Thursday, 28 January 2016

സഹനം കൂടാതെ ഒരുവനു ക്രിസ്തുവിന്‍റെ പടയാളീ ആകാന്‍ പറ്റില്ല്ല.

കര്‍ത്താഅവിന്‍റെ യധാര്‍ത്ഥ പട്ടയാളി ആരാണു ?

ക്രിസ്തീയ ജീവിതം സഹനത്തിന്‍റെ ജീവിതമാണു . സഹനം കൂടാതെ ഒരുവനു ക്രിസ്തുവിന്‍റെ പടയാളീ ആകാന്‍ പറ്റില്ല്ല.
സഹനം കൂടാതെ മഹത്വമില്ല.
ക്രിസ്തീയജീവിതം = സഹനത്തിന്‍റെ ജീവീതം

വി.സേബസ്ത്യാനോസ് ഒരു ഉദാഹരണം മാത്രം !ഇന്നു അര്‍ത്തങ്കല്‍ പള്ളിയില്‍ വീ.സെബാസ്ത്യാനോസിന്‍റെ പെരുന്നാള്‍ ആചരിക്കുന്നൂ . പലഅത്ഭുതരോഗ ശാന്തിയും അവിടെ നടന്നിട്ടുണ്ട്..ഞാന്‍ പലപ്രാവാശ്യം ആപള്ളിയില്‍ പെരൂന്നാളിനും അല്ലാതെയ്യൂം അവിടെപോയിട്ടുണ്ടു .ഇന്നുപോയില്ല.

അരാണു ഈ സെബസ്ത്യാനോസ് ? ( അവരുടെ സ്നേഹദൂതില്‍ നിന്നു )

"ഒരു ഉത്തമ കത്തോലിക്കാ കുടുംബത്തിലെ സമ്പന്നരും ഉന്നതകുലജാതരുമായ മാതാപിതാക്കളില്‍ ക്രിസ്തുവര്‍ഷം 255-നോടടുത്താണു് സെബസ്ത്യാനോസ് ഭൂജാതനായതു്. നര്‍ബോനയില്‍ ജനിക്കുകയും മിലനില്‍ അധിക കാലം ജീവിക്കുകയും ചെയ്ത അദ്ദേഹം അറിയപ്പെടുന്നതു് "റോമായിലെ വിശുദ്ധ വേദസാക്ഷി" എന്നാണു്. മാതാപിതാക്കളുടെ മാതൃകാപരമായ ജീവിതവും ദൈവത്തിലുള്ള അതിയായ വിശ്വാസവും സ്നേഹവാത്സല്യവും ലളിത ജീവിതവും മാതാവിന്റെ ശിക്ഷണവും ഈ കുബേരസന്താനത്തെ മാതൃക പുരുഷനാകുവാനും ശാന്തത, വിവേകം, സത്യസന്ധത, വിനയം തുടങ്ങിയ വിശേഷഗുണങ്ങളുടെ വിളനിലമാക്കുവാനും കഴിഞ്ഞു.


28-മത്തെ വയസ്സില്‍ അദ്ദേഹം മിലന്‍ ദേശം വിട്ടു് റോമാ നഗരത്തിലേക്കു് പോയി‌. സൈനികസേവനം അക്കാലത്തു് ഉന്നതകുലജാതര്‍ക്കു് വിശിഷ്ട സേവനമായി കണ്ടിരുന്ന കാലമായിരുന്നെങ്കിലും വിശുദ്ധ സെബസ്ത്യാനോസിനു് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു് വഴങ്ങി അദ്ദേഹം സൈനിക സേവനത്തിനു് തയ്യാറായി. മതമര്‍ദ്ദനം ശക്തി പ്രാപിച്ചിരുന്ന കാരിനൂസ് രാജാവിന്റെ കാലത്താണു് അദ്ദേഹം സൈനിക സേവനത്തിനു ചേര്‍ന്നതു്. രാജകൊട്ടാരത്തില്‍ സേവനം ചെയ്തിരുന്ന ക്രിസ്ത്യന്‍ ഭടന്മാര്‍ റോമന്‍ ദേവന്മാരെ ആരാധിക്കാന്‍ കാരിനൂസ് ആവശ്യപ്പെടുകയും എതിര്‍ത്തവരെ വധിക്കുകയും ചെയ്തിരുന്ന കാലത്താണു് വിശുദ്ധ സെബസ്ത്യാനോസിന്റെ പ്രേരണയാല്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി അവസാനരക്തം ചിന്തുവാന്‍ സൈനികര്‍ സന്നദ്ധരായതു്. ഡയോക്ലേഷ്യന്‍ ചക്രവര്‍ത്തിയുമായുള്ള യുദ്ധത്തില്‍ കാരനൂസ് വധിക്കപ്പെട്ടു. ഭരണത്തില്‍ സഹായിക്കുന്നതിനായി മാക്സിമിയനെ സഹചക്രവര്‍ത്തിയാക്കുകയും ഇവര്‍ സെബസ്ത്യാനോസിനെ സേനാനായകനാക്കുകയും പ്രീട്ടോറിയ എന്ന പ്രത്യേക പദവിയും നല്‍കി‌. രാജ്യത്തുണ്ടാകുന്ന സാംക്രമിക രോഗങ്ങള്‍ വെള്ളപ്പൊക്കം ഭൂകമ്പം വരള്‍ച്ച തുടങ്ങിയ എല്ലാത്തിന്റെയും കാരണം ക്രിസ്ത്യാനികള്‍ ആണെന്നു് ആരോപിച്ചു് റോമാചക്രവര്‍ത്തിമാര്‍ ക്രൈസ്തവരെ കൂട്ടത്തോടെ വധിച്ചിരുന്നു.

പരിതാപകരമായ അവസ്ഥയില്‍ നിന്നു് തിരുസഭയ്ക്കു് മോചനം ഉണ്ടാകണമെന്നു് ആഗ്രഹിച്ചു് പൂര്‍ണ്ണമായി സഭയെയും ക്രിസ്തുവിനെയും സ്നേഹിച്ച അദ്ദേഹം പാവപ്പെട്ടവരോടും ദുഃഖിതരോടും ഏറെ അലിവും അനുകമ്പയും ഉണ്ടായിരുന്നു.

