Wednesday 26 August 2015

ലോകത്തില്‍ ഇല്ലാത്തഒരു ദൈവരാജ്യമില്ല!

" The kingdom of God is as if someone would scatter seed on the ground and would sleep and rise night and day,and the seed would sprout and grow, he does not know how ." ( Mark .4: 26 - 27 )

എവിടെയാണു ദൈവരാജ്യം ? മരണശേഷം മാത്രം അനുഭവിക്കുന്നഒന്നാണോ?
ദൈവരാജ്യത്തിന്‍റെ ആരംഭം ലോകത്തിലാണു. ലോകത്തില്‍ ഇല്ലാത്തഒരു ദൈവരാജ്യമില്ല. ലോകത്തില്‍ നരകയാതനകള്‍ മാത്രം അനുഭവിക്കുന്ന ഒരാള്‍ക്കു ദൈവരാജ്യത്തില്‍ പ്രവേശനമില്ല. കാരണം ദൈവരാജ്യത്തിന്‍റെ ആരംഭം ഈ ലോകത്തില്‍ തനെയാണു. ഈ ലോകത്തിലെ ജീവിതത്തിന്‍റെ തുടര്‍ച്ചയാണു മരണാന്തരജീവിതം .

ദൈവരാജ്യത്തിന്‍റെ ആരംഭം

ദൈവരാജ്യം ലോകത്തില്‍ സ്ംസ്ഥാപിതമാകുന്നതു .വചനമാകുന്ന വിത്തില്‍ നിന്നുമാണു. വചനമാകുന്നവിത്തു ദൈവം വിതക്കുന്നു. മനുഷ്യനാകുന്ന ഭൂമി ഫലം പുറപ്പെടുവിക്കുന്നു. അതായതു യേശു പറഞ്ഞു ദൈവരാജ്യം ഒരുവന്‍ ഭൂമിയില്‍ വിത്തു വിതക്കുന്നതിനു സദ്രിശ്യമാണെന്നു. അവന്‍ രാവും പകലും ഉറങ്ങിയും ഉണര്ന്നും കഴിയുന്നു. അവന്‍ അറിയാതെതന്നന വിത്തുകള്‍ പൊട്ടിമുളച്ചു വളരുന്നു.

ഇവിടെ പ്രധാനമായും കാണുന്നതു ദൈവത്തിന്‍റെ പ്രവര്ത്തനമാണു.മനുഷ്യന്‍ ശ്രവിക്കുന്ന വചനം അവനില്‍ നിഗൂഡമായി കഴിയുന്നു.മനുഷ്യന്‍ വചനം സ്വീകരിക്കുന്നതു മറ്റുള്ളവര്‍ക്കുവേണ്ടിയാണു. ദൈവം പ്രദാനം ചെയ്യുന്ന രക്ഷയുടെ രഹസ്യമിതാണു. അതായതു അവന്‍ സ്വീകരിക്കുന്ന പ്രകാസം പറയുടെ കീഴെ മറച്ചുവെയ്ക്കാനുള്ളതല്ല.
"ദൈവത്തിന്‍റെ വചനം സജീവവും ഊര്‍ജസ്വലവുമാണു ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹ്രുദയത്തിന്‍റെ വിചാരങ്ങളേയും നിയോഗങ്ങളേയും വിവേചിക്കുന്നതുമാണു." (ഹെബ്രാ.4:12)

വചനം മനുഷ ഭാഷയില്‍ പ്രഘോഷിക്കപ്പെടുന്നെങ്കിലും ദൈവവചനം ഒരിക്കലും മനുഷ്യ വചനമല്ല. അതു ശ്വാസ്വതവും സനാതനവുമാണു. അതു ദൈവീകജീവനുമായി ഇഴുകിചേര്ന്നതാണു. അതുറേഖപ്പെടുത്തുന്ന ബുക്കുകള്‍ പഴകും .പക്ഷേ വചനത്തിനു ഒരിക്കലും പഴക്കമില്ല.

ഇന്നു നമ്മോടു സംസാരിക്കുന്ന സജീവനായ ദൈവത്തെ തന്നെയാണു നാം ശ്രവിക്കുന്നതു.വചനം ജീവദായകവും, സ്രിഷ്ടിപരവും പ്രവര്ത്തനനിരതവുമാണു. ഉണ്ടാകട്ടെയെന്ന ഒറ്റ വചനത്താല്‍ ആകാശത്തേയും ഭൂമിയേയും സര്‍വചരാചരങ്ങളേയും ഇല്ലായമയില്‍ നിന്നും ഉള്ളായ്മയിലേകൂകൊണ്ടുവന്നു. ദൈവവചനം രക്ഷാകരമാണു.നല്ലമണ്ണില്‍ 100 മേനി ഫലം പുറപ്പെടുവിക്കും. ദൈവത്തില്‍ നിന്നും പുറപ്പെടുന്ന വചനം ഫലം കാണാതെ അതു മടങ്ങുകയില്ല.       

Tuesday 25 August 2015

യാധാര്ത്ഥ്യ ബോധത്തോടെ ചിന്തിക്കാന്‍ കഴിയതെ വന്നാല്‍?

ഒരാള്‍ക്കു യാധാര്ത്ഥ്യ ബോധത്തോടെ ചിന്തിക്കാന്‍ കഴിയതെ വന്നാല്‍ ആരു എന്തു പറഞ്ഞാലും അതിന്‍റെ പ്രമേയം എന്തെന്നുമനസിലാക്കാതെ സ്വന്തമായി അതിനു അര്ത്ഥം കല്പിക്കുകയും തന്‍റെ ചിന്തയെ മാത്രം മറ്റുളളവരിലേക്കു പകര്ത്തുവാന്‍ ശ്രമിക്കുന്നതും നല്ല ഒരു കീഴ് വഴക്കമല്ല.

പ്രമേയാവതാരകന്‍ ഉദ്ദേശിക്കുന്നതെന്തെന്നു മനസിലാക്കാന്‍ സ്രമിക്കാതെ എന്തു പറഞ്ഞാലും അതിനെ തതറ്റായി മാത്രം വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നവരോടു എന്തു പറഞ്ഞാലും അവര്‍ മനസിലാക്കില്ല. കാരണം മുന്‍വിധിയോടെ അവര്‍ വിശകലനം ചെയ്യുന്നതുപോലെ തോന്നും .

WHAT TO DO ?

If you are unable to understand the fact in right way !

I think it is better not to condemn people on mere supposition .

ഞാന്‍ ഇതു പറയാന്‍ കാരണം ഫ്രാന്സീസ് മാര്‍പാപ്പാ പറയുന്നതു അതിന്‍റെ യധാര്ത്ഥ അര്ത്ഥം മനസിലാക്കാന്‍ കഴിയാത്തവര്‍ അവരുടേതായ രീതിയില്‍ വ്യാഖ്യാനം കൊടുത്തു വിപരീതവഴിയില്‍ അതിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നു.

ഉദഹരണത്തിനു ഫ്രാന്സീസ് അസീസി പറഞ്ഞതും ഫ്രാന്സീസ് മാര്‍പാപ്പാ പറഞ്ഞതും എടുത്തുകാട്ടി രണ്ടും രണ്ടാണെന്നു സമര്‍ദ്ധിക്കാന്‍ ശ്രമിക്കുന്നു.

എന്നാല്‍ രണ്ടിന്‍റെയും പ്രമേയം ഒന്നുതന്നെയാണെന്നു മനസിലാക്കാതെ പോകുന്നതാണു ഇങ്ങനെ പറയാന്‍ പറ്റുന്നതു. ഒരാള്‍ അതിന്‍റെ കാപസ്യൂള്‍ രീതിയില്‍ പറഞ്ഞു " കത്തോലിക്കാസഭക്കുപുറമേ രക്ഷയില്ല. " അതു സത്യമാണു. അതില്‍ തര്‍ക്കമില്ല. ഫ്രാന്സീസ് പാപ്പാ പറഞ്ഞു സഭക്കുപുറത്തും രക്ഷയുണ്ടു .അതും ശരിയാണു. കാപസ്യൂള്‍ രൂപത്തില്‍ പറഞ്ഞതു വിശാലാര്ത്ഥത്തില്‍ പറഞ്ഞതാണു. അതു സഭക്കുപുറമേ രക്ഷയില്ലെന്നു പറഞ്ഞതിനെതിരല്ല പിന്നെയോ അതിനെ compliment ചെയ്യുകമാത്രമാണെന്നു മനസിലാക്കാന്‍ സാധിക്കാതെ വരുന്നതാണു എല്ലാ പ്രശ് നങ്ങള്‍ക്കും കാരണം .


വിശദീകരണം .

യേശുവില്‍ കൂടിയല്ലാതെ ആരും പിതാവിന്‍റെ പക്കലേക്കു സ്വര്‍ഗത്തിലേക്കു വരുന്നില്ല. കാരണം യേശുവാണു ഏകരക്ഷകന്‍, ഏകവാതില്‍ , ഏകമധ്യസ്ഥന്‍.

മഹാത്മാഗാന്ധിയോ, അബ്ദുള്‍ കലാമോ രക്ഷിക്കപെട്ടെങ്ങ്കില്‍ അതു യേശുവില്‍ കൂടി മാത്രമാണു. അതുപോലെ പൂര്‍വപിതാക്ക്ന്മാരും ,ഹേനോക്കും,ഏലിയായും, ദാവീദും ഒക്കെ രക്ഷിക്കപെട്ടതു യേശുവില്കൂടി മാത്രമാണു. ഏതെങ്കിലും മതത്തില്‍ പെട്ടയാള്‍ യേശുവിനെ അറിയാത്തയാള്‍,അയാള്‍ക്കു ലഭിച്ച അറിവിന്‍റെ അടിസ്ഥാനത്തില്‍ അയാള്‍ നന്മചെയ്തു ജീവിച്ചു മരിച്ചാല്‍ ആ മനുഷ്യന്‍ രക്ഷിക്കപെടും .അതു യേശുവില്കകടിമാത്രമാണു.

ഇതുപോലെയാണു കത്തോലിക്കാസഭക്കു പുറമേ രക്ഷയില്ലെന്നു ഫ്രാന്സീസ് അസീസിപറഞ്ഞ്തു ശരിയാണു, യേശുവിന്‍റെ മണവാട്ടിയായ ,ശരീരമായ ,സഭയില്‍ കൂടിയാണു രക്ഷ, എന്നാല്‍ സഭയില്‍ പെടാത്തമറ്റു അപ്പസ്തോലിക്ക് സഭയില്‍ പെടുന്നവര്‍ രക്ഷിക്കപെടുന്നതും കത്തോലിക്കാസഭയില്‍ കൂടിമാത്രമാണു. ( മനസിലാക്കാന്‍ ബുദ്ധിമുട്ടുകാണുമെന്നു അറിയാം ) കാരണം സഭയാണു യേശുവിന്‍റെ ഗാത്രം .യേശുവില്‍ കൂടിരക്ഷിക്കപെടുകയെന്നു പറയുന്നതും കത്തോലിക്കാസഭയില്‍ കൂടിരക്ഷിക്കപെടുകയെന്നുപറയുന്നതും ഒന്നുതന്നെയാണു. ( കാരണം ഉടലും തലയും )

തന്‍റെ തല്ലാത്ത കാരണം കൊണ്ടു ഒരാള്‍ സഭക്കുപുറത്തുനില്ക്കുകയും അയാള്‍ക്കറിയാവുന്നവിധത്തില്‍ ദൈവത്തോടു ചേര്ന്നു നില്ക്കുകയും നന്മചെയ്തു ജീവിക്കുകയും ചെയ്യുന്ന ഒരാളെ ദൈവം ഉപേക്ഷിക്കില്ല. അയാള്‍ രക്ഷിക്കപെടുന്നതു കത്തോലിക്കാസഭയില്‍ കകടിയും യേശുവില്‍ കൂടിയും ആയിരിക്കും.

മറ്റൊരു പ്രധാന കാര്യം .

നാനാജാതി മതസ്ഥര്‍ കൂടിയിരിക്കുന്ന ഒരു മീറ്റിം ഗില്‍ ആദ്യം .ഈസ്വര പ്രാര്ത്ഥന. അവിടെ മൌനമായി എല്ലാവരും പ്രാര്ത്ഥിച്ചാല്‍ ക്രിസ്ത്യാനി അവരുടെ ദൈവത്തോടും,മുസല്മാന്‍ അവരുടെ അല്ലാഹുവിനോടും ഹിന്ദു അവരുടെ ദൈവത്തോടും പ്രര്ത്ഥിക്കുന്നു. ഇനിയും ഏതെങ്ങ്കിലും ഒരു മതത്തിന്‍റെ മീറ്റിംഗാണെങ്ങ്കില്‍ അവര്‍ പ്രാര്ത്തിക്കുമ്പോള്‍ നമ്മള്‍ യേശുവിനോടു പ്രാര്ത്ഥിക്കുന്നു. അല്ലാതെ അല്ലാഹുവിനോടു ഞാന്‍പ്രാര്ത്ഥിക്കില്ലെന്നുപറഞ്ഞു അവിടെ ഇരിക്കുന്നതല്ല യോഗ്യത. ആരായാലും അവര്‍ പ്രാര്ത്ഥിക്കട്ടെ നമ്മളും എഴുനേറ്റുനിന്നു യേശുവിനോടു മൌനമായി പ്രാര്ത്ഥിക്കുന്നതാണു യോഗ്യത,

ഞാന്‍ എവിടെ ചെന്നാലും എനിക്കു എന്‍റെ യേശുവിനോടു പ്രാര്ത്ഥിക്കാന്‍ കഴിയും.

