Thursday 3 July 2014

ദൈവസ്ഥാപിതമായകുടുംബം ദൈവത്തോടു മറുതലിക്കുന്നോ ?

ദൈവകല്പനകളള്‍ ലംഘിച്ചു പുരുഷനും ഭാര്യയും അവിടുത്തെ മുന്‍പില്‍ നിന്നും മാറി കുറ്റിക്കാട്ടില്‍ ഒളിച്ചു അവിടുന്നു പുരുഷനെ വിളിച്ചുചോദിച്ചു നീഎവിടെ ?

ചെയ്തതെറ്റു അംഗീകരിക്കാന്‍ അവര്‍ തയാറായില്ല. പുരുഷന്‍ സ്ത്രീയെയും സ്ത്രീ സര്പ്പ്ത്തേയും കുറ്റപ്പെടുത്തി .

ദൈവം കൊടുത്തജാഗ്രതാ നിര്‍ദ്ദേശം അവഗണിച്ചവന്‍ പതനത്തില്‍ !

“ ഉചിതമായിപ്രവര്‍ത്തിച്ചാല്‍ നീയും സ്വീകാര്യനാവുകയില്ലേ ?നല്ലതു ചെയ്യുന്നില്ലെങ്ങ്കില്‍ പാപം വാതുക്കല്തന്നെ പതിയിരുപ്പുണ്ടെന്നു ഓര്‍ക്കണം അതുനിന്നില്‍ താല്പര്യം വച്ചിരിക്കുന്നു. നീ അതിനെ കീഴടക്കണം “ ( ഉല്പ.4:7 )

ദൈവം കൊടുത്ത ജാഗ്രതാ നിര്‍ദേശം അവഗണിച്ചു . പാപത്തില്‍ വീഴുകയും ചെയ്തു
കര്‍ത്താവു കായേനോടു ചോദിച്ചു നിന്‍റെ സഹോദരന്‍ ആബേല്‍ എവിടെ?

ഇന്നും ചോദിക്കുന്ന പ്രസക്തമായ 4 ചോദ്യങ്ങള്‍

1) ഉചിതമായി പ്രവര്ത്തിച്ചാല് നീയും സ്വീകാര്യനാകില്ലേ ?

2) നിന്‍റെ ഇണയും തുണയും എവിടേ? നീമൂലം ഒത്തിരി സഹിച്ചില്ലേ?

3) ഞാന്‍ തന്നവരായ ഇവന്‍റെ ( ഇവളുടെ ) ഇളയത്തുങ്ങള്‍ എവിടെ ?

4) ഞാന്‍ ദാനമായി തന്നജീവനെ വേണ്ടെന്നു വയ്ക്കുവാന്‍ നീ ആരാ ?

ദൈവത്തോടു മറുതലിക്കുന്നു !

1) ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പെടുത്തുന്നു

2) വാഗ്ദാനം ലംഘിക്കുന്നു

3) ഇണയേ ഉപേക്ഷിച്ചു മറ്റോരാളെ സ്വീകരിക്കുന്നതില്കൂടി വ്യഭിചാരം ചെയ്യുന്നു

4) അതു പാപമായോ വ്യഭിചാരമായോ കണക്കാക്കുന്നില്ല

5) കുഞ്ഞുങ്ങള്‍ക്കു മാതാപിതാക്കളുടെ സംരക്ഷണം നിഷേധിക്കപെടുന്നു
ചത്തതിനൊക്കുമേജീവിച്ചിരിക്കിലു

1) ഒരേ കൂരക്കകത്തു വ്രധാക്കാരേക്കാള്‍ കഷ്ടമായി ജീവിക്കുന്നു.

2) വര്‍ഷങ്ങളോളം പരസ്പരം സംസാരിക്കാതെ ആശയവിനിമയം മക്കളുടെ സഹായത്താല്‍ മാത്രം

3) ദാമ്പത്യ ധ്ര്‍മ്മാനുഷ്ടനം മറ്റു കുടുംബ ബന്ധങ്ങള്‍ എല്ലാം തകരുന്നു

4) കാണുന്നവര്‍ ഇതൊന്നും മനസിലാക്കുന്നില്ല ഈ പുകഞ്ഞജീവിതം !

