Friday 2 January 2015

ക്രിസ്ത്യാനികള്‍ വിദേശത്തു നിന്നും വന്നവരല്ല ഇവിടെ ജനിച്ചുവളര്ന്നവരാണു

ക്രിസ്ത്യാനി

ഇന്‍ഡ്യയില്‍ വെറും 2.3 % മാത്രമാണു ക്രിസ്ത്യാനികള്‍ (ഏകദേശം )
ഇന്‍ഡ്യയുടെ നവീകരണത്തിനു അധവാ ഇന്‍ഡ്യയെ കെട്ടിപടുക്കുവാന്‍
ചോരയും നീരും കൊടുത്തിട്ടുള്ളവരാണു ക്രിസ്ത്യാനികള്‍
വിദേശത്തു നിന്നും വന്നവരല്ല ഇവിടെ ജനിച്ചുവളര്ന്നവരാണു.
ക്രിസ്ത്യാനിയെന്നുപറഞ്ഞാല്‍ എല്ലാവരേയും മറ്റിനിര്‍ത്തി സ്വന്തമായ ഒരുചട്ടക്കൂടില്‍ മാത്രം കഴിഞ്ഞുകൂടുന്നവരല്ല ക്രിസ്ത്യാനികള്‍

സാധുജനസേവ

ഹിന്ദുസഹോദരന്മാര്‍ ചെയ്യുന്നതു അവരുടെ ഇടയില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതായിട്ടാണൂ ഞാന്‍ മനസിലാക്കിയിട്ടുള്ളതു. അതുപോലെ മുസ്ലിം സഹോദരന്മാരും അവരുടെ ആള്ക്കാര്‍ക്കായിട്ടാണു അവരുടെ സഹായവും പ്രവര്‍ത്തനവും.
ക്രിസ്ത്യാനികള്‍ മാത്രമാണു ജാതിമതഭേദമന്യേ സഹായം എത്തിച്ചുകൊടുക്കുന്നതു. മദര്‍ തെരേസയും ഒക്കെ ആവശ്യക്കാരെയാണു സഹായിച്ചിരുന്നതു അവിടെ ജാതി ഒരു മാനദണ്ടമായിരുന്നില്ല.
ഞാനോര്‍ക്കുന്നു തിരുവല്ലയില്‍ ഞ്ങ്ങള്‍ ഒരു സമൂഹവിവാഹം നടത്തിയിരുന്നു അതില്‍ പകുതിയോളം ഹിന്ദുസഹോദരന്മാരായിരുന്നു.
തിരുവനന്തപുരത്തു കാതോലിക്കാബാവാ പാവപ്പെട്ടവര്ക്കായി പണിയുന്ന വീടുകളില്‍ 50 എണ്ണം മുസ്ലീം ഹിന്‍ധു സഹോദരന്മാര്ക്കായി മാറ്റിവച്ചിരിക്കുന്നു  ഇതൊക്കെ ഒരു ഉദാഹരണത്തിനു വേണ്ടിപറഞ്ഞതാണു. തിരുവല്ലായില്‍ ക്രിസ്ത്യാനികളുടെ വിവാഹം പള്ളിയിലും മറ്റേതു വിവാഹ മണ്ഡപത്തിലുമായിരുന്നു. ( അവരുടെ പൂജാരിയായിരുന്നു കാര്‍മികന്‍ ) ഞാന്‍ പറഞ്ഞതു സഹായം ചെയ്യുന്നതു മതം മാറ്റാനല്ലായിരുന്നുവെന്നു കാണിക്കാനാണു.