ഫ്രാന്സീസ് പാപ്പാ മോസ്കില്‍ ചെന്നപ്പോള്‍ അവരോടുകകടി പ്രാര്ത്ഥിച്ചെന്നു പറയുന്നതില്‍ അര്ത്ഥമില്ല. കാരണം ഏത മോസ്കില്‍ ചെന്നാലും പാപ്പായിക്കു യേശുവിനോടു പ്രാര്ത്ഥിക്കാന്‍ ബുദ്ധിമുട്ടില്ല. അവര്‍ അല്ലാഹുവിനെ വിളിക്കുമ്പോള്‍ പാപ്പായേശുവിനെ വിളിക്കുന്നു.

ദൈവത്തിനു മതമില്ല. ഇസ്രായേല്ക്കാര്‍ സ്വന്തജനമായിരുന്നു. ഇപ്പോഴും അവര്‍ മാറിനില്ക്കുന്നു. അവര്‍ക്കുലഭിച്ച അറിവില്കൂടി നന്മചെയ്തുജീവിച്ചാല്‍ അവരും യേശുവില്കൂടി രക്ഷിക്കപെടും .

ദൈവം എപ്പോഴും തിരിച്ചുവരവിനായി കാത്തിരിക്കുന്നദൈവമാണു. കായേനെ ആരുംകൊല്ലാതിരിക്കാന്‍ അവന്‍റെ നെറ്റിയില്‍ അടയാളം കുത്തിവിട്ടു.

ഇസാഹാക്കിനെ സംരക്ഷിച്ച ദൈവം തന്നെയാണു ഇസ്മായേലിനേയും സംരക്ഷിക്കുകയും ഒരു ജനതയാക്കിമാറ്റിയതും സങ്കുചിതമനസോടെയാണു നാം എല്ലാവരേയും കാണുന്നതു എന്നാല്‍ ദൈവം അങ്ങനെയല്ല.

ഇത്രയും നേരം ഞാന്‍ പറഞ്ഞതു മുന്‍വിധിയോടെ ആരേയും കാണുകയോ വിധിപ്രസ്ഥാവിക്കുകയോ ചെയ്യാതിരിക്കുക. എല്ലാവരും പറയുന്നതു മനസിലായിലലലെന്നുവരും അതുകൊണ്ടു അവര്‍ പറയാത്തതുമുദ്ദേശിക്കാത്തതും നാം പറയാതിരിക്കുക.

Friday 14 August 2015

വചനം വളച്ചൊടിക്കുന്നവരെ യേശു കഠിനമായി അപലപിക്കുന്നു

"കപടനാട്യക്കാരായ നിയമജ്ഞരേ ഫരിസേയരേ നിങ്ങള്‍ക്കുദുരിതം " (മത്താ23:13)
പട്ടി കച്ചി തിന്നില്ല പശുവിനെകൊണ്ടു തീറ്റിക്കുകയുമില്ല.
നിങ്ങള്‍ മനുഷ്യരുടെ മുന്‍പില്‍ സ്വര്‍ഗരാജ്യം അടച്ചുകളയുന്നു. നിംഗള്‍ അതില്‍ പ്രവേശിക്കുന്നില്ല, പ്രവേശിക്കാന്‍വരുന്നവരെ അനുവദിക്കുന്നുമില്ല.(മത്താ23:14)

നടക്കാത്ത പശുക്കളേയും മറ്റും നടത്താന്‍ ചിലര്‍ ചെയ്യുന്ന പൊടികൈകളാണു. ഒരുകെട്ടു തീറ്റസാധനം ( പുല്ലു മുതലായവ ) കൈയില്‍ പിടിച്ചു പശുവിനെ കാണിച്ചു മുന്‍പേ നടക്കുന്നു. പശു ഉടനെ കിട്ടുമെന്നുവിചാരിച്ചു എത്തിപിടിക്കാനായി വേഗം നടക്കുന്നു. പശുവിനെ എത്തിക്കേണ്ടസ്ഥലം വരെ ഇതു തുടരുന്നു. മോഹിപ്പിച്ചു നടത്തുന്നഒരു ചതിയാണു ഇതു.
ഇതുപോലെ പണവും പ്രതാപവും കാണിച്ചു മനുഷ്യനെ കുഴിയില്‍ ചാടിക്കുന്നു. പണവും പ്രതാപവും ഉണ്ടാകും പക്ഷേ അവര്‍ വിശ്വാസത്യാഗികളാഅയി മാറുകയും ചെയ്യം.

അതിനു പലാടവുകള്‍ ഉണ്ടു .ഏറ്റവും വലുതു വചനം സ്വന്ത ഇഷ്ടത്തിനു വളച്ചൊടിക്കുന്നു. അപ്പോള്‍ അവര്‍ പറയുന്ന പാതയില്കൂടി കേഴ് വിക്കാരെ നയിക്കാന്‍ പറ്റും. ഇതിനെയാണു യേശു നിശിധമായി വിമര്‍ശിക്കുന്നതു.
" നിങ്ങള്‍ക്കു ദുരിതം ! നിങ്ങള്‍ പറയുന്നു : ഒരുവന്‍ ദൈവാലയത്തെകൊണ്ടു ആണയിട്ടാല്‍ ഒന്നുമില്ല. ദൈവാലയത്തിലെ സ്വര്ണത്തെകൊണ്ടു ആണയിട്ടാല്‍ അവന്‍ കടപെട്ടവനാണു, അന്ധരും മൂഢരുമായവരേ ! ഏതാണു വലുതു ?സ്വര്ണമോ സ്വര്ണത്തെ പവിത്രമാക്കുന്ന ദൈവാലയമോ ? നിംഗള്‍ പറയുന്നു : ബലിപീഠത്തെകൊണ്ടു ആണയിട്ടാല്‍ ഒന്നുമില്ല. എന്നാല്‍ ബലിപീഠത്തിലെ കാഴ്ച്ച വസ്തുവിനെകൊണ്ടു ആണയിട്ടാല്‍ കടപെട്ട്ടവനാണെന്നു . ഏതാണു വലുതു കാഴ്ച്ചവസ്തുവോ കാഴ്ച്ചവസ്തുവിനെ പവിത്രമാക്കുന്ന ബലിപീഠമോ ? കപട നാഢ്യക്കാരായ നിയംജ്ഞരേ ഫരീസേയരേ നിങ്ങള്‍ക്കു ദുരിതം .

കരിസ്മാറ്റിക്കു പ്രസ്ഥാനം വളരെ നല്ലകാര്യങ്ങള്‍ ചെയ്തു. ദോഷഫലവും ഉണ്ടു.

1981ല്‍ ഒരുധ്യാനം കൂടി . 10 വര്ഷം കര്സ്മാറ്റിക്കിനെ കുറിച്ചു പഠിച്ചു, ആ സമയമെല്ലാം ചങ്ങനാശേരി അതിരൂപതയിലെ കൌന്സിലിംഗ് റ്റീമിലും, റ്റീച്ചിംഗ് റ്റീമിലും ഉണര്‍വോടെ പ്രവര്ത്തിച്ചുകൊണ്ടിരുന്നു. 1991 മുതല്‍ കരിസ്മാറ്റിക്കിലും പ്രവര്ത്തനം തുടങ്ങി.പക്ഷേ തീവ്രതയൊന്നും ഇല്ല. കള്ളപ്പം തിന്നുകില്ല. കല്യാണത്തിനു വീഞ്ഞും കെയിക്കും തിന്നുകില്ലെന്നു പറയുന്ന കരിസ്മാറ്റിക്കല്ല.

കരിസമാറ്റിക്കില്‍ കൂടി ധാരാളം അല്മായ വചനപ്രഘോഷകര്‍ ഉണ്ടായി. പള്ളികളും സ്കൂളുകളും ഒക്കെ കേന്ദ്രീകരിച്ചു ആളുകളെ ന്മയിലേക്കുതിരിച്ചുവിടാന്‍ സാധിക്കുന്നു. ജനങ്ങളുടെ ഇടയില്‍ വചനത്തിനുകൂടുതല്‍ അഭിമുഖ്യമുണ്ടായി ഇങ്ങനെ പലനല്ലകാര്യ്ങ്ങള്‍ കരിസ്മാറ്റിക്കില്‍ കൂടി നേടിയെടുക്കാന്‍ സാധിച്ചു.

ദോഷഫലങ്ങള്‍

സഭയിലാകുമ്പോള്‍ ഏതെങ്കിലും അച്ചന്മാരുടെ കീഴിലായിരിക്കുമ്പ്രവര്ത്തിക്കുക, സഭയുടെ പഠനത്തില്‍ നിന്നു തെറ്റിപോകാതെ നോക്കും. ( എല്ലാവരും സഭയുടെ പഠനത്തിലോ, ബൈബിള്‍ പഠനത്തിലോ, പിതാക്കാന്മാരുടെ പഠനമോ, സൂനഹദോസുകളുടെ തീരുമാനങ്ങളോ ,ദൈവശാസ്ത്രമോ ഒന്നും പഠിച്ചവരാകണമെന്നില്ല ) അവര്‍ക്കു ഒരു ഗുരുവിന്‍റെ നിയന്ത്രണം ആവശ്യമാണു. അതു ഇഷ്ടപ്പെടാത്തവരും, പണവും പ്രതാപവും ഇഷ്ടപ്പെടുന്നവരും സഭവിട്ടുപോകാന്‍ കരിസ്മാറ്റിക്കു കാരണമാകുന്നു. പശുവിനെ തീറ്റികാണിച്ചുകൊണ്ടുപോകുന്നതുപോലെ പണവും പ്രതാപവും ,പേരും പെരുമയും കാട്ടി ഇവരെ ആകര്ഷിച്ചുകൊണ്ടുപോകുന്നു. അവര്‍ സഭവിട്ടുപോകുന്നു. അവരുടെ പേരായിരിക്കും ഒരു കണ്‍വെണ്‍ ഷനില്‍ കാണുക, അവരുടെ പടമായിരിക്കും പോസ്റ്ററില്‍ യേശുവിനുപകരം കാണുക.

ഉദാഹരണം . കത്തോലിക്കാസഭയിലായിരുന്നപ്പോള്
നായിക്കമ്പറമ്പിലച്ചനും ടീമും , സേവ്യര്‍ ഖാന്‍ അച്ചനും റ്റീമും, എന്നൊക്കെയാണു എഴുതുക. സഭവിട്ടുകഴിഞ്ഞപ്പോള്‍ " മുല്ലാക്കര ദേവസ്യാസാറിന്‍റെ വചന പ്രഘോഷണവും രോഗശാന്തി ശുസ്രൂഷയും, " പേരായി .പെരുമയായി, പണമായി. ഇതില്‍ പരം സൌഭാഗ്യം എവിടെ കിട്ടാന്‍, ? ഇപ്പോള്‍ അതും മാറി. " റെവെറെന്‍റ്റ്.ദേവസ്യാ മുല്ലക്കര യെന്നാക്കി."
ഒരു ഉദാഹരണം പറഞ്ഞതാണു. ഇഹത്തില്‍ അനുഭവിക്കാവുന്നിടത്തോളം സന്തോഷം അനുഭവിക്കുക, ഇതുമാത്രമാണു ഈ വചനം വളച്ചോടിച്ചു ആളുകളെ ചതിക്കുന്നകൂട്ടര്‍ക്കു ലഭിക്കുക.

" ഒരുവനെ നിങ്ങളുടെ മതത്തില്‍ ( കൂട്ടത്തില്‍ ) ചേര്‍ക്കാന്‍ നിംഗള്‍ കടലും കരയും ചുറ്റി സന്‍ചരിക്കുന്നു. ചേര്ന്നു കഴിയുമ്പോള്‍ നിംഗള്‍ അവനെ നിംഗളുടെ ഇരട്ടി നരകസന്തതിയാക്കിതീര്‍ക്കുന്നു. അന്ധരായ മാര്‍ഗദര്‍ശികളേ നിംഗള്‍ക്കു ദുരിതം " ( മത്താ.23:15 )
 
ഇങ്ങനെ സഭയില്‍ നിന്നും മാറി വിശ്വാസത്യാഗികളായി തീര്ന്നവരെ രക്ഷിക്കാന്‍ നാം ചെയ്യാവുന്നതെല്ലാം ചെയ്യണം. 99 എണ്ണം കൂടെയുണ്ടു സാരമില്ല ഒന്നല്ലേ പോയോള്ളു എന്നചിന്തയാണു ഇന്നുള്ളതു. യേശു 99 എണ്ണത്തേയും വിട്ടു ഒന്നിന്‍റെ പുറകേപോയി. അതു തന്നെ നമ്മളും ചെയ്യണമെന്നാണു പാപ്പാ പറയുന്നതു

Thursday 13 August 2015

സ്ത്രീകളോടും പുരുഷന്മാരോടും പൌലോശ്ളീഹായുടെ ഉപദേശം !

ഇന്നത്തെ സാഹചര്യം കണക്കിലെടുത്തു ഇതൊരു കല്പനയായി സ്വീകരിക്കാന്‍ നമ്മള്‍ തയാറാകുമോ ?

" കോപമോ കലഹമോ കൂടാതെ പുരുഷന്മാര്‍ എല്ലായിടത്തും തങ്ങളുടെ പവിത്രമായ കരങ്ങള്‍ ഉയര്ത്തികൊണ്ടു പ്രാര്ത്ഥിക്കണമെന്നു ജാന്‍ ആഗ്രഹിക്കുന്നു. അതുപോലെതന്നെ സ്ത്രീകള്‍ വിനയത്തോടും വിവേകത്തോടും കൂടെ ഉചിതമായവിധം വസ്ത്രധാരണം ചെയ്തു നടക്കണമെന്നു ഞാന്‍ ഉപദേശിക്കുന്നു. " (1തിമോ 2: 8-9 )

പുരുഷന്മാര്‍ എന്തിനു കൈകള്‍ ഉയര്ത്തണം ?

