Tuesday 2 September 2014

മാലാഖാമാര്‍ സന്തോഷിക്കയും പിശാചുക്കള്‍ ദുഖിക്കയുംചെയ്ത ദിവസം

ലൂസിഫര്‍ ആരാഞ്ഞു പതിവില്‍ കഴിഞ്ഞു ഇന്നു സ്വര്‍ഗത്തില്‍ എന്താ സന്തോഷം? "ഇന്നാണു ആസ്ത്രീയുടെ ജനനം അതല്ലേ ഇവിടെ മ്ളാനത? സ്വര്ഗം സന്തോഷിച്ച ദിവസം 
                                           
മാലാഖാമാര്‍ സന്തോഷിക്കയും പിശാചുക്കള്‍ ദുഖിക്കയുംചെയ്ത ദിവസം. സെപ്റ്റംബര് 8 നു സഭ  ദൈവമാതാവായ മറിയത്തിന്‍റെ ജന്മദിനം ആഘോഷിക്കന്നു  ജനം ഇതില്‍  താല്പര്യപൂര്‍വം പങ്ങ്കെടുക്കുന്നു. അതിനായിഒരാഴ്ച്ചത്തെ ഉപവാസം , പ്രാര്‍ത്ഥന, നോമ്പു, മുതലായ അനുഷ്ടിച്ചുകൊണ്ടാണു ഇതു നിര്‍വഹിക്കുന്നതു. അതിന്‍റെ ആരംഭമാണു ഇന്നു.

ആരാണു ഈ മാതാവു ?

ദൈവമാതാവെന്നുപറഞ്ഞാല്‍ പരിശുദ്ധത്രീത്വത്തിന്‍റെ അമ്മയല്ലെന്നു മനസിലക്കാനായി കിഴക്കാന്‍ സഭകള്‍ കൂടുതലും യേശുവിന്‍റെ അമ്മയെന്നാണു സംബോധന ചെയ്യുക. ബൈബിളിലും അങ്ങനെയാണെല്ലോ ? എന്നാല്‍ യേശു ദൈവമായതുകൊണ്ടു യേശുവിന്‍റെ അമ്മയെ ദൈവമാതാവെന്നു സംബോധനചെയ്യുന്നതില്‍ തെറ്റില്ല,പിതാക്കന്മാര്‍ അങ്ങനെ വിളിച്ചു.



എന്തുകൊണ്ടാണൂ സ്വര്‍ഗത്തില്‍ സന്തോഷം ഉണ്ടായതു ?

പുത്രന്‍ തമ്പുരാനു മനുഷ്യനായി ഭൂമിയില്‍ അവതരിക്കാനുള്ള പാത്രം ഇതാഭൂമിയില്‍ രൂപപ്പെട്ടു.- ജന്മമെടുത്തു.- അവളെ  ജന്മപാപത്തില്‍ നിന്നുപോലും അകറ്റി പരമപരിശുദ്ധയായിട്ടാണു ഭൂമിയില്‍ ജന്മം കൊണ്ടതു ..അതിനാലാണു സഭ പരിശുദ്ധദൈവമാതാവിന്‍റെ ജന്മദിനംഘോഷിക്കുന്നതു .സ്നാപകന്‍റെയും മറിയത്തിന്‍റെയും മാത്രമാണു യേശുവിനെ കൂടാതെ ജന്മദിനം സഭ ആഘോഷിക്കുന്നതു. അതിന്‍റെ കാരണം ജന്മപാപമില്ലാതെ ജനിച്ചരണ്ടുമനുഷ്യരാണു ഇവര്‍ രണ്ടുപേരും ജനിക്കുന്നതിനു മുന്‍പുതന്നെ പരിശുദ്ധാത്മാവില്‍ അഭിഷിക്തരായി. പിന്നെ യേശു ദൈവമാണെല്ലോ .അങ്ങനെ യേശുകഴിഞ്ഞാല്‍ രണ്ടുമനുഷ്യരുടെ ജന്മദിനം സഭ ആചരിക്കുന്നു
പരമപരിശുദ്ധനായ -ദൈവം തന്നെയായ - യേശുവിനെ ഗര്‍ഭം ധരിക്കാനുള്ള സ്ത്രീയെ ദൈവം വളരെ ശ്രദ്ധയോടെ കരുതലോടെ , ഈലോകത്തില്‍ ജനിക്കുവാന്‍ അവസരം ഒരുക്കി.ദൈവം തിരഞ്ഞെടുക്കുന്നവരെ അമ്മയുടെ ഉദരത്തില്‍ വെച്ചുതന്നെ വിശുദ്ധീകരിക്കുന്നു  ( ജറമി.1: 4-5 )  അവള് ജന്മപാപമോ കര്മ്മപാപമോയില്ലാതെ വളര്ന്നുവന്നു സമയത്തിന്‍റെ പൂര്ത്തികരണത്തില്‍ യേശുവിനെ ഗര്ഭം ധരിച്ചു ലോകത്തിനു നല്കി. തന്റെ പാലുകുടിച്ചു വളന്നു വന്ന യേശുവിനു ആവശ്യമുള്ള പ്രാര്‍ത്ഥനകളും ഒക്കെ പഠിപ്പിച്ചു യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവരുവാന്‍ അമ്മ അവനെ സഹായിച്ചു.

