Friday 7 August 2015

ആധുനീകയുഗത്തിലെ ആദ്ധ്യാത്മീകതയില്‍ വിശ്വാസത്തിന്‍റെ സ്ഥാനം എവിടെയാണു ?

1960 നും 2010 നുമിടയില്‍ ലോകം പുതിയ പുതിയ കണ്ടുപിടുത്തങ്ങളില്‍ ഒരുകുതിച്ചുചാട്ടം തന്നെ നടത്തി. ഇലക്ട്രോണിക്സില് ഒരു വനന്‍ കുതിച്ചു ചാട്ടമായിരുന്നു.

ഫലമോ ?
മനുഷ്യന്റെ ആദ്ധ്യാത്മീകതയില്‍ വനന്‍ പരാജയം നേരിടേണ്ടിവന്നു. വിശ്വാസജീവിതത്തിലും കുടുംബജീവിതത്തിലും വന്‍ തകര്ച്ചയും നേരിടേണ്ടിവന്നു 
അതിന്റെ ഫലമായി മനുഷ്യന്റെ ആധ്യാത്മീകതയില്‍ വന്‍ തിരിച്ചടിയുണ്ടായി. മതാനുഷ്ടാനത്തിനു വിലയില്ലാതായി. വിശ്വാസം നഷ്ടപെട്ടു.

അംബര ചുംബികളായപള്ളികള്‍  വെറും നോക്കുകുത്തികളായി മാറി. പലപള്ളികളുടേയും നടത്തിപ്പിനു ആളില്ലാതായി. പലതും പൂട്ടിയിടേണ്ടതായിവന്നു.



മാതാപിതാക്കളുടെ വിശ്വാസം പോയതോടേ വീടുകളില്‍ പ്രാര്ത്ഥനയില്ലാതായി. ഒന്നിച്ചുള്ള ഭക്ഷണം ഇല്ലാതായി. കുടുംബജീവിതത്തിലെ ഇംബം നഷ്ടപെട്ടു. അതിന്‍റെ ഫലമായി.കുടുംബതകര്ച്ചയുടെ എണ്ണം കൂടി. വിവാഹമോചനം ഒരു നിത്യസംഭവമായി മാറി. വിശ്വാസവും മതാനുഷ്ടാനവും ,പ്രാര്ത്ഥനയും ഒന്നുമില്ലാത്തവരുടെ കുഞ്ഞുങ്ങള്‍ ദൈവവിശ്വാസം പോലും ഇല്ലാത്തവരായി വളന്നുവന്നു. അങ്ങയുള്ളവരുടെ കുഞ്ഞുങ്ങളാണു ഇന്നുള്ളതു. അവരെ സംബന്ധിച്ചുപറഞ്ഞാല്‍ അവര്‍ക്കു മോഡലായി ഒരിക്കലും അവരുടെ മാതാപിതാക്കള്‍ ജീവിച്ചിട്ടില്ല. മാതാപിതാക്കള്‍ പരസ്പരസ്നേഹമുള്ളവരായി
കണ്ടിട്ടില്ല. ദാമ്പത്യവിശ്വസ്ഥതയുടെ പ്രാധാന്യം അവര്‍ മനസിലാക്കിയിട്ടില്ല. മാതാപിതാക്കള്‍ അടുത്തടുത്തു വിവാഹമോചനം നടത്തുന്നതും മാറിമാറി പലരേയും വിവാഹം കഴിക്കുന്നതുമാണു അവര്‍ കണ്ടുപഠിച്ചതു. വിവാഹമോചനത്തിനു സമയം എടുക്കുന്നതും അതുനേടിയെടുക്കാനുള്ള ബദ്ധപ്പാടും മനസിലാക്കിയ കുഞ്ഞുങ്ങള്‍ വിവാഹിതരാകാന്‍ പ്രായമായപ്പോള്‍ പുതിയ പുതിയ പരീക്ഷണങ്ങള്‍ പരീക്ഷിക്കാന്‍ അവര്‍  തയാറായി.

