Saturday, 28 July 2018

ദൈവം മനുഷ്യ വര്‍ഗത്തിന്‍റെ മുഴുവന്‍ പിതാവാണു.

ഇന്നു സ്വര്‍ഗാരോഹണത്തിരുന്നാള്‍ ആഘോഷിക്കുന്ന യേശു നിത്യപുരോഹിതനാണു എങ്ങനെയാണു പുരോഹിതനായതു ? ആരാണു യേശുവിനെ പുരോഹിതനാക്കിയതു ?
കര്ത്താവുതന്നെ !!!
ദൈവം മനുഷ്യ വര്‍ഗത്തിന്‍റെ മുഴുവന്‍ പിതാവാണു.
ജാതിയും,വര്‍ഗവും, മതവും ഒക്കെ മനുഷ്യസ്രിഷ്ടിയാണു.
ദൈവത്തിനു ജാതി ഒരു പ്രശ്നമല്ല .അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതന്‍ ഒരു വിജാതീയന്‍
MELCHIZEDEK
" Without father , without mother ,without genealogy , having neither beginning of days nor end of life , but resembling the Son of God ,he remains a priest for ever ." ( Heb.7:3 )
ഹെബ്ര. 7:3 .ഗ്രീക്കില്‍ പറഞ്ഞിരിക്കുന്നതു ." അയാള്‍ക്കു പിതാവോ മാതാവോ ,വംശാവലിയൊ മരണമോ ജനനമോ ഇല്ലായിരുന്നു.
ഇതുതന്നെ പ്ശീത്താബൈബിളില്‍ പറഞ്ഞിരിക്കുന്നതു :
" അയാളുടെ മാതാപിതാക്ക്ന്മാരെയോ ജനന മരണത്തെയോകുറിച്ചു ഒന്നും വംശാവലിയില്‍ എഴുതിയിട്ടില്ല. "
ഇതിനു മുന്‍പു ഒരിക്കല്‍ മെല്ക്കിസെദേക്കിനെ ക്കുറിച്ചു എഴുതിയതു ഞാന്‍ ഓര്‍ക്കുന്നു. അദ്ദേഹം സലേമിന്‍റെ രാജാവും, അത്യുന്നതനായ ദൈവത്തിന്‍റെ പുരൊഹിതനുമായിരുന്നു. പക്ഷേ ഇസ്രായേലിന്‍റെ വംശാവലിയില്‍ പെടാത്ത വിജാതീയ പുരോഹിതനായിരുന്നു.
എന്നാലും അബ്രഹാത്തെക്കാളും വലിയവനായിരുന്നു. അതുകൊണ്ടാണു മെല്ക്കിസ്ദേക്കു അബ്രഹാമിനെ അനുഗ്രഹിക്കുന്നതും ,അബ്രഹാമില്‍ നിന്നു ദശാംസം സ്വീകരിക്കുന്നതും.
ക്രിസ്തു നിത്യപുരോഹിതന്‍ !
" നീ മെല്ക്കിസദേക്കിന്‍റെ ക്രമപ്രകാരം എന്നേക്കും പുരോഹിതനാകുന്നുവെന്നു അവനെക്കുറിച്ചു സാക്ഷ്യം ഉണ്ടു . ( സങ്കീ.110:4 )
യേശു എന്നേക്കുമുള്ള പുരോഹിതനാണു .
ബാക്കിയുള്ള പുരോഹിതര്‍ എന്നേക്കുമല്ലായിരുന്നു.കാരണം മരണം അവരുടെ ശുസ്രൂഷ അവസാനിപ്പിച്ചിരുന്നു. ചുരുക്കത്തില്‍ എന്നേക്കും ആരും തുടര്‍ന്നില്ല.
" എന്നാല്‍ യേശുവാകട്ടെ എന്നേക്കും നിലനില്ക്കുന്നതുകൊണ്ടു അവന്‍റെ പൌരോഹിത്യം കൈമാറപ്പെടുന്നില്ല. തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂര്ണമായി രക്ഷിക്കാന്‍ അവനു കഴിവുണ്ടു. എന്നേക്കും ജീവിക്കുന്നവനായ അവന്‍ അവര്‍ക്കുവേണ്ടി മാധ്യസ്ഥം വഹിക്കുന്നു." (ഹെബ്ര.7:24-25
യേശു കര്ത്താവിന്‍റെ വലത്തു ഭാഗത്തിരിക്കുന്നു.
"കര്ത്താവു എന്‍റെ കര്ത്താവിനോടു അരുളിചെയ്തു : ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഡമാക്കുവോളം നീ എന്‍റെ വലത്തു ഭാഗത്തിരിക്കുക " ( സങ്കീ.110 :1 )
യേശുവിന്‍റെ സ്വര്‍ഗാരോഹണം
" അവന്‍ അവരെ ബഥാനിയാ വരെ കൂട്ടികൊണ്ടു പോയി ; കൈകള്‍ ഉയര്ത്തി അവരെ അനുഗ്രഹിച്ചു.അനുഗ്രഹിച്ചുകൊണ്ടിരിക്കെ അവന്‍ അവരില്‍ നിന്നും മറയുകയും സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെടുകയും ചെയ്തു ." ( ലൂക്ക.24:50 )

