Monday 19 January 2015

സഭാതനയര്‍ പരസ്പരം സ്നേഹമില്ലെങ്കില്‍?

"സ്നേഹത്തില്‍ നിന്നുദിക്കുന്നു ലോകം "   
" സ്നേഹമാണഹിലസാരമൂഴിയില്‍  "

ദൈവം സ്നേഹമ്മാണു ... സ്നേഹം ദൈവമാണു  
                                 
യേശുവിനു ഉണ്ടായിരുന്നതും ശിഷ്യനു ഉണ്ടായിരിക്കേണ്ടതും  "സ്നേഹം " മാത്രമാണു.

രണ്ട്  വ്യക്തികളുടെ പരസ്പരസ്നേഹത്തിന്‍റെ ഫലമാണു  " ജീവന്‍  "
യേശുവിന്‍റെ യധാര്‍ത്ഥ ശിഷ്യനെ തിരിച്ചറിയാനുള്ള അടയാണമാണു " സ്നേഹം "

"ഞാന്‍ പുതിയൊരുകല്ല്പന നിങ്ങള്‍ക്കുനല്കുന്നു നിങ്ങള്‍ പരസ്പരംസ്നേഹിക്കുവിന്‍ "

ഞാന്‍ നിങ്ങളെസ്നേഹിച്ചതുപ്പൊലെ നിങ്ങളും സ്നേഹിക്കുവിന്‍. നിംഗള്‍ക്കു പരസ്പരം സ്നേഹമുണ്ടെങ്കില്‍ നിംഗള്‍ എന്‍റെ ശിഷ്യന്മാരാണെന്നു അതുമൂലം എല്ലാവാരും അറിയും " ( യോഹ. 13: 34 - 35 )

ഒരു കാര്യം മൂന്നുപ്രാവശ്യം ആവര്‍ത്തിക്കുന്നതു ഉറപ്പിച്ചു പറയുന്നതിനു തുല്യമാണു .

അജപാലനദൌത്യം പത്രോസിനെ ഏള്‍പ്പിക്കുന്നതിനുമുന്‍പു 3  പ്രാവശ്യം യേശു പത്രോസിനോടു നീ എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിക്കുന്നതു താന്‍ ഏള്‍പ്പിക്കാന്‍ പോകുന്ന ദൌത്യം വളരെ പ്രധാനപ്പെട്ടതാണെന്നുകാണിക്കാനാണു.

അതുപൊലെ മൂന്നു പ്രാവശ്യം യേശുവിനെ ഉപേക്ഷിച്ചു പറഞ്ഞതിനു പരിഹാരമായി മൂന്നുപ്രാവശ്യം പത്രോസിനെകൊണ്ടു സ്നേഹം ഏറ്റുപറയിക്കുന്നതായി നമുക്കു മനസിലാക്കുന്നതില്‍ തെറ്റില്ലായിരിക്കും .

യേശു പത്രോസിന്‍റെ ബലഹീനതപരിഗണിക്കാതെ ഉത്തരവാദിത്വമുള്ള ഒരുജോലിയാണു ഏള്‍പ്പിക്കുന്നതു. തന്‍റെ ബലഹീനത പത്രോസ് മനസിലാക്കണമെന്നു യേശുവിനു നിര്‍ബന്ധമുള്ളതുപോലെ തോന്നുന്നു. അയാളുടെ ബലഹീനതമാത്രമല്ല സ്നേഹവും ഏശു അറിയുന്നു. അതുപോലെ പത്രോസിനെ ആദ്യം കാണുമ്പോള്‍ തന്നെ പത്രോസിനു മറ്റൊരു നാമം യേശുകൊടുക്കുന്നു. (മലങ്കരസഭയില്‍ നേത്രുസ്ഥാനത്തേക്കു ഉയര്‍ത്തുമ്പോള്‍ പുതിയപേരു കൊടുക്കും )
" നീ യോഹന്നാന്‍റെ പുത്രനായ ശിമയോനാണു . കേപ്പാ എന്നു നീവിളിക്കപ്പെടും ."       ( യോഹ. 1: 42 ) ചുരുക്കത്തില്‍ അന്നേ പത്രോസിനെ സഭയുടെ തലവനായി യേശു കണ്ടിരുന്നു.