Surrender to God  = at your service   ഇതാഞാന്‍ നിന്‍റെ ഹിതം എന്നില്‍ നിറവേറെട്ടെ  You are the Master !  I am your servant .എന്നുപറയുന്നതിനു തുല്യമായിട്ടാണു എനിക്കുതോന്നുക.

യുദ്ധത്തില്‍ എതിരാളികൈകള്‍ ഉയര്ത്തിയാല്‍ ഞങ്ങള്‍ നിന്‍റെ വിജയം അംഗീകരിക്കുന്നു. ജങ്ങള്‍ നിംഗളുടെ ആജ്ഞാവര്ത്തികള്‍ - നിംഗള്‍ പറയുന്നതുപോലെ ഞ്ങ്ങള്‍ അനുസരിക്കാം എന്നൊക്കെയല്ലേ ?                                                              

ഇതുപോലെ പ്രാര്ത്ഥനയില്‍ കൈകള്‍ ഉയര്ത്തിയാല്‍ ദൈവതിരുമുന്‍പിലുള്ള സമ്പൂര്ണ സമര്‍പ്പണമാണു. ആബാ പിതാവേ ! കല്പിച്ചാലും ഇതാഞാന്‍ എന്നുപറയുന്നതിനുതുല്യമല്ലേ ?

ഒരു എളിമ നാം അറിയാതെ തന്നെ നമ്മില്‍ ഉടലെടുക്കും. ഇല്ലേ ?
ദിവ്യബലിയില്‍ വൈദീകന്‍ കരങ്ങള്‍ ഉയര്ത്തി പ്രാര്ത്ഥിക്കുന്നു.


ആബൂന്‍ ദ് ബശ്മായോ ... ആകാശത്തിലുള്ള ഞങ്ങളുടെ പിതാവേ ! എന്നു വിളിച്ചുപ്രാര്ത്ഥിക്കുമ്പോള്‍ കൈകള്‍ ഉയര്ത്തിയും യാചനാരൂപത്തിലും പ്രാര്ത്ഥിക്കുമ്പോള്‍ വലിയ ശക്തി അനുഭവപ്പെടും !

സ്ത്രീകള്‍ എന്തിനു വിനയത്തോടുംവിവേകത്തോടും വസ്ത്രംധരിക്കണം ?

പഴയകാലത്തു  സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ ഒരു പ്രത്യേകതയുണ്ടായിരുന്നു. ഒന്നും പ്രദര്‍ശിപ്പിക്കാന്‍ അവസരം ഇല്ലായിരുന്നു. ഇന്നു അവര്‍ പള്ളിയില്‍ പോലും പലപ്പോഴും അന്യര്‍ക്കു ഉതപ്പുണ്ടാകുന്നരീതിയില്‍ വസ്ത്രധാരണം നടത്തുന്നു. ഇറുകിപ്പിടിച്ചുള്ള വസ്ത്രം ധരിക്കാതെ ലൂസായിട്ടുള്ളതായാല്‍ പള്ളിയിലെന്‍കിലും അന്യര്‍ക്കു ഉതപ്പുണ്ടാകില്ല.


ഇതുപറഞ്ഞപ്പോള്‍ ഒരുകാര്യം കൂടി പറഞ്ഞു നിര്‍ത്താം

1) അച്ചന്മാരെ കാണാന്‍ ഒരിക്കലും പെണ്‍കുട്ടിയോ സ്ത്രീയോ ഒറ്റക്കു പോകാതിരിക്കുക.
2) അവരുടെ മുന്‍പില്‍ ഒരു പ്രദര്‍ശന വസ്തുവായിപോകരുതു
3) മുറിയില്‍ ഇരുന്നു സംസാരിക്കേണ്ടിവന്നാല്‍ അടച്ചിട്ടമുറിയില്‍ ആകരുതു.
4) അവരും മനുഷ്യരാണെന്നു ഓര്‍ക്കുക. 

Wednesday 12 August 2015

സൂര്യനു താഴെ നടക്കുന്ന കാര്യങ്ങളെല്ലം മനസിലാക്കാന്‍ മനുഷ്യന്‍ അശക്തന്‍

" ജ്ഞാനത്തെ അറിയാനും മനുഷ്യന്‍റെ വ്യാപാരങ്ങള്‍ മനസിലാക്കാനും ഞാന്‍ രാപകല്‍ വിശ്രമമെന്യേ പരിശ്രമിച്ചു. അപ്പോള്‍ കണ്ടതു ദൈവത്തിന്‍റെ കരവേലകളാണു. സൂര്യനുകീഴെ നടക്കുന്നപ്രവര്ത്തികളെല്ലാം സൂര്യനുകീഴെനടക്കുന്ന പ്രവര്ത്തികളെല്ലാം കണ്ടുപിടിക്കാന്‍ മനുഷ്യനു സാധ്യമല്ലെന്നാണു . എത്രബുദ്ധിമുട്ടി അന്വേഷിച്ചാലും അതുകണ്ടെത്തുകയില്ല. അതുകണ്ടുപിടിച്ചുവെന്നു ബുദ്ധിമാന്‍ അവകശപെട്ടാലും അതു അവനു അതീതമത്രേ ". ( സഭാപ്ര. 8 :17 )

മനുഷ്യന്‍റെ ഈ ചെറിയതലക്കുള്ളില്‍ ദൈവത്തെ ഒതുക്കാന്‍ സാധിക്കുമെന്നു ചിന്തിക്കുന്ന മനുഷ്യന്‍ വെറും ഒരു കക്കാക്കു തുല്ല്യമാണു .കടലില്‍ നിന്നും തിരമാലയില്‍ ഒരു കക്കാ കരക്കു അടുത്തു. കടല്‍ വെള്ളം അതുനിറയെ ഉണ്ടായിരുന്നു. കക്കാ പറഞ്ഞു " നോക്കൂ ഈ കടല്‍ മുഴുവന്‍ ഇപ്പോള്‍ ഞാന്‍ വഹിച്ചിരിക്കുന്നുവെന്നു. "

എന്തു പറഞ്ഞാലും അതു ബൈബിളില്‍ ഉണ്ടോ യെന്നുചോദിക്കുന്ന സഹോദരന്മാര്‍ ചിന്തിക്കുക. സഭയില്‍ അധികാരം ലഭിച്ചവര്‍ സുവിശേഷപ്രഘോഷണം തുടങ്ങി. അവര്‍ പഴയനിയമത്തില്‍ നിന്നും ( പ്രവാചകന്മാരില്‍ നിന്നും ) പലതും എടുത്തു പക്ഷേ പുതിയ ബൈബിളില്‍ നിന്നുമല്ല യേശു അവരെ പഠിപ്പിച്ചതും പരിശുദ്ധത്മാവു ഓര്മ്മിപ്പിച്ചു കൊടുത്തതുംആയ കാര്യങ്ങളാണു പ്രഘോഷിച്ചതു.
യേശു അവരോടു സുവിശേഷം പറയാനാണു പറഞ്ഞതു. അവര്‍ കണ്ടതും കേട്ടതും കണ്ണുകൊണ്ടു കണ്ടതും സ്പര്‍ശിച്ചറിഞ്ഞതുമായ കാര്യങ്ങളാണു അവര്‍ പ്രഘോഷിച്ചതു. ബൈബിള്‍ എഴുതനൊന്നും അവരോടു പറഞ്ഞില്ല. അങ്ങനെ തോന്നിയതുതന്നെ ശ്ളീഹാ ആവശ്യാനുസരണം ഓരോ സഭക്കു എഴുതുന്നതുകണ്ട്പ്പോഴണു എഴുതിതുടങ്ങിയതു. അതു ആളുകളുടെ അടുക്കല്‍ എത്തിച്ചതു എത്രയോ നൂറ്റാണ്ടുകള്‍ കഴിഞ്ഞാണു ? അതുവരെയും സഭയില്‍ സുവിശേഷപ്രഘോഷണം നടന്നതു ബൈബ്ബിളില്‍ എന്തു പറഞ്ഞുവെന്നു ആരും ചോദിക്കില്ലായിരുന്നു. കാരണം അന്നുബൈബിള്‍ മനുഷ്യന്‍റെ കയ്യില്‍ ഇല്ലായിരുന്നു. 

ഞാന്‍ പറഞ്ഞുവന്നതു സഭയും വിശുദ്ധപാരമ്പര്യവുമാണു ആദ്യമുണ്ടായിരുന്നതു. പിന്നെ സഭയിലാണു ബൈബിള്‍ രൂപപെട്ടതു. ധാരാളം സുവിശേഷങ്ങള്‍ ഉണ്ടയി .അതില്‍ ഏതാണു ദൈവനിവേശിതമെന്നു തിരഞ്ഞെടുത്തു ഇതാണു സുവിശേഷമെന്നുപറഞ്ഞു ലോകത്തിനുകൊടുത്തതു സഭയാണു. അതായതു സുവിശേഷം - ബൈബിള്‍ - സഭയുടെ കുഞ്ഞാണു. സഭയെ കൂടാതെ ബൈബിള്‍ സ്വന്തമായി വ്യാഖ്യാനിച്ചാല്‍ തെറ്റും. അതിനാല്‍ സഭയോടൊത്തുവേണം ബബിള്‍ വ്യഖ്യാനിക്കാന്‍.

ഞാന്‍ പറയാന്‍ വന്ന ഒരു സുപ്രധാനകാര്യം .


1) ബൈബിള്‍ ഒരു ചരിത്ര പുസ്തകമല്ല.
2) ബൈബീള്‍ കാലാതീതമാണു ( കാലത്തില്‍ ഒതുങ്ങിനില്കൂന്ന ഒന്നല്ല )
3) ഒരു പ്രമേയം അവതരിപ്പിക്കാനായി പറയുന്ന കഥകള്‍ അതുവെറും കഥയാണെന്നു അതില്കകടി അവതരിപ്പിക്കുന്ന ആശയം എന്തെന്നുമാണു മനസിലാക്കേണ്ടതു.
4) ദൈവത്തിനുകാലഭേദമില്ല.സ്ഥലപരിമിതിയില്ല. ദൈവത്തിനുരൂപമില്ല.
5) ഹെനോക്കോ,ഏലിയായോ ,മോശയോ ,ഒക്കെ രക്ഷിക്കപെട്ടതു യേശുവില്‍ കൂടിമാത്രമാണു . ചരിത്രം പഠിക്കുന്നതുപോലെ ബൈബിള്‍ പഠിച്ചാല്‍ ഇതു മനസിലാകില്ല. യേശുവിന്‍റെ ബലിക്കു എത്രയോ നൂറ്റാണ്ടുകള്‍ക്കു മുന്‍പു സംഭവിച്ചകാര്യങ്ങള്‍ എങ്ങനെ യേശുവിന്‍റെ ബലിയില്‍ കകടി സംഭവിച്ചുവെന്നുചോദിക്കാം. നമുക്കു ചരിത്രമേ മനസിലാകൂ. അതുകൊണ്ടാണു ആദ്യമേതന്നെ ഞാന്‍ പറഞ്ഞതു ദൈവത്തിനു ഒരുകാലമേയുള്ളുവെന്നു
6) ഇവിടെയാണു മരിച്ചവര്‍ക്കുവേണ്ടിയുളള പ്രാര്ത്ഥനയുടെ പ്രസക്തിയും !
മരിക്കുന്ന അവസരത്തിലാണു തനുതു വിധി. അന്നേരമാണു ലഘുപാപത്തിനും ഇളവുലഭിക്കുക, മരണകരമായ ഒരു പാപമെങ്ങ്കിലും ഉണ്ടെങ്കില്‍ എന്നെന്നേക്കുമായി അവന്‍ നഷ്ടപെട്ടു. ഒരു പ്രാര്ത്ഥനയും അവനെ രക്ഷിക്കില്ല. ഇനിയും മരിച്ചുകഴിഞ്ഞു പത്തോ , നൂറോ ,ആയിരമോ എത്രയെങ്കിലും വര്ഷത്തിനുശേഷം ഒരാള്‍ക്കുവേണ്ടി പ്രാര്ത്ഥിച്ചാലും ആ പ്രാര്ത്ഥനയുടെ ഫലം അയാളുടെ മരണസമയത്തുതന്നെ ലഭിക്കും. കാരണം ദൈവത്തിനു കാലഭേദമില്ല. എല്ലാം പ്രസെന്‍റ്റാണു.
7) സ്വര്‍ഗരാജ്യം .! എവിടെയാണു സ്വര്‍ഗരാജ്യം ?
സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു. അതു മുകളിലുള്ള സ്ഥലമാണെങ്കില്‍ എങ്ങനെയാ സമീപിച്ചിരിക്കുന്നതു ? സ്വര്‍ഗ രാജ്യം നിങ്ങളില്‍ തന്നെ ! അതെങ്ങനെയാ നമ്മളില്‍ വരിക. ?
8) ദൈവം എവിടെ വസിക്കുന്നുവോ അവിടമാണു സ്വര്‍ഗം !
9) ദൈവം ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നു. ഈ പ്രപന്‍ചം മുഴുവന്‍ നിറനിരിക്കുന്നു. ഈ പ്രപന്‍ചത്തിന്‍റെ അതിരു ആര്‍ക്കെങ്ങ്കിലും ഊഹിക്കാമോ ? കൊടി കോടി പ്രകാശവര്ഷം അകലെയെന്നുപറഞ്ഞാല്‍ ഈ ലോകത്തിലെ ഏതെങ്കിലും മനുഷ്യനു ഊഹിക്കാനെങ്ങ്കിലും കഴിയുമോ ?
10) ആ ദൈവമാണു എന്‍റെയും നിന്‍റെയും ഹ്രുദയത്തില്‍ വസിക്കുന്നതു ! അപ്പോള്‍ സ്വര്‍ഗം എവിടെയാണു ?
11) ഇനിയും മനസിലാക്കാമോ ? അതൊരു സ്ഥലമല്ല.അങ്ങനെ ഒരു അവസ്ഥയാണു അധവാ അതു ഒരു അനുഭവമാണു .മറ്റൊരുവാക്കില്‍ പറഞ്ഞാല്‍ അതുദൈവാനുഭവമാണു, ദൈവവുമായുള്ള ഒരു കൂടിചേരലാണു,ദൈവവുമായുളള സംയോജനമാണു.
12) യേശുവില്‍ കൂടിയല്ലാതെ ആരും രക്ഷിക്കപെടുന്നില്ല. യേശുചിന്തിയ തിരുരക്തത്തിന്‍റെ ഫലത്തില്‍ മാത്രമേ ഈ ലോകത്തില്‍ ആരും രക്ഷിക്കപെട്ടിട്ടുള്ളു. (ഹേനോക്കും,പൂര്‍വപിതാക്കന്മാരും ,മോശയും ,ഏലിയായും ഒക്കെ ) 
13) ഈ ലോകത്തില്‍ നന്മചെയ്തു ജീവിച്ചവരാരും നശിച്ചുപോകില്ല. എല്ലാവരും യേശുവിന്‍റെ തിരുരക്തത്തിന്‍റെ ഫലം അനുഭവിച്ചാണു രക്ഷിക്കപെട്ടതു. യേശു വരുന്നതിനു മുന്‍പു യേശുവിനെ അറിഞ്ഞിട്ടില്ലാത്തവരും നന്മചെയ്തു ജീവിച്ചു മരിച്ചവര്‍ യേശുവിന്‍റെ തിരുരക്തത്തിന്‍റെ ഫലത്താല്‍ രക്ഷിക്കപെട്ടതുപോലെ യേശു വന്നതിനുശേഷവും യേശുവിനെ അറിഞ്ഞിട്ടില്ലാത്തവര്‍ നന്മചെയ്തു ജീവിച്ചുമരിച്ചാല്‍ അവരും യേശുവിന്‍റെ തിരുരക്തത്തിന്‍റെ ഫലത്തിനു അര്‍ഹരാണു.യേശുവിനെ അറിഞ്ഞിട്ടില്ലാത്തവരും യേശുവിന്‍റെ തിരുരക്തത്താലാണു രക്ഷിക്കപെടുക.
14) അജ്ഞതയുടെ കാലഘട്ടങ്ങളെ ദൈവം കണക്കിലെടുത്തില്ല. (അപ്പ.17:30 ) .ഇന്നും അതുതുടരുന്നുവെന്നു നമുക്കു അറിയാം സുവിശേഷം കടന്നുചെല്ലാത്ത സ്ഥലങ്ങളാണു ഇന്നുകൂടുതലും. അവിടെയെല്ലാം ഇന്നും അജ്ഞതയുടെ കാലഘട്ടമാണു. ഈ അജ്ഞ്തയുടെ കാലഘട്ടത്തില്‍ നന്മചെയ്തു ജീവിക്കുന്നവരെ ദൈവം രക്ഷിക്കുന്നതു യേശുവിന്‍റെ തിരുരക്തത്തിന്‍റെ ഫലത്താല്‍ മാത്രമാണു .

