Friday 30 January 2015

കുരിശും കുരിശുവരയും

മലബാർ സഭയിൽ കുരിശടയാളം ചെറുതും വലുതും ഉപയോഗിക്കുന്നു.

ചെറുതു. " പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ ആമ്മിൻ .

വലുതു . "വി.കുരിശിൻറെ അടയാളത്താൽ ഞങ്ങളുടെ + ശത്രുക്കളിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ + ഞങ്ങളുടെ തമ്പുരാനേ :

പിതാവിൻറെയും പുത്രൻറെയും + പരിശുദ്ധാത്മാവിൻറെയും നാമത്തിൽ ആമ്മിൻ ."

മലങ്കരസഭയിൽ ത്രിത്വസ്തുതിയും കുരിശടയാളം ചെറുതുമാണു ഉപയോഗിക്കുന്നതു.

ത്രിത്വസ്തുതി. " പിതാവിനും പുത്രനും +പരിശുദ്ധാത്മാവിനും സ്തുതി ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എനേക്കും ആമ്മീൻ.

പ്രാർത്ഥന ആരംഭിക്കുന്നതു പട്ടക്കാരോ,മേല്പട്ടക്കാരോ ആണെങ്കിൽ കുരിശടയാളം ചെറുതോ,ത്രിത്വസ്തുതിയോ ഉപയോഗിക്കുന്നു.

അല്മായരാണു ആരംഭിക്കുന്നതെങ്കിൽ " ബാവായും പുത്രനും + പരിശുദ്ധറൂഹായുമായ സത്യേക ദൈവത്തിൻറെ തിരുനാമത്തിൽ ആമ്മീൻ "


കുരിശുവര പ്രാർത്ഥന ( ഇതിനെ സഭ രക്ഷയുടെ അടയാളമെന്നും പറയുന്നു. )

"കുരിശുവരപ്രാർത്ഥന " സഭയുടെ അടിസ്ഥാന പ്രാർത്ഥനയാണു.ഇതിൽ ക്രിസ്തുമതത്തിൻറെ അടിസ്ഥാന സത്യങ്ങൾ വെളിവാക്കപ്പെടുന്നുണ്ടു. ഒരുവൻ കുരിശുവരക്കുന്നതിലൂടെ അവനു തിന്മകളിൽ നിന്നും രക്ഷപ്രാപിക്കനുള്ള ദൈവികശക്തിലഭിക്കുന്നു.രക്ഷയുടെ ശത്രുവായ സാത്താനിൽ നിന്നും ദൈവം മനുഷ്യനെ രക്ഷിക്കുന്നു.മനുഷ്യൻ സ്വത്ന്ത്രനാകുന്നു.മനുഷ്യൻ വിശുദ്ധീകരിക്കപ്പെടുന്നു.അതുഒണ്ടാണു കുരിശുവരയെ രക്ഷയുടെ അടയാളമെന്നുപറയുന്നതു.



കുരിശടയാളത്തെക്കുറിച്ചു പിതാക്കന്മാരുടെ ഉപദേശം !

വിശുദ്ധ ക്രിസോസ്റ്റം

" കുരിശടയാളം വരക്കുമ്പോൾ കുരിശിൽ അടങ്ങിയിരിക്കുന്ന എല്ല രഹസ്യവും ഓർമ്മിക്കുക.ശരീരാവയവങ്ങൾ കുരിശിനാൽ മുദ്രകുത്തുമ്പോൾ നിങ്ങളെതന്നെ ക്രിസ്തുവിൻറെ ദാസനോ ദാസിയോ ആയി സമർപ്പിക്കുക. ഹ്രുദയവും മനസും പങ്കുചേരാതെയുള്ള യാന്ത്രീകമായ കുരിശുവര ഫലശൂന്യമാണു.അർത്ഥരഹിതമാണു.

വി.ഗ്രിഗറി ടൂർസ്


"നിങ്ങളെ കീഴടക്കാൻ ശ്രമിക്കുന്നപ്രലോഭനങ്ങളിൽ നിന്നും രക്ഷനേടാൻ ഭക്തിയോടും ശ്രദ്ധയോടും കൂടി കുരിശടയാളം വരച്ചാൽ മാത്രം മതി."

വി ജോൺ ക്രിസോസ്റ്റോം


" കുരിശടയാളം വരക്കാതെ നിങ്ങളുടെ ഭവനം ഒരിക്കലും വിട്ടിറങ്ങരുതു. അതുനിങ്ങൾക്കു ഒരു വടിയും ആയുധവും ,ആർക്കും കീഴടക്കാനാകാത്ത ഒരു കോട്ടയും ആയിരിക്കും. ഈ ആയുധം ധരിച്ചിരിക്കുന്നതു കാണുമ്പോൾ ശത്രുക്കൾ നിങ്ങളെ ആക്രമിക്കാൻ ധൈര്യപ്പെടുകില്ല.

സഭയിൽ നിറഞ്ഞുനിൽക്കുന്നതും ഒഴിച്ചുകൂട്ടാൻ പാാടില്ലാത്തതുമാണു വി.കുരിശിൻറെ അടയാളത്താലുള്ളപ്രാത്ഥന.

വിശുദ്ധകുർബാനയിലും മറ്റു കൂദാശകളിലും പ്രാർത്ഥനകളിലും ധാരാളം പ്രാവശ്യം കുരിശുവരാാവർത്തീക്കുന്നു.സഭയുടെ ആയുധമാണു കുരിശു !

വിശുദ്ധകുരിശിൻറെ ചരിത്രം

കുരിശു കണ്ടുപിടിക്കപ്പെട്ടതു പേർഷ്യയിലെന്നാണു ചരിത്രം പറയുന്നതു. എന്നാൽ "കൊലമരമയി" ഉപയോഗിച്ചതു റോമക്കാരാണു.

രണ്ടാം നൂറ്റാാണ്ടിൻറെ ആരംഭത്തിൽ ക്രിസ്ത്യൻ വിരോധിയായിരുന്ന ഹെഡ്രിയൻ ചക്രവർത്തി ഗാഗുൽത്തായിലെ തിരുകല്ലറമണ്ണിട്ടു മൂടുകയും അവിടെ ജൂപ്പിറ്റർ ദേവനും വീനസ് ദേവിക്കും രണ്ടു ക്ഷേത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു.

കോൺസ്റ്റാന്റിയൻ ചക്രവർത്തി സത്യദൈവത്തോടു സഹായത്തിനു പ്രാർത്ഥിച്ചു. അന്നു അദ്ദേഹം ക്രിസ്ത്യാനി ആയിരുന്നില്ല. രാത്രിയിൽ ചക്രവർത്തിക്കു ഒരു ദർശനം ഉണ്ടായി.ആകാാശത്തു കുരിശാക്രുതിയിലുള്ളഒരു പ്രകശവും അതിനെ വലയംചെയ്യുന്നഒരു ലേഖനവും അതായതു നീവിജയിക്കുമെന്നയിരുന്നു എശുതിയിരുന്നതു.അതനുസരിച്ചു ച്ക്രവർത്തിഒരു കുരിശുണ്ടാക്കി സൈന്യത്തിൻറെ മുന്നിരയിൽ വഹിക്കാൻ ആജ്ഞാപിച്ചു.ആ യുദ്ധത്തിൽ ചക്രവർത്തിയുടെ സൈന്യം വിജയിച്ചു.തമസിയാതെ ക്രിസ്ത്യാനികൾക്കു സ്വാതന്ത്ര്യം നൽകികൊണ്ടു വിളമ്പരം പുറപ്പെടുവിച്ചു. ഇതാണു 313 ലെ മിലാൻ വിളമ്പരം .തുടർന്നു ലാറ്ററൻ കൊട്ടാരം മാർപാപ്പായിക്കുകൊടുക്കുകയും ചെയ്തു.

321 ല് മറ്റൊരു വിളമ്പരം വഴി ഞയറാഴ്ച്ച അവധിദിവസമായി പ്ര്ഖ്യാപിച്ചു.

മാനസന്തരശേഷം ചക്രവർത്തിയുടെ അമ്മയായ ഹെലേനാ രാജ്ഞി 326ല് ജറുസലേം ബിഷപ്പായ മക്കരിയൂസിനു ഗാഗുൽത്തായിൽ ഒരു ദൈവാലയം പണിയാൻ കല്പനകൊടുത്തു.ദൈവാലയം നേരിൽ കാണാൻ എത്തിയ രാജ്ഞി അവിടം കുശിച്ചുനോക്കിയപ്പോൽ മൂന്നു കുരിശുകൾ കണ്ടെത്തി.രോഗിണിയായ ഒരു സ്ത്രീയുടെ ശരീരത്തിൽ കുരിശുകൊണ്ടു സ്പർശിച്ചപ്പോൾ രോഗം ഭേദമായകുരിശാണു യേശുവിനെ കുരിശിൽ തറക്കാൻ ഉപയോഗിച്ചതെന്നുമനസിലാക്ക്കുകയും ചെയ്തു.

335 ല് യേശു കുരിശിൽ മരിച്ചസ്ഥലത്തു രക്തസാക്ഷി (മാർടിറിയോൻ ) എന്നപേരിലും ഉയർത്തസ്ഥലത്തു "ഉയർപ്പു " (അനസ്ഥാത്തീസ് )എന്നപേരിലും രണ്ടു ദൈവാലയങ്ങൾ പ്രതിഷ്ടിക്കപ്പെട്ടു.

കുരിശിൻറെ പുകഴ്ച്ചയുടെ തിരുന്നാൾ

614 ല് പേർഷ്യൻ രജാവായ കോസ്രോസ് ജറുസലേം പിടിച്ചടക്കി.ഹെലേനാരാജ്ഞി സ്ഥാപിച്ച ദൈവാലയം നശിപ്പിക്കുകയും കുരിശു എടുത്തുകൊണ്ടുപോകയും ചെയ്തു.629 ല് ഹെരാക്ലീസ് ചക്രവർത്തി കോസ്രോസിനെ തോല്പിക്കുകയും കുരിശു വീണ്ടും ജറുസലേമിൽ സ്ഥാപിക്കയും ചെയ്തു. അന്നുമുതൽ തിരുസഭയിൽ ആാകമാനം വിശുദ്ധകുരിശിന്രെ പുകശ്ച്ചയുടെ തിരുന്നാൾ കൊണ്ടാടാൻ തുടങ്ങി. സെപ്റ്റമ്പർ 14 നാണു തിരുന്നാൾ ആഘോഷം .325 മുതൽ ജറുസലേമിലും അഞ്ചും ആറും നൂറ്റാണ്ടുമുതൽ ഗ്രീക്കുസഭയിലും ലത്തീൻ സഭയിലും തിരുന്നാൾ കൊണ്ടാടിതുടങ്ങി.

രണ്ടാം വത്തിക്കാൻ കൗൺസിൽ ( അക്രൈസ്തവമതങ്ങൾ നമ്പര് 4 ) ഇപ്രകാരം പറയുന്നു. " എല്ലാവരുടേയും രക്ഷയായിരുന്നു ക്രിസ്തുവിൻറെ ലക്ഷ്യം അതിനാൽ ക്രിസ്തുവിൻറെ കുരിശു ദൈവത്തിൻറെ അനന്തസ്നേഹത്തിൻറെ പ്രതീകവും എല്ലാവിധ പ്രസാദ വരങ്ങളുടേയും ഉറവിടമാണെന്നു പഠിപ്പിക്കേണ്ടതു സഭയുടെ കടമയായി തീർന്നിരിക്കുന്നു.

ബനഡിക്ടു പതിനാറാമൻ പാപ്പാ

"യേശുസത്യമായും ഉയർത്തപ്പെട്ടിരിക്കുന്നു. കുരിശാണു അവിടുത്തെ സിംഹാസനം അവിടെകിടന്നുകൊണ്ടു അവൻ ലോകത്തെ മുഴുവൻ തന്നിലേക്കു ആകർഷിച്ചു."

രക്ഷയുടെ പ്രതീകമായകുരിശു

അപമാനത്തിൻറെയും നിരാശയുടേയും കുരിശു ഇന്നു രക്ഷയുടേയും പ്രതീക്ഷയുടേയും പ്രതീകമായിരിക്കുന്നു .യേശു കുരിശുവഴി നമ്മുടെ പപങ്ങൾക്കു പരിഹരം ചെയ്തു രക്ഷനേടിതന്നു.അന്നുവരെ ശിക്ഷയുടെ ഉപകരണം മാത്രമായിരുന്നു കുരിശെങ്കിൽ യേശുവിൻറെ മരണം വഴി അതു രക്ഷയുടെ ഉപകരണമായി.അതിനാൽ ക്രൈസ്തവർ കുരിശിനെകാണുന്നതു യേശുവിനെകൊല്ലാൻ ഉപയോഗിച്ച ആയുധമായിട്ടല്ല മനുഷ്യകുലത്തെ രക്ഷിച്ച ഉപകരണമായിട്ടാണു.

കുരിശും കുരിശുമരണവും യേശു സ്വമനസാൽ സ്വീകരിക്കുകയായിരുന്നു.

" യേശു പറഞ്ഞു എൻറെ ജീവൻ ആരും എന്നിൽ നിന്നും അതു പിടിച്ചെടുക്കുകയല്ല : ഞാൻ സ്വമനസാ അതു സമർപ്പിക്കുകയാണു " (യോഹ.10:18 )

അതു ദൈവത്തിൻറെ പദ്ധതിയായിരുന്നു
" അവൻ ദൈവത്തിൻറെ നിശ്ചിത പദ്ധതിയും പൂർവ്ജ്ഞാനവും അനുസരിച്ചു നിനളുടെ കൈകളിൽ ഏൽപ്പിക്കപ്പെട്ടു " ( അപ്പ.2:23 )



സ്നേഹത്തിൻറെയും രക്ഷയുടേയും ചിഹ്നം

യേശുവിൻറെ കുരിശുമരണത്തിനുശേഷം കുരിശിനു രക്ഷയുടെ മുഖഭാവം ലഭിച്ചു.യേശുവിൻറെ കുരിശുമരണം നിത്യമായ ഫലങ്ങൾ ഉളവാക്കി.

ഈവിവരം പെന്തക്കോസ്തുകാർക്കും ബിഷപ്പാകുന്നതിനുമുൻപു കെ.പി.യോഹന്നാനുപോലും അറിയില്ലായിരുന്നു.




ഒരിക്കൽ ഇപ്ര്കാരം പ്രതീകരിച്ചതായിട്ടാണു ഓഏർമ്മ " യേശു കുരിശിൽ മരിച്ചതുകൊണ്ടു കശുത്തിൽ കുരിശുകെട്ടിതൂക്കികൊണ്ടു നടക്കുന്നു. കട്ടിലിലയിരുന്നു മരണമെങ്കിൽ ? കടിൽ കശുത്തിൽ കെട്ടിതൂക്കുമായിരുന്നുവോ ? ബിഷപ്പായി കശിഞ്ഞപ്പോൾ പശയതെല്ലാം മറന്നതുപോലെ തോന്നുന്നു.

ബൈബിളിൽ


"അവനിലാണെല്ലോ നമുക്കുരക്ഷയും പാപമോചനവും ലഭിച്ചിരിക്കുന്നതു " ( കൊളോ. 1: 14 )

" എന്തെന്നാൽ മരിച്ചവൻ പാപത്തിൽ നിന്നും മോചിതനായിരിക്കുന്നു.

കുരിശിൻറെ അർത്ഥം

കുരിശു രണ്ടു ദണ്ഡുകളാണു.ഇതിലെ ലംബതലം ദൈവവും മനുഷ്യനുമയുള്ള ബന്ധത്തെ കാണിക്കുന്നു.

തിരശ്ചീനതലം . മനുഷ്യന്മ് മനുഷ്യനും മനുഷ്യന്മായുള്ള ബന്ധത്തെയും കാണിക്കുന്നു.

സമാപനാശീർവാദത്തിൽ


മലബാർ സഭയിൽ

"കർത്താവിൻറെ കുരിശിൻറെ സജീവമായ അടയാളത്താൽ നിങ്ങളെല്ലാവരും മുദ്രിതരാകട്ടെ.രഹസ്യവും പരസ്യവുമായ എല്ലാവിപത്തുകളിൽ നിന്നും സംരക്ഷിതരുമാകട്ടേ. + ഇപ്പോഴും എപ്പോഴും എന്നേക്കുമാമ്മീൻ .

സീറോമലങ്കരസഭയിൽ

" കർത്താവേ ഇവിടെയിരിക്കുന്ന നിൻറെ ദാസന്മാരേയും ദാസികളേയും നിൻറെ വലതുകൈ നീട്ടി അനുഗ്രഹിക്കണമേ. നിൻറെ സ്ലീബായാൽ +

ഇവരെകാത്തുകൊള്ളണമേ .ദ്രുശ്യവും അദ്രുശ്യവുമായ ശത്രുക്കളിൽ നിന്നു ഇവർക്കു അഭയവും രക്ഷാസങ്കേതവും നൽകി നിൻറെ അനുഗ്രഹങ്ങൾകൊണ്ടു ഇവരെനിറക്കണമേ

കുരിശിലാണു രക്ഷ ,
കുരിശിലാണു വിജയം
കുരിശിലാണു മഹത്വം !

മറ്റു പ്രതീകങ്ങളേക്കാൾ കൂടുതൽ ആദരവു സഭാമാതാവു കുരിശിനു നൽകുന്നു.