AD 288-ലാണു് തന്റെ വിശ്വസ്തനായ സൈന്യാധിപനും ധീരനും പ്രീട്ടോറിയല്‍ അംഗവുമായ സെബസ്ത്യാനോസ് ക്രിസ്ത്യാനിയാണെന്ന സത്യം ജോക്ലേഷ്യന്‍ ചക്രവര്‍ത്തി മനസ്സിലാക്കിയതു്. രാജ്യദ്രോഹകുറ്റത്തിനു് സെബസ്ത്യാനോസിനെ തടവിലാക്കിയ ഡയോക്ലേഷ്യന്‍ റോമാ സാമ്രാജ്യത്തിലെ ദേവന്മാരെ ആരാധിച്ചാല്‍ വെറുതെ വിടാമെന്നും പഴയ സ്ഥാനങ്ങള്‍ നല്‍കാമെന്നും അറിയിച്ചു. എന്നാല്‍ അന്യദേവന്മാരോടു് പ്രാര്‍ത്ഥിക്കുന്നതു് നിഷ്ഫലമാണെന്നും ഏകസത്യദൈവത്തെ ആരാധിക്കുവാനും ഡയോക്ലേഷ്യന്‍ ചക്രവര്‍ത്തിയെ സെബസ്ത്യാനോസ് ഉപദേശിച്ചു. കോപാഗ്നിയാല്‍ ജ്വലിച്ച ഡയോക്ലേഷ്യന്‍ മൈതാനമദ്ധ്യത്തില്‍ സെബസ്ത്യാനോസിനെ മരത്തില്‍ കെട്ടി അമ്പെയ്തു കൊല്ലാന്‍ കല്‍പ്പിച്ചു. ക്രിസ്തുവിനു സാക്ഷിയാകുക എന്ന വിശ്വാസത്തില്‍ മുറുകെ പിടിച്ച സെബസ്ത്യാനോസിനെ വിവസ്ത്രനാക്കി ഇഞ്ചിഞ്ചായി മരിക്കുന്നതിനു് നിരവധി അമ്പുകള്‍ എയ്തു. രക്തം വാര്‍ന്നു് അബോധാവസ്ഥയിലായ സെബസ്ത്യാനോസിനെ കാസുളൂസ് എന്ന വിശുദ്ധന്റെ ഭാര്യയും വിധവയുമായ ഐറിന്‍ എന്ന ഭക്തസ്ത്രീ ക്രിസ്ത്യാനികളുടെ സഹായത്തോടെ കബറടക്കാനെന്ന വ്യാജേന സുശ്രൂഷിച്ചു.

പൂര്‍വ്വാധികം ആരോഗ്യവാനും സുന്ദരനുമായ സെബസ്ത്യാനോസിനെ കണ്ട ഡയോക്ലേഷ്യന്‍ ചക്രവര്‍ത്തി ഭയപ്പെടുകയും ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്യുന്ന ചക്രവര്‍ത്തിയെ ശക്തമായ ഭാഷയില്‍ സെബസ്ത്യാനോസ് ശാസിച്ചു. ഭയപ്പാടും കോപത്താലും വിറച്ച ഡയോക്ലേഷ്യന്‍ തന്റെ മുന്നില്‍ വച്ചു് ഗദ കൊണ്ടടിച്ചു് വധിക്കുവാന്‍ കല്‍പ്പിച്ചു. AD 288 ജനുവരി 20-൹ രാജകല്‍പ്പന നിറവേറി. ലോകമെമ്പാടും വിശുദ്ധന്റെ തിരുനാള്‍ ജനുവരി 20-൹ ആചരിക്കുന്നു.

വിശുദ്ധന്റെ ശരീരം ആരുമറിയാതെ നദിയില്‍ എറിയുകയും നദിയില്‍ എറിയപ്പെട്ട ദിവസം ലൂസിന എന്ന ഭക്തസ്ത്രീക്കു് ദര്‍ശ്ശനം കിട്ടുകയും മൃതദേഹത്തിനു ചുറ്റും പരുന്തുകള്‍ വട്ടമിട്ടു് പറക്കുന്ന കാഴ്ചയുമാണു് അവര്‍ കാണുന്നതു്.

ആപ്യന്‍ എന്നു പേരുള്ള റോഡിനടുത്തെ ഭൂഗര്‍ഭലയത്തില്‍ വിശുദ്ധന്റെ പുണ്യശരീരം ക്രിസ്ത്യാനികളുടെ നേതൃത്വത്തില്‍ ലൂസിന സംസ്ക്കരിച്ചു. ലൂസിനയുടെ ഭവനം യേശുവിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ചു് വീരചരമമടഞ്ഞ വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിലുള്ള ആദ്യ ദേവാലയമായി പില്‍ക്കാലത്തു് പരിണമിച്ചു.