ഒരുകാര്യം കൂടിപറഞ്ഞു ഇതവസാനിപ്പിക്കാം

ദൈവരാജ്യവും , സ്വര്‍ഗരാജ്യവും .

ഈ പദങ്ങള്‍ വി.മത്തായിയുടെ സുവിശേഷത്തില്‍ 38 പ്രാവശ്യം കാണുന്നു.
ഇതില്‍ സ്വര്‍ഗരാജ്യമെന്നപദം 33 പ്രാവശ്യ്ം കാണാന്‍ കാരണം യഹഹദര്‍ ദൈവരാജ്യമെന്നപദം ഉപയോക്കാന്‍ ഇഷ്ടപെടില്ല. ദൈവനാമം വ്രുധാഉപയോഗിക്കെരുതെന്ന ചിന്തയാണു സ്വര്‍ഗരാജ്യം കൂടുതലുപ്യോഗിക്കാന്‍ കാരണമെന്നു ചിന്തിക്കാം .രണ്ടിന്‍രെയും അര്ത്ഥം ഒന്നുതന്നെയാണു.
കാലത്തിന്‍റെ പൂര്ണതയില്‍ ദൈവത്തിന്‍റെ ഭരണം (ദൈവരാജ്യം ) മനുഷ്യരുടൈടയില്‍ യേശുവിലൂടെ ഉല്ഘാടനം ചെയ്യപ്പെട്ടു. യേശുവിന്‍റെ വാക്കുകളില്‍ ദൈവരാജ്യ്ത്തിന്‍റെ സാന്നിദ്ധ്യം വെളിപ്പെടുത്തി." " സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു. " (മത്താ.3:2 ,4:7 )
"ദൈവരാജ്യം നിങ്ങളില്‍ വന്നുകഴിഞ്ഞിരിക്കകന്നു. " (മത്താ.12:8 )
യേശുവിന്‍റെ വരവോടെ ദൈവരാജ്യം ഭഭമിയില്‍ ഉത്ഘാടനം ചെയ്യപെട്ടുകഴിഞ്ഞു. പക്ഷേ അതതവളരുകയും പൂര്ത്തീകരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ടു .ഉഗാന്ത്യത്തിലാണു അതു സംഭവിക്കുക.( മത്താ.13:43 , 25:34 ,26:29 ) അതിനുവേണ്ടിസ്ഥാപിതമായതാണു സഭ. വി. മത്തായിയുടെ വീക്ഷണത്തില്‍ സഭ പുതിയ ഇസ്രായേലാണു.

Tuesday 11 August 2015

ദൈവപുത്രന്‍ വന്നതു കത്തോലിക്കനെ മാത്രം രക്ഷിക്കാനല്ല.

സ്നേഹിതരുടെ ചോദ്യങ്ങള്‍ക്കു ചുരുക്കമായിഎഴുതുന്നു
1) ദൈവത്തിനു സ്ഥലകാല പരിമിതികള്‍ ഇല്ല.
2) സ്വര്‍ഗവും ,നരകവും ഒക്കെ സ്ഥലങ്ങളല്ല. അനുഭവമാണു.
3) ഈ പ്രപന്‍ചം മുഴുവന്‍ നിറഞ്ഞിര്‍ക്കുന്ന ദൈവം എതെങ്കിലും ഒരു സ്ഥലത്തു ഒതുങ്ങിനില്ക്കുന്നില്ല.ദൈവം വസിക്കുന്നിടമാണു സ്വര്‍ഗം .130ആം സങ്കീത്തനം ഒരു ഐഡീയാതരും.
4) ദൈവത്തിനു മതം ഇല്ല.എല്ലാമതങ്ങളും അവിടുത്തെയാണു.
5) ദൈവമല്ലാതെ പിശാചു മനുഷ്യനെ സ്രിഷ്ടിക്കുകയോ ജീവന്‍ കൊടുക്കുകയോ ചെയ്യുന്നില്ല.
6) മനുഷ്യരെല്ലാം ദൈവമക്കളാണു.ദൈവത്തിനു വേര്‍തിരിവില്ല.നന്മചെയ്യുന്നവരെയെല്ലാം അവിടുത്തെ മക്കളുടെ സ്ഥാനത്തേക്കു അവിടുന്നു ഉയര്ത്തുന്നു.
7) ഒരു മനുഷ്യനും സ്വന്തം കഴിവുകൊണ്ടു രക്ഷിക്കപെടുന്നില്ല.എല്ലാം ദൈവക്ക്രുപയാണു.
8) ഇസഹാക്കു വാഗ്ദത്ത പുത്രനാണെങ്ങ്കില്‍ ഇസ്മായേലിനെ ദൈവം ഉപേക്ഷിച്ചില്ല.( ദൈവത്തെ ചോദ്യം ചെയ്യാന്‍ മനുഷ്യന്‍ വളര്‍ന്നിട്ടില്ല )
9) ദൈവപുത്രന്‍ വന്നതു മനുഷ്യനെ രക്ഷിക്കാനാണു .കത്തോലിക്കനെ മാത്രം രക്ഷിക്കാനല്ല.
10) ദൈവപുതന്‍ വന്നതു അടക്കപെട്ട സ്വര്‍ഗം തുറക്കുവാനാണു .
11) ദൈവപുത്രന്‍റെ കുരിശമരണം മനുഷ്യജാതിക്കുവേണ്ടിയാണു.ഒരുപ്രത്യേക ജാതിക്കുവേണ്ടിയല്ല.
12) ദൈവപുത്രന്‍റെ കുരിശിലെ ബലിയോടുകൂടി അതിനു മുന്‍പു മരിച്ചവരില്‍ നന്മചെയ്തവരെല്ലാം സ്വര്‍ഗത്തിലേക്കക എടുകകകപെട്ടു. തിന്മചെയ്തവര്‍ ന്യായവിധിയിലേക്കും. ( ഈ 12അമത്തേതു മനസിരുത്തിവായിക്കണം )
13) ദൈവപുത്രന്‍റെ കുരിശിലെ ബലിക്കു മുന്‍പു ഉള്ളവരും പിന്‍പുള്ളവരും ദൈവസന്നിധിയില്‍ ഒരുപോലെയാണു.കാലഭേദമില്ല. യേശുവിന്‍റെ ബലിക്കു മുന്‍പു നന്മചെയ്തു മരിച്ചവര്‍ രക്ഷിക്കപെടുമെങ്ങ്കില്‍ ബലിക്കു ശേഷവും നന്മചെയ്തു മരിക്കുന്നവര്‍ അവിടുത്തെ തിരുരക്തത്തില്‍ കഴുകി രക്ഷിക്കപ്പെടും . 14 ) മാമോദദസാമുങ്ങിയതുകൊണ്ടു മത്രം ഒരാള്‍ രക്ഷിക്കപെടുന്നില്ല.
15) കത്തോലിക്കാസഭയിലെ അംഗം ആയതുകൊണ്ടു മാത്രം ഒരാള്‍ രക്ഷിക്കപെടുന്നില്ല.
16) വൈദീകനോ മെത്രാനോ ആയതുകൊണ്ടു മാത്രം ഒരാള്‍ രക്ഷിക്കപെടുകില്ല.
16 ) അക്രൈസ്തവമാതാപിതാക്കളില്‍ നിന്നും ജനിച്ചതുകൊണ്ടു മാത്രം ഒരാള്‍ ശിക്ഷിക്കപെടുന്നില്ല. (അവിടെ ജനിച്ചതു അവന്‍റെ കുറ്റമല്ല )
17 ) അക്രൈസ്തവരായ മാതാപിതാക്കളില്‍ നിന്നും ജനിച്ചു അവനുലഭിച്ച അറിവിന്‍റെ അടിസ്ഥാനത്തില്‍ നന്മചെയ്തജീവിച്ചാല്‍ അവന്‍ രക്ഷിക്കപെടും.അങ്ങനെ ജനിച്ചതു അവന്‍റെ കുറ്റമല്ല. അതുകൊണ്ടാണു ഡോ.അബ്ദുള്‍ കലാമിനെ അക്രൈസ്തവനായ വിശുദ്ധനെന്നു ഞാന്‍ വിളിച്ചതു. ( ഞാന്‍ പറഞ്ഞതുകൊണ്ടു അതു സത്യമാണെന്നു ധരിക്കണമെന്നനല്ല. എനിക്കു ലഭിച്ച അറിവിന്‍റെ അടിസ്താനത്തില്‍ ഞാന്‍ പറയുന്നു., എന്നാലും ഇതു സഭക്കു എതിരല്ല. )
18) ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. എന്‍റെ ദൈവമേ ! എന്നുവിചരിച്ചു ഒരുവന്‍ ( അക്രൈസ്തവന്‍ ) ബലി അര്‍പ്പിച്ചാല്‍ അതു പിശാചിനാകില്ല. ജീവനുളള ദൈവത്തിനു തന്നെയാണു .ശ്ളീഹായുടെ സാക്ഷ്യം നോക്കാം .
" അജ്ഞാതദേവനു എന്നു എഴുതിയിട്ടുള്ള ഒരു ബലിപീഠം ഞാന്‍ കണ്ടു .നിങ്ങള്‍ ആരാധിക്കുന്ന ആ അജ്ഞാതദേവനെകുറിച്ചുതന്നെയാണു ഞാന്‍ നിംഗളോടു പ്രസംഗിക്കുന്നതു. പ്രപന്‍ചത്തേയും അതിലുള്ള സകലത്തേയും സ്രിഷ്ടിച്ചവനും സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും കര്ത്താവുമായ ദൈവം മനുഷ്യ നിര്മ്മിതങ്ങളായ ആലയങ്ങളിലല്ല വസിക്കുന്നതു. " ( അപ്പ.17: 23 - 24 )
19) കത്തോലിക്കനു , സൂക്ഷിച്ചില്ലെങ്കില്‍ രക്ഷവളരെ അകലെയാണു.കാരണം ദൈവം അവനു വാരികോരി കൊടുത്തു, എന്നിട്ടും അവന്‍ അലംഭാവത്തിലാണു നടക്കുന്നതെങ്കില്‍ സൂക്ഷിക്കണം രക്ഷ അകലെയാണു.
20 ) അച്ചന്മാ്രും മെത്രാന്മാരും അല്മായരെക്കാള്‍ സൂക്ഷിക്കണം അല്ലെങ്ങ്കില്‍ സ്വര്‍ഗരാജ്യത്തില്‍ നിന്നും അകലെയായിപോകും. ഉദാ,ഒരേ കുറ്റം ചെയ്ത കന്യാമറിയത്തിനും ,സഖറിയാ പുരോഹിതനും ശിക്ഷ വ്യത്യസ്ഥമായിരുന്നു. മറിയം ശിക്ഷയില്‍ നിന്നും രക്ഷപെട്ടു എന്നാല്‍ പുരോഹിതനായ സഖറിയായെ ദൈവം ശിക്ഷിക്കുകതന്നെചെയ്തു,
21) പത്തു താലന്തു കിട്ടിയവന്‍ ഒന്നും കൊണ്ടു ചെന്നാല്‍ ദൈവം ഓടിക്കും. ഒന്നു ലഭിച്ചവന്‍ ഒന്നു മാത്രം കൊണ്ടുചെന്നാലും ദൈവം ക്ഷമിച്ചെന്നുവരും.

