Sunday, 24 December 2017

ത്രിത്വൈക രഹസ്യം

യേശു പറഞ്ഞു ഞാന്‍ പിതാവിലും പിതാവു എന്നിലുമാണെന്നു . എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. ( യോഹ 14:10 )

" പിതാവേ അങ്ങു എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനു ............. ( യോഹ.17:21 )

ഞാന്‍ ഇന്നലെ പരിശുദ്ധ ത്രീത്വത്തെക്കുറിച്ചു പറഞ്ഞതു പലര്‍ക്കും മനസിലായില്ല. മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള വിഷയമാണെന്നു അറിയാവുന്നതുകൊണ്ടൂ ഇങ്ങനെയുള്ള കാര്യങ്ങള്‍ പറയാതിരിക്കുന്നതാണു നല്ലതെന്നു തോന്നുന്നു. സഭയുടെ വിശ്വാസം എല്ലാം എല്ലാവര്‍ക്കും അറിയില്ല.

അവര്‍ക്കറിയാവുന്നതില്‍ നിന്നും വ്യത്യസ്ഥമായി പറയുമ്പോള്‍ ഈ മനുഷ്യനു സുഖമില്ലെന്നുതോന്നും എന്നാല്‍ ഇതു സഭയുടെ പഠനമാണെന്നു മനസിലാക്കില്ല. സഭയുടെ വിശ്വാസത്തിനു പുറത്തു ചാടി ഞാന്‍ ഒന്നും പറയാറില്ല.

വിശ്വാസം ഏറ്റുപറയുന്നതാണു വിശ്വാസപ്രമാണം .
വിശ്വാസം ആഘോഷിക്കുന്നതാണു ആരാധനാക്രമം .
വിശ്വാസം ജീവിക്കുന്നതാണു ധാര്മ്മികത .

ഇതു വിശ്വാസത്തിന്‍റെ മൂന്നു വശങ്ങളാണു .ഇതില്‍ ഒന്നിലും കുറവു സംഭവിക്കാന്‍ പാടില്ല.

പ്രിശുദ്ധത്രീത്വം

ഒരിക്കലും വേര്‍പിരിയാന്‍ സാധിക്കാത്ത ഒരു രഹസ്യമാണു.
പരിശുദ്ധത്രീത്വത്തില്‍ ഏതെങ്കിലും ഒരു പേരു പറഞ്ഞാലും അവിടെ ത്രീത്വമുണ്ടു.

മനുഷ്യാവതാരത്തിനു പുത്രനാണു അവതരി്ച്ചതെന്നു പരഞ്ഞാലും അവിടെ ത്രീത്വമുണ്ടു. ( ത്രീത്വമാണു അവതരിച്ചതെന്നു പറയാം ) മനസിലാക്കാന്‍ ബുദ്ധിമുട്ടാണെന്നു അറിയാം .യേശുവിന്‍റെ മാമോദീസായുടെ സമയത്തു മൂന്നുപേരും ഒന്നായി വരുന്നുണ്ടു. അവിടെ സാക്ഷ്യപ്പെടുത്തുന്നു.

തത്ത്വമസി ക്രിസ്തീയവീക്ഷണത്തില്‍ !

യേശു ഉയര്ത്തു എഴുനേറ്റു സ്വര്‍ഗാരോഹണം ചെയ്തു പിതാവിന്രെ വലതു ഭാഗത്തിരിക്കുന്നുവെന്നു പറയുമ്പോള്‍ യേശു വിന്‍റെ മഹത്വീകരണത്തെ കാണിക്കുന്നു. അതുപോലെ മനുഷ്യന്രെ ദൈവപ്രവേശനത്തിനു അതു കാരണമായി. " അവരും നമ്മില്‍ ഒന്നാകേണ്ടതിനു " മനുഷ്യരും ദൈവത്തില്‍ ഒന്നാകും. എന്നുപറഞ്ഞാല്‍ നാം ഇല്ലാതായിത്തീരുകയല്ല. മനുഷ്യന്‍റെ വ്യക്തി ത്ത്വം നിലനിര്ത്തികൊണ്ടു തന്നെയാണു അതു.