പത്രോസ് യേശുവിനെ സ്നേഹിക്കുന്നുവെന്നു യേശുവിനറിയാം .എങ്കിലും ആ കാര്യം പത്രോസിനെ കൊണ്ടു പ്രഖ്യപിച്ചതിനു ശേഷമാണു ഉത്തരവാദിത്വം ഏള്‍പ്പിക്കുന്നതു .ആടുകളെ മേയിക്കുക. പെണ്ണാടുകളെമേയിക്കുക. കുഞ്ഞാടുകളെമേയിക്കുക .ഇതു സഭയേയാണു യേശു ഉദ്ദേശിച്ചതെന്നും ആടുകള്‍ എന്നുപറഞ്ഞതു മറ്റു ശിഷ്യന്മാരെ യാണു ഉദ്ദേശിച്ചതെന്നും വിദഗ്ധ അഭിപ്രായമുണ്ടു.

ചുരുക്കത്തില്‍ എല്ലാത്തിന്‍റെയും അടിസ്ഥാനം " സ്നേഹമാണു " .
കുടുംബജീവിതം വിജയിക്കണമെങ്കില്‍ സ്നേഹത്തില്‍ അധിഷ്ടിതമായിരിക്കണം .

സഭാതനയര്‍ പരസ്പരം സ്നേഹമില്ലെങ്കില്‍ അവിടെ ചെകുത്താന്‍റെ വാസമാകും .

"വിശ്വാസികളുടെ സമൂഹം ഒരു ഹ്രുദയവും ഒരാത്മാവും ആയിരുന്നു .(അപ്പ്. 4: 32 )
ആദിമക്രിസ്ത്യാനികളുടെ സ്നേഹം വിജാതീയരെ കൂടുതല്‍ ആകര്ഷിച്ചു.

സ്നേഹം അപ്രത്യക്ഷമാകുന്നു.

കുടുംബങ്ങളില്‍ സ്നേഹവും പങ്കുവയ്ക്കലും കുറഞ്ഞു.
സമൂഹങ്ങളിലും പരസ്പരമുള്ള സ്നേഹം അപ്രത്യക്ഷമാകുന്നു.
സഭാജീവിതത്തിലും സമൂഹജീവിതത്തിലും ഇതുതന്നെകാണാന്‍ സാധിക്കുന്നു.
ഇടവകകളിലും രൂപതകളിലും സ്തിതി മെച്ചമല്ല.
സഭയില്‍ റീത്തിന്‍റെ പേരില്‍ കലഹമുണ്ടാക്കാന്‍ ലൂസിഫര്‍ കിണഞ്ഞുപരിശ്രമിക്കുന്നു.



സ്റ്റേ റ്റുകള്‍ തമ്മിലും,രജ്യങ്ങള്‍ തമ്മിലും അകല്ച്ചയും കലഹവും ,യുദ്ധവും .
വീട്ടില്‍ തുടങ്ങിയ സ്നേഹരാഹിത്യം വളര്ന്നുപന്തലിച്ചു ലോകം മുഴുവന്‍ നിറയുന്നു.

എങ്ങനെയാണു വീട്ടിലെ സ്നേഹരാഹിത്യം സമൂഹത്തിലേക്കൂവളരുന്നതു ?

ജീവന്‍റെ ആരംഭം തന്നെ പാളിച്ചയില്‍ തുടങ്ങിയാല്‍ സ്നേഹരാഹിത്യം ഭവനത്തില്‍ തന്നെ ആരംഭിക്കുന്നുവെന്നൂപറയാം.

