Thursday 21 January 2016

ധൂര്ത്തടിക്കുന്നതു ദൈവം ക്ഷമിക്കുമോ ?

കരുണയുടെ വാതിലില്‍ കൂടിപ്രവേശ്ശിച്ചു പ്രാര്‍ത്ഥിച്ചു.
സാധാരണവാതിലില്‍ കൂടി പ്രവേശിച്ചു പ്രാര്ത്ഥിക്കുന്നതിനെക്കാള്‍ കൂടുതല്‍ എനിക്കു എന്തെങ്കിലും പ്രയോജനം ഉണ്ടായോ ? ഇതില്‍ കൂടി പാപ്പാ എന്താണു നമ്മോടു ആവശ്യപെടുന്നതു ?? വെറുതെ അാവാതിലില്‍ കൂടി പ്രവേശിച്ചു പ്രാര്ത്ഥിച്ചാല്‍ മാത്രം മതിയോ ?
ഈ കരുയുടെ വാതില്‍ പുതിയ എന്തെങ്കിലും കണ്ടുപിടുത്തമാണോ ? അല്ല . പിതാവായ ദൈവത്തിന്‍റെ കരുണയുടെ വാതില്‍ യേശൂവില്‍ കൂടി അവിടുന്നു തുറന്നു തന്നു. പിതാവു കരുണയുളളവനായിരിക്കുന്നതുപോലെ നിംഗളും കരുണയുള്ളവരായിരിക്കണമെന്നു യേശൂ നമ്മേ ഉപദേശിക്കുകയും അതൂ തന്‍റെ പ്രവര്ത്തന്നത്തില്‍ കൂടി അവിടുന്നു കാണിച്ചുതരികയും ചെയ്തു ,
നാം എന്തുചെയ്തു ?
നാം എല്ല്ലാവരേയും പ്രസംഗത്തില്‍ കൂടിയും സംസാരത്തില്‍ കൂടീയും ഉപദേശിക്കുവാന്‍ തുടങ്ങി. പ്രസംഗവും സംസാരവും അല്ലാതെ പ്രവര്ത്തിയില്‍ കൂടി അതു മറ്റുള്ളവര്‍ക്കു ആനുഭവമാക്കാന്‍ നമുക്കു സാധിക്കാതെ വന്നു, കരുണയുടെ പ്ര്രവര്ത്തനമാണു ആവശ്യം .
"" നിങ്ങള്‍ വചനം കേള്‍ക്കുകമാത്രം ചെയ്യുന്ന ആത്മവന്‍ചകരാകാതെ അതു അനുവര്ത്തിക്കുന്നവരും ആയിരിക്കുവിന്‍ ." ( യാക്കോ.1:22 )


കരുണയുടെ വാതില്‍ തുറന്നു അതില്കൂടി പ്രവേശിച്ചു പ്രാര്‍ത്ഥിക്കുമ്പോഴെങ്കിലും നാം കരുണയുള്ളവരായിതീരാന്‍ വേണ്ടിയാണു പാപ്പാ നമ്മോടു കരുണയുടെ വാതില്‍ തുറക്കാന്‍ ആവശ്യപെട്ടതു !
ധൂര്ത്തടിക്കുന്നതു ദൈവം ക്ഷമിക്കുമോ ?
വലിയ പള്ളി പണിതു രണ്ടു വര്ഷം ആകുന്നതിന്നു മുന്‍പു സ്സീലിംഗ്ഗ് ഇളക്കിപുതിയതിടുക. മുറ്റമെല്ലാം തറയോടു ഇടുക .അതുംകഴിഞ്ഞു ഒന്നുമില്ലെന്‍കില്‍ ശവകോട്ട മുഴുവന്‍ തറയോടു ഈടുക .ഇടവകക്കാരെ ഞെക്കിപിഴിഞ്ഞു ധൂര്ത്തടിക്കുന്നതു ദൈവം ക്ഷമിക്കുമോ ? എനിക്കറിയില്ല.
അതേസമയം ധാരാളം ആളുകള്‍ ജോലിയില്ലാതെ , പാര്‍പ്പിടമില്ലാതെ ,ഭക്ഷണമില്ല്ലാതെ കഷ്ടപെടുന്നതു കാണാതെ ഈ വകമരാമത്തൂപണികള്‍ ചെയ്യുന്നതു ആര്‍ക്കുവേണ്ടി ? ദൈവത്തിനു വേണ്ടിയല്ല .നിത്യരക്ഷ ലഭിക്കാനല്ല.ആ ശവക്കോട്ടയില്‍ കിടക്കുന്ന ആത്മാക്കള്‍ സ്വര്‍ഗത്തില്‍ പോകാന്‍ ഇതു സഹായിക്കുകയുമില്ലെന്‍കില്‍ പിന്നെ ഇതു ആര്‍ക്കുവേണ്ടി ?.
പാപ്പാ പറഞ്ഞതിന്‍റെ പൊരുള്‍ മനസിലാക്കാതെ നമ്മള്‍ കരുണ്ണയുടെ കവാടത്തില്കൂടി കടന്നിട്ടു എന്തു ഫലം ? എന്‍റെ പ്രവര്ത്തനത്തില്‍ കരുണയില്ലാതെ ,കരുണപ്രവര്‍ത്തികള്‍ ഞാന്‍ ചെയ്യാതെ കരുണയുടെ കവാടത്തില്‍ കൂടി കടന്നു ദൈവത്തെ കബളിപ്പിക്കാന്‍ എനിക്കു കഴിയുമോ ?


ഈ കരുണയുടെ വര്ഷത്തിലെങ്ങ്കിലും നമുക്കു കരുണ നമ്മുടെ ജീവിതത്തില്‍ ആരംഭിക്കാം അതു ഈ വര്ഷാത്തേക്കു മാത്രമല്ല്ലാ .നാം മരിക്കുന്നതുവരെ അതു തുടരേണ്ടിയിരിക്കുന്നു. അതാണു പാപ്പാ നമ്മോടു ആവശ്യപെടുന്നതു.
നമുക്കു ആത്മാര്ത്ഥമായി പരിശ്രമിക്കാം

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...