Wednesday 23 July 2014

ഇന്നത്തെ വലിയപ്രശ്നം?

മരണത്തോടേ എല്ലാം അവസാനിച്ചുവെന്നുള്ളചിന്ത
 “തിരുവെഴുത്തുകളുംദൈവത്തിന്റെശക്തിയുംഗ്രഹിക്കാത്തതുകൊണ്ടല്ലേനിങ്ങള്ക്കു തെറ്റു പറ്റുന്നതു ? ( മര്ക്കോ 12:24 )


“ മരിച്ചവര് ഉയര്ത്തെഴുനേല്ക്കുമ്പോള് അവര് വിവാഹം ചെയ്യുകയോ ചെയ്തുകൊടുക്കുകയോ ഇല്ല. പ്രത്യുത അവര് സ്വര്ഗത്തിലെ ദൂതന്മാരെപ്പോലെ ആയിരിക്കും “  ( മര്ക്കോ.12: 25 )
 “ അവസാനത്തെചില്ലിക്കാശൂം കൊടുത്തുവീട്ടൂവോളം നീ അവിടെനിന്നും പുറത്തുകടക്കയില്ലെന്നു ഞാന് സത്യമായി നിന്നോടു പറയുന്നു.”( മത്താ.5:26 )
അതെ മരിച്ചുകഴിഞ്ഞാല് അവനു ഒന്നും ചെയ്യാന് കഴിയില്ല.
പക്ഷേ അവസാനത്തെ ചില്ലിക്കാശും കൊടുത്തു വീട്ടപ്പെടണം
അയാളുടെസ്വന്തക്കാര്ക്കു അതുകൊടുത്തുവീട്ടാന് സാധിക്കുന്നു.
അതിനാല്‍ നാം മരിച്ചവര്ക്കുവേണ്ടിപ്രാര്ത്ഥിക്കുകയും പരിഹാരക്രിയകള് ചെയ്യുകയും ചെയ്യുന്നു. അവര് ജീവിക്കുന്നവരായതുകൊണ്ടാണു



മരിച്ചവര്ക്കുവേണ്ടിയുള്ള പ്രുമിയോന്‍


“ സ്വമരണത്താല്‍ നമ്മുടെ മരണം നീക്കികളഞ്ഞവനും,സ്വബലി അര്പ്പണത്താല് ആദാമിന്‍റെ സന്താനങ്ങള്ക്കെല്ലാം പാപപരിഹാരം നല്കിയവ്നുമായ ഉത്തമനെ നാം ഓര്മ്മിച്ചു ഈ സമയത്തും എല്ലാപെരുന്നളുകളിലും ,കാലങ്ങളിലും സമയങ്ങളിലും ,നമ്മുടെ ആയുഷ്കാലം മുഴുവനും മഹത്വപ്പെടുത്തണം “

എത്രോ


“ കര്ത്താവേ, നിന്‍റെ ദാസന്മാര്ക്കും ദ്സികള്ക്കും വേണ്ടി ഞങ്ങ്ളിന്നു നിനക്കു അര്പ്പിച്ചിട്ടുള്ള ഈ കുര്ബാന അവര്ക്കു പരിമളമായിരിക്കട്ടെ ഇതില് നിനക്കു പ്രീതിതോന്നി കരുണയോടെ അവരെ ആസ്വസിപ്പിക്കണമേ “

എക്ബോ

“ പാപം ചെയ്തറൂബേലിനു മ്രുഗഗങ്ങളുടെ രക്തത്താല് മോശ ജീവന്‍ കൊടുത്തുവെങ്കില് വിശ്വാസികളായ മരിച്ചുപോയവര്ക്കുവേണ്ടി അര്പ്പിക്കപ്പെടുന്ന ജീവനുള്ളബലിയാല്‍ അവര് എത്ര അധികമായി നീതീകരിക്കപ്പെടും ! “
( യാത്ര പറച്ചില് അലക്സ് നേരത്തെ ഇട്ടു )

ഇതിന്റെ ആവശ്യം എന്തെന്നു യേശുവിന്റെ വാക്കുകളില്കാണാം
നമ്മുടെ മരിച്ചുപോയവര്കുവേണ്ടി നാം പരിഹാരപ്രവര്ത്തികള്‍ ചെയ്യുന്നില്ലെങ്കില് അവര് നിത്യമായി അവിടെ കിടക്കേണ്ടിവരില്ലേ ?
ഒരാള്മരിച്ചുകഴിഞ്ഞാല്ഉടനെതന്നെ തനിതുവിധിയുണ്ടു 3 സ്ഥല്ങ്ങളില്‍ എതെങ്കിലും ഒരു സ്ഥലത്തേക്കു പോകും
1)     നിത്യസൌഭാഗ്യത്തിലേക്കു
2)     നിത്യനരകത്തിലേക്കു
3)     ശുദ്ധീകരണസ്ഥലത്തേക്കു
ഇതില്‍ ആദ്യ്ത്തെ രണ്ടിനും പ്രാര്ത്ഥനയുടെ ആവശ്യ്മില്ല. അധവാ നരകത്തിനു യോഗ്യമായവര്ക്കുവേണ്ടിപ്രാര്ത്ഥിച്ചിട്ടു ഒരു ഗുണവുമില്ല.
എന്നാല് ശുദ്ധീകരണത്തിലുള്ളവര് പ്രതീകഷയുടെ സ്ഥലത്താണു.എന്നെങ്കിലും അവര്ക്കു മോചനമുണ്ടു അവര്ക്കുവേണ്ടി പരിഹാരപ്രവര്ത്തികള് ച്യ്താല് അതില്കൂടി മോചനമുണ്ടു .
അതാണു മുകളില് നാം കണ്ട സഭയുടെ പ്രാര്ത്ഥനയുടെ അര്ത്ഥം