ഗര്‍ഭധാരണാ നിമിഷത്തിന്‍റെ പ്രാധാന്യം

ഒരുമനുഷ്യന്‍റെ സ്വഭാവത്തെ " ചൊട്ടമുതല്‍ ചൊടലവരെ " സ്വാധീനിക്കുന്നതു അവന്‍റെ ഗര്‍ഭധാരണനിമിഷത്തില്‍ മാതാപിതാക്കളില്‍ സംഭവിച്ച വൈകാരിക വ്യതിചലനമാകാം . അതിനാലാണു സഭപഠിപ്പിക്കുന്നതു ഒരു കുഞ്ഞു അതിന്‍റെ മാതാപിതാക്കളുടെ ഹ്രുദയത്തില്‍വേണം ഉരുവാകുവാനെന്നു.

ഗര്‍ഭധാരണ നിമിഷത്തില്‍ സംഭവിക്കുന്നപാളിച്ചകള്‍ ഒരു കുഞ്ഞിന്‍റെ ജീവിതത്തെ സാരമായി ബാധിക്കുന്നു. ഏതവസ്ഥയിലും ,ഏതു ജീവിതാന്തസിലും ,ഗര്‍ഭധാരണനിമിഷത്തില്‍ സംഭവിച്ച നിഷേധാത്മകമായ സംഭവങ്ങള്‍ അവനെ വേട്ടയാടും. അതില്‍ നിന്നും രക്ഷപ്രാപിക്കാന്‍ നിരന്തരമായ ദൈവാനുഭവത്തിനുമാത്രമേ സാധിക്കൂ.

ഉദാഹരണമായി ഒരു വൈദീകനെ എടുത്താല്‍ !

അദ്ദേഹത്തേ വേട്ടയാടുന്ന ചില ആസക്തികള്‍ അദ്ദേഹത്തിനു ലഭിച്ചതു അമ്മയുടെ ഉദരത്തില്‍ ഉരുവായ നിമിഷത്തില്‍ ( ഗര്‍ഭധാരണനിമിഷത്തില്‍ ) സംഭവിച്ച ചില നിഷേധാത്മകമായ കാര്യങ്ങളാകാം . ഇതിനെ ബലപ്പെടുത്തുന്ന സംഭവങ്ങളാണു ഉല്പത്തിപുസ്തകത്തില്‍ 30 ല്‍ നാം കാണുന്ന സംഭവം .( 30: 37 - 40 )

അസക്തികളില്‍ നിന്നും രക്ഷപെടാന്‍ .
അദ്ദേഹത്തിനു പ്രാര്ത്ഥനാസഹായം ആവശ്യമാണു.
പ്രാര്ത്ഥനാജീവിതം ഉണ്ടായിരിക്കണം ,ദിവ്യകാരുണ്യാനുഭവം ഉണ്ടായിരിക്കണം 
യേശുവുമായി നിരന്തരം ബന്ധം.     ( യേശുകാണിച്ചുതന്നതു , യേശുപിതാവുമായി നിരന്തരബന്ധത്തിലായിരുന്നു )

യേശുവിനോടു ചേര്‍ന്നിരിക്കണം !     
                                                        
" നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍ : ഞാന്‍ നിങ്ങളിലും വസിക്കും .മുന്തിരിച്ചെടിയില്‍ നില്ക്കാത്തശാഖക്കു സ്വയമേവ ഫലം പുറപ്പെടുവിക്കാന്‍ സാധിക്കാത്തതുപോലെ എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും സാധിക്കില്ല. ഞാന്‍ മുന്തിരിചെടിയും നിംഗള്‍ ശാഖകളുമാണു. "  ( യോഹ.15: 4 - 5 )
പ്രാര്ത്ഥനാജീവിതം കുറയുകയും ,യേശുവില്‍ നിന്നു അകലുകയുംചെയ്യുമ്പോള്‍ ഫലങ്ങള്‍ കുറയും  അതുകൊണ്ടാണൂ യേശു പ്പറഞ്ഞതു എന്നെകൂടാതെ കൂടാതെ നിങ്ങള്‍ക്കു ഒന്നും ചെയ്യാന്‍കഴിയില്ല .എന്നില്‍ വസിക്കാത്തവന്‍ മുറിച്ച ശാഖപോലെ പുറത്തെറിയപ്പെടുകയും ഉണങ്ങിപോകുകയും ചെയ്യുന്നു.