എന്നാൽ പെന്തക്കോസ്തുകാരും മറ്റും കുരിശിനെ നിന്ദിക്കുന്നു. " എൻറെ പുത്രൻറെ ചെങ്കോലിനെ മറ്റു തടിക്കഷണങ്ങളെപ്പോലെ നിങ്ങൾ നിന്ദിച്ചു"

എന്നു എസക്കിയേലും പ്രവചിച്ചു ( എസക്കി. 21: 10 )

Monday 19 January 2015

ഗുരുവിനാല്‍ വിളിക്കപ്പെടുന്നവനാണു ശിഷ്യന്‍

ശിഷ്യത്വം നല്‍കപ്പെടുന്നതാണു. ഗുരുവിനാല്‍ വിളിക്കപ്പെടുന്നവനാണു ശിഷ്യന്‍ .

പഴയനിയമത്തില്‍ പ്രവാചകനെ ദൈവമാണു തിരഞ്ഞെടുക്കുന്നതു.അധവാ ദൈവദത്തമായ വിളിയാണു പ്രവാചകനു ലഭിക്കുക. അതേവിളിയാണു ശിഷ്യനു ഗുരുവില്‍ നിന്നുംലഭിക്കുക.

"നിംഗളെന്നേ തിരഞ്ഞെടുക്കുകയല്ല ഞാന്‍ നിംഗളെ തിരഞ്ഞെടുക്കുകയാണു ചെയ്തതു " എന്നയേശുവിന്‍റെ വാക്കുകള്‍ ശിഷ്യത്വത്തിന്‍റെ അടിസ്ഥാനതത്വമാണു. ഈ വിളിലഭിക്കാത്തവനു ശിഷ്യനാകുവാന്‍ ഒക്കുകയില്ല.



ഇതോടെ ചേര്ത്തുവായിക്കാവുന്നതാണു വിവാഹജീവിതത്തെക്കുറിച്ചുയേശു പറഞ്ഞക്കര്യവും. ക്രുപലഭിച്ചവനു മാത്രമാണു ആ വിളിയും . കുടുംബജീവിതം നയിക്കാനുളള വിളിയുണ്ടു.ശിഷ്യനാകാനുളള വിളിയുണ്ടു.

എല്ലാം കൂടികൂട്ടികുഴക്കാതെ ചിന്തിക്കാം .യേശു പറഞ്ഞു  " വിളിക്കപ്പെട്ടവര്‍ അധികം എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ചുരുക്കം ."  വേഷം ധരിച്ചതുകൊണ്ടു ഒരാള്‍ ശിഷ്യനാകില്ല.ഇന്നത്തെ കാലത്തു വേഷധാരികള്‍ ധാരാളം കാണും അവരെല്ലാവരും  യധാര്‍ത്ഥവിളിയുള്ളവര്‍   അകണമെന്നില്ല.
"ഗുരോ നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ അനുഗമിക്കും "  എന്നു പറഞ്ഞ നിയംജ്ഞനെ അവിടുന്നു ശിഷ്യനായി സ്വീകരിച്ചുകണ്ടില്ല. മനുഷ്യപുത്രനു തലചായ്ക്കാന്‍ ഇടമില്ലെന്നു പറഞ്ഞവനെ നിരുല്സാഹിപ്പിക്കുന്നു.
എന്നാല്‍ മറ്റൊരുവന്‍ അപ്പനെ അടക്കിയിട്ടു വരാമെന്നു പറഞ്ഞിട്ടുപോലും " നീ എന്നെ അനുഗമിക്കുകയെന്നു " പറഞ്ഞതും നമുക്കു ഓര്‍ക്കാം 

അനുഗമിക്കുകയെന്നാല്‍ അര്ത്ഥമാക്കുന്നതു " ഉപേക്ഷിച്ചനുഗമിക്കുകയെന്നാണു "

" ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തന്നെതന്നെ പരിത്യജിച്ചു തന്‍റെ കുരിശുമെടുത്തു എന്നെ അനുഗമിക്കട്ടെ "  ഇവിടെനാം കാണുന്നതു ശിഷ്യത്ത്വത്തിന്‍റെ ഹ്രുദയമാണു അതായതു "സ്വയത്യാഗം " അതിന്‍റെ അഭാവത്തില്‍ ശിഷ്യത്വമില്ല.

അദ്യശിഷ്യന്മാരെ വിളിക്കുന്നതു പരിശോധിക്കാം

പത്രോസിനോടും അന്ത്രയോസിനോടും നിംഗള്‍ എന്നെ അനുഗമിക്കുകയെന്നു പറഞ്ഞപ്പോള്‍ അവരുടെ സമ്പാദ്യമായ വലയും വള്ളവും ഉപേക്ഷിച്ചു അനുഗമിക്കുന്നു. മുന്‍പോട്ടു നീങ്ങിയപ്പോള്‍ അപ്പനുമൊത്തു സബദിപുത്രന്മാരെ കണ്ടു അവരേയും വിളിച്ചു. അവരും സര്‍വവും ഉപേക്ഷിച്ചു അപ്പനെപ്പോലും വിട്ടിട്ടാണു അനുഗമിക്കുന്നതു.

" സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ആരഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്താം .എന്നാല്‍ അരെങ്കിലും എനിക്കുവേണ്ടി സ്വജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവന്‍ അഹുകണ്ടെത്തും എന്നാണു യേശു പഠിപ്പിച്ചതു.

" നിങ്ങളുടെ അരപട്ടയില്‍ സ്വ്ര്ണമോ വെള്ളിയോ ഒന്നും എടുക്കേണ്ടാന്നു"  പറയുന്നതും അവര്‍ അയക്കപ്പെടനുള്ളവരാണു. എല്ലാം ഉപേക്ഷിച്ചവരാണു .

എന്തിനാണു എല്ലാം ഉപേക്ഷിക്കുന്നതു ?

" പിന്നെ അവന്‍ മലമുകളിലേക്കു കയറി തനിക്കു ഇഷ്ടമുള്ളവരെ അടുത്തേക്കുവിളിച്ചു. അവര്‍ അവന്‍റെ സമീപത്തേക്കുചെന്നു. തന്നോടുകൂടിയായിരിക്കുന്നതിനും പ്രസ്ംഗിക്കാനയക്കപ്പെടുന്നതിനും പിശാചുക്കളെ ബഹിഷ്ക്കരിക്കാന്‍ അധികാരം നല്കുന്നതിനുമായി അവന്‍ പന്ത്രണ്ടുപേരേ നിയോഗിച്ചു "

ശിഷ്യത്വം അതിസ്വാഭാവികമാണെന്നു വേണം ധരിക്കാന്‍ .യേശുവിന്‍റെ സാമിപ്യത്തിലായിരിക്കുകയാണു ശിഷ്യന്‍റെ ധര്മ്മം.അതാണു അവന്‍റെ ഭാഗ്യം .

എല്ലാം ഉപേക്ഷിച്ചു നിന്നെ അനുഗമിച്ച ഞങ്ങള്‍ക്കെന്താണു ലഭിക്കുകയെന്നു പത്രോസ് ചോദിച്ചതിനു യേശുവിന്‍റെ മറുപടി ഇപ്രകാരമായിരുന്നു. (മര്‍ക്കോ.10:28 )

"എന്‍റെ നാമത്തെപ്രതി ഭവനത്തെയോ ,സഹോദരനെയോ സഹോദരിയെയോ,പിതാവിനെയോ മാതാവിനെയോ .......................... പരിത്യജിക്കുന്ന ഏതോരുവനും നൂറിരട്ടിലഭിക്കും അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും . 

" യേശുപറഞ്ഞമറ്റൊരുകാര്യം കൂടി ഇവിടെ ഓര്‍ക്കാം .ഷ്ണ്ഡന്മാരായി ജനിക്കുന്നവര്‍ ഉണ്ടു മനുഷ്യരാല്‍ ഷ്ണ്ഡ്ന്മാരാക്കപ്പെടുന്നവരും ഉണ്ടു സ്വ്ര്‍ഗരാജ്യത്തെപ്രതി ത്ങ്ങളെ തന്നെ ഷ്ണ്ഡന്മാരാക്കുന്നവരുമുണ്ടു ."

മലമുകളില്‍ യേശുതിരഞ്ഞെടുത്തവര്‍ എല്ലാം ഉപേക്ഷിച്ചവരാണു .എല്ലാസുഖവും വേണ്ടെന്നു വെച്ചവരാണു.  

വ്രുക്ഷത്തെ ഫലത്തില്‍ നിന്നും തിരിച്ചറിയാം.
അതിനാല്‍ സഭയേ നയിക്കുന്നതു പരിശുദ്ധാരൂപിയാകയാല്‍ അവിടുത്തെ തിരുഹിതമനുസരിച്ചു സഭയെ നയിക്കുന്നു. കാലാകാലങ്ങളില്‍ വേണ്ട നവീകരണം കാലാനുസ്രുതമായി അവിടുന്നു നല്കുന്നു.
" ഭാര്യയുള്ളവന്‍ എങ്ങ്നെ ഭാര്യയെ സന്തോഷിപ്പിക്കാമെന്നു ചിന്തിച്ചു അവളുടെ കാര്യത്തില്‍ വ്യാപ്രുതരായിരിക്കുമെന്നുള്ള " തിരുവെഴുത്തും മറക്കാതിരിക്കം.

സഭാതനയര്‍ പരസ്പരം സ്നേഹമില്ലെങ്കില്‍?

"സ്നേഹത്തില്‍ നിന്നുദിക്കുന്നു ലോകം "   
" സ്നേഹമാണഹിലസാരമൂഴിയില്‍  "

ദൈവം സ്നേഹമ്മാണു ... സ്നേഹം ദൈവമാണു  
                                 
യേശുവിനു ഉണ്ടായിരുന്നതും ശിഷ്യനു ഉണ്ടായിരിക്കേണ്ടതും  "സ്നേഹം " മാത്രമാണു.

രണ്ട്  വ്യക്തികളുടെ പരസ്പരസ്നേഹത്തിന്‍റെ ഫലമാണു  " ജീവന്‍  "
യേശുവിന്‍റെ യധാര്‍ത്ഥ ശിഷ്യനെ തിരിച്ചറിയാനുള്ള അടയാണമാണു " സ്നേഹം "

"ഞാന്‍ പുതിയൊരുകല്ല്പന നിങ്ങള്‍ക്കുനല്കുന്നു നിങ്ങള്‍ പരസ്പരംസ്നേഹിക്കുവിന്‍ "

ഞാന്‍ നിങ്ങളെസ്നേഹിച്ചതുപ്പൊലെ നിങ്ങളും സ്നേഹിക്കുവിന്‍. നിംഗള്‍ക്കു പരസ്പരം സ്നേഹമുണ്ടെങ്കില്‍ നിംഗള്‍ എന്‍റെ ശിഷ്യന്മാരാണെന്നു അതുമൂലം എല്ലാവാരും അറിയും " ( യോഹ. 13: 34 - 35 )

ഒരു കാര്യം മൂന്നുപ്രാവശ്യം ആവര്‍ത്തിക്കുന്നതു ഉറപ്പിച്ചു പറയുന്നതിനു തുല്യമാണു .

അജപാലനദൌത്യം പത്രോസിനെ ഏള്‍പ്പിക്കുന്നതിനുമുന്‍പു 3  പ്രാവശ്യം യേശു പത്രോസിനോടു നീ എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിക്കുന്നതു താന്‍ ഏള്‍പ്പിക്കാന്‍ പോകുന്ന ദൌത്യം വളരെ പ്രധാനപ്പെട്ടതാണെന്നുകാണിക്കാനാണു.

അതുപൊലെ മൂന്നു പ്രാവശ്യം യേശുവിനെ ഉപേക്ഷിച്ചു പറഞ്ഞതിനു പരിഹാരമായി മൂന്നുപ്രാവശ്യം പത്രോസിനെകൊണ്ടു സ്നേഹം ഏറ്റുപറയിക്കുന്നതായി നമുക്കു മനസിലാക്കുന്നതില്‍ തെറ്റില്ലായിരിക്കും .

യേശു പത്രോസിന്‍റെ ബലഹീനതപരിഗണിക്കാതെ ഉത്തരവാദിത്വമുള്ള ഒരുജോലിയാണു ഏള്‍പ്പിക്കുന്നതു. തന്‍റെ ബലഹീനത പത്രോസ് മനസിലാക്കണമെന്നു യേശുവിനു നിര്‍ബന്ധമുള്ളതുപോലെ തോന്നുന്നു. അയാളുടെ ബലഹീനതമാത്രമല്ല സ്നേഹവും ഏശു അറിയുന്നു. അതുപോലെ പത്രോസിനെ ആദ്യം കാണുമ്പോള്‍ തന്നെ പത്രോസിനു മറ്റൊരു നാമം യേശുകൊടുക്കുന്നു. (മലങ്കരസഭയില്‍ നേത്രുസ്ഥാനത്തേക്കു ഉയര്‍ത്തുമ്പോള്‍ പുതിയപേരു കൊടുക്കും )
" നീ യോഹന്നാന്‍റെ പുത്രനായ ശിമയോനാണു . കേപ്പാ എന്നു നീവിളിക്കപ്പെടും ."       ( യോഹ. 1: 42 ) ചുരുക്കത്തില്‍ അന്നേ പത്രോസിനെ സഭയുടെ തലവനായി യേശു കണ്ടിരുന്നു.

പത്രോസ് യേശുവിനെ സ്നേഹിക്കുന്നുവെന്നു യേശുവിനറിയാം .എങ്കിലും ആ കാര്യം പത്രോസിനെ കൊണ്ടു പ്രഖ്യപിച്ചതിനു ശേഷമാണു ഉത്തരവാദിത്വം ഏള്‍പ്പിക്കുന്നതു .ആടുകളെ മേയിക്കുക. പെണ്ണാടുകളെമേയിക്കുക. കുഞ്ഞാടുകളെമേയിക്കുക .ഇതു സഭയേയാണു യേശു ഉദ്ദേശിച്ചതെന്നും ആടുകള്‍ എന്നുപറഞ്ഞതു മറ്റു ശിഷ്യന്മാരെ യാണു ഉദ്ദേശിച്ചതെന്നും വിദഗ്ധ അഭിപ്രായമുണ്ടു.

ചുരുക്കത്തില്‍ എല്ലാത്തിന്‍റെയും അടിസ്ഥാനം " സ്നേഹമാണു " .
കുടുംബജീവിതം വിജയിക്കണമെങ്കില്‍ സ്നേഹത്തില്‍ അധിഷ്ടിതമായിരിക്കണം .

സഭാതനയര്‍ പരസ്പരം സ്നേഹമില്ലെങ്കില്‍ അവിടെ ചെകുത്താന്‍റെ വാസമാകും .

"വിശ്വാസികളുടെ സമൂഹം ഒരു ഹ്രുദയവും ഒരാത്മാവും ആയിരുന്നു .(അപ്പ്. 4: 32 )
ആദിമക്രിസ്ത്യാനികളുടെ സ്നേഹം വിജാതീയരെ കൂടുതല്‍ ആകര്ഷിച്ചു.

സ്നേഹം അപ്രത്യക്ഷമാകുന്നു.

കുടുംബങ്ങളില്‍ സ്നേഹവും പങ്കുവയ്ക്കലും കുറഞ്ഞു.
സമൂഹങ്ങളിലും പരസ്പരമുള്ള സ്നേഹം അപ്രത്യക്ഷമാകുന്നു.
സഭാജീവിതത്തിലും സമൂഹജീവിതത്തിലും ഇതുതന്നെകാണാന്‍ സാധിക്കുന്നു.
ഇടവകകളിലും രൂപതകളിലും സ്തിതി മെച്ചമല്ല.
സഭയില്‍ റീത്തിന്‍റെ പേരില്‍ കലഹമുണ്ടാക്കാന്‍ ലൂസിഫര്‍ കിണഞ്ഞുപരിശ്രമിക്കുന്നു.



സ്റ്റേ റ്റുകള്‍ തമ്മിലും,രജ്യങ്ങള്‍ തമ്മിലും അകല്ച്ചയും കലഹവും ,യുദ്ധവും .
വീട്ടില്‍ തുടങ്ങിയ സ്നേഹരാഹിത്യം വളര്ന്നുപന്തലിച്ചു ലോകം മുഴുവന്‍ നിറയുന്നു.

എങ്ങനെയാണു വീട്ടിലെ സ്നേഹരാഹിത്യം സമൂഹത്തിലേക്കൂവളരുന്നതു ?

ജീവന്‍റെ ആരംഭം തന്നെ പാളിച്ചയില്‍ തുടങ്ങിയാല്‍ സ്നേഹരാഹിത്യം ഭവനത്തില്‍ തന്നെ ആരംഭിക്കുന്നുവെന്നൂപറയാം.

ഗര്‍ഭധാരണാ നിമിഷത്തിന്‍റെ പ്രാധാന്യം

ഒരുമനുഷ്യന്‍റെ സ്വഭാവത്തെ " ചൊട്ടമുതല്‍ ചൊടലവരെ " സ്വാധീനിക്കുന്നതു അവന്‍റെ ഗര്‍ഭധാരണനിമിഷത്തില്‍ മാതാപിതാക്കളില്‍ സംഭവിച്ച വൈകാരിക വ്യതിചലനമാകാം . അതിനാലാണു സഭപഠിപ്പിക്കുന്നതു ഒരു കുഞ്ഞു അതിന്‍റെ മാതാപിതാക്കളുടെ ഹ്രുദയത്തില്‍വേണം ഉരുവാകുവാനെന്നു.

