ. 16: 9—10 )

“ സര്‍വ്വ സൈന്യാധിപനായിരുന്ന ഹോളോഫര്‍ണസ് കൂടാരത്തിനുള്ളില്‍ വീഞ്ഞു കുടിച്ചു മത്തനായി കിടന്നപ്പോള് അവനെ ഒരു സ്ത്രീയായ യൂദിത്തു വധിച്ചു.
തലവെട്ടിയെടുത്തു ( യൂദി. 13: 1—9 )

“ രാജാവും ഹമാനും മദ്യപിച്ചുകൊണ്ടിരുന്ന ആ സമയം സൂസാ നഗരം അസ്വസ്ഥമായിരുന്നു. ( എസ്തേര് 3:15 )

ഇതുപോലെയാണു പലകുടുംബങ്ങളിലും കാണുന്നതു കുടുംബനാഥന്‍ മദ്യപിക്കുമ്പോള്‍ കുടുംബം അസ്വസ്ഥമാകും . നാശത്തിലേക്കു പോകും .

( ഈ തരുണത്തില്‍ ഒരു പാവപ്പെട്ട സ്ത്രീ സങ്കടത്തോടെപറഞ്ഞ ഒരു സംഭവം ഞാന്‍ പങ്കുവയ്ക്കട്ടെ . കിട്ടുന്ന പണം മുഴുവന്‍ കുടിച്ചു നശിപ്പിക്കുന്ന ഭര്ത്താവു വീട്ടിലേക്കു ഒന്നും വാങ്ങികൊടുക്കില്ല. മൂന്നു നാലു കുഞ്ഞുങ്ങള്‍ പട്ടിണിയും പരിവട്ടവുമാണു മുലകുടിക്കുന്ന കുട്ടിമുതല്‍ മുകളിലേക്കു 5 വയസില്‍ താഴെയുള്ള കുട്ടികള്‍ ഒരു കിലോ അരിയെങ്കിലും കിട്ടിയിരുന്നെങ്കില്‍ കുഞ്ഞുങ്ങള്ക്കു കൊടുക്കാമായിരുന്നു. അവസാനം നിവ്രുത്തിയില്ലാതെ സ്വന്തം ശരീരം വിറ്റു കുഞ്ഞുങ്ങളെ വളര്‍ത്തേണ്ടിവരുന്നതില്‍ ദുഖമുണ്ടു. പക്ഷേ മറ്റു നിവ്രുത്തിയില്ല )

“ മദ്യപര്‍ മറ്റുള്ളവരെ കുറിച്ചു ദുഷിച്ചപാട്ടുകള്‍ ചമച്ചു പരിഹസിക്കും “
 ( സങ്കീര്ത്തനം 69: 12 )

“ അവര്‍ ഉന്മത്തന്മാരെപ്പോലെ ആടിയുലയുകയും വേച്ചുനടക്കുകയും ചെയ്യും എന്തുചെയ്യണമെന്നു അവര്‍ അറിഞ്ഞില്ല. “        ( സങ്കീ.107 : 27 )

(ഇവിടെ മറ്റോരു സ്ത്രീയുടെ സങ്കടം പങ്കു വയ്ക്കട്ടെ “ ഭര്ത്താവു കുടിയനാണു എല്ലാം കുറേശ നശിപ്പിക്കുന്നു എന്നാലും സാമ്പത്തികമായി മുന്‍പിലായതുകൊണ്ടു അടുത്തെങ്ങും ദാരിദ്ര്യം പിടികൂടുകില്ലായിരിക്കും , രാത്രിയില്‍ ഭര്‍ത്താവിനെ രണ്ടുപേര്‍ സഹായിച്ചാണു വീട്ടില്‍ എത്തുക. വന്നുകഴിഞ്ഞപ്പോള്‍  ഭര്ത്താവിനു നിര്ബന്ധം ഞാന്‍ അവര്‍ക്കുകൂടെ ഭാര്യയാകണം , ഞാന്‍ എതിര്‍ത്തു എന്‍റെ കരച്ചില്‍ കണ്ടു അവര്‍ തിരികെ പോയി പക്ഷേ പിന്നീടു വന്നപ്പോള്‍  ഭര്‍ത്താവു അവരെവിട്ടില്ല. എന്നെഉപദ്രവിച്ചു അവരുടെ കൂടെ കിടക്ക പങ്കിട്ടു. പിന്നെ പിന്നെ അതോരു പതിവായി . ഇപ്പോള്‍ എനിക്കും അതില്‍ വിഷമമൊന്നും ഇല്ല. അവര്‍ വരുന്നതാണു എനിക്കിഷ്ടം )