വിശുദ്ധന്റെ പൂജ്യശരീരം അടക്കം ചെയ്യപ്പെട്ട ഭൂഗര്‍ഭാലയത്തിനു് മുകളില്‍ അഞ്ചാം നൂറ്റാണ്ടില്‍ ദേവാലയം പണി കഴിപ്പിച്ചു. റോമിലെ പ്രശസ്തമായിട്ടുള്ള ഏഴു ദേവാലയങ്ങളില്‍ ഒന്നാണു് വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിലുള്ള ഈ ദേവാലയം. 1575-ല്‍ മിലാനിലും ഇറ്റലിയിലും 1596-ല്‍ ലിസ്ബണിലും പകര്‍ച്ചവ്യാധി ഉണ്ടായി. വിശുദ്ധന്റെ രൂപവുമായി വിശ്വാസികള്‍ പദക്ഷിണം നടത്തിയപ്പോള്‍ അത്ഭുതപൂര്‍വ്വമായ രോഗശാന്തിയുണ്ടായി. അതിനു പ്രത്യുപകാരമായി ഒരു കപ്പലില്‍ വിശുദ്ധന്റെ തിരുസ്വരൂപവുമായി ലോകം ചുറ്റാന്‍ ജനങ്ങള്‍ തീരുമാനിക്കുകയും ലോകം ചുറ്റി വരവേ അര്‍ത്തുങ്കിലില്‍ കടല്‍ക്ഷോഭത്തില്‍ കപ്പല്‍ ഉറക്കുകയും സമീപത്തു് ഒരു ദേവാലയം ഉള്ളതുമായി കപ്പിത്താനു് ദര്‍ശ്ശനം കിട്ടുകയും ഈ സമയം അര്‍ത്തുങ്കല്‍ ദേവാലയത്തിലെ വൈദീകനും ദര്‍ശ്ശനം ഉണ്ടായി. ഇടവക ജനങ്ങളുമായി വൈദീകന്‍ കടല്‍ക്കരയിലെത്തി ആദരപൂര്‍വ്വം സ്വരൂപം ഏറ്റുവാങ്ങി താല്‍ക്കാലികമായി ഉണ്ടാക്കിയ കുരിശടിയില്‍ സ്ഥാപിച്ചു. വിശുദ്ധന്റെ ആ തിരുരൂപം ഇന്നും അര്‍ത്തുങ്കല്‍ ബെസിലിക്കയുടെ തെക്കെ അള്‍ത്താരയില്‍ ഭക്തര്‍ക്കു് ദര്‍ശ്ശനത്തിനായി പ്രത്യേകം തയ്യാറാക്കിയ രൂപക്കൂട്ടില്‍ സ്ഥാപിച്ചിരിക്കുന്നു. പകര്‍ച്ചവ്യാധികള്‍ക്കും, രോഗങ്ങള്‍ക്കും, വിവാഹം, കടബാദ്ധ്യത, വസ്തുവില്‍പ്പന, പൈശാചിക ബന്ധങ്ങള്‍, കുടുംബസമാധാനം, തൊഴില്‍, വീടുനിര്‍മ്മാണം, സന്താനസൗഭാഗ്യം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി വിശുദ്ധന്റെ നടയില്‍ എത്തുന്ന ലക്ഷോപലക്ഷം ഭക്തര്‍ക്കു് വിശുദ്ധ സബസ്ത്യാനോസിന്റെ സാമിപ്യം ഒരനുഗ്രഹമാണു്.

കടപ്പാടു
അര്‍ത്തുങ്കല്‍ ബെസിലിക്ക തിരുനാള്‍ സപ്ലിമെന്റ് - 2014 ജനുവരി 20. "സ്നേഹദൂതു്" 

Monday, 25 January 2016

ദൈവത്തിന്‍റെ പേരെന്താണു ??

 ( ഹ്രുദയ വയലിനോടു കടപ്പാടു )

ആരൊക്കെയോ ചേര്‍ന്നു മാറ്റിമറിച്ച ദൈവത്തിന്‍റെ ആപേരു വീണ്ടെടുക്കണം

ദൈവത്തിന്‍റെ പേരു കരുണയെന്നാണു

ഫ്രാന്‍സിസ് പാപ്പായുടെ പുതിയ പുസ്തകത്തിന് അദ്ദേഹം പേരിട്ടിരിക്കുന്നത് ഇങ്ങനെയാണ്: ‘ദൈവത്തിന്റെ പേര് കരുണ എന്നാണ്’. ഇതിനകം ലോകശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞ പുസ്തകമാണിത്. ദൈവത്തിന്റെ പേരെന്താണെന്ന് ആരും ചോദിച്ചു പോകുന്ന കാലമാണിത്. ദൈവനാമത്തില്‍ മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്ന, വംശഹത്യകള്‍ ആഘോഷമാക്കുന്ന ഈ കാലഘട്ടത്തില്‍ ആരും ചോദിച്ചു പോകും: ശരിക്കും ദൈവത്തിന്റെ പേരെന്താണ്?


മദര്‍ തെരേസയുടെ ജീവിതത്തില്‍ ഒരു സംഭവം കേട്ടിട്ടുണ്ട്. വ്രണങ്ങളാല്‍ നിറഞ്ഞ്, ആരും തിരിഞ്ഞു നോക്കാനില്ലാതെ വഴിയില്‍ പുഴുവരിച്ചു കിടന്ന ഒരു മനുഷ്യനെ മദര്‍ എടുത്ത് ആര്‍ദ്രതയോടെ ശുശ്രൂഷിച്ചു. മദറിന്റെ കാരുണ്യം അയാളുടെ ഹൃദയത്തെ തൊട്ടു. അവസാനം വ്രണങ്ങള്‍ പൊറുത്തു തുടങ്ങിയപ്പോള്‍ ആ മനുഷ്യന്‍ മദറിനോട് ചോദിച്ചുവത്രേ ‘അമ്മയുടെ പേര് ദൈവം എന്നാണോ?’

യാഹ്വേ എന്നാണ് ദൈവം തന്റെ പേര് മോശയ്ക്കു വെളിപ്പെടുത്തി കൊടുത്തത്. ദൈവത്തിന്റെ വിദൂരതയെ സൂചിപ്പിക്കുന്ന ആ പേര് ഉച്ചരിക്കാന്‍ പോലും ഇസ്രായേല്‍ ജനം ഭയന്നിരുന്നു. ആകാശമേഘങ്ങള്‍ക്കപ്പുറമെങ്ങോ ഉള്ള ഒരു അജ്ഞാത ശക്തി. പിന്നെയാണ് ക്രിസ്തു ഭൂമിയിലേക്കു വന്നത്. ആ ക്രിസ്തുവിന്റെ കണ്ണാല്‍ കാണുകയും ആ മിഴിയോരങ്ങളില്‍ നിന്നുമൊഴുകുന്ന സ്‌നേഹാരുവിയില്‍ നനയുകയും ചെയ്ത യോഹന്നാന്‍ പിന്നീട് ദൈവത്തിന് കൊടുത്ത പേരാണ് സ്‌നേഹം.