തത്വമസി ഹിന്ദുവീക്ഷണത്തില്‍

ഭഗവാനും ഭക്തനും തമ്മിലുള്ല അകലം കുറഞ്ഞു അവസാനം അവന്‍ ഈശ്വരനില്‍ ലയിക്കുന്നു. ഭക്തന്‍ ഇല്ലാതാകുന്നു. ഉപ്പുകൊണ്ടുള്ള ഒരു പാവ കടലില്‍ അലിഞ്ഞു ഇല്ലാതാകുന്നതുപോലെ .പിന്നെ പാവയില്ല. കടല്‍ മാത്രം

ഇതല്ല ക്രിസ്തീയ വിശ്വാസം യേശുവിന്‍റെ മനുഷ്യത്വം സ്വ്ര്‍ഗാരോഹണത്തിനുശേഷം ദൈവത്തില്‍ ഒന്നായിരിക്കുന്നതുപോലെ ( ഇല്ലാതാകുകയല്ല. അതാണു വലതു വശത്തു ഇരിക്കുന്നുവെന്നു പറയുന്നതു. )

യേശുവിന്‍റെ ശരീരം മഹത്വീകരിക്കപ്പെട്ടതുപോലെ മനുഷ്യശരീരവും മഹത്വീകരിക്കപെട്ടു ദൈവത്തില്‍ ഒന്നാകും നമ്മുടെ വ്യക്ത്വിത്വം നിലനിര്ത്തികൊണ്ടു തന്നെ !

വല്ലതും മനസിലായെങ്കില്‍ സ്വീകരിക്കുക ഇല്ലെങ്കില്‍ വിട്ടുകളയുക.

Saturday, 23 December 2017

ദൈവത്തിന്‍റെ മുഖം !

