Monday 21 July 2014

വായില്‍ തുണി തിരുകിയോ, അതോ അന്ധതയോ?

എന്നും എഴുതുമ്പോള്‍ എല്ലാവര്‍ക്കും താല്പര്യമുള്ള വിഷയങ്ങള്‍ എഴുതുമായിരുന്നു ഇന്നു നിംഗള്‍  ഇഷ്ടപ്പെടാത്ത ഒരു വിഷയം എഴുതാം . 

“സമ്മാനങ്ങളും ദാനങ്ങളും ജ്ഞാനികളെ അന്ധരാക്കുന്നു :
വായില്‍ തിരുകിയ തുണിപോലെ അവ ശാസനകളെ നിശബ്ദമാക്കുന്നു"   ( പ്രഭാ.20: 29 )

സഭയിലുള്ള ഓരോരുത്തരും ചിന്തിക്കുക. എന്നില്‍  അന്ധത ബാധിച്ചിട്ടുണ്ടോ ?
എന്‍റെ വായില്‍ തുണി തിരുകിയിട്ടുണ്ടോ ?



സഭയില്‍ നടക്കുന്ന അനീതികളെ കണ്ടിട്ടും കണ്ടില്ലെന്നു ഞാന്‍ നടിക്കുന്നുണ്ടോ ?
എന്‍റെവായില്‍ തിരികിയിരിക്കുന്ന തുണികളാണോ ശാസനകളെ നിശബ്ദമാക്കുന്നതു ? ശാസിക്കേണ്ടസമയത്തു ഞാന്‍ കണ്ണടക്കുന്നുണ്ടോ ?

ഞാന്‍ സ്വീകരിച്ച സമ്മാനങ്ങളും ദാനങ്ങളും എന്നെ അന്ധനാക്കിയോ ?
സമ്മാനങ്ങളും ദാനങ്ങളും വായില്‍ തിരുകിയ തുണിപോലെ എന്നെ നീതിയുക്തമായി പെരുമാറുന്നതില്‍ നിന്നും തടയുന്നുണ്ടോ ?

ഇതു സഭയിലുള്ള എല്ലാ സഭാതനയരും അതായതു ഒരു വ്യക്തിഗതസഭയുടെ തലവന്‍ മുതല്‍ താഴേക്കു അതിമെത്രാപ്പൊലിത്താമാരും മെത്രാപ്പോലീത്തമാരും വൈദികരും സന്യസ്ഥരും അല്മായരും എല്ലാം ചിന്തിക്കേണ്ട ഒരു കാര്യമാണു



പ്രഭാഷകന്‍ നമ്മേ ഓരോരുത്തരേയും ഓര്‍മ്മിപ്പിക്കുന്നതു:
ഈപറയുന്നതു ഒന്നും എന്നോടല്ലെന്നു ആരെങ്കിലും ചിന്തിച്ചാല്‍ കഷ്ടമാകും..

എന്‍റെ കാര്യം ഉദാഹരണമായി എടുക്കുന്നു.

കേള്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ മാത്രം വായിക്കുക അല്ലാത്തവര്‍ വിട്ടുകളയുക.
ദൈവക്രുപയാല്‍ സ്വീകരിക്കാനുള്ള അര്‍ഹതയുണ്ടായിട്ടും ഒരു ദാനവും സമ്മാനവും ഞാന്‍ സ്വീകരിച്ചിട്ടില്ല. ( ആരും തരാഞ്ഞതു കൊണ്ടാകാം )

എന്തു അര്‍ഹത?

1)    ഞാന്‍ പത്താം ക്ളാസില്‍ (‌ 5th Form ) പഠിക്കുമ്പോള്‍ മുതല്‍ സണ്ഡേസ്കൂള്‍ പഠിപ്പിക്കാന്‍ തുടങ്ങി. ( കറ്റാണത്തു വച്ചു തിരുവനന്തപുരം അതിരൂപത )

2)     തിരുവല്ലാ രൂപതയിലെ സണ്ഡേസ്കൂള്‍ അധ്യാപകനായിരുന്നു.

3)    സണ്ഡെസ്കൂള്‍ പ്രൊമോട്ടറായി സേവനം ചെയ്തു.