മനുഷ്യര്‍ മാറി മാറി വന്നു, ഈ ഊഴിയില്‍. ദൈവമനുഷ്യര്‍ എന്നും മനുഷ്യദൈവങ്ങള്‍ എന്നും പറഞ്ഞെല്ലാം. അവരുടെ നന്മകളും തിന്മകളും കാപട്യങ്ങളും കണ്ടമ്പരന്ന പാവം ജനം ദൈവത്തിന് പല പേരുകള്‍ നല്‍കി. ദൈവനാമത്തിലുള്ള ചൂഷണങ്ങള്‍ കണ്ടവരും കോപിച്ച് മുച്ചൂടും മുടിക്കുന്ന ദൈവത്തെ കുറിച്ചു കേട്ടവരും ദൈവത്തിന് പേടിയുളവാക്കുന്ന പേരുകള്‍ നല്‍കി. ദൈവനാമത്തില്‍ മനുഷ്യരെയും മറ്റു മതക്കാരെയും കൊല്ലാനുള്ള പ്രത്യേക ലൈസന്‍സുള്ളവരെ കണ്ട് ലോകം ദൈവത്തിന് ഭീകരമായ നാമം പതിച്ചു നല്‍കി.

മനുഷ്യര്‍ തങ്ങളുടെ അധമപ്രവര്‍ത്തികളും ക്രൂരതകളും കൊണ്ട് ദൈവത്തിന്റെ പേര് മാറ്റിമാറ്റിയെഴുതുന്ന ഈ കാലത്തില്‍ മാഞ്ഞു പോയ മിഴിനീര്‍ നനവുള്ള ഒരു ദൈവത്തിന്റെ ചിത്രം വീണ്ടെടുക്കേണ്ടത് കാലത്തിന്റെ ആവശ്യമായിരുന്നു. അതാണ് ഈ കനത്ത കാലത്തില്‍ ഫ്രാന്‍സിസ് എന്ന മനുഷ്യത്വത്തിന്റെ പാപ്പാ ചെയ്തു കൊണ്ടിരിക്കുന്നത്. ദൈവനാമത്തില്‍ മനുഷ്യന് കരുണ നിഷേധിക്കപ്പെടുന്ന ഈ കാലത്തില്‍ അദ്ദേഹം കരുണയുടെ വര്‍ഷം പ്രഖ്യാപിച്ചു. സാധാരണക്കാരന്റെ ലളിതമായ ഭാഷയില്‍ കുറിച്ചിട്ട പുസ്തകത്തിന് അദ്ദേഹം പേരിട്ടു: ‘ദൈവത്തിന്റെ പേര് കരുണ എന്നാണ്’.

‘എനിക്കും വേണം കരുണ, ഈ പാപ്പയ്ക്കും വേണം ദൈവത്തിന്റെ കരുണ.’ അദ്ദേഹം തന്റെ പുസ്തകത്തില്‍ കുറിച്ചു വച്ചു. താരസിംഹാസനങ്ങളില്‍ വിരാചിക്കുന്ന ദേവതുല്യനല്ല; കുമ്പസാരിക്കുന്ന, തടവുകാരോട് താദാത്മ്യം പ്രാപിക്കുന്ന പച്ചമനുഷ്യനാണ് താന്‍ എന്നു വിളിച്ചു പറയാനും അദ്ദേഹം മടിച്ചില്ല.


ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ലോകോത്തര ചിത്രത്തിന്റെ സംവിധായകനും നായകനുമായ റോബര്‍ട്ടോ ബെനിഞ്ഞീനിയെന്ന ഓസ്‌കര്‍ ജേതാവായ ഇറ്റാലിയന്‍ മഹാനടന്‍ ഫ്രാന്‍സിസ് പാപ്പായുടെ പുതിയ പുസ്തകത്തിന്റെ പ്രകാശനകര്‍മത്തിന് മധ്യേ വിളിച്ചു പറഞ്ഞു: ഈ പാപ്പായെ കുറിച്ച് വാചാലനാകാതിരിക്കാന്‍ എനിക്കാവില്ല! ഈ മനുഷ്യന്‍ കരുണയുടെ ഉറവയാണ്. അദ്ദേഹത്തിന്റെ നടവഴികളില്‍ കരുണയൊഴുകുന്നു…

മനുഷ്യത്വത്തെ കണ്ടില്ലെന്നു നടിക്കുന്ന ആത്മീയതയല്ല, നനവുള്ള ആര്‍ദ്രമായ ആത്മീയതയാണ് അദ്ദേഹം പ്രഘോഷിക്കുന്നത്. പതിനേഴാം വയസ്സിലെ അനുഭവം പുസ്തകത്തില്‍ പങ്കുവയ്ക്കുന്നത് ഇപ്പോഴും അദ്ദേഹം ഏത്രയേറെ ആര്‍ദ്രത ഉള്ളില്‍ സൂക്ഷിക്കുന്നു എന്നതിന് തെളിവാണ്. തനിക്ക് കാരുണ്യത്തിന്റെ ആദ്യാനുഭവം പകര്‍ന്നു തന്ന ഫാ. ഇബാറ രക്താര്‍ബുദം ബാധിച്ച് മരണമടഞ്ഞ ദിവസം മുറിക്കുള്ളിലേക്കു മടങ്ങിയെത്തിയ പതിനേഴുകാരന്‍ ബര്‍ഗോളിയോ ഒരു രാവ് മുഴുവന്‍ കരഞ്ഞു തീര്‍ത്തു!

ഈ ദൈവത്തെ കരുണ എന്നു വിളിക്കണം – ഫ്രാന്‍സിസ് പറയുന്നു. വറ്റി പ്പോയ മണ്ണിന്റെ കരുണയുടെ ഉറവകള്‍ വീണ്ടെടുക്കണം. ആരൊക്കെയോ ചേര്‍ന്ന് മാറ്റിപ്പറയിച്ച ദൈവത്തിന്റെ ആ പേര് വീണ്ടെടുക്കണം. ‘ദൈവത്തിന്റെ പേര് കരുണ എന്നാണ്!’