Friday, 27 July 2018

ഒരു പ്രധാനപ്പെട്ട ചോദ്യം !!!

വി.ഗീവര്‍ഗീസ് സഹദായുടെ പടത്തില്‍ ഒരു രാജകുമാരിയും, സര്‍പ്പത്തെ കുത്തികൊല്ലുന്ന സഹദായും .ഇതു അന്ധവിശ്വാസമാണോ ? ഒന്നു വിശദീകരിക്കാമോ?
ഇതിനു മുന്‍പു ഞാന്‍ എഴുതിയിട്ടുണ്ടൂ . ചുരുക്കമായി എഴുതാം .
എന്തുകൊണ്ടു വിശ്വാസസംരക്ഷണത്തിനായി ഒരാള്‍ രക്തസാക്ഷിത്വം സ്വീകരിക്കുന്നു എന്നു പറഞ്ഞിട്ടു വിഷയത്തിലേക്കു വരാം .
“ മനുഷ്യരുടെ മുന്‍പില്‍ എന്നെ എറ്റുപറയുന്നവനെ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുന്‍പില്‍ ഞാനും എറ്റുപറയും മനുഷ്യരുടെ മുന്‍പില്‍ എന്നെ തള്ളിപറയുന്നവനെ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുന്‍പില്‍ ഞാനും തള്ളിപറയും “ ( മത്താ. 10; 32-33 )
അതുകൊണ്ടല്ലേ ശ്ളീഹാ ചോദിക്കുന്നതു ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ നിന്നും ആര്‍ക്കു എന്നെ വേര്‍പെടുത്താന്‍ കഴിയും ? പട്ടിണിയോ ? വാളോ ? നഗ്ന്നതയോ ?
ഇതൊന്നും എന്നെ എന്‍റെ രക്ഷകനില്‍ നിന്നും വേര്‍പെടുത്തുകയില്ല.
രക്തസാക്ഷികളാകാന്‍ മടിയില്ലാത്ത ക്രിസ്ത്യാനികള്‍ !
“ തൂക്കപ്പ്ട്ടുമരത്തില്‍ – വിലാവുതുറ- ന്നാചവളം
രക്തം വെള്ളമൊടൊഴുകും മിശിഹായേ സഹദേന്മാര്‍
കണ്ടങ്ങോടി മരി – പ്പാ – നായ്
കര്‍ത്താവിന്‍പേര്‍ക്കെ – ല്ലാരും “ ( മലങ്ങ്കര കുര്‍ബാനയില്‍ ഒരുക്കം )
അതേ ! കുരിശില്‍ കിടക്കുന്ന യേശുവിന്‍റെ രക്തം വെള്ളം പോലെ ഒഴുകുന്നതു കണ്ടിട്ടു മരിക്കാനായി ഒരു ഭയവും കൂടാതെ ഓടിക്കൂടുന്ന
സഹദേന്മാരുടെ ഓര്‍മ്മയാണു ഇവിടെ അനുസ്മരിക്കുക.
അങ്ങനെയുള്ള സഹദേന്മാരിലൊരാളായിരുന്നു . “ വിശുദ്ധ് ഗീവര്ഗീസ് “
ഗീവര്‍ഗീസ് എന്നുപറഞ്ഞാല്‍ ക്രിഷിക്കാരനെന്നാണു അര്‍ത്ഥം
( ഗീവര്ഗീസ് = ക്രിഷിക്കാരന്‍ )
ക്രിഷിക്കാരന്‍ പട്ടാളക്കാരനായി, പട്ടാളക്കാരന്‍ ,രക്തസാക്ഷിയായി.
രക്തസാക്ഷി വിശുദ്ധനായി !
നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു നല്ലക്രിഷിക്കാരായിരുന്ന കുടുംബത്തിലാണു ഗീവര്‍ഗീസ് ( 370 - 394 ) ജനിച്ചതു .14 വയസുള്ളപ്പോള്‍ മാതാപിതാക്കള്‍ മരിച്ചു. പക്ഷേ അവര്‍ കൈമാറി കൊടുത്ത സത്യവിശ്വാസം ഒരിക്കലും നഷ്ടപ്പെട്ടില്ല. ഗീവര്‍ഗീസ് പട്ടാളക്കാരനായി. സമര്ത്ഥനായ നായകനായി. കൂട്ടുകാരിലേക്കു ക്രിസ്തീയവിശ്വാസം അദ്ദേഹം പകര്ന്നു നല്കിയിരുന്നു.
ഡൈയോക്ളേഷ്യന്‍ ചക്രവര്‍ത്തിയുടെ പട്ടാളക്കാരനയ ഗീവര്‍ഗീസ് മിടുമിടുക്കനായിരുന്നു.
ആസമയം തലപൊക്കിയ പാഷ്ന്ധതക്കെതിരായി വളരെ ശക്തമായി സഭയുടെ എതിരാളികള്‍ക്കെതിരായി യേശുവിനുവേണ്ടി സുവിശേഷപ്രഘോഷണത്തിനു കുതിരപ്പുറത്തുയാത്രചെയ്തു ശത്രുക്ക്കളുടെ നാവിനെ തന്‍റെ നാവിന്‍റേ ശക്തിയാല്‍ കീറിമുറിച്ചു. അങ്ങനെ ശത്രുക്കളുടെ കയ്യില്‍ നിന്നും ധാരാളം ആത്മാക്കളെ ദൈവത്തിന്നായി നേടിയെടുത്ത ഒരു മഹാപുരുഷനായിരുന്നു.ഗീവര്‍ഗീസ്.
അസമയത്തു ആളുകളെല്ലാം ദൈവത്തെ ആരാധിക്കുന്നതു ഡൈയോ ക്ളേഷ്യന്‍ ചക്രവര്‍ത്തിക്കു രുചിച്ചില്ല. ജനങ്ങള്‍ തന്നെക്കുടി ആരാധിക്കണമെന്നു പറഞ്ഞതു പലരും അനുസരിച്ചില്ല.
പ്ട്ടാളക്കാരനായ ഗീവര്ഗീസും രാജകല്പനയെ ധിക്കരിക്കുകയും രക്തസാക്ഷി മകുടം അണിയുകയും ചെയ്തു.
ചരിത്രകാരന്മാര്‍ ചരിത്രമെഴുതിയപ്പോള്‍ പട്ടാളക്കാരനായ ഗീവര്ഗീസ് സഭയില്‍ ഉടലെടുത്ത പാഷണ്ഢതയ്ക്കു എതിരായി പോരാടുകയും അതില്‍ അകപ്പെട്ട ധാരാളം ആളുകളെ ആ പാഷണ്ഡികളുടെ കയ്യില്‍ നിന്നു രക്ഷപെടുത്തുകയും ചെയ്യാനായി ഗീവര്‍ഗീസ് തന്‍റെ മൂര്‍ച്ചയുള്ള വചനത്താല്‍ കര്‍ത്താവിന്‍റെ രാജകുമാരിയായ ആത്മാക്കളെ ശത്രുക്കളുടെ വായില്‍ നിന്നും രക്ഷിച്ചുവെന്നു എഴുതി ചരിത്രമുണ്ടാക്കി.