4)    ഫാമിലിയപ്പസ്റ്റ്ലേറ്റിന്‍റെ ആരംഭം മുതല്‍ തിരുവിതാം കൂറിലും മലബാറിലുമുള്ള പള്ളികളില്‍ ക്ളാസുകള്‍ എടുത്തു.

5)    സെയിന്റ്റ് വിന്‍സെന്റ്റ്.ഡി പ്പോളില്‍ സെന്റ്റ്രല് കൌണ്സിലിലും സേവനം ച്യ്തു.

6)    ജേക്കബു അച്ചന്‍റെകൂടെ മൂന്നു റീത്തുകളിലും ധ്യാനപ്രസംഗം നടത്തി ഇപ്പോഴും ധ്യാന കേന്ദ്രങ്ങളില്‍ തുടരുന്നു.

ഇത്രയുമൊന്നും ചെയ്യാത്തവരെ സഭയുടെ തീക്ഷ്ണതയുള്ള മകനായി അംഗീകരിച്ചപ്പോള്‍ അച്ചന്മാരോ മെത്രാന്മാരോ എനിക്കുവേണ്ടി പറയാനില്ലാതിരുന്നതുകൊണ്ടു എന്നെ ആ കൂട്ടത്തില്‍ പരിഗണിച്ചില്ല.

അതുകൊണ്ടു എനിക്കു സന്തോഷമുണ്ടു. ലോകത്തിന്‍റെ അംഗീകാരമല്ല ദൈവത്തിന്‍റെ അംഗീകാരം എനിക്കുമതി.

ഞാനീപറഞ്ഞതു ഇവരുടെഒന്നും സ്വീകരിക്കാതിരുന്നതുകൊണ്ടു ഞാന്‍ അന്ധനല്ലെന്നും എന്‍റെ വായില്‍ തുണി ആരും തിരുകിയിട്ടില്ലെന്നും ധൈര്യമായി എനിക്കുപറയാന്‍ സാധിക്കും.

അച്ചന്മാരുടെ ആധ്യാത്മീകത ചോരുന്ന സ്ഥലങ്ങള്‍

സുവിശേഷപ്രഘോഷണത്തിനും അല്‍മായരുടെ കാര്യങ്ങള്‍  നൊക്കാന്‍ ആളില്ലാത്തപ്പോഴും കഴിവും ഡിഗ്രിയും ഉള്ള അച്ചന്മാരെ നമ്മുടെ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിനായി വിടുന്നു.  അവിടെ ചെന്നുകഴിയുമ്പോള്‍ കെ.എസ്.ആര്.ടീ.സി.യിലെ കളികള്‍ (ഉള്ളതു വീതിച്ചെടുക്കുക) അവിടെ നടക്കുന്നു. നഷ്ടത്തില്‍ ഓടുമ്പോഴും ശര്‍ക്കര കലത്തില്‍ കയിട്ട അനുഭവം അവിടെ നടക്കുന്നു. കോടികളുടെ ഉപകരണങ്ങള്‍  വാങ്ങുമ്പോള്‍  2% കമ്മിഷന്‍ വാങ്ങി പോക്കറ്റിലിടാന്‍ അവര്‍ മടിക്കുന്നില്ല. അതില്‍ ഒരു കുറ്റബോധവും അവര്‍ക്കില്ല. ( വെറും ഉഹാപോഹമാണെന്നു കരുതേണ്ടാ ഉത്തരവാദപ്പെട്ടവര്‍ ചോദിച്ചാല്‍ തെളിവു കൊടുക്കാം ) ചില സ്ഥാപനങ്ങളില്‍ പത്തച്ചന്മാര്‍ വരെയുണ്ടൂ ! എന്തിനാണു നമുക്കു ഈ സ്ഥാപനങ്ങളെന്നു ചിലപ്പോള്‍ ചിന്തിച്ചുപോകും.

പണ്ടൂ പള്ളീക്കൂടങ്ങള്‍ പാവപ്പെട്ടവനു വിദ്യാഭ്യാസം കൊടുക്കാനും സുവിശേഷവല്കരണത്തിനുമായിരുന്നെങ്കില്‍  ഇന്നു ലാഭം കൊയ്യാനുള്ള ഒരു മാര്‍ഗമായി അധപതിച്ചു.



