Monday 28 July 2014

വളയം ചെറുതാക്കി ചെറുതാക്കി ഇപ്പോള്‍ വളയമില്ലതെ ചാടുന്നവര്

നമ്മുടെ ആളൂകളുടെ പോക്കു എങ്ങോട്ടു ? 

ഇന്നലെയും ഇന്നും കണ്ട രണ്ടു പോസ്റ്റുകള്‍   ( ഫയിസ് ബുക്കില്‍ )
                                                                                                                            1)  വിശുദ്ധ്ഗീവര്ഗീസ് സഹദാ വിശൂദ്ധനല്ലെന്നു ? അരാവിശുദ്ധനായി പ്രഖ്യാപിച്ചതു എതു മാര്പാപ്പാ ?
2)  വിസുദ്ധ് അല്ഫോന്സാമ്മ മത്രമല്ല നമ്മളെല്ലാവരും അതുപോലെ വിശൂദ്ധരാണെന്നു ?

ഇങ്ങനെ തലതിരിഞ്ഞ പോസ്റ്റ് ഇടുമ്പോഴും ലൈക്കു ചെയ്യാന് ധാരാളം ആളൂകളും . ഇതിന്റെ യൊക്കെ പുറകില് എന്തെങിലും ഹിഡന്‍ അജണ്ടയുണ്ടോ ?



ഇതിനെക്കുറിച്ചു അല്പം ചിന്തിക്കാം

1) ഗീവര്ഗീസ് സഹദാവിശുദ്ധനല്ലെന്നും അല്ലെങ്കില് അദ്ദേഹത്തെ വിശുദ്ധ്നാക്കിയ പാപ്പായുടെ പേരെന്തെന്നും ചോദിച്ചാല് ചോദ്യ്ത്തിനു തന്നെ പ്രസക്തിയില്ല. കാരണം ആദ്യ് കാലങ്ങളില് ഇന്നത്തേതുപോലെയുള്ള കാനോനൈസേഷന് ഇല്ല. വളരെ തമസിച്ചു മാത്രമാണു സഭയില് ഇപ്പോഴുള്ളതുപോലെയുള്ള കാനോനൈസേഷന് ആരംഭിച്ചതു .ഉദഅഹരണത്തിനു പരിമലതിരുമേനിയെ വിശുദ്ധനായി യാക്കോബായ സഭ പ്ര്ഖ്യാപിച്ചതു ആളുകള് ധാരാളം അങ്ങോട്ടു പൊകാന് തുടങ്ങിയപ്പോഴാണു .അതായതു സഭാസമൂഹം തന്നെ അദ്ദേഹത്തെവിശുദ്ധനായി കരുതി .
ഇതുപോലെയാണു പായകാലത്തു ആളുകള് തന്നെ വിശുദ്ധനായികരുതി അവിടെക്കു ഓടിക്കൂടുകയും ഉദ്ദിഷ്ട കാര്യ്ങ്ങള് സാധിക്കുകയും ചെയ്യുമ്പോള് സഭ അതിനെ അംഗീകരിക്കുകയാണു ചെയ്തിരുന്നതു . അതിനു ഇപ്പോള് എതു പോപ്പാണൂ കാനോനൈസേഷന് നടത്തിയതെന്നു ചോദിച്ചാല്അതിനു ഉത്തരം പ്ര്തീക്ഷിക്കേണ്ടതില്ല.

2) രണ്ടമത്തെ തായി ഇന്നു കണ്ടതു അല്ഫോന്സാമ്മയുടെ കാര്യമാണു
അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടില് അല്ഫോന്സാമ്മയെ പ്പോലെ കര്ത്താവിന്റെ തിരുരക്തത്തിന്റെ ശക്തിയാല് എല്ലാവരും വിശുദ്ധരാണെന്നു അല്ലെങ്കില് പിന്നെ  തിഉരക്തത്തിന്റെ വിലയെന്തു ?

ശ്ളീഹാലേഖനം എഴുതുമ്പോള് വിശുദ്ധര്ക്കു എന്നുപറഞ്ഞെഴുതിയതിന്റെ വാലുപിടിച്ചാണു ഈ കൂട്ടര്എഴുതുന്നതു ! ബൈബിളിലെ എതെങ്കിലും ഒരു വാചകം എടുത്തു തോന്നിയതുപോലെ വ്യാഖ്യാനിക്കാനുള്ളതല്ല.