ഇത്രയും കാര്യങ്ങള്‍ മനസില്‍ വെച്ചുകൊണ്ടു നിംഗളുടെ ചോദ്യങ്ങള്‍ക്കു നിംഗള്‍ തന്നെ മറുപടികണ്ടു പിടിക്കാന്‍ ശ്രമിക്കുക.
ദൈവം അനുഗ്രഹിക്കട്ടെ

കുമ്പസാരകൂട്ടിലെ പുണ്യവാന്‍ !

മരിയ ജോണ്‍ വിയാനി 1786 മെയ് മാസത്തില്‍ ഫ്രാന്സില്‍ ഭൂജാതനായി. ചെറുപ്രായത്തില്‍ തന്നെ ഫ്രന്‍ചു വിപ്ളവത്തിന്‍റെ തിന്മയും നന്മയും അനുഭവിച്ചു വളര്ന്നുവന്നു. സെമിനാരിയില്‍ ചേര്ന്ന വിയാനിക്കു പഠനം എളുപ്പമായിരുന്നില്ല. ലാറ്റിനില്‍ ഉള്ള പഠനം വളരെക്ളേശകരമായിരുന്നു. എങ്കിലും വലിയ ഭക്തനായിരുന്നതുകൊണ്ടു (മരിയ ഭക്തനായിരുന്നു )മാത്രം അദ്ദേഹത്തിനു പട്ടം കൊടുത്തു. വിദൂരത്തു ഒരു കൊച്ചുപള്ളിയില്‍ അദ്ദേഹത്തെ വികാരിയാക്കി.കാടന്മാരായ ആളുകളെ അദ്ദെ ഹത്തിന്‍റെ വിശുദ്ധജീവിതം കൊണ്ടു മെരുക്കിയെടുത്തു, ആ പള്ളിയില്‍ തുടര്‍ച്ചയായി 20 വര്ഷം അദ്ദേഹം സേവനം ചെയ്തു. കാലക്രമത്തില്‍ കുമ്പസാരിക്കാന്‍ ആളുകള്‍ കൂടികകടിവന്നു. സമീപപ്ര്‍ദേശങ്ങളില്‍ നിന്നും അകലങ്ങളില്‍ നിന്നും ആളുകള്‍ കൂട്ടം കൂടിയപ്പോള്‍ തുടര്‍ച്ചയായി 12 ഉം 14 ഉം മണിക്കൂര്‍ കുമ്പസാരകൂട്ടില്‍ ഇരിക്കേണ്ടിവന്നു.അങ്ങനെയാണു അദ്ദേഹത്തിനു കുമ്പസാരകൂട്ടിലെ പുണ്യ വാനെന്നു പേരു വന്നതു.

അദ്ദേഹം നര്മ്മം കലര്ന്നും സംസാരിക്കുമായിരുന്നു. ഒരിക്കല്‍ ഒരു തടിച്ച സ്ത്രീ അവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കാന്‍ പറഞ്ഞപ്പോള്‍ വിയാനിയച്ചന്‍ അവരോടു പറഞ്ഞു എന്‍റെ മോളേ സ്വര്‍ഗത്തിലേക്കുള്ളവഴി വളരെ ഇടുങ്ങിയതാണു .ഇതു അല്പം ബുദ്ധിമുട്ടായിരിക്കുമെന്നു 
അദ്ദേഹത്തിനു മിത്രങ്ങളേയും ശത്രുക്കളേയും ഒരുപോലെ സ്വീകരിക്കാന്‍ കഴിയുമായിരുന്നു. ഒരിക്കല്‍ 2 എഴുത്തുകള്‍ കിട്ടി ഒന്നില്‍ അദ്ദേഹത്തെ പുകഴ്ത്തിയുളളളതായിരുന്നു. മറ്റതില്‍ ഹീത്തപറഞ്ഞുള്ളതായിരുന്നു. അദ്ദേഹം പറഞ്ഞു പുകഴ്ത്തല്‍ കൊണ്ടു എനിക്കു ഒരു മഹത്വവും ഉണ്ടായില്ല. ചീത്തപറഞ്ഞതുകൊണ്ടു എന്‍റെ മഹത്വത്തിനു ഒരുകോട്ടവും വന്നിട്ടില്ലയെന്നു

അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം വികാരിമാരുടെ മധ്യസ്ഥനായിരുന്നു. പിന്നീടു മാര്‍പാപ്പാ അദ്ദേഹത്തെ വൈദീകരുടെ മധ്യസ്ഥനായി പ്രഖ്യാപിക്കുകയുണ്ടായി. 

ഇന്നത്തെ ഈ സാഹചര്യത്തില്‍ വിശുദ്ധന്മാരായ ,പ്രാര്ത്ഥിക്കുന്നവരായ , വൈദീകരുടെ ആവശ്യം കൂടിവരികയാണു. വൈദീകര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കാനുള്ള നമ്മുടെ ചുമതല മറക്കാതിരിക്കാം

വൈദീകരുടെ രാജ്ഞി വൈദീകര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കണമേ !

Monday 10 August 2015

മരണം ഭയാനകമല്ല പുതിയ ജീവിതത്തിലേക്കുള്ള പ്രവേശനമാണു !

" ദാഹിക്കുന്നവനു ജീവജലത്തിന്‍റെ ഉറവയില്‍ നിന്നു സൌജന്യമായി ഞാന്‍ കൊടുക്കും .വിജയം വരിക്കുന്നവനു ഇവയെല്ലാം അവകാശമായിലഭിക്കും .ഞാന്‍ അവനു ദൈവവും അവന്‍ എനിക്കു മകനുമായിരിക്കും ." ( വെളി.21: 6- 7 )
ഭയപെടേണ്ടവര്‍
" എന്നാല്‍ ഭീരുക്കള്‍ ,അവിശ്വാസികള്‍, ദുര്‍ മാര്‍ഗഇകള്‍ ,കൊലപാതകികള്‍ ,വ്യഭിചാരികള്‍, ..........  എന്നിവരുടെ ഓഹരി തീയും ഗധകവും എരിയുന്ന തടാകമായിരിക്കും . ഇതാണു രണ്ടാമത്തെ മരണം ."   ( വെളി.21: 8).
ഇവരെ സംബന്ധിച്ചു മരണം ഭയാനകമായിരിക്കും.

" മ്രുതിയാര്ന്നോരേ - സൌഭാഗ്യം

നിംഗള്‍ക്കുത്ഥാനത്തിന്‍ നാളില്‍                      
                                       

ഉള്‍ക്കൊണ്ടൊരുയിരിന്‍   തിരുമെയ്യും

മോചനമേകും - തിരുരക്തമതും

നിങ്ങളെ നിര്ത്തീടും  - വലഭാഗേ ."  ( മലങ്കരകത്തോലിക്കരുടെ ശവസ്ംസ്കാരം )

 മരിച്ചവരേ , ഉയിര്‍പ്പുനാളില്‍ നിംഗള്‍ക്കു സൌഭാഗ്യം  എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ ഭക്ഷിച്ച ജീവനുള്ള ശരീരവും ,പാനം ചെയ്ത പാപപരിഹാരപ്രദമായ തിരു രക്തവും നിംഗളെ വലതു ഭാഗത്തു നിര്ത്തും .


പുനരുദ്ധാനത്തെ പറ്റി ശ്ളീഹാ പറയുന്നതു സ്രദ്ധിക്കാം .

" മരിച്ചവര്‍ ഉയിര്‍പ്പിക്കപെടുന്നില്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി എന്തിനു ജ്ഞാനസ്നാനം സ്വീകരിക്കണം ? "  ( 1കോറ്.15: 29 )
ശ്ളീഹായുടെ ഉപദേശം

" സഹോദരരേ പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിംഗള്‍ ദുഖിക്കാതിരിക്കാന്‍ നിദ്രപ്രാപിച്ചവരെ പറ്റി നിംഗള്‍ക്കു അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. യേശുമരിക്കുകയും വീണ്ടും ഉയിര്‍ക്കുകയും ചെയ്തൂ എന്നു നാം വിശ്വസിക്കുന്നതുപോലെ യേശുവില്‍ നിദ്ര പ്രാപിച്ചവരെ ദൈവം അവനോടുകൂടി ഉയിര്‍പ്പിക്കും .                                          ( 1തെസേ.4:13 -14 ) 

തിരുശരീര രക്തങ്ങള്‍ ഭക്ഷിക്കുന്നവര്‍ ജീവിക്കുമെന്നുള്ള ഉറപ്പു

" മനുഷ്യന്‍ ഭക്ഷിക്കുന്നതിനുവേണ്ടി സ്വര്‍ഗ്ത്തില്‍ നിന്നും ഇറങ്ങിയ അപ്പമാണു. ഇതു ഭക്ഷിക്കുന്നവന്‍ മരിക്കുകയില്ല. സ്വര്‍ഗ്അത്തില്‍ നിന്നും ഇറങ്ങിയ ജീവനുള്ള അപ്പം ഞാനാണു. ആരെങ്കിലും ഈ അപ്പത്തില്‍ നിന്നും ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണു. "  ( യോഹ.6: 50 - 51 )

എങ്ങനെയാണു ഭക്ഷിക്കേണ്ടതു ?

" തന്മൂലം ആരെങ്കിലും അയോഗ്യതയോടെ കര്ത്താവിന്‍റെ അപ്പത്തില്‍ നിന്നു ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നു പാനം ചെയുകയും ചെയ്താല്‍ അവന്‍ കര്ത്താവിന്‍റെ ശരരരത്തിനും രക്തത്തിനും എതിരേ തെറ്റു ചെയ്യുന്നു അതിനാല്‍ ഓരോരുത്തരും ആത്മശോധനചെയ്തതിനുശേഷം ഈ അപ്പത്തില്‍ നിന്നും ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നും പാനം ചെയ്യുകയും ചെയ്യട്ടെ എന്തുകൊണ്ടെന്നാല്‍ ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നവന്‍ തന്‍റെ തന്നെ ശിക്ഷാവിധിയാണു ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും ( 1കോറ.11: 27 - 29 ) 


ചുരുക്കത്തില്‍ കര്ത്താവിന്‍റെ തിരുശരരര രക്തങ്ങള്‍ യോഗ്യതയോടെ ഭക്ഷിക്കുന്നവര്‍ക്കു ജീവനും ,അയോഗ്യതയോടെ ഭക്ഷിക്കുന്നവര്‍ക്കു മരണവും സംഭവിക്കുന്നു. അവരാണു മരണത്തെ ഭയപ്പെടുന്നതു

Sunday 9 August 2015

എന്തിനാണു അടുത്തടുത്തു കുമ്പസാരിക്കുന്നതു ?

Every religion has confession.
Who needs a confession ? A sinner
Who is the first sinner ? Adam or Eve or somebody else ?
I say the first sinner is Lucifer ? Do you say Amen ?

ദൈവം കരുണാമയനാണു .പാപത്തെ വെറുക്കുകയും പാപിയെ സ്നേഹിക്കുകയും ചെയ്യുന്നവനാണു ദൈവം.

കൂടുതല്‍ അറിവുള്ളവര്‍ ചെയ്യുന്നതെറ്റിനു കൂടുതല്‍ ശിക്ഷ ലഭിക്കും. പുരോഹിതനായ സഖറിയായും ,കന്യാമറിയവും ഒരേതെറ്റുചെയ്തു. പക്ഷേ സഖറിയാ ശിക്ഷിക്കപെട്ടു. അത്രയും അറിവില്ലാത്തവളും അബലയുമായ കന്യാമറിയം ശിക്ഷിക്കപെടുന്നില്ല

അതുപോലെ അറിവുള്ളവനായ അശരീരിയായ മാലാഖാ തെറ്റുചെയ്തപ്പോള്‍ അവനേ ഉപേക്ഷിച്ചുകളഞ്ഞു. എന്നാല്‍ ശരീരമുള്ളവനും ദൈവശ്ചായയില്‍ സ്രിഷ്ടിക്കപെട്ടവനായ മനുഷ്യന്‍ തെറ്റുചെയ്തപ്പോള്‍ അവനെ ഉപേക്ഷിച്ചില്ല.

ദൈവത്തെ ഉപേക്ഷിച്ചു അകന്നുപോകുന്നവര്‍ക്കു ദൈവം അവസരം കൊടുക്കും തിരികെവരുന്നതിനു. കായേന്‍ തെറ്റുചെയ്തപ്പോള്‍ മുന്നറിയിപ്പുകൊടുത്തു. സൂക്ഷിക്കണമെന്നു ? 
 
പാപം എറ്റുപറയുന്നവരെ ദൈവം അനുഗ്രഹിക്കും. ആദിമാതാപിതാക്കള്‍ കുറ്റം ഏറ്റുപറയാതെ പരസ്പരം കുറ്റം മറ്റുള്ളവരുടെ മേല്‍ ആരോപിക്കുകയാണു ചെയ്തതു. അതിനാല്‍ അവര്‍ ശിക്ഷിക്കപെട്ടു.
If you confess God will give you prosperity .The real prosperity is peace of mind.