പറയുമ്പോള്‍  നമ്മുടെപിള്ളാര്‍ക്കുവേണ്ടിയാണെന്നുപറയുമെങ്ങ്കിലും അവിടെ അഡമിഷന്‍ വേണമെങ്ങ്കില്‍  മറ്റു സ്കൂളൂകളിലോ കോളേജുകളീലോ കൊടുക്കെണ്ട അത്രയും തുക കൊടൂക്കാതെ അഡ്മിഷന്‍ കിട്ടില്ല. പിന്നെ എന്തിനീ സ്ഥാപനങ്ങള്‍ ? ഇതില്ലായിരുന്നെങ്ങ്കില്‍ എത്രയോ അച്ചന്മാര്‍ക്കു സുവിശേഷപ്രഘോഷണത്തിനു സമയം കിട്ടുമായിരുന്നു. പാപം ചെയ്യാനുള്ള അവസരവും കുറയുമായിരുന്നു.

“ ഞങ്ങള്‍ ദൈവവചന ശൂസ്രൂഷയില്‍ ഉപേക്ഷ കാണിച്ചു ഭക്ഷണമേശകളില്‍ ശുസ്രൂഷിക്കുന്നതു ശരിയല്ല. അതിനാല്‍ സഹോദരരേ സുസമ്മതരും ആത്മാവും ജ്ഞാനവും കൊണ്ടു നിറഞ്ഞവരുമായ 7 പേരെ നിംഗളില്‍ നിന്നും കണ്ടുപിടിക്കുവിന്‍  ഞങ്ങള്‍ അവരെ ഈ ചുമതല എള്‍പ്പിക്കാം “(അപ്പ.6: 2—3 )

അന്നു അപ്പസ്തോലന്മാര്‍ക്കു ഉണ്ടായിരുന്ന മനോഭാവം ഇന്നു ഇല്ല. അന്നു സുവിശേഷപ്രഘോഷണത്തിനു ഒന്നാം സ്ഥനം അയിരുന്നെങ്ങ്കില്‍ ഇന്നു കാലം മറി പണം ആദ്യം പിന്നെ സുവിശേഷം എന്നുള്ളചിന്തയിലേക്കു വന്നോയെന്നു സംശയിക്കുന്നതില്‍ തെറ്റുപറയാന്‍  പറ്റുമോ?

പുതിയ മാര്‍പാപ്പാ വന്നപ്പോള്‍ ബാംഗിങ്ങില്‍ എര്‍പ്പെട്ടു പണംതട്ടിപ്പുകാരെ അനാവശ്യ്മായി കൈകാര്യം ചെയ്തവരെ മാറ്റി ശുദ്ധികര്‍മ്മം നടത്തി. ഇവിടെ അതുനടപ്പില്ല. അവരെല്ലാം ഒന്നിക്കും മെത്രാനു ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ത വരും ഒരാളെമാറ്റിയാല്‍ എല്ലാവരും പണിമുടക്കുമെന്നു പറഞ്ഞു മെത്രാനെ വരിഞ്ഞു മുറുക്കുന്ന അവസരങ്ങളും ഉണ്ടായിട്ടുണ്ടു



ആരുതന്നെ അധവാ എല്ലാവരും പണിമുടക്കിയാലും ധീരമായി ഇങ്ങനെയുള്ള സാഹചര്യങ്ങളെ കൈകാര്യം ചെയ്യാന്‍  കഴിഞ്ഞാല്‍ പിന്നെ ഒരിക്കലും അങ്ങ്നെ ഉണ്ടാകില്ല.

ച്ങ്ങനാശേരി അതിരൂപത അതിനൊറുമാത്രുകകാണിക്കുന്നുണ്ടു ഒരാള്‍ തന്നെ ഒരിടത്തും ഇരിക്കില്ല. മാറ്റി കൊണ്ടിരിക്കും എല്ലാ രൂപതകള്‍ക്കും അതു ഒരു മാത്രുകയായി എടുക്കാന്‍ സാധിക്കണം

എനിക്കു പലപ്പോഴും തോന്നുന്നതു ഒരു സ്ഥാപനത്തിലും  ഒരച്ചനില്‍ കൂടുതല്‍ പാടില്ല. ബാക്കി സ്ഥാനങ്ങള്‍ ഡീക്കന്മാരെയോ അല്‍മായരെയോ എല്‍ പ്പിച്ചിട്ടു അച്ചന്മാരെ സുവിശേഷപ്രഘോഷണത്തിനായി മാത്രം ചുമതലപ്പെടുത്തിയാല്‍ എത്ര നന്നായിരിക്കും

