Sunday 24 May 2015

നിത്യജീവനിലേക്കു നിര്‍ഗളിക്കുന്ന അരുവിക്കു പുറം തിരിഞ്ഞിരിക്കുന്നവര്‍

" യേശുപറഞ്ഞു : ഈ വെള്ളം കുടിക്കുന്ന ഏവനും വീണ്ടും ദാഹിക്കും. ...........  ...... .....എന്നാല്‍ ഞാന്‍ നല്കുന്ന ജലം അവനില്‍ നിത്യ ജീവനിലേക്കു നിര്‍ഗളിക്കുന്ന അരുവിയാകും "  (  യോഹ.4: 13 - 14 )
ദാഹിച്ചിരിക്കുന്നവന്‍ ദാഹജലം ഉള്‍കൊള്ളുന്ന അരുവിക്കു പുറം തിരിഞ്ഞിരുന്നാല്‍ ഒരിക്കലും ആ അരുവികാണില്ല. കുടിക്കില്ല. ദാഹം ശമിക്കുകയുമില്ല.

ഉല്പത്തിപുസ്തകത്തില്‍ 21 മത്തെ അധ്യായത്തില്‍ നാം കാണുന്നു ഇസ്മായേല്‍ ദാഹം കൊണ്ടു മരിക്കുന്നതുകാണാതിരിക്കാന്‍ എതിര്‍ ദിശയിലേക്കുനോക്കി ഇരിക്കുന്ന ഹാഗാര്‍. അവള്‍ അവളുടെ മുന്‍പിലുളള കിണര്‍ കാണുന്നില്ല.അവള്‍ പുറംതിരിഞ്ഞിരിക്കുകയാണു. അവളുടെ ദുഖം കൊണ്ടു കണ്ണുകള്‍ പോലും അടഞ്ഞതുപോലെയാണു .എന്നാല്‍ ദൈവം ഇടപെട്ടപ്പോള്‍ കാര്യങ്ങള്‍ എല്ലാം നേരേയാകുന്നു. സ്വര്‍ഗത്തില്‍ നിന്നു ഒരുദൂതന്‍ അവളെവിളിച്ചു പറഞ്ഞു കുഞ്ഞിനെ കയ്യില്‍ എടുക്കുക. ദൈവം അവനെ ഒരു ജനതയുടെ പിതാവാക്കും.  " ദൈവം അവളുടെ കണ്ണുതുറന്നു. അവള്‍ ഒരു കിണര്‍ കണ്ടു. അവള്‍ ചെന്നു തുകല്‍ സന്‍ചി നിറച്ചുകുട്ടിക്കു കുടിക്കാന്‍ കൊടുത്തു. "  ( ഉല്പ.21 ; 19 )



നമുക്കും പറ്റുന്നതു ഇതാണു. ദൈവത്തില്‍ നിന്നും അകലുമ്പോള്‍ , ദൈവത്തിനു പുറം തിരിഞ്ഞിരിക്കുമ്പോള്‍ ,നമ്മുടെ മുന്‍പിലുളള ദൈവത്തിന്‍റെ ക്രുപാദാനങ്ങള്‍ കാണില്ല. ദൈവതിരുഹിതത്തിനെതിരായി പ്രവര്ത്തിക്കുന്നവരായി മാറും.

ചിലര്‍ സഭയേയും സഭാപാരമ്പര്യത്തേയും വിട്ടിട്ടു നിഴലിന്‍റെ പുറകേ ഓടും. യധാര്ത്ഥയേശുവിനെ വിട്ടിട്ടു നിഴലിനെ ലക്ഷ്യം വെച്ചു ഓടുന്നവര്‍ എതിര്‍ ദിശയിലേക്കാണു ഓടുന്നതെന്നു അവര്‍ അറിയുന്നില്ല. കാരണം പാരമ്പര്യത്തേയും സഭയേയും ദുഷിക്കുന്നവരാണു അവര്‍.

പാരമ്പര്യത്തേകുറിച്ചു ശ്ളീഹാ പറയുന്നതു ശ്രദ്ധയോടെ കേള്‍ക്കുക.

" നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിന്‍റെ മഹത്വം നിങ്ങള്‍ക്കു ലഭിക്കുന്നതിനുവേണ്ടി ഞങ്ങളുടെ സുവിശേഷത്തിലൂടെ അവിടുന്നു നിങ്ങളെ വിളിച്ചു. അതിനാല്‍ , സഹോദരരേ, ഞങ്ങള്‍ വചനം മുഖേനയോ ,കത്തു മുഖേനയോ നിങ്ങളെ പഠിപ്പിച്ചിട്ടുള്ള പാരമ്പര്യങ്ങളേ മുറുകെ പിടിക്കുകയും അതില്‍ ഉറച്ചു നില്ക്കുകയും ചെയ്യുവിന്‍. ( 2തെസേ.2: 14-15 ) . 
എന്നാല്‍ ഇതിനു എതിരായി പ്രവര്ത്തിക്കുകയും സഭയേയും സഭാപാരമ്പര്യത്തേയും ദുഷിക്കുന്നവര്‍ ചെണ്ടയുംകൊട്ടി ഓടുന്നതു നിഴലിനുപുറകെയാണു. എന്നാല്‍ ഈ കൂട്ടരും അല്ഭുതപ്രവര്ത്തങ്ങളും ,രോഗശാന്തിയും ഒക്കെ നടത്തും അതിനു അവരെ സഹായിക്കുന്നതു ഒരിക്കലും സത്യാത്മവയിരിക്കില്ല. സത്യാത്മാവു ഒരിക്കലും സഭക്കു എതിരായി പ്രവര്ത്തിക്കില്ല.