ഓരോ കൂദാശ പരികര്മ്മം ചെയ്യുമ്പോഴും പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നു.
ഓരോ കുമ്പസാരത്തിലും പരിശുദ്ധാത്മാവിനെ നാം സ്വീകരിക്കുന്നു. അതിനാല്‍ പലവിശുദ്ധന്മാരും അടുത്തടുത്തു കുമ്പസാരിക്കുന്നവരായിരുന്നു. ദിവസവും കുമ്പാരിക്കുന്നവരുമുണ്ടു ദിവസവും പാപം ചെയ്യുന്നവരാണെന്നു തെറ്റിധരിക്കരുതു. ഒരു പാപവും ഇല്ലെങ്ങ്കിലും കുമ്പസാരിക്കാം.
എന്നുപറഞ്ഞതുകൊണ്ടു തെറ്റിധരിക്ക്കരുതു. മനുഷ്യന്‍ എപ്പോഴും ദൈവതിരുമുന്‍പില്‍ പാപികളാണു .അതായതു അവന്‍ പാപാവസ്ഥയിലാണെന്നു ചുരുക്കം. " ദൈവമേ ഞാന്‍ പാപിയാണു " എന്നു ഏറ്റുപറയുന്നതുതന്നെ ഒരു വലിയ കുമ്പസാരമാണു . പൌലോസ് ശ്ളീഹാ ഞാന്‍ വലിയപാപിയാണെന്നു ഏറ്റുപറയുന്നതു പാപം ചെയ്തുകൂട്ടിയെന്നുള്ള അര്ത്ഥത്തിലല്ല. സ്നാനം സ്വീകരിച്ചപ്പോള്‍ തന്നെ അതുവരെ ചെയ്ത എല്ലാ പാപവും മോചിക്കപ്പെട്ടു. പിന്നെ മനുഷ്യന്‍ എപ്പോഴും പാപാവസ്തയിലാണെന്നു കാണിക്കാനാണു അങ്ങനെ പറയുന്നതു. ഞാന്‍ ആഗ്രഹിക്കുന്ന നന്മയല്ല ഞാന്‍ ആരഹിക്കാത്ത തിന്മയാണു ഞാന്‍ ചെയ്യുന്നതു. ഞാന്‍ പാപം ചെയ്യുന്നെങ്കില്‍ അതു ഞനല്ല ചെയ്യുന്നതു എന്നില്‍ കുടികൊള്ളുന്ന പാപാമാണെന്നാണെല്ലോ ശ്ളിഹാപറഞ്ഞിരിക്കുന്നതു ? ( റോമാ7: 13 - 20 ) 
 
" ഞാന്‍ ദുര്‍ഭഗനായ മനുഷ്യന്‍ മരണത്തിനു അധീനമായ ഈ ശരരരത്തില്‍ നിന്നു ആരു എന്നെ മോചിപ്പിക്കും ? (റോമാ 7:24 ) ഇവിടെയെല്ലാം നാം കാണുന്നതു മനുഷ്യനിലെ പാപത്തിന്‍റെ സ്വാധീനമാണു. ഇതുമനസിലാക്കുമ്പോള്‍ ഞാന്‍ രക്ഷിക്കപെട്ടെന്നും പറഞ്ഞു നടക്കാന്‍ ആര്‍ക്കും സാധിക്കില്ല. അതിനാലാണു ശ്ളീഹാപറയുന്നതു യേശുക്രിസ്തു എന്നെ സ്വന്തമാക്കിയിരിക്കുന്നു.എന്നാല്‍ ഞാന്‍ ഇനിയും അതു സ്വന്തമാക്കിയെന്നു കരുതുന്നില്ലയെന്നു. 
 
ചുരുക്കിപറഞ്ഞാല്‍ ഈ ഒരു ചിന്തയാണു നമ്മേ പാപസ്ങ്കീര്ത്തിയിലേക്കു നയിക്കുന്നതു. ഓരോ പാപസങ്കീര്ത്തനത്തിലും (കുമ്പസാരത്തിലും ) പരിശുദ്ധാത്മാവിനെനാംസ്വീകരിക്കുന്നു, അതുപോലെ 2കോറ.4:7 - 11 വരെ വായിക്കുമ്പോള്‍ ശ്ളീഹാ പറയുന്ന മണ്‍ പാത്രവും മര്ത്യശരീരവും ഒക്കെ മനുഷ്യന്‍റെ ബലഹഹനതയാണു. മനുഷ്യനു എപ്പോഴും പാപത്തിലേക്കുള്ള ചായ് വുണ്ടു. അതിനാല്‍ അവന്‍ എപ്പോഴും പോരാട്ടത്തിലാണു. അപ്പോള്‍ ഞാന്‍ പാപിയാണെന്നുള്ളചിന്ത എപ്പോഴും ദൈവവിചാരമുള്ള മനുഷ്യനുണ്ടായിരിക്കണം 
 
എന്തിനാണു അടുത്തടുത്തു അധവാ ദിവസവും കുമ്പസാരിക്കുന്നതു ?
അത്മാഭിഷേകം ലഭിക്കുന്നതിനും ശക്തിപ്രാപിക്കുന്നതിനുമാണു.
ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കണമെന്നു പറയുന്നതു ഒന്നു മതിയെന്നുളള അര്ത്ഥത്തിലല്ല. കഴിയുന്നതും മാസത്തില്‍ രണ്ടുപ്രാവസ്യം അധവാ ഒരു പ്രാവശ്യമെങ്കിലും പാപം ഏറ്റുപറയുന്നതു നല്ലതാണു.ഓരോപ്രാവശ്യവും ആത്മനിറവാണു നമുക്കുലഭിക്കുക.

Saturday 8 August 2015

ആരുടെ സ്രിഷ്ടിയാണു പിശാച് ?

"ദൈവം മനുഷ്യനെ സരളഹ്രുദയനായി സ്രിഷ്ടിച്ചു. എന്നാല്‍ അവന്‍റെ സങ്കീര്‍ണ പ്രശ്നങ്ങള്‍ അവന്‍റെ തന്നെ സ്രിഷ്ടിയാണു. " (സഭാപ്ര.7:29 )

ദൈവം മനുഷ്യനെ തന്‍റെ സ്വന്തം ഛായയിലും സാദ്രിശ്യത്തിലും സ്രിഷ്ടിച്ചു. അരൂപിയായ ദൈവം എങ്ങനെ രൂപമുളള മനുഷ്യനെ സ്വന്തം ഛായയില്‍ സ്രിഷ്ടിക്കും ? അപ്പോള്‍ ആ രൂപം പുറമേ കാണുന്നതല്ല. അതു ദൈവസ്നേഹമാണു. അതാണു , ആ രൂപമാണു പിശാചു തകര്‍ത്തതു .

അാരുടെ സ്രിഷ്ടിയാണു പിശാച് ? ദൈവം പിശാചിനെ, തിന്മയെ സ്രിഷ്ടിക്കില്ല. ദൈവം അന്ധകാരത്തെ സ്രിഷ്ടിച്ചില്ല. പക്ഷേ അന്ധകാരം വ്യാപിച്ചിരുന്നു. അപ്പോള്‍ ദൈവം പ്രകാശത്തെ സ്രിഷ്ടിച്ചു . ഇരുട്ടു എന്നുപറഞ്ഞു ഒന്നുണ്ടോ? പ്രകാശം ഇല്ലെന്‍കില്‍ ഇരുട്ടു ഉണ്ടു. പക്ഷേ അതു ഒരു സത്യമാണോ ? നമ്മള്‍ പഠിച്ച സയന്‍സിനു ഇരുട്ടിനെ സ്രിഷ്ടിക്കാന്‍ കഴിയുമോ ? ഇല്ലെന്‍കില്‍ അതു ഒരു യാധാര്ത്ഥ്യമല്ലെല്ലോ ? അപ്പോള്‍ പിന്നെ പ്രകാശത്തിന്‍റെ അസാന്യദ്ധ്യത്തെ ഇരുട്ടെന്നു പറയാവുന്നതുപോലെ സ്നേഹത്തിന്‍റെ അസാന്നിധ്യത്തെ ,നല്ലതിന്‍റെ അധവാ നന്മയുടെ കുറവിനെ തിന്മ ,പിചാചു ,പാപം എന്നൊക്കെ പറയാമോ ?
ദൈവം കായേനോടു പറയുന്നു. " നല്ലതു ചെയ്യുന്നില്ലെന്‍കില്‍ പാപം വാതുക്കല്‍ തന്നെ പതിയിരുപ്പുണ്ടെന്നു ഓര്‍ക്കണം. അതു നിന്നില്‍ താല്പര്യം വച്ചിരിക്കുന്നു. നീ അതിനെ കീഴടക്കണം " ( ഉല്പ.4 :7 )
അപ്പോള്‍ ജീവനുളള എന്തോ ഒരു ശക്തിയാണോ ഈ പാപം ? അതു നിന്നില്‍ താല്പര്യം വച്ചിരിക്കുന്നുവെന്നാണെല്ലോ ദൈവം പറഞ്ഞതു ? അതിനെ ജയിക്കാന്‍ ചെയ്യേണ്ടതു " നല്ലത് " എന്നാണു ദൈവം പറഞ്ഞതു . അപ്പോള്‍ പ്രകാശമില്ലാത്തിടത്തു ഇരുട്ടു ഉണ്ടു എന്നാല്‍ അതു ഒരു സത്യമല്ല. ഒരു അനുഭവം മാത്രമാണു. ഇതുപോലെ നല്ലതുചെയ്യാതെ ഇരിക്കുന്നതാണു. പാപം ,അതാണു തിന്മ, അതാണു പിശാചു എന്നുപറഞ്ഞാല്‍ ശരിയാകുമോ ?                                ( ഇതു എന്‍റെ ഒരു  ചിന്തമാത്രമാണു . സഭയുടെ              പഠനമായി ആരും ധരിക്കരുതു ) .  


"നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍ നിന്നുള്ളവരാണു. നിങ്ങളുടെ പിതാവിന്‍റെ ഇഷ്ടം അനുസരിച്ചു പ്രവര്ത്തിക്കാന്‍ നിംഗള്‍ ആഗ്രഹിക്കുന്നു,അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണു.അവന്‍ ഒരിക്കലും സത്യത്തില്‍ നില നിന്നിട്ടില്ല.  ..............  അവന്‍ നുണയനും നുണയുടെ പിതാവുമാണു.  "   (യോഹ. 8:44 )

യേശുവിന്‍റെ ഈ വാക്കുകളില്‍ നിന്നും മനസിലാകുന്നതു പിശാചു ആദിമുതലേ കൊലപാതകിയാണു,സത്യ്ത്തില്‍ നിലനില്ക്കാത്തവും,നുണയനും, നുണയുടെ പിതാവുമാണു.
പിതാവായ ദൈവം കായേനോടു പറഞ്ഞു നീ സൂക്ഷിക്കണം പാപം പടിവാതുക്കല്തന്നെയുണ്ടു .നല്ലതുചെയ്തില്ലെങ്കില്‍ അതു നിന്നെകീഴടക്കും. അതേ കായേന്‍ ദൈവത്തിന്‍റെ വചനം ശ്രദ്ധിക്കായ്കയാല്‍ കൊലപാതകത്തിലേക്കു നയിക്കപെടുന്നു. അവന്റെ പ്രവര്‍ത്തി പൈശാചികമായിതീര്‍ന്നു.(പിശാചു )
എന്നാല്‍ സര്‍പ്പത്തെ ദൈവമാണു സ്രിഷ്ടിച്ചതു. സര്‍പ്പമാണു സ്ത്രീയെ വന്‍ചിച്ചതു. ആ സര്‍പ്പമാണോ പിശാചു ? സര്‍പ്പം സംസാരിക്കുമോ ? അതോ ഈ സര്‍പ്പം വെറും പ്രതീകാല്മകമായി ചിത്രീകരിക്കപെട്ടതാണോ ? കഴുത സംസാരിക്കുന്നതും നാം കണുന്നുണ്ടെല്ലോ ? (ബാലാമിന്‍റെ കഴുത )
ഈ കല്ലുകളില്‍ നിന്നു അബ്രാഹാമിന്‍റെ സന്തതികളെ പുറപ്പെടുവിക്കാന്‍ കഴിയുമെന്നും ,ഈ കല്ലുകള്‍ ആര്ത്തുവിളിക്കുമെന്നും പറയുന്നതിനാല്‍ ദൈവത്തിനു  അസാധ്യമായിഒന്നും ഇല്ലെന്നു ധരിക്കാം.

നന്മ മാത്രമായ, സ്നേഹം മാത്രമായ ദൈവത്തിനു തിന്മയെ സ്രിഷ്ടിക്കാന്‍ കഴിയില്ല. ദൈവത്തെപോലെയാകാനുള്ള മനുഷ്യന്‍റെ ,സ്ത്രീയുടെ അതിമോഹമാണു അവളെകൊണ്ടു കലപന ലംഘികകകാന്‍ അവളുടെ  ഉള്ളിന്‍റെ ഉള്ളില്‍ കുരുത്ത  പൈശാചീകചിന്ത. അവളുടെ സങ്കീര്ണപ്രശ്നം അവളുടെ സ്വന്തം സ്രിഷ്ടിയാണു ( സഭാപ്ര.7:29 ) എങ്കില്‍ പിന്നെ ഈ പിശാചിന്‍റെ സ്രിഷ്ടി കര്ത്താവു സ്ത്രീ ( ഹവ്വാ ) യാണോ ?