മദ്യപാനം ഒരു കുടുംബത്തെ തകര്‍ത്ത ചരിത്രമാണു നാം കണ്ടതു. എന്നെങ്കിലും കുഞ്ഞുങ്ങള്‍ ഇതു മനസിലാക്കും പിന്നെ അവര്‍ മാതാപിതാക്കളെ വെറുക്കും . അതുപോലെ തോന്ന്യാസം ജീവിക്കാന്‍ അവര്‍ക്കും പ്രേരണയാകും.
      
 മറ്റൊരു ഭവനത്തില്‍  ഒരു വിധവയ്ക്കു  പുറംബന്ധമുണ്ടായി. അവന്‍ പലപ്പോഴും വീട്ടില്‍ അന്തിയുറങ്ങി. ഒരിക്കല്‍ ഹൈസ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടി ഗര്‍ഭിണിയായി . ഇവിടെ അപകടം വിളിച്ചുവരുത്തുകയായിരുന്നു. ഇങ്ങ്നെ ഒത്തിരി സംഭവങ്ങള്‍ അറിയാം. എല്ലാം മറ്റും പുറ്അത്തുപറയാന്‍ പറ്റില്ല. 

ഇങ്ങനെ മദ്യം മനുഷ്യജീവിതം തകര്‍ക്കുന്ന സംഭങ്ങള്‍ ധാരാളമുണ്ടു..

“ വീഞ്ഞു പരിഹാസകനും മദ്യം കലഹക്കാരനുമാണു. “ ( സുഭാ.20:1 )

“ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തില് പെടരുതു “ ( സുഭാ.23:20 )

“ മദ്യപനും ഭോജനപ്രിയനും ദാരിദ്ര്യത്തിലകപ്പെടും മത്തുപിടിച്ചുമയങ്ങുന്നവന്‍ കീറത്തുണിയുടുക്കേണ്ടിവരും “ ( സുഭാ.23:21 )

“ മദ്യം പാമ്പിനെപ്പോലെ കടിക്കുകയും അണലിയെപ്പോലെ കൊത്തുകയും ചെയ്യും “ ( സുഭാ 23: 32 )

മദ്യപാനി വിചിത്ര കാഴ്ച്ചകള്‍ കാണുകയും വികടത്തം ജല്പിക്കുകയും ചെയ്യും.        ( സുഭാ.23 :33 )



ഒരിക്കല്‍ ഒരാല്‍ നോക്കുമ്പോള്‍ മറ്റോരുത്തന്‍ തന്റെ ഭാര്യ്യുമായി അവിഖിതത്തില്‍ എര്‍പ്പെടുന്നതു പോലെ കണ്ടു. വീട്ടില്‍ എല്ലാരുമുണ്ടു അയാള്‍ അരിവാളുമായി ചാടി എന്തിയേടീ അവന്‍ ? ആരു ? അവള്‍ അതിശയിച്ചു നിന്നു. നിന്നോടുകൂടെ ഇപ്പോള്‍ ഇവിടെയുണ്ടായിരുന്നവന്‍ ?  അയാള്‍ വീടുമുഴുവന്‍ അരിച്ചുപിറക്കി. കാണാഞ്ഞപ്പോള്‍ അവള്‍ അയാളെ ഒളീപ്പിച്ചെന്നും നിന്നെ ഇപ്പോള്‍  വെട്ടികൊല്ലുമെന്നും പറഞ്ഞു ഓടിച്ചു . വീട്ടിലുള്ളവര്‍ എല്ലാം പറഞ്ഞുനോക്കി. അയാള്‍ സമ്മതിച്ചില്ല. അയാള്‍ സ്വന്തം കണ്ണുകൊണ്ടു  കണ്ടതാണുപോലും !