ഗര്‍ഭധാരണ നിമിഷത്തില്‍ സംഭവിക്കുന്നപാളിച്ചകള്‍ ഒരു കുഞ്ഞിന്‍റെ ജീവിതത്തെ സാരമായി ബാധിക്കുന്നു. ഏതവസ്ഥയിലും ,ഏതു ജീവിതാന്തസിലും ,ഗര്‍ഭധാരണനിമിഷത്തില്‍ സംഭവിച്ച നിഷേധാത്മകമായ സംഭവങ്ങള്‍ അവനെ വേട്ടയാടും. അതില്‍ നിന്നും രക്ഷപ്രാപിക്കാന്‍ നിരന്തരമായ ദൈവാനുഭവത്തിനുമാത്രമേ സാധിക്കൂ.

ഉദാഹരണമായി ഒരു വൈദീകനെ എടുത്താല്‍ !

അദ്ദേഹത്തേ വേട്ടയാടുന്ന ചില ആസക്തികള്‍ അദ്ദേഹത്തിനു ലഭിച്ചതു അമ്മയുടെ ഉദരത്തില്‍ ഉരുവായ നിമിഷത്തില്‍ ( ഗര്‍ഭധാരണനിമിഷത്തില്‍ ) സംഭവിച്ച ചില നിഷേധാത്മകമായ കാര്യങ്ങളാകാം . ഇതിനെ ബലപ്പെടുത്തുന്ന സംഭവങ്ങളാണു ഉല്പത്തിപുസ്തകത്തില്‍ 30 ല്‍ നാം കാണുന്ന സംഭവം .( 30: 37 - 40 )

അസക്തികളില്‍ നിന്നും രക്ഷപെടാന്‍ .
അദ്ദേഹത്തിനു പ്രാര്ത്ഥനാസഹായം ആവശ്യമാണു.
പ്രാര്ത്ഥനാജീവിതം ഉണ്ടായിരിക്കണം ,ദിവ്യകാരുണ്യാനുഭവം ഉണ്ടായിരിക്കണം 
യേശുവുമായി നിരന്തരം ബന്ധം.     ( യേശുകാണിച്ചുതന്നതു , യേശുപിതാവുമായി നിരന്തരബന്ധത്തിലായിരുന്നു )

യേശുവിനോടു ചേര്‍ന്നിരിക്കണം !     
                                                        
" നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍ : ഞാന്‍ നിങ്ങളിലും വസിക്കും .മുന്തിരിച്ചെടിയില്‍ നില്ക്കാത്തശാഖക്കു സ്വയമേവ ഫലം പുറപ്പെടുവിക്കാന്‍ സാധിക്കാത്തതുപോലെ എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും സാധിക്കില്ല. ഞാന്‍ മുന്തിരിചെടിയും നിംഗള്‍ ശാഖകളുമാണു. "  ( യോഹ.15: 4 - 5 )
പ്രാര്ത്ഥനാജീവിതം കുറയുകയും ,യേശുവില്‍ നിന്നു അകലുകയുംചെയ്യുമ്പോള്‍ ഫലങ്ങള്‍ കുറയും  അതുകൊണ്ടാണൂ യേശു പ്പറഞ്ഞതു എന്നെകൂടാതെ കൂടാതെ നിങ്ങള്‍ക്കു ഒന്നും ചെയ്യാന്‍കഴിയില്ല .എന്നില്‍ വസിക്കാത്തവന്‍ മുറിച്ച ശാഖപോലെ പുറത്തെറിയപ്പെടുകയും ഉണങ്ങിപോകുകയും ചെയ്യുന്നു.

വിവാഹബന്ധത്തെക്കുറിച്ചു പൌലോസ് ശ്ളീഹാപറയുന്നതു .

" സ്ത്രീയെ സ്പര്‍ശിക്കാതിരിക്കുന്നതാണു പുരുഷനു നല്ലതു . എന്നാല്‍ വ്യഭിചാരം ചെയ്യാന്‍ പ്രലോഭനം ഉണ്ടാകാമെന്നതുകൊണ്ടു പുരുഷനു ഭാര്യയും സ്ത്രീക്കു ഭര്ത്താവും ഉണ്ടായിരിക്കട്ടെ "  ( 1കോറി. 7:2 )

അവിവാഹിതരെക്കുറിച്ചു

" ഓരോരുത്തരും ഇപ്പോഴത്തെ നിലയില്‍ തുടരുന്നതായിരിക്കും നല്ലതെന്നു ഞാന്‍ കരുതുന്നു. നീ സഭാര്യനാണെങ്ങ്കില്‍ സ്വതന്ത്രനാകാന്‍ ശ്രമിക്കേണ്ടാ. വിഭാര്യനാണെങ്ങ്കില്‍ വിവാഹിതനാകുകയും വേണ്ടാ, ( 1കോറി 7: 26 - 27 )

 വിളിക്കനുസരിച്ചു ജീവിക്കുന്നതാണു നല്ലതു

" ഭാവങ്ങള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു. നിംഗള്‍ക്കു ഉത്ഘണ്ടയുണ്ടാകരുതെന്നു ഞാന്‍ ആഗ്രഹിക്കുന്നു . അവിവാഹിതന്‍ കര്ത്താവിനെ എങ്ങനെ സമ്പ്രീതനാക്കമെന്നു ചിന്തിച്ചുകര്ത്താവിന്‍റെകാര്യങ്ങളില്‍തല്പരനാകുന്നു.                                                       വിവാഹിതന്‍  സ്വഭാര്യയേ എങ്ങനെ പ്രീതിപ്പെടുത്താമെന്നു ചിന്തിച്ചു ലൌകീകകാര്യങ്ങളില്‍ തല്പരനാകുന്നു. അവന്‍റെ താല്പര്യങ്ങള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. ( 1കോര്‍.32 - 34 )

Church moves slowly

പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന സഭ എടുക്കുന്നതീരുമാനങ്ങള്‍ ഒരു സുപ്രഭാതത്തില്‍ എടുക്കുന്നതാണെന്നു ധരിക്കരുതു. വളരെ യധികം പ്രാര്ത്ഥനയും ,ധ്യാനവും ,പഠനവും ഒക്കെ കഴിഞ്ഞാണു തീരുമാനം എടുക്കുന്നതു.
വൈദികര്‍ അവിവാഹിതരായിരിക്കണമെന്നു ഒരുകാലത്തു തീരുമാനം എടുത്തു. ഇനിയും അതു മാറില്ലെന്നു പറയാനും പറ്റില്ല. മാറുമ്പോള്‍ അതു അംഗീകരിക്കുക .

ഇപ്പോള്‍ ഇതംഗീകരിക്കുക . ഒരു ഉദാഹരണം പറഞ്ഞെന്നേയുള്ളു.

ചുരുക്കത്തില്‍ എവിടെനോക്കിയാലും പ്രശ്നങ്ങളും പാളിച്ചകളും ആരംഭിക്കുന്നതു സ്നേഹത്തിന്‍റെ അപാകതയാണു. അധവാ സ്നേഹരാഹിത്യമാണെന്നു മനസിലാക്കാം .

പരിഹാരമായി സ്നേഹംതന്നെയായ ദൈവത്തില്‍ ആശ്രയിക്കാം 

രൂപങ്ങള്‍ വെറും ചൂണ്ടുപലക മാത്രം, വണക്കം വിഗ്രഹാരാധനയാകില്ല

" മനുഷ്യരുടെ മുന്‍പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുന്‍പില്‍ ഞാനും ഏറ്റുപറയും .മനുഷ്യരുടെ മുന്‍പില്‍ എന്നെ തള്ളിപറയുന്നവനെ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുന്‍പില്‍ ഞാനും തള്ളിപറയും . ( മത്താ.10:32 -33 )

ഏറ്റുപറഞ്ഞാല്‍ ?

പലപ്പോയും ഈലോകത്തില്‍ രക്തസാക്ഷിത്വവും പരത്തില്‍ നിത്യകിരീടവും ഫലം !

ഇന്നു രക്തസാക്ഷിയായ സെബസ്ത്യാനോസിന്‍റെ തിരുന്നാള്‍ ആഘോഷിക്കുന്നു.

"ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിംഗള്‍ ഭയപ്പെടേണ്ടാ.മറിച്ചു ആത്മാവിനേയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍ "

അങ്ങ്നെയാണു സെബാസ്ത്യാനോസ് രക്തസാക്‍ഷിയായതു.അമ്പു എയിതിട്ടു മരിക്കാഞ്ഞിട്ടു അവസാനം അടിച്ചുകൊല്ലേണ്ടിവന്നു എന്നിട്ടും വിശ്വാസം ത്യജിക്കാന്‍ അദ്ദേഹം തയാറായില്ല. അദ്ദേഹത്തിന്‍റെ ജീവിതം ഓരോ ക്രിസ്ത്യാനിക്കും മാത്രുകയാക്കാവുന്നതാണു



എന്തിനാണു പുണ്യവന്മാരുടെ തിരുന്നാള്‍ ആഘോഷിക്കുന്നതു ?

ഇവരെല്ലാവരും യേശുവിന്‍റെ സഹനത്തില്‍ പങ്കുചേര്ന്നവരാണു.സഹനം ഇല്ലാതെ മഹത്വം ഇല്ല. ക്രൂശിതനായ ഏശുവിന്‍റെ പിന്നാലെപോകുന്നധീരപടയാളികളാണു രക്തസാക്ഷികള്‍ ! അവര്‍ ധൈര്യപൂര്‍വം യേശുവിനെ അനുധാവനം ചെയ്തതു കാണുമ്പോള്‍ നമുക്കും സഹനം സ്ന്തോഷപൂര്‍വം സ്വീകരിക്കാനുള്ള ധൈര്യം ലഭിക്കും.

" തൂക്കപ്പെട്ടു മരത്തില്‍ വിലാവുതുറ  ന്നാച്ചവളം
രക്തം വെള്ളമൊടൊഴുകും മിശിഹായേ - സഹദേന്മാര്‍
കണ്ടങ്ങോടിമരി - പ്പാ - നാ - യ്
കര്ത്താവിന്‍പേര്‍ക്കെ - ല്ലാരും . "   ( മലങ്കര കുര്‍ബാനക്രമം )

അവരുടെ രൂപങ്ങള്‍ വയ്ക്കുന്നതു എന്തിനാണു ? 



അവരെ ഓര്‍ക്കുവാന്‍ സഹായിക്കും അവരുടെ ജീവിതം സ്വജീവിതത്തില്‍ പകര്ത്തുവാന്‍ സഹായിക്കും.അതു ഒരുചൂണ്ടുപലകമാത്രമാണു . ആരാധന ദൈവത്തിനുമാത്രമുള്ളതാണു. പരിശുദ്ധകാന്യാമറിയം പോലും യേശുവിങ്കലേക്കുള്ളചൂണ്ടു പലകമാത്രമാണു.
പ്രതീകങ്ങളും വെറും  ചൂണ്ടുപലക മാത്രമാണു .
മരുഭൂമിയില്‍ പിത്തളസര്‍പ്പത്തെ  ഉയര്‍ത്താന്‍ ദൈവം കല്പ്പിച്ചതും അതിനെ ആരാധിക്കാനല്ല. അതുവെറും പ്രതീകമായിരുന്നു.

        " അതിലേക്കു നോക്കിയവര്‍ രക്ഷപെട്ടു അവര്‍ കണ്ട വസ്തുവിനാലല്ല എല്ലാറ്റിന്‍റെയും രക്ഷകനായ അങ്ങുമൂലം രക്ഷപെട്ടു " (ജ്ഞാനം .16: 7 )

അതേ ആ പിത്തളസര്‍പ്പത്തിനു ഒരു കഴിവുമില്ല.പിന്നെയോ ദൈവമായ രക്ഷകന്‍ മൂലമാണു സര്‍പ്പദംശനത്തില്‍ നിന്നും രക്ഷപെട്ടതു. അതുവെറും അടയാളമാണെന്നു ,(രക്ഷയുടെ അടയാളമാണെന്നു) ആറാം വാക്യത്തില്‍ നാം കാണുന്നു.

വടിമേല്‍ ഉയര്ത്തിയ പിത്തളസര്‍പ്പം ഉദ്ധിതനായ യേശുവിന്‍റെ പ്രതീകമാണു .
" മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്ത്തിയതുപോലെ തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിനു മനുഷ്യപുത്രനും ഉയര്ത്തപ്പെടേണ്ടിയിരിക്കുന്നു "  (യോഹ .3: 14 )
പിത്തളസര്‍പ്പത്തെഉയര്ത്തിയതിന്‍റെപേരില്‍ അവര്‍ വിഗ്രഹാരാധനക്കരായില്ല. പിത്തളസര്‍പ്പത്തെ നോക്കിയതു വിഗ്രഹാരാധനയായില്ല. അതുപോലെ പ്രതീകമായി എന്തെങ്ങ്കിലും ഉണ്ടാക്കുന്നതു വിഗ്രഹാരാധനയാകില്ല. പിത്തള സര്‍പ്പത്തിനു ശക്തി ഇല്ലാത്തതുപോലെ കല്ലോ മണ്ണോ കൊണ്ടു രൂപം ഉണ്ടാക്കിയാല്‍ അതിനു യാതോരു ശക്തിയും ഇല്ല. പക്ഷേ പിത്തളസര്‍പ്പത്തേനോക്കിയവര്‍ക്കു രക്ഷ നല്കിയതു രക്ഷകനായ ദൈവമായതുപോലെ യേശുവിന്‍റെ രൂപം നോക്കുന്നവര്‍ രക്ഷപ്രാപിക്കുന്നതു രക്ഷാകനായ യേശുവില്‍ കൂടിമാത്രമാണെന്നു സഭക്കും ,സഭാതനയര്‍ക്കും അറിയാം .

യേശുവിന്‍റെ രൂപത്തേല്‍ ഒരാള്‍ നോക്കിയാല്‍, തൊട്ടാല്‍ ,പ്രതീകാല്മകമായി അയാള്‍ ജീവിച്ചിരിക്കുന്നയേശുവിനെയാണു നോക്കിയതു അധവാ തൊടുന്നതു. അതു കന്യാമറിയത്തിന്‍റെയോ ,പുണ്യാന്മക്കളുടെയോ ആയാലും ഇതു തന്നെ സംഭവിക്കുന്നു. അവരെ ഓര്‍ക്കാനും അവരെ വന്ദിക്കാനും ,വണങ്ങാനും ഒക്കെ ഉപയോഗിക്കുന്നതു ഒരിക്കലും വിഗ്രഹാരാധനയാകില്ല. ആകുമായിരുന്നെങ്ങ്കില്‍ പിത്തളസര്‍പ്പത്തെ ഉണ്ടാക്കാന്‍ ദൈവം പറയില്ല.
കെരൂബുകളെ ഉണ്ടാക്കാന്‍ പറയില്ല.
വിളക്കുകാല്‍ ഉണ്ടാക്കാന്‍ പറയില്ല.

തലതിരിഞ്ഞ ഉപ്ദേശം കൊടുക്കുന്നവര്‍ക്കു ഇതെല്ലാം വിഗ്രഹാരാധനയാണു.
സഹദേന്മാരെ ഒര്‍ക്കാം

നമ്മേ പഠിപ്പിച്ച നമ്മുടെപിതാക്കന്മാരെ ഓര്‍ക്കാം
അവരുടെ യൊക്കെ പ്രാര്ത്ഥന നമുക്കുകോട്ടയായിരിക്കട്ടെ !

കത്തോലിക്കാസഭ എന്തുകൊണ്ടു പെന്തക്കോസ്തുകാരുടെ മാമോദീസാഅംഗീകരിക്കുന്നില്ല. ?

കത്തോലിക്കാസഭ എന്തുകൊണ്ടു പെന്തക്കോസ്തുകാരുടെ മാമോദീസാഅംഗീകരിക്കുന്നില്ല. ?
                                                                                                           മാമോദീസായേക്കുറിച്ചു വ്യകതമായ കാഴ്ച്ചപ്പാടും വിശ്വാസവുമാണു സഭക്കുള്ളതു
ബാക്കിയുള്ളവരുടെ മാമോദീസാ സഭ അംഗികരിക്കുമ്പോള്‍ പെന്തക്കോസ്തില്‍ നിന്നും ഒരാള്‍ സഭയിലേക്കു വരുമ്പോള്‍ അയാള്‍ക്കു സഭ വീണ്ടും സ്നാനം നല്കുന്നു.
ബാക്കിയുള്ളസഭകളില്‍ നിന്നും വരുമ്പോള്‍ വിശ്വാസം എറ്റുപറഞ്ഞാല്‍മതിയാകു.

ആറ്റില്‍ കുത്തിമറിഞ്ഞാല്‍ പരിശുദ്ധാത്മാവിനെ ലഭിക്കില്ല.



അധികാരമുള്ളവരാണു സ്നാനം നല്കേണ്ടതു.അപ്പസ്ത്പ്പ്ലന്മാരും അവരുടെപിംഗാമികളുമാണു സ്നാനം നല്കേണ്ടതു. സമരിയാക്കാര്‍ സ്നാനം സ്വീകരിച്ചിട്ടും  പരിശുദ്ധാത്മാവിനെ ലഭിച്ചില്ല. പിന്നെ അപ്പസ്തോലന്മാരായ പത്രോസും യോഹന്നാനും  അവര്‍ക്കുവേണ്ടിപാര്ത്ഥിച്ചു കൈവയ്പു നല്കിയപ്പോഴാണു അവര്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചതു .അപ്പ.പ്ര. 8ന്‍റെ 14 മുതലുള്ളകാരങ്ങള്‍ താഴെ വിവരിക്കാം .

