Monday 23 January 2017

പ്രസംഗവും പ്രവര്ത്തിയും !

ജീവിതമില്ലാത്ത സുവിശേഷപ്രഘോഷണം നിരേത്ഥകമാണു . ജീവിതമാത്രുകയാണു ഏറ്റവും നല്ല ഉപദേശം . ഉപദേശം മാത്രമായാല്‍ ഫലരഹിത്ം . സുവിശേഷം ജീവിക്കാത്തവന്‍റെ സുവിശേഷപ്രഘോഷണം ഒരു ഹ്രുദയത്തെയും സ്വാധീനിക്കുന്നില്ല. ഒരു സംഭവം പറയാം .(രഹസ്യം. ആളിനെതിരിച്ചറിയാതെ പറയാമല്ലോ ) കൌണ്സിലിംഗിനു വന്നപെണ്‍കുട്ടി പറഞ്ഞതു . അമ്മയും മകളും താമസിക്കുന്നവീട്ടില്‍ അടുത്തുള്ള ബേക്കറിയില്‍ ജോലിചെയ്യുന്ന അപരിചിതനായ ഒരു പയ്യന്‍ വീട്ടില്‍ നിത്യ സന്ദര്‍ശകനായിരുന്നു. മകള്‍ സ്കൂളില്‍ നിന്നു വരുമ്പോഴും പലപ്പോഴും അവന്‍ വീട്ടില്‍ കാണും .സൌഹ്രുദം പ്രണയത്തിലേക്കു നീണ്ടു. അമ്മ എപ്പോഴും മകളെ ഉപദേശിക്കും മകളേ സൂക്ഷിച്ചുകൊള്ളണം ! അവനുമായി വലിയ പരിചയത്തിനു പോകേണ്ടാന്നു .ബോര്മ്മയിലെ പണികഴിഞ്ഞു അവന്‍ ഈ വീട്ടില്‍ നിത്യ സന്ദര്‍ശകനാണു. അതിനുള്ള സൌകര്യം അമ്മതന്നെ ഒരുക്കികൊടുക്കുന്നതായിരിക്കും. ഈ പയ്യന്‍ ഈ പെണ്‍കുട്ടിയെ അവള്‍ സ്കൂളില്‍ പോകുന്ന വഴിയില്‍ വെച്ചും കാണുമായിരുന്നു. സംസാരിക്കുമായിരുന്നു. കാലക്രമത്തില്‍ ക്ള്സ് കട്ടുചെയ്തു ഇവര്‍ സിനിമക്കുപോയി. പിന്നെ ഇവന്‍ ആ പെണ്‍കുട്ടിയെ ഒരു മുസ്ലീമിന്‍റെ വീട്ടില്‍ കൊണ്ടുപോയി. അവിടെ സ്ത്രീമാത്രം .ഭര്ത്താവു പേര്ഷ്യന്‍ ഗള്ഫിലാണു. ഈ പയ്യനും മുസ്ലീമാണു. ആ സ്ത്രീ ഇവര്‍ക്കുവേണ്ട സൌകര്യ്ം ചെയ്തുകൊടുക്കും. അങ്ങനെ ആ വീട്ടില്‍ വെച്ചു ശാരീരിക ബന്ധം തുടര്ന്നുകൊണ്ടുപോയി. സ്കൂളില്ലാത്തപ്പോള്‍ പള്ളിയില്‍ പോകയാണെന്നും പറഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങും ഇവന്‍ ഈ പെണ്‍കുട്ടിയുമായി മുസ്ലീമിന്‍റെ വീട്ടില്‍ ആയിരിക്കും. അവളുടെ കയ്യില്‍ നിന്നും പണവും തിരികെ കൊടുക്കാമെന്നുള്ള ഉറപ്പില്‍ വാങ്ങാന്‍ തുടങ്ങി. പിന്നെ ഇവളുടെ മാലയും വളകളും ഒക്കെ അത്യാവശ്യമാണു ഒരു മാസത്തിനുള്ളില്‍ തിരികെ കൊടുക്കമെന്നു പറഞ്ഞു അവന്‍ വാങ്ങിയിരുന്നു. നിംഗളുടെ മതത്തില്ചേര്ന്നു ഞാന്‍ നിന്നെ കെട്ടിക്കോളാമെന്നു ഉറപ്പുംകൊടുത്തു. അങ്ങനെ അവളുടെ പണവും ,സ്വ്ര്ണവും ,ശരീരവും അവന്‍ സ്വ്ന്തമാക്കി.ഇതൊന്നും അമ്മ അറിഞ്ഞിരുന്നില്ല. അമ്മയുമായി മാത്രമേ ലോഹ്യമുള്ളെന്നു കരുതിയ അമ്മ മകള്‍ക്കു എപ്പോഴും ഉപദേശം കൊടുത്തിരുന്നു. മോളേ സൂക്ഷിക്കണം ! ഒരിക്കല്‍ പേറ്ഷ്യന്‍ ഗ്ള്ഫിനു പോകാന്‍ ഒത്തെന്നും പറഞ്ഞു പോയിട്ടു വര്ഷങ്ങളോളം കഴിഞ്ഞും വിവരമൊന്നുമില്ല. പഠനം കഴിഞ്ഞപ്പോള്‍ വിവാഹാലോചനവന്നു. വിവാഹ്ം ഉറപ്പിച്ചു. ആ സമയത്തു പെണ്‍കുട്ടി കൌണ്സിലിംഗിനു വന്നപ്പോഴാണു വിവരം പറഞ്ഞതു .എല്ലാം നഷ്ടപെണ്‍കുട്ടി ഇതൊന്നും അമ്മയെ അറിയിച്ചിട്ടില്ല. അമ്മ ഇതൊന്നും അറിഞ്ഞില്ലെ അവനെ എന്തിനാണു അമ്മവീട്ടില്‍ കയറ്റിയതെന്നുചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞതു അമ്മയുടെ ഭാഗത്തു ഒരു കുറ്റവും ഇല്ല അമ്മ എപ്പോഴും എന്നെ ഉപദേശിക്കുമായിരുന്നു . "മകളേ സൂക്ഷിച്ചുകൊള്ളണമെന്നു " . ഉപദേശിക്കുന്ന അമ്മ നല്ല മാത്രുക കാട്ടിയിരുന്നില്ല . മുസ്ലീം പയ്യനെ വീട്ടില്‍ സ്വാഗതം ചെയ്തിട്ടു മകള്‍ സൂക്ഷിക്കണമെന്നു ഉപദേശിച്ചു .അമ്മ സൂക്ഷിച്ചുമില്ല. മകള്‍ക്കുണ്ടായ നഷ്ടമൊന്നും അമ്മ അറിഞ്ഞുമില്ല. എന്നെ സംബന്ധിച്ചു ഇതു ഒരു ഒറ്റപെട്ട സംഭവമല്ല .ഒരു കൌണ്സിലര്‍ എന്നരീതിയില്‍ ധാരാളം രഹസ്യങ്ങള്‍ മനസിലാക്കുന്നു. പുറത്തു പറയാന്‍ പാടില്ലെല്ലോ ? ജീവിത മാത്രുകയാണു ഏറ്റവും നല്ല ഉപദേശം !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...