നമ്മുടെ ലക്ഷ്യം

ഒരിക്കലും പണസമ്പാദനത്തിനുവേണ്ടി നമ്മള്‍ പള്ളിയുമായി ബന്ധപ്പെട്ടും രൂപതയുമായി ബന്ധപ്പെട്ടും  ഒന്നും ചെയ്യാതിരുന്നാല്‍ നല്ലതു ..എന്നാല്‍ സുവിശേഷപ്രഘോഷണത്തിന്‍റെ ഭാഗമായി എന്തും അതായതു സ്കൂള്,ആശുപത്രികള്‍  മറ്റ്ഉസ്ഥാപനങ്ങള്‍ എല്ലാമാകാം പക്ഷെ അല്പം കഴിയുമ്പോള്‍ ലക്ഷ്യം മാറിപ്പോകുന്നു. നിലനില്‍പ്പിനു, അന്യ മതസ്ഥര്‍ ചെയ്യുന്നതുപോലെ എല്ലാ കറപ് ഷനും ചെയ്യേണ്ടിവരുന്നു. അതിനാല്‍ ഒന്നും ഇല്ലാതിരുന്നാല്‍ വളരെ നല്ലതാണെന്നു അനുഭവം പഠിപ്പിക്കുന്നു.

" നിങ്ങളെ സ്നേഹിക്കുന്നവരെ നിംഗള്‍ സ്നേഹിച്ചാല്‍ നിംഗള്ക്കെന്തു പ്രതിഫലമാണുലഭിക്കുക ചുങ്കകാര്‍പോലും അതുതന്നെ ചെയ്യുന്നില്ലേ ?"
( മത്താ.5:46 )  ചുങ്കക്കാര്‍ ചെയ്യുന്നതു തന്നെ നമ്മളും ചെയ്തിട്ടുകാര്യമില്ല.

“നിംഗള്‍ ആദ്യം അവിടുത്തെരാജ്യവും അവിടുത്തേനീതിയും അന്വേഷിക്കുക, അതോടൊപ്പം ബാക്കിയുള്ളതെല്ലാം  നിങ്ങള്‍ക്കുലഭിക്കും “ ( മത്താ 6:33. )
ഇന്നു നമ്മളെല്ലാം നമ്മുടെ കാര്യം മാത്രം അന്വേഷിക്കുന്നു. അതിനാല്‍ ഒന്നും കൂട്ടിചേര്ക്കപ്പെടുന്നില്ല. അതിനാല്‍ വളഞ്ഞവഴിയില്ക്കൂടിയായാലും അതെല്ലാം കണ്ടെത്തണം

“ നിംഗളൂടെ നീതി അവരുടെ (ഫരീസയൌടെ ) നീതിയെ വെല്ലുന്നതായിരിക്കണം അല്ലെങ്കില്‍ എന്തു ഫലം “ ?

എല്ലാവര്‍ക്കും വലിയവലിയ പ്ള്ളികളൂം പെരുന്നാളും വേണം 
ആഡംബരം വേണം ആര്‍ഭാടം വേണം ആധ്യാത്മീകത ശുഷക്കം ?
സ്വര്ഗ്ത്തില്‍പോകാന്‍ ഇതൊക്കെ മതിയോ ?എങ്കില്‍ മാര്‍പാപ്പാ വെറും മണ്ടനാണോ? പാപ്പാ കൊട്ടാരം വിട്ടു വെറും രണ്ടു മുറികളീലേക്കു മാറി.
പട്ടാളവുംകാവല്ക്കാരും ഒന്നുംവേണ്ടാ .ലളിതജീവിതം ഇഷ്ടപ്പെടുന്ന പാപ്പാ അതാണു  നാമും മാത്രുകയാക്കേണ്ടതു

ശാസിക്കാന്‍ കഴിയാതെപോകുന്നു ?