ദൈവത്തിന്‍റെ മുഖം കാണാന്‍ ആഗ്രഹിക്കുന്നവര്‍ മനുഷ്യന്‍റെ മുഖത്തേക്കു നോക്കുക നിനക്കു ദൈവത്തിന്‍റെ മുഖം ദര്‍ശിക്കാന്‍ കഴിയും കാരണം മനുഷ്യന്‍ ദൈവഛായയാണു.
ദൈവത്തെ മ്രുഗങ്ങളില്‍ കാണാന്‍ പറ്റുമോ ?
ദൈവത്തെ മനുഷ്യരില്‍ കാണാന്‍ പറ്റാത്തവര്‍ മ്രുഗങ്ങളില്‍ കാണുന്നു. അതു വലിയ അപകടമാണു.
അങ്ങനെ യുള്ളവര്‍ മനുഷ്യരെ തെരുവുനായ്ക്കളെപ്പോലെ കൊല്ലുകയും ജീവനോടെ കത്തിക്കുകയും ചെയ്യുന്നു.
ഇന്നലെ വടക്കൈന്‍ഡ്യയില്‍ (ലക്നോ) 16 വയസുള്ള ക്യാന്സര്‍ രോഗിയായ പെണ്‍കുട്ടി കൂട്ട മാനഭംഗത്തിനിരയായി. വഴിയരികില്‍ കിടന്ന പെണ്‍കുട്ടി അതിലെ ബൈക്കില്‍ വന്നയാളിനോടു സഹായം ചോദിച്ചു അയാളും സഹായിക്കാതെ അവളെ വീണ്ടും മാനഭ്ംഗത്തിനിരയാക്കി കടന്നുകളഞ്ഞു.
അതേ സമയം മ്രുഗങ്ങളോടു വളരെ കരുണകാണിക്കുന്നു. തെരുവ് നായ്ക്കളോടു കരുണകാണിക്കുന്നു. ഗോക്കളെ ദൈവത്തെപ്പോലെയും കാണുന്നു. പക്ഷേ മനുഷ്യരോടു മ്രുഗത്തേപ്പോലെയും പെരുമാറുന്നു. മനുഷ്യനു ഒരു വിലയും ഇല്ല.
മനുഷ്യന്‍ രണ്ടുതരം .
1) ദൈവത്തിന്‍റെ ഛായയും ദൈവീകസ്നെഹവും ഉള്ളവനാണു "മനുഷ്യന്‍ "
2) മനുഷ്യന്‍റെ ഛായയും (കോലവും) അഹവും സ്വാര്‍ദ്ധതയും നിറഞ്ഞവന്‍ .
അദ്യത്തെകൂട്ടര്‍ ദൈവത്തെ സ്നേഹിക്കുന്നതു മനുഷ്യരെ സ്നേഹിച്ചുകൊണ്ടാണു
രണ്ടാമത്തെകൂട്ടര്‍ അവരുടെ ദൈവത്തെ ( പിശാചിനെ ) സ്നേഹിക്കുന്നതു മനുഷ്യനെ.കൊന്നുകൊണ്ടാണു .
ക്രിസ്ത്യാനികള്‍ .
ക്രിസ്ത്യാനിയുടെ മുഖമുദ്ര സ്നേഹമാണു . അവനു ഉയര്‍ന്നവനെന്നോ താഴ്ന്നവനെന്നോ വ്യത്യാസം പാടില്ല. " അവരുടെ ഇടയില്‍ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ ആരും ഇല്ലായ്യിരുന്നു." ( അപ്പ്.4:34 )
റീത്തീന്‍റെ പേരീല്‍ കലഹിക്കുന്നവര്‍ ദൈവമക്കളല്ല.
തിരൂസഭയില്‍ 23 റീത്തൂകള്‍ ഉള്ളതു യേശുവിന്‍റെ ശരീരത്തിലെ 23 അവയവങ്ങളാണു . ഏതെങ്ങ്കിലും ഒന്നു ഛേദിച്ചുകളഞ്ഞാല്‍ അതൂവലിയ കുറവാണു. ഏതെങ്കിലും ഒന്നിനെ വളരാന്‍ അനുവദിക്കാതെയിരുന്നാല്‍ അതു യേശുവിന്‍റെ ശരരരത്തിലെ വലിയ കൂറവാണു.
എല്ലാ അവയവവും കൂട്ടായി പ്രവര്ത്തിക്കുമ്പോളാണു വിജയിക്കുക..
റീത്തിന്‍റെ പേരീല്‍ കലഹിക്കുന്നവര്‍ യേശുവിന്‍റെ ഗാത്രത്തീല്‍ വീണ്ടും മുറിവേല്‍പ്പിക്കുന്നവരാണു..
വെറും ബാലിശം
ഏതെങ്കിലും ഒരു റീത്തു മറ്റുറീത്തുകളുടെ മേല്‍ അധിപത്യം സ്ഥാപിച്ചാല്‍ അതു നീതിക്കു നിരക്കാത്തതും യേശുവിനെ അടക്കി ഭരിക്കാന്‍ തുനിയുന്നവരുമാണു
ലോകത്തിനു മാത്രുകയാകുക.
മനുഷ്യന്‍ ദൈവഛായയിലാകയാല്‍ ഒരു മനുഷ്യനോടു എന്തു ചെയ്താലും അതു ദൈവത്തോടു ചെയ്യുന്നതിനു തുല്യമാണു.
യേശു പറഞ്ഞു " ഈചെറിയവരീല്‍ ഒരുവനു നിങ്ങള്‍ ചെയ്തപ്പോഴൊക്കെയും എനിക്കുതന്നെ ചെയ്തുവെന്നു ".
ഈ ലോകത്തില്‍ പലപേരുകളില്‍ പെട്ട ഒരേമതത്തിലുളളവരുടെ തല ഒരുകൂട്ടര്‍ അവരുടെ ദൈവത്തിന്‍റെ പേരില്‍ അറുത്ത്മാറ്റുന്നതൂ ദൈവത്തിനു വേണ്ടിയോ ? രക്തം കുടിക്കുന്നദൈവമുണ്ടോ ?
ഇവര്‍ക്കൊക്കെ നാല്ല മാത്രുകകാണിക്കേണ്ടവരാണു ക്രിസ്ത്യാനികള്‍ . പരസ്സ്പരം സ്നേഹിച്ചുകൊണ്ടും റീത്തുകള്‍ പരസ്പരം സ്നേഹിച്ചും ,ബഹുമാനിച്ചും, അംഗീകരിച്ചും വേണം ഇതു നടപ്പാക്കാന്‍

ദൈവജനം സഭക്കുവേണ്ടിയോ ? അതോ സഭ ദൈവജനത്തിനുവേണ്ടിയോ ?

കാന്‍ചിയാറ്റില്‍ ഒരു പള്ളിയിലെ വിവാഹത്തിനു ബന്ധുവായ അച്ചന്‍ കെട്ടിക്കാന്‍ വരുന്നു. അപ്പോള്‍ അച്ചന്‍റെ കൊയറിനേയും കൊണ്ടുവരുന്നു.