ഇവിടെ ക്രിസ്ത്യാനികള്‍ അവരുടെ ആചാരങ്ങളില്‍ കൊള്ളാവുന്നവയെ സ്വീകരിച്ചുകൊണ്ടാണു അധവാ അവരെ പൂര്‍ണമായി അകറ്റിനിര്‍ത്തികൊണ്ടല്ലക്രിസ്തുമതത്തില്‍ ആയിരിക്കുന്നതു.
യേസുവും ഇതൂതന്നെയാണു കാണിച്ചുതന്നതു .യേശ്യുവിന്‍റെ വംശാവലിതന്നെ ഇതാണു കാണിക്കുന്നതു. ഇജാതീയനായ മല്ക്കിസദേക്കിന്‍റെ ബലിയും ദൈവം അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു.അതുപോലെ മല്ക്കീസദേക്കിന്‍റെ ക്രമത്തിലെ അപ്പവും വീഞ്ഞുമാണു യേശുവും തന്‍റെ ബലിക്കായി സ്വീകരിച്ചതു.

എല്ലാമതത്തിന്റെയും ലക്ഷ്യം ദൈവമാണു.

എല്ലാവരും അവരവര്ക്കു ലഭിച്ച അറിവിന്റെ അടിസ്ത്ഥാനത്തില്‍ ദൈവത്തിന്‍കലേക്കു പലായനം ചെയ്യുന്നവരാണു. അവരിലെ നന്മ സ്വീകരിക്കുന്നതില്‍ ക്രിസ്ത്യാനികള്‍ക്കു വൈമുഖ്യമില്ല.
അതിനാലാണു രണ്ടാം വത്തിക്കാന്‍ കൌണ്സില്‍ പറഞ്ഞതു സത്യത്തിന്‍റെ കിരണങ്ങള്‍ എല്ലാമതത്തിലും ചിതറിക്കിടപ്പുണ്ടു അതിനാല്‍ എതുമതത്തില്‍ നിന്നും സത്യത്തിന്‍റെ കിരണങ്ങളെ , അവയിലെ നല്ല കാര്യങ്ങളെ നമ്മുടെ അടിസ്താനവിശ്വാസത്തിനു കോട്ടം വരാതെ  സ്വീകരിക്കുന്നതിനു തടസമില്ല.
ഉദാഹരണം നമ്മുടെ വിവാഹത്തിനു താലികെട്ടു മന്ത്രകോടി മുതലായവ ഭാരതീയാചാരത്തില്‍ നിന്നും എടുത്തതാണു.
ഭാരതീയാചാര്യന്മാര്‍ ഭക്തിയുളളവര്‍ആയിരുന്നു, സ്നേഹമുള്ളവരായിരുന്നു, ദൈവികസ്നേഹം പങ്ങ്കിടുന്നവരായിരുന്നു.മഹാത്മാക്കളായിരുന്നു എന്താണു ഇതിന്‍റെ ചുരുക്കം ? വാക്കും പ്രവര്‍ത്തിയും തമ്മിലുളള അകലം ശൂന്യമായിരുന്നു. അധവാ വാകും പ്രവര്‍ത്തിയും ഒന്നായിരുന്നു.


ഇന്നു കാലം മാറി കൊല്ലും കൊലയും മത സ്പ്ര്ദ്ദയും വളര്ന്നു വരുന്നു.
നിര്ബന്ധിച്ചു മതം മാറ്റുക അല്ലെങ്ങ്കില്‍ കൊന്നുകളയുക.
പാകിസ്ഥാനില്‍ കഴിഞ്ഞ ആഴ്ച്ചയാണെല്ലോ 180 ഒാളം കുരുന്നുകളെ കൊന്നൊടുക്കിയതു. ഭീകരര്‍ വളര്‍ന്നുവരികയാണു
ഇന്‍ഡ്യയിലും ധാരാളം ക്രൈസ്ഥവ രക്തസാക്ഷികള്‍ ഉണ്ടാകാനുള്ള സാധ്യതകളാണു മുന്‍പില്‍ കാണുന്നതു

ക്രിസ്ത്യാനികള്‍ അറിയാതെ ചെയ്യുന്ന കൊടും ഭീകരത.