മാമോദീസാ ഒരു കൂദാശയാണു. അതു പരികര്മ്മം ചെയ്യാന്‍ എല്ലാവര്‍ക്കും അധികാരമില്ല. പെന്തക്കോസ്തു ഉപദേശിക്കു മനുഷ്യരില്‍ നിന്നും ഉള്ള അധികാരം മാത്രമാണുള്ളതു . അപ്പസ്തോലിക പരമ്പര്യമോ ,അധികാരമോ , കൈവയ്പോ അവര്‍ക്കില്ലാത്തതിനാല്‍ അവരുടെ മാമോദീസാ സഭ അംഗീകരിക്കില്ല.
ലൂസിഫറിനും അല്ഭുത ശക്തിയും രോഗം ഭേദപ്പെടുത്താനും ഒക്കെ കഴിഞ്ഞെന്നുവരും . അതുകണ്ടു അതിന്‍റെ പുറകെ പോകരുതു .

    മരണ സമയത്തെ മാമോദീസാ


മരിക്കാന്‍പോകുന്ന ഒരാള്‍ക്കു അത്യാവശ്യസന്ദര്‍ഭങ്ങളില്‍ ആര്‍ക്കുവേണമെങ്കിലും മാമോദീസാകൊടുക്കാം .നിത്യ്രകഷക്കു അത്യാവശ്യമയതിനാലാണു അങ്ങ്നെ ചെയ്യുക,അരീതിയില്‍ പെന്തക്കോസ്തുകാരുടെ മാമോദീസായും അംഗീകരിക്കാം .അതായതു ഒരാള്‍ സഭയിലേക്കു വന്നു.എന്നാല്‍ മാമോദിസാ സ്വീകരിക്കുന്നതിനുമുന്‍പു അയാള്‍ മരിച്ചാല്‍ അയാള്‍ സ്വീകരിച്ചപെന്തക്കോസ്തുമാമോദീസാ നിത്യരക്ഷക്കു മതിയാകുന്നതാണു. അയാഅള്‍ ജീവിക്കുന്നുവെങ്കില്‍ കൂദാസാപരമായ സ്നാനം സ്വീകരിക്കേണ്ടതാണു.
ചുരുക്കത്തില്‍ എപ്പിസ്കൊപ്പല്‍ സഭകളുടെ മാമോദീസാമാത്രമാണു കത്തോലിക്കാസഭ അംഗീകരിക്കുന്നതു

ആഗ്രഹത്താലെയുള്ള മാമോദീസാ.

ഒരാള്‍ യേശുവിനെ രക്ഷകനും കര്ത്താവുമായി സ്വീകരിച്ചുപക്ഷേ അയാള്‍ മാമോദീസാസ്വീകരിക്കുന്നതിനുമുന്‍പു മരിച്ചുപോയാല്‍ അയാള്‍ക്കു നിത്യരക്ഷ ലഭിക്കും കാരണം അയാള്‍ ആഗ്രഹത്താകെയുള്ളസ്നാനം സ്വീകരിച്ചുകഴിഞ്ഞുവെന്നു സഭ പഠിപ്പിക്കുന്നു.

രക്തത്താലെയുള്ള മാമോദീസാ.

ഒരാള്‍ മാമോദീസാസ്വീകരിക്കുന്നതിനുമുന്‍പു രക്തസാക്ഷിത്വം വരിക്കേണ്ടിവന്നാല്‍, അയാള്‍ മാമോദീസാസ്വീകരിക്കാന്‍ ഒരുങ്ങിയിരുന്നു സാഹച്ര്യ്ത്തിന്‍റെ സമ്മര്‍ദ്ത്താല്‍ അതുസാധിക്കതെപോയി. മാമോദീസാസ്വീകരിക്കുന്നതിനുമുന്‍പു രക്തം ചിന്തിമരിക്കേണ്ടിവന്നാല്‍ അയാള്‍ രക്തത്താലെയുള്ളമാമോദീസാസ്വീകരിച്ചതായി സഭപഠിപ്പിക്കുന്നു. 

                                                                                                                   സത്യത്തെ വളച്ചൊടിച്ചു പ്രസംഗിക്കുന്നവര്‍ ക്കെതിരെ ജാഗ്രത !

സഭാതനയരെ ഏങ്ങനെയും വഴിതെറ്റിക്കാന്‍ കച്ചകെട്ടി ഇറങ്ങിയതാണു ലൂസിഫര്‍. അതിനു അവന്‍ കണ്ടുപിടിച്ച ഒരു തന്ത്രമാണു സ്നാനം ആറ്റില്‍ !
യേശു ആറ്റില്‍ സ്നാനം സ്വീകരിച്ചു അതിനാല്‍ വിശ്വാസികള്‍ ആറ്റില്‍ തന്നെ മുങ്ങണമെന്നു. അറിവില്ലാത്തവര്‍ ഇതുകേള്‍ക്കുമ്പോള്‍ ശരിയാണെന്നു തോന്നാം .

യോഹന്നാന്‍റെ മാമോദീസാ !

" പാപമോചനത്തിനുള്ള അനുതാപത്തിന്‍റെ ജ്ഞാനസ്നാനം പ്രസംഗിച്ചുകൊണ്ടു സ്നാപകന്‍ മരുഭൂമിയില്‍ പ്രത്യക്ഷപ്പെട്ടു ( മര്‍ക്കോ. 1 : 4 )
" മാനസാന്തരത്തിനായി ഞാന്‍ ജലം കൊണ്ടു നിംഗളെ സ്നാനപെടുത്തി. എന്‍റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ ശക്തന്‍ അവന്‍റെ ചെരിപ്പു വഹിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല. അവന്‍ പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിംഗളെ സ്നാനപ്പെടുത്തും " ( മത്താ 3: 11 )

ഇവിടെ നാം ശ്രദ്ധിക്കെണ്ട ഒരുകാര്യം യോഹന്നാന്‍ പാപമോചനത്തിനായി അനുതാപത്തിന്‍റെ മാമോദീസായാണു ജലം കൊണ്ടു നല്കിയതു.

വെള്ളത്തിനു എന്തെങ്ങ്കിലും ശക്തിയുണ്ടോ ?

വല്യപ്പന്മാര്‍ പറയും ജലത്തില്‍ നിന്നുമാണു കരണ്ടു ഉല്പാദിപ്പിക്കുന്നതെന്നു ? ഈ പ്രക്രുതിജലത്തിനു എന്തെങ്ങ്കിലും ശക്തിയുണ്ടോ ? ഒന്നുമില്ല. പക്ഷേ ഇതൊരു മാധ്യമം മാത്രമാണു. അതു പരിശുദ്ധാത്മാവിന്‍റെ പ്രതീകമണു. പരിശുദ്ധാത്മാവാണു പാപമോചനം നല്കുന്നതു അവിടെ വെള്ളം ഒന്നും ചെയ്യുന്നില്ല.

യോഹന്നാന്‍ പറഞ്ഞതു എന്‍റെ പിന്നാലെ വരുന്നവന്‍ പരിശുദ്ധാത്മാവുകൊണ്ടും അനികൊണ്ടും സ്നാനം നല്കുമെന്നാണു. അവിടെയും ജലം ഒരു പ്രതീകം അധവാമാധ്യമം മാത്രമണു. പരിശുദ്ധാത്മാവാണു പ്രവര്‍ത്തകന്‍ .ജലം ആവശ്യമാണു എന്നല്ലാതെ വെള്ളത്തില്‍ എന്തുമാത്രം മുങ്ങിയെന്നോ എല്ലായിടത്തും വള്ളം എത്തിയോ മുതലായ കാര്യങ്ങള്‍ അപ്രസക്തമാണു.അല്ലെങ്കില്‍ യേശു ആറ്റില്‍ മുങ്ങിയതുകൊണ്ടു നമ്മളും ആറ്റില്‍ തന്നെ ചാടണമെന്നോ അല്ലെങ്ങ്കില്‍ യോര്‍ദാന്‍ നദിയില്‍ തന്നെ പോകണമെന്നോ ഒക്കെ പറയുന്നതു ശുദ്ധാബദ്ധമല്ലേ ?
ജലത്തിനു പാപമോചനം തരാനുള്ള ശക്തിയുണ്ടോ? ഉണ്ടെങ്ങ്കില്‍ ആറ്റിലെ ജലത്തിനു മാത്രമേയുള്ളോ ?

ഒരു സംഭവം ഒര്‍ക്കുകയായിരുന്നു, പ്രഭാതകൃത്യത്തിനു പടിഞ്ഞാറന്‍ തീരപ്രദേശത്തുള്ളവര്‍ ആറ്റില്‍ ഇറങ്ങിയാണു വൃത്തിയാക്കുക. പടിഞ്ഞാറുനിന്നും ഒരുപെണ്ണിനെ കിഴക്കു കല്ല്യാണം കഴിച്ചുകൊണ്ടുവന്നു. കിഴക്കര്‍ കിണ്ടിക്കകത്തു വെള്ളവുമായി പോയി പ്രഭാതകൃത്യം നിര്‍വഹിക്കുന്നു. അതു ഈ പെണ്ണിനു ഒരുതരത്തിലും അംഗീകരിക്കാന്‍ പറ്റില്ല. ആറ്റില്‍ ഇറങ്ങി ഇരുന്നില്ലെങ്ങ്കില്‍ വൃത്തിയാകില്ലെന്നാണ്‌ അവളുടെ പക്ഷം. ആറ്റിലെ വെള്ളമായാലും കിണ്ടിയിലെ വെള്ളമായാലും ശരീരം വെടിപ്പായാല്‍ പോരേ ?

ഒരുദിവസം തന്നെ 3000 ആളുകള്‍ സഭയോടു ചേര്ന്നു.  ഇവരെയൊക്കെ വെള്ളത്തില്‍ മുക്കിയെടുത്തെന്നു ചിന്തിക്കുന്നതുതന്നെ ബുദ്ധിമോശമല്ലേ ?

തലയില്‍ എന്തെങ്ങ്കിലും ചെയ്താല്‍ അതു ശരീരം മുഴുവന്‍ വ്യാപിക്കുന്നതുപോലെയാണു. പഴയനിയമത്തിലെല്ലാം ആരെയെങ്കിലും അഭിഷേകം ചെയ്യാന്‍ അഭിഷേകതൈലം തലയില്‍ പൂശുകയായിരുന്നു.
കായേനെ ആരും കൊല്ലാതിരിക്കാന്‍ ദൈവം അവനു ഒരു അടയാളം കൊടുത്തു.
ഇസ്രായേല്‍ ജോസഫിന്‍റെ മക്കളെ അനുഗ്രഹിച്ചതും തലയില്‍ കൈ വച്ചായിരുന്നു.

നെറ്റിയില്‍ കുരിശുവരച്ചാല്‍ ശരീരം മുഴുവന്‍ ആശീര്‍വദിക്കുന്നതിനു തുല്ല്യമാണു. കിരീടവാഴുവിനു തലയിലാണ്‌  പുരോഹിതന്‍ മാല വാഴ്ത്തി ആശീര്‍വാദം നല്കുന്നതു ഇങ്ങ്നെ മാമോദീസായിക്കും തലയില്‍ വെള്ളം ഒഴിച്ചാല്‍ മതിയാകും. പോരേ ?



തളിക്കുന്നതുകൊണ്ടു വിശുദ്ധീകരിക്കപ്പെടുമോ ?

1)  ഭാരതീയ ആചാരമനുസരിച്ചു ചാണകവെള്ളം തളിച്ചു ശുദ്ധിവരുത്തിയിരുന്നു.
2)  ഭവനങ്ങളും മറ്റുംകൂദാശചെയ്യുമ്പോള്‍വാഴ്ത്തിയ ജലംതളിക്കുന്നു.              3)  പള്ളികളില്‍   വാഴ്ത്തിയ ജലം തളിച്ചു ശുദ്ധിവരുത്തിയിരുന്നു.
4) പാപമോചനത്തിനായി പുരോഹിതന്‍ മ്രുഗങ്ങളുടെ രക്തം ജനത്തിന്‍റെമേല്‍തളിച്ചു 
5) പാപംചെയ്‌ത റൂബേലിനു മ്രുഗങ്ങളുടെ രക്തത്താല്‍ മൂശ ജീവന്‍ കൊടുത്തു.

" ഞാന്‍ നിങ്ങളുടെമേല്‍ ശുദ്ധജലം തളിക്കും ,നിംഗളുടെ എല്ലാ മാലിന്യ്ങ്ങളില്‍ നിന്നും നിങ്ങള്‍ ശുദ്ധീകരിക്കപ്പെടും ...........  എന്‍റെ ആത്മാവിനെ ഞാന്‍ നിങ്ങളില്‍ നിവേശിപ്പിക്കും . " ( എസക്കി.36 : 25 -- 27 )

ചുരുക്കത്തില്‍ ശുദ്ധജലം തളിച്ചാല്‍ വിശുദ്ധീകരിക്കപ്പെടും അതുപോലെ പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ സാധിക്കും.

ഇത്രയും അറിയാവുന്ന സഭയില്‍ മാമോദീസായിക്കു ശുദ്ധജലം ഉപയോഗിക്കുന്നു. അവിടെ വെള്ളം ഒന്നും സ്വയമായിചെയ്യുന്നില്ലെന്നും ആത്മാവാണു അവിടെപ്രവര്‍ത്തിക്കുന്നതെന്നും അറിയാവുന്ന സഭക്കു ജലം ഒരു പ്രതീകം മാത്രമാണു. അവിടെ പ്രവര്ത്തിക്കുന്നതു പരിശുദ്ധാത്മാവാണു !
പെന്തക്കോസ്തുകാരുടെ പറച്ചില്‍ കേട്ടാല്‍ തോന്നും പരിശുദ്ധാത്മാവു നോക്കീരിക്കുകയാണു ശരീരത്തിന്‍റെ എല്ലാഭാഗവും ശരിക്കും മുങ്ങിയോ ?

സ്നാനം ഏറ്റതുകൊണ്ടു പരിശുദ്ധാത്മാവിനെ ലഭിക്കുമോ ? ഇല്ലെന്നു ബൈബിളില്‍ തന്നെ നാം കാണുന്നു.

" സമരിയാക്കാര്‍ സ്നാനം സ്വീകരിച്ചു. പക്ഷേ പരിശുദ്ധാത്മാവിനെ സ്വീകരിച്ചില്ല. അതിനാല്‍ പത്റോസും യോഹന്നാനും അവരുടെമേല്‍ കൈകള്‍ വച്ചു പ്രാര്ത്ഥിച്ചപ്പോഴാണു പരിശുദ്ധാത്മാവിനെ സ്വീകരിച്ചതു. കൈവയ്പ്പു ഒരു പ്രധാന ഘടകമാണു. അതിനു അധികാരം ഉള്ളവര്‍ വേണം കൈ വയ്ക്കാന്‍ .വെറുതെ കൈ വച്ചാലൊന്നും ആത്മാവിനെ ലഭിക്കുകില്ല.

ശുദ്ധ്ജലം തളിക്കാന്‍ പറഞ്ഞിട്ടു അശുദ്ധമായ കലക്കവെള്ളത്തില്‍ നീന്തിയാല്‍ അതു സ്നാനമാകില്ല.

പാവപ്പെട്ടജനം ഇതൊന്നും മനസിലാക്കാതെ ഉപ്ദേശിമാരുടെ ചതിക്കുഴിയില്‍ വീഴുന്നു. അവരുടെ ലക്ഷ്യം ഉദരപൂരണം മാത്രമാണു .

യേശു സ്വീകരിച്ച സ്നാനം അതേപടിയാണോ നാം സ്വീകരിക്കേണ്ടതു ?

പാപമില്ലാത്ത യേശുഎന്തിനാണു മാമോദീസാ സ്വീകരിച്ചതു ?
യേശുവിനു സ്നാനം കൊണ്ടു പാപമോചനം ലഭിച്ചോ ?
സ്നാപകന്‍ നല്കിയതു പാപമോചനത്തിനുള്ള അനുതാപത്തിന്‍റെ സ്നാനമായിരുന്നു.

പിന്നെ എന്തായിരുന്നു ഈ സ്നാനത്തിന്‍റെ ഉദ്ദേശം ?
അതിനു മറുപടിലഭിക്കാന്‍ യോഹ. 1 : 29 - 34 വരെ വായിക്കണം

പരിശുദ്ധാത്മാവില്‍ സ്നാനപ്പെടുത്തുന്നവന്‍ അരാണെന്ന് സ്നാപകനറിയില്ലായിരുന്നു. കര്ത്താവു സ്നാപകനോടു പറഞ്ഞിരുന്നു. ആരുടെമേല്‍ പരിശുദ്ധാത്മാവു ആവസിക്കുന്നതു നീ കാണുമോ അവന്തന്നെയാണെന്നു .ചുരുക്കത്തില്‍ ഈ സാക്ഷ്യത്തിനാണു യേശു സ്നാപകനില്‍ നിന്നും സ്നാനം സ്വീകരിച്ചതു.

" ജലം കൊണ്ടു സ്നാനം നല്കാന്‍ എന്നെ അയച്ചവന്‍ എന്നോടു പറഞ്ഞിരുന്നു "       (1:33 )
ജലം കൊണ്ടു സ്നാനം നല്കുകയെന്നു പറഞ്ഞാല്‍ പിടിച്ചുവെള്ളത്തില്‍ മുക്കണമെന്നാണോ അര്ത്ഥം ?    ആ കര്മ്മം ജലം കൊണ്ടു നിര്‍വഹിക്കണമെന്നല്ലേയുള്ളു ?