തകര്‍ന്ന കുടുബജീവിതം

1) പരസ്പരബന്ധമില്ലാത്ത കുടുംബപ്രാര്‍ത്ഥന

2) അമ്മ അടുക്കളയില്‍ മക്കള്‍ പലസ്ഥലങ്ങളില്‍ അപ്പന്‍ മുറ്റത്തു ഇങ്ങനെ പലസ്ഥലങ്ങളിലായി ഇരുന്നുള്ള പ്രാര്‍ത്ഥന വെറും യാന്ത്രീകം

3) ഭക്ഷണം മേസപ്പുറത്തുകാണും ആവശ്യമുള്ളവര്‍ അവരുടെ സമയത്തു വരുന്നു കഴിക്കുന്നു പോകുന്നു.

4) അപ്പനും അമ്മയും കുഞ്ഞുങ്ങള്‍ക്കു മോഡലാകുന്നില്ല.

5) അപ്പന്‍ ആണ്മക്കള്‍ക്കും അമ്മപെണ്മക്കള്‍ക്കും മോഡലാകേണ്ടതാണു

6) അപ്പനും അമ്മയും അവരുടെ വഴിക്കും പിള്ളാര്‍ അവരുടെ വഴിക്കും

ദോഷഫലങ്ങള്‍

1) കുടുബസമാധാനം നശിക്കുന്നു

2) ദൈവാനുഗ്രഹമില്ല

3) കുടുംബത്തിന്‍റെ നിയന്ത്രണം പിശാചു എറ്റേടുക്കുന്നു

4) മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുന്നു.

5) ദാമ്പത്യവിശ്വസ്ഥതക്കു ഭംഗം വരാനുള്ള സാധ്യത കൂടുന്നു

6) അപധസന്‍ചാരത്തിനുള്ള പ്രേരണ ലഭിക്കുന്നു.

ദൈവത്തോടു മറുതലിച്ച യോനാ 

ദൈവത്തിന്‍റെ കല്പന നിഷേധിച്ച് സ്വന്ത ഇഷ്ടത്തിനു ഒളിച്ചോടീയ യോനാ സഹിക്കേണ്ടിവന്ന കഷ്ടപ്പാടുകളും കഷ്ടതയില്‍ കൂടി യോനായെ ദൈവം പാഠം പഠിപ്പിക്കുന്നതും നമുക്കു അറിയാമല്ലോ
ഇന്നു സമൂഹത്തില്‍ കാണുന്ന എല്ലാപ്രശ്നങ്ങ്ളും ദൈവത്തോടു മറുതലിക്കുന്നതിന്‍റെ പ്രത്യാഘാതങ്ങളാണു.

കാട്ടുകോഴികള്‍

കാട്ടുകോഴിക്കു ആണ്ടുപിറപ്പും ചങ്കറാന്തിയും ഉണ്ടോ ?

ഇന്നു നോമ്പുവീടലാണെന്നു പറഞ്ഞപ്പോള്‍ ചിലര്‍ ചോദിക്കുന്നു അതെപ്പോള്‍ തുടങ്ങിയായിരുന്നു? ജൂണ്‍ 29 നു ശ്ളീഹാ നോമ്പു വീടലാണെന്നു പറഞ്ഞപ്പോള്‍ അതെന്നാണു തുടങ്ങിയതെന്നു ? കാട്ടുകോഴിയെപ്പോലെ ജീവിക്കുന്നവര്‍ ഇതൊന്നും അറിയുന്നില്ല. നോമ്പു വരുന്നു വീടുന്നു. അഘോഷം മാത്രം ഇവര് നടത്തിയെന്നും വരാം

പൊരുന്നകോഴികള്‍

അന്‍ചോ ആറോമുട്ടയിട്ടിട്ടു ചില കോഴികള്‍ പൊരുന്ന ഇരുന്നാല്‍ പിന്നെ മാസങ്ങളോളം അവിടെ ഇരുന്നെന്നും വരാം കാരണം പലപ്പോഴും ചൂടുചാരത്തിലാവാം അല്ലെങ്ങ്കില്‍ കച്ചിക്കകത്താകാം പൊരുന്ന ഇരിപ്പു. നല്ല ചൂടു നല്ല സുഖം ആ സുഖം വിട്ടു അവിടെനിന്നും എഴുനേറ്റുപോകാന്‍ കോഴിക്കു താല്പര്യമില്ല. വല്ലപ്പോഴും ഒന്നു പുറത്തുപോയാലും അധികം താമസിയാതെ വീണ്ടൂം അവിടെ തന്നെ പോയി ഇരിക്കും .