അതു വായിച്ച ചിത്രക്കാരന്‍ അ സംഭവം ചിത്രത്തില്‍കൂടി ഒരു സത്യം വിവരിക്കാന്‍ ശ്രമിച്ചപ്പോള്‍ സഭയുടെ ശത്രുക്കളെ ഒരു പാമ്പായും മൂര്‍ച്ചയുള്ള വചനത്തെ കൂര്‍ത്ത ഒരു ശൂലമായും രക്ഷിക്കപ്പെട്ട ആത്മാക്കളെ ഒരു രാജകുമരിയായും ചിത്രീകരിച്ചു. അങ്ങനെ സഹദായുടെ നാവാകുന്ന മൂര്‍ച്ചയുള്ള ശുലത്താല്‍ ശത്രുവാകുന്ന പാമ്പിന്‍റെ ദുഷ്പ്രചരണമാകുന്ന നാവിനെ കുത്തികീറുന്നതായും ചിത്രം വരച്ചു.
അതാണു ഗീവ്ര്‍ഗീസ് സഹദായുടെ ചിത്രത്തില്‍ രാജകുമാരിയുടെ പടവും, കുതിരപ്പുറത്തിരിക്കുന്ന സഹദാ പാമ്പിന്‍റെ നാവിനെ കുത്തികീറുന്നതും കാനുന്നതു.
ആ ചിത്രത്തിനു വീണ്ടും ചരിത്രം !
കാലക്രമത്തില്‍ ഈചിത്രത്തിനു ചരിത്രകാരന്മാര്‍ വീണ്ടും അവരുടെ ഭാവനയില്‍ നിന്നും ചരിത്രം കുറിച്ചു.
ഒരു രാജ്യത്തൂ-ഒരു വലിയവ്യാളി ഉണ്ടായിരുന്നു. അതു മനുഷ്യരെയും മ്രുഗങ്ങളെയും യധേഷ്ടം തിന്നൊടുക്കി . അതിനാല്‍ രാജാവും പ്രജകളും ആ വ്യാളിയുമായി ഒരു ഉടമ്പടിചെയ്തു.
ടേണ്‍ അനുസരിച്ചു ഒരു ദിവസം ഒരു മനുഷ്യനും മറ്റു ഭക്ഷണസാധനങ്ങളും തന്നുകൊള്ളാം മനുഷ്യരെയും മ്രുഗങ്ങളെയും ഉപദ്രവിക്കരുതു . അങ്ങനെ ടേണ്‍ അനുസരിച്ചൂ-ഓരോരുത്തര്‍ പോകണം . ഒരു ദിവസം രാജാവിന്‍റെ മകളുടെ ടേണ്‍ ആയി എല്ലാവര്‍ക്കും സങ്കടമായി ദുഖിച്ചിരുന്നപ്പോള്‍ അതാ ഒരു പടയാളി അദ്ദേഹത്തിന്‍റെ ശൂലവുമായി വന്നു ആ വ്യാളത്തെ കൊന്നു രാജകുമാരിയെ രക്ഷിച്ചു.
ഒരു സത്യത്തെ പ്രതീകത്മകമായി ചിത്രീകരിച്ചതാണു അരൂപം .ആ രൂപത്തെ ആസ്പ്ദമാക്കി മറ്റോരു കഥയായി പിന്നീടു പ്രത്യക്ഷപ്പെട്ടതു യാഥാര്‍ദ്ധ്യത്തില്‍ നിന്നും വളരെ അകലെയായിപ്പോയില്ലേ ?
ഒരു ചരിത്ര സത്യമാണു സത്യവിശ്വാസത്തിനുവേണ്ടിയുള്ള ഗീവര്ഗീസ് സഹദായുടെ രക്തസാക്ഷിത്വം. !
ക്രിസ്ത്യാനികളായ നമ്മളെല്ലാവരും യേശുവിനു സാക്ഷ്യം വഹിക്കേണ്ടവരാണു. രക്തസാക്ഷികളാകാന്‍ വിളിക്കപ്പെട്ടവരാണു. അപ്പസ്തോലന്മാരെല്ലാവരും യോഹന്നാന്‍ ഒഴികെ രക്തസാക്ഷിത്വം സ്വീകരിച്ചവരാണു.
പക്ഷേ നമ്മുടെ ജീവിതം യേശുവിനെ വിഷമിപ്പിക്കുന്നില്ലേ ? ????????