നിത്യജീവിതം

സ്വര്ഗത്തില്‍ എത്തിപ്പെടുന്നവര് മാലാഖമാരെപ്പോലെയാണു അവിടെ നിത്യമായ ഒരുജീവിതമാണു ആകയാല് അവിടെ വിവാഹമോ അതില്ക്കൂടിപുതിയ ആളുകള് ജനിക്കുകയോ വേണ്ടാ. എന്നാല് ഇഹലോകജീവിതം മരണമുള്ളതായതുകൊണ്ടാണു വിവാഹവും വിവാഹത്തില്‍കുടിയുള്ള സന്താനോല്പാദനത്തിലൂടെ തന്റെ ജീവനെ പിന്‍ തലമുറകളിലേക്കു കൈമാറുന്നതും.

ജീവിക്കുന്നവരുടെ ദൈവം   

മുള്പടര്പ്പില് നിന്നു ദൈവം മോശയോടു പറഞ്ഞു  ( ഞാന് ജീവിക്കുന്നവരുടെ ദൈവമാണെന്നു )
“ ഞാന് അബ്രഹാത്തിന്റെ ദൈവവും ഇസഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമാകുന്നു. ( മര്ക്കോ. 12: 26 ) ഞാന് മരിച്ചവരുടെ ദൈവമല്ല ജീവിക്കുന്നവരുടെ ദൈവമാണെന്നു
അവര് മരിച്ചിട്ടു എത്രയോ വര്ഷങ്ങളായി എന്നിട്ടും ദൈവം പറഞ്ഞതിന്റെ അര്ത്ഥം അവര് ദൈവസന്നിധിയില് ഇപ്പോഴും ജിവിക്കുന്നുവെന്നാണു.

ദൈവരാജ്യ്ത്തിന്റെ മുന്നാസ്വാദനം

“ ദൈവരാജ്യത്തെപ്രതി സ്വയം ഷണ്ഡന്മാരാക്കുന്നവരുമുണ്ടൂ “(മത്താ 19:12 )
വിവാഹജീവിതം ഇഹലോകത്തില് മാത്രമായി ഒതുങ്ങിനില്ക്കുന്ന ഒന്നാണു.
അതുകൊണ്ടാണു ദൈവരാജ്യത്തെപ്രതിയുള്ള ബ്രഹ്മചര്യജീവിതത്തെ സ്വര്ഗീയജീവിതത്തിന്റെ മുന്‍ആശ്വാദനമായികാണുന്നതു

വിവാഹജീവിതത്തിനു രണ്ടുമാനങ്ങളുണ്ടൂ

1)     സന്താനോല്പാദനം
2)     സ്നേഹജീവിതം (സ്നേഹത്തിന്റെ കൂട്ടായ്മ ) അധവാ സഖിത്വം
സ്നേഹം ശാശ്വതമാണു.ലൈഗീകത അതിന്‍റെ ബാഹ്യപ്രകടനം മാത്രം വിവാഹിതരര്‍അതിന്റെ ആധ്യത്മീകവശത്തിനും വിലകല്പിക്കണം
ചുരുക്കത്തില്‍ ഈ ലോകജീവിതത്തിനുശേഷം നമുക്കു ഒരു ജീവിതമുണ്ടു. ഈലോകജീവിതത്തിലെ ബന്ധങ്ങളില്‍ നിന്നും ക്രമീകരണങ്ങളില് നിന്നും സ്വതന്ത്രമായ ഒരുജീവിതമാണു അതു. നിത്യമായ ആ ജീവിതം ദൈവത്തിന്റെ അനന്തശക്തിയാല് ദൈവം നമുക്കുവേണ്ടിക്രമീകരിച്ചിരിക്കുന്നു.

ഈ വലിയദാനത്തെയാണു വചനം മനസിലാക്കാതെ ചിലകൂട്ടര് നിരാകരിക്കുന്നതു .അധവാ അവര് പറയുന്നതു മരണത്തോടെ എല്ലാം കഴിഞ്ഞു.ഇനിയും അവരെ ക്കുറിച്ചു ഒര്ത്ത് വെറുതെസമയം കളയരുതെന്നു. മരണത്തോടെയെല്ലാം അവസാനിച്ചെന്നും ഇനിയും അവര്ക്കുവേണ്ടിപ്രാര്ത്ഥിച്ചിട്ടു കാര്യമില്ലെന്നും .

“വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ നിംഗ്ള്ക്കുതെറ്റു പറ്റുന്നതു “ ( മര്ക്കോ 12:24 )

“ ഈങ്ങനെയാണു എല്ലാലേഖനങ്ങളിലും അവന്‍ എഴുതിയിരിക്കുന്നതു മനസിലാക്കാന്‍വിഷമമുള്ളചിലകാര്യങ്ങള്‍ അവയിലുണ്ടു അറിവില്ലാത്തവരും ചന്‍ചലമനസ്കരുമായ ചിലര് മറ്റു വിശുദ്ധലിഖിതങ്ങളെപ്പോലെ അവയേയും തങ്ങളൂടെ നാശത്തിനായി വളച്ചൊടിക്കുന്നു .(2പത്രോ.3:16 )

അതെ തങ്ങളുടെ നാശത്തിനായി വിശുദ്ധ ലിഖിതങ്ങളെ വളച്ചൊടിക്കുന്നവര് ഇന്നു കൂടിവരികയാണു അവരെ സൂക്ഷിക്കണം     .  

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...