Friday 11 July 2014

വിഗ്രഹാരാധനയും സെക്ടുകളുടെ അബദ്ധോപദേശവും !

" ആയിരുന്നവനും ആയിരിക്കുന്നവനും സര്‍വശക്തനും ദൈവവുമായ കര്ത്താവു  പരിശുദ്ധന്‍ പരിശുദ്ധന്‍, പരിസുദ്ധന്‍ ". ( വെളി.4: 8 )

അതേ അവിടുന്നു മാത്രമാണു ആയിരുന്നവനും  അയിരിക്കുന്നവനും .

അവിടുന്നു മാത്രമാണു എക ദൈവം

"ഞാനാണു നിന്‍റെ ദൈവമായ കര്ത്താവു ഞാനല്ലാതെ വേറേ ഒരു ദൈവം ( ദേവന്മാര്‍ ) നിനക്കുണ്ടാകരുതു "  ( പുറ.20:3 )

"പ്രതിമയോ സ്വരൂപമോ നീ നിര്മ്മിക്കരുതു " ( പുറ.20:4 )

അതേ എനിക്കു പകരമായിനീ ഒരുപ്രതിയോ സ്വരൂപമോ നിര്മ്മിക്കരുതു അധവാ നീ ബിംബങ്ങളെ ഉണ്ടാക്കി എനിക്കു പകരമായി ആരാധിക്കുകയോ വണങ്ങുകയോ ചെയ്യരുതെന്നാണു നാം മനസിലാക്കേണ്ടതു. അല്ലാതെ ഒന്നിന്‍റെയും രൂപമുണ്ടാക്കരുതെന്നായിരുന്നെങ്ങ്കില്‍ ആ ദൈവം തന്നെ പിത്തളസര്‍പ്പത്തെയും കെരൂപുളെയും ഉണ്ടാക്കാന്‍ പറയുകയില്ലായിരുന്നു. ദൈവം വാക്കു മാറ്റിപറയുന്നവനല്ല. മനുഷ്യന്‍ മാത്രമാണു തോന്നുമ്പോള്‍ തോന്നുന്നതുപോലെ പറയുന്നതു.


എന്നാല്‍ ദൈവം പറയുന്നതു മനുഷ്യന്‍ വികലമായി മനസിലാക്കിയിട്ടു ദൈവം പറഞ്ഞതിനെതിരായി പറയുകയും പ്രസംഗിക്കുകയും മനുഷ്യരെ വഴിതെറ്റിക്കുകയും ചെയ്യും.

എന്താണു വിഗ്രഹാരാധന ?

ദൈവത്തിന്‍റെ സ്താനത്തു എന്തിനെയെങ്കിലും പ്രതിഷ്ടിക്കുന്നതിനെയാണു വിഗ്രഹാരാധനയെന്നുപറയുന്നതു മോശയുടാകാലത്തെ മനുഷ്യരേയും ഇപ്പോഴത്തെ മനുഷ്യരെയും ഒരുപോലെ കരുതിയാല്‍ തെറ്റിപോകും .കാരണം അന്നു അവര്‍ പറഞ്ഞു ഞങ്ങള്‍ക്കു ഒരു ദൈവത്തെ ഉണ്ടാക്കിതരിക .ഇന്നു ആരെങ്കിലും അങ്ങനെ പറയുമോ .ഇന്നു മനുഷ്യനു അറിവുണ്ടു വിവേകമുണ്ടു . ദൈവം അന്നത്തെ മനുഷ്യ് രോടു പറഞ്ഞതുപോലെ ഇന്നത്തെ  മനുഷ്യരോടു പറയുകയില്ല.

" ഭൂമിക്കു മുകളിലും താഴെയും ജലമുണ്ടു .മുകളിലത്തെ കിളിവാതില്‍ തുറക്കുമ്പോള്‍ മഴയുണ്ടാകും."

ചുരുക്കത്തില്‍ ഒന്നാം സ്ഥാനം ദൈവത്തിനു. ദൈവത്തെക്കാള്‍ ഉപരി എന്തിനെയെങ്കിലും സ്നേഹിച്ചാല്‍ അതു വിഗ്രഹാരഅധനയാകും. ഇന്നു ആരും ഒരു കല്ലോ തടിയോ മണ്ണൊ ,ലോഹമോ  എടുത്തു ഇതുദൈമാണെന്നു പറഞ്ഞു അതിനെ ആരാധിക്കുന്നവര്‍ കാണില്ല.



ആരാണു യധാര്‍ത്ഥ വിഗ്രഹാരാധനക്കാര്‍ ?

ഇന്നു ദൈവത്തെക്കാള്‍ ഉപരി പണത്തെ, വ്യക്തികളെ  , (അപ്പനോ അമ്മയോ, മക്കളോ, ഭാര്യയോ,ഭര്‍ത്താവോ , കാമുകീകാമുകന്മാരോ ) സാധനങ്ങളെ ,പരിസരത്തെ , സ്ഥലത്തെ  ഒക്കെ സ്നേഹിക്കുന്നവര്‍ ഉണ്ടു അവരാണു യധാര്‍ത്ഥത്തില്‍ വിഗ്രഹാരാധകര്‍.