Thursday, 26 July 2018

What you say ?

അമ്മേ നാരായണ = അമ്മേ രക്ഷിക്കണേ. അമ്പലങ്ങളുടെ മുന്‍പില്‍ എഴുതിയിട്ടുണ്ടൂ .
ഹോസാന = രക്ഷിക്കണേ ( ഹെബ്രായാഭാഷയില്‍ )
ഹെബ്രായഭാഷയില്‍ അന്നു അവിടെ വെച്ചു ഹോശാന പാടി യേശുവിനു വരവേല്പ്പു നല്കി അര്ത്ഥ്ം രക്ഷിക്കണേ യെന്നു അവര്‍ ഉച്ചത്തില്‍ പാടി .
യേശുവിനു ഭാരതത്തിലായിരുന്നു സ്വീകരണമെങ്കില്‍ നമ്മള്‍ എങ്ങനെ പാടുമായിരുന്നു .
" നാരായണ ,നാരായണ, നാരായണ യേശുവേ " എന്നു പാടുമായിരുന്നോ ?

Wednesday, 25 July 2018

Lawsuits among Believers

When any of you has a grievance against another,do you dare to take it to court  before the unrighteous ,instead of taking it before the saints ? Do you not know that the saints will judge the world ?. ( 1Cor. 6 : 1 - 2 )
നീതിരഹിതരായ വിജാതീയരുടെ വിധി തേടരുതു .
നമ്മള്‍ ക്രിസ്ത്യാനികള്‍ വിശ്വാസസംബന്ധമായ കാര്യങ്ങള്‍ക്കു രാജ്യത്തിന്‍റെ കോടതിയെ സമീപിക്കരുതു. അവരുടെ വിധി വിശ്വാസത്തിനു യോജിച്ചതാകില്ല. അവര്‍ രാജ്യത്തിന്‍റെ നീതി നടപ്പാക്കുന്നു.
അതിനാല്‍ വി. പൌലോശ്ളീഹാ 1കോറ, 6 ല്‍ ഇപ്രകാരം നമ്മേ ഉപദേശിക്കുന്നു. സഭയിലെ മൂപ്പന്മാരും സഭാകോടതിയും വേണം വിശ്വാസികളുടെ തര്‍ക്കങ്ങള്‍ തീര്‍ക്കുവാന്‍ .
ഇന്നു നമ്മള്‍ അതെല്ലാം മറക്കുന്നു. മെത്രാന്മാര്‍ മെത്രാന്മാര്‍ക്കു എതിരായും ,സഭാതലവനു എതിരായും കോടതികയറുന്നു. ഇതു കാണുന്നവിശ്വാസികളും, വിശ്വാസികള്‍ക്കു എതിരായും മെത്രാന്മാര്‍ക്കു എതിരായും ,സഭാത്ലവന്മാര്‍ക്കു എതിരായും നീങ്ങുന്നു,
ഇതു ഒരു നല്ല പ്രവണതയല്ല. ഇതുകൊണ്ടു സഭയെ തളര്ത്തുവാനും ചെറുതലമുറയുടെ  വിശ്വാസം തകരുവാനും ഇടയാകും
അതിനാല്‍ പ്രാര്ത്ഥനയോടെ മുന്നേറാം.

Tuesday, 24 July 2018

പരിശുദ്ധ ത്രീത്വം ഒരു ദൈവീക രഹസ്യം

ചില പോസ്റ്റുകള്‍ കണ്ടപ്പോള്‍ ദൈവത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടില്‍ അല്പം അപാകതയുണ്ടോയെന്നു സംശയിക്കുന്നു.