ജലം ഒരു പ്രതീകം മാത്രം

" നോഹിന്‍റെ പെട്ടകത്തില്‍ ഉണ്ടായിരുന്ന എട്ടു പേര്‍ മാത്രമേ ജലപ്രളയകാലത്തു, ജലത്തിലൂടെ രക്ഷപെട്ടൊള്ളു. അതിന്‍റെ സാദൃശ്യം ഉള്ള സ്നാനത്തിലൂടെ ഇപ്പോള്‍ നിങ്ങളെ രക്ഷിച്ചിരിക്കുന്നു. അതു നിങ്ങളുടെശരീരത്തിലെ മാലിന്യത്തിന്‍റെ നിര്മാര്‍ജനം അല്ല. മറിച്ചു ശുദ്ധമനസാക്ഷിക്കായി യേശുക്രിസ്തുവിന്‍റെ ഉദ്ധാനം വഴി ദൈവത്തോടുനടത്തുന്ന പ്രാര്ത്ഥനയാണു "         (  1 പത്രോ. 3 : 21 )

ഇതൊരു പ്രാര്ത്ഥനയാണു. ശരീരത്തിന്‍റെ മാലിന്യം നിര്മാര്‍ജനം ചെയ്യാനായിരുന്നെങ്കില്‍ പെന്തക്കോസ്തുകാര്‍ പറയുന്നതുപോലെ വെള്ളത്തില്‍ മുഴുവന്‍ മുങ്ങി.നീര്‍ക്കാം കുഴിയിട്ടു അധവാഅവര്‍ ചെയ്യുന്നതുപോലെ മലര്ത്തി അടിക്കുന്നതില്‍ അല്പമെങ്കിലും കാര്യമുണ്ടെന്നു ചിന്തിക്കാമായിരുന്നു. .

കടലിലും മേഘത്തിലും സ്നാനം  !

വി. പൌലോസ് ശ്ളീഹാ ജ്ഞാനസ്നാനത്തെ ചെങ്കടല്‍ യാത്രയോടു ഉപമിക്കുന്നു. " നിങ്ങളുടെപിതാക്കന്മാരെല്ലാവരും മേഘത്തണലില്‍ ആയിരുന്നെന്നും , കടലിലൂടെ കടന്നുവെന്നും നിങ്ങള്‍ മനസിലാക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.അവരെല്ലാവരും മേഘത്തിലും കടലിലും സ്നാനമേറ്റു മോശയോടു ചേര്‍ന്നു "  ( 1കോറി.10 : 1 - 2 )

ഉദരപൂരണം ലക്ഷ്യം

" സഹോദരരേ നിങ്ങള്‍ പഠിച്ച തത്വങ്ങള്‍ക്കെതിരായി പിളര്‍പ്പുകളും ദുര്മാത്രുകകളും ഉണ്ടാക്കുന്നവരെ ശ്രദ്ധിച്ചു കൊള്ളണം ...... അവരെ നിരാകരിക്കുവിന്‍ . അങ്ങ്നെയുള്ളവര്‍ നമ്മുടെ കര്ത്താവായ യേശുവിനെയല്ല തങ്ങളുടെ തന്നെ ഉദരങ്ങളെയാണു ശുസ്രൂഷിക്കുന്നതു ആകര്ഷകമായ മുഖസ്തുതിപറഞ്ഞു അവര്‍ സരളചിത്തരെ വഴിപിഴപ്പിക്കുന്നു. "                                  ( റോമാ .16 : 17 - 18 )

സഹോദരരേ അതുകൊണ്ടാണു എപ്പോഴും ഞാന്‍ ഈ പെന്തക്കോസ്തുകാര്‍ക്കെതിരായി സംസാരിക്കുന്നതു. ഞാനല്ല ബൈബിള്‍ പറയുന്നു.

അവസാനമായി ഒരു കാര്യം കൂടി പറഞ്ഞു അവസാനിപ്പിക്കാം

സഭയില്‍ നിന്നുകൊണ്ടു തന്നെ ( വെറും വേഷംകെട്ടി ) സഭക്കെതിരായി പണിയുന്നവര്‍ .    " അജഗണം മുഴുവനേയും പറ്റി നിംഗള്‍ ജാഗരൂകരായിരിക്കുവിന്‍ ... ശിഷ്യരേ ആകര്‍ഷിച്ചു തങ്ങളുടെ പിന്നാലെ കൊണ്ടൂപോകാന്‍ വേണ്ടി സത്യത്തെ വളച്ചൊടിച്ചു പ്രസംഗിക്കുന്നവര്‍ നിങ്ങളുടെ ഇടയില്‍ തന്നെ ഉണ്ടാകും . ( അപ്പ 20 : 27 - 31 )

അതിനാല്‍ വ്യാജന്മാരെ സൂക്ഷിക്കുക

പെന്തക്കോസ്തു സഹോദരന്മാരോടു ഒരു അപേക്ഷ

യേശുവിന്‍റെ യധാര്‍ത്ഥ സ്നാനം അതേപടി സ്വീകരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ യേശു പറയുന്നതെന്തെന്നു കേള്‍ക്കുക.
" ഞാന്‍ കുടിക്കുന്ന പാനപാത്രം കുടിക്കാനോ ഞാന്‍ സ്വീകരിക്കുന്ന സ്നാനം സ്വീകരിക്കുവാനോ നിങ്ങള്‍ക്കുകഴിയുമോ ? "  ( മര്‍ക്കോ .10 : 38 )
അറ്റില്‍ പോയി കലക്കവെള്ളത്തില്‍ ചാടിയിട്ട് യേശു സ്വീകരിച്ച സ്നാനം സ്വീകരിച്ചെന്നു പറയാതെ , ( ആദ്യം സ്വീകരിച്ചതു എന്തിനായിരുന്നെന്നു നേരത്തെ മുകളില്‍ ഞാന്‍ പറഞ്ഞിട്ടുണ്ടെല്ലോ ) യേശുവിന്‍റെ യധാര്‍ത്ഥ സ്നാനം എന്താണെന്നു യേശു തന്നെ പറഞ്ഞസ്തിതിക്കു ആ മരണത്തിലൂടെയുള്ള സ്നാനം സ്വീകരിച്ചാല്‍ അതാണു യേശു ചെയ്തതുപോലെ ചെയ്തെന്നു നിംഗ്ള്‍ക്കു സമാധാനിക്കാം .

"ആത്മാവു , ജലം , രക്തം ഇവ മൂന്നും ഒരേ സാക്ഷ്യം നല്കുന്നു " ( 1യോഹ.5:8 )

Saturday 10 January 2015

മനുഷ്യശരീരമാണു ദൈവത്തിനു വസിക്കാനുള്ള ആലയം

 "അവിടുത്തെ ആലയത്തെക്കുറിച്ചുളള തീക്ഷണത എന്നെ വിഴുങ്ങിക്കളയും എന്നു  എഴുതപ്പെട്ടിരിക്കുന്നതു അപ്പോള്‍ അവന്‍റെ ശിഷ്യന്മാര്‍ ഒര്‍ത്തു "  (യോഹ.2:17 )

വിശുദ്ധയോഹന്നാന്‍റെ സുവിശേഷം സമ്മാന്തര സുവിശേഷങ്ങളില്‍ നിന്നും വേറിട്ടു നില്ക്കുന്നതു മറ്റവര്‍ യേശുവിന്‍റെ ജീവചരിത്രം ക്രമാനുഗ്തമായി അവതരിപ്പിക്കുമ്പോള്‍ വി.യോഹന്നാന്‍ ജീവചരിത്രമല്ല അവതരിപ്പിക്കുക. യേശുവിന്‍റെ പരസ്യജീവിതത്തിന്‍റെ അധവാ ആ മൂന്നുവര്ഷം യേശു പറഞ്ഞകാര്യങ്ങളുടെ ദൈവശാസ്ത്രം അവതരിപ്പിക്കുകയാണു വി. യോഹന്നാന്‍ ചെയ്യുക. അതിനാല്‍ അതു വളരെയധികം ശ്രദ്ധിച്ചെങ്കില്‍ മാത്രമേ ശരിക്കും മനസിലാക്കാന്‍ സാധിക്കൂ. വി.യോഹന്നാന്‍റെ സുവിശേഷം മനസിലാക്കാന്‍ അല്പം ബുദ്ധിമുട്ടാണെന്നുവേണമെങ്കില്‍ പറയാം .
ഉദാഹരണമായി ഇവിടെതന്നെ ശ്രദ്ധിക്കാം .

മറ്റു സുവിശേഷകര്‍ കര്ത്താവിന്‍റെ മാമോദീസായേക്കുറിച്ചു പറയുമ്പോള്‍ യോഹന്നാന്‍ അതു പറയുന്നില്ല. മറ്റുസുവിശേഷകര്‍ ഏതാണ്ടു അവസാനം പറയുന്ന ദൈവാലയ ശുദ്ധീകരണവും മറ്റും രണ്ടാമധ്യായത്തില്‍ തന്നെ വരുന്നു.അതായതു യോഹന്നാന്‍ പറയുമ്പോള്‍ ക്രമമൊന്നുമില്ല.പക്ഷേ ആഴമായ ദൈവശാസ്ത്രം അവിടെകാണാം .വി.യോഹന്നാന്‍റെ സുവിശേഷത്തിലെ ആദ്യത്തെ മൂന്നു അധ്യായങ്ങളില്‍ കാണുന്നതു മാമോദീസായുടെ ആഴമായ ദൈവശാസ്ത്രം തന്നെയാണെന്നു മനസിലാക്കാം . അതായതു മാമോദീസായെന്നു പറയുമ്പോള്‍ ഒരാളുടെ വിശുദ്ധീകരണം തന്നെയാണു നടക്കുക. പാപാവസ്ഥയിലായിരുന്ന യാള്‍ പാപമാലിന്യ്ങ്ങളില്‍ നിന്നും ശുദ്ധീകരിക്കപ്പെട്ടു ശുദ്ധിയുള്ള മഹത്വത്തിന്‍റെ വസ്ത്രം ധരിച്ചു ക്രുപാവരാവസ്ഥയിലായിതീരുന്നു. തികച്ചും ശുദ്ധീകരണമാണു അവിടെ നടക്കുക. മാമോദീസായുടെ ആഴങ്ങളിലേക്കു ഇറങ്ങിചെല്ലുമ്പോള്‍ , അതിന്‍റെ ദൈവശാസ്ത്രത്തിലേക്കു ഇറങ്ങിചെല്ലുമ്പോള്‍ " വിശുദ്ധീകരണം " എന്ന മഹല്‍ ക്രിത്യമാണു അവിടെ നടക്കുന്നതെന്നു മനസിലാക്കാം .

ഇതുതന്നെയാണു വി.യോഹന്നാനും തന്‍റെ അവതരണത്തില്‍ കൂടിവ്യ്ക്തമാക്കുന്നതു. അതായതു കാനായിലെ കല്യാണത്തിനു ശുദ്ധീകരണത്തിനായി വെള്ളം നിറക്കുന്ന വലിയ ഭരണി അവിടെയുണ്ടായിരുന്നു. പഷേ അതു കാലിയായിരുന്നു. ശുദ്ധീകരണത്തിനുള്ള ഭരണികളാണു വെള്ളം കൊണ്ടു നിറക്കപ്പെട്ടതു.



അടുത്തതായിനാം കാണുന്നതു ദൈവാലയ ശുദ്ധീകരണമാണു.കല്ലും മണ്ണും കൊണ്ടു ഉണ്ടാക്കിയ ദൈവാലയത്തിന്‍ടെ ശുദ്ധീകരണമല്ല യധാര്ത്ഥത്തില്‍ യേശു അര്ത്ഥമാക്കുന്നതു .ഈ ദൈവാലയം നിംഗള്‍ നശിപ്പിക്കുക മുന്നു ദിവസം കൊണ്ടു ഞാന്‍ അതു പുനരുദ്ധരിക്കുമെന്നു യേശുപറയുന്നതും തന്‍റെ ശരീരമാകുന്ന ദൈവാലയത്തെക്കുറിച്ചാണു.

" നിംഗളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്‍റെ ആലയമാണു നിംഗളുടെ ശരീരമെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ ? " ( 1കോറ. 6: 19 )
"നിങ്ങള്‍ ദൈവത്തിന്‍റെ ആലയമാണെന്നും ദൈവാത്മാവു നിംഗളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ ? "  ( 1കോറ. 3:16 )

ഇവിടെയെല്ലാം നാം കാണുന്നതു ദൈവാലയം എന്നതു മനുഷ്യശരീരം തന്നെയാണു. ഞാന്‍ പറഞ്ഞുകൊണ്ടു വരുന്നതു യേശുവിന്‍റെ ദൈവാലയ ശുദ്ധീകരണവും ,അതുകഴിഞ്ഞു മൂന്നാം അധ്യായത്തില്‍ നിക്കോദേമോസുമായുളള സംസാരത്തില്‍
" സത്യം സത്യമായി ഞാന്‍ നിന്നോടുപറയുന്നു ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല. " (യോഹ.3:5 )

ഇനിയും ഇതെല്ലാം കൂടി കൂട്ടിവായിക്കുമ്പോള്‍ നമുക്കു മനസിലാകുന്നതു വിശുദ്ധീകരണത്തിനുള്ള കല്ഭരണിയിലെ വെള്ളം നിറക്കലും ,ദൈവാലയ ശൌദ്ധീകരണവും പറഞ്ഞിട്ടു ജലത്താലും ആത്മാവിനാലും ജനിക്കുന്നകാര്യവുമൊക്കെ വിരല്‍ ചൂണ്ടുന്നതു മാമോദീസായിലേക്കാണു.
അതുകൊണ്ടാണു ഞാന്‍ പറഞ്ഞതു വി.യോഹന്നാന്‍റെ സുവിശേഷം ആഴമായദൈവശാസ്ത്രത്തിലേക്കാണു വിരല്‍ ചൂണ്ടുന്നതു. ഇവിടെ മറ്റവര്‍ ചെയ്യുന്നതുപോലെ ക്രമാനുഗതമായി യേശുവിന്‍റെ ജീവചരിത്രം അവതരിപ്പിക്കലല്ല.

എന്‍റെ മനസില്‍ വരുന്ന മറ്റൊരു ചിന്ത ചില അനാഫുറകളില്‍ സ്ഥാപകവചനങ്ങള്‍ കാണില്ല. അതുകൊണ്ടു അതില്‍ സ്ഥാപകവചനമില്ലെന്നും അതിനാല്‍ അതിനു പ്രാധാന്യമില്ലെന്നും പറയുന്നതു ഭോഷത്തമാണു. യോഹന്നാന്‍റെ സുവിശേഷത്തില്‍ മാമോദീസായെക്കുറിച്ചു പറയുന്നില്ലെന്നു പറയുന്നതുപോലിരിക്കും . നോക്കുന്നവര്‍ക്കു മാമോദീസായെക്കുറിച്ചു പറഞ്ഞിട്ടില്ലെന്നുതോന്നാമെങ്ങ്കിലും മൂന്നു അധ്യായങ്ങളിലായി അതിന്‍റെ ദൈവശാസ്ത്രം നാം കാണുന്നതുപോലെ സ്ഥാപകവചനം അതേപോലെ കാണില്ലെങ്കിലും മറ്റു പ്രാര്ത്ഥനകളില്‍ അതു വളരെ വ്യക്തമായി മനസിലാകും.

ഇത്രയും നേരം പറഞ്ഞതിന്‍റെ ചുരുക്കം വി.യോഹന്നാന്‍റെ സുവിശേഷം വളരെ ആഴമായ ദൈവശാസ്ത്രം ഉള്‍കൊള്ളുന്നതാകയാല്‍ ശ്രദ്ധയോടെ വായിച്ചു മനസിലാക്കണം .അതിനു ഈ പുതു വല്സരത്തില്‍ ദൈവം നമ്മേ അനുഗ്രഹിക്കട്ടെ !    !

അഭിനവഹേറോദേസുമാര്‍ !

" എന്നാല്‍ യോഹന്നാന്‍ നീതിമാനും വിശുദ്ധനുമാണെന്നു അറിഞ്ഞിരുന്നതുകൊണ്ടു ഹേറോദേസ് അവനെ ഭയപ്പെട്ടു സംരക്ഷണം നല്കിപോന്നു  അവന്‍റെ വാക്കുകള്‍ അവനെ അസ്വസ്ഥനാക്കിയിരുന്നെങ്ങ്കിലും അവന്‍ പറയുന്നതെല്ലാം സന്തോഷത്തോടെ കേള്‍ക്കുമായിരുന്നു "  (മര്‍ക്കോ.6:20 )

ഹേറോദേസ് ചെയ്തതെറ്റിനെ ചൂണ്ടിക്കാണിച്ചതുകൊണ്ടു (സഹോദരന്‍റെ ഭാര്യയെ വിവാഹം ചെയ്തതു ) ഹേറോദ്യ യോഹന്നാനെ കൊല്ലാന്‍ ആഗ്രഹിച്ചെങ്കിലും അവള്‍ക്കു സാധിച്ചില്ല കാരണം ഹേറോദേസ് യോഹന്നാനു സംരക്ഷണം നല്കിയിരുന്നു.



ഇവിടെ നമ്മുടെ ശ്രദ്ധയെ ആകര്‍ഷിക്കേണ്ടതു.                                                           1)     യോഹന്നാന്‍ നീതിമാനും വിശുദ്ധനുമാണെന്നു ഹേറോദേസ് മനസിലാക്കി സംരക്ഷണം നല്കുന്നു.
2)    യോഹന്നാന്‍റെ വാക്കുകള്‍ അവനെ അസ്വസ്ഥനാകിയെങ്കിലും അവന്‍ പറയുന്നതെല്ലാം സന്തോഷത്തോടെ കേള്‍ക്കുമായിരുന്നു.