വികാരിയച്ചന്‍ പറഞ്ഞു ആരുവന്നാലും ഇവിടുത്തെ കൊയറിന്‍റെ 3000 രൂപാ അടക്കണം .വീട്ടുകാര്‍ പറഞ്ഞു അടക്കാം സംഗീതോപകരനങ്ങള്‍ വരുന്നവര്‍ക്കു ഉപയോഗിക്കാന്‍ കൊടുക്കണം .അച്ചന്‍ സമ്മതിച്ചില്ല.വരുന്നവര്‍ അതു ദൂരെനിന്നും കൊണ്ടു വരണം . എങ്ങ്കില്‍ 3000 രൂപാ അടക്കണമോ ? അതു അടക്കണമെന്നു വികാരിയച്ചന്‍ .പിഴിയാന്‍ കിട്ടുന്ന അവസരങ്ങള്‍ ഒന്നും നഷ്ടപ്പെടുത്തില്ല.

മാര്‍പാപ്പായുടെ വാക്കുകള്‍ " സഭ കരുണയുടെ ലേപനമാകണം . വൈദികര്‍ അവര്‍ക്കു ദൈവജനത്തിനു ശുസ്രൂഷ ചെയ്യുന്നവരാകണം . പക്ഷേ ഇന്നും അവര്‍ രാജക്കന്മാരും ദൈവജനം അവരുടെ ശുസ്രൂഷകരുമാനെന്നാണു പലരും ധരിച്ചു വെച്ചിരിക്കുന്നതു . യേശു എന്തിനാണു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതു ? ത്ന്‍റെ പിന്‍ഗാമികള്‍ ശുസ്രൂഷകരാകനമെന്നു യേശുവിനു നിര്‍ബന്ധമുണ്ടു. അതു തന്നെയാണു ഫ്രാന്സീസ് പാപ്പാ പരയുന്നതു. തന്‍റെ മുറിയുടെ മുന്‍പില്‍ നിന്ന പട്ടാളക്കാരനു ഇരിക്കാനുള്ള കശേര സ്വ്യം ചുമന്നു ്അവന്‍റെ മുന്‍പില്‍ വെച്ചപ്പോഴും, രാവിലെ കാപ്പിയും റ്റോസ്റ്റും അയാള്‍ക്കു കൊടുത്തപ്പോഴും അയാള്‍ അതിശയത്തോടെ നോക്കുകയും ഐസാകുകയും ചെയ്തു കാണാം . ഇതാണു " Servus servorum Dei " എന്നു പറയുന്നതു.

എനിക്കു സങ്കടം തോന്നിയ ഒരു അവസരം .

ബാങ്ങ്ളൂരില്‍ ഒരു ധ്യാനകേദ്രത്തില്‍ നേരത്തെ മുറ്റത്തെങ്ങും പ്രതിമകള്‍ ഇല്ലായിരുന്നു. പിന്നെ ചെന്നപ്പ്പ്പോള്‍ ലൈനായി പത്തിരുപതു വിശുദ്ധരുടെ രൂപങ്ങള്‍ വെച്ചിരിക്കുന്നു. കൊള്ളമെന്നു തോന്നി. പിന്നെ സൂക്ഷിച്ചപ്പ്ഴാണു എല്ലാരൂപത്തിനും മുന്‍പില്‍ നേര്‍ച്ചപെട്ടിവച്ചിരിക്കുന്നു. എനിക്കു അതു അംഗീകരിക്കാന്‍ പറ്റുന്നില്ല.

പിന്നെ നാട്ടില്‍ വന്നപ്പോള്‍ ഇവിടേയും പലയിടത്തും ഈ പരിപാടികണ്ടു .ഒരു പള്ളിക്കു ഒരു നേച്ചപെട്ടിപോരേ ? എല്ലാ രൂപങ്ങളുടേയും മുന്‍പില്‍ എന്തിനാണു ഓരോ പെട്ടിവയ്ക്കുന്നതു ?