എന്തുകൊണ്ടു ശ്ളീഹാ വിശുദ്ധര് എന്നു സംബൊധനചെയ്തു ?
ക്രിസ്ത്യാനികളെ വിശുദ്ധര് എന്നു വിളിക്കന് കാരണം. പഴയനിയമത്തിന്റെ പിന്ബലത്തിലാണു. പഴയനിയമത്തിലെ തിരഞ്ഞെടുക്കപെട്ട ജനത്തെ വിശുദ്ധ്ജനമെന്നാണു വിളിച്ചിരുന്നതു. (പുറപ്പാടു 19 : 6 ) “ നിംഗള് എനിക്കു പുരോഹിതരാജ്യവും വിശുദ്ധജനവും ആയിരിക്കും “ അപ്പോള് കുറച്ചുക്കൂടെ ക്ളിപ്തമായ അര്ത്ഥത്തില് ഇസ്രായേല്ക്കാരേക്കാള് ക്രിസ്ത്യ്അനികളാണു വിശുദ്ധജനം അവരാണു പുതിയ ഉടമ്പടിയുടെ ജനം ക്രിസ്തുവിലൂടെ ദൈവം അവരെ വിശുദ്ധീകരിച്ചിരിക്കുന്നു. വിശുദ്ധരുടെ കൂട്ടായ്മ സാധ്യമാക്കിതീര്ന്നിരിക്കുന്നു. അതിന്റെ കര്ത്താവു യേശുവാണു.

മാമോദീസാ

മാമോദീസായിലൂടെയാണു ഒരാള്ഈ കൂട്ടായ്മയിലേക്കു കടന്നുവരിക.മാമോദീസായിലൂടെ ഒരാളുടെ ജന്മപാപവും ഉണ്ടെങ്കില് കര്മ്മപാപവും മോചിക്കപ്പെടുന്നു. അപ്പോള് അയാള് പൂര്ണവിശ്ഉദ്ധിയിലാണു പിന്നീടു കര്മ്മപാപം ഉണ്ടാകുന്നതു വരെ. അദേഹം ഉദ്ധിയിലാണു .പാപത്തോടുകൂടി പാപിയായി മാറും

മാമോദീസാ അവസാനകാലത്തേക്കു നീട്ടിവെച്ചിരുന്ന വിശുദ്ധര്

വിശ്വാസത്തിലേക്കു വന്നിട്ടും ഉടനെ മാമോദീസാ സ്വീകരിക്കാതെ അവസാനകാലത്തേകു നീട്ടിവച്ചവര് ഉണ്ടു അതിനുള്ളക്കരണം മാമോദീസായോടൂകൂടി കര്മ്മപാപമെല്ലാം മോചിക്കപ്പെടുന്നു. നേരത്തെസ്വീകരിച്ചാല് പാപത്തില് വീണുപോകുമള്ളൊയെന്നുള്ളചിന്തയാണു അവര് മാമോദീസാ നീട്ടിവയ്ക്കാന് കാരണം.
ചുരുക്കത്തില് വിശുദ്ധര് എന്നുവിളിച്ചതു അവര് എക്കാലവും വിശൂദ്ധിയിലാണെന്നുള്ള അര്ത്ഥത്തിലല്ലാ. പാപത്തില് വീണാല് വിശുദ്ധ കുമ്പസാരവും കുര്ബാനയും പാപമോചനത്തിനാണു. അതൊക്കെ ഞങ്ങളെപ്പോലുള്ള പാപികള്ക്കുവേണ്ടിയാണു.
അല്ലാതെ ഞാന് രക്ഷിക്കപ്പെട്ടു ഞാന് വിശുദ്ധ്നാണെന്നും പറഞ്ഞു നടക്കുന്നവര്ക്കല്ല് ഇതൊക്കെ സഭയില് ഉള്ളതു.വിശുദ്ധിയിലേക്കു വളരാന് വിളിക്കപ്പെട്ടവരാണൂ നമ്മള്.