ഒന്നുകൂടെ വിശദമായിചിന്തിച്ചാല്‍ ഹേറോദേസിനു സത്യം അറിയാം .
പക്ഷേ അതു അംഗീകരിക്കാന്‍ തയാറാകുന്നില്ല.
താന്‍ ചെയ്ത അന്നീതിയേയും ,തിന്മയേയും കുറിച്ചു ബോധവാനാണു
വിശുദ്ധനും നീതിമാനുമായയോഹന്നാന്‍പറഞ്ഞതുദൈവസന്ദേശമായിമനസിലാക്കുന്നു  
അതിനാല്‍ ഹേറോദേസ് യോഹന്നാനെ ഭയപ്പെട്ടു .
യോഹന്നാന്‍ പറയുന്നതെല്ലാം സന്തോഷത്തോടെ കേള്‍ക്കുമായിരുന്നു.
പക്ഷേ തന്‍റെ ജീവിതത്തില്‍ ഒരുതിരുത്തലും ഹേറോദേസ് ചെയ്യുന്നില്ല.
പകരം മനസില്ലാഞ്ഞിട്ടുകൂടി ഹേറോദ്യായുടെ ചതി നടപ്പില്‍ വരുത്തുന്നു.

ഇനിയും നമ്മളെ തന്നെ ദൈവതിരുമുന്‍പില്‍ സത്യസന്ധമായി പരിശോധിക്കാം .
1) നാം ചെയ്ത തെറ്റുകള്‍ മനസിലാക്കിയിട്ടും അതില്‍ നിന്നും പിന്മാറുന്നുണ്ടോ ?
2) സഭാര്യനാണെങ്കിലും സൌകര്യം ലഭിച്ചാല്‍ പരസ്ത്രീബന്ധത്തിനു പോകാതിരിക്കുമോ? 3) വി.കുമ്പസാരത്തില്‍ പറയുന്ന അതേതെറ്റുകള്‍ തന്നെയല്ലേ വീണ്ടും ചെയ്യുക ?
4) നമ്മേ തിരുത്തുവാനായി നമ്മുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരോടു വിരോധം ?
5) വല്ലപ്പോഴും ധ്യാനത്തിനു പോകും പറയുന്നപ്രസ്ംഗം സന്തോഷത്തോടെ കേള്‍ക്കും! 6)  നല്ലപ്രസംഗമായിരുന്നു .കേള്‍ക്കാന്‍ എന്നാരസമാണു .സമ്മതിച്ചിരിക്കുന്നു.
7) പക്ഷേ ഈ അഭിപ്രായപ്രകടനമല്ലാതെ സ്വജീവിതത്തില്‍ ഒരു പരിവര്‍ത്തനവുമില്ല
8) ഹേറോദേസുംഎല്ലാം സന്തോഷത്തോടെകേള്‍ക്കുമായിരുന്നു പക്ഷേ എല്ലാം  പ്രയോജനരഹിതമായിരുന്നു.
9) നമ്മളും വീണ്ടും വീണ്ടും ധ്യാനത്തിനുപോകും അഭിപ്രായപ്രകടനങ്ങള്‍ നടത്തും പക്ഷേ ഒരിക്കലും ജീവിതനവീകരണം നടക്കാറില്ല.
10) ഈ ഹേറോദേസും നമ്മളുമായി എന്തെങ്കിലും വ്യത്യാസം ഉണ്ടോ ?

ഇല്ലെങ്കില്‍ നമ്മളെ എന്തു വിളിക്കണം ?

അഭിനവഹേറോദേസുമാരെന്നോ ?   

പുത്രന്മാരെങ്കില്‍ അവകാശികളുമാണു

" ദൈവവചനം ആരുടെ അടുത്തേക്കുവന്നുവോ അവരെ ദൈവങ്ങള്‍ എന്നു അവന്‍ വിളിച്ചു " (യോഹ.10:35 )

വി. യോഹന്നാന്‍റെ സുവിശേഷത്തിലെ അടയാളങ്ങളുടെ പുസ്തകത്തിലാണു ഈ പ്രസ്താവന നാം കാണുക. താന്‍ ദൈവപുത്രനാണെന്നു അടയാളങ്ങളില്കൂടികാണിച്ചുകൊടുത്തിട്ടും അവര്‍ അവനില്‍ വിശ്വസിക്കാതെ യേശുവിനെകൊല്ലാനാണു അവരുടെ ശ്രമം .അന്നേരമാണു യേശു അവരുടെ വചനത്തില്‍ തന്നെപറയുന്നകാര്യം അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതു. "നിങ്ങള്‍ ദൈവങ്ങളാണെന്നു ഞാന്‍ പറഞ്ഞുവെന്നു നിംഗളുടെ നിയമത്തില്‍ എഴുതപ്പെട്ടിട്ടില്ലേ ? വിശുദ്ധലിഖിതം നിറവേറാതിരിക്കില്ലെല്ലോ ? ( യോഹ.10:34 )

" ഞാന്‍ പറയുന്നു .നിങ്ങള്‍ ദൈവങ്ങളാണു. നിംഗളെല്ലാവരും അത്യുന്നതന്‍റെ മക്കളാണു. "  ( സങ്കീ.82:6 )

" ആദിയില്‍ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടുകൂടെ ആയിരുനു. വചനം ദൈവമായിരുന്നു. "  ( യോഹ. 1: 1 )

അതേ വചനമാണു ദൈവം .വചനത്തിന്‍റെ കൂടാരമാണു ദൈവം . ആദിയില്‍ ഉണ്ടായിരുന്നതു വചനമാണു . ആ വചനം തന്നെയാണു ദൈവം .വചനം മാംസം ധരിച്ചതാണു യേശു .അായേശു വചനമാണു.വചനം ദൈവമാണു. അതിനല്‍ യേശു ദൈവമാണു.



ദൈവവചനം ആരുടെ അടുത്തേക്കുവരുന്നുവോ അവരെ ദൈവങ്ങള്‍ എന്നു അവന്‍ വിളിച്ചു .അതേ വചനം സ്വീകരിച്ചവരും ദൈവങ്ങളാണു. ദൈവപുത്രന്മാരാണു .

പുത്രന്മാരെങ്കില്‍ അവകാശികളുമാണു

" യേശുക്രിസ്തുവിലുള്ള വിശ്വാസം വഴി നിംഗലെല്ലാവരും ദൈവപുത്രന്മാരാണു .ക്രിസ്തുവിനോടു ഐക്യപ്പെടാന്‍ വേണ്ടി സ്നാനം സ്വീകരിച്ചിരിക്കുന്നനിങ്ങളെല്ലാവരും  ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു ."   ( ഗലാ.3: 26 - 27 )

" നിംഗള്‍ ക്രിസ്തുവിനുള്ളവരാണെങ്കില്‍ അബ്രഹാത്തിന്‍റെ സന്തതികളാണു.വാഗ്ദാനമനുസരിച്ചുളള അവകാശികളുമാണു ."  ( ഗലാ.3: 29 )

അതേ നമ്മള്‍ ദൈവപുത്രന്മാരും അവകാശികളുമാണു . പക്ഷേ നമുക്കു ഒരാത്മശോധന ചെയ്താലോ ?  നാം എവിടെ നില്ക്കുന്നു ?

ഈ ദനഹാക്കാലം ആത്മശോധനക്കു പറ്റിയ അവസരമാണു !
വചനവും നമ്മളുമായി നല്ല ബന്ധത്തിലാണോ ?
ദൈവപുത്രരെങ്കില്‍ വചനം നിറഞ്ഞവരായിരിക്കണം !      

ദനഹാ പെരുന്നാള്‍

ദനഹാ പെരുന്നാള്‍

(നമ്മുടെ കര്ത്താവിന്‍റെ മാമോദീസായുടഎ ഒര്മ്മപെരുന്നാള്‍

ദനഹാ = ഉദയം  അധവാ പ്രത്യക്ഷീകരണം .

പാശ്ചാത്യരാജ്യങ്ങളില്‍

പടിഞ്ഞാറന്‍ നാടുകളില്‍ യേശുവിന്‍റെ പ്രത്യക്ഷീകരണം പൂജരാജാക്കളുടെ തിരുന്നാളായി ആഘോഷിക്കുക്കുന്നു. കാരണം അവര്‍ മൂലമണു യേശുവിന്‍റെ ജനനം ലോകത്തില്‍ പരസ്യമാകുന്നതു. അതുപോലെ ആട്ടിടയന്മാരും അതുപോലെ യേശുവിന്‍റെ ജനനം ലോകത്തെ അറിയിച്ചവരാണു.

പൌരസ്ത്യര്‍.
കിഴക്കന്‍ രാജ്യങ്ങളില്‍ യേശുവിന്‍റെ പ്രത്യക്ഷീകരണം യേശുയോഹന്നാനില്‍ നിന്നും മാമോദീസാസ്വീകരിക്കുന്ന സമയമാണു. ആ തിരുന്നാളാണു ദനഹാ .



പിതാവുതന്നെയാണു യേശു ആരാണെന്നു ലോകത്തിനു കാണിച്ചുകൊടുക്കുന്നതു. ഈ വിവരം യോഹന്നാനോടു നേരത്തെ തന്നെ പറഞ്ഞിരുന്നു.ആസാക്ഷ്യത്തിനുവേണ്ടിയാണു യേശുമാമോദീസാസ്വീകരിക്കുന്നതു. അതില്‍ കൂടി എല്ലാദൈവമക്കളും യേശുവിന്‍റെ സഭയായിതീരാനുള്ളവര്‍ ആ മാമോദീസാ സ്വീകരിക്കണമെന്നു യേശു ലോകത്തിനു കാഅണിച്ചുകൊടുക്കുകയും കൂടെ ആയിരുന്നു.
പിതാവിന്‍റെ സാക്ഷ്യം .

"സ്നാനം കഴിഞ്ഞൌടന്‍ യേശു വെള്ളത്തില്‍ നിന്നും കയറി .അപ്പോള്‍ സ്വര്‍ഗം തുറക്കപ്പെട്ടു.ദൈവാത്മാവു പ്രാവിന്‍റെരൂപത്തില്‍ തന്‍റെമേല്‍ ഇറങ്ങിവരുന്നതു അവന്‍ കണ്ടു . ഇവന്‍ എന്‍റെ പ്രിയപുത്രന്‍ ഇവനില്‍ ഞാന്‍ പ്രസാധിച്ചിരിക്കുന്നു എന്നു ഒരു സ്വരം സ്വര്‍ഗത്തില്‍ നിന്നുംകേട്ടു . " ( മത്താ.3 : 16 - 17 )

യേശുവിന്‍റെ പ്രത്യക്ഷീകരണം ആദ്യം പിതാവുതന്നെയാണു നടത്തുന്നതു. യേശുവിന്‍റെ മാമോദീസാസമയത്താണു ഈ പ്രത്യ്ക്ഷീകരണം നടക്കുക. അതിനാല്‍ കിഴക്കന്‍ സഭകള്‍ യേശുവിന്‍റെ മാമോദീസാ യേശുവിന്‍റെ പ്രത്യ്ക്ഷീകരണമായി എടുക്കുകയും ദനഹാ പെരുന്നാള്‍ ആചരിക്കുകയും ചെയ്യുന്നു.

ഒരേസംഭവം പലപേരുകളില്‍

കേരളത്തിന്‍റെ തെകന്‍ ജില്ലകളില്‍ ഇതിനെ രാക്കുളിപെരുന്നാള്‍ എന്നപേരില്‍ അറിയപ്പെട്ടു. അതിനുള്ള ഒരു കാരണം ദനഹാപെരുന്നാള്‍ ആചരിക്കുന്നദിവസം തലേരാത്രിയില്‍ തന്നെ ആളൂകള്‍ ആറ്റിലോ കുളത്തിലോ മുങ്ങികുളിച്ചു അതിരാവിലെ പള്ളിയിലെ ശുശ്രൂഷയില്‍ സംബന്ധിച്ചിരുന്നു. രാത്രിയില്‍ തന്നെയുള്ള കുളി കാരണം ദനഹാപെരുന്നാളിനു രാക്കുളിപെരുന്നാളെന്നപേരും ലഭിച്ചു.

പിണ്ടികുത്തിപെരുന്നാള്‍

വടക്കന്‍ ജില്ലകളില്‍ യേശുവിന്‍റെ പ്രത്യക്ഷീകരണം , ലോകത്തിന്‍റെ പ്രകാശത്തിന്‍റെ ഉദയമാണെന്നുകാണിക്കാന്‍ അവര്‍ പിണ്ടികുത്തിനാട്ടി അതിനു ചുറ്റും ഈര്‍ക്കില്‍ വളച്ചുകുത്തി അതിന്മേല്‍ മരോട്ടിക്കായുടേയും മറ്റും തോടു വച്ചു അതില്‍ എണ്ണഒഴിച്ചു ദീപം തെളിയിക്കുന്ന പതിവിനു പില്ക്കാലത്തു പിണ്ടികുത്തിപെരുന്നാള്‍ എന്നു പേരു ലഭിച്ചു. 

പൂജരാജാക്കളുടെ തിരുന്നാള്‍

പ്രത്യക്ഷീകരണത്തിനു ലത്തീന്‍ സഭയില്‍ പൂജരാജാക്കളുടെ തിരുന്നാളാണു ആചരിക്കുക. അവരില്‍ നിന്നും സ്വീകരിച്ചതാണു ഈ പൂജരാജാക്കളൂടെ തിരുന്നാള്‍ . ചിലപള്ളികളീല്‍ വലിയ പെരുന്നാളാണു ഈതിരുന്നാള്‍ ( ഉദാ.മണിമല പള്ളി )

യേശുവിന്‍റേ മാമോദീസായില്‍ എല്ലാവരും പങ്കുചേരുന്നു.

ഒരാള്‍ മാമോദീസാസ്വീകരിക്കുന്നതിലൂടെ യേശുവിന്‍റെ മരണത്തിലും ഉദ്ധാനത്തിലും പങ്കുചേരുകയാണു ചെയ്യുന്നതു. യേശു ലലത്തിലേക്കു മുങ്ങിയതു തന്‍റെ മരണത്തേയും ജലത്തില്‍ നിന്നും പൊങ്ങിയതു തന്‍റെ ഉദ്ധാനത്തെയും സൂചിപ്പിക്കുന്നു. അതിനാല്‍ ഒരാള്‍ മാമോദീസാസ്വീകരിക്കുമ്പോള്‍ യേശുവിന്‍റെ മരണത്തിലും ഉദ്ധാനത്തിലും പങ്കുപറ്റുകയാണു ചെയ്യുന്നതു

യേശുവിന്‍റെ മാമോദീസാ.

യോര്‍ദാന്‍ നദിയുടെ തെക്കുള്ള ത്രിവേണി സ്ംഗമസ്ഥാനത്തുവച്ചാണു നമ്മുടെ കര്‍ത്താവിന്‍റെ മാമോദീസാനടന്നതു . യോര്‍ദാന്‍ ,യാര്‍മോക്കു , യാബൂക്കു , എന്നീ പോഷക നദിയുടെ സംഗമസ്ഥാനമായിരുന്നു അതു.
ഹെര്മോന്‍ മലയില്‍ നിന്നും വരുന്ന യീര്‍ ദാന്‍ നദിയില്‍ മഞ്ഞുവെള്ളമായിരുന്നു. ( സങ്കീര്‍.133:3 )     ദാന്‍ മരുഭൂമിയില്‍ കൂടിഒഴുകുന്ന യാര്‍മ്മോക്കു നദിയില്‍ ചൂടുവെള്ളവും . ഗലയാദു താഴ്വരയില്‍കൂടി ഒഴുകുന്ന യാബൂക്കുനദിയില്‍  സുഗ്നയിലവീണു കലങ്ങിയ ജലവുമായിരുന്നു. ഇങ്ങ്നെയുള്ള യോര്‍ദാന്‍ നദിലാണു യേശു മാമോദീസാമുങ്ങിയതു.

മലങ്കരകത്തോലിക്കാസഭയില്‍ .

ഇതുപോലുള്ള യോര്‍ദാന്‍ നദിയിലെ ജലം മാമോദീസാതൊട്ടിയില്‍ ഉണ്ടാക്കിയെടുക്കുന്നു. അതായതു ചൂടുവെള്ളവും തണുത്തവെള്ളവും സുഗന്ധകൂട്ടും ചേര്ത്തു യോര്‍ദാന്‍ നദിയിലെ അതേജലം പോലെ മാമോദീസാതൊട്ടിയില്‍ ഉണ്ടാക്കി അതിനെ സൈത്തും മുറോനുമൊക്കെ ചേര്ത്തു വാഴ്ത്തി ആജലത്തിലാണു കൊച്ചിനെ ഇരുത്തി , തലയില്‍ ജലം കോരി മൂന്നുപ്രാവശ്യ്ം ഒഴിച്ചു   പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റേയും നാമത്തിലാണു മാമോദീസാമുക്കുക.