മലയാറ്റൂരൊക്കെ പോകുമ്പോള്‍ ധര്മ്മക്കാര്‍ ലൈനായി മുന്‍പില്‍ തുണിയും വിരിച്ചു ഇരിക്കുന്നതു പോലെ വിശുദ്ധ്ന്മാരെ ഇരുത്തി മുന്‍പില്‍ നേര്‍ച്ചപെട്ടിയും വച്ചുള്ള ഇരുപ്പു അവര്‍ സ്വര്‍ഗത്തില്‍ ഇരുന്നു കാണുമ്പോള്‍ അവര്‍ക്കും നാണം വരുമായിരിക്കും ?

ഇതിനെല്ലാം വിപരീതമായി ഒരച്ചന്‍ ഇന്നു പ്രതീകരിച്ചു കണ്ടു !

" പള്ളി പുതുക്കി പണിയണമെങ്കില്‍ ഇടവകയില്‍ ഉള്ള എല്ലാവര്‍ക്കും ഭവനം ഉണ്ടാകണം .അതുപോലെ വികാരിയച്ചനായി പണിയിച്ച ഭവനത്തിലേക്കു മാറിതാമസിക്കണമെങ്കില്‍ എല്ലാ ഭവനങ്ങളിലും ശൌചാലയം ഉണ്ടാകണം "

ഇതുപൊലെയുള്ലവൈദീകരെ യാണു ഇന്നത്തെ പാപ്പായിക്കു ആവശ്യം . അതു നടക്കുമോ ?

വി. ഫ്രാന്സീസ് സേവ്യര്‍

ഓള്‍ഡു ഗോവയിലെ ബസലിക്കായില്‍ ഇന്നും പേടകത്തില്‍ വിശുദ്ധന്‍റെ ശരീരം സൂക്ഷിക്കുന്നു.
വാസ്കോ തുറമുഖത്തുനിന്നും അടുത്തായതിനാല്‍ ( ബസില്‍ പോകാം ) പലപ്പോള്‍ അവിടെ പോകാനുള്ള അവസരം ലഭിച്ചിട്ടുണ്ടു. ശരീരം ഉണങ്ങിയതുപോലെ തോന്നുമായിരുന്നു. ദൈവം അദ്ദേഹത്തിന്‍റെ ആത്മാവിനെ മാത്രമല്ല ശരീരത്തെയും കാത്തു സൂക്ഷിക്കുന്നു. അര സഹസ്രാബ്ദം അയിട്ടും ആശരീരം അഴുകാന്‍ ദൈവം അനുവദിക്കുന്നില്ല.
അദ്ദേഹം ഒരു സന്യാസി ആകാന്‍ ആഗ്രഹിച്ചിരുന്നില്ല. ലോകത്തിന്‍റെ തായ സൌഭാഗ്യങ്ങള്‍ മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ മുന്‍പില്‍ . കോളജു വിദ്യാഭ്യാസം പൂര്ത്തിയായിക്കഴിഞ്ഞു അദ്ദേഹം എല്ലാം ഉപേക്ഷിച്ചു ഒരു സന്യാസി അകാന്‍ തീരുമാനിച്ചതു അദ്ദേഹത്തിന്‍റെ കര്ണപുടങ്ങളില്‍ മുഴങ്ങിയ ബൈബിള്‍ വാക്യമാണു.
ഒരാള്‍ അദ്ദേഹത്തിന്‍റെ മുന്‍പില്‍ വന്നു നിന്നും കൊണ്ടു ഉറക്കെപറഞ്ഞു " ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും അവന്‍റെ ആത്മാവു നഷ്ടമായാല്‍ അവനു എന്തു ഫലം " ( ഈ വാക്യം മൂന്നു സുവിശേഷത്തില്‍ നാം വായിക്കുന്നുണ്ടെല്ലോ ? )
അദ്യമൊന്നും ഈ വാക്യം അദ്ദേഹത്തെ സ്പര്‍ശിച്ചില്ല .എന്നാല്‍ ഒരു ദിവസം ഈ വാക്യം കേട്ടപ്പോള്‍ അദ്ദേഹം അസ്വസ്ഥനായി. അതേക്കുറിച്ചു ചിന്തിക്കുവാന്‍ തുടങ്ങി. അതു അദ്ദേഹത്തെ ആഴമായി സ്പര്‍ശിച്ചു. അദ്ദേഹം തീരുമാനം എടുത്തു സന്യാസാശ്രമത്തില്‍ ചേര്ന്നു. വൈദീകനായി. സുവിശേഷപ്രഘോഷണം ആരംഭിച്ചു. ഇന്‍ഡ്യയിലും വന്നു .ഗോവാമുതല്‍ തേക്കോട്ടു യാത്രചെയ്തു. മലബാറിലും വന്നു.
തീരപ്രദേശങ്ങള്‍ മുഴുവന്‍ സുവിശെഷം കേട്ടു ധാരാളം ആളുകള്‍ മാനസാന്തരപ്പെട്ടു. സഭയിലേക്കു ധാരാളം ആളുകള്‍ പുതുതായി ആനയിക്കപ്പെട്ടു .
അദ്ദേഹത്തിന്‍റെ വാക്കുകളായിരുന്നു :
" സ്വന്തം കാര്യം നോക്കാതെ ആത്മാര്ത്ഥമായി യേശുവിന്‍റെ താല്പര്യങ്ങള്‍ക്കായി പരിശ്രമിക്കുന്ന കൂടുതല്‍ മിഷനറിമാരുണ്ടായിരുന്നെങ്കില്‍ ലക്ഷക്കണക്കിനു ആളുകള്‍ മാനസാന്തരപ്പെടുമായിരുന്നു " ( വി.ഫ്രാന്സീസ് സേവ്യര്‍ )
നമുക്കും ചിന്തിക്കാം : " ഞാന്‍ ലോകം മുഴുവന്‍ നേടിയാലും എന്‍റെ ആത്മാവു നഷ്ടമായാല്‍ എന്തു ഫലം " ( വി.മത്താ.16:26 ; മര്‍ക്കോ.8:36 ; ലൂക്കാ.9:25 )