പഴയനിയമത്തില്‍ " യാഹ്വേ " എന്നു പറഞ്ഞിരുന്നതു തന്നെയാണു പുതിയനിയമത്തില്‍ ത്രീത്വമായി നാം മനസിലാക്കുന്നതു. പഴയതില്‍ ദൈവം പറഞ്ഞു "ആയിരിക്കുന്നവന്‍ ഞാനാകുന്നു " I am who am "

ഇതു തന്നെ യേശു പുതിയനിയമത്തില്‍ യോഹ.6: 20 ല്‍ പറയുന്നുണ്ടൂ " ഇതു ഞാനാണു "  പക്ഷേ ഞാന്‍ ആരാണെന്നു പറഞ്ഞില്ല.
പഴയതിന്‍റെ പൂര്ത്തീകരണമാണു പുതിയതില്‍ നാം കാണുക. പുതിയതില്‍ യേശു പിതാവെന്നാണു സംബോധനചെയ്യുന്നതു, അതുപോലെ " പിതാവിന്‍റെ  മടിയിലിരിക്കുന്ന ഏകജാതനല്ലാതെ മറ്റാരും പിതാവിനെ അറിയുന്നില്ലെന്നും പറയുന്നു.

അല്പം വിശദമായി ചിന്തിച്ചാല്‍ .ഒറ്റദൈവമേയുള്ളു. അതില്‍ മൂന്നു ആളുകള്‍ ഉണ്ടു .പക്ഷേ ഇവരെ വേര്‍പെടുത്താന്‍ സാധിക്കില്ല. നമ്മള്‍ പലപ്പോഴും ഇവരെ മൂന്നു വ്യത്യസ്ത ആളുകളായി അഥവാ മൂന്നു വേര്‍പെട്ട ആളുകളായി കാണുന്നതാണു അബദ്ധമാകുന്നതു.
ചുരുക്കം പരിശുദ്ധാത്മാവു വന്നുവെന്നു പറഞ്ഞാല്‍ പരിശുദ്ധത്രീത്വം തന്നെയാണു വന്നതു. പുത്രനെന്നു പറയുമ്പോഴും അവിടേയും മൂന്നുപേരും ഉണ്ടു.പിതാവെന്നു പറയുമ്പോഴും അവിടേയും മൂന്നുപേരും ഉണ്ടു.

സ്രിഷ്ടി പിതാവിന്‍റെയാണെന്നു പറയുമ്പോഴും മൂന്നുപേരും ചേര്ന്നാണു അതു നടത്തുക.(നമുക്കു നമ്മുടെ ഛായയിലും സാദ്രിശ്യത്തിലും മനുഷ്യനെ സ്രിഷ്ടിക്കാം )

രക്ഷാകര്മ്മം പുത്രന്‍റെയാണെന്നു പറയുമ്പോഴും അവിടേയും മൂന്നുപേരും ഉണ്ടു .

വിശുദ്ധീകരണം പരിശുദ്ധാത്മാവിന്‍റെ യാണെന്നു പറയുമ്പോഴും ത്രീത്വമാണു വിശുദ്ധീകരിക്കുന്നതു.

ഇനിയും പരിശുദ്ധകന്യകയുടെമേല്‍ പരിശുദ്ധാത്മാവു വന്നു അവളുടെ ഉദരത്തില്‍ യേശു ജനിച്ചുവെന്നു പറയുമ്പോഴും അവിടേയും പരിശുദ്ധത്രീത്വമാണു പ്രവര്ത്തിക്കുക.
നാല്പതാം നാള്‍ ശ്ളീഹന്മാരുടെ മേല്‍ പരിശുദ്ധാത്മാവു തീനാവിന്‍റെ സാദ്രിശ്യത്തില്‍ ഇറങ്ങി വന്നുവെന്നു പറയുമ്പോഴും അവിടേയും പരി.ത്രീത്വമാണു പ്രവര്ത്തിക്കുക.