Be aware of the mercy of God . Thank you 

Sunday, 24 January 2016

കത്തോലീക്കാസഭയില്‍ വിവാഹമോചനമില്ല്ല

എന്നാല്‍ വിവാഹം നടന്ന സമയത്തു അതു സാധുവായി നടന്നിട്ടില്ലെങ്ങ്കില്‍, കാനന്‍ നിയമവും സഭാനിയമവും പൂര്ണമായി പാലിക്കപെട്ടിട്ടില്ലെന്നു തെളിഞ്ഞാല്‍ അതു അസാധൂവായി പ്രഖ്യാപിക്കയാണു ചെയ്യുക (അതുപ്പോലെ കിഴക്കന്ന് സഭയിലെ കാനന്‍ നിയമമനുസരിച്ചു ഒരു ഡീക്കനു വിവാഹം ആശീര്വദിക്കാന്‍ അനുവാദം ഇല്ല )

The Catholic Church, Divorce, and Annulment

An annulment is commonly and incorrectly called a "Catholic divorce." The differences between divorce and annulment can be confusing to Catholics and non-Catholics alike — especially when remarriage is a possibility. Divorce and annulment aren't the same thing; they differ in two ways:


First, divorce is a civil law decree from the state, whereas an annulment is a canon law decree from the Church. In other words:

The state issues a marriage license; and the state issues a divorce decree.

The Church celebrates the Sacrament of Matrimony; and only the Church can issue a Decree of Nullity (otherwise known as an annulment). The Church does not believe in divorce.

The second is the existence of the marriage after a divorce or annulment:

A civil divorce basically says that what was once a marriage is no longer a marriage. The marriage took place but ended. A previously married couple no longer has the legal obligations of husband and wife.

An annulment, on the other hand, basically says that the Sacrament of Matrimony never took place to begin with.

Civil divorce ends a civil marriage; a Church annulment declares that the Sacrament of Matrimony didn’t occur from day one.

Keep in mind that Church annulments are not a form of divorce and have no affect whatsoever on the legitimacy of children, because that’s a purely legal (civil) matter. Annulments don’t make the children born of that union illegitimate. Annulments declare that a marriage was never a valid sacrament in the first place even if both parties entered into it with good faith and intentions.

Friday, 22 January 2016

അത്യുന്നതന്‍റെ പുത്രനാകാന്‍ എന്തു ചെയ്യണം ?

" Be like a father to orphans, and instead of a husband to their mother; you will then be like a son of the Most High, and he will love you more than does your mother." ( Sir.4:10 )
അത്യുന്നതന്‍റെ പുത്രനെന്നു വിളിക്കപെടുവാന്‍ പരിധികളില്ലാത്തസ്നേഹം വേണം
യേശു എപ്പോഴും ആവശ്യപ്പെടുന്ന ഒരു കാര്യമാണു സ്നേഹം .തന്നത്താന്‍ സ്നെഹിക്കുന്നതുപോലെ മറ്റെല്ലാവരേയൂം സ്നേഹിക്കുക. തന്‍റെ ശ്രോതാക്കളോടു എപ്പോഴും ആവശ്യപ്പെടുന്നതു മിത്രങ്ങളെപ്പോലെതന്നെ ശത്രുക്കളേയും സ്നേഹിക്കുവാനാണു..
പുതിയ രക്ഷാകാലം ദൈവത്തിന്‍റെ അതിരറ്റ സ്നേഹത്തിന്‍റെയും കരുണയുടേയും ഫലമാണു. പാപികളായ നമ്മോടു ദൈവം സ്നേഹവും കരുണയും പ്ര്രകടമാക്കിയിരിക്കുന്നതിനാല്‍ (തന്‍റെ പുത്രനെ പാപപരിഹാരബലിയായി നമുക്കു തന്നൂകൊണ്ടു ) നാമും പരസ്പരം സ്സ്നേഹിക്കുകയും ബലഹീനരോടും അനാധരോടും കരുണകാണിക്കുകയും വേണം . അതിനു വലിയ പ്രതിഫലമാണു ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നതു . പുതിയ ഇസ്രായേലായ ,പുതിയ ദൈവജനത്തിന്‍റെ മുഖമുദ്ര സഹോദരസ്നേഹമാണു .
Love your enemies .



" Love your enemies ,do good,and lend ,expecting nothing in return . Your reward will be great ,and you will be the children of the Most High ;for he is kind to the ungrateful and the wicked . ( Luk.6:35 )
നിംഗള്‍ ശത്രുക്കളെ സ്നേഹ്ഹിക്കുവിന്‍ .തിര്‍കെ ക്കിട്ടുമെന്നു പ്രതീക്ഷീക്കാതെ മാറ്റുള്ളവര്‍ക്കു നന്മചെയ്യുകയും വായ്പകൊടുക്കുകയൂം ചെയ്യുവിന്‍. അപ്പ്പോള്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കുകയും ,അത്യുന്നതന്‍റെ പുത്രന്മാരായിരിക്കൂകയും ചെയ്യും.
അതിനാല്‍ ഈ കരുണയുടെ വര്ഷത്തില്‍ നാം എന്തു ചെയ്യണം ?
1) സഹോദര സ്നേഹം ഉള്ളവരാകാം
2) ബലഹീനരോടും ,അനാധരോടും ,വിധവകളോടും കരുണകാണിക്കാം
3) ആവശ്യക്കാരില്‍ നിന്നും മുഖം തിരിക്കാതിരിക്കാം .
4) തിരികെ കിട്ടുമെന്നു പ്രതീക്ഷയില്ലാത്തവര്‍ക്കും കടം കൊടുക്കാം .
ഇത്ര്രയും ഉണ്ടെങ്കില്‍ നാം അത്യുന്നതന്‍റെ പുത്രന്മാര്‍ തന്നെ !!!!!! 

Thursday, 21 January 2016

ധൂര്ത്തടിക്കുന്നതു ദൈവം ക്ഷമിക്കുമോ ?