Friday, 22 December 2017

ദൈവജനം സഭക്കുവേണ്ടിയോ ? അതോ സഭ ദൈവജനത്തിനുവേണ്ടിയോ ?


" While they were eating ,Jesus took a loaf of bread ,and after blessing it he broke it ,gave it to the disciples , and said " Take ,eat: this is my body " (Mat.26:26 )

പക്ഷേ സെക്ടുകള്‍ പറയുന്നതു ഇതൊന്നും നടക്കുന്ന കാര്യമല്ലെന്നാണു . അന്നത്തെ യഹുദരും ഇതു തന്നെ പറഞ്ഞു എന്തിനു യേശുവിന്‍റെ കൂടെ നടന്ന ധാരാളം ആളുകള്‍ ഈവചാനം കഠിനമെന്നു പറഞ്ഞു യേശുവിനെ ഉപേക്ഷിച്ചു പോയീ. അവരുടെ അനുജന്മാരായ സെക്ടൂകളും ഇതുതന്നെയാണു ഇപ്പോഴും ഉദ്ഘോഷിക്കുന്നതു . കാരണം അവര്‍ വാഴ്ത്തിയാല്‍ അപ്പം അപ്പമായിതന്നെ ഇരിക്കും. അതിനാല്‍ കുറുക്കന്‍ പറഞ്ഞതുപോലെ മുന്തിരിങ്ങാ പുളിക്കുന്നതാണു .ആര്‍ക്കുവേണം ? അപ്പം വെറും ഓര്മ്മക്കു മതിയെന്നു !!!

കാന്തപുരം സ്ത്രീയെ കുറിച്ചു പറയുന്ന അതേ അഭിപ്രായമാണു സെക്ടുകള്‍ക്കു പരിശുദ്ധ കന്യാമറീയത്തെ കുറിച്ചും ഉള്ളതു.

അവര്‍ യേശുവിനേയും ,പരിശുദ്ധാത്മാവിനേയും വിശ്വസിക്കുന്നില്ല.

യേശൂ പറഞ്ഞു ." ഇതെന്‍റെ ശരീരമാണെന്നു ( വാഴ്ത്തിയ അപ്പം )

പരി..ആത്മാവു പറഞ്ഞു " മറിയം കര്ത്താവിന്‍റെ അമ്മയാണെന്നു "
" അവള്‍ ക്രുപനിറഞ്ഞവളാണെന്നു "
" അവള്‍ സ്ത്രീകളില്‍ അനുഗ്രഹീതയാണെന്നു "

പരിശുദ്ധാത്മാവല്ല പിതാവു നേരിട്ടു വന്നു പറഞ്ഞാലും ഞങ്ങള്‍ വിശ്വസിക്കില്ലെന്നും പറഞ്ഞാണു സെക്ടുകാര്‍ നടക്കുന്നതു ..
അപ്പോള്‍ തോന്നും കാന്തപുരം ഇത്രയും വിവരക്കേടു പറഞ്ഞില്ലെന്നു