( ഇനിയത്തെ ഉദാഹരണം തെറ്റാണെങ്കില്‍ ക്ഷമിക്കണം ഞാന്‍ ഒരു സൈയ്ന്‍റ്റിസ്റ്റല്ലെല്ലോ  വെള്ളം = H2o ; നീരാവി =  H2o  ;    ഐസ് =  H2o. ഇതുപോലെ പിതാവ് = പരി. ത്രിത്വം ; പുത്രന്‍ = പരി. ത്രിത്വം ; പരിശുദ്ധാത്മാവു = പരി .ത്രിത്വം . )

കാരണം . ഏക സത്യ ദൈവം എന്നു പറയുന്നതു പരി .ത്രിത്വമാണു. എന്നാല്‍ ഒരിക്കലും വേര്‍പിരിയാത്ത ഒരു സത്യവും, ദൈവിക രഹസ്യവുമാണു.

ഇതു മനസിലാക്കാന്‍ അല്പം ബുദ്ധിമുട്ടു തോന്നാം .ഇതു ഒരു ദൈവീകരഹസ്യമാണു. ഇതില്‍ ഒരു സംവാദത്തിനു ആരും തുനിയരുതു. ഇതില്‍ വെള്ലം ചേര്‍ക്കാന്‍ പറ്റില്ല.

മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ക്ഷമിക്കുക

Monday, 23 July 2018

നമ്മില്‍ പ്രവര്ത്തിക്കുന്ന ദൈവാത്മാവു !!!!!!

ദൈവം നമുക്കു ഭയത്തിന്‍റെയും ശ്ക്തിയുടേയും സ്നേഹത്തിന്‍റെയും വിവേകത്തിന്‍റെയും ആത്മാവിനെയാണു നല്കിയിരിക്കുന്നതു .വി.ഗാല്‍ഡിന്‍

പിന്നെ എന്തുകൊണ്ടു ഈ ആത്മാക്കളൊന്നും നമ്മില്‍ പ്രവര്ത്തിക്കുന്നില്ല. അതാണു ഇന്നു പിശാചു നമ്മില്‍ ശക്തി പ്രാപിക്കുന്നതും നാം ദൈവത്തില്‍ നിന്നും അകലുന്നതും.

അതിനു നാം എന്തു ചെയ്യണം ?

ദൈവത്തില്‍ ആശ്രയിക്കുക. പൂര്ണമായ സമര്‍പ്പണം ആവശ്യമാണു. വിട്ടുകൊടുക്കുക. അവിടുത്തെ കയ്യില്‍ കളിമണ്ണായി രൂപാന്തരപ്പെടുക. അവിടുത്തോടു പറയുക. എന്നെകൊണ്ടു ഒന്നും സാധിക്കുന്നില്ല. അവിടുന്നു തന്നെ എന്നില്‍ പ്രവര്ത്തിക്കണമേ !

ഭയത്തിന്‍റെ ആത്മാവിനെ എന്നിലേക്കു അയക്കണമേ !
ശക്തിയുടെ ആത്മാവിനെ എന്നിലേക്കു അയച്ചാലും !
സ്നേഹത്തിന്‍റെ ആത്മാവിനെ എന്നില്‍ നിറക്കണമേ !
വിവേകത്തിന്‍റെ ആത്മാവു എന്നില്‍ നിറയട്ടേ  ആമ്മീന്‍ 

അങ്ങനെ നമ്മള്‍ ആവശ്യപ്പെട്ടാല്‍ ,അങ്ങയെ ക്കൂടാതെ എനിക്കു ഒന്നും ചെയ്യാന്‍ കഴിവില്ലെന്നും അവിടുത്തെ ക്രുപയാല്‍ പരിശുദ്ധാത്മാവു എന്നില്‍ പ്രവര്ത്തിക്കാന്‍ അങ്ങു അനുവദിക്കണമേ അല്ലെങ്കില്‍ ഞാന്‍ പിശാചിനു അടിമയാകാനുള്ള സാധ്യത കൂടുതലാകയാല്‍ കര്ത്താവേ കനിയണമേയെന്നു പ്രാര്ത്ഥിച്ചാല്‍ ദൈവം നമ്മുടെ പ്രാര്ത്ഥന കേള്‍ക്കും !

എല്ലാവരേയും ദൈവം സമര്ത്ഥമായി അനുഗ്രഹിക്കട്ടെ ആമ്മീന്‍ 

Saturday, 21 July 2018

"ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു "

"ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു "

ശ്രീനാരായണഗുരുവിനു ഈ ആശയം എവിടെ നിന്നും ലഭിച്ചു ?