മനുഷ്യനായ യേശു ലോകത്തിനടുത്തതെല്ലാം, ഒരു മനുഷ്യനു ആവശ്യമുള്ളതെല്ലാം പഠിച്ചതു അമ്മയില്‍ നിന്നുമാണു അമ്മയേശുവിന്‍റെ ഗുരുവാണു,

അതേ സമയം യേശുവിന്‍റെ ദൈവത്ത്വത്തില് പൂര്ണമായി വിശ്വസിച്ച മറിയത്തിനു ദൈവികരഹസ്യങ്ങളെല്ലാം വെളിപ്പെടുത്തികൊടുത്തതു യേശുതന്നെയാണു അതിനാല്‍ പരിശുദ്ധകന്യാമറിയം യേശുവിന്‍റെ ആദ്യത്തെ ശിഷ്യയാണെന്നു പറയാം.

ശിഷ്യന്മാര്‍ വെറും മൂന്നു വര്ഷം യേശുവിന്‍റെ കൂടെ നടന്നു യേശുപഠിപ്പിച്ചതെല്ലാം പഠിച്ചെങ്ങ്കില്‍ അമ്മ 33 വര്‍ഷം യേശുവിനോടുകൂടി ആയിരുന്നു എല്ലാരഹസ്യങ്ങളും ഗ്രഹിച്ചു.മനുഷ്യരക്ഷക്കു ബലിയായി സമര്‍പ്പിക്കാനാണു യേശു വന്നതെന്നു അമ്മ ഗ്രഹിച്ചിരുന്നു.
അതുകൊണ്ടാണു കുരിശുമരണത്തിനു വിധികപ്പെട്ടു കുരിശും തോളില്‍ വഹിച്ചു ഗാഗുല്‍ത്താമലയിലേകുപോകുമ്പോള്‍ മകന്‍റെ കൂടെ നടന്നു മകനു അവശ്യമായിരുന്ന ധാര്‍മീകധൈര്യം (moral courage) പകര്‍ന്നുകൊടുത്തു ബലിപൂര്ത്തീകരിക്കന്‍ മകനെ സഹായിച്ചതു.

രഹസ്യം വെളിപ്പെടുത്തുന്നയേശു

തന്‍റെ അമ്മയാരാണെന്നും താന്‍ ആരാണെന്നും തക്കസമയത്തു യേശു വെളിപ്പെടുത്തി .
പിതാവു തന്നെയേള്‍പ്പിച്ചദൌത്യം പൂര്‍ത്തിയാകുന്നതിനു തോട്ടുമുന്‍പു താനാരാണെന്നു ലോകത്തിനു വെളിപ്പെടുത്തികൊടുക്കുന്നു. ബൈബീള്‍ വാക്യം ഉദ്ധരിച്ചുകൊണ്ടാണു അതു നിര്‍വഹിക്കുന്നതു. അതുമനസിലാക്കാന്‍ നാം ഉല്പത്തിയിലേക്കുപോകണം

“ നീയും സ്ത്രീയും തമ്മിലും നിന്‍റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും .അവന്‍ നിന്‍റെ തലതകര്‍ക്കും “      ( ഉല്പ.3 : 15 ) അവിടെ പറഞ്ഞിരിക്കുന്ന സ്ത്രീയുടെ മകനാണു ഞാനെന്നു ലോകത്തെ ബോധ്യപ്പെടുത്താനാണു തന്‍റെ മരണത്തിനു മുന്‍പു അമ്മയെ " സ്ത്രീ " യെന്നു വിളിക്കുന്നതു.