ഇതാണു മദ്യപാനികളുടെ കുടുന്ബം നശിക്കനുള്ള ഒരു കാരണം

“ വീഞ്ഞും സ്ത്രീയും ബുധിമാന്മാരെ വഴിതെറ്റിക്കുന്നു “ ( പ്രഭാ 19:2 )

“ഭാര്യയ്യുടെ മദ്യപാനം പ്രകോപനം ഉളവാക്കുന്നു. അവള്‍ അവമതി മറച്ചു വയ്ക്കില്ല. ( പ്രഭാ.26:8 )



“ ലഹരിപാനീയങ്ങളുടെ പിന്നാലെ ഓടാന്‍ വേണ്ടി അതിരാവിലെ ഉണരുകയും വീഞ്ഞു കുടിച്ചുമദിക്കാന്‍ വേണ്ടി ഉറങ്ങാതിരിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം “       ( എശ.5:11 )
“ കിന്നരവും വീണയും തപ്പും കുഴലും വീര്യമേറിയവീഞ്ഞുമുള്ള ഉല്‍സവങ്ങളില്‍ കര്‍ത്താവു അവഗണിക്കപ്പെടുന്നു. ( എശ. 5:12 )

“ ആര്‍ത്തി പൂണ്ട അവര്‍ക്കു  ഞാന്‍  വിരുന്നോരുക്കും കുടിച്ചു മദിച്ചു അവര്‍ ബോധമറ്റുവീഴും ഉണരാത്ത നിദ്രയില്‍ അവര്‍ അമരും.- കര്‍ത്താവു അരുളിചെയ്യുന്നു. ( ജ്റമി. 51:39 )

“ അകത്തേ അങ്കണത്തില്‍  പ്ര്വേശിക്കുമ്പോള്‍ പുരോഹിതന്‍ വീഞ്ഞു കുടിച്ചിരിക്കരുതു “    ( എസക്കി 44:21 )

ഇന്നത്തെ പത്രത്തില്‍ വായിക്കുകയുണ്ടായി പുരോഹിതരാല്‍ പീഡിപ്പിക്കപ്പെട്ട കുഞ്ഞുങ്ങളോടു പാപ്പാ  ക്ഷമ ചോദിക്കുന്നു. ചെറുപ്പത്തില്‍ പീഡിപ്പിക്കപ്പെട്ട കുഞ്ഞുങ്ങള്‍   ഇന്നു സ്ത്രീ പുരുഷന്മാരാണു. അവരോടോന്നിച്ചു ബലി അര്‍പ്പിക്കുകയും അവര്‍ക്കുവേണ്ടി പാപ്പാ പ്രാര്‍ത്ഥിക്കുകയും ചെയ്തു



ഇതു കണ്ടപ്പോള്‍  എന്‍റേ ഓര്‍മ്മയില്‍ വന്നതു ഇതാണു .

“ പുരോഹിതന്മാരും പ്രവാചകന്മാരുംപോലും വീഞ്ഞു കുടിച്ചു മദിക്കുന്നു. ലഹരിപിടിച്ചു അവര്‍ ആടിയുലയുന്നു. വീഞ്ഞു അവരെ വഴിതെറ്റിക്കുന്നു. അവര്‍ക്കു ദര്‍ശനങ്ങളില്‍ തെറ്റുപറ്റുന്നു. ന്യായവിധിയില്‍ കാലിടറുന്നു. എല്ലാമേശകളും ഛര്‍ദ്ദികൊണ്ടു നിറഞ്ഞിരിക്കുന്നു. മലിനമല്ലാത്ത ഒരു സ്ഥലവുമില്ല."  (എശ 28: 7-8 )

ഇങ്ങനെയുള്ള പുരോഹിതരാണു കുട്ടികളെ ദുരുപയോഗിക്കുന്നതു അവര്‍ക്കു സുബോധമില്ലെല്ലോ ?

ഇങ്ങ്നെയുള്ളവരെക്കുറിച്ചു പരാതിപ്പെട്ടാലും പലപ്പോഴും നടപടിയെടുക്കാന്‍ കഴിയാത്തവരും അതേ തെറ്റില്‍  ഉള്‍പ്പെട്ടവരാകാം !