ബൈബിളില്‍ നിന്നുമാണെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ ?

ബൈബിള്‍ പൂര്ണമായും പഠിച്ച ഒരു വ്യക്തി ആയിരുന്നു ശ്രീ നാരായണ ഗുരു .

അദ്ദേഹം പഴയനിയമവും പുതിയ നിയമവും പഠിച്ചയാളായിരുന്നു.

യേശു ലോകത്തിലേക്കു വന്നതു മനുഷ്യരെ മുഴുവന്‍ യോജിപ്പിക്കുവാനായിരുന്നു .എല്ലാവരേയും ദൈവത്തിങ്കലേക്കു അടുപ്പിക്കുവാനായിരുന്നു.ഒരു ജാതിക്കാരേയും അവിടുന്നു മാറ്റിനിര്ത്തിയിരുന്നില്ല. കുറഞ്ഞജാതിക്കാരെന്നു പറഞ്ഞു യഹൂദര്‍ മാറ്റിനിര്ത്തിയവരായിരുന്നു സമരിയാക്കാര്‍ .

തെറ്റിപോയ സമരിയാക്കാരിയെ രക്ഷയുടെ പാതയിലേക്കു കൊണ്ടുവരാനായി നട്ടുച്ചക്കു കിണറ്റിന്‍ കരയില്‍ കാത്തിരിക്കുന്ന യേശുവിനെക്കാണാം .

കുക്ഷ്ട രോഗികളെ സമൂഹം മാറ്റിനിര്ത്തിയിരുന്നു .അവര്‍ സമൂഹത്തില്‍ വരാതെ അവര്‍ക്കു ഭ്രഷ്ട്കല്പ്പിച്ചിരുന്നു.എന്നാല്‍ യേശു കുഷ്ടരോഗിയെ സ്പ്ര്‍ശിച്ചു സുഖപ്പെടുത്തുന്നു.

വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവളെ കല്ലെറിഞ്ഞു കൊല്ലണം .അതായിരുന്നു മോശയുടെ നിയമം .  യേശുവിന്‍റെ അടുത്തു കൊണ്ടുവന്ന വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയോടു കരുണകാണിക്കുന്നയേശു .

യേശുവിന്‍റെ മലയിലെ പ്രസംഗം ( ഗാന്ധിജിക്കും ഈ പ്രസംഗം വളരെ ഇഷ്ടമായിരുന്നു ) ഇതെല്ലാമാണു ശ്രീ നാരായണഗുരുവിനെ " മതം ഏതായാലും മനുഷ്യന്‍ നന്നാകണം " എന്ന ചിന്തയിലേക്കു കടത്തികൊണ്ടു വന്നതു .

ഇതുകാണിക്കാനായി അവരുടെ മണ്ഡഭങ്ങളില്‍ നേരത്തെ ഓരോ നിലയിലും ഒരോ മതത്തിന്‍റെ ചിഹ്നം കൊടുക്കുമായിരുന്നു.

അടിയില്‍ ഹിന്ദു ദേവന്രെ പ്രതിമ.അതിന്‍റെ മുകളിലത്തെ നിലയില്‍ യേശുവിന്‍റെ പ്രതിമയോ കുരിശൊ പിന്നെ മുസ്ലീമിന്രെയും ഒക്കെ പ്രതീകങ്ങള്‍ ഒരു കാലത്തു ഉണ്ടായിരുന്നു .ഇപ്പോള്‍ അതെല്ലാം മാറ്റി ശ്രീനാരയണഗുരുവിന്‍റെ തു മാത്രമാക്കി.

ഏതായാലും ഒരു കാര്യം വ്യക്തമാണു .

മനുഷ്യര്‍ ഏതു ജാതിയില്‍ പെട്ടവനായാലും എല്ലാവരും ദൈവമക്കള്‍ തന്നെ .

ദൈവം ഏതെങ്കിലും ഒരു ജാതിയില്‍ പെട്ടവനല്ല. !!!

മനുഷ്യമക്കള്‍ക്കെല്ലാം പിതാവായദൈവം ഏകന്‍ തന്നെ  !!!!!

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...