ഇതുപോലെയാണു ചിലമക്കള്‍ അവര്‍ക്കു അല്പം സുഖം കിട്ടുന്ന അല്പം ചൂടുകിട്ടുന്ന സീരിയലിന്‍റെ മുന്‍പില്‍ ഇരുന്നാല്‍ പിന്നെ വല്ലതുംകഴിച്ചിട്ടു വീണ്ടും അവിടെതന്നെ ഇരിക്കുന്നു മറ്റുചിലര്‍ ചീട്ടിന്‍റെ മുന്‍പില്‍, മറ്റുചിലര്‍ അവര്‍ക്കിഷ്ടമുള്ള മറ്റു പലതിന്‍റെയും കൂടെയാണു പൊരുന്നയിരിക്കുക.

ഈ കൂട്ടര്‍ക്ക് പ്രാര്ത്ഥനയില്ല., കുര്ബാനയില്ല., പള്ളിയുമായി വലിയ ബന്ധമൊന്നും ഇല്ല. അവര് ഒന്നും അറിയുന്നില്ല. കുടുംബബന്ധം തകര്‍ന്നു ഉത്തരവാദിത്ത്വത്തില്‍നിന്നും പുര്‍ണമായി ഒഴിഞ്ഞു എതോലോകത്തില്‍ ജീവിക്കുന്ന ഇകൂട്ടര്‍ കുടുംബത്തിനും സമൂഹത്തിനും സഭക്കും ഒരു ബാധ്യതയാണു.

ഇവര്‍ സ്വയം ദൈവത്തെ വെല്ലുവിളിച്ചുകൊണ്ടു ദൈവത്തോടു മറുതലിച്ചു ജീവിക്കുന്നവരാണു. ഇവരെ എങ്ങ്നെ നേര്‍വഴിക്കുകൊണ്ടുവരാം ?

ഇക്കൂട്ടര്‍ വിശ്വാസത്തില്‍ നിന്നും വളരെവേഗം വ്യതിചലിക്കും സഭവിട്ടുപോകും.

ശ്ളീഹാ തരുന്ന ജാഗ്രതാ നിര്‍ദേശം

“ ജനങ്ങള്‍ ഉത്തമമായപ്രബോധനത്തില്‍ സഹിഷ്ണുത കാണിക്കാത്ത കാലം വരുന്നു.കേള്‍വിക്കു ഇമ്പമുള്ളവയില്‍ ആവേശം കൊള്ളുകയാല്‍ അവര്‍ തങ്ങളുടെ അഭിരുചിക്കു ചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും അവര്‍ സത്യത്തിനുനേരേ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും .” (2തിമോ. 4: 3-4 )
ഇവിടെയെല്ലാം നാം കാണുന്നതു ദൈവത്തോടു മറുതലിച്ചു താന്തോന്നിയായി ജീവിക്കുന്ന അവസ്ഥയാണു .



ക്രിസ്തു ശിഷ്യന്‍റെ അന്ത്യം

ഒരു യഥാര്‍ത്ഥ ക്രിസ്തു ശിഷ്യന്‍റെ ഇഹലോകവാസത്തിന്‍റെ അന്ത്യത്തില്‍ എന്തു മനോഭാവമായിരിക്കണമെന്നു ശ്ളീഹായില്‍ കൂടി നമുക്കു പഠിക്കാം.

“ ഞാന്‍ ബലിയായി അര്‍പ്പിക്കപ്പെടേണ്ട സമയം ആസന്നമായിരിക്കുന്നു. എന്‍റെ

വേര്‍പാടിന്‍റെ സമയം സമാഗതമായി

1) ഞാന്‍ നന്നായി പൊരുതി.

2) എന്‍റെ ഓട്ടം പൂര്‍ത്തിയാക്കി.

3)വിശ്വാസം കാത്തു.

എനിക്കായി നീതിയുടെ കിരീടം ഒരുക്കിയിരിക്കുന്നു. നീതിപൂര്‍വം വിധിക്കുന്ന കര്‍ത്താവു ആ ദിവസം അതു എനിക്കു സമ്മാനിക്കും . എനിക്കു മാത്രമല്ല അവന്‍റെ ആഗമനത്തെ സ്നേഹപൂര്‍വം ഉറ്റുനോക്കികൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും . ( 2തിമോ. 4: 6-8 )

ഈ പ്രത്യാശയില്‍ വേണം നാം ഈ ലോകം വിട്ടുപോകുവാന്‍ .