ദൈവമേ ഇവര്‍ ചെയ്യുന്നതെന്തെന്നു അറിയാകയാല്‍ ഇവരോടു ക്ഷമിക്കേണമേ !

“ മദ്യപിച്ചു വിശുദ്ധപാത്രങ്ങളെ ദുരുപയോഗിക്കുകയും കര്‍ത്താവിനെ വെല്ലുവിളിച്ചു വിഗ്രഹാരാധനടത്തുകയും ചെയ്തതിനാല്‍  ദൈവം രാജാവിനെ ശിക്ഷിക്കുന്നു. “( ദാനി 5:23-28 )

“ ഞങ്ങള്‍ക്കു കുടിക്കാന്‍  കൊണ്ടുവരികയെന്നു ഭര്‍ത്താക്കന്മാരോടു പറയുകയും മദ്യപിക്കുകയും ചെയ്യുന്ന സ്ത്രീകളെ കര്ത്താവു നശിപ്പിക്കും“ ( ആമോ.4: 1-2 )

ഇവിടെയെല്ലാം നാം കാണുന്നതു മദ്യത്തിന്‍റെ ദുരന്ത ഫലങ്ങളാണു

ഒരു വേശ്യക്കും   വീഞ്ഞിനും വേണ്ടി  ?

“ ഒരു വേശ്യക്കുവേണ്ടി ഒരു ബാലനെയും , കുടിക്കാന്‍ വീഞ്ഞിനുവേണ്ടി ബാലികയേയും അവര്‍  വിറ്റു “      ( ജോയേല് 3:3 )

മദ്യപിക്കാത്തവര്‍ക്കു ദൈവാനുഗ്രഹം

“ മദ്യപിക്കാത്തവര്‍ക്കു ദൈവം മെച്ചമായ ആരോഗ്യവും വിജ്ഞാനവും അറിവും സാമര്‍ത്ഥ്യവും നല്കുന്നു “.  

അതിനാല്‍ അവരോടു ദൈവം പറയുന്നതു കേട്ടാലും !



“ മദ്യപന്മാരേ ! ഉണര്‍ന്നു വിലപിക്കുവിന്‍ വീഞ്ഞു കുടിക്കുന്നവരേ നെടുവീര്‍പ്പിടുവിന്‍ മധുരിക്കുന്ന വീഞ്ഞു നിങ്ങളുടെ അധരങ്ങളില്‍ നിന്നു തട്ടിമാറ്റിയിരിക്കുന്നു. ( ജോയേ.1:5 )

“സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിതവേഴ്ച്ചകളിലോ വിഷ്യാസക്തിയിലോ കലഹങ്ങളിലോ അസൂയയിലോ വ്യാപരിക്കരുതു “               ( റോമാ. 13”13 )

“ വീഞ്ഞുകുടിക്കാതെയും നിന്‍റെ സഹോദരനു പാപകാരണമാകുന്നതൊന്നും ചെയ്യാതെയും ഇരിക്കുന്നതു നല്ലതു “ ( റോമാ 14:21 )

“ മദ്യപന്മാര്‍ സ്വര്‍ഗരാജ്യം അവകാശപ്പെടുത്തുകയില്ല. “ ( 1കോറി.6:10 )

“ അവര്‍ കുടിച്ചു മദിച്ചുകൊണ്ടു വന്‍ചന പ്രവര്‍ത്തിക്കുന്നു.    (2പത്രൊ2:13)

“ വീഞ്ഞില്‍ ഭോഗാസക്തിയുടെ മാദകത്വം ഉണ്ടു “ ( വെളി. 18: 3 )

ഇതുവരെ നമ്മള്‍ കണ്ടതു ഉല്പത്തിമുതല്‍ വെളിപാടു വരെ ബൈബിളില്‍ മദ്യദുരന്തത്തിനെതിരായി പറയുന്നതില്‍ ചിലതു മാത്രമാണു മുഴുവന്‍ എഴുതിയാല്‍
 ഇതിന്‍റെ ഇരട്ടിവലുപ്പമാകും.

ഇനിയുമാണു തീരുമാനമെടുക്കേണ്ടതു പൂട്ടിയ ബാര്‍ തുറക്കണമോ ?      

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...