വിവാഹബന്ധത്തെക്കുറിച്ചു പൌലോസ് ശ്ളീഹാപറയുന്നതു .

" സ്ത്രീയെ സ്പര്‍ശിക്കാതിരിക്കുന്നതാണു പുരുഷനു നല്ലതു . എന്നാല്‍ വ്യഭിചാരം ചെയ്യാന്‍ പ്രലോഭനം ഉണ്ടാകാമെന്നതുകൊണ്ടു പുരുഷനു ഭാര്യയും സ്ത്രീക്കു ഭര്ത്താവും ഉണ്ടായിരിക്കട്ടെ "  ( 1കോറി. 7:2 )

അവിവാഹിതരെക്കുറിച്ചു

" ഓരോരുത്തരും ഇപ്പോഴത്തെ നിലയില്‍ തുടരുന്നതായിരിക്കും നല്ലതെന്നു ഞാന്‍ കരുതുന്നു. നീ സഭാര്യനാണെങ്ങ്കില്‍ സ്വതന്ത്രനാകാന്‍ ശ്രമിക്കേണ്ടാ. വിഭാര്യനാണെങ്ങ്കില്‍ വിവാഹിതനാകുകയും വേണ്ടാ, ( 1കോറി 7: 26 - 27 )

 വിളിക്കനുസരിച്ചു ജീവിക്കുന്നതാണു നല്ലതു

" ഭാവങ്ങള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു. നിംഗള്‍ക്കു ഉത്ഘണ്ടയുണ്ടാകരുതെന്നു ഞാന്‍ ആഗ്രഹിക്കുന്നു . അവിവാഹിതന്‍ കര്ത്താവിനെ എങ്ങനെ സമ്പ്രീതനാക്കമെന്നു ചിന്തിച്ചുകര്ത്താവിന്‍റെകാര്യങ്ങളില്‍തല്പരനാകുന്നു.                                                       വിവാഹിതന്‍  സ്വഭാര്യയേ എങ്ങനെ പ്രീതിപ്പെടുത്താമെന്നു ചിന്തിച്ചു ലൌകീകകാര്യങ്ങളില്‍ തല്പരനാകുന്നു. അവന്‍റെ താല്പര്യങ്ങള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. ( 1കോര്‍.32 - 34 )

Church moves slowly

പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന സഭ എടുക്കുന്നതീരുമാനങ്ങള്‍ ഒരു സുപ്രഭാതത്തില്‍ എടുക്കുന്നതാണെന്നു ധരിക്കരുതു. വളരെ യധികം പ്രാര്ത്ഥനയും ,ധ്യാനവും ,പഠനവും ഒക്കെ കഴിഞ്ഞാണു തീരുമാനം എടുക്കുന്നതു.
വൈദികര്‍ അവിവാഹിതരായിരിക്കണമെന്നു ഒരുകാലത്തു തീരുമാനം എടുത്തു. ഇനിയും അതു മാറില്ലെന്നു പറയാനും പറ്റില്ല. മാറുമ്പോള്‍ അതു അംഗീകരിക്കുക .

ഇപ്പോള്‍ ഇതംഗീകരിക്കുക . ഒരു ഉദാഹരണം പറഞ്ഞെന്നേയുള്ളു.

ചുരുക്കത്തില്‍ എവിടെനോക്കിയാലും പ്രശ്നങ്ങളും പാളിച്ചകളും ആരംഭിക്കുന്നതു സ്നേഹത്തിന്‍റെ അപാകതയാണു. അധവാ സ്നേഹരാഹിത്യമാണെന്നു മനസിലാക്കാം .

പരിഹാരമായി സ്നേഹംതന്നെയായ ദൈവത്തില്‍ ആശ്രയിക്കാം 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...