കരുണയുടെ വാതിലില്‍ കൂടിപ്രവേശ്ശിച്ചു പ്രാര്‍ത്ഥിച്ചു.
സാധാരണവാതിലില്‍ കൂടി പ്രവേശിച്ചു പ്രാര്ത്ഥിക്കുന്നതിനെക്കാള്‍ കൂടുതല്‍ എനിക്കു എന്തെങ്കിലും പ്രയോജനം ഉണ്ടായോ ? ഇതില്‍ കൂടി പാപ്പാ എന്താണു നമ്മോടു ആവശ്യപെടുന്നതു ?? വെറുതെ അാവാതിലില്‍ കൂടി പ്രവേശിച്ചു പ്രാര്ത്ഥിച്ചാല്‍ മാത്രം മതിയോ ?
ഈ കരുയുടെ വാതില്‍ പുതിയ എന്തെങ്കിലും കണ്ടുപിടുത്തമാണോ ? അല്ല . പിതാവായ ദൈവത്തിന്‍റെ കരുണയുടെ വാതില്‍ യേശൂവില്‍ കൂടി അവിടുന്നു തുറന്നു തന്നു. പിതാവു കരുണയുളളവനായിരിക്കുന്നതുപോലെ നിംഗളും കരുണയുള്ളവരായിരിക്കണമെന്നു യേശൂ നമ്മേ ഉപദേശിക്കുകയും അതൂ തന്‍റെ പ്രവര്ത്തന്നത്തില്‍ കൂടി അവിടുന്നു കാണിച്ചുതരികയും ചെയ്തു ,
നാം എന്തുചെയ്തു ?
നാം എല്ല്ലാവരേയും പ്രസംഗത്തില്‍ കൂടിയും സംസാരത്തില്‍ കൂടീയും ഉപദേശിക്കുവാന്‍ തുടങ്ങി. പ്രസംഗവും സംസാരവും അല്ലാതെ പ്രവര്ത്തിയില്‍ കൂടി അതു മറ്റുള്ളവര്‍ക്കു ആനുഭവമാക്കാന്‍ നമുക്കു സാധിക്കാതെ വന്നു, കരുണയുടെ പ്ര്രവര്ത്തനമാണു ആവശ്യം .
"" നിങ്ങള്‍ വചനം കേള്‍ക്കുകമാത്രം ചെയ്യുന്ന ആത്മവന്‍ചകരാകാതെ അതു അനുവര്ത്തിക്കുന്നവരും ആയിരിക്കുവിന്‍ ." ( യാക്കോ.1:22 )


കരുണയുടെ വാതില്‍ തുറന്നു അതില്കൂടി പ്രവേശിച്ചു പ്രാര്‍ത്ഥിക്കുമ്പോഴെങ്കിലും നാം കരുണയുള്ളവരായിതീരാന്‍ വേണ്ടിയാണു പാപ്പാ നമ്മോടു കരുണയുടെ വാതില്‍ തുറക്കാന്‍ ആവശ്യപെട്ടതു !
ധൂര്ത്തടിക്കുന്നതു ദൈവം ക്ഷമിക്കുമോ ?
വലിയ പള്ളി പണിതു രണ്ടു വര്ഷം ആകുന്നതിന്നു മുന്‍പു സ്സീലിംഗ്ഗ് ഇളക്കിപുതിയതിടുക. മുറ്റമെല്ലാം തറയോടു ഇടുക .അതുംകഴിഞ്ഞു ഒന്നുമില്ലെന്‍കില്‍ ശവകോട്ട മുഴുവന്‍ തറയോടു ഈടുക .ഇടവകക്കാരെ ഞെക്കിപിഴിഞ്ഞു ധൂര്ത്തടിക്കുന്നതു ദൈവം ക്ഷമിക്കുമോ ? എനിക്കറിയില്ല.
അതേസമയം ധാരാളം ആളുകള്‍ ജോലിയില്ലാതെ , പാര്‍പ്പിടമില്ലാതെ ,ഭക്ഷണമില്ല്ലാതെ കഷ്ടപെടുന്നതു കാണാതെ ഈ വകമരാമത്തൂപണികള്‍ ചെയ്യുന്നതു ആര്‍ക്കുവേണ്ടി ? ദൈവത്തിനു വേണ്ടിയല്ല .നിത്യരക്ഷ ലഭിക്കാനല്ല.ആ ശവക്കോട്ടയില്‍ കിടക്കുന്ന ആത്മാക്കള്‍ സ്വര്‍ഗത്തില്‍ പോകാന്‍ ഇതു സഹായിക്കുകയുമില്ലെന്‍കില്‍ പിന്നെ ഇതു ആര്‍ക്കുവേണ്ടി ?.
പാപ്പാ പറഞ്ഞതിന്‍റെ പൊരുള്‍ മനസിലാക്കാതെ നമ്മള്‍ കരുണ്ണയുടെ കവാടത്തില്കൂടി കടന്നിട്ടു എന്തു ഫലം ? എന്‍റെ പ്രവര്ത്തനത്തില്‍ കരുണയില്ലാതെ ,കരുണപ്രവര്‍ത്തികള്‍ ഞാന്‍ ചെയ്യാതെ കരുണയുടെ കവാടത്തില്‍ കൂടി കടന്നു ദൈവത്തെ കബളിപ്പിക്കാന്‍ എനിക്കു കഴിയുമോ ?


ഈ കരുണയുടെ വര്ഷത്തിലെങ്ങ്കിലും നമുക്കു കരുണ നമ്മുടെ ജീവിതത്തില്‍ ആരംഭിക്കാം അതു ഈ വര്ഷാത്തേക്കു മാത്രമല്ല്ലാ .നാം മരിക്കുന്നതുവരെ അതു തുടരേണ്ടിയിരിക്കുന്നു. അതാണു പാപ്പാ നമ്മോടു ആവശ്യപെടുന്നതു.
നമുക്കു ആത്മാര്ത്ഥമായി പരിശ്രമിക്കാം

ഈ കരുണയുടെ വര്‍ഷത്തില്‍ നമുക്കു കര്‍ത്താവില്‍ ആശ്രയിക്കാം, അവിടുത്തെ കരുണക്കായി കാത്തിരിക്കാം !

" Trust in him, and he will help you; make your ways straight, and hope in him. You who fear the Lord, wait for his mercy; and turn not aside, lest you fall. You who fear the Lord, trust in him, and your reward will not fail; you who fear the Lord, hope for good things, for everlasting joy and mercy."(Sir.2: 6 - 9 )

നീതിമാന്മാരുടെ ആത്മാവു ദൈവകരങ്ങളിലാണു.ഒരു ഉപദ്രവും അവരെ സ്പര്‍ശിക്കുകയില്ല.. ദൈവം അവരെ പരിശോധിക്കുകയും യോഗ്യരെന്നു കാണുകയും ചെയ്തു. അല്പകാലശിക്ഷണത്തിനുശേഷം അവര്‍ക്കു വലിയ നന്മ കൈവരും. ഉലയില്‍ സ്വര്ണം എന്നപോലെ അവിടുന്നൂ അവരെ ശോധനചെയ്തു ദഹനബലിയായി സ്വീകരിച്ചു. ( ജ്ഞാനം )

മനുഷ്യന്‍റെ പാദങ്ങളെ നയിക്കുന്നാതു കര്‍ത്താവാണു. തനിക്കു പ്രീതികരമായി ചരിക്കുന്നവരെ അവിടുന്നു സുസ്തിരരാക്കും .അവര്‍ വീണേക്കാം എന്നാല്‍ ആതു മാരകമായിരിക്കില്ല. കര്ത്താവു അവരുടെ കൈകളില്‍ പിടിച്ചിട്ടുണ്ടു.