യേശുവിനെ ഉപേക്ഷിച്ചു പോകുന്നവരുടെ ഘോഷയാത്ര കണ്ടിട്ടൂം യേശു പറഞ്ഞതു തിരുത്തിപ്പറഞ്ഞില്ല. തിരിച്ചു വരീന്‍ ഞാന്‍ വെറും തമാശ് പറഞ്ഞതാണെന്നു പറഞ്ഞു അവരെ തിരികെ വിളിക്കുന്നതിനു പകരം ശിഷ്യന്മാരോടും ചോദിച്ചു നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ യെന്നു .

Monday, 11 December 2017

യേശു ഇന്നും ദൈവമക്കളുടെ ഹ്രുദയത്തില്‍ ജനിക്കുന്നു.

രണ്ടായിരം വര്ഷങ്ങള്‍ക്കു മുന്‍പു ദൈവപുത്രന്‍, യേശു, മറിയത്തിന്‍റെ ഉദരത്തില്‍ ഉരുവാകുകയും ബദലഹേമില്‍ ജനിക്കുകയും ചെയ്തു. യേശുവിന്‍റെ ജനനം അതുകൊണ്ടു അവസാനിച്ചൊ? ഇന്നും യേശു ജനിക്കണമോ? ജനിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ എവിടെ?

"ദൂതന്‍ അവ ളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്‌തി, കര്‍ത്താവ്‌ നിന്നോടുകൂടെ!

ഈ വചനം കേട്ട്‌ അവള്‍ വളരെ അസ്വസ്‌ഥയായി; എന്താണ്‌ ഈ അഭിവാദനത്തിന്‍െറ അര്‍ഥം എന്ന്‌ അവള്‍ ചിന്തിച്ചു.

ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു.

നീ ഗര്‍ഭം ധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. നീ അവന്‌ യേശു എന്ന്‌ പേരിടണം.
അവന്‍ വലിയ വനായിരിക്കും; അത്യുന്നതന്‍െറ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്‍െറ പിതാവായ ദാവീദിന്‍െറ സിംഹാസനം ദൈവമായ കര്‍ത്താവ്‌ അവനു കൊടുക്കും.
യാക്കോ ബിന്‍െറ ഭവനത്തിന്‍മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്‍െറ രാജ്യത്തിന്‌ അവസാനം ഉണ്ടാകയില്ല.

മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ.
ദൂതന്‍ മറുപടി പറഞ്ഞു: പരിശുദ്‌ധാത്‌മാവ്‌ നിന്‍െറ മേല്‍ വരും; അത്യുന്നതന്‍െറ ശക്‌തി നിന്‍െറ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്‌ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും.

ഇതാ, നിന്‍െറ ചാര്‍ച്ചക്കാരി വൃദ്‌ധയായ എലിസബത്തും ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്‌ധ്യയെന്നു പറഞ്ഞിരുന്ന അവള്‍ക്ക്‌ ഇത്‌ ആറാം മാസമാണ്‌. ദൈവത്തിന്‌ ഒന്നും അസാധ്യമല്ല.

മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്‍െറ ദാസി! നിന്‍െറ വാക്ക്‌ എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു." ( ലൂക്ക .1:28 - 38 )

ലൂക്കോസിന്‍റെ സുവിശേഷം 1: 28 - 38 പരിശോധിച്ചാല്‍ അതില്‍ പ്രധാനപ്പെട്ട മൂന്നു കാര്യങ്ങള്‍ എടുത്തു പറയാം. യേശുവിന്‍റെ ജനനത്തിനു മുന്നോടിയായി മറിയത്തില്‍ സംഭവിച്ചതു.

1) അവള്‍ അസ്വസ്ഥയായി.

2) എന്താണു ഇതിന്‍റെ അര്ത്ഥമെന്നു അവള്‍ ചിന്തിച്ചു.

3) ഇതാ കര്ത്താവിന്‍റെ ദാസി നിന്‍റെ വാക്കു എന്നില്‍ നിറവേറട്ടെ.

