Friday 4 July 2014

ജന്മം നല്കിയ മാതാപിതാക്കള്‍ കുടുംബത്തില്‍ ചുമതല നിര്വഹിക്കണം

എന്താണു കുടുംബം ? അവിവാഹിതരായചെറുപ്പാക്കാരോടു ഒരു വൈദികനോ ഒരു കന്യാസ്ത്രീയോ കുടുംബത്തെക്കുറിച്ചുപറഞ്ഞാല്‍ അതിന്‍റെ യാധാര്ത്ഥ്യങ്ങള്‍ അവര്‍ക്കു മനസിലാകുമോ ? എന്തിനു ഒരു വിവാഹിതന്‍ പറഞ്ഞാല്‍ മനസിലാകുമോ ?
ഇല്ലെന്നു ഞാന്‍ പറഞ്ഞാല്‍ നിംഗള്‍ സമ്മതിക്കുമോ ?

എന്താണു സഹനമെന്നു ക്ളാസെടുത്താല്‍ മനസിലാകുമോ ? മധുരം , കൈപ്പു എന്നൊക്കെ പറഞ്ഞാല്‍ മനസിലാകുമോ ? ഇല്ലെന്നുള്ളതല്ലേ സത്യം
അപ്പോള്‍ ഇതിന്‍റെ എഅല്ലാം യാധാര്ത്ഥ്യം മനസിലാക്കാന്‍ , കുടുംബം എന്താണെന്നു അറിയാന്‍ വിവാഹിതനാകുക എന്നിട്ടു ജീവിച്ചുനോക്കണം

സഹനം എന്താണെന്നു അറിയാന്‍ സഹിച്ചുതന്നെ മനസിലാക്കണം !



ഹൈഡ്രജന്‍ എന്നുപറഞ്ഞാല്‍ അതിനു അതിന്‍റെ ഒരു ഗുണമുണ്ടു
ഓകസിജന്‍  എന്നപറഞ്ഞാല്‍ അതിനു അതിന്‍റെ ഗുണമുണ്ടു .ഒരോന്നിന്‍റെയും ഗുണം നിലനിര്ത്തികൊണ്ടു തന്നെ ഇതു രണ്ടും കൂടി യോജിക്കുമ്മ്പോള്‍ മറ്റൊരു ഗുണമുള്ള മറ്റോരു സാധനം ഉണ്ടാകുന്നു.

പരിശുദ്ധത്രീത്വം 

പിതാവു ഒരു പ്രത്യേകഗുണം ഉള്ള ( സ്രിഷ്ഠി ) ഒരു വ്യക്തിയാണു
പുത്ര ഒരു പ്രത്യേക ഗൂണമുള്ള ( രക്ഷ ) ഒരു വ്യ്ക്തിയാണു
പരിശുദ്ധാത്മാവു ഒരു പ്രത്യേകഗുണമുള്ള ( ജീവന്‍ ) വ്യക്തിയാണു .
പ്രത്യേകം പ്രഹ്യേകം എടുത്താല്‍ ഞങ്ങളാണെല്ലോ ? എന്നാല്‍ മൂന്നുപേരും കൂടിച്ര്ന്ന ഞാന്‍ ആകുമ്പോള്‍ ഓരോരുത്തരുടെയും വ്യ്ക്തിത്വം നിലനിര്ത്തികൊണ്ടുതന്നെ പരിശുദ്ധത്രീത്വമാകുന്നു. ത്രീയേകദൈവമാകുന്നു. ഞാനാകുന്നു.

കുടുംബം 

പുരുഷനു ഒരു പ്രത്യക ഗുണവും സ്വഭാവവുമുള്ള ഞാനാകുന്നു.
സ്ത്രീ ഒരു പ്രത്യേക ഗുണവും സ്വഭാവവുമുള്ള ഞാനാകുന്നു.
സ്ത്രീയും പുരുഷനും പ്രത്യേകം പ്രത്യേകം നില്ക്കുമ്പോള്‍ ഞങ്ങള്‍ ആകുന്നു.
എന്നാല്‍ വിവാഹത്തോടുകൂടി അവര്‍ ഒന്നാകുമ്പോള്‍ ഞാനാകുന്നു. കുടുംബമാകുന്നു.( എന്‍റെ അസ്ഥിയുടെ അസ്ഥിയും മാംസത്തിന്‍റെ മാംസവും.
ഇതുമനസിലാക്കികഴിഞ്ഞാല്‍ കുടുംബമാകുന്ന ഞാന്‍ വേര്‍പിരിയലില്ല. അതിനു പരിശുദ്ധാത്മാവിന്‍റെ സഹായം ആവശ്യമാണു. കുടുംബത്തില്‍ നിന്നും പരിശുദ്ധാത്മാവു എടുക്കപ്പെട്ടാല്‍ അധവാ പരിശുദ്ധാത്മാവില്‍ നിന്നും അകന്നാല്‍ അവിടെ സ്നേഹമില്ല. സ്വാര്‍ദ്ധത തലപോക്കും. ജഡികപ്രവണതകള്‍ക്കു അടിമകളാകും.


ദൈവീകത നിശേഷം നശിക്കുന്നതിനാല്‍ വെറും മ്രുഗീയത അവരില്‍ തലപൊക്കും. ആസക്തികള്‍ക്കു അധീനരായി മ്രുഗങ്ങളെപോലെ കാണുന്നവരോടെല്ലാം ഇണചേര്ന്നു നടക്കുന്ന വയേപോലെ തരം താഴുന്നതിനാല്‍ ഒന്നിനെക്കുറിച്ചും ,പ്രത്യേകിച്ചു കുഞ്ഞുങ്ങളുടെ കാര്യത്തില്‍ , ഒരു സ്രദ്ധയുമില്ലാതെ ഭാര്യാ ഭര്ത്തു ബന്ധത്തിനു വിലകല്പ്പിക്കാതെ മാറി മാറി വിവാഹബ്ന്ധത്തില്‍ എര്‍പ്പെടുന്നു.