സര്‍പ്പത്തിനും അവന്‍റെ സന്തതികള്‍ക്കും ഒരിക്കലും മറിയത്തെ അംഗീകരിക്കാന്‍ കഴികയില്ല. അവന്‍റെ തലയെ തകര്‍ക്കാനുള്ള സന്തതിയെ പ്രസവിച്ചുവെന്നതിലുപരി പിതാവു പറഞ്ഞതാണു    “ നീയും സ്ത്രീയും തമ്മില്‍ ശത്രുത ഉളവാക്കുമെന്നു “ .   അതേ ലോകമുള്ളകാലത്തോളം മറിയത്തെ അംഗീകരിക്കാന്‍ സര്‍പ്പത്തിനും അവന്‍റെ സന്തതിക്കും സാധിക്കില്ല. അതാണു വെളിപാടു പുസ്തകത്തിലും നാം കാണുക.

സ്രീയെ അപകീര്‍ത്തിപ്പെടുത്തുവാനായി സര്‍പ്പം വായ് പിളര്‍ന്നു അവളുടേ നേരേ ഒഴുക്കിയ അപകീര്ത്തിപരമായ ജല്പനങ്ങള്‍ ഭൂമിയിലുള്ള സഭ ശക്തമായ വചനത്തെ അയച്ചു അതിനെ വിഴുങ്ങിക്കളഞ്ഞു. സര്‍പ്പം ഉദ്ദേശിച്ചകാര്യം നടക്കാതെ വന്നപ്പോള്‍ സ്ത്രീയുടെ നേരേ കോപിച്ചു .   “ അപ്പോള്‍ സര്‍പ്പം സ്ത്രീയുടെ നേരേ കോപിച്ചു ?   ( വെളി. 12: 17 )

നമ്മള്‍ പറഞ്ഞുവന്നതു മറിയത്തിന്‍റെ ജനനത്തെപറ്റിയാണെല്ലോ ?
അവളുടെ എല്ലാകാര്യത്തിലും ദൈവം വളരെ ശ്രദ്ധകാണിക്കുന്നുണ്ടു. പരിശുദ്ധരായ മാതാപിതാക്കളെ അവള്‍ക്കു നല്കി. ഉദരത്തില്‍ വെച്ചു വേര്തിരിച്ചു വിശുദ്ധീകരിച്ചു. പരിശുദ്ധാത്മാവില്‍ പൂരിതയായി. ജന്മപാപമില്ലാതെ ജനിച്ചു. കര്‍മ്മപാപമില്ലാതെ വളര്‍ന്നു. പ്രായമായപ്പോള്‍ നീതിമാനും പരിശുദ്ധനുമായ യൌസേപ്പിനെ അവള്‍ക്കു ഭര്‍ത്താവായി നല്കി.  തന്‍റെ  എക മകന്‍റെ മരണസമയത്തു അവളൂടേ സംരക്ഷണം തന്‍റെ പ്രിയ ശിഷ്യനെ ഏള്‍പിച്ചിട്ടാണു യേശുമരിക്കുന്നതു.

അങ്ങനെ എല്ലാഗുണങ്ങളും തികഞ്ഞൌരു "സ്ത്രീ" ആയിരുന്നു രണ്ടാം ഹവ്വയായ പരിശുദ്ധകന്യാമറിയം ആ അമ്മയുടെ ജന്മദിനം ആഘോഷിക്കാനാണു ഇന്നു മുതല്‍ നാം ത്യാറെടുക്കുന്നതു . നേരത്തെ തന്നെ തിരുന്നാള്‍ മംഗളങ്ങള്‍ !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...