ചുരുക്കത്തില് ക്രിസ്ത്യാനികള് അനുദിനം വിശുദ്ധിയിലേകു വളരണം
ഒറ്റവാചകത്തില് പറഞ്ഞാല് ക്രൈസ്തവര്ക്കു വേണ്ടതു നിരന്തരവിശുദ്ധീകരണമാണു
എല്ലാവരും വിഉധരാണെന്നു പറയുന്നതിനോടു  ഒരുതരത്തിലും യോജിക്കാന് സാധിക്കില്ല. സഭ അങ്ങനെ പഠിപ്പിക്കുന്നില്ല. " നമ്മളെല്ലാവരും വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടവരാണു. വിശുദ്ധിയിലേക്കു വളരാന് വിളിക്കപ്പെട്ടവരാണു. വിശുദ്ധ്രാകാന് വേണ്ടി വിളിക്കപ്പെട്ടവരാണു . വിശുദ്ധ് മാമോദീസാസ്വീകരിച്ചപ്പോള് എല്ലാവരും വിശുദ്ധരാണു. ആ അവസ്തയില് തന്നെയാണു എങ്കില് വിശുദ്ധരാണു.

പാപംചെയ്യുന്നതിനു മുന്പുള്ള ആദത്തേയും യേശുവിനെയും " യീഹീദോയോ " എന്നൌറ്റവാക്കുകൊണ്ടു സംബോധനചെയ്തു. വീണുപോയപ്പോള് ഉള്ള ആദത്തെ അങ്ങനെവിളിക്കില്ല. അവസാനത്തെ കൊച്ചുകാശുപോലും കൊടുത്തുവീട്ടാതെ സ്വര്ഗത്തില് പോകില്ല. സ്വര്ഗത്തില്പോകാന് സാധിക്കാത്തവര് വിശുദ്ധരല്ല. അവസാന നിമിഷത്തോടു അടുത്തിട്ടും ശ്ളീഹ്ഹാ പറഞ്ഞതു ആ സൌഭാഗ്യ്ത്തിനുവേണ്ടി ഓടികൊണ്ടിരിക്കുന്നു.

അതുപോലെ പ്രഭാഷകന് പറയുന്നു " മരിക്കുന്നതിനു മുന്പു ആരെയും ഭാഗ്യവാനെന്നുവിളിക്കരുതു ." ( 11: 28 ) ഒരിക്കലും പാപം ചെയ്യാത്തനീതിമാന്മാരും ഇല്ല. വീഴ്ച്ച മാനുഷീകമാണു അതില് നിന്നും എഴുനേല്ക്കുവാന് പ്രി ആത്മാവിന്റെ സഹായം വേണ്ടി വന്നേക്കാം .എബിന് മാപ്പിള സൂക്ഷിക്കണം .ആല്ലെങ്കില് കുറെ ആളുകള് തെറ്റില് പെടാന് സാധ്യ്ത്യുണ്ടു . ഈ പറഞ്ഞതു പരിശുദ്ധാത്മാവിനെതിരായ പാപമാകാനും സാധ്യതയുണ്ടു .

അതുകൊണ്ടൂ സ്വന്തമായ വ്യാഖ്യാനത്തില് നിന്നും മാറി സഭ പറയുന്നതും പഠിപ്പിക്കുന്നതും മനസിലാക്കി സ്വയം താഴ്ത്തി ഞാന് പാപിയാണെന്നു മനസിലാക്കി ജീവിച്ചാല് വിശുദ്ധിയില് എത്തിചേരാം. അല്ലാതെ ഞാന് വിശുദ്ധനാണെന്നും പറഞ്ഞു അധവാ രക്ഷിക്കപ്പെട്ടെന്നും പറഞ്ഞു വീമ്പടിച്ചു നടന്നാല് അന്നു യേശു പറയും ഞാന് നിംഗളെ അറിയുന്നില്ല.

ഒരു പക്ഷേ വ്യഭിചാരികളും മോഷ്ടാക്കളും മദ്യപാനിയുമൊക്കെ നിംഗളെക്കാള് നേരത്തെ സ്വര്ഗത്തില്പോയെന്നു വരാം
“ അതുകൊണ്ടൂ ദൈവത്തിന്റെ ശക്തമായ കരത്തിന് കീഴെ താഴ്മയോടെ നില്ക്കുക. “  അപ്പോള് ഈ അഹങ്കാരമെല്ലാം പമ്പ കടക്കും

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...