കഥയറിയാതെ ആട്ടം കാണുന്നവര്‍

അവര്‍ വെറും വിഗ്രഹാരാധകരോ അന്ധ വിശ്വാസികളൊ ആയിമാറാം .അല്ലെങ്കില്‍ ബാക്കി എല്ലാവരും വിഗ്രഹാരാധകരാണെന്നു മുദ്രകുത്തിയെന്നും വരാം.

കഥകളി വിട്ടു ഓട്ടംതുള്ളാന്‍ പോകുന്നവര്‍   

കഥയറിയാതെ ആട്ടം കണ്ടവര്‍അാണു. ആട്ടത്തില്‍ നിന്നും ഒന്നും മനസിലാകാതെ വരുമ്പോള്‍ അവര്‍ അതിനെ പഴിക്കുകയും ഓട്ടം തുള്ളാന്‍ പോകയും ചെയ്യ്യും .

ഇന്നു സഭ വിട്ടു ഓട്ടം തുള്ളാന്‍ പോകുന്നവരാണു പെന്തക്കോസ്തുകാര്‍. സഭയുടെ പഠനമോ വിശ്വാസമോ അറിയാതെ വെറും ഭൌതീക ലാഭത്തിനുവേണ്ടി തുള്ളാന്‍ പോകുന്നവര്‍.

കഥകളിയില്‍ ബഹളങ്ങള്‍ ഒന്നുമില്ല. എന്നാല്‍ ഓട്ടം തുള്ളാന്‍ പോയാല്‍ അവിടെ കൊട്ടും പാട്ടും മണിയടീം തമ്പേര്‍ അടിയുമൊക്കെയുണ്ടു . കേള്‍ക്കാന്‍ ഇമ്പമുണ്ടു.
ഇതുപോലെ സഭയില്‍ ആരാധനയും പ്രാര്‍ത്ഥനയും, ധ്യാനവും ഒക്കെയാകുമ്പോള്‍ തുള്ളല്‍ സ്ഥലത്തു, പെന്തക്കോസ്തില്‍ വലിയ ബഹളമുണ്ടു. ചിലര്‍ക്കു അതാണു ഇഷ്ടം  .അവരുടെ മനസിനിണങ്ങിയവരെ കണ്ടു പിടിച്ചു അവരുടെ താളത്തിനൊത്തു തുള്ളുന്നവര്‍.

"ശിഷ്യരെ ആകര്‍ഷിച്ചു തങ്ങളുടെ പിന്നലെ കൊണ്ടുപോകുവാന്‍ വേണ്ടി സത്യത്തെ വളച്ചൊടീച്ചു പ്രസംഗിക്കുന്നവര്‍ നിംഗളുടെ ഇടയ്ഇല്‍ തന്നെയുണ്ടാകും. അതില്‍ നിംഗള്‍ ജാഗ്രതയുള്ളവരായിരിക്കുവിന്‍ "  ( അപ്പ.20: 30 )

" ധനമൊഹത്തിലൂടെ പലരും വിശ്വാസത്തില്‍ നിന്നും വ്യതിചലിച്ചു പോകാനും ഒട്ടേറെ വ്യഥകളാല്‍ തങ്ങളെതന്നെ മുറിപ്പെടുത്താനും ഇടയായിട്ടുണ്ടൂ " (1തിമോ6:10 )

" ധനമോഹമാണു എല്ലാ തിന്മകളുടെയും അടിസ്ഥാനകാരണം "(1തിമോ6:10 )

ചുരുക്കം

കഥ കളിയില്‍ നിന്നു ഓട്ടം തുള്ളലിലേക്കു പോയതു പോലെയാണു മനുഷ്യര്‍ സഭയില്‍ നിന്നും പെന്തക്കോസ്തിലേക്കു പോകുന്നതു ഭൌതീകമായ ചില വിഭ്രാന്തികള്‍ മാത്രം ! എന്തൊ ഒരാത്മാവിന്‍റെകയറ്റം പോലൊരു വിഭ്രാന്തി . അതായതു സഭയിലെ നടപ്പുകളോ വിശ്വാസമോ ഒന്നുമില്ല. കുറെ നാള്‍ കഥയറിയാതെ ആട്ടം കണ്ടു. ഒന്നും മനസിലായില്ല ഇക്കൂട്ടര്‍ക്കു .

പിന്നെ തുള്ളല്‍ കണ്ടപ്പോള്‍ ആകെ ഇളകിവശായി വിശ്വാസം വിട്ടിട്ടൂ പോയെന്നു
 പറയാന്‍ പറ്റില്ല. കാരണം വിസ്വാസം ഇല്ലാതെ വെറുതെ ആട്ടം
കാണുകായിരുന്നു ഇതുവരെ.

പിതാക്കന്മാര്‍ കൈമാറിതന്ന വിശ്വാസം കാക്കുന്നവരും ശ്ളൈഹീകസഭയുടെ പിന്തുടര്‍ച്ചയില്‍ കഴിയുന്നവരും അല്പസമയത്തെ വിഭ്രാന്തിയില്‍ വീണൂപോകില്ല. .

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...