നന്മ ചെയ്യാന്‍ അാഗ്രഹിച്ചാല്‍ നാം ദൈവകരങ്ങളില്‍ സുസ്തിരരാണു .
തിന്മചെയാന്‍ ആഗ്രഹിച്ചാല്‍ നാം ദൈവത്തില്‍ നിന്നും അകന്നുപോകുന്നു.ദൈവത്തിനു പുറം തിരിഞ്ഞ അവസ്ഥയാകൂം. അവിടെ ദൈവത്തെ കാണില്ല്ല.


പിശാചു മനുഷ്യനെ ദൈവത്തില്‍ നിന്നും അകറ്റുന്നതെങ്ങനെ ?

നൈമിഷഷികമായ സുഖം , കണ്ണിനും ,കാതിനും, ശരീരത്തിനും, മനസിനും നല്കികൊണ്ടു ,തീപ്പന്തത്തില്‍ പ്രാണികള്‍ ആകര്ഷിക്കപെടുന്നതുപോലെ , സുഖം എന്ന ദ്രാവകം പൂരട്ടീയ കുടുക്കു ( ചൂണ്ട )അവന്‍ മനുഷ്യന്‍റെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കും. അതില്‍ സാധാരണക്കാരന്‍ ,എന്തിനു സന്യാസികള്‍ പോലും വീണുപോകുന്നു.

നൂറുകണക്കിനു ഭാര്യമാരും ഉപനാരിമാരും ഉണ്ടായിട്ടും ദാവീദു വീണുപോയി.
ഇന്നു വിവാഹത്തിനു ശേഷം ആഴ്ച്ചകളോ മാസങ്ങളോ കഴിയുമ്പോള്‍ തന്നെ വിവാഹമോചനത്തിനായി നെട്ട്ടോട്ടം ക്കുറിയോട്ടം ആരംഭിക്കുകയായി. "അക്കരെ നില്ക്കുമ്പോള്‍ ഇക്കരെ പച്ച "
ഇയാള്‍ ശ്ശരിയല്ല ,അയാളായിരുന്നു എന്നെകെട്ടിയിരുന്നതെങ്ങ്കില്‍ ?
ഇവള്‍ പോരാ അവളായിരുന്നെങ്കില്‍ ഞാന്‍ എന്തു ഭാഗ്യവാനായിരുന്നേനേം ? കുടുമ്പം കലക്കുക അതാണു അവന്‍റെ പ്ളാന്‍ ! അതിനു "സുഖം" എന്ന " bait " ആണു അവന്‍ ഉപയോഗിക്കുക. " ആരുടെ കഴുത്തേല്‍ കേറണം " ? ?? ഇതാണു ഇന്നു പലരേയും വലക്കുന്ന ചിന്ത !

ഇതു വലിയ ഒരു വീഴ്ച്ചക്കു കാരണമാകാം . ഒരേകൂരക്കുള്ളില്‍ അപരിചിതരെപോലെ പെരുമാറിയെന്നു വരാം . അസമാധാനവും അസ്ംത്രിപ്തിയ്യും കൊടികുത്തിവാണെന്നുവരാം .കൂഞ്ഞുങ്ങാള്‍ക്കു ന്നല്ലമോഡലില്ലാതെ വഴിപിഴച്ചു പോയെന്നൂവരാം .ദാമ്പത്യ വിശ്വസ്തതക്കു ഭംഗം വന്നെന്നൂവരാം . ആരും ആരേയും സ്നേഹിക്കാതെ സ്നേഹം കൊട്ടുക്കാതെ ,സ്വീകരിക്കാഅതെ, അരാജകത്വത്തിലേക്കു കൂപ്പുകുത്തിയെന്നുവരാം .

മകനെ ,മാകളേ , നിംഗള്‍ എന്‍റെ അടുത്തു വരിക ഞാന്‍ നിംഗളെ ആശ്വസിപ്പിക്കാം എന്നു യേശു പറയുന്നതു ശ്രവിക്കാം . അവിടുത്തെ പക്കലേക്കു തിരിയാം ! അവിടുന്നു നമ്മുടെ കരം പിടിക്കും. അവിടുന്നു നമ്മേ നയിക്കും.

ഈ കരുണയുടെ വര്‍ഷം നമുക്കു പ്രയോജനപെടുത്താം !
അതിനു ദൈവം നമ്മേ അനുഗ്രഹിക്കട്ടെ !!!! .. 

Wednesday, 20 January 2016

Lubilaeum Extraordinarium ( Extraordinary Jubilee of MERCY )

വിശ്വാസികള്‍ക്കുവേണ്ടി തുറന്ന ക്കരുണയുടെ വാതിലില്‍ കൂടിരണ്ടാം പ്രവേശനം
കുറവിലങ്ങാട്ടു പള്ളിയില്‍ പോകുന്നു .ഇന്നു രണ്ടാം പ്രവേശനം

ഞാന്‍ എന്തിനു വേണ്ടി ഈ വാതിലില്‍ കൂടി പ്രവേശിക്കണം ?
ദൈവത്തിന്‍റെ കരുണയെ പറ്റി പാപ്പായുടെ 4 പ്രസംഗം.

ദൈവത്തിന്റെ കരുണയെപ്പറ്റി ശക്തമായി പ്രഘോഷിക്കുന്ന, ജീവിക്കുന്ന പാപ്പായാണ് ഫ്രാന്‍സിസ് പാപ്പാ. 2013 ല്‍ അദ്ദേഹം നടത്തിയ നാല് പ്രസംഗങ്ങളിള്‍ കരുണയെപ്പറ്റി അതിശക്തമായി അദ്ദേഹം പറയുന്നു.