ഒരുവനില്‍ യേശു ജനിക്കുന്നതിനു ആദ്യപടി അവനിലെ അസ്വസ്ഥതയാണു എടുത്തുപറയാനുള്ലതു. . ഒരുതരത്തിലുള്ള സഹനം അവനില്‍ ഉണ്ടാകുന്നു. ഏതെങ്കിലും തരത്തിലുള്ള പീഠനമാകാം, നഷ്ടങ്ങളാകാം, അസുഖങ്ങളാകാം. മറിയത്തെ സംബധിച്ചുപറഞ്ഞാല്‍ മരണഭയത്തിനു തുല്ല്യമായ സഹനമാണു അവള്‍ക്കു അനുഭവപ്പെടുക. വിവാഹവാഗ്ദാനം ചെയ്ത കന്യക അവര്‍ സഹവസിക്കുന്നതിനു മുന്‍പു ഗര്‍ഭിണിയായി കാണപ്പെട്ടാല്‍ കല്ലെറിഞ്ഞുകൊല്ലും. അതു അറിയാവുന്ന മറിയത്തിനു അതി കഠിനമായ സഹനം അതില്‍ക്കൂടി അനുഭവിച്ചിട്ടുണ്ടാകാം.

രണ്ടാമതായി " ഇതിന്‍റെ അര്ത്ഥം എന്തു? " എന്നു അവന്‍ ചിന്തിക്കണം. ഈ അസ്വസ്ത്തക്കു കാരണം എന്തു? എന്നില്‍ എന്താണു കുറവു? യേശു എന്നില്‍ ജനിക്കാന്‍ തക്ക ഒരുക്കം എനിക്കുണ്ടോ? ഇല്ലെങ്കില്‍ എന്നില്‍ എന്തു മാറ്റം വരുത്തണം? ഏതുതരത്തിലുള്ള മാനസാന്തരമാണു എന്നില്‍ നടക്കേണ്ടതു? ഞാന്‍ മാറണം. യേശു എന്നില്‍ ജനിക്കാനായി ഞാന്‍ എന്നെതന്നെ ഒരുക്കണം. അതിനു ഞാന്‍ എന്തുചയ്യണം? അതു എന്നെ പഠിപ്പിക്കാനല്ലേ ഈ സഹനങ്ങള്‍ ഒക്കെ എനിക്കുതന്നതു?

മൂന്നാമതായി സമര്‍പ്പണമാണു. എന്നെതന്നെ ഞാന്‍ പൂര്ണമായും ദൈവത്തിനു സമര്‍പ്പിക്കണം. മറിയം പറഞ്ഞു " ഇതാ കര്ത്താവിന്‍റെ ദാസി നിന്‍റെ വാക്കു എന്നില്‍ നിറവേറട്ടെ "

ഇവിടെ നാം കാണുന്നതു പരിപൂര്ണ സമര്‍പ്പണമാണു. ദൈവത്തിന്രെ തിരുമുന്‍പില്‍ നമ്മേ തന്നെ അടിയറവു വയ്ക്കുവാന്‍ നമുക്കു കഴിയണം. എന്നിട്ടു അവിടുത്തെ ഹിതം എന്നില്‍ നിറവേറട്ടെയെന്നു നാം പറയണം.

പലപ്പോഴും നാം നമ്മുടെ ഹിതം നിറവേറാനാണു പ്രാര്ത്ഥിക്കുക, നമ്മുടെ ഇഷ്ടമെല്ലാം അതേപടി സാധിച്ചുതരണമെന്നാണു നാം ആവശ്യപ്പെടുക. എന്നാല്‍ മറിയം അപ്രകാരമല്ലായിരുന്നു, ദൈവഹിതത്തിനു തന്നെതന്നെ പരിപൂര്ണമായി സമര്‍പ്പിക്കുകയാണു ചെയ്തതു. അതിനാല്‍ യേശു നമ്മില്‍ ജനിക്കാന്‍ പരിപൂര്ണമായ സമര്‍പ്പണവും അതുപോലെ ദൈവഹിതം പൂര്ണമായും എന്നില്‍ നിറവേറട്ടെയെന്നു ആഗ്രഹിക്കുകയും വേണം.

ഈ മൂന്നു ഘടകങ്ങളും പൂര്ണമായാല്‍ യേശു ഇന്നും നമ്മില്‍ ജനിക്കും! നമ്മുടെ ഹ്രുദയത്തില്‍ ജനിക്കും.

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...