പഴയവിവാഹവും ആധുനീകവിവാഹവും

പഴയകുടുംബം
ഒരു വിവാഹം നടക്കാന്‍ മൂന്നു പേര് ആവശ്യമായിരുന്നു. മൂന്നുപേര്‍ ചേര്ന്നായിരുന്നു വിവാഹം സ്ത്രീയും പുരുഷനും അവരുടെ മധ്യേ ദൈവവും, അതു ഒരു കൂദാശയായിരുന്നു.ക്രുപാവരം ലഭിക്കുന്ന ഒരു ദൈവീകചടങ്ങായിരുന്നു. ഒരു സ്ത്രീയുംപുരുഷനുമായിരുന്നു വിവാഹിതരായിരുന്നതു. വികാരിയോ വികാരിചുമതലപ്പെടുത്തുന്ന വൈദീകനോ ആയിരുന്നു വിവാഹം ആശീര്വദിച്ചിരുന്നതു. (ലത്തീന്‍ സഭയില് വൈദീകന്‍ വേണമെന്നു നിര്ബന്ധമില്ല. ഒരു ഡീക്കനായാലും മതി കാരണം വിവാഹത്തിലെ പുരോഹിതര്‍ സ്ത്രീയും പുരുഷനുമാണു വൈദീകന്‍ സാക്ഷിമാത്രമാണു അതിനാല്‍ അവിടെ ഒരു ഡീക്കനായാലും മതി. എന്നാല്‍ സുറീയാനിസഭയില്‍ (കിഴക്കന്സഭയില്) അതു നടക്കില്ല, വിവാഹം ആശീര്വദിക്കാന്‍ വൈദീകനു മാത്രമേ സാധിക്കുള്ളു )
ഇതാണു സഭയിലെ രീതി. ഈ പഴയരീതിയാണു ഇന്നും സഭയില്‍ തുടരുന്നതു. കുടുംബം ദൈവസ്ഥാപിതമാണെന്നും,അതു ഒരു വിളിയാണെന്നും ആ വിളിക്കുള്ള പ്രത്യുത്തരമാണു വിവാഹമെന്നും ദമ്പതികള്ക്കു അറിയാമായിരുന്നു, അതുപോലെ കുഞ്ഞുങ്ങള്‍ ദൈവത്തിന്‍റെ ദാനമാണെന്നും ഉദരഫലം ദൈവത്തിന്‍റെ  സമ്മാനമാണെന്നും (സങ്കീര്ത്തനം 127:3 ) അവര്‍ മനസിലാക്കിയിരുന്നു. അതിനാല്‍ കുടുംബത്തിന്‍റെ പവിത്രത കാത്തുസൂക്ഷിക്കാന്‍ അവര്‍ക്കു ബുദ്ധിമുട്ടില്ലായിരുന്നു. ഇതിനു വിപരീതമായി വരുന്നവര്‍ സഭക്കുപുറത്തുമാത്രം

കുടുബം ആധുനീക കാഴ്ച്ചപ്പാടില്‍ (സഭക്കുപുറത്ത് നടക്കുന്നതു )

വിവാഹം ഒരു കൂദാശയായിട്ടോ ഒരു ദൈവവിളിയായിട്ടോ അവര്‍ കരുതുന്നില്ല. അതിനാല്‍ വിവാഹം  ഒരു സ്ത്രീയും പുരുഷനുമായുളള ഒരു ഉടമ്പടിയായി അവര്‍ അംഗീകരിക്കുന്നില്ല. അതുകൊണ്ടു രണ്ടുപുരുഷന്മാര്‍ തമ്മിലോ രണ്ടു സ്ത്രീകള്‍ തമ്മിലോ വിവാഹം കഴിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. വിവാഹിതരാകുന്നു. ഇനിയും സ്ത്രീയും പുരുഷനും തമ്മിലാണെങ്കിലും വിവാഹബംന്ധത്തില്‍ ഏര്‍പ്പെടാതെ ഭാര്യാഭര്‍ത്താക്കന്മാരേപോലെ ഒന്നിച്ചു താമസിക്കുന്നു. കുഞ്ഞുങ്ങലള്‍ക്കു ജന്മം കൊടുക്കുന്നില്ല. യാദ്രിശ്ചികമായി കുഞ്ഞുങ്ങള്‍ ഉണ്ടായാല്‍ അതിനെ ഗര്‍ഭശ്ചിദ്രത്തില്കൂടി നശിപ്പിക്കുന്നു. അതു ഒരു കൊലപാതകമാണെന്നു അവര്‍ മനസിലാക്കുന്നില്ല. അങ്ങനെ ഈ പുതിയകൂട്ടര്‍ക്കു കൂദാശയില്ല., ക്രുപാവരമില്ല,. ആധ്യാത്മീകതയില്ല. വിശ്വാസമില്ല,പ്രാര്‍ത്ഥനയില്ല കുടുംബ ബന്ധമില്ല. കുത്തഴിഞ്ഞ ലംഗീക അരാജകത്തിലുളള ഒരു ജീവിതം .അതിനെ സഹായിക്കാന്‍ സര്ക്കാരുകളും കോടതിയും മുന്‍പോട്ടു വരുന്നതിനാല്‍ ഈ കുടുംബതകര്ച്ച ലോകത്തില്‍ വര്‍ദ്ധിച്ചുവരുന്നു,ഇതിനെ നേരിടാന്‍ പ്രാര്‍ത്ഥനയും ഉപവാസവും ആവശ്യമാണു . 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...