മാമോദീസാമുങ്ങിയാള്‍ കര്ഹ്ര്ഹാവിന്‍റെ സഭയിലെ അംഗമായിതീരുന്നു. മൂറോന്‍ അഭിഷേകത്തില്കൂടി കൈവയ്പ്പിലൂടെ ആവ്യ്ക്തിക്കു പരിശുദ്ധാത്മാവിന്‍റെ നിറവുണ്ടാകുന്നു. ആത്മാവിലുള്ലജീവിതത്തിനു പരിശുദ്ധാത്മാവിന്‍റെ നിറവു ആവശ്യമാണു. സഭാകൂട്ടായ്മയില്‍ പങ്കുകാരനായിതീരാനായി അപ്പോള്‍ തന്നെ വിശുദ്ധ കുര്‍ബാനയും നല്കുന്നു. അങ്ങനെ ഒരേ സമയം മൂന്നു കൂദാശകളാണു ഒരേസമയം ആ കുഞ്ഞു സ്വീകരിക്കുക. പടിഞ്ഞാറന്‍ സഭകളില്‍ ( ലത്തീന്‍ ) ഒന്നിച്ചല്ല സ്വീകരിക്കുന്നതു . " യേശുക്രിസ്തുവിനോടു ഐക്യപ്പെടാന്‍ ജ്ഞാനസ്നാനം സ്വീകരിച്ചനാമെല്ലാവരും അവന്‍റെ മരണത്തോടു ഐക്യ്പ്പെടാനാണു ജ്ഞാനസനാനം സ്വീകരിച്ചതെന്നു നിംഗള്‍ക്കറിഞ്ഞുകൂടേ ? അങ്ങനെ അവന്‍റെ മരണത്തോടു നമ്മേ ഐക്യപ്പെടുത്തിയ ജ്ഞാനസ്നാനത്താല്‍ നാം അവനോടോത്തു സ്ംസ്കരിക്കപ്പെട്ടു. ക്രിസ്തു മരിച്ചതിനുശേഷം പിതാവിന്‍റെ മഹത്വത്തില്‍ ഉയര്ത്തെഴുനേറ്റതുപോലെ നാമും പുതിയജീവിതം നയിക്കേണ്ടതിനാണു അവനോടോത്തു സ്ംസ്കരിക്കപ്പെട്ടതു "               ( റോമാ .6: 3 -4 )

അതിനാല്‍ പ്രിയ സഹോദരന്മാരേ ഈ ദനഹാപ്പെരുന്നാളില്‍ നാം അവനോടുകൂടി മരിച്ചുഉയിര്ത്തു അതിനാല്‍ മമ്മുടെ പഴയ മനുഷ്യനെ നമ്മില്‍ നിന്നും ദൂരെയെറിഞ്ഞു ഒരു പുതിയ ജീവിതം നയിക്കാന്‍ ഈ പുതു വല്സരത്തില്‍ ദൈവം നമുക്കു ഇടവരുത്തട്ടെ !

Friday 2 January 2015

ക്രിസ്ത്യാനികള്‍ വിദേശത്തു നിന്നും വന്നവരല്ല ഇവിടെ ജനിച്ചുവളര്ന്നവരാണു

ക്രിസ്ത്യാനി

ഇന്‍ഡ്യയില്‍ വെറും 2.3 % മാത്രമാണു ക്രിസ്ത്യാനികള്‍ (ഏകദേശം )
ഇന്‍ഡ്യയുടെ നവീകരണത്തിനു അധവാ ഇന്‍ഡ്യയെ കെട്ടിപടുക്കുവാന്‍
ചോരയും നീരും കൊടുത്തിട്ടുള്ളവരാണു ക്രിസ്ത്യാനികള്‍
വിദേശത്തു നിന്നും വന്നവരല്ല ഇവിടെ ജനിച്ചുവളര്ന്നവരാണു.
ക്രിസ്ത്യാനിയെന്നുപറഞ്ഞാല്‍ എല്ലാവരേയും മറ്റിനിര്‍ത്തി സ്വന്തമായ ഒരുചട്ടക്കൂടില്‍ മാത്രം കഴിഞ്ഞുകൂടുന്നവരല്ല ക്രിസ്ത്യാനികള്‍

സാധുജനസേവ

ഹിന്ദുസഹോദരന്മാര്‍ ചെയ്യുന്നതു അവരുടെ ഇടയില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതായിട്ടാണൂ ഞാന്‍ മനസിലാക്കിയിട്ടുള്ളതു. അതുപോലെ മുസ്ലിം സഹോദരന്മാരും അവരുടെ ആള്ക്കാര്‍ക്കായിട്ടാണു അവരുടെ സഹായവും പ്രവര്‍ത്തനവും.
ക്രിസ്ത്യാനികള്‍ മാത്രമാണു ജാതിമതഭേദമന്യേ സഹായം എത്തിച്ചുകൊടുക്കുന്നതു. മദര്‍ തെരേസയും ഒക്കെ ആവശ്യക്കാരെയാണു സഹായിച്ചിരുന്നതു അവിടെ ജാതി ഒരു മാനദണ്ടമായിരുന്നില്ല.
ഞാനോര്‍ക്കുന്നു തിരുവല്ലയില്‍ ഞ്ങ്ങള്‍ ഒരു സമൂഹവിവാഹം നടത്തിയിരുന്നു അതില്‍ പകുതിയോളം ഹിന്ദുസഹോദരന്മാരായിരുന്നു.
തിരുവനന്തപുരത്തു കാതോലിക്കാബാവാ പാവപ്പെട്ടവര്ക്കായി പണിയുന്ന വീടുകളില്‍ 50 എണ്ണം മുസ്ലീം ഹിന്‍ധു സഹോദരന്മാര്ക്കായി മാറ്റിവച്ചിരിക്കുന്നു  ഇതൊക്കെ ഒരു ഉദാഹരണത്തിനു വേണ്ടിപറഞ്ഞതാണു. തിരുവല്ലായില്‍ ക്രിസ്ത്യാനികളുടെ വിവാഹം പള്ളിയിലും മറ്റേതു വിവാഹ മണ്ഡപത്തിലുമായിരുന്നു. ( അവരുടെ പൂജാരിയായിരുന്നു കാര്‍മികന്‍ ) ഞാന്‍ പറഞ്ഞതു സഹായം ചെയ്യുന്നതു മതം മാറ്റാനല്ലായിരുന്നുവെന്നു കാണിക്കാനാണു.


ഇവിടെ ക്രിസ്ത്യാനികള്‍ അവരുടെ ആചാരങ്ങളില്‍ കൊള്ളാവുന്നവയെ സ്വീകരിച്ചുകൊണ്ടാണു അധവാ അവരെ പൂര്‍ണമായി അകറ്റിനിര്‍ത്തികൊണ്ടല്ലക്രിസ്തുമതത്തില്‍ ആയിരിക്കുന്നതു.
യേസുവും ഇതൂതന്നെയാണു കാണിച്ചുതന്നതു .യേശ്യുവിന്‍റെ വംശാവലിതന്നെ ഇതാണു കാണിക്കുന്നതു. ഇജാതീയനായ മല്ക്കിസദേക്കിന്‍റെ ബലിയും ദൈവം അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു.അതുപോലെ മല്ക്കീസദേക്കിന്‍റെ ക്രമത്തിലെ അപ്പവും വീഞ്ഞുമാണു യേശുവും തന്‍റെ ബലിക്കായി സ്വീകരിച്ചതു.

എല്ലാമതത്തിന്റെയും ലക്ഷ്യം ദൈവമാണു.

എല്ലാവരും അവരവര്ക്കു ലഭിച്ച അറിവിന്റെ അടിസ്ത്ഥാനത്തില്‍ ദൈവത്തിന്‍കലേക്കു പലായനം ചെയ്യുന്നവരാണു. അവരിലെ നന്മ സ്വീകരിക്കുന്നതില്‍ ക്രിസ്ത്യാനികള്‍ക്കു വൈമുഖ്യമില്ല.
അതിനാലാണു രണ്ടാം വത്തിക്കാന്‍ കൌണ്സില്‍ പറഞ്ഞതു സത്യത്തിന്‍റെ കിരണങ്ങള്‍ എല്ലാമതത്തിലും ചിതറിക്കിടപ്പുണ്ടു അതിനാല്‍ എതുമതത്തില്‍ നിന്നും സത്യത്തിന്‍റെ കിരണങ്ങളെ , അവയിലെ നല്ല കാര്യങ്ങളെ നമ്മുടെ അടിസ്താനവിശ്വാസത്തിനു കോട്ടം വരാതെ  സ്വീകരിക്കുന്നതിനു തടസമില്ല.
ഉദാഹരണം നമ്മുടെ വിവാഹത്തിനു താലികെട്ടു മന്ത്രകോടി മുതലായവ ഭാരതീയാചാരത്തില്‍ നിന്നും എടുത്തതാണു.
ഭാരതീയാചാര്യന്മാര്‍ ഭക്തിയുളളവര്‍ആയിരുന്നു, സ്നേഹമുള്ളവരായിരുന്നു, ദൈവികസ്നേഹം പങ്ങ്കിടുന്നവരായിരുന്നു.മഹാത്മാക്കളായിരുന്നു എന്താണു ഇതിന്‍റെ ചുരുക്കം ? വാക്കും പ്രവര്‍ത്തിയും തമ്മിലുളള അകലം ശൂന്യമായിരുന്നു. അധവാ വാകും പ്രവര്‍ത്തിയും ഒന്നായിരുന്നു.


ഇന്നു കാലം മാറി കൊല്ലും കൊലയും മത സ്പ്ര്ദ്ദയും വളര്ന്നു വരുന്നു.
നിര്ബന്ധിച്ചു മതം മാറ്റുക അല്ലെങ്ങ്കില്‍ കൊന്നുകളയുക.
പാകിസ്ഥാനില്‍ കഴിഞ്ഞ ആഴ്ച്ചയാണെല്ലോ 180 ഒാളം കുരുന്നുകളെ കൊന്നൊടുക്കിയതു. ഭീകരര്‍ വളര്‍ന്നുവരികയാണു
ഇന്‍ഡ്യയിലും ധാരാളം ക്രൈസ്ഥവ രക്തസാക്ഷികള്‍ ഉണ്ടാകാനുള്ള സാധ്യതകളാണു മുന്‍പില്‍ കാണുന്നതു

ക്രിസ്ത്യാനികള്‍ അറിയാതെ ചെയ്യുന്ന കൊടും ഭീകരത.

അമ്മമാര്‍ തങ്ങളുടെ ഉദരത്തില്‍ വളരുന്ന ശീശുക്കളെ അബോര്‍ഷനിലൂടെ കൊന്നുകൂട്ടുന്നതു , പാകിസ്താനില്‍ കഴിഞ്ഞ ആഴ്ച്ച നടന്ന പിന്‍ചോമനകളുടെ കൊലപാതകത്തെക്കാള്‍ ഭീകരം ആണെന്നു ആരെങ്ങ്കിലും അറിയുന്നുണ്ടോ ?
ദൈവതിരുമുന്പില്‍ എല്ലാം കൊലപാതകമാണു

ഒരു ക്രിസ്ത്യാനി എന്തായിരിക്കണം ?

‌ക്രിസ്ത്യാനി ലോകത്തിന്‍റെ പ്രകാശമാണു ( പ്രകാശമാകേണ്ടവനാണു ) എന്തുകൊണ്ട് ? 

" ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണു എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്‍റെ പ്രകാശമുണ്ടായിരിക്കും "  (യോഹ.8:12 )

കൂടാരതിരുന്നാളിനോടു അനുബന്ധിച്ചു ,  പിതാക്കന്മാര്‍ മരുഭൂമിയില്‍ കൂടി നടന്നപ്പോള്‍ അവര്‍ക്കു പ്രകാശം പകരാന്‍ ദീപസ്ഥംഭം അവരെസഹായിച്ചതിന്‍റെ ഓര്മ്മക്കായി , അവര്‍ "ആഴികൂട്ടല്‍" ചടങ്ങു നടത്തിയിരുന്നു. കൂടാരമുണ്ടാക്കാന്‍ ഉപയോഗിച്ച  കമ്പൂകളാണു  അവര്‍ ആഴികൂട്ടാന്‍ ഉപയോഗിച്ചിരുന്നതു.കൂടാരതിരുന്നാള്‍ ഔദ്യോഗികമായി അവസാനിക്കുന്നതിന്‍റെ പിറ്റേദിവസമാണു ആഴികൂട്ടുന്നതു .ആ പ്രകാശത്തില്‍ ദൈവാലയത്തിന്‍റെ പരിസരപ്രദേശങ്ങള്‍ എല്ലാം പ്രകാശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണു യേശുപറഞ്ഞതു ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണെന്നു.
പാപാന്ധകാരത്തില്‍ കഴിഞ്ഞിരുന്ന ലോകത്തെ പ്രകാശിപ്പിക്കാനാണു യേശുവന്നതു. ലോകത്തെമുഴുവന്‍ പ്രകാസിപ്പിക്കാനായി ദൈവം സൂര്യനെ നിയോഗിച്ചതുപോലെ നിത്യ സൂര്യനായ യേശു , ഉദയസൂര്യനായ യേശു, തന്നില്‍ ആയിരിക്കുന്നവരെ മുഴുവന്‍ പ്രകാശിപ്പിക്കുന്നു.
സൂര്യന്‍റെ പ്രതീകമായി യേശുവിനെ കാണുകയും ,നിത്യസൂര്യനായി യേശുവിനെ താരതമ്യപ്പെടുത്തുകയും ചെയ്യുന്നതു മനുഷ്യനു മനസിലാക്കാനായി അവനു സുപരിചിതമായ സൂര്യനുമായി ഉപമിക്കുകയാണു. ക്രിസ്ത്യാനികള്‍ക്കു എല്ലാം അതു മനസിലാകും എന്നാല്‍ പെന്തക്കോസ്തുകാര്‍ക്കു അതു മനസിലാകില്ല. അവര്‍ക്കു തമൂസിനെ മാത്രമേ പരിചയം ഉള്ളു.
വിശുദ്ധകുര്‍ബാന ,തിരുവോസ്തി,വാഴ്ത്തപ്പെട്ട ഹമീറാ, വാഴ്ത്തപ്പെട്ട പത്തീറാ, ദിവ്യകാരുണ്യം  കാണുമ്പോള്‍ യേശുവിന്‍റെ തിരുശരീര രക്തങ്ങളാണു അതില്‍ ഒരു ക്രിസ്ത്യാനികാണുക .പിശാചുക്കള്‍ പോലും അതു തിരിച്ചറിയുന്നു.(black mass ) എന്നാല്‍ പെന്തക്കോസ്തുകാര്‍ക്കു അതു തിരിച്ചറിയാന്‍ സാധിക്കില്ല. യൂദാസും തിരിച്ചറിഞ്ഞില്ല.  

" ദൈവം പ്രകാശമാണു. ദൈവത്തില്‍ അന്ധകാരമില്ല. അവിടുത്തോടു കൂട്ടായ്മയുണ്ടെന്നുപറയുകയും അതേസമയം അന്ധകാരത്തില്‍ നടക്കുകയും ചെയ്താല്‍ നാം വ്യാജം പറയുന്നവരാകും. " ( 1യോഹ.1: 6 )

എന്താണു ദൈവവുമായുളള കൂട്ടയുമ.അപരിമേയനായ ദൈവവുമായി നമുക്കു എങ്ങനെ കൂട്ടയ്മയുണ്ടാകും ? കാണപ്പെടുന്ന സഹോദരനില്കൂടെ മാത്രമേ ഇതുസാധിക്കൂ !
" അവിടുന്നുപ്രകാശത്തിലായിരിക്കുന്നതുപോലെ , നമ്മളും പ്രകാശത്തില്‍ സ്ന്‍ചരിക്കുന്നുവെങ്ങ്കില്‍ നമുക്കു പരസ്പരം കൂട്ടയ്മയുണ്ടാകും . സഹോദരനുമായുള്ള കൂട്ടയ്മയാണു, സ്നേഹത്തിലുളള കൂട്ടയ്മയില്‍ കൂടി മാത്രമേ ദൈവവുമായുളള കൂട്ടയ്മയിലേക്കു ഒരുവനു എത്താന്‍ സാധിക്കൂ .  

"എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു. " ( യോഹ.. 6 :56 )

ഒരാള്‍ യേശുവിലും യേശു അവനിലും ആയിരിക്കുകയെന്നുപറഞ്ഞാല്‍ ?
അതേ അവന്‍ യേശൂവായിമാറുകയെന്നാണു.
അതുകൊണ്ടാണു " ക്രിസ്ത്യാനി എന്നാല്‍ മറ്റൊരു ക്രിസ്തുവാണു " എനുപറയുന്നതു .
ക്രിസ്തു കാണുന്നതുപോലെ കാണാന്‍
ക്രിസ്തു പറയുന്നതുപോലെ പറയാന്‍
ക്രിസ്തു ആഗ്രഹിക്കുന്നതുപോലെ ആഗ്രഹിക്കാന്‍
ക്രിസ്തു ലോകത്തിന്‍റെപ്രകാശമായിരിക്കുന്നതുപോലെ ലോകത്തിന്‍റപ്രകാശമാകുവാന്‍
ക്രിസ്തു ലോകത്തെ പിതാവിങ്കലേക്കു നയിക്കുന്നതുപോലെ ലോകത്തെ നയിക്കുവാന്‍  
അതേ അവന്‍ ,ക്രിസ്ത്യാനി മറ്റൊരു ക്രിസ്തുവാണു.
അതേ അവന്‍റെ ഉള്ളില്‍ വസിക്കുന്ന ക്രിസ്തു അവനെ പ്രകാശിപ്പിക്കുന്നു.
അതിനായിട്ടാണു അവന്‍ വിളിക്കപ്പെട്ടതു .അതാണു അവന്‍റെ നിയോഗം !

അതെ അവന്‍ ലോകത്തിന്‍റെ പ്രകാശമാണു അധവാ പ്രകാശമായി മാറേണ്ടവനാണു.
നമുക്കു യേശുവില്‍ ഒന്നാകാം പ്രകാശമാകാം ലോകത്തെ പ്രകാശിപ്പിക്കാം

പേരിനു യോജിച്ച ഒരു ജീവിതം നയിക്കാന്‍

 " ഈ പേരിലൊക്കെ എന്തിരിക്കുന്നു ? "   ചോദ്യം ഷെയിക്സ്പിയറിന്‍റെതാണു !