Friday 7 August 2015

ആധുനീകയുഗത്തിലെ ആദ്ധ്യാത്മീകതയില്‍ വിശ്വാസത്തിന്‍റെ സ്ഥാനം എവിടെയാണു ?

1960 നും 2010 നുമിടയില്‍ ലോകം പുതിയ പുതിയ കണ്ടുപിടുത്തങ്ങളില്‍ ഒരുകുതിച്ചുചാട്ടം തന്നെ നടത്തി. ഇലക്ട്രോണിക്സില് ഒരു വനന്‍ കുതിച്ചു ചാട്ടമായിരുന്നു.

ഫലമോ ?
മനുഷ്യന്റെ ആദ്ധ്യാത്മീകതയില്‍ വനന്‍ പരാജയം നേരിടേണ്ടിവന്നു. വിശ്വാസജീവിതത്തിലും കുടുംബജീവിതത്തിലും വന്‍ തകര്ച്ചയും നേരിടേണ്ടിവന്നു 
അതിന്റെ ഫലമായി മനുഷ്യന്റെ ആധ്യാത്മീകതയില്‍ വന്‍ തിരിച്ചടിയുണ്ടായി. മതാനുഷ്ടാനത്തിനു വിലയില്ലാതായി. വിശ്വാസം നഷ്ടപെട്ടു.

അംബര ചുംബികളായപള്ളികള്‍  വെറും നോക്കുകുത്തികളായി മാറി. പലപള്ളികളുടേയും നടത്തിപ്പിനു ആളില്ലാതായി. പലതും പൂട്ടിയിടേണ്ടതായിവന്നു.

Thursday 6 August 2015

ഡോ.അബ്ദുള്‍കലാമിന്‍റെ സ്വപ്നം ലോകരാഷ്ട്രനള്‍ക്കു മാത്രുകയാകട്ടെ !

ഡോ. അബ്ദുള്‍ കലാം പറഞ്ഞു  "ഞാന്‍ മരിച്ചാല്‍ അവധികൊടുക്കരുതു പകരം ഒരുദിവസം കൂടിജോലിചെയ്യ്തു ആദരവ്വു പ്രക്കടിപ്പിക്കാന്‍."

ഞയറാഴ്ച്ച തിരുവനന്തപുരത്തു സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിചെയ്തു അദ്ദേഹത്തോടുള്ള ആദരം പ്രകടിപ്പിച്ചു.

ഇതു സി.പീ.എം. ഒരിക്കാലും അംഗീകരിക്കില്ല. അവര്‍ക്ക്കു അറിയാവുന്നതു തൊഴിലെടുക്കാതെ ,പണിയെടുക്കാതെ ,കൂലിവ്വാങ്ങിയും ,നോക്കുകൂലിവാങ്ങിയ്യും ,എത്രമാത്രം അരാജകത്വം ഉണ്ടാക്കാമോ അത്രക്കും നല്ലതു എന്നതാണു. ഒരു തരത്തിലും പുരോഗമനം പാടില്ല. കമ്പ്യൂട്ടര്‍ വന്നപ്പോള്‍ എതിര്ത്തു. ട്രാക്‍റ്റര്‍ വന്നപ്പോള്‍ എതിര്ത്തു, കണ്ടം കൊയ്താല്‍ കറ്റചുമക്കാന്‍ പാടില്ല. പതം ഇരട്ടിച്ചു കൂലിവ്ര്‍ദ്ധിച്ചു,ക്രിഷിന്ഷ്
ടത്തിലേക്കുവന്നു. കണ്ടം ലക്ഷകണക്കിനു തരിസായികിടക്കുന്നു. എന്നാല്‍ അവിടെ മറ്റുക്രിഷിചെയ്യാന്‍ സമ്മതിക്കില്ല, വാഴവെച്ചാല്‍ ക്കുലക്കാറാകുമ്പോള്‍ ആയ്യിരകണക്കിനു വ്വാഴ അരിഞ്ഞുവീഴ്ഴ്ത്തും ..തോട്ടതിനെല്ലാം സമരം സമര്ത്തില്കകടീ ലക്ഷകണക്കിനു രൂപയുടെ പൊതുമുതല്‍ നശിപ്പിക്കുക. അങ്ങനെ പുരോഗനം തടായുകയാണു അവ്വരുടെ ലക്ഷ്യം
ഡോ. അബ്ദുള്‍ കലാം പ്രസിഡന്‍റ്റായപ്പോള്‍ അവരുടെ നേതാവു പറഞ്ഞതു .അദ്ദേഹം (അയാള്‍ ) രാഷ്ടീയത്തില്‍ ശിശുവാണെന്നു. അതിനുള്ള യോഗ്യത അയാള്‍ക്കകല്ലെന്നു, ഇന്നു ലൊകം കണ്ടതില്‍ പ്രഗല്ഭനായ്യ ഒരു ഇന്‍ഡ്യന്‍ പ്രസിഡന്‍റ്റായിരുന്നു അദ്ദേഹമെന്നു ലോകം സമ്മതിക്കും.    

ജപ്പാനില്‍ സമരം ചെയ്യുന്നതു കൂടുതല്‍ സമയം ജോലിചെയ്തുകൊണ്ടായിരുന്നു. നശിപ്പിക്കലല്ലായിരുന്നു. പ്രൊഡക്ഷന്‍ വര്‍ദ്ധിപ്പ്പിച്ചായിരുന്നു സമരം. ഇന്നു ആ കൊച്ചുരാജ്യം ലോകത്തെ കീഴ്പെടുത്തിയതുപോലെയാണു. ഈ ഉയര്‍ച്ചവെറും 40 വര്ഷം കൊണ്ടു നേടിയതാണു. 50,60,കളില്‍ അവിട്ടെ പട്ട്ടിണിയായിരുന്നു.

ഇവിട്ടെയാണു നശീകരണം. ആ സ്ഥാനത്താണു ഡോ.അബ്ദുള്‍ കല്ലാമിന്‍റെ മാത്രുകനമുക്കക ഉണര്വേകുന്നതു

വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവരുടെയെല്ലാം ഉള്ളിലേക്കു യേശു പ്രവേശിക്കുമോ?

" I am the living bread which has come from heaven : whoever eats of this bread will live forever. The bread I shall give is my flesh and I will give it for the life of the world. " ( Jn.6:51 )

വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവരുടെയെല്ലാം ഉള്ളിലേക്കു യേശു പ്രവേശിക്കുമോ?
യേശു പറഞ്ഞു സ്വര്‍ത്തില്‍ നിന്നും ഇറന്‍കിയ ജീവനുള്ള അപ്പം ഞാനാണെന്നു. ആരെന്‍കിലും ഈ അപ്പത്തില്‍ നിന്നും ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കുജീവിക്കും .ലോകത്തീന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരരരമാണെന്നു ! അതിനാല്‍ വി.കുര്‍ബാന സ്വീകരിക്കുന്നവരെല്ലാം രക്ഷപെടുമെന്നു ചിന്തിക്കണമല്ലോ ? അന്‍കനെ യെന്‍കില്‍ യൂദാസിനു എന്‍കനെയാണു വിപരീത ഫലം ഉണ്ടായതു ?
" So Jesus dipped the bread and ave it to Judas Iscariot the son of Simon .
And as Judas took the piece of bread,Satan entered into him ." ( Jn.13:27 )

മറ്റുശിഷ്യന്മാര്‍ക്കു എല്ലാം നല്ല അനുഭവവും യൂദാസിനു വിപരീത അനുഭവവും ഉണ്ടായതു എന്തുകൊണ്ടാണു ? യൂദാസ് അപ്പം സ്വീകരിച്ചപ്പോള്‍ അവന്‍റെ ഉള്ളിലേക്കു സാത്താനാണു പ്രവേശിച്ചതു. എന്തുകൊണ്ടാണു ? അവന്‍റെ ഉള്ളു ശരിയല്ലായിരുന്നു. 30 വെള്ളിക്കാശുണ്ടാക്കാനായി ചതിയില്‍ യേശുവിനെ ഒറ്റികൊടുക്കാനായി പുരോഹിതരുമായി ദുഷിച്ച ആലോചനയില്‍ അവന്‍ ഏര്‍പ്പെട്ടിരുന്നു. ദുഷിച്ച ഹ്രുദയത്തിലേക്കു യേശുവിനു പ്രവേശിക്കാന്‍ പറ്റില്ല. 

വിശുദ്ധകുര്‍ബാനയിലെ സാന്നിധ്യം നഷ്ടപ്പെടുന്ന അവസരന്‍കള്‍

ഭക്ഷ്യ യോക്യമല്ലാതായിതീരുമ്പോള്‍ .അതായതു ഏതെന്‍കിലും തരത്തില്‍ വല്ല കള്ളന്മാരും അതെടുത്തു മലിനമായ സ്ഥലത്തു എറിഞ്ഞു അതു മനുഷ്യനു ഭക്ഷ്യയോക്യമല്ലാതായിതീര്ന്നാല്‍ അതിലെ ദിവ്യ സാന്നിധ്യം അതിനാല്തന്നെ നഷ്ടപ്പെടും കാരനം വിശുദ്ധകുര്‍ബാന മനുഷ്യനു ഭ്ക്ഷിക്കാന്‍വേണ്ടിയാണു യേശു അപ്പത്തില്‍ എഴുന്നെള്ളിവരുന്നതു .അതിനാല്‍ അതു ഭക്ഷ്യ യോക്യമല്ലാതായാല്‍ അതിനാല്‍തന്നെ ദിവ്യ സാന്നിധ്യം നഷ്ടപ്പെടുന്നു.
അതാണു യൂദാസിന്‍റെ കാര്യത്തിലും സംഭവിച്ചതു. യോക്യമല്ലാത്ത സ്ഥലത്തേക്കു ,അശുദ്ധമായസ്ഥലത്തേക്കു യേശു കടന്നു വരികില്ല. അവിടേക്കു സാത്താന്‍ പ്രവേശിക്കും. യൂദാസില്‍ പ്രവേശിച്ചതുപോലെ . 
 
അന്‍കനെ യെന്‍കില്‍ ഇന്നു വി.കുര്‍ബാനസ്വീകരിക്കുന്ന എല്ലാവരിലും യേശു എഴുന്നെള്ളിവരുന്നുണ്ടോ ? ചിലരുടെയെന്‍കിലും ഉള്ളില്‍ സാത്താന്‍ പ്രവേശിക്കുന്നുണ്ടോ ? ഉണ്ടെന്‍കില്‍ അവര്‍ക്കു ക്രിസ്ത്യാനികളായി, യേശുവിന്‍റെ അനുയായികളായി ,ക്രിസ്റ്റഫറായി ജീവിക്കാന്‍ പറ്റുമോ ? 
 
" വിശുദ്ധമായവ വിശുദ്ധിയുളളവര്‍ക്കു നല്കപ്പെടുന്നു " ( മലബാര്‍ കുര്‍ബാന ) 

വിശുദ്ധിയില്ലാത്തവര്‍ ഈ അപ്പം ഭക്ഷിച്ചാല്‍ എന്തു സംഭവിക്കും ?

" തന്‍മൂലം ആരെന്‍കിലും അയോക്യതയോടെ കര്ത്താവിന്‍റെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നും പാനം ചെയ്യുകയും ചെയ്താല്‍ അവന്‍ കര്ത്താവിന്‍റെ ശരരരത്തിനും രക്തത്തിനും എതിരെ തെറ്റുചെയ്യുന്നു. അതിനാല്‍ ഓരോരുത്തരും ആത്മശോധന ചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നും പാനംചെയ്യുകയും ചെയ്യട്ടെ .... നിന്‍കളില്‍ പലരും രോകികളും ദുര്‍ബലരും ആയിരിക്കുന്നതിനും,ചിലര്‍ മരിച്ചുപോയതിനും കാരണം ഇതാണു ( 1കോറ.11:27 - 30 ) 
 
അതിനാല്‍ ഈ അപ്പം വെറുതെ നേര്‍ച്ച അപ്പം ഭക്ഷിക്കുന്നതുപോലെയോ പ്രാസാദം ഭക്ഷിക്കുന്നതുപോലെയോ ആര്‍ക്കും ഭക്ഷിക്കാവുന്ന ഒന്നല്ല.
 
ഇതു യേശുവിന്‍റെ ശരീരമാണു .അതിവിശുദ്ധമാണു .വിശുദ്ധിയുള്ളവര്‍ മാത്രം ഭക്ഷിക്കേണ്ടതാണു. അയോക്യതയോടെ ഭക്ഷിച്ചാലുള്ള അനുഭവമാണു മുകളില്‍ നാം കാണുന്നതു ( 1കോറ.11:27 - 30 )

ഇന്നു നമ്മുടെ സമൂഹത്തില്‍ കാണുന്ന പല പ്രശ്നന്‍കളും ഈ വിശുദ്ധ കുരബാനസ്വീകരണത്തില്‍ വരുന്ന പാളീച്ചകള്‍ ആണോ?സൂക്ഷിക്കണം .

Wednesday 5 August 2015

മ്രുഗസ്നേഹികളോടു ഒരു ചോദ്യം.