അമ്മമാര്‍ തങ്ങളുടെ ഉദരത്തില്‍ വളരുന്ന ശീശുക്കളെ അബോര്‍ഷനിലൂടെ കൊന്നുകൂട്ടുന്നതു , പാകിസ്താനില്‍ കഴിഞ്ഞ ആഴ്ച്ച നടന്ന പിന്‍ചോമനകളുടെ കൊലപാതകത്തെക്കാള്‍ ഭീകരം ആണെന്നു ആരെങ്ങ്കിലും അറിയുന്നുണ്ടോ ?
ദൈവതിരുമുന്പില്‍ എല്ലാം കൊലപാതകമാണു

ഒരു ക്രിസ്ത്യാനി എന്തായിരിക്കണം ?

‌ക്രിസ്ത്യാനി ലോകത്തിന്‍റെ പ്രകാശമാണു ( പ്രകാശമാകേണ്ടവനാണു ) എന്തുകൊണ്ട് ? 

" ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണു എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്‍റെ പ്രകാശമുണ്ടായിരിക്കും "  (യോഹ.8:12 )

കൂടാരതിരുന്നാളിനോടു അനുബന്ധിച്ചു ,  പിതാക്കന്മാര്‍ മരുഭൂമിയില്‍ കൂടി നടന്നപ്പോള്‍ അവര്‍ക്കു പ്രകാശം പകരാന്‍ ദീപസ്ഥംഭം അവരെസഹായിച്ചതിന്‍റെ ഓര്മ്മക്കായി , അവര്‍ "ആഴികൂട്ടല്‍" ചടങ്ങു നടത്തിയിരുന്നു. കൂടാരമുണ്ടാക്കാന്‍ ഉപയോഗിച്ച  കമ്പൂകളാണു  അവര്‍ ആഴികൂട്ടാന്‍ ഉപയോഗിച്ചിരുന്നതു.കൂടാരതിരുന്നാള്‍ ഔദ്യോഗികമായി അവസാനിക്കുന്നതിന്‍റെ പിറ്റേദിവസമാണു ആഴികൂട്ടുന്നതു .ആ പ്രകാശത്തില്‍ ദൈവാലയത്തിന്‍റെ പരിസരപ്രദേശങ്ങള്‍ എല്ലാം പ്രകാശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണു യേശുപറഞ്ഞതു ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണെന്നു.
പാപാന്ധകാരത്തില്‍ കഴിഞ്ഞിരുന്ന ലോകത്തെ പ്രകാശിപ്പിക്കാനാണു യേശുവന്നതു. ലോകത്തെമുഴുവന്‍ പ്രകാസിപ്പിക്കാനായി ദൈവം സൂര്യനെ നിയോഗിച്ചതുപോലെ നിത്യ സൂര്യനായ യേശു , ഉദയസൂര്യനായ യേശു, തന്നില്‍ ആയിരിക്കുന്നവരെ മുഴുവന്‍ പ്രകാശിപ്പിക്കുന്നു.
സൂര്യന്‍റെ പ്രതീകമായി യേശുവിനെ കാണുകയും ,നിത്യസൂര്യനായി യേശുവിനെ താരതമ്യപ്പെടുത്തുകയും ചെയ്യുന്നതു മനുഷ്യനു മനസിലാക്കാനായി അവനു സുപരിചിതമായ സൂര്യനുമായി ഉപമിക്കുകയാണു. ക്രിസ്ത്യാനികള്‍ക്കു എല്ലാം അതു മനസിലാകും എന്നാല്‍ പെന്തക്കോസ്തുകാര്‍ക്കു അതു മനസിലാകില്ല. അവര്‍ക്കു തമൂസിനെ മാത്രമേ പരിചയം ഉള്ളു.
വിശുദ്ധകുര്‍ബാന ,തിരുവോസ്തി,വാഴ്ത്തപ്പെട്ട ഹമീറാ, വാഴ്ത്തപ്പെട്ട പത്തീറാ, ദിവ്യകാരുണ്യം  കാണുമ്പോള്‍ യേശുവിന്‍റെ തിരുശരീര രക്തങ്ങളാണു അതില്‍ ഒരു ക്രിസ്ത്യാനികാണുക .പിശാചുക്കള്‍ പോലും അതു തിരിച്ചറിയുന്നു.(black mass ) എന്നാല്‍ പെന്തക്കോസ്തുകാര്‍ക്കു അതു തിരിച്ചറിയാന്‍ സാധിക്കില്ല. യൂദാസും തിരിച്ചറിഞ്ഞില്ല.  