1. ”ഒരുവശത്ത് ഈശോയെ ശ്രവിക്കാന്‍ ആഗ്രഹിക്കുകയും മറുവശത്ത് ചിലപ്പോഴെല്ലാം ഒരു വടി കണ്ടെടുത്ത് മറ്റുള്ളവരെ അടിക്കാനും വിധിക്കാനും ആഗ്രഹിക്കുന്നവരാണ് നാം. കരുണയാണ് യേശുക്രിസ്തു നമുക്ക് നല്‍കുന്ന സന്ദേശം. എല്ലാ എളിമയോടുംകൂടി ഞാന്‍ പറയുന്നു: കരുണയാണ് കര്‍ത്താവിന്റെ ഏറ്റവും കരുത്തുറ്റ സന്ദേശം” (2013 മാര്‍ച്ച് 17).


2. ”ദൈവത്തിന്റെ കരുണയ്ക്ക് ഏറ്റവും വരണ്ട ഭൂമിയെപ്പോലും പൂന്തോട്ടമാക്കി മാറ്റാന്‍ കഴിയും. ഉണങ്ങിയ അസ്ഥികള്‍ക്ക് ജീവന്‍ നല്‍കാന്‍ ദൈവത്തിന്റെ കരുണയ്ക്ക് കഴിയും (എസെ. 37:1-14). ദൈവത്തിന്റെ കരുണയാല്‍ നമുക്ക് നവീകരിക്കപ്പെടാം. നമുക്ക് യേശുക്രിസ്തുവിനാല്‍ സ്‌നേഹിക്കപ്പെടാം. അവിടുത്തെ സ്‌നേഹത്തിന്റെ ശക്തി നമ്മെ രൂപാന്തരപ്പെടുത്താന്‍ അതിനെ നമുക്ക് ശക്തിപ്പെടുത്താം. നമുക്ക് ഈ കരുണയുടെ ഏജന്റുമാരാകാം. ദൈവത്തിന് ഭൂമി നനയ്ക്കാനുള്ള വെള്ളത്തിന്റെ കനാലുകളാകാം. സൃഷ്ടിയെ സംരക്ഷിക്കാനും നീതിയും സമാധാനവും വളര്‍ത്താനും നമുക്ക് ദൈവത്തിന്റെ സേവകരാകാം” (2013 മാര്‍ച്ച് 31).

3. തോമസ് അപ്പസ്‌തോലന്‍ ദൈവകരുണ അനുഭവിച്ചു. ‘ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു’ എന്ന് മറ്റ് അപ്പസ്‌തോലന്മാര്‍ പറഞ്ഞപ്പോള്‍ അദ്ദേഹം അത് വിശ്വസിച്ചില്ല. എന്നാല്‍ എങ്ങനെയാണ് യേശുക്രിസ്തു പ്രതികരിക്കുന്നത്? ക്ഷമയോടെ. തോമസിന്റെ വാശിപിടിച്ച അവിശ്വാസത്തില്‍ യേശു അയാളെ കൈവെടിയുന്നില്ല. കതകടയ്ക്കുന്നുമില്ല. അവിടുന്ന് തോമസിനായി കാത്തിരിക്കുന്നു. തോമസ് തന്റെ വിശ്വാസദാരിദ്ര്യം അംഗീകരിച്ചുകൊണ്ട് ‘എന്റെ കര്‍ത്താവേ, എന്റെ ദൈവമേ’ എന്ന ലളിതമായ, വിശ്വാസം നിറഞ്ഞ അഭിസംബോധനയിലൂടെ യേശുവിന്റെ ക്ഷമയ്ക്ക് മറുപടി പറയുന്നു. തന്നെത്തന്നെ ദൈവകരുണയാല്‍ മൂടപ്പെടാന്‍ ആഗ്രഹിക്കുന്നു. തന്റെ കണ്‍മുമ്പില്‍, കര്‍ത്താവിന്റെ കരങ്ങളിലെയും പാദങ്ങളിലെയും പാര്‍ശ്വത്തിലെയും മുറിവുകളില്‍ അവിടുത്തെ കരുണ കാണുകയും വിശ്വാസം കണ്ടെത്തുകയും ചെയ്യുന്നു” (2013 മാര്‍ച്ച് 7).

4. ”എന്റെ സ്വന്തം ജീവിതത്തില്‍, മിക്കപ്പോഴും ഞാന്‍ ദൈവത്തിന്റെ കരുണാര്‍ദ്രമായ മുഖവും അവിടുത്തെ ക്ഷമയും കണ്ടിട്ടുണ്ട്. അതുപോലെ ധാരാളം പേര്‍ യേശുവിന്റെ മുറിവുകളില്‍ പ്രവേശിക്കാന്‍ ധൈര്യം കാണിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ അവിടുത്തോട് പറഞ്ഞു: ”കര്‍ത്താവേ, ഞാനിതാ ഇവിടെയുണ്ട്. എന്റെ ദാരിദ്ര്യം സ്വീകരിക്കണമേ. എന്റെ പാപങ്ങള്‍ അങ്ങയുടെ തിരുമുറിവുകളില്‍ മറച്ചു കളയണമേ. അവ അങ്ങയുടെ രക്തത്തല്‍ കഴുകിക്കളയണമേ. ദൈവം അങ്ങനെ ചെയ്തതായി ഞാന്‍ കണ്ടിട്ടുണ്ട്. അവിടുന്ന് അവരെ സ്വീകരിച്ചു, ആശ്വസിപ്പിച്ചു, വിശുദ്ധീകരിച്ചു, സ്‌നേഹിച്ചു” (2013 ഏപ്രില്‍ 7).


പാപ്പായുടെ 4 പ്രസംഗത്തീന്‍റെ ചുരുക്കമാണു ഇതു. അതേ ഇന്നത്തെ എന്‍റെ രണ്ടാം പ്രവേശ്ശനം എന്നെ പൂര്ണമായ നവീകരണത്തിലേക്കു നയിക്കട്ടയെന്നു
പ്രാര്‍ത്ഥിക്കുന്നു , നിങ്ങളും എനിക്കുവേണ്ടി പ്പ്രാര്ത്ഥിക്കണമേ !

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...