കീഴുദോഗസ്ഥര്‍ തെറ്റുചെയ്യുമ്പോള്‍ അതേതെറ്റില്‍  ഉള്‍പ്പെട്ടിരിക്കുന്ന മേല്‍ ഉദ്യോഗസ്ഥനു കീഴുദ്യോഗസ്തരെ ശാസിക്കാന്‍പറ്റില്ല.  വായില്‍ തിരുകിയ തുണി പോലെ .    അതു അവര്‍ക്കു വളമായിമാറുന്നു

നമ്മുടെവിഷയം ഒന്നുകൂടെ മനസിലേക്കുകൊണ്ടുവരാം പ്രഭാ.20:29 ല്‍  കാണാം

“ സമ്മാനങ്ങളും ദാനങ്ങളും ജ്ഞാനികളെ അന്ധരാക്കുന്നു
വായില്‍ തിരുകിയതുണിപോലെ അവ ശാസനകളെ നിശബ്ദമാക്കുന്നു “

ഇതു ഒരു സ്വയവിമര്‍ശനത്തിനു ഉതകുമെങ്കില്‍ നന്നായിരുന്നു.
സാധാരണ   " ഉള്ളതുപറഞ്ഞാല്‍ "  തലപോകും
സ്നാപകന്‍റെ തലപോയതു രാജാവിന്‍റെ തെറ്റു ചൂണ്ടിക്കാട്ടിയതിനു ?
എന്നാല്‍ ദാവീദിന്‍റെ തെറ്റു ചൂണ്ടിക്കാട്ടിയിട്ടു നാഥാന്‍റെ തലപോകാതിരുന്നതു ദാവീദൂ-ഒരു സ്വയവിമര്‍ശനത്തിനു തയാറായി സ്വന്തതെറ്റു തിരുത്താന്‍ മനസായതുകൊണ്ടാണു.അല്ലെങ്കില്‍  രാജാവു നഗ്നനാണെന്നു പറഞ്ഞാല്‍ പറയുന്ന ആളിന്‍റെ തല വെട്ടുകയാണു പതിവു !

ഇവിടെ ഞാന്‍  ഉദ്ദേശിക്കുന്നതു നമ്മുടെ സഭയാകുന്നവലയില്‍ ധാരാളം അഴുക്കു മല്‍സ്യങ്ങളും ഉണ്ടു അതു മുകളിലെ തട്ടുമുതല്‍ താഴത്തെ തട്ടുവരെയുണ്ടു പാപ്പാ പറഞ്ഞു 2% അച്ചന്മാരrകുട്ടികളെപീഠിപ്പിക്കുന്നുവെന്നു മെത്രന്മാരെയും കാണുകയുണ്ടായി. അപ്പോള്‍ കുറ്റക്കാരെ കണ്ടുപിടിച്ചു ശിക്ഷിക്കുകതന്നെവേണം അങ്ങ്നെയുള്ളവരെ പുറത്താക്കിചാണകവെള്ളം തളിക്കണം . പാപത്തെ വെറുക്കുകയും പാപികളെ സ്നേഹിക്കുകയും ചെയ്യാന്‍ കാണിച്ചുതന്നയേശുവാണു നമ്മുടെ നായകന്‍ അതിനാല്‍ അവരെ പുറത്താക്കിയാല്‍  മതി അവര്‍ജീവിക്കണം

അനുസരണം ബലിയേക്കാള്‍ ശ്രേഷ്ടം !

ബിഷപ്പുസിനഡിനെയും മെത്രാനെയും ധിക്കരിക്കുന്ന ഒരു വൈദികന്‍ നമുക്കുവേണമോ ? കാനോനാ 762 മുതല്‍ പറഞ്ഞിരിക്കുന്നകര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചുവേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതാണു.

ഒരു വൈദികനെ കണ്ടു യേശുവിലേക്കു അടുക്കുവാന്‍ ഒരു വിശ്വാസിക്കുകഴിയണം. എല്ലാവിധത്തിലും ഒരു വൈദികന്‍ മോഡലായിരിക്കണം !

ഇന്നു അതു നടക്കുന്നില്ലെങ്കില് എന്തിനീ വലിയപള്ളികളും ആര്ഭാടങ്ങ്ളും ?
എന്റെ വാക്കുകള് ആരെയ്എങ്കിലും വേദനിപ്പിക്കാന് കാരണമാകുന്നെങ്കില് ക്ഷമിക്കണം     

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...