ചുരുക്കം 

മൂന്നുപേര്‍ കൂടി ഒന്നാകുന്നതു ദൈവം
രണ്ടുപേര്‍ കൂടി ഒന്നാകുന്നതു കുടുംബം.
മാലാഖാമാരുടെ ദൈവവും, ദൈവത്തിന്‍റെ മാലാഖാമാരും വസിക്കുന്ന ഒരു സ്ഥലമായിരിക്കണം ഒരു കുടുംബം

നിഷ്കളങ്കമായ വിശ്വാസം കുടുംബത്തില്‍ ആവശ്യമാണു.

എന്താണു നിഷ്കളങ്ങ്ക വിസ്വാസം ?      

ഒരിക്കല്‍ ജോണ്‍ വിയാനി ഒരു കര്‍ഷകനെ ശ്രദ്ധിച്ചു അയാള്‍ക്കു പഠിപ്പോ അറിവോ ഒന്ന്മില്ല.എഴുത്തോ വായനയോ ഒന്നും അറിയില്ല. രാവിലെ അയാള്‍ ക്രിഷിസ്ഥലത്തേക്കുപോകുമ്പോഴും തിരികെ വരുമ്പോഴും കലപ്പ വെളിയില്‍ വെച്ചിട്ടു പള്ളിക്കകത്തു കയറി കുറെ നേരം പ്രാര്ത്ഥിന്നതു കണ്ടു.  എന്തായിരിക്കും അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥനയെന്നറിയാന്‍ വിയാനി നോക്കി ഒന്നും മനസിലായില്ല. അതിനാല്‍ അയാളോടുതന്നെ ചോദിച്ചു എന്താണു പ്രാര്‍ത്ഥിക്കുന്നതു ?

ആ കര്‍ഷകന്‍ പറഞ്ഞമറുപടി ഇപ്രകാരം അയിരുന്നു.              “ ഞാന്‍ അകത്തുകയറി യേശുവിനെ നോക്കുന്നു. യേശു എന്നെയും നോക്കുന്നു. അങ്ങനെ കുറെ നേരം ഇരിക്കുമ്പോള്‍ മനസിനു സമാധാനം ലഭിക്കുന്നു. ഞാന്‍ പോകുന്നു. ഇതു നിഷ്കളങ്ങ്കമായവിശ്വാസം

പ്രാര്ത്ഥനയിലും ആരാധനയിലും പരിസരബോധം ആവശ്യമാണു
വീട്ടിലോ പള്ളിയിലോ പ്രാത്ഥനയിലോ ആരാധനയിലോ ആയിരിക്കുമ്പോള്‍ പരിസരബോധം ആവശ്യമാണു.ഒന്നുകില്‍ നാം വീട്ടിലാണു അല്ലെങ്ങ്കില്‍ ദൈവാലയത്തിലാണു.നാം എന്തിലാണു വ്യാപ്രിതരായിരിക്കുന്നതു ? കുടുംബപ്രാര്‍ത്താനയില്‍ അധവാ ദിവ്യബലിയില്‍ എവിടെ ആയാലും നാം എന്താണു ചെയ്യുന്നതെന്നു ള്ള വ്യക്തത ആവശ്യമാണു. അല്ലെങ്ങ്കില് വെറുതെ കാടുകയറും ഒരു ഫലവും ലഭിക്കില്ല.

കുടുംബത്തില്‍ മാതാപിതാക്കള്‍ ചുമതലനിര്വഹിക്കണം

ജന്മം നല്കിയതുകൊണ്ടും ഭക്ഷണം കൊടുത്തതുകൊണ്ടും ഉത്തരവാദിത്വം അവസാനിക്കുന്നില്ല. ഇപ്പ്പ്പ്ഴത്തെ രീതിയനുസരിച്ചു ഒരു കമ്പ്യൂടറും ഒരു സ്മാര്‍ട്ട്ഫോണും  . മുറിയില്‍ ഒരു ഇന്‍റെര്‍ നെറ്റു കണക്ഷനും കൊടുത്തുകഴിഞ്ഞാല്‍ എല്ലാമായിയെന്നു ചിന്തിക്കുന്നവരുമുണ്ടു. പ്രധമവും പ്രധനവുമായതു ചെറുപ്പം മുതലെ ദൈവവിശ്വാസത്തില്‍ വളര്ത്തുക. ദൈവഭക്തിയുല്‍ വളര്ത്തുക. ദൈവഭയത്തില്‍ വളര്ത്തുക. പ്രാര്ത്ഥനകള്‍ക്കും കൂദാശകള്‍ക്കും പ്രാധാന്യം കൊടുക്കുന്ന ശീലം വളര്ത്തിയെടുക്കണം.

No miracle without humility

താഴ്മയും വിനയവും കുടുംബത്തില്‍ നിന്നു തന്നെ പഠിക്കേണ്ടതാണു .അതുമാതാപിതാക്കളിലനിന്നുമാണു കുഞ്ഞുങ്ങ്ള്‍ പഠിക്കേണ്ടതു.
" താണനിലത്തേ നീരോടൂ.അവിടെ ദൈവം തുണചെയ്യൂ "

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...