താഴെ പറയുന്നവരാണു അതിനു കഴിയാതെ പോകുന്നവര്‍.

!) വിശ്വാസം ത്യജിച്ചു സഭ വിട്ടുപോകുന്നവര്‍

2) കാട്ടുകോഴികളെപ്പോലെ ജീവിക്കുന്നവര്‍

3) പൊരുന്നകോഴികള്‍ക്കു സമം ജീവിക്കുന്നവര്‍ ( ലോകത്തിന്‍റെതായ എല്ലാസുഖങ്ങളുടെയും പുറകെ പോകുന്നവര്‍ ) ഇവരെല്ലാം ദൈവത്തോടുമറുതലിക്കുന്നു



എന്താണു യധാര്‍ത്ഥത്തില്‍ സംഭവിക്കുന്നതു ?

ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പറഞ്ഞു ഇന്നത്തെ ലോകത്തിന്‍റെ വലിയ പ്രശ്നം പാപബോധമില്ലായ്മയാണെന്നു.

വളരെ ശരിയാണു മുന്‍പൊക്കെ കുമ്പസാരിക്കാതെ വി. കുര്‍ബാനസ്വീകരിക്കില്ല.

പാതിരാമുതല്‍ ഉപവസിച്ചാണു വി.കുര്‍ബാനസ്വീകരിച്ചിരുന്നതു.

ഇന്നു ആ സ്തിതിമാറി മാസങ്ങളോളം കുമ്പസാരിക്കാതെ വി. കുര്‍ബാനസ്വീകരിക്കുന്നു. ആര്‍ക്കും പാപമൊന്നും ഇല്ലെന്നുള്ളചിന്തയാകാം കാരണം

രണ്ടാമത്തെകാരണമായി പലപ്പോഴുംതോന്നുന്നതു “വിശ്വാസമില്ലായ്മയാണു “
വിശ്വാസമില്ലാതിരുന്ന സ്ഥലങ്ങളില്‍ യേശുതമ്പുരാനു ഒരല്‍ഭുതപ്രവര്‍ത്തിയും ചെയ്യാന്‍ കഴിഞ്ഞില്ല. എന്നാല്‍ വിശ്വാസത്തോടെ യേശുവിന്‍റെ വ്സ്ത്രത്തില്‍ തൊട്ടവര്‍പോലും സുഖപ്പെട്ടു. 12 വര്‍ഷം രക്തസ്രാവം ഉണ്ടായിരുന്നസ്ത്രീ സുഖപ്പെട്ടതു ( ലൂക്കാ. 8:44 )
അതുപോലെ ജയ്റോസിന്‍റെ മകളെ പുനര്‍ ജീവിപ്പിക്കുന്നു ആ സമയത്തു യേശു പറഞ്ഞതു “ ഭയപ്പെടേണ്ടാ വിശ്വസിക്കുകമാത്രം ചെയ്യുക. അവള്‍ സുഖം പ്രാപിക്കും “ ( ലൂക്കാ.8:50 )

ഇന്നു സഭയില്‍ വിശ്വാസത്തിന്‍റെ കുറവു കാണുന്നുണ്ടോ ?

അപ്പസ്തോലന്മാര്‍ക്കു ഉണ്ടായിരുന്ന വിശ്വാസം , അവരുടെ പിന്‍ഗാമികള്‍ക്കുണ്ടായിരുന്ന വിശ്വാസം സന്യാസികളുടെ ഇടയില്‍ ഉണ്ടായിരുന്ന വിശ്വാസം ,ആദിമസഭയില്‍ ഉണ്ടായിരുന്ന വിശ്വാസം ഇന്നു സഭയില്‍ കാണുന്നുണ്ടോ ? ഇല്ലെങ്കില്‍ എന്താണു കാരണം ?

അാവര്‍ത്തന വിരസത ഒരു കാരണമ്മാണോ? അതോ മൂലകാരണം പാപ ബോധമില്ലായ്മതന്നെയാണോ ?

എന്തു തന്നെയായാലും അതെല്ലാം ദൈവത്തോടുള്ള മറുതലിപ്പാണു.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...