ഇവരെ കുറിച്ചാണു ജറമിയാ പറയുന്നതു. " ജീവജലത്തിന്‍റെ ഉറവിടമായ കര്ത്താവിനെ അവര്‍ ഉപേക്ഷിച്ചു. " ജറ. 17:13 )

"ആകശങ്ങളേ ഭയന്നു നടുങ്ങുവിന്‍,സംഭ്രമിക്കുവിന്‍ .ഞെട്ടിവിറക്കുവിന്‍, കര്ത്താവു അരുള്‍ചെയ്യുന്നു. എന്തെന്നാല്‍ എന്‍റെ ജനം രണ്ടു തിന്മകള്‍ പ്രവര്ത്തിച്ചു. ജീവജലത്തിന്‍റെ ഉറവയായ എന്നെ അവര്‍ ഉപേക്ഷിച്ചു. ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടകിണറുകള്‍ കുഴിക്കുകയും ചെയ്തു. ( ജറ. 2: 12 - 13 )

ജീവജലം പ്രദാനം ചെയ്യാന്‍ കര്ത്താവു സ്ഥാപിച്ച സഭയില്‍ നിന്നും മാറി മനുഷ്യനിര്മ്മിതമായ ജീവജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത കൂട്ടായമയില്‍ ജീവിക്കുന്നവര്‍. അവിടേയും അഭിഷേകവും രോഗശാന്തിയും,അല്ഭുതങ്ങളും ഒക്കെ നടക്കും അതു സത്യാത്മാവിന്‍റെ പ്രവര്ത്തനമല്ലെന്നു യേശുതന്നെ സാക്ഷിക്കുന്നു.

"അന്നു പലരും എന്നോടു ചോദിക്കും.കര്ത്താവേ കര്ത്താവേ ഞ്ങ്ങള്‍ നിന്‍റെ നാമത്തില്‍ പ്രവചിക്കുകയും ,നിന്‍റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്‍റെ നാമത്തില്‍ നിരവധി അല്ഭുതങ്ങള്‍ പ്രവര്ത്തിക്കുകയും ചെയ്തില്ലേ ? അപ്പോള്‍ ഞാന്‍ അവരോടുപറയും : നിങ്ങളേ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല. അനീതി പ്രവര്ത്തിക്കുന്നവരേ നിങ്ങള്‍ എന്നില്‍ നിന്നും അകന്നുപോകുവിന്‍.( മത്താ.7:22-23 )

ഈ കൂട്ടര്‍ യേശുവിനെ വിളിച്ചപേക്ഷിക്കുന്നതുകണ്ടാല്‍ ആരും സംശയിക്കില്ല. കാലിന്മേല്‍ കാലും ഒക്കെ കയറ്റിവെച്ചു.രോഗശാന്തിനല്കലും, പിശാചുക്കളെ ഒഴിപ്പിക്കലും, അത്മാക്കള്‍ കയറിതുള്ളുന്നതും, മറുഭാഷയെന്ന വ്യാജേന പലതും പുലമ്പുകയും ഒക്കെ ചെയ്യുമ്പോള്‍ ജനം കാര്യ സാധ്യത്തിനുവേണ്ടി തടിച്ചുകൂടും . പക്ഷേ അവസാനം യേശു അവരോടു പറയുന്നതാണു നാം കേട്ടതു.

ഇങ്ങനെയുളളവരോടു എങ്ങനെ പെരുമാറണമെന്നു ശ്ളീഹാതന്നെ ഉപദേശിക്കുന്നതു ശ്രദ്ധിക്കാം  

" അലസതയിലും, ഞ്ങ്ങളില്‍ നിന്നും സ്വീകരിച്ച പാരമ്പര്യത്തിനിണങ്ങാത്ത രീതിയിലും ജീവിക്കുന്ന ഏതോരു സഹോദരനില്‍ നിന്നും ഒഴിഞ്ഞു നില്ക്കണമെന്നു സഹോദരരേ കര്ത്താവിന്‍റെ നാമത്തില്‍ ഞ്ങ്ങള്‍ നിംഗളോടു കല്പിക്കുന്നു. " ( 2തെസേ.3: 6 )

അതിനാല്‍ സഹോദരരേ സൂക്ഷിച്ചില്ലെങ്ങ്കില്‍ ഈ കൂട്ടര്‍ നമ്മുടെ വിശ്വാസജീവിതത്തെ തകര്‍ക്കും. കാര്യ സാധ്യത്തിനുവേണ്ടി സഭയേയും സഭാപാരമ്പര്യത്തേയും ഉപേക്ഷിക്കുന്നവര്‍ ഇഹത്തിലെ ക്ഷണീക സന്തോഷത്തിനുപുറകേ പോകുന്നവരാണു.

ആഴ്ച്ച കാത്തിരിപ്പിന്‍റെ ആഴ്ച്ചയാണെല്ലോ ? പെന്തികൊസ്തിതിരുന്നാണിനു എല്ലാവര്‍ക്കും പരിശുദ്ധാത്മ നിറവു ഉണ്ടാകാനായി പ്രാര്ത്ഥിക്കുന്നു. 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...