" ദൈവം പ്രകാശമാണു. ദൈവത്തില്‍ അന്ധകാരമില്ല. അവിടുത്തോടു കൂട്ടായ്മയുണ്ടെന്നുപറയുകയും അതേസമയം അന്ധകാരത്തില്‍ നടക്കുകയും ചെയ്താല്‍ നാം വ്യാജം പറയുന്നവരാകും. " ( 1യോഹ.1: 6 )

എന്താണു ദൈവവുമായുളള കൂട്ടയുമ.അപരിമേയനായ ദൈവവുമായി നമുക്കു എങ്ങനെ കൂട്ടയ്മയുണ്ടാകും ? കാണപ്പെടുന്ന സഹോദരനില്കൂടെ മാത്രമേ ഇതുസാധിക്കൂ !
" അവിടുന്നുപ്രകാശത്തിലായിരിക്കുന്നതുപോലെ , നമ്മളും പ്രകാശത്തില്‍ സ്ന്‍ചരിക്കുന്നുവെങ്ങ്കില്‍ നമുക്കു പരസ്പരം കൂട്ടയ്മയുണ്ടാകും . സഹോദരനുമായുള്ള കൂട്ടയ്മയാണു, സ്നേഹത്തിലുളള കൂട്ടയ്മയില്‍ കൂടി മാത്രമേ ദൈവവുമായുളള കൂട്ടയ്മയിലേക്കു ഒരുവനു എത്താന്‍ സാധിക്കൂ .  

"എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു. " ( യോഹ.. 6 :56 )

ഒരാള്‍ യേശുവിലും യേശു അവനിലും ആയിരിക്കുകയെന്നുപറഞ്ഞാല്‍ ?
അതേ അവന്‍ യേശൂവായിമാറുകയെന്നാണു.
അതുകൊണ്ടാണു " ക്രിസ്ത്യാനി എന്നാല്‍ മറ്റൊരു ക്രിസ്തുവാണു " എനുപറയുന്നതു .
ക്രിസ്തു കാണുന്നതുപോലെ കാണാന്‍
ക്രിസ്തു പറയുന്നതുപോലെ പറയാന്‍
ക്രിസ്തു ആഗ്രഹിക്കുന്നതുപോലെ ആഗ്രഹിക്കാന്‍
ക്രിസ്തു ലോകത്തിന്‍റെപ്രകാശമായിരിക്കുന്നതുപോലെ ലോകത്തിന്‍റപ്രകാശമാകുവാന്‍
ക്രിസ്തു ലോകത്തെ പിതാവിങ്കലേക്കു നയിക്കുന്നതുപോലെ ലോകത്തെ നയിക്കുവാന്‍  
അതേ അവന്‍ ,ക്രിസ്ത്യാനി മറ്റൊരു ക്രിസ്തുവാണു.
അതേ അവന്‍റെ ഉള്ളില്‍ വസിക്കുന്ന ക്രിസ്തു അവനെ പ്രകാശിപ്പിക്കുന്നു.
അതിനായിട്ടാണു അവന്‍ വിളിക്കപ്പെട്ടതു .അതാണു അവന്‍റെ നിയോഗം !

അതെ അവന്‍ ലോകത്തിന്‍റെ പ്രകാശമാണു അധവാ പ്രകാശമായി മാറേണ്ടവനാണു.
നമുക്കു യേശുവില്‍ ഒന്നാകാം പ്രകാശമാകാം ലോകത്തെ പ്രകാശിപ്പിക്കാം

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...