പേരിലാണു എല്ലാം അടങ്ങിയിരിക്കുന്നതെന്നു യേശു ലോകത്തിനു കാണിച്ചുകൊടുത്തു .

ഗ്ര്‍ഭത്തില്‍ ഉരുവാകുന്നതിനു മുന്‍പേ തന്നെ പേരു എന്തായിരിക്കണമെന്നു ദൈവ ദൂതന്‍ മുഖേന വെളിപ്പെടുത്തിയിരുന്നു.
" യേശുവിന്‍റെ പരിശ്ചേദനത്തിനുള്ള എട്ടാം ദിവസമായപ്പോള്‍ ,അവന്‍ ഗര്‍ഭത്തില്‍ ഉരുവാകുന്നതിനുമുന്‍പു , ദൂതന്‍ നിര്‍ദേശിച്ചിരുന്ന , യേശു എന്ന പേരു അവനു നല്കി " (ലൂക്കാ 2:21 ) യേശുവിന്‍റെ ജനനത്തിനു 500 വര്ഷങ്ങള്‍ക്കുമുന്‍പു യേശയാ ദീര്‍ഘദര്‍ശിയില്‍ കൂടി ദൈവം അരുള്‍ ചെയ്തകാര്യങ്ങ നിറവേറുകയായിരുന്നു.

യേശുവിന്‍റെ പേരിടീല്‍ ദിവസം

ജനനത്തിന്‍റെ എട്ടാം ദിവസം ദേവാലയത്തില്‍ വച്ചു അവന്‍ , യേശു (രക്ഷകന്‍ )  എന്നുവിളിക്കപ്പെട്ടു. അതേ ആ പേരു എന്തിനെ സൂചിപ്പിക്കുന്നുവോ അതു തന്നെ പൂര്ത്തീകരിക്കപ്പെട്ടു. അപ്പോള്‍ ഷെയികസ്പിയര്‍ ചോദിച്ച ചോദ്യം ശരിയല്ല. പേരില്‍ കാര്യമുണ്ടെന്നു യേശുതെളിയിക്കുകയാണു അധവാ ലോകത്തെ പഠിപ്പിക്കുകയാണു യേശു ചെയ്തതു.

സ്വജാതീയരെക്കാള്‍ മുന്‍പേ വിജാതീയര്‍ സത്യം മനസിലാക്കി

സ്വജനങ്ങളെക്കാള്‍ മുന്‍പേ വിജാതീയര്‍ക്കു യേശു തന്നെ തന്നെ വെളിപ്പെടുത്തി       ( പലരും പറയും ഞാന്‍ ശക്തമായി പെന്തക്കോസ്തുകാര്‍ക്കു എതിരായി പറയുമ്പോഴും എന്തുകൊണ്ടു അക്രൈസ്തവരോടു വളരെ മ്രുദുവായ സമീപനമാണെന്നു യേശുവും അങ്ങനെ തന്നെയായിരുന്നു )
വിജാതീയരെന്നു കരുതിയിരുന്ന സമരിയാക്കാരാണു യേശുവിനെ ആദ്യം യേശുവെന്നു വിളിക്കുകയും പ്രവാചകനാണു ,രക്ഷകനാണു , എന്നു ഉദ്ഘോഷിക്കുകയും അവസാനം ഇവന്‍ തന്നെയാണു ക്രിസ്തു എന്നു മനസിലാക്കി ത്ങ്ങളോടോത്തു താമസിക്കണമെന്നു അപേക്ഷിക്കുകയും ,ധാരാളം പേര്‍ അവനില്‍ വിശ്വസിക്കുകയും ചെയ്തു. യോഹന്നാന്‍ശ്ളീഹായുടെ പുതകം നാലാം അധ്യായം മുഴുവന്‍ ഇതിന്‍റെ വിശദീകരണം കാണാമെല്ലോ ?

ഇന്നും ക്രിസ്ത്യാനികളെക്കാള്‍ കൂടുതല്‍ അനുഗ്രഹം പ്രാപിക്കുന്നതു അക്രൈസ്തവരാണു. ദൈവവും കണക്കുചോദിക്കുമ്പോള്‍ ക്രിസ്ത്യാനികളെ കൂടുതല്‍ ശിക്ഷിക്കും കാരണം അവര്‍ക്കു കൂടുതല്‍ കൊടുത്തു. അക്രൈതവര്‍ക്കു കുറച്ചേ കൊടുത്തൊള്ളു അതിനാല്‍ അരോടു കുറച്ചേ ചോദിക്കൂ .



ദൈവത്തിന്‍റെ നാമം വിളിച്ചപേക്ഷിക്കുകയും സല്കര്മ്മങ്ങ്ള്‍ ആനുഷ്ടിക്കുകയും സല്പ്രവര്ത്തികള്‍കൊണ്ടു ദൈവത്തെ പ്രസാദിപ്പിക്കുകയും ചെയ്ത വിജാതീയനായ കൊര്ണേലിയോസിനാണു മാമോദീസാസ്വീകരിച്ച സ്വജനങ്ങളേക്കാള്‍ കൂടുതല്‍ അനുഗ്രഹം ലഭിച്ചതു. മാമോദീസാ സ്വീകരിക്കുന്നതിനു മുന്‍പുതന്നെ പരിശുദ്ധാത്മാവിനെ ലഭിച്ചയാളാണു അദ്ദേഹം .
വിജാതീയ പുരോഹിതനായ മല്ക്കീസദേക്കു അവര്‍ക്കു അറിയാവുന്ന അത്യുന്നതനായ ദൈവത്തെ വിളിച്ചപേക്ഷിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്തു. അദ്ദേഹവും അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനായി അറിയപ്പെടുകയും അദ്ദേഹത്തിന്‍റെ ബലി ദൈവം സ്വീകരിക്കുകയും , അദ്ദേഹത്തിന്‍റെ ക്രമപ്രകാരം തന്നെ യേശുവിനെ നിത്യ പുരോഹിതനായി ദൈവം അഭിഷേകം ചെയ്തു വെന്നു പറയാം .ഇതെല്ലം കണക്കിലെടുക്കുമ്പോള്‍ സല്പ്രവര്ത്തികള്‍ ചെയ്യുന്ന വിജാതീയരോടു വളരെ കാരുണ്യപൂര്‍വം  പെരുമാറുന്നതായികാണാം .അവര്‍ക്കു ലഭിച്ചപ്രകാശത്തിന്‍റെ ആനുപാതികമായി മാത്രമേ അവരോടു ചോദിക്കൂ . അന്ധകാരത്തിന്‍റേ കാലഘട്ടം ദൈവം കണക്കിലെടുത്തില്ല.

എന്നാല്‍ സത്യം അറിഞ്ഞ ക്രിസ്ത്യാനിക്കു ,പ്രകാശം ലഭിച്ചക്രിസ്ത്യാനിക്കു ദൈവത്തില്‍ നിന്നും അകന്നു തോന്നിയതുപോലെ ജീവിച്ചാല്‍ , തന്‍കാര്യം മാത്രം നോക്കി ജീവിച്ചാല്‍ ,ജീവനുവിലകൊടുക്കാതെ ജീവനെ അബോര്ഷനില്‍ കൂടി നശിപ്പിച്ചാല്‍ ,അവന്‍ കൂടുതല്‍ ശിക്ഷക്കു അര്ഹാനാണു .അതായതു അക്രൈസ്തവര്‍ ചെയ്യുന്ന അതേപാപം തന്നെ ഒരു ക്രൈസ്തവന്‍, സത്യം അറിഞ്ഞ ക്രൈസ്തവന്‍ ച്യ്താല്‍ ദൈവതിരുമുന്‍പില്‍ ക്രൈസ്തവനായിരിക്കും കൂടുതല്‍ ശിക്ഷലഭിക്കുക. നമ്മള്‍ ഓരോരുത്തരും സ്വീകരിച്ച പേരിനു അര്ത്ഥമുണ്ടെന്നു മനസിലാക്കി ആ പേരിനു യോജിച്ച ഒരു ജീവിതം നയിക്കാന്‍ നമുക്കു സാധിക്കട്ടെയെന്നു പ്രാര്ത്ഥിക്കുന്നു

പിന്നെ എവിടെയാണു യേശുവിനെ അന്വേഷിക്കേണ്ടതു ?

ഇന്നു അറിവുള്ളവര്‍ക്കു ,വിജ്ഞാനികള്‍ക്കു കൂടുതല്‍ തെറ്റുപറ്റുന്നു !

"പൌരസ്ത്യ ദേശത്തുനിന്നു വിജ്ഞാനികള്‍ ജറുശലേമിലെത്തി അവര്‍ അന്വേഷിച്ചു:എവിടെയാണു യഹൂദന്മാരുടെ രാജാവായി ജനിച്ചവന്‍ ?ഞങ്ങള്‍ കിഴക്കു അവന്‍റെ നക്ഷത്രം കണ്ടു അവനെ ആരാധിക്കാന്‍ വന്നിരിക്കുകയാണു " ( മത്താ.2:1-2)

കാലിതൊഴുത്തില്‍ അന്വേഷിക്കേണ്ടവനെ രാജകൊട്ടാരത്തില്‍ അന്വേഷിച്ചാല്‍ കണ്ടുമുട്ടുമോ ?

എല്ലാവര്‍ക്കും അറിയാവുന്ന ഒരു സംഭവം ഓര്‍മ്മിപ്പിക്കാം.
അഫ്രിക്കയിലെ മാര്‍ട്ടിന്‍ ഒരു പട്ടാള ഉദ്യോഗസ്ഥനായിരുന്നു. കൊടും തണുപ്പുള്ള ഒരു പ്രഭാതത്തില്‍ ഡ്യൂട്ടിക്കായി മാര്‍ട്ടിന്‍ കുതിരപ്പുറത്തു അതിവേഗം ഓടിച്ചുപോയപ്പോള്‍ ഒരു ഭിക്ഷക്കാരന്‍ കടതിണ്ണയില്‍ തണുത്തുവിറച്ചു ശരീരത്തില്‍ പുതപ്പോ ഷര്‍ട്ടോ ഇല്ലാതെ വിറക്കുന്നതു മാര്‍ട്ടിന്‍റെ ശ്രദ്ധയില്‍ പെട്ടു .അദ്ദേഹം കുതിരയേ അവിടെ നിര്ത്തിയിട്ടു ആ ഭിക്ഷക്കാരന്‍റെ അടുത്തുചെന്നു .ശരീരത്തില്‍ വസ്ത്രമില്ലാത്തതുകൊണ്ടാണു കൊടിയതണുപ്പില്‍ അയാള്‍ വിറക്കുന്നതെന്നു മനസിലാക്കീ. എന്തു ചെയ്യും ? അധികം ആലോചിച്ചില്ല മാര്‍ട്ടിന്‍ തന്‍റെ ഓവര്‍കോട്ടു പകുതി വലിച്ചുകീറി ആ പാവപ്പെട്ടമനുഷ്യനെ പുതപ്പിച്ചു. അയാള്‍ മാര്‍ട്ടിനെ നോക്കി പുന്‍ചിരിച്ചു.



മാര്‍ട്ടിന്‍ തന്‍റെ ജോലിക്കായിപോകുകയും ചെയ്തു. അന്നു രാത്രിയില്‍ മാര്‍ട്ടിന്‍ ഒരു സ്വപനം കണ്ടു .യേശു മാര്‍ട്ടിന്‍ രാവിലെ ഭിക്ഷകാരനു കൊടുത്ത അതേ വസ്ത്രം ( കോട്ടിന്‍റെ പകുതി )  തോളില്‍ ഇട്ടുകൊണ്ടൂ പോകുന്നു. മാര്‍ട്ടിനെ നോക്കി യേശുപറഞ്ഞു. " മാര്‍ട്ടിന്‍ ഇന്നു രാവിലെ നീന്നെ പുതപ്പിച്ച നിന്‍റെ കോട്ടിന്‍റെ കഷണമാണു ഇതു. "
മാര്‍ട്ടിന്‍ ഉണര്‍ന്നു യേശുവാണു തനിക്കു സ്വപ്നത്തില്‍ കൂടി ദര്‍ശനം തന്നതെന്നു മനസിലാക്കി .താന്‍ രാവിലെ ഭിക്ഷക്കാരനായി കണ്ട ആമനുഷ്യന്‍ യേശുവായിരുന്നുവെന്നു മനസിലാക്കി.
അതേ ഏശുവിനെ അന്വേഷിക്കേണ്ടതു രാജകൊട്ടാരങ്ങളിലല്ല. മണിമാളികയിലുമല്ല,വലിയ വലിയ പള്ളികളിലുമല്ല, രൂപക്കൂടുകളില്‍ അല്ല, തീര്‍ത്ഥാടനകേന്ദ്രങ്ങളിലുമല്ല.കാര്യസാധ്യത്തിനുവേണ്ടി നടത്തുന്ന നൊവേനകളിലുമല്ല.

പിന്നെ എവിടെയാണു യേശുവിനെ അന്വേഷിക്കേണ്ടതു ?

യേശുവിനെ കണ്ടു മുട്ടാന്‍ ആത്മാര്‍ത്ഥമായി നീ ആഗ്രഹിക്കുന്നുവെങ്ങ്കില്‍ തെരുവീഥികളിലേക്കു ഇറങ്ങിചെല്ലുക. അനാധാലയങ്ങളിലേക്കു ചെല്ലുക, ഭിക്ഷക്കാരുടെ ഇടയിലേക്കു ഇറങ്ങിചെല്ലുക. ചൂഷണത്തിനു വിധേയരാകുന്നവരുടെ ഇടയിലേക്കു ഇറങ്ങിചെല്ലുക, അടിച്ചമര്‍ത്തപ്പെടുന്നവരുടെ ഇടയിലേക്കു ഇറങ്ങിചെല്ലുക. വിധവകളുടെ ഇടയിലേക്കു ഇറങ്ങിചെല്ലുക. പീഢനങ്ങള്‍ക്കു ഇരയായവരുടെ അടുത്തേക്കു ഇറങ്ങിചെല്ലുക . അവിടെ നീ യേശുവിനെ കണ്ടുമുട്ടും

ചേരികളില്‍ നീ യേശുവിനെ കണ്ടുമുട്ടും . അതിനു പകരം , വലിയ വലിയ പള്ളികള്‍ നോക്കിപോയാല്‍ , പരിശുദ്ധകുര്‍ബാന ഉപേക്ഷിച്ചു നൊവേനകള്‍ക്കുപോയാല്‍ നീ യേശുവിനെ കണ്ടുമുട്ടില്ല. കാലിതൊഴുത്തു ഉപേക്ഷിച്ചു രജകൊട്ടരത്തില്‍ അന്വേഷിച്ച വിജ്ഞാനികള്‍ക്കു യേശുവിനെ കണ്ടുമുട്ടാന്‍ കഴിയാതെ വന്നതുപോലെ ഇന്നത്തേ മനുഷ്യന്‍ യേശുവിനെ അന്വേഷിച്ചു ശൂന്യതയില്‍ തപ്പുന്നു.

പെരുന്നാളിനു പോയി നൂറുകണക്കിനു രൂപാ പുണ്യാളനുകൊടുക്കും , അവിടെ അനാപത്തുചിലവുകള്‍ക്കു ആയിരക്കണക്കിനു രൂപാ ചിലവിടുമ്പോള്‍ ഒട്ടിയവയറുമായി യധാര്‍ദ്ധ യേശു നിന്നെനോക്കുമ്പോള്‍ നീ അതു ഗൌനിക്കാതെ പേരിനും പെരുമക്കും വേണ്ടി പണം ചിലവിടുമ്പോള്‍  , ഏറ്റവും വലിയ പ്രാര്‍ത്ഥനയായ , ഏറ്റവും വലിയ ആരാധനയായ തിരു ബലിയേ, വിശുദ്ധ കുര്‍ബാനയെ അവഗണിച്ചു നൊവേനക്കു മാത്രം പോയി എന്നാല്‍ കുബാനക്കു പ്രാധാന്യം നല്കാതെ പോകുന്ന നീ സ്വര്‍ഗരാജ്യത്തില്‍ നിന്നും വളരെ അകലെയാണെന്നു മനസിലാക്കുക.

2014 ല്‍ നീചെയതതു എന്തായിരുന്നുവെന്നു ആത്മശോധനചെയ്യുക. തെറ്റിപോയങ്കില്‍ തിരുത്തുക . പുതിയ വര്‍ഷം പുത്തന്‍ ഉണര്‍വോടെ യേശുവിനെ അന്വേഷിച്ചു കണ്ടെത്താം .
ഇവിടെ യേശുവിന്‍റെ വാക്കുകള്‍ നമുക്കു ഓര്‍ക്കാം .യേശുവിന്‍റെ ശിഷ്യന്മാരാണെന്നു ലോകത്തിനു കാണിച്ചുകൊടുക്കുക .

" ഞാന്‍ പുതിയൊരു കല്പന നിങ്ങള്‍ക്കു നല്കുന്നു. നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍ : ഞാന്‍ നിംഗളേ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍ . നിംഗള്‍ക്കു പരസ്പരം സ്നേഹമുണ്ടെങ്ങകില്‍ എന്‍റെ സിഷ്യന്മാരാണെന്നു അതുമൂലം എല്ലാവരും അറിയും "  ( യോഹ, 13: 34- 35 )
അതേ നമുക്കു പരസ്പരം സ്നേഹിക്കാം . അതില്കൂടി നമുക്കക യേശുവിനെ കണ്ടുമുട്ടാന്‍ ഈ പുതിയ വര്‍ഷം നമ്മേസഹായിക്കട്ടെ !

എല്ലാവര്‍ക്കു പുതു വല്സരാശംസകള്‍ നേരുന്നു ! 

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...