നിങ്ങളുടെ സ്നേഹം കപടമില്ലത്തതാണെങ്കിൽ ഉത്തരം പറയുക.
1) എന്തുകൊണ്ടു നായ്ക്കൾ ഭക്ഷണമില്ലാതെ തെരുവിലലയണം ?
2) അനാഥരായി വരുന്ന പട്ടികല്ക്ക് ഒരു ആലയമല്ലേ വേണ്ടതു ?
3) പട്ടികളെ വന്ധീകരിക്കുന്നതിനും കടിയേറ്റവർക്ക്കുള്ള മരുന്നിനുമായി കോടികൾ ചിലവിടുമ്പോൾ പട്ടികൾ ഭക്ഷണമില്ലാതെ തെരുവിൽ കഷ്ടപ്പെടുകയാണ്.
4) ഇവർ ഭക്ഷണമില്ലാതെ തെരുവിൽ തന്നെ കഷ്ടപ്പെടുന്നതാണോ മൃഗ സ്നേഹം ?
5) വീട്ടിൽ വളര്ത്തുന്ന പട്ടിയെ മാത്രം സ്നേഹിച്ചാൽ മതിയോ ?
6) മനുഷ്യനുവേണ്ടി ജീവിതകാലം മുഴുവാൻ ഭാരം വലിച്ചു ഉടമസ്ഥനുവേണ്ടി കഷ്ടപെട്ടു തളർന്നുകഴിഞ്ഞാൽ അവസാനം കെട്ടിയിട്ടു കഴുത്തിനു കത്തിവെയ്ക്കുന്നത് എന്തേ കാണുന്നില്ല.
7) ആടും മാടും എന്തേ നിങ്ങൾക്കു മ്രുഗമല്ലാതെപോകുന്നു ?
8) പട്ടിയെ കൊല്ലെരുതെന്നു പറയുന്നവർ മനുഷ്യകുഞ്ഞുങ്ങളെകൊല്ലുന്നതു (അബോർഷൻ) കാണാത്തതെന്തേ ?
9) പട്ടിയെ കൊല്ലരുതെന്ന് പരഞ്ഞു നടക്കുന്നവർ തന്നെ സ്വയം അബോർട്ടു ചെയ്യുന്നത് കാണുമ്പൊൾ എന്ത് മനസിലാക്കാണം                 
 
അവസാനമായി ചോദ്യനല്ല, അഭ്യര്ത്ഥനയാണു പട്ടികൾ ഭക്ഷണമില്ലാതെ തെരുവിൽ കിടന്നു കഷ്ടപെടുമ്പോൾ ആഹാരത്തിനായി കഴിയെ പോകുന്ന കുഞ്ഞുങ്ങളെ കടിച്ചുകീരിതിന്നുന്നതു ഒഴിവാക്കാനും പട്ടികൾ വിശന്നു ക്ഷ്ടപ്പെടാതിരിക്കാനുമായി ഇപ്പോൾ ചിലവശിക്കുന്നകോടികൾ അവര്ക്ക് ഭക്ഷണത്തിനായി കേന്ദ്ര സര്ക്കാര് ചിലവഴിക്കണം. പട്ടികല്ക്ക് അനാഥാലയം ഉണ്ടാകണം      

യേശുവിനെ മരണത്തിനു വിധിച്ചപ്പോള്‍ ആരോക്കെയുണ്ടായിരുന്നു

" Friend in need is a friend indeed "

യേശുവിനെ മരണത്തിനു വിധിച്ചപ്പോള്‍ ആരോക്കെയുണ്ടായിരുന്നു ??
അവിടുത്തെ ശിഷ്യന്മാര്‍ക്കു എന്തുപറ്റി ?
പത്രോസ് മൂന്നു പ്രാവശ്യം തള്ളിപറഞ്ഞു. തെറ്റില്‍ അകപ്പെട്ടു. എങ്ങകിലും മനസ്തപിച്ചു.
യേശുവിന്‍റെ കുരിശിന്‍ ചുവട്ടില്‍ ആരൊക്കെയുണ്ടായിരുന്നു ?
യേശുവിന്‍റെ അമ്മയായ മറിയവും, അമ്മയുടെ സഹോദരിയും ക്ളോപ്പാസിന്‍റെ ഭാര്യ മറിയവും, യോഹന്നാനും, മഗ്ദലനാമറിയവും,സബദിപുത്രന്മാരുടെ അമ്മയും നാലന്‍ചു പേരെയാണു അവിടെ കാണുക, ശിഷ്യന്മാരുടെ കൂട്ടത്തില്‍ നിന്നും യോഹാന്നാനെ മാത്രമാണു അവിടെ കാണുക.



യോഹന്നാന്‍ മാത്രമാണു അവസാനനാളില്‍ കട്ടിലില്‍ കിടന്നു സ്വസ്ഥമായി മരിക്കുന്നതും. ബാക്കീ എല്ലാവരും രക്തസാക്ഷിത്വം വരിച്ചു യേശുവിനോടു ചേരുമ്പോള്‍ എന്തേ യോഹന്നാന്‍ ശ്ളീഹാമാത്രം തന്‍റെ  ജീവനെ യേശുവിന്‍റെ കരങ്ങളില്‍ സ്വസ്തമായി കിടന്നുകൊണ്ടു തന്നെ നല്കുന്നു. നിശ്ചയമായും തന്‍റെ മകന്‍റെ സ്ഥാനത്തു യോഹന്നാനെ സ്വീകരിച്ച അമ്മയും യോഹന്നാന്‍റെ മരണസമയത്തു സന്നിഹിതയായിരുന്നിരിക്കണം.  ഒരു മകന്‍റെ സ്ഥാനത്തുനിന്നുകൊണ്ടു തന്‍റെ അമ്മയെ ശൂശ്രൂഷിച്ച യോഹന്നാനെ മാത്രം യേശുവും പ്രതേകം സംരക്ഷിക്കുകയാണോ ചെയ്തതു ?

ഏതായാലും യോഹന്നാനുമാത്രമാണു ഇങ്ങനെ ഒരു പ്രത്യേകത ലഭിക്കുന്നതു .
friend in need is a friend indeed  !

Saturday 1 August 2015

അഴകുളള ചക്കയില്‍ ചുളയില്ല

ചൊരക്കാ നല്ല ഒരു പച്ചക്കറിയാണു. പുറംതോടിന്‍റെ കട്ടികാരണം അകം എങ്ങനെയിരിക്കുന്നുവെന്നു പുറമേ നോക്കിയാല്‍ അറിയില്ല. ഒരിക്കാല്‍ ജ്യേഷ്ടത്തിയും അനുജത്തിയും പച്ചക്കറിവാങ്ങാന്‍ കടയില്‍ പോയി. വെള്ളരിക്കാകണ്ടപ്പോള് പുറമേ അല്പം കേടുകണ്ടതിനാല്‍ ജ്യേഷ്ടത്തി അതു വാങ്ങിയില്ല. അനുജത്തി അതുവാങ്ങി.ജ്യേഷ്ടത്തി കണ്ടാല്‍ മേനിയുള്ളതും ഒരുകേടും ഇല്ലാത്തചുരക്കായും വാങ്ങി.രണ്ടുപേരും വീടുകളില്‍ എത്തി അനുജത്തി വെള്ളരിക്കാമുറിച്ചു പുറമേ കേടുപോലെ തോന്നിയതു അകത്തേക്കു ഇല്ലായിരുന്നു. എന്നാല്‍ ജ്യേഷ്ടത്തി ചൊരക്കാ മുറിച്ചപ്പോള്‍ അകത്തു ഒന്നുമില്ല. വെറും വെള്ളം കാമ്പുഎല്ലാം കലങ്ങി അകത്തു കിടന്നു. ദൂരെ കളഞ്ഞിട്ടു അനുജത്തിയുടെ കേടായ വെള്ളരിക്കാഎങ്ങനെയുണ്ടെന്നുനോക്കാന്‍ ചെന്നു. കണ്ട കാഴ്ച അല്ഭുതപ്പെടുത്തി. ഒരുകേടുമില്ല. പുറമേ കാണുന്നതു വെച്ചു ആരേയും വിധിക്കരുതു.

അന്യരെ വിധിക്കരുതു

“ നിങ്ങള്‍ വിധിക്കരുതു :നിങ്ങളും വിധിക്കപെടുകയില്ല. കുറ്റാരോപണം നടത്തരുതു നിങ്ങളുടെമേലും കുറ്റം ആരോപിക്കപെടുകയില്ല. ക്ഷമിക്കുവിന്‍ നിങ്ങളോടും ക്ഷമിക്കപെടും. “ ( ലൂകാ.6:37 )

അഴകുളള ചക്കയില്‍ ചുളയില്ല

ഓറൊ മനുഷ്യരേയും നാം കാണുന്നതുപോലെ അവര്‍ ആയിരിക്കണമെന്നില്ല .അവരുടെ സ്വഭാവവും പ്രവര്ത്തിയുമൊക്കെ മനസിലാകുന്നതു അടുത്തിട പഴകുമ്പോളായിരിക്കും. ചിലമനുഷ്യര്‍ വളരെ മര്‍ക്കടമുഷ്ടിയായിതോന്നാം പക്ഷേ അടുത്തിടപെട്മ്പോള്‍ അവര്‍ വളരെ നല്ലവരാണെന്നു മനസിലാകും .മറ്റുചിലര്‍ വളരെ നല്ലവരായി പുറമേ തോന്നും അടുത്തിടപെടുമ്പോള്‍ മാത്രമായിരിക്കും അവരുടെ തനിനിറം മനസിലാകൂ. ചിലപെണ്കുട്ടികള്‍ ചതിയില്‍ പെടുന്നതു ഇപ്രകാരം ആയിരിക്കും, പുറമേ ശാന്തനായ കുഞ്ഞാടിനെപോലെ ഇടപെടും തരം കിട്ടുമ്പോള്‍ അവര്‍ കടിച്ചുകീറുന്നചെന്നായ്ക്കള്‍ ആയി തനിനിറം പുറത്തുവരും.


ദൈവം മനുഷ്യനെ വിധിക്കുമോ ?

“ പിതാവു ആരേയും വിധിക്കുന്നില്ല. വിധിമുഴുവന്‍ അവിടുന്നു പുത്രനെ ഏള്പ്പിച്ചിരിക്കുന്നു. ( യോഹ. 5: 22 )
“ മനുഷ്യ പുത്രനായതുകൊണ്ടു വിധികാനുള്ള അധികാരവും അവനു നല്കിയിരിക്കുന്നു. “ ( യോഹ. 5: 27 )

എന്നാല്‍ പുതരന്‍ ആരേയെങ്കിലും വിധിക്കുമോ ?

“ എന്‍റെ വാക്കുകള്‍ കേള്‍ക്കുന്നവന്‍ അവ പാലിക്കുന്നില്ലെങ്കിലും ഞാന്‍ അവനെ വിധിക്കുന്നില്ല. കാരണം ഞാന്‍ വന്നിരിക്കുന്നതു ലോകത്തെ വിധിക്കാനല്ല,രക്ഷിക്കാനാണു. എന്നാല്‍ എന്നെ നിരസിക്കുകയും എന്‍റെ വാക്കുകള്‍ തിരസ്കരിക്കുകയും ചെയ്യുന്നവനു ഒരു വിധികര്‍ത്താവുണ്ടു. ഞാന്‍ പറഞ്ഞ ഈ വചനം തന്നെ അന്ത്യ ദിനത്തില് അവനെ വിധിക്കും. ( യോഹ. 12 : 47 – 48 )

പിതാവോ പുത്രനോ വിധിക്കുന്നില്ലെങ്കില്‍ പിന്നെ മനുഷ്യന്‍ വിധിക്കണമോ ?

മാര്‍പാപ്പാ വിധിക്കണമോ?
As pope Francis said"who am I to judge."

പണ്ഡിതനും, പുണ്യവാനും, മഹാത്മാവുമായ ഫ്രാന്‍സീസ് മാര്‍പാപ്പാ. അടുത്തകാലത്തു, സ്വവര്‍ഗഭോഗികളുടെ കാര്യം ചോദിച്ചപ്പോള്‍ പറഞ്ഞതു
"who am I to judge."

അവരെ വിധിക്കുവാന്‍ ഞാനാരാണു ? പിതാവു വിധിക്കുന്നില്ല, പുത്രനും വിധിക്കുന്നില്ല, പിന്നെ അവരെ വിധിക്കാന്‍ ഞാനാരാണെന്നുചോദിച്ചപ്പോള്‍ പാപ്പാ അതിനെ അനുകൂലിക്കുന്നുവെന്നുപറഞ്ഞു വെറുതെ വലിയ കോലാഹലം നടന്നതു ഞാന്‍ ഓര്‍ക്കുകയായിരുന്നു.
പഴയനിയമമനുസരിച്ചു വ്യഭിചാരകുറ്റത്തിനു കല്ലെറിഞ്ഞുകൊല്ലണം.

യേശു വ്യഭിചാരകുറ്റത്തിനു പിടിക്കപെട്ടസ്ത്രീയെ വിധിക്കുന്നുമില്ല.
“ യേശു നിവര്‍ന്നു അവളോടുചോദിച്ചു സ്ത്രീയേ അവര്‍ എവിടെ ? ആരും നിന്നെ വിധിച്ചില്ലേ ? അവള്‍ പറഞ്ഞു ഇല്ല കര്ത്താവേ ! യേശു പറഞ്ഞു ഞാനും നിന്നെ വിധിക്കുന്നില്ല. പൊയ്ക്കൊള്ളുക ഇനിയും മേല്‍ പാപം ചെയ്യരുതു. “ ( യോഹ. 8: 10 – 11 )

ഇവിടെ വ്യഭിചാരകുറ്റത്തിനുപോലും യേശു ഒരു വിധിയാളന്‍ ആകുന്നീല്ല.
ഫ്രാന്സീസ് പാപ്പാ നീതിമാനും ,മഹാത്മാവും, പുണ്യവാനുമാണു. അദ്ദേഹം വിധിപറയാത്തതുകൊണ്ടൂ അദ്ദേഹം സ്വവര്‍ഗഭോഗികളെ അനുകൂലിച്ചുവെന്നു വിധിക്കാന്‍ കഴിയുന്നവര്‍ എത്രത്തോളം വിവരക്കേടാണു പറയുന്നതെന്നു സ്വയം ചിന്തിച്ചിരുന്നെങ്കില്‍ !  

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...